എന്റെ ജഡം ...!
( സമര്‍പ്പണം - അയ്യപ്പന്‍ എന്ന മനുഷ്യന് )
എനിക്ക് വര്‍ണതൂവലുകളില്ല
ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല
വര്‍ണ്ണ തൊപ്പിയും നീളന്‍ മേലാപ്പുമില്ല
വെളുത്ത നിറവും കറുത്ത മനസ്സുമില്ല ...!
എനിക്ക് സ്തുതിപാഠകരില്ല
ഞാന്‍ ആരെയും സ്തുതിക്കാറുമില്ല
എനിക്ക് സ്ഥാനമാനങ്ങളില്ല
നാണംകെട്ട അവസ്തയുമില്ല ...!
എനിക്കു വായിക്കാന്‍ വിശ്വസാഹിത്യമില്ല
എനിക്കു സഞ്ചരിക്കാന്‍ വിശ്വവീഥികളും ഇല്ല
എനിക്കു പണവും പദവിയുമില്ല
എനിക്കു ഉന്നതങ്ങളില്‍ പിടിപാടുമില്ല ...!
ഞാന്‍ ജനിച്ചത് ഈ വെറും മണ്ണില്‍
ഞാന്‍ വളര്‍ന്നത് ഈ നിലത്ത്
ഞാന്‍ വായിച്ചത് പച്ചയായ ജീവിതങ്ങള്‍
ഞാന്‍ എഴുതിയത് നഗ്നമായ സത്യങ്ങള്‍
ഞാന്‍ ജീവിച്ചത് ഞാന്‍ മാത്രമായി
ഞാന്‍ മരിച്ചതും ഞാന്‍ മാത്രമായി ....!
എന്നെക്കുറിച്ച് എല്ലാവരും പറയുന്നു
എന്നെയോര്‍ത്ത് എല്ലാവരും വിലപിക്കുന്നു
എന്നിട്ടുമെന്തേ എന്റെ പ്രിയപ്പെട്ടവരേ
എനിക്കൊരു മരണ ശുശ്രൂഷയ്ക്ക്
നിങ്ങള്‍ക്ക് നേരമില്ലാതെ പോയി ....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Monday, October 25, 2010
Saturday, October 23, 2010
പ്രണയത്തിനു ...!!!
പ്രണയത്തിനു ...!!!
പ്രണയത്തിന്റെ മറുപുറം മരണമാണെന്നാണ് അവള്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ഇനി ജീവിക്കേണ്ട എന്നും . പ്രണയം നഷ്ട്ടപ്പെടുന്നവര്‍ക്കെല്ലാം മരണമെന്നല്ലല്ലോ. പക്ഷെ അവള്‍ക്കു ജീവിതം പ്രണയം മാത്രമാകുമ്പോള്‍ പിന്നെ അവശേഷിക്കുന്നത് മരണം മാത്രവും. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ അവളുടെ മുടിയിഴകളില്‍ പിടിച്ച് ആഴങ്ങളില്‍ നിന്ന് അവളെ കയറ്റുമ്പോള്‍ ജീവന്‍ അവശേഷിച്ചിരിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. എങ്കിലും കരക്കെതിയപ്പോള്‍ അവള്‍ പിടച്ചത് ജീവന് വേണ്ടിയല്ലെന്നത് എന്നെയാണ് വേദനിപ്പിച്ചത്. അവള്‍ കൊതിച്ചതും കാത്തതും മരണത്തെയായിരുന്നു.
കിട്ടിയ വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് ഓടുമ്പോള്‍ കൂടെ ആരെല്ലാം ഉണ്ടെന്നു പോലും നോക്കിയില്ല. അതുവരെ കൂടെപോന്നവരെല്ലാം വഴിയില്‍ അപ്രത്യക്ഷരാകുന്നത് വല്ലാതെ വേദനിപ്പിച്ചു എങ്കിലും അപ്പോഴത്തെ ആവശ്യത്തിനു മുന്നില്‍ സ്വയം മറക്കാന്‍ ശ്രമിച്ചു. കയ്യില്‍ അപ്പോഴും അവസാനത്തെ ശ്വാസത്തിനായി പിടക്കുന്ന അവളുടെ മുഖം മാത്രമായിരുന്നു കയ്യിലും മനസ്സിലും. ആ ശ്വാസം അവള്‍ക്കു വേണ്ടതാണോ അല്ലയോ എന്ന് അപ്പോള്‍ നോക്കാന്‍ കഴിയില്ലായിരുന്നല്ലോ .
എന്നിട്ടും മരണം മണക്കുന്ന ആശുപത്രിയിലെ തണുത്ത വരാന്തയില്‍ ഡോക്ടറുടെ അല്ലെങ്കില്‍ നഴ്സിന്റെ വരവിനായി കാതോര്തിരിക്കെ, പിടക്കുന്ന ഹൃദയതോടെയാണ് ചുറ്റും നോക്കിയിരുന്നത്. എങ്ങാനും പതുങ്ങിയിരിക്കുന്ന കാലന്റെ കാലൊച്ചപോലും കേള്‍ക്കല്ലെയെന്ന പ്രാര്‍ത്ഥനയോടെ. എന്നിട്ടും അവര്‍ വിളിച്ചപ്പോള്‍ അകത്തേക്ക് കടന്നതും പിടക്കുന്ന ഹൃദയത്തോടെയും. കണ്ണ് തുറന്ന് എന്നെ മാത്രം പകയോടെ കാത്തിരിക്കുന്ന അവള്‍ക്കു മുന്‍പില്‍ ഞാന്‍ പൂര്‍ണ്ണമായും നിശബ്ദനായി. അപ്പോള്‍ എനിക്കും അറിയില്ലായിരുന്നു തിരസ്കരിക്കപ്പെടുന്ന പ്രണയത്തിന്റെ മറുപടി മരണം തന്നെയാണോ എന്ന് .....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
പ്രണയത്തിന്റെ മറുപുറം മരണമാണെന്നാണ് അവള്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ഇനി ജീവിക്കേണ്ട എന്നും . പ്രണയം നഷ്ട്ടപ്പെടുന്നവര്‍ക്കെല്ലാം മരണമെന്നല്ലല്ലോ. പക്ഷെ അവള്‍ക്കു ജീവിതം പ്രണയം മാത്രമാകുമ്പോള്‍ പിന്നെ അവശേഷിക്കുന്നത് മരണം മാത്രവും. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ അവളുടെ മുടിയിഴകളില്‍ പിടിച്ച് ആഴങ്ങളില്‍ നിന്ന് അവളെ കയറ്റുമ്പോള്‍ ജീവന്‍ അവശേഷിച്ചിരിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. എങ്കിലും കരക്കെതിയപ്പോള്‍ അവള്‍ പിടച്ചത് ജീവന് വേണ്ടിയല്ലെന്നത് എന്നെയാണ് വേദനിപ്പിച്ചത്. അവള്‍ കൊതിച്ചതും കാത്തതും മരണത്തെയായിരുന്നു.
കിട്ടിയ വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് ഓടുമ്പോള്‍ കൂടെ ആരെല്ലാം ഉണ്ടെന്നു പോലും നോക്കിയില്ല. അതുവരെ കൂടെപോന്നവരെല്ലാം വഴിയില്‍ അപ്രത്യക്ഷരാകുന്നത് വല്ലാതെ വേദനിപ്പിച്ചു എങ്കിലും അപ്പോഴത്തെ ആവശ്യത്തിനു മുന്നില്‍ സ്വയം മറക്കാന്‍ ശ്രമിച്ചു. കയ്യില്‍ അപ്പോഴും അവസാനത്തെ ശ്വാസത്തിനായി പിടക്കുന്ന അവളുടെ മുഖം മാത്രമായിരുന്നു കയ്യിലും മനസ്സിലും. ആ ശ്വാസം അവള്‍ക്കു വേണ്ടതാണോ അല്ലയോ എന്ന് അപ്പോള്‍ നോക്കാന്‍ കഴിയില്ലായിരുന്നല്ലോ .
എന്നിട്ടും മരണം മണക്കുന്ന ആശുപത്രിയിലെ തണുത്ത വരാന്തയില്‍ ഡോക്ടറുടെ അല്ലെങ്കില്‍ നഴ്സിന്റെ വരവിനായി കാതോര്തിരിക്കെ, പിടക്കുന്ന ഹൃദയതോടെയാണ് ചുറ്റും നോക്കിയിരുന്നത്. എങ്ങാനും പതുങ്ങിയിരിക്കുന്ന കാലന്റെ കാലൊച്ചപോലും കേള്‍ക്കല്ലെയെന്ന പ്രാര്‍ത്ഥനയോടെ. എന്നിട്ടും അവര്‍ വിളിച്ചപ്പോള്‍ അകത്തേക്ക് കടന്നതും പിടക്കുന്ന ഹൃദയത്തോടെയും. കണ്ണ് തുറന്ന് എന്നെ മാത്രം പകയോടെ കാത്തിരിക്കുന്ന അവള്‍ക്കു മുന്‍പില്‍ ഞാന്‍ പൂര്‍ണ്ണമായും നിശബ്ദനായി. അപ്പോള്‍ എനിക്കും അറിയില്ലായിരുന്നു തിരസ്കരിക്കപ്പെടുന്ന പ്രണയത്തിന്റെ മറുപടി മരണം തന്നെയാണോ എന്ന് .....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Thursday, October 21, 2010
മഴ പെയ്യുമ്പോള്‍ ....!!!
മഴ പെയ്യുമ്പോള്‍ ....!!!
ആശ്ച്ചര്യമായിരുന്നു ആദ്യം.. കൌതുകം കലര്‍ന്ന നീളന്‍ മിഴികളോടെ നോക്കിനില്‍ക്കാന്‍ തന്നെ പാടായിരുന്നു. പിന്നെ പിന്നെ ആഘോഷം... കൊതിയോടെ കരുതിവെക്കാന്‍, കാട്ടിക്കൊടുക്കാന്‍ , അലിഞ്ഞു ചേരാന്‍ .... ഒപ്പത്തിനൊപ്പം അടിതിമിര്‍ക്കാനുള്ള ആവേശം... നിറയാനും തുളുംബാനുമുള്ള വെമ്പല്‍ ... ഇപ്പോള്‍ ആശ്വാസം.... അല്ലെങ്കില്‍ പ്രതീക്ഷ... ആവേശവും കൊതിയുമില്ല. കണ്ണുകളില്‍ നിറയുന്നത് ആശ്ച്ചര്യവുമല്ല... അതല്ലേ അവരുടെ മഴ .....!!!
ഇവര്‍ക്കുപക്ഷേ അത് അങ്ങിനെയല്ലായിരുന്നു . നിറഞ്ഞ പേടി. ഭീകരമായ ഭയം. ഇനി അതിലുമപ്പുറം പലതും. മാനം കറുക്കുന്നത് ഹൃദയത്തില്‍ പെരുമ്പറ മുഴക്കിയാണ്. ആകാശത്ത് കത്തുന്ന മിന്നലും ഇടിയും വന്നു കൊള്ളുന്നത് മനസ്സിലാണ്. പെയ്തിറങ്ങുന്ന ഓരോ തുള്ളിയും ജീവനിലേക്കാണ് . ജീവനില്‍ തീകത്തിച്ചുകൊണ്ട് ...! ജീവിതങ്ങളെ ആളിക്കതിച്ചുകൊണ്ട് ഓരോ അണുവിലും അത് പെയ്തിറങ്ങുമ്പോള്‍ , ജന്മം തന്നെ ശപിക്കപ്പെട്ടതാകുന്നു ... അതെപ്പോഴും അങ്ങിനെതന്നെയായിരുന്നു എന്നാകുമ്പോള്‍ പ്രത്യേകിച്ചും. ഇതാണ് ഇവരുടെ മഴ ...!
സുരേഷ്കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
ആശ്ച്ചര്യമായിരുന്നു ആദ്യം.. കൌതുകം കലര്‍ന്ന നീളന്‍ മിഴികളോടെ നോക്കിനില്‍ക്കാന്‍ തന്നെ പാടായിരുന്നു. പിന്നെ പിന്നെ ആഘോഷം... കൊതിയോടെ കരുതിവെക്കാന്‍, കാട്ടിക്കൊടുക്കാന്‍ , അലിഞ്ഞു ചേരാന്‍ .... ഒപ്പത്തിനൊപ്പം അടിതിമിര്‍ക്കാനുള്ള ആവേശം... നിറയാനും തുളുംബാനുമുള്ള വെമ്പല്‍ ... ഇപ്പോള്‍ ആശ്വാസം.... അല്ലെങ്കില്‍ പ്രതീക്ഷ... ആവേശവും കൊതിയുമില്ല. കണ്ണുകളില്‍ നിറയുന്നത് ആശ്ച്ചര്യവുമല്ല... അതല്ലേ അവരുടെ മഴ .....!!!
ഇവര്‍ക്കുപക്ഷേ അത് അങ്ങിനെയല്ലായിരുന്നു . നിറഞ്ഞ പേടി. ഭീകരമായ ഭയം. ഇനി അതിലുമപ്പുറം പലതും. മാനം കറുക്കുന്നത് ഹൃദയത്തില്‍ പെരുമ്പറ മുഴക്കിയാണ്. ആകാശത്ത് കത്തുന്ന മിന്നലും ഇടിയും വന്നു കൊള്ളുന്നത് മനസ്സിലാണ്. പെയ്തിറങ്ങുന്ന ഓരോ തുള്ളിയും ജീവനിലേക്കാണ് . ജീവനില്‍ തീകത്തിച്ചുകൊണ്ട് ...! ജീവിതങ്ങളെ ആളിക്കതിച്ചുകൊണ്ട് ഓരോ അണുവിലും അത് പെയ്തിറങ്ങുമ്പോള്‍ , ജന്മം തന്നെ ശപിക്കപ്പെട്ടതാകുന്നു ... അതെപ്പോഴും അങ്ങിനെതന്നെയായിരുന്നു എന്നാകുമ്പോള്‍ പ്രത്യേകിച്ചും. ഇതാണ് ഇവരുടെ മഴ ...!
സുരേഷ്കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Tuesday, October 12, 2010
മനുഷ്യര്‍ ....!!!
മനുഷ്യര്‍ ....!!!
അപേക്ഷയോടെ
കാത്തിരുന്ന് കാത്തിരുന്ന്
കരഞ്ഞ് കാലുപിടിച്ചപ്പോള്‍
ഒരിതള്‍ നുള്ളിയെടുക്കാനാണ്
ചെടി അനുവാദം നല്‍കിയത്...!
പക്ഷെ
ഒരവസരം കിട്ടിയപ്പോള്‍
അവര്‍
ആ ചെടി തന്നെ പിഴുതെടുത്തു....!
എന്നിട്ടും
ചെടിക്ക് പരിഭവമില്ലായിരുന്നു
കാരണം
പുതിയ പിറവിയ്ക്കായി
അത് തന്റെ വിത്ത്
അപ്പോഴേക്കും ഭൂമിയില്‍
കരുതിവെച്ചിരുന്നു ...!
ഒരുപാട് നാളായി
ഇവിടെ തുടരുന്ന
ആ ചെടിക്കറിയാം
അപേക്ഷകരെയും
ഉപേക്ഷകരെയും
പിന്നെന്തിനു
പരിഭവവും പരാതിയും ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
അപേക്ഷയോടെ
കാത്തിരുന്ന് കാത്തിരുന്ന്
കരഞ്ഞ് കാലുപിടിച്ചപ്പോള്‍
ഒരിതള്‍ നുള്ളിയെടുക്കാനാണ്
ചെടി അനുവാദം നല്‍കിയത്...!
പക്ഷെ
ഒരവസരം കിട്ടിയപ്പോള്‍
അവര്‍
ആ ചെടി തന്നെ പിഴുതെടുത്തു....!
എന്നിട്ടും
ചെടിക്ക് പരിഭവമില്ലായിരുന്നു
കാരണം
പുതിയ പിറവിയ്ക്കായി
അത് തന്റെ വിത്ത്
അപ്പോഴേക്കും ഭൂമിയില്‍
കരുതിവെച്ചിരുന്നു ...!
ഒരുപാട് നാളായി
ഇവിടെ തുടരുന്ന
ആ ചെടിക്കറിയാം
അപേക്ഷകരെയും
ഉപേക്ഷകരെയും
പിന്നെന്തിനു
പരിഭവവും പരാതിയും ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Sunday, October 10, 2010
ഉയരങ്ങളിലേയ്ക്ക് ....!!!
ഉയരങ്ങളിലേയ്ക്ക് ....!!!
ആകാശത്തിലേക്കുള്ള ചവിട്ടുപടികള്‍
ഒന്നൊന്നായി കയറുമ്പോഴും
അവളുടെ ഉള്ളില്‍
തിരകളായിരുന്നു ഇളകിയിരുന്നത് ....!
ആകാശത്തിലെത്തി
ഒരു വെള്ളിമേഘതിന്റെ ചിറകിലിരുന്നു
കാലുകള്‍ മെല്ലെ ആടിയാട്ടി
ഒരു മൂളിപ്പാട്ടും പാടി
ഭൂമിയെ നോക്കിക്കാണാന്‍ മാത്രമായിരുന്നു
അവളുടെ അപ്പോഴാതെ മോഹം ...!
പടികള്‍ കയറിപോകുമ്പോള്‍
പക്ഷെ, അവളെ തൊട്ടുരുമ്മി കടന്നുപോകുന്ന
മഴവില്ലിനെയും
അവളോട് കുശലം ചോദിക്കാന്‍ ചെന്ന
പറവകളെയും
പടികള്‍ കയറി ക്ഷീണിക്കുന്ന
അവളെ തഴുകി ആശ്വസിപ്പിക്കാന്‍
കടന്നെത്തുന്ന കാറ്റിനെയും
അവള്‍ കണ്ടില്ലെന്നു നടിച്ചു ...!
അല്ലെങ്കില്‍ ഇനി അവള്‍ക്കെന്തിനാണ്
അവരുടെ കൂട്ട് ...!
ഒരിക്കല്‍ അവരുടെയെല്ലാം
കൂട്ടിനായി കൊതിയോടെ പ്രാര്‍ഥിച്ചിട്ടും
ഗൌനിക്കുകപോലും ചെയ്യാത്തവരുടെ കൂട്ട് ....!!!
അവള്‍ കയറുന്നത് അവയ്ക്കും മുകളിലുള്ള
ആകാശതിലേക്കല്ലേ. ...!
അതിരുകളില്ലാത്ത ആകാശത്തിലേയ്ക്ക് ...!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.കോം
ആകാശത്തിലേക്കുള്ള ചവിട്ടുപടികള്‍
ഒന്നൊന്നായി കയറുമ്പോഴും
അവളുടെ ഉള്ളില്‍
തിരകളായിരുന്നു ഇളകിയിരുന്നത് ....!
ആകാശത്തിലെത്തി
ഒരു വെള്ളിമേഘതിന്റെ ചിറകിലിരുന്നു
കാലുകള്‍ മെല്ലെ ആടിയാട്ടി
ഒരു മൂളിപ്പാട്ടും പാടി
ഭൂമിയെ നോക്കിക്കാണാന്‍ മാത്രമായിരുന്നു
അവളുടെ അപ്പോഴാതെ മോഹം ...!
പടികള്‍ കയറിപോകുമ്പോള്‍
പക്ഷെ, അവളെ തൊട്ടുരുമ്മി കടന്നുപോകുന്ന
മഴവില്ലിനെയും
അവളോട് കുശലം ചോദിക്കാന്‍ ചെന്ന
പറവകളെയും
പടികള്‍ കയറി ക്ഷീണിക്കുന്ന
അവളെ തഴുകി ആശ്വസിപ്പിക്കാന്‍
കടന്നെത്തുന്ന കാറ്റിനെയും
അവള്‍ കണ്ടില്ലെന്നു നടിച്ചു ...!
അല്ലെങ്കില്‍ ഇനി അവള്‍ക്കെന്തിനാണ്
അവരുടെ കൂട്ട് ...!
ഒരിക്കല്‍ അവരുടെയെല്ലാം
കൂട്ടിനായി കൊതിയോടെ പ്രാര്‍ഥിച്ചിട്ടും
ഗൌനിക്കുകപോലും ചെയ്യാത്തവരുടെ കൂട്ട് ....!!!
അവള്‍ കയറുന്നത് അവയ്ക്കും മുകളിലുള്ള
ആകാശതിലേക്കല്ലേ. ...!
അതിരുകളില്ലാത്ത ആകാശത്തിലേയ്ക്ക് ...!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.കോം
Saturday, October 9, 2010
അഗ്നിയില്‍ കത്തുന്ന പകല്‍ ...!!!
അഗ്നിയില്‍ കത്തുന്ന പകല്‍ ...!!!
കത്തുന്ന പകലിന്റെ
നടുവില്‍ നിന്നും
ഊരിയെടുത്ത
ഒരു നുള്ള് കനല്‍ ...!
മനസ്സില്‍ കാത്തുവെച്ചു
കെടാതെ സൂക്ഷിക്കാന്‍
കരുത്തോടെ
എന്നും അവള്‍ ....!
കത്തി തീരാന്‍
പകല്‍ ഇനിയെത്ര
ബാക്കിയുണ്ടെന്ന്
രാത്രിയോട് ചോദിക്കാനാണ്
എന്നിട്ടും അവള്‍
കാത്തിരുന്നിരുന്നതും ...!
രാത്രിയുടെ കുളിരില്‍
കനല്‍ എരിഞ്ഞടങ്ങാതിരിക്കാന്‍
അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച്
എപ്പോഴും ഇരുട്ടാക്കി ...!
ഇരുട്ടിനു
തണുപ്പാണെന്ന്
ആരാണാവോ
അവളോടൊരു
കള്ളം പറഞ്ഞത് ......!
ഇരുട്ടിലെ
കൊടും തനുപ്പിലാണ്
ചിലപ്പോള്‍
അഗ്നി ആളിക്കതുന്നതെന്ന്
എപ്പോഴാണാവോ
അവള്‍ തിരിച്ചറിയുക ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
കത്തുന്ന പകലിന്റെ
നടുവില്‍ നിന്നും
ഊരിയെടുത്ത
ഒരു നുള്ള് കനല്‍ ...!
മനസ്സില്‍ കാത്തുവെച്ചു
കെടാതെ സൂക്ഷിക്കാന്‍
കരുത്തോടെ
എന്നും അവള്‍ ....!
കത്തി തീരാന്‍
പകല്‍ ഇനിയെത്ര
ബാക്കിയുണ്ടെന്ന്
രാത്രിയോട് ചോദിക്കാനാണ്
എന്നിട്ടും അവള്‍
കാത്തിരുന്നിരുന്നതും ...!
രാത്രിയുടെ കുളിരില്‍
കനല്‍ എരിഞ്ഞടങ്ങാതിരിക്കാന്‍
അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച്
എപ്പോഴും ഇരുട്ടാക്കി ...!
ഇരുട്ടിനു
തണുപ്പാണെന്ന്
ആരാണാവോ
അവളോടൊരു
കള്ളം പറഞ്ഞത് ......!
ഇരുട്ടിലെ
കൊടും തനുപ്പിലാണ്
ചിലപ്പോള്‍
അഗ്നി ആളിക്കതുന്നതെന്ന്
എപ്പോഴാണാവോ
അവള്‍ തിരിച്ചറിയുക ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Thursday, October 7, 2010
ഇവിടെ കഥ തുടങ്ങുന്നു....!!!
ഇവിടെ കഥ തുടങ്ങുന്നു....!!!
ഈ കഥ ഇങ്ങിനെ പറയാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ഇങ്ങിനെയാണ് ഈ കഥ പറയേണ്ടതും. ഒരുപക്ഷെ ഇങ്ങിനെ മാത്രമല്ലാതെയും ഈ കഥ പറയാമായിരിക്കും. ചിലപ്പോള്‍ ഞാന്‍ പറയുമ്പോള്‍ പതിവുപോലെ അല്‍പ്പം പൈങ്കിളിയുമായിരിക്കാം. അതെങ്ങിനെയും ആകട്ടെ. ഞാന്‍ ഇപ്പോള്‍ ഈ കഥ പറയുന്നത് ഇങ്ങിനെയാണ്.
ഒരിടത്തൊരിടത്ത് ഒരു അച്ഛനും മകളും ഉണ്ടായിരുന്നു. വളരെ പണ്ടൊന്നുമല്ല കേട്ടോ. കുറച്ചു കാലം മുന്‍പ്. ഒരു നാല് വര്‍ഷം മുന്‍പ് എന്ന് പറയാം കൃത്യമായി. എന്റെ താമസ സ്ഥലത്തിന് അടുത്തായിരുന്നു അവര്‍ . അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു പോയതാണ്. പിന്നെ അച്ഛനാണ് അവളെ നോക്കി വളര്‍ത്തിയത്. അച്ഛനവളെ ഒരുപാടിഷ്ടമായിരുന്നു. അവള്‍ക്ക് തിരിച്ചും. അമ്മയില്ലാത്ത കുറവ് അറിയിക്കാതെയല്ല, അമ്മയുടെകൂടി സ്നേഹം നല്‍കിയാണ് അയാള്‍ അവളെ വളര്‍ത്തിയത്. എന്നിട്ടും അമ്മയുടെ സ്ഥാനം ഒഴിഞ്ഞു കിടന്നത് മനപ്പൂര്‍വ്വം തന്നെ. അവിടെ മറ്റൊരാളെ കാണാന്‍ അയാള്‍ക്കോ അവള്‍ക്കോ താത്പര്യവുമില്ലായിരുന്നു.
എങ്കിലും അയാള്‍ അവള്‍ക്കും, അവള്‍ അയാള്‍ക്കും എല്ലാമായി. പറയാതെ അറിയാനും അറിയാതെ പറയാനും അവര്‍ കാണാതെ പഠിച്ചു. അച്ഛനും അമ്മയും ഗുരുവും വഴികാട്ടിയും സുഹൃത്തും സഹോദരനും .... അയാള്‍ അവള്‍ക്ക് എല്ലാമായി. അച്ഛന്റെ അതിരുകള്‍ക്കപ്പുറം പോകാന്‍ എന്നിട്ടും അയാള്‍ ഒരിക്കലും ശ്രമിച്ചില്ല. അവള്‍ക്കുള്ള സ്വാതന്ത്ര്യത്തില്‍ ഇടപെടാനോ അതിരുവിട്ട് അവളെ നിയന്ത്രിക്കാനോ അയാള്‍ മുതിര്‍ന്നില്ല. പക്ഷെ അയാള്‍ അവളെ എന്നിട്ടും കാത്തു സൂക്ഷിച്ചിരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ തന്നെ.
അവളുടെ പഠനം ഒരു വലിയ ബാധ്യതയായപ്പോള്‍ അയാള്‍ കൂടുതല്‍ ജോലി ചെയ്യാന്‍ തുടങ്ങി. എല്ലാം അവളെ അറിയിചിട്ടുതന്നെയെങ്കിലും അവളുടെ എതിര്‍പ്പുകളെ അയാള്‍ വകവെച്ചില്ല. അവള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന അയാളല്ലാതെ അവള്‍ക്കാരാണ് ഇതെല്ലാം ചെയ്യാന്‍ . അയാള്‍ എല്ലാറ്റിനും തയ്യാറായി. അവള്‍ അറിഞ്ഞുകൊണ്ട് തന്നെ. കഠിനമായി അധ്വാനിക്കുമ്പോഴും അയാളുടെ ഒരേ ഒരു ദുഃഖം അവളുടെ അടുത്ത് എപ്പോഴും ഉണ്ടാകാന്‍ പറ്റില്ലല്ലോ എന്ന് മാത്രമായിരുന്നു.
അതയാള്‍ക്ക് ഒരു വലിയ പ്രശ്നം തന്നെയായി താനും. താന്‍ ഇല്ലാത്തപ്പോഴതെ അവളുടെ സംരക്ഷണം. ഒടുവില്‍ തൊട്ടടുത്തുള്ള അയാളുടെ അനിയനെയും കുടുംബത്തെയും അയാള്‍ ആശ്രയിക്കാന്‍ തുടങ്ങി. അവര്‍ക്ക് അവളെയും അവള്‍ക്ക് അവരെയും പണ്ടേ ഇഷ്ട്ടവുമായിരുന്നു. അച്ഛനെയും അമ്മയെയും പോലെതന്നെ അവര്‍ അവള്‍ക്കു സംരക്ഷണം നല്‍കി. അവിടെയും രണ്ടു കുട്ടികളുണ്ട്. അവള്‍ അവരോടൊപ്പം എപ്പോഴും ഉണ്ടാകും. അതയാള്‍ക്ക് വലിയ ആശ്വാസം തന്നെയായിരുന്നു.
അയാള്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ തുടങ്ങി. എങ്കിലും അയാളുടെ ഒരു കണ്ണും മനസ്സ് മുഴുവനും അവളുടെ കൂടെതന്നെയായിരുന്നു. എന്നിട്ടും .... എനിക്ക് തന്നെ എഴുതാന്‍ വരികളില്ല. ഒരിക്കല്‍ അയാള്‍ ജോലി കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ മകള്‍ അയാളുടെ വീട്ടിലില്ല. അയാള്‍ക്ക് ഒരു പരിഭ്രമവും ഉണ്ടായില്ല. അവിടെയില്ലെങ്കില്‍ തൊട്ടടുത്തുള്ള അനിയന്റെ വീട്ടില്‍ ഉണ്ടാകും അവള്‍ . അയാള്‍ വേഗം അവിടെയെത്തി. പക്ഷെ അവിടെയും ആരുമുള്ളതായി അയാള്‍ക്ക് തോന്നിയില്ല. വീട് അടച്ചിരിക്കുന്നു. ചിലപ്പോള്‍ എല്ലാവരും കൂടി അമ്പലത്തില്‍ പോയതാകാം. അവര്‍ പോകുമ്പോള്‍ അവളെയും കൂടെ കൊണ്ട് പോകാറുണ്ടായിരുന്നു.
വീടിന് ചുറ്റും ഒന്ന് നടന്നുനോക്കി അയാള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ആരോ ഞരങ്ങുന്നപോലെ അയാള്‍ക്ക് തോന്നിയത്. ശ്രദ്ധിച്ചപ്പോള്‍ അതൊരു പെണ്‍കുട്ടിയുടേത് പോലെ തോന്നി . അതോടെ അയാള്‍ക്ക് നില്‍ക്കാന്‍ വയ്യാതായി. ഒന്ന് ഞെട്ടിയ അയാള്‍ മനസ്സിലേക്ക് കടന്നെത്തിയ അശുഭ ചിന്തകളെ ആട്ടിയോടിക്കാന്‍ ശ്രമിച്ചുകൊണ്ട് ചുറ്റും തിരയാന്‍ തുടങ്ങി. അയാളുടെ ശ്രമം വൃധാവിലായില്ല. ശബ്ദം വരുന്നത് വീട്ടിനകത്ത് നിന്ന് തന്നെ എന്ന് മനസ്സിലാക്കിയ അയാള്‍ അകത്തേക്ക് ശ്രദ്ധ തിരിച്ചു. വാതിലോ ജനലോ തുറക്കാന്‍ പരിശ്രമിച്ചു. ഒടുവില്‍ ഒരു ജനല്‍ തുറന്നു കിട്ടിയപ്പോള്‍ അതിലൂടെ നോക്കിയ അയാള്‍ തരിച്ചു പോയി. അടച്ചിട്ട മുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് ഒരു പെണ്‍കുട്ടി.
അത് അവളുടെ മകളാകല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണയാല്‍ വാതില്‍ ചവിട്ടി തുറന്നത്. പ്രതീക്ഷ എപ്പോഴും ശരിയാകണം എന്നില്ലല്ലോ . അത് അയാളുടെ മകള്‍ തന്നെയായിരുന്നു. ജീവന് വേണ്ടിയുള്ള അവാസാനത്തെ പിടച്ചിലും കഴിഞ്ഞ് നിര്‍ജ്ജീവമായ അയാളുടെ മകള്‍ . അപ്പോഴും അവളുടെ കണ്ണുകള്‍ പ്രതീക്ഷയോടെ അയാളെ തിരഞ്ഞിരുന്ന പോലെ തോന്നി അയാള്‍ക്ക്. രക്ഷിക്കാന്‍ താന്‍ പറന്നെത്തുമെന്ന് അവള്‍ ആഗ്രഹിചിരുന്നപോലെ. പ്രാണന്‍ പിടയുമ്പോഴും മാനം കാക്കാന്‍ ശരീരത്തില്‍ ചേര്‍ത്തുപിടിച്ച തുണിക്കഷ്ണങ്ങള്‍ അപ്പോഴും അവളുടെ കൈക്കുള്ളിലുണ്ടായിരുന്നു. ചേതനയറ്റ അവളുടെ ശരീരം കയ്യിലെടുത്ത്, ജീവശ്ശവമായി അയാളിരിക്കവേ പെട്ടെന്ന് ആരോ ഓടിവരുന്നതായി അയാള്‍ക്ക് തോന്നി.
വളരെ പെട്ടെന്ന് അയാള്‍ അവളെ അവിടെ കിടത്തി മറഞ്ഞു നിന്നു. യുക്തിയോ ബുദ്ധിയോ.. അയാള്‍ക്ക് തന്നെ നിശ്ചയമില്ലായിരുന്നു. കടന്നെത്തിയ മനുഷ്യന്‍ മറ്റൊന്നും ശ്രദ്ധിക്കാതെ വാതില്‍ തുറന്ന് അകത്തെത്തി കയ്യില്‍ കരുതിയിരുന്ന ചാക്കില്‍ താന്‍ കടിച്ചുകീറിയ ആ പെണ്‍കുട്ടിയുടെ ശരീരം കുത്തികയറ്റാന്‍ ശ്രമം തുടങ്ങി. മങ്ങിയ വെളിച്ചത്തില്‍ കണ്ട അയാളുടെ മുഖമാണ് ആ അച്ഛനെ ശരിക്കും കൊന്നു കളഞ്ഞത്. അത് അയാളുടെ അനിയന്‍ തന്നെയായിരുന്നു. പിന്നെ അയാള്‍ക്കൊന്നും ഓര്‍മ്മയില്ല. കയ്യില്‍ കിട്ടിയ ആയുധമെടുത്ത് അയാള്‍ അനിയന് നേരെ ചാടിവീണ് ആഞ്ഞുവെട്ടി. അപ്രതീക്ഷിതമെങ്കിലും അയാളുടെ വെപ്രാളം ഉന്നം തെറ്റിച്ചുപോയി. ലക്‌ഷ്യം കാണാതെ വഴിതെറ്റിയ ആയുധം അയാളുടെയും അടിതെറ്റിച്ചപ്പോള്‍ ആ തക്കത്തിന് അയാള്‍ പുറത്തേക്കു ഓടിയിറങ്ങി. അലറിവിളിച്ച് ഒപ്പം ചാടിയെങ്കിലും അയാള്‍ക്ക് എത്തിപ്പിടിക്കാനാകും മുന്‍പേ അവന്‍ ഓടി മറഞ്ഞിരുന്നു.
പിന്നെ തിരച്ചിലായിരുന്നു. ലോകം മുഴുവനും. മറ്റാരും കണ്ടെത്തും മുന്‍പേ പിടികൂടാനും നീതി നടപ്പിലാക്കാനും. മനുഷ്യന്റെ വേദനയുടെ നീറ്റല്‍ അയാളെ കൊണ്ടെത്തിച്ചത് ശത്രുവില്‍ തന്നെ. കഴുത്ത് അറുക്കുമ്പോള്‍ കൈ വിറച്ചില്ല .... മനസ്സ് പതറിയുമില്ല. ഉന്നം പിഴ്ക്കാതിരിക്കാന്‍ അയാളുടെ മകളുടെ നിഷ്ക്കളങ്ക മുഖം എപ്പോഴും മുന്നിലുള്ളപ്പോള്‍ പിന്നെന്തു വേണം വേറെ.
ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാകും, ഇതെന്തു കഥ.. ഇതൊരു നിത്യ സംഭവമല്ലേ എന്ന്. പക്ഷെ കഥ ഇവിടെ തുടങ്ങുന്നെയുള്ളു. പിന്നെ എന്തുണ്ടായി എന്നാണു നിങ്ങള്‍ കരുതുന്നത്. ശത്രുവിനെയും കൊന്ന് അയാള്‍ ജയിലിലായി എന്ന്. അല്ലെങ്കില്‍ അയാള്‍ ആത്മഹത്യ ചെയ്തു എന്ന് അല്ലെ. അല്ല.. അയാള്‍ ഇപ്പോഴും ജീവിക്കുന്നു. അനിയന്റെ മക്കളെയും നോക്കി. അവരുടെ അച്ഛനായി, അമ്മയായി, എല്ലാം എല്ലാമായി ... ഇവിടെ ഇവര്‍ രണ്ടുപേരെക്കാള്‍ തകര്‍ന്നു പോയ മറ്റൊരാളുണ്ടായിരുന്നു. ആരും ശ്രദ്ധിക്കാത്ത ഒരാള്‍ .... അനിയന്റെ ഭാര്യ. അവളെ മകളെപോലെ കണ്ടിരുന്ന അവര്‍ക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായി. അവര്‍ അയാളുടെ കുറ്റം അയാള്‍ പോലുമറിയാതെ ഏറ്റെടുത്ത് ജയിലിലായി. ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
ഈ കഥ ഇങ്ങിനെ പറയാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ഇങ്ങിനെയാണ് ഈ കഥ പറയേണ്ടതും. ഒരുപക്ഷെ ഇങ്ങിനെ മാത്രമല്ലാതെയും ഈ കഥ പറയാമായിരിക്കും. ചിലപ്പോള്‍ ഞാന്‍ പറയുമ്പോള്‍ പതിവുപോലെ അല്‍പ്പം പൈങ്കിളിയുമായിരിക്കാം. അതെങ്ങിനെയും ആകട്ടെ. ഞാന്‍ ഇപ്പോള്‍ ഈ കഥ പറയുന്നത് ഇങ്ങിനെയാണ്.
ഒരിടത്തൊരിടത്ത് ഒരു അച്ഛനും മകളും ഉണ്ടായിരുന്നു. വളരെ പണ്ടൊന്നുമല്ല കേട്ടോ. കുറച്ചു കാലം മുന്‍പ്. ഒരു നാല് വര്‍ഷം മുന്‍പ് എന്ന് പറയാം കൃത്യമായി. എന്റെ താമസ സ്ഥലത്തിന് അടുത്തായിരുന്നു അവര്‍ . അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു പോയതാണ്. പിന്നെ അച്ഛനാണ് അവളെ നോക്കി വളര്‍ത്തിയത്. അച്ഛനവളെ ഒരുപാടിഷ്ടമായിരുന്നു. അവള്‍ക്ക് തിരിച്ചും. അമ്മയില്ലാത്ത കുറവ് അറിയിക്കാതെയല്ല, അമ്മയുടെകൂടി സ്നേഹം നല്‍കിയാണ് അയാള്‍ അവളെ വളര്‍ത്തിയത്. എന്നിട്ടും അമ്മയുടെ സ്ഥാനം ഒഴിഞ്ഞു കിടന്നത് മനപ്പൂര്‍വ്വം തന്നെ. അവിടെ മറ്റൊരാളെ കാണാന്‍ അയാള്‍ക്കോ അവള്‍ക്കോ താത്പര്യവുമില്ലായിരുന്നു.
എങ്കിലും അയാള്‍ അവള്‍ക്കും, അവള്‍ അയാള്‍ക്കും എല്ലാമായി. പറയാതെ അറിയാനും അറിയാതെ പറയാനും അവര്‍ കാണാതെ പഠിച്ചു. അച്ഛനും അമ്മയും ഗുരുവും വഴികാട്ടിയും സുഹൃത്തും സഹോദരനും .... അയാള്‍ അവള്‍ക്ക് എല്ലാമായി. അച്ഛന്റെ അതിരുകള്‍ക്കപ്പുറം പോകാന്‍ എന്നിട്ടും അയാള്‍ ഒരിക്കലും ശ്രമിച്ചില്ല. അവള്‍ക്കുള്ള സ്വാതന്ത്ര്യത്തില്‍ ഇടപെടാനോ അതിരുവിട്ട് അവളെ നിയന്ത്രിക്കാനോ അയാള്‍ മുതിര്‍ന്നില്ല. പക്ഷെ അയാള്‍ അവളെ എന്നിട്ടും കാത്തു സൂക്ഷിച്ചിരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ തന്നെ.
അവളുടെ പഠനം ഒരു വലിയ ബാധ്യതയായപ്പോള്‍ അയാള്‍ കൂടുതല്‍ ജോലി ചെയ്യാന്‍ തുടങ്ങി. എല്ലാം അവളെ അറിയിചിട്ടുതന്നെയെങ്കിലും അവളുടെ എതിര്‍പ്പുകളെ അയാള്‍ വകവെച്ചില്ല. അവള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന അയാളല്ലാതെ അവള്‍ക്കാരാണ് ഇതെല്ലാം ചെയ്യാന്‍ . അയാള്‍ എല്ലാറ്റിനും തയ്യാറായി. അവള്‍ അറിഞ്ഞുകൊണ്ട് തന്നെ. കഠിനമായി അധ്വാനിക്കുമ്പോഴും അയാളുടെ ഒരേ ഒരു ദുഃഖം അവളുടെ അടുത്ത് എപ്പോഴും ഉണ്ടാകാന്‍ പറ്റില്ലല്ലോ എന്ന് മാത്രമായിരുന്നു.
അതയാള്‍ക്ക് ഒരു വലിയ പ്രശ്നം തന്നെയായി താനും. താന്‍ ഇല്ലാത്തപ്പോഴതെ അവളുടെ സംരക്ഷണം. ഒടുവില്‍ തൊട്ടടുത്തുള്ള അയാളുടെ അനിയനെയും കുടുംബത്തെയും അയാള്‍ ആശ്രയിക്കാന്‍ തുടങ്ങി. അവര്‍ക്ക് അവളെയും അവള്‍ക്ക് അവരെയും പണ്ടേ ഇഷ്ട്ടവുമായിരുന്നു. അച്ഛനെയും അമ്മയെയും പോലെതന്നെ അവര്‍ അവള്‍ക്കു സംരക്ഷണം നല്‍കി. അവിടെയും രണ്ടു കുട്ടികളുണ്ട്. അവള്‍ അവരോടൊപ്പം എപ്പോഴും ഉണ്ടാകും. അതയാള്‍ക്ക് വലിയ ആശ്വാസം തന്നെയായിരുന്നു.
അയാള്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ തുടങ്ങി. എങ്കിലും അയാളുടെ ഒരു കണ്ണും മനസ്സ് മുഴുവനും അവളുടെ കൂടെതന്നെയായിരുന്നു. എന്നിട്ടും .... എനിക്ക് തന്നെ എഴുതാന്‍ വരികളില്ല. ഒരിക്കല്‍ അയാള്‍ ജോലി കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ മകള്‍ അയാളുടെ വീട്ടിലില്ല. അയാള്‍ക്ക് ഒരു പരിഭ്രമവും ഉണ്ടായില്ല. അവിടെയില്ലെങ്കില്‍ തൊട്ടടുത്തുള്ള അനിയന്റെ വീട്ടില്‍ ഉണ്ടാകും അവള്‍ . അയാള്‍ വേഗം അവിടെയെത്തി. പക്ഷെ അവിടെയും ആരുമുള്ളതായി അയാള്‍ക്ക് തോന്നിയില്ല. വീട് അടച്ചിരിക്കുന്നു. ചിലപ്പോള്‍ എല്ലാവരും കൂടി അമ്പലത്തില്‍ പോയതാകാം. അവര്‍ പോകുമ്പോള്‍ അവളെയും കൂടെ കൊണ്ട് പോകാറുണ്ടായിരുന്നു.
വീടിന് ചുറ്റും ഒന്ന് നടന്നുനോക്കി അയാള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ആരോ ഞരങ്ങുന്നപോലെ അയാള്‍ക്ക് തോന്നിയത്. ശ്രദ്ധിച്ചപ്പോള്‍ അതൊരു പെണ്‍കുട്ടിയുടേത് പോലെ തോന്നി . അതോടെ അയാള്‍ക്ക് നില്‍ക്കാന്‍ വയ്യാതായി. ഒന്ന് ഞെട്ടിയ അയാള്‍ മനസ്സിലേക്ക് കടന്നെത്തിയ അശുഭ ചിന്തകളെ ആട്ടിയോടിക്കാന്‍ ശ്രമിച്ചുകൊണ്ട് ചുറ്റും തിരയാന്‍ തുടങ്ങി. അയാളുടെ ശ്രമം വൃധാവിലായില്ല. ശബ്ദം വരുന്നത് വീട്ടിനകത്ത് നിന്ന് തന്നെ എന്ന് മനസ്സിലാക്കിയ അയാള്‍ അകത്തേക്ക് ശ്രദ്ധ തിരിച്ചു. വാതിലോ ജനലോ തുറക്കാന്‍ പരിശ്രമിച്ചു. ഒടുവില്‍ ഒരു ജനല്‍ തുറന്നു കിട്ടിയപ്പോള്‍ അതിലൂടെ നോക്കിയ അയാള്‍ തരിച്ചു പോയി. അടച്ചിട്ട മുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് ഒരു പെണ്‍കുട്ടി.
അത് അവളുടെ മകളാകല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണയാല്‍ വാതില്‍ ചവിട്ടി തുറന്നത്. പ്രതീക്ഷ എപ്പോഴും ശരിയാകണം എന്നില്ലല്ലോ . അത് അയാളുടെ മകള്‍ തന്നെയായിരുന്നു. ജീവന് വേണ്ടിയുള്ള അവാസാനത്തെ പിടച്ചിലും കഴിഞ്ഞ് നിര്‍ജ്ജീവമായ അയാളുടെ മകള്‍ . അപ്പോഴും അവളുടെ കണ്ണുകള്‍ പ്രതീക്ഷയോടെ അയാളെ തിരഞ്ഞിരുന്ന പോലെ തോന്നി അയാള്‍ക്ക്. രക്ഷിക്കാന്‍ താന്‍ പറന്നെത്തുമെന്ന് അവള്‍ ആഗ്രഹിചിരുന്നപോലെ. പ്രാണന്‍ പിടയുമ്പോഴും മാനം കാക്കാന്‍ ശരീരത്തില്‍ ചേര്‍ത്തുപിടിച്ച തുണിക്കഷ്ണങ്ങള്‍ അപ്പോഴും അവളുടെ കൈക്കുള്ളിലുണ്ടായിരുന്നു. ചേതനയറ്റ അവളുടെ ശരീരം കയ്യിലെടുത്ത്, ജീവശ്ശവമായി അയാളിരിക്കവേ പെട്ടെന്ന് ആരോ ഓടിവരുന്നതായി അയാള്‍ക്ക് തോന്നി.
വളരെ പെട്ടെന്ന് അയാള്‍ അവളെ അവിടെ കിടത്തി മറഞ്ഞു നിന്നു. യുക്തിയോ ബുദ്ധിയോ.. അയാള്‍ക്ക് തന്നെ നിശ്ചയമില്ലായിരുന്നു. കടന്നെത്തിയ മനുഷ്യന്‍ മറ്റൊന്നും ശ്രദ്ധിക്കാതെ വാതില്‍ തുറന്ന് അകത്തെത്തി കയ്യില്‍ കരുതിയിരുന്ന ചാക്കില്‍ താന്‍ കടിച്ചുകീറിയ ആ പെണ്‍കുട്ടിയുടെ ശരീരം കുത്തികയറ്റാന്‍ ശ്രമം തുടങ്ങി. മങ്ങിയ വെളിച്ചത്തില്‍ കണ്ട അയാളുടെ മുഖമാണ് ആ അച്ഛനെ ശരിക്കും കൊന്നു കളഞ്ഞത്. അത് അയാളുടെ അനിയന്‍ തന്നെയായിരുന്നു. പിന്നെ അയാള്‍ക്കൊന്നും ഓര്‍മ്മയില്ല. കയ്യില്‍ കിട്ടിയ ആയുധമെടുത്ത് അയാള്‍ അനിയന് നേരെ ചാടിവീണ് ആഞ്ഞുവെട്ടി. അപ്രതീക്ഷിതമെങ്കിലും അയാളുടെ വെപ്രാളം ഉന്നം തെറ്റിച്ചുപോയി. ലക്‌ഷ്യം കാണാതെ വഴിതെറ്റിയ ആയുധം അയാളുടെയും അടിതെറ്റിച്ചപ്പോള്‍ ആ തക്കത്തിന് അയാള്‍ പുറത്തേക്കു ഓടിയിറങ്ങി. അലറിവിളിച്ച് ഒപ്പം ചാടിയെങ്കിലും അയാള്‍ക്ക് എത്തിപ്പിടിക്കാനാകും മുന്‍പേ അവന്‍ ഓടി മറഞ്ഞിരുന്നു.
പിന്നെ തിരച്ചിലായിരുന്നു. ലോകം മുഴുവനും. മറ്റാരും കണ്ടെത്തും മുന്‍പേ പിടികൂടാനും നീതി നടപ്പിലാക്കാനും. മനുഷ്യന്റെ വേദനയുടെ നീറ്റല്‍ അയാളെ കൊണ്ടെത്തിച്ചത് ശത്രുവില്‍ തന്നെ. കഴുത്ത് അറുക്കുമ്പോള്‍ കൈ വിറച്ചില്ല .... മനസ്സ് പതറിയുമില്ല. ഉന്നം പിഴ്ക്കാതിരിക്കാന്‍ അയാളുടെ മകളുടെ നിഷ്ക്കളങ്ക മുഖം എപ്പോഴും മുന്നിലുള്ളപ്പോള്‍ പിന്നെന്തു വേണം വേറെ.
ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാകും, ഇതെന്തു കഥ.. ഇതൊരു നിത്യ സംഭവമല്ലേ എന്ന്. പക്ഷെ കഥ ഇവിടെ തുടങ്ങുന്നെയുള്ളു. പിന്നെ എന്തുണ്ടായി എന്നാണു നിങ്ങള്‍ കരുതുന്നത്. ശത്രുവിനെയും കൊന്ന് അയാള്‍ ജയിലിലായി എന്ന്. അല്ലെങ്കില്‍ അയാള്‍ ആത്മഹത്യ ചെയ്തു എന്ന് അല്ലെ. അല്ല.. അയാള്‍ ഇപ്പോഴും ജീവിക്കുന്നു. അനിയന്റെ മക്കളെയും നോക്കി. അവരുടെ അച്ഛനായി, അമ്മയായി, എല്ലാം എല്ലാമായി ... ഇവിടെ ഇവര്‍ രണ്ടുപേരെക്കാള്‍ തകര്‍ന്നു പോയ മറ്റൊരാളുണ്ടായിരുന്നു. ആരും ശ്രദ്ധിക്കാത്ത ഒരാള്‍ .... അനിയന്റെ ഭാര്യ. അവളെ മകളെപോലെ കണ്ടിരുന്ന അവര്‍ക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായി. അവര്‍ അയാളുടെ കുറ്റം അയാള്‍ പോലുമറിയാതെ ഏറ്റെടുത്ത് ജയിലിലായി. ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Monday, October 4, 2010
പ്രതീക്ഷ ....!!!
പ്രതീക്ഷ ....!!!
ആകാശം പകുത്ത്
സൂര്യന്‍
പകലുമായി പടിയിറങ്ങുമ്പോള്‍
ഒരിക്കലും കരുതിയില്ല
ഇനി രാത്രിയാകുമെന്ന്.
രാത്രിയെന്നാല്‍
ഇരുട്ട് എന്ന് മാത്രമല്ലാത്തതിനാല്‍ ,
പേടിയുണ്ടായില്ലെങ്കിലും
വെളിച്ചം അപ്പോഴവിടെ
അനിവാര്യമായിരുന്നു താനും.
എന്നിട്ടും
നിറഞ്ഞു നിന്നത്
രാത്രിമാത്രം.
ഇനി
പ്രതീക്ഷിക്കാന്‍ മാത്രമായി
കുറെ നിമിഷങ്ങള്‍
പ്രതീക്ഷയ്ക്കൊടുവില്‍
പകല്‍ വന്നെത്തുമ്പോള്‍
കാണാന്‍
താന്‍ തന്നെ അവശേഷിക്കും
എന്നതിന്
യാതൊരു ഉറപ്പുമില്ലാതെയെങ്കിലും. ....!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.കോം
ആകാശം പകുത്ത്
സൂര്യന്‍
പകലുമായി പടിയിറങ്ങുമ്പോള്‍
ഒരിക്കലും കരുതിയില്ല
ഇനി രാത്രിയാകുമെന്ന്.
രാത്രിയെന്നാല്‍
ഇരുട്ട് എന്ന് മാത്രമല്ലാത്തതിനാല്‍ ,
പേടിയുണ്ടായില്ലെങ്കിലും
വെളിച്ചം അപ്പോഴവിടെ
അനിവാര്യമായിരുന്നു താനും.
എന്നിട്ടും
നിറഞ്ഞു നിന്നത്
രാത്രിമാത്രം.
ഇനി
പ്രതീക്ഷിക്കാന്‍ മാത്രമായി
കുറെ നിമിഷങ്ങള്‍
പ്രതീക്ഷയ്ക്കൊടുവില്‍
പകല്‍ വന്നെത്തുമ്പോള്‍
കാണാന്‍
താന്‍ തന്നെ അവശേഷിക്കും
എന്നതിന്
യാതൊരു ഉറപ്പുമില്ലാതെയെങ്കിലും. ....!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.കോം
Sunday, October 3, 2010
തിരിച്ചറിവ് ....!!!
തിരിച്ചറിവ് ....!!!
കാറ്റ് നേര്‍ത്തു നേര്‍ത്ത് ഒടുവില്‍ അവളിലാണ് ഇല്ലാതാകുന്നതെന്ന് അവള്‍ക്ക് തോന്നിപോയി അപ്പോള്‍ . എന്നിട്ടും ഒന്നും പറയാതെ തല കുമ്പിട്ടിരിക്കുന്ന അയാളോട് അവള്‍ക്കു തോന്നിയത് പുച്ഛമോ പരിഹാസമോ എന്നുപോലും നിശ്ചയമായില്ല. അതുകൊണ്ട് തന്നെ അവള്‍ കാത്തിരുന്നു. ഈ രാവിന്റെ തിരശ്ശീലയൊന്നുയരാന്‍ . മനസ്സും ശരീരവും ഒന്നാകേണ്ട ഈ ധന്ന്യ മുഹൂര്‍ത്തത്തില്‍ ഇങ്ങിനെയൊരവസ്ഥ ഇദ്ദേഹത്തിന് ഉണ്ടായതില്‍ മനസ്സ് വല്ലാതെ വേദനിക്കുമ്പോഴും. ....!
അല്ലെങ്കില്‍ തന്നെ തന്റെ പേരില്‍ ഇനിയും ഈ പാവത്തിനെ ക്രൂശിക്കുന്നതെന്തിന്. ഇദ്ദേഹം തന്നെ ഇഷ്ട്ടപ്പെടുകയും താന്‍ പോലുമറിയാതെ തന്നെ തന്നെ കല്ല്യാണം കഴിക്കണമെന്ന് വാശിപിടിക്കുകയും ചെയ്തതിനല്ലേ ഇവിടുത്തെ അമ്മ തന്നോടങ്ങിനെ പറഞ്ഞത്. ആരും കേള്‍ക്കാതെ തന്നെ മാത്രം കുത്താന്‍ കിട്ടിയ അവസരം മുതലാക്കുന്നതിനിടയില്‍ ഇദ്ദേഹം കടന്നെതുമെന്ന് അവര്‍ പോലും ആലോചിച്ചിട്ടുണ്ടാകില്ലല്ലോ .....!
പക്ഷെ ..... ആ അമ്മയുടെ വാക്കുകള്‍ ... കല്ല്യാണം കഴിഞ്ഞ് എല്ലാ മോഹങ്ങളോടെയും കടന്നു ചെന്ന തനിക്ക് അതുമാത്രം സഹിക്കാനായില്ല. പലപ്പോഴും പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ടെങ്കിലും അത് ചോദിക്കാന്‍ തന്റെ അമ്മയുടെ മുന്നിലെത്തുമ്പോള്‍ വാക്കുകള്‍ മുറിയും. അക്ഷരങ്ങള്‍ വിങ്ങും. ചോദ്യം തന്നോട് തന്നെയാകും. എന്തിന് .... അല്ലെങ്കില്‍ ആര്‍ക്ക് .... പറയുന്നവരുടെ വാക്കുകള്‍ക്ക് അവരുടെ വിലമാത്രമാകുമ്പോള്‍ പിന്നെ തനിക്കെന്ത് ... ....!!! എന്നിട്ടും അറിയാനുള്ള ഒരാഗ്രഹം.. അത് ബാക്കിയായി മനസ്സിലുണ്ടായിരുന്നു ...!
ആ ആഗ്രഹത്തിന്റെ നിറം ഇപ്പോള്‍ മാറിയിരിക്കുന്നു. അല്ലെങ്കില്‍ ആ അമ്മയുടെ ചോദ്യം അതിന്റെ നിറം മാറ്റിയിരിക്കുന്നു. അതിനിപ്പോള്‍ , പകയുടെ, അല്ലെങ്കില്‍ ഒരുപക്ഷെ പ്രതികാരത്തിന്റെ പകര്‍പ്പായിരിക്കുന്നു. തന്റെ അമ്മ പോലും പറയാത്ത സത്യങ്ങളാണ് അദ്ധേഹത്തിന്റെ അമ്മയുടെ വായില്‍ നിന്ന് അഗ്നിയായി ആളിക്കത്തിയത്. ഇനി കണ്ടെത്തണം .. അതുമാത്രം.. എന്നിട്ടുവേണം ചോദിക്കാന്‍ .... എന്തിന് വേണ്ടിയാണ് തന്നോടും തന്റെ അമ്മയോടും ഇങ്ങിനെ ചെയ്തതെന്ന് ....!
ഒരിക്കല്‍ പോലും ആരെയും ഒരു ദുഷിച്ച വാക്കുപോലും പറയാത്ത തന്റെ അമ്മയ്ക്ക് എങ്ങിനെ ഇങ്ങിനെയൊരു ദുരിത ജീവിതം കിട്ടിയെന്നു താന്‍ തന്നെ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അമ്മയ്ക്കെങ്ങിനെ ഇങ്ങിനെ ആരുമില്ലാതായെന്നു ഒരിക്കലെങ്കിലും ചോദിക്കണമെന്ന് പലകുറി കരുതിയതാണ്. പക്ഷെ ആരുമില്ലെങ്കിലും തന്നെ താഴത്തും തലയിലും വെക്കാതെ, അല്ലലൊട്ടും ഇല്ലാതെ കൊണ്ടുനടക്കുന്ന ആ അമ്മയോട് എങ്ങിനെ ചോദിക്കാന്‍ ..! എന്ത് ചോദിക്കാന്‍ ...!
പക്ഷെ ഇനി വയ്യ... അല്ലെങ്കില്‍തന്നെ, ജീവനായി താന്‍ അവശേഷിക്കെ എങ്ങിനെ വെറുതെയിരിക്കും . ഇതുവരെ ഒന്നും അറിയാത്തതായിരുന്നു പ്രശ്നം. ഇപ്പൊ പലതും അറിയുന്നു. പലതും ഇനി അറിയാനിരിക്കുന്നു. അറിയേണ്ടതോ, അറിയേണ്ടാതതോ . എന്തായാലും തനിക്കുള്ളത്. അതുകൊണ്ട് തന്നെ ഇനി വയ്യ... പോവുക തന്നെ... അമ്മയെ അറിയിക്കാതെയിരിക്കുവാന്‍ മനസ്സനുവതിച്ചില്ല. അനുഗ്രഹത്തിനായി കാത്തു നിന്നില്ലെങ്കിലും...... അല്ലെങ്കില്‍തന്നെ ഈ യാത്ര അനിവാര്യവും. ഇത് തന്നെ തന്നെയുള്ള തേടലല്ലേ .. തന്നിലേക്ക് തന്നെയുള്ളതല്ലേ ഈ യാത്ര .... തുടക്കവും, ഒരുപക്ഷെ ഒടുക്കവും ഇവിടെ തന്നെയാകട്ടെ ...!!!
തിരച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നത് ഒരു വലിയ വീട്ടില്‍ . പൂമുഖത്തെത്തിയപ്പോള്‍ കാത്തിരിക്കുന്ന പോലെ അദ്ദേഹം ....! പിതൃത്വത്തിന്റെ ജീവ രൂപം ... ഒരിക്കലും കണ്ടിട്ടില്ലെങ്കിലും രക്തം രക്തത്തെ തൊട്ടറിയുന്നു. പരിസരം മറന്നുനിന്ന തന്റെ ശിരസ്സില്‍ ഒരു തലോടല്‍ . ആ സ്പര്‍ശം, തന്നെ കൊണ്ടുപോകുന്നത് ജീവന്റെ അങ്ങേ പുറത്തേക്ക് ... ജീവിതത്തിലേക്ക് ....! ലോകം തനിക്ക് ചുറ്റും കറങ്ങുകയാണെന്ന് ഒരിക്കലെങ്കിലും മറന്നുപോയ നിമിഷം. .. പിന്നെ ഒന്നും ഓര്‍മ്മതന്നെയില്ല. സ്വയം അലിഞ്ഞ് തന്നെത്തന്നെ നഷ്ടപ്പെട്ട് കുറെയേറെ നിമിഷങ്ങള്‍ . .....!
ഉണര്‍ന്നെണീറ്റപ്പോള്‍ പക്ഷെ ഏറെ വൈകിയിരുന്നു. .. വൈകി എന്നതിനേക്കാള്‍ സ്വയംതന്നെ നഷ്ടപ്പെടുകയും ചെയ്തിരുന്നു അപ്പോഴേക്കും. തന്റെ ചിന്തകള്‍ ... തന്റെ പ്രതീക്ഷകള്‍ ... തന്റെ വികാരങ്ങള്‍ ... എല്ലാം മാറ്റി മറിക്കപ്പെട്ടിരിക്കുന്നു .... അല്ലെങ്കില്‍ മാറി മറിഞ്ഞിരിക്കുന്നു. ....! പിന്നെ തിരിഞ്ഞ് ഓടുകയായിരുന്നു. തിരിച്ച് തന്റെ അമ്മയുടെ അടുത്തേക്ക്. കൊല്ലാന്‍ വന്നവന്‍ സ്വയം ചാകാന്‍ വേണ്ടി ....! അങ്ങിനെതന്നെയാണ് പറയേണ്ടത് ...! എന്നിട്ടും, സര്‍വ്വ ശക്തിയുമെടുത്ത് ഓടിതളര്‍ന്ന് അവിടെയെത്തിയപ്പോഴേക്കും ദൈവം തന്നെത്തന്നെ വീണ്ടും തോല്‍പ്പിച്ച്കളഞ്ഞു. ...! ഇനിയൊരിക്കലും ജയിക്കനാകാത്ത വിധം .....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
കാറ്റ് നേര്‍ത്തു നേര്‍ത്ത് ഒടുവില്‍ അവളിലാണ് ഇല്ലാതാകുന്നതെന്ന് അവള്‍ക്ക് തോന്നിപോയി അപ്പോള്‍ . എന്നിട്ടും ഒന്നും പറയാതെ തല കുമ്പിട്ടിരിക്കുന്ന അയാളോട് അവള്‍ക്കു തോന്നിയത് പുച്ഛമോ പരിഹാസമോ എന്നുപോലും നിശ്ചയമായില്ല. അതുകൊണ്ട് തന്നെ അവള്‍ കാത്തിരുന്നു. ഈ രാവിന്റെ തിരശ്ശീലയൊന്നുയരാന്‍ . മനസ്സും ശരീരവും ഒന്നാകേണ്ട ഈ ധന്ന്യ മുഹൂര്‍ത്തത്തില്‍ ഇങ്ങിനെയൊരവസ്ഥ ഇദ്ദേഹത്തിന് ഉണ്ടായതില്‍ മനസ്സ് വല്ലാതെ വേദനിക്കുമ്പോഴും. ....!
അല്ലെങ്കില്‍ തന്നെ തന്റെ പേരില്‍ ഇനിയും ഈ പാവത്തിനെ ക്രൂശിക്കുന്നതെന്തിന്. ഇദ്ദേഹം തന്നെ ഇഷ്ട്ടപ്പെടുകയും താന്‍ പോലുമറിയാതെ തന്നെ തന്നെ കല്ല്യാണം കഴിക്കണമെന്ന് വാശിപിടിക്കുകയും ചെയ്തതിനല്ലേ ഇവിടുത്തെ അമ്മ തന്നോടങ്ങിനെ പറഞ്ഞത്. ആരും കേള്‍ക്കാതെ തന്നെ മാത്രം കുത്താന്‍ കിട്ടിയ അവസരം മുതലാക്കുന്നതിനിടയില്‍ ഇദ്ദേഹം കടന്നെതുമെന്ന് അവര്‍ പോലും ആലോചിച്ചിട്ടുണ്ടാകില്ലല്ലോ .....!
പക്ഷെ ..... ആ അമ്മയുടെ വാക്കുകള്‍ ... കല്ല്യാണം കഴിഞ്ഞ് എല്ലാ മോഹങ്ങളോടെയും കടന്നു ചെന്ന തനിക്ക് അതുമാത്രം സഹിക്കാനായില്ല. പലപ്പോഴും പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ടെങ്കിലും അത് ചോദിക്കാന്‍ തന്റെ അമ്മയുടെ മുന്നിലെത്തുമ്പോള്‍ വാക്കുകള്‍ മുറിയും. അക്ഷരങ്ങള്‍ വിങ്ങും. ചോദ്യം തന്നോട് തന്നെയാകും. എന്തിന് .... അല്ലെങ്കില്‍ ആര്‍ക്ക് .... പറയുന്നവരുടെ വാക്കുകള്‍ക്ക് അവരുടെ വിലമാത്രമാകുമ്പോള്‍ പിന്നെ തനിക്കെന്ത് ... ....!!! എന്നിട്ടും അറിയാനുള്ള ഒരാഗ്രഹം.. അത് ബാക്കിയായി മനസ്സിലുണ്ടായിരുന്നു ...!
ആ ആഗ്രഹത്തിന്റെ നിറം ഇപ്പോള്‍ മാറിയിരിക്കുന്നു. അല്ലെങ്കില്‍ ആ അമ്മയുടെ ചോദ്യം അതിന്റെ നിറം മാറ്റിയിരിക്കുന്നു. അതിനിപ്പോള്‍ , പകയുടെ, അല്ലെങ്കില്‍ ഒരുപക്ഷെ പ്രതികാരത്തിന്റെ പകര്‍പ്പായിരിക്കുന്നു. തന്റെ അമ്മ പോലും പറയാത്ത സത്യങ്ങളാണ് അദ്ധേഹത്തിന്റെ അമ്മയുടെ വായില്‍ നിന്ന് അഗ്നിയായി ആളിക്കത്തിയത്. ഇനി കണ്ടെത്തണം .. അതുമാത്രം.. എന്നിട്ടുവേണം ചോദിക്കാന്‍ .... എന്തിന് വേണ്ടിയാണ് തന്നോടും തന്റെ അമ്മയോടും ഇങ്ങിനെ ചെയ്തതെന്ന് ....!
ഒരിക്കല്‍ പോലും ആരെയും ഒരു ദുഷിച്ച വാക്കുപോലും പറയാത്ത തന്റെ അമ്മയ്ക്ക് എങ്ങിനെ ഇങ്ങിനെയൊരു ദുരിത ജീവിതം കിട്ടിയെന്നു താന്‍ തന്നെ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അമ്മയ്ക്കെങ്ങിനെ ഇങ്ങിനെ ആരുമില്ലാതായെന്നു ഒരിക്കലെങ്കിലും ചോദിക്കണമെന്ന് പലകുറി കരുതിയതാണ്. പക്ഷെ ആരുമില്ലെങ്കിലും തന്നെ താഴത്തും തലയിലും വെക്കാതെ, അല്ലലൊട്ടും ഇല്ലാതെ കൊണ്ടുനടക്കുന്ന ആ അമ്മയോട് എങ്ങിനെ ചോദിക്കാന്‍ ..! എന്ത് ചോദിക്കാന്‍ ...!
പക്ഷെ ഇനി വയ്യ... അല്ലെങ്കില്‍തന്നെ, ജീവനായി താന്‍ അവശേഷിക്കെ എങ്ങിനെ വെറുതെയിരിക്കും . ഇതുവരെ ഒന്നും അറിയാത്തതായിരുന്നു പ്രശ്നം. ഇപ്പൊ പലതും അറിയുന്നു. പലതും ഇനി അറിയാനിരിക്കുന്നു. അറിയേണ്ടതോ, അറിയേണ്ടാതതോ . എന്തായാലും തനിക്കുള്ളത്. അതുകൊണ്ട് തന്നെ ഇനി വയ്യ... പോവുക തന്നെ... അമ്മയെ അറിയിക്കാതെയിരിക്കുവാന്‍ മനസ്സനുവതിച്ചില്ല. അനുഗ്രഹത്തിനായി കാത്തു നിന്നില്ലെങ്കിലും...... അല്ലെങ്കില്‍തന്നെ ഈ യാത്ര അനിവാര്യവും. ഇത് തന്നെ തന്നെയുള്ള തേടലല്ലേ .. തന്നിലേക്ക് തന്നെയുള്ളതല്ലേ ഈ യാത്ര .... തുടക്കവും, ഒരുപക്ഷെ ഒടുക്കവും ഇവിടെ തന്നെയാകട്ടെ ...!!!
തിരച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നത് ഒരു വലിയ വീട്ടില്‍ . പൂമുഖത്തെത്തിയപ്പോള്‍ കാത്തിരിക്കുന്ന പോലെ അദ്ദേഹം ....! പിതൃത്വത്തിന്റെ ജീവ രൂപം ... ഒരിക്കലും കണ്ടിട്ടില്ലെങ്കിലും രക്തം രക്തത്തെ തൊട്ടറിയുന്നു. പരിസരം മറന്നുനിന്ന തന്റെ ശിരസ്സില്‍ ഒരു തലോടല്‍ . ആ സ്പര്‍ശം, തന്നെ കൊണ്ടുപോകുന്നത് ജീവന്റെ അങ്ങേ പുറത്തേക്ക് ... ജീവിതത്തിലേക്ക് ....! ലോകം തനിക്ക് ചുറ്റും കറങ്ങുകയാണെന്ന് ഒരിക്കലെങ്കിലും മറന്നുപോയ നിമിഷം. .. പിന്നെ ഒന്നും ഓര്‍മ്മതന്നെയില്ല. സ്വയം അലിഞ്ഞ് തന്നെത്തന്നെ നഷ്ടപ്പെട്ട് കുറെയേറെ നിമിഷങ്ങള്‍ . .....!
ഉണര്‍ന്നെണീറ്റപ്പോള്‍ പക്ഷെ ഏറെ വൈകിയിരുന്നു. .. വൈകി എന്നതിനേക്കാള്‍ സ്വയംതന്നെ നഷ്ടപ്പെടുകയും ചെയ്തിരുന്നു അപ്പോഴേക്കും. തന്റെ ചിന്തകള്‍ ... തന്റെ പ്രതീക്ഷകള്‍ ... തന്റെ വികാരങ്ങള്‍ ... എല്ലാം മാറ്റി മറിക്കപ്പെട്ടിരിക്കുന്നു .... അല്ലെങ്കില്‍ മാറി മറിഞ്ഞിരിക്കുന്നു. ....! പിന്നെ തിരിഞ്ഞ് ഓടുകയായിരുന്നു. തിരിച്ച് തന്റെ അമ്മയുടെ അടുത്തേക്ക്. കൊല്ലാന്‍ വന്നവന്‍ സ്വയം ചാകാന്‍ വേണ്ടി ....! അങ്ങിനെതന്നെയാണ് പറയേണ്ടത് ...! എന്നിട്ടും, സര്‍വ്വ ശക്തിയുമെടുത്ത് ഓടിതളര്‍ന്ന് അവിടെയെത്തിയപ്പോഴേക്കും ദൈവം തന്നെത്തന്നെ വീണ്ടും തോല്‍പ്പിച്ച്കളഞ്ഞു. ...! ഇനിയൊരിക്കലും ജയിക്കനാകാത്ത വിധം .....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
പ്രണയം ....!!!
പ്രണയം ....!!!
പ്രണയം
പൂത്തു തളിര്‍ക്കുന്നത്
ഹൃദയത്തിലാണെന്ന്
എല്ലാവരും പറയുന്നു ...!
കാലത്ത് കാണുകയും
ഉച്ചക്ക് പരിചയപ്പെടുകയും
വൈകീട്ട് വിളിച്ചു
രാത്രി മുഴുവന്‍
സംസാരിക്കുകയും ചെയ്ത്
പിറ്റേന്ന് കാലത്ത്
വീട്ടുകാര്‍ അറിയാതെ ഒളിച്ചോടി
കല്ല്യാണം കഴിക്കുന്നതിനിടയില്‍
പ്രണയത്തിനു എവിടെയാണ്
പൂക്കാനും തളിര്‍ക്കാനും
ഹൃദയത്തില്‍ വസിക്കാനും
സമയം കിട്ടുക ...!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
പ്രണയം
പൂത്തു തളിര്‍ക്കുന്നത്
ഹൃദയത്തിലാണെന്ന്
എല്ലാവരും പറയുന്നു ...!
കാലത്ത് കാണുകയും
ഉച്ചക്ക് പരിചയപ്പെടുകയും
വൈകീട്ട് വിളിച്ചു
രാത്രി മുഴുവന്‍
സംസാരിക്കുകയും ചെയ്ത്
പിറ്റേന്ന് കാലത്ത്
വീട്ടുകാര്‍ അറിയാതെ ഒളിച്ചോടി
കല്ല്യാണം കഴിക്കുന്നതിനിടയില്‍
പ്രണയത്തിനു എവിടെയാണ്
പൂക്കാനും തളിര്‍ക്കാനും
ഹൃദയത്തില്‍ വസിക്കാനും
സമയം കിട്ടുക ...!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന്‍ എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...