നഷ്ടപ്പെടാൻ വയ്യാതെ ...!!!
.
തന്റെ ഒന്നുമില്ലാത്ത ഒരു ശൂന്യതയിലേക്കല്ല ഒരിക്കലും അവൾ കയറി നിന്നത് . കടന്നു വന്നതും അവളുടെ ഒന്നുമില്ലായ്മയുടെ ഒരു ശൂന്യതയിൽ നിന്നല്ല . അപരിചിതത്വത്തിന്റെ മേമ്പൊടിയേതുമില്ലാതെ അനിശ്ചിതത്വത്തിന്റെ ഇല്ലാത്ത അതിർവരമ്പുകൾ ഭേദിക്കാതെ ഒരാലസ്യത്തിൽ നിന്നും കൈപിടിക്കാനോ ഒരു നിശ്ചലതയിൽനിന്നും എഴുന്നേൽപ്പിക്കാനോ അല്ലാതെ, വേദനയിൽ ആശ്വാസമായോ നിരാശയിൽ പ്രതീക്ഷയായോ അല്ലാതെ നിറവിലേക്ക് നിറവിൽ നിന്നും നിറവോടെ . ....!
.
ഒരു മുജ്ജന്മ പുണ്ണ്യത്തിന്റെ എല്ലാ പരിശുദ്ധിയോടെയും അതിന്റെ വിശുദ്ധമായ പവിത്രതയോടെയും തന്റെ ജീവനിലേക്ക് , തന്റെതന്നെ ജീവിതത്തിലൂടെ ഉറച്ചകാൽവെപ്പോടെ അവളുടെ സ്വന്തം ജീവിതവും ജീവനും കയ്യിൽ എടുത്തു പിടിച്ച് നടന്നുകയറി പട്ടിൽ പൊതിഞ്ഞ ഒരു പീഠവും വലിച്ചിട്ട് അധികാരത്തോടെ ഇരിക്കാൻ തുടങ്ങിയ അവളോട് ബഹുമാനം തന്നെയായിരുന്നു എല്ലായ്‌പോഴും . അവളെ എന്നും അവളായി തന്നെ കാണാനുള്ള നിശ്ചയദാർഢ്യവും ...!
.
എന്തായിരുന്നു അവളെന്നല്ല .. എന്തെല്ലാമല്ലാതിരുന്നു അവളെന്നാണ് എപ്പോഴും ചിന്തിച്ചിരുന്നത് . പ്രാണനായി , ജീവനായി , ജീവിതമായി , വാക്കുകളും വാചകങ്ങളുമായി , പ്രതീക്ഷയും പ്രലോഭനവുമായി , ആശ്വാസവും പ്രതീക്ഷയുമായി കൂടെയെന്നാൽ ഓരോ ശ്വാസത്തിലും ഓരോ ചലനത്തിലും ഒരോ ഗന്ധത്തിലും കൂടെ തന്നെയായി അവളങ്ങിനെ നിറഞ്ഞു നിൽക്കുന്നത് താൻ അനുഭവിക്കുകതന്നെയല്ലേ എപ്പോഴും ഒന്ന് കാലിടറുമ്പോൾ , അൽപ്പമൊന്ന് ദാഹിക്കുമ്പോൾ ഒരു വിതുമ്പൽ എങ്ങുനിന്നും തുടങ്ങുമ്പോൾ ആദ്യം ഓർക്കുന്നതും അവളെയല്ലേ .....!
.
. നടക്കുമ്പോൾ ആ വയറ്റിലൂടെ ചുറ്റിപ്പിടിച്ച് , കിടക്കുമ്പോൾ ആ നെഞ്ചിൽ തലചായ്ച്ച് , ഇരിക്കുമ്പോൾ ആ തോളിൽ ചാഞ്ഞിരുന്ന് , കഴിക്കുമ്പോൾ ആ കയ്യിൽനിന്നും വാങ്ങിക്കഴിച്ച് , യാത്രചെയ്യുമ്പോൾ അടുത്ത സീറ്റിൽ കൂടെയിരുത്തി , പണിയെടുക്കുമ്പോൾ അപ്പുറത്തെ ക്യാബിനിൽ നോക്കെത്തുന്ന അകലത്തിൽ ഒപ്പമിരുത്തി , എപ്പോഴും കൂടെ കൂട്ടിയതൊക്കെയും തന്റേതുമാത്രമെന്ന അഹങ്കാരത്തോടെയും അധികാരത്തോടെയും എല്ലാ അവകാശങ്ങളോടെയും തന്നെയും ....!
.
എന്നിട്ടും ..... അതിമോഹങ്ങൾ , ദുരാഗ്രഹങ്ങൾ അതാണോ തന്നെ പിന്നെയും പിന്നെയും കിട്ടിയതൊന്നും പോരെന്ന വാശിയോടെ അവളെ പിന്നെയും പിന്നെയും പിന്തുടർന്നത് . ആ കാലടികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ആ കൈവെള്ളകൾ നോക്കിയിട്ടും കണ്ണുകൾ തിരിച്ചുപിടിച്ച് ...... അതോ താൻ പിന്നെയും പിന്നെയും തന്നെത്തന്നെ മുഴുവനായും അവളെ തിരിച്ചേൽപ്പിച്ച് അവളിലഞ്ഞുചേർന്ന് .അവളായിത്തന്നെ മാറാൻ കൊതിച്ചതോ തന്നിൽ നിന്നും അവൾ വിട്ടകലുമെന്ന ആകുലതകളോ ...അതുമല്ലെങ്കിൽ ഒരിക്കൽ തന്നെ തനിച്ചാക്കി അവൾ വന്നിടത്തേക്കു തന്നെ തിരിച്ചുപോകുമെന്ന വ്യഥകളോ . തന്റെ പ്രവർത്തികൾ ..... അതവളെ വല്ലാതെ വേദനിപ്പിക്കുമ്പോഴും സ്വയം ന്യായീകരിക്കാനെന്ന് അവൾ പദം പറയുമ്പോഴും ഇനിയും മാറാൻ വയ്യാതെ ...!
.
ഒരുകാര്യം സത്യമാണ് . ഇപ്പോൾ കാണുന്നതൊക്കെയും ദുസ്വപ്നങ്ങളാണ് . കടൽക്കരയിൽ തന്നെയിരുത്തി അവൾ ആ വെള്ളത്തിനുമുകളിലൂടെ തന്നെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നുമറയുന്നത് . മരത്തണലിൽ തന്നെയിരുത്തി അവളാ കാടിന്റെ നിശബ്ദതയിൽ തന്നിൽ നിന്നുമകന്ന് സ്വയം അലിഞ്ഞില്ലാതാകുന്നത് . മരുപ്പച്ചയിൽ തന്നെ ഉറക്കികിടത്തി അവളാ മണലാരണ്യത്തിൽ മണൽ തരികൾക്കിടയിൽ ചേർന്നില്ലാതാകുന്നത് ...... ഞെട്ടിയെഴുന്നേൽക്കാൻ മാത്രമാണിപ്പോൾ എല്ലാ ഉറക്കങ്ങളും . ഭയപ്പെടുത്താൻ മാത്രമാണിപ്പോൾ എല്ലാ സ്വപ്നങ്ങളും . തന്റെ ശരീരവും മനസ്സും ജീവനും ജീവിതവും നഷ്ടപ്പെടുത്തി അവൾ എങ്ങോട്ടെന്നറിയാതെ പോയ്മറയുന്നതായി .....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!
യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...
-
തലതാഴ്ത്തണോ നമ്മൾ ....!!! . ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഇരുട്ടിൽ ആരും കാണാതെ മുഖം പൂഴ്ത്തിയിരുന്ന് പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും...
-
നവമാധ്യമങ്ങളും കുട്ടികളും ....!!! . . ചതിക്കുഴികൾ കുഴിച്ച് കഴുകൻ കണ്ണുകളുമായി ഇരകളെ തേടി എന്നും വേട്ടക്കാർ എല്ലായിടത്തും ഉണ്ടായിരുന്നു . ...
-
പുഞ്ചിരി ...!!! . അവസാനമായി എന്റെ മുഖത്തുനിന്നും മായ്ച്ചുകളയുവാൻ ഇനി ബാക്കിയുള്ളത് ചായം തേയ്ക്കാത്ത ഈ പുഞ്ചിരി മാത്രം ...! . അതാകട...