മഹാമാരികൾ കാടിറങ്ങുമ്പോൾ ....!!!
.
ഓരോ കാടുകളും ഓരോ നിഗൂഢതകളും വ്യത്യസ്തങ്ങളായ ജീവിതങ്ങളുമാണ് . ഓരോ കാടും ഭൂമിയുടെ ഓരോ ജീവനാഡിയുമാണ് . കുറെ മരങ്ങളുടെ കൂട്ടം മാത്രമല്ല കാടുകൾ എന്ന തിരിച്ചറിവാണ് കാടുകളെക്കുറിച്ച് നമുക്കാദ്യമേ വേണ്ടത് . പറ്റുന്നിടത്തൊക്കെ പറ്റാവുന്ന മരങ്ങൾ വെച്ച് പിടിപ്പിക്കുന്നത് നല്ലതു തന്നെയെങ്കിലും കാടുകളുടെ നാശത്തിനു പകരമാവില്ല നാടുനീളെ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതെന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെ . ...!
.
ഭൂമിയുടെ ആവാസ വ്യവസ്ഥയെ സന്തുലനം ചെയ്യുന്നതിൽ , വായുവും ജലവും മണ്ണും സംരക്ഷിക്കുന്നതിൽ , കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ, പുഴകളെയും ജലാശയങ്ങളെയും ഒഴുക്കോടെ നിലനിർത്തുന്നതിൽ ഒക്കെ കാടുകളാണ് പരമപ്രധാനമായ കർത്തവ്യം നിർവ്വഹിക്കുന്നത് എപ്പോഴും . തന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്ന മഴനീരുറവകളാണ്, നദികളെ ജീവനോടെ നിലനിർത്തിയിരുന്നതും തങ്ങളുടെ ശരീരത്തിൽ സൂക്ഷിക്കുന്ന ശുദ്ധവായുവാന് കാട്ടിലൂടെ അൽപാൽപ്പാലമായി പുറത്തേക്കു വിട്ടിരുന്നതെന്നും മനുഷ്യർ അറിഞ്ഞിട്ടും അറിയായ്മ നടിക്കുകയായിരുന്നു പലപ്പോഴും ..!
.
കാടിനെ പോലെത്തന്നെ കാട്ടിലെ ജീവികളും കാടിന്റെ നിഗൂഢതകളൊക്കെയും അവശേഷിപ്പിക്കുന്നവ തന്നെ . അതുകൊണ്ടു തന്നെ കാടിനെ പോലെ, കാട്ടിലെ ജീവജാലങ്ങളിലും മനുഷ്യന് പരിചയമില്ലാത്തതും അനുഭവിക്കാൻ പാടില്ലാത്തതുമായ പല നിഗൂഢതകളും നിറഞ്ഞിരിക്കുന്നു . കാട് എത്രമാത്രം മനുഷ്യന് ഉപകാരിയാണോ അത്രത്തോളം അതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണ് . ഒരു താമസ സ്ഥലം നഷ്ടപ്പെടുമ്പോൾ അവിടെയുള്ള ആളുകൾ മറ്റൊരിടം തേടി പോകും പോലെ, കാടുകൾ നശിക്കുമ്പോൾ അവിടെയുള്ള ജീവിജാലങ്ങളും മറ്റിടങ്ങൾ തേടി പോവുക സ്വാഭാവികമാണ്. ഇവിടെയും സംഭവിക്കുന്നത് യഥാർത്ഥത്തിൽ അത് തന്നെയാണ് ....!
.
ഓരോ കാടുകൾക്കും അതാതിന്റേതായ നിയമങ്ങളും വ്യവസ്ഥകളും ഉണ്ട്. അവിടെ നല്ലത് നാടിന് അല്ലെങ്കിൽ നാട്ടിലെ മനുഷ്യന് നല്ലതാകണമെന്നില്ല . ഓരോന്നും അതാതിന്റെ ആവാസ വ്യവസ്ഥിതിക്കനുസരിച്ചാണ് ജനിക്കുന്നതും ജീവിക്കുന്നതും എന്തിന് മരിക്കുന്നതു പോലും . അവ ഓരോന്നും അതുപോലെ നിലനിർത്തേണ്ടത് ആ കാടുകളുടെ മാത്രമല്ല നാടിന്റെയും ആവശ്യമായിരുന്നു എന്ന് നമ്മൾ മറന്നു പോയിടത്താണ് എല്ലാ അപകടങ്ങളും ആരംഭിക്കുന്നതും .....!
.
കാടുകളിൽ നിലനിൽക്കുന്ന അപകടകാരികളായ ജീവനുകളെ ജീവികളെ അവിടെത്തന്നെ പിടിച്ചു നിർത്താനും നിലനിർത്താനും കാടിന് അതിന്റെതായ വ്യവസ്ഥകളും ചര്യകളുമുണ്ട്. അതിനെ നമ്മൾ തകർക്കുമ്പോൾ കാടുകൾ നിസ്സഹായരാവുകയും ചെയ്യുന്നു. നമുക്ക് തന്നെ ലളിതമായി അറിയാവുന്ന കാര്യമാണ് മൃഗങ്ങളിലുള്ള പല ബാക്ടീരിയ / വൈറസും മനുഷ്യന് അപകടകാരിയാണ് എന്ന് . ആ മൃഗങ്ങൾ കാടുകൾ നശിക്കുമ്പോൾ നാട്ടിലേക്കിറങ്ങുമ്പോൾ അവയോടൊപ്പം ആ ജീവികളും നാട്ടിലിറങ്ങുമെന്നു മനുഷ്യൻ ശ്രദ്ധിക്കാതെ പോയി എന്നിടത്താണ് ഈ അപകടകാരികളായ വൈറസ് / ബാക്ടീരിയകളുടെ വ്യാപനത്തിന്റെ മൂല ഹേതു ...!
.
നാടുനീളെ നമ്മൾ മരങ്ങൾ വെച്ച് പിടിപ്പിക്കുമ്പോഴും, ആഘോഷപൂർവ്വം വനവത്കരണ മഹാമഹങ്ങൾ നടത്തുമ്പോഴും ഒക്കെ നമ്മൾ ഓർക്കുക, കാടുകൾ തന്നെയാണ് ജീവന്റെ ആധാരവും ജീവിതം തന്നെയും എന്നും കാടുകൾ നിലനിർത്തിയാൽ മാത്രമാണ് ജീവിതം നിലനിർത്താൻ സാധിക്കുക എന്നും. അതുകൊണ്ട് കഴിയുന്നത്രയും കാടുകൾ വളർത്തുക, ഇനിയും ഉള്ളത് നിലനിർത്തുക ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, May 27, 2018
Thursday, May 24, 2018
കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!!
കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!!
.
കുപ്പികൾ വേണം, നിറയേ നിറയേ ... . പല രൂപത്തിലും പല നിറത്തിലും പല തരത്തിലുമുള്ള കുപ്പികൾ . പല നാട്ടിലെയും പല സംസ്കാരങ്ങളിലേയും പല ഭാഷകളിലേയും കുപ്പികൾ . ചെറുതും വലുതും , ചാഞ്ഞതും ചെരിഞ്ഞതും , വളഞ്ഞതും പുളഞ്ഞതും നീണ്ടതും തടിച്ചതും , രൂപമില്ലാത്തതും രൂപമുള്ളതും , കൗതുകം ജനിപ്പിക്കുന്നതും കണ്ടാൽ അറക്കുന്നതും , അലങ്കാരങ്ങൾ ചെയ്തതും ചായം തേച്ചതും ഒക്കെയായ ചില്ലു കുപ്പികൾ ....!
.
എല്ലാ കുപ്പികളും സ്വരൂപിച്ചു കിട്ടണം ആദ്യം . പിന്നെ അവയെല്ലാം ഒതുക്കി അടുക്കി വെക്കണം . ഭാഷയും സംസ്കാരവും വലിപ്പവും നിറവും ഒന്നും നോക്കിയല്ല , സ്ഥലവും കാലവും ദിശയും രൂപവും ഭംഗിയും കൂടി നോക്കാതെ തോന്നിയപോലെ തോന്നിയിടത്തൊക്കെയായി ആ കുപ്പികളങ്ങിനെ എടുത്തു വെക്കണം , എനിക്ക് തോന്നുന്ന പോലെ ....!
.
എന്നിട്ട് ആ ഓരോ കുപ്പികളിലും എന്നിൽ ബാക്കിയാകുന്ന സന്തോഷമെല്ലാം നിറച്ചു വെക്കാൻ തുടങ്ങണം . എനിക്ക് പല സമയത്തും പല തരത്തിലുമുള്ള സന്തോഷങ്ങൾ ഉണ്ടാകുമല്ലോ . സന്തോഷം കൂടിക്കൂടിയും അതെന്നിൽ മാത്രം ഒതുങ്ങാതെ പുറത്തേയ്ക്കിങ്ങനെ നിറഞ്ഞു കവിഞ്ഞും വരാം . അതുകൊണ്ടു ബാക്കിയാകുന്ന സന്തോഷമെല്ലാം വാരിക്കൂട്ടി എടുത്തു വെക്കണം . കുപ്പികളിലാക്കി ചെത്തിമിനുക്കിയ കോർക്കിട്ട് അടച്ചു വെക്കണം . സന്തോഷമൊന്നും പുറത്തു കളഞ്ഞു പോകാതെ , തുളുമ്പി പോകാതെ അതെ... ഓരോ അവസരങ്ങളിലും ഉണ്ടാകുന്ന സന്തോഷങ്ങൾ വ്യത്യസ്തമാകുന്നത് പോലെ, ആ സന്തോഷങ്ങളെല്ലാം വ്യത്യസ്തങ്ങളായ കുപ്പികളിലാക്കി പ്രത്യേകം പ്രത്യേകം തരം തിരിക്കാതെ എടുത്തു വെക്കണം. പക്ഷെ ആ കുപ്പികൾക്കൊന്നിനും പേരിടാതെ ....!
.
എന്നിട്ടാ കുപ്പികളുമായിങ്ങനെ സഞ്ചരിക്കണം . അറിയാത്ത കാണാത്ത ദേശങ്ങളിലൂടെ , വഴികളിലൂടെ . എന്നിട്ട് വഴിയിൽ കാണുന്ന സന്തോഷമില്ലാത്തവർക്കെല്ലാം അവയിൽ നിന്നും ഓരോ കുപ്പികളായി എടുത്തു കൊടുക്കണം. ആ കുപ്പികളിൽ ഏതു തരം സന്തോഷമാണ് നിറച്ചിരിക്കുന്നതെന്നു പോലും നോക്കാതെ കണ്ണടച്ച് കയ്യിൽ കിട്ടുന്ന കുപ്പികൾ ഏതെന്നു നോക്കാതെ എടുത്തങ്ങു കൊടുക്കണം . ആ കുപ്പികളിലെ സന്തോഷം അതിന്റെ കോർക്കടപ്പു തുറന്ന് അത് കിട്ടുന്നവരോരോരുത്തരും എടുത്താഘോഷിച്ചനുഭവിക്കട്ടെ , മതിവരുവോളം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കുപ്പികൾ വേണം, നിറയേ നിറയേ ... . പല രൂപത്തിലും പല നിറത്തിലും പല തരത്തിലുമുള്ള കുപ്പികൾ . പല നാട്ടിലെയും പല സംസ്കാരങ്ങളിലേയും പല ഭാഷകളിലേയും കുപ്പികൾ . ചെറുതും വലുതും , ചാഞ്ഞതും ചെരിഞ്ഞതും , വളഞ്ഞതും പുളഞ്ഞതും നീണ്ടതും തടിച്ചതും , രൂപമില്ലാത്തതും രൂപമുള്ളതും , കൗതുകം ജനിപ്പിക്കുന്നതും കണ്ടാൽ അറക്കുന്നതും , അലങ്കാരങ്ങൾ ചെയ്തതും ചായം തേച്ചതും ഒക്കെയായ ചില്ലു കുപ്പികൾ ....!
.
എല്ലാ കുപ്പികളും സ്വരൂപിച്ചു കിട്ടണം ആദ്യം . പിന്നെ അവയെല്ലാം ഒതുക്കി അടുക്കി വെക്കണം . ഭാഷയും സംസ്കാരവും വലിപ്പവും നിറവും ഒന്നും നോക്കിയല്ല , സ്ഥലവും കാലവും ദിശയും രൂപവും ഭംഗിയും കൂടി നോക്കാതെ തോന്നിയപോലെ തോന്നിയിടത്തൊക്കെയായി ആ കുപ്പികളങ്ങിനെ എടുത്തു വെക്കണം , എനിക്ക് തോന്നുന്ന പോലെ ....!
.
എന്നിട്ട് ആ ഓരോ കുപ്പികളിലും എന്നിൽ ബാക്കിയാകുന്ന സന്തോഷമെല്ലാം നിറച്ചു വെക്കാൻ തുടങ്ങണം . എനിക്ക് പല സമയത്തും പല തരത്തിലുമുള്ള സന്തോഷങ്ങൾ ഉണ്ടാകുമല്ലോ . സന്തോഷം കൂടിക്കൂടിയും അതെന്നിൽ മാത്രം ഒതുങ്ങാതെ പുറത്തേയ്ക്കിങ്ങനെ നിറഞ്ഞു കവിഞ്ഞും വരാം . അതുകൊണ്ടു ബാക്കിയാകുന്ന സന്തോഷമെല്ലാം വാരിക്കൂട്ടി എടുത്തു വെക്കണം . കുപ്പികളിലാക്കി ചെത്തിമിനുക്കിയ കോർക്കിട്ട് അടച്ചു വെക്കണം . സന്തോഷമൊന്നും പുറത്തു കളഞ്ഞു പോകാതെ , തുളുമ്പി പോകാതെ അതെ... ഓരോ അവസരങ്ങളിലും ഉണ്ടാകുന്ന സന്തോഷങ്ങൾ വ്യത്യസ്തമാകുന്നത് പോലെ, ആ സന്തോഷങ്ങളെല്ലാം വ്യത്യസ്തങ്ങളായ കുപ്പികളിലാക്കി പ്രത്യേകം പ്രത്യേകം തരം തിരിക്കാതെ എടുത്തു വെക്കണം. പക്ഷെ ആ കുപ്പികൾക്കൊന്നിനും പേരിടാതെ ....!
.
എന്നിട്ടാ കുപ്പികളുമായിങ്ങനെ സഞ്ചരിക്കണം . അറിയാത്ത കാണാത്ത ദേശങ്ങളിലൂടെ , വഴികളിലൂടെ . എന്നിട്ട് വഴിയിൽ കാണുന്ന സന്തോഷമില്ലാത്തവർക്കെല്ലാം അവയിൽ നിന്നും ഓരോ കുപ്പികളായി എടുത്തു കൊടുക്കണം. ആ കുപ്പികളിൽ ഏതു തരം സന്തോഷമാണ് നിറച്ചിരിക്കുന്നതെന്നു പോലും നോക്കാതെ കണ്ണടച്ച് കയ്യിൽ കിട്ടുന്ന കുപ്പികൾ ഏതെന്നു നോക്കാതെ എടുത്തങ്ങു കൊടുക്കണം . ആ കുപ്പികളിലെ സന്തോഷം അതിന്റെ കോർക്കടപ്പു തുറന്ന് അത് കിട്ടുന്നവരോരോരുത്തരും എടുത്താഘോഷിച്ചനുഭവിക്കട്ടെ , മതിവരുവോളം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, May 17, 2018
എന്നിട്ടും ജനാധിപത്യമേ ...!!!
എന്നിട്ടും ജനാധിപത്യമേ ...!!!
.
പുലരുവോളം കാവലിരുന്നിട്ടും
തോക്കും നിയമവും കൂട്ടിരുന്നിട്ടും
സംരക്ഷിക്കെപ്പെടാത്ത ജനാധിപത്യമേ
നിന്നെയോർത്തല്ല എന്റെ സങ്കടം
എന്നിട്ടും നിന്നിൽ വിശ്വസിക്കാത്ത
രാഷ്ട്രീയ നേതൃത്വത്തെ കുറിച്ചാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
പുലരുവോളം കാവലിരുന്നിട്ടും
തോക്കും നിയമവും കൂട്ടിരുന്നിട്ടും
സംരക്ഷിക്കെപ്പെടാത്ത ജനാധിപത്യമേ
നിന്നെയോർത്തല്ല എന്റെ സങ്കടം
എന്നിട്ടും നിന്നിൽ വിശ്വസിക്കാത്ത
രാഷ്ട്രീയ നേതൃത്വത്തെ കുറിച്ചാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, May 16, 2018
ആരംഭേ ....!!!
ആരംഭേ ....!!!
വൃത്തിയിൽ ഭംഗിയോടെ വെട്ടിയൊരുക്കിയ നഖങ്ങളിൽ കടും നിറത്തിലുള്ള ക്യൂടെക്സ് ഇട്ടിരുന്നു . സ്വർണ്ണവളകൾ ഇടകലർത്തിയെങ്കിലും കൈ നിറയെ കുപ്പിവളകളും അണിഞ്ഞിരുന്നു . നെറ്റിയിലെ സിന്ദൂരത്തിന് കടും കുങ്കുമ വർണ്ണം തന്നെ വേണമെന്ന് അവൾക്കു നിർബന്ധവുമായിരുന്നു . മുടി മെടഞ്ഞിട്ട് അതിനുമേലെ മുല്ലപ്പൂ വെച്ചതും ഭംഗിയായിത്തന്നെ . പുതുതായി അണിഞ്ഞു കിട്ടിയ കിട്ടിയ താലിമാലയ്‌ക്കൊപ്പം അമ്മൂമ്മ സമ്മാനമായി തന്ന മാങ്ങാമാലയും കഴുത്തിൽ അപ്പോഴുമുണ്ടായിരുന്നു . ത്രസിപ്പിക്കുന്ന കോടി മണമുള്ള ഒന്നരയും മുണ്ടിലും അവൾ പതിവിലും സുന്ദരിയുമായിരുന്നു ...!
.
മുറി ആഢ്യത്വം നിറഞ്ഞതു തന്നെയായിരുന്നു . ചന്ദനം കൊണ്ടുള്ള ആട്ടുകട്ടിലും , കൊത്തുപണികളോടെ മനോഹരമാക്കി പഞ്ഞിക്കിടക്ക വിരിച്ചലങ്കരിച്ച തേക്കു തടിയുടെ കിടപ്പു കട്ടിലും വരിക്ക പ്ലാവിന്റെ കാതലുകൊണ്ടുള്ള മേശയും കസേരയും മാത്രമല്ലാതെ പുതുതായി തുന്നിയിട്ട ജനൽ വിരികളും ആ മുറിയെ പ്രൗഢ ഗംഭീരമാക്കിയിരുന്നു അന്ന് . ചന്ദനവും പനിനീരും മണക്കുന്ന കിടക്കവിരികൾ ഒരു ചുളിവുപോലുമില്ലാതെ വിരിച്ചിട്ടിരിക്കുന്നത് ഭാവിയെ വരവേൽക്കാൻ തന്നെയല്ലാതെ പിന്നെന്തിനാണെന്ന് സ്വയം ചോദിച്ചുകൊണ്ടുമിരുന്നു അപ്പോൾ ....!
.
അമ്മയും നാത്തൂന്മാരും പിന്നെ അമ്മായിമാരും ചെറിയമ്മ വലിയമ്മമാരും അപരിചിതരായിരുന്നെങ്കിലും കാര്യങ്ങൾ അൽപ്പം ഗൗരവത്തോടെ പറഞ്ഞു കൊടുക്കാൻ മുൻപന്തിയിലായിരുന്നു . അകത്തെ കാര്യങ്ങൾക്ക് കടക്കുന്നതിനെ പറ്റി പറയുമ്പോൾ പെണ്ണുങ്ങൾ കള്ളചിരിയൊളിപ്പിക്കാൻ പെടാപാടുപെടുന്നത് അവളിലും നാണത്തിന്റെ പൂത്തിരി വിടർത്തി . കഴുത്തിലും വയറിനിരുവശത്തും ആരോ ചന്ദനതൈലം പുരട്ടിയപ്പോൾ അവളും ഒന്നുലഞ്ഞു . നിറച്ച പാൽഗ്ലാസ്സ് കൈയിൽ വാങ്ങിയത് ഒട്ടൊരു നാണത്തോടെ തന്നെയായിരുന്നു താനും . പിന്നെ കുറഞ്ഞൊരു പരിഭ്രമത്തോടെ അകത്തേക്ക് വലതു കാലുവെക്കാൻ തുനിഞ്ഞപ്പോൾ ഒരു കൂട്ടച്ചിരി പിന്നിലുയർന്നത് അവൾ കേട്ടില്ലെന്നു നടിച്ചു ...!
.
പുറത്തുള്ളവർ തിടുക്കത്തിൽ വാതിൽ പുറത്തുനിന്നും ചാരിയത് അവളെ ഒന്ന് ഞെട്ടിച്ചു, നന്നായി തന്നെ . എങ്കിലും അകത്തു കടന്നപ്പോൾ അകത്ത് അപ്പോൾ പതിവിലും കൂടിയ ചൂടുണ്ടായിരുന്നത് അവളെ അത്ഭുതപ്പെടുത്തുകയും ചെയ്തു ചിങ്ങമാസത്തിലെ ഈ പൗർണ്ണമി രാവിന് എങ്ങിനെയാണിത്രയും ചൂടുണ്ടാകുന്നതെന്ന് അവൾ വല്ലാതെ സംശയിച്ചു . അകത്തുകടന്ന് ചുറ്റും കണ്ണോടിക്കവേ അവിടെ അവളെ വരവേറ്റ പുതിയ കടുത്ത ഗന്ധവും അവൾക്ക് തീർത്തും അപരിചിതമായിരുന്നു , അമ്പരപ്പിക്കുന്നതും കുറച്ചൊക്കെ ഭയപ്പെടുത്തുന്നതും ....!
.
പാൽ പാത്രം മേശമേൽ വെക്കാൻ തുനിഞ്ഞപ്പോഴാണ് അവിടെ കസേരയിൽ അദ്ദേഹത്തെ കണ്ടത് . അവിടെ മേശമേൽ അദ്ദേഹത്തിന് മുന്നിൽ നിരത്തിയ പാത്രങ്ങളിൽ നിറഞ്ഞിരുന്നതൊക്കെയും അവൾക്കപരിചിതമായിരുന്നു തീർത്തും . മേശമേൽ പുറം തിരിഞ്ഞിരുന്നിരുന്ന രൂപം അവളുടെ വരവറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കാതിരുന്നത് അവളെ വേ ദനിപ്പിക്കുക തന്നെയും ചെയ്തു . പാൽ പാത്രവും കയ്യിൽ വെച്ച് എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ജനലഴികൾക്കിടയിലൂടെ ഒരു കുഞ്ഞു കാറ്റ് അവളെ തൊട്ടു വിളിച്ചു . പക്ഷെ ആ കാറ്റിനും പതിവിലും കൂടുതൽ ഉഷ്ണമായിരുന്നെന്ന് അവൾക്കുതോന്നി . പാതി തുറന്നിരുന്നെങ്കിലും ജനവാതിലിലൂടെ ഒരിറ്റു നിലാവെളിച്ചം പോലും അകത്തേക്കെത്തിനോക്കിയിരുന്നില്ലെന്നതും അവളെ ആശങ്കപ്പെടുത്തി ....!
.
ചുമരിലേക്കു ചേർന്ന് നിർന്നിമേഷയായി നിൽക്കുമ്പോൾ അവളുടെ കയ്യിലെ പാൽ പാത്രം അവളെ നോക്കി ചിരിച്ചുവോ എന്ന് തോന്നി അവൾക്ക് . പുറത്തെ നിലാവിന് കൂരിരുട്ടിന്റെ ഘനമാർന്ന നിശ്ശബ്ദതയെങ്ങിനെ കൈവന്നുവെന്ന് അവൾ തന്നോട് തന്നെ ചോദിക്കാനാഞ്ഞു എന്നിട്ടും . തലയിൽ നിന്നും അടർന്നു വീണ ഒരു മുല്ലപ്പൂവിതൾ അവളുടെ കാലടികളിലേക്കു നീങ്ങി മാറിയതും അവളിൽ ചിന്തകളുണർത്തി.. പിന്നെ തിരിഞ്ഞു നോക്കവേ നിറച്ചും നെയ്യൊഴിച്ച് കർപ്പൂരവുമിട്ട് കത്തിച്ചുവെചിരുന്ന നിലവിളക്ക് കരിന്തിരി കത്തി കെട്ടിരുന്നത് അവളെ ഭയപ്പെടുത്തുക തന്നെ ചെയ്തു അപ്പോൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
വൃത്തിയിൽ ഭംഗിയോടെ വെട്ടിയൊരുക്കിയ നഖങ്ങളിൽ കടും നിറത്തിലുള്ള ക്യൂടെക്സ് ഇട്ടിരുന്നു . സ്വർണ്ണവളകൾ ഇടകലർത്തിയെങ്കിലും കൈ നിറയെ കുപ്പിവളകളും അണിഞ്ഞിരുന്നു . നെറ്റിയിലെ സിന്ദൂരത്തിന് കടും കുങ്കുമ വർണ്ണം തന്നെ വേണമെന്ന് അവൾക്കു നിർബന്ധവുമായിരുന്നു . മുടി മെടഞ്ഞിട്ട് അതിനുമേലെ മുല്ലപ്പൂ വെച്ചതും ഭംഗിയായിത്തന്നെ . പുതുതായി അണിഞ്ഞു കിട്ടിയ കിട്ടിയ താലിമാലയ്‌ക്കൊപ്പം അമ്മൂമ്മ സമ്മാനമായി തന്ന മാങ്ങാമാലയും കഴുത്തിൽ അപ്പോഴുമുണ്ടായിരുന്നു . ത്രസിപ്പിക്കുന്ന കോടി മണമുള്ള ഒന്നരയും മുണ്ടിലും അവൾ പതിവിലും സുന്ദരിയുമായിരുന്നു ...!
.
മുറി ആഢ്യത്വം നിറഞ്ഞതു തന്നെയായിരുന്നു . ചന്ദനം കൊണ്ടുള്ള ആട്ടുകട്ടിലും , കൊത്തുപണികളോടെ മനോഹരമാക്കി പഞ്ഞിക്കിടക്ക വിരിച്ചലങ്കരിച്ച തേക്കു തടിയുടെ കിടപ്പു കട്ടിലും വരിക്ക പ്ലാവിന്റെ കാതലുകൊണ്ടുള്ള മേശയും കസേരയും മാത്രമല്ലാതെ പുതുതായി തുന്നിയിട്ട ജനൽ വിരികളും ആ മുറിയെ പ്രൗഢ ഗംഭീരമാക്കിയിരുന്നു അന്ന് . ചന്ദനവും പനിനീരും മണക്കുന്ന കിടക്കവിരികൾ ഒരു ചുളിവുപോലുമില്ലാതെ വിരിച്ചിട്ടിരിക്കുന്നത് ഭാവിയെ വരവേൽക്കാൻ തന്നെയല്ലാതെ പിന്നെന്തിനാണെന്ന് സ്വയം ചോദിച്ചുകൊണ്ടുമിരുന്നു അപ്പോൾ ....!
.
അമ്മയും നാത്തൂന്മാരും പിന്നെ അമ്മായിമാരും ചെറിയമ്മ വലിയമ്മമാരും അപരിചിതരായിരുന്നെങ്കിലും കാര്യങ്ങൾ അൽപ്പം ഗൗരവത്തോടെ പറഞ്ഞു കൊടുക്കാൻ മുൻപന്തിയിലായിരുന്നു . അകത്തെ കാര്യങ്ങൾക്ക് കടക്കുന്നതിനെ പറ്റി പറയുമ്പോൾ പെണ്ണുങ്ങൾ കള്ളചിരിയൊളിപ്പിക്കാൻ പെടാപാടുപെടുന്നത് അവളിലും നാണത്തിന്റെ പൂത്തിരി വിടർത്തി . കഴുത്തിലും വയറിനിരുവശത്തും ആരോ ചന്ദനതൈലം പുരട്ടിയപ്പോൾ അവളും ഒന്നുലഞ്ഞു . നിറച്ച പാൽഗ്ലാസ്സ് കൈയിൽ വാങ്ങിയത് ഒട്ടൊരു നാണത്തോടെ തന്നെയായിരുന്നു താനും . പിന്നെ കുറഞ്ഞൊരു പരിഭ്രമത്തോടെ അകത്തേക്ക് വലതു കാലുവെക്കാൻ തുനിഞ്ഞപ്പോൾ ഒരു കൂട്ടച്ചിരി പിന്നിലുയർന്നത് അവൾ കേട്ടില്ലെന്നു നടിച്ചു ...!
.
പുറത്തുള്ളവർ തിടുക്കത്തിൽ വാതിൽ പുറത്തുനിന്നും ചാരിയത് അവളെ ഒന്ന് ഞെട്ടിച്ചു, നന്നായി തന്നെ . എങ്കിലും അകത്തു കടന്നപ്പോൾ അകത്ത് അപ്പോൾ പതിവിലും കൂടിയ ചൂടുണ്ടായിരുന്നത് അവളെ അത്ഭുതപ്പെടുത്തുകയും ചെയ്തു ചിങ്ങമാസത്തിലെ ഈ പൗർണ്ണമി രാവിന് എങ്ങിനെയാണിത്രയും ചൂടുണ്ടാകുന്നതെന്ന് അവൾ വല്ലാതെ സംശയിച്ചു . അകത്തുകടന്ന് ചുറ്റും കണ്ണോടിക്കവേ അവിടെ അവളെ വരവേറ്റ പുതിയ കടുത്ത ഗന്ധവും അവൾക്ക് തീർത്തും അപരിചിതമായിരുന്നു , അമ്പരപ്പിക്കുന്നതും കുറച്ചൊക്കെ ഭയപ്പെടുത്തുന്നതും ....!
.
പാൽ പാത്രം മേശമേൽ വെക്കാൻ തുനിഞ്ഞപ്പോഴാണ് അവിടെ കസേരയിൽ അദ്ദേഹത്തെ കണ്ടത് . അവിടെ മേശമേൽ അദ്ദേഹത്തിന് മുന്നിൽ നിരത്തിയ പാത്രങ്ങളിൽ നിറഞ്ഞിരുന്നതൊക്കെയും അവൾക്കപരിചിതമായിരുന്നു തീർത്തും . മേശമേൽ പുറം തിരിഞ്ഞിരുന്നിരുന്ന രൂപം അവളുടെ വരവറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കാതിരുന്നത് അവളെ വേ ദനിപ്പിക്കുക തന്നെയും ചെയ്തു . പാൽ പാത്രവും കയ്യിൽ വെച്ച് എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ജനലഴികൾക്കിടയിലൂടെ ഒരു കുഞ്ഞു കാറ്റ് അവളെ തൊട്ടു വിളിച്ചു . പക്ഷെ ആ കാറ്റിനും പതിവിലും കൂടുതൽ ഉഷ്ണമായിരുന്നെന്ന് അവൾക്കുതോന്നി . പാതി തുറന്നിരുന്നെങ്കിലും ജനവാതിലിലൂടെ ഒരിറ്റു നിലാവെളിച്ചം പോലും അകത്തേക്കെത്തിനോക്കിയിരുന്നില്ലെന്നതും അവളെ ആശങ്കപ്പെടുത്തി ....!
.
ചുമരിലേക്കു ചേർന്ന് നിർന്നിമേഷയായി നിൽക്കുമ്പോൾ അവളുടെ കയ്യിലെ പാൽ പാത്രം അവളെ നോക്കി ചിരിച്ചുവോ എന്ന് തോന്നി അവൾക്ക് . പുറത്തെ നിലാവിന് കൂരിരുട്ടിന്റെ ഘനമാർന്ന നിശ്ശബ്ദതയെങ്ങിനെ കൈവന്നുവെന്ന് അവൾ തന്നോട് തന്നെ ചോദിക്കാനാഞ്ഞു എന്നിട്ടും . തലയിൽ നിന്നും അടർന്നു വീണ ഒരു മുല്ലപ്പൂവിതൾ അവളുടെ കാലടികളിലേക്കു നീങ്ങി മാറിയതും അവളിൽ ചിന്തകളുണർത്തി.. പിന്നെ തിരിഞ്ഞു നോക്കവേ നിറച്ചും നെയ്യൊഴിച്ച് കർപ്പൂരവുമിട്ട് കത്തിച്ചുവെചിരുന്ന നിലവിളക്ക് കരിന്തിരി കത്തി കെട്ടിരുന്നത് അവളെ ഭയപ്പെടുത്തുക തന്നെ ചെയ്തു അപ്പോൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, May 15, 2018
ഭയപ്പെടേണ്ട വിശപ്പുകൾ ...!!!
ഭയപ്പെടേണ്ട വിശപ്പുകൾ ...!!!
.
നാക്കിലയിൽ നെയ്പായസവും വാങ്ങി, തിരക്കൊഴിഞ്ഞ ഒരു കൽത്തൂണിന്റെ മറവിൽ മേൽമുണ്ട് വിരിച്ച് വിശാലമായിരുന്ന് ചൂണ്ടുവിരൽകൊണ്ടു മെല്ലെ പായസം തോണ്ടിയെടുത്ത് വായിലേക്ക് വെക്കാൻ തുടങ്ങുമ്പോഴാണ് തൂണിനപ്പുറത്തുനിന്നും ആ കൈകൾ നീണ്ടു വന്നത് . തനിക്കും വിശക്കുന്നെന്നും പറഞ്ഞുകൊണ്ട് . ഒട്ടൊരു സന്തോഷത്തോടെ, ഇരിക്കുന്നതിൽ ഒരു ഭാഗം മാറ്റിയിട്ട് മൂപ്പർക്കും സ്ഥലമൊരുക്കി നാക്കില മൂപ്പർക്ക് നേരെയും നീട്ടി അടുത്തിരുത്തിയപ്പോൾ സന്തോഷത്തോടെ ഇലയുടെ മറ്റേ അറ്റത്തു നിന്നും മൂപ്പരും മെല്ലെ തന്റെ ചൂണ്ടുവിരൽകൊണ്ട് പായസം തോണ്ടിയെടുത്തു നക്കി തിന്നാൻ തുടങ്ങി ...!
.
എനിക്ക് മാത്രമായി വാങ്ങിയതുകൊണ്ട് കുറച്ചു മാത്രം ഉണ്ടായിരുന്ന പായസം വേഗം തീർന്നപ്പോൾ ഞാൻ പറഞ്ഞു കുറച്ചുകൂടി വാങ്ങി വരാമെന്ന് . സാധാരണയിൽ മൂപ്പരതു സമ്മതിക്കാറില്ലെങ്കിലും അപ്പൊഴെന്തോ വേഗം പോയി വരൻ പറഞ്ഞ് എന്നെ പറഞ്ഞയച്ചു . രണ്ടാമതും പായസം വാങ്ങി ഞാൻ അവിടെയെത്തിയപ്പോൾ മൂപ്പരവിടെ ഇരുന്ന് മെല്ലെ ഓടക്കുഴൽ വായിക്കുകയായിരുന്നു . പതിവിനു വിപരീതമായി ആ രാഗത്തിനു അപ്പോഴൊരു ശോകഭാവം വന്നത് ഞാൻ അപ്പോൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എങ്കിലും പ്രത്യേകിച്ചൊന്നും ചോദിച്ചില്ല ...!
.
പായസം കഴിച്ചു കഴിഞ്ഞ് , ഇരുന്നിരുന്ന മുണ്ടിൽ കൈ തുടച്ച് മൂപ്പർക്ക് നേരെ മുണ്ട് നീട്ടിയപ്പോൾ എന്റെ അതെ മുണ്ടിൽ തന്നെ കൈ തുടച്ച് മൂപ്പരും ചാരിയിരുന്ന് വീണ്ടും ഓടക്കുഴൽ വായന തുടർന്നു . ഞാൻ ശരിക്കൊന്ന് ചാരിയിരുന്നപ്പോൾ മൂപ്പരുടെ മുഖത്തേക്കൊന്നു നോക്കി . ഞാൻ നോക്കുന്നത് കണ്ട് മൂപ്പരും എന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി . പിന്നെ ഒരു ചിരിയോടെ എന്നെയൊന്ന് ചേർത്തുപിടിച്ച് ഒന്നുമില്ലെടോ എന്ന മട്ടിൽ ഒരു ദീർഘ നിശ്വാസം വിട്ടു ....!
.
തൂണുകളിൽ അങ്ങിങ്ങായി പറന്നുവന്നിരിക്കുന്ന പ്രാവുകളുടെ കുറുകലും , തന്നെ തന്നെയും മറ്റുള്ളവരെയും തിക്കിത്തിരക്കി എന്തൊക്കെയോ എടുത്തുവെച്ചത് എടുത്തുപോകാനെന്ന പോലെ ഓടിപ്പോകുന്ന കാലടികളും കുറച്ചുനേരം നിശബ്ദമായി നോക്കിയിരിക്കെ മൂപ്പർ ഒരു ദീർഘനിശ്വാസത്തോടെ കുറച്ചു ശക്തമായി എന്നെ വീണ്ടുമൊന്നു ചേർത്തുപിടിച്ചു . പക്ഷെ അപ്പോഴത്തെ ആ പിടുത്തത്തിൽ എനിക്കനുഭവിച്ചത് നേരത്തെ ആ ഓടക്കുഴൽ വായനയിൽ നിഴൽനിന്ന നിന്ന വേദനയുടെ ബാക്കി തന്നെയായിരുന്നു എന്നത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി ....!
.
ചേർത്തുപിടിച്ചിരുന്നപ്പോൾ ഞാൻ മൂപ്പരെ നന്നായൊന്നുകൂടി നോക്കി . അന്നാദ്യമായി കഴുത്തിലെ ആ തുളസീമാലയ്ക്ക് കുറേശ്ശേ വാട്ടമുള്ളതുപോലെ . ഉടുത്തിരുന്ന ആ മഞ്ഞപ്പട്ടിനു കുറേശ്ശേ നിറം മങ്ങൽ പോലെ . ആഭരണങ്ങളിൽ പലതും ഇല്ലാത്ത പോലെ . ആ ദേഹത്തിന് പതിവിൽ കൂടുതൽ ഉഷ്ണമുള്ളതുപോലെയും അനുഭവപ്പെട്ടപ്പോൾ ഞാൻ വേദനയോടെ ആ കണ്ണുകളിലേക്കു നോക്കി . പതിവ് കുസൃതിച്ചിരിക്കു പകരം അപ്പോഴവിടെ നിഴലിച്ചത് നിർവ്വികാരതയായിരുന്നു . പെട്ടെന്ന് എന്റെ കണ്ണ് നിറഞ്ഞതു തുടച്ചുകൊണ്ട് ആ പഴയ കുസൃതിച്ചിരി വീണ്ടെടുക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട് മൂപ്പർ, തനികിനിയും വിശപ്പുമാറിയില്ല നീ പോയി കുറച്ചു പാൽപായസം കൂടി വാങ്ങി വാ എന്ന് പറഞ്ഞത് എന്നിൽ ഭയമാണ് സൃഷ്ടിച്ചത് അപ്പോൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
നാക്കിലയിൽ നെയ്പായസവും വാങ്ങി, തിരക്കൊഴിഞ്ഞ ഒരു കൽത്തൂണിന്റെ മറവിൽ മേൽമുണ്ട് വിരിച്ച് വിശാലമായിരുന്ന് ചൂണ്ടുവിരൽകൊണ്ടു മെല്ലെ പായസം തോണ്ടിയെടുത്ത് വായിലേക്ക് വെക്കാൻ തുടങ്ങുമ്പോഴാണ് തൂണിനപ്പുറത്തുനിന്നും ആ കൈകൾ നീണ്ടു വന്നത് . തനിക്കും വിശക്കുന്നെന്നും പറഞ്ഞുകൊണ്ട് . ഒട്ടൊരു സന്തോഷത്തോടെ, ഇരിക്കുന്നതിൽ ഒരു ഭാഗം മാറ്റിയിട്ട് മൂപ്പർക്കും സ്ഥലമൊരുക്കി നാക്കില മൂപ്പർക്ക് നേരെയും നീട്ടി അടുത്തിരുത്തിയപ്പോൾ സന്തോഷത്തോടെ ഇലയുടെ മറ്റേ അറ്റത്തു നിന്നും മൂപ്പരും മെല്ലെ തന്റെ ചൂണ്ടുവിരൽകൊണ്ട് പായസം തോണ്ടിയെടുത്തു നക്കി തിന്നാൻ തുടങ്ങി ...!
.
എനിക്ക് മാത്രമായി വാങ്ങിയതുകൊണ്ട് കുറച്ചു മാത്രം ഉണ്ടായിരുന്ന പായസം വേഗം തീർന്നപ്പോൾ ഞാൻ പറഞ്ഞു കുറച്ചുകൂടി വാങ്ങി വരാമെന്ന് . സാധാരണയിൽ മൂപ്പരതു സമ്മതിക്കാറില്ലെങ്കിലും അപ്പൊഴെന്തോ വേഗം പോയി വരൻ പറഞ്ഞ് എന്നെ പറഞ്ഞയച്ചു . രണ്ടാമതും പായസം വാങ്ങി ഞാൻ അവിടെയെത്തിയപ്പോൾ മൂപ്പരവിടെ ഇരുന്ന് മെല്ലെ ഓടക്കുഴൽ വായിക്കുകയായിരുന്നു . പതിവിനു വിപരീതമായി ആ രാഗത്തിനു അപ്പോഴൊരു ശോകഭാവം വന്നത് ഞാൻ അപ്പോൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എങ്കിലും പ്രത്യേകിച്ചൊന്നും ചോദിച്ചില്ല ...!
.
പായസം കഴിച്ചു കഴിഞ്ഞ് , ഇരുന്നിരുന്ന മുണ്ടിൽ കൈ തുടച്ച് മൂപ്പർക്ക് നേരെ മുണ്ട് നീട്ടിയപ്പോൾ എന്റെ അതെ മുണ്ടിൽ തന്നെ കൈ തുടച്ച് മൂപ്പരും ചാരിയിരുന്ന് വീണ്ടും ഓടക്കുഴൽ വായന തുടർന്നു . ഞാൻ ശരിക്കൊന്ന് ചാരിയിരുന്നപ്പോൾ മൂപ്പരുടെ മുഖത്തേക്കൊന്നു നോക്കി . ഞാൻ നോക്കുന്നത് കണ്ട് മൂപ്പരും എന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി . പിന്നെ ഒരു ചിരിയോടെ എന്നെയൊന്ന് ചേർത്തുപിടിച്ച് ഒന്നുമില്ലെടോ എന്ന മട്ടിൽ ഒരു ദീർഘ നിശ്വാസം വിട്ടു ....!
.
തൂണുകളിൽ അങ്ങിങ്ങായി പറന്നുവന്നിരിക്കുന്ന പ്രാവുകളുടെ കുറുകലും , തന്നെ തന്നെയും മറ്റുള്ളവരെയും തിക്കിത്തിരക്കി എന്തൊക്കെയോ എടുത്തുവെച്ചത് എടുത്തുപോകാനെന്ന പോലെ ഓടിപ്പോകുന്ന കാലടികളും കുറച്ചുനേരം നിശബ്ദമായി നോക്കിയിരിക്കെ മൂപ്പർ ഒരു ദീർഘനിശ്വാസത്തോടെ കുറച്ചു ശക്തമായി എന്നെ വീണ്ടുമൊന്നു ചേർത്തുപിടിച്ചു . പക്ഷെ അപ്പോഴത്തെ ആ പിടുത്തത്തിൽ എനിക്കനുഭവിച്ചത് നേരത്തെ ആ ഓടക്കുഴൽ വായനയിൽ നിഴൽനിന്ന നിന്ന വേദനയുടെ ബാക്കി തന്നെയായിരുന്നു എന്നത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി ....!
.
ചേർത്തുപിടിച്ചിരുന്നപ്പോൾ ഞാൻ മൂപ്പരെ നന്നായൊന്നുകൂടി നോക്കി . അന്നാദ്യമായി കഴുത്തിലെ ആ തുളസീമാലയ്ക്ക് കുറേശ്ശേ വാട്ടമുള്ളതുപോലെ . ഉടുത്തിരുന്ന ആ മഞ്ഞപ്പട്ടിനു കുറേശ്ശേ നിറം മങ്ങൽ പോലെ . ആഭരണങ്ങളിൽ പലതും ഇല്ലാത്ത പോലെ . ആ ദേഹത്തിന് പതിവിൽ കൂടുതൽ ഉഷ്ണമുള്ളതുപോലെയും അനുഭവപ്പെട്ടപ്പോൾ ഞാൻ വേദനയോടെ ആ കണ്ണുകളിലേക്കു നോക്കി . പതിവ് കുസൃതിച്ചിരിക്കു പകരം അപ്പോഴവിടെ നിഴലിച്ചത് നിർവ്വികാരതയായിരുന്നു . പെട്ടെന്ന് എന്റെ കണ്ണ് നിറഞ്ഞതു തുടച്ചുകൊണ്ട് ആ പഴയ കുസൃതിച്ചിരി വീണ്ടെടുക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട് മൂപ്പർ, തനികിനിയും വിശപ്പുമാറിയില്ല നീ പോയി കുറച്ചു പാൽപായസം കൂടി വാങ്ങി വാ എന്ന് പറഞ്ഞത് എന്നിൽ ഭയമാണ് സൃഷ്ടിച്ചത് അപ്പോൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, April 30, 2018
വിശദീകരിക്കാൻ ...!!!
വിശദീകരിക്കാൻ ...!!!
.
അവനവനെ
മറ്റുള്ളവർക്ക് മുന്നിൽ
വിശദീകരിക്കേണ്ടി വരുന്നത്
തെറ്റിദ്ധരിക്കപ്പെടുമ്പോൾ
മാത്രമല്ല
മറിച്ച്
മനസ്സിൽ
കുറ്റബോധം തോന്നുമ്പോൾ
കൂടിയാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അവനവനെ
മറ്റുള്ളവർക്ക് മുന്നിൽ
വിശദീകരിക്കേണ്ടി വരുന്നത്
തെറ്റിദ്ധരിക്കപ്പെടുമ്പോൾ
മാത്രമല്ല
മറിച്ച്
മനസ്സിൽ
കുറ്റബോധം തോന്നുമ്പോൾ
കൂടിയാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, April 29, 2018
പരം, ഈ പ്രണയം ...!!!
പരം, ഈ പ്രണയം ...!!!
.
ഒരിക്കലെനിക്കുന്നിന്റെയാ
കൈ പിടിച്ചൊന്നു നടക്കണം
അങ്ങ് ദൂരേയ്ക്ക്
കൊച്ചു കുട്ടികളെ പോലെ ....!
.
നിലാവില്ലാത്ത രാത്രിയിൽ
ആരുടേയും കാലൊച്ചയില്ലാത്ത വഴിയിലൂടെ
പൂക്കളും പൂമ്പാറ്റകളും കാണാതെ
ഇളം കാറ്റുപോലുമില്ലാത്ത നേരത്ത് ....!
.
നിലാവുണ്ടെങ്കിൽ
എനിക്ക് നിന്റെ മുഖത്തെ
പ്രണയതിന്റെ വെളിച്ചം
വായിച്ചെടുക്കാൻ പറ്റില്ലല്ലോ ....!
.
കാലൊച്ചകളുണ്ടെങ്കിൽ
എനിക്ക് വേണ്ടി തുടിക്കുന്ന
നിന്റെ ഹൃദയ താളം
എനിക്കനുഭവിക്കാനും പറ്റില്ല ....!
.
പൂക്കളും പൂമ്പാറ്റകളുമുണ്ടെങ്കിൽ
എനിക്ക് നിന്റെ
സ്നേഹത്തിന്റെ സൗരഭ്യം
ആസ്വദിക്കാനും കഴിയില്ല ....!
.
ഇനിയെങ്ങാനും
ഇളംകാറ്റുണ്ടെങ്കിൽ
എനിക്ക് നിന്റെ ആത്മാവിന്റെ ഗന്ധം
എന്റെ സിരകളിലേക്കാവാഹിക്കാനും
കഴിയാതെ പോകും ...!
.
അതുകൊണ്ട്
നമുക്കൊരു യാത്ര പോകണം
ഇതൊന്നുമില്ലാത്തൊരിടത്തേക്ക്
നിന്റെയാ കൈകളെന്റെ
കൈക്കുള്ളിൽ ചേർത്തുകൊണ്ട് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരിക്കലെനിക്കുന്നിന്റെയാ
കൈ പിടിച്ചൊന്നു നടക്കണം
അങ്ങ് ദൂരേയ്ക്ക്
കൊച്ചു കുട്ടികളെ പോലെ ....!
.
നിലാവില്ലാത്ത രാത്രിയിൽ
ആരുടേയും കാലൊച്ചയില്ലാത്ത വഴിയിലൂടെ
പൂക്കളും പൂമ്പാറ്റകളും കാണാതെ
ഇളം കാറ്റുപോലുമില്ലാത്ത നേരത്ത് ....!
.
നിലാവുണ്ടെങ്കിൽ
എനിക്ക് നിന്റെ മുഖത്തെ
പ്രണയതിന്റെ വെളിച്ചം
വായിച്ചെടുക്കാൻ പറ്റില്ലല്ലോ ....!
.
കാലൊച്ചകളുണ്ടെങ്കിൽ
എനിക്ക് വേണ്ടി തുടിക്കുന്ന
നിന്റെ ഹൃദയ താളം
എനിക്കനുഭവിക്കാനും പറ്റില്ല ....!
.
പൂക്കളും പൂമ്പാറ്റകളുമുണ്ടെങ്കിൽ
എനിക്ക് നിന്റെ
സ്നേഹത്തിന്റെ സൗരഭ്യം
ആസ്വദിക്കാനും കഴിയില്ല ....!
.
ഇനിയെങ്ങാനും
ഇളംകാറ്റുണ്ടെങ്കിൽ
എനിക്ക് നിന്റെ ആത്മാവിന്റെ ഗന്ധം
എന്റെ സിരകളിലേക്കാവാഹിക്കാനും
കഴിയാതെ പോകും ...!
.
അതുകൊണ്ട്
നമുക്കൊരു യാത്ര പോകണം
ഇതൊന്നുമില്ലാത്തൊരിടത്തേക്ക്
നിന്റെയാ കൈകളെന്റെ
കൈക്കുള്ളിൽ ചേർത്തുകൊണ്ട് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, April 26, 2018
കരുത്ത് ....!!!
കരുത്ത് ....!!!
.
കരുത്ത് എന്നത്
കീഴ്പ്പെടുത്താനും
കവർന്നെടുക്കാനും
കരവിരുത് കാണിക്കാനുമുള്ള
അവകാശമല്ല ,
മറിച്ച്
സംരക്ഷിക്കാനും
സൂക്ഷിക്കാനുമുള്ള
അധികാരമുദ്രയാണ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കരുത്ത് എന്നത്
കീഴ്പ്പെടുത്താനും
കവർന്നെടുക്കാനും
കരവിരുത് കാണിക്കാനുമുള്ള
അവകാശമല്ല ,
മറിച്ച്
സംരക്ഷിക്കാനും
സൂക്ഷിക്കാനുമുള്ള
അധികാരമുദ്രയാണ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, April 25, 2018
വിജയിക്കാൻ ...!!!
വിജയിക്കാൻ ...!!!
.
വിജയം എന്നത്
ജയിക്കുന്നവനോ
ജയിപ്പിക്കുന്നവനോ ഉള്ളതല്ല
മറിച്ച്
പരാജയപ്പെടാൻ
ധൈര്യമുള്ളവനുള്ളതാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വിജയം എന്നത്
ജയിക്കുന്നവനോ
ജയിപ്പിക്കുന്നവനോ ഉള്ളതല്ല
മറിച്ച്
പരാജയപ്പെടാൻ
ധൈര്യമുള്ളവനുള്ളതാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, April 23, 2018
മരണശേഷം ...!!!
മരണശേഷം ...!!!
.
മരണ ശേഷമുള്ള
നരകത്തെ കുറിച്ച് പറഞ്ഞുപറഞ്ഞ്
ഈ സ്വർഗ്ഗ തുല്യമായ ജീവിതത്തെ
നരകമാക്കി തീർക്കുന്നവരെ
പിന്നെയെങ്ങനെ സ്വർഗ്ഗത്തിൽ കയറ്റും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
മരണ ശേഷമുള്ള
നരകത്തെ കുറിച്ച് പറഞ്ഞുപറഞ്ഞ്
ഈ സ്വർഗ്ഗ തുല്യമായ ജീവിതത്തെ
നരകമാക്കി തീർക്കുന്നവരെ
പിന്നെയെങ്ങനെ സ്വർഗ്ഗത്തിൽ കയറ്റും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, April 22, 2018
കുട്ടികളോടുള്ള ക്രൂരതകൾ ...!!!
കുട്ടികളോടുള്ള ക്രൂരതകൾ ...!!!
.
സമൂഹത്തിലെ അക്രമ സ്വഭമുള്ളവരിൽ വലിയൊരു ശതമാനവും ഭീരുക്കളോ മനോ വൈകല്യം ഉള്ളവരോ ആയിരിക്കും എന്നത് ഒരു സത്യമാണ്. അതുകൊണ്ടു തന്നെ അത്തരക്കാർ എപ്പോഴും തങ്ങളുടെ ഇരകളായി തിരഞ്ഞെടുക്കുക പാവങ്ങളെയോ, തിരിച്ചു ഉപദ്രവിക്കില്ല എന്ന് ഉറപ്പുള്ളവരെയോ ഒക്കെ ആയിരിക്കും എന്നതും സത്യം. അതുകൊണ്ടു കൂടിയാണ് എപ്പോഴും ആക്രമിക്കപ്പെടുന്നവരിൽ കുട്ടികൾ ഒരു മുഖ്യ സ്ഥാനത്തു വരുന്നതും . ഇത് പണ്ടുമുതലേ ഉള്ള ഒരു സംഭവം തന്നെയുമാണ് താനും .
അക്രമ വാസനയുള്ളവരെ കണ്ടെത്തി അവരെ നേർവഴി നയിക്കാനുള്ള ആധുനിക മാർഗങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നത് ദുഷ്കരമെങ്കിലും അത് ഒരു ആധുനിക പൊതു സമൂഹത്തിന്റെ കടമയുമാണ് മറ്റുള്ളവരുടെ മനോഭാവം മാറ്റാൻ , അവരെ നേർവഴി നടത്താൻ നമുക്ക് കഴിയില്ല എന്ന് നിസ്സാരമായി ചിന്തിച്ച് തള്ളാതെ . തീർച്ചയായും അത് തുടരുന്നതോടൊപ്പം, കുട്ടകളോടുളള ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കാൻ മറ്റു ചില മാർഗങ്ങൾ കൂടി നാം അവലംബിചേ മതിയാവുകയുള്ളൂ . അതിലേറ്റവും പ്രധാനമായതാണ്, തങ്ങളുടെ കുഞ്ഞുങ്ങളെയെങ്കിലും താന്താങ്ങൾ കരുതലോടെ ശ്രദ്ധിക്കുക എന്നത് .
.
അണുകുടുംബങ്ങളിലെ എന്നുമാത്രമല്ലാതെയുള്ള പൊതുവായ കുടുംബ പ്രശ്നങ്ങൾ , സാമൂഹിക പ്രശ്നങ്ങൾ, സാമ്പത്തികം തുടങ്ങി ഒരു അച്ഛനും അമ്മയ്ക്കും തങ്ങളുടെ കുഞ്ഞിനെ ശരിയായ രീതിയിൽ ശ്രദ്ധിക്കാൻ സാധിക്കാത്തതിന് പല കാരണങ്ങൾ ഉണ്ടാകാം. അതിനൊക്കെയുള്ള ന്യായീകരണങ്ങളും ഉണ്ടാകാം . എന്നാൽ അതിനെല്ലാം ഉപരിയായി ഓരോ കുഞ്ഞും തങ്ങളുടെ ഉത്തരവാദിത്വവും കടമയുമാണ് എന്നത് സ്നേഹപൂർവ്വമുള്ള നിർബന്ധമാക്കാൻ സാമൂഹിക വ്യവസ്ഥിതിക്കൊപ്പം, പൊതു സമൂഹത്തിനും തങ്ങളുടേതായ കടമകളുണ്ട് .
.
സർക്കാരോ സമൂഹമോ എല്ലാം ചെയ്യുമെന്നത് മാത്രമല്ലാതെ നാം ഓരോരുത്തരും ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട് അതിൽ ചിലത് , കർശനമായ നിയമങ്ങൾ ഉണ്ടാക്കുക മാത്രമല്ല, അത് കൃത്യമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പു വരുത്തുക . രാഷ്ട്രീയ പാർട്ടികൾ / മത സാമുതായിക സംഘടനകൾ ഇത്തരം അക്രമികളെയെങ്കിലും സഹായിക്കുന്ന സമീപനം കർശനമായും അവസാനിപ്പിക്കുക , സാമൂഹ്യ സംഘടനകൾ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെ സംരക്ഷിക്കാനുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക , കുട്ടികളെ സുരക്ഷിതമല്ലാത്ത ചുറ്റുപാടിൽ തനിച്ചു വിടാതിരിക്കാൻ മാതാ പിതാക്കൾ ശ്രദ്ധിക്കുക , തന്റെ കുട്ടിയെ എന്ന പോലെ മറ്റുള്ളവരുടെ കുട്ടികളെയും ഒന്ന് ശ്രദ്ധിക്കാൻ എങ്കിലും സമൂഹത്തെ ബോധവാന്മാരാക്കുക , മത / സാംസ്കാരിക / കലാലയ കേന്ദ്രങ്ങളിൽ രക്ഷാകർത്താക്കളുടെ ഒരു കൂട്ടായ്മ എല്ലാറ്റിനും ജാഗരൂകരായി മേൽനോട്ടം വഹിക്കാൻ ഉണ്ടാവുക തുടങ്ങി ചെറിയ ചെറിയ കാര്യങ്ങളിലൂടെ മുന്നോട്ടു പോയാൽ തീർച്ചയായും ഇത്തരം ക്രൂരമായ അക്രമപരമ്പരകൾക്കു കടിഞ്ഞാണിടാൻ സാധിക്കുക തന്നെ ചെയ്യും .
.
നമുക്കും ശ്രമിക്കാം, നമ്മുടെ കുട്ടികളെ ശ്രദ്ധിക്കുന്നതോടൊപ്പം മറ്റുകുട്ടികളെയും ശ്രദ്ധിക്കാൻ. കുട്ടികൾക്കെതിരായ അക്രമങ്ങൾക്കെതിരെ നമുക്കും ഒരുമിക്കാം.
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
സമൂഹത്തിലെ അക്രമ സ്വഭമുള്ളവരിൽ വലിയൊരു ശതമാനവും ഭീരുക്കളോ മനോ വൈകല്യം ഉള്ളവരോ ആയിരിക്കും എന്നത് ഒരു സത്യമാണ്. അതുകൊണ്ടു തന്നെ അത്തരക്കാർ എപ്പോഴും തങ്ങളുടെ ഇരകളായി തിരഞ്ഞെടുക്കുക പാവങ്ങളെയോ, തിരിച്ചു ഉപദ്രവിക്കില്ല എന്ന് ഉറപ്പുള്ളവരെയോ ഒക്കെ ആയിരിക്കും എന്നതും സത്യം. അതുകൊണ്ടു കൂടിയാണ് എപ്പോഴും ആക്രമിക്കപ്പെടുന്നവരിൽ കുട്ടികൾ ഒരു മുഖ്യ സ്ഥാനത്തു വരുന്നതും . ഇത് പണ്ടുമുതലേ ഉള്ള ഒരു സംഭവം തന്നെയുമാണ് താനും .
അക്രമ വാസനയുള്ളവരെ കണ്ടെത്തി അവരെ നേർവഴി നയിക്കാനുള്ള ആധുനിക മാർഗങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നത് ദുഷ്കരമെങ്കിലും അത് ഒരു ആധുനിക പൊതു സമൂഹത്തിന്റെ കടമയുമാണ് മറ്റുള്ളവരുടെ മനോഭാവം മാറ്റാൻ , അവരെ നേർവഴി നടത്താൻ നമുക്ക് കഴിയില്ല എന്ന് നിസ്സാരമായി ചിന്തിച്ച് തള്ളാതെ . തീർച്ചയായും അത് തുടരുന്നതോടൊപ്പം, കുട്ടകളോടുളള ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കാൻ മറ്റു ചില മാർഗങ്ങൾ കൂടി നാം അവലംബിചേ മതിയാവുകയുള്ളൂ . അതിലേറ്റവും പ്രധാനമായതാണ്, തങ്ങളുടെ കുഞ്ഞുങ്ങളെയെങ്കിലും താന്താങ്ങൾ കരുതലോടെ ശ്രദ്ധിക്കുക എന്നത് .
.
അണുകുടുംബങ്ങളിലെ എന്നുമാത്രമല്ലാതെയുള്ള പൊതുവായ കുടുംബ പ്രശ്നങ്ങൾ , സാമൂഹിക പ്രശ്നങ്ങൾ, സാമ്പത്തികം തുടങ്ങി ഒരു അച്ഛനും അമ്മയ്ക്കും തങ്ങളുടെ കുഞ്ഞിനെ ശരിയായ രീതിയിൽ ശ്രദ്ധിക്കാൻ സാധിക്കാത്തതിന് പല കാരണങ്ങൾ ഉണ്ടാകാം. അതിനൊക്കെയുള്ള ന്യായീകരണങ്ങളും ഉണ്ടാകാം . എന്നാൽ അതിനെല്ലാം ഉപരിയായി ഓരോ കുഞ്ഞും തങ്ങളുടെ ഉത്തരവാദിത്വവും കടമയുമാണ് എന്നത് സ്നേഹപൂർവ്വമുള്ള നിർബന്ധമാക്കാൻ സാമൂഹിക വ്യവസ്ഥിതിക്കൊപ്പം, പൊതു സമൂഹത്തിനും തങ്ങളുടേതായ കടമകളുണ്ട് .
.
സർക്കാരോ സമൂഹമോ എല്ലാം ചെയ്യുമെന്നത് മാത്രമല്ലാതെ നാം ഓരോരുത്തരും ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട് അതിൽ ചിലത് , കർശനമായ നിയമങ്ങൾ ഉണ്ടാക്കുക മാത്രമല്ല, അത് കൃത്യമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പു വരുത്തുക . രാഷ്ട്രീയ പാർട്ടികൾ / മത സാമുതായിക സംഘടനകൾ ഇത്തരം അക്രമികളെയെങ്കിലും സഹായിക്കുന്ന സമീപനം കർശനമായും അവസാനിപ്പിക്കുക , സാമൂഹ്യ സംഘടനകൾ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെ സംരക്ഷിക്കാനുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക , കുട്ടികളെ സുരക്ഷിതമല്ലാത്ത ചുറ്റുപാടിൽ തനിച്ചു വിടാതിരിക്കാൻ മാതാ പിതാക്കൾ ശ്രദ്ധിക്കുക , തന്റെ കുട്ടിയെ എന്ന പോലെ മറ്റുള്ളവരുടെ കുട്ടികളെയും ഒന്ന് ശ്രദ്ധിക്കാൻ എങ്കിലും സമൂഹത്തെ ബോധവാന്മാരാക്കുക , മത / സാംസ്കാരിക / കലാലയ കേന്ദ്രങ്ങളിൽ രക്ഷാകർത്താക്കളുടെ ഒരു കൂട്ടായ്മ എല്ലാറ്റിനും ജാഗരൂകരായി മേൽനോട്ടം വഹിക്കാൻ ഉണ്ടാവുക തുടങ്ങി ചെറിയ ചെറിയ കാര്യങ്ങളിലൂടെ മുന്നോട്ടു പോയാൽ തീർച്ചയായും ഇത്തരം ക്രൂരമായ അക്രമപരമ്പരകൾക്കു കടിഞ്ഞാണിടാൻ സാധിക്കുക തന്നെ ചെയ്യും .
.
നമുക്കും ശ്രമിക്കാം, നമ്മുടെ കുട്ടികളെ ശ്രദ്ധിക്കുന്നതോടൊപ്പം മറ്റുകുട്ടികളെയും ശ്രദ്ധിക്കാൻ. കുട്ടികൾക്കെതിരായ അക്രമങ്ങൾക്കെതിരെ നമുക്കും ഒരുമിക്കാം.
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, April 16, 2018
മതം .. അതാണ് ... !!!
മതം .. അതാണ് ... !!!
.
കൊന്നവനും
മരിച്ചവനും
കണ്ടുനിൽക്കുന്നവർക്കും
പ്രശ്നം
മതം മാത്രമാണ്
മനുഷ്യത്വമേയല്ല ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കൊന്നവനും
മരിച്ചവനും
കണ്ടുനിൽക്കുന്നവർക്കും
പ്രശ്നം
മതം മാത്രമാണ്
മനുഷ്യത്വമേയല്ല ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, March 29, 2018
പത്തുപേർ ചേർന്നോരോ തൈകൾ നടുമ്പോൾ ...!!!
പത്തുപേർ ചേർന്നോരോ തൈകൾ നടുമ്പോൾ ...!!!
.
ഒരാൾ
ഒരു തൈ വെച്ചാൽ
അതൊരു മരമാകും ...!
.
ഒരാൾ
ഒരു തൈ വെക്കുന്നതും
പത്തുപേർ
പത്തു തൈകൾ വെക്കുന്നതും
നല്ലതു തന്നെ ...!
.
എന്നാൽ
പത്തു പേർ ചേർന്ന്
പത്തു തൈകൾ
ഒരുമിച്ച്
ഒരിടത്തുവെച്ചാൽ
അതൊരു കാടാകും ...!
.
സംരക്ഷിക്കാം
നമുക്ക് നമ്മുടെ
അവശേഷിക്കുന്ന
കാടുകളെയെങ്കിലും ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരാൾ
ഒരു തൈ വെച്ചാൽ
അതൊരു മരമാകും ...!
.
ഒരാൾ
ഒരു തൈ വെക്കുന്നതും
പത്തുപേർ
പത്തു തൈകൾ വെക്കുന്നതും
നല്ലതു തന്നെ ...!
.
എന്നാൽ
പത്തു പേർ ചേർന്ന്
പത്തു തൈകൾ
ഒരുമിച്ച്
ഒരിടത്തുവെച്ചാൽ
അതൊരു കാടാകും ...!
.
സംരക്ഷിക്കാം
നമുക്ക് നമ്മുടെ
അവശേഷിക്കുന്ന
കാടുകളെയെങ്കിലും ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, March 27, 2018
സംരക്ഷിക്കാം, നമ്മുടെ കാടുകളെ ...!!!
സംരക്ഷിക്കാം, നമ്മുടെ കാടുകളെ ...!!!
.
മലകളെയും
കുന്നുകളെയും
പുഴകളെയും
മരങ്ങളെയും
പാടങ്ങളെയും
നീരുറവകളെയും
കുറിച്ചൊക്കെ
വേവലാതിപ്പെടുന്നതിനേക്കാൾ
കൂടുതലായി
നാം വേവലാതിപ്പെടേണ്ടത്
നമ്മുടെ അവശേഷിക്കുന്ന
കാടുകളെക്കുറിച്ചാണ്
കാടുകൾ സംരക്ഷിക്കപ്പെട്ടാൽ
ഇവയൊക്കെയും താനേ
സംരക്ഷിക്കപ്പെടുകയും ചെയ്യും .
പരിശ്രമിക്കാം
നമ്മുടെ അവശേഷിക്കുന്ന
കാടുകളുടെ സംരക്ഷണത്തിനായി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
മലകളെയും
കുന്നുകളെയും
പുഴകളെയും
മരങ്ങളെയും
പാടങ്ങളെയും
നീരുറവകളെയും
കുറിച്ചൊക്കെ
വേവലാതിപ്പെടുന്നതിനേക്കാൾ
കൂടുതലായി
നാം വേവലാതിപ്പെടേണ്ടത്
നമ്മുടെ അവശേഷിക്കുന്ന
കാടുകളെക്കുറിച്ചാണ്
കാടുകൾ സംരക്ഷിക്കപ്പെട്ടാൽ
ഇവയൊക്കെയും താനേ
സംരക്ഷിക്കപ്പെടുകയും ചെയ്യും .
പരിശ്രമിക്കാം
നമ്മുടെ അവശേഷിക്കുന്ന
കാടുകളുടെ സംരക്ഷണത്തിനായി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, March 19, 2018
ഓരോ പെണ്ണും ...!!!
ഓരോ പെണ്ണും ...!!!
.
ഓരോ പെണ്ണും ഓരോ വന്മരങ്ങളുമാണ് ,
ഇലകളും കൊമ്പുകളും
കൊമ്പുകളിൽ നിറയെ
പൂക്കളും പിന്നെ പഴങ്ങളും നിറച്ച് ,
തനിക്കു കീഴിലെ ഓരോ മൺതരിയെയും
തന്റെ വേരുകളാൽ പരസ്പരം ബന്ധിപ്പിച്ചു നിർത്തി
ശുദ്ധവായുവും ആ വായുനിറയെ സുഗന്ധവും നിറച്ച്
പരിലസിക്കുന്ന മഹാ വൃക്ഷങ്ങൾ ...!!!
.
ഓരോ കൊടുങ്കാറ്റിന് മുന്നിലും
തന്റെ ശിഖരങ്ങൾ വളച്ച് അവർ നമസ്കരിക്കുന്നത്
ഓരോ പേമാരിയിലും തങ്ങളുടെ വേരുകളുയർത്തി
അനുഭാവം പ്രകടിപ്പിക്കുന്നത് ,
തന്റെ കഴിവുകേടോ കീഴടങ്ങലോ അല്ലെന്ന്
ആ ഓരോ മഹാമാരിക്കും കൊടുങ്കാറ്റിനും ശേഷവും
വർധിത വീര്യത്തോടെ തലയുയർത്തി നിന്നുകൊണ്ട്
വിളിച്ചുപറയാൻ കൂടി വേണ്ടിയാണ് .....!
.
ഓരോ പൂക്കളും ഓരോ പഴങ്ങളും
വ്യത്യസ്തമാകുന്നതുപോലെ
ഓരോ മരങ്ങളും വ്യത്യസ്തമാണ് എന്നതിലല്ലാതെ
അവയോരോന്നും അനിവാര്യതകൂടിയാണെന്ന്
ഉറപ്പിച്ചു പറയാൻ കൂടി വേണ്ടി
വീണ്ടും ഓരോ പെണ്ണും
ഓരോ വന്മരങ്ങൾ തന്നെയുമാകുന്നു ....!
.
തന്നെത്തന്നെ ചേർത്തുനിർത്തി
തനിക്കു ചുറ്റും കൂട്ട് കൂട്ടി
തന്നെയും തനിക്കു ചുറ്റിനെയും
ചേർത്ത് സംരക്ഷിച്ചുനിർത്തി
ഒറ്റയിൽനിന്നും ഇരട്ടയിൽനിന്നും
ജീവനത്തിന്റെ , അതിജീവനത്തിന്റെ
ഒരു മഹാവനം തന്നെ സൃഷ്ടിച്ചെടുക്കുന്ന
അത്ഭുതവും അതുല്യതയുമാകുന്നു ....!
.
ബുദ്ധന് വരെ ബോധോദയം നൽകാൻ മാത്രം
പ്രാപ്തിയുള്ള ബോധി വൃക്ഷങ്ങളായും ,
കൊമ്പുകൾ വിരിച്ച് വേരുകൾ വിടർത്തി,
അനശ്വരതയോടെ, ആത്മാഭിമാനത്തോടെ,
തനിക്കു ശേഷവും തന്റെ തുടർച്ചയായി
താൻ തന്നെയാകുന്ന തൈമരങ്ങളുണ്ടാകാൻ കൂടി വേണ്ടിയും
ഓരോ പെണ്ണും ഓരോ വന്മരങ്ങളുമാകുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഓരോ പെണ്ണും ഓരോ വന്മരങ്ങളുമാണ് ,
ഇലകളും കൊമ്പുകളും
കൊമ്പുകളിൽ നിറയെ
പൂക്കളും പിന്നെ പഴങ്ങളും നിറച്ച് ,
തനിക്കു കീഴിലെ ഓരോ മൺതരിയെയും
തന്റെ വേരുകളാൽ പരസ്പരം ബന്ധിപ്പിച്ചു നിർത്തി
ശുദ്ധവായുവും ആ വായുനിറയെ സുഗന്ധവും നിറച്ച്
പരിലസിക്കുന്ന മഹാ വൃക്ഷങ്ങൾ ...!!!
.
ഓരോ കൊടുങ്കാറ്റിന് മുന്നിലും
തന്റെ ശിഖരങ്ങൾ വളച്ച് അവർ നമസ്കരിക്കുന്നത്
ഓരോ പേമാരിയിലും തങ്ങളുടെ വേരുകളുയർത്തി
അനുഭാവം പ്രകടിപ്പിക്കുന്നത് ,
തന്റെ കഴിവുകേടോ കീഴടങ്ങലോ അല്ലെന്ന്
ആ ഓരോ മഹാമാരിക്കും കൊടുങ്കാറ്റിനും ശേഷവും
വർധിത വീര്യത്തോടെ തലയുയർത്തി നിന്നുകൊണ്ട്
വിളിച്ചുപറയാൻ കൂടി വേണ്ടിയാണ് .....!
.
ഓരോ പൂക്കളും ഓരോ പഴങ്ങളും
വ്യത്യസ്തമാകുന്നതുപോലെ
ഓരോ മരങ്ങളും വ്യത്യസ്തമാണ് എന്നതിലല്ലാതെ
അവയോരോന്നും അനിവാര്യതകൂടിയാണെന്ന്
ഉറപ്പിച്ചു പറയാൻ കൂടി വേണ്ടി
വീണ്ടും ഓരോ പെണ്ണും
ഓരോ വന്മരങ്ങൾ തന്നെയുമാകുന്നു ....!
.
തന്നെത്തന്നെ ചേർത്തുനിർത്തി
തനിക്കു ചുറ്റും കൂട്ട് കൂട്ടി
തന്നെയും തനിക്കു ചുറ്റിനെയും
ചേർത്ത് സംരക്ഷിച്ചുനിർത്തി
ഒറ്റയിൽനിന്നും ഇരട്ടയിൽനിന്നും
ജീവനത്തിന്റെ , അതിജീവനത്തിന്റെ
ഒരു മഹാവനം തന്നെ സൃഷ്ടിച്ചെടുക്കുന്ന
അത്ഭുതവും അതുല്യതയുമാകുന്നു ....!
.
ബുദ്ധന് വരെ ബോധോദയം നൽകാൻ മാത്രം
പ്രാപ്തിയുള്ള ബോധി വൃക്ഷങ്ങളായും ,
കൊമ്പുകൾ വിരിച്ച് വേരുകൾ വിടർത്തി,
അനശ്വരതയോടെ, ആത്മാഭിമാനത്തോടെ,
തനിക്കു ശേഷവും തന്റെ തുടർച്ചയായി
താൻ തന്നെയാകുന്ന തൈമരങ്ങളുണ്ടാകാൻ കൂടി വേണ്ടിയും
ഓരോ പെണ്ണും ഓരോ വന്മരങ്ങളുമാകുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, March 12, 2018
കർഷകർക്കൊപ്പം ...!!!
കർഷകർക്കൊപ്പം ,
പണിയെടുക്കുന്നവർക്കൊപ്പം ,
എന്റെയും വിശപ്പകറ്റുന്നവർക്കൊപ്പം ,
മണ്ണിന്റെ അവകാശികൾക്കുമൊപ്പം
ഈ ഞാനും ...!!!
പണിയെടുക്കുന്നവർക്കൊപ്പം ,
എന്റെയും വിശപ്പകറ്റുന്നവർക്കൊപ്പം ,
മണ്ണിന്റെ അവകാശികൾക്കുമൊപ്പം
ഈ ഞാനും ...!!!
Sunday, March 11, 2018
ഒറ്റ ദൈവങ്ങൾ ...!!!
ഒറ്റ ദൈവങ്ങൾ ...!!!
.
ആകെ
ഒരു ദൈവമേ ഉള്ളൂ എന്നാണ്
അവരോരോരുത്തരും
എന്നോട് പറയുന്നത് ...!
.
പിന്നെ,
ആ ഒരു ദൈവത്തിൽ മാത്രം
വിശ്വസിക്കാനും
അവരെന്നോട്
ആവശ്യപ്പെടുന്നു ...!
.
അതിനു തയ്യാറായി
ഞാൻ ചെല്ലുമ്പോൾ
അവരോരോരുത്തരും പറയുന്നത്
അവരവരുടെ
ഒറ്റക്കൊറ്റയ്ക്കുള്ള
ഓരോ ദൈവങ്ങളെക്കുറിച്ചും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ആകെ
ഒരു ദൈവമേ ഉള്ളൂ എന്നാണ്
അവരോരോരുത്തരും
എന്നോട് പറയുന്നത് ...!
.
പിന്നെ,
ആ ഒരു ദൈവത്തിൽ മാത്രം
വിശ്വസിക്കാനും
അവരെന്നോട്
ആവശ്യപ്പെടുന്നു ...!
.
അതിനു തയ്യാറായി
ഞാൻ ചെല്ലുമ്പോൾ
അവരോരോരുത്തരും പറയുന്നത്
അവരവരുടെ
ഒറ്റക്കൊറ്റയ്ക്കുള്ള
ഓരോ ദൈവങ്ങളെക്കുറിച്ചും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, March 7, 2018
പ്രണയം എന്നത് ...!!!
പ്രണയം എന്നത് ...!!!
.
പ്രണയം എന്നത്
ഒരു വ്യവഹാരമല്ല
കൊടുക്കുന്നത് പോലെ
തിരിച്ചു കിട്ടണമെന്ന്
പ്രതീക്ഷിക്കാൻ ...!
.
തീർച്ചയായും
മറിച്ചതൊരു
അനുഭവമാണ്
തന്നിലേക്ക്
തന്നെത്തന്നെ ചേർക്കുന്ന
ആത്മ നിർവൃതിയുടെ
അമൂല്യമായൊരനുഭവം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
പ്രണയം എന്നത്
ഒരു വ്യവഹാരമല്ല
കൊടുക്കുന്നത് പോലെ
തിരിച്ചു കിട്ടണമെന്ന്
പ്രതീക്ഷിക്കാൻ ...!
.
തീർച്ചയായും
മറിച്ചതൊരു
അനുഭവമാണ്
തന്നിലേക്ക്
തന്നെത്തന്നെ ചേർക്കുന്ന
ആത്മ നിർവൃതിയുടെ
അമൂല്യമായൊരനുഭവം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, March 1, 2018
ആദിവാസി സ്നേഹം ...!!!
ആദിവാസി സ്നേഹം ...!!!
.
എല്ലാവരെയും പോലെ
ആദിവാസികളോട് /
കാനന വാസികളോട് പ്രത്യേകിച്ച്
എനിക്കും സ്നേഹമാണ് ,
അടങ്ങാത്ത സ്നേഹം .....!
.
വർഷാവർഷം വലിയ തുകകൾ
അവർക്കുവേണ്ടി വകയിരുത്തുന്ന
സർക്കാരുകളെയും ഉദ്യോഗസ്ഥരയെയും പോലെ
അവരെ മതം മാറ്റാൻ മാത്രം
ഇറങ്ങി തിരിക്കുന്നവരെ പോലെ
അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച
സാമൂഹിക സംഘടനകളെ പോലെ
അവരുടെ വിലപ്പെട്ട അറിവുകൾ
മോഷ്ടിച്ചെടുക്കുന്ന വലിയ കമ്പനികളെ പോലെ
അവർക്കുവേണ്ടി കഥകളും കവിതകളും എഴുതി
കണ്ണീർ വാർക്കുന്ന സാംസ്കാരിക നായകരെ പോലെ
എനിക്കും അവരോട് അടങ്ങാത്ത സ്നേഹമാണ് ...!
.
എന്റെ സ്‌നേഹത്തിൽ പക്ഷെ
പകുതിയിലേറെയും
അവരുടെ ഭൂമിയോടാണ്
പിന്നെ അവരുടെ കുഞ്ഞു പെണ്ണുങ്ങളോടും
അവരുടെ വന വിഭവങ്ങളോടും
ബാക്കി സ്നേഹം
അവരെ സ്നേഹിക്കുന്നു എന്ന് കാണിക്കുക വഴി
എനിക്ക് കിട്ടുന്ന പ്രശസ്തിയിലുമാണ് ...!
.
ഇങ്ങിനെ എന്റെ സ്നേഹമൊക്കെ
പലയിടത്തും പകുത്തു പോയതിനുശേഷം
ആ മനുഷ്യക്കോലങ്ങളെ സ്നേഹിക്കാൻ
എന്റ്റെ കയ്യിൽ സ്നേഹം അവശേഷിക്കുന്നില്ലെങ്കിൽ
അതെങ്ങിനെ എന്റെ തെറ്റാവും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എല്ലാവരെയും പോലെ
ആദിവാസികളോട് /
കാനന വാസികളോട് പ്രത്യേകിച്ച്
എനിക്കും സ്നേഹമാണ് ,
അടങ്ങാത്ത സ്നേഹം .....!
.
വർഷാവർഷം വലിയ തുകകൾ
അവർക്കുവേണ്ടി വകയിരുത്തുന്ന
സർക്കാരുകളെയും ഉദ്യോഗസ്ഥരയെയും പോലെ
അവരെ മതം മാറ്റാൻ മാത്രം
ഇറങ്ങി തിരിക്കുന്നവരെ പോലെ
അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച
സാമൂഹിക സംഘടനകളെ പോലെ
അവരുടെ വിലപ്പെട്ട അറിവുകൾ
മോഷ്ടിച്ചെടുക്കുന്ന വലിയ കമ്പനികളെ പോലെ
അവർക്കുവേണ്ടി കഥകളും കവിതകളും എഴുതി
കണ്ണീർ വാർക്കുന്ന സാംസ്കാരിക നായകരെ പോലെ
എനിക്കും അവരോട് അടങ്ങാത്ത സ്നേഹമാണ് ...!
.
എന്റെ സ്‌നേഹത്തിൽ പക്ഷെ
പകുതിയിലേറെയും
അവരുടെ ഭൂമിയോടാണ്
പിന്നെ അവരുടെ കുഞ്ഞു പെണ്ണുങ്ങളോടും
അവരുടെ വന വിഭവങ്ങളോടും
ബാക്കി സ്നേഹം
അവരെ സ്നേഹിക്കുന്നു എന്ന് കാണിക്കുക വഴി
എനിക്ക് കിട്ടുന്ന പ്രശസ്തിയിലുമാണ് ...!
.
ഇങ്ങിനെ എന്റെ സ്നേഹമൊക്കെ
പലയിടത്തും പകുത്തു പോയതിനുശേഷം
ആ മനുഷ്യക്കോലങ്ങളെ സ്നേഹിക്കാൻ
എന്റ്റെ കയ്യിൽ സ്നേഹം അവശേഷിക്കുന്നില്ലെങ്കിൽ
അതെങ്ങിനെ എന്റെ തെറ്റാവും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, February 28, 2018
അണികളോട് ...!!!
അണികളോട് ...!!!
.
വെട്ടിയും
കുത്തിയും
ബോംബെറിഞ്ഞും
എതിരാളികളെ കൊല്ലിക്കുന്ന
നേതാക്കന്മാരുടെ
മക്കളോ ബന്ധുക്കളോ
അങ്ങിനെയൊരക്രമത്തിൽ
കൊല്ലപ്പെടും വരേയും
അക്രമത്തിന്റെ ഉത്തരവാദിത്വം
പാർട്ടികളുടെ
നേതൃത്വത്തിൽ എത്തുംവരെയും
മാത്രമേ ഉള്ളു
ഏതൊരു രാഷ്ട്രീയ കൊലപാതകവും
എന്നതൊരു യാഥാർഥ്യമായിരിക്കെ
നഷ്ട്ടം പിന്നെയും
കൊല്ലപ്പെടുന്നവരുടെ
കുടുംബത്തിന് മാത്രമെന്ന്
എന്നാണ് ഇനിയീ
അണികൾ തിരിച്ചറിയുക ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വെട്ടിയും
കുത്തിയും
ബോംബെറിഞ്ഞും
എതിരാളികളെ കൊല്ലിക്കുന്ന
നേതാക്കന്മാരുടെ
മക്കളോ ബന്ധുക്കളോ
അങ്ങിനെയൊരക്രമത്തിൽ
കൊല്ലപ്പെടും വരേയും
അക്രമത്തിന്റെ ഉത്തരവാദിത്വം
പാർട്ടികളുടെ
നേതൃത്വത്തിൽ എത്തുംവരെയും
മാത്രമേ ഉള്ളു
ഏതൊരു രാഷ്ട്രീയ കൊലപാതകവും
എന്നതൊരു യാഥാർഥ്യമായിരിക്കെ
നഷ്ട്ടം പിന്നെയും
കൊല്ലപ്പെടുന്നവരുടെ
കുടുംബത്തിന് മാത്രമെന്ന്
എന്നാണ് ഇനിയീ
അണികൾ തിരിച്ചറിയുക ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
Thanking my Gurus ...!!!.
Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...