Friday, January 13, 2012

കാതറുകുട്ടിയുടെ കച്ചവടം ...!!!

കാതറുകുട്ടിയുടെ കച്ചവടം ...!!!
.
കാദരുകുട്ടി എന്റെ അയല്‍ക്കാരനാണ് . അവനെക്കാള്‍ പരോപകാരിയും , മനുഷ്യ സ്നേഹിയുമായ ഒരാളെ ഞാന്‍ അടുത്തൊന്നും കണ്ടിട്ടില്ല . മനുഷ്യത്വമുള്ള ആളുകളെല്ലാം വട്ടന്മാര്‍ ആണെന്നല്ലേ ലോകം പറയുക .അങ്ങിനെ കാദര് കുട്ടിയും അരവട്ടനായാണ് നാട്ടില്‍ അറിയപ്പെടുന്നത് .
.
സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും പാപമാണെന്ന് വരെ വിശ്വസിക്കുന്നവരുടെ ഈ ലോകത്ത് കാദര് കുട്ടി എപ്പോഴും ഒറ്റയാനായി . എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരെയും സഹായിക്കുകയും മാത്രം ചെയ്യുന്ന അയാളെയും മറ്റുള്ളവര്‍ ഇഷ്ട്ടപ്പെട്ടിരുന്നു .
.
ചെറിയ ചെറിയ കച്ചവടങ്ങള്‍ നടത്തിയാണ് അയാള്‍ ജീവിച്ചിരുന്നത് . പ്രധാനമായും ഉന്തു വണ്ടിയില്‍ ഓംലെറ്റ്‌ ഉണ്ടാക്കി വില്‍ക്കല്‍ , കപ്പലണ്ടി വറുത്തു വില്‍ക്കല്‍ , കട്ടന്‍ കാപ്പി വില്‍ക്കല്‍ , അങ്ങിനെ പൂരത്തിനും പെരുന്നാളിനും ഒക്കെ കുഞ്ഞു കുഞ്ഞു കച്ചവടങ്ങള്‍ ആയിരുന്നു അദ്ദേഹം ചെയ്തിരുന്നത് .
.
വീട്ടില്‍ വേണ്ടപ്പെട്ടവര്‍ ഒക്കെ ഉണ്ടെങ്കിലും കാദര് കുട്ടിയുടേത് എന്ന് പറയാന്‍ ആരും ഉണ്ടായിരുന്നില്ല .അത് കൊണ്ട് തന്നെ അയാള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോഴും അയാള്‍ക്ക് വേണ്ടി മാത്രം പണിയെടുത്തു .
.
ചെറിയ ചെറിയ കച്ചവടങ്ങളില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം അയാള്‍ക്ക്‌ ഒന്നിനും തികയില്ലായിരുന്നു . അത് കൊണ്ട് തന്നെ ഒരിക്കല്‍ വലിയ പെരുന്നാളിന് കോഴിക്കോട്ടു പോയി കച്ചവടം ചെയ്യാന്‍ അയാള്‍ തീരുമാനിച്ചു . ആരൊക്കെയോ പറഞ്ഞിരുന്നു അയാളോട് , കോഴിക്കോട് പോയാല്‍ നല്ല വരുമാനം ആണെന്നും , നല്ല കച്ചവടം നടത്താമെന്നും . കോഴിക്കോട് അയാള്‍ ആദ്യമായാണ്‌ അയാള്‍ പോകുന്നതെങ്കിലും , കച്ചവടത്തിന് പോകാന്‍ തന്നെ ഉറപ്പിച്ചു .
.
ഓംലെറ്റ്‌ ഉണ്ടാക്കി വില്‍ക്കാന്‍ തന്നെയാണ് അക്കുറിയും അയാള്‍ തീരുമാനിച്ചത് . മുടക്കുമുതല്‍ ഒന്നും കയ്യില്‍ ഇല്ലാത്തതിനാല്‍ , കച്ചവടത്തിനുള്ള സാധനങ്ങള്‍ വാങ്ങല്‍ ഒരു വലിയ കടംബയായി .അയാളുടേത് എന്ന് പറയാന്‍ ആകെ ഉണ്ടായിരുന്നത് ഒരു പഴയ ഉന്ത് വണ്ടി മാത്രം ആയിരുന്നു . പരിചയക്കാരോട് പൈസ കടം വാങ്ങല്‍ അയാള്‍ക്ക് വലിയ കുറച്ചിലായിരുന്നു .
.
എന്നാലും വിവരമറിഞ്ഞ് അയാളെ സഹായിക്കാന്‍ പലരും തയ്യാറായി . അങ്ങാടിയില്‍ കച്ചവടം ചെയ്യുന്ന ഒരു മുതലാളി അയാള്‍ക്ക്‌ കോഴിമുട്ട കടം കൊടുക്കാം എന്ന് സംമാടിച്ചു . കച്ചവടം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ പൈസ കൊടുക്കാമെന്ന കരാറില്‍ . കയ്യിലുണ്ടായിരുന്ന കുറച്ചു പൈസക്ക് മറ്റു ചില്ലറ സാധനങ്ങള്‍ ഒക്കെയും അയാള്‍ ഒരുക്കിയെടുത്തു .
.
അപ്പോഴാണ് ഗ്യാസിന്റെ കാര്യം ഓര്‍മ്മവന്നത് . ഗ്യാസ് വാങ്ങാനൊന്നും അയാള്‍ക്ക്‌ പാകവുമില്ല . അതിനും അടുത്ത വീടുകാര്‍ സഹായവുമായി എത്തി . ഒരു വീട്ടുകാര്‍ ഗ്യാസ് കൊടുത്തപ്പോള്‍ , മാറ്റൊരു വീട്ടുകാര്‍ റെഗുലേറ്റര്‍ കടം കൊടുത്തു . സാധനങ്ങള്‍ എല്ലാം ഒത്താപ്പോള്‍ കടരുകുട്ടി ആകാശത്തും ഭൂമിയിലും അല്ലാത്ത അവസ്ഥയിലായി .
.
അപ്പോഴണ് തനിച്ചു പോകാന്‍ പറ്റില്ലെന്ന് ഓര്‍ത്തപ്പോഴാണ് ഇത്ര ദൂരതെക്കായത് കൊണ്ടും , രണ്ടു മൂന്നു ദിവസത്തെ പണി ആയതുകൊണ്ട്ടും , ആരും കൂടെ ചെല്ലാന്‍ തയ്യാറായില്ല . അങ്ങിനെ പൈസ കൊടുത്തു ഒരു പണിക്കാരനെ കൂടെ കൂറ്റന്‍ കാദര് കുട്ടി നിര്‍ബന്ധിതനായി .
.
അങ്ങിനെ കാദര് കുട്ടി വലിയ പെരുന്നാളിന് രണ്ടു ദിവസം മുന്‍പേ , ആഘോഷപൂര്‍വ്വം യാത്ര തുടങ്ങി . കാണുന്നവരോടെല്ലാം വലിയ സന്തോഷത്തോടെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞാണ് കാദര്കുട്ടി പോയിരുന്നത് . വഴിയിലെ കാഴ്ചകളില്‍ മനം മടുപ്പിക്കാതെ അയാളും പണിക്കാരനും വേഗത്തില്‍ നടത്തം തുടര്‍ന്നു .
.
അങ്ങിനെ വൈകുന്നേരത്തോടെ അവര്‍ കോഴിക്കോട് എത്തിച്ചേര്‍ന്നു . കോഴിക്കോട് അയാളെ ശരിക്കും അത്ബുതപ്പെടുത്തി . വലിയ കെട്ടിടങ്ങളും , നിറയെ വാഹനങ്ങളുമായി കോഴിക്കോട് അയാള്‍ക്ക് ഒരു ചെറിയ ദുബായ് തന്നെ ആയി തോന്നി . ആളുകള്‍ ധാരാളം കൂടുന്ന വലിയ പള്ളിയുടെ അടുത്ത് തന്നെ ദൈവ കൃപയാല്‍ അയാള്‍ക്ക്‌ വണ്ടി വെക്കാന്‍ ഇടവും കിട്ടി .
..
സുബി നിസ്ക്കാരത്തിന് തന്നെ എഴുന്നേറ്റു രണ്ടു പേരും പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു കച്ചവടം തുടങ്ങാന്‍ ഒരുങ്ങി . സാധനങ്ങളൊക്കെ ഒരുക്കി വെച്ച് , സന്തോഷത്തോടെ അവര്‍ ഗ്യാസ് കണക്ട് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് അറിയുന്നത് , ഗ്യാസ് ഒരു കമ്പനിയുടെയും റെഗുലേറ്റര്‍ മറ്റൊരു കമ്പനിയുടെതും ആണെന്ന് . ......!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .
.

നിശാഗന്ധിയുടെ കാമുകന്‍ ...!

നിശാഗന്ധിയുടെ കാമുകന്‍ ...!
.
നിശാഗന്ധി . അവള്‍ക്കവളെ അങ്ങിനെ വിളിക്കപ്പെടാന്‍ ആയിരുന്നു എപ്പോഴും ഇഷ്ട്ടം . എല്ലാവരും അവളെ അങ്ങിനെ തന്നെ ആയിരുന്നു താനും വിളിച്ചിരുന്നതും . അവളുടെ പേര് നിശാഗന്ധി എന്നല്ലെന്നു അവള്‍ പോലും പലപ്പോഴും മറന്നു പോയിരുന്നു . എന്നിട്ടും അവന്‍ മാത്രം അവളെ അങ്ങിനെ വിളിച്ചില്ല . ഒരിക്കലും . അത് മാത്രം അവള്‍ പക്ഷെ അവനോട് ആവശ്യപ്പെട്ടതുമില്ല .
.
രാത്രികളിലും പകലുകളിലും അവനോടൊപ്പം ലോകം മുഴുവന്‍ കയറി ഇറങ്ങുമ്പോഴും അവളുടെ മനസ്സ് ചഞ്ചലമായിരുന്നു എന്ന് അവന്‍ നിരീക്ഷിക്കാരുണ്ടായിരുന്നത്രേ. . അവന്‍ തന്നെ അതവളോട്‌ പറയും വരെ അവള്‍ അതറിഞ്ഞിരുന്നില്ല . പക്ഷെ അവളുടെ മനസ്സ് അവനോടൊപ്പം മാത്രമായിരുന്നെന്ന് അവള്‍ക്കു മാത്രം ഉറപ്പിക്കാനായത് അവനെ വിശ്വസിപ്പിക്കാനും ആയില്ല .
.
അത് മാത്രമായിരുന്നുവോ കാരണം എന്നവള്‍ പലകുറി ആലോചിച്ചിരുന്നു . എന്നാല്‍ വ്യക്തമായ ഒരു ഉത്തരം അപ്പോഴൊന്നും അവള്‍ക്കുമുന്നില്‍ തെളിഞ്ഞുമില്ലായിരുന്നു . അതിനു ശേഷവും അതിനു മുന്‍പും അവള്‍ അങ്ങിനെ ആയിരുന്നു എന്ന് അവള്മാത്രം അറിഞ്ഞു .
.
എപ്പോഴാണ് അവനെ അവള്‍ കണ്ടു മുട്ടിയതെന്നു അവള്‍ക്കോ അവനോ ഓര്‍മ്മയില്ലായിരുന്നു .എപ്പോള്‍ പരിചയപ്പെട്ടെന്നും അവര്‍ രണ്ടു പേരും ഓര്‍ത്തില്ല . ആദ്യത്തെ കാഴ്ച . ആദ്യത്തെ ചുംബനം . ആദ്യത്തെ ഉപഹാരം . അങ്ങിനെ യാതൊന്നും അവള്‍ക്കു ഓര്‍ക്കാന്‍ കൂടി ഉണ്ടായിരുന്നുമില്ല .അങ്ങിനെ ഒന്ന് ഇല്ലായിരുന്നു എന്നതല്ല കാരണം , അങ്ങിനെ എപ്പോഴെങ്കിലും പരിചയപ്പെടാനല്ലാതെ ,എന്നേക്കും ഒരുമിക്കാനായി ഒരുമിച്ചു ജനിച്ചവര്‍ ആയിരുന്നു അവരെന്ന് ആയിരുന്നു അവര്‍ കരുതിയിരുന്നത് .
.
അറിയാത്ത അറിവുകളും , കേള്‍ക്കാത്ത കേള്വികളും കാണാത്ത കാഴ്ചകളും അവള്‍ അവനു പകര്‍ന്നു നല്‍കി . അവനില്‍നിന്നു അവള്‍ കൊതിച്ചത് സ്നേഹം മാത്രം ആയിരുന്നിട്ടും അവന്‍ അവളെ സ്നേഹിക്കുക മാത്രമല്ല , അവള്‍ക്കു ആവുന്നതെല്ലാം നല്‍കി . സ്വയം തൃപ്തനാകുന്നതിനെക്കാള്‍ ,അവനു വേണ്ടിയിരുന്നത് അവളുടെ സംതൃപ്തി മാത്രമായിരുന്നു . ഒരു പൂവ് മാത്രം മോഹിച്ച അവള്‍ക്കു ഒരു പൂന്തോട്ടം തന്നെ അവനില്‍ നിന്ന് കിട്ടിയിരുന്നു .
.
യാത്രകളും , കാഴ്ചകളും നിമിഷങ്ങളും പകലുകളും രാത്രികളും എന്ന് വേണ്ട ഓരോ നിമിഷവും അവര്‍ അവരുടേത് മാത്രമാക്കി . ജനനവും മരണവും തൊട്ടു ജീവിതം വരെ അവര്‍ സ്വന്തവുമാക്കി . അനുഭൂതികളും , നിര്‍വൃതികളും അവര്‍ക്ക് മാത്രമായി . കണ്ണുനീരും വേദനകളും അവര്‍ തിരിച്ചു കൊടുക്കാതെ അവരവരുടെത് മാത്രമാക്കി .
.
അവനു ശേഷം പ്രളയമെന്നു അവള്‍ തമാശയായി പറയാരുള്ളതല്ലായിരുന്നു . അവളുടെ ജീവിതത്തിന്റെ അവസാനം അവന്‍ മാത്രമായിരുന്നു എന്ന് അവളെക്കാള്‍ ചിലപ്പോള്‍ അവനും അറിയാമായിരുന്നു .എന്നിട്ടും അവരുടെ ആ യാത്ര അവസാനിക്കാന്‍ നേരം അവള്‍ക്കൊപ്പം അവന്‍ മാത്രം ഉണ്ടായില്ല .....!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...