Sunday, December 17, 2017

എത്തിനോക്കുന്ന കൺകളിൽ ..!!!

എത്തിനോക്കുന്ന കൺകളിൽ ..!!!
.
അപ്പുറത്തേക്ക്
എന്തിനും
എത്തിനോക്കുന്ന
നമ്മുടെ
കണ്ണുകളിൽ
എന്തേ
ഒരൽപ്പം
കാരുണ്യത്തിന്റെ
കനിവില്ലാതെ
പോകുന്നു
ഇപ്പോൾ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, December 13, 2017

ഞാനും കറുപ്പിനൊപ്പം ...!!!

ഞാനും കറുപ്പിനൊപ്പം ...!!!
.
കറുപ്പ് എന്നത്
ഒരു നിറമല്ലെന്നും
അത് എല്ലാനിറങ്ങളും
കൂടിച്ചേരുന്ന
ഒരു പ്രതിഭാസം
മാത്രമാണെന്നും
ചെറിയ ക്ലാസ്സുകളിൽ
പഠിച്ചെടുക്കുന്ന നമ്മൾ
എന്തിനാണ് പിന്നെയും
കറുപ്പിനെ
വെറുക്കുന്നത് .....???
.
ഞാൻ എന്നും കറുപ്പിനൊപ്പം ...!!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

നാളെയെ ഉണ്ടാക്കാൻ ...!!!

നാളെയെ ഉണ്ടാക്കാൻ ...!!!
.
ഇന്നലെയും
ഇന്നും
കയ്യിലുണ്ടായിട്ടും
നമുക്കെന്തേ
ഇനിയും
നാളെയെ
ഉണ്ടാക്കാനാകാത്തത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, December 12, 2017

ഓഖിയും സർക്കാരും ...!!!

ഓഖിയും സർക്കാരും ...!!!

സഹായം ആവശ്യമുള്ള ഒരു സമൂഹത്തിന് അത് നൽകേണ്ട സമയത്ത് നേരിട്ട് നൽകാൻ സാധിക്കുമായിരുന്ന ഒരു സർക്കാർ അത് ശരിയായ രീതിയിൽ നിർവഹിക്കാതെ അടച്ചിട്ട മുറിയിൽ ഭരണ ചക്രം തിരിക്കാനിരുന്ന് സമയം കളഞ്ഞിട്ട് , പിന്നീട് ആ അവസരം പരമാവധി മുതലെടുക്കുന്ന മത നേതാക്കളുടെ മുന്നിൽ പോയി ഓച്ഛാനിച്ചു നിൽക്കേണ്ടി വരുന്നത് ആ സർക്കാരിൽ വിശ്വസിക്കുന്ന എല്ലാവർക്കും അപമാനമാണ് . കയ്യേറ്റ മാഫിയയെ സഹായിക്കാൻ കാണിക്കുന്ന ആത്മാർത്ഥതയുടെ നൂറിലൊരംശം ഇവിടെ കാണിച്ചിരുന്നെങ്കിൽ മതേതര ജനാധിപത്യ മൂല്യങ്ങളിൽ നിലനിൽക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന് അത് ഭൂഷണമായേനെ . ഇക്കാര്യത്തിലും , ശക്തനും ധീരനുമായ ഒരു നേതാവിനെ ഇനിയൊരിക്കലും തിരിച്ചുവരുത്താത്തവിധം പിന്തള്ളപ്പെടുത്തുവാൻ, കൂടെ കൂടിയ ഉപദേശകവൃന്ദം മനപ്പൂർവ്വം ശ്രമിക്കുന്നുവോ എന്നതും ഇവിടെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, December 9, 2017

തനിയേ .....!!!

തനിയേ .....!!!
.
ചിലർ അങ്ങിനെയാണ് . പെട്ടെന്ന് , ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത ഒരിക്കൽ, നമ്മൾ ചിന്തിക്കുകപോലും ചെയ്യാത്ത ഒരു സമയത്ത് , സൂചികുത്താൻ ഇടമില്ലാത്ത പെരുവഴിയിൽ , നമ്മെ ഇറക്കിവിട്ട് എങ്ങോട്ടോ പൊയ്ക്കളയും , നമ്മൾ കാണാതെ . അതുവരെയും കൂടെകൊണ്ടു നടന്നതും വഴികാട്ടിയതും മുന്നിലേക്കുള്ള ലക്‌ഷ്യം കാണിച്ചുതന്നിരുന്നതും അവരാണെന്നതുപോലും ഒരു സൂചനപോലും ബാക്കിവെക്കാതെ . നമുക്കവിടെ ദിക്കറിയില്ലെന്നതും ദൂരമറിയില്ലെന്നതും മാർഗ്ഗമറിയില്ലെന്നതും അവരുടെ വിഷയമേ അല്ലെന്നമട്ടിൽ , തീർത്തും തനിച്ചാക്കി ഒരപ്രത്യക്ഷമാകൽ . ...!
.
സ്മൃതികളും സ്മരണകളും എന്തിന് , കടം പറഞ്ഞ് വെച്ച സ്നേഹം പോലും തിരസ്കൃതമാകുന്ന വിജനതയുടെ ശൂന്യതയിൽ അങ്ങിനെ നിൽക്കേണ്ടി വരുന്നത് പക്ഷെ മരണത്തേക്കാൾ ഭീതിതമെന്ന് ഉപേക്ഷിക്കുന്നവർ അറിഞ്ഞിട്ടും ഓർക്കാതെ പോകുന്നു അപ്പോൾ . ഹൃദയത്തിന്റെ ഉള്ളറകളിൽ ഓരോന്നിലും അവരെ കൈപിടിച്ചാനയിച്ച് പരവതാനി വിരിച്ച് പട്ടുമെത്തയിട്ടിരുത്തിയിട്ടും അവർ അതുപേക്ഷിക്കുന്നതിനും കാരണങ്ങളുണ്ടാകാം , പക്ഷെ നിഷ്കാസിതനായി നിരാശ്രയനായി പുഛിക്കപ്പെടുന്നവനായി ഉപേക്ഷിക്കപെടുന്നവർ മാറുന്നു എന്നതും ഒരുപക്ഷെ അവരുടെ വിധിയുമായിരിക്കാം ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, December 6, 2017

രാവണനാകണം , എനിക്കും ...!!!

രാവണനാകണം , എനിക്കും ...!!!
.
മര്യാദാ പുരുഷനായ
രാമനാകുന്നതിനേക്കാൾ
എനിക്കിഷ്ട്ടം
രാക്ഷസനായൊരു
രാവണാനാകുന്നത് തന്നെ...!
.
പത്തു തലകളും
അതിനൊത്ത ചിന്തകളും
ഇരുപതു കൈകളും
അതില്പരം പ്രവൃത്തികളും
ഒത്തുചേർന്നൊരു
ആസുര രാവണൻ .....!
.
സ്വാമിയായിട്ടും
പൂർണ്ണനായിട്ടും
ഒറ്റവാക്കിൽ
കളങ്കിതനാകുന്നതിനേക്കാൾ
എനിക്കിഷ്ട്ടം
കളങ്കമില്ലാത്ത
കളങ്കിതനാകുന്നത് തന്നെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ


Monday, December 4, 2017

ഞാൻ ഇപ്പോഴും ചിരിക്കാറുണ്ട് ...!!!

ഞാൻ ഇപ്പോഴും ചിരിക്കാറുണ്ട് ...!!!
.
താഴെ വീണുപോയ അഞ്ചാറ് വറ്റുകൾ കൂടി പെറുക്കി പിഞ്ഞാണത്തിലേക്കിട്ട് തൈരുപാത്രം ചൂണ്ടു വിരൽകൊണ്ട് വടിച്ചൊഴിച്ച് അവസാനത്തെ വറ്റും തുടച്ചു കഴിച്ച് പിന്നിലേക്ക് തിരിഞ്ഞ് ആരും കാണാതെയൊരു ഏമ്പക്കവും വിട്ട് തന്റെ പാത്രങ്ങളുമെടുത്ത് അയാൾ കൈകഴുകാൻ എഴുന്നേൽക്കുമ്പോൾ ചുറ്റും ഇരുട്ട് തന്നെയായിരുന്നു . നിശബ്‌ദതയും . അവൾ തടയാൻ ശ്രമിച്ചിട്ടും , കൊളുത്തിവെച്ച മണ്ണെണ്ണവിളക്ക് കഴിക്കാൻ തുടങ്ങും മുൻപ് അയാൾ ഊതിക്കെടുത്തുകയായിരുന്നല്ലോ ചെയ്‍തത് ...!
.
രാത്രിയുടെ യാമങ്ങളുടെ എണ്ണത്തേക്കാൾ അയാളെ അപ്പോൾ ഓർമ്മപ്പെടുത്തിയിരുന്നത് പകലിന്റെ ഇരമ്പമായിരുന്നു എന്നവൾക്ക് തോന്നി . എന്നിട്ടും അയാൾ ധൃതി വെച്ചതേയില്ല ഒട്ടും . ഒരിക്കൽ പോലും അവശേഷിച്ചിട്ടില്ലാത്ത നെഞ്ചിലെ നീറ്റലിൽ ഇനി അവശേഷിക്കുന്നത് ഒരു ചാൺ വയറും, പിന്നെ അതിനു ചുറ്റുമുള്ള ലോകവും മാത്രമെന്ന് അയാൾക്കും പിന്നെ അവൾക്കും അപ്പോൾ തോന്നിയോ ആവോ . എങ്കിലും നീരുവെച്ച കാലിൽ അപ്പോഴും മുറിപ്പാടകലെയുള്ള ചങ്ങലയുടെ കിലുക്കമുണ്ടോ എന്നും അവളപ്പോൾ ഓർത്തുനോക്കി , അറിയാതെയെങ്കിലും ...!
.
പകലിരമ്പം ... വാക്കുകളുടെ ഉദ്ധീപനം , ഉദാസീനത .. ഓർക്കാൻ എന്ത് രസം എല്ലാം . ഓർക്കാൻ മാത്രം . വിശപ്പ് മനസ്സിൽ നിന്നും ശരീരത്തിലേക്കും പിന്നെ വയറ്റിലേക്ക് മാത്രമായും ഇരച്ചു കയറുന്നത് തൊട്ടറിയുമ്പോൾ മാത്രം മനസ്സിലാകുന്ന അനുഭൂതികൾ . ലോകം എത്രമാത്രം ചെറുതാണെന്ന് അപ്പോൾ മാത്രം അവൾക്കും അയാൾക്കും തോന്നി തുടങ്ങിയിരുന്നു . അല്ലെങ്കിൽ ഈ മുഴുവൻ ലോകവും ചുരുങ്ങി ചുരുങ്ങി ഒരു പൊക്കിൾ ചുഴിയോളം ചെറുതാകുന്ന പോലെ ....!
.
എല്ലാ മുഖങ്ങളും ഒന്നായിത്തീരുന്ന ഒരിടമുണ്ടെന്ന് അയാൾ ഒരിക്കലും ഓർത്തിരുന്നില്ല അതുവരെയും . കടലിനും മലകൾക്കും നടുവിൽ നിവർന്നു കിടക്കുമ്പോഴും , പട്ടുമെത്തയിൽ ഒരു പെണ്ണുടലിന്റെ ചൂടിൽ ചുരുങ്ങുമ്പോഴും അയാൾ കണ്ടതെല്ലാം പല മുഖങ്ങളായിട്ടും ആ രൂപങ്ങളെല്ലാം ഉരുകിച്ചേർന്ന് ഇഴകൂടി ഒന്നായി ഒരു രൂപമായി തീരുമെന്ന് അയാൾ മറന്നെടുക്കുമ്പോൾ , എല്ലാ മാതൃത്വങ്ങൾക്കും ഒരേ മുഖമെന്ന് അപ്പോൾ തന്റെ മുലക്കണ്ണുകളിൽ നിന്നുറവയെടുക്കുന്ന അമ്മിഞ്ഞപ്പാലിൽ നിന്നും തന്നെ അറിയിച്ചുകൊണ്ട് അവളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 26, 2017

ഹാദിയ ഒരു ഉദാഹരണമാകട്ടെ ...!!!

ഹാദിയ ഒരു ഉദാഹരണമാകട്ടെ ...!!!
.
ഹാദിയയെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം എനിക്കോർമ്മ വരിക മനുഷ്യാവകാശത്തെക്കുറിച്ചോ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചോ മത സ്വാതന്ത്ര്യത്തെക്കുറിച്ചോ എന്തിന് , ഭരണഘടനയെക്കുറിച്ചു പോലുമോ അല്ല , മറിച്ച് ഒരു സാധാരണക്കാരായ അച്ഛനെയും അമ്മയെയും കുറിച്ച് മാത്രമാണ് . എന്റെ സ്വാർത്ഥതയോ സങ്കുചിതമനോഭാവമോ എന്തുമാകാം , എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് എന്റെ മകളുടെ മുഖവും എന്റെ ഭാര്യയുടെ മുഖവുമാണ് ...!
.
എന്റെ കാഴ്ചപ്പാട് തെറ്റായിരിക്കാം ശരിയായിരിക്കാം പക്ഷെ എനിക്ക് തോന്നുന്നത് ഇഷ്ടമില്ലാതെ ഇനിയും ആ കുട്ടിയെ വീട്ടുതടങ്കലിലോ സർക്കാർ സംരക്ഷിത സംവിധാനത്തിലോ ആക്കുന്നതിനു പകരം അതിനെ അതിന്റെ പാട്ടിനു വിടുന്നതായിരിക്കും എന്നതാണ് . സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു ജീവിതത്തിലേക്ക് തള്ളിവിടാൻ ഒരച്ഛന്റെയോ അമ്മയുടേയോ മനസ്സ് അനുവദിക്കില്ലെന്ന് എനിക്കറിയാം . പക്ഷെ തന്റെ ന്യായത്തിൽ വിശ്വസിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന ഒരാളെ എങ്ങിനെയാണ് അതിൽനിന്നും പിന്തിരിപ്പിക്കാനാവുക ...!!!
.
ഇത്തരത്തിലുള്ള പല വിവാഹങ്ങളും മഹാ ദുരന്തങ്ങളിലാണ് അവസാനിക്കാറുള്ളത് , അങ്ങിനെയല്ലാത്തതും ഇല്ലെന്നല്ല . പക്ഷെ ഇവിടെ നമുക്കും കാത്തിരിക്കാം . ലോകത്തിന് ഇതൊരു ഉദാഹരണമാക്കാനായി . ഒരു മാതൃകയാക്കാനായി . ഇനിയും ഹാദിയമാർ ഉണ്ടാകാതിരിക്കാനുള്ള കരുതലോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, November 23, 2017

ഞാൻ പത്മാവതിക്കൊപ്പം ...!!!

ഞാൻ പത്മാവതിക്കൊപ്പം ...!!!
.
പത്മാവതി ഒരു സിനിമ മാത്രമാണ് . ആ ഒരു സിനിമയിൽ ഒലിച്ചിറങ്ങാവുന്നതേയുള്ളു മഹത്തായ ഭാരതീയ പാരമ്പര്യമെന്ന് ഞാൻ വിശ്വസിക്കുന്നില്ല . അതുകൊണ്ടുതന്നെ ഞാൻ പത്മാവതിക്കൊപ്പം . ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി . ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 21, 2017

മതങ്ങളുടെ വിവാഹങ്ങൾ...!!!

മതങ്ങളുടെ വിവാഹങ്ങൾ...!!!
.
അടുത്തരാജ്യത്താണെങ്കിലും ആ അച്ഛനും അമ്മയും അവിടെ എത്തിയെന്നറിഞ്ഞപ്പോൾ ഞാൻ അവരെ കാണാൻ പോകാൻ തന്നെ തീരുമാനിച്ചത് അവരോടുള്ള സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും തന്നെയാണ് . അടുത്ത നാട്ടുകാർ എന്നതിനേക്കാൾ, എനിക്കേറെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു എല്ലാം കൊണ്ടും . വാത്സല്യത്തിന്റെ സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെയൊക്കെ വിവേചനമില്ലാത്ത സ്നേഹം ആവോളം പകർന്നു നൽകാറുള്ള അവരെ എങ്ങിനെയാണ് എനിക്ക് മറക്കാൻ സാധിക്കുക . അവർ അവിടെ അവരുടെ മകളുടെ വീട്ടിലാണെന്നും എപ്പോൾ വേണമെങ്കിലും കാണാൻ ചെന്നുകൊള്ളാനും പറഞ്ഞെങ്കിലും ആരുടേയും വീട്ടിലേക്കു പോകാൻ എനിക്കത്ര താത്പര്യമില്ലാതിരുന്നതുകൊണ്ട് മാത്രം അവരെ പുറത്തു വെച്ച് കാണാം എന്നുറപ്പിച്ചു ....!
.
നാട്ടിലെ പുരാതന തറവാട്ടുകാരായ അവരെ തറവാട്ടു മഹിമകൊണ്ടോ പാരമ്പര്യം കൊണ്ടോ അല്ല ഞങ്ങൾ ഓർക്കാറുള്ളത്, അവരുടെ ധീരമായ പ്രവർത്തികൾകൊണ്ടുതന്നെയാണ് . ജനോപകാരമായ ഏതൊരു പ്രവർത്തികൾക്കും ഏതൊരു അത്യാവശ്യത്തിനും കൈമെയ് മറന്ന് മുന്നിട്ടു നിൽക്കാറുള്ള അവർ ആശയപരമായും പ്രാവർത്തികമായും പുരോഗമന ചിന്താഗതിക്കാരുമായിരുന്നു . ആശയപരമായ സംവാദവും സംഘട്ടനങ്ങളും സഹിഷ്ണുതയുടെ പരിധിയിൽ നിന്നുകൊണ്ട് എങ്ങിനെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാമെന്നു അദ്ദേഹം കാണിച്ചു തരാറുമുണ്ടായിരുന്നു എന്നും ...!
.
അവരുടെ മൂത്ത മകൻ എന്റെയും സുഹൃത്തായിരുന്നതുകൊണ്ടാണ് ഞാനും അവിടെ അവരോടൊപ്പം പോകാൻ തുടങ്ങിയത് . വിപ്ലവനായകനായ അവൻ ഞങ്ങൾക്കും വീര പുരുഷനായതുകൊണ്ടു തന്നെ ആ സ്നേഹവും ആദരവും ഞങ്ങൾ എല്ലാവരും അവന്റെ കുടുംബത്തോടും നൽകിയിരുന്നു . പക്ഷെ അവന്റെ മനസ്സിലെ നെരിപ്പോടിനേക്കാൾ വലിയൊരു അഗ്നികുണ്ഡമാണ് അകത്തുള്ളതെന്നറിഞ്ഞപ്പോൾ ഇഷ്ട്ടം ആ അച്ഛനോടും ഒപ്പം അമ്മയോടും കൂടെയായി. ....!
.
അവനൊരു അനിയത്തികൂടി ഉള്ളത് ഞങ്ങളെക്കാൾ ഏറെ ഇളയതാണ് . അതുകൊണ്ടു തന്നെ അവൾ ഞങ്ങൾക്കും കുഞ്ഞനുജത്തിയായിരുന്നു അപ്പോൾ. കുറുമ്പ് കാട്ടി, എല്ലാവരുടെയും ഓമനയായി, കൊഞ്ചിക്കപ്പെട്ട് ഒരു കുട്ടിക്കുറുമ്പുകാരിയായിരുന്നു അവൾ. സർവതന്ത്ര സ്വതന്ത്രയായി ഒരു രാജകുമാരിയെപ്പോലെ വിലസിയിരുന്ന അവൾ എല്ലാവരുടെയും പ്രിയങ്കരിയുമായിരുന്നു . സ്വാതന്ത്ര്യവും വിപ്ലവ വീര്യവും അവളെയും തുറന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ആ വഴിയിൽ തന്നെ അവൾ സഞ്ചരിക്കുകയും ചെയ്തിരുന്നു ....!
.
കാലം വരുത്തുന്ന മാറ്റങ്ങളിൽ ഞാൻ കടൽ കടന്നപ്പോൾ അവരുമായുള്ള ദൈനംദിന അടുപ്പങ്ങൾ മാത്രമേ നഷ്ട്ടമായുള്ളു എന്നത് ആശ്വാസമായി . അതിനിടയിൽ ആ കുഞ്ഞുപെങ്ങൾ മുതിർന്ന കുട്ടിയായെന്നും അവൾ വിപ്ലവകരമായി ജാതിക്കും മതത്തിനും അതീതമായി അന്യമതത്തിലുള്ള ഒരാളെ വിവാഹം ചെയ്തു എന്നും ഞാൻ അറിഞ്ഞിരുന്നു . അമ്പലത്തിലും പള്ളിയിലും അല്ലാതെ ഒരു പുഴയുടെ തീരത്ത് പ്രകൃതിയുടെ മാറിൽ പ്രപഞ്ചം സാക്ഷിയാക്കി താനും തന്റെ പാതിയും തങ്ങൾക്കു ജനിക്കുന്ന മക്കളും ജാതിയും മതവും ഇല്ലാതെ ജീവിക്കുമെന്ന് പ്രതിജ്ഞയും ചെയ്ത് ലോകം ആദരവോടെ നോക്കി നിന്ന , ലളിത സുന്ദര വിവാഹം . ....!
.
കാലം കുറച്ചു കഴിഞ്ഞിരിക്കുന്നു . ആ അനിയതിക്കുട്ടിക്ക് ഇപ്പോൾ ഒരു കുഞ്ഞുകൂടി പിറന്നിരിക്കുന്നു . ഓർമ്മകളിലൂടെ വണ്ടിയോടിച്ച് അങ്ങിനെ ഞാൻ അവിടെയെത്തിയപ്പോൾ അവർ അവരുടെ മകളുടെ ഭർത്താവിന്റെ ആരാധനാലയത്തിലാണ് എന്നറിഞ്ഞു ഞാൻ അവരെ കാണാൻ അവിടെചെന്നു . ഞാൻ ചെല്ലുമ്പോൾ അവർ അവിടെ പുറത്ത് നിൽക്കുകയായിരുന്നു . മകളും മരുമകനും അവരുടെ കുഞ്ഞു വാവയും അയാളുടെ ആരാധനാലയത്തിൽ പ്രാർത്ഥനയിലും . . മതവും ജാതിയുമുണ്ടാകില്ലെന്നു പറഞ്ഞു നടത്തിയ വിവാഹത്തിന്റെ ബാക്കി പത്രം . ഞാൻ അവരെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ . ഇന്നിന്റെ സാമൂഹിക വേദനയോടെ തങ്ങളിലേക്ക് തന്നെ ഉൾവലിഞ്ഞ് ഉത്തരമില്ലാതെ ആ ആരാധനാലയത്തിന് മുന്നിൽ നിൽക്കുന്ന അവരുടെ മുഖത്തുനോക്കാനാവാതെ ഞാനും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, November 20, 2017

ഉണരട്ടെ , ഹിന്ദുവും മുസൽമാനും ...!!!

ഉണരട്ടെ , ഹിന്ദുവും മുസൽമാനും ...!!!
.
ഒരു സംസ്കാരം അല്ലെങ്കിൽ ജീവിതചര്യ ആയ ഹിന്ദു എന്നാൽ ഹിംസ ചെയ്യാത്തവൻ എന്നാണ് അതിന്റെ ശരിയായ അർത്ഥം . ഹിംസയെന്നാൽ, മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രവര്ത്തികൊണ്ടും മറ്റേതൊരു ചരാചര വസ്തുവിനും ദ്രോഹം ചെയ്യാതിരിക്കുക എന്നുതന്നെയുമാണ് . .....!
.
എന്നാൽ ഇപ്പോഴത്തെ ഭാരതീയ സാഹചര്യത്തിൽ ഹിന്ദുത്വം ഒരു മതമായി മാത്രം പരിഗണിക്കപ്പെടുന്നു എന്നത് വേദനാജനകം തന്നെ . എങ്കിലും ഇപ്പോഴാകട്ടെ എല്ലാ ഭാരതീയരും ഹിന്ദുവാകുവാൻ തിടുക്കപ്പെടുകയും ഉത്ബോധിപ്പിക്കപ്പെടുകയും ചെയ്യുന്നു . അതിനായി പക്ഷെ ഓരോ ഹിന്ദും ചെയ്യേണ്ടത് ഒരു ചെറിയ കാര്യം മാത്രം. ഓരോ ഹിന്ദുവും തങ്ങളുടെ പുറകിൽ തൂക്കിക്കൊണ്ടു നടക്കുന്ന തങ്ങളുടെ ജാതിയുടെ / മതത്തിന്റെ / മതമില്ലായ്മയുടെ ആ വാൽ അങ്ങ്മുറിച്ചു കളയുക .....!!
.
ഇസ്‌ലാം എന്നാൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മതമെന്നാണ് ശരിയായ വിവർത്തനം . പക്ഷെ ചില സ്വാർത്ഥ താത്പര്യക്കാരുടെ പെരുമാറ്റം കൊണ്ട് ആ മതം ആകെയും ഇന്ന് ലോകത്തിനു മുന്നിൽ സംശയത്തിന്റെ നിഴലിലാണ് . അത് മാറ്റുവാനും ഒരു ചെറിയ കാര്യം മതി . തങ്ങളുടെ മുഖത്തണിയുന്ന ആ കറുത്ത മുഖം മൂടിയങ്ങ് അഴിച്ചു മാറ്റുക ....!
.
ലോകത്തിലെ എല്ലാ മതങ്ങളും സ്നേഹത്തിനും സമാധാനത്തിനും വേണ്ടിയാണ് എന്നും നിലകൊണ്ടിരുന്നത് . അതങ്ങിനെത്തന്നെയാകട്ടെ എപ്പോഴും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 19, 2017

ഏഴായിരം മണമുള്ള പെണ്ണ് ....!!!

ഏഴായിരം മണമുള്ള പെണ്ണ് ....!!!
.
അതെപ്പോഴും അങ്ങിനെയായിരുന്നല്ലോ, അവൾ . എന്നും പുതുമ മാറാത്ത ഒരു പട്ടുസാരി പോലെ , നിറഞ്ഞ നിറങ്ങളിൽ , പവിത്രതയോടെ . ചുവപ്പും മഞ്ഞയും നിറങ്ങളിൽ , ഓരോ ഇഴയും വേറിട്ട് നെയ്തെടുത്ത് ഇടയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും നൂലുകൾ ചേർത്ത് ശുദ്ധമായ പട്ടുനൂലിൽ ശ്രദ്ധയോടെ, ഇഴതെറ്റാതെ നെയ്തെടുത്ത ഒരപൂർവ്വ പട്ടുസാരി പോലെ ....!
.
ചിരിക്കുമ്പോഴും കരയുമ്പോഴും അവൾക്ക് ഒരേ ഭാവമാണെന്ന് എല്ലാവരും എപ്പോഴും പറയാറുണ്ട് . പക്ഷെ അയാൾക്ക് തോന്നാറുള്ളത് അങ്ങിനെയല്ല തന്നെ . അവൾ ചിരിക്കാറും കരയാറും ഇല്ലെന്നാണ്. ഒരിക്കലും . നിറഞ്ഞ കണ്ണുകളിൽ, തുടുത്ത ചുണ്ടുകളിൽ എ പ്പോഴും അവൾ പക്ഷെ അവളെയാണ് ഒളിപ്പിച്ചു വെക്കാറുള്ളതും ...!
.
ഓരോ പ്രാവശ്യം ഉടുത്താലും ഉടയാതെ ഉലയാതെ തകരപ്പെട്ടിയിൽ കൈതപ്പൂവിട്ട് കാത്തു സൂക്ഷിക്കുന്ന ആ പട്ടുസാരി, ഓരോ ആഘോഷങ്ങളിലും പുത്തനായിത്തന്നെ തിളങ്ങുന്നത് അയാൾ നോക്കി നിന്നു . ഞൊറിവുകൾ ഉലയാതെ , വക്കും വരയും തെറ്റാതെ , കോന്തലകളും മുന്താണിയും മാറാതെ , പുതുമയോടെ ...!
.
പക്ഷെ അതിനേക്കാൾ അയാളെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നത് അവളിലെ ഓരോ സുഗന്ധങ്ങളാണ് . ഓരോ സമയത്തും അവളിൽ ഓരോ മണങ്ങളാണെന്ന് എങ്ങിനെയാണ് താൻ വിശദീകരിക്കുക എന്നയാൾ പാരവശ്യം കൊണ്ടു . ദേഷ്യം വരുമ്പോൾ കാട്ടുചെമ്പകപ്പൂവിന്റെ മണവും, സ്നേഹം വരുമ്പോൾ മുല്ലപ്പൂവിന്റെ മണവും, കാമം വരുമ്പോൾ പാലപ്പൂവിന്റെ മണവും സങ്കടം വരുമ്പോൾ നിശാഗന്ധിയുടെ മണവും . ...!
.
എങ്ങിനെയാണവൾ ഇങ്ങിനെ തന്റെ സുഗന്ധങ്ങൾ തന്നിൽ തന്നെ കാത്തു സൂക്ഷിച്ചിരുന്നതെന്ന് അയാൾ ഏറെ അത്ഭുതം കൂറുമ്പോഴൊക്കെ , മഹാഭാരതത്തിലെ മത്സ്യഗന്ധിയെപ്പറ്റി പറഞ്ഞ് അവളയാളെ കൊതിപ്പിച്ചു . ആ സുഗന്ധങ്ങളൊക്കെയും അവളിൽ മാത്രം ഒളിപ്പിച്ചു വെക്കുന്നതെന്തിനെന്നു ചോതിക്കുമ്പോഴൊക്കെയും അവൾ അവളെ സ്വയം പരത്തുന്ന കുളിർ കാറ്റായി അയാളിലലിഞ്ഞു ....!
.
പക്ഷെ ഒന്ന് മാത്രം അപ്പോഴും അയാൾക്ക് മനസ്സിലായിരുന്നില്ല . അവളിലെ സുഗന്ധത്തിൽ എങ്ങിനെയാണ് എപ്പോഴും ഉപ്പുകലരുന്നതെന്ന് ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, November 16, 2017

ആരാണ് കള്ളൻ ...???

ആരാണ് കള്ളൻ ...???
.
കക്കുന്നവനോ
കളവ് ആസൂത്രണം ചെയ്യുന്നവനോ
കക്കാൻ കൂട്ടുനിൽക്കുന്നവനോ
കളവുമുതൽ ഒളിപ്പിക്കുന്നവനോ
കള്ളന് സ്തുതിപാടുന്നവനോ
ഇതൊക്കെ കണ്ടു നിൽക്കുന്നവനോ
മുതൽ നഷ്ട്ടപ്പെട്ടവനോ
അതോ ഇതൊന്നുമറിയാത്ത ഞാനോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, November 13, 2017

ഭീകരവാദത്തിന്റെ ഭാരതീയ മുഖം ...!!!

ഭീകരവാദത്തിന്റെ ഭാരതീയ മുഖം ...!!!
.
മധ്യ പൗരസ്ത്യ ദേശത്തും യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും അടക്കം ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഭാരതീയർ ഔന്നത്യത്തോടെ തന്നെ അധിവസിക്കുന്നത് അവരുടെ അർപ്പണ ബോധവും ആത്മാർത്ഥതയും കഠിനാദ്ധ്വാനവും കൊണ്ട് മാത്രമല്ല ഭാരതീയരുടെ സമാധാന പ്രിയത കൊണ്ടുകൂടിയുമാണ് എന്നത് തീർച്ചയായും എടുത്തു പറയേണ്ടതാണ് . ഭാരതത്തിൽ പലയിടത്തും തീവ്രവാദവും മിതവാദവും പ്രാദേശികവാദവും ഒക്കെയുണ്ടെങ്കിലും ഭാരതത്തിന്റെ സീമകൾ കടന്നുകഴിഞ്ഞാൽ ഓരോ ഭാരതീയനും പിന്നെ ജാതിമത ചിന്തകൾക്കതീതമായി തനത് തദ്ദേശീയതയോടിഴകിച്ചേർന്ന് ആത്മാർത്ഥതയോടെ എന്നതിനേക്കാൾ സമാധാന പ്രിയതയോടെ പ്രവർത്തിക്കുന്നു എന്നതുതന്നെയാണ് ലോകം ഭാരതീയരെ മുൻപന്തിയിൽ തന്നെ സ്വീകരിക്കാനുള്ള പ്രധാനകാരണവും ... !
.
എന്നാൽ ഈ അടുത്തകാലത്ത് വിരലിലെണ്ണാവുന്ന ചില സ്വാർത്ഥതാപര്യക്കാരുടെ പ്രവർത്തികളുടെ ഫലമായി ഭാരതീയരെയും സംശയ ദൃഷ്ടിയോടെ നോക്കാൻ ലോകത്തെ പ്രേരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു . ലോക ഭീകരതയിൽ ഭാരതത്തിന് ഇതുവരെയും പ്രധാന പങ്കൊന്നും ഇല്ലാതിരിക്കെ, ഇപ്പോഴത്തെ ചിലരുടെ ഈ പ്രവണത അന്നന്നത്തെ അന്നത്തിനുവേണ്ടി പെടാപാടുപെടുന്ന ഓരോ പാവം പ്രവാസിയെയും ഇനി മുതൽ ബാധിക്കാൻ തുടങ്ങുകയാണ് . ഭീകരവാദത്തിന് ലോകത്തൊരിടത്തും മതവുമായോ ജാതിയുമായോ സത്യത്തിൽ നേരിട്ട് ബന്ധമൊന്നും ഇല്ലെന്നിരിക്കെ നമ്മുടെ ഇടയിലെ ഈ വിഷവിത്തുകൾ മുളയിലേ നുള്ളാതിരിക്കുന്നത് ഓരോ ഭാരതീയന്റെയും പ്രത്യേകിച്ച് ഓരോ പ്രവാസിയുടെയും ജീവിതത്തെ സാരമായി തന്നെ ബാധിക്കുമെന്ന് ഓർക്കുന്നത് നന്നായിരിക്കും . ഓരോ ഭീകരതയും തടയുക എന്നത് ഭാരതീയതയുടെയെന്നല്ല, മാനവികതയുടെ മുന്നേറ്റത്തിനും എന്നേക്കും ഗുണകരമാവുക തന്നെ ചെയ്യും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, November 8, 2017

കാഴ്ച്ചക്കു പകരം ...!!!

കാഴ്ച്ചക്കു പകരം ...!!!
.
കണ്ണില്ലാത്തവർക്ക്
മൂക്കിനുമേലെ
വെക്കാനായി മാത്രം
എന്തിനാണൊരു
കണ്ണട ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

( ക്ഷമിക്കണം -
അംഗ പരിമിതരെ ഉദ്ദേശിച്ചല്ല )

Sunday, November 5, 2017

പഠിപ്പിക്കണം എനിക്കെന്റെ മക്കളെ ... !!!

പഠിപ്പിക്കണം എനിക്കെന്റെ മക്കളെ ... !!!
.
പഠിപ്പിക്കണം എനിക്കെന്റെ മക്കളെ
ഞാൻ പഠിച്ചപോലൊരു വിദ്യാലയത്തിൽ ...!
.
പഠിക്കാത്തതിന് നല്ല തല്ലുകിട്ടുന്ന
ഹോംവർക്ക് ചെയ്യാത്തതിന് മുട്ടിൽ നിർത്തുന്ന
മാർക്ക് കുറഞ്ഞാൽ ഇമ്പോസിഷൻ എഴുതിക്കുന്ന
വഴക്കിടുന്നനതിനു പുറത്തുനിർത്തുന്ന
തെറ്റുചെയ്യുന്നതിന് ചീത്തകേൾക്കുന്ന
നന്മയുള്ള ഗുരുക്കന്മാരുള്ള
നല്ല വിദ്യാലയത്തിൽ ...!
.
ഉച്ചക്കഞ്ഞിക്ക് വരിനിൽക്കാനും
ഇന്റെർവെല്ലിന് മതിലുചാടി
ഉപ്പുനെല്ലിക്ക വാങ്ങാൻ പോകാനും
അമ്മയെ പിശുക്കി കൊണ്ടുവരുന്ന പൈസക്ക്
ഐസുമിട്ടായി കൂട്ടുകാരുമായി
പങ്കുവെച്ചു തിന്നാനും
കൂട്ടുകാരിയുടെ പാത്രത്തിൽ നിന്നും
ഭക്ഷണം മോഷ്ടിക്കാനും
ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോകാനും
അവസരം നൽകുന്ന വിദ്യാലയത്തിൽ ...!
.
തൊഴിലിനെ ദൈവമായി കാണുന്ന
കുട്ടികളെ ശിഷ്യരായി കാണുന്ന
വീട്ടിലെ വഴക്കിന് കണക്കു തീർക്കാത്ത
മാത്സര്യം മനസ്സിലേക്ക് കയറ്റാത്ത
നല്ല അദ്ധ്യാപകരുള്ള വിദ്യാലയത്തിൽ ....!
.
പ്രണയിക്കാനും പരിഭവിക്കാനും
കൂട്ടുകൂടാനും വഴക്കിടാനും
കോപ്പിയടിക്കാനും കമന്റടിക്കാനും
തല്ലുകൂടാനും കൊടിപിടിക്കാനും
പരീക്ഷണങ്ങൾ നടത്താനും തോൽക്കാനും
അവസരങ്ങൾ നൽകുന്ന വിദ്യാലയത്തിൽ ...!
.
വിഷമങ്ങളിൽ ആശ്വാസം കിട്ടുന്ന
പരീക്ഷണങ്ങളിൽ ആത്മവിശ്വാസം വരുത്തുന്ന
പാട്ടും കളികളും ചിന്തയും അനുഭവങ്ങളും
കലയും കവിതയും നാട്ടറിവുകളും
വളർത്തിവലുതാക്കുന്നൊരു വിദ്യാലയത്തിൽ ...!
.
മുതിർന്നവരെ ബഹുമാനിക്കാനും
നന്മയെ സ്നേഹിക്കാനും
തിന്മയെ തിരസ്കരിക്കാനും
നേരറിയാനും നേർവഴികാട്ടാനും
നീതിയും സ്നേഹവും ദയയും കരുണയും
സാഹോദര്യവും സഹിഷ്ണുതയും
സഹവർത്തിത്വവും
പഠിപ്പിക്കുന്നൊരു കലാലയത്തിൽ ...!
.
പഠിപ്പിക്കണം എനിക്കെന്റെ മക്കളെ
നന്മയുടെ നല്ല പാഠങ്ങൾ പഠിപ്പിക്കുന്ന
നേരിന്റെ പാഠശാലയിൽ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, November 1, 2017

മഴയായ മഴയെല്ലാം ...!!!

മഴയായ മഴയെല്ലാം ...!!!
.
ജീവിച്ചിരിക്കുന്ന
പിതൃക്കളുടെ നെഞ്ചിലെ
കത്തുന്ന ചൂടിൽ
നീരാവിയായി പോകുന്ന
ഭൂമിയിലെ ജലമെല്ലാം
പിന്നെയും
പെയ്തിറങ്ങുന്നത്
അവരുടെ മനസ്സിന്റെ
നീറ്റലകറ്റാൻ
ആ ഹൃദയങ്ങളിൽ
തന്നെയാകുമ്പോൾ
പിന്നെ എങ്ങിനെയാണ്
ഭൂമിയിൽ
മറ്റൊരിടത്ത് പെയ്യാൻ
മഴ ബാക്കിയുണ്ടാവുക ,,, ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കടപ്പാട് - അബ്ദുസമദ് സമദാനി

Tuesday, October 31, 2017

തിരഞ്ഞെടുപ്പിൽ ദൈവങ്ങളും ..???

തിരഞ്ഞെടുപ്പിൽ ദൈവങ്ങളും ..???
.
നന്നേ കാലത്തേ തന്നെ വാതിലിൽ തുരുതുരെയുള്ള മുട്ട് കേട്ടാണ് ഞാൻ കണ്ണ് തുറന്നത് . ഇത്രകാലത്തെ ഇതരാവും എന്ന അത്ഭുതത്തോടെയും, കാലത്തേയുള്ള ആ ഉറക്കത്തിന്റെ സുഖം നഷ്ട്പ്പെട്ട ദേഷ്യത്തിലും ഞാൻ വാതിൽ തുറന്നു നോക്കുമ്പോൾ അതാ പരവേശത്തോടെ ഭഗവാൻ കൃഷ്ണൻ മുന്നിൽ നിൽക്കുന്നു . വാതിൽ തുറന്നതും എന്നെ തള്ളിമാറ്റി മൂപ്പർ അകത്തു കടന്ന് വെള്ളവും എടുത്തു കുടിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു ....!
.
മൂപ്പരെ ഇങ്ങിനെ ആകെ പരവശനായി കണ്ടപ്പോൾ ഞാൻ ഒന്ന് സംശയിച്ചു , പിന്നെ ചോദിച്ചു എന്താ മാഷെ ആ കംസനെങ്ങാനും പിന്നേം ജനിച്ചോ , ഇയാളെ കൊല്ലാൻ രാക്ഷസരെ അയക്കാൻ എന്ന് . അതുകേട്ടതും അതൊക്കെ വളരെ നിസ്സാരമല്ലേ ഇത് അതിലും വലിയ കാര്യം എന്നമട്ടിൽ എന്നെ നോക്കി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് മൂപ്പർ വീണ്ടും വെള്ളം വലിച്ചു കുടിച്ചു . ...!
.
ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ മെല്ലെ അടുത്തിരുന്നു . ഇനി ദേവാസുര യുദ്ധമായാലും ശരി ഞാൻ കൂടെയുണ്ട് എന്ന് പറഞ്ഞു സമാധാനിപ്പിച്ചപ്പോൾ മൂപ്പർ അതിനെ നിസ്സാരമട്ടിൽ ചിരിച്ചുതള്ളി , പിന്നെ പറയാൻ തുടങ്ങി . ഇതതൊന്നുമല്ല കാര്യം ദേവലോകത്തും ഇലെക്ഷൻ ആകുന്നു. മൂപ്പർ സ്ഥാനാർത്ഥിയാണ് . പത്രിക കൊടുക്കണം . തിരഞ്ഞെടുപ്പിൽ നിൽക്കണം , ജയിക്കണം . തിരഞ്ഞെടുപ്പിലെ പ്രത്യേകത എന്നാൽ ദേവന്മാർക്കും അസുരന്മാർക്കും മനുഷ്യർക്കും വോട്ട് ചെയ്യാം എന്നതാണ് .....!
.
ഇതിലെന്താണ് ഇത്രയും പാരാവശ്യത്തിനുള്ള സ്ഥാനം എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു . മൂപ്പർക്ക് സാമാന്യം നല്ല ആരാധക വൃന്ദമുണ്ട് . പണ്ടത്തെ ഗോപികമാരുടെ വോട്ട് കിട്ടിയാൽ മാത്രം മതി മൂപ്പർ ഈസിയായി ജയിച്ചു കയറും . പിന്നെ എന്താണിത്ര പേടിക്കാൻ . ഒന്നും മനസ്സിലാകാതെ ഞാൻ മൂപ്പരുടെ മുഖത്തു നോക്കിയപ്പോൾ അദ്ദേഹം പറയാൻ തുടങ്ങി ....!
.
തിരഞ്ഞെടുപ്പിൽ മറ്റുമതസ്ഥരുടെ ദൈവങ്ങളും ഉണ്ട് സ്ഥാനാർഥികളായി . ദേവന്മാരും അസുരന്മാരും ഒക്കെ അവരവരുടെ അസ്തിത്വത്തിൽ ഉറച്ചു നിൽക്കും . ആർക്കു വോട്ട് ചെയ്യണമെന്ന് അവർക്കു നല്ല നിശ്ചയമുണ്ട് . അതിൽനിന്നവർ പിന്മാറില്ല. അതിൽ മൂപ്പർക്ക് ആശങ്കയുമില്ല. പക്ഷെ മനുഷ്യരുടെ കാര്യത്തിലാണ് പ്രശ്നം. കൂടുതൽ വോട്ടുള്ളതും ഭൂമിയിലാണ് . ....!
.
ഇവിടെ ഓരോ മതക്കാരും ആളുകളെയെല്ലാം പ്രലോഭിപ്പിച്ചു മതപരിവർത്തനം നടത്തി അവരവരുടെ കൂട്ടത്തിലേക്കു ആളെ കൂട്ടുന്നു . വാഗ്ദാനങ്ങൾ , ഭീഷണികൾ ഒക്കെയുണ്ട് . അങ്ങിനെ അവരവരുടെ ദൈവങ്ങൾക്ക് അവരുടെ വോട്ട് കിട്ടും . അപ്പോൾ താൻ വെറുതെയിരുന്നാൽ തന്റെ കാര്യം കട്ടപ്പുകയാവും. അതുകൊണ്ട് തനിക്കും ആളെ കൂട്ടണം . അതിലെന്താണ് വഴിയെന്നാണ് മൂപ്പർക്കറിയേണ്ടത് . .... !
.
ഞാൻ ഇതിൽ എന്ത് ചെയ്യും ഇനി ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 30, 2017

മോഹഭംഗങ്ങൾ ...!!!

മോഹഭംഗങ്ങൾ ...!!!
.
ഒരു കണ്ണട വെക്കണം
പുറത്തേക്കു നോക്കണം
ഒറ്റക്കാക്കയെ കാണണം
ചെവിയടക്കണം ...!
.
പച്ചക്കുപ്പായമിടണം
വെയില് കൊള്ളണം
പുതച്ചുമൂടണം
പൂവും ചൂടണം ...!
.
മധുരം കഴിക്കണം
കട്ടിലിൽ കിടക്കണം
മഞ്ഞുകൊള്ളണം
മുങ്ങിക്കുളിക്കണം ...!
.
ആനപ്പുറത്തു കയറണം
മയിലാട്ടം ആടണം
പാട്ടു പാടണം
കുരവയുമിടണം ...!
.
ഇനി ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, October 28, 2017

കണക്ക് ...!!!

കണക്ക് ...!!!
.
2 + 2 = 4
2 X 2 = 4
1 + 1 = 2
1 X 1 = 1 ... !!!

എന്തുകൊണ്ട് ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 26, 2017

കാണേണ്ട സ്വപ്‌നങ്ങൾ ...!!!

കാണേണ്ട സ്വപ്‌നങ്ങൾ ...!!!
.
സ്വപ്നം കാണാനാണ്
എല്ലാവരും പറയുന്നത്
എന്നെയും നിങ്ങളെയും
അവരെയും കുറിച്ചുള്ള
നല്ല സ്വപ്‌നങ്ങൾ ...!
.
പക്ഷെ
എനിക്ക് വിതയ്ക്കാൻ
വിത്തുകളില്ല
കൊയ്യാൻ
വയലേലകളും ...!
.
എനിക്ക് കളിക്കാൻ
കളിസ്ഥലങ്ങളില്ല
പാടിനടക്കാൻ
പാട്ടുകളും ...!
.
നെഞ്ചിലെ ചൂടിനും
കാലിലെ തണുപ്പിനും
കൈവിരലുകളിൽ
പകരവുമില്ല ... !
.
ഇനി
ആഗ്രഹമുണ്ടെങ്കിലും
എനിക്ക് കാണാൻ
സ്വപ്നങ്ങളുമില്ല ....!
.
ആകെയുള്ളത്
ഒരു നിറഞ്ഞ ഭാണ്ഡമാണ്
എപ്പോഴും
കാത്തുവെക്കാൻ മാത്രമായി ...!
.
ഹൃദയമുരുകുന്ന
ഈ ചൂടിൽ
വലിയ കെട്ടിടത്തിന്റെ
ഇരുണ്ടകോണിൽ
നാലുകാലുള്ള
ഇരുമ്പു കട്ടിലിന്റെ
മുകളിലത്തെ ചെരുവിൽ
തലയൊന്നു ചായ്ക്കാൻ
സമയം തികയാത്ത
ഞാനെങ്ങനെ
നിങ്ങളെയും
അവരെയും കുറിച്ച്
സ്വപ്‌നങ്ങൾ കാണും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, October 24, 2017

വെള്ളം, കുടം , ശേഷവും ...???

വെള്ളം, കുടം , ശേഷവും ...???
.
നിറയാതെ നിറച്ച് ഓരോ കുടങ്ങളിലും വെള്ളം. വെള്ളം, കുന്നിൻ മുകളിലെ വലിയ കുളത്തിൽ നിന്നും. കുന്നിൻ മുകളിലേക്കുള്ള ദൂരം കുന്നിന്റെ താഴ്വാരത്തിന്റെ ചുറ്റളവിന്റെ രണ്ടിരട്ടി. കുന്നിന്മുകളിലേക്കുള്ള വഴി താഴ്വാരത്തുനിന്നും കുത്തനെയും . കുടങ്ങൾക്കുള്ള കനം വെള്ളത്തിന്റെ ഭാരത്തെക്കാൾ പകുതിയും. വെള്ളം കുടത്തിലും, കുടം തോളിലും , കയറ്റം മുകളിലേക്കും ...!
.
വെള്ളം നിറയ്‌ക്കേണ്ടതിനായി കുടങ്ങളും കൊണ്ടുള്ള യാത്ര നന്നേ പുലർച്ചെ. തുടക്കം ഗംഭീരമാക്കാൻ താളവും വാദ്യവും. പോരാത്തതിനൊരു പൂമാല തോരണവും. മുകളിലേക്കുള്ള യാത്രയുടെ ബാക്കി താഴേക്കുള്ള യാത്രയ്ക്കും നീക്കിവെച്ചിരിക്കാം എപ്പോഴും പക്ഷെ . പകൽ യാത്രയോ രാത്രി യാത്രയോ പകരം വെക്കാതെയുമുണ്ടാകും കൂട്ടിനും . എന്നിട്ടും ...!
.
കുന്നിനു താഴെ ജല സ്രോതസ്സുകൾ ധാരാളം . ഒരു വലിയ പുഴ, പിന്നെയൊരു തോട് ചുറ്റിലും നിറയെ കുളങ്ങൾ പിന്നെ കിണറുകളും . മണ്ണിലൂടെ അരിച്ചിറങ്ങി ശുദ്ധത ഉറപ്പു വരുത്തി നിറഞ്ഞു നിൽക്കുന്ന വെള്ളവും . എന്നിട്ടും ആവശ്യം മുകളിലെ കുന്നിൻ മേലെയുള്ള കുളത്തിലെ വെള്ളവും, അതും കുടത്തിൽ ചുമന്നുകൊണ്ട് വന്നു തന്നെയും ...!
.
കുടങ്ങളിൽ വെള്ളം നിറയ്ക്കൽ ഒരു വലിയ ശ്രമമാണ് . കയറിലൂടെ മറ്റൊരു കുടം കുളത്തിലേക്കിട്ട് അതിൽ വെള്ളം നിറയുന്നതുവരെ കാത്തുനിന്ന് , മേലേക്ക് വലിച്ചു കയറ്റി പുറത്തുപോകാതെ നിർത്തി നിർത്തിയൊഴിച്ചുനിറച്ച് നിർവൃതിയോടെ . പക്ഷെ നിറച്ചും നിറയ്ക്കാതെയാകണം അതെന്നു നിര്ബന്ധവും ...!
.
കുടങ്ങൾ താഴെയെത്തിക്കുക എന്നതാണ് പിന്നെയുള്ള പണി . മെല്ലെ തോളിലേറ്റി തട്ടാതെ മുട്ടാതെ, തുള്ളാതെ തുളുമ്പാതെ, വീഴാതെ തളരാതെ വെള്ളം കുടങ്ങളിലൂടെ താഴെയെത്തി, ചുറ്റിലും നോക്കി എല്ലാവരും കാണുന്നെന്നു ഉറപ്പുവരുത്തി, അൽപ്പം ഉയരത്തിൽ കയറിനിന്ന് സർവ്വ ശക്തിയുമെടുത്ത് കുടങ്ങൽ ആകാശത്തേക്കുയർത്തിപ്പിടിച്ച് നിറഞ്ഞ വെള്ളത്തോടെ നിലത്തെറിഞ്ഞ് ഒറ്റയുടക്കൽ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 23, 2017

പിന്നെയും പിന്നെയും , പടികൾ ...!!!

പിന്നെയും പിന്നെയും , പടികൾ ...!!!
.
പടികൾ ... പന്ത്രണ്ടായി തിരിഞ്ഞ് രണ്ടു ചുറ്റി നാലുവഴികളിലൂടെ മുകളിലേക്കും താഴേക്കും . മുകളിൽ ചെല്ലുമ്പോൾ താഴേക്കും താഴെയെത്തുമ്പോൾ മുകളിലേക്കും വഴികൾ വേറെയും . അപ്പോഴൊക്കെയും പക്ഷെ വശങ്ങളിലേക്ക് പോകാതെ വഴികൾ കാത്ത് നിൽക്കുന്നുമുണ്ട് . എന്നിട്ടും പടികൾ മാത്രം അപ്പോഴും പന്ത്രണ്ടിൽ നിന്നും പന്ത്രണ്ടായി മാത്രം നിലനിൽക്കുകയും ....!
.
നടക്കാനും ഓടാനും ചാടിക്കയറാനും തക്ക പാകത്തിൽ വെട്ടിയൊരുക്കി ഏണുകൾ തട്ടാതെ കാലടികൾ നോവാതെ കാത്തുവെച്ച വഴികളിലെ നേരുള്ള പടികൾ ചന്തത്തിൽ ചമച്ചൊരുക്കിയിരിക്കുന്നത് അതിശയകരമായ കയ്യൊതുക്കത്തിലും . കൂട്ടിമുട്ടാതിരിക്കാൻ കണ്ടുമുട്ടാനും കണ്ടുമുട്ടാതിരിക്കാനും , വഴിതെറ്റാതിരിക്കാൻ തിരിച്ചിറങ്ങാതിരിക്കാൻ മറിച്ചു കയറാതിരിക്കാൻ വളയാതിരിക്കാൻ തിരിയാതിരിക്കാനും എല്ലാം വഴികൾ ചേർന്ന പടികൾ ....!
.
പുറകെ വരുന്നവർക്ക് കാത്തുവെക്കാനും കരുതിവെക്കാനും തെറ്റിക്കാനും തിരുത്താനും നിരാശരാക്കാനും പ്രോത്സാഹിപ്പിക്കാനും കൂടി ഉതകും വിധമുള്ള ആ പടികളുടെ ഘടന ആരെയും അമ്പരപ്പിക്കും . തട്ടി വീഴ്ത്താനും വീഴ്ചയിൽ പിടിക്കാനും പിടിക്കപ്പെടാതെ പിടിക്കാതിരിക്കാനും പിടികൊടുക്കാതെയുള്ള അവയുടെ നിർമ്മിതി അതിശയകരം തന്നെ ...!
.
എന്നിട്ടും പിന്നെയും മോഹിപ്പിച്ച് , പിന്നെയും അമ്പരപ്പിച്ച് , പിന്നെയും പ്രതീക്ഷിപ്പിച്ച് പിന്നെയും പിന്നെയും
കയറാനും ഇറങ്ങാനും പടികൾ വേറെയും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, October 22, 2017

തൻ - താളവട്ടം ...!!!

തൻ - താളവട്ടം ...!!!
.
ഒരിക്കൽ കൂടി ശ്രമിച്ചിട്ടും ഒന്നുകൂടി കറങ്ങാതിരുന്ന ആ സൂചികൾ അവൾ നിർബന്ധപൂർവ്വം സർവാത്മനാ പറിച്ചെടുത്ത് തനിക്കു വേണ്ടിടത്തു തന്നെ തിരുകി വെച്ച് തിരിച്ചിറങ്ങുമ്പോൾ അവളിൽ ആശ്വാസത്തിന്റെ തേങ്ങൽ . അപ്പോഴും പക്ഷെ നിശ്ചലത തന്റെ അസ്തിത്വത്തിന്റെ അവസാനമെന്ന് ഘടികാരം ഓർമ്മപ്പെടുത്തുന്നത് അവൾക്ക് കേൾക്കേണ്ടിയിരുന്നില്ല തന്നെ ...!
.
ചലിക്കാത്ത സൂചികൾ നോക്കി അവൾ ആ കിടപ്പു തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നു . നഷ്ടപ്പെടലിന്റെ തീക്ഷണത പോലെ നിറഞ്ഞു നീങ്ങുന്ന ഓരോ നിമിഷങ്ങളും അവൾ അറിയാതെയാണ് അവളിലൂടെ ഊർന്നിറങ്ങുന്നതെന്ന് അവൾ അപ്പോഴും ചിന്തിച്ചിരുന്നുമില്ല . അവൾക്കു മുന്നിൽ ആ സൂചികൾ മാത്രം . അവൾക്കു മുന്നിൽ ആ സൂചികൾ തീർക്കാത്ത അവളുടെ സമയവും ....!
.
അവൾക്കു മുന്നിലൂടെ ആ സൂചികൾ ചിലപ്പോൾ കിതക്കുകയും മറ്റു ചിലപ്പോൾ കുതിക്കുകയും ചെയ്തിരുന്നതൊക്കെയും അവളിൽ അസ്വസ്ഥതയാണ് ഉണ്ടാക്കിയിരുന്നത് . അവൾ ആഗ്രഹിച്ചിരുന്നത് എപ്പോഴും നിശ്ചലതയാണെന്ന് എത്രയാവർത്തിച്ചിട്ടും ആ ഘടികാരം മനസ്സിലാക്കിയതുമില്ല . അതാകട്ടെ അപ്പോഴെല്ലാം പെൻഡുലത്തിന്റെ താളത്തിൽ തന്റെ സൂചികളിൽ രാപ്പകലുകളെ നിയന്ത്രിച്ചുകൊണ്ടേയിരുന്നു . അവളുടെ അനുവാദമില്ലാതെ തന്നെ ...!
.
ഇനി ... സ്വസ്ഥമായൊന്നുറങ്ങണം . ഘടികാരത്തിന്റെ സമയം തീർക്കാത്ത നിശ്ചല നിശബ്ദതയിൽ മുഖം പൂഴ്ത്തി . പകലിനും രാത്രിക്കുമിടയിൽ പെന്ഡുലങ്ങൾ ആടുന്നതോർക്കാതെ . വേഗത്തിനും നിശ്ചലതയ്ക്കുമിടയിൽ സൂചികൾ കറങ്ങുന്നതോർക്കാതെ , തന്റെ സമയവും തീർത്ത് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 19, 2017

പ്രണയം ഇങ്ങിനെയുമാണ് ...!!!

പ്രണയം ഇങ്ങിനെയുമാണ് ...!!!
.
പ്രണയം എന്നാൽ
ഒരു സമർപ്പണവുമാണ്
സർവ്വവും ഉപേക്ഷിച്ച്
സ്വയം ഉപേക്ഷിച്ച്
തന്നെത്തന്നെയുള്ള
സ്വയം സമർപ്പണം ....!
.
അവിടെ
കൊടുക്കൽ
വാങ്ങലുകളില്ല
പ്രതീക്ഷയും
നിരാശയുമില്ല
കൂടിച്ചേരലും
വേർപിരിയലുമില്ല ....!
.
ദേഹവും ദേഹിയുമില്ലാതെ
കാമനകളും കല്പിതങ്ങളുമില്ലാതെ
നിറങ്ങളും സുഗന്ധങ്ങളുമില്ലാതെ
നിഷ്കാമമായ പ്രണയം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, October 11, 2017

ഉത്തരവും ചോദ്യവും തമ്മിൽ ...!!!

ഉത്തരവും ചോദ്യവും തമ്മിൽ ...!!!
.
ഉത്തരവും ചോദ്യവും തമ്മിൽ
അഭേദ്യമായൊരു
രക്തബന്ധമുണ്ടാകണമെന്നാണ്
ദോഷൈകദൃക്കുകൾ പോലും
വീമ്പു പറയുന്നത് ...!
.
എന്നാൽ
ചോദ്യത്തിൽ ഉത്തരവും
ഉത്തരത്തിൽ ചോദ്യവും
പരസ്പരം
ഒളിപ്പിച്ചുവെക്കുമ്പോൾ
അല്ലെങ്കിൽ
ഉത്തരമില്ലാത്ത ചോദ്യവും
ചോദ്യമില്ലാത്ത ഉത്തരവും
ധാരാളമാകുമ്പോൾ
പിന്നെ
ചോദ്യവും ഉത്തരവും തമ്മിൽ
ബന്ധമുണ്ടായാലെന്ത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, October 4, 2017

പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദ ....!!!

പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദ ....!!!
.
അദ്ദേഹത്തിന്റെ കാൽക്കൽ മനസ്സുകൊണ്ട് നമിച്ചുകൊണ്ട് നിസ്സഹായയായി കിടക്കുകയായിരുന്നു അവൾ അന്നേരമത്രയും . ആ കാലുകളിൽ കണ്ണുനീരിനാൽ തന്റെ ഹൃദയം തന്നെ സമർപ്പിച്ചുകൊണ്ട് നിറഞ്ഞ മനസ്സോടെ അദ്ദേഹത്തെ തന്നെ നിശബ്ദമായി നോക്കിക്കൊണ്ട് . ഏറെ ശ്രദ്ധയോടെ ഏറെ കരുതലോടെ അതിലുമേറെ ഇഷ്ടത്തോടെ ഒട്ടും അറപ്പോ വെറുപ്പോ കൂടാതെ തന്റെ ശരീരത്തിലെ ഓരോ അണുവിലെയും വൃത്തികേടുകളൊക്കെ മെല്ലെ താൻ പോലുമറിയാത്തപോലെ തുടച്ചെടുത്ത് അനക്കമറ്റ തന്നെ നിത്യവും രണ്ടുനേരം വൃത്തിയാക്കിക്കൊണ്ടിരുന്ന അദ്ദേഹത്തെ എങ്ങിനെയാണ് താൻ നമിക്കാതിരിക്കുക ...!
.
തിരക്കിൽ നിന്നും തിരക്കിലേക്ക് ആധിപിടിച്ച മനസ്സുമായി എന്നും നിർത്താതെ ഓടിക്കൊണ്ടേയിരുന്നിരുന്ന അദ്ദേഹം എപ്പോഴും ഒരിടവേളയുണ്ടാക്കി നിറഞ്ഞ കുസൃതിയുമായി ആരുംകാണാതെ മക്കളുടെയും അമ്മയുടെയും കണ്ണുവെട്ടിച്ച് തന്നെയും പൊക്കിയെടുത്ത് ബെഡ്റൂമിലേക്ക് ഓടിയെത്തുമ്പോൾ , അതുവരെയുള്ള പണിത്തിരക്കിനിടയിൽ താൻ അന്ന് കുളിച്ചിട്ടില്ലെന്നറിഞ്ഞാൽ തന്നെയൊന്നു തൊടുകപോലും ചെയ്യാതെ ആ ബെഡിലേക്കിട്ട് ഒരു കുസൃതിച്ചിരിയോടെ തിരിച്ചുപോയിരുന്ന വൃത്തി രാക്ഷസനായ ആളാണ് ഇതെന്ന് തനിക്കെങ്ങിനെയാണ് മറക്കാൻ പറ്റുക .....!
.
അനുഭവിപ്പിക്കുന്ന ഓരോ നിമിഷവും സ്വർഗ്ഗ തുല്യമാക്കുന്ന അദ്ദേഹം തന്റെ ശരീരത്തിലെ ഓരോ അണുവും ആസ്വദിച്ചർമ്മാദിച്ചിരുന്നത് എന്തൊരാവേശത്തോടെയാണ് താൻ ഓരോ തവണയും അനുഭവിച്ചിരുന്നത് എന്നോർക്കുമ്പോൾ ഇപ്പോഴും ഓരോ രോമങ്ങളും എഴുന്നേറ്റു നിൽക്കുന്നതും താനറിയുന്നു . ഒഴിവുണ്ടാക്കിയെടുക്കുന്ന ഇട ദിവസങ്ങളിൽ കുളിമുറിയും അടുക്കളയും ഇരിപ്പുമുറിയും കിടപ്പുമുറിയും രാസലീലകളിൽ നിറച്ച് സ്വർഗ്ഗീയ മണിയറകളാക്കിയിരുന്നത് ഒരിക്കലും തീരാത്ത
വിശ്വാസത്തോടെയും സ്നേഹത്തോടെയുമായിരുന്നല്ലോ എന്നത് ഒരു തേങ്ങലോടെ അവൾ അപ്പോൾ ഓർത്തെടുത്തു ...!
.
തന്റെ ഇഷ്ടങ്ങൾക്ക് എന്നും പ്രാധാന്യം നൽകി തന്റെ താത്‌പര്യങ്ങൾക്ക് വിരുദ്ധമായി യാതൊന്നിനും നിർബന്ധിക്കാതെ തന്നിലൂടെ സ്വയം ആനന്ദമൂർച്ഛയിലെത്തുമായിരുന്ന അദ്ദേഹത്തിന്റെ ആ വലിയ മനസ്സ് തനിക്കെന്നും വിസ്മയമായിരുന്നു . അദ്ദേഹത്തിന് മതിവരുവോളം തന്നെ ഉപയോഗിക്കുമ്പോഴും അത് തനിക്കും സ്വയം ഉപയോഗപ്പെടുത്തിക്കൊണ്ടുകൂടിയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ താൻ എത്രയോവട്ടം അഭിമാനം കൊണ്ടിരിക്കുന്നു ....!
.
ആഗ്രഹങ്ങൾ ഒരിക്കലും ഒളിച്ചുവെക്കാത്ത , മോഹിക്കുന്നതൊന്നും നടത്താതിരിക്കാറുള്ള കുസൃതിക്കാരനായ ,
കുറുമ്പനും വാശിക്കാരനുമായ അദ്ദേഹമിപ്പോൾ സർവ്വവും ത്യജിച്ച് അദ്ദേഹത്തിന്റെ മനസ്സിനെയും ശരീരത്തെയും സന്യസിക്കാൻ വിട്ടുകൊണ്ട് ഒരു യോഗിയെപോലെ ഇനിയൊരിക്കലും ഒരു ജീവിതമില്ലാത്ത തനിക്കുവേണ്ടിയുള്ള ശുശ്രൂഷയിൽ സർവ്വാത്മനാ ആനന്ദം കണ്ടെത്തുന്നത് എങ്ങിനെയാണ് നമിക്കാതെ നോക്കിയിരിക്കാനാവുക . പുരുഷനെന്നാൽ തന്റെ പാതിയായ സ്ത്രീയുടെ പരമവുമാണെന്ന് അനുഭവിപ്പിക്കുന്ന അദ്ദേഹത്തെ സർവ്വാത്മനാ സാഷ്ടാംഗം നമസ്കരിക്കുന്നു ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, October 3, 2017

അടുത്ത ജന്മം ...!!!

അടുത്ത ജന്മം ...!!!
.
ഈരേഴുപതിനാലുലകും ചുമക്കുന്ന
ആ ഗർഭപാത്രത്തിൽ പിറക്കണം
ആ അമ്മിഞ്ഞകളിൽ പുരണ്ട
ദാരികന്റെ രക്തം തുടച്ചു കളഞ്ഞ്
എനിക്കെന്റെ
വയറു നിറയെ പാലുകുടിക്കണം
ആ നെഞ്ചിലെ എരിയുന്ന കനലിൽ
എന്റെ കണ്ണുനീർ
ബാഷ്പീകരിക്കണം
ആ കണ്ണുകളിലെ കത്തുന്ന തീയിൽ
എന്റെ നെഞ്ചകം ചുട്ടെടുക്കണം
ആ കൈകളിലെ രൗദ്രതയിൽ
എന്നിലെനിക്കാവേശം നിറയ്ക്കണം
ആ കാലുകളിലെ ചടുലതയിൽ
എനിക്കെന്റെ ജീവിതതാളം പിടിക്കണം
എന്നിട്ട്
തലയോട്ടിമാലകൾ കൊരുത്തൊരാ
പിടയ്ക്കുന്ന മാറിൽ ചേർന്നൊന്നുറങ്ങണം
ശാന്തമായൊരിക്കലെങ്കിലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, September 27, 2017

ആദിയും വ്യാധിയും ....!!!

ആദിയും വ്യാധിയും ....!!!
.
ആകുലതകളോടെയും വ്യാകുലതകളോടെയുമാണ് ഞാൻ എന്നും കാലത്തുണരുന്നത് തന്നെ . അങ്ങകലെ ആഫ്രിക്കയിലെയും ഏഷ്യയിലെ മറ്റിടങ്ങളിലെയും സഹോദരങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടോ വെള്ളം കുടിക്കുന്നുണ്ടോ ഉറങ്ങുന്നുണ്ടോ ഉണരുന്നുണ്ടോ അപ്പിയിടുന്നുണ്ടോ മൂത്രമൊഴിക്കുന്നുണ്ടോ എന്നൊക്കെയോർത്ത് എനിക്കൊരു സമാധാനനവുമില്ല കുറച്ചുകൂടിയൊന്ന് കിടന്നൊന്നുറങ്ങാൻ . പക്ഷെ എന്റെ തൊട്ട് അയൽക്കാരൻ മുഹമ്മദും അദ്ദേഹത്തിന്റെ കുടുംബവും ആഴ്ചകളായി കൊടും പട്ടിയിലാണെന്ന് ഞാൻ ഒരിക്കലും അറിയുന്നുമില്ല ...!
.
അങ്ങ് ദൂരെ ഉത്തരേന്ത്യയിലെയും പിന്നെ അയൽവക്കത്തും അകലെയുമുള്ള മറ്റു രാജ്യങ്ങളിലെയും എന്റെ സഹോദരിമാരുടെ ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങളുടെയും ആത്മാഭിമാനത്തിന്റെയും ഒക്കെ കാര്യമോർത്ത് ഞാൻ കണ്ണീർ വാർക്കാത്ത ദിവസങ്ങളില്ല . പക്ഷെ എന്റെ ബന്ധു നാരായണേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു പെൺമക്കളും സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത് ഞാൻ അറിഞ്ഞതേയില്ല ...!
.
എനിക്ക് കേട്ടുകേൾവി മാത്രമുള്ള സ്ഥലങ്ങളിലെ ജനാതിപത്യധ്വംസനങ്ങളെ കുറിച്ചും സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ചോർത്തും അവകാശ ലംഘനങ്ങളെക്കുറിച്ചോർത്തും എനിക്ക് പ്രതികരിക്കാനുള്ള ആവേശം പതിന്മടങ്ങു വർദ്ധിച്ച് ഉറക്കം തന്നെ നഷ്ടപ്പെടുമ്പോൾ , എന്റെ, സുഹൃത്തുക്കളുടെ , സഹപ്രവർത്തകരുടെ നീതിനിഷേധത്തെക്കുറിച്ച് അവരുടെ അത്യാവശ്യ ആവശ്യങ്ങൾ പോലും നടപ്പാക്കി കിട്ടാത്തതിനെ കുറിച്ച് ഞാൻ ഒരിക്കലും അറിയുന്നുപോലുമില്ല ...!
.
അയൽനാടുകളിലെ അഴിമതിയെക്കുറിച്ചും അരാചകത്വത്തെക്കുറിച്ചും വായിച്ചറിഞ്ഞ് തിളയ്ക്കുന്ന ചോരയുമായി സമരത്തിനിറങ്ങുന്ന ഞാൻ എന്നും നടക്കുന്ന റോഡ് പുതുതായി പണികഴിപ്പിച്ചയുടനെ പൊട്ടിപ്പൊളിഞ്ഞതും , ആശുപത്രിക്കെട്ടിടം ചോർന്നൊലിക്കുന്നതും നിരാലംബരും നിരാശ്രയരും രോഗികളുമായ അഗതികളുടെ പച്ചരിപോലും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി കയ്യിട്ടുവാരിയെടുക്കുന്നതൊന്നും കാണുന്നതുപോലുമില്ല ...!
.
പരിസ്ഥിതിക്കുവേണ്ടി ജീവൻ തന്നെ ത്യജിക്കാൻ തയ്യാറുള്ള ഞാൻ, വഴിവക്കിലും തൊടിയിലും വീടിന്റെ അടുക്കളയിലും വരെ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും , മുറ്റത്തും കക്കൂസിലും വരെ മഴക്കുഴികൾ കുഴിക്കുകയും അതിന്റെ ചിത്രങ്ങൾ ലോകം മുഴുവൻ ഷെയർ ചെയ്യുകയും ചെയ്ത് അഭിമാനം കൊള്ളുന്നു . പക്ഷെ എന്റെ കാടുകളും കുന്നുകളും പുഴയും തോടും തണ്ണീർത്തടങ്ങളും നശിപ്പിക്കപ്പെടുന്നത് ഞാൻ ഒട്ടും കാണുന്നേയില്ല താനും ....!
.
അങ്ങിനെയങ്ങിനെ മറ്റുള്ളവരെക്കുറിച്ചോർത്തോർത്ത് എന്റെ ആദിയും വ്യാധിയും കൂടിക്കൊണ്ടേയിരിക്കുമ്പോൾ എന്നെക്കുറിച്ചോർമ്മിപ്പിക്കാൻ നിങ്ങളിനി എന്ത് ചെയ്യും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, September 24, 2017

രുദ്രാക്ഷം കഴുത്തിലും, മറ്റൊന്ന് മനസ്സിലും ...!!!

രുദ്രാക്ഷം കഴുത്തിലും, മറ്റൊന്ന് മനസ്സിലും ...!!!
.
എല്ലാം
ദൈവം കാണുന്നുണ്ടെന്ന്
എല്ലാവരും പറയുന്നു
എല്ലായ്‌പോഴും ...!
.
അങ്ങിനെയെങ്കിൽ
അത് പറയുന്നവരെയും
കേൾക്കുന്നവരെയും കൂടി
കാണുന്ന ദൈവം
ഇനി എന്ത് ചെയ്യും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, September 17, 2017

ഇരകൾക്കൊപ്പം , ഞാനും ... !!!

ഇരകൾക്കൊപ്പം , ഞാനും ... !!!
.
ഒരു വേട്ടക്കാരൻ , തന്റെ വ്യക്തിപരമോ മറ്റുള്ളവർക്ക് വേണ്ടിയോ ആയ സ്വാർത്ഥ താത്പര്യത്തിനുവേണ്ടി ഒത്തു കിട്ടുന്ന ഒരവസരത്തിൽ നിഷ്ടൂരം ആക്രമിക്കുന്ന നിരാശ്രയനും നിരാലംബനും നിരപരാധിയുമായ വ്യക്തിയെയാണ് നാം പൊതുവിൽ ഇരയെന്ന് വിവക്ഷിക്കുന്നത് . ..!
.
അതുകൊണ്ട്തന്നെ നീതിബോധവും , മനുഷ്യത്വവും , സത്യസന്ധതയും വ്യക്തിത്വവും കൈമുതലായ ഏതൊരു വ്യക്തിയും സാധാരണയായി നിലനിൽക്കുകയും ഇരകൾക്കൊപ്പമാണ് . അതിനുള്ള ആർജ്ജവം കാണിക്കുക എന്നത് സാമാന്യ തത്വവുമാണ് ...!
.
ഏത് ബാഹ്യ സമ്മർദ്ദത്തിനാലായാലും ഏതൊരു സ്വാർത്ഥ താത്പര്യത്തോടെയായാലും ഇരകളെ തള്ളിപ്പറയുന്നവർ പൊതു സമൂഹത്തിൽ അരാജകത്വവും അനീതിയും അക്രമവും പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കുന്നവർ തന്നെയാണ് എന്നതാണ് എന്റെ അഭിപ്രായം . ..!
.
അങ്ങനെയുള്ളവരെ തള്ളിപ്പറയുന്നതോടൊപ്പം , ധീരതയോടെ പറയുന്നു , ഞാനും ഇരകൾക്കൊപ്പമാണ് എപ്പോഴും എന്ന് . ജാതിയോ, മതമോ , വർണ്ണമോ , ദേശമോ , ഭാഷയോ , രാഷ്ട്രീയമോ , രാഷ്ട്രമോ , വ്യക്തി ബന്ധങ്ങളോ , ലിംഗമോ , ധനമോ നോക്കാതെ ഞാനും എല്ലാ ഇരകൾക്കുമൊപ്പം എപ്പോഴും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, September 13, 2017

കണ്ണനാകണം, എനിക്കും ...!!!

കണ്ണനാകണം, എനിക്കും ...!!!
.
കണ്ണനാകണം എനിക്കും -
എന്റെ രാധയുടെ ,
ഗോപികമാരുടെ ,
കുചേലന്റെ ,
ദേവകീ യശോദമാരുടെ ,
പിന്നെയാ പ്രിയസഖി -
ദ്രൗപതിയുടെയും ...!
.
എനിക്കും
ദൂതനാകണം
തോഴനാകണം
ചോരനും
പിന്നെ
തേരാളിയും .... !
.
പർവ്വതം കുടയാക്കണം
കാളിയന്റെ വിഷമെടുക്കണം
കംസനെ കൊല്ലണം
പിന്നെയൊരു
മഹായുദ്ധവും ചെയ്യണം ...!
.
പക്ഷെ
എനിക്കൊരു രണഭൂമിയില്ല
പിന്നെ, പടയാളികളും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, August 26, 2017

ഭഗവാനും ഞാനും ...!!!

ഭഗവാനും ഞാനും ...!!!
.
പണിസ്ഥലത്തെ അമ്പതു ഡിഗ്രിക്കുമേലുള്ള കത്തുന്ന ചൂടിൽ നിന്നും പ്രത്യേക പരിശോധനകൾ കഴിഞ്ഞ് , ഉന്നത ഉദ്യോഗസ്ഥരെ പറഞ്ഞയച്ച് , പണിസ്ഥലത്തെ ഉച്ച വിശ്രമ സമയത്ത് വീട്ടിലെത്തി ഭക്ഷണമൊക്കെ കഴിച്ച് ഒന്ന് കിടക്കാമെന്നു വെച്ചപ്പോഴാണ് വാതിലിൽ ചിരിച്ചുകൊണ്ട് മൂപ്പർ പ്രത്യക്ഷപ്പെട്ടത് . ആ കള്ളച്ചിരി കണ്ടപ്പോഴേ തോന്നിയിരുന്നു നമുക്കുള്ള എന്തോ പണിയുമായാണ് ആ വരവെന്ന് . പക്ഷെ ചിരി വിടാതെയുള്ള ഗൗരവത്തിൽ എന്റെ സുഹൃത്ത് അപകടത്തിലാണെന്ന് പറഞ്ഞപ്പോൾ അതിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടുതന്നെ ഞാൻ മറ്റൊന്നും ആലോചിക്കാതെ വസ്ത്രം മാറി അവന്റെയടുത്തേക്ക്‌ ഇറങ്ങി ....!
.
ഭഗവാൻ ശ്രീകൃഷ്ണനെ എനിക്കിഷ്ട്ടവും ആരാധനയുമാണ് . എപ്പോഴും എന്റെ കൃഷ്ണാ എന്ന് നീട്ടിവിളിക്കുന്നത് എന്റെ തന്നെ മനസ്സിനുള്ളിലെ കൃഷ്ണനെ തന്നെ ആകയാൽ മൂപ്പർ എന്നും വിളിപ്പുറത്തുമുണ്ട് . പക്ഷെ ഓടിയെത്തുന്നതൊക്കെ എന്നെ രക്ഷിക്കാനോ സഹായിക്കാനോ അല്ല . ഒരിക്കലും ഞാൻ വീഴാൻ പോകുമ്പോൾ മൂപ്പരെന്നെ താങ്ങിയിട്ടില്ല . വീണു കിടക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിച്ചിട്ടില്ല . തളർന്നു പോകുമ്പോൾ ആശ്വസിപ്പിച്ചിട്ടില്ല . വരാൻ പോകുന്ന ആപത്തിനെ കുറിച്ച് മുന്നറിയിപ്പ് തരാറില്ലെന്നു മാത്രവുമല്ല പലപ്പോഴും വിചാരിച്ചിരിക്കാത്ത നേരത്ത് പുറകിൽ നിന്നും കുത്താറുമുണ്ട് . മറ്റുള്ളവർക്കുമുന്നിൽ പരിഹാസ്യനായി നമ്രശിരസ്കനായി നിൽക്കേണ്ടി വരുമ്പോഴും എന്റെ അപമാനം മാറ്റാൻ മൂപ്പർ മിനക്കെട്ടിട്ടേയില്ല . പക്ഷെ അപ്പോഴൊക്കെയും എന്റെയടുത്തുനിന്ന് എന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് മൂപ്പർ കൂടെയുണ്ടാകും ....!
.
ഞാൻ ചെയ്യുന്ന തെറ്റുകൾക്കുള്ള ശിക്ഷയായാണ് പലപ്പോഴും ഞാൻ എന്റെ വീഴ്ചകളെ കാണാറുള്ളത് . അതുകൊണ്ടുതന്നെ ഞാൻ ഓരോ പ്രാവശ്യവും അഗ്നിശുദ്ധി വരുത്തുമ്പോഴും മൂപ്പർ നിറഞ്ഞു ചിരിക്കാറുണ്ട് കൂടെ നിന്ന് . അഹങ്കാരവും തോന്ന്യവാസവും കുറയ്ക്കാത്തതിനാൽ കുറ്റവും ശിക്ഷയും തുടർന്നുകൊണ്ടേയിരിക്കുന്നു എന്റെ ജീവിതത്തിൽ എന്നുമാത്രം . എങ്കിലും ആ സാമീപ്യം , ആ സ്നേഹം , ആ പുഞ്ചിരി, എല്ലാം എന്റെ ആത്മ വിശ്വാസത്തിന് , പരാജയത്തിൽനിന്നും കരകയറാനുള്ള തന്റേടത്തിന് , ഒപ്പം എന്റെ അഹങ്കാരത്തിനുംകൂടിയുള്ള മുതൽക്കൂട്ടുമാണ് എപ്പോഴും ....!
.
വണ്ടിയെടുത്ത് വേഗത്തിൽ സുഹൃത്തിന്റെ വീട്ടിലെത്തുമ്പോൾ ഒന്നും സംഭവിച്ചിരിക്കരുതേയെന്ന് ഞാൻ മൂപ്പരോട് കരഞ്ഞു പറഞ്ഞിരുന്നു . കച്ചവടം തകർന്ന് നാട്ടിലും ഇവിടെയും കടം നിറഞ്ഞ് , നാട്ടിൽ പോകാൻ പോലും പറ്റാതെ, ജീവിക്കാൻ മറ്റുവഴികളില്ലാതെ വയസ്സായ ഉമ്മയും, ഭാര്യയും മൂന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന അവനെ ഇന്നലെ കൂടി ഞാനും സുഹൃത്തുക്കളും കൂടി ആശ്വസിപ്പിച്ചു വന്നതേ ഉണ്ടായിരുന്നുള്ളു . അതിനിടയ്ക്ക് ഇന്നെന്താകും ഉണ്ടായിട്ടുണ്ടാകുക എന്ന വേവലാതി വല്ലാതെ എന്നെ നൊമ്പരപ്പെടുത്തിയിരുന്നു . ...!
.
അകത്തേക്ക് കയറാൻ ബെല്ലടിച്ചു കാത്തുനിൽക്കുമ്പോഴേക്കും കുട്ടികളാണ് ഓടിവന്ന് വാതിൽ തുറന്നത് . പതിവിനു വിപരീതമായി ആ നേരത്ത് കുട്ടികൾക്കിഷ്ട്ടപ്പെട്ട കോഴിക്കാൽ പൊരിച്ചത് പാത്രത്തിലാക്കി ചൂടാറാൻ കാത്തിരുന്ന്, കഴിക്കാൻ തുടങ്ങുകയായിരുന്ന കുട്ടികളെയും , അതിലേക്കും എന്നെയും മാറിമാറി പരിഭ്രാന്തിയോടെ നോക്കുന്ന അവനെയും അവന്റെ ഭാര്യയേയും കണ്ടതും എന്റെ മനസ്സുപിടഞ്ഞു . കുട്ടികളിൽ നിന്നും അവരിൽ നിന്നും അത് ധൃതിയിൽ തട്ടിപ്പ്റിച്ചെടുത്തപ്പോൾ കുട്ടികൾ ഭയപ്പെട്ടുപോയി . അവനും അവളും പൊട്ടിക്കരയുകയും . നിയന്ത്രണം വിട്ട് അവന്റെയും അവളുടെയും മുഖത്ത് ആഞ്ഞടിച്ച് ചെറിയകുട്ടിയെയും വാരി നെഞ്ചോട് ചേർത്തെടുത്ത് മറ്റുകുട്ടികളെയും കൂട്ടി ഞാൻ കിതപ്പോടെ താഴെ ഇരിക്കാൻ തുടങ്ങുമ്പോഴും മൂപ്പരവിടെ വാതിലിൽ നിന്ന് പുഞ്ചിരിക്കുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, August 19, 2017

വാർദ്ധക്യത്തിനെ വരവേൽക്കാൻ ....!!!

വാർദ്ധക്യത്തിനെ വരവേൽക്കാൻ ....!!!
.
നഷ്ടപ്പെട്ടതെന്ന് എല്ലാവരും വിലപിക്കുന്ന
ബാല്യം
എനിക്കൊരിക്കലും തിരികെ വേണ്ട
ഞാനത് ഒരു രാജകുമാരനെ പോലെ
അനുഭവിച്ചവസാനിപ്പിച്ചതാണ് ...!
.
തിരിച്ചുവേണമെന്ന്
എല്ലാവരും ആഗ്രഹിക്കുന്ന
കൗമാരവും എനിക്ക് വേണ്ട .
എല്ലാ ചപലതകളോടെയും
കൗതുകത്തോടെയും
ഞാനത് അറിഞ്ഞവസാനിപ്പിച്ചതാണ് ...!
.
എല്ലാവരെയും എന്നും മോഹിപ്പിക്കുന്ന ,
അവസാനിക്കരുതെന്ന് പ്രാർത്ഥിക്കുന്ന,
നിത്യ യൗവ്വനവും
എനിക്കവസാനിക്കാതെ വേണ്ട .
കയ്പ്പും മധുരവും നിറച്ച് ,
ഉന്മാദവും ഉന്മേഷവും നിറച്ച്
എല്ലാ ആർഭാടത്തോടെയും
ഞാനത് ഇപ്പോഴും ആഘോഷിച്ച് ,
ആസ്വദിച്ചനുഭവിക്കുന്നതാണ് ....!
.
ഇനി ഞാൻ കാത്തിരിക്കുന്നത്
എന്റെ വാർദ്ധക്യത്തിനാണ് .
ആർക്കും വേണ്ടാത്തവരുടെ
ഉപേക്ഷിക്കപ്പെടുന്നവരുടെ
എങ്ങിനെയെങ്കിലുമൊന്ന് ,
അവസാനിച്ചുകിട്ടണേ എന്ന്
പ്രാർത്ഥിക്കുന്നവരുടെ
അതേ വാർദ്ധക്യത്തിന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, August 17, 2017

വിളവെടുപ്പിന് ...???

വിളവെടുപ്പിന് ...???
.
വിതയ്ക്കലായിരുന്നു
എല്ലാവരും ....!
.
പാടത്തും ,
പറമ്പിലും ,
മുറ്റത്തും,
ഇറയത്തും ,
തട്ടിന്മേലും ....!
.
എന്തിനേറെ ,
അടുപ്പിൽ പോലും
വിത്തിറക്കലായിരുന്നു
ഇതുവരെയും ....!
.
പക്ഷെ
കൊയ്യാനായപ്പോൾ
വിളയില്ല .
പകരം ,
ആർക്കും വേണ്ടാത്ത
കുറെ
തലകൾ മാത്രം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, August 14, 2017

പ്രതികരിക്കാൻ ...!!!

പ്രതികരിക്കാൻ ...!!!
.
എനിക്കെന്റെ
ചെമ്പട്ടൊന്ന് ഞൊറിഞ്ഞുടുക്കണം
പള്ളിവാള് കയ്യിലെടുക്കണം
കഴുത്തിൽ കുങ്കുമ മാലചാർത്തണം
കയ്യിലും കാലിലും ചിലമ്പണിയണം
അരയിൽ അരമണികെട്ടണം
അതുകഴിഞ്ഞെന്നെ
എന്നിലേക്കാവാഹിക്കണം
പിന്നെയെൻ തലവെട്ടി
ചോരകൊണ്ട് ബലികൊടുക്കണം
മഞ്ഞളിൽ ആറാടണം
എന്നിട്ടെന്റെയകക്കാവിൽ
ഉറഞ്ഞൊന്നു തുള്ളണം
മനം നിറയുവോളം
കലിയടങ്ങുവോളം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, July 23, 2017

മരുന്നുകൂട്ടിലെ മാലാഖമാർ ...!!!

മരുന്നുകൂട്ടിലെ മാലാഖമാർ ...!!!
.
പുറത്ത് , ഇരുട്ടിന്റെ കറുത്ത തുള്ളികളുമായി കോരിച്ചൊരിയുന്ന മഴയത്ത് ജീവന്റെ നിശ്വാസം പങ്കിട്ട് തെളിഞ്ഞും മങ്ങിയും കത്തുന്ന മിന്നാമിന്നി ബള്ബുകള്ക്കിടയിൽ ആ കുഞ്ഞു മോന്റെ ജീവനും കയ്യിലെടുത്ത് അതിന് കാവലിരിക്കുമ്പോൾ കുറച്ചകലെ തന്റെ ഒറ്റമുറിപ്പുരയിൽ തന്റെ അമ്മയുടെ ചുക്കിച്ചുളിഞ്ഞ തൊലിപ്പുറത്തെ തണുപ്പിനടിയിൽ കിനിഞ്ഞു നിൽക്കുന്ന ചൂടുമേറ്റ് പനിക്കോളിൽ വിറച്ച് അർദ്ധബോധത്തിൽ മയങ്ങുന്ന തന്റെ ഉണ്ണിയെ അവൾ മറന്നിരുന്നില്ല ഒട്ടും ...!
.
ജീവന്റെ കണികകൾ ഓരോന്നായി ആ ചൂടുള്ള കുഴലുകളിലൂടെ അവൾ ആ കുഞ്ഞിലേക്ക് പകരുമ്പോൾ അവിടെ ആ ചുമരുകൾക്കു പുറത്ത് തന്റെ ഹൃദയം ചേർത്തുവെച്ചുകൊണ്ട് അവളെപോലെ ഒരു രാത്രിയും പകലുമായി ജലപാനം പോലുമില്ലാതെ പ്രാർത്ഥനയോടെ മാത്രം ആ കുഞ്ഞിന്റെ അമ്മയുമുണ്ടെന്നത് എന്തുകൊണ്ടോ അവളപ്പോൾ ഓർക്കാൻ കൂട്ടാക്കിയുമില്ല . തനിക്ക് ഈ ഭൂമിയിൽ ആകെയുള്ള അവകാശത്തെ മുറുകെ പിടിച്ചുകൊണ്ട് അടഞ്ഞ ആ വാതിലുമുന്നിൽ ദൈവത്തിന്റെ കരുണയും കാത്ത് ആ അമ്മയും കാത്തിരിക്കുകതന്നെയാണ് അപ്പോൾ അവിടെ ..!
.
കൈവിട്ടുപോകാതിരിക്കാൻ ഒരു സാധ്യതയുമില്ലെങ്കിലും അവളുടെ ശ്രമം അവസാനത്തേതാണ് . ആ അമ്മയ്ക്കുവേണ്ടി മാത്രമല്ല, ഒരു "അമ്മ" കൂടിയായ തനിക്കു വേണ്ടിയുമെന്നപോലെ . പാതിപോലും പ്രവർത്തിക്കുന്നതായി ആ ശരീരത്തിൽ ഇനിയുമൊന്നും അവശേഷിച്ചിട്ടില്ലെങ്കിലും ദൈവത്തിന്റെ കരവിരുത് തങ്ങളിലൂടെയാണ് കടന്നെത്താറുള്ളതെന്ന് ആരോപറഞ്ഞതായി അവളപ്പോൾ ഓർത്തുപോയി . ഇടവേളകൾ ക്രമീകരിച്ച് കൃത്യമായെത്തുന്ന ഡോക്ടർ പോലും ഇനി ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് തിരിഞ്ഞു നടന്നിട്ടും അവൾ കൈവിടാൻ തയ്യാറായിരുന്നില്ല ആ ജീവനെ ....!
.
തന്റെ കുഞ്ഞിനെ ഇതുപോലെ തന്നെ തിരിച്ചുതന്നേക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആ ജീവൻ അവന്റെ 'അമ്മ തന്റെ കയ്യിൽ ഇന്നലെ രാത്രി വെച്ചുതന്നത് അവളെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു അപ്പോൾ . ആശുപത്രി മാനേജ്മെന്റിന് വേണ്ടിമാത്രം ഇനി എങ്ങിനെയാണ് ഈ ശരീരം കാത്തുവെക്കുക . വയ്യ . അവൾ അങ്ങിനെതന്നെ ആ നിശ്വാസം മാത്രമെങ്കിലും ബാക്കിവെച്ച് ആ കുഞ്ഞിനെ അതിന്റെ അമ്മയെ തിരിച്ചേൽപ്പിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടതും അതുകൊണ്ടുതന്നെ ....!
.
നിശ്ചലതയിൽ ഒരു വായുകണികയുടെ താളം മാത്രം ബാക്കിവെച്ച് ആ അമ്മയുടെ അടുത്തുനിന്നും തിരിച്ചിറങ്ങുമ്പോൾ ആ കുഞ്ഞൊഴിഞ്ഞ കിടക്കയിൽ ഒരു വൃദ്ധനും സ്ഥാനം പിടിച്ചിരുന്നു . കയ്യിലെടുത്തു പിടിച്ച ഊർദ്ധ ശ്വാസവുമായി , തന്റെ കരസ്പർശമേൽക്കാനായി .....!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Thursday, July 20, 2017

പിൻവിളികൾ ...!!!

പിൻവിളികൾ ...!!!
.
അവർ മൂന്നുപേർ
ഒന്നിനുമേലെ ഒന്നായി
ഒന്നിന് പുറകെ ഒന്നായി ...!
.
ഒന്നാമന് പിന്നിൽ രണ്ടുപേർ
മൂന്നാമന് മുന്നിൽ രണ്ടുപേർ
രണ്ടാമനാകട്ടെ
മുന്നിലും പിന്നിലും ഓരോരുത്തരും ...!
.
ഒന്നാമൻ വലത്തോട്ടും
രണ്ടാമൻ ഇടത്തോട്ടും
മൂന്നാമൻ നേരെയും നടന്നാൽ
പുറകിലേക്ക് നടക്കാൻ
ആരുണ്ട് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, July 16, 2017

വലിയവരുടെ വലിയ ഭാഷ ...!!!

വലിയവരുടെ വലിയ ഭാഷ ...!!!
.
രണ്ടുവാക്കെഴുതി
നാലുപേരറിഞ്ഞ്
ആദരവുനേടുമ്പോൾ
ഞാൻ എന്നിലേക്കൊന്ന്
തിരിഞ്ഞുനോക്കും ....!
.
അപ്പോഴെനിക്കവിടെ
എന്നേക്കാൾ
എനിക്കുമേലെയുള്ള
വലിയവരെ കാണാം ....!
.
പിന്നെ ഞാൻ എന്നെ
അവർക്കൊപ്പമോ
അതിനുമേലെയോ
സ്വയം പ്രതിഷ്ഠിക്കും
എന്നെ തന്നെ മറന്ന് .....!
.
അതിനു ശേഷം
എനിക്ക് പുച്ഛമാണ്
എല്ലാറ്റിനെയും എല്ലാവരെയും
പരിഹാസവും അവജ്ഞയുമാണ്
പ്രകൃതിയോട് പോലും ....!
.
കാരണം,
ഞാൻ വലിയവനെന്ന്
മറ്റുള്ളവർക്ക്‌
ബോധ്യം വരണമെങ്കിൽ
എന്റെ അസ്തിത്വത്തെ,
എന്റെ ആത്മീയതയെ
മറ്റുള്ളവർക്ക് പരിഹസിക്കാൻ
ഇട്ടുകൊടുത്തേപറ്റൂ ....!
.
പക്ഷെ
അപ്പോഴും ഞാൻ ഓർക്കുന്നില്ല
വെളിച്ചമുണ്ടെങ്കിലേ
നിഴലുമുള്ളൂവെന്ന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, July 8, 2017

ഇനിയും വിരിയാത്ത മുട്ടകൾ ...!!!


ഇനിയും വിരിയാത്ത മുട്ടകൾ ...!!!
.
ഈ ഭൂമിയിൽ നമ്മളെ പോലെതന്നെയോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലോ അവകാശമുള്ളവരാണ് പക്ഷിമൃഗാതികളും സസ്യജാലങ്ങളും . എങ്കിലും എല്ലാവരെയുമൊന്നും ഉൾക്കൊള്ളാൻ ഉള്ള കഴിവൊന്നും ഇല്ലെങ്കിലും പറ്റുന്നത് ചെയ്യാതിരിക്കാറുമില്ല . അതുകൊണ്ടാണ് ജനലിനു പുറകിൽ ആ ഇണപ്രാവുകൾ കൂടുകൂട്ടാനെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സാധനങ്ങളൊക്കെ എടുത്തുമാറ്റി അവർക്കവിടെ സൗകര്യം ചെയ്തുകൊടുത്തത് ....!
.
പക്ഷി മൃഗാതികൾ വീടിനകത്തുകയറുന്നത് വീട് വൃത്തികേടാക്കുംഎന്നും ചിലപ്പോൾ രോഗങ്ങൾ വരും എന്നും പറഞ്ഞ് എന്റെ സഹധർമിണി അവരെ അത്ര പ്രോത്സാഹിപ്പിക്കാൻ നിന്നില്ലെങ്കിലും എന്റെ മോളും മോനും അവയ്ക്ക് വേണ്ട വെള്ളവും ചിലപ്പോഴൊക്കെ ഭക്ഷണവും കൊടുക്കാനും തുടങ്ങി . ചില സമയങ്ങളിൽ അതവരുടെ സ്വൈര്യ വിഹാരത്തിനും സ്വകാര്യതയ്ക്കും ഭംഗം വരുത്തുന്നു എന്നുതോന്നിയപ്പോൾ ഞാനവരെ അതിൽനിന്നും വിലക്കുകയും ചെയ്തു ...!
.
കൂടൊരുക്കി അതിൽമുട്ടയുമിട്ട് ഇണപ്രാവുകൾ മാറിമാറി അതിനു അടയിരിക്കാൻ തുടങ്ങിയപ്പോഴേ കുട്ടികൾ ചോദിക്കാൻ തുടങ്ങിയിരുന്നു എന്നാണു കുഞ്ഞു പ്രാവ് വരികയെന്ന് . കുറെ ദിവസം ശല്യപ്പെടുത്താതെ കാത്തിരിക്കണമെന്ന് പറഞ്ഞപ്പോൾ കുട്ടികൾ പിന്നെ ആ വഴിക്ക് പോകാതെയുമായി . ഏസിയുടെ വെള്ളം വീഴാതെയും പുറത്തെ കാറ്റിൽനിന്നും സാധങ്ങൾ വന്നുവീഴാതെയും ഞാനും അവയെ കരുതലോടെ കാത്തുവെച്ചു .....!
.
ദിവസങ്ങൾ കഴിഞ്ഞിട്ടും മുട്ട വിരിയാതെവന്നപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി . കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിരിയാത്ത ആ മുട്ടയുപേക്ഷിച്ച് ആ പ്രാവുകൾ വേദനയോടെ എങ്ങോട്ടോ ആ കൂടുപേക്ഷിച്ച് പറന്നുപോയി . വിഷമത്തോടെയും അതിലേറെ അത്ഭുതത്തോടെയുമാണ് ഞാനതു നോക്കിനിന്നത് . എന്തുകൊണ്ടാണ് ആ മുട്ട വിരിയാതിരുന്നതെന്നത് കുട്ടികളെയും എന്നെയും വല്ലാതെ അതിശയിപ്പിച്ചു ....!
.
കുറച്ചു ദിവസങ്ങൾക്കുശേഷം ആ കൂട്ടിലേക്ക്‌ വേറെ രണ്ടു ഇണപ്രാവുകൾ പറന്നെത്തി . മുട്ടയിട്ട് അവയും അടയിരിക്കാൻ തുടങ്ങി . ഇക്കുറി ഞങ്ങളുടെ ഭാഗത്തുനിന്നും യാതൊരു ശല്യവും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു . സ്വന്തം ജീവിതത്തിൽ ഇത്രയും ശ്രദ്ധായുണ്ടായിരുന്നെങ്കിൽ എന്നേ ഞാനൊക്കെ നന്നായി പോയേനെ എന്ന് ഭാര്യ എന്നെ കളിയാക്കുകയും ചെയ്തു . എന്നിട്ടും ആകാംക്ഷയോടെ ഞങ്ങൾ കാത്തിരുന്നു ....!
.
ഇക്കുറിയും പക്ഷെ ഭാഗ്യം തുണച്ചില്ല . ആ മുട്ടയും വിരിയാതെ പ്രാവുകൾ പറന്നുപോയത് ഞങ്ങളെ ശരിക്കും അമ്പരപ്പിച്ചു . ഞങ്ങൾ ജാഗ്രതയോടെ പുറത്തുകടന്ന് കൂടും പരിസരവും നിരീക്ഷിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാത്തത് കൊണ്ട് വേദനയോടെ തിരിച്ചെത്തി . മക്കളും ഞാനും ചിന്തിച്ചുകൊണ്ടിരിക്കെ , ഈ ചിന്തകൾ പരീക്ഷയെകുറിച്ചായാൽ കുറച്ചു മാർക്കെങ്കിലും കൂടുതൽ വാങ്ങാമല്ലോ പിള്ളേരെ എന്ന എന്റെ ഭാര്യയുടെ കളിയാക്കൽ ഞങ്ങൾ കണ്ടില്ലെന്നു വെച്ചു .....!
.
അങ്ങിനെ വീണ്ടും മൂന്നാമതും അവിടെ മറ്റൊരു പ്രാവിൻ കുടുംബം താമസത്തിനെത്തി . പ്രതീക്ഷയോടെ അതിലേറെ അത്ഭുതത്തോടെ കാത്തിരുന്ന ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ആസ്ഥാനത്താക്കിക്കൊണ്ട് അവയും മുട്ടയിട്ട് അടയിരിക്കാനും പതിവുപോലെ മുട്ടവിരിയാതെ പറന്നുപോവുകയും ചെയ്തിരിക്കുന്നു .ഇനിയും ഇതിന്റെ കാരണമറിയാതെ ഞങ്ങളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, July 5, 2017

ഒരു നാടുകാഴ്ച ....!!!

ഒരു നാടുകാഴ്ച ....!!!

പനി
പശു
പട്ടി
.......
മരണമെത്തിക്കാൻ
പിന്നെയും
ദൂതരൊത്തിരി ....!
.
മരണം
പക്ഷെ
വഴിമുടക്കിയിട്ടും
കാഴ്ചക്കെത്തുന്ന
വാഴുന്നോർക്ക്
സദ്യയിൽ
ഉപ്പു പോരെന്നും ...!
.
ദീപസ്തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം പണം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, July 2, 2017

അമ്മിഞ്ഞയുമായി ഓടുന്ന ഒരമ്മ ...!!!

അമ്മിഞ്ഞയുമായി ഓടുന്ന ഒരമ്മ ...!!!
.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇറ്റാലിയൻ നഗരമായ മിലനോയിലെ പ്രാന്ത പ്രദേശത്തെ ഒരു തെരുവോര കോഫി ഷോപ്പിൽ പരസ്യമായി തന്റെ കുഞ്ഞിന് അമ്മിഞ്ഞപ്പാൽ കൊടുക്കുന്ന ഒരമ്മയെ കണ്ടുകൊണ്ടാണ് ഞാനും എന്റെ സുഹൃത്തും അങ്ങോട്ട് കയറിയത് . സുഹൃത്ത് കാപ്പിക്ക് ഓർഡർ കൊടുക്കാൻ പോയപ്പോൾ ഞാൻ ആ അമ്മയ്ക്കടുത്തിരുന്നു . ഒരു അമ്മിഞ്ഞ കുഞ്ഞിന്റെ വായിലും മറ്റേ അമ്മിഞ്ഞ അവന്റെ കയ്യിലും കൊടുത്തുകൊണ്ട് ആ കുഞ്ഞിനാൽ തന്റെ നഗ്നത ചുറ്റിപ്പിടിച്ച് തനിക്ക് ചുറ്റുമുള്ള ലോകം മുഴുവൻ ആ കുഞ്ഞിന്റെ നിഷ്കളങ്കമായ കണ്ണുകളിലേക്ക് ആവാഹിച്ച ആ അമ്മ എന്റെയും അമ്മയെ ഓർമ്മിപ്പിച്ചു അപ്പോൾ ....!
.
എന്റെ നാലാമത്തെ വയസ്സിൽ എനിക്കൊരു അനിയൻ ഉണ്ടാകും വരെ ഞാൻ കുടിച്ച അമ്മിഞ്ഞപ്പാലിന്റെ സ്നേഹം ആ അമ്മയുടെ മുഖത്തും ഞാൻ അനുഭവിച്ചെടുത്തു ആ നിമിഷത്തിൽ . ഇതുപോലെ, നഗ്നമായ എന്റെ അമ്മയുടെ മാറിൽ പാടത്തായാലും പറമ്പിലായാലും ആൾക്കൂട്ടത്തിലായാലും അടുക്കളയിലായാലും കുസൃതികൾ കാട്ടി ഞാൻ അമ്മിഞ്ഞ കുടിച്ചിരുന്നത് നാൽപതു വർഷങ്ങൾക്ക് മുൻപായിരുന്നു എന്ന് അതിശയമായി തോന്നി എനിക്ക് ....!
.
പിന്നീടൊരിക്കൽ പുതിയ ഒരു യാത്രക്കിടയിൽ അവിടെ സാമാന്ന്യം നല്ല തിരക്കുള്ള ആ റെയിൽവേ സ്റ്റേഷനിൽ എനിക്കുള്ള തീവണ്ടിയും കാത്ത് ആളൊഴിഞ്ഞ ഒരിടത്ത് ഞാനിരിക്കുമ്പോൾ നവജാത ശിശുക്കൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ടെലിവിഷനിലെ ആ പരസ്യം എന്നെ കുറച്ചു ദിവസങ്ങൾ പുറകിലേക്ക് കൊണ്ടുപോവുകയായിരുന്നു . ഓർമ്മകളിൽ നിന്നും പിന്നെ ഞാനിറങ്ങിയത് കരയുന്ന ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് ഒരു യുവതി എനിക്ക് മുന്നിലൂടെ വെപ്രാളപ്പെട്ട് നടക്കുന്നതും കണ്ടുകൊണ്ടാണ് ...!
.
നിർത്താതെ കരയുന്ന ആ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ അവർ ആവുന്നതെല്ലാം ചെയ്യുന്നുണ്ട് . എന്നിട്ടും കുഞ്ഞ് കരച്ചിൽ നിർത്താത്തത് എന്നിലും സംശയങ്ങൾ ഉണർത്തി . ഇനി ഇവരെങ്ങാനും കുഞ്ഞിനെ മോഷ്ടിച്ചുകൊണ്ടുവരുന്നതാണോ എന്നുപോലും ഞാൻ സംശയിച്ചു . പലയിടങ്ങളിലും ഇരിക്കാനും കുഞ്ഞിനെ ആശ്വസിപ്പിക്കാനും അവർ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അവരെ തന്നെ ഉറ്റുനോക്കുന്ന ആളുകളിൽനിന്നും അവർ അപ്പോഴൊക്കെയും അസ്വസ്ഥതയോടെ പിന്മാറുകയുമായിരുന്നു . ഒടുവിൽ വിശ്രമമുറിയിൽ കയറി, അവിടുന്നും തിരിച്ചിറങ്ങി വരുന്ന അവർ പിന്നെ ഒരു ഒഴിഞ്ഞ മൂലയിൽ കുഞ്ഞിനേയും മടിയിലെടുത്ത് ഇരിക്കാൻ തുടങ്ങിയപ്പോഴാണ് ഒരുകൂട്ടം ആളുകൾ അവിടെയും എത്തിയത് ....!
.
അവിടെനിന്നും എഴുന്നേറ്റ് എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന ആ യുവതിക്കടുത്തേക്ക് അവരുടെ അമ്മയെന്ന് തോന്നിക്കുന്ന മറ്റൊരു സ്ത്രീ എത്തി അവർ എന്തോ സംസാരിക്കുന്നത് കണ്ടപ്പോഴാണ് എനിക്കും ശ്വാസം നേരെ വീണത് . ഞാൻ സംശയിക്കുന്ന വിധമുള്ള ആളുകളല്ല അവരെന്ന വിശ്വാസം എന്നിൽ ഉടലെടുത്തതോടെ പിന്നെ ഞാനും ആശ്വസിച്ചു . കുറച്ചു കൂടി സമയം അവർ രണ്ടു പേരും കൂടി അപ്പോഴും കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ വെപ്രാളത്തോടെ വീണ്ടും ചുറ്റും നോക്കാൻ തുടങ്ങി ..... !
.
അങ്ങിനെ അധികം തിരക്കില്ലാത്ത ഞാനിരിക്കുന്ന ഇടം ശ്രദ്ധയിൽ പെട്ടപ്പോൾ അവർ അങ്ങോട്ടുവന്നു . ഒന്നുമടിച്ചു നിന്നശേഷം ആ യുവതിയുടെ നിര്ബന്ധത്താൽ അവരുടെ 'അമ്മ എന്റെയടുത്തുവന്ന് സങ്കോചത്തോടെ പറഞ്ഞു , കുഞ്ഞിനൽപ്പം പാലുകൊടുക്കാനാണ് ഒന്ന് മാറി ഇരുന്നുതരാമോ എന്ന് . സന്തോഷത്തോടെ ഞാൻ എഴുന്നേറ്റുമാറിയതും ആ യുവതി വിങ്ങുന്ന മാതൃത്വത്തോടെ അവിടെ ധൃതിയിലിരുന്ന് തന്റെ വസ്ത്രമുയർത്തി കുഞ്ഞിനെ മുലയൂട്ടാൻ തുടങ്ങി . അവരെ ശ്രദ്ധിക്കാതെ കുറച്ചു മാറിനിൽക്കുമ്പോൾ ഞാൻ വല്ലാതെ വ്യാകുലപ്പെടുകയായിരുന്നു ...!
.
നാൽപ്പത് വർഷങ്ങൾക്കിപ്പുറം സമത്വവും സ്വാതന്ത്ര്യവും അടക്കം മുഴുവൻ അവകാശങ്ങളും വാശിയോടെ നേടിയെടുക്കുന്ന ഈ പുതുയുഗത്തിൽ ഒരമ്മയ്ക്ക്‌ തന്റെ മാതൃത്വത്തിലും കാമത്തിന്റെ നഗ്നത തേടാത്ത ഒരു സമൂഹത്തിനുമുന്നിൽ സ്വാതന്ത്ര്യത്തോടെ വിശ്വാസത്തോടെ അവരുടെ കുഞ്ഞിന് ഒരു പൊതു ഇടത്തിൽ വെച്ച് അമ്മിഞ്ഞപ്പാൽ കൊടുക്കാൻ കൂടി കഴിയുന്നില്ലെങ്കിൽ സമൂഹമേ, പിന്നെ നാം നേടിയതിനെല്ലാം എന്തർത്ഥമാണുള്ളത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Tuesday, June 13, 2017

ഉറങ്ങാതെ ഒരച്ഛൻ ...!!!

ഉറങ്ങാതെ ഒരച്ഛൻ ...!!!
.
വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റു കഴിയുന്ന സഹപ്രവർത്തകനെ കാണാനും അദ്ദേഹത്തിനുവേണ്ട കാര്യങ്ങൾ ചെയ്യാനും വേണ്ടിയാണ് ഞങ്ങൾ ആ വലിയ ആശുപത്രിയിലെത്തിയത് . പതിവിനു വിപരീതമായി സന്ദർശക സമയമായിരുന്നിട്ടും അവിടെ തീരെ തിരക്കില്ലായിരുന്നു എന്നത് ശരിക്കും ഞങ്ങളെ ആഹ്ലാദിപ്പിച്ചു . ജനങ്ങൾ സൗഖ്യത്തോടെയിരിക്കുമ്പോഴാണല്ലോ ആശുപത്രികൾ ശൂന്യമാവുക ....!
.
വിതുമ്പി നിൽക്കുന്ന വിജനമായ ആ നീളൻ വരാന്തയിലൂടെ ഏറെദൂരം നടന്ന് ഞങ്ങൾ അത്യാഹിത വിഭാഗത്തിലെത്തി , ഡോക്ടറുടെ അനുമതിയോടെ സഹപ്രവർത്തകനെ സന്ദർശിച്ചു . ആരോഗ്യനില ഏറെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിച്ചശേഷം ആശ്വാസത്തോടെ , അടിയന്തിരമായി നാട്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ ഇങ്ങോട്ടെത്തിക്കാനുള്ള കാര്യങ്ങളും മറ്റു അത്യാവശ്യ കടലാസുപണികൾക്കും വേണ്ടി കൂടെവന്ന യൂറോപ്യനായ HSC മാനേജരും അറബിയായ GRO യും ആശുപത്രി ഓഫിസിലേക്ക് പോയപ്പോൾ ഞാൻ കുറച്ചു സമയം അദ്ദേഹത്തോടൊപ്പം കൂടെ ഇരുന്നു , പ്രാർത്ഥനയോടെ ...!
.
കുറച്ചു കഴിഞ്ഞ് മുറിക്കു പുറത്തിറങ്ങി ഒഴിഞ്ഞു കിടക്കുന്ന ഒരു ഇരിപ്പിടത്തിലേക്കു നീങ്ങുമ്പോഴാണ് മറ്റൊരു അത്യാഹിതവിഭാഗത്തിനുമുന്നിൽ പ്രസവിച്ച് അധിക നാളായിട്ടില്ലാത്ത ഇരട്ടക്കുട്ടികളെയും കൊണ്ട് പ്രതീക്ഷയോടെ ഇരിക്കുന്ന ഒരു വൃദ്ധനെ കണ്ടത് . ഒറ്റനോട്ടത്തിൽ തന്നെ നമ്മുടെ നാട്ടിലെ ഒരു നാട്ടിൻപുറത്തുകാരനാണെന്നു മനസ്സിലാകുംവിധമായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രധാരണം പോലും . അഥിതികൾക്കായുള്ള മനോഹരമായ ഇരിപ്പിടങ്ങൾ വിട്ട് വെറും നിലത്ത് ചമ്രംപടിഞ്ഞ് , ഉറങ്ങുന്ന ആ രണ്ടു കുട്ടികളെയും മടിയിൽവെച്ചിരിക്കുന്ന അദ്ദേഹത്തിന് അപ്പോൾ എന്റെ അച്ഛന്റെയും ഭാവവുമായിരുന്നു എന്ന് എനിക്ക് തോന്നി ....!
.
ഞാൻ അദ്ദേഹത്തെ നോക്കി , സഹതാപം വരുത്താനുള്ള ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ട് പിന്നെ വെറുതെ ഒന്ന് ചിരിച്ചപ്പോൾ അദ്ദേഹം മറുപടിയായി തന്ന ചൂടുള്ള ഒരു തുള്ളി കണ്ണുനീർ എന്റെ നെഞ്ചുപൊള്ളിച്ചു . പിന്നെ പെട്ടെന്ന് എഴുന്നേറ്റ് അദ്ദേഹത്തിനടുത്തെത്തി ആ തലയിൽ തടവി കാര്യമന്ന്വേഷിച്ചപ്പോൾ എന്നിൽ അമർഷമാണ് നുരഞ്ഞിറങ്ങിയത് ആദ്യം . ...!
.
അമ്മയില്ലാതെ നോക്കി വളർത്തിയ ഒരേഒരു പൊന്നുമോൾ എല്ലാം ഉപേക്ഷിച് അവൾക്കിഷ്ടമുള്ള ഒരുത്തന്റെകൂടെ ഇറങ്ങിപോകുന്നതിലെ വേദനയേക്കാൾ , അവളുടെ ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠയും വ്യാകുലതയും കരുതലും സൂക്ഷിക്കുന്ന ഒരച്ഛന്റെ മനസ്സിനുമേലെ ആവേശത്തോടെ ആഞ്ഞു ചവിട്ടിനിന്നുകൊണ്ട് മാധ്യമങ്ങളും സാമൂഹിക സംഘടനകളും ആര്ഭാടപൂർവ്വം ആഘോഷിച്ചു നടത്തിയ ഒരു വിവാഹ മാമാങ്കത്തിന്റെ ഇരയാണ് അകത്ത് അർദ്ധപ്രാണയായി കിടക്കുന്നതെന്ന് ആ അച്ഛൻ നിർവികാരതയോടെ പറഞ്ഞപ്പോൾ എന്നിൽ എന്തോ, വല്ലാത്തൊരു പുച്ഛമാണ് അപ്പോൾ നിറഞ്ഞത് ...!
.
വിവാഹത്തിനുശേഷം വിദേശത്തു ജോലിയുള്ള ഭർത്താവിനൊപ്പം മകൾ വെല്ലുവിളിച്ചെന്നപോലെ യാത്രയാകുന്നത് ആകാംക്ഷയോടെ നോക്കിനിന്ന ആ അച്ഛന് പിന്നെ അറിയാൻ കഴിഞ്ഞത് മകളുടെ ദുരിതപൂർണ്ണമായ ജീവിതകഥയാണ് . ഒന്നും ചെയ്യാനാകാതെ ഉരുകിയൊലിച്ചുനിന്ന ആ അച്ഛൻ പിന്നെയും കുറച്ചുനാളുകൾക്ക് ശേഷം കേട്ടത് മകൾ ഇരട്ടക്കുട്ടികളെ പ്രസവിച്ചെന്നും രോഗിയായി ആശുപത്രിയിലാണെന്നുമാണ് . ആരുംനോക്കാനില്ലാതെ അനാഥയായി ആശുപത്രി ജീവനക്കാരുടെ കാരുണ്യത്തിൽ അവളും പിറന്നയുടനെയുള്ള അവളുടെ രണ്ടുകുട്ടികളും ജീവിക്കുന്നുവെന്നത് ആ അച്ഛനെ വല്ലാതെ നൊമ്പരപ്പെടുത്തി . എംബസ്സിയുടെ സഹായത്തോടെ അങ്ങിനെയാണ് വൃദ്ധനായ ആ അച്ഛൻ അങ്ങോട്ട് ഓടിവന്നത് ...!
.
ഇനിയെന്തുചെയ്യണം എന്നറിയാതെ , മുലകുടിക്കാൻകൂടി തുടങ്ങിയിട്ടില്ലാത്ത രണ്ടുമക്കളെയും മാറത്തടക്കി ഇരിക്കുന്ന ആ അച്ഛനെ നോവിന്റെ ആ വിജനതയിൽ ഒറ്റക്കുവിട്ടുപോരാൻ ഒരച്ഛനായ എനിക്ക് കഴിയുമായിരുന്നില്ല . അപ്പോഴേക്കും തങ്ങളുടെ ജോലികൾ തീർത്ത് അങ്ങോട്ട് കടന്നുവന്ന എന്റെ സഹപ്രവർത്തകരുടെ സഹായത്തോടെ അവരെ നാട്ടിലെത്തിക്കാൻ വേണ്ടതെല്ലാം അടിയന്തിരമായി ചെയ്തുതീർക്കുമ്പോൾ ഞാൻ ചുറ്റും അന്വേഷിക്കുകയായിരുന്നു , അവരുടെ വിവാഹത്തിന് കൊട്ടുംകുരവയും ആർപ്പുവിളികളുമായി ആവേശത്തോടെ കൂടെനിന്നിരുന്ന ആ വലിയ സമൂഹത്തെ ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, June 5, 2017

ഞാനുമൊരു മരം നടുന്നു , ഇന്നലെയിൽ ....!!!

ഞാനുമൊരു മരം നടുന്നു , ഇന്നലെയിൽ ....!!!
.
വീട്ടിലെ തൊടിയിലെ
വലിയ കുളം മണ്ണിട്ട് മൂടി ,
അതിനടുത്തുകൂടെയൊഴുകുന്ന
തോടും നികത്തി ,
കുളത്തിനു ചുറ്റുമുണ്ടായിരുന്ന
കാവും അതിലെ വലിയ മരങ്ങളും
മുറിച്ചുമാറ്റി ,
മാധ്യമങ്ങളെയും
സോഷ്യൽ മീഡിയയെയും
സാക്ഷിയാക്കി
ഇന്നീ പരിസ്ഥിതി സംരക്ഷണ ദിനത്തിൽ
വർദ്ധിച്ച ആവേശത്തോടെ
അവിടെ ഞാനുമൊരു മരം നടുന്നു
എനിക്കും എന്റെയീ ഭൂമിക്കും
നാളേയ്ക്കും വേണ്ടി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, May 30, 2017

പ്രണയത്തിന്റെ മതം ...!!!

പ്രണയത്തിന്റെ മതം ...!!!
.
മനുഷ്യൻ
വിശപ്പുകൊണ്ട് ചത്തുവീഴുമ്പോഴും
അവൻ എന്തുകഴിക്കണമെന്ന്
വാശിപിടിക്കുന്നതിലും
പ്രകൃതിയിൽ പോലും അധിനിവേശം നടത്തി
അടയാള ചിന്ഹങ്ങൾകൊണ്ട്
അധികാരം പിടിച്ചടക്കുന്നതിലും
പിഞ്ചുകുട്ടികളെ പോലും
തീവ്രവാദത്തിലേക്ക് തള്ളിയിടുന്നതിലും
മത്സരിച്ചു വിജയിക്കുന്ന
മതമേ
പ്രണയത്തെയെങ്കിലും നിനക്കൊന്ന്
വെറുതെ വിട്ടുകൂടെ ...?
പ്രണയം എന്നത് രണ്ട് ആത്മാക്കളുടെ
അതിജീവനത്തിനുള്ള അവസാന ശ്രമം മാത്രമല്ലേ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, May 28, 2017

പശു ഒരു ഉപകരണവുമാകുമ്പോൾ ...!!!

പശു ഒരു ഉപകരണവുമാകുമ്പോൾ ...!!!
.
പശു
ഒരു ഉപകരണവുമാണ്
വിഡ്ഢികളാക്കപ്പെടുന്ന
ഒരു ജനതയ്ക്കുമേൽ
ഭിന്നിപ്പിന്റെ കൗശലത്തോടെ
ബുദ്ധിമാന്മാരുടെ
മേൽക്കോയ്മയ്ക്കുവേണ്ടി
സാമർഥ്യത്തോടെ
ഉപയോഗിക്കപ്പെടുന്ന
ഒരു
രാഷ്ട്രീയ ഉപകരണം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, May 16, 2017

എല്ലാം നല്ലതിനാകുമ്പോൾ ...!!!

എല്ലാം നല്ലതിനാകുമ്പോൾ ...!!!
.
സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് ചിന്തിച്ചു മുന്നേറണം എന്നാണ് പൊതു മതം . പക്ഷെ, സംഭവിക്കുന്നതെല്ലാം എങ്ങിനെയാണ് നല്ലതിന് മാത്രമാവുക . എല്ലാ നന്മക്കും ഒരു തിന്മയുണ്ടെന്നും എല്ലാ ഗുണത്തിനും ഒരു ദോഷമുണ്ടെന്നും എല്ലാ കയറ്റത്തിനും ഒരു ഇറക്കമുണ്ടെന്നും അനുഭവിക്കുന്ന നമ്മൾ, നന്മയും തിന്മയും നല്ലതും ചീത്തതും തുല്യമെന്ന് വിശ്വസിക്കുന്ന നമ്മൾ, എങ്ങിനെയാണ് എല്ലാം നല്ലതിന് മാത്രം എന്ന് ചിന്തിക്കാനാവുക . നല്ലത് എന്നതുപോലെ ചീത്തതും ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ നമുക്കും നിരാശയില്ലാതെ ജീവിക്കാനെങ്കിലും സാധിക്കും . അല്ലെങ്കിൽ തന്നെ എല്ലാം നല്ലതു മാത്രമായാൽ നമ്മളെല്ലാം ദൈവങ്ങളായിപ്പോകില്ലേ ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, May 14, 2017

ഈ മാതൃദിനത്തിൽ ...!!!

ഈ മാതൃദിനത്തിൽ ...!!!
.
മാതൃത്വം എന്നത്
ഒരു നീറ്റലുമാണ്
പൊള്ളുന്ന മഴയുടെ
ഒറ്റപ്പെടലിന്റെ ഇരുട്ടിന്റെ
നഷ്ടപ്പെടലിന്റെ കൂട്ടിന്റെ ...!
.
മാതൃത്വം എന്നത്
പ്രണയവുമാണ്
ആത്മാവിന്റെ ,
സത്യത്തിന്റെ
നന്മകളുടെ
ജന്മങ്ങളുടെ ,
സുകൃതങ്ങളുടെ ....!
.
പ്രണയം സൂക്ഷിക്കുന്ന
നന്മകൾ സൂക്ഷിക്കുന്ന
മാതൃത്വം സൂക്ഷിക്കുന്ന
എല്ലാ അമ്മമാർക്കും
പ്രണാമം .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, May 10, 2017

കസേരകൾ ...!!!

കസേരകൾ ...!!!
.
കസേരകൾ
വെറും ഇരിപ്പിടങ്ങൾ മാത്രമല്ല
അത്
അതിലിരിക്കുന്നവരുടെ
പ്രതിരൂപങ്ങൾ കൂടിയാണ് ...!
.
പിന്നെ
ആ ഇരിപ്പിടങ്ങളിലേക്കുള്ള
നാൾ വഴികളുടെ
ഓർമ്മപ്പെടുത്തലുകളും ...!
.
കൂടാതെ
അവ ചിഹ്നങ്ങളുമാണ്
അധികാരത്തിന്റെ
നേട്ടങ്ങളുടെ
സ്ഥാനമാനങ്ങളുടെ
ഗർവ്വിന്റെ
അഹങ്കാരത്തിന്റെ.... !
.
കസേരകൾ
ഇതൊന്നുമല്ലാതെ
നേർ ജീവിതങ്ങളുമാണ്
വിയർപ്പിന്റെ
വേദനയുടെ
ആശ്വാസത്തിന്റെ
കുതന്ത്രങ്ങളുടെ
നഷ്ട്ടങ്ങളുടെയും
നേട്ടങ്ങളുടെയും കൂടിയും .... !
.
കസേരകൾ
മറച്ചുവെക്കാനും
കത്തിക്കാനും
കാലൊടിക്കാനും
തട്ടിക്കളിക്കാനും
ഇരിപ്പുറപ്പിക്കാനും കൂടിയുമാണ് ...!

.
എന്നിട്ടുമെല്ലാം
കസേരയിലുമാണ് ,
ജനനവും ജീവിതവും പിന്നെ മരണവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, May 9, 2017

ചാരം പുതച്ച തീക്കനൽ ...!!!

ചാരം പുതച്ച തീക്കനൽ ...!!!
.
നിറഞ്ഞു കത്തുന്ന തീയിനെക്കാൾ
എപ്പോഴും ഭയപ്പെടേണ്ടത്
ചാരം മൂടിയ കനലുകളെയാണ് ....!
.
ഒരപ്രതീക്ഷിത നിമിഷത്തിൽ
സർവ്വവും സംഹരിക്കാവുന്ന
ഒരു വലിയ കാട്ടുതീയായി മാറാൻ
ആ കുഞ്ഞു കനലിന്
നിഷ്പ്രയാസം സാധിക്കുമെന്നത് തന്നെയാണ്
അതിന്റെ പ്രത്യേകതയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, May 7, 2017

വിജയത്തിന്റെ പാഠം ...!!!

വിജയത്തിന്റെ പാഠം ...!!!
.
ഒരാൾ വിജയിയാകുന്നത്
അയാൾ
കരുതനായതുകൊണ്ട് മാത്രമല്ല,
എതിരാളി
അശക്തനായതുകൊണ്ടു
കൂടിയാകാം എന്ന്
ഓരോ വിജയത്തിലും
അയാൾ
ഓർത്തിരിക്കുമ്പോൾ
അത് അടുത്ത വിജയത്തിനുള്ള
അയാളുടെ
ഊർജ്ജവുമാകുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, May 3, 2017

എനിക്കൊരു കണ്ണാടി വേണം , എന്റെ മുഖം നോക്കാൻ ...!!!

എനിക്കൊരു കണ്ണാടി വേണം ,
എന്റെ മുഖം നോക്കാൻ ...!!!
.
എനിക്കൊരു കണ്ണാടി വേണം ,
ഇടക്കെപ്പോഴെങ്കിലുമൊക്കെ
എനിക്കെന്റെ
മുഖമൊന്നു തിരഞ്ഞു നോക്കാൻ ...!
.
കണ്ണാടിയിൽ നോക്കി
ഉറപ്പു വരുത്തുവാൻ ,
ഞാൻ കാണുന്നത്
എന്റെ മുഖം തന്നെയെന്ന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, April 30, 2017

മരിക്കാൻ വേണ്ടി ജനിക്കുന്നവർ ...!!!

മരിക്കാൻ വേണ്ടി ജനിക്കുന്നവർ ...!!!
.
ചിലർക്കൊക്കെ പലപ്പോഴും നമ്മോടു പറയാനുള്ളത് മരണത്തെ കുറിച്ചാണ് . മരിച്ചാൽ അങ്ങിനെയാകും, മരിച്ചാൽ ഇങ്ങനെയാകും അവസാനം എല്ലാവര്ക്കും മരണമാണുള്ളത് , ബാക്കിയാകുന്നത് ആറടി മണ്ണുമാത്രം . ഒന്നും നേടരുത് ഒന്നും ആഗ്രഹിക്കരുത് അങ്ങിനെ ചെയ്യരുത് ഇങ്ങിനെ ചെയ്യരുത് ......!
.
സത്യമാണ് എല്ലാം . ശാശ്വതമായതും മരണം തന്നെ . എന്നിട്ടും പക്ഷെ ഈ പറയുന്നവരൊക്കെ അങ്ങനെയല്ലാതെ സസുഖം ജീവിക്കുന്നു. അവർക്ക് ആവശ്യമായതെല്ലാം വേണ്ടതുപോലെ ചെയ്യുന്നു . കൂട്ടത്തിൽ മറ്റുള്ളവരെ പേടിപ്പിച്ചുകൊണ്ടുമിരിക്കുന്നു. മരിക്കാൻ വേണ്ടിയാണ് ജീവിക്കുന്നതെന്ന് തോന്നും ഇവരുടെ സംസാരം കേട്ടാൽ.... !
.
അങ്ങിനെയെങ്കിൽ ഇനിമുതൽ ആളുകളെയെല്ലാം ജനിച്ചയുടനെയങ്ങു കൊന്നുകളയുകയല്ലേ നല്ലത് . ജീവിച്ചിരുന്നാലല്ലേ തെറ്റുകൾ ചെയ്യൂ. ജനിച്ചയുടനെ മരിച്ചാൽ, ഒരു തെറ്റും ചെയ്യാതെ, ഒന്നും നേടാതെ, ഒന്നും നഷ്ടപ്പെടുത്താതെ നേരെ സ്വർഗത്തിലേക്ക് പോകാം . ഈ ഉപദേശികളാദ്യം വഴികാട്ടട്ടെ ....!!!
.
പിന്നെയും ഒരു ചോദ്യം ബാക്കിയാകുന്നു, മരിക്കാൻ വേണ്ടി മാത്രമാണോ നമ്മൾ ജനിക്കുന്നത് ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, April 29, 2017

വേണ്ടതെല്ലാം ചെയ്യുന്ന സർക്കാരുകൾ ...!!!

വേണ്ടതെല്ലാം ചെയ്യുന്ന സർക്കാരുകൾ ...!!!
.
അങ്ങ് ഡെൽഹിയിലെ തെരുവിൽ നിർഭയ എന്ന സാധുപെൺകുട്ടിയെ നിർദാക്ഷിണ്യം നിഷ്ടൂരമായി കൊന്നൊടുക്കിയപ്പോൾ സർക്കാരുകളൊക്കെ പറഞ്ഞു വേണ്ടതൊക്കെ തങ്ങൾ വേണ്ടതുപോലെ ചെയ്തിട്ടുണ്ടെന്ന് . എന്നിട്ടും അവിടെ കൊടും കുറ്റവാളികളായ പ്രതികൾ സുരക്ഷിതരായായി സസുഖം സർക്കാരിനാൽ സംരക്ഷിക്കപ്പെടുന്നു . അത് അങ്ങ് ഡെൽഹിയിലായതിനാൽ നമ്മൾ മലയാളികളെ ബാധിക്കില്ലെന്ന് ഒഴിവുകഴിവുപറയാം ...!
.
എന്നാൽ പഴയതൊക്കെ വിട്ട് , നമ്മുടെ നാട്ടിൽ അടുത്തിടെ ഉണ്ടായ ജിഷയുടെ കേസിലും ജിഷ്ണു പ്രണോയുടെ കേസിലും ഇപ്പോൾ സൗമ്യയുടെ കേസിലും മന്ത്രിമാരും , ഉദ്യോഗസ്ഥരും , സർക്കാർ തന്നെയും ആവർത്തിച്ചു പറയുന്നു വേണ്ടതെല്ലാം തങ്ങൾ ചെയ്തിട്ടുണ്ടെന്ന് . എന്നിട്ടും ഇരകൾക്കു അർഹിക്കുന്ന നീതി മാത്രം ലഭിക്കുന്നില്ല , പ്രതികളാരും വേണ്ടവിധത്തിൽ ശിക്ഷിക്കപെടുന്നുമില്ല . ...!
.
അങ്ങിനെയെങ്കിൽ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ വേണ്ടതെല്ലാം തങ്ങൾ ചെയ്യുന്നുണ്ട് എന്നാണോ സർക്കാരുകൾ ഉദ്ദേശിക്കുന്നത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, April 22, 2017

മാതൃത്വം എന്നത് ...!!!

മാതൃത്വം എന്നത് ...!!!
.
മാതൃത്വം എന്നത് വെറും കപടത മാത്രവുമാണ് ചിലപ്പോഴൊക്കെ . പത്തുമാസം ചുമന്നത്തിന്റെ , മുലപ്പാൽ തന്നതിന്റെ , നോക്കി വളർത്തിയതിന്റെ ഒക്കെ കണക്കുകൾ മാത്രം വിളമ്പുന്ന വെറും കപടത ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, April 9, 2017

അമ്മയാണ് , സൂക്ഷിക്കുക ...!!!

അമ്മയാണ് , സൂക്ഷിക്കുക ...!!!
.
വെറും നിസ്സാരയായ ഒരു "'അമ്മ"ക്കുമുന്പിൽ വ്യക്തമായ മൂല്ല്യാധിഷ്ഠിതവും ആശയാധിഷ്ഠിതവുമായ തത്ത്വശാസ്ത്രങ്ങളോടെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര പാർട്ടി അതിന്റെ മുഴുവൻ പാർട്ടി സംവിധാനങ്ങളും ഉപയോഗിച്ചും , സർവ്വാധികാരങ്ങളുമുള്ള ഒരു സ്വതന്ത്ര ഗവർമെന്റ് അതിന്റെ പൂർണ്ണമായ അധികാരങ്ങളുപയോഗിച്ചും പടയൊരുക്കം നടത്തുന്നത് കാണുമ്പോൾ , സ്വന്തം മകനെ തേടിയെത്തിയെത്തിയ നങ്ങേലിക്കുമുന്നിൽ കൊടുങ്കാറ്റായും തീമഴയായും മഹാമാരിയായും ഭീകര രൂപിണിയായും ഒക്കെ അവതരിച്ചാക്രമിച്ചിട്ടും ദയനീയമായി പരാജയപ്പെട്ടുപോയ മഹാശക്തയായ ഭൂതത്തിന്റെ കഥയാണ് ഓർമ്മവരുന്നത് .
.
മാതൃത്വത്തെ മനസ്സിലാക്കുക എന്നത് മനുഷ്യത്വം മാത്രമാണെന്ന് മനുഷ്യാ നീയെന്തേ ഇനിയും മനസ്സിലാക്കാതെ പോകുന്നു ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, April 4, 2017

സുരയും രതിയും പിന്നെ ഞാനും ....!!!

സുരയും രതിയും പിന്നെ ഞാനും ....!!!
.
ഇലകളും തണ്ടുകളും കരിഞ്ഞുണങ്ങി അസ്ഥിപഞ്ചരം കണക്കെ ആകാശത്തേക്കും നോക്കി നിൽക്കുന്ന മഞ്ജുളാലിന്റെ അടുത്തുനിന്നും തിരക്കിട്ട് തെക്കോട്ട് നടക്കാൻ തിരിഞ്ഞതും മൂപ്പരെന്നെ കൈകൊട്ടി വിളിച്ചത് കേട്ട് ഞാൻ നിന്ന് കൊടുത്തു . പറ്റിയാൽ കാണാതെ പോകണമെന്ന് കരുതിയതാണ് . പക്ഷെ മൂപ്പരുടെ കണ്ണുവെട്ടിക്കാൻ എങ്ങിനെ പറ്റും . അത്ഭുതത്തോടെ മൂപ്പരെയും നോക്കിനിൽക്കുന്ന ആളുകൾക്കും ചീറിപ്പായുന്ന വാഹനങ്ങൾക്കുമിടയിലൂടെ മൂപ്പർ ഇപ്പുറം കടക്കുന്നതുവരെ ഞാൻ കാത്തുനിന്നു . പിന്നെ അധികം തിരക്കില്ലാത്ത ഇടവഴിവഴികൾ കണ്ടെത്തി അതിലൂടെ ഒന്നിച്ചു നടക്കാനും തുടങ്ങി . ....!
.
എന്താ സുഹൃത്തേ ഇന്നൊരു വാട്ടം എന്ന് മുഖത്തുനോക്കി ഞാൻ ചോദിച്ചത് മൂപ്പർക്കിഷ്ട്ടമായി . നമ്മൾ മൂപ്പരെ ശ്രദ്ധിക്കുന്നുണ്ട് എന്നറിയുന്നത് മൂപ്പർക്ക് അല്ലെങ്കിലും വലിയ കാര്യമാണ് . കയ്യിലെ ഓടക്കുഴൽ മടിക്കുത്തിൽ തിരുകി, മയിൽ പീലിയൊന്ന് നേരെയാക്കി , മഞ്ഞച്ചേലയും ചേർത്തിട്ട് മൂപ്പർ കണ്ഠശുദ്ധി വരുത്തി . അല്ലെങ്കിലേ സംസാരപ്രിയനായ മൂപ്പർ പറയാൻ തുടങ്ങി . ഞാൻ നിൻറെയീ മണ്ണിനെ പറ്റി ഒന്ന് ചിന്തിച്ചുപോയതാ . നീയൊക്കെയല്ലേ ഇവിടെ താമസിക്കുന്നത് . അതുകൊണ്ട് ചിന്തിക്കാതെ തരമില്ലല്ലോ എന്ന് മൂപ്പർ ഒരു കള്ളച്ചിരിയോടെ പറഞ്ഞപ്പോൾ ഞാനും അതെ ചിരിയോടെ മൂപ്പരെ നോക്കി . പിന്നെ സ്വയം ഒന്ന് ഓർക്കുകയും ചെയ്തു . മൂപ്പർ പറഞ്ഞത് പോലെ എത്ര മനോഹരമാണ് എന്റെയീ നാട് . പ്രകൃതി എനിക്കെല്ലാം കനിഞ്ഞു നൽകിയിരിക്കുന്നു . നല്ല മനുഷ്യർ , നല്ല മണ്ണ് , നല്ല ജലം , നല്ല ആകാശം . എന്നിട്ടും ....!
.
ആ എന്നിട്ടും ... തന്നെയാണ് പ്രശ്നം . എന്റെ മനസ്സ് വായിച്ച മൂപ്പർ പറഞ്ഞു തുടങ്ങി . എങ്ങിനെയാണ് നിനക്കിങ്ങിനെയാകാൻ പറ്റുന്നത് . ഒരു പെണ്ണിന്റെ അടുത്തുകൂടി പോകുമ്പോഴേക്കും "പൊങ്ങുന്ന" പൗരുഷവുമായി നടക്കുന്ന നിന്നെ എങ്ങിനെയാണ് ഞാൻ വിശ്വസിച്ച വീട്ടിൽ കയറ്റുക . ഒരു പെഗ്ഗിന്റെ മണമടിക്കുമ്പോഴേക്കും സ്വയം മറക്കുന്ന നിന്നെ ഞാൻ എങ്ങിനെ മനുഷ്യനായി കണക്കുകൂട്ടും . മൂപ്പരുടെ ചേദ്യങ്ങൾക്കൊന്നും എനിക്കുത്തരമില്ലെന്ന് മുൻകൂട്ടി അറിയുന്നതിനാലാകാം മൂപ്പർ തിരിഞ്ഞു പോലും നോക്കാതെ മുന്നോട്ട് നടന്നുകൊണ്ടേയിരുന്നു .....!
.
എന്നും നടക്കുന്ന വഴികളായതിനാൽ ചിര പരിചിതമെങ്കിലും പെട്ടെന്ന് മൂപ്പർ നിന്നുകൊണ്ട് ചുറ്റും നോക്കാൻ തുടങ്ങി . അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത് , ഇന്നലെ കൂടി ഞങ്ങൾ നടന്ന ആ വഴി അന്ന് അടച്ചുകെട്ടി വേലികെട്ടിയിരിക്കുന്നു . ശ്രദ്ധിച്ചപ്പോഴാണറിയുന്നത് ആ വഴിയും അതിനോട് ചേർന്ന് നിറഞ്ഞൊഴുകിയിരുന്ന തോടും കൂടി അവിടെ അടുത്ത വീട്ടുകാരെല്ലാം ഒത്തുചേർന്ന് കയ്യേറി അടിച്ചുമാറ്റിയിരിക്കുന്നു . അപ്പോൾ ഇനി ആ പൊതു വഴിയും തോടും ..?
.
തിരിച്ചു നടന്ന് മറ്റൊരു വഴിയിലൂടെ ഞങ്ങൾ പാടത്തേക്കിറങ്ങി പാടം എന്നത് ഇപ്പോൾ പാട്ടുകളിൽ മാത്രം അവശേഷിക്കുന്ന ആ നികത്തപ്പെട്ട വരമ്പുകളിലൂടെ ഞങ്ങൾ മുന്നോട്ടു പോകുമ്പോൾ ഒരു ഓണത്തുമ്പി വർദ്ധിച്ച ഭയപ്പാടോടെ ധൃതിയിൽ ഞങ്ങളെ കടന്നുപോയി . ആ തുമ്പിക്ക് പിന്നാലെ ഒരുകൂട്ടം കുട്ടികളും അവരെ മേയ്ച്ചുകൊണ്ട് കുറച്ചു മുതിർന്നവരും മുദ്രാവാക്യങ്ങളുമായി ജാഥയായി ഞങ്ങൾക്കെതിരെ കടന്നു പോകുന്നു . അവരുടെയെല്ലാം കയ്യിൽ ഓരോ മരത്തൈകളുണ്ട് എന്നത് കണ്ടതും മൂപ്പർ ആർത്തു ചിരിച്ചു . മൂപ്പരുടെ ചിരിക്കണ്ടതും പേടിയോടെ ഞാനാ വായപൊത്തിക്കൊണ്ട് മൂപ്പരെയും കൊണ്ട് വേഗത്തിൽ തിരിച്ചു നടന്നു ...!
.
നീയെന്നെ ചിരിക്കാനും സമ്മതിക്കില്ലേ എന്ന് ചോദിച്ചുകൊണ്ട് മൂപ്പരെന്റെ കൈ വിടുവിച് ഉറക്കെ ഒന്നുകൂടി ചിരിച്ചു . ആ ചിരിയുടെ അർഥം അറിയാവുന്ന ഞാൻ പരിഭവം നടിച് മാറിനിന്നു . അതുകണ്ട് എന്നെ ചേർത്തുപിടിച്ചു മൂപ്പർ പറഞ്ഞു, നീയെന്തിനു പരിതപിക്കണം . ഞാൻ സത്യമല്ലേ കരുതുന്നത് . ഉള്ള മരമെല്ലാം മുറിച്ചുമാറ്റി , ഉള്ള കാടെല്ലാം നശിപ്പിച്ചു നീ അമിതാവേശത്തോടെ സാമൂഹ്യ വനവത്കരണം നടത്തുന്നത് കാണുമ്പോൾ പിന്നെ ഞാൻ ചിരിക്കാതെന്തു ചെയ്യും എന്ന് ചോദിച്ചപ്പോൾ സത്യത്തിൽ എനിക്കും ചിരിവന്നു ....!
.
പാടത്തിന്റെ അങ്ങേക്കരയിലുണ്ടായിരുന്ന ആൽമരവും കുളവുംകൂടി ചേർത്തെടുത്തു പടുത്തുയർത്തിയ കൂറ്റൻ കച്ചവടസമുച്ചയത്തിലെ ഭേദപ്പെട്ട ഒരു ഹോട്ടെലിൽ കയറി ഒന്ന് വിശപ്പും ദാഹവും മാറ്റാമെന്ന് വെച്ചപ്പോൾ മൂപ്പർക്കും അത് സമ്മതം . എന്നും കിട്ടുന്ന നിവേദ്യങ്ങളിൽനിന്നും ഇന്നല്പം വ്യത്യസ്തനാകാമെന്ന് ഞാൻ പറഞ്ഞത് മൂപ്പരും അനുസരിച്ചു . ആദ്യം കുറച്ചു വെള്ളം ചോദിച്ചപ്പോൾ കൊണ്ടുവന്നുതന്ന ബോട്ടിൽ വെള്ളത്തിന് ഒരു രുചി വ്യത്യാസം . ഉടനെ മൂപ്പരോട് അകക്കണ്ണ് തുറന്നൊന്നു നോക്കാൻ പറഞ്ഞതും ഞാൻ ബോധംകെട്ടു വീണു . തൊട്ടടുത്ത അഴുക്കുചാലിലെ വെള്ളം തോർത്തുവെച്ചു അരിച്ചെടുത്തു കുപ്പിയിലാക്കി തന്നതാണ് മനോഹരമായ ആ കുപ്പിവെള്ളം . ശർദ്ധിക്കാതിരിക്കാൻ ഞാൻ പാടുപെടുന്നത് കണ്ട് മൂപ്പർ പൊട്ടിച്ചിരിച്ചു . ഇതൊക്കെ എന്ത്, ഇനി ഇവിടുത്തെ അടുക്കളയിൽനിന്നും ഭക്ഷണ രൂപത്തിൽ വരാനിരിക്കുന്നത് കണ്ടാൽ നിന്റെ ജീവൻ തന്നെ പോകും എന്നമട്ടിലെ ആ ചിരി എന്നെ നന്നേ വിഷമിപ്പിച്ചു ....!
.
ഒന്നും കഴിക്കാതെ അവിടുന്നിറങ്ങിയപ്പോൾ മൂപ്പർ ചോദിച്ചു ഈ ലോകത്തിലെ ഏറ്റവും വലിയ കുറ്റങ്ങളിൽ ഒന്ന് പറയാമോ എന്ന് . ഒന്നും പറയാതെ ഞാൻ മൂപ്പരെ തന്നെ നോക്കി നിന്നപ്പോൾ മൂപ്പർ പറഞ്ഞു , ചെറിയ ലാഭത്തിനു വേണ്ടി വയറു വിശക്കുന്നവനുള്ള ഭക്ഷണത്തിൽ പോലും മായം കലർത്തുനന്നതിനേക്കാൾ വലിയ പാപങ്ങൾ വേറെ എന്താണ് ...!
.
കഴിക്കാത്ത ഭക്ഷണത്തിന് , എടുക്കാത്ത പണിക്ക് , കൊടുക്കാത്ത സഹായത്തിന് , രാഷ്ട്ര സേവനത്തിന് , സ്വയം സമർപ്പണത്തിന് , വിവിധ തരം ദൈവങ്ങൾക്ക് , ജാതിക്ക് , മതത്തിന്, രാജ്യത്തിന് , പ്രകൃതി സംരക്ഷണത്തിന് ... ഒക്കെ വേണ്ടിയും നീ ജീവിച്ചു മരിക്കുന്നല്ലോ എന്ന് മൂപ്പർ ചോദിച്ചപ്പോൾ ഞാൻ ശരിക്കും ചമ്മിപ്പോയി . വിദ്യയില്ലാത്ത വിദ്യാലയങ്ങൾ . കൂടുമ്പോൾ ഇമ്പമില്ലാത്ത കുടുംബങ്ങൾ . ഇഴയടുപ്പമില്ലാത്ത ബന്ധങ്ങൾ . എനിക്കു പോലും വാസയോഗ്യമല്ലാത്ത ആരാധനാലയങ്ങൾ . സംരക്ഷിക്കാനും നയിക്കാനും ശേഷിയില്ലാത്ത നേതാക്കൾ . നീയൊക്കെ പിന്നെ .. മുഴുവിപ്പിക്കും മുൻപേ ഞാൻ മൂപ്പരുടെ വായ പൊത്തി ......!
.
മുന്നോട്ടു നടക്കവേ ഒരു കടക്കു മുൻപിൽ വലിയ ആൾക്കൂട്ടം. അതിന്റെ ഇടയിലേക്ക് തല തിരുകി എത്തിനോക്കാൻ നേരം മൂപ്പരെന്റെ ചെവിക്കു പിടിച്ചിട്ടു പറഞ്ഞു, ഇങ്ങു പോരെ, ഞാൻ പറഞ്ഞു തരാമെന്നു. മാനസിക വളർച്ചയില്ലാത്ത മകളെ ഉറ്റ ബന്ധു പീഡിപ്പിച്ചതിന് പരാതി പറയാനെത്തിയ അമ്മയെ അധികാരികളും പീഡിപ്പിച്ച കഥയാണ് ടീവി യിൽ കാണിക്കുന്നതെന്ന് പറഞ്ഞിട്ട് മൂപ്പർ വിഷണ്ണനായി. എന്നിട്ടു കാണിച്ചു തന്നു മുന്നിലൊരു നീണ്ട വരി . അറ്റം കാണാത്ത വരിയുടെ അറ്റം എത്തിനിൽക്കുന്നത് ഒരു മദ്യ ശാലയിലും. മണിക്കൂറുകളോളം, യാതൊരു വിഷമവും പരാതിയും കൂടാതെ ആളുകൾ ഒത്തൊരുമയോടെ കൂടി നിൽക്കുന്ന ആ കാഴ്ച എത്ര മനോഹരം. സംരക്ഷിക്കേണ്ടവരെ സംരക്ഷിക്കേണ്ടവർ സംരക്ഷിക്കാത്തതുകൊണ്ടു മാത്രമാണ് ഈ വക പീഡനങ്ങളിൽ ഭൂരിഭാഗവും നടക്കുന്നതെന്ന് മൂപ്പർ പറഞ്ഞപ്പോൾ എനിക്ക് വാക്കുകളില്ലാതെ പോയി .... !
.
ഡോ , തനിക്കറിയുമോ , ഈ ലോകത്തിൽ ഉച്ഛനീചത്വങ്ങളും അടിമത്വങ്ങളും വർണ്ണവെറിയും അസമത്വങ്ങളും മതസ്പർദ്ധകളും പണ്ഡിത -പാമരത്വങ്ങളും വലിപ്പ - ചെറുപ്പങ്ങളും ഒക്കെ ഏറ്റവും കുറവുള്ള അപൂർവ്വം സ്ഥലങ്ങളെ ഉള്ളൂ . അതിൽ രണ്ടെണ്ണമാണ് മദ്യശാലകളും വേശ്യാലയങ്ങളും . അവിടെ അസ്വസ്ഥതകളില്ല നീണ്ട കാത്തിരിപ്പുകൾക്ക് വിഷമമില്ല , അസഹിഷ്ണുതയില്ല, തിരക്കിൻറെ പ്രശ്നങ്ങളില്ല , രാഷ്ട്രീയമില്ല, മതമില്ല . അവിടെ തർക്കങ്ങളുണ്ടായാൽ തന്നെ ഉടനെ പരിഹാരങ്ങളുണ്ടാകും , വഴക്കുകളുണ്ടായാൽ തന്നെ ഉടനെ സൗഹൃദങ്ങളുമുണ്ടാകും . അതുകൊണ്ട് ഇനി പുതിയ വിദ്യാലയങ്ങളും ആശുപത്രികളും ഷോപ്പിംഗ് മാളുകളും , ബഹിരാകാശ പദ്ധതികളും , ആധുനിക കൃഷിരീതികളും പുത്തൻ വ്യവസായങ്ങളും ഒക്കെ ഉണ്ടാക്കും മുൻപ് നിനക്ക് അത്യാവശ്യമായി വേണ്ട നല്ല മദ്യ ശാലകളും വേശ്യാലയങ്ങളും ഉണ്ടാക്കാൻ നോക്ക് എന്നും പറഞ്ഞ മൂപ്പരൊരു മുങ്ങൽ . അതാണത്രേ എനിക്കിപ്പോൾ വേണ്ടത് . നല്ല സുരയും നല്ല രതിയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, March 27, 2017

എന്റെ സ്വകാര്യ ഇടങ്ങൾ ...!!!

എന്റെ സ്വകാര്യ ഇടങ്ങൾ ...!!!
.
എന്റെ മുറി , എന്റെ ഇടമാണ് ,
നാലുചുവരുകൾക്കുള്ളിൽ
അടച്ചിട്ട് , വാതിലും പൂട്ടി
എന്റെ ഗന്ധം പോലും
പുറത്തേക്കൊഴുകാത്ത
എന്റെ മാത്രം ഇടം ...!
.
ഇവിടെ ഞാൻ
പാട്ടുപാടും , നൃത്തം ചെയ്യും
ഓടിക്കളിക്കും , നഗ്നനായി നടക്കും
ഭക്ഷണം കഴിക്കും , കിടന്നുറങ്ങും
സംഭോഗം ചെയ്യും , സ്വയഭോഗവും ....!
.
ഇവിടെ ഞാനെന്റെ മനസ്സു തുറക്കും
സ്വപ്നം കാണും , സ്വപ്നത്തിൽ കാണും ,
എന്നെയറിഞ്ഞുകൊണ്ട്
ഇവിടേയ്ക്ക് സ്വമനസ്സാലെ
വരാനിഷ്ടപ്പെടുന്നവരെ
ഞാൻ ആനയിച്ചു സ്വീകരിക്കും....!
.
ആരെയും ശല്യപ്പെടുത്താതെ
ആർക്കും ഉപദ്രവമാകാതെ
ഞാൻ സ്വച്ഛന്ദം വിരാജിക്കുന്ന
എന്റെ മാത്രം ലോകം ...!
.
എന്റെയീ സ്വകാര്യതയിലേക്ക്
നിങ്ങളെന്തിന് അനാവശ്യമായി
ഒളിഞ്ഞു നോക്കുന്നു ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, March 23, 2017

ആരാണ് , എനിക്കു നീ ...???

ആരാണ് , എനിക്കു നീ ...???
.
തന്റെ മൗനങ്ങളിൽ വാചാലതയായും , തന്റെ നിശ്ചലതയിൽ നിഴലായും തന്റെ അപരിചത്വങ്ങളിൽ ആൾക്കൂട്ടമായും അയാൾ എന്നും കടന്നെത്തിയിരുന്നത് തന്റെ അനുവാദത്തോടെതന്നെ ആയിരുന്നല്ലോ . എന്നിട്ടും എന്തിനാണ് താനിപ്പോൾ ഇങ്ങനെയെല്ലാം വ്യാകുലപ്പെടുന്നതെന്ന് തന്നെത്തന്നെ ആശ്ചര്യപ്പെടുത്തുന്നു. ആ സ്വരമൊന്ന് കേട്ടില്ലെങ്കിൽ , ഒരു വിവരവും അറിഞ്ഞില്ലെങ്കിൽ തനിക്ക് തന്നെത്തന്നെ നഷ്ടപ്പെടുന്ന പോലെ ....!
.
എല്ലാം ഒരു തമാശയാണ് അയാൾക്കെന്ന് എപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട് . എല്ലാം നിസ്സാരം . എല്ലാം ഒരു കളിപോലെ . അങ്ങിനെത്തന്നെയല്ലേ അയാൾ സത്യത്തിൽ . തന്റെ തന്നെയും, മറ്റുള്ളവരുടെയും ജീവിതം കൈക്കുമ്പിളിലിട്ട് അമ്മാനമാടുന്ന ഒരു മാജിക്കുകാരനാണ് അയാളെന്ന് തനിക്കെപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട് . പിന്നെന്തിനാണ് താനിപ്പോൾ പരിതപിക്കുന്നതെന്നും മനസ്സിലാകുന്നുമില്ല ...!
.
എപ്പോഴും കുസൃതികൾ കാട്ടി എപ്പോഴും കളിവാക്കുകൾ പറഞ്ഞുകൊണ്ട് അയാൾ തന്നോടൊപ്പം കൂടിയത് പക്ഷെ തന്റെ ആത്മാവിലേക്ക് തന്നെയായിരുന്നു . ഒരു മുജ്ജന്മ ബന്ധം പോലെ . ആത്മാവിൽ തൊട്ട, മനസ്സിൽ തൊട്ട ഒരു ദിവ്യ ബന്ധം ...! ഇരുട്ടിനെ കരിമ്പടം പുതപ്പിച്ചു മൂടിവെക്കുന്ന , കയ്പ്പിനെ പഞ്ചസാരകൊണ്ട് മറച്ചുവെക്കുന്ന , വേദനകളെല്ലാം സ്വന്തം ഹൃദയത്തിൽനിന്നും ഒരിക്കലും പുറത്തുപോകാതെ ഒരു കുസൃതിചിരികൊണ്ട് കാത്തുവെക്കുന്ന അയാൾ തനിക്കെപ്പോഴും വിളിച്ചാൽ വിളികേൾക്കുന്ന ദൈവം തന്നെയുമല്ലേ ...!
.
തരം കിട്ടുമ്പോഴെല്ലാം ഇരുട്ടിലെ മറവിലേക്ക് വികൃതിയോടെ തന്നെ ചേർത്തുനിർത്താൻ വെമ്പുന്ന അയാളുടെ കൈകളിലമരാൻ താൻ ശരിക്കും കൊതിച്ചിരുന്നില്ലേ . പിന്നെന്തിനാണ് അപ്പോഴൊക്കെയും ഒരു മുഖമൂടിയിലൊളിച്ചു അയാളെ എതിർത്തിരുന്നത് ... ! തന്റെ ദേഹത്ത് വികൃതികാട്ടാൻ വിതുമ്പുന്ന അയാളുടെ കൈവിരലിലൂടെ സഞ്ചരിക്കാൻ താനും കാത്തിരുന്നിട്ടില്ലേ ... പിന്നെന്തിനാണ് താൻ തന്നെത്തന്നെ പറ്റിക്കുന്നത് ... അറിയില്ല, എങ്കിലും ....!
.
അയാൾ തനിക്കൊന്നും വാക്കു തന്നിട്ടില്ല . അയാൾ തന്നെ പറ്റിച്ചിട്ടുമില്ല . അയാൾ തന്നോടൊന്നും ഒളിച്ചിട്ടുമില്ല . എപ്പോഴും ഞാൻ ഞാൻ എന്ന് മാത്രം അഹങ്കാരത്തോടെ പറയുന്ന , ദുർവ്വാശിക്കാരനും താന്തോന്നിയുമായ എല്ലാം അറിഞ്ഞിട്ടും, തന്റെ ശരികളിലൂടെ മാത്രമേ സഞ്ചരിക്കൂ എന്ന് വാശിപിടിക്കുകയും ചെയ്യുന്ന അയാൾ എന്നും അയാളുടെ വ്യക്തിത്വത്തിൽ തന്നെയായിരുന്നില്ലേ നിലനിന്നിരുന്നത് . പിന്നെയും താൻ തന്നെയല്ലേ അയാളെ സംശയിക്കുന്നത് . എപ്പോഴും . താനൊരു ചീത്തമനുഷ്യനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് കൂടെക്കൂടിയ അയാളെ താനല്ലേ ഇപ്പോൾ വ്യവസ്ഥപ്പെടുത്തുന്നത് ...!
.
വാക്കുപാലിക്കാത്ത , സമയനിഷ്ടയില്ലാത്ത , ഒന്നിലും ഒരുറപ്പുമില്ലാത്ത , എപ്പോൾ വരുമെന്നോ എപ്പോൾ പോകുമെന്നോ അയാൾക്കുപോലും അറിയാത്ത , ജീവിതത്തിൽ ഒരിക്കലെങ്കിലും കാണുമോയെന്നുപോലും ഉറപ്പില്ലാത്ത ഒരാൾ . എന്നിട്ടും താനയാളെക്കുറിച്ചു ഇത്രയേറെ ഉത്ക്കണ്ഠപ്പെടുന്നു , ഇത്രയേറെ കൊതിയോടെ കാത്തിരിക്കുന്നു . തനിക്ക് തന്നെതന്നെയല്ലേ തന്നെ മനസ്സിലാകാത്തത് അപ്പോൾ . പക്ഷെ അയാൾ തനിക്കെല്ലാം തന്നെ ആവുകയായിരുന്നു എന്നതാണ് സത്യം . താൻ കൊതിച്ചപോലെ , താൻ സ്വപ്നം കണ്ടപോലെ താൻ ആഗ്രഹിച്ചപോലെ ഒരാൾ . അയാൾ തന്നെയല്ലേ അത് ....!
.
നിന്നെ ഞാൻ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് എന്നിൽ നിരാശയുണ്ടാകുന്നതെന്നും , നിന്നിൽ ഞാൻ ആശ്വാസം കാണുന്നതുകൊണ്ടാണ് നീയെന്നിൽ ആധിയുണ്ടാക്കുന്നതെന്നും നീയെനിക്ക് ആത്മവിശ്വാസം തരുന്നതുകൊണ്ടാണ് എനിക്ക് തളർച്ചയുണ്ടാകുന്നതെന്നും താൻ പറയുമ്പോൾ ഒക്കെയും അയാൾ തന്നെ ചേർത്തുപിടിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത് . ...!
.
അതെ , അയാൾ തനിക്ക് കിട്ടാതെപോയ സ്നേഹമാണ് , കാത്തിരുന്ന പ്രതീക്ഷയാണ് , കൊതിച്ചിരുന്ന കരുതലും ബഹുമാനവുമാണ് , നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസമാണ് ..... ഇനിയെന്തെല്ലാമാണ് അയാൾ തനിക്കാകേണ്ടത് ... എന്നിട്ടും താനയാളോട് എപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കുന്നു , നിനക്ക് ഞാൻ ആരെന്ന് ...! അയാളുടെ ഉത്തരവും തനിക്കറിയാം . നിനക്ക് ഞാൻ ആരാണോ, അതുതന്നെയാണ് എനിക്ക് നീയും ....!!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, March 16, 2017

പഠിപ്പിക്കണം , " നോ" പറയാൻ ...!!

പഠിപ്പിക്കണം , " നോ" പറയാൻ ...!!
.
പഠിപ്പിക്കണം നാം നമ്മുടെ കുട്ടികളെ
മത പാഠങ്ങളോ , ജാതി ചിന്തകളോ
രാഷ്ട്രീയ ബോധമോ രാജ്യതന്ത്രമോ
കണക്കോ സയിൻസോ സാമൂഹ്യ പാഠമോ
ഭാഷകളോ കലയോ കച്ചവടമോ
കായികാഭ്യാസങ്ങളോ കരവിരുതോ
ഒന്നുമല്ലാതെ , വെറും നിസ്സാരമായ
ഒരു "നോ " പറയാൻ ...!
.
നിയമങ്ങളും കരുതലും
സുരക്ഷിതത്വവും പൗരബോധവും
വിദ്യാഭ്യാസ രീതികളും
സാമൂഹിക വ്യവസ്ഥകളും
ഒക്കെയും ഉണ്ടാക്കും മുൻപ്
പഠിപ്പിക്കണം നാം നമ്മുടെ കുട്ടികളെ
നിസ്സാരമായൊരു "നോ" പറയാൻ ....!
.
തങ്ങൾക്കിഷ്ടമില്ലാത്തതു ചെയ്യുമ്പോൾ
തങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമ്പോൾ
തങ്ങൾക്ക് ശരിയല്ലെന്ന് തോന്നുന്നത്
സംഭവിക്കുമ്പോൾ ഒക്കെയും
അതാരുതന്നെയായാലും അവരോടൊക്കെയും
ഉറച്ച ശബ്ദത്തിൽ കരുത്തോടെ
ഒരു " നോ " പറയാനാണ്
നമ്മളാദ്യം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, March 14, 2017

പുരുഷനിലേക്ക് ...!!!

പുരുഷനിലേക്ക് ...!!!

ഇരുട്ടിൽ വീട്ടിലേക്കുള്ള ആളൊഴിഞ്ഞ ആ ഇടവഴിയിലെ ഉയരമുള്ള ചവിട്ടു പടികൾ ധൃതിയിൽ ഓടിക്കയറുമ്പോൾ അഴിഞ്ഞുവീണ ചുരിദാർ ഷാളിന്റെ അറ്റം സ്വയം ചവിട്ടി വീഴാനാഞ്ഞ തന്നെ ബലമില്ലാത്ത ആ മെലിഞ്ഞ കയ്യിൽ കോരിയെടുത്ത്‌ സുരക്ഷിതമായി നിർത്തി തിരിഞ്ഞു പോലും നോക്കാതെ നടന്നുപോകുന്ന ആ മനുഷ്യന്റെ മുഖം ഒന്നുകണ്ടെങ്കിലെന്ന് താൻ ആഗ്രഹിച്ചത് വെറുതെയായി . അങ്ങിനെയൊന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ നടന്നകലുന്ന അയാളുടെ രൂപം തനിക്കുണ്ടായെങ്കിലെന്ന് താൻ എപ്പോഴൊക്കെയോ ആഗ്രഹിച്ച ഒരു സുഹൃത്തിന്റെതല്ലാതിരുന്നിട്ടും, പക്ഷെ മനസ്സിൽ എന്തുകൊണ്ടോ അപ്പോൾ അത് കോറിക്കിടന്നു ....!
.
മുഖം നശിക്കുന്ന, രൂപം നശിക്കുന്ന, ആത്മാവുപോലും നശിക്കുന്ന മനുഷ്യമനസ്സിന്റെ വൈകൃതങ്ങളിൽ സ്വയം ശപിച്ചുകൊണ്ട് പത്രത്താളുകൾ മടക്കി കണ്ണടച്ചിരിക്കവേ ഒരുമിന്നായം പോലെ ആ രൂപം കടന്നെത്തിയത് തന്നെ പരിഭ്രമിപ്പിക്കുകയാണ് അപ്പോൾ ചെയ്തത് . ചിന്തകളിൽ എങ്ങിനെയാണ് അയാൾ കുടിയേറിയതെന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായതേയില്ല അപ്പോൾ . മുഖമില്ലാത്ത ആ രൂപം എന്തിനായിരിക്കാം തന്നെ വീണ്ടും തേടിയെത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും ഓർത്തെടുക്കാനായില്ല തന്നെ ...!
.
ഒരു തൂവൽ പോലെ ആകാശ സ്വപ്നങ്ങളിൽ വിരാചിച്ചുകൊണ്ട് വഴിയോരക്കാഴ്ചകളിൽ കണ്ണുകളുടക്കാതിരിക്കാൻ പെടാപ്പാടുപെട്ട് ആ തിരക്കുള്ള ബസ്സിൽ ഒരു അരികുചേർന്നുനിൽക്കുന്നതിന്റെ സുഖം ഒരനുഭൂതിയാണ് . അതിനിടയിൽ തോളിൽ കുട്ടിയേയും എടുത്ത്‌ തന്റെ അടുത്തുനിൽക്കുകയായിരുന്ന സ്ത്രീയുടെ അഴിഞ്ഞുവീണ സാരിത്തലപ്പ് ആ സ്ത്രീയുടെ മുഖത്തുനോക്കാതെ ദേഹത്തേക്കിട്ടുകൊടുത്ത്‌ ഒരു സഹോദരനെപോലെ അവരുടെ നഗ്നത മറച്ചുകൊണ്ട് തിരക്കിൽ നിന്നും തങ്ങളെ കടന്ന് പോയ ആ രൂപം അയാളുടേതെന്ന് തിരിച്ചറിയാൻ അപ്പോൾ തനിക്കൊട്ടും ബുദ്ധിമുട്ടുണ്ടായില്ല തന്നെ ...!
.
ബസ്സിറങ്ങി ഓഫിസിലേക്ക് നടക്കുമ്പോൾ ചുറ്റും വ്യഗ്രതയോടെ പരതിയതും ആ രൂപം തന്നെ . പെട്ടെന്നാണ് തന്നെ തീർത്തും അത്ഭുതപ്പെടുത്തിക്കൊണ്ട് കുട്ടികൾക്കിടയിൽ ആ രൂപം തെളിഞ്ഞു നിന്നത് . ഒരു വൈരാഗിയെപ്പോലെ അല്ലെങ്കിൽ തോന്നിവാസിയെപ്പോലെ തോന്നിപ്പിച്ച അയാളപ്പോൾ ആ തെരുവിന്റെ കുട്ടികളെ ചേർത്തുനിർത്തി താലോലിക്കുകയായിരുന്നു , ഒരു അച്ഛന്റെ വാത്സല്യത്തോടെ . തന്നിൽനിന്നും ഒളിക്കാനായിട്ടല്ലെങ്കിലും താൻ അടുത്തുചെന്നപ്പോഴേക്കും അയാൾ അകന്നുപോയത് ശരിക്കും സങ്കടകരമായി അപ്പോൾ ...!
.
കഴുകൻ കണ്ണുകളെ , ചാട്ടുളി നോട്ടങ്ങളെ, തങ്ങളിൽ പരതാൻ വെമ്പുന്ന കൈവിരലുകളെ വകഞ്ഞുമാറ്റി ഓഫീസിലേക്ക് ഓടിക്കയറുമ്പോൾ അവിടവും പ്രതീക്ഷക്കു വകയില്ലെന്ന് അറിയാതെയല്ല . ആക്രാന്തം പിടിച് ദുരമുറ്റിയ വൈകൃതമനസ്സുകൾ ശരീരങ്ങളാകുന്ന ഇടങ്ങൾ പെരുകുകയല്ലാതെ കുറയുന്നില്ലല്ലോ എന്ന് നെടുവീർപ്പിട്ട് വാഷ്‌റൂമിൽ ഓടി കയറുമ്പോൾ വയറിൽ വേദന അസഹനീയമായിരുന്നു . നിറഞ്ഞു തുളുമ്പാറായ മൂത്രസഞ്ചി ഒഴിച്ചെടുക്കാൻ തുടങ്ങവേ വാതിൽവിടവിൽ കണ്ട കണ്ണുകൾ ആ നിറസഞ്ചിയെ വയറിനുള്ളിലേക്കുതന്നെ ആവാഹിപ്പിച്ചുവെപ്പിച്ചു . പാടുപെട്ട് പുറത്തിറങ്ങി ഇരിപ്പിടത്തിലമരുമ്പോൾ പതിവുപോലെ ചുറ്റിലും തന്നെ കാമത്തോടെ മാത്രം ക്ഷണിക്കുന്ന കണ്ണുകളാണ് എങ്ങും . അവരിലേക്ക്‌ മാത്രം ക്ഷണിക്കുന്ന അന്ധന്മാരുടെ കണ്ണുകൾ ...!
.
അമ്മക്ക് വയ്യാതിരുന്നതിനാൽ അന്ന് ഭക്ഷണം കൊണ്ടുവന്നില്ലെന്നത് ന്യായീകരണമാക്കി കൂട്ടുകാരികൾക്കൊപ്പം ഓഫിസിനടുത്തുള്ള തൊട്ടപ്പുറത്തെ നല്ല ഹോട്ടലിൽ ഉച്ച ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ അവിടെ പതിവിനെക്കാൾ തിരക്ക് . ഇരിപ്പിടത്തിനായി ആക്രാന്തം കൂട്ടുന്ന ബഹുമാന്യ പൗരജനത്തിനിടയിലൂടെ സ്വയ രക്ഷയെങ്കിലും തേടി ഒതുങ്ങി മാറിനിൽക്കവേ തങ്ങൾക്കായി തന്റെ ഇരിപ്പിടം ഒഴിഞ്ഞു തന്ന് സുരക്ഷിതത്വമൊരുക്കിയ ആ രൂപം അയാളുടേതായിരുന്നു എന്ന് അപ്പോഴാണ് താൻ തിരിച്ചറിഞ്ഞത് . ...!
.
ഇരുട്ടിൽ തന്നോട് ഒട്ടിനിൽക്കാൻ മാത്രം കൊതിക്കുന്ന , തന്റെ നെഞ്ചിലെ ചൂടും അടിവയറിന്റെ തണുപ്പും ആസ്വദിക്കാൻ മാത്രം കൊതിക്കുന്ന , സൗകുമാരികതയിൽ തുടങ്ങി വശീകരണത്തിൽ മാത്രം അവസാനിക്കുന്ന വാക്കുകളുപയോഗിക്കുന്ന , കൈവിരലുകളിൽ വികൃതികൾ ഒളിപ്പിച്ചു കാൽ വിരലുകളിൽ കുസൃതികൾ നിറച് എപ്പോഴും തന്നിലലിയാൻ മാത്രം വെമ്പുന്ന തന്റെ പ്രണയിതാവിൽനിന്നും തന്നെ ബഹുമാനിക്കാൻ കൂടിയറിയാവുന്ന ഇങ്ങിനെയൊരു പുരുഷനിലേക്ക് ഇനിയെത്ര ദൂരം ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, March 9, 2017

കൊല്ലണം, എനിക്കെന്റെ പെണ്മക്കളെ ...!!!

കൊല്ലണം, എനിക്കെന്റെ പെണ്മക്കളെ ...!!!
.
പൂട്ടിയിടാൻ
അവർ അടിമകളല്ല
തുറന്നു വിടാൻ
അവർ പറക്കമുറ്റിയ പക്ഷികളും ....!
.
എന്റെ മാറാപ്പിനേക്കാൾ
വലുതായതിനാൽ
എപ്പോഴും
തോളിലേറ്റി നടക്കാൻ വയ്യെനിക്ക്
അന്നന്നത്തെ
അന്നതിനായലയേണ്ടതിനാൽ
അവരുടെ കൂടെയിരുന്ന്
നോക്കാനും സമയമില്ല ...!
.
വന്ദ്യരെ വന്ധ്യംകരിക്കാൻ
പ്രാപ്തിയില്ലെനിക്ക്
മാദ്ധ്യമങ്ങളെ വിലയ്‌ക്കെടുക്കാൻ
ശക്തനുമല്ല ഞാൻ
അധികാരികളെ സ്വാധീനിക്കാൻ
പണവുമില്ലെന്റെ കയ്യിൽ ...!
.
വിശ്വസിച്ചേൽപ്പിക്കാൻ
ആരുമില്ലാത്ത എനിക്കിപ്പോൾ
പേടിയാണ്
ഈ എന്നെത്തന്നേയും ...!
.
അതുകൊണ്ട്
മറ്റുള്ളവരാൽ നിർദ്ദാക്ഷിണ്യം
പിച്ചിച്ചീന്തപ്പെടും മുൻപേ
കൊന്നൊടുക്കാം
ഞാനെന്റെ പെണ്മക്കളെ ...!
.
ഈ മനോഹര ഭൂമിയിൽ
പിറക്കും മുന്പെയോ
പിറന്നയുടനെയോ
സ്നേഹത്തോടെ
വേദനിപ്പിക്കാതെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, March 5, 2017

അക്ഷരമാലകൊണ്ടൊരു തൂക്കുകയർ ...!!!

അക്ഷരമാലകൊണ്ടൊരു തൂക്കുകയർ ...!!!
.
അക്ഷരങ്ങൾ ഒന്നൊന്നായി
കൂട്ടിവെച്ചൊരു കയറുണ്ടാക്കി
അതിന്റെ മറ്റേതലയ്ക്കൽ
എനിക്കെന്റെ കഴുത്തു മുറുക്കണം ....!
.
വില്പനയ്ക്കുണ്ട് അക്ഷരങ്ങൾ
പല തരത്തിൽ പല വിധത്തിൽ
ഗ്രാമത്തിലെ ചന്തയിലും
നഗരത്തിലെ ഷോപ്പിംഗ് മാളിലും ...!
.
കഴുത്തിൽ മുറുക്കിയ അക്ഷരക്കയറിന്റെ
മറ്റേതലകൊണ്ടൊരു കുരുക്കുണ്ടാക്കണം
മുറ്റത്തെ തൈമാവിൻകൊമ്പിൽ കുരുക്കി
ആത്മഹത്യ ചെയ്യുവാൻ ...!
.
കരുതി വെച്ചതും
സ്വരുക്കൂട്ടിയതും
അക്ഷരങ്ങൾ മാത്രം
സ്വന്തമായും സ്വത്തായും ...!
.
കൈയിലുണ്ടായിട്ടും ,
ഉപയോഗിക്കാനറിഞ്ഞിട്ടും
എനിക്കെന്റെ ഇഷ്ട്ടാനുസരണം
ഉപയോഗിക്കാൻ അനുവദിക്കപ്പെടാത്തതും
ഈ അക്ഷരങ്ങൾ ...!
.
ആത്മഹത്യ ചെയ്യുക എന്നത്
മറ്റുള്ളവരെപ്പോലെ
എനിക്കും വേദനാജനകം തന്നെയെങ്കിലും
ഉപയോഗശൂന്യമായൊരീയക്ഷരമാലയാൽ
പിന്നെഞാനെന്തു ചെയ്‍വാൻ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, February 9, 2017

എന്റെ സ്ത്രീത്വത്തിന് ...!!!

എന്റെ സ്ത്രീത്വത്തിന് ...!!!
.
എനിക്ക് വലിയ മുലകളില്ല ,
നാലാള് കാൺകെ വെയിലുകൊള്ളിക്കാൻ ...!
എന്റെ കാലിന്നിടയിലൂടെ ചോരവരില്ല
കാരണം എനിക്കാർത്തവമുണ്ടാകാറില്ല ...!
ജനമധ്യത്തിൽ നഗ്നമാകാനും വയ്യെനിക്ക്
കാരണം എനിക്ക് സൗന്ദര്യവുമില്ല ...!
ഞാൻ എന്റെ കുഞ്ഞിന്
പരസ്യമായി മുലയൂട്ടാറില്ല
കാരണം എനിക്ക് പ്രസവിക്കാനും പറ്റില്ല ...!
.
എന്നാൽ
എന്റെ പെണ്ണ് ഇതൊന്നും ചെയ്യുന്നത്
എനിക്കിഷ്ട്ടവുമല്ല ,
കാരണം
ഞാനൊരു പുരുഷനാണ്
എന്റെ പെണ്ണിനെ സ്നേഹിക്കുകയും
സംരക്ഷിക്കുയും ബഹുമാനിക്കുകയും ചെയ്യുന്ന
വെറുമൊരു പുരുഷൻ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, January 31, 2017

കുട്ടികളെ ഭയപ്പെടുത്താൻ ...!!!

കുട്ടികളെ ഭയപ്പെടുത്താൻ ...!!!
.
ഇതുവരെയ്ക്കും
എന്റെ കുട്ടികൾ
വികൃതി കാട്ടുമ്പോഴെല്ലാം
ഞാനവരെ പേടിപ്പിച്ചിരുന്നത്
ഗോവിന്ദച്ചാമിമാരുടെ
പേരുപറഞ്ഞാണ് ....!
.
എന്താണ് പീഡനം
എന്നൊന്നുമറിയില്ലെങ്കിലും
ഇപ്പോഴും സർക്കാർ ചിലവിൽ
സുരക്ഷിതരായിരിക്കുന്ന
ഗോവിന്ദച്ചാമിമാരെ
കുട്ടികൾക്ക് പേടിതന്നെയാണ് ...!
.
എന്നാൽ
ഇപ്പോൾ ഞാനവരെ
പേടിപ്പിക്കുന്നത്
സ്വാശ്രയ കോളേജുകളിൽ
ചേർക്കുമെന്ന് പറഞ്ഞാണ് ...!
.
ഇതും സർക്കാർ ചിലവിൽ
കുട്ടികളെ പീഡിപ്പിക്കുന്നതാകയാൽ
അവർ ഭയചകിതരുമാണ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, January 29, 2017

പൂജ്യൻ ...!!!

പൂജ്യൻ ...!!!
.
അക്കങ്ങളിൽ
ഒരു
പൂജ്യമാകുന്നത് തന്നെയാണ്
എനിക്കേറെയിഷ്ടം എപ്പോഴും ...!
.
തനിച്ചു നിൽക്കുമ്പോൾ
വിലയില്ലാത്തതെന്ന്
മറ്റുള്ളവർക്ക് തോന്നുമെങ്കിലും
എല്ലാം തുടങ്ങുന്നതും
ഒടുങ്ങുന്നതും
എന്നിൽതന്നെയെന്നത്
എനിക്കഭിമാനം പകരുന്നു ....!
.
പിന്നെ, എന്നെ
വിലയില്ലാതെ കാണുന്നവർക്ക്
വിലയുണ്ടാകണമെങ്കിൽ
ഞാൻ അവരുടെ കൂടെ കൂടിയേതീരൂ
എന്നതിനേക്കാൾ മഹത്വം
വേറെന്തു വേണം എനിക്ക് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Tuesday, January 24, 2017

പോരാളിയായൊരു കാളയാകുവാൻ ...!!!

പോരാളിയായൊരു കാളയാകുവാൻ ...!!!
.
മോഹിക്കുന്നു ഞാനും
ആരാലും പിടിച്ചു കെട്ടാനാകാത്ത
പോരാളിയായൊരു കാളയാകുവാൻ ...!
.
മൂക്കുകയറില്ലാതെ ,
കാൽ ചങ്ങലകളില്ലാതെ ,
പാഞ്ഞു കയറണം
മുന്നിൽ
എനിക്ക് നേരെ നിൽക്കുന്ന
ഈ സമൂഹത്തിലേക്ക്
എന്റെ കൂർത്ത കൊമ്പുകളും
ഉറച്ച കുളമ്പുകളും കൊണ്ട്
തകർത്തു കയറണം , എന്നെ
പിടിച്ചു കെട്ടാൻ വെമ്പൽ പൂണ്ട
മുന്നിലെ പുരുഷാരത്തിലേക്ക്‌ ,
ഇരുളിന്റെ നഗ്നതതയിൽ വ്യഭിചരിച്
പകലിൽ സദാചാരം വിളമ്പുന്നവരിലേക്ക് ,
സ്വ സ്വതം മറന്ന് , മറ്റുള്ളവരിൽ
പരകായ പ്രവേശം നടത്തുന്നവരിലേക്ക് ,
സ്വ പിതൃത്വം തന്നെയും
അന്യനു പണയം വെക്കുന്നവരിലേക്ക് ,
മുഖം മറച് , അന്യന്റെ ചിലവിൽ
മഹാ തത്വങ്ങൾ വിളമ്പുന്നവരിലേക്ക് ,
അവനവനിൽ കൂടിനിന്ന്
കൂടെനിൽക്കുന്നവരെ ഒറ്റിക്കൊടുക്കുന്നവരിലേക്ക് ,
നിഷ്കളങ്കതയെ , നിസ്വാർത്ഥതയെ
ചൂഷണം ചെയ്യുന്നവരിലേക്ക് ,
പിന്നെ, ഇനിയും
എന്നെ അറിയാൻ ശ്രമിക്കാത്ത നിങ്ങളിലേക്ക് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, January 15, 2017

യക്ഷി ...!!!

യക്ഷി ...!!!
.
ശുക്ലത്തിന്റെ മണമാണ് യക്ഷികൾക്കെന്ന് അയാൾ എപ്പോഴും അവനെ പറഞ്ഞു പേടിപ്പിക്കുമ്പോഴെല്ലാം അവൻ മുഴുവനായും ഭയചകിതനാകുമായിരുന്നു . ഒരു കൊച്ചു കുട്ടിയെപ്പോലെ . അടുത്തുള്ള ആളുടെ ധൈര്യത്തിലേക്കവൻ ഒരു നാണവുമില്ലാതെ കൈപിടിച്ച് കയറുമായിരുന്നു അപ്പോഴൊക്കെയും . എന്നിട്ടും, അവൻ എപ്പോഴും ശരീരത്തിന്റെ ചൂടുള്ള ആ മണം ആസ്വദിച്ചു , അനുഭവിച്ചു , ആവോളം . തന്റെ രക്തത്തിനും മാംസത്തിനും വേണ്ടി കൊതിച്ചെത്തുന്ന യക്ഷിയെ പേടിച്ചാണെങ്കിലും ...!
.
തങ്ങളുടെ സൗന്ദര്യത്തിൽ മറ്റുള്ളവരെ ആവാഹിച്ചു കെണിയിൽപെടുത്തി കൊണ്ടുപോകുമെന്ന് അയാൾ അവന് യക്ഷികളെക്കുറിച്ചു മുന്നറിയിപ്പുനൽകി . അവരുടെ ചൂടും ചൂരും മാറിടത്തിന്റെ നനവിൽ മനസ്സുപോലും നിശ്ചലമാക്കാനുള്ള കഴിവും അയാൾ അവന് ഉപേദശിച്ചുകൊടുത്തു . അതൊക്കെയുമോർത്ത്‌ വെളുത്ത വസ്ത്രവും അഴിച്ചിട്ടമുടിയും കൂർത്ത ദ്രംഷ്ടകളുമായി രക്തം കൊതിച്ചെത്തുന്ന യക്ഷികളെപ്പേടിച്ച അവൻ രാത്രികളിൽ ഉറങ്ങാതിരുന്നു . ഉച്ചകളിൽ വിജനതകളിൽ വഴിനടക്കാതിരുന്നു ....!
.
ആഗ്രഹം സഫലമാകാതെ കൊലചെയ്യപെടുന്ന ശുദ്ധാത്മാക്കളാണ് യക്ഷികളായി പുനരവതരിക്കുക എന്നയാൾ പറഞ്ഞതിൽ അവന് അതിശയം തോന്നി . മരണം ഒരു നിശ്ചലതയാണെന്നിരിക്കെ , മരണം ഒരു ശാശ്വതികതയാണെന്നിരിക്കെ പിന്നെന്തിനവർ പുനരവതരിക്കണം എന്നത് അവനിൽ ചോദ്യമായി അവശേഷിച്ചു . ആത്മാക്കൾ എന്തിനാണ് പ്രതികാരത്തിന്റെ ഭാണ്ഡം പേറുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായുമില്ല ....!
.
പിന്നെപ്പിന്നെ അവനാമണം അന്യമല്ലാതായി തീരുന്നത് ഒരു വേദനയോടെ അവൻ തിരിച്ചറിഞ്ഞു . നടവഴികൾ കയറി ഇടവഴികൾ താണ്ടി ഉമ്മറപ്പടിയും കടന്ന് അകത്തളത്തിലേക്കും വ്യാപിക്കുന്ന ആ മണം ബാന്ധവങ്ങളുടെ ബന്ധങ്ങൾക്കപ്പുറം സ്വരക്തത്തിൽ തന്നയും രുചി യാകുന്നത് അവനെ പേടിപ്പിക്കുകതന്നെചെയ്തു . അമ്മിഞ്ഞപ്പാലിന്റെ അമൃതത്വത്തിൽ പോലും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Wednesday, January 4, 2017

ഉൽപ്രേക്ഷം ...!!!

ഉൽപ്രേക്ഷം ...!!!
.
എന്റെ ഇരയെ നീ മോചിപ്പിക്കുമ്പോൾ നീയൊരു കൊലപാതകികൂടിയാവുകയാണ് ചെയ്യുന്നതെന്ന് അവൾ പറഞ്ഞപ്പോൾ അയാൾ അവളെ പുച്ഛിച്ചു തള്ളി . ഒഴുക്കു നിലച്ച ഒരു നദിയുടെ ദീനരോദനമെന്നയാൾ കളിയാക്കി . പിന്നെ പതിവ് പുഛച്ചിരിയോടെ , അഴിച്ചെടുത്ത അവളുടെ പാവടച്ചരടിൽ തന്റെ കത്തുന്ന ചുരുട്ട് കുത്തിക്കെടുത്തി . അയാൾ എഴുന്നേൽക്കുകയായിരുന്നു . സ്വയം പരിഹാസത്തിന്റെ , ദുരഭിമാനത്തിന്റെ , അഹങ്കാരത്തിന്റെ മുഖംമൂടിയുമണിഞ്ഞുകൊണ്ട് .
.
അന്നം വിഷമാകുന്നത് അത് വിളമ്പുന്നവരുടെ മനസ്സിലെ വിഷം അതിലേക്ക് കലരുമ്പോഴാണെന്ന് അവളാണ് അയാളെ പഠിപ്പിച്ചത് . ആങ്ങളയും അച്ഛനും പുരുഷനാകുന്നത് പെണ്ണ് സ്വയം മകളോ പെങ്ങളോ ആകാതാകുമ്പോഴാണെന്നും അവൾതന്നെയാണ് അയാളോട് പറഞ്ഞിരുന്നത് . എന്നിട്ടും അവൾക്കയാൾ മാത്രം ആരുമായില്ല എന്നതും അയാൾക്കവൾ എല്ലാമായി എന്നതും ആശ്ചര്യം തന്നെ .
.
വഴിവക്കിൽ എപ്പോഴും കാണാറുള്ള എട്ടുവയസ്സോളം പ്രായമുള്ള ആ പെൺകുട്ടി അയാൾക്കപ്പോഴേക്കും പരിചിതയായിരുന്നു . ഒരിക്കലും ഒരു പുഞ്ചിരിയുടെ അടുപ്പം പോലുമുണ്ടായിട്ടില്ലെങ്കിലും അയാൾക്കവൾ മുജ്ജന്മ പുണ്ണ്യം പോലെയായിരുന്നു . കവി ഭാവനയിലെയെന്നപോലെ പിറക്കാതെപോയ മകൾ . അന്നും പതിവുപോലെ അവളെക്കണ്ടതും അയാൾ മടിക്കാതെ അന്നാദ്യമായി അവൾക്കടുത്തേക്ക് നടന്നു . കടം വാങ്ങിയ ഒരു പുഞ്ചിരിയും മുഖത്തെടുത്തുവെച്ചുകൊണ്ട് . എന്നാൽ അയാൾ അവളുടെ അടുത്തെത്തിയതും അവൾ അവളുടെ മാറ് അയാൾക്കുമുന്നിൽ പക്ഷെ മറച്ചുപിടിച്ചത് അയാളെ മുറിവേൽപ്പിച്ചു . ഹൃദയത്തിലേക്കുള്ള ആഴത്തിലുള്ള വലിയ മുറിവ് .
..
പിന്നെയും ബാക്കിയാകുന്ന ചിന്തകൾ വിശപ്പിന്റേതു തന്നെ . ചിതറിത്തെറിച്ചും വിഹ്വലപ്പെട്ടും പരിതപിച്ചും ഒക്കെയായി ..... ഹൃദയത്തിന്റെ , മനസ്സിന്റെ ശരീരത്തിന്റെ പിന്നെ ഏറ്റവും ഒടുവിലായി വയറിന്റെയും . അല്ലെങ്കിൽ അതും അവൾ പറയുംപോലെ വയറിന്റേതിൽ നിന്നും തുടങ്ങുകയുമാകാം . ഇഷ്ടംപോലെയുള്ളതും ഒട്ടുമില്ലാത്തതുമായ നിസ്വാർത്ഥമായ വിശപ്പ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...