Thursday, May 15, 2014

അമ്മ ....!!!

അമ്മ ....!!!
.
അവന്റെ കയ്യും പിടിച്ചു കൊണ്ട് അവൾ നടന്നു തുടങ്ങിയപ്പോൾ അവൾക്കു പുറകിൽ ചരിത്രം വഴിമാറുക തന്നെയായിരുന്നു. അവളുടെ അഭിമാനമായിരുന്ന അച്ഛനെ സ്നേഹമായിരുന്ന അമ്മയെ കൂടെപ്പിറന്ന സഹോദരങ്ങളെ തന്റെ എല്ലാമായിരുന്ന ഭർത്താവിനെ പ്രതീക്ഷയായിരുന്ന മക്കളെ ... എല്ലാം ഉപേക്ഷിച്ച് പുറത്തിറങ്ങുമ്പോൾ അവൾക്കു മുൻപിൽ പ്രപഞ്ചം തന്നെ സർവ്വസ്വവും അല്ലെങ്കിൽ അതുപോലെ തന്നെ ശൂന്ന്യവുമായി ...!
.
ആരായിരുന്നു അവൾക്കു അവൻ ...! എപ്പോഴായിരുന്നു അവൾ അവനെ കണ്ടുമുട്ടിയത്‌ ...! വസന്ത കാലത്തിന്റെ ആ അവസാന നാളുകളിൽ മാന്തളിരുകൾ പെയ്തൊഴിഞ്ഞ, ജീവിക്കാൻ അവകാശമില്ലാതെ കൊഴിഞ്ഞു വീണ മാമ്പൂക്കളുടെ ഗദ്ഗതം നിറഞ്ഞ ആ നാട്ടു വഴിയിലൂടെ അവനൊപ്പം നടന്നു നീങ്ങവേ തന്റെ കുഞ്ഞിനുള്ള തീറ്റയും കൊണ്ട് പറന്നിറങ്ങിയപ്പോൾ അതിനെ തന്റെ കൂട്ടിൽ കാണാതെ എങ്ങോ ഒരു പൂങ്കുയിൽ കരയുന്നത് അവൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു . പക്ഷെ മുന്നോട്ടു ചുവടുകൾ വെക്കുമ്പോഴും അവളുടെ മനസ്സ് പുറകിലെക്കായിരുന്നു അപ്പോൾ സഞ്ചരിച്ചിരുന്നത് ...!
.
തെറ്റെന്ത് ശരിയെന്ത് എന്നത് യാധാർത്ഥ്യവുമായി എപ്പോഴെങ്കിലും പൊരുത്തപ്പെട്ടു പോകാറുണ്ടോ എന്ന് അപ്പോൾ ആദ്യമായി അവൾ സംശയിക്കാൻ തുടങ്ങിയിരുന്നു . അല്ലെങ്കിൽ തന്റെ പ്രതികരണങ്ങൾക്ക് എങ്ങിനെയാണ് താൻ ഇത്രമേൽ സ്നേഹിച്ചിരുന്ന തന്റെ ഭർത്താവ് തന്നെ നിരർത്ഥകങ്ങളായ വ്യാഖ്യാനങ്ങൾ കണ്ടെത്തുക . കൂടെ ഒരു കട്ടിലിൽ ഒന്നിച്ചു കിടക്കുന്ന അദ്ദേഹത്തിന് തന്നിൽ നിന്നുള്ള ദൂരം കൂടുന്നത് തൊട്ടറിഞ്ഞതല്ലേ സത്യത്തിൽ താൻ ചെയ്ത ആദ്യത്തെയും അവസാനത്തെയും തെറ്റ് . മക്കളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിലെ അദ്ധേഹത്തിന്റെ മുഖം മൂടിക്കു തന്റെ രക്തം കൊണ്ട് തന്നെ ചായം തേക്കാൻ ഒരുങ്ങിയത് എന്തായാലും നന്നായി....!
.
ആദ്യം സ്വയവും പിന്നെ സ്വന്തങ്ങളും അതിനു ശേഷം ബന്ധങ്ങളും പിന്നെയും കഴിഞ്ഞപ്പോൾ സമൂഹം തന്നെയും തനിക്കു പതിയെ അന്ന്യമാകാൻ തുടങ്ങുന്നത് അദ്ധേഹത്തിൽ വരുത്തുന്ന സന്തോഷത്തിനു പിന്നെ തന്റെ മൌനാനുവാദവും . എങ്കിലും അദ്ധേഹം എപ്പോഴും സന്തോഷവാനായിരിക്കാൻ തന്നെയല്ലേ താൻ എപ്പോഴും ശ്രദ്ധിചിരുന്നതും . അച്ഛൻ അമ്മ, മക്കൾ .... എല്ലാം അദ്ധേഹത്തിലേക്ക് മാത്രം ഒതുങ്ങുന്നത് താൻ ഒരുപക്ഷെ ആത്മ നിർവൃതിയോടെ തന്നെയാണ് നോക്കിയിരുന്നത് ....!
.
മനസ്സും പിന്നെ ശരീരവും തന്നിൽ നിന്നും മെല്ലെ അന്ന്യമാകുന്നത് ഒടുവിലാകുമ്പോഴെക്കും താൻ ആസ്വദിക്കുക തന്നെയായിരുന്നു എന്നുവേണം പറയാൻ. അല്ലെങ്കിൽ തന്നെ, തനിക്കു പ്രിയപ്പെട്ടവർക്ക് വേണ്ടാത്തത് തനിക്കെന്തിന് ...!
.
അന്ന് ആദ്യമായി താൻ നൊന്തു പ്രസവിച്ച തന്റെ മകൻ തന്നെ തന്റെ നേരെ നേരെ കയ്യോങ്ങിയത് അവന്റെ അച്ഛനും അച്ഛച്ചനും കണ്ടു നില്ക്കെ ആയിരുന്നിട്ടും അവർ ഒന്നും പറയാതിരുന്നതാണ് ഏറെ പ്രയാസപ്പെടുതിയത് . തെറ്റുകാരിയാണെങ്കിലും അമ്മയെ അടിക്കാൻ ഒരു മകൻ കയ്യോങ്ങുന്നത് അവനു തന്നെ എത്രമാത്രം ദോഷമാണെന്ന് മാത്രമായിരുന്നു അപ്പോൾ ചിന്തിച്ചതും. അകത്തെ വേദനയ്ക്ക് പുറമേ തണുത്ത കാറ്റ് കൊണ്ട് തണുപ്പിക്കുവാൻ ഒരു വൃഥാ ശ്രമം നടത്തി മുറ്റത്ത്‌ താൻ തന്നെ നട്ടു വളർത്തിയ മൂവാണ്ടാൻ മാവിൻ ചോട്ടിൽ തളർന്നിരിക്കുമ്പോൾ ആണ് അവൻ ആദ്യമായി അങ്ങോട്ട്‌ കയറി വന്നത് ...!
.
ഒട്ടിയ വയറുമായി അന്നത്തെ വിശപ്പിനുള്ള അന്നത്തിനു വേണ്ടി കടന്നു വന്ന അവൻ തന്നെ തന്നെ നോക്കി നില്ക്കവേ തന്റെ മാറിൽ എന്തിനാണ് ഒരു വിങ്ങലുണ്ടായത് എന്ന് അവൾക്കറിയില്ലായിരുന്നു. നെഞ്ചിൽ ഊറിവരുന്നത് മുലപ്പാൽ തന്നെയെന്ന് അവൾ ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞതും . പിന്നെ അവൾ അവളെത്തന്നെ നോക്കി കുറെ സമയം ഒന്നും മിണ്ടാതെയിരുന്നു. ആ സമയമത്രയും അവൻ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എന്ന് അവൾ വളരെ പെട്ടെന്നാണ്തിരിച്ചറിഞ്ഞത്. അവന്റെ നോട്ടം ഒരുപാട് ചോദ്യങ്ങളുമായി അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി തുടങ്ങിയിരുന്നു അപ്പോൾ ...!
.
പിന്നെ അവൻ എപ്പോഴാണ് അവിടെനിന്നും പോയതെന്ന് അവൾക്കൊർമ്മയില്ല. അവന്റെ ഒട്ടിയ വയറ നിറയ്ക്കാൻ എന്തെങ്കിലും അവൾ കൊടുത്തുവോ എന്നും അവൾക്കു ഓര്മ്മയില്ല. ഒരുകാര്യം മാത്രം അവൾ പക്ഷെ മറന്നില്ല . അവന്റെ മുഖം. അവളുടെതിനു സമാനമായിരുന്നു അപ്പോൾ അതെന്നും അവൾ ഒര്തെടുത്തു.
.
ജീവന്റെ അംശങ്ങൾ എപ്പോഴും കൂടിയിരിക്കും പോലെ, അവരുടെ ബന്ധവും . എപ്പോഴെല്ലാമാണ് അവർ പിന്നെ കണ്ടു മുട്ടിയതെന്നോ എന്തൊക്കെയാണ് അവർ സംസാരിച്ചതെന്നോ എന്തൊക്കെയാണ് അവർ ചിന്തിചിരുന്നതെന്നോ അവൾക്കു തന്നെ അറിയില്ല . എന്നിട്ടും ആത്ത്മാവിൽ അവൾക്കു അവൻ മാത്രമായി . ചിന്തകളിൽ അവൻ മാത്രം നിറഞ്ഞു നിന്ന് ...!
.
ആദ്യം പതിവുപോലെ ഭർത്താവ് തന്നെയാണ് ആ ബന്ധത്തിലും തെറ്റുകള കണ്ടെത്താൻ തുടങ്ങിയത് . അരുതുകളുടെ ലോകം അവൾക്ക് അന്ന്യമായത് കൊണ്ടാകാം പതിവുപോലെ അയാൾ അവളെ മാതാ പിതാക്കളുടെ മുന്നിലെത്തിച്ചത്. അവിടെയും അവൾ തോല്ക്കാൻ തയ്യാറാകാതെ വന്നപ്പോൾ ജയിക്കാൻ വേണ്ടി മാത്രം അയാൾ അവളെ മക്കളുടെയും മുന്നിലേയ്ക്ക് വലിചിഴച്ചു . രക്ഷിക്കാൻ അവതാരങ്ങളൊന്നും വരില്ലെന്നറിയാവുന്നത് കൊണ്ടാകാം, അവളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി അവർ ഊരിയെറിയാൻ തുടങ്ങിയപ്പൊൾ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട അവൻ അവൾക്കു വസ്ത്രമായി . പിന്നെയും അവൻ തന്നെ അവൾക്കു നാണവും മാനവുമായി....!
.
അത് മാത്രമായിരുന്നു അവൾക്കു വേണ്ടിയിരുന്നതും. അവന്റെ കൈ പിടിച്ചു അവന്റെ കൂടെ പടിയിറങ്ങുമ്പോൾ അവളുടെ പാദങ്ങൾ ഭൂമിയിൽ സ്പർശിക്കാതിരിക്കാൻ അവൻ അവളെ താങ്ങി നടന്നു. ജീവിതത്തിൽ നിന്നും ജീവനിലെയ്ക്ക് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

മീശ ...!!!

മീശ ...!!!
.
മേൽചുണ്ടിനും
മൂക്കിനുമിടയിൽ
വളരുന്ന
രോമങ്ങളുടെ
വെറും കൂട്ടമല്ല
മറിച്ച്
ആണത്വത്തിന്റെ
പ്രതീകം തന്നെ ...!
.
എനിക്കുള്ളത്
ഞാൻ
വളർത്തും
വടിക്കും
നിരത്തും
നീട്ടും ...!
.
ഇല്ലാത്തവരോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...