സമ്മാനിതൻ ....!!!
.
ആ സമ്മാനപ്പൊതി അയാൾ ഒന്നുകൂടി തുറന്നു നോക്കിയത് പകൽ വെളിച്ചത്തിലാണ് . രാത്രിയുടെ കാഴ്ചയിൽ തന്റെ തന്നെ കണ്ണ് തന്നെത്തന്നെ തെറ്റിദ്ധരിപ്പിച്ചാലോ എന്ന് അയാൾ സ്വയം ഭയന്ന് തന്നെയാകണം അങ്ങിനെ വീണ്ടും ചെയ്തതും . മുറ്റത്തെ മരങ്ങളും ചില്ലകളും നിഴൽവിരിക്കാത്ത വെളിയിടം നോക്കി ചെന്ന് , സൂര്യപ്രകാശത്തിന്റെ നേർ രേഖയിൽത്തന്നെ നിന്ന് അയാളത് നോക്കിക്കണ്ടു . എന്നിട്ടും അത് തനിക്കുള്ളതെന്നും താനത്തിനു അർഹനെന്നും അയാൾക്ക് ലേശം പോലും തോന്നിയുമില്ല അപ്പോഴും . .....!
.
മുകളിലേക്ക് ഓരോ പടികളും കയറും തോറും താഴേക്ക് മറ്റൊരു പടികളായി ഇറങ്ങി പോകുന്ന പ്രതീതിയിലായിരുന്നു ആ ചവിട്ടുപടികളുടെ രൂപകല്പനയെന്നു അവരെപ്പോഴും പറയുമായിരുന്നു . പന്തിരുകുലത്തിലെ പാരമ്പര്യമില്ലാതെയും അങ്ങിനെ വിചിത്രമായ രൂപകല്പനകൾ ഒരുക്കാൻ ഇനിയും അവതാരങ്ങൾ ഭൂമിയിലുണ്ടെന്ന് ഉറപ്പുവരുത്തും പോലെ, കാലത്തിന്റെ വികൃതികൾ പിന്നെയും ....!
.
പകൽ വെളിച്ചത്തിന്റെ ചൂടിന് രാത്രിയേക്കാൾ തണുപ്പുണ്ടായത് ചിലപ്പോൾ അപ്പോഴും ചന്ദ്രൻ ആകാശത്തിന്റെ മറവിൽ ഒളിച്ചു നിൽക്കുന്നതിലാകാമെന്ന് അവൾ ആശ്വസിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതുമല്ലെങ്കിൽ തന്റെ കണ്ണുകളിലെ നനവ് ആകാശത്തേക്കും പടർന്നുകയറിയതിനാലാകാമെന്നും അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു, സ്വയം സമാധാനിപ്പിക്കാനെന്ന വണ്ണം പിന്നെയും പിന്നെയും ...!
.
എന്നിട്ടും പകലുകളുടെ നിറം പിന്നെയും മാറാതെ നിന്നു . മാറാതെയും പിന്നെ മായാതെയും എന്നപോലെ . രാത്രിയേക്കാൾ കറുപ്പുമാകാതെ എന്നാൽ പകലിനേക്കാൾ സ്വയം വെളുപ്പുമാകാതെ . അല്ലെങ്കിൽ തന്നെ പകലിനെങ്ങിനെയാണ് വെളുപ്പുനിറമെന്ന് അവർ ഇപ്പോഴും പറയുന്നതെന്നും മനസ്സിലാകാതെ . പിന്നെയും പിന്നെയും അവശേഷിക്കുന്ന ആദ്യത്തെ ചോദ്യം പോലെ, പകലാണോ രാത്രിയാണോ ആദ്യം ഉണ്ടായതെന്ന് ...???
.
സുരേഷ്‌കുമാർ
Friday, May 15, 2020
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...