കണ്ണാടികൾ കാണുന്നത് ....!!!
.
കണ്ണാടികൾ
കാണിക്കുന്നത്
പ്രതിബിംബങ്ങൾ
മാത്രമല്ല
തന്നെ തന്നെയെന്ന്
തിരിച്ചറിയുന്നിടത്ത്
കണ്ണാടികൾ
കണ്ണുകളുമാകുന്നു
തന്നിലേക്ക് തന്നെയുള്ള
നിറഞ്ഞ കണ്ണുകൾ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, December 6, 2018
Sunday, November 18, 2018
വിശ്വാസത്തിന്റെ ജനാധിപത്യം ...!!!
വിശ്വാസത്തിന്റെ ജനാധിപത്യം ...!!!
.
വിശ്വസിക്കുന്നവനും
വിശ്വസിക്കാത്തവനും
വിശ്വാസത്തിനുവേണ്ടി
വിലപേശുന്ന
വിശ്വാസത്തിന്റെ ജനാധിപത്യം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വിശ്വസിക്കുന്നവനും
വിശ്വസിക്കാത്തവനും
വിശ്വാസത്തിനുവേണ്ടി
വിലപേശുന്ന
വിശ്വാസത്തിന്റെ ജനാധിപത്യം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
നിഴൽ രൂപങ്ങൾ ...!!!
നിഴൽ രൂപങ്ങൾ ...!!!
.
ഓരോ രൂപവും
തന്നിൽ നിന്നും
താനായി
തന്റെ തന്നെ
നിഴലായി
മാറുമ്പോൾ
നിഴലുകളില്ലാതെ
രൂപങ്ങളും
രൂപങ്ങളില്ലാതെ
നിഴലുകളും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഓരോ രൂപവും
തന്നിൽ നിന്നും
താനായി
തന്റെ തന്നെ
നിഴലായി
മാറുമ്പോൾ
നിഴലുകളില്ലാതെ
രൂപങ്ങളും
രൂപങ്ങളില്ലാതെ
നിഴലുകളും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, November 13, 2018
ദൈവീകം ...!!!
ദൈവീകം ...!!!
.
നീ ഞാനും
ഞാൻ നീയും
ആകുന്നതിനേക്കാൾ
മഹത്തരമാണ്
നീ നീയും
ഞാൻ ഞാനും
ആയിത്തീരുന്നതെന്ന്
തിരിച്ചറിയുന്നിടത്ത്
നമ്മളും
ദൈവീകവുമാകുന്നു ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
നീ ഞാനും
ഞാൻ നീയും
ആകുന്നതിനേക്കാൾ
മഹത്തരമാണ്
നീ നീയും
ഞാൻ ഞാനും
ആയിത്തീരുന്നതെന്ന്
തിരിച്ചറിയുന്നിടത്ത്
നമ്മളും
ദൈവീകവുമാകുന്നു ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, November 12, 2018
വരികളിലെ അവസാനക്കാരൻ ...!!!
വരികളിലെ അവസാനക്കാരൻ ...!!!
.
പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോഴായിരുന്നു പലപ്പോഴും അവൻ ഒന്നാശ്വസിച്ചിരുന്നത് . തനിക്കു പുറകിൽ ഇനിയും ഏറെ പേരുണ്ടല്ലോ എന്നത് അവനെ വീണ്ടും ആ വരിയിൽ നില്ക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു . അല്ലെങ്കിൽ തന്നെയും അവിടെ അങ്ങിനെ കാത്തു നിൽക്കുകയല്ലാതെ മറ്റെന്താണ് അവന്റെ മുന്നിൽ ഒരു വഴിയുണ്ടായിരുന്നത് അപ്പോൾ ...!
.
നനുത്തതെങ്കിലും കീറി തുടങ്ങിയ ആ പഴഞ്ചൻ കുപ്പായത്തിനുള്ളിലൂടെ കടന്നെത്താൻ പാകത്തിൽ അപ്പോഴും തണുപ്പ് പടർന്നു നിൽക്കുന്ന ആ പകൽ ചൂടിൽ അവൻ വിയർക്കാതിരുന്നത് ക്ഷീണം കൊണ്ടല്ലെന്നും തോന്നി . വിയർക്കാനുള്ള വെള്ളം പോലും അപ്പോൾ സത്യത്തിൽ അവന്റെ ശരീരത്തിൽ ഇല്ലാതിരുനന്ത് കൊണ്ട് തന്നെയായിരിക്കണം . എന്നിട്ടും അകത്ത് , കത്തുന്ന വയറുകളുടെ പൊള്ളുന്ന ചൂട് അവനെ ശരിക്കും ഉഷ്ണിപ്പിച്ചിരുന്നു വല്ലാതെ ....!
.
വരി അപ്പോഴും മുന്നിലേക്ക് തന്നെ നീങ്ങിക്കൊണ്ടിരുന്നു മെല്ലെയെങ്കിലും . പ്രതീക്ഷയോടെ അവനും . അവനു പുറകിൽ നിന്നും അവന്റെ മുന്നിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നവരെ തടയാൻ അവൻ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു . വേദനകളും കണ്ണീരും, പ്രാക്കുകളും ശാപങ്ങളും ആക്രോശങ്ങളും നിരാശകളുടെ നെടുവീർപ്പുകളും അവൻ അപ്പോഴെല്ലാം ചുറ്റിലും നിന്നും അനുഭവിച്ചറിയുന്നുമുണ്ടായിരുന്നു, അതിനിടയിൽ ....!
.
തണുപ്പിൽ നിന്നും ചൂടിലേക്കെന്ന പോലെ തിരിച്ചും ചൂടിൽ നിന്നും തണുപ്പിലേക്ക് പകൽ മായുന്നത് തിരിച്ചറിയാൻ തുടങ്ങിയ, അപ്പോഴാണ് അവനെ സമയം ഭീതിതപെടുത്താൻ തുടങ്ങിയതും . ഇനി ഏതാനും വാരകൾ മാത്രം. മുന്നിൽ എണ്ണിയാൽ തീരുന്നതെങ്കിലും ഇനിയും കുറച്ചു പേരും . തനിക്കു മുന്നിലുള്ളവരുടെ വെപ്രാളവും അവരുടെ പ്രതീക്ഷയും തന്നിലേക്കും ആവേശിക്കുനന്തു അവൻ അനുഭവിച്ചു നിന്നു ...!
.
ഇനി രണ്ടു പേരുകൂടി കഴിഞ്ഞാൽ തന്റെ ഊഴം . തനിക്കു കിട്ടാനുള്ള ഈ വീതവുമായി വേണം വേഗം വീട്ടിലെത്താൻ. ഇന്നേക്ക് മാത്രമല്ല, നാളേയ്ക്കും മറ്റെന്നാലേയ്ക്കും വേണ്ടി ഇത് കൂടിയേ തീരു . അവിടെ കാത്തിരിക്കുന്നവരുടെ ജീവനും ജീവിതവും തന്റെ ഈ ഊഴത്തിൽ എണ്ണപ്പെട്ടിരിക്കുന്നത് അവനെ അസ്വസ്ഥനാക്കിയിരുന്നു വല്ലാതെ .....!
.
അപ്പോൾ തന്നെയാണ് അവനുമുന്നിൽ ഘടികാരം അതിന്റെ അധികാരദണ്ഡുമായി നിറഞ്ഞു നിന്നത് . വഴിതടഞ്ഞുകൊണ്ട് അത് തന്റെ ഊഴത്തിന് തൊട്ടു മുന്നിൽ തന്റെ അവസരം തടഞ്ഞു നിന്നപ്പോൾ അവൻ നെറ്റിയിൽ ആദ്യമായി പൊടിഞ്ഞ വിയർപ്പുതുള്ളി മെല്ലെ കൈകൊണ്ട് തൊട്ടെടുത്തു നാക്കിൽ വെച്ചു . എന്നിട്ട്
തിരിഞ്ഞു നടക്കാൻ തുടങ്ങി , തനിക്കുള്ള അടുത്ത വരികൾ തേടിക്കൊണ്ട് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോഴായിരുന്നു പലപ്പോഴും അവൻ ഒന്നാശ്വസിച്ചിരുന്നത് . തനിക്കു പുറകിൽ ഇനിയും ഏറെ പേരുണ്ടല്ലോ എന്നത് അവനെ വീണ്ടും ആ വരിയിൽ നില്ക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു . അല്ലെങ്കിൽ തന്നെയും അവിടെ അങ്ങിനെ കാത്തു നിൽക്കുകയല്ലാതെ മറ്റെന്താണ് അവന്റെ മുന്നിൽ ഒരു വഴിയുണ്ടായിരുന്നത് അപ്പോൾ ...!
.
നനുത്തതെങ്കിലും കീറി തുടങ്ങിയ ആ പഴഞ്ചൻ കുപ്പായത്തിനുള്ളിലൂടെ കടന്നെത്താൻ പാകത്തിൽ അപ്പോഴും തണുപ്പ് പടർന്നു നിൽക്കുന്ന ആ പകൽ ചൂടിൽ അവൻ വിയർക്കാതിരുന്നത് ക്ഷീണം കൊണ്ടല്ലെന്നും തോന്നി . വിയർക്കാനുള്ള വെള്ളം പോലും അപ്പോൾ സത്യത്തിൽ അവന്റെ ശരീരത്തിൽ ഇല്ലാതിരുനന്ത് കൊണ്ട് തന്നെയായിരിക്കണം . എന്നിട്ടും അകത്ത് , കത്തുന്ന വയറുകളുടെ പൊള്ളുന്ന ചൂട് അവനെ ശരിക്കും ഉഷ്ണിപ്പിച്ചിരുന്നു വല്ലാതെ ....!
.
വരി അപ്പോഴും മുന്നിലേക്ക് തന്നെ നീങ്ങിക്കൊണ്ടിരുന്നു മെല്ലെയെങ്കിലും . പ്രതീക്ഷയോടെ അവനും . അവനു പുറകിൽ നിന്നും അവന്റെ മുന്നിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നവരെ തടയാൻ അവൻ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു . വേദനകളും കണ്ണീരും, പ്രാക്കുകളും ശാപങ്ങളും ആക്രോശങ്ങളും നിരാശകളുടെ നെടുവീർപ്പുകളും അവൻ അപ്പോഴെല്ലാം ചുറ്റിലും നിന്നും അനുഭവിച്ചറിയുന്നുമുണ്ടായിരുന്നു, അതിനിടയിൽ ....!
.
തണുപ്പിൽ നിന്നും ചൂടിലേക്കെന്ന പോലെ തിരിച്ചും ചൂടിൽ നിന്നും തണുപ്പിലേക്ക് പകൽ മായുന്നത് തിരിച്ചറിയാൻ തുടങ്ങിയ, അപ്പോഴാണ് അവനെ സമയം ഭീതിതപെടുത്താൻ തുടങ്ങിയതും . ഇനി ഏതാനും വാരകൾ മാത്രം. മുന്നിൽ എണ്ണിയാൽ തീരുന്നതെങ്കിലും ഇനിയും കുറച്ചു പേരും . തനിക്കു മുന്നിലുള്ളവരുടെ വെപ്രാളവും അവരുടെ പ്രതീക്ഷയും തന്നിലേക്കും ആവേശിക്കുനന്തു അവൻ അനുഭവിച്ചു നിന്നു ...!
.
ഇനി രണ്ടു പേരുകൂടി കഴിഞ്ഞാൽ തന്റെ ഊഴം . തനിക്കു കിട്ടാനുള്ള ഈ വീതവുമായി വേണം വേഗം വീട്ടിലെത്താൻ. ഇന്നേക്ക് മാത്രമല്ല, നാളേയ്ക്കും മറ്റെന്നാലേയ്ക്കും വേണ്ടി ഇത് കൂടിയേ തീരു . അവിടെ കാത്തിരിക്കുന്നവരുടെ ജീവനും ജീവിതവും തന്റെ ഈ ഊഴത്തിൽ എണ്ണപ്പെട്ടിരിക്കുന്നത് അവനെ അസ്വസ്ഥനാക്കിയിരുന്നു വല്ലാതെ .....!
.
അപ്പോൾ തന്നെയാണ് അവനുമുന്നിൽ ഘടികാരം അതിന്റെ അധികാരദണ്ഡുമായി നിറഞ്ഞു നിന്നത് . വഴിതടഞ്ഞുകൊണ്ട് അത് തന്റെ ഊഴത്തിന് തൊട്ടു മുന്നിൽ തന്റെ അവസരം തടഞ്ഞു നിന്നപ്പോൾ അവൻ നെറ്റിയിൽ ആദ്യമായി പൊടിഞ്ഞ വിയർപ്പുതുള്ളി മെല്ലെ കൈകൊണ്ട് തൊട്ടെടുത്തു നാക്കിൽ വെച്ചു . എന്നിട്ട്
തിരിഞ്ഞു നടക്കാൻ തുടങ്ങി , തനിക്കുള്ള അടുത്ത വരികൾ തേടിക്കൊണ്ട് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, October 31, 2018
ഒരു പുഴയും , പിന്നൊരു മലയും ....!!!
ഒരു പുഴയും , പിന്നൊരു മലയും ....!!!
.
ഒരു പുഴയാണ് നമ്മളെ ഒന്നിപ്പിച്ചത്
അതിനെ വേറിട്ടൊഴുകാൻ നിർബന്ധിച്ചത്
അതിനെ കയറഴിച്ചു വിട്ടത്
നമ്മൾ തന്നെയാണെങ്കിലും
നമ്മുടേതെല്ലാം കൊണ്ടുപോയാണെങ്കിലും
അതൊഴുകി കയറിയത്
നമ്മുടെ ഹൃദയത്തിലേക്കായിരുന്നു ...!
.
ഒരു മലയാണ് നമുക്കിപ്പോൾ
മുന്നിൽ നിറഞ്ഞു നിൽക്കുന്നത് ,
മുന്നും അതവിടെ ഉണ്ടായിരുന്നെകിലും
അന്നതൊരു തുരുപ്പുചീട്ടായിരുന്നില്ല ,
നമ്മളെ ഭരിക്കുന്നവർക്കും
നമുക്ക് ഭരിക്കേണ്ടവർക്കും ...!
.
പുഴ, കൊണ്ട്പോയതൊന്നും
നമുക്കിനിയും തിരികെ കിട്ടിയിട്ടില്ല
മലയാണെങ്കിൽ , അത് അതിലേക്ക്
കയറുന്നവരെ മാത്രം
കാത്തിരിക്കുകയും ചെയ്യുന്നു ... !
.
മലയും നമുക്ക് വേണ്ടത് തന്നെ
പുഴയും നമുക്ക് വേണ്ടത് തന്നെ
പക്ഷെ ,
ആ മലയും പുഴയും
അതാതിന്റെ ഇടങ്ങൾക്കൊപ്പം
നമ്മൾ വേർതിരിച്ചില്ലെങ്കിൽ
അതിനിയും നമ്മളെ വേർതിരിക്കും ,
അതുണ്ടാകാതിരിക്കട്ടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരു പുഴയാണ് നമ്മളെ ഒന്നിപ്പിച്ചത്
അതിനെ വേറിട്ടൊഴുകാൻ നിർബന്ധിച്ചത്
അതിനെ കയറഴിച്ചു വിട്ടത്
നമ്മൾ തന്നെയാണെങ്കിലും
നമ്മുടേതെല്ലാം കൊണ്ടുപോയാണെങ്കിലും
അതൊഴുകി കയറിയത്
നമ്മുടെ ഹൃദയത്തിലേക്കായിരുന്നു ...!
.
ഒരു മലയാണ് നമുക്കിപ്പോൾ
മുന്നിൽ നിറഞ്ഞു നിൽക്കുന്നത് ,
മുന്നും അതവിടെ ഉണ്ടായിരുന്നെകിലും
അന്നതൊരു തുരുപ്പുചീട്ടായിരുന്നില്ല ,
നമ്മളെ ഭരിക്കുന്നവർക്കും
നമുക്ക് ഭരിക്കേണ്ടവർക്കും ...!
.
പുഴ, കൊണ്ട്പോയതൊന്നും
നമുക്കിനിയും തിരികെ കിട്ടിയിട്ടില്ല
മലയാണെങ്കിൽ , അത് അതിലേക്ക്
കയറുന്നവരെ മാത്രം
കാത്തിരിക്കുകയും ചെയ്യുന്നു ... !
.
മലയും നമുക്ക് വേണ്ടത് തന്നെ
പുഴയും നമുക്ക് വേണ്ടത് തന്നെ
പക്ഷെ ,
ആ മലയും പുഴയും
അതാതിന്റെ ഇടങ്ങൾക്കൊപ്പം
നമ്മൾ വേർതിരിച്ചില്ലെങ്കിൽ
അതിനിയും നമ്മളെ വേർതിരിക്കും ,
അതുണ്ടാകാതിരിക്കട്ടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, October 17, 2018
ചരിത്രത്തിൽ ഇടംപിടിക്കുന്ന നേതാക്കൾ ...!!!
ചരിത്രത്തിൽ ഇടംപിടിക്കുന്ന നേതാക്കൾ ...!!!
.
ഒരു നേതാവ് ചരിത്രത്തിൽ ഇടം പിടിക്കുന്നത് തീർച്ചയായും അയാളുടെ പ്രവൃത്തികൾ മൂലം തന്നെയാണ് . നല്ലതോ ചീത്തയോ ആകാം എങ്കിലും അത് സമൂഹത്തിൽ വരുത്തുന്ന അടിസ്ഥാനപരമായ പരിവർത്തനത്തെ ആധാരമാക്കിയാണ് അതിന്റെ മൂല്യം നിർണ്ണയിക്കപ്പെടുന്നതും നിലനിർത്തുന്നതും . ...!
.
ഓരോ തീരുമാനങ്ങൾ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും ധീരതയെക്കാൾ മഹത്വത്തേക്കാൾ അധികാരത്തിന്റെ അഹങ്കാരം മാത്രവും മതിയാകും ഒരു നേതാവിന് . അധികാര സ്ഥാനങ്ങളുടെ പിന്തുണയുടെ അഹങ്കാരം ഏതു തീരുമാനവും എടുപ്പിക്കാൻ ഒരു നേതാവിനെ പ്രാപ്തനാക്കുക തന്നെ ചെയ്യും വെറുതെയെങ്കിലും ...!
.
പാർശ്വവത്ക്കരിക്കപ്പെടുകയും പക്ഷപാതപരമാവുകയും ചെയ്തേക്കാവുന്ന വലിയ തീരുമാനങ്ങൾ എടുക്കുന്നവരും ചരിത്രത്തിൽ ഇടം പിടിക്കുമെന്നതും സത്യം തന്നെ . പരാജയപ്പെടുന്ന സിദ്ധാന്തങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ത്വരയും ആശയപരമായ പാപ്പരത്വവും ചില നേതാക്കളെ തെറ്റായ തീരുമാനങ്ങളെടുപ്പിക്കാനും തങ്ങളുടെ സ്തുതിപാഠകരെക്കൊണ്ട് അത് ചരിത്രപരമെന്നു പറയിക്കാനും സാധിക്കുമെന്നതും സത്യം തന്നെ.
പക്ഷെ ചരിത്രം എന്നത് ആരും എഴുതിച്ചേർക്കുന്നതല്ല മറിച്ച് സ്വയമേവ ഉണ്ടാകുന്നത് തന്നെയാണ് എന്ന് നേതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു ഇനിയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരു നേതാവ് ചരിത്രത്തിൽ ഇടം പിടിക്കുന്നത് തീർച്ചയായും അയാളുടെ പ്രവൃത്തികൾ മൂലം തന്നെയാണ് . നല്ലതോ ചീത്തയോ ആകാം എങ്കിലും അത് സമൂഹത്തിൽ വരുത്തുന്ന അടിസ്ഥാനപരമായ പരിവർത്തനത്തെ ആധാരമാക്കിയാണ് അതിന്റെ മൂല്യം നിർണ്ണയിക്കപ്പെടുന്നതും നിലനിർത്തുന്നതും . ...!
.
ഓരോ തീരുമാനങ്ങൾ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും ധീരതയെക്കാൾ മഹത്വത്തേക്കാൾ അധികാരത്തിന്റെ അഹങ്കാരം മാത്രവും മതിയാകും ഒരു നേതാവിന് . അധികാര സ്ഥാനങ്ങളുടെ പിന്തുണയുടെ അഹങ്കാരം ഏതു തീരുമാനവും എടുപ്പിക്കാൻ ഒരു നേതാവിനെ പ്രാപ്തനാക്കുക തന്നെ ചെയ്യും വെറുതെയെങ്കിലും ...!
.
പാർശ്വവത്ക്കരിക്കപ്പെടുകയും പക്ഷപാതപരമാവുകയും ചെയ്തേക്കാവുന്ന വലിയ തീരുമാനങ്ങൾ എടുക്കുന്നവരും ചരിത്രത്തിൽ ഇടം പിടിക്കുമെന്നതും സത്യം തന്നെ . പരാജയപ്പെടുന്ന സിദ്ധാന്തങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ത്വരയും ആശയപരമായ പാപ്പരത്വവും ചില നേതാക്കളെ തെറ്റായ തീരുമാനങ്ങളെടുപ്പിക്കാനും തങ്ങളുടെ സ്തുതിപാഠകരെക്കൊണ്ട് അത് ചരിത്രപരമെന്നു പറയിക്കാനും സാധിക്കുമെന്നതും സത്യം തന്നെ.
പക്ഷെ ചരിത്രം എന്നത് ആരും എഴുതിച്ചേർക്കുന്നതല്ല മറിച്ച് സ്വയമേവ ഉണ്ടാകുന്നത് തന്നെയാണ് എന്ന് നേതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു ഇനിയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, October 14, 2018
വിശ്വാസികളും അവിശ്വാസികളും ...!!!
വിശ്വാസികളും അവിശ്വാസികളും ...!!!
.
ഔദ്യോഗിക യാത്രകളുടെ തിരക്കിലായതിനാൽ പരസ്പരം മനസ്സ് തുറന്നൊന്നു സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിലുള്ളതിനാലാകും മൂപ്പർ ഒരൽപം പരിഭവത്തിൽ തന്നെ ആയിരുന്നു അന്നും . എന്നിട്ടും കാലത്തേ ഔദ്യാഗിക വർക്ക് സൈറ്റ് മീറ്റിങ് കഴിഞ്ഞയുടനെ മൂപ്പരെന്റെ കൈപിടിച്ച് വലിച്ചുകൊണ്ടു പോയപ്പോൾ ഞാൻ ഫോണും ഓഫ് ചെയ്തു കൂടെ പോയി. ചെന്നെത്തിയത് ആലും ആര്യവേപ്പും തളിർത്തു നിൽക്കുന്ന ഞങ്ങളുടെ താമസ സ്ഥലത്തിനടുത്തെ ആ പതിവ് ഒഴിഞ്ഞയിടത്തേക്കും ...!
.
അവിടയെത്തിയിട്ടും മൗനമായി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അദ്ദേഹത്തിന്റെ ആ ഭാവം എന്നെ വേദനിപ്പിക്കാൻ തന്നെ തുടങ്ങിയപ്പോൾ ഞാൻ ഒന്ന് വിളിച്ചുണർത്താൻ തീരുമാനിച്ചു. എന്റെ ഭാവം കണ്ടറിഞ്ഞാകണം മൂപ്പർ പെട്ടെന്നെന്നോട് പറഞ്ഞത് രണ്ടു കഥ പറയാനുണ്ട് തനിക്കെന്നാണ് . തന്റെ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ചിരുന്നിരുന്ന മഹാനായ ഒരു ചക്രവർത്തിയെക്കുറിച്ചൊക്കെ കേട്ടിട്ടുള്ളതുകൊണ്ട് അതിലെനിക്കപ്പോൾ അത്ഭുതം തോന്നിയതുമില്ല ...!
.
തന്റെ വായിൽ നിറച്ച വെള്ളം കൊണ്ട് ബിംബം കഴുകുകയും, തൻ കഴിച്ചതിന്റെ ബാക്കി പൂജിക്കുകയും ചെയ്തിരുന്ന ഒരു കാട്ടാളന്റെ ഭക്തിക്കുമുന്നിൽ തോറ്റുപോയ മഹാനായൊരു മുനിശ്രേഷ്ട്ടന്റെ കഥയാണ് മൂപ്പാരാദ്യം പറഞ്ഞത് . ഞാനതു കേട്ടിട്ടുള്ളതായതിനാൽ അതിലെനിക്കതിശയോക്തി തോന്നിയില്ല. പിന്നെ പറഞ്ഞതും അതുപോലെ മറ്റൊരു കഥാതന്നെ. പോത്തിന്റെ രൂപമാണ് ദൈവത്തിനെന്നു പരിഹസിച്ചു പറഞ്ഞത് കേട്ട പാമരനായ ഭൃത്യൻ ആ രൂപത്തിൽ ദൈവത്തെ ആരാധിക്കുകയും പ്രത്യക്ഷമാക്കുകയും എന്തിനേറെ , തന്റെ സഹവർത്തിയായി കൂടെ കൊണ്ട് നടക്കുകയും ചെയ്യുന്നത് കണ്ട് നാണിച്ചു തല താഴ്ത്തേണ്ടി വന്ന ഒരു ബ്രാഹ്മണ ശ്രേഷ്ട്ന്റെ കഥയായിരുന്നു രണ്ടാമത്തേത് ....!
.
രണ്ടു കഥകളും പറഞ്ഞ് , മറ്റൊന്നും പറയാതെ പെട്ടെന്നെന്റെ കയ്യും പിടിച്ച് എഴുന്നേറ്റു നടക്കവേ അങ്ങു ദൂരെ ദൂരെ , വിശ്വാസികളും അവിശ്വാസികളായ പുരോഗമനവാദികളും ഒരുപോലെ ദൈവത്തിനു വേണ്ടി മുറവിളികൂട്ടുന്നത് ഉറക്കെ കേൾക്കാമായിരുന്നത് ശ്രദ്ധിച്ച മൂപ്പരും മെല്ലെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഔദ്യോഗിക യാത്രകളുടെ തിരക്കിലായതിനാൽ പരസ്പരം മനസ്സ് തുറന്നൊന്നു സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിലുള്ളതിനാലാകും മൂപ്പർ ഒരൽപം പരിഭവത്തിൽ തന്നെ ആയിരുന്നു അന്നും . എന്നിട്ടും കാലത്തേ ഔദ്യാഗിക വർക്ക് സൈറ്റ് മീറ്റിങ് കഴിഞ്ഞയുടനെ മൂപ്പരെന്റെ കൈപിടിച്ച് വലിച്ചുകൊണ്ടു പോയപ്പോൾ ഞാൻ ഫോണും ഓഫ് ചെയ്തു കൂടെ പോയി. ചെന്നെത്തിയത് ആലും ആര്യവേപ്പും തളിർത്തു നിൽക്കുന്ന ഞങ്ങളുടെ താമസ സ്ഥലത്തിനടുത്തെ ആ പതിവ് ഒഴിഞ്ഞയിടത്തേക്കും ...!
.
അവിടയെത്തിയിട്ടും മൗനമായി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അദ്ദേഹത്തിന്റെ ആ ഭാവം എന്നെ വേദനിപ്പിക്കാൻ തന്നെ തുടങ്ങിയപ്പോൾ ഞാൻ ഒന്ന് വിളിച്ചുണർത്താൻ തീരുമാനിച്ചു. എന്റെ ഭാവം കണ്ടറിഞ്ഞാകണം മൂപ്പർ പെട്ടെന്നെന്നോട് പറഞ്ഞത് രണ്ടു കഥ പറയാനുണ്ട് തനിക്കെന്നാണ് . തന്റെ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ചിരുന്നിരുന്ന മഹാനായ ഒരു ചക്രവർത്തിയെക്കുറിച്ചൊക്കെ കേട്ടിട്ടുള്ളതുകൊണ്ട് അതിലെനിക്കപ്പോൾ അത്ഭുതം തോന്നിയതുമില്ല ...!
.
തന്റെ വായിൽ നിറച്ച വെള്ളം കൊണ്ട് ബിംബം കഴുകുകയും, തൻ കഴിച്ചതിന്റെ ബാക്കി പൂജിക്കുകയും ചെയ്തിരുന്ന ഒരു കാട്ടാളന്റെ ഭക്തിക്കുമുന്നിൽ തോറ്റുപോയ മഹാനായൊരു മുനിശ്രേഷ്ട്ടന്റെ കഥയാണ് മൂപ്പാരാദ്യം പറഞ്ഞത് . ഞാനതു കേട്ടിട്ടുള്ളതായതിനാൽ അതിലെനിക്കതിശയോക്തി തോന്നിയില്ല. പിന്നെ പറഞ്ഞതും അതുപോലെ മറ്റൊരു കഥാതന്നെ. പോത്തിന്റെ രൂപമാണ് ദൈവത്തിനെന്നു പരിഹസിച്ചു പറഞ്ഞത് കേട്ട പാമരനായ ഭൃത്യൻ ആ രൂപത്തിൽ ദൈവത്തെ ആരാധിക്കുകയും പ്രത്യക്ഷമാക്കുകയും എന്തിനേറെ , തന്റെ സഹവർത്തിയായി കൂടെ കൊണ്ട് നടക്കുകയും ചെയ്യുന്നത് കണ്ട് നാണിച്ചു തല താഴ്ത്തേണ്ടി വന്ന ഒരു ബ്രാഹ്മണ ശ്രേഷ്ട്ന്റെ കഥയായിരുന്നു രണ്ടാമത്തേത് ....!
.
രണ്ടു കഥകളും പറഞ്ഞ് , മറ്റൊന്നും പറയാതെ പെട്ടെന്നെന്റെ കയ്യും പിടിച്ച് എഴുന്നേറ്റു നടക്കവേ അങ്ങു ദൂരെ ദൂരെ , വിശ്വാസികളും അവിശ്വാസികളായ പുരോഗമനവാദികളും ഒരുപോലെ ദൈവത്തിനു വേണ്ടി മുറവിളികൂട്ടുന്നത് ഉറക്കെ കേൾക്കാമായിരുന്നത് ശ്രദ്ധിച്ച മൂപ്പരും മെല്ലെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, September 30, 2018
ദൈവത്തെ കാണാൻ ...!!!
ദൈവത്തെ കാണാൻ ...!!!
.
എന്നിലും
നിന്നിലും
തൂണിലും
തുരുമ്പിലുമുള്ള
ദൈവത്തെ
കണ്ടെത്താൻ കഴിയാത്ത
എനിക്കെങ്ങനെ
ശ്രീകോവിലിലെ ദൈവത്തെ
കാണാൻ കഴിയും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എന്നിലും
നിന്നിലും
തൂണിലും
തുരുമ്പിലുമുള്ള
ദൈവത്തെ
കണ്ടെത്താൻ കഴിയാത്ത
എനിക്കെങ്ങനെ
ശ്രീകോവിലിലെ ദൈവത്തെ
കാണാൻ കഴിയും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, September 19, 2018
കാടുകൾക്കും ( സസ്യങ്ങൾക്കും ) ജീവനുണ്ട് ....!!!
കാടുകൾക്കും ( സസ്യങ്ങൾക്കും ) ജീവനുണ്ട് ....!!!
.
ചെടികളും മരങ്ങളും ഒക്കെ മനുഷ്യരെയും മൃഗങ്ങളെയും പോലെ ജീവനുള്ളവയാണെന്നും അവയും ഭൂമിയുടെ ഭൂപ്രകൃതിക്കനുസരിച്ച് വർഗ്ഗങ്ങളായി സമൂഹമായി തരം തിരിഞ്ഞ് ജീവിച്ചു വരികയായിരുന്നു എന്നും അവ ഓരോന്നും തനിച്ചും കൂട്ടമായും പരസ്പരം സംവദിക്കുകയും, സഹകരിക്കുകയും മൂലകങ്ങളും ഊർജ്ജവും തുടങ്ങി കൊടുക്കൽ വാങ്ങലുകൾ നടത്തുകയും ഒക്കെ ചെയ്യാറുണ്ടെന്നും പണ്ടുകാലം മുതലേ നമുക്കറിയാവുന്നതും ഇപ്പോഴത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും ആണ് ...!
.
സയൻസ് നേച്ചർ അടക്കമുള്ളവയിൽ വരുന്ന ഏറ്റവും പുതിയ പഠന ഫലങ്ങൾ ശാസ്ത്രീയമായി സൂചിപ്പിക്കുന്നത് സ്വാഭാവിക മരണത്തിനു മുൻപ് തന്റെ ഊർജ്ജം മുഴുവനായും ഓരോ സസ്യവും തനിക്കടുത്തുള്ള സസ്യജാലങ്ങളിലേക്ക് പകർന്നു നൽകാറുണ്ട് എന്നാണ് , അതുപക്ഷേ സ്വീകരിക്കപ്പെടുന്നതിനും ചില മാനദണ്ഡങ്ങൾ ഉണ്ട് പോലും . ഭൂമിയുടെ സന്തുലിതാവസ്ഥയിൽ മനുഷ്യ മൃഗാതികൾക്കൊപ്പം വൃക്ഷ-ലതാതികൾക്കും തുല്യമായ സ്ഥാനമുള്ളതും വിസ്മരിക്കാവുന്നതല്ല തന്നെ ...!
.
എന്തിനേറെ , മനുഷ്യ - മൃഗ കുലങ്ങളിലെന്ന പോലെ സസ്യ കുലത്തിലും രാജാവും ഭടന്മാരും പ്രജകളും ഭൃത്യന്മാരും ഒക്കെയുണ്ടെന്നതും അതൊക്കെയും അതാത് ആവാസവ്യവസ്ഥയോട് ഇടചേർന്ന് കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ട് എന്നതും വിസ്മയിപ്പിക്കുന്ന അറിവുകൾ തന്നെയാണ് . അതുകൊണ്ട് നാം നമ്മളെത്തന്നെ പരസ്പര ബഹുമാനത്തോടെയും സഹവർത്തിത്വത്തോടെയും ഒക്കെ കാണാൻ കൂട്ടാക്കാത്ത ഇന്നത്തെ ലോകത്തിൽ സസ്യജാലങ്ങളെയും അങ്ങിനെയൊക്കെ കാണണം എന്ന് പറയുനനത്തിൽ യാതൊരു അർത്ഥവും ഇല്ലെങ്കിലും അത് ഒരു അനിവാര്യതയാണ് എന്ന് ബോധ്യപ്പെടാൻ നമ്മളെങ്കിലും അവശേഷിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ചെടികളും മരങ്ങളും ഒക്കെ മനുഷ്യരെയും മൃഗങ്ങളെയും പോലെ ജീവനുള്ളവയാണെന്നും അവയും ഭൂമിയുടെ ഭൂപ്രകൃതിക്കനുസരിച്ച് വർഗ്ഗങ്ങളായി സമൂഹമായി തരം തിരിഞ്ഞ് ജീവിച്ചു വരികയായിരുന്നു എന്നും അവ ഓരോന്നും തനിച്ചും കൂട്ടമായും പരസ്പരം സംവദിക്കുകയും, സഹകരിക്കുകയും മൂലകങ്ങളും ഊർജ്ജവും തുടങ്ങി കൊടുക്കൽ വാങ്ങലുകൾ നടത്തുകയും ഒക്കെ ചെയ്യാറുണ്ടെന്നും പണ്ടുകാലം മുതലേ നമുക്കറിയാവുന്നതും ഇപ്പോഴത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും ആണ് ...!
.
സയൻസ് നേച്ചർ അടക്കമുള്ളവയിൽ വരുന്ന ഏറ്റവും പുതിയ പഠന ഫലങ്ങൾ ശാസ്ത്രീയമായി സൂചിപ്പിക്കുന്നത് സ്വാഭാവിക മരണത്തിനു മുൻപ് തന്റെ ഊർജ്ജം മുഴുവനായും ഓരോ സസ്യവും തനിക്കടുത്തുള്ള സസ്യജാലങ്ങളിലേക്ക് പകർന്നു നൽകാറുണ്ട് എന്നാണ് , അതുപക്ഷേ സ്വീകരിക്കപ്പെടുന്നതിനും ചില മാനദണ്ഡങ്ങൾ ഉണ്ട് പോലും . ഭൂമിയുടെ സന്തുലിതാവസ്ഥയിൽ മനുഷ്യ മൃഗാതികൾക്കൊപ്പം വൃക്ഷ-ലതാതികൾക്കും തുല്യമായ സ്ഥാനമുള്ളതും വിസ്മരിക്കാവുന്നതല്ല തന്നെ ...!
.
എന്തിനേറെ , മനുഷ്യ - മൃഗ കുലങ്ങളിലെന്ന പോലെ സസ്യ കുലത്തിലും രാജാവും ഭടന്മാരും പ്രജകളും ഭൃത്യന്മാരും ഒക്കെയുണ്ടെന്നതും അതൊക്കെയും അതാത് ആവാസവ്യവസ്ഥയോട് ഇടചേർന്ന് കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ട് എന്നതും വിസ്മയിപ്പിക്കുന്ന അറിവുകൾ തന്നെയാണ് . അതുകൊണ്ട് നാം നമ്മളെത്തന്നെ പരസ്പര ബഹുമാനത്തോടെയും സഹവർത്തിത്വത്തോടെയും ഒക്കെ കാണാൻ കൂട്ടാക്കാത്ത ഇന്നത്തെ ലോകത്തിൽ സസ്യജാലങ്ങളെയും അങ്ങിനെയൊക്കെ കാണണം എന്ന് പറയുനനത്തിൽ യാതൊരു അർത്ഥവും ഇല്ലെങ്കിലും അത് ഒരു അനിവാര്യതയാണ് എന്ന് ബോധ്യപ്പെടാൻ നമ്മളെങ്കിലും അവശേഷിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, September 16, 2018
കാടുകൾ , കാടുകൾ ....!!!
കാടുകൾ , കാടുകൾ ....!!!
.
അത്ഭുതകരവും അജ്ഞാതവുമായ ഒരു ലോകം തന്നെയായി തുടരുമ്പോഴും കാടുകൾ നമ്മുടെ പ്രകൃതിക്ക് എത്രമാത്രം വേണ്ടപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്നതിൽ ഭരണകൂടങ്ങൾ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത് എല്ലായിടത്തും, ഇവിടെ ഇക്കഴിഞ്ഞ മഹാ പ്രളയത്തിനു ശേഷവും അധികം ആരും കാടുകളെ കുറിച്ച് അത്ര പ്രതിപാദിക്കാത്തതും അതുകൊണ്ടു തന്നെയാകണം ...!
.
മഴയും കാടും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് പറയുമ്പോഴെല്ലാം കാടുകൾ നശിപ്പിക്കാൻ മുന്നിൽ നിൽക്കുന്നവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമാണ് അറബിക്കടലിൽ മഴ പെയ്യുന്നത് കാടുണ്ടായിട്ടാണോ എന്ന് . അതിനുത്തരം പറയേണ്ട കാര്യമില്ലെങ്കിലും നാം അറിയേണ്ട പലതുമുണ്ട് മഴയെയും കാടുകളെയും കുറിച്ച് ....!
.
ഓരോ മഴ പെയ്യുമ്പോഴും അതിന്റെ പകുതിയോളവും മുൻപ് സംഭരിച്ചു വെച്ചിരുന്നത് കാടുകളായിരുന്നു. കാടുകളിലെ കൂട്ടത്തോടെ നിൽക്കുന്ന മരങ്ങളുടെ കെട്ടുപിണഞ്ഞ വേരുകളും , അടിയിൽ ഉണക്ക ഇലകൾ കൂടി ചപ്പുചവറുകൾ കുന്നുകൂടി ഉണ്ടാകുന്ന പതുപതുത്ത സ്പോഞ്ചുപോലുള്ള അവസ്ഥയും വെള്ളം പരമാവധി ആ കാടുകൾക്കുള്ളിൽ തന്നെ സംഭരിച്ചു വെക്കുകയും എന്നിട്ടത് കുറേശ്ശേയായി ഒഴുക്കി വിടുകയുമായിരുന്നു പണ്ടൊക്കെ ചെയ്തിരുന്നത് . ഈ നീരൊഴുക്കായിരുന്നു അന്ന് പുഴകളെയും ആറുകളെയും ഒക്കെ സജീവമായി നിലനിർത്തിയിരുന്നതും ...!
.
എന്നാൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി കാടുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ഉള്ളവ തന്നെ ശുഷ്കമാവുകയും ചെയ്തതോടെ കാടുകൾക്ക് അവയുടെ സ്വാഭിക ധർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയാതെയായി . വെള്ളം സംഭരിച്ചു നിർത്താൻ അവിടെ ചപ്പുചവറുകളുടെ ആകിരണമില്ല. ഒറ്റക്കൊറ്റക്കായി അവിടെയവിടെ മാത്രം നിൽക്കുന്ന ഒന്നോ രണ്ടോ മരങ്ങളുടെ വേരുകൾക്ക് വെള്ളം സൂക്ഷിച്ചുവെക്കാനുള്ള ശേഷിയും ഇല്ലാതെയായി. അതുകൊണ്ടു തന്നെ അവിടങ്ങളിൽ പെയ്യുന്ന മഴ അതുപോലെതന്നെ അപ്പോൾ തന്നെ ഒഴുകിപോകാനും തുടങ്ങി ....!
.
മരങ്ങൾ മുറിക്കേണ്ടതും, പുഴകളിൽനിന്നും മണൽ വരേണ്ടതും, മലകളിൽനിന്നും കല്ലുകൾ പൊട്ടിക്കേണ്ടതും ആവശ്യംതന്നെയാണ്. ഇല്ലെന്നല്ല പറയുന്നത്. പക്ഷെ അതൊന്നും അവയെ നശിപ്പിച്ചുകൊണ്ടാകരുത് എന്ന് മാത്രം. അതിനേക്കാൾ ഒക്കെ ഉപരിയായി നാം ഇനിയെങ്കിലും കാടുകളുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുകയും നിലവിൽ അവശേഷിക്കുന്ന കാടുകളെയെങ്കിലും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ നിലനിൽപ്പിനു തന്നെ അത്യാവശ്യമാണ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അത്ഭുതകരവും അജ്ഞാതവുമായ ഒരു ലോകം തന്നെയായി തുടരുമ്പോഴും കാടുകൾ നമ്മുടെ പ്രകൃതിക്ക് എത്രമാത്രം വേണ്ടപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്നതിൽ ഭരണകൂടങ്ങൾ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത് എല്ലായിടത്തും, ഇവിടെ ഇക്കഴിഞ്ഞ മഹാ പ്രളയത്തിനു ശേഷവും അധികം ആരും കാടുകളെ കുറിച്ച് അത്ര പ്രതിപാദിക്കാത്തതും അതുകൊണ്ടു തന്നെയാകണം ...!
.
മഴയും കാടും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് പറയുമ്പോഴെല്ലാം കാടുകൾ നശിപ്പിക്കാൻ മുന്നിൽ നിൽക്കുന്നവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമാണ് അറബിക്കടലിൽ മഴ പെയ്യുന്നത് കാടുണ്ടായിട്ടാണോ എന്ന് . അതിനുത്തരം പറയേണ്ട കാര്യമില്ലെങ്കിലും നാം അറിയേണ്ട പലതുമുണ്ട് മഴയെയും കാടുകളെയും കുറിച്ച് ....!
.
ഓരോ മഴ പെയ്യുമ്പോഴും അതിന്റെ പകുതിയോളവും മുൻപ് സംഭരിച്ചു വെച്ചിരുന്നത് കാടുകളായിരുന്നു. കാടുകളിലെ കൂട്ടത്തോടെ നിൽക്കുന്ന മരങ്ങളുടെ കെട്ടുപിണഞ്ഞ വേരുകളും , അടിയിൽ ഉണക്ക ഇലകൾ കൂടി ചപ്പുചവറുകൾ കുന്നുകൂടി ഉണ്ടാകുന്ന പതുപതുത്ത സ്പോഞ്ചുപോലുള്ള അവസ്ഥയും വെള്ളം പരമാവധി ആ കാടുകൾക്കുള്ളിൽ തന്നെ സംഭരിച്ചു വെക്കുകയും എന്നിട്ടത് കുറേശ്ശേയായി ഒഴുക്കി വിടുകയുമായിരുന്നു പണ്ടൊക്കെ ചെയ്തിരുന്നത് . ഈ നീരൊഴുക്കായിരുന്നു അന്ന് പുഴകളെയും ആറുകളെയും ഒക്കെ സജീവമായി നിലനിർത്തിയിരുന്നതും ...!
.
എന്നാൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി കാടുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ഉള്ളവ തന്നെ ശുഷ്കമാവുകയും ചെയ്തതോടെ കാടുകൾക്ക് അവയുടെ സ്വാഭിക ധർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയാതെയായി . വെള്ളം സംഭരിച്ചു നിർത്താൻ അവിടെ ചപ്പുചവറുകളുടെ ആകിരണമില്ല. ഒറ്റക്കൊറ്റക്കായി അവിടെയവിടെ മാത്രം നിൽക്കുന്ന ഒന്നോ രണ്ടോ മരങ്ങളുടെ വേരുകൾക്ക് വെള്ളം സൂക്ഷിച്ചുവെക്കാനുള്ള ശേഷിയും ഇല്ലാതെയായി. അതുകൊണ്ടു തന്നെ അവിടങ്ങളിൽ പെയ്യുന്ന മഴ അതുപോലെതന്നെ അപ്പോൾ തന്നെ ഒഴുകിപോകാനും തുടങ്ങി ....!
.
മരങ്ങൾ മുറിക്കേണ്ടതും, പുഴകളിൽനിന്നും മണൽ വരേണ്ടതും, മലകളിൽനിന്നും കല്ലുകൾ പൊട്ടിക്കേണ്ടതും ആവശ്യംതന്നെയാണ്. ഇല്ലെന്നല്ല പറയുന്നത്. പക്ഷെ അതൊന്നും അവയെ നശിപ്പിച്ചുകൊണ്ടാകരുത് എന്ന് മാത്രം. അതിനേക്കാൾ ഒക്കെ ഉപരിയായി നാം ഇനിയെങ്കിലും കാടുകളുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുകയും നിലവിൽ അവശേഷിക്കുന്ന കാടുകളെയെങ്കിലും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ നിലനിൽപ്പിനു തന്നെ അത്യാവശ്യമാണ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, August 25, 2018
നന്ദി പറയണം , വൈകിയെങ്കിലും ....!!!
നന്ദി പറയണം , വൈകിയെങ്കിലും ....!!!
.
സർവ്വ ദുരിതങ്ങളുടെയും സംഹാരതാണ്ഡവത്തിനുശേഷം എത്തപ്പെട്ട ദുരിദാശ്വാസ കേന്ദ്രത്തിൽ നിന്നും ജോലിത്തിരക്കിലേക്ക് ഓടിപ്പോരുമ്പോൾ പുറകിൽ അവശേഷിപ്പിച്ചത് സ്വജീവൻ തന്നെയായതിനാൽ പലതും മറന്നുപോയകൂട്ടത്തിൽ പെട്ടതാണ് ഈ നന്ദി പറച്ചിലും . ഇതിനെവിടെയും പ്രസക്തിയില്ലെങ്കിലും ഇങ്ങിനെ ചെയ്യാതെപോകുന്നത് എന്റെ തെറ്റുതന്നെയാകുമെന്നതിനാൽ മാത്രം ....!
,
ഒരു പ്രളയത്തിന് ശേഷമാണ് എല്ലാം ഉണ്ടായെതെന്ന് പറയും പോലെ ഒരു പ്രളയത്തിൽ തന്നെ സർവ്വവും നഷ്ട്ടപ്പെടുമ്പോൾ അതിനുത്തരവാദി ഞാൻ കൂടിയാണ് എന്നതും തീരാവേദനയായി തന്നെ അവശേഷിക്കുന്നു . നമ്മുടെ സമൃദ്ധമായ പുഴകളും തോടുകളും കുന്നുകളും പാടങ്ങളും കാവുകളുമൊക്കെ ആരൊക്കെയോ കയ്യേറുന്നത് ഞാനും വെറുതെ കയ്യും കെട്ടി നോക്കി നിൽക്കുക മാത്രമാണ് എപ്പോഴും ചെയ്തിരുന്നത് എന്നതുതന്നെ വലിയ തെറ്റ് .അതിനേക്കാൾ വലിയ തെറ്റ്, ഇപ്പോഴുണ്ടായതുപോലൊരു വലിയ മഴയെ നിസ്സാരമായി തന്റെ മടിയിലൊതുക്കാൻ ശേഷിയുണ്ടായിരുന്ന നമ്മുടെ കാടുകൾ മുഴുവനായും നാം നാമാവശേഷമാക്കിയതും ഞാനടക്കം നോക്കി നിന്നു എന്നതുതന്നെയാണ് ....!
.
കാര്യകാരണങ്ങൾ ചികഞ്ഞിട്ടു ഭാവിയിലേക്കെങ്കിലും കാര്യമുണ്ടെങ്കിലും അതിനുമുൻപ് ഈ മഹാ പ്രളയത്തിൽ എന്നെയും ഒരുകൈതന്നു സഹായിച്ച ഒരുകൂട്ടം നല്ല മനുഷ്യരോട് എനിക്കൊന്നു നന്ദി പറയണം . അതുപക്ഷേ തങ്ങളുടെ നേതാക്കന്മാരുടെ ഇല്ലാത്ത കഴിവുകൾ പാടിപ്പുകഴ്ത്തുന്നവരോടോ ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്നു വീമ്പു പറയുന്നവരോടോ പിച്ചച്ചട്ടിയിൽ പോലും കയ്യിട്ടു വാരുന്നവരോടോ, മുഖപുസ്തകങ്ങളുടെ ശീതീകരിച്ച മുറികളിലിരുന്നു മുതലക്കണ്ണീർ വാർക്കുന്നവരോടോ അല്ല ... !
.
കലക്ക വെള്ളത്തിൽ മീന്പിടിക്കുന്നവരോടോ , വാശികൊണ്ടു മാത്രം വേണ്ട കാര്യങ്ങൾ വേണ്ട സമയത്തു ചെയ്യാത്തവരോടോ , ഉടുതുണിപോലുമില്ലാതെ പ്രളയവെള്ളത്തിൽ ജീവനുവേണ്ടി കൈയിട്ടടിക്കുന്നവരോട് ഇതാ ഒരു ചുവപ്പൻ കൈ, അല്ലെങ്കിൽ ഇതാ ഒരു ഒരു പച്ചക്കൈ അതുമല്ലെങ്കിൽ ഇതാ ഒരു കാവിക്കൈ എന്ന് പറഞ്ഞ് ജാതിയുടെയും മതത്തിന്റെയും പാർട്ടിയുടെയും സംഘടനയുടെയും പേരിൽ കൈതന്നു സഹായിച്ചവരോടുമല്ല .....!
.
മറിച്ച് , മുഖം നോക്കാതെ, തങ്ങളുടെ മുഖം കാണിക്കാതെ സ്വജീവൻ കൊടുത്തും മറ്റുള്ളവരുടെ ജീവനും ജീവിതവും രക്ഷിച്ചെടുക്കാൻ രാപകൽ കഠിനാദ്ധ്വാനം ചെയ്ത ഒരു കൂട്ടം മനുഷ്യരോടാണ് . മനുഷ്യത്വമെന്തെന്ന് എന്നെപോലും പഠിപ്പിച്ച അവർ തങ്ങളുടേതെല്ലാം ഉപേക്ഷിച്ചോടിവന്ന് പറ്റുന്നവർക്കൊക്കെ മുൻപിൻ നോക്കാതെ പറ്റാവുന്ന സഹായങ്ങൾ ചെയ്ത് ആരോടും കണക്കു പറയാതെ ആരോടും അവകാശങ്ങൾ ഉന്നയിക്കാതെ താന്താങ്ങളിലേക്കു തന്നെ മടങ്ങിപ്പോയ ആ ഓരോ യഥാർത്ഥ മനുഷ്യർക്കും നന്മയുടെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഒരായിരം നന്ദികൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
സർവ്വ ദുരിതങ്ങളുടെയും സംഹാരതാണ്ഡവത്തിനുശേഷം എത്തപ്പെട്ട ദുരിദാശ്വാസ കേന്ദ്രത്തിൽ നിന്നും ജോലിത്തിരക്കിലേക്ക് ഓടിപ്പോരുമ്പോൾ പുറകിൽ അവശേഷിപ്പിച്ചത് സ്വജീവൻ തന്നെയായതിനാൽ പലതും മറന്നുപോയകൂട്ടത്തിൽ പെട്ടതാണ് ഈ നന്ദി പറച്ചിലും . ഇതിനെവിടെയും പ്രസക്തിയില്ലെങ്കിലും ഇങ്ങിനെ ചെയ്യാതെപോകുന്നത് എന്റെ തെറ്റുതന്നെയാകുമെന്നതിനാൽ മാത്രം ....!
,
ഒരു പ്രളയത്തിന് ശേഷമാണ് എല്ലാം ഉണ്ടായെതെന്ന് പറയും പോലെ ഒരു പ്രളയത്തിൽ തന്നെ സർവ്വവും നഷ്ട്ടപ്പെടുമ്പോൾ അതിനുത്തരവാദി ഞാൻ കൂടിയാണ് എന്നതും തീരാവേദനയായി തന്നെ അവശേഷിക്കുന്നു . നമ്മുടെ സമൃദ്ധമായ പുഴകളും തോടുകളും കുന്നുകളും പാടങ്ങളും കാവുകളുമൊക്കെ ആരൊക്കെയോ കയ്യേറുന്നത് ഞാനും വെറുതെ കയ്യും കെട്ടി നോക്കി നിൽക്കുക മാത്രമാണ് എപ്പോഴും ചെയ്തിരുന്നത് എന്നതുതന്നെ വലിയ തെറ്റ് .അതിനേക്കാൾ വലിയ തെറ്റ്, ഇപ്പോഴുണ്ടായതുപോലൊരു വലിയ മഴയെ നിസ്സാരമായി തന്റെ മടിയിലൊതുക്കാൻ ശേഷിയുണ്ടായിരുന്ന നമ്മുടെ കാടുകൾ മുഴുവനായും നാം നാമാവശേഷമാക്കിയതും ഞാനടക്കം നോക്കി നിന്നു എന്നതുതന്നെയാണ് ....!
.
കാര്യകാരണങ്ങൾ ചികഞ്ഞിട്ടു ഭാവിയിലേക്കെങ്കിലും കാര്യമുണ്ടെങ്കിലും അതിനുമുൻപ് ഈ മഹാ പ്രളയത്തിൽ എന്നെയും ഒരുകൈതന്നു സഹായിച്ച ഒരുകൂട്ടം നല്ല മനുഷ്യരോട് എനിക്കൊന്നു നന്ദി പറയണം . അതുപക്ഷേ തങ്ങളുടെ നേതാക്കന്മാരുടെ ഇല്ലാത്ത കഴിവുകൾ പാടിപ്പുകഴ്ത്തുന്നവരോടോ ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്നു വീമ്പു പറയുന്നവരോടോ പിച്ചച്ചട്ടിയിൽ പോലും കയ്യിട്ടു വാരുന്നവരോടോ, മുഖപുസ്തകങ്ങളുടെ ശീതീകരിച്ച മുറികളിലിരുന്നു മുതലക്കണ്ണീർ വാർക്കുന്നവരോടോ അല്ല ... !
.
കലക്ക വെള്ളത്തിൽ മീന്പിടിക്കുന്നവരോടോ , വാശികൊണ്ടു മാത്രം വേണ്ട കാര്യങ്ങൾ വേണ്ട സമയത്തു ചെയ്യാത്തവരോടോ , ഉടുതുണിപോലുമില്ലാതെ പ്രളയവെള്ളത്തിൽ ജീവനുവേണ്ടി കൈയിട്ടടിക്കുന്നവരോട് ഇതാ ഒരു ചുവപ്പൻ കൈ, അല്ലെങ്കിൽ ഇതാ ഒരു ഒരു പച്ചക്കൈ അതുമല്ലെങ്കിൽ ഇതാ ഒരു കാവിക്കൈ എന്ന് പറഞ്ഞ് ജാതിയുടെയും മതത്തിന്റെയും പാർട്ടിയുടെയും സംഘടനയുടെയും പേരിൽ കൈതന്നു സഹായിച്ചവരോടുമല്ല .....!
.
മറിച്ച് , മുഖം നോക്കാതെ, തങ്ങളുടെ മുഖം കാണിക്കാതെ സ്വജീവൻ കൊടുത്തും മറ്റുള്ളവരുടെ ജീവനും ജീവിതവും രക്ഷിച്ചെടുക്കാൻ രാപകൽ കഠിനാദ്ധ്വാനം ചെയ്ത ഒരു കൂട്ടം മനുഷ്യരോടാണ് . മനുഷ്യത്വമെന്തെന്ന് എന്നെപോലും പഠിപ്പിച്ച അവർ തങ്ങളുടേതെല്ലാം ഉപേക്ഷിച്ചോടിവന്ന് പറ്റുന്നവർക്കൊക്കെ മുൻപിൻ നോക്കാതെ പറ്റാവുന്ന സഹായങ്ങൾ ചെയ്ത് ആരോടും കണക്കു പറയാതെ ആരോടും അവകാശങ്ങൾ ഉന്നയിക്കാതെ താന്താങ്ങളിലേക്കു തന്നെ മടങ്ങിപ്പോയ ആ ഓരോ യഥാർത്ഥ മനുഷ്യർക്കും നന്മയുടെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഒരായിരം നന്ദികൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, July 12, 2018
പുതപ്പിനടിയിലെ രാത്രികൾ ...!!!
പുതപ്പിനടിയിലെ രാത്രികൾ ...!!!
.
പുതപ്പ് ദേഹത്തോട് വലിച്ചു ചേർത്ത് ഉള്ളിൽ തന്റെ ദേഹം ചുരുട്ടി കൂട്ടി കട്ടിലിന്റെ അറ്റത്തിനും ചുമരിനുമിടയിൽ പിന്നെയും സ്വയം തിരുകിക്കയറ്റാൻ ശ്രമിച്ച് ഒന്നുറക്കെ കരയാൻ പോലുമാകാതെ എത്രയോ രാത്രികളിൽ കിടന്നിരുന്നത് ഇപ്പോഴും ഓർത്തെടുക്കാൻ പേടിയാണ് . അതെ, ഭയം എന്നതിന്റെ ആദ്യരൂപം ഇരുട്ടിൽ എന്നും തന്റെ ദേഹത്തേക്ക് അരിച്ചെത്തുന്ന ആ കൈവിരലുകൾ തന്നെയായിരുന്നല്ലോ തനിക്കെന്നും .....!
.
കോടമഞ്ഞ് അരിച്ചിറങ്ങുന്ന ഓടുമേഞ്ഞ മേൽക്കൂരയുടെ ആ കുഞ്ഞു വിടവുകൾക്കിടയിലൂടെ ഒരിക്കലെങ്കിലും ആ മഞ്ഞു പോലെ തിരിച്ചു കയറിപ്പോകാൻ പറ്റുമോ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന ആ രാത്രികൾ ഒരിക്കലും ഓർമ്മിച്ചെടുക്കാൻ ആഗ്രഹമില്ലാത്തവതന്നെ. മാന്യമായ ബന്ധങ്ങളുടെ സംരക്ഷണത്തിൽ അമ്മയും അച്ഛനും തന്നെ ഏൽപ്പിച്ച് അപ്പുറത്തെ മുറിക്കുള്ളിൽ സമാധാനത്തോടെയുറങ്ങുമ്പോൾ താനവിടെ തന്റെ ശരീരത്തെ പുതഞ്ഞുപിടിക്കാൻ വൃധാ ശ്രമിച്ചുകൊണ്ടും ....!
.
ബന്ധങ്ങളുടെ ആഴങ്ങളിൽ തന്നെ അവിശ്വസിക്കുന്ന അമ്മയുടെയും അമ്മൂമ്മയുടെയും മുന്നിൽ നിസ്സഹായതയോടെ നിൽക്കേണ്ടി വന്നപ്പോൾ പിന്നെ മറ്റാരോടും തുറന്നുപറയാനുള്ള തന്റെ മനസ്സിന്റെ ധൈര്യത്തെയുമാണ് അവർ കൊട്ടിയടച്ചത് . സൗഹൃദങ്ങളെ പോലും പിന്നെ പേടിയോടെ മാത്രം നോക്കി, മാറി നിൽക്കേണ്ടി വന്നപ്പോൾ നഷ്ടപ്പെടുന്നത് തന്റെ സ്വപ്നം കാണാനുള്ള മനസ്സുതന്നെയായിരുന്നെന്നു തിരിച്ചറിയുന്നത് പക്ഷെ ഇപ്പോഴും ...!
.
ദൈവങ്ങളോട് പോലും സങ്കടം പങ്കുവയ്ക്കാൻ പേടിച്ചിരുന്നപ്പോൾ താൻ പ്രാർത്ഥിക്കാൻ പോലും മറന്നു പോയിരുന്നു. വർഷങ്ങൾക്കു ശേഷം ആ മാന്യ ദേഹം മരിച്ചുവെന്ന് കേട്ടപ്പോൾ താൻ കുളിമുറിയിലേക്കോടി കയറി പൊട്ടിക്കരഞ്ഞത് മാത്രം ആശ്വാസത്തോടെയായിരുന്നു. ആത്മാര്ഥതയോടെയും . പിന്നെയും വർഷങ്ങൾക്കു ശേഷം ഇപ്പോൾ തന്റെ കുടുംബനാഥന്റെ കരസ്പര്ശത്തിനും തനിക്ക് വെളിച്ചം വേണ്ടി വരുന്നതും ആ പേടികൊണ്ടു തന്നെയെന്ന് പക്ഷെ പുറത്തു പറയാനും പേടി തന്നെ. ഒന്നേ ഭാഗ്യമായി കരുതുന്നുള്ളു അപ്പോഴും . ഇനിയും ഭയപ്പെടാൻ തനിക്കൊരു പെൺകുഞ്ഞില്ലാ എന്നത് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
.
പുതപ്പ് ദേഹത്തോട് വലിച്ചു ചേർത്ത് ഉള്ളിൽ തന്റെ ദേഹം ചുരുട്ടി കൂട്ടി കട്ടിലിന്റെ അറ്റത്തിനും ചുമരിനുമിടയിൽ പിന്നെയും സ്വയം തിരുകിക്കയറ്റാൻ ശ്രമിച്ച് ഒന്നുറക്കെ കരയാൻ പോലുമാകാതെ എത്രയോ രാത്രികളിൽ കിടന്നിരുന്നത് ഇപ്പോഴും ഓർത്തെടുക്കാൻ പേടിയാണ് . അതെ, ഭയം എന്നതിന്റെ ആദ്യരൂപം ഇരുട്ടിൽ എന്നും തന്റെ ദേഹത്തേക്ക് അരിച്ചെത്തുന്ന ആ കൈവിരലുകൾ തന്നെയായിരുന്നല്ലോ തനിക്കെന്നും .....!
.
കോടമഞ്ഞ് അരിച്ചിറങ്ങുന്ന ഓടുമേഞ്ഞ മേൽക്കൂരയുടെ ആ കുഞ്ഞു വിടവുകൾക്കിടയിലൂടെ ഒരിക്കലെങ്കിലും ആ മഞ്ഞു പോലെ തിരിച്ചു കയറിപ്പോകാൻ പറ്റുമോ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന ആ രാത്രികൾ ഒരിക്കലും ഓർമ്മിച്ചെടുക്കാൻ ആഗ്രഹമില്ലാത്തവതന്നെ. മാന്യമായ ബന്ധങ്ങളുടെ സംരക്ഷണത്തിൽ അമ്മയും അച്ഛനും തന്നെ ഏൽപ്പിച്ച് അപ്പുറത്തെ മുറിക്കുള്ളിൽ സമാധാനത്തോടെയുറങ്ങുമ്പോൾ താനവിടെ തന്റെ ശരീരത്തെ പുതഞ്ഞുപിടിക്കാൻ വൃധാ ശ്രമിച്ചുകൊണ്ടും ....!
.
ബന്ധങ്ങളുടെ ആഴങ്ങളിൽ തന്നെ അവിശ്വസിക്കുന്ന അമ്മയുടെയും അമ്മൂമ്മയുടെയും മുന്നിൽ നിസ്സഹായതയോടെ നിൽക്കേണ്ടി വന്നപ്പോൾ പിന്നെ മറ്റാരോടും തുറന്നുപറയാനുള്ള തന്റെ മനസ്സിന്റെ ധൈര്യത്തെയുമാണ് അവർ കൊട്ടിയടച്ചത് . സൗഹൃദങ്ങളെ പോലും പിന്നെ പേടിയോടെ മാത്രം നോക്കി, മാറി നിൽക്കേണ്ടി വന്നപ്പോൾ നഷ്ടപ്പെടുന്നത് തന്റെ സ്വപ്നം കാണാനുള്ള മനസ്സുതന്നെയായിരുന്നെന്നു തിരിച്ചറിയുന്നത് പക്ഷെ ഇപ്പോഴും ...!
.
ദൈവങ്ങളോട് പോലും സങ്കടം പങ്കുവയ്ക്കാൻ പേടിച്ചിരുന്നപ്പോൾ താൻ പ്രാർത്ഥിക്കാൻ പോലും മറന്നു പോയിരുന്നു. വർഷങ്ങൾക്കു ശേഷം ആ മാന്യ ദേഹം മരിച്ചുവെന്ന് കേട്ടപ്പോൾ താൻ കുളിമുറിയിലേക്കോടി കയറി പൊട്ടിക്കരഞ്ഞത് മാത്രം ആശ്വാസത്തോടെയായിരുന്നു. ആത്മാര്ഥതയോടെയും . പിന്നെയും വർഷങ്ങൾക്കു ശേഷം ഇപ്പോൾ തന്റെ കുടുംബനാഥന്റെ കരസ്പര്ശത്തിനും തനിക്ക് വെളിച്ചം വേണ്ടി വരുന്നതും ആ പേടികൊണ്ടു തന്നെയെന്ന് പക്ഷെ പുറത്തു പറയാനും പേടി തന്നെ. ഒന്നേ ഭാഗ്യമായി കരുതുന്നുള്ളു അപ്പോഴും . ഇനിയും ഭയപ്പെടാൻ തനിക്കൊരു പെൺകുഞ്ഞില്ലാ എന്നത് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Thursday, June 28, 2018
കൽപ്പന്തെന്നൊരു കാൽപ്പനിക വായുകുമിള ...!!!
കൽപ്പന്തെന്നൊരു കാൽപ്പനിക വായുകുമിള ...!!!
.
തൊണ്ണൂറു മിനിറ്റു നേരം ഒരു ലോകത്തെ മുഴുവൻ മറ്റെല്ലാം മറന്ന് തനിക്കു ചുറ്റും കറക്കാൻ കഴിയുന്നു എന്നതുതന്നെയാണ് ഫുട്ബോൾ നെ സ്നേഹിക്കാൻ എന്നെയും പ്രേരിപ്പിച്ചത് . കളിയെക്കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ മുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് ബ്രസീലിനെയാണ് എന്നത് പെലെയെ പോലുള്ള മഹാ പ്രതിഭയെ കണ്ടുകൊണ്ടു മാത്രമല്ല , മറിച്ച് ഫുട്ബോൾ അവർക്കു ജീവനും ജീവിതവും പോരാതെ ആത്മാവും ശരീരവും കൂടിയായതുകൊണ്ടു കൂടിയാണ് . ഒരിക്കൽ ബ്രസീലിന്റെ ഉൾനാടുകളിൽ കൂടി സഞ്ചരിക്കേണ്ടി വന്നപ്പോഴും രണ്ടു പ്രാവശ്യം പെലെയെന്ന അത്ഭുതത്തെ നേരിൽ കാണാനിടയായപ്പോഴും ആ ആരാധനയ്ക്ക് തിളക്കം കൂടുക മാത്രമാണ് ചെയ്തതും ... !
.
വ്യക്ത്യാധിഷ്ഠിതമായതും ആൾദൈവങ്ങളാൽ മാത്രം നയിക്കപ്പെടുന്നതുമായ ഒരുകൂട്ടം ആളുകളുടെ ഇടമല്ല ബ്രസീൽ ടീം എന്നത് തന്നെയാണ് അവരുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് യൂറോപ്യൻ ശൈലിയിലും ലാറ്റിനമേരിക്കൻ ശൈലിയിലും എന്തിനു, വേണമെങ്കിൽ ഏഷ്യൻ ശൈലിയിലും കളിക്കാനുള്ള അവരുടെ കഴിവ് , ഓരോ കളികളിലും അവർക്ക് ഗെയിം പ്ലാൻ എ , ബി , സി എന്നിങ്ങനെ ഉണ്ടെന്നത്, എന്നതൊക്കെ കൂടാതെ ഒരു കളി ജയിച്ചാലും തോറ്റാലും, അവസാന നിമിഷം വരെ അതെ ആവേശത്തോടെ തലയുയർത്തി പോരാട്ട വീര്യത്തോടെ കളിക്കളം അടക്കി വാഴാൻ അവർക്കാവും എന്നതും അവരെ എന്നിലേക്കടുപ്പിക്കുന്ന ഘടകങ്ങൾ തന്നെ...!
.
കൂടാതെ നമ്മൾ പണ്ടത്തെ ആരോമൽ ചേകവർ കഥകളിൽ പറയും പോലെ ഒരു താരത്തെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ചു മുന്നിൽ നിർത്തി എതിരാളികളുടെ മുഴുവൻ ശ്രദ്ധയും അയാളിലേക്കാവാഹിപ്പിച്ച് മറ്റുള്ളവരെക്കൊണ്ട് അതിനേക്കാൾ മനോഹരമായി കളിപ്പിക്കാനുള്ള അവരുടെ അടവും എന്നെ ഏറെ ആകർഷിക്കുന്നത് തന്നെ. ..!
.
ഈ ലോകകപ്പിൽ ഞാൻ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും ബ്രസീൽ ജയിക്കും / ജയിക്കണം എന്നുതന്നെയാണെങ്കിലും ഇപ്പോൾ എനിക്ക് നില്ക്കാൻ ആഗ്രഹം ഈ ലോകകപ്പ് തങ്ങളുടേതുകൂടിയാണ് എന്ന് പറയുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്ത ചില ടീമുകളുടെ കൂടെയാണ് ജപ്പാൻ, കൊറിയ , റഷ്യ ഈജിപ്ത് , സൗദി അറേബ്യ തുടങ്ങി ആറിന് മുന്നിൽ ഒറ്റ ഗോൾ കൊണ്ട് പരാജയത്തേക്കാൾ വലിയ വിജയം, നേടിയ പാനമ പോലും നമ്മുടെ അഭിനന്ദനം ശരിക്കും അർഹിക്കുന്നു . ..!
.
ഏതൊരു കളിയിലും ജയവും തോൽവിയും ഉണ്ടാകാം. എല്ലാ പ്രതീക്ഷകളും തകർന്നടിയാം . തെറ്റുകൾ സംഭവിക്കാം . കരുത്തർ പരാജയപ്പെടാം ദുർബലർ വിജയിക്കാം. അതൊക്കെയും ആ തൊണ്ണൂറുമിനിറ്റ് നേരത്തെ മാത്രം കാര്യവുമാണ് . എങ്കിലും ആ തൊണ്ണൂറു മിനിറ്റ് സമയം ലോകത്തെ മുഴുവൻ തങ്ങളുടെ എല്ലാ വൈര്യവും ശത്രുതയും വെറികളും വേദനകളും ഒക്കെ മറന്ന് തന്നിൽ തന്നെ ഒരുമിപ്പിച്ചു നിർത്തുന്ന ആ ഒരു കുഞ്ഞു വായു കുമിളയെ ഞാനും മനസ്സുകൊണ്ടും ശരീരം കൊണ്ടും വണങ്ങുന്നു, എല്ലാ ആദരവോടെയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
തൊണ്ണൂറു മിനിറ്റു നേരം ഒരു ലോകത്തെ മുഴുവൻ മറ്റെല്ലാം മറന്ന് തനിക്കു ചുറ്റും കറക്കാൻ കഴിയുന്നു എന്നതുതന്നെയാണ് ഫുട്ബോൾ നെ സ്നേഹിക്കാൻ എന്നെയും പ്രേരിപ്പിച്ചത് . കളിയെക്കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ മുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് ബ്രസീലിനെയാണ് എന്നത് പെലെയെ പോലുള്ള മഹാ പ്രതിഭയെ കണ്ടുകൊണ്ടു മാത്രമല്ല , മറിച്ച് ഫുട്ബോൾ അവർക്കു ജീവനും ജീവിതവും പോരാതെ ആത്മാവും ശരീരവും കൂടിയായതുകൊണ്ടു കൂടിയാണ് . ഒരിക്കൽ ബ്രസീലിന്റെ ഉൾനാടുകളിൽ കൂടി സഞ്ചരിക്കേണ്ടി വന്നപ്പോഴും രണ്ടു പ്രാവശ്യം പെലെയെന്ന അത്ഭുതത്തെ നേരിൽ കാണാനിടയായപ്പോഴും ആ ആരാധനയ്ക്ക് തിളക്കം കൂടുക മാത്രമാണ് ചെയ്തതും ... !
.
വ്യക്ത്യാധിഷ്ഠിതമായതും ആൾദൈവങ്ങളാൽ മാത്രം നയിക്കപ്പെടുന്നതുമായ ഒരുകൂട്ടം ആളുകളുടെ ഇടമല്ല ബ്രസീൽ ടീം എന്നത് തന്നെയാണ് അവരുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് യൂറോപ്യൻ ശൈലിയിലും ലാറ്റിനമേരിക്കൻ ശൈലിയിലും എന്തിനു, വേണമെങ്കിൽ ഏഷ്യൻ ശൈലിയിലും കളിക്കാനുള്ള അവരുടെ കഴിവ് , ഓരോ കളികളിലും അവർക്ക് ഗെയിം പ്ലാൻ എ , ബി , സി എന്നിങ്ങനെ ഉണ്ടെന്നത്, എന്നതൊക്കെ കൂടാതെ ഒരു കളി ജയിച്ചാലും തോറ്റാലും, അവസാന നിമിഷം വരെ അതെ ആവേശത്തോടെ തലയുയർത്തി പോരാട്ട വീര്യത്തോടെ കളിക്കളം അടക്കി വാഴാൻ അവർക്കാവും എന്നതും അവരെ എന്നിലേക്കടുപ്പിക്കുന്ന ഘടകങ്ങൾ തന്നെ...!
.
കൂടാതെ നമ്മൾ പണ്ടത്തെ ആരോമൽ ചേകവർ കഥകളിൽ പറയും പോലെ ഒരു താരത്തെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ചു മുന്നിൽ നിർത്തി എതിരാളികളുടെ മുഴുവൻ ശ്രദ്ധയും അയാളിലേക്കാവാഹിപ്പിച്ച് മറ്റുള്ളവരെക്കൊണ്ട് അതിനേക്കാൾ മനോഹരമായി കളിപ്പിക്കാനുള്ള അവരുടെ അടവും എന്നെ ഏറെ ആകർഷിക്കുന്നത് തന്നെ. ..!
.
ഈ ലോകകപ്പിൽ ഞാൻ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും ബ്രസീൽ ജയിക്കും / ജയിക്കണം എന്നുതന്നെയാണെങ്കിലും ഇപ്പോൾ എനിക്ക് നില്ക്കാൻ ആഗ്രഹം ഈ ലോകകപ്പ് തങ്ങളുടേതുകൂടിയാണ് എന്ന് പറയുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്ത ചില ടീമുകളുടെ കൂടെയാണ് ജപ്പാൻ, കൊറിയ , റഷ്യ ഈജിപ്ത് , സൗദി അറേബ്യ തുടങ്ങി ആറിന് മുന്നിൽ ഒറ്റ ഗോൾ കൊണ്ട് പരാജയത്തേക്കാൾ വലിയ വിജയം, നേടിയ പാനമ പോലും നമ്മുടെ അഭിനന്ദനം ശരിക്കും അർഹിക്കുന്നു . ..!
.
ഏതൊരു കളിയിലും ജയവും തോൽവിയും ഉണ്ടാകാം. എല്ലാ പ്രതീക്ഷകളും തകർന്നടിയാം . തെറ്റുകൾ സംഭവിക്കാം . കരുത്തർ പരാജയപ്പെടാം ദുർബലർ വിജയിക്കാം. അതൊക്കെയും ആ തൊണ്ണൂറുമിനിറ്റ് നേരത്തെ മാത്രം കാര്യവുമാണ് . എങ്കിലും ആ തൊണ്ണൂറു മിനിറ്റ് സമയം ലോകത്തെ മുഴുവൻ തങ്ങളുടെ എല്ലാ വൈര്യവും ശത്രുതയും വെറികളും വേദനകളും ഒക്കെ മറന്ന് തന്നിൽ തന്നെ ഒരുമിപ്പിച്ചു നിർത്തുന്ന ആ ഒരു കുഞ്ഞു വായു കുമിളയെ ഞാനും മനസ്സുകൊണ്ടും ശരീരം കൊണ്ടും വണങ്ങുന്നു, എല്ലാ ആദരവോടെയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, June 21, 2018
പൊതിച്ചോറിനായി ഒരച്ഛൻ ...!!!
പൊതിച്ചോറിനായി ഒരച്ഛൻ ...!!!
.
പെരുന്നാൾ ദിനമായിരുന്നെങ്കിലും ജോലി സ്ഥലത്തെ ഒരപകടത്തെ തുടർന്ന് അപ്പോൾ കമ്പനിയിൽ നിന്നും കിട്ടാവുന്നവരെയൊക്കെ കൂട്ടി ജോലിസ്ഥലത്തെത്തി അത്യാവശ്യ പണികൾ ചെയ്തു തിരിച്ചു വരും വഴിയാണ് അവരെയും കൊണ്ട് ഉച്ച ഭക്ഷണം കഴിക്കാൻ അടുത്തുകണ്ടൊരു ഹോട്ടലിൽ കയറിയത് . പെരുന്നാളിന്റെ എല്ലാ ആവേശവും നഷ്ട്ടപ്പെടുത്തിയതിന് പകരം കൂടുതൽ അവധി ദിനങ്ങളും കൊടുത്ത് അവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ സുദിനത്തിന്റെ നഷ്ട്ടം ഒന്ന് വേറെതന്നെയെന്ന് എനിക്കും അറിയാവുന്നതു തന്നെ. ...!
.
പണികഴിഞ്ഞെത്താൻ അൽപ്പം വൈകിയിരുന്നതിനാൽ ഹോട്ടലിൽ അപ്പോൾ അത്ര തിരക്കുണ്ടായിരുന്നില്ല . എല്ലാവര്ക്കും ഭക്ഷണം വാങ്ങിക്കൊടുത്ത് അവർക്കൊപ്പം ഞാനും കഴിച്ചു കഴിഞ്ഞ് കൈകഴുകി മറ്റുള്ളവർക്കായി അവിടുത്തെ ലോബ്ബിയിൽ കാത്തിരിക്കെയാണ് മുന്നിൽ ആ മനുഷ്യൻ കയ്യിലൊരു മൂന്നുവയസ്സുകാരി പെൺകുട്ടിയെയും പിടിച്ച് വന്നു നിന്നത് . യുവത്വം നഷ്ട്ടപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖം വൃദ്ധമായിരുന്നു . നരച്ചു തുടങ്ങിയ താടിയും മുടിയും പ്രാകൃതവുമായിരുന്നു . മുഷിഞ്ഞതെങ്കിലും വസ്ത്രം മാത്രം ഏറെ വൃത്തിയുള്ളതുമായിരുന്നു അവരുടെ രണ്ടു പേരുടെയും . ആ കുഞ്ഞാകട്ടെ എല്ലാ നിഷ്കളങ്കതയോടെയും അവിടെയുള്ള ഭക്ഷണങ്ങളിലേക്കെല്ലാം ആർത്തിയോടെ നോക്കിക്കൊണ്ട് അവിടെയെല്ലാം ധൃതിയിൽ നടന്നു നോക്കുകയുമായിരുന്നു അപ്പോൾ. ....!
.
ഏറെ പാരാവശ്യത്തോടെ ഒട്ടൊരു തിടുക്കത്തോടെ നാല് ബിരിയാണിക്ക് ഓർഡർ കൊടുത്തു അത് കിട്ടാൻ വെപ്രാളപ്പെട്ട് നിൽക്കുന്ന അദ്ദേഹം നന്നേ വിവശനും വ്യസനിതനുമായിരുന്നു ഭക്ഷണം പൊതിഞ്ഞെടുക്കുന്നതിനടുത്തുകൂടെ അപ്പോൾ ആ പെൺകുട്ടി ഒട്ടൊരു ആർത്തിയോടെ, വിശപ്പോടെ ഓടി നടക്കുകയുമായിരുന്നു അപ്പോൾ.. ഭക്ഷണം പൊതിയുന്നതിനിടയിൽ പെട്ടെന്നെന്തോ ഓർത്തുകൊണ്ട് അദ്ദേഹമപ്പോൾ പോക്കറ്റിലെ പൈസകൾ പുറത്തെടുത്ത് അടുത്തുള്ള കസേരയിലിരുന്ന് ആ മേശമേലിട്ട് എണ്ണാൻ തുടങ്ങിയതും അതിനിടയിൽ ഞാൻ നോക്കിയിരുന്നു. ...!
.
എവിടെനിന്നൊക്കെയോ കിട്ടിയ ഒറ്റ രൂപകളും നാണയത്തുട്ടുകളുമായിരുന്നു അതിൽ നിറയെ. എണ്ണിത്തുടങ്ങുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്തെ വെപ്രാളവും സങ്കടവും കൂടി കൂടി വരുന്നത് ഞാൻ നോക്കിയിരുന്നു പോയി . എണ്ണം തെറ്റുന്നതാണോ അതല്ല പ്രതീക്ഷിച്ചത്ര ഇല്ലാത്തതാണോ എന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയമില്ലാത്തതുപോലെയായിരുന്നു അദ്ദേഹമപ്പോൾ . തിരിച്ചും മറിച്ചും നോക്കുകയും പോക്കറ്റുകൾ പിന്നെയും പിന്നെയും തപ്പുകയും ചെയ്യുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി കയ്യിൽ പ്രതീക്ഷിച്ചത്രയും പണമില്ലെന്ന് അപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞതെന്ന് ...!
.
അപ്പോഴേക്കും കൊണ്ടുവന്നു വെച്ച നാല് ബിരിയാണി പൊതികൾ ഇട്ട കവരും കയ്യിലെടുത്തുപിടിച്ച് തിരക്കോടെ വീട്ടിലേക്കു പോകാൻ അദ്ദേഹത്തിന്റെ കയ്യിൽ പിടിക്കുന്ന മകളെ നോക്കി നിൽക്കുന്ന അദ്ദേഹത്തെ പണത്തിനായി കൗണ്ടറിലെ ജോലിക്കാരൻ വിളിച്ചപ്പോൾ അദ്ദേഹം മടിയോടെ ഒന്ന് മാറിനിൽക്കുന്നത് ഞാൻ വ്യസനത്തോടെ നോക്കിയിരുന്നു . എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന അദ്ദേഹത്തെ അടുത്ത് വിളിക്കുന്ന ആ ജോലിക്കാരനടുത്തേക്കു പോകാതെ സംശയിച്ചു നിൽക്കുന്ന അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കാൻ എനിക്കാകുമായിരുന്നില്ല അപ്പോൾ . ...!
.
കൗണ്ടറിൽ ചെന്ന് ആ ഭക്ഷണത്തിന്റെ പണം കൊടുത്ത് , അദ്ദേഹം അപ്പോഴും കയ്യിൽ കരുതിയിരുന്ന ആ ഒറ്റരൂപകളും നാണയത്തുട്ടുകളും ആ കൈകളിൽ തന്നെ തിരിച്ചേൽപ്പിച്ച് ബാക്കി കിട്ടിയ പണം കൂടി ആ പോക്കാട്ടിലിട്ട് , എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇടയ്ക്കിടെ ബിരിയാണി പൊതികളിലേക്കു നോക്കി തിരക്കുപിടിച്ച നിൽക്കുന്ന ആ കുഞ്ഞു മോളുടെ തലയിൽ തഴുകി അവരെ യാത്രയാകുമ്പോൾ എന്റെയും ഉള്ളിൽ വിശപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത് . രാജ്യ രാജ്യാന്തരങ്ങൾ മാറിയാലും പിന്നെയും അവശേഷിക്കുന്ന വയറിന്റെ പൊള്ളുന്ന വിശപ്പ് ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
പെരുന്നാൾ ദിനമായിരുന്നെങ്കിലും ജോലി സ്ഥലത്തെ ഒരപകടത്തെ തുടർന്ന് അപ്പോൾ കമ്പനിയിൽ നിന്നും കിട്ടാവുന്നവരെയൊക്കെ കൂട്ടി ജോലിസ്ഥലത്തെത്തി അത്യാവശ്യ പണികൾ ചെയ്തു തിരിച്ചു വരും വഴിയാണ് അവരെയും കൊണ്ട് ഉച്ച ഭക്ഷണം കഴിക്കാൻ അടുത്തുകണ്ടൊരു ഹോട്ടലിൽ കയറിയത് . പെരുന്നാളിന്റെ എല്ലാ ആവേശവും നഷ്ട്ടപ്പെടുത്തിയതിന് പകരം കൂടുതൽ അവധി ദിനങ്ങളും കൊടുത്ത് അവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ സുദിനത്തിന്റെ നഷ്ട്ടം ഒന്ന് വേറെതന്നെയെന്ന് എനിക്കും അറിയാവുന്നതു തന്നെ. ...!
.
പണികഴിഞ്ഞെത്താൻ അൽപ്പം വൈകിയിരുന്നതിനാൽ ഹോട്ടലിൽ അപ്പോൾ അത്ര തിരക്കുണ്ടായിരുന്നില്ല . എല്ലാവര്ക്കും ഭക്ഷണം വാങ്ങിക്കൊടുത്ത് അവർക്കൊപ്പം ഞാനും കഴിച്ചു കഴിഞ്ഞ് കൈകഴുകി മറ്റുള്ളവർക്കായി അവിടുത്തെ ലോബ്ബിയിൽ കാത്തിരിക്കെയാണ് മുന്നിൽ ആ മനുഷ്യൻ കയ്യിലൊരു മൂന്നുവയസ്സുകാരി പെൺകുട്ടിയെയും പിടിച്ച് വന്നു നിന്നത് . യുവത്വം നഷ്ട്ടപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖം വൃദ്ധമായിരുന്നു . നരച്ചു തുടങ്ങിയ താടിയും മുടിയും പ്രാകൃതവുമായിരുന്നു . മുഷിഞ്ഞതെങ്കിലും വസ്ത്രം മാത്രം ഏറെ വൃത്തിയുള്ളതുമായിരുന്നു അവരുടെ രണ്ടു പേരുടെയും . ആ കുഞ്ഞാകട്ടെ എല്ലാ നിഷ്കളങ്കതയോടെയും അവിടെയുള്ള ഭക്ഷണങ്ങളിലേക്കെല്ലാം ആർത്തിയോടെ നോക്കിക്കൊണ്ട് അവിടെയെല്ലാം ധൃതിയിൽ നടന്നു നോക്കുകയുമായിരുന്നു അപ്പോൾ. ....!
.
ഏറെ പാരാവശ്യത്തോടെ ഒട്ടൊരു തിടുക്കത്തോടെ നാല് ബിരിയാണിക്ക് ഓർഡർ കൊടുത്തു അത് കിട്ടാൻ വെപ്രാളപ്പെട്ട് നിൽക്കുന്ന അദ്ദേഹം നന്നേ വിവശനും വ്യസനിതനുമായിരുന്നു ഭക്ഷണം പൊതിഞ്ഞെടുക്കുന്നതിനടുത്തുകൂടെ അപ്പോൾ ആ പെൺകുട്ടി ഒട്ടൊരു ആർത്തിയോടെ, വിശപ്പോടെ ഓടി നടക്കുകയുമായിരുന്നു അപ്പോൾ.. ഭക്ഷണം പൊതിയുന്നതിനിടയിൽ പെട്ടെന്നെന്തോ ഓർത്തുകൊണ്ട് അദ്ദേഹമപ്പോൾ പോക്കറ്റിലെ പൈസകൾ പുറത്തെടുത്ത് അടുത്തുള്ള കസേരയിലിരുന്ന് ആ മേശമേലിട്ട് എണ്ണാൻ തുടങ്ങിയതും അതിനിടയിൽ ഞാൻ നോക്കിയിരുന്നു. ...!
.
എവിടെനിന്നൊക്കെയോ കിട്ടിയ ഒറ്റ രൂപകളും നാണയത്തുട്ടുകളുമായിരുന്നു അതിൽ നിറയെ. എണ്ണിത്തുടങ്ങുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്തെ വെപ്രാളവും സങ്കടവും കൂടി കൂടി വരുന്നത് ഞാൻ നോക്കിയിരുന്നു പോയി . എണ്ണം തെറ്റുന്നതാണോ അതല്ല പ്രതീക്ഷിച്ചത്ര ഇല്ലാത്തതാണോ എന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയമില്ലാത്തതുപോലെയായിരുന്നു അദ്ദേഹമപ്പോൾ . തിരിച്ചും മറിച്ചും നോക്കുകയും പോക്കറ്റുകൾ പിന്നെയും പിന്നെയും തപ്പുകയും ചെയ്യുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി കയ്യിൽ പ്രതീക്ഷിച്ചത്രയും പണമില്ലെന്ന് അപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞതെന്ന് ...!
.
അപ്പോഴേക്കും കൊണ്ടുവന്നു വെച്ച നാല് ബിരിയാണി പൊതികൾ ഇട്ട കവരും കയ്യിലെടുത്തുപിടിച്ച് തിരക്കോടെ വീട്ടിലേക്കു പോകാൻ അദ്ദേഹത്തിന്റെ കയ്യിൽ പിടിക്കുന്ന മകളെ നോക്കി നിൽക്കുന്ന അദ്ദേഹത്തെ പണത്തിനായി കൗണ്ടറിലെ ജോലിക്കാരൻ വിളിച്ചപ്പോൾ അദ്ദേഹം മടിയോടെ ഒന്ന് മാറിനിൽക്കുന്നത് ഞാൻ വ്യസനത്തോടെ നോക്കിയിരുന്നു . എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന അദ്ദേഹത്തെ അടുത്ത് വിളിക്കുന്ന ആ ജോലിക്കാരനടുത്തേക്കു പോകാതെ സംശയിച്ചു നിൽക്കുന്ന അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കാൻ എനിക്കാകുമായിരുന്നില്ല അപ്പോൾ . ...!
.
കൗണ്ടറിൽ ചെന്ന് ആ ഭക്ഷണത്തിന്റെ പണം കൊടുത്ത് , അദ്ദേഹം അപ്പോഴും കയ്യിൽ കരുതിയിരുന്ന ആ ഒറ്റരൂപകളും നാണയത്തുട്ടുകളും ആ കൈകളിൽ തന്നെ തിരിച്ചേൽപ്പിച്ച് ബാക്കി കിട്ടിയ പണം കൂടി ആ പോക്കാട്ടിലിട്ട് , എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇടയ്ക്കിടെ ബിരിയാണി പൊതികളിലേക്കു നോക്കി തിരക്കുപിടിച്ച നിൽക്കുന്ന ആ കുഞ്ഞു മോളുടെ തലയിൽ തഴുകി അവരെ യാത്രയാകുമ്പോൾ എന്റെയും ഉള്ളിൽ വിശപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത് . രാജ്യ രാജ്യാന്തരങ്ങൾ മാറിയാലും പിന്നെയും അവശേഷിക്കുന്ന വയറിന്റെ പൊള്ളുന്ന വിശപ്പ് ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, June 14, 2018
ഒരു പന്തും ഒരായിരം മനസ്സുകളും ...!!!
ഒരു പന്തും ഒരായിരം മനസ്സുകളും ...!!!
.
ഒരു പന്തിനുപിന്നാലെ
ഒരായിരം മനസ്സുകളുരുളുമ്പോൾ
എല്ലാ ഇടങ്ങളും
പച്ച വിരിച്ച
മൈതാനങ്ങൾ മാത്രമാകുന്നു
മതങ്ങളും ജാതികളും
ധനവും ദാരിദ്ര്യവും
സുഖവും ദുഖവും
അധികാരവും അടിമത്വവും
ആ പന്തിനു പിന്നാലെ
മാത്രമാകുമ്പോൾ
ലോകം ഒന്നാകുന്നു
ഒരിടത്താകുന്നു ....!
ആഘോഷമാകട്ടെ
ഈ പന്തുകളിക്കാലവും .....!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരു പന്തിനുപിന്നാലെ
ഒരായിരം മനസ്സുകളുരുളുമ്പോൾ
എല്ലാ ഇടങ്ങളും
പച്ച വിരിച്ച
മൈതാനങ്ങൾ മാത്രമാകുന്നു
മതങ്ങളും ജാതികളും
ധനവും ദാരിദ്ര്യവും
സുഖവും ദുഖവും
അധികാരവും അടിമത്വവും
ആ പന്തിനു പിന്നാലെ
മാത്രമാകുമ്പോൾ
ലോകം ഒന്നാകുന്നു
ഒരിടത്താകുന്നു ....!
ആഘോഷമാകട്ടെ
ഈ പന്തുകളിക്കാലവും .....!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, May 28, 2018
മാതൃത്വം എന്നത് ...!!!
മാതൃത്വം എന്നത് ...!!!
.
മാതൃത്വം എന്നത്
ഒരു തപസ്സു കൂടിയാണ്
പ്രാർത്ഥനയോടെ
വ്രതശുദ്ധിയോടെ
അനുഷ്ഠാനങ്ങളോടെ
സ്വയം സമർപ്പിച്ചുകൊണ്ട്
തന്നെ തന്നെ പുനഃസൃഷ്ടിക്കാനുള്ള
കൊടും തപസ്സ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
മാതൃത്വം എന്നത്
ഒരു തപസ്സു കൂടിയാണ്
പ്രാർത്ഥനയോടെ
വ്രതശുദ്ധിയോടെ
അനുഷ്ഠാനങ്ങളോടെ
സ്വയം സമർപ്പിച്ചുകൊണ്ട്
തന്നെ തന്നെ പുനഃസൃഷ്ടിക്കാനുള്ള
കൊടും തപസ്സ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, May 27, 2018
മഹാമാരികൾ കാടിറങ്ങുമ്പോൾ ....!!!
മഹാമാരികൾ കാടിറങ്ങുമ്പോൾ ....!!!
.
ഓരോ കാടുകളും ഓരോ നിഗൂഢതകളും വ്യത്യസ്തങ്ങളായ ജീവിതങ്ങളുമാണ് . ഓരോ കാടും ഭൂമിയുടെ ഓരോ ജീവനാഡിയുമാണ് . കുറെ മരങ്ങളുടെ കൂട്ടം മാത്രമല്ല കാടുകൾ എന്ന തിരിച്ചറിവാണ് കാടുകളെക്കുറിച്ച് നമുക്കാദ്യമേ വേണ്ടത് . പറ്റുന്നിടത്തൊക്കെ പറ്റാവുന്ന മരങ്ങൾ വെച്ച് പിടിപ്പിക്കുന്നത് നല്ലതു തന്നെയെങ്കിലും കാടുകളുടെ നാശത്തിനു പകരമാവില്ല നാടുനീളെ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതെന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെ . ...!
.
ഭൂമിയുടെ ആവാസ വ്യവസ്ഥയെ സന്തുലനം ചെയ്യുന്നതിൽ , വായുവും ജലവും മണ്ണും സംരക്ഷിക്കുന്നതിൽ , കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ, പുഴകളെയും ജലാശയങ്ങളെയും ഒഴുക്കോടെ നിലനിർത്തുന്നതിൽ ഒക്കെ കാടുകളാണ് പരമപ്രധാനമായ കർത്തവ്യം നിർവ്വഹിക്കുന്നത് എപ്പോഴും . തന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്ന മഴനീരുറവകളാണ്, നദികളെ ജീവനോടെ നിലനിർത്തിയിരുന്നതും തങ്ങളുടെ ശരീരത്തിൽ സൂക്ഷിക്കുന്ന ശുദ്ധവായുവാന് കാട്ടിലൂടെ അൽപാൽപ്പാലമായി പുറത്തേക്കു വിട്ടിരുന്നതെന്നും മനുഷ്യർ അറിഞ്ഞിട്ടും അറിയായ്മ നടിക്കുകയായിരുന്നു പലപ്പോഴും ..!
.
കാടിനെ പോലെത്തന്നെ കാട്ടിലെ ജീവികളും കാടിന്റെ നിഗൂഢതകളൊക്കെയും അവശേഷിപ്പിക്കുന്നവ തന്നെ . അതുകൊണ്ടു തന്നെ കാടിനെ പോലെ, കാട്ടിലെ ജീവജാലങ്ങളിലും മനുഷ്യന് പരിചയമില്ലാത്തതും അനുഭവിക്കാൻ പാടില്ലാത്തതുമായ പല നിഗൂഢതകളും നിറഞ്ഞിരിക്കുന്നു . കാട് എത്രമാത്രം മനുഷ്യന് ഉപകാരിയാണോ അത്രത്തോളം അതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണ് . ഒരു താമസ സ്ഥലം നഷ്ടപ്പെടുമ്പോൾ അവിടെയുള്ള ആളുകൾ മറ്റൊരിടം തേടി പോകും പോലെ, കാടുകൾ നശിക്കുമ്പോൾ അവിടെയുള്ള ജീവിജാലങ്ങളും മറ്റിടങ്ങൾ തേടി പോവുക സ്വാഭാവികമാണ്. ഇവിടെയും സംഭവിക്കുന്നത് യഥാർത്ഥത്തിൽ അത് തന്നെയാണ് ....!
.
ഓരോ കാടുകൾക്കും അതാതിന്റേതായ നിയമങ്ങളും വ്യവസ്ഥകളും ഉണ്ട്. അവിടെ നല്ലത് നാടിന് അല്ലെങ്കിൽ നാട്ടിലെ മനുഷ്യന് നല്ലതാകണമെന്നില്ല . ഓരോന്നും അതാതിന്റെ ആവാസ വ്യവസ്ഥിതിക്കനുസരിച്ചാണ് ജനിക്കുന്നതും ജീവിക്കുന്നതും എന്തിന് മരിക്കുന്നതു പോലും . അവ ഓരോന്നും അതുപോലെ നിലനിർത്തേണ്ടത് ആ കാടുകളുടെ മാത്രമല്ല നാടിന്റെയും ആവശ്യമായിരുന്നു എന്ന് നമ്മൾ മറന്നു പോയിടത്താണ് എല്ലാ അപകടങ്ങളും ആരംഭിക്കുന്നതും .....!
.
കാടുകളിൽ നിലനിൽക്കുന്ന അപകടകാരികളായ ജീവനുകളെ ജീവികളെ അവിടെത്തന്നെ പിടിച്ചു നിർത്താനും നിലനിർത്താനും കാടിന് അതിന്റെതായ വ്യവസ്ഥകളും ചര്യകളുമുണ്ട്. അതിനെ നമ്മൾ തകർക്കുമ്പോൾ കാടുകൾ നിസ്സഹായരാവുകയും ചെയ്യുന്നു. നമുക്ക് തന്നെ ലളിതമായി അറിയാവുന്ന കാര്യമാണ് മൃഗങ്ങളിലുള്ള പല ബാക്ടീരിയ / വൈറസും മനുഷ്യന് അപകടകാരിയാണ് എന്ന് . ആ മൃഗങ്ങൾ കാടുകൾ നശിക്കുമ്പോൾ നാട്ടിലേക്കിറങ്ങുമ്പോൾ അവയോടൊപ്പം ആ ജീവികളും നാട്ടിലിറങ്ങുമെന്നു മനുഷ്യൻ ശ്രദ്ധിക്കാതെ പോയി എന്നിടത്താണ് ഈ അപകടകാരികളായ വൈറസ് / ബാക്ടീരിയകളുടെ വ്യാപനത്തിന്റെ മൂല ഹേതു ...!
.
നാടുനീളെ നമ്മൾ മരങ്ങൾ വെച്ച് പിടിപ്പിക്കുമ്പോഴും, ആഘോഷപൂർവ്വം വനവത്കരണ മഹാമഹങ്ങൾ നടത്തുമ്പോഴും ഒക്കെ നമ്മൾ ഓർക്കുക, കാടുകൾ തന്നെയാണ് ജീവന്റെ ആധാരവും ജീവിതം തന്നെയും എന്നും കാടുകൾ നിലനിർത്തിയാൽ മാത്രമാണ് ജീവിതം നിലനിർത്താൻ സാധിക്കുക എന്നും. അതുകൊണ്ട് കഴിയുന്നത്രയും കാടുകൾ വളർത്തുക, ഇനിയും ഉള്ളത് നിലനിർത്തുക ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഓരോ കാടുകളും ഓരോ നിഗൂഢതകളും വ്യത്യസ്തങ്ങളായ ജീവിതങ്ങളുമാണ് . ഓരോ കാടും ഭൂമിയുടെ ഓരോ ജീവനാഡിയുമാണ് . കുറെ മരങ്ങളുടെ കൂട്ടം മാത്രമല്ല കാടുകൾ എന്ന തിരിച്ചറിവാണ് കാടുകളെക്കുറിച്ച് നമുക്കാദ്യമേ വേണ്ടത് . പറ്റുന്നിടത്തൊക്കെ പറ്റാവുന്ന മരങ്ങൾ വെച്ച് പിടിപ്പിക്കുന്നത് നല്ലതു തന്നെയെങ്കിലും കാടുകളുടെ നാശത്തിനു പകരമാവില്ല നാടുനീളെ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതെന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെ . ...!
.
ഭൂമിയുടെ ആവാസ വ്യവസ്ഥയെ സന്തുലനം ചെയ്യുന്നതിൽ , വായുവും ജലവും മണ്ണും സംരക്ഷിക്കുന്നതിൽ , കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ, പുഴകളെയും ജലാശയങ്ങളെയും ഒഴുക്കോടെ നിലനിർത്തുന്നതിൽ ഒക്കെ കാടുകളാണ് പരമപ്രധാനമായ കർത്തവ്യം നിർവ്വഹിക്കുന്നത് എപ്പോഴും . തന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്ന മഴനീരുറവകളാണ്, നദികളെ ജീവനോടെ നിലനിർത്തിയിരുന്നതും തങ്ങളുടെ ശരീരത്തിൽ സൂക്ഷിക്കുന്ന ശുദ്ധവായുവാന് കാട്ടിലൂടെ അൽപാൽപ്പാലമായി പുറത്തേക്കു വിട്ടിരുന്നതെന്നും മനുഷ്യർ അറിഞ്ഞിട്ടും അറിയായ്മ നടിക്കുകയായിരുന്നു പലപ്പോഴും ..!
.
കാടിനെ പോലെത്തന്നെ കാട്ടിലെ ജീവികളും കാടിന്റെ നിഗൂഢതകളൊക്കെയും അവശേഷിപ്പിക്കുന്നവ തന്നെ . അതുകൊണ്ടു തന്നെ കാടിനെ പോലെ, കാട്ടിലെ ജീവജാലങ്ങളിലും മനുഷ്യന് പരിചയമില്ലാത്തതും അനുഭവിക്കാൻ പാടില്ലാത്തതുമായ പല നിഗൂഢതകളും നിറഞ്ഞിരിക്കുന്നു . കാട് എത്രമാത്രം മനുഷ്യന് ഉപകാരിയാണോ അത്രത്തോളം അതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണ് . ഒരു താമസ സ്ഥലം നഷ്ടപ്പെടുമ്പോൾ അവിടെയുള്ള ആളുകൾ മറ്റൊരിടം തേടി പോകും പോലെ, കാടുകൾ നശിക്കുമ്പോൾ അവിടെയുള്ള ജീവിജാലങ്ങളും മറ്റിടങ്ങൾ തേടി പോവുക സ്വാഭാവികമാണ്. ഇവിടെയും സംഭവിക്കുന്നത് യഥാർത്ഥത്തിൽ അത് തന്നെയാണ് ....!
.
ഓരോ കാടുകൾക്കും അതാതിന്റേതായ നിയമങ്ങളും വ്യവസ്ഥകളും ഉണ്ട്. അവിടെ നല്ലത് നാടിന് അല്ലെങ്കിൽ നാട്ടിലെ മനുഷ്യന് നല്ലതാകണമെന്നില്ല . ഓരോന്നും അതാതിന്റെ ആവാസ വ്യവസ്ഥിതിക്കനുസരിച്ചാണ് ജനിക്കുന്നതും ജീവിക്കുന്നതും എന്തിന് മരിക്കുന്നതു പോലും . അവ ഓരോന്നും അതുപോലെ നിലനിർത്തേണ്ടത് ആ കാടുകളുടെ മാത്രമല്ല നാടിന്റെയും ആവശ്യമായിരുന്നു എന്ന് നമ്മൾ മറന്നു പോയിടത്താണ് എല്ലാ അപകടങ്ങളും ആരംഭിക്കുന്നതും .....!
.
കാടുകളിൽ നിലനിൽക്കുന്ന അപകടകാരികളായ ജീവനുകളെ ജീവികളെ അവിടെത്തന്നെ പിടിച്ചു നിർത്താനും നിലനിർത്താനും കാടിന് അതിന്റെതായ വ്യവസ്ഥകളും ചര്യകളുമുണ്ട്. അതിനെ നമ്മൾ തകർക്കുമ്പോൾ കാടുകൾ നിസ്സഹായരാവുകയും ചെയ്യുന്നു. നമുക്ക് തന്നെ ലളിതമായി അറിയാവുന്ന കാര്യമാണ് മൃഗങ്ങളിലുള്ള പല ബാക്ടീരിയ / വൈറസും മനുഷ്യന് അപകടകാരിയാണ് എന്ന് . ആ മൃഗങ്ങൾ കാടുകൾ നശിക്കുമ്പോൾ നാട്ടിലേക്കിറങ്ങുമ്പോൾ അവയോടൊപ്പം ആ ജീവികളും നാട്ടിലിറങ്ങുമെന്നു മനുഷ്യൻ ശ്രദ്ധിക്കാതെ പോയി എന്നിടത്താണ് ഈ അപകടകാരികളായ വൈറസ് / ബാക്ടീരിയകളുടെ വ്യാപനത്തിന്റെ മൂല ഹേതു ...!
.
നാടുനീളെ നമ്മൾ മരങ്ങൾ വെച്ച് പിടിപ്പിക്കുമ്പോഴും, ആഘോഷപൂർവ്വം വനവത്കരണ മഹാമഹങ്ങൾ നടത്തുമ്പോഴും ഒക്കെ നമ്മൾ ഓർക്കുക, കാടുകൾ തന്നെയാണ് ജീവന്റെ ആധാരവും ജീവിതം തന്നെയും എന്നും കാടുകൾ നിലനിർത്തിയാൽ മാത്രമാണ് ജീവിതം നിലനിർത്താൻ സാധിക്കുക എന്നും. അതുകൊണ്ട് കഴിയുന്നത്രയും കാടുകൾ വളർത്തുക, ഇനിയും ഉള്ളത് നിലനിർത്തുക ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, May 24, 2018
കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!!
കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!!
.
കുപ്പികൾ വേണം, നിറയേ നിറയേ ... . പല രൂപത്തിലും പല നിറത്തിലും പല തരത്തിലുമുള്ള കുപ്പികൾ . പല നാട്ടിലെയും പല സംസ്കാരങ്ങളിലേയും പല ഭാഷകളിലേയും കുപ്പികൾ . ചെറുതും വലുതും , ചാഞ്ഞതും ചെരിഞ്ഞതും , വളഞ്ഞതും പുളഞ്ഞതും നീണ്ടതും തടിച്ചതും , രൂപമില്ലാത്തതും രൂപമുള്ളതും , കൗതുകം ജനിപ്പിക്കുന്നതും കണ്ടാൽ അറക്കുന്നതും , അലങ്കാരങ്ങൾ ചെയ്തതും ചായം തേച്ചതും ഒക്കെയായ ചില്ലു കുപ്പികൾ ....!
.
എല്ലാ കുപ്പികളും സ്വരൂപിച്ചു കിട്ടണം ആദ്യം . പിന്നെ അവയെല്ലാം ഒതുക്കി അടുക്കി വെക്കണം . ഭാഷയും സംസ്കാരവും വലിപ്പവും നിറവും ഒന്നും നോക്കിയല്ല , സ്ഥലവും കാലവും ദിശയും രൂപവും ഭംഗിയും കൂടി നോക്കാതെ തോന്നിയപോലെ തോന്നിയിടത്തൊക്കെയായി ആ കുപ്പികളങ്ങിനെ എടുത്തു വെക്കണം , എനിക്ക് തോന്നുന്ന പോലെ ....!
.
എന്നിട്ട് ആ ഓരോ കുപ്പികളിലും എന്നിൽ ബാക്കിയാകുന്ന സന്തോഷമെല്ലാം നിറച്ചു വെക്കാൻ തുടങ്ങണം . എനിക്ക് പല സമയത്തും പല തരത്തിലുമുള്ള സന്തോഷങ്ങൾ ഉണ്ടാകുമല്ലോ . സന്തോഷം കൂടിക്കൂടിയും അതെന്നിൽ മാത്രം ഒതുങ്ങാതെ പുറത്തേയ്ക്കിങ്ങനെ നിറഞ്ഞു കവിഞ്ഞും വരാം . അതുകൊണ്ടു ബാക്കിയാകുന്ന സന്തോഷമെല്ലാം വാരിക്കൂട്ടി എടുത്തു വെക്കണം . കുപ്പികളിലാക്കി ചെത്തിമിനുക്കിയ കോർക്കിട്ട് അടച്ചു വെക്കണം . സന്തോഷമൊന്നും പുറത്തു കളഞ്ഞു പോകാതെ , തുളുമ്പി പോകാതെ അതെ... ഓരോ അവസരങ്ങളിലും ഉണ്ടാകുന്ന സന്തോഷങ്ങൾ വ്യത്യസ്തമാകുന്നത് പോലെ, ആ സന്തോഷങ്ങളെല്ലാം വ്യത്യസ്തങ്ങളായ കുപ്പികളിലാക്കി പ്രത്യേകം പ്രത്യേകം തരം തിരിക്കാതെ എടുത്തു വെക്കണം. പക്ഷെ ആ കുപ്പികൾക്കൊന്നിനും പേരിടാതെ ....!
.
എന്നിട്ടാ കുപ്പികളുമായിങ്ങനെ സഞ്ചരിക്കണം . അറിയാത്ത കാണാത്ത ദേശങ്ങളിലൂടെ , വഴികളിലൂടെ . എന്നിട്ട് വഴിയിൽ കാണുന്ന സന്തോഷമില്ലാത്തവർക്കെല്ലാം അവയിൽ നിന്നും ഓരോ കുപ്പികളായി എടുത്തു കൊടുക്കണം. ആ കുപ്പികളിൽ ഏതു തരം സന്തോഷമാണ് നിറച്ചിരിക്കുന്നതെന്നു പോലും നോക്കാതെ കണ്ണടച്ച് കയ്യിൽ കിട്ടുന്ന കുപ്പികൾ ഏതെന്നു നോക്കാതെ എടുത്തങ്ങു കൊടുക്കണം . ആ കുപ്പികളിലെ സന്തോഷം അതിന്റെ കോർക്കടപ്പു തുറന്ന് അത് കിട്ടുന്നവരോരോരുത്തരും എടുത്താഘോഷിച്ചനുഭവിക്കട്ടെ , മതിവരുവോളം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കുപ്പികൾ വേണം, നിറയേ നിറയേ ... . പല രൂപത്തിലും പല നിറത്തിലും പല തരത്തിലുമുള്ള കുപ്പികൾ . പല നാട്ടിലെയും പല സംസ്കാരങ്ങളിലേയും പല ഭാഷകളിലേയും കുപ്പികൾ . ചെറുതും വലുതും , ചാഞ്ഞതും ചെരിഞ്ഞതും , വളഞ്ഞതും പുളഞ്ഞതും നീണ്ടതും തടിച്ചതും , രൂപമില്ലാത്തതും രൂപമുള്ളതും , കൗതുകം ജനിപ്പിക്കുന്നതും കണ്ടാൽ അറക്കുന്നതും , അലങ്കാരങ്ങൾ ചെയ്തതും ചായം തേച്ചതും ഒക്കെയായ ചില്ലു കുപ്പികൾ ....!
.
എല്ലാ കുപ്പികളും സ്വരൂപിച്ചു കിട്ടണം ആദ്യം . പിന്നെ അവയെല്ലാം ഒതുക്കി അടുക്കി വെക്കണം . ഭാഷയും സംസ്കാരവും വലിപ്പവും നിറവും ഒന്നും നോക്കിയല്ല , സ്ഥലവും കാലവും ദിശയും രൂപവും ഭംഗിയും കൂടി നോക്കാതെ തോന്നിയപോലെ തോന്നിയിടത്തൊക്കെയായി ആ കുപ്പികളങ്ങിനെ എടുത്തു വെക്കണം , എനിക്ക് തോന്നുന്ന പോലെ ....!
.
എന്നിട്ട് ആ ഓരോ കുപ്പികളിലും എന്നിൽ ബാക്കിയാകുന്ന സന്തോഷമെല്ലാം നിറച്ചു വെക്കാൻ തുടങ്ങണം . എനിക്ക് പല സമയത്തും പല തരത്തിലുമുള്ള സന്തോഷങ്ങൾ ഉണ്ടാകുമല്ലോ . സന്തോഷം കൂടിക്കൂടിയും അതെന്നിൽ മാത്രം ഒതുങ്ങാതെ പുറത്തേയ്ക്കിങ്ങനെ നിറഞ്ഞു കവിഞ്ഞും വരാം . അതുകൊണ്ടു ബാക്കിയാകുന്ന സന്തോഷമെല്ലാം വാരിക്കൂട്ടി എടുത്തു വെക്കണം . കുപ്പികളിലാക്കി ചെത്തിമിനുക്കിയ കോർക്കിട്ട് അടച്ചു വെക്കണം . സന്തോഷമൊന്നും പുറത്തു കളഞ്ഞു പോകാതെ , തുളുമ്പി പോകാതെ അതെ... ഓരോ അവസരങ്ങളിലും ഉണ്ടാകുന്ന സന്തോഷങ്ങൾ വ്യത്യസ്തമാകുന്നത് പോലെ, ആ സന്തോഷങ്ങളെല്ലാം വ്യത്യസ്തങ്ങളായ കുപ്പികളിലാക്കി പ്രത്യേകം പ്രത്യേകം തരം തിരിക്കാതെ എടുത്തു വെക്കണം. പക്ഷെ ആ കുപ്പികൾക്കൊന്നിനും പേരിടാതെ ....!
.
എന്നിട്ടാ കുപ്പികളുമായിങ്ങനെ സഞ്ചരിക്കണം . അറിയാത്ത കാണാത്ത ദേശങ്ങളിലൂടെ , വഴികളിലൂടെ . എന്നിട്ട് വഴിയിൽ കാണുന്ന സന്തോഷമില്ലാത്തവർക്കെല്ലാം അവയിൽ നിന്നും ഓരോ കുപ്പികളായി എടുത്തു കൊടുക്കണം. ആ കുപ്പികളിൽ ഏതു തരം സന്തോഷമാണ് നിറച്ചിരിക്കുന്നതെന്നു പോലും നോക്കാതെ കണ്ണടച്ച് കയ്യിൽ കിട്ടുന്ന കുപ്പികൾ ഏതെന്നു നോക്കാതെ എടുത്തങ്ങു കൊടുക്കണം . ആ കുപ്പികളിലെ സന്തോഷം അതിന്റെ കോർക്കടപ്പു തുറന്ന് അത് കിട്ടുന്നവരോരോരുത്തരും എടുത്താഘോഷിച്ചനുഭവിക്കട്ടെ , മതിവരുവോളം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, May 17, 2018
എന്നിട്ടും ജനാധിപത്യമേ ...!!!
എന്നിട്ടും ജനാധിപത്യമേ ...!!!
.
പുലരുവോളം കാവലിരുന്നിട്ടും
തോക്കും നിയമവും കൂട്ടിരുന്നിട്ടും
സംരക്ഷിക്കെപ്പെടാത്ത ജനാധിപത്യമേ
നിന്നെയോർത്തല്ല എന്റെ സങ്കടം
എന്നിട്ടും നിന്നിൽ വിശ്വസിക്കാത്ത
രാഷ്ട്രീയ നേതൃത്വത്തെ കുറിച്ചാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
പുലരുവോളം കാവലിരുന്നിട്ടും
തോക്കും നിയമവും കൂട്ടിരുന്നിട്ടും
സംരക്ഷിക്കെപ്പെടാത്ത ജനാധിപത്യമേ
നിന്നെയോർത്തല്ല എന്റെ സങ്കടം
എന്നിട്ടും നിന്നിൽ വിശ്വസിക്കാത്ത
രാഷ്ട്രീയ നേതൃത്വത്തെ കുറിച്ചാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
Thanking my Gurus ...!!!.
Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...