Saturday, December 31, 2011

ദുബൈയിലെ തൊപ്പി ....!

ദുബൈയിലെ തൊപ്പി ....!

എന്റെ സ്ഥാപനത്തിലേക്ക് കുറച്ചധികം തൊഴിലാളികളെ നേപാളില്‍ നിന്നും കൊണ്ടുവന്നിരുന്നു ഒരു സമയത്ത്. കുറഞ്ഞ വേതനം തന്നെയായിരുന്നു, ലോക പരിചയം തീരെയില്ലാത്ത നേപാളികളെ കൊണ്ട് വരാന്‍ സ്ഥാപനത്തെ പ്രേരിപ്പിച്ചപ്രധാന ഘടകം. തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ തന്നെ അറിയാമായിരുന്നു ഇവരൊന്നും നേപാള്‍ വിട്ട് പുറത്തു പോയിട്ടേ ഇല്ല എന്ന്. എന്നാലും കമ്പനിക്കു അത്യാവശ്യമായതിനാല്‍ അവരെ തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.

അവിടെയുള്ള ഒരു എജെന്റ് വഴിയാണ് തിരഞ്ഞെടുപ്പൊക്കെ ഏര്‍പ്പാടാക്കിയിരുന്നത്. അവര്‍ തന്നെയാണ് ഇവരുടെയൊക്കെ യാത്രാ കാര്യങ്ങളും ശരിയാക്കിയിരുന്നത് . . ആദ്യമായി വരുന്നതായതിനാല്‍ ഞാന്‍ അവര്‍ക്ക് ഇവിടെ എത്തിയാല്‍ വിളിക്കേണ്ട നമ്പറും ഇവിടെ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തിരുന്നു. അത് അവരുടെ എജെന്റ്നോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ പറഞ്ഞിരുന്നു.

എജെന്റ് കുറച്ചു കൂടി കടന്നു ചിന്തിച്ചു. ഇവര്‍ ആദ്യമായി പോകുന്നവര്‍ ആയതിനാല്‍ ഒന്നും അറിയില്ലെന്നും അതുകൊണ്ട് ഇനി കുഴപ്പത്തിലൊന്നും ചെന്ന് ചാടേണ്ട എന്നും കരുതി അയാള്‍ അവര്‍ക്ക് ഒരു ഉപായം പറഞ്ഞു കൊടുത്തു. എല്ലാവര്ക്കും അയാള്‍ ഒരേ തരത്തിലുള്ള തൊപ്പി വാങ്ങി കൊടുത്തു. എന്നിട്ട് പറഞ്ഞു, വിമാനത്താവളത്തില്‍ നിങ്ങള്‍ പുറത്തിറങ്ങിയാല്‍, ഒന്നിച്ചു നിന്ന് തലയിലെ തൊപ്പി ഊരി വട്ടത്തില്‍ വീശുക. അപ്പോള്‍ അത് കണ്ട് നിങ്ങളെ കൊണ്ടുപോകാനുള്ള കമ്പനിയുടെ ആള്‍ വന്നു നിങ്ങളെ കൊണ്ട് പൊയ്ക്കോളും.

കേട്ടപ്പോള്‍ നല്ലതായി എല്ലാവര്‍ക്കും ഇത് തോന്നി. അവര്‍ അങ്ങിനെ ചെയ്യാനും തീരുമാനിച്ചു. അങ്ങിനെ അവര്‍ ഒരേ നിറത്തിലുള്ള തൊപ്പിയും ധരിച്ച് വിമാനത്തില്‍ കയറി. വിമാനത്താവളത്തില്‍ എല്ലാവരും അവരെ നോക്കി ചിരിച്ചെങ്കിലും അവര്‍ അതൊന്നും കാര്യമാക്കിയില്ല. വിമാനം പുറപ്പെട്ടിട്ടും അവര്‍ അങ്ങിനെതന്നെ ഇരുന്നു.

കുറച്ചു കഴിഞ്ഞ് വിമാനം വിമാനത്താവളത്തില്‍ ഇറങ്ങി. എല്ലാവരും അവിടെ ഇറങ്ങി. വിമാനത്തില്‍ നിന്നും ഇവരും എല്ലാവരും ഇറങ്ങി, വിമാനത്താവളത്തില്‍ എത്തിയതും ഇവര്‍ നിരന്നു നിന്ന് തൊപ്പി ഊരി വട്ടത്തില്‍ വീശാന്‍ തുടങ്ങി ....!

ഒരേ താളത്തില്‍ ഒരേ പോലെ കുറെ പേര്‍ തൊപ്പി ഊരി വീശുന്നത് കണ്ട് വിമാന താവളത്തില്‍ ഉള്ളവരെല്ലാം അതിശയപ്പെട്ടു ചുറ്റും കൂടി. ഒരുപാട് സമയം വീശിയിട്ടും, ആളുകള്‍ കൂടി നിന്ന് നോക്കുന്നതല്ലാതെ ആരും തങ്ങളെ കൊണ്ട് പോകാന്‍ വരുന്നില്ല എന്നത് അവരെ പേടിപ്പെടുത്തി. അപ്പോഴേക്കും വിവരം അറിഞ്ഞ് എത്തിയ സെക്യുരിറ്റിക്കാര്‍ ദ്വിഭാഷിയുടെ സഹായത്തോടെ കാര്യം തിരക്കി. വിവരം ചോദിച്ചറിഞ്ഞ് അവര്‍ക്ക് കാര്യം പറഞ്ഞു കൊടുത്തപ്പോഴാണ്‌ അവര്‍ തങ്ങള്‍ക്കു പറ്റിയ അമളി മനസിലാക്കിയത്.

അവര്‍ ഇറങ്ങിയിരിക്കുന്നത് ദുബൈയില്‍ ആണെന്നും, ഇവിടെ വിമാനം മാറി കയറാന്‍ വേണ്ടിയാണ് ഇറങ്ങിയിരിക്കുന്നതെന്നും , ഇവിടെയല്ല തങ്ങളുടെ കമ്പനിയുടെ ആളുകള്‍ കാത്തിരിക്കുന്നതെന്നും അപ്പോഴാണ് അവര്‍ തിരിച്ചറിയുന്നത്‌. അടുത്ത വിമാനത്തില്‍ തങ്ങളുടെ സ്ഥലത്തേയ്ക്ക് വീണ്ടും യാത്ര തിരിക്കുമ്പോള്‍ തൊപ്പി ഊരി അവര്‍ എല്ലാവരും ബാഗില്‍ വെച്ചിരുന്നു അപ്പോഴേക്കും ....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍ .

Tuesday, December 27, 2011

പ്രേതബാധയുള്ള വീട് ....!!!

പ്രേതബാധയുള്ള വീട് ....!!!

അക്ഷരങ്ങള്‍ കത്തിച്ചാല്‍ വാക്കുകള്‍ വരുമെങ്കില്‍ ഞാന്‍ എത്ര ഭാഗ്യവാനായേനെ. കൂട്ടത്തില്‍ ഒന്നാകെ കത്തിച്ചിട്ടും, കറുത്ത കനത്ത പുക മാത്രം ബാക്കി പിന്നെയും കത്തിക്കുമ്പോള്‍ അഗ്നിയുടെ വിശപ്പകലുന്നതല്ലാതെ വാക്കുകള്‍ പോയിട്ട് വാ പോലും തുറക്കപ്പെടുന്നില്ല താനും പലപ്പോഴും.

മുകളിലേക്കുള്ള വാതില്‍ തുറന്നു തന്നു അവര്‍ നടന്നകന്നത്‌ അല്‍പ്പം തിടുക്കപ്പെട്ടല്ലേ എന്ന് ഞാന്‍ സംശയിക്കാതിരുന്നില്ല. എങ്കിലും ഇത്രയും വലിയ വീട്, ഇത്രയും നിസ്സാര വാടകയ്ക്ക് ഇത്രയും വേഗം ശരിയായത്തില്‍ ഞാന്‍ എന്റെ കാര്യസ്ഥനു മനസ്സാ നന്ദി പറഞ്ഞു. സാധനങ്ങള്‍ എടുക്കാനും, വീട് കാട്ടി തരാനും സഹായത്തിനുമായി അയാള്‍ തന്നെ ഒരാളെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തപ്പോള്‍ ഏറെ ആശ്വാസവുമായി.

ആദ്യമായാണ്‌ ഒറ്റക്കുള്ള ഈ താമാസം. അതിന്റെ ഒരു വിഷമം പിന്നാലെയുണ്ടായിരുന്നു അപ്പോഴും. തനിച്ചു താമസിക്കാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് പേടിയുമാണ്. എന്നാലും ഇപ്പോള്‍ അങ്ങിനെയൊന്നും ആലോചിക്കാന്‍ സമയവും ഇല്ലായിരുന്നു. എത്രയും പെട്ടെന്ന് ഈ പണി തീര്‍ത്തു പോവുക എന്ന് മാത്രമായിരുന്നു അപ്പോഴത്തെ ലക്‌ഷ്യം.

അകത്തുകടന്നു ഞാന്‍ ഒന്ന് ചുറ്റി വരാന്‍ തന്നെ ഒരുപാട് സമയമെടുത്തു. പിന്നെ സാധനങ്ങളൊക്കെ അടുക്കി വെച്ച് ഒന്ന് കുളിച്ചു വന്നപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. ഒന്ന് മയങ്ങി, പിന്നെ അന്നത്തെ പനികളിലേക്ക് കടക്കാന്‍ തുടങ്ങവേ മെല്ലെ വാതിലില്‍ ഒരുമുട്ടു കേട്ട്. പരിചയമില്ലാത്ത ഈ സ്ഥലത്ത് തന്നെ കാണാന്‍ ആരുമില്ലെന്നത് ആ മുട്ടിന്റെ ആളെ കാണാന്‍ തിടുക്ക മുണ്ടാക്കി. ചെന്ന്, വാതില്‍ തുറന്നപ്പോള്‍ ആരുമില്ലായിരുന്നു അവിടെയൊന്നും.

അകത്തു കടന്നതും എന്റെ മേശമേല്‍ വന്നിരുന്ന് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ തുടങ്ങിയ എന്നെ ആരോ നോക്കി നില്‍ക്കുന്നതായി എനിക്ക് തോന്നി. അതെന്റെ തോന്നലാകാംഎന്നു ഞാന്‍ തന്നെ സമാധാനിചെങ്കിലും ആരോ അവിടെ എന്നെ തന്നെ നോക്കി നില്‍ക്കുന്നത് എനിക്കപ്പോഴും ശരിക്കും അനുഭവപ്പെട്ടു. ആ കണ്ണുകളിലെ വൈകാരികത എന്നെ മൂടുന്നതായും എനിക്ക് തോന്നാന്‍ തുടങ്ങി.

ഞാന്‍ എണീറ്റ്‌ നോക്കിയപോള്‍ പെട്ടെന്നാരോ ജനലിനു പുറത്തേക്കു മാറിയത് പോലെ. ജനല്‍ തുറക്കുന്നത് പക്ഷെ പുരതെക്കാനെന്നത് എന്നെ അതിശയിപ്പിച്ചു. ആ ജനലിനു പുറത്തു അങ്ങിനെ ആര്‍ക്കും നില്‍ക്കാന്‍ പറ്റില്ലായിരുന്നു. രണ്ടാം നിലയിലെ ജനലിനു പുറത്തു വായുവില്‍ ആര് നില്‍ക്കാന്‍.

ചിലപ്പോള്‍ തോന്നലാകാമെന്ന ചിന്തയില്‍ വന്നിരുന്ന് എന്റെ ജോലികളിലേക്ക് കടക്കുമ്പോള്‍ പെട്ടെന്ന് ആരോ വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. അടുത്ത് വന്നിരുന്നപ്പോഴാണ് അത് എന്റെ കാര്യസ്ഥന്‍ ഏര്‍പ്പെടുത്തിയ ആളാണെന്നു തിരിച്ചറിഞ്ഞത്. ആ സമയത്ത് അയാലെന്തിനു ഓടിക്കിതചെത്തി എന്നത് എന്നെ തികച്ചും അത്ഭുതപ്പെടുത്തി . ഞാന്‍ അയാളെ അത്ഭുത തോടെ നോക്കവേ അയാള്‍ വിക്കി വിക്കി പറഞ്ഞു, ഇതൊരു പ്രേത ഭാതയുള്ള രൂമാനെന്നും, ഇവിടെ താമസിക്കേണ്ട എന്നും. .....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Monday, December 26, 2011

വിലക്ക് ഒരു ഭാര്യ ....!!!

വിലക്ക് ഒരു ഭാര്യ ....!!!

മായ കാട്ടുന്ന മനസ്സിന്റെ കൂടെ കുറച്ചു നേരം കളി പറഞ്ഞിരിക്കാന്‍ മാത്രം സമയമില്ലാത്ത കാലത്തിനു എങ്ങിനെയാണ് മനുഷ്യനെ മനസ്സിലാക്കാന്‍ പറ്റുക എന്നായിരുന്നു എന്റെ ചിന്ത. അറിയാത്ത കാഴ്ചകള്‍,അറിയുന്ന കേള്‍വികള്‍, പിന്നെ മോഹിക്കുന്ന വര്‍ണങ്ങളും....! എല്ലാം ഒരു ചിത്രം എന്നപോലെ മാത്രവും ....!!!

അന്ന് പതിവ് തെറ്റിയാണ് ഞാന്‍ എണീറ്റത്. നന്നായി നേരം വൈകിയതിനാല്‍, വീണ്ടും മൂടി പുതച്ച് കിടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ അയല്‍വാസിയുടെ ഉറക്കെയുള്ള വിളികേട്ടാണ് ഞാന്‍ എണീറ്റത്. അയാള്‍ നിര്‍ത്താതെ എന്നെ വിളിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു . കണ്ണും തിരുമ്മി, ഞാന്‍ പ്രാകി പറഞ്ഞു കൊണ്ടാണ് അങ്ങോട്ടുചെന്നത്.

അവിടെ എത്തിയപ്പോള്‍ അയാള്‍ എന്നെ നോക്കി നന്നായി ഒന്ന് തൊഴുതു. പതിവുപോലെ അപ്പോഴും അയാളുടെ കാലുകള്‍ ഉറക്കുന്നുണ്ടായിരുന്നില്ല. എപ്പോഴും വഴക്കും വക്കാണവും ആയിനടക്കുന്ന അയാളെ ഒരിക്കലും എനിക്കിഷ്ടമല്ലായിരുന്നു . ഞാന്‍ വല്ലപ്പോഴും കാണുന്നതൊഴിച്ചാല്‍ കൂടുതല്‍ അറിയില്ലെങ്കിലും അയാള്‍ താമസിച്ചിരുന്നത് അയാളുടെ ഭാര്യയോടും കുഞ്ഞു വാവയോടും കൂടെയായിരുന്നു.

അധികം പ്രായം പോലുമില്ലാത്ത അയാളുടെ ഭാര്യക്കും അയാളെ പേടിയായിരുന്നു. അയാള്‍ അധികം കുടിച്ചു അവളെ തല്ലാന്‍ ചെല്ലുമ്പോള്‍ അവരുടെ കുഞ്ഞു മോനെയും കൊണ്ട് അവള്‍ അടുത്ത വീട്ടിലേക്കു ഓടി കയറുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ഇടപെടാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലാത്തതിനാല്‍ ഞാന്‍ പലപ്പോഴും മൌനമായിരുന്നു.

നല്ലൊരു വീട്ടിലെ കുലീനയായ ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍. എന്‍റെ അനിയത്തി മിനിക്കുട്ടിയുടെ മുഖമായിരുന്നു അവള്‍ക്കു. അവളെ അതുകൊണ്ട് തന്നെ എനിക്കൊരു പ്രത്യേക ഇഷ്ട്ടവും ആയിരുന്നു. നിറയെ ആഭരണവും പണവുമായി വന്ന പെണ്‍കുട്ടിയാണ് അവളെന്നും, അയാളവളെ എപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും എന്‍റെ വീട്ടില്‍ പണിക്കു വരാറുള്ള മുത്തശ്ശി പറയാറുണ്ട്‌. അവരുടെ വീട്ടിലേക്കാണത്രെ അവള്‍ എപ്പോഴും അയാളില്‍ നിന്നുള്ള ഉപദ്രവം സഹിക്കാതെ ഓടിക്കയറാറുള്ളത്‌ .

കുതിര പാന്തയമായിരുന്നു അയാളുടെ പ്രധാന വിനോദം. കയ്യിലെ കാശ് മുഴുവനും, പോരാത്തതിനു വീട്ടിലുല്ലതെല്ലാതും വിറ്റ് തുലച്ചിട്ടും പോരാതെ അയാള്‍ ഇനി കടം വാങ്ങാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. അയാളില്‍ നിന്ന് മാത്രമല്ലാതെ അയാളുടെ കടക്കാരില്‍ നിന്നും അയാളുടെഭാര്യക്ക് പലപ്പോഴും ഓടി ഒളിക്കേണ്ടി വരാറുണ്ടായിരുന്നു.

അല്ലെങ്കിലും എനിക്ക് എന്‍റെ കാര്യങ്ങള്‍ക്ക് തന്നെ സമയവും ഇല്ലായിരുന്നു. ജോലിയുമായി എപ്പോഴും തിരക്കായിരുന്ന എന്നെ കാണാന്‍ എപ്പോഴും ഒരുപാട് പേര്‍ അവിടെ വരുമായിരുന്നു. അത് കൊണ്ട് തന്നെ, അയാളെ പോലുള്ളവരുമായ എന്‍റെ ചങ്ങാത്തം എന്‍റെ അഭിമാനത്തെ ബാധിക്കുമോ എന്ന എന്‍റെ ദുരഭിമാനം അല്ലെങ്കില്‍ എന്‍റെ അറിവില്ലായ്മ അയാളില്‍ നിന്നും, അയാളെ പോലെയുള്ളവരില്‍ നിന്നും അകന്നു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു.

അപ്പോള്‍ അയാള്‍ അവിടെയെത്തിയത് എന്തായാലും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അയാളുമായി യാതൊരു ബന്ധവും ഇല്ലാത്ത എന്നെ കാണാന്‍ അയാള്‍ എന്തിനു വരണമെന്ന് ഞാന്‍ അതിശയിച്ചു. കാരണം തിരക്കിയ എന്നോട് അയാള്‍ ആദ്യം ആംഗ്യ ഭാഷയില്‍ എന്തോ പറഞ്ഞത് ദേഷ്യമാണ് എന്നില്‍ വരുത്തിയത്. അത് തിരിച്ചറിഞ്ഞ അയാള്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു.

എന്‍റെ വീട്ടില്‍ കയര്‍ വന്നു എന്നെ എന്‍റെ വീട്ടിലേക്കു അയാള്‍ ക്ഷണിക്കുന്നത് എന്നെ അമ്പരപ്പിച്ചു. എന്തോ, അപ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ കൂടെ ചെല്ലുകയാണ് ഉണ്ടായത്. അകത്തു കടന്നതും വാതില്‍ ചാരിയ അയാള്‍ അവടെ മറ്റാരും ഇല്ലെന്നു ഉറപ്പു വരുത്തി. പിന്നെ പതുക്കെ എന്‍റെ കാതില്‍ പറഞ്ഞു. അന്നത്തെ കുതിര പന്തയത്തിന് കുറെ കാലങ്ങള്‍ക്ക് ശേഷം അയാളുടെ ഇഷ്ട്ട കുതിര ഇറങ്ങുന്നുന്ടെന്നും അതിനു അയാള്‍ക്ക്‌ കുറെ കാശ് വേണം. അതിനു അയാളുടെ മകനെയും ഭാര്യയേയും വില്‍ക്കാന്‍ അയാളെ ഞാന്‍ സഹായിക്കണമെന്ന് ....!!!!

സുരേഷ്കുമാര്‍ പുഞ്ചയില്

Sunday, December 25, 2011

പാതിരാവില്‍ ഒരമ്മ .......!!!

പാതിരാവില്‍ ഒരമ്മ .......!!!

പകല്‍ ഒഴിയുന്ന ഇടവേള നോക്കി കറുത്ത കുപ്പായവുമിട്ട് രാത്രി കടന്നെത്തുമ്പോള്‍ നിലാവ് പോലും നിശ്ചലം . പാതി പെയ്ത മഴയില്‍ തോര്‍ന്നു നില്‍ക്കുന്ന മരച്ചില്ലകളില്‍ രാപ്പാടികളും മൂകം . ഇനി .. പകലുകള്‍ക്കും രാത്രികള്‍ക്കും ഇടയില്‍ എന്റെ ഭാഗം ഞാന്‍ തിരയാം .

മഞ്ഞു പെയ്തൊഴിഞ്ഞ ആ രാത്രിയില്‍ ഞാന്‍ വീട്ടിലെത്തിയത് വളരെ വൈകിയായിരുന്നു . നല്ല ക്ഷീണത്തില്‍ തളര്‍ന്ന് ഉറങ്ങുപോള്‍ പെട്ടെന്നാണ് ആ ശബ്ദവും കരച്ചിലും കാതിലെതിയത് . പതിവുപോലെ എണീറ്റ്‌ ഓടുമ്പോള്‍ മറ്റൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല .

താഴെയെത്തുമ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല . ചുറ്റും പരതുമ്പോഴാണ് ആ അപകടത്തില്‍ പെട്ട വാഹനം കണ്ണില്‍ പെട്ടത് . തകര്‍ന്നടിഞ്ഞ അതില്‍ കുടുങ്ങിക്കിടക്കുന്ന ആളെ നോക്കിയതും മനസ്സിലായി, ഇനി ഞാന്‍ ഒന്നും ചെയ്യേണ്ടതില്ലെന്ന്. . എല്ലാറ്റിനും മുന്‍പ് പതിവുപോലെ അടിയന്തിര പോലീസ് സഹായത്തിനു വിളിച്ചു . എനിക്ക് മാത്രമായി ഒന്നും ചെയ്യാന്‍ അകാതതിനാല്‍ മറ്റാരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി .അവസാന വട്ടം ഒരു ശ്രമം കൂടി നടത്തി നോക്കാമെന്ന് കരുതി. അപ്പോഴേക്കും ശബ്ദം കേട്ട് വേറെ കുറച്ചു പേര്‍കൂടി വരാന്‍ തുടങ്ങിയിരുന്നു .

ദൈവത്തിനും പിന്നെ നിയമത്തിനും വിടുന്നതിനു മുന്‍പ് നമുക്ക് ചെയ്യാന്‍ കഴിയുന്ന അവസാനത്തെ ശ്രമവും ചെയ്യാമെന്ന എന്റെ നിര്‍ബന്ധത്തില്‍ വന്നവര്‍ എന്നെ സഹായിക്കാന്‍ ഒരുങ്ങി . തലകീഴായി തകര്‍ന്നു കിടക്കുന്ന വാഹനം ഞങ്ങള്‍ നേരെയാക്കി ഇടാനാണ് ആദ്യം തുടങ്ങിയത് . നേരെയിട്ട വാഹനത്തിനുള്ളില്‍ ഒരു തുണിപ്പന്തു പോലെ ചുരുണ്ട് മടങ്ങി ആ മനുഷ്യ രൂപം കിടക്കുന്നത് ഞങ്ങള്‍ വേദനയോടെ നോക്കി നിന്നു . ആര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത ആ അവസ്ഥയില്‍ പാഞ്ഞെതിയ പോലീസും പങ്കു ചേര്‍ന്നു . ജീവന്റെ അവശേഷിപ്പിന്റെ കണം പോലും ഇല്ലാത്ത ആ ശരീരം അവര്‍ പിന്നെ പതുക്കെയാണ് പുറത്തെടുക്കാന്‍ തുടങ്ങിയത് .

അപ്പോഴാണ് മറ്റൊരു വാഹനം അവിടെ ഓടിയെത്തി നിര്‍ത്തിയത് . അതില്‍നിന്നും ഓടി ഇറങ്ങിയ ആളുകള്‍ക്കിടയിലൂടെ ഒരു സ്ത്രീ അലമുറയിട്ടു കൊണ്ട് ആദ്യം , മരിച്ചു കിടക്കുന്ന അയാള്‍ക്ക്‌ അരികിലേക്ക് ഓടിയെത്തി . അയാള്‍ തനിക്കു എന്നേക്കുമായി നഷ്ട്ടപ്പെട്ടത്‌ അപ്പോഴേക്കും തിരിച്ചറിഞ്ഞ ആ സ്ത്രീ പിന്നെയാണ് മറ്റൊന്ന് മനസ്സിലാക്കുന്നത് . വേഗം തന്നെ ചാടി എഴുന്നേറ്റ് എല്ലായിടവും അരിച്ചു പെറുക്കാന്‍ തുടങ്ങി അവര്‍ . . അവരെ ആശ്വസിപ്പിക്കാനായി മറ്റുള്ളവര്‍ ശ്രമിക്കുന്നെങ്കിലും ആര്‍ക്കും അവരെ തടയാന്‍ ആകുന്നില്ലായിരുന്നു അപ്പോള്‍ .

അപ്പോഴേക്കും കാര്യം പിടികിട്ടി, അവര്‍ക്ക് ഒപ്പം വന്നവരും ചുറ്റും തിരയവേ പോലീസും ഞങ്ങളും കാര്യം തിരക്കിയെങ്കിലും ആര്‍ക്കും മറുപടി പറയാന്‍ സമയമുണ്ടായിരുന്നില്ല . അവര്‍ എല്ലാവരും വീണ്ടും തിരയാന്‍ തുടങ്ങവേ കുറച്ചു ദൂരെ എന്തോ കിടക്കുന്നത് അവരുടെ കണ്ണില്‍ തന്നെയാണ് പെട്ടത് . പെട്ടെന്ന് തിരിച്ചറിയാന്‍ വയ്യാത്ത അത്രയും ചെറുതായി കിടക്കുന്ന ആ വസ്തുവിന് അടുത്തേക്ക് അവര്‍ ഓടിയെത്തി ഒരു ആര്‍ത്തനാദതോടെ , അത് വാരിയെടുത്ത് നെഞ്ചോട്‌ ചേര്‍ത്ത് അവര്‍ അയാള്‍ക് അടുത്തേക്ക് ഓടിവരവെയാണ് ഞാന്‍ അത് തിരിച്ചറിയുന്നത്‌. . അവരുടെ ആകെയുള്ള രണ്ടു വയസ്സുകാരി മകളായിരുന്നു അതെന്നു . പഞ്ഞി കൊണ്ടുള്ള ഒരു കുഞ്ഞു കളിപ്പാട്ടം പോലെ ഒടിഞ്ഞു തൂങ്ങി ജീവനറ്റ ആ ശരീരം മാരോട് അണച്ച് പിടിച്ച് ആ അമ്മ കരഞ്ഞ കരച്ചില്‍ എല്ലാ മഞ്ഞു പെയ്യുന്ന രാത്രികളിലും ഇപ്പോഴും എന്റെ കാതിലെത്തുന്നു .

സുരേഷ്കുമാര്‍ പുഞ്ചയില്‍

Thursday, December 15, 2011

നിറങ്ങള്‍ ...!!!

കറുപ്പാണ് നിറമെങ്കില്‍
ഞാന്‍ എനിക്ക് മേലെ
ഒരു വര്‍ണതൊപ്പി വെച്ച്
കടലില്‍ കുളിച്ചു കയറും

വെളുപ്പാന് നിറമെങ്കില്‍
ഞാന്‍ എനിക്ക് താഴെ
ഒരു പട്ടു കോണകമുടുത്തു
വെയിലത്ത്‌ നില്‍ക്കും

കറുപ്പും വെളുപ്പുമല്ലെങ്കില്‍
ഞാന്‍ എന്റെ കണ്ണുകള്‍ക്ക്‌
ചായം കൊടുക്കും .....!

ചാലിക്കുന്ന ചായങ്ങള്‍
മതിയാകാതെ വന്നാല്‍
ഞാന്‍ പിന്നെ എന്ത് ചെയ്യും ....???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, December 11, 2011

വിശപ്പ്‌ ….!!!

ഇടതു കയ്യില്‍ ചോറും
വലതു കയ്യില്‍ പായസവും കൊണ്ടാണ്
അന്നവള്‍ എന്റെയടുത്തു
വിരുന്നു വന്നത് …!

പായസത്തിനു മധുരവും ,
ചോറിനും വിശപ്പും ,
രണ്ടും കൂടിയാകുമ്പോള്‍
അവസാനം അവളുമായി …!

എന്നിട്ടും , അവള്‍ വിളമ്പിയത്
വലതു കയ്യിലെ പായസം മാത്രം .
വിശപ്പാണെന്നും
അന്നം ജീവനാനെന്നും
ആണയിട്ടിട്ടും കേട്ടില്ലവള്‍ …!

പിന്നെയും എന്തിനാണവള്‍
ആ രണ്ടു പാത്രങ്ങളുമായി
എന്നെ തേടി മാത്രം വന്നത് ...?

*** *** ***
സുരേഷ്കുമാര്‍ പുഞ്ചയില്‍

എന്നിലേക്ക്‌ …!!

തുള്ളിയായി അവസാനിക്കുന്ന അവസാനത്തെ മഴത്തുള്ളിയെയും കാറ്റ് തുടചെടുക്കുന്നതും നോക്കി ഞാന്‍ മിണ്ടാതെ ഇരുന്നു . നിരത്തില്‍ വല്ലാത്ത തിരക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മുന്നോട്ടുള്ള വഴി എനിക്ക് അപ്പോഴും അവ്യക്തമായിരുന്നു …!

തിടുക്കമില്ലാതതിനാല്‍ മാത്രം , ഞാന്‍ എന്റെ വാഹനത്തിന്‍റെ ഗതിയെ അതിന്റെ പാട്ടിനു വിട്ടു , പേരറിയാത്ത ഏതോ ഒരു ഗായകന്‍റെ മനോഹരമായ ഗസലിന് മനസ്സ് കൊടുത്തു . ആ ഗസല്‍ എന്നെ കൊണ്ട് പോകുന്നത് എനിക്കുള്ള വഴിയെ തന്നെ ആയിരുന്നതിനാല്‍ ഞാന്‍ മെല്ലെ സ്ടീയറിങ്ങില്‍ താളം പിടിക്കാന്‍ തുടങ്ങി . എന്റെ താളം പതിവ് പോലെ എന്നെ വിട്ടു അതിന്റെ വഴിക്കു പോകവേ ഞാന്‍ വീണ്ടും പാട്ടിലേക്ക് മാത്രം തിരിച്ചെത്തി ….!

മുന്നില്‍ നീണ്ട വഴിയുടെ ഓരത്ത് , തിരക്ക് കളില്‍ നിന്നും മെല്ലെ ഒതുങ്ങി ഒഴിഞ്ഞ്, എനിക്കുള്ള പാതയും തിരഞ്ഞു ഞാന്‍ മെല്ലെ യാത്ര തുടര്‍ന്നു . എനിക്കും എന്റെ ഗസലിനും എന്റെ വാഹനത്തിനും മാത്രമായ സമയത്തിലൂടെ , ഞങ്ങളുടെ മാത്രമായ അവസരങ്ങളിലൂടെ മുന്നോട്ടു മാത്രം …!

ആകാശത്തിനു ചുവട്ടില്‍ നിന്ന് ഒരു കറുത്ത പൊട്ടു പോലെ വളരെ പെട്ടെന്നാണ് ആ വാഹനം എന്റെ മുന്നിലേക്ക്‌ കയറി വന്നത് . വലത്തോട്ടോ ഇടത്തോട്ടോ , എന്തിനു മുന്നിലേക്ക്‌ പോലും കയറി മാറാന്‍ എനിക്കൊരവസരം തരാതെ അതെന്റെ ഹൃദയത്തിലേക്ക് തന്നെ ഇടിച്ചു കയറുകയും ചെയ്തു ….!

സീറ്റില്‍ മലര്‍ന്നു കിടന്നു ആകാശത്തേക്ക് നോക്കുമ്പോള്‍ അതുവരെ കാണാത്ത ഒരു നക്ഷത്രം അപ്പോള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു . എനിക്ക് പുറകില്‍ പാഞ്ഞെത്തുന്ന രക്ഷകരെയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രക്ഷിതാക്കളെയും ഞാന്‍ അപ്പോള്‍ പക്ഷെ കാണുന്നില്ലായിരുന്നു …!

ചുവട്ടില്‍ , മെല്ലെ ഇറ്റിറ്റു വീഴുന്ന എന്റെ ജീവന്‍ ആരൊക്കെയോ തുടചെടുക്കുന്നത് എനിക്ക് നോക്കിനില്‍ക്കാന്‍ തോന്നി . ഇടയ്ക്കു കയറി വരുന്ന ഉറുമ്പുകളെ തട്ടിമാറ്റി , അവര്‍ ആ തുള്ളികള്‍ മറക്കാതെ തുടച്ചെടുത്തു കൊണ്ടേയിരുന്നു...!. എന്നിട്ടും ഇടക്കെവിടെയോക്കെയോ ചില തുള്ളികള്‍ എനിക്ക് മേലെ കൂടി ഒഴുകി പോകുന്നത് ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ നോക്കിയിരുന്നു . എനിക്ക് വേണമെങ്കില്‍ അവരോടു പറയാമായിരുന്നിട്ടും ഞാന്‍ വെറുതേ നോക്കി കണ്ടിരുന്നു എല്ലാം …!

ഇനി ….! അറിയില്ല .. എന്നെ കൊണ്ടു പോകാന്‍ വരുന്നവരെ കാത്ത് ഞാന്‍ ഇവിടെ ഇരിക്കണോ , അതോ ഞാന്‍ എന്നില്ലേക്ക് മടങ്ങണോ …!! എന്തായാലും ഞാനും കാത്തിരിക്കുന്നു .. !!!

നക്ഷത്രങ്ങള്‍ .....!!!

നഷ്ട്ടങ്ങള്‍ക്ക് മേലെ ജീവിതം അന്ന്യമാകുന്ന ഏതെല്ലാമോ നിമിഷങ്ങളില്‍ ആശ്വാസമായോ ആല്ലെങ്കില്‍ ആകര്‍ഷണമായോ കാഴ്ച്ചയുടെ, അല്ലെങ്കില്‍ കേള്‍വിയുടെ വരമ്പുകള്‍ക്കിടയില്‍ എവിടെയോ ആണ് അയാള്‍ വന്നു നിന്നത് ....! കടലിനെ സ്നേഹിക്കുന്ന, തിരകളെയും ആകാശത്തെയും സ്നേഹിക്കുന്ന പെട്ടെന്ന് കോപിക്കുകയും, അതിനെക്കാള്‍ വേഗത്തില്‍ കരയുകയും ചെയ്യുന്ന അയാളിലെ പുരുഷനെ അയാളുടെ പൌരുഷത്തെ അടുത്ത് വളരെ അടുത്ത്, തൊട്ടറിയും വരെ അവള്‍ക്കു കാത്തിരിക്കണമായിരുന്നു ...!

ശബ്ദത്തിന് അപ്പുറം ചിത്രങ്ങള്‍ക്കും അപ്പുറം അയാള്‍ അവള്‍ക്കു വെറുമൊരു മരീചിക മാത്രം. കണ്ടുമുട്ടുന്ന വഴികളില്‍ കാണാത്ത ഓരങ്ങളില്‍ ഒന്ന് തിരയാന്‍ പോലും ആകാത്ത വിധം അയാള്‍ അവള്‍ക്കൊരു നിഴല്‍ മാത്രവും. സ്വപ്നങ്ങളില്‍ ഓര്‍ത്തെടുക്കാന്‍ അവള്‍ക്കാവുന്ന അയാളുടെ മുഖത്തിന്‌ മീതെ പോലും ഒരു അവ്യക്തത എപ്പോഴും നിഴല്‍ വിരിച്ചിരുന്നു ...!

അവളില്‍ നിന്നും അയാള്‍ ഒന്നും ആഗ്രഹിചിരുന്നില്ല എന്നത് അവളെ ഒട്ടും അത്ഭുതപ്പെടുത്തിയിരുന്നില്ല. അയാളെ അടുത്ത് അറിയുംതോറും അയാളുടെ ആഗ്രഹങ്ങളില്‍ അയാളുടെ വികാരങ്ങളില്‍ അവള്‍ അവളെതന്നെ കാണാന്‍ തുടങ്ങുകയായിരുന്നു. അയാള്‍ക്ക്‌ വേണ്ടി ഉണരാനും, അയാള്‍ക്ക്‌ വേണ്ടി ഉറങ്ങാനും അവള്‍ അവളുടെ ദിന ചര്യകളെ മാറ്റി വെച്ചു. അയാളുടെ ശബ്ദത്തിന്‌, അയാളുടെ വാക്കുകള്‍ക്ക്‌ അവള്‍ സമയം കടം കൊടുത്തു.

അയാള്‍ക്കവള്‍ എന്തായിരുന്നു എന്ന് ഒരുപക്ഷെ അപ്പോഴേക്കും അയാളെക്കാള്‍ അവള്‍ക്കായിരുന്നു അറിയാമായിരുന്നത്. ഒന്നും അവകാശപെടാതിരുന്നിട്ടും, ഒന്നും ആവശ്യപ്പെടാതിരുന്നിട്ടും , അയാള്‍ക്ക്‌ വേണ്ടി അവള്‍ അവളെതന്നെ സ്വയം മനസ്സാസമര്‍പ്പിച്ചു. ജീവിതത്തിനും അപ്പുറം, മരണത്തിനും അപ്പുറം ബന്ധങ്ങളുടെ പവിത്രതയില്‍ മനസ്സിന്റെ നിര്‍മ്മലതയില്‍ അവള്‍ അയാളെ കുടിയിരുത്തി.

എന്നിട്ടും അയാളെ സ്നേഹിക്കാന്‍ അവള്‍ക്കു മുന്നില്‍ കാരണങ്ങള്‍ ഒട്ടും കുറവല്ലായിരുന്നു ...! സ്നേഹത്തിനു മുന്നില്‍ അവള്‍ക്കു മുന്നില്‍ അയാള്‍ ഇല്ലാതാകുന്നു എന്ന് അവള്‍ അറിയുകയായിരുന്നു അപ്പോള്‍. അയാളുടെ ജീവിതത്തിനു നിറങ്ങള്‍ ഉണ്ടാകുന്നതും നിറങ്ങളില്‍ ജീവന്‍ തുടിക്കുന്നതും അവളായിരുന്നു തൊട്ടറിഞ്ഞത് ...! ആശ്വാസം എന്ന വാക്ക്, ആഗ്രഹം എന്ന വികാരം ..... അയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് അവള്‍ തൊട്ടറിഞ്ഞു ....!

അവള്‍ക്കു മുന്നില്‍ അപ്പോഴും, എപ്പോഴത്തെയും പോലെ പുതു നാമ്പുകള്‍ ഉടലെടുത്തിരുന്നു. പുതുതായി കണ്ട ആകാശത്തിന്റെ സ്വാതന്ത്ര്യത്തില്‍ അവള്‍ സ്വയം മറക്കുകയായിരുന്നു. അവള്‍ക്കു അവളുടെ സ്വന്തം ആകാശത്തിലേക്കുള്ള വാതിലുകള്‍ തുറന്നു കൊടുത്ത അയാളുടെ ജീവനുമേല്‍, അവള്‍ പ്രഖ്യാപിച്ചത് അവളുടെ അവകാശം...! അവളുടെ പ്രതീക്ഷകള്‍ ...! എന്നിട്ടും പക്ഷെ പടി വാതില്‍ക്കല്‍ പാതി വഴിയില്‍ അവളയാളെ നിഷ്ക്കരുണം ഉപേക്ഷിക്കുമ്പോള്‍ അവള്‍ക്കു തിരിഞ്ഞു നോക്കാന്‍ തന്നെ സമയവും ഇല്ലായിരുന്നു ....!!!

Monday, December 5, 2011

വരികള്‍, അക്ഷരങ്ങള്‍....!!! അപ്പുറത്തെ കാഴ്ച്ചയുടെ
അവസാനത്തെ വരിയും
ഇവിടെ മങ്ങുമ്പോള്
‍ വരികള്‍ക്കിടയില്‍ അക്ഷരങ്ങള്
‍ കലപില ചിലക്കുന്നു ....!

അക്ഷരങ്ങള്‍ക്ക് മേലെ
വരകള്‍ക്ക് മങ്ങലേല്‍ക്കുമ്പോള്
‍ കേള്‍വിക്കും, വായനയ്ക്കും ശേഷം
കാഴ്ച മാത്രം അപ്രസക്തം ....!

അല്ലെങ്കില്‍,
അക്ഷരങ്ങളില്‍ വരികള്‍ക്കും
കാഴ്ചക്കും മുന്‍പേ
വാക്കുകള്‍ ഉപവസിക്കുമ്പോള്
‍ വായന കാഴ്ചയാകുന്നു ....!!!
.

Friday, December 2, 2011

പാട്ട് പാടുന്നവര്‍ ....!!!

ജനിക്കുമ്പോള്‍ പാടാന്‍
പാട്ടുകാര്‍ ഒത്തിരി
ചാകുമ്പോള്‍ പാടാനും
പാട്ടുകാര്‍ ഒത്തിരി ...!!

ജനിക്കുമ്പോള്‍ പാടാന്‍
പുള്ളുവന്റെ നാക്കില്‍
വാക്കുകള്‍ ആയിരം
പുല്ലുവക്കുടത്തിനു
ഈണവും ആയിരം ....!!!

ചാക്കാലപാട്ട് പാടുന്ന
പറയന്റെ വായില്‍
നാക്കുടക്കുന്നു ...!
ചാവാതെ പാടാന്‍
അവന്റെ നാവില്‍
പാട്ടില്ലെന്നു പരാതിയും ...!!

ചാവാതെ ചാവുന്നവര്‍ക്ക് വേണ്ടി
പാട്ട് പാടാന്‍ പറയനുമില്ല
പുള്ളുവനുമില്ല പാണനുമില്ല ....!!

Thursday, September 29, 2011

ഹൃദയമുള്ളവരുടെ ഈ വലിയലോകത്ത്
ഹൃദയമില്ലാത്ത എനിക്കുവേണ്ടി
ഇന്നത്തെ ലോക ഹൃദയദിനം ....!

Monday, September 26, 2011

കിഴക്കുനിന്നും പടിഞ്ഞാട്ടേക്കും
പടിഞ്ഞാറുനിന്നും കിഴക്കോട്ടും
മാറി മാറി വീശുന്ന കാറ്റ്
തെക്ക് വടക്കായും
വടക്ക് പടിഞ്ഞാറായും
മാറി വീശുമെന്നും
ഞാന്‍ അറിയണമായിരുന്നു ...!!!

Sunday, September 25, 2011

ആകാശം പോലെ
ജീവിതവും
കടല്‍ പോലെ
അനുഭവങ്ങളും
ഉണ്ടാ​യിട്ടും
ഞാന്‍ മാത്രമെന്തേ
ഇനിയും ഞാനാകാത്തത് .....!

Saturday, September 24, 2011

കടലിനും അപ്പുറം കരയും
കരയ്ക്ക്‌ ശേഷം കടലും ....!
കടലിനും കരയ്ക്കും ഇടയില്‍ ...???

Friday, September 23, 2011

മുഖം നഷ്ട്ട പ്പെടുമ്പോള്‍
പുറകെ മനസ്സും ....!
മനസ്സും മുഖവുമില്ലാതെ
ശരീരം മാത്രമായി
പിന്നെ എന്ത് ജീവിതം ....!!!

Thursday, September 22, 2011

ഹൃദയം പറയുന്നത്
പുഞ്ചിരിക്കാനാണ്
മനസ്സ് പറയുന്നത്
പൊട്ടിച്ചിരിക്കാനും
ഞാന്‍ എന്ത് ചെയ്യണം ?
സൂര്യനിലേക്കു എത്ര ദൂരമുണ്ടെന്നോ
ചന്ദ്രനില്‍ വെള്ളം ഉണ്ടോ എന്നോ
അമേരിക്കക്കാര്‍ ഇന്ന് എന്ത് കഴിചെന്നോ
എനിക്കറിയില്ല
എനിക്കുപക്ഷെ ആകെ അറിയാവുന്നത്
ഞാന്‍ സുരേഷ്കുമാര്‍ ആണെന്ന്മാത്രം .....!!!

Tuesday, September 20, 2011

കണ്ണാടിയില്‍
കണ്ടുമടുത്തത്
എന്‍റെ മുഖം
ഇനി
കാണാനുളളതും
എന്‍റെ മുഖം
എന്‍റെ മുഖത്തിനും
കണ്ണാടിക്കും ഇടയില്‍
ഇനി ....??

Thursday, January 13, 2011

ഞാന്‍ , എന്നെക്കുറിച്ച് ....!

ഞാന്‍ , എന്നെക്കുറിച്ച് ....!

അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരുന്നത് എന്നെക്കുറിച്ച് മാത്രമായിരുന്നു. എന്റെ ഉയര്‍ന്ന ജോലിയും ഉയര്‍ന്ന ജീവിത നിലവാരവും ഉയര്‍ന്ന ചിന്തകളും ഉയര്‍ന്ന ബാങ്ക് ബാലന്‍സും .... എനിക്ക് പറയാന്‍ അങ്ങിനെ വലിയ കാര്യങ്ങള്‍ മാത്രം. എന്റെ വളരെ വലിയ കുടുംബകാര്യങ്ങളും, അതിന്റെ മഹിമയും എന്നില്‍ വികാരം കൊള്ളിച്ചു . വായില്‍ വെള്ളിക്കരണ്ടിയുമായാണ് പിറന്നതെന്നു ഞാന്‍ എപ്പോഴും വലിയവായില്‍ പറയും.....!

ആരെയും പരിഹസിക്കാന്‍ , എന്റെ കഴിവുകളെ തന്മയത്വത്തോടെ ഉപയോഗിക്കുന്ന ഞാന്‍ ശരിക്കും ഒരു ബുദ്ധിമാന്‍ തന്നെ. എന്റെ കഴിവുകളില്‍ മറ്റുള്ളവര്‍ അസൂയപ്പെടുമ്പോഴും പക്ഷെ എനിക്ക് എന്നോട് തന്നെ ഒരിക്കലും ആദരവ് തോന്നിയിട്ടില്ല . ഞാനാണ് കേരളം കണ്ടുപിച്ചതെന്നും, എന്റെ കയ്യിലൂടെയാണ് മലയാള ഭാഷ പിറന്നുവീണതെന്നും ഞാന്‍ എല്ലായിടത്തും വാതുവെച്ചു. കമ്പ്യൂട്ടറും, ഇന്റര്‍നെറ്റും കണ്ടുപിടിച്ചത് പോലും ഞാനാണെന്ന്, ചിലപ്പോഴെങ്കിലും ഞാന്‍ ആശ്വസിച്ചു. ലോകത്തിന്റെ സ്പന്തനം തന്നെ തന്റെ കൈവിരലിലൂടെയാണ് നടക്കുന്നതെന്ന് വീമ്പു പറഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങളെ പറ്റിയും മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പുതുപുത്തന്‍ സാങ്കേതിക വിദ്യയെ കുറിച്ചും ഞാന്‍ ആദ്യം പറഞ്ഞു ....!

എനിക്ക് ചുറ്റും ഒരു കൂട്ടം ആരാധകരുണ്ടായത് എന്നെ പലപ്പോഴും രോമാഞ്ചം കൊള്ളിച്ചു. അവര്‍ എനിക്കുപുറകില്‍ എന്നെക്കുറിച്ച് പറയുന്നതൊന്നും ഞാന്‍ കേട്ടില്ലെന്നു നടിച്ചു. എന്റെ ബ്ലോഗുകളിലും എന്നോടുള്ള സൌഹൃദ സംഭാഷണങ്ങളിലും ആളുകള്‍ എന്നെ പുകഴ്ത്താന്‍ മാത്രം മിനക്കെടുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ക്കുമുന്നില്‍ പലപ്പോഴും ഞാന്‍ എളിമ നടിച്ചു. മാന്ന്യനായി പെരുമാറാന്‍ ഞാന്‍ ശ്രമിക്കുക തന്നെയും ചെയ്തു. ...!

ഞാനൊരു ബുദ്ധിജീവിയാണെന്നും, സാമൂഹ്യ സേവകനായ പൊതു പ്രവര്‍ത്തകന്‍ ആണെന്നും മതേതരവാദിയാണെന്നും വ്യക്തമാക്കാന്‍ പലപ്പോഴും ഞാനെന്റെ മതത്തെ തള്ളിപ്പറഞ്ഞു . എന്റെ തെറ്റുകളെ പരസ്യമായി ഞാന്‍ തന്നെ ഇകഴ്ത്തി സംസാരിച്ചു. എന്റെ സാമൂഹ്യ സേവനങ്ങളെകുറിച്ച് ഞാന്‍ എനിക്ക് വേണ്ടപ്പെട്ടവരെക്കൊണ്ട് പരസ്യമായും രഹസ്യമായും പലകുറി പറയിച്ചു. അങ്ങിനെ ഞാന്‍ തന്നെയായി ഭൂലോകത്തിലെ വലിയവന്‍ . എല്ലാമായിട്ടും, ഞാന്‍ എന്ന ഒരു മനുഷ്യനായി മാത്രം മാറാന്‍ എനിക്കിതുവരെയും കഴിഞ്ഞില്ലല്ലോ ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Monday, January 10, 2011

ഇല്ലാത്തൊരു ഹൃദയത്തിന് ...!!!

ഇല്ലാത്തൊരു ഹൃദയത്തിന് ...!!!

നഷ്ട്ടപ്പെടാന്‍ മാത്രം വലുതല്ല്ലാത്ത ഒരു ഹൃദയമുണ്ടായതായിരുന്നു, അപ്പോള്‍ എന്റെ കുഴപ്പം. അതുതന്നെ എന്ന് ഞാന്‍ ഒരിക്കല്‍ കൂടി ഉറപ്പു വരുത്തിയപ്പോള്‍ പിന്നെ, ആ കുഴപ്പം അങ്ങ് നീക്കാന്‍ തീരുമാനിക്കാം എന്ന് തീരുമാനിച്ചു. തീരുമാനമെടുക്കാന്‍ തീരുമാനിച്ചത് തന്നെ വലിയകാര്യമായി എനിക്ക് തോന്നി. എന്നെക്കുറിച്ച് അന്നൊരിക്കല്‍ കൂടി എനിക്ക് അഭിമാനവും...!

പിന്നെ ആ തീരുമാനത്തില്‍ , പതിവുപോലെ തീരുമാനമൊന്നും ആകാതെ വന്നപ്പോള്‍ തീരുമാനം തന്നെ മുന്നിട്ടിറങ്ങി എന്ന് തോന്നുന്നു. അതുകൊണ്ടാകാം, അത് തന്നെ അലോസരപ്പെടുത്തുന്നതായി എനിക്ക് തന്നെ തോന്നാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നെ വെച്ച് താമസിപ്പിക്കേണ്ടെന്ന് ഉടനെ കയറിയങ്ങു ശപഥവും ചെയ്തു. അത്, പത്തു പേരോട് പറയാന്‍ ഒട്ടും അമാന്തിച്ചുമില്ല ....!

ഹൃദയമുണ്ട് എന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യമായാണ് പലരും അപ്പോള്‍ പറഞ്ഞത്. എങ്കില്‍ പിന്നെ, ഉള്ള ഹൃദയത്തെ ശരിയായി പരിപാലിക്കേണ്ടത്‌ തന്റെ തന്നെ ആവശ്യമായതിനാല്‍ ഒടുവില്‍ ഞാന്‍ തന്നെ തുടക്കമിട്ടു. ഹൃദയത്തിനു ആവശ്യമായ എല്ലാം കൃത്യമായി എത്തിച്ചു കൊടുക്കാനും, ആവശ്യമായ ജീവിത സാഹചര്യം ഒരുക്കാനും, ദാരിദ്ര്യ രേഘക്ക് താഴെയുള്ള ഈയുള്ളവന് ആവതില്ലെങ്കിലും, കഴിയാവുന്ന വിധമെല്ലാം ചെയ്യാമെന്ന് സത്യം ചെയ്തപ്പോള്‍ ഒരു സമാധാനവും ആയി...!

പിന്നെയും കുറച്ചു കഴിഞ്ഞപ്പോള്‍ , ആദ്യത്തെ ആവേശമെല്ലാം പതിവുപോലെ കെട്ടുപോകാന്‍ തുടങ്ങിയെന്നു ഞാന്‍ തന്നെ ഭയപ്പെട്ടു. അതൊരു പക്ഷെ ശരിയായിരുന്നില്ലെങ്കിലും, തെറ്റുമായിരുന്നില്ല എന്നതാണ് സത്യം. എങ്കില്‍ പിന്നെ ഭാരമാകും മുന്‍പ് ഒഴിവാക്കാം എന്നുമായി ചിന്ത. അത് ശരിയുമാണെന്ന് എനിക്ക് തന്നെ അന്നാദ്യമായി തോന്നുകയും ചെയ്തു. ആ ചിന്ത തന്നെ കൊണ്ടുപോകുന്നത് പ്രശ്നങ്ങളുടെ വലിയൊരു ചിലന്തിവലയിലെക്കാണെന്ന് ഞാന്‍ പക്ഷെ അപ്പോള്‍ ഓര്‍ത്തതേയില്ല. .....!

ആര്‍ക്കു കൊടുക്കും, എങ്ങിനെ കൊടുക്കും, എപ്പോള്‍ കൊടുക്കും, എന്തിനു കൊടുക്കും, കൊടുത്താല്‍ തന്നെ അവരത് സ്വീകരിക്കുമോ, സ്വീകരിച്ചാല്‍ തന്നെ അവരതിനെ നന്നായി നോക്കുമോ....! പ്രശ്നങ്ങളെക്കാള്‍ , പ്രമാണങ്ങളായി തലയ്ക്കുമീതെ. ഒരാള്‍ക്ക്‌ കൊടുത്താല്‍ മറ്റൊരാള്‍ക്ക് പരാതിയില്ലെന്ന് സ്ഥാപിക്കാനായി പിന്നത്തെ ശ്രമം. ഒടുവില്‍ പ്രശ്നങ്ങള്‍ക്കും, ചിന്തകള്‍ക്കും പ്രമാണങ്ങള്‍ക്കും എല്ലാം മീതെ, നഷ്ട്ടപെടാന്‍ മാത്രം വലുതല്ലാത്ത ആ ഹൃദയം എന്റെ ശരീരത്തില്‍ തന്നെ അപ്പോഴും മിടിച്ചു കൊണ്ടേയിരുന്നു. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Saturday, January 8, 2011

മനുഷ്യന്‍ ...!!!

മനുഷ്യന്‍ ...!!!

അപ്പോഴും ഉണങ്ങാത്ത അയാളുടെ മുറിവുകളില്‍ നിന്ന് പഴുത്തളിഞ്ഞ ചലവും ചോരയും ഇടകലര്‍ന്ന് ഇറ്റിറ്റു വീഴുന്നത് നക്കിയെടുക്കാന്‍ മത്സരിച്ച് കൂട്ടത്തോടെ ഓടിയെതിയിരുന്നത് ഒരുകൂട്ടം തേനിച്ചകളാണ് എന്നതായിരുന്നു അയാളിലേക്ക് എന്നെ ആദ്യം ആകര്‍ഷിച്ചത്. അപ്പോഴും ഉണങ്ങാത്ത അയാളുടെ മുറിവുകളില്‍ നിന്ന് അവ ആര്‍ത്തിയോടെ ആ ദ്രാവകം നക്കിയെടുക്കുന്നത് ഞാന്‍ നോക്കിനിന്നു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുതിയപ്പോള്‍ , ഞാന്‍ മെല്ലെ അയാള്‍ക്കടുത്തെത്തി ...!

എന്റെ വിവരമില്ലായ്മയില്‍ സ്വയം മൂക്ക് പൊത്തിക്കൊണ്ടാണ് ഞാന്‍ ചെന്നതെങ്കിലും എനിക്കനുഭവപ്പെട്ടത്‌ വശ്യമായ സുഗന്ധമായിരുന്നു. അയാളുടെ അളിഞ്ഞ ദേഹത്തുനിന്നും പരിസരം മുഴുവന്‍ അത് വ്യാപിച്ചുകൊണ്ടേയിരുന്നു. അതെന്നില്‍ ആശ്ചര്യമുണര്‍ത്തിയപ്പോള്‍ ഞാന്‍ മെല്ലെ അയാള്‍ക്കരികിലിരുന്നു. കണ്ണുകള്‍ മെല്ലെ തുറന്നുപിടിച്ച് അയാളെ ഒന്നുതൊടാന്‍ ശ്രമിച്ചപ്പോള്‍ എത്തിപ്പെട്ടത് ഒരു പനിനീര്‍ പൂവിലെന്നു തോന്നിപോയി. അതയാളുടെ ശരീരമായിരുന്നു. പനിനീര്‍ പൂവിനേക്കാള്‍ എന്നുതന്നെ ഒരുപക്ഷെ പറയേണ്ടിവരുന്ന മൃദുല ദേഹം...!

പിന്നെ ഞാന്‍ പതുക്കെ അയാളുടെ അരികെയിരുന്നു, അപ്പോഴും തലയ്ക്കടിയില്‍ കരുതിവെച്ചിരുന്ന അയാളുടെ മാറാപ്പ് എന്റെ ശ്രദ്ധയിലെത്തിയത് മനപ്പോര്‍വ്വം തന്നെ. അതുമാത്രം അയാള്‍ അപ്പോഴും ആര്‍ക്കും വിട്ടു കൊടുക്കാതെ മുറുകെപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് തോന്നിച്ചത് എന്നില്‍ ആകാംക്ഷയാണ്‌ ഉണ്ടാക്കിയത് . മെല്ലെ അത് കടന്നെടുത്ത് തുറന്നു നോക്കിയപ്പോള്‍ ഞാന്‍ പക്ഷെ അത്ഭുത ലോകത്തിലായി. അത് നിറയെ അയാളുടെ ജീവിതാനുഭവങ്ങള്‍ ആയിരുന്നു ...!

അപ്പോഴേക്കും കടന്നെത്തിയ മുനിസിപ്പാലിറ്റി ജീവനക്കാര്‍ അയാളുടെ ശരീരം ചുരുട്ടിക്കൂട്ടി ഒരു സഞ്ചിയിലാക്കി പോതിഞ്ഞെടുതപ്പോള്‍ , ഞാന്‍ നോക്കിയിരുന്നു. ആര്‍ക്കും വേണ്ടാത്ത അയാളുടെ ശരീരവുമായി ആ വണ്ടി കടന്നു പോയപ്പോള്‍ , ഞാന്‍ ആ മാറാപ്പുമാത്രം എന്റെ ജീവിതത്തോട് അണച്ചുപിടിച്ചു. പിന്നെ അയാളില്‍ നിന്നോഴുകിയിറങ്ങിയ ദ്രാവക അവശിഷ്ട്ടങ്ങളില്‍ ഹൃദയം ചേര്‍ത്തുകിടന്നു. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

ജീവിതം ....!!!

ജീവിതം ....!!!

കണ്ണുകളുടെ അകത്തളങ്ങളില്‍ നിന്ന് തുടങ്ങുന്ന കാഴ്ച്ചയുടെ വസന്തം ചെന്ന് നില്‍ക്കുന്ന വര്‍ണതിന്റെ അതിര്‍വരമ്പില്‍ നിന്ന് പിന്നെയും തുടരുന്ന അന്വേഷണമാണ് സത്യമെന്ന് അയാള്‍ക്ക്‌ അപ്പോഴും വിശ്വാസമായില്ല. കണ്ണും കാതും നിറഞ്ഞു നല്‍കുന്ന അറിവിന്റെ വെളിച്ചമാണ് സത്യമെന്ന് അയാള്‍ എപ്പോഴും വിശ്വസിക്കാന്‍ ശ്രമിചിരുന്നതുപോലെ. വ്യര്തമാണ്‌ പല കാഴ്ചകള്‍ എന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ് പല കേള്‍വികളെന്നും അയാള്‍ അറിയാതെപോയി. അതൊരുപക്ഷേ അയാളുടെ വിധിയുമായിരിക്കാം. കര്‍മങ്ങള്‍ക്കുമപ്പുറം അയാള്‍ നടന്നുനീങ്ങേണ്ട വഴിത്താരകള്‍ മുന്‍കൂട്ടി അടയാളപ്പെടുതിയത് പക്ഷെ അയാളല്ലല്ലോ....!

എന്നിട്ടും യാത്രകള്‍മാത്രം അയാള്‍ അവസാനിപ്പിച്ചില്ല. മരണത്തിലേക്കെന്നു നിശ്ചയമില്ലാതിരുന്നിട്ടും കാലനെ തേടിയുള്ള യാത്രപോലെ. മുന്നില്‍ ഇല്ലാത്ത കുന്നുതേടി നാറാണത്ത്ഭ്രാന്തന്‍ കല്ലുരുട്ടും പോലെ. വസന്തം കൈവെള്ളയിലൂടെ കണ്‍വെട്ടത്തുനിന്നും കൊഴിഞ്ഞുപോകുന്നത്‌ വേദനയോടെ നോക്കിനില്‍ക്കാനേ അയാള്‍ക്ക്‌ അപ്പോള്‍ ആയുള്ളൂ. ഇനി നിറയെ പൂക്കളും പൂമ്പാറ്റകളുമായി അത് എപ്പോഴെങ്കിലും വിരുന്നു വരുമായിരിക്കാം, പക്ഷെ അത് തന്റെ ജീവിതത്തിലേക്ക് എത്തുമെന്ന് അപ്പോള്‍ അയാള്‍ക്ക്‌ ഉറപ്പിച്ചു പറയാനാകില്ലായിരുന്നു. എന്നിട്ടും അയാള്‍ കാത്തിരുന്നത് ഗ്രീഷ്മത്തിന് വേണ്ടി മാത്രം. ഗ്രീഷ്മം അയാളില്‍ ഒരിക്കലും ആഘോഷമായിരുന്നില്ല. പക്ഷെ അയാള്‍ക്കിഷ്ട്ടം അതുമാത്രവും ...!

വരുമോ എന്നറിയില്ലെങ്കിലും അയാള്‍ വസന്തതിനായി പൂചെടികളെ വളര്തിവെച്ചു. അവയ്ക്ക് വെള്ളവും വളവും നല്‍കി പകിട്ടേകി. വളര്‍ന്നു പന്തലിക്കാന്‍ അവയ്ക്ക് അയാള്‍ തണലുകള്‍ ഒരുക്കി. പൂപ്പന്തലുകളും ഒരുക്കിവെച്ചു. പിന്നെ പൂമ്പോടിക്കായി കൂട്ടത്തോടെ കടന്നെതാറുള്ള പൂമ്പാറ്റകള്‍ക്കായി കാത്തിരുന്നു. തേന്‍ കുടിക്കാനെത്തുന്ന കരിവണ്ടുകള്‍ക്കായി നിലാവൊരുക്കാന്‍ അയാള്‍ മഴമേഘങ്ങളോട് ഒഴിഞ്ഞു നില്‍ക്കാന്‍ പ്രാര്‍ത്ഥിച്ചു. പെയ്ത് ഒഴിയാന്‍ വെമ്പിയിട്ടും അവ പക്ഷെ അയാള്‍ക്ക്‌ മുന്നില്‍ അപ്പോഴൊക്കെ അനുസരണയോടെയിരുന്നു ....!

വസന്തവും ഗ്രീഷ്മവും ശരത്തും ഹെമാന്തവുമോന്നും ആയിരുന്നില്ല ശരിക്കും അയാളുടെ ജീവിതം. അതുപക്ഷേ അയാള്‍ സ്വയം തിരഞ്ഞെടുതതായതിനാല്‍ അയാള്‍ അത് തന്നെ ജീവിച്ചു തീര്‍ക്കണമെന്ന് വാശിപിടിച്ചിട്ടും. വ്യവസ്ഥാപിതമായ സിദ്ധാന്തങ്ങള്‍ ഒന്നുമില്ലെങ്കിലും, പറയുന്ന വാക്കുകളിലെ അക്ഷരങ്ങലെയെങ്കിലും അയാള്‍ പച്ചയായി നിറുത്താന്‍ വൃഥാ ശ്രമിച്ചു കൊണ്ടേയിരുന്നു അപ്പോഴും. നിലനില്‍ക്കാന്‍ അവയെങ്കിലും അങ്ങിനെ ആഗ്രഹിചിരുന്നിട്ടും, കഴിയാത്ത അവസ്തയിലെങ്കിലും. കര്‍മ്മങ്ങളുടെ സത്യസന്ദ്ധതയെ അയാള്‍ക്ക്‌ സംശയമില്ലാ തിരുന്നിട്ടും, എങ്കിലും പിന്നെയും ബാക്കിയാകുന്ന കുറച്ചു നിമിഷങ്ങളില്‍ അയാള്‍ അയാളെങ്കിലും ആയിത്തീരാന്‍ കൊതിച്ചു. എന്നിട്ടും ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...