Wednesday, August 6, 2014

നിശ്ചലതയ്ക്ക് മുൻപേ ....!!!

നിശ്ചലതയ്ക്ക് മുൻപേ ....!!!
.
കണ്ണുകൾ മൂടിക്കെട്ടിയാണ് അയാളെന്നെ അകത്തേക്ക് കൊണ്ട് പോയത് .അതൊരുപക്ഷെ എന്റെ കാഴ്ച്ചയെ തടയാനാകണമെന്നില്ല മറിച്ച് അയാളുടെ രൂപങ്ങൾ എന്നിലേക്ക്‌ നഷ്ട്ടപെടാതിരിക്കാനാകാം ...!
.
എന്നിട്ടും അയാളവിടെ ഒരു മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു . മുറിയുടെ ഒത്ത നടുവിലായി എല്ലായിടത്തെക്കും വെളിച്ചം എത്തത്തക്കവണ്ണം . അതും അയാളുടെ കാഴ്ച്ചയെ നഷ്ട്ടപെടുതാതിരിക്കാൻ തന്നെയാകണം ...!
.
മുറി നിറയെ അയാൾ പെട്ടികൾ നിരത്തി വെച്ചിരുന്നു പല വലിപ്പത്തിലും നിറത്തിലും രൂപത്തിലും പല ആകൃതിയിലും ഉള്ള വിചിത്രങ്ങളായ പെട്ടികൾ . ആ പെട്ടികളിലോക്കെ ഏതോ പേരുകളും അയാൾ എഴുതിവെച്ചിരുന്നു ...!
.
അവിടെയുള്ള ഒരു ഇരിപ്പിടത്തിൽ അയാളെന്നെ ഇരുത്തുകയും പിന്നെ എന്റെ കാഴ്ച എനിക്ക് തന്നെ മടക്കി തരികയും ചെയ്തപ്പോൾ ഞാൻ ആദ്യം നോക്കിയത് എന്നെ തന്നെയായിരുന്നു . കാരണം എനിക്കറിയേണ്ടിയിരുന്നത് ഞാൻ അങ്ങിനെതന്നെ അപ്പോഴും ഇരിക്കുന്നു എന്നതായിരുന്നു ..!
.
പിന്നെ ഞാൻ ആ മുറിയുടെ പശ്ചാത്തലത്തിലൂടെ , ചുറ്റുപാടുകളിലൂടെ ഒരു നേർരേഖയിൽ എന്നപോലെ അയാളെ നോക്കുമ്പോൾ അയാൾ എനിക്ക് മുഖം തരാതിരിക്കാൻ അയാളുടെ മുഖം മറച്ചുപിടിക്കാനുള്ള പാഴ്ശ്രമത്തിലായിരുന്നു .... പരാജയപ്പെടും എന്നുറപ്പുള്ള വിധം ...!
.
എന്നിട്ടും എനിക്കുമുന്നിൽ അയാൾ നിരത്തിവെച്ച പെട്ടികളിലെ പേരുകൾ എനിക്ക് വായിച്ചെടുക്കാൻ ആദ്യ ശ്രമത്തിൽ എനിക്ക് കഴി ഞ്ഞതെയില്ല . കാരണം അതെല്ലാം അയാൾ എഴുതിയിട്ടുണ്ടായിരുന്നത് അയാളുടെ ഹൃദയ രക്തം കൊണ്ട് മാത്രമായിരുന്നു ...!
.
കണ്ണുകൾ സ്വയം മൂടി , പിന്നെ അയാള് ചെയ്തത് അയാളുടെ കാലുകൾ സ്വയം കെട്ടുകയായിരുന്നു. ഒരിക്കലും പൊട്ടാത്തവിധം ബലമായി .അപ്പോൾ ഞാൻ എന്റെ സ്വതന്ത്രമായ കാലുകൾ നോക്കി പുഞ്ചിരിച്ചുപോയി ...!
.
പിന്നെ അയാൾ അയാളുടെ കൈകൾ രണ്ടും സ്വയം പുറകിലേക്ക് വലിച്ചുകെട്ടി. അതിനയാൾക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും അതിലയാൾ വിജയിക്കുന്നത് കണ്ട് ഞാൻ പക്ഷെ അഭിമാനം കൊണ്ടു ...!
.
ഒടുവിൽ അയാൾ അയാളുടെ കണ്ണുകൾ മൂടിക്കെട്ടാൻ എന്നോടാവശ്യപ്പെട്ടപ്പോൾ ഞാൻ ആഹ്ലാദം കൊണ്ട് തുള്ളിചാടിപ്പോയി . തുറന്നിരിക്കുന്ന എന്റെ കണ്ണുകൾ നോക്കി ഞാൻ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഞാൻ അയാളുടെ കണ്ണുകളിലേയ്ക്ക് തറപ്പിച്ചു നോക്കിയപ്പോൾ അവിടെ ഒരു പരിഹാസം മാത്രം കണ്ട് ഞാൻ ആശ്ച്ചര്യപ്പെടാതിരുന്നില്ല ...!
.
ഞാൻ അയാളുടെ കണ്ണുകൾ കെട്ടുമ്പോൾ അയാൾക്ക്‌ വേദനിക്കാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു . ഒട്ടും കാഴ്ച ചോരാത്തവിധം കെട്ടണമെന്ന്കെ അയാൾ നിർബന്ധം പിടിച്ചുകൊണ്ടെയിരുന്നു . കെട്ടി കഴിഞ്ഞപ്പോൾ അവിടെയിരിക്കുന്ന പെട്ടികളിലെ പേരുകൾ ഉറക്കെ വായിക്കാൻ അയാൾ എന്നോട് ആജ്ഞാപിച്ചു ...!
.
തെല്ലൊരു ജിജ്ഞാസയോടെ ഏറെ ബുദ്ധിമുട്ടി ഞാൻ ആ പേരുകൾ ഉറക്കെ വായിക്കാൻ തുടങ്ങിയപ്പോഴാണ് തിരിച്ചറിയുന്നത്‌ അതെല്ലാം എന്റെ പേരുകൾ തന്നെയായിരുന്നെന്ന് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...