കാടുകൾക്കും ( സസ്യങ്ങൾക്കും ) ജീവനുണ്ട് ....!!!
.
ചെടികളും മരങ്ങളും ഒക്കെ മനുഷ്യരെയും മൃഗങ്ങളെയും പോലെ ജീവനുള്ളവയാണെന്നും അവയും ഭൂമിയുടെ ഭൂപ്രകൃതിക്കനുസരിച്ച് വർഗ്ഗങ്ങളായി സമൂഹമായി തരം തിരിഞ്ഞ് ജീവിച്ചു വരികയായിരുന്നു എന്നും അവ ഓരോന്നും തനിച്ചും കൂട്ടമായും പരസ്പരം സംവദിക്കുകയും, സഹകരിക്കുകയും മൂലകങ്ങളും ഊർജ്ജവും തുടങ്ങി കൊടുക്കൽ വാങ്ങലുകൾ നടത്തുകയും ഒക്കെ ചെയ്യാറുണ്ടെന്നും പണ്ടുകാലം മുതലേ നമുക്കറിയാവുന്നതും ഇപ്പോഴത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും ആണ് ...!
.
സയൻസ് നേച്ചർ അടക്കമുള്ളവയിൽ വരുന്ന ഏറ്റവും പുതിയ പഠന ഫലങ്ങൾ ശാസ്ത്രീയമായി സൂചിപ്പിക്കുന്നത് സ്വാഭാവിക മരണത്തിനു മുൻപ് തന്റെ ഊർജ്ജം മുഴുവനായും ഓരോ സസ്യവും തനിക്കടുത്തുള്ള സസ്യജാലങ്ങളിലേക്ക് പകർന്നു നൽകാറുണ്ട് എന്നാണ് , അതുപക്ഷേ സ്വീകരിക്കപ്പെടുന്നതിനും ചില മാനദണ്ഡങ്ങൾ ഉണ്ട് പോലും . ഭൂമിയുടെ സന്തുലിതാവസ്ഥയിൽ മനുഷ്യ മൃഗാതികൾക്കൊപ്പം വൃക്ഷ-ലതാതികൾക്കും തുല്യമായ സ്ഥാനമുള്ളതും വിസ്മരിക്കാവുന്നതല്ല തന്നെ ...!
.
എന്തിനേറെ , മനുഷ്യ - മൃഗ കുലങ്ങളിലെന്ന പോലെ സസ്യ കുലത്തിലും രാജാവും ഭടന്മാരും പ്രജകളും ഭൃത്യന്മാരും ഒക്കെയുണ്ടെന്നതും അതൊക്കെയും അതാത് ആവാസവ്യവസ്ഥയോട് ഇടചേർന്ന് കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ട് എന്നതും വിസ്മയിപ്പിക്കുന്ന അറിവുകൾ തന്നെയാണ് . അതുകൊണ്ട് നാം നമ്മളെത്തന്നെ പരസ്പര ബഹുമാനത്തോടെയും സഹവർത്തിത്വത്തോടെയും ഒക്കെ കാണാൻ കൂട്ടാക്കാത്ത ഇന്നത്തെ ലോകത്തിൽ സസ്യജാലങ്ങളെയും അങ്ങിനെയൊക്കെ കാണണം എന്ന് പറയുനനത്തിൽ യാതൊരു അർത്ഥവും ഇല്ലെങ്കിലും അത് ഒരു അനിവാര്യതയാണ് എന്ന് ബോധ്യപ്പെടാൻ നമ്മളെങ്കിലും അവശേഷിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, September 19, 2018
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...