tag:blogger.com,1999:blog-82921939766203134062024-03-18T15:17:38.958+05:30Nilathullikal...!!!Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.comBlogger669125tag:blogger.com,1999:blog-8292193976620313406.post-792161966901711252023-08-31T16:36:00.002+05:302023-08-31T16:36:10.712+05:30യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! </br>
.</br>
ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊക്കെ കൂടി , തലയെടുപ്പോടെ , അഭിമാനത്തോടെ . ആദ്യമെത്തിയില്ലെങ്കിലും അവിടയെത്താനാകുമെന്ന ആത്മവിശ്വാസത്തോടെ , പ്രാർത്ഥനകളോടെ ...!!!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-70535091616524212242023-08-07T15:10:00.004+05:302023-08-07T15:10:39.825+05:30തലതാഴ്ത്തണോ നമ്മൾ ....!!!തലതാഴ്ത്തണോ നമ്മൾ ....!!! </br>
.</br>
ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഇരുട്ടിൽ ആരും കാണാതെ മുഖം പൂഴ്ത്തിയിരുന്ന് പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും എന്തിനേറെ സാക്ഷാൽ അമേരിക്കൻ പ്രസിഡന്റിന്റെ വരെ അച്ഛനും അമ്മയ്ക്കും വിളിക്കാൻ ധൈര്യവും ചങ്കൂറ്റവുമുള്ള ഞാനടക്കമുള്ള വീരപുരുഷന്മാർക്ക് നമ്മുടെ സ്വന്തം കുഞ്ഞുമക്കളെ ക്രൂരമായി കടിച്ചുകീറുന്ന തെരുവുനായ്ക്കളെ ഒന്ന് കല്ലെറിഞ്ഞ് ഓടിക്കാനോ , ചില രാഷ്ട്രീയക്കാരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നമ്മുടെ പുതുതലമുറയെ ഒന്നാകെ നശിപ്പിക്കുന്ന അതിമാരകമായ മയക്കുമരുന്നിനെതിരെ ഒന്ന് ഒച്ചയുണ്ടാക്കാനോപോലും കഴിയാത്തതിലോ നമ്മുടെ കുഞ്ഞു പെൺമക്കളുടെ മാനവും ശരീരവും എന്തിന് ജീവൻതന്നെയും സംരക്ഷിക്കാൻ കഴിയാത്തതിലോ ഒക്കെയാണ് ഞാൻ അടക്കമുള്ള നമ്മളോരോരുത്തരും ലജ്ജിച്ച് തല താഴ് ത്തേണ്ടത് . മറ്റുള്ളവരുടെ വാക്കുകേട്ട് ഗണപതിയുടെയും അല്ലാഹുവിന്റെയും യേശുദേവന്റെയുമൊക്കെ മെക്കട്ടുകയറാതെ ഇന്നിന്റെ യാഥാർഥ്യത്തിലൂന്നി നാളെയിലേക്ക് തലയുയർത്തി നടക്കാൻ കഴിയട്ടെ നമുക്കോരോരുത്തർക്കും ...!!!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-59836460551708619832023-07-29T12:51:00.005+05:302023-07-29T12:51:47.175+05:30വെള്ളറക്കാട് - ഭാരതത്തിന്റെ തലസ്ഥാനം ...!!!വെള്ളറക്കാട് - ഭാരതത്തിന്റെ തലസ്ഥാനം ...!!! </br>
.</br>
പ്രകൃതിരമണീയവും നന്മനിറഞ്ഞതും , സമ്പത്സമൃദ്ധമായതും , അതിപുരാതന ചരിത്രമുറങ്ങുന്നതുമായ എന്റെ രാജ്യം വെള്ളറക്കാടിനെ ഭാരതത്തിന്റെ അടുത്ത തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ഞാൻ ലോക (കേരള ) രാജ്യ സഭകളിൽ പ്രമേയംഅവതരിപ്പിച്ചുകൊണ്ട് ശക്തമായി ആവശ്യപ്പെടുന്നു . എല്ലാ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും കിരീടം വെച്ചതും വെക്കാത്തതും വെക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും നടക്കാത്തതുമായ രാജാക്കന്മാരും രാജാവിനേക്കാൾ രാജഭക്തിയുള്ളപ്രജകളും അണികളും മറ്റെല്ലാവരും ഇതിനെ അനുകൂലിക്കുവാനും ഞാൻ വിനയ - താഴ്മ - ബഹുമാന ( തുടങ്ങി മറ്റെല്ലാ ..... ) പുരസരം അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു .....!</br>
.</br>
ഒരു തലസ്ഥാനമാവുമ്പോ കുറെയേറെ വലിയ വലിയ കാര്യങ്ങളൊക്കെ വേണമെന്നല്ലേ നിങ്ങൾ പറയാൻ പോകുന്നത് . എന്നാൽ കേട്ടോളു . ചാവക്കാട് കടലിനെ പനാമ കനാലിനേക്കാൾ വലിയ കനാലുണ്ടാക്കി വെള്ളറക്കാടുകൂടെ ഒഴുക്കി അവിടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖമുണ്ടാക്കാനും , നെടുമ്പാശ്ശേരി എയർപോർട്ടിന്റെ റൺവേ വെള്ളറക്കാട്ടേക്കു നീട്ടി ഏറ്റവും വലിയ വിമാനത്താവളമുണ്ടാക്കാനും മെട്രോ വെള്ളറക്കാടുവഴി ഓടിക്കാനും വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ വെള്ളറക്കാടുവഴി വഴിതിരിച്ചുവിടാനുമടക്കം എല്ലാകാര്യങ്ങളും നമ്മൾ പ്ലാൻ ചെയ്തിട്ടുമുണ്ട് . അതുകൊണ്ട് ആർക്കും വേവലാതികൂടാതെ എത്രയും വേഗം വെള്ളറക്കാടിനെ ഭാരതത്തിന്റെ തലസ്ഥാനമാക്കിക്കോളു .....!!! </br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-49663490395985120412023-07-22T11:50:00.000+05:302023-07-22T11:50:21.490+05:30ജനനായകന് , പ്രണാമങ്ങളോടെ ....!!!ജനനായകന് , പ്രണാമങ്ങളോടെ ....!!! </br>
.</br>
സ്വന്തം ജനതയുടെ ഉടുമുണ്ടഴിച്ച് മേലാപ്പുകെട്ടി വിദേശ രാജ്യങ്ങളിലെ ചുവപ്പുപരവതാനികളിലൂടെ തലയുയർത്തിനടന്ന് സാമന്തന്മാരെ സൃഷ്ടിച്ചെടുക്കുന്ന രാജാവും അണികളെപോലും അയിത്തംകൽപ്പിച്ച് തീണ്ടാപ്പാടകലെ മാറ്റിനിർത്തി സ്വയം മാത്രം ചമയുന്ന മഹാരാജാവും കടിച്ചുതുപ്പുന്ന എല്ലിൻകഷ്ണങ്ങളിൽ ചാടിവീണ് സ്വയം മറക്കുന്ന വിഡ്ഢികളായ അണികളും സ്വന്തം ദൈവങ്ങളെപോലും ഒറ്റിക്കൊടുത്ത് സ്വന്തം അധികാരത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന മതമേലാളൻമാരും തങ്ങൾ എന്തുചെയ്താലും വിഡ്ഢികളായ അണികൾകൂട്ടിനുണ്ടാകുമെന്ന അഹങ്കാരത്തിന്റെ പുച്ഛ പരിഹാസത്തോടെ ജനങ്ങളെ വെല്ലുവിളിക്കുന്ന നേതാക്കന്മാരും മകൻ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീരുകണ്ടാൽ മതിയെന്ന പഴയ നാടൻ ചൊല്ലുപോലെ ഇരിക്കുന്ന കൊമ്പായാലും മുറിച്ചിട്ടാൽ താൻ വീഴുമ്പോൾ കൂടെയുള്ളവരും വീഴുമല്ലോ എന്ന് സന്തോഷിക്കുന്ന സ്വന്തം പാർട്ടിക്കാരും ഒരിക്കലെങ്കിലും കണ്ണുതുറന്ന് കാണേണ്ടതാണ് ഈ ജനനായകന് വേണ്ടി സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ തങ്ങളുടെ ഹൃദയത്തിൽനിന്നും കണ്ണീർപൊഴിക്കുന്നത് . എന്തിനുവേണ്ടി നിലകൊള്ളുന്നവരായാലും ഒടുവിൽ ഈ സാധാരണക്കാരന്റെ വോട്ടിലാണ് തങ്ങളുടെ ഭാവിയെന്നെങ്കിലും തിരിച്ചറിയുന്നത് എല്ലാവർക്കും എപ്പോഴും നല്ലതായിരിക്കും . രാഷ്ട്രീയമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ആ ജനനായകന് എന്റെയും ഹൃദയം നിറഞ്ഞ പ്രണാമങ്ങൾ ....!!!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ</br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-55393120401627596362023-07-15T11:44:00.004+05:302023-07-15T11:44:31.677+05:30ചന്ദ്രനിലുള്ള എന്റെ വീട് ...!!!ചന്ദ്രനിലുള്ള എന്റെ വീട് ...!!! </br>
.</br>
കല്യാണം കഴിക്കുന്നതിനു മുന്നേ പണിതതിനാലും സോയൂസിന്റെയും ഡിസ്കവറി യുടേയുമൊക്കെ സേവനം ശരിയായി കിട്ടാത്തതിനാലും , കൂടാതെ ചൊവ്വയിൽ വലിയ ഒരു ബംഗ്ലാവുതന്നെ പണിയുവാൻ തീരുമാനിച്ചിരിക്കുന്നതിന്നാലും , രണ്ടു മുറികളുള്ള ഒരുചെറിയ വീടായി പണിത ചന്ദ്രനിലെ അൽഫോൻസസിനടുത്തുള്ള എന്റെ വീടും പത്തുസെന്റ് സ്ഥലവും വിൽപ്പനക്ക് വെക്കുന്നു . ആദ്യം വരുന്നവർക്കാണ് മുന്ഗണനയെങ്കിലും കൂടുതൽ പൈസ ഓഫർ ചെയ്യുന്നവരെയാണ് ഞാൻ ഇക്കുറി തിരഞ്ഞെടുക്കുക എന്നതിനാൽ വേഗം ഓഫറുമായി വന്നോളൂ .....!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-394856904211228532023-07-08T13:11:00.004+05:302023-07-08T13:11:37.739+05:30കുരങ്ങന്മാരുടെ രാജ്യം ...!!!കുരങ്ങന്മാരുടെ രാജ്യം ...!!! </br>
.</br>
ഒരിടത്തൊരിടത്ത് പണ്ടുപണ്ട് ഒരു രാജ്യമുണ്ടായിരുന്നു . കടലിനപ്പുറം മാമലകൾക്കിപ്പുറം തേങ്ങാ മരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു സുന്ദര രാജ്യം . തേങ്ങാ മരങ്ങൾ നിറഞ്ഞ് നിന്നിരുന്ന ആ രാജ്യത്ത് നിറയെ വാഴപ്പഴ ചെടികളും ഉണ്ടായിരുന്നു . തേങ്ങാ മരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വിളഞ്ഞതും വിളയാത്തതുമായ തേങ്ങകളും വാഴപ്പഴ ചെടികളിൽ വിളഞ്ഞുനിൽക്കുന്ന വാഴപ്പഴങ്ങളും കൊണ്ട് ആ രാജ്യം വീണ്ടും പിന്നെ വീണ്ടും സുന്ദരിയുമായി ...!</br>
.</br>
ആ സുന്ദരാജ്യത്തിലെ തേങ്ങാമരങ്ങളിലും വാഴച്ചെടികളിലുമെല്ലാം സുഖമായി ജീവിക്കുന്ന ഒരുകൂട്ടം കുരങ്ങന്മാരുമുണ്ടായിരുന്നു എന്ന് ഞാൻ പറയാൻ വിട്ടുപോയോ എന്നൊരു സംശയം. ഇല്ലെങ്കിലും ഇവിടെ പറയുന്നു. പതിവുപോലെ അല്ലെങ്കിൽ എല്ലായിടത്തെയും പോലെ ഈ കുരങ്ങന്മാരൊക്കെ പക്ഷെ പരസ്പരം പോരടിച്ചും വഴക്കടിച്ചും സന്തോഷത്തോടെ ജീവിച്ചുപോരുകയുമായിരുന്നു ...!</br>
.</br>
അപ്പോഴാണ് അതുവഴി ഒരു കള്ളൻ വന്നത് . നിറയെ തേങ്ങാ മരങ്ങൾ കായ്ച്ചുനിൽക്കുന്നു നിറയെ വാഴപ്പഴച്ചെടികൾ വാഴപ്പഴ കുലകളുമായി നിറഞ്ഞുനിൽക്കുന്നു അതിന്റെ ഉടമസ്ഥരായ കുരങ്ങമാരൊക്കെ തല്ലുകൂടുന്നു . ഇതിനേക്കാൾ നല്ലൊരവസരം വേറെയെന്ത് . കള്ളന്റെ മനസ്സിൽ ഒന്നല്ല ഒരായിരം ലഡ്ഡുകൾ ഒന്നിച്ചുപൊട്ടി ..! </br>
.</br>
കള്ളൻ ഒരു വലിയ ചാക്കെടുത്ത് പാകത്തിലുള്ള വാഴപ്പഴങ്ങൾ പറിച്ചെടുത്തു . ആരും ചോദിച്ചില്ല തടഞ്ഞില്ല . പിന്നെ പാകമായ തേങ്ങകൾ പറിച്ചെടുത്തു . എന്നിട്ട് വഴക്കടിക്കുന്ന കുരങ്ങന്മാരെ ഓരോ കൂട്ടങ്ങളായി തരം തിരിച്ചെടുത്തു . വലിയവരെ ഒരു കൂട്ടം ചെറിയവരെ ഒരുകൂട്ടം നിരവത്യാസമുള്ളവരെ വേറൊരു കൂട്ടം അങ്ങിനെയങ്ങിനെ ....!</br>
.</br>
കൂട്ടം തിരിച്ച കുരങ്ങന്മാർക്കു മറ്റുള്ളവർ കാണാതെ കുറച്ചു പഴങ്ങളും തേങ്ങകളും നൽകിയിട്ടു പറഞ്ഞു ഇത് നിങ്ങൾക്ക് മാത്രമായി തരുന്നതാണ് മറ്റുള്ളവർ കാണാതെ തിന്നോളൂ എന്ന് . വാഴച്ചെടിയിൽ കയറേണ്ട, തേങ്ങാ മരത്തിൽ കയറേണ്ട, കയ്യിൽ വാഴപ്പഴവും തേങ്ങയും കിട്ടുന്നു. മറ്റാരും അറിയുന്നുമില്ല. കുരങ്ങന്മാർ ഹാപ്പി . മറ്റേ കൂട്ടങ്ങൾക്കും ഇതുപോലെത്തന്നെ ആവർത്തിക്കുന്നു . അവരും ഹാപ്പി . കള്ളനും ഹാപ്പിയോട് ഹാപ്പി ....!</br>
.</br>
തേങ്ങാ മരങ്ങളും വാഴച്ചെടികളും കൂടാതെ പിന്നെ മെല്ലെ മെല്ലെ ആ നാടും കള്ളന്റെ കയ്യിലായതോടെ കുരങ്ങന്മാർക്ക് തേങ്ങയുമില്ല, പഴങ്ങളുമില്ല ഒടുവിൽ നാടുമില്ല .....!!!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-72645320463685152342023-01-26T18:18:00.003+05:302023-01-26T18:18:37.751+05:30പ്രണയിനീ നീ ...!!!പ്രണയിനീ നീ ...!!! </br>
.</br>
നീ </br></br>
എന്റേതുമാത്രമാണെന്ന് </br>
ഞാൻ കരുതുന്നതിനേക്കാൾ </br>
ഞാൻ </br>
നിന്റേതുമാത്രമാണെന്ന് </br>
ഞാൻ തന്നെ </br>
നിസ്ചയിച്ചുറപ്പിച്ചാൽ </br>
എനിക്ക് നിന്നെമാത്രം </br>
എപ്പോഴും പ്രണയിക്കാമല്ലോ ...!!!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>
Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com1tag:blogger.com,1999:blog-8292193976620313406.post-63711993641604994492023-01-16T14:22:00.009+05:302023-01-16T14:22:50.423+05:30ദൈവത്തിന്റെ അവതാരങ്ങൾ ....!!!ദൈവത്തിന്റെ അവതാരങ്ങൾ ....!!! </br>
.</br>
ഇരുട്ടുമൂടി ആളൊഴിഞ്ഞ് വിജനവിശാലമായ പറമ്പിലെ പരദേവതാ ക്ഷേത്രത്തിൽ തനിയെ വിളക്കുവെക്കാൻ പോകുമ്പോൾ അച്ഛമ്മയാണ് പറഞ്ഞുതരാറുള്ളത് അവിടെ ദൈവമുണ്ടാവും അതുകൊണ്ട് ഒട്ടും പേടിക്കേണ്ടെന്ന് . രാത്രിയുടെ ഇരുട്ടിൽ ആ പറമ്പിലെ ക്ഷേത്ര മുറ്റത്ത് ഭഗവതിയെ നരച്ചുനീണ്ട മുടിയൊക്കെ അഴിച്ചിട്ട് പട്ടുചുറ്റി ഒരമ്മൂമ്മയുടെ രൂപത്തിൽ പലരും കണ്ടിട്ടുണ്ടെന്ന പൊതുസംസാരത്തിന്റെ പിൻബലവും കൂടിയാവുമ്പോൾ ദൈവം കൂടെത്തന്നെയുണ്ടെന്ന തോന്നലും . പിന്നെ, നമ്മൾ ആഗ്രഹത്തിക്കുന്ന രൂപത്തിലാണ് ദൈവത്തെ നമ്മൾ കാണുകയെന്ന അച്ഛമ്മയുടെ പ്രാർത്ഥനയും ....!</br>
.</br>
യൗവ്വനം ബാല്യത്തിന്റെ കെട്ടുകഥകൾക്കുമേൽ യുക്തിയുടെ ശക്തിതെളിയിക്കാൻ തുടങ്ങിയപ്പോൾ കർമ്മമാണ് പ്രധാനമെന്നായി . ചിന്തകളിൽ തീപ്പൊരികൾ പായാനും കർമ്മങ്ങളിൽ വിശ്വാസങ്ങളേക്കാൾ ശാസ്ത്രം മുന്നിട്ടു നിൽക്കാനും തുടങ്ങിയപ്പോൾ ദൈവങ്ങൾ അച്ഛമ്മയുടെ കഥാപാത്രങ്ങൾ മാത്രമായി . . ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങൾ മാത്രമായി . വിശ്വാസമെന്നത് കർമ്മങ്ങളും കർമ്മഫലങ്ങളും മാത്രവും . ...!</br>
.</br>
എന്തൊക്കെയോ ചെയ്യണമെന്ന ആവേശത്തിൽ എങ്ങോട്ടെന്നില്ലാതെ ഓടിനടക്കുന്നതിനിടയിൽ യാത്രകൾ യാത്രകൾ മാത്രം . അതിനിടയിൽ ശരീരം മനസ്സിനൊപ്പം ഓടിയെത്താൻ മടിപിടിച്ചിട്ടും നിര്ബന്ധിച്ചതുകൊണ്ടാവാം പരിഭവിച്ച് മാറിയിരിക്കാൻ ശ്രമിച്ചപ്പോഴേക്കും ആശുപത്രിക്കിടക്കയിലേക്ക് രക്തവും മരുന്നും കൈത്താങ്ങുമായി കൂടെയെത്തിയ ആ അപരിചിതനിൽ ഞാൻ ആദ്യം എന്റെ അച്ഛമ്മയെ ഓർമ്മിച്ചത് അയാളിൽ എന്റെ ദൈവത്തെ കണ്ടതുകൊണ്ടാണോ എന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു ....! </br>
.</br>
പിന്നെയുള്ള യാത്രകളിലൊക്കെ പണ്ടൊരാൾ പറയും പോലെ, പൂക്കളും പരവതാനികളും ഉണ്ടായിരുന്നപ്പോൾ അതിനേക്കാളേറെ കല്ലുകളും മുള്ളുകളും ഉണ്ടായിരുന്നു . എന്നിട്ടും യാത്രകൾ യാത്രകൾ തന്നെയായി, ജീവിതത്തിലുടനീളവും ....!</br>
.</br>
കണ്ണെത്താത്ത, കാതെത്താത്ത വരണ്ടുണങ്ങിയ മരുഭൂമിയുടെ അങ്ങേത്തലയ്ക്കൽ വഴിതെറ്റിയലയുമ്പോൾ ആകാശത്തിന്റെ അതിരുകളിൽ നിന്നെന്ന പോലെ കടന്നെത്തിയ ആ അന്യ രാജ്യക്കാരൻ വഴിയും പിന്നെ യാത്രക്കുള്ള വഴിയും പറഞ്ഞുതന്ന് കൂടെ കൂട്ടി തന്റെ കുടിലിൽ കൊണ്ടുപോയി വയറുനിറയെ ഭക്ഷണവും തന്ന് യാത്രയാക്കുമ്പോൾ അപരിചിതനായ ആ അന്ന്യരാജ്യക്കാരനിൽ ഞാൻ ആദ്യം കണ്ടതും എന്റെ മാത്രം ദൈവത്തെത്തന്നെയായിരുന്നു ,,,!</br>
.</br>
വിദേശ രാജ്യത്തെ എയർപോർട്ടിൽ ഉടുവസ്ത്രമൊഴിച്ച് സകലതും നഷ്ട്ടപ്പെട്ട് നിർവികാരനായി ഒന്നുകരയാൻപോലുമാകാതെ നിൽക്കുമ്പോൾ പുറകിലൂടെ കടന്നെത്തി കൂടെ കൊണ്ടുപോയി ഉദ്യോഗസ്ഥരെ സഹായത്തിനേൽപ്പിച്ച് വേണ്ടതെല്ലാം സ്വയം ചെയ്തുതന്ന് തന്നെ സുരക്ഷിതമായി തിരിച്ചയക്കാൻ മുന്നിൽ നിന്ന ആ പഴയ പരിചയക്കാരനിൽ കണ്ടതും അച്ഛമ്മ പഠിപ്പിച്ചു തന്ന എന്റെ ദൈവത്തെ തന്നെ . ...!</br>
.</br>
ഭാര്യയും കുട്ടികളുമായി കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരിച്ചു വരുമ്പോൾ കയ്യിൽ പൈസ തികയാതെ എടുത്ത സാധനങ്ങളിൽ പലതും ആരുംകാണാതെ തിരിച്ചുവെക്കുന്നത് കണ്ട് എനിക്ക് തിരിച്ചു താരാനുള്ളതെന്ന ഭാവേന കടം തന്നു സഹായിച്ച് കൂടെ നിന്ന സുഹൃത്തിനും ദൈവത്തിന്റെ മുഖമായിരുന്നു . മാസങ്ങളോളം ശമ്പളം വൈകുമ്പോൾ കയ്യിൽ പൈസയുണ്ടാവില്ലെന്നറിഞ്ഞ് പറയാതെതന്നെ എന്റെ മേശവലിപ്പിൽ കയ്യിലുള്ള പൈസ മിണ്ടാതെ വെച്ച്പോകുന്ന എന്റെ സഹപ്രവർത്തകനിലും കണ്ടത് ദൈവത്തിന്റെ മുഖം തന്നെ....!</br>
.</br>
വേദനയുടെ നെരിപ്പോടിൽ, നിരാശയുടെ പടുകുഴിയിൽ, ജീവിതം താളം തെറ്റുന്ന നിമിഷത്തിൽ കൂടും കൂട്ടുമായി കൂടെനിന്ന അടുത്ത സുഹൃത്തുക്കളിൽ മാത്രമല്ല , അടുത്തെത്താനാവില്ലെങ്കിലും മനസ്സുകൊണ്ട് കൂടെ നിൽക്കാറുള്ള ഹൃദയ ബന്ധങ്ങളിലും കണ്ടതൊക്കെയും എന്റെ ദൈവത്തിന്റെ മുഖം തന്നെയായിരുന്നു...!</br>
.</br>
രവിവർമ്മ ചിത്രങ്ങളേക്കാൾ ഈ മുഖങ്ങൾക്കെല്ലാം ഒരു ഹൃദയമുണ്ടെന്നും ജീവന്റെ തുടിപ്പുണ്ടെന്നും മനസ്സിലാക്കിയപ്പോൾ ദൈവം എനിക്കും അന്യനല്ലാതാകുന്നു. ജീവനോടെ, ജീവിതത്തോട് പ്രത്യക്ഷത്തിൽ തന്നെയും ....!!!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>
.Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com1tag:blogger.com,1999:blog-8292193976620313406.post-3680013719491964542023-01-15T18:26:00.004+05:302023-01-15T18:26:42.331+05:30കണ്ണേ , മടങ്ങാം ...!!!കണ്ണേ , മടങ്ങാം ...!!! </br>
.</br>
മടങ്ങാമെന്നോ </br>
അതോ .....</br>
തുടങ്ങാമെന്നോ ...!!!</br>
.</br>
എങ്ങോട്ട് ..??</br>
എന്നിലേക്കോ , നിന്നിലേക്കോ ,</br>
അതോ നമ്മളിലേക്കോ ..?</br>
.</br>
എന്നിലേക്കും നിന്നിലേക്കുമല്ല </br>
നമ്മളിലേക്കും അവരിലേക്കുമല്ല ...!</br>
.</br>
പിന്നെ !?</br>
.</br>
എന്നിൽനിന്നും തുടങ്ങി </br>
നിന്നിലൂടെ അവരിലേക്കും </br>
പിന്നെ ,</br>
നമ്മളിലേക്കും ...!</br>
.</br>
എങ്കിൽ ....</br>
.</br>
അതെ, തുടങ്ങാം ...</br>
.</br>
യാത്രയല്ലേ , പാഥേയം ...?</br>
.</br>
മനസ്സിലുണ്ട് , എല്ലാ കരുത്തോടെയും ...</br>
അതുമതിയാവില്ലേ ...?</br>
.</br>
തീർച്ചയായും ....</br>
.</br>
എങ്കിലാ വിളക്കൊന്നു കൊളുത്തു </br>
പ്രകാശം പരക്കട്ടെ ,</br></br>
എല്ലാ തുടക്കങ്ങളുമെന്നപോലെ </br>
ഒടുക്കവും </br>
ശുഭകരവുമാകട്ടെ ..... !!!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>
.
Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-6334327113818979682023-01-04T17:16:00.002+05:302023-01-04T17:16:23.203+05:30വിധി ...!!!വിധി ...!!! </br>
.</br>
വലിയ കാട് </br>
നിറഞ്ഞ പ്രജകൾ </br>
പ്രതാപത്തോടെ രാജാവ് ...!</br>
.</br>
കൊടുങ്കാറ്റും പേമാരിയും .....</br>
ആറുനിറഞ്ഞ് , കാട് നിറഞ്ഞ് ,</br>
ഗുഹകളും മരങ്ങളും മൂടി പ്രളയ ജലം ...!</br>
.</br>
ജലത്താൽ അപഹരിക്കപ്പെട്ട് </br>
കുടുംബവും കൂട്ടും ..!</br>
.</br>
പ്രാണൻ, തന്റെ രക്ഷതേടി ഓടിക്കയറ്റിയത് മാമരക്കൊമ്പിൽ </br>
മരക്കൊമ്പിന് രാജാവിനെ താങ്ങാനുള്ള ശേഷിയില്ലാതെയോ </br>
രാജാവിന് മരക്കൊമ്പിൽ കയറുള്ള യോഗ്യതയില്ലാതെയോ ?</br>
മരക്കൊമ്പൊടിഞ്ഞ് രാജാവ് താഴെ ...!</br>
.</br>
മഴതോരാതെ , വെള്ളം കുറയാതെ ...!</br>
.</br>
ഒടുവിൽ </br>
കരിമ്പാറക്കെട്ടിനു മുകളിലെ തുറന്നു വിശാലമായ രാജസിംഹാസനം </br>
ആരെയും പേടിക്കാതെ ആകാശത്തിനു തൊട്ടു താഴെ ....!</br>
.</br>
കുത്തിനോവിക്കുന്ന തണുപ്പിൽ </br>
കോരിച്ചൊരിയുന്ന മഴയിൽ </br>
കൂടും കൂട്ടും കുടുംബവും നഷ്ടപ്പെട്ടതിന്റെ തീവ്രതയിൽ ...!</br>
.</br>
എന്നിട്ടും ഉയർത്തിതന്നെ വെക്കാനാഞ്ഞ തലയിൽത്തന്നെ </br>
ആദ്യത്തെ വെള്ളിടിയും ,</br>
ജീവനെത്തന്നെ കരിച്ചുണക്കിക്കൊണ്ട് ....!!!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>
Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com1tag:blogger.com,1999:blog-8292193976620313406.post-69903225189962695952023-01-04T17:14:00.002+05:302023-01-04T17:14:37.626+05:30കണ്ണുകളെ , നിങ്ങളുടെ കാഴ്ചക്കപ്പുറവും ....!കണ്ണുകളെ ,
നിങ്ങളുടെ കാഴ്ചക്കപ്പുറവും ....!Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com1tag:blogger.com,1999:blog-8292193976620313406.post-15397011568762723922022-12-18T20:14:00.004+05:302022-12-18T20:15:50.006+05:30ചതി .....!!!ചതി .....!!! </br>
.</br>
ചതിക്കുന്നവരെ എന്തുചെയ്യണം </br>
അതും </br>
കൂടെനിന്ന് , വിശ്വസിച്ച് ചതിക്കുന്നവരെ ...?</br>
,</br>
എന്തുചെയ്യണം ...!!!</br>
.</br>
കൊല്ലണം അല്ലെ ?. ചതിക്കുള്ള ശിക്ഷ മരണമല്ലേ ?</br>
.</br>
ആണോ !!</br>
.</br>
കൊന്നുകഴിഞ്ഞാൽ എല്ലാം കഴിഞ്ഞില്ലേ !!</br>
.</br>
അതൊരു ,.... രക്ഷപ്പെടുത്തലല്ലേ ...!!</br>
.</br>
അപ്പൊ പിന്നെ !?</br>
.</br>
അതെ , അവരെ അറിയിക്കണം , അവർ നമ്മളെ ചതിച്ചത് നമുക്കറിയാമെന്ന് ...!</br>
,</br>
എന്നിട്ട് ??</br>
.</br>
എന്നിട്ട് കൂടെ നിർത്തണം, നമ്മുടെ തന്നെ കൂടെ ..... ...!!</br>
.</br>
.............!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com1tag:blogger.com,1999:blog-8292193976620313406.post-35791060239709273292022-12-13T17:54:00.003+05:302022-12-13T17:54:49.797+05:30വസന്തമേ , നിനക്കും .... ?വസന്തമേ , നിനക്കും .... ?Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-51162361741584657462022-11-16T13:25:00.002+05:302022-12-01T13:35:21.995+05:30എന്നെ പുലിപിടിക്കാൻ വരുന്നേ ......!!!എന്നെ പുലിപിടിക്കാൻ വരുന്നേ ......!!!</br>
.</br>
അയ്യോ , അയ്യോ .....</br>
എന്നെ പുലി പിടിക്കാൻ വരുന്നേ ....!</br>
.</br>
പുലിയോ </br>
അതെങ്ങിനെ . </br>
പുലിയൊക്കെയങ്ങു കാട്ടിലല്ലേ ...!</br>
.</br>
അതെന്താ </br>
കാട്ടിലായാലും നാട്ടിലായാലും </br>
പുലി ആളെപിടിക്കില്ലേ ...?</br>
.</br>
പിടിക്കും ....!</br>
.</br>
മുന്നിൽചെന്നുപെട്ടാൽ നിങ്ങളെയും പുലി പിടിക്കില്ലേ </br>
.</br>
പിടിക്കും ...!</br>
.</br>
കാട്ടിൽ മാത്രമല്ല , നാട്ടിലും പുലി ആളെ പിടിക്കില്ലേ ....</br>
.</br>
പിടിക്കും ...!</br>
.</br>
അപ്പൊ പിന്നെ </br>
എന്നെ പുലിപിടിക്കാൻ വരുന്നേ </br>
അയ്യോ രക്ഷിക്കണേ എന്നെ പുലിപിടിക്കാൻ വരുന്നേ .......!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br> Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-56341951730307178422022-11-16T11:27:00.003+05:302022-11-16T11:27:59.350+05:30അതിന് , ദൈവത്തിന് വയറില്ലല്ലോ ...!!!അതിന് ,
ദൈവത്തിന് വയറില്ലല്ലോ ...!!!Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com1tag:blogger.com,1999:blog-8292193976620313406.post-86995843915120207652022-02-26T14:45:00.000+05:302022-02-26T14:45:06.426+05:30ഹൃദയത്തുടിപ്പുകൾ .....!!!ഹൃദയത്തുടിപ്പുകൾ .....!!! </br>
.</br>
ആശുപത്രിയിലെ ഇടുങ്ങിഞെരുങ്ങി ഉപ്പുമണക്കുന്ന തിരക്കിനിടയിൽ സ്കാനിംഗ് റൂമിനുമുന്നിലേക്ക് എന്റെ അവസരവും കാത്തു ചെല്ലുമ്പോൾ നേരം വല്ലാതെ വൈകിയിരുന്നു . ഡോക്ടർ ഉണ്ടാകുമോ എന്ന ആശങ്കയ്ക്കൊപ്പം ഇന്നുതന്നെ എല്ലാം കഴിഞ്ഞ് മരുന്നുംവാങ്ങി വരാൻപറ്റുമോ എന്ന വേവലാതി വേറെയും . ആൾക്കൂട്ടങ്ങളിൽ തനിച്ചായിപ്പോകുന്ന നീളമുള്ളവരാന്തകൾ താണ്ടി അവിടെയെത്തി നഴ്സിന്റെ കയ്യിൽ രശീതും കൊടുത്ത് എന്റെ ഊഴത്തിനായി കാത്തിരിക്കാൻ ഒരിടം തേടുമ്പോഴാണ് ചുറ്റും ഒന്ന് കണ്ണോടിക്കുന്നതും ...!</br>
.</br>
മുന്നിലെ കസേരകളിൽ രണ്ടിലും രണ്ടു ചെറുപ്പക്കാരായ ദമ്പതികളായിരുന്നു ഇരുന്നിരുന്നത് . അപ്പുറത്തെ ചുമരിനോടുചേർന്ന് ഒരു അപ്പൂപ്പനും. പ്രായാധിക്യത്തിന്റേതാകാം , വല്ലാതെ പരവേശപ്പെടുന്ന ആ അപ്പൂപ്പനെ ആശ്വസിപ്പിച്ചുകൊണ്ട് കൊച്ചുമകളോളം പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടിയും കൂടെയുണ്ടായിരുന്നു . അപ്പൂപ്പന്റെ വെപ്രാളത്തിൽ ഇടയ്ക്കു പ്രകോപിതയായും ഇടക്ക് അപ്പൂപ്പനെ ആശ്വസിപ്പിച്ചുകൊണ്ടും, പിന്നെ ചിലപ്പോൾ തനിക്കിതൊന്നും സഹിക്കാൻ വയ്യെന്ന മട്ടിൽപരിഭവിച്ചും അവൾ അപ്പൂപ്പനെ കരുണയോടെ വട്ടംചുറ്റിപ്പിടിച്ചിരുന്നു എന്നിട്ടും . ...!</br>
.</br>
മറ്റുചിലർ കൂട്ടംകൂടിയും വേറെചിലർ ഒറ്റതിരിഞ്ഞും നിൽക്കുന്നതിനിടയിൽ തൊട്ടുപുറകിലെ കസേരയിൽ ഒരു മധ്യവയസ്കൻ തന്റെ അവസരത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നതും കാണാമായിരുന്നു. വെള്ളം കുടിച്ച് വയറുവീർത്ത് മൂത്രമൊഴിക്കാൻ മുട്ടി തന്റെ അവസരം ഇപ്പോഴെത്തിയാലോ എന്ന ആശങ്കയിൽ മൂത്രമൊഴിക്കാൻ പോകാനുമാകാതെ വെപ്രാളപ്പെട്ടുകൊണ്ട് ....!</br>
.</br>
പിന്നെയും അവിടവിടെയായി കാത്തുനിൽക്കുന്ന മറ്റുള്ളവർക്കൊപ്പം ഒഴിഞ്ഞ ഒരിടം നോക്കി ചുമരിൽ ചാരിനിൽക്കേ എന്റെ കണ്ണുകളുടക്കിയത് മുന്നിലെ ആ ദമ്പതികളിൽ തന്നെ . ഏകദേശം ഇരുപതുകളിലുള്ള ആ യുവ മാതാപിതാക്കൾ രണ്ടു ജോഡിയും ഏറെ സ്നേഹത്തോടെ അതിലേറെ കരുതലോടെ അവിടെ കാത്തിരിക്കുന്നത് എന്നെയും എന്റെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയി . ഞങ്ങളുടെ ആദ്യത്തെ കുഞ്ഞുണ്ടാകുമ്പോഴത്തെ കാത്തിരിപ്പുകളും പ്രതീക്ഷകളും ...... സ്കാനിംഗ് റൂമിൽ വെച്ച് ആദ്യമായി കുഞ്ഞിന്റെ ഹൃദയ,മിടിപ്പ് ഡോക്ടർ കേൾപ്പിച്ചുതന്നപ്പോഴത്തെ ആ സന്തോഷക്കണ്ണുനീർ ഇപ്പോഴും കണ്ണുകളിൽ ഉള്ളപോലെ ....!</br>
.</br>
ആ യുവതികളായ അമ്മമാരേ നോക്കിയിരുന്നപ്പോൾ വയസ്സ് ഒരിക്കലും ബന്ധങ്ങൾക്ക് ഒരു വിഷയമേയല്ലെന്ന് എനിക്കപ്പോൾ ശരിക്കും തോന്നിപ്പോയി . തങ്ങളുടെ വയറ്റിൽ വളരുന്ന ജീവന്റെ തുടിപ്പിനെ എത്ര അരുമയോടെയാണ് അവർ കാത്തിരിക്കുന്നത് . ഇടയ്ക്കിടെ വയറ്റിൽകിടന്ന് ബഹളമുണ്ടാക്കുന്ന അവന്റെ അല്ലെങ്കിൽ അവളുടെ കുസൃതികൾ അവർ എത്ര സ്നേഹത്തോടെയാണ് അനുഭവിച്ചാസ്വദിക്കുനന്ത് ....!</br>
.</br>
വർത്തമാനത്തിൽനിന്നും ഭാവിയുടെ വസന്തത്തിലേക്ക് താന്താങ്ങൾ തങ്ങളുടെ കൈപിടിച്ചുനടക്കുംപോലെ , ഇടക്കിടെ ആ അമ്മമാർ അവരുടെ ഭർത്താക്കന്മാരുടെ കൈപിടിച്ച് വയറ്റിൽ വെച്ച് ആ കുഞ്ഞിന്റെ തുടിപ്പുകൾ അവരെക്കൂടി അനുഭവിപ്പിക്കുന്നത് കാണുമ്പോൾ അവരും എനിക്ക് എന്റെ അമ്മയാകുന്നപോലെയും ......!</br>
.</br>
അതിനിടയ്ക്ക് ഒരു ജോഡി ദമ്പതികൾ തിടുക്കത്തിൽ ആവേശത്തോടെ അകത്തേക്ക് അവരുടെ ഊഴത്തിൽ കയറിയപ്പോൾ ഞാൻ അവരെയും പരിസരംപോലും മറന്ന് സാകൂതം നോക്കുകയായിരുന്നു . അകത്തുകയറി കുറച്ചുകഴിഞ്ഞപ്പോൾ സ്കാനിങിനിടയിൽ ആ കുഞ്ഞിന്റെ ഹൃദയത്തുടിപ്പുകൾ ഡോക്ടർ അവർക്ക് കേൾപിച്ചുകൊടുക്കുന്നത് ശ്രദ്ധിച്ചുനിന്ന ഞാനും ആ നിർമ്മലമായ ശബ്ദങ്ങൾ ഹൃദയത്തിലേറ്റുവാങ്ങി ....!</br>
.</br>
അമ്മയുടെ വയറ്റിൽ ആ കുഞ്ഞിന്റെ ചലനങ്ങളും അവ വയറിനുപുറത്തേക്ക് കാണുമ്പോഴുള്ള സന്തോഷവും അച്ഛനോ അമ്മയോ അവരെ വയറ്റിൽ മുഖംചേർത്തുവെച്ച് വിളിക്കുമ്പോഴുള്ള അവരുടെ പ്രതികരണങ്ങളും ഓർത്തോർത്ത് ആ ഹൃദയത്തുടിപ്പുകളും ചേർത്തുപിടിച്ച് ഒരു കുഞ്ഞിളം പൈതലായി ആ അമ്മമാർക്കൊപ്പം ഈ ഞാനും ....!!!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-66275785338760170272022-02-18T00:24:00.009+05:302022-02-18T00:24:59.138+05:30ചുംബിക്കണം, എനിക്കെന്റെ പ്രിയപ്പെട്ടവളെ ....!!!ചുംബിക്കണം, എനിക്കെന്റെ പ്രിയപ്പെട്ടവളെ ....!!! </br>
.</br>
ചുംബിക്കണം </br>
എന്റേതാകുന്നവളെ </br>
എന്നേക്കുമാകുന്നവളെ </br>
എനിക്കെന്റെ പ്രിയപ്പെട്ടവളെ ...!</br>
.</br>
വേവുന്ന അടുക്കളയുടെ മുഷിഞ്ഞൊരിരുട്ടിൽ </br>
പാതിവെന്ത അവളുടെ വിയർപ്പൊട്ടിയ ദേഹം </br>
പുറകിലൂടെ ചേർത്തുപിടിച്ച് ആ പിന്കഴുത്തിൽ </br>
ഏറെ കരുതലോടെ ....!</br>
.</br>
കുളിരുന്ന പുലരിയുടെ നൈർമ്മല്യതയിൽ </br>
എണീക്കാൻമടിച്ചുകിടക്കുന്ന തന്നെ </br>
വിളിച്ചെണീപ്പിക്കാനെത്തുന്ന അവളെ </br>
തന്റെ നെഞ്ചിന്റെ ചൂടിലേക്ക് വലിച്ചടുപ്പിച്ച് </br>
ആ ചുണ്ടുകളിൽ സ്നേഹത്തോടെ ....!</br>
.</br>
കിട്ടിയവസ്ത്രവും വാരിചുറ്റി </br>
ഘടികാരസൂചിയെ പുറകിലേക്ക് വലിച്ചുകൊണ്ട് </br>
വീട്ടിലെപണിയെല്ലാം തീർത്ത് </br>
ഓഫിസിലേക്കിറങ്ങുന്ന അവളുടെ കൈകൾ </br>
പുറകിലേക്ക് വലിച്ചടുപ്പിച്ചാവാതിൽ മറവിൽ നിർത്തി </br>
ആ മൂർദ്ധാവിൽ കരുണയോടെ ....!</br>
.</br>
ഉള്ളതെല്ലാം നുള്ളിപ്പെറുക്കി തള്ളിയുരുട്ടുന്ന </br>
ജീവിതത്തെയും മുറുകെപ്പിടിച്ചോടുന്ന ഓട്ടത്തിനിടയിൽ </br>
വഴിയോരത്തെ പൂത്തുനിൽക്കുന്ന ആ വാകമരച്ചുവട്ടിൽ </br>
അവളെയൊന്ന് പിടിച്ചിരുത്തി </br>
വാങ്ങിക്കൊടുക്കുന്ന ഐസ്ക്രീം </br>
അവളുടെ ചുണ്ടിൽനിന്നും ഏറെ കൊതിയോടെ</br>
നുണഞ്ഞുകൊണ്ട്, പ്രണയത്തോടെ .....!</br>
.</br>
കുടുംബവും കുട്ടികളുമായുള്ള യാത്രക്കിടയിൽ </br>
അവർക്കൊപ്പം നടക്കുന്ന അവളെ മാത്രം </br>
പുറകിലേക്കൊന്നു വലിച്ചുപിടിച്ച് </br>
വയറിലൂടെ കയ്യിട്ട് ചേർത്തുപിടിച്ച് തലകൾ മുട്ടിച്ചുകൊണ്ട് </br>
ആ കവിളുകളിൽ അരുമയോടെ ....!</br>
.</br>
പ്രാരാബ്ധ പാച്ചിലിൽ വല്ലാതെ </br>
പിടഞ്ഞുപോകുമ്പോൾ </br>
തന്റെ ഹൃദയത്തോട് ചേർത്തുപിടിച്ച് </br>
ആ നെഞ്ചിൽ വാത്സല്യത്തോടെ ....!</br>
.</br>
കുഞ്ഞു കുറുമ്പുകളിൽ </br>
പരിഭവങ്ങളിൽ </br>
പിണക്കങ്ങളുടെ നൊമ്പരങ്ങളിൽ </br>
വികൃതികളിലെ അറിയാത്ത തെറ്റുകളിൽ</br>
അവളുടെ ആത്മാവിൽ </br>
തൊട്ടറിവിന്റെ വിശ്വാസപൂർവ്വം ....!</br>
.</br>
കുളിരും നിലാവും </br>
നിശാഗന്ധികളും നിറഞ്ഞ പ്രണയാർദ്രരാവിൽ </br>
ആവേശത്തോടെ കാത്തിരിക്കുന്ന </br>
അവൾക്കുമുന്നിൽ താണിരുന്ന് </br>
ആ കാൽവിരലുകളിൽ വശ്യതയോടെ ....!</br>
.</br>
കുളിച്ചീറനോടെ കടന്നെത്തുന്ന അവളുടെ </br>
ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ നിറഞ്ഞ </br>
കാർകൂന്തലൊതുക്കിമാറ്റി </br>
ആ ഈറൻ ചൂടിൽ മിടിക്കുന്ന നഗ്നമായ </br>
അവളുടെ നെഞ്ചിൽ ആവേശത്തോടെ .....!</br>
.</br>
രാത്രിയുടെ പുതപ്പിനടിയിൽ </br>
ശ്വസിക്കാൻ മറക്കുന്ന ആവേശതിരകളിൽ </br>
സംതൃപ്തിയോടെ പാതികൂമ്പുന്ന </br>
അവളുടെ കൺപോളകളിൽ </br>
കത്തുന്ന കാമത്തോടെ ......!</br>
.</br>
പ്രണയത്തിനും സ്നേഹത്തിനുമപ്പുറം </br>
ജീവനും ജീവിതവും പകുത്ത് </br>
എന്റേതുമാത്രമാകുന്ന എന്റെ പ്രിയപ്പെട്ടവൾക്ക് </br>
ആത്മാവിന്റെ ജീവശ്വാസം പകർന്ന് </br>
എല്ലാ സത്യത്തോടെയും ....!!!</br>
.</br>
ചുംബിക്കണം </br>
എന്റേതുമാത്രമാകുന്ന </br>
എനിക്കെന്റെ പ്രിയപ്പെട്ടവളെ ....!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ</br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-43498509969177164752022-01-16T21:07:00.002+05:302022-01-16T21:07:10.560+05:30വിപ്ലവം .....!!!വിപ്ലവം .....!!! </br>
.</br>
വിപ്ലവം </br>
തോക്കിൻ കുഴലിലൂടെ വന്ന് </br>
ജനാധിപത്യത്തിലൂടെ കടന്ന് </br>
വ്യക്ത്യാരാധനയിലേക്കും </br>
പിന്നെയിപ്പോ </br>
തിരുവാതിരകളിക്കാനും </br>
തുടങ്ങിയതും വിപ്ലവംതന്നെ ....!!!</br>
,</br>
സുരേഷ്കുമാർ പുഞ്ചയിൽ</br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-62897097669566070662021-12-07T21:55:00.003+05:302021-12-07T21:55:18.450+05:30മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് പഞ്ചവടിപ്പാലമായാൽ ...!!!മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് പഞ്ചവടിപ്പാലമായാൽ ...!!!</br>
..</br>
മുല്ലപ്പെരിയാറിൽ ഇപ്പോഴുള്ള അണക്കെട്ട് പൊളിച്ച് പുതിയൊരു അണക്കെട്ട് പണിയുക എന്നത് അടിയന്തിര പ്രാധാന്യമുള്ള ഒരു അത്യാവശ്യമായിരിക്കെ കാലപ്പഴക്കം ഒന്നുകൊണ്ടുമാത്രം പൊളിക്കേണ്ടിവരുന്ന ആ അണക്കെട്ടിനുപകരം പണിയുന്ന പുതിയ അണക്കെട്ട് പാലാരിവട്ടം പാലംപോലെയും കോഴിക്കോട്ടെ ബസ്സ്റ്റാൻഡ് പോലെയും നാട്ടിലെ റോഡുകൾ പോലെയുമൊക്കെയുള്ള പുതിയകാല നിർമ്മിതിയിൽ പണിതുയർത്തിയാൽ ഇപ്പോൾ പാതിസമാധാനത്തോടെയെങ്കിലും കഴിയുന്ന അവിടെയുള്ള ജനങ്ങൾ പിന്നെ എങ്ങിനെയാണ് നസ്സമാധാനത്തോടെ കിടന്നുറങ്ങുക ...?</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ</br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-41941382508288250112021-12-02T18:52:00.004+05:302021-12-02T18:52:18.288+05:30കയ്യകലത്തിൽ കൈത്താങ്ങുകൾ കരുതിവെക്കുന്നവർ ....!!!കയ്യകലത്തിൽ കൈത്താങ്ങുകൾ കരുതിവെക്കുന്നവർ ....!!! </br>
.</br>
ചിലർ അങ്ങിനെയുമാണ് . എന്നെന്നേക്കും നമ്മുടെകൂടെ മാത്രമായുണ്ടാകുമെന്ന് ദൃഢപ്രതിജ്ഞയോടെ നമുക്കൊപ്പം ചേർന്ന് നമ്മുടേതായി നടന്നു നീങ്ങുമ്പോഴും അവർ അവർക്കടുത്തേക്കു നീട്ടിനിൽക്കുന്ന അവരുടെ പ്രിയപ്പെട്ടവരുടെ ആ കൈകളും വിടാതെ വിട്ടു നിർത്തും . ചേർത്തല്ലെങ്കിലും ചേർക്കാതെയും കൂടെനിർത്തും . ഇടക്കൊരു പുഞ്ചിരി , പിന്നെയിടക്കൊരു ശ്രദ്ധയോടെയുള്ള നോട്ടം .. അത്രയൊക്കെയും ധാരാളമായി മതിയാകുന്ന ആ കൈയുടമകകൾക്ക് സ്വന്തമായി ....!</br>
.</br>
പകലിനെപകുത്ത് അതിലൊരുരാത്രിയുണ്ടാക്കി ആ രാത്രിയിൽ തന്റേതായ ലോകം ചമയച് അതിലും കൂടി ഒരേസമയം വിരാചിക്കുന്ന അവർ , അവകാശങ്ങളും അധികാരങ്ങളും അനുവദിക്കുമ്പോഴും മുഖംമൂടിയണിഞ്ഞ നിരവധി അറകൾക്കുള്ളിരുന്ന് തന്റെ സ്വത്വത്തെ കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും വാചാലരാകും. സത്യത്തെ വിളിച്ചുപറയുന്നവരെ അവർ വിഡ്ഢികളാക്കി പീഡകരും മനസ്സാക്ഷിയില്ലാത്തവരും നിന്ദിതരുമാക്കും ....!</br>
.</br>
അവർക്കുവേണ്ടി ആകാശവും ഭൂമിയും നിറഞ്ഞുനിൽക്കാനും അവർക്കുവേണ്ടി ഒരുസ്വപ്നലോകംതന്നെ തീർക്കാനും കാത്തുനിൽക്കുന്നവർക്കുമുന്നിൽ നമ്മൾ വെറും നിസ്സാരന്മാരാകും . ഒന്നുമില്ലാതെ എല്ലായിടത്തും തോറ്റ് ഒന്നിനുംകൊള്ളാതെ ... നമ്മുടെ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും ചിന്തകൾക്കും ആഗ്രഹങ്ങൾക്കും സത്യസന്ധതയ്ക്കും ഒന്നും ഒരുവിലയുമില്ലാതെ....!</br>
.</br>
അവർ പലപ്പോഴുമാകട്ടെ നമ്മെയങ്ങില്ലാതെയാക്കിക്കളയുകയും ചെയ്യും . നമുക്കിഷ്ടമില്ലെന്ന് അവരോടു പറയുന്ന കാര്യങ്ങളിൽ അവർ തെറ്റുചെയ്യുന്നില്ലെന്നു നമ്മെ ബോധ്യപ്പെടുത്താൻ വേണ്ടി അതുതന്നെ മനപ്പൂർവ്വം വീണ്ടും വീണ്ടും നമുക്കുമുന്നിൽ ചെയ്തുകൊണ്ട് . നീയെന്തുവിചാരിച്ചാലും എനിക്ക് പുല്ലാണെന്ന പുച്ഛത്തോടെ . നീയല്ലെങ്കിൽ എന്നെ മനസ്സിലാക്കുന്ന മറ്റുപലരുമുണ്ടെന്ന അഹങ്കാരത്തോടെ. ഞാൻ ഇങ്ങിനെത്തന്നെയായിരിക്കുമെന്ന വാശിയോടെ മുന്നോട്ടുതന്നെ പോകും . അവിടെ തോറ്റുപോകുന്ന നമ്മൾ വിഡ്ഢികളായി പിന്മാറുകയല്ലാതെ മറ്റെന്തുചെയ്യാൻ ...!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ</br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com1tag:blogger.com,1999:blog-8292193976620313406.post-77473315670300732742021-11-26T13:23:00.009+05:302021-11-26T13:23:52.650+05:30പ്രവാസികളേ , ഇനിയും ... ഇനിയും ....!!!പ്രവാസികളേ , ഇനിയും ... ഇനിയും ....!!! </br>
. </br>
ജീവിതവഴികളിലെ മരീചികകൾ തേടി മനപ്പൂർവ്വമായോ അല്ലാതെയോ ഒക്കെ എത്തിപ്പെടുന്ന ഇടങ്ങളെ തന്റേതായ ഇടമാക്കി മാറ്റി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന മനുഷ്യരൊക്കെയും എപ്പോഴും മറ്റുള്ളവർക്കുമുന്നിലും ആ മരീചികയുടെ വിസ്മയികതയിൽ തന്നെയാണ്താനും ജീവിപ്പിച്ചുപോരുന്നതും . ഓരോ പുലരിയിലും ഓരോ ചുവടിലും പ്രതീക്ഷകളിൽ മാത്രം ജീവിക്കുന്നവർ . ഓരോ വീഴ്ചയ്ക്കുശേഷവും നല്ലനാളെയേ മാത്രം സ്വപ്നം കാണുന്നവർ . അവരവരുടെ ഇഷ്ടത്തെക്കാൾ പിന്നെയങ്ങോട്ടവരെനയിക്കുന്നതൊക്കെയും സാഹചര്യങ്ങൾ മാത്രമെന്നത് വിധിവൈപരീധ്യവും ...!!! </br>
. </br>
ഇനിയും മായാത്ത നാട്ടുവഴികളും അടുത്തവീട്ടിലെ ഉമ്മറത്തിണ്ണയിലെ കട്ടൻചായയും മഴയത്തിറങ്ങിവരുന്ന തോട്ടിടവഴിയിലെ പരൽമീനുകളും ഒക്കെ തങ്ങളുടെ മൂഡസ്വർഗ്ഗത്തിലെ സ്ഥിരം കാഴ്ചകളാക്കി ഇപ്പോഴും വിഡ്ഢികളാണെന്ന് സ്വയം തിരിച്ചറിയാൻ പോലും കഴിയാത്തത്രയും വിഡ്ഢികളായി ജീവിതം ഹോമിക്കുന്നവരെ വിളിക്കേണ്ട പേരും പ്രവാസികൾ എന്നുതന്നെ . എല്ലാവര്ക്കും എപ്പോഴും വേണ്ടവരും എന്നാൽ ആർക്കും ഒരിക്കലും വേണ്ടാത്തവരുമായ വിചിത്ര ജീവികൾ . എന്തെങ്കിലും ചെയ്തോഎന്നുചോതിച്ചാൽ ഒന്നുംചെയ്തില്ലെന്നും ചെയ്തില്ലേ എന്നുചോദിച്ചാൽ ചെയ്തെന്നും തനിക്കുതന്നെ ഉത്തരം കിട്ടാത്ത കടംകഥകളിൽ സ്വയം വിരാചിക്കുന്നവർ ....! </br>
. </br>
ഔദ്യോഗിക ആവശ്യത്തിനായി ജോലിക്കാരെ തിരയുക എന്നത് ഏറെ കഠിനമായൊരു പ്രക്രിയയാണ് എപ്പോഴും . ചെലവുചുരുക്കലിന്റെ ഭാഗമായി പലദൗത്യങ്ങളും സ്വയം ഏറ്റെടുക്കേണ്ടിയും വരുമ്പോൾ പ്രത്യേകിച്ചും . ഒരു ജോലി ഒഴിവുണ്ടെന്ന് അറിയുമ്പോൾ അതന്വേഷിച്ചുവരുന്ന ആളുകളുടെ ജീവിതം നമുക്കുമുന്നിൽ തുറക്കുന്നത് പലപ്പോഴും വേദനയുടെ നെരിപ്പോടുകളായിരിക്കും എന്നത് തിരഞ്ഞെടുപ്പ് പ്രക്രിയകളെ ഏറെ സങ്കീര്ണവുമാക്കും . മാനുഷിക പരിഗണയ്ക്കാണോ കമ്പനി ആവശ്യങ്ങൾക്കാണോ മുൻഗണന കൊടുക്കേണ്ടതെന്നുപോലും നിശ്ചയിക്കപ്പെടാൻ പലപ്പോഴും ഏറെ പ്രയാസപ്പെടുകയും ചെയ്യും ...! </br>
. </br>
കമ്പനി നിശ്ചയിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഉള്ളവരിൽപോലും ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഒരുതരത്തിലും നിർണയിക്കാൻ പോലും പ്രയാസമായ വിധത്തിൽ ദുരിതങ്ങളിൽ കഷ്ട്ടപ്പെടുന്നവരുടെ ഒരു നീണ്ട നിരതന്നെയുണ്ടാകും മുന്നിൽ പലപ്പോഴും . ജീവിതത്തിന്റെ മുക്കാലും ചിലപ്പോൾ മുഴുവനും തന്നെയും കഴിഞ്ഞിട്ടും ഇനിയും എങ്ങുമെത്താത്തവരുടെ ആധിയും ആവലാതിയും പലപ്പോഴും ഉറക്കം കെടുത്തുമ്പോൾ നമ്മുടെ വ്യഥകളും വേദനകളും എത്രനിസ്സാരമെന്ന് നമുക്കുതന്നെ തോന്നിപ്പോകുന്ന അവസരങ്ങൾ . ഓരോ ദിവസവും നൂറുകണക്കിനായി വരുന്ന ഓരോ ഫോൺ വിളികളിലും നമുക്ക് തൊട്ടറിയാവുന്ന അവരുടെ പ്രതീക്ഷകൾ . മുന്നൂറും നാനൂറും ഒക്കെയുള്ള മെസ്സേജുകളിലൊക്കെയും അവരുടെ ആവലാതികളും അപേക്ഷകളും ഹൃദയം തൊടുന്ന വേദനകളും . പറ്റാവുന്ന അത്രയും. ഫോൺ കാളുകൾ എടുക്കുകയും കഴിവിന്റെ പരമാവധി മെസ്സേജുകൾക്കു മറുപടിപറയുകയും ചെയ്യുമ്പോഴും പലപ്പോഴും സ്വയം നിയന്ത്രിക്കാൻ തന്നെ പാടുപെടേണ്ട അവസ്ഥയും ....! </br>
. </br>
പ്രവാസികളാണ് എന്ന ഒറ്റക്കാരണത്താൽ മാത്രം നാട്ടിൽ ഒരു രേഖയിലും ഇല്ലാത്തവർ . ഒരു ആനുകൂല്യങ്ങളും കിട്ടാത്തവർ . ഇത്രകാലവും നാടിന്റെ ഹൃദയം തൊട്ടറിയാൻ കഴിയാതെ എന്തുചെയ്യണമെന്നറിയാതെ ഉഴലുന്നവർ . സാഹചര്യങ്ങൾകൊണ്ട് ജോലിനഷ്ടപ്പെട്ടു നിർബന്ധപൂർവ്വം തിരിച്ചുപോകേണ്ടിവന്നവർ . നാട്ടിൽപോയി കുടുംബത്തോടൊപ്പം ഉള്ളതുകൊണ്ട് ജീവിക്കാമെന്ന് കരുതി പോയിട്ട് ഒരുതരത്തിലും നിൽക്കക്കള്ളിയില്ലാതെ എങ്ങിനെയങ്കിലും ഒന്ന് തിരിച്ചുപോയാൽ മതിയെന്ന് വിലപിക്കുന്നവർ ... ഒരുജീവിതംകൊണ്ട് ഉണ്ടാക്കിയതൊക്കെയും ഒരു നിമിഷം കൊണ്ട് നഷ്ട്ടമായവർ . വിശ്വസിച്ചവരാൽ ക്രൂരമായി ചതിക്കപ്പെട്ടവർ . സ്വന്തം കുടുംബത്തിനുപോലും അന്യമാകുന്നവരും വേണ്ടാതാകുന്നവരും . എല്ലാം പലരും പറഞ്ഞു പഴകിയ പതിവുകാഴ്ചകൾ പോലെയെങ്കിലും ജീവിതം നമുക്കുമുന്നിൽ കാണിച്ചുതരുന്നതൊക്കെയും സത്യത്തിന്റെ നേർക്കാഴ്ചകൾതന്നെ ....! </br>
. </br>
പള്ളികെട്ടാനും അമ്പലം പണിയാനും നേർച്ചനടത്താനുമൊക്കെ ഓടിനടക്കുന്ന ഒരു മതവും ഇവരുടെയാരുടെയും സഹായത്തിനുപോലും വരാനില്ലെന്ന് സത്യസന്ധമായി തിരിച്ചറിയുന്നവർ . വിശക്കുന്ന ഭക്ഷണത്തിൽപോലും മതം കലർത്തുന്ന അഭിനവ മത പണ്ഡിതരുടേറും ദൈവത്തിന്റെ നേർ പ്രതിപുരുഷരുടെയും കാഴ്ചയിൽപോലുമെത്താത്തവർ . വിശപ്പിനേയും ദുരിതങ്ങളെയും മതത്തിന്റെയും പ്രശസ്തിയുടെയും പേരിൽ വിറ്റുകാശാക്കുന്നവരുടെ ഏഴയലത്തുപോലും എത്താത്തവർ ... , ഇനിയും ആർക്കും വേണ്ടിയിട്ടും വേണ്ടാത്തവർ . ആനുകൂല്യങ്ങളുടെ ഒരു പെരുമഴതന്നെ അനുഭവിക്കുന്ന സര്ക്കാര്ജീവനക്കാർക്കും രാഷ്ട്രീയക്കാർക്കുമപ്പുറം ജീവിക്കാൻ ഒരുവഴിയുമില്ലാത്ത യഥാർത്ഥ പട്ടിണിപ്പാവങ്ങളുടെ നേർചിത്രങ്ങൾ . എത്രയൊക്കെ അനുഭവങ്ങളും പാഠങ്ങളും അനുഭവിച്ചറിഞ്ഞാലും സത്യത്തിൽ ഇനിയും ഒന്നും പഠിക്കാത്ത പമ്പര വിഡ്ഢികൾ ....!. </br>
. </br>
അച്ഛൻ പണ്ട് പറയാറുണ്ട് നല്ലതുവരട്ടെ എന്നുകരുതി മറ്റൊരാളുടെ കല്യാണക്കാര്യത്തിലും ജോലിക്കാര്യത്തിലും ഒരിക്കലും ഇടപെടാൻ പോകരുതെന്ന് . അങ്ങിനെപോയാൽ ഒടുവിൽ എല്ലാകുറ്റവും അയാൾക്കാകുമെന്ന് . അത് സത്യമാണെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുമുണ്ട് അതിന്റെ ചീത്തപ്പേരുകൾ ധാരാളം അനുഭവിച്ചിട്ടുമുണ്ട് . എങ്കിലും .....!!! </br>
. </br>
സുരേഷ്കുമാർ പുഞ്ചയിൽ </br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-81348362356036498252021-11-21T03:48:00.006+05:302021-11-21T03:48:27.085+05:30നിർമ്മാതാവിനെ തേടി ...!!!നിർമ്മാതാവിനെ തേടി ...!!!</br>
.</br>
സിനിമ ചിന്തയിലും പ്രവൃത്തികളിലും മാത്രമല്ലാതെ ഓരോ ശ്വാസത്തിലും നിറഞ്ഞുനിന്നിരുന്ന കാലം .
സിനിമാ സങ്കേതങ്ങളുടെ കാണാക്കാഴ്ചകൾ തേടിയുള്ള യാത്രകൾ ഫിലിം ഫെസ്ടിവലുകളിൽ മാത്രമൊതുങ്ങാതെ ജീവിതങ്ങളും കടന്നുപോയിരുന്ന നേരം . അപ്പോഴാണ് പലകുറി അവർത്തിച്ചെഴുതി തിരുത്തിയും പകർത്തിയും പിന്നെയും പിന്നെയും മാറ്റങ്ങൾവരുത്തി എന്നിട്ടും തൃപ്തിയാകാത്ത തിരക്കഥയും കയ്യിൽ വെച്ച് ലൊക്കേഷനും ആർട്ടിസ്റ്റുകളെയും മനസ്സിൽ സങ്കൽപ്പിച്ച് ക്യാമറ ആംഗിളുകൾ വരെ നിശ്ചയിച്ചുറപ്പിച്ച് ഓരോ ഷോട്ടും മനസ്സിൽ പലകുറി റിഹേഴ്സൽ നടത്തിയൊക്കെയാണ് ഒടുവിൽ ഓരോ സിനിമചെയ്യാനുമുള്ള അടങ്ങാത്ത ആഗ്രഹത്തോടെ നിർമ്മാതാവിനെ തേടി പുറത്തിറങ്ങാറുള്ളത് . സകല ദൈവങ്ങളെയും കണ്ടു പ്രാർത്ഥിച്ച് നല്ല നേരവും നല്ല ദിവസവും ഒക്കെ നോക്കി ഏറെ മോഹത്തോടെ, ഏറെ പ്രതീക്ഷയോടെ ...!</br>
.</br>
സിനിമയുമായി ബന്ധപ്പെട്ടവരെയും അടുത്തറിയാവുന്ന പണക്കാരെന്ന് തോന്നുന്നവരെയും വിദേശത്തൊക്കെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും എന്നുവേണ്ട, ഒരുപരിചയവും ഇല്ലാത്തവരെ പോലും കാത്തുനിന്ന് കാത്തുനിന്ന് കണ്ട് സംസാരിച്ചിട്ടുണ്ട് പലകുറി . ചിലർ പരിഹസിക്കും, ചിലർ പുച്ഛിക്കും , ചിലരാകട്ടെ പ്രത്യക്ഷത്തിൽ പ്രോത്സാഹിപ്പിക്കുമെങ്കിൽ പിന്നിൽ അപമാനിക്കും . ചിലർ നിസ്സഹായത പ്രകടിപ്പിക്കും ചിലർ പറ്റില്ലെന്ന് കർക്കശ്യത്തോടെ പറയുകയും ചെയ്യും. എന്തായാലും അവരുടെയൊക്കെ ഭാഗ്യവുമാകാം അന്നതൊന്നും നടന്നില്ലെന്നത് സത്യവും ...!</br>
..</br>
ഒരു സിനിമ പിടിക്കാനുള്ള കാശിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായാണ് അന്നൊക്കെ നടന്നിരുന്നത് . കൂട്ടിനു കട്ടക്ക് നിൽക്കുന്ന ഒരുപറ്റം സുഹൃത്തുക്കളും കൂടിയാകുമ്പോൾ വേണമെങ്കിൽ ഒരിക്കൽക്കൂടി ലങ്കപോലും ഹനുമാനെക്കാൾ മുന്നേ ചാടിക്കടന്നുപോകാമെന്ന നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലുണ്ടുതാനും . പറ്റാവുന്ന വഴികളൊക്കെയും ആലോചനയിലുണ്ടാകും എപ്പോഴും . കച്ചവടം, വിദേശ യാത്ര , ജോലി അങ്ങിനെ മോഷണവും പിടിച്ചുപറിയുമൊഴിച്ച് എന്തും എന്തും . ഓരോ ദിവസവും ഓരോ യമണ്ടൻ ആശയങ്ങളുമായി എത്തുന്ന ഓരോരുത്തരും ആവേശപൂർവ്വം ഓരോ പോയിന്റുകളും ചർച്ച ചെയ്തുവരുമ്പോഴേക്കും അവസാനം അത് ചീറ്റിപ്പോകാറാണ് പതിവെങ്കിലും ...!</br>
.</br>
അങ്ങിനെയാണ് ഗോദാവരിതീരത്ത് സ്വർണം അരിച്ചെടുക്കുന്നവരുടെ കയ്യിൽ നിന്നും സ്വർണം വാങ്ങി നാട്ടിലെത്തിച്ചു കൊടുത്താൽ വലിയ പ്രതിഫലം കിട്ടുമെന്ന് കേട്ടത് . കേട്ടപാതികേൾക്കാത്തപാതി പെട്ടിയും കിടക്കയും കെട്ടി തയ്യാറായ സുഹൃത്തുക്കളോടൊപ്പം അങ്ങോട്ടുതന്നെ വെച്ചുപിടിക്കാൻ തീരുമാനമായി ഞാനും . നാലുപേർ ചേർന്ന നാലു ഗ്രൂപ്പുകളായി തവണകളായി കടത്തൽ നടത്താമെന്നും അങ്ങനെയാകുമ്പോൾ തുടർച്ചയായി കുറച്ചുകുറച്ചായി ഒരു വര്ഷം കൊണ്ട് ആവശ്യത്തിന് കാശുണ്ടാക്കാമെന്നും കൂട്ടത്തിലെ ബുദ്ധിരാക്ഷസർ സ്കെച്ചും പ്ലാനും വരച്ചുതരികയും ചെയ്തു ...!</br>
.</br>
ഗോദാവരി പോയിട്ട് ഭാരതപ്പുഴ എവിടെയാണെന്നുപോലും ശരിക്കറിയാത്ത ഞങ്ങളാണ് ഒരുവിധം വണ്ടിക്കൂലിക്കുള്ള കാശൊക്കെ അമ്മമാരേ ഇസ്ക്കിയും അനിയത്തിമാരുടെ കുടുക്ക മാന്തിയും ഒക്കെ ഒപ്പിച്ചെടുത്ത് . ആദ്യത്തെ സംഘത്തിൽ ഞാൻ തന്നെയായിരുന്നു മുന്നിൽ . ഇന്നത്തെപോലെ കണ്ണടച്ച് മനസ്സിൽ ധ്യാനിക്കാൻ ഗൂഗിളമ്മായിയൊന്നും വഴികാണിക്കാനുണ്ടായിരുന്നില്ലാത്ത അക്കാലത്ത് , കിട്ടിയ . ബസ്സിലും ട്രെയിനിലും നടന്നും ഒക്കെയായി ചോയ്ച്ച് ചോയ്ച്ച് പോയി ഒരുവിധം കഷ്ടിച്ചാണ് അവിടെവരെ എത്തിപ്പെട്ടത് ...!</br>
.</br>
ജട്ടിവരെ അഴിച്ചെടുത്തും ജാതകം വരെ അരിച്ചുനോക്കിയും മാത്രം പ്രവേശനമുള്ള ആ ഒരു വിഭാഗങ്ങളുടെ ആവാസകേന്ദ്രങ്ങളാണ് അവിടെയൊക്കെയെന്ന് പൊട്ടക്കിണറ്റിലെ തവളകളായ ഞങ്ങൾക്കുണ്ടോ അന്നറിയുന്നു . . പക്ഷെ ഞങ്ങളെ കണ്ടാൽത്തന്നെ പൊട്ടന്മാരാണെന്ന് മുഖത്തെഴുതിവെച്ചിരുന്നത് അവർക്ക് വായിക്കാൻ എളുപ്പം കഴിഞ്ഞതുകൊണ്ടാകാം യാതൊരു പരിശോധനകളും കൂടാതെയാണ് നാടൻ തോക്കുകൾ കളിപ്പാട്ടങ്ങൾ പോലെ കൊണ്ടുനടക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകളുടെ ഇടയിലേക്ക് ഞങ്ങളെ അവരിൽ ചിലർ കൊണ്ടുപോയത് ....!</br>
.</br>
നന്നേ ഇടുങ്ങിയ വഴികളും ഗുഹകൾ പോലുള്ള വീടുകളും മലമടക്കുകൾക്കിടയിലൂടെ കുതിരകളും കഴുതകളും വലിക്കുന്ന വണ്ടികളും ഇരുട്ടുമാത്രം നിറഞ്ഞുനിൽക്കുന്ന കാടുകളും പൊന്തക്കാടുകൾക്കിടയിൽ പോലും മറഞ്ഞിരിക്കുന്ന തോക്കുധാരികളും എന്തിനെയും സംശയത്തോടെമാത്രം നോക്കുന്ന കുട്ടികൾ പോലുമുള്ള ആ പ്രദേശം ശരിക്കും വല്ലാതെ ഭീതിതവും ആശ്ചര്യം നിറഞ്ഞ ദുരൂഹത നിലനിർത്തുന്നതുമായിരുന്നു . പുറത്തെ ലോകവുമായി അവർക്കടുത്ത ബന്ധമാണുള്ളതെങ്കിലും പുറം ലോകത്തിന് ഒരിക്കലും എത്തിപ്പെടാനാകാത്ത വിധം കൊട്ടിയടച്ച ആ ലോകത്തിൽ ഞങ്ങൾ ശരിക്കും ആലിസ് വണ്ടർലാന്റിൽ പോയപോലെയായിരുന്നു ..ഇടക്കെപ്പോഴോ അവരിൽ ചിലർത്തന്ന ഭക്ഷണത്തിനും വെള്ളത്തിനും പോലും എന്തോ ഭയം രുചിക്കുന്ന അപരിചിതത്വം തന്നെയായിരുന്നു താനും .....!</br>
.</br>
അവിടെയെത്തിയപ്പോഴാണ് കാര്യം എന്ത് ഭാഷയിൽ പറഞ്ഞു ഫലിപ്പിക്കും എന്ന പ്രശ്നം വന്നത് പിന്നെ ലാലേട്ടൻ വളീം ചോദിച്ച് പോയപോലെ ഒരുവിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ചപ്പോൾ മനസ്സിലായിട്ടോ അതോ മനസ്സിലാകാതെയോ ആവൊ ഇപ്പൊ ഇവിടൊന്നുമില്ലെന്ന് ആഗ്യം കാണിച്ച് അവർ ഞങ്ങളെ ദയാപൂർവ്വം മടക്കി അയച്ചു . ,കാര്യം നടക്കാതെ തിരിച്ചുപോരേണ്ടിവന്നതിലുള്ള നിരാശയിലും വിഷമത്തിലും കൂട്ടുകാർ ഇരിക്കുമ്പോൾ കാശുണ്ടാക്കാനാണ് പോയതെങ്കിലും അവിടുത്തെ അപ്പോഴത്തെ അവസ്ഥയൊക്കെ കണ്ടപ്പോൾ എനിക്കാദ്യം മനസ്സിൽ ഒരു ലഡ്ഡുവാന് പൊട്ടിയത് . പുതിയൊരു സിനിമക്കുള്ള പ്രമേയം കിട്ടിയ ആവേശവും അതെങ്ങിനെയെങ്കിലും ഒന്നെഴുതിത്തീർക്കാനുള്ള വ്യഗ്രതയുമായിരുന്നു തിരിച്ചുവരുമ്പോഴെല്ലാം . നടക്കാതെ പോയ ഒരുപാട് ആഗ്രഹങ്ങളുടെ കൂട്ടത്തിലേക്കുള്ള മറ്റൊരധ്യായം കൂടെയായി അതും ...!!!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com0tag:blogger.com,1999:blog-8292193976620313406.post-5842293015054851522021-11-16T19:54:00.009+05:302021-11-16T19:54:49.452+05:30അച്ഛന്റെ ആനവണ്ടി ...!!!അച്ഛന്റെ ആനവണ്ടി ...!!! </br>
. </br>
അച്ഛനും ചെറിയച്ഛന്മാരുമൊക്കെയും വണ്ടിയുമായി ബന്ധപ്പെട്ട പണികളിലായിരുന്നതുകൊണ്ടുതന്നെ വണ്ടി ഞങ്ങളുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു എപ്പോഴും. ഡ്രൈവറായും കണ്ടക്ടറായുമൊക്കെ അച്ഛനും ചെറിയച്ഛന്മാരും ഞങ്ങളുടെ പരിസരപ്രദേശങ്ങളിൽത്തന്നെ പണിയെടുത്തിരുന്നതിനാൽ അതിന്റെ സൗകര്യങ്ങൾ ഞങ്ങളും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു എപ്പോഴും . ടെമ്പോയും കാറും ജീപ്പുമൊക്കെ വീട്ടിലുണ്ടായിരുന്ന വണ്ടികളെങ്കിലും എനിക്കേറെ ഇഷ്ട്ടം അപ്പോഴും ഞങ്ങളുടെ ജീവനോപാധിയായിരുന്ന അച്ഛന്റെ ആ ആനവണ്ടിത്തന്നെയായിരുന്നു ....! </br>
. </br>
ഞങ്ങളുടെ വീടിനടുത്തുകൂടെ വല്ലപ്പോഴുമേ ആനവണ്ടികൾ ഉണ്ടാകാറുള്ളൂ എങ്കിലും ദൂരയാത്രകളിൽ പണ്ടുമുതലേ എപ്പോഴും ഞാനും തിരഞ്ഞെടുത്തിരുന്നത് ആനവണ്ടികൾ തന്നെ. ഒരു സുരക്ഷിതത്വ ബോധവും യാത്ര ആസ്വദിക്കാനുള്ള അവസരവും നമ്മുടെ സൗകര്യവുംകൂടി കണക്കിലെടുക്കുന്നു എന്നൊരു തോന്നലും തിക്കുംതിരക്കും ബഹളവുമൊന്നുമില്ലാത്തതും ഒക്കെക്കൂടി ആനവണ്ടികൾ പ്രത്യേകിച്ചും ദൂരയാത്രകൾക്ക് തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പലതായിരുന്നു ....! </br>
. </br>
സ്റ്റോപ്പിൽ നിർത്താതിരിക്കലും കാലിയടിച്ചുപോകുമ്പോഴും ആളെകയറ്റാതിരിക്കലും താമസിച്ചോ വേഗത്തിലോ പോയി റൂട്ട് കട്ടാക്കലും ഒക്കെ അടക്കം നിരവധി അനവധി പൊറുക്കാനാവാത്ത അതിക്രമങ്ങൾ ആനവണ്ടിക്കാരുടെ അടുത്തുനിന്നും അക്കാലങ്ങളിലൊക്കെ നിരന്തരം ഉണ്ടാകാറുണ്ടെങ്കിലും ഞങ്ങളുടെ ചോറ് അതിലായതാകണം എന്നും ആനവണ്ടിയോടൊരു കൂറും സ്നേഹവും മനസ്സിലുണ്ടായിരുന്നു എന്നതാണ് സത്യം ...! </br>
. </br>
കുട്ടികളായിരിക്കുമ്പോൾ , മുഷിഞ്ഞു നാറി ഡ്യൂട്ടി കഴിഞ്ഞു വരുന്ന അച്ഛന്റെ കാക്കി പാന്റും ഷിർട്ടുമിട്ട് പോലീസും കള്ളനും കളിക്കലും അച്ഛൻ ഉപേക്ഷിക്കുന്ന പാന്റും ഷർട്ടും കൊണ്ട് ഞങ്ങൾക്ക് ട്രൗസറും പാന്റും തൈക്കലും ഒക്കെയായി ഞങ്ങളും അങ്ങിനെ കാക്കിയുടെയും ആരാധകരുമായിരുന്നു അപ്പോഴൊക്കെ. . വഴിയിൽ കേടായിക്കിടക്കുന്ന വണ്ടികൾ നന്നാക്കാൻ വരുന്ന സീറ്റുകളൊന്നുമില്ലാത്ത വർക് ഷോപ് വണ്ടിയിൽ ഞങ്ങളെയും കൂട്ടി അച്ഛൻ ഡിപ്പോയിൽ പോകാറുള്ളത് ഒരിക്കലും മറക്കാനാകാത്ത അനുഭവവും ...! </br>
. </br>
അച്ഛന് വർഷത്തിലൊരിക്കൽ കിട്ടാറുള്ള യാത്രാ സൗജന്യത്തിൽ ഞങ്ങൾ എല്ലാവരും കൂടി ഒരു യാത്രയുണ്ട് . അച്ഛമ്മയും അമ്മുമ്മയും ഒക്കെയായി ദൂരെയിടങ്ങളിലേക്കുള്ള യാത്രകൾ . മിക്കവാറും ഏതെങ്കിലും ക്ഷേത്രങ്ങളിലേക്കായിരിക്കും എങ്കിലും അതുപക്ഷേ ഞങ്ങളെ ഒരിക്കലും അലോസരപ്പെടുത്താറേയില്ല . എവിടേക്കായാലും എത്രകണ്ടാലും മതിയാകാത്ത വഴിക്കാഴ്ചകളും കണ്ട് നീണ്ട ഒരുയാത്രതരുന്ന അനുഭൂതിയിൽ ഞങ്ങൾ എല്ലാം മറന്നിരിക്കും ....! </br>
. </br>
ഞാൻ കുറച്ചൊന്ന് വലുതായതോടെ ഒന്നാംതിയ്യതി ശമ്പളം വാങ്ങാൻ അച്ഛൻ എന്നെയും കൂട്ടിയാണ് ഓഫീസിൽ പോകാറുള്ളത് . അവിടുന്ന് കയ്യിൽ തന്നുവിടുന്ന പൈസകൊണ്ട് ഒരുമാസത്തേക്കുള്ള വീട്ടുസാധനങ്ങളും വാങ്ങി അച്ഛൻ അറിയുന്നില്ലെന്ന ഭാവത്തിൽ അച്ഛൻതന്നെ അനുവദിക്കുന്ന സൗജന്യമായ ഒരു സിനിമയും കണ്ട് ടൗണിൽനിന്നും സാധനങ്ങളും കയറ്റി ഒരോട്ടോയും വിളിച്ചുള്ള വീട്ടിലേക്കുള്ള വരവും. അടുത്തമാസം വരെ നീളുന്നതെങ്കിലുമുള്ള കാത്തിപ്പിന്റെ ആ ഒരു സുഖം പകരുന്ന മധുരമുള്ള ഓർമ്മതന്നെ ...! </br>
. </br>
കുറ്റകരമായ ഉദ്യോഗസ്ഥ - തൊഴിലാളി കെടുകാര്യസ്ഥതകൊണ്ടുമാത്രം നശിച്ചുപോയതെങ്കിലും വെള്ളാനയെന്ന ഓമനപ്പേര് അന്വർത്ഥമാകും വിധംതന്നെ അപ്പോഴും എപ്പോഴും പെരുമാറുന്നതെങ്കിലും , ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുന്ന ആനവണ്ടികൾ കാണുമ്പോഴൊക്കെയും ഞങ്ങൾ ഇപ്പോഴും അഭിമാനപൂർവ്വം പറയാറുള്ളത് അച്ഛന്റെ വണ്ടിയെന്നാണ് . അതെ, സ്നേഹപൂർവ്വം എന്നും അച്ഛന്റെ ആനവണ്ടി ...!!! </br>
. </br>
സുരേഷ്കുമാർ പുഞ്ചയിൽ </br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com1tag:blogger.com,1999:blog-8292193976620313406.post-60277688567214476302021-10-26T12:05:00.009+05:302021-10-26T12:05:35.245+05:30എന്നാലുമെന്റെ കേരളമേ ...!!!എന്നാലുമെന്റെ കേരളമേ ...!!! </br>
.</br>
അച്ഛനില്ലാത്ത കുട്ടിക്ക് അമ്മയില്ല </br>
അമ്മയില്ലാത്ത കുട്ടിക്ക് അച്ഛനില്ല </br>
അച്ഛനും അമ്മയുമുള്ളപ്പോൾ കൂട്ടിയില്ല </br>
കുട്ടിയുള്ളപ്പോൾ അച്ഛനുമമ്മയുമില്ല</br>
ആരാന്റെ ഭാര്യയും വല്ലോന്റെ ഭർത്താവും </br>
പിഴക്കാൻ ഒരു കൂട്ടർ </br>
പിഴപ്പിക്കാൻ മറ്റൊരുകൂട്ടരും </br>
ഒടുവിൽ ലജ്ജിക്കാൻ മാത്രം കേരളവും !!!</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br>Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com1tag:blogger.com,1999:blog-8292193976620313406.post-69819755977791163542021-10-21T15:57:00.003+05:302021-10-21T15:57:27.432+05:30നിശ്ചലം ....!!!നിശ്ചലം ....!!! </br>
.</br>
നല്ല മഴേണ്ടാർന്നു അപ്പഴും</br>
തോരാതിങ്ങനെ ...</br>
കറുത്തിരുണ്ട് </br>
വലിയ ശബ്ദോണ്ടാക്കി </br>
ചേലേതൊക്കെ ഒരു കാര്യോല്ല്യാതെ നമ്മളെ പേടിപ്പിക്കില്ലേ , അതുപോലെ ...</br>
.....</br>
പക്ഷേ</br>
എനിക്കത് പരിചയായേർന്നു അപ്പോഴേ ...</br>
അതുപോലൊരു മഴേള്ള ദേവസായെർന്നൂല്ലോ അവളും ....</br>
.....</br>
മറന്നുവെക്കല് </br>
ഈ താക്കോലോക്കെ എവിടേലും ഒക്കെ അങ്ങടിട്ടിട്ടു പോവ്വല് ഒരു പതിവാർന്നേല്ലോ ,</br>
അതോണ്ട് ന്റേലവള് അത് തരില്ല്യ ...</br>
ഉത്തരത്തിന്റെ മോളില് വെക്കും</br>
ന്നിട്ട് വരുമ്പോ ടുത്തോളാൻ പറേം ......</br>
.......</br>
മഴക്കാലായോണ്ട്</br>
പൊറത്ത് പോവുമ്പോ കൊടെടുക്കാൻ അവളെപ്പഴും പറേം</br>
പക്ഷെ കൊടെടുത്താലും അതും എവിടേങ്കില്ഒക്കെ മറന്ന് വെച്ചോണ്ട് പോരും</br>
തിരിച്ച് വന്നാ അവൾടെ വായേല്ള്ളത് മ്മളന്നെ കേക്കണ്ടേ</br>
അപ്പൊ എടുക്കാണ്ട് പോവും</br>
കൊറച്ച് മഴ നനഞ്ഞാലും കൊഴപ്പല്ല്യാലോ ...</br>
.....</br>
അന്ന് വന്നപ്പളും കൊറച്ച് നനഞ്ഞേർന്നു</br>
തോർത്തോണ്ട് തൊടച്ച് താക്കോലും എടുത്തിട്ട് വാതില് തൊറക്കാൻ നോക്ക്യേപ്പോ</br>
അതടച്ചുണ്ടാർന്നില്ല്യ ....</br>
കൊറച്ചിങ്ങനെ തൊറന്ന പോലെ ....</br>
........ </br>
ദെന്താപ്പോ ഇങ്ങനേന്ന് ഓർത്തിട്ടാ വാതില് തൊറന്നത്</br>
അകത്ത് കേറിയേപ്പോ എന്തോ ഒരു പന്തികേട് പോലെ</br>
എന്താന്നറീല്ല്യ</br>
പതിവില്ല്യാത്ത ഒരു വെപ്രാളോ പ്രവേശോ ...</br>
അങ്ങിന്യൊക്കെ ......</br>
....</br>
മുറീലിക്ക് കേറാൻ എന്തോ ഒരു പേടിപോലെ</br>
കയറി നോക്ക്യേപ്പോ ....</br>
ഒരു മിനിറ്റ് ശ്വാസം നിന്ന് പോയപോലെ</br>
അത് അവളന്ന്യാണോന്ന് ഞാനൊന്ന് നോക്കി നിന്ന് പോയി</br>
ആകെയിങ്ങനെ ചുരുട്ടിക്കൂട്ടി ഒരു കെട്ടുപോലെ ആ മൂലക്ക്</br>
ചോരേല് കുളിച്ച് </br>
മേലൊക്കെ മുറിഞ്ഞ് </br>
മേലൊന്നും തുണിയൊന്നും ണ്ടാർന്നില്ല്യ</br>
ചോരേല് കുളിച്ചേക്കാണ് ....</br>
....</br>
ക്ക് ന്താ ചെയ്യേണ്ടേന്നറീല്യാർന്നു</br>
പിന്നെ</br>
കിട്ട്യേ തുണീല് കെട്ടിപ്പൊതിഞ്ഞിട്ട്</br>
എടുത്തൊരോട്ടായിരുന്നു ....</br>
......</br>
ഏതൊക്കെയോ വണ്ടിക്ക് കൈകാണിച്ചേക്കണ് </br>
ആരൊക്കെയോ പേടിയോടെ നിർത്താതെ പോയി </br>
എനിക്കതൊന്നും നോക്കാൻ പറ്റില്യാലോ </br>
അവളെ ഒന്നുണർത്താനുള്ള ശ്രമല്ലേ അപ്പോളൊക്കേം </br>
ഇടയ്ക്കു പിന്നെ </br>
ഒരു ഓട്ടോർഷക്കാരനാ നിർത്യേ ... </br>
ഇതൊക്കെ കണ്ടിട്ട് അയാൾടെ ബോധംപോവ്വോ ന്നാർന്നു അപ്പൊ ന്റെ പേടി</br>
.</br>
ഓൾടെ മൊകം തന്നെ ചേർത്ത് പിടിച്ച് </br>
നെഞ്ചോട് ചേർത്ത് ചേർത്ത് </br>
ഇറുകെ കെട്ടിപ്പിടിച്ചാർന്നു അത്രേം നേരോം </br>
വിട്ടുകളയാതെ </br>
വിട്ടുകൊടുക്കാതെ നോക്കിക്കൊണ്ട് </br>
പക്ഷെ </br>
അശോത്രീല് എത്യേപ്പോ ഒക്കേം കഴിഞ്ഞിട്ട്ണ്ടാർന്നൂത്രേ</br>
പിന്നെ ഞാനൊന്നും അറിഞ്ഞില്ല്യ .....</br>
....</br>
എത്ര കരഞ്ഞിട്ട്ണ്ടാവും ...</br>
എത്ര വേദനിച്ചിട്ട്ണ്ടാവും ....</br>
എന്തൊക്കെ ഓർത്തിട്ട്ണ്ടാവും ....</br>
ഓൾക്കും </br>
ഞാനല്ലേ ണ്ടാർന്നുള്ളൂ .....</br>
......</br>
ന്നാലും എന്തിനാ അവര് ...</br>
അവര് ന്ന വെച്ചാ , ആരാന്ന് വെച്ചിട്ടാ</br>
എന്തിനാന്ന് വെച്ചിട്ടാ ......</br>
അവരെന്തിനാ അവളെ ന്നാലും കൊന്നു കളഞ്ഞേ ന്നാ</br>
നിക്ക് , അവളല്ലാതെ വേറെ ആരും ........</br>
.</br>
സുരേഷ്കുമാർ പുഞ്ചയിൽ </br> Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.com1