Saturday, December 31, 2011

ദുബൈയിലെ തൊപ്പി ....!

ദുബൈയിലെ തൊപ്പി ....!

എന്റെ സ്ഥാപനത്തിലേക്ക് കുറച്ചധികം തൊഴിലാളികളെ നേപാളില്‍ നിന്നും കൊണ്ടുവന്നിരുന്നു ഒരു സമയത്ത്. കുറഞ്ഞ വേതനം തന്നെയായിരുന്നു, ലോക പരിചയം തീരെയില്ലാത്ത നേപാളികളെ കൊണ്ട് വരാന്‍ സ്ഥാപനത്തെ പ്രേരിപ്പിച്ചപ്രധാന ഘടകം. തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ തന്നെ അറിയാമായിരുന്നു ഇവരൊന്നും നേപാള്‍ വിട്ട് പുറത്തു പോയിട്ടേ ഇല്ല എന്ന്. എന്നാലും കമ്പനിക്കു അത്യാവശ്യമായതിനാല്‍ അവരെ തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.

അവിടെയുള്ള ഒരു എജെന്റ് വഴിയാണ് തിരഞ്ഞെടുപ്പൊക്കെ ഏര്‍പ്പാടാക്കിയിരുന്നത്. അവര്‍ തന്നെയാണ് ഇവരുടെയൊക്കെ യാത്രാ കാര്യങ്ങളും ശരിയാക്കിയിരുന്നത് . . ആദ്യമായി വരുന്നതായതിനാല്‍ ഞാന്‍ അവര്‍ക്ക് ഇവിടെ എത്തിയാല്‍ വിളിക്കേണ്ട നമ്പറും ഇവിടെ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തിരുന്നു. അത് അവരുടെ എജെന്റ്നോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ പറഞ്ഞിരുന്നു.

എജെന്റ് കുറച്ചു കൂടി കടന്നു ചിന്തിച്ചു. ഇവര്‍ ആദ്യമായി പോകുന്നവര്‍ ആയതിനാല്‍ ഒന്നും അറിയില്ലെന്നും അതുകൊണ്ട് ഇനി കുഴപ്പത്തിലൊന്നും ചെന്ന് ചാടേണ്ട എന്നും കരുതി അയാള്‍ അവര്‍ക്ക് ഒരു ഉപായം പറഞ്ഞു കൊടുത്തു. എല്ലാവര്ക്കും അയാള്‍ ഒരേ തരത്തിലുള്ള തൊപ്പി വാങ്ങി കൊടുത്തു. എന്നിട്ട് പറഞ്ഞു, വിമാനത്താവളത്തില്‍ നിങ്ങള്‍ പുറത്തിറങ്ങിയാല്‍, ഒന്നിച്ചു നിന്ന് തലയിലെ തൊപ്പി ഊരി വട്ടത്തില്‍ വീശുക. അപ്പോള്‍ അത് കണ്ട് നിങ്ങളെ കൊണ്ടുപോകാനുള്ള കമ്പനിയുടെ ആള്‍ വന്നു നിങ്ങളെ കൊണ്ട് പൊയ്ക്കോളും.

കേട്ടപ്പോള്‍ നല്ലതായി എല്ലാവര്‍ക്കും ഇത് തോന്നി. അവര്‍ അങ്ങിനെ ചെയ്യാനും തീരുമാനിച്ചു. അങ്ങിനെ അവര്‍ ഒരേ നിറത്തിലുള്ള തൊപ്പിയും ധരിച്ച് വിമാനത്തില്‍ കയറി. വിമാനത്താവളത്തില്‍ എല്ലാവരും അവരെ നോക്കി ചിരിച്ചെങ്കിലും അവര്‍ അതൊന്നും കാര്യമാക്കിയില്ല. വിമാനം പുറപ്പെട്ടിട്ടും അവര്‍ അങ്ങിനെതന്നെ ഇരുന്നു.

കുറച്ചു കഴിഞ്ഞ് വിമാനം വിമാനത്താവളത്തില്‍ ഇറങ്ങി. എല്ലാവരും അവിടെ ഇറങ്ങി. വിമാനത്തില്‍ നിന്നും ഇവരും എല്ലാവരും ഇറങ്ങി, വിമാനത്താവളത്തില്‍ എത്തിയതും ഇവര്‍ നിരന്നു നിന്ന് തൊപ്പി ഊരി വട്ടത്തില്‍ വീശാന്‍ തുടങ്ങി ....!

ഒരേ താളത്തില്‍ ഒരേ പോലെ കുറെ പേര്‍ തൊപ്പി ഊരി വീശുന്നത് കണ്ട് വിമാന താവളത്തില്‍ ഉള്ളവരെല്ലാം അതിശയപ്പെട്ടു ചുറ്റും കൂടി. ഒരുപാട് സമയം വീശിയിട്ടും, ആളുകള്‍ കൂടി നിന്ന് നോക്കുന്നതല്ലാതെ ആരും തങ്ങളെ കൊണ്ട് പോകാന്‍ വരുന്നില്ല എന്നത് അവരെ പേടിപ്പെടുത്തി. അപ്പോഴേക്കും വിവരം അറിഞ്ഞ് എത്തിയ സെക്യുരിറ്റിക്കാര്‍ ദ്വിഭാഷിയുടെ സഹായത്തോടെ കാര്യം തിരക്കി. വിവരം ചോദിച്ചറിഞ്ഞ് അവര്‍ക്ക് കാര്യം പറഞ്ഞു കൊടുത്തപ്പോഴാണ്‌ അവര്‍ തങ്ങള്‍ക്കു പറ്റിയ അമളി മനസിലാക്കിയത്.

അവര്‍ ഇറങ്ങിയിരിക്കുന്നത് ദുബൈയില്‍ ആണെന്നും, ഇവിടെ വിമാനം മാറി കയറാന്‍ വേണ്ടിയാണ് ഇറങ്ങിയിരിക്കുന്നതെന്നും , ഇവിടെയല്ല തങ്ങളുടെ കമ്പനിയുടെ ആളുകള്‍ കാത്തിരിക്കുന്നതെന്നും അപ്പോഴാണ് അവര്‍ തിരിച്ചറിയുന്നത്‌. അടുത്ത വിമാനത്തില്‍ തങ്ങളുടെ സ്ഥലത്തേയ്ക്ക് വീണ്ടും യാത്ര തിരിക്കുമ്പോള്‍ തൊപ്പി ഊരി അവര്‍ എല്ലാവരും ബാഗില്‍ വെച്ചിരുന്നു അപ്പോഴേക്കും ....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍ .

Tuesday, December 27, 2011

പ്രേതബാധയുള്ള വീട് ....!!!

പ്രേതബാധയുള്ള വീട് ....!!!

അക്ഷരങ്ങള്‍ കത്തിച്ചാല്‍ വാക്കുകള്‍ വരുമെങ്കില്‍ ഞാന്‍ എത്ര ഭാഗ്യവാനായേനെ. കൂട്ടത്തില്‍ ഒന്നാകെ കത്തിച്ചിട്ടും, കറുത്ത കനത്ത പുക മാത്രം ബാക്കി പിന്നെയും കത്തിക്കുമ്പോള്‍ അഗ്നിയുടെ വിശപ്പകലുന്നതല്ലാതെ വാക്കുകള്‍ പോയിട്ട് വാ പോലും തുറക്കപ്പെടുന്നില്ല താനും പലപ്പോഴും.

മുകളിലേക്കുള്ള വാതില്‍ തുറന്നു തന്നു അവര്‍ നടന്നകന്നത്‌ അല്‍പ്പം തിടുക്കപ്പെട്ടല്ലേ എന്ന് ഞാന്‍ സംശയിക്കാതിരുന്നില്ല. എങ്കിലും ഇത്രയും വലിയ വീട്, ഇത്രയും നിസ്സാര വാടകയ്ക്ക് ഇത്രയും വേഗം ശരിയായത്തില്‍ ഞാന്‍ എന്റെ കാര്യസ്ഥനു മനസ്സാ നന്ദി പറഞ്ഞു. സാധനങ്ങള്‍ എടുക്കാനും, വീട് കാട്ടി തരാനും സഹായത്തിനുമായി അയാള്‍ തന്നെ ഒരാളെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തപ്പോള്‍ ഏറെ ആശ്വാസവുമായി.

ആദ്യമായാണ്‌ ഒറ്റക്കുള്ള ഈ താമാസം. അതിന്റെ ഒരു വിഷമം പിന്നാലെയുണ്ടായിരുന്നു അപ്പോഴും. തനിച്ചു താമസിക്കാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് പേടിയുമാണ്. എന്നാലും ഇപ്പോള്‍ അങ്ങിനെയൊന്നും ആലോചിക്കാന്‍ സമയവും ഇല്ലായിരുന്നു. എത്രയും പെട്ടെന്ന് ഈ പണി തീര്‍ത്തു പോവുക എന്ന് മാത്രമായിരുന്നു അപ്പോഴത്തെ ലക്‌ഷ്യം.

അകത്തുകടന്നു ഞാന്‍ ഒന്ന് ചുറ്റി വരാന്‍ തന്നെ ഒരുപാട് സമയമെടുത്തു. പിന്നെ സാധനങ്ങളൊക്കെ അടുക്കി വെച്ച് ഒന്ന് കുളിച്ചു വന്നപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. ഒന്ന് മയങ്ങി, പിന്നെ അന്നത്തെ പനികളിലേക്ക് കടക്കാന്‍ തുടങ്ങവേ മെല്ലെ വാതിലില്‍ ഒരുമുട്ടു കേട്ട്. പരിചയമില്ലാത്ത ഈ സ്ഥലത്ത് തന്നെ കാണാന്‍ ആരുമില്ലെന്നത് ആ മുട്ടിന്റെ ആളെ കാണാന്‍ തിടുക്ക മുണ്ടാക്കി. ചെന്ന്, വാതില്‍ തുറന്നപ്പോള്‍ ആരുമില്ലായിരുന്നു അവിടെയൊന്നും.

അകത്തു കടന്നതും എന്റെ മേശമേല്‍ വന്നിരുന്ന് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ തുടങ്ങിയ എന്നെ ആരോ നോക്കി നില്‍ക്കുന്നതായി എനിക്ക് തോന്നി. അതെന്റെ തോന്നലാകാംഎന്നു ഞാന്‍ തന്നെ സമാധാനിചെങ്കിലും ആരോ അവിടെ എന്നെ തന്നെ നോക്കി നില്‍ക്കുന്നത് എനിക്കപ്പോഴും ശരിക്കും അനുഭവപ്പെട്ടു. ആ കണ്ണുകളിലെ വൈകാരികത എന്നെ മൂടുന്നതായും എനിക്ക് തോന്നാന്‍ തുടങ്ങി.

ഞാന്‍ എണീറ്റ്‌ നോക്കിയപോള്‍ പെട്ടെന്നാരോ ജനലിനു പുറത്തേക്കു മാറിയത് പോലെ. ജനല്‍ തുറക്കുന്നത് പക്ഷെ പുരതെക്കാനെന്നത് എന്നെ അതിശയിപ്പിച്ചു. ആ ജനലിനു പുറത്തു അങ്ങിനെ ആര്‍ക്കും നില്‍ക്കാന്‍ പറ്റില്ലായിരുന്നു. രണ്ടാം നിലയിലെ ജനലിനു പുറത്തു വായുവില്‍ ആര് നില്‍ക്കാന്‍.

ചിലപ്പോള്‍ തോന്നലാകാമെന്ന ചിന്തയില്‍ വന്നിരുന്ന് എന്റെ ജോലികളിലേക്ക് കടക്കുമ്പോള്‍ പെട്ടെന്ന് ആരോ വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. അടുത്ത് വന്നിരുന്നപ്പോഴാണ് അത് എന്റെ കാര്യസ്ഥന്‍ ഏര്‍പ്പെടുത്തിയ ആളാണെന്നു തിരിച്ചറിഞ്ഞത്. ആ സമയത്ത് അയാലെന്തിനു ഓടിക്കിതചെത്തി എന്നത് എന്നെ തികച്ചും അത്ഭുതപ്പെടുത്തി . ഞാന്‍ അയാളെ അത്ഭുത തോടെ നോക്കവേ അയാള്‍ വിക്കി വിക്കി പറഞ്ഞു, ഇതൊരു പ്രേത ഭാതയുള്ള രൂമാനെന്നും, ഇവിടെ താമസിക്കേണ്ട എന്നും. .....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Monday, December 26, 2011

വിലക്ക് ഒരു ഭാര്യ ....!!!

വിലക്ക് ഒരു ഭാര്യ ....!!!

മായ കാട്ടുന്ന മനസ്സിന്റെ കൂടെ കുറച്ചു നേരം കളി പറഞ്ഞിരിക്കാന്‍ മാത്രം സമയമില്ലാത്ത കാലത്തിനു എങ്ങിനെയാണ് മനുഷ്യനെ മനസ്സിലാക്കാന്‍ പറ്റുക എന്നായിരുന്നു എന്റെ ചിന്ത. അറിയാത്ത കാഴ്ചകള്‍,അറിയുന്ന കേള്‍വികള്‍, പിന്നെ മോഹിക്കുന്ന വര്‍ണങ്ങളും....! എല്ലാം ഒരു ചിത്രം എന്നപോലെ മാത്രവും ....!!!

അന്ന് പതിവ് തെറ്റിയാണ് ഞാന്‍ എണീറ്റത്. നന്നായി നേരം വൈകിയതിനാല്‍, വീണ്ടും മൂടി പുതച്ച് കിടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ അയല്‍വാസിയുടെ ഉറക്കെയുള്ള വിളികേട്ടാണ് ഞാന്‍ എണീറ്റത്. അയാള്‍ നിര്‍ത്താതെ എന്നെ വിളിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു . കണ്ണും തിരുമ്മി, ഞാന്‍ പ്രാകി പറഞ്ഞു കൊണ്ടാണ് അങ്ങോട്ടുചെന്നത്.

അവിടെ എത്തിയപ്പോള്‍ അയാള്‍ എന്നെ നോക്കി നന്നായി ഒന്ന് തൊഴുതു. പതിവുപോലെ അപ്പോഴും അയാളുടെ കാലുകള്‍ ഉറക്കുന്നുണ്ടായിരുന്നില്ല. എപ്പോഴും വഴക്കും വക്കാണവും ആയിനടക്കുന്ന അയാളെ ഒരിക്കലും എനിക്കിഷ്ടമല്ലായിരുന്നു . ഞാന്‍ വല്ലപ്പോഴും കാണുന്നതൊഴിച്ചാല്‍ കൂടുതല്‍ അറിയില്ലെങ്കിലും അയാള്‍ താമസിച്ചിരുന്നത് അയാളുടെ ഭാര്യയോടും കുഞ്ഞു വാവയോടും കൂടെയായിരുന്നു.

അധികം പ്രായം പോലുമില്ലാത്ത അയാളുടെ ഭാര്യക്കും അയാളെ പേടിയായിരുന്നു. അയാള്‍ അധികം കുടിച്ചു അവളെ തല്ലാന്‍ ചെല്ലുമ്പോള്‍ അവരുടെ കുഞ്ഞു മോനെയും കൊണ്ട് അവള്‍ അടുത്ത വീട്ടിലേക്കു ഓടി കയറുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ഇടപെടാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലാത്തതിനാല്‍ ഞാന്‍ പലപ്പോഴും മൌനമായിരുന്നു.

നല്ലൊരു വീട്ടിലെ കുലീനയായ ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍. എന്‍റെ അനിയത്തി മിനിക്കുട്ടിയുടെ മുഖമായിരുന്നു അവള്‍ക്കു. അവളെ അതുകൊണ്ട് തന്നെ എനിക്കൊരു പ്രത്യേക ഇഷ്ട്ടവും ആയിരുന്നു. നിറയെ ആഭരണവും പണവുമായി വന്ന പെണ്‍കുട്ടിയാണ് അവളെന്നും, അയാളവളെ എപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും എന്‍റെ വീട്ടില്‍ പണിക്കു വരാറുള്ള മുത്തശ്ശി പറയാറുണ്ട്‌. അവരുടെ വീട്ടിലേക്കാണത്രെ അവള്‍ എപ്പോഴും അയാളില്‍ നിന്നുള്ള ഉപദ്രവം സഹിക്കാതെ ഓടിക്കയറാറുള്ളത്‌ .

കുതിര പാന്തയമായിരുന്നു അയാളുടെ പ്രധാന വിനോദം. കയ്യിലെ കാശ് മുഴുവനും, പോരാത്തതിനു വീട്ടിലുല്ലതെല്ലാതും വിറ്റ് തുലച്ചിട്ടും പോരാതെ അയാള്‍ ഇനി കടം വാങ്ങാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. അയാളില്‍ നിന്ന് മാത്രമല്ലാതെ അയാളുടെ കടക്കാരില്‍ നിന്നും അയാളുടെഭാര്യക്ക് പലപ്പോഴും ഓടി ഒളിക്കേണ്ടി വരാറുണ്ടായിരുന്നു.

അല്ലെങ്കിലും എനിക്ക് എന്‍റെ കാര്യങ്ങള്‍ക്ക് തന്നെ സമയവും ഇല്ലായിരുന്നു. ജോലിയുമായി എപ്പോഴും തിരക്കായിരുന്ന എന്നെ കാണാന്‍ എപ്പോഴും ഒരുപാട് പേര്‍ അവിടെ വരുമായിരുന്നു. അത് കൊണ്ട് തന്നെ, അയാളെ പോലുള്ളവരുമായ എന്‍റെ ചങ്ങാത്തം എന്‍റെ അഭിമാനത്തെ ബാധിക്കുമോ എന്ന എന്‍റെ ദുരഭിമാനം അല്ലെങ്കില്‍ എന്‍റെ അറിവില്ലായ്മ അയാളില്‍ നിന്നും, അയാളെ പോലെയുള്ളവരില്‍ നിന്നും അകന്നു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു.

അപ്പോള്‍ അയാള്‍ അവിടെയെത്തിയത് എന്തായാലും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അയാളുമായി യാതൊരു ബന്ധവും ഇല്ലാത്ത എന്നെ കാണാന്‍ അയാള്‍ എന്തിനു വരണമെന്ന് ഞാന്‍ അതിശയിച്ചു. കാരണം തിരക്കിയ എന്നോട് അയാള്‍ ആദ്യം ആംഗ്യ ഭാഷയില്‍ എന്തോ പറഞ്ഞത് ദേഷ്യമാണ് എന്നില്‍ വരുത്തിയത്. അത് തിരിച്ചറിഞ്ഞ അയാള്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു.

എന്‍റെ വീട്ടില്‍ കയര്‍ വന്നു എന്നെ എന്‍റെ വീട്ടിലേക്കു അയാള്‍ ക്ഷണിക്കുന്നത് എന്നെ അമ്പരപ്പിച്ചു. എന്തോ, അപ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ കൂടെ ചെല്ലുകയാണ് ഉണ്ടായത്. അകത്തു കടന്നതും വാതില്‍ ചാരിയ അയാള്‍ അവടെ മറ്റാരും ഇല്ലെന്നു ഉറപ്പു വരുത്തി. പിന്നെ പതുക്കെ എന്‍റെ കാതില്‍ പറഞ്ഞു. അന്നത്തെ കുതിര പന്തയത്തിന് കുറെ കാലങ്ങള്‍ക്ക് ശേഷം അയാളുടെ ഇഷ്ട്ട കുതിര ഇറങ്ങുന്നുന്ടെന്നും അതിനു അയാള്‍ക്ക്‌ കുറെ കാശ് വേണം. അതിനു അയാളുടെ മകനെയും ഭാര്യയേയും വില്‍ക്കാന്‍ അയാളെ ഞാന്‍ സഹായിക്കണമെന്ന് ....!!!!

സുരേഷ്കുമാര്‍ പുഞ്ചയില്

Sunday, December 25, 2011

പാതിരാവില്‍ ഒരമ്മ .......!!!

പാതിരാവില്‍ ഒരമ്മ .......!!!

പകല്‍ ഒഴിയുന്ന ഇടവേള നോക്കി കറുത്ത കുപ്പായവുമിട്ട് രാത്രി കടന്നെത്തുമ്പോള്‍ നിലാവ് പോലും നിശ്ചലം . പാതി പെയ്ത മഴയില്‍ തോര്‍ന്നു നില്‍ക്കുന്ന മരച്ചില്ലകളില്‍ രാപ്പാടികളും മൂകം . ഇനി .. പകലുകള്‍ക്കും രാത്രികള്‍ക്കും ഇടയില്‍ എന്റെ ഭാഗം ഞാന്‍ തിരയാം .

മഞ്ഞു പെയ്തൊഴിഞ്ഞ ആ രാത്രിയില്‍ ഞാന്‍ വീട്ടിലെത്തിയത് വളരെ വൈകിയായിരുന്നു . നല്ല ക്ഷീണത്തില്‍ തളര്‍ന്ന് ഉറങ്ങുപോള്‍ പെട്ടെന്നാണ് ആ ശബ്ദവും കരച്ചിലും കാതിലെതിയത് . പതിവുപോലെ എണീറ്റ്‌ ഓടുമ്പോള്‍ മറ്റൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല .

താഴെയെത്തുമ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല . ചുറ്റും പരതുമ്പോഴാണ് ആ അപകടത്തില്‍ പെട്ട വാഹനം കണ്ണില്‍ പെട്ടത് . തകര്‍ന്നടിഞ്ഞ അതില്‍ കുടുങ്ങിക്കിടക്കുന്ന ആളെ നോക്കിയതും മനസ്സിലായി, ഇനി ഞാന്‍ ഒന്നും ചെയ്യേണ്ടതില്ലെന്ന്. . എല്ലാറ്റിനും മുന്‍പ് പതിവുപോലെ അടിയന്തിര പോലീസ് സഹായത്തിനു വിളിച്ചു . എനിക്ക് മാത്രമായി ഒന്നും ചെയ്യാന്‍ അകാതതിനാല്‍ മറ്റാരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി .അവസാന വട്ടം ഒരു ശ്രമം കൂടി നടത്തി നോക്കാമെന്ന് കരുതി. അപ്പോഴേക്കും ശബ്ദം കേട്ട് വേറെ കുറച്ചു പേര്‍കൂടി വരാന്‍ തുടങ്ങിയിരുന്നു .

ദൈവത്തിനും പിന്നെ നിയമത്തിനും വിടുന്നതിനു മുന്‍പ് നമുക്ക് ചെയ്യാന്‍ കഴിയുന്ന അവസാനത്തെ ശ്രമവും ചെയ്യാമെന്ന എന്റെ നിര്‍ബന്ധത്തില്‍ വന്നവര്‍ എന്നെ സഹായിക്കാന്‍ ഒരുങ്ങി . തലകീഴായി തകര്‍ന്നു കിടക്കുന്ന വാഹനം ഞങ്ങള്‍ നേരെയാക്കി ഇടാനാണ് ആദ്യം തുടങ്ങിയത് . നേരെയിട്ട വാഹനത്തിനുള്ളില്‍ ഒരു തുണിപ്പന്തു പോലെ ചുരുണ്ട് മടങ്ങി ആ മനുഷ്യ രൂപം കിടക്കുന്നത് ഞങ്ങള്‍ വേദനയോടെ നോക്കി നിന്നു . ആര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത ആ അവസ്ഥയില്‍ പാഞ്ഞെതിയ പോലീസും പങ്കു ചേര്‍ന്നു . ജീവന്റെ അവശേഷിപ്പിന്റെ കണം പോലും ഇല്ലാത്ത ആ ശരീരം അവര്‍ പിന്നെ പതുക്കെയാണ് പുറത്തെടുക്കാന്‍ തുടങ്ങിയത് .

അപ്പോഴാണ് മറ്റൊരു വാഹനം അവിടെ ഓടിയെത്തി നിര്‍ത്തിയത് . അതില്‍നിന്നും ഓടി ഇറങ്ങിയ ആളുകള്‍ക്കിടയിലൂടെ ഒരു സ്ത്രീ അലമുറയിട്ടു കൊണ്ട് ആദ്യം , മരിച്ചു കിടക്കുന്ന അയാള്‍ക്ക്‌ അരികിലേക്ക് ഓടിയെത്തി . അയാള്‍ തനിക്കു എന്നേക്കുമായി നഷ്ട്ടപ്പെട്ടത്‌ അപ്പോഴേക്കും തിരിച്ചറിഞ്ഞ ആ സ്ത്രീ പിന്നെയാണ് മറ്റൊന്ന് മനസ്സിലാക്കുന്നത് . വേഗം തന്നെ ചാടി എഴുന്നേറ്റ് എല്ലായിടവും അരിച്ചു പെറുക്കാന്‍ തുടങ്ങി അവര്‍ . . അവരെ ആശ്വസിപ്പിക്കാനായി മറ്റുള്ളവര്‍ ശ്രമിക്കുന്നെങ്കിലും ആര്‍ക്കും അവരെ തടയാന്‍ ആകുന്നില്ലായിരുന്നു അപ്പോള്‍ .

അപ്പോഴേക്കും കാര്യം പിടികിട്ടി, അവര്‍ക്ക് ഒപ്പം വന്നവരും ചുറ്റും തിരയവേ പോലീസും ഞങ്ങളും കാര്യം തിരക്കിയെങ്കിലും ആര്‍ക്കും മറുപടി പറയാന്‍ സമയമുണ്ടായിരുന്നില്ല . അവര്‍ എല്ലാവരും വീണ്ടും തിരയാന്‍ തുടങ്ങവേ കുറച്ചു ദൂരെ എന്തോ കിടക്കുന്നത് അവരുടെ കണ്ണില്‍ തന്നെയാണ് പെട്ടത് . പെട്ടെന്ന് തിരിച്ചറിയാന്‍ വയ്യാത്ത അത്രയും ചെറുതായി കിടക്കുന്ന ആ വസ്തുവിന് അടുത്തേക്ക് അവര്‍ ഓടിയെത്തി ഒരു ആര്‍ത്തനാദതോടെ , അത് വാരിയെടുത്ത് നെഞ്ചോട്‌ ചേര്‍ത്ത് അവര്‍ അയാള്‍ക് അടുത്തേക്ക് ഓടിവരവെയാണ് ഞാന്‍ അത് തിരിച്ചറിയുന്നത്‌. . അവരുടെ ആകെയുള്ള രണ്ടു വയസ്സുകാരി മകളായിരുന്നു അതെന്നു . പഞ്ഞി കൊണ്ടുള്ള ഒരു കുഞ്ഞു കളിപ്പാട്ടം പോലെ ഒടിഞ്ഞു തൂങ്ങി ജീവനറ്റ ആ ശരീരം മാരോട് അണച്ച് പിടിച്ച് ആ അമ്മ കരഞ്ഞ കരച്ചില്‍ എല്ലാ മഞ്ഞു പെയ്യുന്ന രാത്രികളിലും ഇപ്പോഴും എന്റെ കാതിലെത്തുന്നു .

സുരേഷ്കുമാര്‍ പുഞ്ചയില്‍

Thursday, December 15, 2011

നിറങ്ങള്‍ ...!!!

കറുപ്പാണ് നിറമെങ്കില്‍
ഞാന്‍ എനിക്ക് മേലെ
ഒരു വര്‍ണതൊപ്പി വെച്ച്
കടലില്‍ കുളിച്ചു കയറും

വെളുപ്പാന് നിറമെങ്കില്‍
ഞാന്‍ എനിക്ക് താഴെ
ഒരു പട്ടു കോണകമുടുത്തു
വെയിലത്ത്‌ നില്‍ക്കും

കറുപ്പും വെളുപ്പുമല്ലെങ്കില്‍
ഞാന്‍ എന്റെ കണ്ണുകള്‍ക്ക്‌
ചായം കൊടുക്കും .....!

ചാലിക്കുന്ന ചായങ്ങള്‍
മതിയാകാതെ വന്നാല്‍
ഞാന്‍ പിന്നെ എന്ത് ചെയ്യും ....???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, December 11, 2011

വിശപ്പ്‌ ….!!!

ഇടതു കയ്യില്‍ ചോറും
വലതു കയ്യില്‍ പായസവും കൊണ്ടാണ്
അന്നവള്‍ എന്റെയടുത്തു
വിരുന്നു വന്നത് …!

പായസത്തിനു മധുരവും ,
ചോറിനും വിശപ്പും ,
രണ്ടും കൂടിയാകുമ്പോള്‍
അവസാനം അവളുമായി …!

എന്നിട്ടും , അവള്‍ വിളമ്പിയത്
വലതു കയ്യിലെ പായസം മാത്രം .
വിശപ്പാണെന്നും
അന്നം ജീവനാനെന്നും
ആണയിട്ടിട്ടും കേട്ടില്ലവള്‍ …!

പിന്നെയും എന്തിനാണവള്‍
ആ രണ്ടു പാത്രങ്ങളുമായി
എന്നെ തേടി മാത്രം വന്നത് ...?

*** *** ***
സുരേഷ്കുമാര്‍ പുഞ്ചയില്‍

എന്നിലേക്ക്‌ …!!

തുള്ളിയായി അവസാനിക്കുന്ന അവസാനത്തെ മഴത്തുള്ളിയെയും കാറ്റ് തുടചെടുക്കുന്നതും നോക്കി ഞാന്‍ മിണ്ടാതെ ഇരുന്നു . നിരത്തില്‍ വല്ലാത്ത തിരക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മുന്നോട്ടുള്ള വഴി എനിക്ക് അപ്പോഴും അവ്യക്തമായിരുന്നു …!

തിടുക്കമില്ലാതതിനാല്‍ മാത്രം , ഞാന്‍ എന്റെ വാഹനത്തിന്‍റെ ഗതിയെ അതിന്റെ പാട്ടിനു വിട്ടു , പേരറിയാത്ത ഏതോ ഒരു ഗായകന്‍റെ മനോഹരമായ ഗസലിന് മനസ്സ് കൊടുത്തു . ആ ഗസല്‍ എന്നെ കൊണ്ട് പോകുന്നത് എനിക്കുള്ള വഴിയെ തന്നെ ആയിരുന്നതിനാല്‍ ഞാന്‍ മെല്ലെ സ്ടീയറിങ്ങില്‍ താളം പിടിക്കാന്‍ തുടങ്ങി . എന്റെ താളം പതിവ് പോലെ എന്നെ വിട്ടു അതിന്റെ വഴിക്കു പോകവേ ഞാന്‍ വീണ്ടും പാട്ടിലേക്ക് മാത്രം തിരിച്ചെത്തി ….!

മുന്നില്‍ നീണ്ട വഴിയുടെ ഓരത്ത് , തിരക്ക് കളില്‍ നിന്നും മെല്ലെ ഒതുങ്ങി ഒഴിഞ്ഞ്, എനിക്കുള്ള പാതയും തിരഞ്ഞു ഞാന്‍ മെല്ലെ യാത്ര തുടര്‍ന്നു . എനിക്കും എന്റെ ഗസലിനും എന്റെ വാഹനത്തിനും മാത്രമായ സമയത്തിലൂടെ , ഞങ്ങളുടെ മാത്രമായ അവസരങ്ങളിലൂടെ മുന്നോട്ടു മാത്രം …!

ആകാശത്തിനു ചുവട്ടില്‍ നിന്ന് ഒരു കറുത്ത പൊട്ടു പോലെ വളരെ പെട്ടെന്നാണ് ആ വാഹനം എന്റെ മുന്നിലേക്ക്‌ കയറി വന്നത് . വലത്തോട്ടോ ഇടത്തോട്ടോ , എന്തിനു മുന്നിലേക്ക്‌ പോലും കയറി മാറാന്‍ എനിക്കൊരവസരം തരാതെ അതെന്റെ ഹൃദയത്തിലേക്ക് തന്നെ ഇടിച്ചു കയറുകയും ചെയ്തു ….!

സീറ്റില്‍ മലര്‍ന്നു കിടന്നു ആകാശത്തേക്ക് നോക്കുമ്പോള്‍ അതുവരെ കാണാത്ത ഒരു നക്ഷത്രം അപ്പോള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു . എനിക്ക് പുറകില്‍ പാഞ്ഞെത്തുന്ന രക്ഷകരെയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രക്ഷിതാക്കളെയും ഞാന്‍ അപ്പോള്‍ പക്ഷെ കാണുന്നില്ലായിരുന്നു …!

ചുവട്ടില്‍ , മെല്ലെ ഇറ്റിറ്റു വീഴുന്ന എന്റെ ജീവന്‍ ആരൊക്കെയോ തുടചെടുക്കുന്നത് എനിക്ക് നോക്കിനില്‍ക്കാന്‍ തോന്നി . ഇടയ്ക്കു കയറി വരുന്ന ഉറുമ്പുകളെ തട്ടിമാറ്റി , അവര്‍ ആ തുള്ളികള്‍ മറക്കാതെ തുടച്ചെടുത്തു കൊണ്ടേയിരുന്നു...!. എന്നിട്ടും ഇടക്കെവിടെയോക്കെയോ ചില തുള്ളികള്‍ എനിക്ക് മേലെ കൂടി ഒഴുകി പോകുന്നത് ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ നോക്കിയിരുന്നു . എനിക്ക് വേണമെങ്കില്‍ അവരോടു പറയാമായിരുന്നിട്ടും ഞാന്‍ വെറുതേ നോക്കി കണ്ടിരുന്നു എല്ലാം …!

ഇനി ….! അറിയില്ല .. എന്നെ കൊണ്ടു പോകാന്‍ വരുന്നവരെ കാത്ത് ഞാന്‍ ഇവിടെ ഇരിക്കണോ , അതോ ഞാന്‍ എന്നില്ലേക്ക് മടങ്ങണോ …!! എന്തായാലും ഞാനും കാത്തിരിക്കുന്നു .. !!!

നക്ഷത്രങ്ങള്‍ .....!!!

നഷ്ട്ടങ്ങള്‍ക്ക് മേലെ ജീവിതം അന്ന്യമാകുന്ന ഏതെല്ലാമോ നിമിഷങ്ങളില്‍ ആശ്വാസമായോ ആല്ലെങ്കില്‍ ആകര്‍ഷണമായോ കാഴ്ച്ചയുടെ, അല്ലെങ്കില്‍ കേള്‍വിയുടെ വരമ്പുകള്‍ക്കിടയില്‍ എവിടെയോ ആണ് അയാള്‍ വന്നു നിന്നത് ....! കടലിനെ സ്നേഹിക്കുന്ന, തിരകളെയും ആകാശത്തെയും സ്നേഹിക്കുന്ന പെട്ടെന്ന് കോപിക്കുകയും, അതിനെക്കാള്‍ വേഗത്തില്‍ കരയുകയും ചെയ്യുന്ന അയാളിലെ പുരുഷനെ അയാളുടെ പൌരുഷത്തെ അടുത്ത് വളരെ അടുത്ത്, തൊട്ടറിയും വരെ അവള്‍ക്കു കാത്തിരിക്കണമായിരുന്നു ...!

ശബ്ദത്തിന് അപ്പുറം ചിത്രങ്ങള്‍ക്കും അപ്പുറം അയാള്‍ അവള്‍ക്കു വെറുമൊരു മരീചിക മാത്രം. കണ്ടുമുട്ടുന്ന വഴികളില്‍ കാണാത്ത ഓരങ്ങളില്‍ ഒന്ന് തിരയാന്‍ പോലും ആകാത്ത വിധം അയാള്‍ അവള്‍ക്കൊരു നിഴല്‍ മാത്രവും. സ്വപ്നങ്ങളില്‍ ഓര്‍ത്തെടുക്കാന്‍ അവള്‍ക്കാവുന്ന അയാളുടെ മുഖത്തിന്‌ മീതെ പോലും ഒരു അവ്യക്തത എപ്പോഴും നിഴല്‍ വിരിച്ചിരുന്നു ...!

അവളില്‍ നിന്നും അയാള്‍ ഒന്നും ആഗ്രഹിചിരുന്നില്ല എന്നത് അവളെ ഒട്ടും അത്ഭുതപ്പെടുത്തിയിരുന്നില്ല. അയാളെ അടുത്ത് അറിയുംതോറും അയാളുടെ ആഗ്രഹങ്ങളില്‍ അയാളുടെ വികാരങ്ങളില്‍ അവള്‍ അവളെതന്നെ കാണാന്‍ തുടങ്ങുകയായിരുന്നു. അയാള്‍ക്ക്‌ വേണ്ടി ഉണരാനും, അയാള്‍ക്ക്‌ വേണ്ടി ഉറങ്ങാനും അവള്‍ അവളുടെ ദിന ചര്യകളെ മാറ്റി വെച്ചു. അയാളുടെ ശബ്ദത്തിന്‌, അയാളുടെ വാക്കുകള്‍ക്ക്‌ അവള്‍ സമയം കടം കൊടുത്തു.

അയാള്‍ക്കവള്‍ എന്തായിരുന്നു എന്ന് ഒരുപക്ഷെ അപ്പോഴേക്കും അയാളെക്കാള്‍ അവള്‍ക്കായിരുന്നു അറിയാമായിരുന്നത്. ഒന്നും അവകാശപെടാതിരുന്നിട്ടും, ഒന്നും ആവശ്യപ്പെടാതിരുന്നിട്ടും , അയാള്‍ക്ക്‌ വേണ്ടി അവള്‍ അവളെതന്നെ സ്വയം മനസ്സാസമര്‍പ്പിച്ചു. ജീവിതത്തിനും അപ്പുറം, മരണത്തിനും അപ്പുറം ബന്ധങ്ങളുടെ പവിത്രതയില്‍ മനസ്സിന്റെ നിര്‍മ്മലതയില്‍ അവള്‍ അയാളെ കുടിയിരുത്തി.

എന്നിട്ടും അയാളെ സ്നേഹിക്കാന്‍ അവള്‍ക്കു മുന്നില്‍ കാരണങ്ങള്‍ ഒട്ടും കുറവല്ലായിരുന്നു ...! സ്നേഹത്തിനു മുന്നില്‍ അവള്‍ക്കു മുന്നില്‍ അയാള്‍ ഇല്ലാതാകുന്നു എന്ന് അവള്‍ അറിയുകയായിരുന്നു അപ്പോള്‍. അയാളുടെ ജീവിതത്തിനു നിറങ്ങള്‍ ഉണ്ടാകുന്നതും നിറങ്ങളില്‍ ജീവന്‍ തുടിക്കുന്നതും അവളായിരുന്നു തൊട്ടറിഞ്ഞത് ...! ആശ്വാസം എന്ന വാക്ക്, ആഗ്രഹം എന്ന വികാരം ..... അയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് അവള്‍ തൊട്ടറിഞ്ഞു ....!

അവള്‍ക്കു മുന്നില്‍ അപ്പോഴും, എപ്പോഴത്തെയും പോലെ പുതു നാമ്പുകള്‍ ഉടലെടുത്തിരുന്നു. പുതുതായി കണ്ട ആകാശത്തിന്റെ സ്വാതന്ത്ര്യത്തില്‍ അവള്‍ സ്വയം മറക്കുകയായിരുന്നു. അവള്‍ക്കു അവളുടെ സ്വന്തം ആകാശത്തിലേക്കുള്ള വാതിലുകള്‍ തുറന്നു കൊടുത്ത അയാളുടെ ജീവനുമേല്‍, അവള്‍ പ്രഖ്യാപിച്ചത് അവളുടെ അവകാശം...! അവളുടെ പ്രതീക്ഷകള്‍ ...! എന്നിട്ടും പക്ഷെ പടി വാതില്‍ക്കല്‍ പാതി വഴിയില്‍ അവളയാളെ നിഷ്ക്കരുണം ഉപേക്ഷിക്കുമ്പോള്‍ അവള്‍ക്കു തിരിഞ്ഞു നോക്കാന്‍ തന്നെ സമയവും ഇല്ലായിരുന്നു ....!!!

Monday, December 5, 2011

വരികള്‍, അക്ഷരങ്ങള്‍....!!! അപ്പുറത്തെ കാഴ്ച്ചയുടെ
അവസാനത്തെ വരിയും
ഇവിടെ മങ്ങുമ്പോള്
‍ വരികള്‍ക്കിടയില്‍ അക്ഷരങ്ങള്
‍ കലപില ചിലക്കുന്നു ....!

അക്ഷരങ്ങള്‍ക്ക് മേലെ
വരകള്‍ക്ക് മങ്ങലേല്‍ക്കുമ്പോള്
‍ കേള്‍വിക്കും, വായനയ്ക്കും ശേഷം
കാഴ്ച മാത്രം അപ്രസക്തം ....!

അല്ലെങ്കില്‍,
അക്ഷരങ്ങളില്‍ വരികള്‍ക്കും
കാഴ്ചക്കും മുന്‍പേ
വാക്കുകള്‍ ഉപവസിക്കുമ്പോള്
‍ വായന കാഴ്ചയാകുന്നു ....!!!
.

Friday, December 2, 2011

പാട്ട് പാടുന്നവര്‍ ....!!!

ജനിക്കുമ്പോള്‍ പാടാന്‍
പാട്ടുകാര്‍ ഒത്തിരി
ചാകുമ്പോള്‍ പാടാനും
പാട്ടുകാര്‍ ഒത്തിരി ...!!

ജനിക്കുമ്പോള്‍ പാടാന്‍
പുള്ളുവന്റെ നാക്കില്‍
വാക്കുകള്‍ ആയിരം
പുല്ലുവക്കുടത്തിനു
ഈണവും ആയിരം ....!!!

ചാക്കാലപാട്ട് പാടുന്ന
പറയന്റെ വായില്‍
നാക്കുടക്കുന്നു ...!
ചാവാതെ പാടാന്‍
അവന്റെ നാവില്‍
പാട്ടില്ലെന്നു പരാതിയും ...!!

ചാവാതെ ചാവുന്നവര്‍ക്ക് വേണ്ടി
പാട്ട് പാടാന്‍ പറയനുമില്ല
പുള്ളുവനുമില്ല പാണനുമില്ല ....!!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...