ഏഴായിരം മണമുള്ള പെണ്ണ് ....!!!
.
അതെപ്പോഴും അങ്ങിനെയായിരുന്നല്ലോ, അവൾ . എന്നും പുതുമ മാറാത്ത ഒരു പട്ടുസാരി പോലെ , നിറഞ്ഞ നിറങ്ങളിൽ , പവിത്രതയോടെ . ചുവപ്പും മഞ്ഞയും നിറങ്ങളിൽ , ഓരോ ഇഴയും വേറിട്ട് നെയ്തെടുത്ത് ഇടയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും നൂലുകൾ ചേർത്ത് ശുദ്ധമായ പട്ടുനൂലിൽ ശ്രദ്ധയോടെ, ഇഴതെറ്റാതെ നെയ്തെടുത്ത ഒരപൂർവ്വ പട്ടുസാരി പോലെ ....!
.
ചിരിക്കുമ്പോഴും കരയുമ്പോഴും അവൾക്ക് ഒരേ ഭാവമാണെന്ന് എല്ലാവരും എപ്പോഴും പറയാറുണ്ട് . പക്ഷെ അയാൾക്ക് തോന്നാറുള്ളത് അങ്ങിനെയല്ല തന്നെ . അവൾ ചിരിക്കാറും കരയാറും ഇല്ലെന്നാണ്. ഒരിക്കലും . നിറഞ്ഞ കണ്ണുകളിൽ, തുടുത്ത ചുണ്ടുകളിൽ എ പ്പോഴും അവൾ പക്ഷെ അവളെയാണ് ഒളിപ്പിച്ചു വെക്കാറുള്ളതും ...!
.
ഓരോ പ്രാവശ്യം ഉടുത്താലും ഉടയാതെ ഉലയാതെ തകരപ്പെട്ടിയിൽ കൈതപ്പൂവിട്ട് കാത്തു സൂക്ഷിക്കുന്ന ആ പട്ടുസാരി, ഓരോ ആഘോഷങ്ങളിലും പുത്തനായിത്തന്നെ തിളങ്ങുന്നത് അയാൾ നോക്കി നിന്നു . ഞൊറിവുകൾ ഉലയാതെ , വക്കും വരയും തെറ്റാതെ , കോന്തലകളും മുന്താണിയും മാറാതെ , പുതുമയോടെ ...!
.
പക്ഷെ അതിനേക്കാൾ അയാളെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നത് അവളിലെ ഓരോ സുഗന്ധങ്ങളാണ് . ഓരോ സമയത്തും അവളിൽ ഓരോ മണങ്ങളാണെന്ന് എങ്ങിനെയാണ് താൻ വിശദീകരിക്കുക എന്നയാൾ പാരവശ്യം കൊണ്ടു . ദേഷ്യം വരുമ്പോൾ കാട്ടുചെമ്പകപ്പൂവിന്റെ മണവും, സ്നേഹം വരുമ്പോൾ മുല്ലപ്പൂവിന്റെ മണവും, കാമം വരുമ്പോൾ പാലപ്പൂവിന്റെ മണവും സങ്കടം വരുമ്പോൾ നിശാഗന്ധിയുടെ മണവും . ...!
.
എങ്ങിനെയാണവൾ ഇങ്ങിനെ തന്റെ സുഗന്ധങ്ങൾ തന്നിൽ തന്നെ കാത്തു സൂക്ഷിച്ചിരുന്നതെന്ന് അയാൾ ഏറെ അത്ഭുതം കൂറുമ്പോഴൊക്കെ , മഹാഭാരതത്തിലെ മത്സ്യഗന്ധിയെപ്പറ്റി പറഞ്ഞ് അവളയാളെ കൊതിപ്പിച്ചു . ആ സുഗന്ധങ്ങളൊക്കെയും അവളിൽ മാത്രം ഒളിപ്പിച്ചു വെക്കുന്നതെന്തിനെന്നു ചോതിക്കുമ്പോഴൊക്കെയും അവൾ അവളെ സ്വയം പരത്തുന്ന കുളിർ കാറ്റായി അയാളിലലിഞ്ഞു ....!
.
പക്ഷെ ഒന്ന് മാത്രം അപ്പോഴും അയാൾക്ക് മനസ്സിലായിരുന്നില്ല . അവളിലെ സുഗന്ധത്തിൽ എങ്ങിനെയാണ് എപ്പോഴും ഉപ്പുകലരുന്നതെന്ന് ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, November 19, 2017
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...