കാണേണ്ട സ്വപ്‌നങ്ങൾ ...!!!
.
സ്വപ്നം കാണാനാണ്
എല്ലാവരും പറയുന്നത്
എന്നെയും നിങ്ങളെയും
അവരെയും കുറിച്ചുള്ള
നല്ല സ്വപ്‌നങ്ങൾ ...!
.
പക്ഷെ
എനിക്ക് വിതയ്ക്കാൻ
വിത്തുകളില്ല
കൊയ്യാൻ
വയലേലകളും ...!
.
എനിക്ക് കളിക്കാൻ
കളിസ്ഥലങ്ങളില്ല
പാടിനടക്കാൻ
പാട്ടുകളും ...!
.
നെഞ്ചിലെ ചൂടിനും
കാലിലെ തണുപ്പിനും
കൈവിരലുകളിൽ
പകരവുമില്ല ... !
.
ഇനി
ആഗ്രഹമുണ്ടെങ്കിലും
എനിക്ക് കാണാൻ
സ്വപ്നങ്ങളുമില്ല ....!
.
ആകെയുള്ളത്
ഒരു നിറഞ്ഞ ഭാണ്ഡമാണ്
എപ്പോഴും
കാത്തുവെക്കാൻ മാത്രമായി ...!
.
ഹൃദയമുരുകുന്ന
ഈ ചൂടിൽ
വലിയ കെട്ടിടത്തിന്റെ
ഇരുണ്ടകോണിൽ
നാലുകാലുള്ള
ഇരുമ്പു കട്ടിലിന്റെ
മുകളിലത്തെ ചെരുവിൽ
തലയൊന്നു ചായ്ക്കാൻ
സമയം തികയാത്ത
ഞാനെങ്ങനെ
നിങ്ങളെയും
അവരെയും കുറിച്ച്
സ്വപ്‌നങ്ങൾ കാണും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, October 26, 2017
Tuesday, October 24, 2017
വെള്ളം, കുടം , ശേഷവും ...???
വെള്ളം, കുടം , ശേഷവും ...???
.
നിറയാതെ നിറച്ച് ഓരോ കുടങ്ങളിലും വെള്ളം. വെള്ളം, കുന്നിൻ മുകളിലെ വലിയ കുളത്തിൽ നിന്നും. കുന്നിൻ മുകളിലേക്കുള്ള ദൂരം കുന്നിന്റെ താഴ്വാരത്തിന്റെ ചുറ്റളവിന്റെ രണ്ടിരട്ടി. കുന്നിന്മുകളിലേക്കുള്ള വഴി താഴ്വാരത്തുനിന്നും കുത്തനെയും . കുടങ്ങൾക്കുള്ള കനം വെള്ളത്തിന്റെ ഭാരത്തെക്കാൾ പകുതിയും. വെള്ളം കുടത്തിലും, കുടം തോളിലും , കയറ്റം മുകളിലേക്കും ...!
.
വെള്ളം നിറയ്‌ക്കേണ്ടതിനായി കുടങ്ങളും കൊണ്ടുള്ള യാത്ര നന്നേ പുലർച്ചെ. തുടക്കം ഗംഭീരമാക്കാൻ താളവും വാദ്യവും. പോരാത്തതിനൊരു പൂമാല തോരണവും. മുകളിലേക്കുള്ള യാത്രയുടെ ബാക്കി താഴേക്കുള്ള യാത്രയ്ക്കും നീക്കിവെച്ചിരിക്കാം എപ്പോഴും പക്ഷെ . പകൽ യാത്രയോ രാത്രി യാത്രയോ പകരം വെക്കാതെയുമുണ്ടാകും കൂട്ടിനും . എന്നിട്ടും ...!
.
കുന്നിനു താഴെ ജല സ്രോതസ്സുകൾ ധാരാളം . ഒരു വലിയ പുഴ, പിന്നെയൊരു തോട് ചുറ്റിലും നിറയെ കുളങ്ങൾ പിന്നെ കിണറുകളും . മണ്ണിലൂടെ അരിച്ചിറങ്ങി ശുദ്ധത ഉറപ്പു വരുത്തി നിറഞ്ഞു നിൽക്കുന്ന വെള്ളവും . എന്നിട്ടും ആവശ്യം മുകളിലെ കുന്നിൻ മേലെയുള്ള കുളത്തിലെ വെള്ളവും, അതും കുടത്തിൽ ചുമന്നുകൊണ്ട് വന്നു തന്നെയും ...!
.
കുടങ്ങളിൽ വെള്ളം നിറയ്ക്കൽ ഒരു വലിയ ശ്രമമാണ് . കയറിലൂടെ മറ്റൊരു കുടം കുളത്തിലേക്കിട്ട് അതിൽ വെള്ളം നിറയുന്നതുവരെ കാത്തുനിന്ന് , മേലേക്ക് വലിച്ചു കയറ്റി പുറത്തുപോകാതെ നിർത്തി നിർത്തിയൊഴിച്ചുനിറച്ച് നിർവൃതിയോടെ . പക്ഷെ നിറച്ചും നിറയ്ക്കാതെയാകണം അതെന്നു നിര്ബന്ധവും ...!
.
കുടങ്ങൾ താഴെയെത്തിക്കുക എന്നതാണ് പിന്നെയുള്ള പണി . മെല്ലെ തോളിലേറ്റി തട്ടാതെ മുട്ടാതെ, തുള്ളാതെ തുളുമ്പാതെ, വീഴാതെ തളരാതെ വെള്ളം കുടങ്ങളിലൂടെ താഴെയെത്തി, ചുറ്റിലും നോക്കി എല്ലാവരും കാണുന്നെന്നു ഉറപ്പുവരുത്തി, അൽപ്പം ഉയരത്തിൽ കയറിനിന്ന് സർവ്വ ശക്തിയുമെടുത്ത് കുടങ്ങൽ ആകാശത്തേക്കുയർത്തിപ്പിടിച്ച് നിറഞ്ഞ വെള്ളത്തോടെ നിലത്തെറിഞ്ഞ് ഒറ്റയുടക്കൽ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
നിറയാതെ നിറച്ച് ഓരോ കുടങ്ങളിലും വെള്ളം. വെള്ളം, കുന്നിൻ മുകളിലെ വലിയ കുളത്തിൽ നിന്നും. കുന്നിൻ മുകളിലേക്കുള്ള ദൂരം കുന്നിന്റെ താഴ്വാരത്തിന്റെ ചുറ്റളവിന്റെ രണ്ടിരട്ടി. കുന്നിന്മുകളിലേക്കുള്ള വഴി താഴ്വാരത്തുനിന്നും കുത്തനെയും . കുടങ്ങൾക്കുള്ള കനം വെള്ളത്തിന്റെ ഭാരത്തെക്കാൾ പകുതിയും. വെള്ളം കുടത്തിലും, കുടം തോളിലും , കയറ്റം മുകളിലേക്കും ...!
.
വെള്ളം നിറയ്‌ക്കേണ്ടതിനായി കുടങ്ങളും കൊണ്ടുള്ള യാത്ര നന്നേ പുലർച്ചെ. തുടക്കം ഗംഭീരമാക്കാൻ താളവും വാദ്യവും. പോരാത്തതിനൊരു പൂമാല തോരണവും. മുകളിലേക്കുള്ള യാത്രയുടെ ബാക്കി താഴേക്കുള്ള യാത്രയ്ക്കും നീക്കിവെച്ചിരിക്കാം എപ്പോഴും പക്ഷെ . പകൽ യാത്രയോ രാത്രി യാത്രയോ പകരം വെക്കാതെയുമുണ്ടാകും കൂട്ടിനും . എന്നിട്ടും ...!
.
കുന്നിനു താഴെ ജല സ്രോതസ്സുകൾ ധാരാളം . ഒരു വലിയ പുഴ, പിന്നെയൊരു തോട് ചുറ്റിലും നിറയെ കുളങ്ങൾ പിന്നെ കിണറുകളും . മണ്ണിലൂടെ അരിച്ചിറങ്ങി ശുദ്ധത ഉറപ്പു വരുത്തി നിറഞ്ഞു നിൽക്കുന്ന വെള്ളവും . എന്നിട്ടും ആവശ്യം മുകളിലെ കുന്നിൻ മേലെയുള്ള കുളത്തിലെ വെള്ളവും, അതും കുടത്തിൽ ചുമന്നുകൊണ്ട് വന്നു തന്നെയും ...!
.
കുടങ്ങളിൽ വെള്ളം നിറയ്ക്കൽ ഒരു വലിയ ശ്രമമാണ് . കയറിലൂടെ മറ്റൊരു കുടം കുളത്തിലേക്കിട്ട് അതിൽ വെള്ളം നിറയുന്നതുവരെ കാത്തുനിന്ന് , മേലേക്ക് വലിച്ചു കയറ്റി പുറത്തുപോകാതെ നിർത്തി നിർത്തിയൊഴിച്ചുനിറച്ച് നിർവൃതിയോടെ . പക്ഷെ നിറച്ചും നിറയ്ക്കാതെയാകണം അതെന്നു നിര്ബന്ധവും ...!
.
കുടങ്ങൾ താഴെയെത്തിക്കുക എന്നതാണ് പിന്നെയുള്ള പണി . മെല്ലെ തോളിലേറ്റി തട്ടാതെ മുട്ടാതെ, തുള്ളാതെ തുളുമ്പാതെ, വീഴാതെ തളരാതെ വെള്ളം കുടങ്ങളിലൂടെ താഴെയെത്തി, ചുറ്റിലും നോക്കി എല്ലാവരും കാണുന്നെന്നു ഉറപ്പുവരുത്തി, അൽപ്പം ഉയരത്തിൽ കയറിനിന്ന് സർവ്വ ശക്തിയുമെടുത്ത് കുടങ്ങൽ ആകാശത്തേക്കുയർത്തിപ്പിടിച്ച് നിറഞ്ഞ വെള്ളത്തോടെ നിലത്തെറിഞ്ഞ് ഒറ്റയുടക്കൽ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, October 23, 2017
പിന്നെയും പിന്നെയും , പടികൾ ...!!!
പിന്നെയും പിന്നെയും , പടികൾ ...!!!
.
പടികൾ ... പന്ത്രണ്ടായി തിരിഞ്ഞ് രണ്ടു ചുറ്റി നാലുവഴികളിലൂടെ മുകളിലേക്കും താഴേക്കും . മുകളിൽ ചെല്ലുമ്പോൾ താഴേക്കും താഴെയെത്തുമ്പോൾ മുകളിലേക്കും വഴികൾ വേറെയും . അപ്പോഴൊക്കെയും പക്ഷെ വശങ്ങളിലേക്ക് പോകാതെ വഴികൾ കാത്ത് നിൽക്കുന്നുമുണ്ട് . എന്നിട്ടും പടികൾ മാത്രം അപ്പോഴും പന്ത്രണ്ടിൽ നിന്നും പന്ത്രണ്ടായി മാത്രം നിലനിൽക്കുകയും ....!
.
നടക്കാനും ഓടാനും ചാടിക്കയറാനും തക്ക പാകത്തിൽ വെട്ടിയൊരുക്കി ഏണുകൾ തട്ടാതെ കാലടികൾ നോവാതെ കാത്തുവെച്ച വഴികളിലെ നേരുള്ള പടികൾ ചന്തത്തിൽ ചമച്ചൊരുക്കിയിരിക്കുന്നത് അതിശയകരമായ കയ്യൊതുക്കത്തിലും . കൂട്ടിമുട്ടാതിരിക്കാൻ കണ്ടുമുട്ടാനും കണ്ടുമുട്ടാതിരിക്കാനും , വഴിതെറ്റാതിരിക്കാൻ തിരിച്ചിറങ്ങാതിരിക്കാൻ മറിച്ചു കയറാതിരിക്കാൻ വളയാതിരിക്കാൻ തിരിയാതിരിക്കാനും എല്ലാം വഴികൾ ചേർന്ന പടികൾ ....!
.
പുറകെ വരുന്നവർക്ക് കാത്തുവെക്കാനും കരുതിവെക്കാനും തെറ്റിക്കാനും തിരുത്താനും നിരാശരാക്കാനും പ്രോത്സാഹിപ്പിക്കാനും കൂടി ഉതകും വിധമുള്ള ആ പടികളുടെ ഘടന ആരെയും അമ്പരപ്പിക്കും . തട്ടി വീഴ്ത്താനും വീഴ്ചയിൽ പിടിക്കാനും പിടിക്കപ്പെടാതെ പിടിക്കാതിരിക്കാനും പിടികൊടുക്കാതെയുള്ള അവയുടെ നിർമ്മിതി അതിശയകരം തന്നെ ...!
.
എന്നിട്ടും പിന്നെയും മോഹിപ്പിച്ച് , പിന്നെയും അമ്പരപ്പിച്ച് , പിന്നെയും പ്രതീക്ഷിപ്പിച്ച് പിന്നെയും പിന്നെയും
കയറാനും ഇറങ്ങാനും പടികൾ വേറെയും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
പടികൾ ... പന്ത്രണ്ടായി തിരിഞ്ഞ് രണ്ടു ചുറ്റി നാലുവഴികളിലൂടെ മുകളിലേക്കും താഴേക്കും . മുകളിൽ ചെല്ലുമ്പോൾ താഴേക്കും താഴെയെത്തുമ്പോൾ മുകളിലേക്കും വഴികൾ വേറെയും . അപ്പോഴൊക്കെയും പക്ഷെ വശങ്ങളിലേക്ക് പോകാതെ വഴികൾ കാത്ത് നിൽക്കുന്നുമുണ്ട് . എന്നിട്ടും പടികൾ മാത്രം അപ്പോഴും പന്ത്രണ്ടിൽ നിന്നും പന്ത്രണ്ടായി മാത്രം നിലനിൽക്കുകയും ....!
.
നടക്കാനും ഓടാനും ചാടിക്കയറാനും തക്ക പാകത്തിൽ വെട്ടിയൊരുക്കി ഏണുകൾ തട്ടാതെ കാലടികൾ നോവാതെ കാത്തുവെച്ച വഴികളിലെ നേരുള്ള പടികൾ ചന്തത്തിൽ ചമച്ചൊരുക്കിയിരിക്കുന്നത് അതിശയകരമായ കയ്യൊതുക്കത്തിലും . കൂട്ടിമുട്ടാതിരിക്കാൻ കണ്ടുമുട്ടാനും കണ്ടുമുട്ടാതിരിക്കാനും , വഴിതെറ്റാതിരിക്കാൻ തിരിച്ചിറങ്ങാതിരിക്കാൻ മറിച്ചു കയറാതിരിക്കാൻ വളയാതിരിക്കാൻ തിരിയാതിരിക്കാനും എല്ലാം വഴികൾ ചേർന്ന പടികൾ ....!
.
പുറകെ വരുന്നവർക്ക് കാത്തുവെക്കാനും കരുതിവെക്കാനും തെറ്റിക്കാനും തിരുത്താനും നിരാശരാക്കാനും പ്രോത്സാഹിപ്പിക്കാനും കൂടി ഉതകും വിധമുള്ള ആ പടികളുടെ ഘടന ആരെയും അമ്പരപ്പിക്കും . തട്ടി വീഴ്ത്താനും വീഴ്ചയിൽ പിടിക്കാനും പിടിക്കപ്പെടാതെ പിടിക്കാതിരിക്കാനും പിടികൊടുക്കാതെയുള്ള അവയുടെ നിർമ്മിതി അതിശയകരം തന്നെ ...!
.
എന്നിട്ടും പിന്നെയും മോഹിപ്പിച്ച് , പിന്നെയും അമ്പരപ്പിച്ച് , പിന്നെയും പ്രതീക്ഷിപ്പിച്ച് പിന്നെയും പിന്നെയും
കയറാനും ഇറങ്ങാനും പടികൾ വേറെയും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, October 22, 2017
തൻ - താളവട്ടം ...!!!
തൻ - താളവട്ടം ...!!!
.
ഒരിക്കൽ കൂടി ശ്രമിച്ചിട്ടും ഒന്നുകൂടി കറങ്ങാതിരുന്ന ആ സൂചികൾ അവൾ നിർബന്ധപൂർവ്വം സർവാത്മനാ പറിച്ചെടുത്ത് തനിക്കു വേണ്ടിടത്തു തന്നെ തിരുകി വെച്ച് തിരിച്ചിറങ്ങുമ്പോൾ അവളിൽ ആശ്വാസത്തിന്റെ തേങ്ങൽ . അപ്പോഴും പക്ഷെ നിശ്ചലത തന്റെ അസ്തിത്വത്തിന്റെ അവസാനമെന്ന് ഘടികാരം ഓർമ്മപ്പെടുത്തുന്നത് അവൾക്ക് കേൾക്കേണ്ടിയിരുന്നില്ല തന്നെ ...!
.
ചലിക്കാത്ത സൂചികൾ നോക്കി അവൾ ആ കിടപ്പു തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നു . നഷ്ടപ്പെടലിന്റെ തീക്ഷണത പോലെ നിറഞ്ഞു നീങ്ങുന്ന ഓരോ നിമിഷങ്ങളും അവൾ അറിയാതെയാണ് അവളിലൂടെ ഊർന്നിറങ്ങുന്നതെന്ന് അവൾ അപ്പോഴും ചിന്തിച്ചിരുന്നുമില്ല . അവൾക്കു മുന്നിൽ ആ സൂചികൾ മാത്രം . അവൾക്കു മുന്നിൽ ആ സൂചികൾ തീർക്കാത്ത അവളുടെ സമയവും ....!
.
അവൾക്കു മുന്നിലൂടെ ആ സൂചികൾ ചിലപ്പോൾ കിതക്കുകയും മറ്റു ചിലപ്പോൾ കുതിക്കുകയും ചെയ്തിരുന്നതൊക്കെയും അവളിൽ അസ്വസ്ഥതയാണ് ഉണ്ടാക്കിയിരുന്നത് . അവൾ ആഗ്രഹിച്ചിരുന്നത് എപ്പോഴും നിശ്ചലതയാണെന്ന് എത്രയാവർത്തിച്ചിട്ടും ആ ഘടികാരം മനസ്സിലാക്കിയതുമില്ല . അതാകട്ടെ അപ്പോഴെല്ലാം പെൻഡുലത്തിന്റെ താളത്തിൽ തന്റെ സൂചികളിൽ രാപ്പകലുകളെ നിയന്ത്രിച്ചുകൊണ്ടേയിരുന്നു . അവളുടെ അനുവാദമില്ലാതെ തന്നെ ...!
.
ഇനി ... സ്വസ്ഥമായൊന്നുറങ്ങണം . ഘടികാരത്തിന്റെ സമയം തീർക്കാത്ത നിശ്ചല നിശബ്ദതയിൽ മുഖം പൂഴ്ത്തി . പകലിനും രാത്രിക്കുമിടയിൽ പെന്ഡുലങ്ങൾ ആടുന്നതോർക്കാതെ . വേഗത്തിനും നിശ്ചലതയ്ക്കുമിടയിൽ സൂചികൾ കറങ്ങുന്നതോർക്കാതെ , തന്റെ സമയവും തീർത്ത് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരിക്കൽ കൂടി ശ്രമിച്ചിട്ടും ഒന്നുകൂടി കറങ്ങാതിരുന്ന ആ സൂചികൾ അവൾ നിർബന്ധപൂർവ്വം സർവാത്മനാ പറിച്ചെടുത്ത് തനിക്കു വേണ്ടിടത്തു തന്നെ തിരുകി വെച്ച് തിരിച്ചിറങ്ങുമ്പോൾ അവളിൽ ആശ്വാസത്തിന്റെ തേങ്ങൽ . അപ്പോഴും പക്ഷെ നിശ്ചലത തന്റെ അസ്തിത്വത്തിന്റെ അവസാനമെന്ന് ഘടികാരം ഓർമ്മപ്പെടുത്തുന്നത് അവൾക്ക് കേൾക്കേണ്ടിയിരുന്നില്ല തന്നെ ...!
.
ചലിക്കാത്ത സൂചികൾ നോക്കി അവൾ ആ കിടപ്പു തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നു . നഷ്ടപ്പെടലിന്റെ തീക്ഷണത പോലെ നിറഞ്ഞു നീങ്ങുന്ന ഓരോ നിമിഷങ്ങളും അവൾ അറിയാതെയാണ് അവളിലൂടെ ഊർന്നിറങ്ങുന്നതെന്ന് അവൾ അപ്പോഴും ചിന്തിച്ചിരുന്നുമില്ല . അവൾക്കു മുന്നിൽ ആ സൂചികൾ മാത്രം . അവൾക്കു മുന്നിൽ ആ സൂചികൾ തീർക്കാത്ത അവളുടെ സമയവും ....!
.
അവൾക്കു മുന്നിലൂടെ ആ സൂചികൾ ചിലപ്പോൾ കിതക്കുകയും മറ്റു ചിലപ്പോൾ കുതിക്കുകയും ചെയ്തിരുന്നതൊക്കെയും അവളിൽ അസ്വസ്ഥതയാണ് ഉണ്ടാക്കിയിരുന്നത് . അവൾ ആഗ്രഹിച്ചിരുന്നത് എപ്പോഴും നിശ്ചലതയാണെന്ന് എത്രയാവർത്തിച്ചിട്ടും ആ ഘടികാരം മനസ്സിലാക്കിയതുമില്ല . അതാകട്ടെ അപ്പോഴെല്ലാം പെൻഡുലത്തിന്റെ താളത്തിൽ തന്റെ സൂചികളിൽ രാപ്പകലുകളെ നിയന്ത്രിച്ചുകൊണ്ടേയിരുന്നു . അവളുടെ അനുവാദമില്ലാതെ തന്നെ ...!
.
ഇനി ... സ്വസ്ഥമായൊന്നുറങ്ങണം . ഘടികാരത്തിന്റെ സമയം തീർക്കാത്ത നിശ്ചല നിശബ്ദതയിൽ മുഖം പൂഴ്ത്തി . പകലിനും രാത്രിക്കുമിടയിൽ പെന്ഡുലങ്ങൾ ആടുന്നതോർക്കാതെ . വേഗത്തിനും നിശ്ചലതയ്ക്കുമിടയിൽ സൂചികൾ കറങ്ങുന്നതോർക്കാതെ , തന്റെ സമയവും തീർത്ത് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, October 19, 2017
പ്രണയം ഇങ്ങിനെയുമാണ് ...!!!
പ്രണയം ഇങ്ങിനെയുമാണ് ...!!!
.
പ്രണയം എന്നാൽ
ഒരു സമർപ്പണവുമാണ്
സർവ്വവും ഉപേക്ഷിച്ച്
സ്വയം ഉപേക്ഷിച്ച്
തന്നെത്തന്നെയുള്ള
സ്വയം സമർപ്പണം ....!
.
അവിടെ
കൊടുക്കൽ
വാങ്ങലുകളില്ല
പ്രതീക്ഷയും
നിരാശയുമില്ല
കൂടിച്ചേരലും
വേർപിരിയലുമില്ല ....!
.
ദേഹവും ദേഹിയുമില്ലാതെ
കാമനകളും കല്പിതങ്ങളുമില്ലാതെ
നിറങ്ങളും സുഗന്ധങ്ങളുമില്ലാതെ
നിഷ്കാമമായ പ്രണയം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
പ്രണയം എന്നാൽ
ഒരു സമർപ്പണവുമാണ്
സർവ്വവും ഉപേക്ഷിച്ച്
സ്വയം ഉപേക്ഷിച്ച്
തന്നെത്തന്നെയുള്ള
സ്വയം സമർപ്പണം ....!
.
അവിടെ
കൊടുക്കൽ
വാങ്ങലുകളില്ല
പ്രതീക്ഷയും
നിരാശയുമില്ല
കൂടിച്ചേരലും
വേർപിരിയലുമില്ല ....!
.
ദേഹവും ദേഹിയുമില്ലാതെ
കാമനകളും കല്പിതങ്ങളുമില്ലാതെ
നിറങ്ങളും സുഗന്ധങ്ങളുമില്ലാതെ
നിഷ്കാമമായ പ്രണയം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, October 11, 2017
ഉത്തരവും ചോദ്യവും തമ്മിൽ ...!!!
ഉത്തരവും ചോദ്യവും തമ്മിൽ ...!!!
.
ഉത്തരവും ചോദ്യവും തമ്മിൽ
അഭേദ്യമായൊരു
രക്തബന്ധമുണ്ടാകണമെന്നാണ്
ദോഷൈകദൃക്കുകൾ പോലും
വീമ്പു പറയുന്നത് ...!
.
എന്നാൽ
ചോദ്യത്തിൽ ഉത്തരവും
ഉത്തരത്തിൽ ചോദ്യവും
പരസ്പരം
ഒളിപ്പിച്ചുവെക്കുമ്പോൾ
അല്ലെങ്കിൽ
ഉത്തരമില്ലാത്ത ചോദ്യവും
ചോദ്യമില്ലാത്ത ഉത്തരവും
ധാരാളമാകുമ്പോൾ
പിന്നെ
ചോദ്യവും ഉത്തരവും തമ്മിൽ
ബന്ധമുണ്ടായാലെന്ത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഉത്തരവും ചോദ്യവും തമ്മിൽ
അഭേദ്യമായൊരു
രക്തബന്ധമുണ്ടാകണമെന്നാണ്
ദോഷൈകദൃക്കുകൾ പോലും
വീമ്പു പറയുന്നത് ...!
.
എന്നാൽ
ചോദ്യത്തിൽ ഉത്തരവും
ഉത്തരത്തിൽ ചോദ്യവും
പരസ്പരം
ഒളിപ്പിച്ചുവെക്കുമ്പോൾ
അല്ലെങ്കിൽ
ഉത്തരമില്ലാത്ത ചോദ്യവും
ചോദ്യമില്ലാത്ത ഉത്തരവും
ധാരാളമാകുമ്പോൾ
പിന്നെ
ചോദ്യവും ഉത്തരവും തമ്മിൽ
ബന്ധമുണ്ടായാലെന്ത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, October 4, 2017
പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദ ....!!!
പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദ ....!!!
.
അദ്ദേഹത്തിന്റെ കാൽക്കൽ മനസ്സുകൊണ്ട് നമിച്ചുകൊണ്ട് നിസ്സഹായയായി കിടക്കുകയായിരുന്നു അവൾ അന്നേരമത്രയും . ആ കാലുകളിൽ കണ്ണുനീരിനാൽ തന്റെ ഹൃദയം തന്നെ സമർപ്പിച്ചുകൊണ്ട് നിറഞ്ഞ മനസ്സോടെ അദ്ദേഹത്തെ തന്നെ നിശബ്ദമായി നോക്കിക്കൊണ്ട് . ഏറെ ശ്രദ്ധയോടെ ഏറെ കരുതലോടെ അതിലുമേറെ ഇഷ്ടത്തോടെ ഒട്ടും അറപ്പോ വെറുപ്പോ കൂടാതെ തന്റെ ശരീരത്തിലെ ഓരോ അണുവിലെയും വൃത്തികേടുകളൊക്കെ മെല്ലെ താൻ പോലുമറിയാത്തപോലെ തുടച്ചെടുത്ത് അനക്കമറ്റ തന്നെ നിത്യവും രണ്ടുനേരം വൃത്തിയാക്കിക്കൊണ്ടിരുന്ന അദ്ദേഹത്തെ എങ്ങിനെയാണ് താൻ നമിക്കാതിരിക്കുക ...!
.
തിരക്കിൽ നിന്നും തിരക്കിലേക്ക് ആധിപിടിച്ച മനസ്സുമായി എന്നും നിർത്താതെ ഓടിക്കൊണ്ടേയിരുന്നിരുന്ന അദ്ദേഹം എപ്പോഴും ഒരിടവേളയുണ്ടാക്കി നിറഞ്ഞ കുസൃതിയുമായി ആരുംകാണാതെ മക്കളുടെയും അമ്മയുടെയും കണ്ണുവെട്ടിച്ച് തന്നെയും പൊക്കിയെടുത്ത് ബെഡ്റൂമിലേക്ക് ഓടിയെത്തുമ്പോൾ , അതുവരെയുള്ള പണിത്തിരക്കിനിടയിൽ താൻ അന്ന് കുളിച്ചിട്ടില്ലെന്നറിഞ്ഞാൽ തന്നെയൊന്നു തൊടുകപോലും ചെയ്യാതെ ആ ബെഡിലേക്കിട്ട് ഒരു കുസൃതിച്ചിരിയോടെ തിരിച്ചുപോയിരുന്ന വൃത്തി രാക്ഷസനായ ആളാണ് ഇതെന്ന് തനിക്കെങ്ങിനെയാണ് മറക്കാൻ പറ്റുക .....!
.
അനുഭവിപ്പിക്കുന്ന ഓരോ നിമിഷവും സ്വർഗ്ഗ തുല്യമാക്കുന്ന അദ്ദേഹം തന്റെ ശരീരത്തിലെ ഓരോ അണുവും ആസ്വദിച്ചർമ്മാദിച്ചിരുന്നത് എന്തൊരാവേശത്തോടെയാണ് താൻ ഓരോ തവണയും അനുഭവിച്ചിരുന്നത് എന്നോർക്കുമ്പോൾ ഇപ്പോഴും ഓരോ രോമങ്ങളും എഴുന്നേറ്റു നിൽക്കുന്നതും താനറിയുന്നു . ഒഴിവുണ്ടാക്കിയെടുക്കുന്ന ഇട ദിവസങ്ങളിൽ കുളിമുറിയും അടുക്കളയും ഇരിപ്പുമുറിയും കിടപ്പുമുറിയും രാസലീലകളിൽ നിറച്ച് സ്വർഗ്ഗീയ മണിയറകളാക്കിയിരുന്നത് ഒരിക്കലും തീരാത്ത
വിശ്വാസത്തോടെയും സ്നേഹത്തോടെയുമായിരുന്നല്ലോ എന്നത് ഒരു തേങ്ങലോടെ അവൾ അപ്പോൾ ഓർത്തെടുത്തു ...!
.
തന്റെ ഇഷ്ടങ്ങൾക്ക് എന്നും പ്രാധാന്യം നൽകി തന്റെ താത്‌പര്യങ്ങൾക്ക് വിരുദ്ധമായി യാതൊന്നിനും നിർബന്ധിക്കാതെ തന്നിലൂടെ സ്വയം ആനന്ദമൂർച്ഛയിലെത്തുമായിരുന്ന അദ്ദേഹത്തിന്റെ ആ വലിയ മനസ്സ് തനിക്കെന്നും വിസ്മയമായിരുന്നു . അദ്ദേഹത്തിന് മതിവരുവോളം തന്നെ ഉപയോഗിക്കുമ്പോഴും അത് തനിക്കും സ്വയം ഉപയോഗപ്പെടുത്തിക്കൊണ്ടുകൂടിയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ താൻ എത്രയോവട്ടം അഭിമാനം കൊണ്ടിരിക്കുന്നു ....!
.
ആഗ്രഹങ്ങൾ ഒരിക്കലും ഒളിച്ചുവെക്കാത്ത , മോഹിക്കുന്നതൊന്നും നടത്താതിരിക്കാറുള്ള കുസൃതിക്കാരനായ ,
കുറുമ്പനും വാശിക്കാരനുമായ അദ്ദേഹമിപ്പോൾ സർവ്വവും ത്യജിച്ച് അദ്ദേഹത്തിന്റെ മനസ്സിനെയും ശരീരത്തെയും സന്യസിക്കാൻ വിട്ടുകൊണ്ട് ഒരു യോഗിയെപോലെ ഇനിയൊരിക്കലും ഒരു ജീവിതമില്ലാത്ത തനിക്കുവേണ്ടിയുള്ള ശുശ്രൂഷയിൽ സർവ്വാത്മനാ ആനന്ദം കണ്ടെത്തുന്നത് എങ്ങിനെയാണ് നമിക്കാതെ നോക്കിയിരിക്കാനാവുക . പുരുഷനെന്നാൽ തന്റെ പാതിയായ സ്ത്രീയുടെ പരമവുമാണെന്ന് അനുഭവിപ്പിക്കുന്ന അദ്ദേഹത്തെ സർവ്വാത്മനാ സാഷ്ടാംഗം നമസ്കരിക്കുന്നു ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അദ്ദേഹത്തിന്റെ കാൽക്കൽ മനസ്സുകൊണ്ട് നമിച്ചുകൊണ്ട് നിസ്സഹായയായി കിടക്കുകയായിരുന്നു അവൾ അന്നേരമത്രയും . ആ കാലുകളിൽ കണ്ണുനീരിനാൽ തന്റെ ഹൃദയം തന്നെ സമർപ്പിച്ചുകൊണ്ട് നിറഞ്ഞ മനസ്സോടെ അദ്ദേഹത്തെ തന്നെ നിശബ്ദമായി നോക്കിക്കൊണ്ട് . ഏറെ ശ്രദ്ധയോടെ ഏറെ കരുതലോടെ അതിലുമേറെ ഇഷ്ടത്തോടെ ഒട്ടും അറപ്പോ വെറുപ്പോ കൂടാതെ തന്റെ ശരീരത്തിലെ ഓരോ അണുവിലെയും വൃത്തികേടുകളൊക്കെ മെല്ലെ താൻ പോലുമറിയാത്തപോലെ തുടച്ചെടുത്ത് അനക്കമറ്റ തന്നെ നിത്യവും രണ്ടുനേരം വൃത്തിയാക്കിക്കൊണ്ടിരുന്ന അദ്ദേഹത്തെ എങ്ങിനെയാണ് താൻ നമിക്കാതിരിക്കുക ...!
.
തിരക്കിൽ നിന്നും തിരക്കിലേക്ക് ആധിപിടിച്ച മനസ്സുമായി എന്നും നിർത്താതെ ഓടിക്കൊണ്ടേയിരുന്നിരുന്ന അദ്ദേഹം എപ്പോഴും ഒരിടവേളയുണ്ടാക്കി നിറഞ്ഞ കുസൃതിയുമായി ആരുംകാണാതെ മക്കളുടെയും അമ്മയുടെയും കണ്ണുവെട്ടിച്ച് തന്നെയും പൊക്കിയെടുത്ത് ബെഡ്റൂമിലേക്ക് ഓടിയെത്തുമ്പോൾ , അതുവരെയുള്ള പണിത്തിരക്കിനിടയിൽ താൻ അന്ന് കുളിച്ചിട്ടില്ലെന്നറിഞ്ഞാൽ തന്നെയൊന്നു തൊടുകപോലും ചെയ്യാതെ ആ ബെഡിലേക്കിട്ട് ഒരു കുസൃതിച്ചിരിയോടെ തിരിച്ചുപോയിരുന്ന വൃത്തി രാക്ഷസനായ ആളാണ് ഇതെന്ന് തനിക്കെങ്ങിനെയാണ് മറക്കാൻ പറ്റുക .....!
.
അനുഭവിപ്പിക്കുന്ന ഓരോ നിമിഷവും സ്വർഗ്ഗ തുല്യമാക്കുന്ന അദ്ദേഹം തന്റെ ശരീരത്തിലെ ഓരോ അണുവും ആസ്വദിച്ചർമ്മാദിച്ചിരുന്നത് എന്തൊരാവേശത്തോടെയാണ് താൻ ഓരോ തവണയും അനുഭവിച്ചിരുന്നത് എന്നോർക്കുമ്പോൾ ഇപ്പോഴും ഓരോ രോമങ്ങളും എഴുന്നേറ്റു നിൽക്കുന്നതും താനറിയുന്നു . ഒഴിവുണ്ടാക്കിയെടുക്കുന്ന ഇട ദിവസങ്ങളിൽ കുളിമുറിയും അടുക്കളയും ഇരിപ്പുമുറിയും കിടപ്പുമുറിയും രാസലീലകളിൽ നിറച്ച് സ്വർഗ്ഗീയ മണിയറകളാക്കിയിരുന്നത് ഒരിക്കലും തീരാത്ത
വിശ്വാസത്തോടെയും സ്നേഹത്തോടെയുമായിരുന്നല്ലോ എന്നത് ഒരു തേങ്ങലോടെ അവൾ അപ്പോൾ ഓർത്തെടുത്തു ...!
.
തന്റെ ഇഷ്ടങ്ങൾക്ക് എന്നും പ്രാധാന്യം നൽകി തന്റെ താത്‌പര്യങ്ങൾക്ക് വിരുദ്ധമായി യാതൊന്നിനും നിർബന്ധിക്കാതെ തന്നിലൂടെ സ്വയം ആനന്ദമൂർച്ഛയിലെത്തുമായിരുന്ന അദ്ദേഹത്തിന്റെ ആ വലിയ മനസ്സ് തനിക്കെന്നും വിസ്മയമായിരുന്നു . അദ്ദേഹത്തിന് മതിവരുവോളം തന്നെ ഉപയോഗിക്കുമ്പോഴും അത് തനിക്കും സ്വയം ഉപയോഗപ്പെടുത്തിക്കൊണ്ടുകൂടിയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ താൻ എത്രയോവട്ടം അഭിമാനം കൊണ്ടിരിക്കുന്നു ....!
.
ആഗ്രഹങ്ങൾ ഒരിക്കലും ഒളിച്ചുവെക്കാത്ത , മോഹിക്കുന്നതൊന്നും നടത്താതിരിക്കാറുള്ള കുസൃതിക്കാരനായ ,
കുറുമ്പനും വാശിക്കാരനുമായ അദ്ദേഹമിപ്പോൾ സർവ്വവും ത്യജിച്ച് അദ്ദേഹത്തിന്റെ മനസ്സിനെയും ശരീരത്തെയും സന്യസിക്കാൻ വിട്ടുകൊണ്ട് ഒരു യോഗിയെപോലെ ഇനിയൊരിക്കലും ഒരു ജീവിതമില്ലാത്ത തനിക്കുവേണ്ടിയുള്ള ശുശ്രൂഷയിൽ സർവ്വാത്മനാ ആനന്ദം കണ്ടെത്തുന്നത് എങ്ങിനെയാണ് നമിക്കാതെ നോക്കിയിരിക്കാനാവുക . പുരുഷനെന്നാൽ തന്റെ പാതിയായ സ്ത്രീയുടെ പരമവുമാണെന്ന് അനുഭവിപ്പിക്കുന്ന അദ്ദേഹത്തെ സർവ്വാത്മനാ സാഷ്ടാംഗം നമസ്കരിക്കുന്നു ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, October 3, 2017
അടുത്ത ജന്മം ...!!!
അടുത്ത ജന്മം ...!!!
.
ഈരേഴുപതിനാലുലകും ചുമക്കുന്ന
ആ ഗർഭപാത്രത്തിൽ പിറക്കണം
ആ അമ്മിഞ്ഞകളിൽ പുരണ്ട
ദാരികന്റെ രക്തം തുടച്ചു കളഞ്ഞ്
എനിക്കെന്റെ
വയറു നിറയെ പാലുകുടിക്കണം
ആ നെഞ്ചിലെ എരിയുന്ന കനലിൽ
എന്റെ കണ്ണുനീർ
ബാഷ്പീകരിക്കണം
ആ കണ്ണുകളിലെ കത്തുന്ന തീയിൽ
എന്റെ നെഞ്ചകം ചുട്ടെടുക്കണം
ആ കൈകളിലെ രൗദ്രതയിൽ
എന്നിലെനിക്കാവേശം നിറയ്ക്കണം
ആ കാലുകളിലെ ചടുലതയിൽ
എനിക്കെന്റെ ജീവിതതാളം പിടിക്കണം
എന്നിട്ട്
തലയോട്ടിമാലകൾ കൊരുത്തൊരാ
പിടയ്ക്കുന്ന മാറിൽ ചേർന്നൊന്നുറങ്ങണം
ശാന്തമായൊരിക്കലെങ്കിലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഈരേഴുപതിനാലുലകും ചുമക്കുന്ന
ആ ഗർഭപാത്രത്തിൽ പിറക്കണം
ആ അമ്മിഞ്ഞകളിൽ പുരണ്ട
ദാരികന്റെ രക്തം തുടച്ചു കളഞ്ഞ്
എനിക്കെന്റെ
വയറു നിറയെ പാലുകുടിക്കണം
ആ നെഞ്ചിലെ എരിയുന്ന കനലിൽ
എന്റെ കണ്ണുനീർ
ബാഷ്പീകരിക്കണം
ആ കണ്ണുകളിലെ കത്തുന്ന തീയിൽ
എന്റെ നെഞ്ചകം ചുട്ടെടുക്കണം
ആ കൈകളിലെ രൗദ്രതയിൽ
എന്നിലെനിക്കാവേശം നിറയ്ക്കണം
ആ കാലുകളിലെ ചടുലതയിൽ
എനിക്കെന്റെ ജീവിതതാളം പിടിക്കണം
എന്നിട്ട്
തലയോട്ടിമാലകൾ കൊരുത്തൊരാ
പിടയ്ക്കുന്ന മാറിൽ ചേർന്നൊന്നുറങ്ങണം
ശാന്തമായൊരിക്കലെങ്കിലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, September 27, 2017
ആദിയും വ്യാധിയും ....!!!
ആദിയും വ്യാധിയും ....!!!
.
ആകുലതകളോടെയും വ്യാകുലതകളോടെയുമാണ് ഞാൻ എന്നും കാലത്തുണരുന്നത് തന്നെ . അങ്ങകലെ ആഫ്രിക്കയിലെയും ഏഷ്യയിലെ മറ്റിടങ്ങളിലെയും സഹോദരങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടോ വെള്ളം കുടിക്കുന്നുണ്ടോ ഉറങ്ങുന്നുണ്ടോ ഉണരുന്നുണ്ടോ അപ്പിയിടുന്നുണ്ടോ മൂത്രമൊഴിക്കുന്നുണ്ടോ എന്നൊക്കെയോർത്ത് എനിക്കൊരു സമാധാനനവുമില്ല കുറച്ചുകൂടിയൊന്ന് കിടന്നൊന്നുറങ്ങാൻ . പക്ഷെ എന്റെ തൊട്ട് അയൽക്കാരൻ മുഹമ്മദും അദ്ദേഹത്തിന്റെ കുടുംബവും ആഴ്ചകളായി കൊടും പട്ടിയിലാണെന്ന് ഞാൻ ഒരിക്കലും അറിയുന്നുമില്ല ...!
.
അങ്ങ് ദൂരെ ഉത്തരേന്ത്യയിലെയും പിന്നെ അയൽവക്കത്തും അകലെയുമുള്ള മറ്റു രാജ്യങ്ങളിലെയും എന്റെ സഹോദരിമാരുടെ ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങളുടെയും ആത്മാഭിമാനത്തിന്റെയും ഒക്കെ കാര്യമോർത്ത് ഞാൻ കണ്ണീർ വാർക്കാത്ത ദിവസങ്ങളില്ല . പക്ഷെ എന്റെ ബന്ധു നാരായണേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു പെൺമക്കളും സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത് ഞാൻ അറിഞ്ഞതേയില്ല ...!
.
എനിക്ക് കേട്ടുകേൾവി മാത്രമുള്ള സ്ഥലങ്ങളിലെ ജനാതിപത്യധ്വംസനങ്ങളെ കുറിച്ചും സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ചോർത്തും അവകാശ ലംഘനങ്ങളെക്കുറിച്ചോർത്തും എനിക്ക് പ്രതികരിക്കാനുള്ള ആവേശം പതിന്മടങ്ങു വർദ്ധിച്ച് ഉറക്കം തന്നെ നഷ്ടപ്പെടുമ്പോൾ , എന്റെ, സുഹൃത്തുക്കളുടെ , സഹപ്രവർത്തകരുടെ നീതിനിഷേധത്തെക്കുറിച്ച് അവരുടെ അത്യാവശ്യ ആവശ്യങ്ങൾ പോലും നടപ്പാക്കി കിട്ടാത്തതിനെ കുറിച്ച് ഞാൻ ഒരിക്കലും അറിയുന്നുപോലുമില്ല ...!
.
അയൽനാടുകളിലെ അഴിമതിയെക്കുറിച്ചും അരാചകത്വത്തെക്കുറിച്ചും വായിച്ചറിഞ്ഞ് തിളയ്ക്കുന്ന ചോരയുമായി സമരത്തിനിറങ്ങുന്ന ഞാൻ എന്നും നടക്കുന്ന റോഡ് പുതുതായി പണികഴിപ്പിച്ചയുടനെ പൊട്ടിപ്പൊളിഞ്ഞതും , ആശുപത്രിക്കെട്ടിടം ചോർന്നൊലിക്കുന്നതും നിരാലംബരും നിരാശ്രയരും രോഗികളുമായ അഗതികളുടെ പച്ചരിപോലും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി കയ്യിട്ടുവാരിയെടുക്കുന്നതൊന്നും കാണുന്നതുപോലുമില്ല ...!
.
പരിസ്ഥിതിക്കുവേണ്ടി ജീവൻ തന്നെ ത്യജിക്കാൻ തയ്യാറുള്ള ഞാൻ, വഴിവക്കിലും തൊടിയിലും വീടിന്റെ അടുക്കളയിലും വരെ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും , മുറ്റത്തും കക്കൂസിലും വരെ മഴക്കുഴികൾ കുഴിക്കുകയും അതിന്റെ ചിത്രങ്ങൾ ലോകം മുഴുവൻ ഷെയർ ചെയ്യുകയും ചെയ്ത് അഭിമാനം കൊള്ളുന്നു . പക്ഷെ എന്റെ കാടുകളും കുന്നുകളും പുഴയും തോടും തണ്ണീർത്തടങ്ങളും നശിപ്പിക്കപ്പെടുന്നത് ഞാൻ ഒട്ടും കാണുന്നേയില്ല താനും ....!
.
അങ്ങിനെയങ്ങിനെ മറ്റുള്ളവരെക്കുറിച്ചോർത്തോർത്ത് എന്റെ ആദിയും വ്യാധിയും കൂടിക്കൊണ്ടേയിരിക്കുമ്പോൾ എന്നെക്കുറിച്ചോർമ്മിപ്പിക്കാൻ നിങ്ങളിനി എന്ത് ചെയ്യും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ആകുലതകളോടെയും വ്യാകുലതകളോടെയുമാണ് ഞാൻ എന്നും കാലത്തുണരുന്നത് തന്നെ . അങ്ങകലെ ആഫ്രിക്കയിലെയും ഏഷ്യയിലെ മറ്റിടങ്ങളിലെയും സഹോദരങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടോ വെള്ളം കുടിക്കുന്നുണ്ടോ ഉറങ്ങുന്നുണ്ടോ ഉണരുന്നുണ്ടോ അപ്പിയിടുന്നുണ്ടോ മൂത്രമൊഴിക്കുന്നുണ്ടോ എന്നൊക്കെയോർത്ത് എനിക്കൊരു സമാധാനനവുമില്ല കുറച്ചുകൂടിയൊന്ന് കിടന്നൊന്നുറങ്ങാൻ . പക്ഷെ എന്റെ തൊട്ട് അയൽക്കാരൻ മുഹമ്മദും അദ്ദേഹത്തിന്റെ കുടുംബവും ആഴ്ചകളായി കൊടും പട്ടിയിലാണെന്ന് ഞാൻ ഒരിക്കലും അറിയുന്നുമില്ല ...!
.
അങ്ങ് ദൂരെ ഉത്തരേന്ത്യയിലെയും പിന്നെ അയൽവക്കത്തും അകലെയുമുള്ള മറ്റു രാജ്യങ്ങളിലെയും എന്റെ സഹോദരിമാരുടെ ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങളുടെയും ആത്മാഭിമാനത്തിന്റെയും ഒക്കെ കാര്യമോർത്ത് ഞാൻ കണ്ണീർ വാർക്കാത്ത ദിവസങ്ങളില്ല . പക്ഷെ എന്റെ ബന്ധു നാരായണേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു പെൺമക്കളും സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത് ഞാൻ അറിഞ്ഞതേയില്ല ...!
.
എനിക്ക് കേട്ടുകേൾവി മാത്രമുള്ള സ്ഥലങ്ങളിലെ ജനാതിപത്യധ്വംസനങ്ങളെ കുറിച്ചും സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ചോർത്തും അവകാശ ലംഘനങ്ങളെക്കുറിച്ചോർത്തും എനിക്ക് പ്രതികരിക്കാനുള്ള ആവേശം പതിന്മടങ്ങു വർദ്ധിച്ച് ഉറക്കം തന്നെ നഷ്ടപ്പെടുമ്പോൾ , എന്റെ, സുഹൃത്തുക്കളുടെ , സഹപ്രവർത്തകരുടെ നീതിനിഷേധത്തെക്കുറിച്ച് അവരുടെ അത്യാവശ്യ ആവശ്യങ്ങൾ പോലും നടപ്പാക്കി കിട്ടാത്തതിനെ കുറിച്ച് ഞാൻ ഒരിക്കലും അറിയുന്നുപോലുമില്ല ...!
.
അയൽനാടുകളിലെ അഴിമതിയെക്കുറിച്ചും അരാചകത്വത്തെക്കുറിച്ചും വായിച്ചറിഞ്ഞ് തിളയ്ക്കുന്ന ചോരയുമായി സമരത്തിനിറങ്ങുന്ന ഞാൻ എന്നും നടക്കുന്ന റോഡ് പുതുതായി പണികഴിപ്പിച്ചയുടനെ പൊട്ടിപ്പൊളിഞ്ഞതും , ആശുപത്രിക്കെട്ടിടം ചോർന്നൊലിക്കുന്നതും നിരാലംബരും നിരാശ്രയരും രോഗികളുമായ അഗതികളുടെ പച്ചരിപോലും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി കയ്യിട്ടുവാരിയെടുക്കുന്നതൊന്നും കാണുന്നതുപോലുമില്ല ...!
.
പരിസ്ഥിതിക്കുവേണ്ടി ജീവൻ തന്നെ ത്യജിക്കാൻ തയ്യാറുള്ള ഞാൻ, വഴിവക്കിലും തൊടിയിലും വീടിന്റെ അടുക്കളയിലും വരെ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും , മുറ്റത്തും കക്കൂസിലും വരെ മഴക്കുഴികൾ കുഴിക്കുകയും അതിന്റെ ചിത്രങ്ങൾ ലോകം മുഴുവൻ ഷെയർ ചെയ്യുകയും ചെയ്ത് അഭിമാനം കൊള്ളുന്നു . പക്ഷെ എന്റെ കാടുകളും കുന്നുകളും പുഴയും തോടും തണ്ണീർത്തടങ്ങളും നശിപ്പിക്കപ്പെടുന്നത് ഞാൻ ഒട്ടും കാണുന്നേയില്ല താനും ....!
.
അങ്ങിനെയങ്ങിനെ മറ്റുള്ളവരെക്കുറിച്ചോർത്തോർത്ത് എന്റെ ആദിയും വ്യാധിയും കൂടിക്കൊണ്ടേയിരിക്കുമ്പോൾ എന്നെക്കുറിച്ചോർമ്മിപ്പിക്കാൻ നിങ്ങളിനി എന്ത് ചെയ്യും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, September 24, 2017
രുദ്രാക്ഷം കഴുത്തിലും, മറ്റൊന്ന് മനസ്സിലും ...!!!
രുദ്രാക്ഷം കഴുത്തിലും, മറ്റൊന്ന് മനസ്സിലും ...!!!
.
എല്ലാം
ദൈവം കാണുന്നുണ്ടെന്ന്
എല്ലാവരും പറയുന്നു
എല്ലായ്‌പോഴും ...!
.
അങ്ങിനെയെങ്കിൽ
അത് പറയുന്നവരെയും
കേൾക്കുന്നവരെയും കൂടി
കാണുന്ന ദൈവം
ഇനി എന്ത് ചെയ്യും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എല്ലാം
ദൈവം കാണുന്നുണ്ടെന്ന്
എല്ലാവരും പറയുന്നു
എല്ലായ്‌പോഴും ...!
.
അങ്ങിനെയെങ്കിൽ
അത് പറയുന്നവരെയും
കേൾക്കുന്നവരെയും കൂടി
കാണുന്ന ദൈവം
ഇനി എന്ത് ചെയ്യും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, September 17, 2017
ഇരകൾക്കൊപ്പം , ഞാനും ... !!!
ഇരകൾക്കൊപ്പം , ഞാനും ... !!!
.
ഒരു വേട്ടക്കാരൻ , തന്റെ വ്യക്തിപരമോ മറ്റുള്ളവർക്ക് വേണ്ടിയോ ആയ സ്വാർത്ഥ താത്പര്യത്തിനുവേണ്ടി ഒത്തു കിട്ടുന്ന ഒരവസരത്തിൽ നിഷ്ടൂരം ആക്രമിക്കുന്ന നിരാശ്രയനും നിരാലംബനും നിരപരാധിയുമായ വ്യക്തിയെയാണ് നാം പൊതുവിൽ ഇരയെന്ന് വിവക്ഷിക്കുന്നത് . ..!
.
അതുകൊണ്ട്തന്നെ നീതിബോധവും , മനുഷ്യത്വവും , സത്യസന്ധതയും വ്യക്തിത്വവും കൈമുതലായ ഏതൊരു വ്യക്തിയും സാധാരണയായി നിലനിൽക്കുകയും ഇരകൾക്കൊപ്പമാണ് . അതിനുള്ള ആർജ്ജവം കാണിക്കുക എന്നത് സാമാന്യ തത്വവുമാണ് ...!
.
ഏത് ബാഹ്യ സമ്മർദ്ദത്തിനാലായാലും ഏതൊരു സ്വാർത്ഥ താത്പര്യത്തോടെയായാലും ഇരകളെ തള്ളിപ്പറയുന്നവർ പൊതു സമൂഹത്തിൽ അരാജകത്വവും അനീതിയും അക്രമവും പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കുന്നവർ തന്നെയാണ് എന്നതാണ് എന്റെ അഭിപ്രായം . ..!
.
അങ്ങനെയുള്ളവരെ തള്ളിപ്പറയുന്നതോടൊപ്പം , ധീരതയോടെ പറയുന്നു , ഞാനും ഇരകൾക്കൊപ്പമാണ് എപ്പോഴും എന്ന് . ജാതിയോ, മതമോ , വർണ്ണമോ , ദേശമോ , ഭാഷയോ , രാഷ്ട്രീയമോ , രാഷ്ട്രമോ , വ്യക്തി ബന്ധങ്ങളോ , ലിംഗമോ , ധനമോ നോക്കാതെ ഞാനും എല്ലാ ഇരകൾക്കുമൊപ്പം എപ്പോഴും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരു വേട്ടക്കാരൻ , തന്റെ വ്യക്തിപരമോ മറ്റുള്ളവർക്ക് വേണ്ടിയോ ആയ സ്വാർത്ഥ താത്പര്യത്തിനുവേണ്ടി ഒത്തു കിട്ടുന്ന ഒരവസരത്തിൽ നിഷ്ടൂരം ആക്രമിക്കുന്ന നിരാശ്രയനും നിരാലംബനും നിരപരാധിയുമായ വ്യക്തിയെയാണ് നാം പൊതുവിൽ ഇരയെന്ന് വിവക്ഷിക്കുന്നത് . ..!
.
അതുകൊണ്ട്തന്നെ നീതിബോധവും , മനുഷ്യത്വവും , സത്യസന്ധതയും വ്യക്തിത്വവും കൈമുതലായ ഏതൊരു വ്യക്തിയും സാധാരണയായി നിലനിൽക്കുകയും ഇരകൾക്കൊപ്പമാണ് . അതിനുള്ള ആർജ്ജവം കാണിക്കുക എന്നത് സാമാന്യ തത്വവുമാണ് ...!
.
ഏത് ബാഹ്യ സമ്മർദ്ദത്തിനാലായാലും ഏതൊരു സ്വാർത്ഥ താത്പര്യത്തോടെയായാലും ഇരകളെ തള്ളിപ്പറയുന്നവർ പൊതു സമൂഹത്തിൽ അരാജകത്വവും അനീതിയും അക്രമവും പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കുന്നവർ തന്നെയാണ് എന്നതാണ് എന്റെ അഭിപ്രായം . ..!
.
അങ്ങനെയുള്ളവരെ തള്ളിപ്പറയുന്നതോടൊപ്പം , ധീരതയോടെ പറയുന്നു , ഞാനും ഇരകൾക്കൊപ്പമാണ് എപ്പോഴും എന്ന് . ജാതിയോ, മതമോ , വർണ്ണമോ , ദേശമോ , ഭാഷയോ , രാഷ്ട്രീയമോ , രാഷ്ട്രമോ , വ്യക്തി ബന്ധങ്ങളോ , ലിംഗമോ , ധനമോ നോക്കാതെ ഞാനും എല്ലാ ഇരകൾക്കുമൊപ്പം എപ്പോഴും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, September 13, 2017
കണ്ണനാകണം, എനിക്കും ...!!!
കണ്ണനാകണം, എനിക്കും ...!!!
.
കണ്ണനാകണം എനിക്കും -
എന്റെ രാധയുടെ ,
ഗോപികമാരുടെ ,
കുചേലന്റെ ,
ദേവകീ യശോദമാരുടെ ,
പിന്നെയാ പ്രിയസഖി -
ദ്രൗപതിയുടെയും ...!
.
എനിക്കും
ദൂതനാകണം
തോഴനാകണം
ചോരനും
പിന്നെ
തേരാളിയും .... !
.
പർവ്വതം കുടയാക്കണം
കാളിയന്റെ വിഷമെടുക്കണം
കംസനെ കൊല്ലണം
പിന്നെയൊരു
മഹായുദ്ധവും ചെയ്യണം ...!
.
പക്ഷെ
എനിക്കൊരു രണഭൂമിയില്ല
പിന്നെ, പടയാളികളും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കണ്ണനാകണം എനിക്കും -
എന്റെ രാധയുടെ ,
ഗോപികമാരുടെ ,
കുചേലന്റെ ,
ദേവകീ യശോദമാരുടെ ,
പിന്നെയാ പ്രിയസഖി -
ദ്രൗപതിയുടെയും ...!
.
എനിക്കും
ദൂതനാകണം
തോഴനാകണം
ചോരനും
പിന്നെ
തേരാളിയും .... !
.
പർവ്വതം കുടയാക്കണം
കാളിയന്റെ വിഷമെടുക്കണം
കംസനെ കൊല്ലണം
പിന്നെയൊരു
മഹായുദ്ധവും ചെയ്യണം ...!
.
പക്ഷെ
എനിക്കൊരു രണഭൂമിയില്ല
പിന്നെ, പടയാളികളും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, August 26, 2017
ഭഗവാനും ഞാനും ...!!!
ഭഗവാനും ഞാനും ...!!!
.
പണിസ്ഥലത്തെ അമ്പതു ഡിഗ്രിക്കുമേലുള്ള കത്തുന്ന ചൂടിൽ നിന്നും പ്രത്യേക പരിശോധനകൾ കഴിഞ്ഞ് , ഉന്നത ഉദ്യോഗസ്ഥരെ പറഞ്ഞയച്ച് , പണിസ്ഥലത്തെ ഉച്ച വിശ്രമ സമയത്ത് വീട്ടിലെത്തി ഭക്ഷണമൊക്കെ കഴിച്ച് ഒന്ന് കിടക്കാമെന്നു വെച്ചപ്പോഴാണ് വാതിലിൽ ചിരിച്ചുകൊണ്ട് മൂപ്പർ പ്രത്യക്ഷപ്പെട്ടത് . ആ കള്ളച്ചിരി കണ്ടപ്പോഴേ തോന്നിയിരുന്നു നമുക്കുള്ള എന്തോ പണിയുമായാണ് ആ വരവെന്ന് . പക്ഷെ ചിരി വിടാതെയുള്ള ഗൗരവത്തിൽ എന്റെ സുഹൃത്ത് അപകടത്തിലാണെന്ന് പറഞ്ഞപ്പോൾ അതിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടുതന്നെ ഞാൻ മറ്റൊന്നും ആലോചിക്കാതെ വസ്ത്രം മാറി അവന്റെയടുത്തേക്ക് ഇറങ്ങി ....!
.
ഭഗവാൻ ശ്രീകൃഷ്ണനെ എനിക്കിഷ്ട്ടവും ആരാധനയുമാണ് . എപ്പോഴും എന്റെ കൃഷ്ണാ എന്ന് നീട്ടിവിളിക്കുന്നത് എന്റെ തന്നെ മനസ്സിനുള്ളിലെ കൃഷ്ണനെ തന്നെ ആകയാൽ മൂപ്പർ എന്നും വിളിപ്പുറത്തുമുണ്ട് . പക്ഷെ ഓടിയെത്തുന്നതൊക്കെ എന്നെ രക്ഷിക്കാനോ സഹായിക്കാനോ അല്ല . ഒരിക്കലും ഞാൻ വീഴാൻ പോകുമ്പോൾ മൂപ്പരെന്നെ താങ്ങിയിട്ടില്ല . വീണു കിടക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിച്ചിട്ടില്ല . തളർന്നു പോകുമ്പോൾ ആശ്വസിപ്പിച്ചിട്ടില്ല . വരാൻ പോകുന്ന ആപത്തിനെ കുറിച്ച് മുന്നറിയിപ്പ് തരാറില്ലെന്നു മാത്രവുമല്ല പലപ്പോഴും വിചാരിച്ചിരിക്കാത്ത നേരത്ത് പുറകിൽ നിന്നും കുത്താറുമുണ്ട് . മറ്റുള്ളവർക്കുമുന്നിൽ പരിഹാസ്യനായി നമ്രശിരസ്കനായി നിൽക്കേണ്ടി വരുമ്പോഴും എന്റെ അപമാനം മാറ്റാൻ മൂപ്പർ മിനക്കെട്ടിട്ടേയില്ല . പക്ഷെ അപ്പോഴൊക്കെയും എന്റെയടുത്തുനിന്ന് എന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് മൂപ്പർ കൂടെയുണ്ടാകും ....!
.
ഞാൻ ചെയ്യുന്ന തെറ്റുകൾക്കുള്ള ശിക്ഷയായാണ് പലപ്പോഴും ഞാൻ എന്റെ വീഴ്ചകളെ കാണാറുള്ളത് . അതുകൊണ്ടുതന്നെ ഞാൻ ഓരോ പ്രാവശ്യവും അഗ്നിശുദ്ധി വരുത്തുമ്പോഴും മൂപ്പർ നിറഞ്ഞു ചിരിക്കാറുണ്ട് കൂടെ നിന്ന് . അഹങ്കാരവും തോന്ന്യവാസവും കുറയ്ക്കാത്തതിനാൽ കുറ്റവും ശിക്ഷയും തുടർന്നുകൊണ്ടേയിരിക്കുന്നു എന്റെ ജീവിതത്തിൽ എന്നുമാത്രം . എങ്കിലും ആ സാമീപ്യം , ആ സ്നേഹം , ആ പുഞ്ചിരി, എല്ലാം എന്റെ ആത്മ വിശ്വാസത്തിന് , പരാജയത്തിൽനിന്നും കരകയറാനുള്ള തന്റേടത്തിന് , ഒപ്പം എന്റെ അഹങ്കാരത്തിനുംകൂടിയുള്ള മുതൽക്കൂട്ടുമാണ് എപ്പോഴും ....!
.
വണ്ടിയെടുത്ത് വേഗത്തിൽ സുഹൃത്തിന്റെ വീട്ടിലെത്തുമ്പോൾ ഒന്നും സംഭവിച്ചിരിക്കരുതേയെന്ന് ഞാൻ മൂപ്പരോട് കരഞ്ഞു പറഞ്ഞിരുന്നു . കച്ചവടം തകർന്ന് നാട്ടിലും ഇവിടെയും കടം നിറഞ്ഞ് , നാട്ടിൽ പോകാൻ പോലും പറ്റാതെ, ജീവിക്കാൻ മറ്റുവഴികളില്ലാതെ വയസ്സായ ഉമ്മയും, ഭാര്യയും മൂന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന അവനെ ഇന്നലെ കൂടി ഞാനും സുഹൃത്തുക്കളും കൂടി ആശ്വസിപ്പിച്ചു വന്നതേ ഉണ്ടായിരുന്നുള്ളു . അതിനിടയ്ക്ക് ഇന്നെന്താകും ഉണ്ടായിട്ടുണ്ടാകുക എന്ന വേവലാതി വല്ലാതെ എന്നെ നൊമ്പരപ്പെടുത്തിയിരുന്നു . ...!
.
അകത്തേക്ക് കയറാൻ ബെല്ലടിച്ചു കാത്തുനിൽക്കുമ്പോഴേക്കും കുട്ടികളാണ് ഓടിവന്ന് വാതിൽ തുറന്നത് . പതിവിനു വിപരീതമായി ആ നേരത്ത് കുട്ടികൾക്കിഷ്ട്ടപ്പെട്ട കോഴിക്കാൽ പൊരിച്ചത് പാത്രത്തിലാക്കി ചൂടാറാൻ കാത്തിരുന്ന്, കഴിക്കാൻ തുടങ്ങുകയായിരുന്ന കുട്ടികളെയും , അതിലേക്കും എന്നെയും മാറിമാറി പരിഭ്രാന്തിയോടെ നോക്കുന്ന അവനെയും അവന്റെ ഭാര്യയേയും കണ്ടതും എന്റെ മനസ്സുപിടഞ്ഞു . കുട്ടികളിൽ നിന്നും അവരിൽ നിന്നും അത് ധൃതിയിൽ തട്ടിപ്പ്റിച്ചെടുത്തപ്പോൾ കുട്ടികൾ ഭയപ്പെട്ടുപോയി . അവനും അവളും പൊട്ടിക്കരയുകയും . നിയന്ത്രണം വിട്ട് അവന്റെയും അവളുടെയും മുഖത്ത് ആഞ്ഞടിച്ച് ചെറിയകുട്ടിയെയും വാരി നെഞ്ചോട് ചേർത്തെടുത്ത് മറ്റുകുട്ടികളെയും കൂട്ടി ഞാൻ കിതപ്പോടെ താഴെ ഇരിക്കാൻ തുടങ്ങുമ്പോഴും മൂപ്പരവിടെ വാതിലിൽ നിന്ന് പുഞ്ചിരിക്കുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
പണിസ്ഥലത്തെ അമ്പതു ഡിഗ്രിക്കുമേലുള്ള കത്തുന്ന ചൂടിൽ നിന്നും പ്രത്യേക പരിശോധനകൾ കഴിഞ്ഞ് , ഉന്നത ഉദ്യോഗസ്ഥരെ പറഞ്ഞയച്ച് , പണിസ്ഥലത്തെ ഉച്ച വിശ്രമ സമയത്ത് വീട്ടിലെത്തി ഭക്ഷണമൊക്കെ കഴിച്ച് ഒന്ന് കിടക്കാമെന്നു വെച്ചപ്പോഴാണ് വാതിലിൽ ചിരിച്ചുകൊണ്ട് മൂപ്പർ പ്രത്യക്ഷപ്പെട്ടത് . ആ കള്ളച്ചിരി കണ്ടപ്പോഴേ തോന്നിയിരുന്നു നമുക്കുള്ള എന്തോ പണിയുമായാണ് ആ വരവെന്ന് . പക്ഷെ ചിരി വിടാതെയുള്ള ഗൗരവത്തിൽ എന്റെ സുഹൃത്ത് അപകടത്തിലാണെന്ന് പറഞ്ഞപ്പോൾ അതിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടുതന്നെ ഞാൻ മറ്റൊന്നും ആലോചിക്കാതെ വസ്ത്രം മാറി അവന്റെയടുത്തേക്ക് ഇറങ്ങി ....!
.
ഭഗവാൻ ശ്രീകൃഷ്ണനെ എനിക്കിഷ്ട്ടവും ആരാധനയുമാണ് . എപ്പോഴും എന്റെ കൃഷ്ണാ എന്ന് നീട്ടിവിളിക്കുന്നത് എന്റെ തന്നെ മനസ്സിനുള്ളിലെ കൃഷ്ണനെ തന്നെ ആകയാൽ മൂപ്പർ എന്നും വിളിപ്പുറത്തുമുണ്ട് . പക്ഷെ ഓടിയെത്തുന്നതൊക്കെ എന്നെ രക്ഷിക്കാനോ സഹായിക്കാനോ അല്ല . ഒരിക്കലും ഞാൻ വീഴാൻ പോകുമ്പോൾ മൂപ്പരെന്നെ താങ്ങിയിട്ടില്ല . വീണു കിടക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിച്ചിട്ടില്ല . തളർന്നു പോകുമ്പോൾ ആശ്വസിപ്പിച്ചിട്ടില്ല . വരാൻ പോകുന്ന ആപത്തിനെ കുറിച്ച് മുന്നറിയിപ്പ് തരാറില്ലെന്നു മാത്രവുമല്ല പലപ്പോഴും വിചാരിച്ചിരിക്കാത്ത നേരത്ത് പുറകിൽ നിന്നും കുത്താറുമുണ്ട് . മറ്റുള്ളവർക്കുമുന്നിൽ പരിഹാസ്യനായി നമ്രശിരസ്കനായി നിൽക്കേണ്ടി വരുമ്പോഴും എന്റെ അപമാനം മാറ്റാൻ മൂപ്പർ മിനക്കെട്ടിട്ടേയില്ല . പക്ഷെ അപ്പോഴൊക്കെയും എന്റെയടുത്തുനിന്ന് എന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് മൂപ്പർ കൂടെയുണ്ടാകും ....!
.
ഞാൻ ചെയ്യുന്ന തെറ്റുകൾക്കുള്ള ശിക്ഷയായാണ് പലപ്പോഴും ഞാൻ എന്റെ വീഴ്ചകളെ കാണാറുള്ളത് . അതുകൊണ്ടുതന്നെ ഞാൻ ഓരോ പ്രാവശ്യവും അഗ്നിശുദ്ധി വരുത്തുമ്പോഴും മൂപ്പർ നിറഞ്ഞു ചിരിക്കാറുണ്ട് കൂടെ നിന്ന് . അഹങ്കാരവും തോന്ന്യവാസവും കുറയ്ക്കാത്തതിനാൽ കുറ്റവും ശിക്ഷയും തുടർന്നുകൊണ്ടേയിരിക്കുന്നു എന്റെ ജീവിതത്തിൽ എന്നുമാത്രം . എങ്കിലും ആ സാമീപ്യം , ആ സ്നേഹം , ആ പുഞ്ചിരി, എല്ലാം എന്റെ ആത്മ വിശ്വാസത്തിന് , പരാജയത്തിൽനിന്നും കരകയറാനുള്ള തന്റേടത്തിന് , ഒപ്പം എന്റെ അഹങ്കാരത്തിനുംകൂടിയുള്ള മുതൽക്കൂട്ടുമാണ് എപ്പോഴും ....!
.
വണ്ടിയെടുത്ത് വേഗത്തിൽ സുഹൃത്തിന്റെ വീട്ടിലെത്തുമ്പോൾ ഒന്നും സംഭവിച്ചിരിക്കരുതേയെന്ന് ഞാൻ മൂപ്പരോട് കരഞ്ഞു പറഞ്ഞിരുന്നു . കച്ചവടം തകർന്ന് നാട്ടിലും ഇവിടെയും കടം നിറഞ്ഞ് , നാട്ടിൽ പോകാൻ പോലും പറ്റാതെ, ജീവിക്കാൻ മറ്റുവഴികളില്ലാതെ വയസ്സായ ഉമ്മയും, ഭാര്യയും മൂന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന അവനെ ഇന്നലെ കൂടി ഞാനും സുഹൃത്തുക്കളും കൂടി ആശ്വസിപ്പിച്ചു വന്നതേ ഉണ്ടായിരുന്നുള്ളു . അതിനിടയ്ക്ക് ഇന്നെന്താകും ഉണ്ടായിട്ടുണ്ടാകുക എന്ന വേവലാതി വല്ലാതെ എന്നെ നൊമ്പരപ്പെടുത്തിയിരുന്നു . ...!
.
അകത്തേക്ക് കയറാൻ ബെല്ലടിച്ചു കാത്തുനിൽക്കുമ്പോഴേക്കും കുട്ടികളാണ് ഓടിവന്ന് വാതിൽ തുറന്നത് . പതിവിനു വിപരീതമായി ആ നേരത്ത് കുട്ടികൾക്കിഷ്ട്ടപ്പെട്ട കോഴിക്കാൽ പൊരിച്ചത് പാത്രത്തിലാക്കി ചൂടാറാൻ കാത്തിരുന്ന്, കഴിക്കാൻ തുടങ്ങുകയായിരുന്ന കുട്ടികളെയും , അതിലേക്കും എന്നെയും മാറിമാറി പരിഭ്രാന്തിയോടെ നോക്കുന്ന അവനെയും അവന്റെ ഭാര്യയേയും കണ്ടതും എന്റെ മനസ്സുപിടഞ്ഞു . കുട്ടികളിൽ നിന്നും അവരിൽ നിന്നും അത് ധൃതിയിൽ തട്ടിപ്പ്റിച്ചെടുത്തപ്പോൾ കുട്ടികൾ ഭയപ്പെട്ടുപോയി . അവനും അവളും പൊട്ടിക്കരയുകയും . നിയന്ത്രണം വിട്ട് അവന്റെയും അവളുടെയും മുഖത്ത് ആഞ്ഞടിച്ച് ചെറിയകുട്ടിയെയും വാരി നെഞ്ചോട് ചേർത്തെടുത്ത് മറ്റുകുട്ടികളെയും കൂട്ടി ഞാൻ കിതപ്പോടെ താഴെ ഇരിക്കാൻ തുടങ്ങുമ്പോഴും മൂപ്പരവിടെ വാതിലിൽ നിന്ന് പുഞ്ചിരിക്കുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, August 19, 2017
വാർദ്ധക്യത്തിനെ വരവേൽക്കാൻ ....!!!
വാർദ്ധക്യത്തിനെ വരവേൽക്കാൻ ....!!!
.
നഷ്ടപ്പെട്ടതെന്ന് എല്ലാവരും വിലപിക്കുന്ന
ബാല്യം
എനിക്കൊരിക്കലും തിരികെ വേണ്ട
ഞാനത് ഒരു രാജകുമാരനെ പോലെ
അനുഭവിച്ചവസാനിപ്പിച്ചതാണ് ...!
.
തിരിച്ചുവേണമെന്ന്
എല്ലാവരും ആഗ്രഹിക്കുന്ന
കൗമാരവും എനിക്ക് വേണ്ട .
എല്ലാ ചപലതകളോടെയും
കൗതുകത്തോടെയും
ഞാനത് അറിഞ്ഞവസാനിപ്പിച്ചതാണ് ...!
.
എല്ലാവരെയും എന്നും മോഹിപ്പിക്കുന്ന ,
അവസാനിക്കരുതെന്ന് പ്രാർത്ഥിക്കുന്ന,
നിത്യ യൗവ്വനവും
എനിക്കവസാനിക്കാതെ വേണ്ട .
കയ്പ്പും മധുരവും നിറച്ച് ,
ഉന്മാദവും ഉന്മേഷവും നിറച്ച്
എല്ലാ ആർഭാടത്തോടെയും
ഞാനത് ഇപ്പോഴും ആഘോഷിച്ച് ,
ആസ്വദിച്ചനുഭവിക്കുന്നതാണ് ....!
.
ഇനി ഞാൻ കാത്തിരിക്കുന്നത്
എന്റെ വാർദ്ധക്യത്തിനാണ് .
ആർക്കും വേണ്ടാത്തവരുടെ
ഉപേക്ഷിക്കപ്പെടുന്നവരുടെ
എങ്ങിനെയെങ്കിലുമൊന്ന് ,
അവസാനിച്ചുകിട്ടണേ എന്ന്
പ്രാർത്ഥിക്കുന്നവരുടെ
അതേ വാർദ്ധക്യത്തിന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
നഷ്ടപ്പെട്ടതെന്ന് എല്ലാവരും വിലപിക്കുന്ന
ബാല്യം
എനിക്കൊരിക്കലും തിരികെ വേണ്ട
ഞാനത് ഒരു രാജകുമാരനെ പോലെ
അനുഭവിച്ചവസാനിപ്പിച്ചതാണ് ...!
.
തിരിച്ചുവേണമെന്ന്
എല്ലാവരും ആഗ്രഹിക്കുന്ന
കൗമാരവും എനിക്ക് വേണ്ട .
എല്ലാ ചപലതകളോടെയും
കൗതുകത്തോടെയും
ഞാനത് അറിഞ്ഞവസാനിപ്പിച്ചതാണ് ...!
.
എല്ലാവരെയും എന്നും മോഹിപ്പിക്കുന്ന ,
അവസാനിക്കരുതെന്ന് പ്രാർത്ഥിക്കുന്ന,
നിത്യ യൗവ്വനവും
എനിക്കവസാനിക്കാതെ വേണ്ട .
കയ്പ്പും മധുരവും നിറച്ച് ,
ഉന്മാദവും ഉന്മേഷവും നിറച്ച്
എല്ലാ ആർഭാടത്തോടെയും
ഞാനത് ഇപ്പോഴും ആഘോഷിച്ച് ,
ആസ്വദിച്ചനുഭവിക്കുന്നതാണ് ....!
.
ഇനി ഞാൻ കാത്തിരിക്കുന്നത്
എന്റെ വാർദ്ധക്യത്തിനാണ് .
ആർക്കും വേണ്ടാത്തവരുടെ
ഉപേക്ഷിക്കപ്പെടുന്നവരുടെ
എങ്ങിനെയെങ്കിലുമൊന്ന് ,
അവസാനിച്ചുകിട്ടണേ എന്ന്
പ്രാർത്ഥിക്കുന്നവരുടെ
അതേ വാർദ്ധക്യത്തിന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, August 17, 2017
വിളവെടുപ്പിന് ...???
വിളവെടുപ്പിന് ...???
.
വിതയ്ക്കലായിരുന്നു
എല്ലാവരും ....!
.
പാടത്തും ,
പറമ്പിലും ,
മുറ്റത്തും,
ഇറയത്തും ,
തട്ടിന്മേലും ....!
.
എന്തിനേറെ ,
അടുപ്പിൽ പോലും
വിത്തിറക്കലായിരുന്നു
ഇതുവരെയും ....!
.
പക്ഷെ
കൊയ്യാനായപ്പോൾ
വിളയില്ല .
പകരം ,
ആർക്കും വേണ്ടാത്ത
കുറെ
തലകൾ മാത്രം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വിതയ്ക്കലായിരുന്നു
എല്ലാവരും ....!
.
പാടത്തും ,
പറമ്പിലും ,
മുറ്റത്തും,
ഇറയത്തും ,
തട്ടിന്മേലും ....!
.
എന്തിനേറെ ,
അടുപ്പിൽ പോലും
വിത്തിറക്കലായിരുന്നു
ഇതുവരെയും ....!
.
പക്ഷെ
കൊയ്യാനായപ്പോൾ
വിളയില്ല .
പകരം ,
ആർക്കും വേണ്ടാത്ത
കുറെ
തലകൾ മാത്രം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, August 14, 2017
പ്രതികരിക്കാൻ ...!!!
പ്രതികരിക്കാൻ ...!!!
.
എനിക്കെന്റെ
ചെമ്പട്ടൊന്ന് ഞൊറിഞ്ഞുടുക്കണം
പള്ളിവാള് കയ്യിലെടുക്കണം
കഴുത്തിൽ കുങ്കുമ മാലചാർത്തണം
കയ്യിലും കാലിലും ചിലമ്പണിയണം
അരയിൽ അരമണികെട്ടണം
അതുകഴിഞ്ഞെന്നെ
എന്നിലേക്കാവാഹിക്കണം
പിന്നെയെൻ തലവെട്ടി
ചോരകൊണ്ട് ബലികൊടുക്കണം
മഞ്ഞളിൽ ആറാടണം
എന്നിട്ടെന്റെയകക്കാവിൽ
ഉറഞ്ഞൊന്നു തുള്ളണം
മനം നിറയുവോളം
കലിയടങ്ങുവോളം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എനിക്കെന്റെ
ചെമ്പട്ടൊന്ന് ഞൊറിഞ്ഞുടുക്കണം
പള്ളിവാള് കയ്യിലെടുക്കണം
കഴുത്തിൽ കുങ്കുമ മാലചാർത്തണം
കയ്യിലും കാലിലും ചിലമ്പണിയണം
അരയിൽ അരമണികെട്ടണം
അതുകഴിഞ്ഞെന്നെ
എന്നിലേക്കാവാഹിക്കണം
പിന്നെയെൻ തലവെട്ടി
ചോരകൊണ്ട് ബലികൊടുക്കണം
മഞ്ഞളിൽ ആറാടണം
എന്നിട്ടെന്റെയകക്കാവിൽ
ഉറഞ്ഞൊന്നു തുള്ളണം
മനം നിറയുവോളം
കലിയടങ്ങുവോളം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, July 23, 2017
മരുന്നുകൂട്ടിലെ മാലാഖമാർ ...!!!
മരുന്നുകൂട്ടിലെ മാലാഖമാർ ...!!!
.
പുറത്ത് , ഇരുട്ടിന്റെ കറുത്ത തുള്ളികളുമായി കോരിച്ചൊരിയുന്ന മഴയത്ത് ജീവന്റെ നിശ്വാസം പങ്കിട്ട് തെളിഞ്ഞും മങ്ങിയും കത്തുന്ന മിന്നാമിന്നി ബള്ബുകള്ക്കിടയിൽ ആ കുഞ്ഞു മോന്റെ ജീവനും കയ്യിലെടുത്ത് അതിന് കാവലിരിക്കുമ്പോൾ കുറച്ചകലെ തന്റെ ഒറ്റമുറിപ്പുരയിൽ തന്റെ അമ്മയുടെ ചുക്കിച്ചുളിഞ്ഞ തൊലിപ്പുറത്തെ തണുപ്പിനടിയിൽ കിനിഞ്ഞു നിൽക്കുന്ന ചൂടുമേറ്റ് പനിക്കോളിൽ വിറച്ച് അർദ്ധബോധത്തിൽ മയങ്ങുന്ന തന്റെ ഉണ്ണിയെ അവൾ മറന്നിരുന്നില്ല ഒട്ടും ...!
.
ജീവന്റെ കണികകൾ ഓരോന്നായി ആ ചൂടുള്ള കുഴലുകളിലൂടെ അവൾ ആ കുഞ്ഞിലേക്ക് പകരുമ്പോൾ അവിടെ ആ ചുമരുകൾക്കു പുറത്ത് തന്റെ ഹൃദയം ചേർത്തുവെച്ചുകൊണ്ട് അവളെപോലെ ഒരു രാത്രിയും പകലുമായി ജലപാനം പോലുമില്ലാതെ പ്രാർത്ഥനയോടെ മാത്രം ആ കുഞ്ഞിന്റെ അമ്മയുമുണ്ടെന്നത് എന്തുകൊണ്ടോ അവളപ്പോൾ ഓർക്കാൻ കൂട്ടാക്കിയുമില്ല . തനിക്ക് ഈ ഭൂമിയിൽ ആകെയുള്ള അവകാശത്തെ മുറുകെ പിടിച്ചുകൊണ്ട് അടഞ്ഞ ആ വാതിലുമുന്നിൽ ദൈവത്തിന്റെ കരുണയും കാത്ത് ആ അമ്മയും കാത്തിരിക്കുകതന്നെയാണ് അപ്പോൾ അവിടെ ..!
.
കൈവിട്ടുപോകാതിരിക്കാൻ ഒരു സാധ്യതയുമില്ലെങ്കിലും അവളുടെ ശ്രമം അവസാനത്തേതാണ് . ആ അമ്മയ്ക്കുവേണ്ടി മാത്രമല്ല, ഒരു "അമ്മ" കൂടിയായ തനിക്കു വേണ്ടിയുമെന്നപോലെ . പാതിപോലും പ്രവർത്തിക്കുന്നതായി ആ ശരീരത്തിൽ ഇനിയുമൊന്നും അവശേഷിച്ചിട്ടില്ലെങ്കിലും ദൈവത്തിന്റെ കരവിരുത് തങ്ങളിലൂടെയാണ് കടന്നെത്താറുള്ളതെന്ന് ആരോപറഞ്ഞതായി അവളപ്പോൾ ഓർത്തുപോയി . ഇടവേളകൾ ക്രമീകരിച്ച് കൃത്യമായെത്തുന്ന ഡോക്ടർ പോലും ഇനി ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് തിരിഞ്ഞു നടന്നിട്ടും അവൾ കൈവിടാൻ തയ്യാറായിരുന്നില്ല ആ ജീവനെ ....!
.
തന്റെ കുഞ്ഞിനെ ഇതുപോലെ തന്നെ തിരിച്ചുതന്നേക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആ ജീവൻ അവന്റെ 'അമ്മ തന്റെ കയ്യിൽ ഇന്നലെ രാത്രി വെച്ചുതന്നത് അവളെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു അപ്പോൾ . ആശുപത്രി മാനേജ്മെന്റിന് വേണ്ടിമാത്രം ഇനി എങ്ങിനെയാണ് ഈ ശരീരം കാത്തുവെക്കുക . വയ്യ . അവൾ അങ്ങിനെതന്നെ ആ നിശ്വാസം മാത്രമെങ്കിലും ബാക്കിവെച്ച് ആ കുഞ്ഞിനെ അതിന്റെ അമ്മയെ തിരിച്ചേൽപ്പിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടതും അതുകൊണ്ടുതന്നെ ....!
.
നിശ്ചലതയിൽ ഒരു വായുകണികയുടെ താളം മാത്രം ബാക്കിവെച്ച് ആ അമ്മയുടെ അടുത്തുനിന്നും തിരിച്ചിറങ്ങുമ്പോൾ ആ കുഞ്ഞൊഴിഞ്ഞ കിടക്കയിൽ ഒരു വൃദ്ധനും സ്ഥാനം പിടിച്ചിരുന്നു . കയ്യിലെടുത്തു പിടിച്ച ഊർദ്ധ ശ്വാസവുമായി , തന്റെ കരസ്പർശമേൽക്കാനായി .....!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
.
പുറത്ത് , ഇരുട്ടിന്റെ കറുത്ത തുള്ളികളുമായി കോരിച്ചൊരിയുന്ന മഴയത്ത് ജീവന്റെ നിശ്വാസം പങ്കിട്ട് തെളിഞ്ഞും മങ്ങിയും കത്തുന്ന മിന്നാമിന്നി ബള്ബുകള്ക്കിടയിൽ ആ കുഞ്ഞു മോന്റെ ജീവനും കയ്യിലെടുത്ത് അതിന് കാവലിരിക്കുമ്പോൾ കുറച്ചകലെ തന്റെ ഒറ്റമുറിപ്പുരയിൽ തന്റെ അമ്മയുടെ ചുക്കിച്ചുളിഞ്ഞ തൊലിപ്പുറത്തെ തണുപ്പിനടിയിൽ കിനിഞ്ഞു നിൽക്കുന്ന ചൂടുമേറ്റ് പനിക്കോളിൽ വിറച്ച് അർദ്ധബോധത്തിൽ മയങ്ങുന്ന തന്റെ ഉണ്ണിയെ അവൾ മറന്നിരുന്നില്ല ഒട്ടും ...!
.
ജീവന്റെ കണികകൾ ഓരോന്നായി ആ ചൂടുള്ള കുഴലുകളിലൂടെ അവൾ ആ കുഞ്ഞിലേക്ക് പകരുമ്പോൾ അവിടെ ആ ചുമരുകൾക്കു പുറത്ത് തന്റെ ഹൃദയം ചേർത്തുവെച്ചുകൊണ്ട് അവളെപോലെ ഒരു രാത്രിയും പകലുമായി ജലപാനം പോലുമില്ലാതെ പ്രാർത്ഥനയോടെ മാത്രം ആ കുഞ്ഞിന്റെ അമ്മയുമുണ്ടെന്നത് എന്തുകൊണ്ടോ അവളപ്പോൾ ഓർക്കാൻ കൂട്ടാക്കിയുമില്ല . തനിക്ക് ഈ ഭൂമിയിൽ ആകെയുള്ള അവകാശത്തെ മുറുകെ പിടിച്ചുകൊണ്ട് അടഞ്ഞ ആ വാതിലുമുന്നിൽ ദൈവത്തിന്റെ കരുണയും കാത്ത് ആ അമ്മയും കാത്തിരിക്കുകതന്നെയാണ് അപ്പോൾ അവിടെ ..!
.
കൈവിട്ടുപോകാതിരിക്കാൻ ഒരു സാധ്യതയുമില്ലെങ്കിലും അവളുടെ ശ്രമം അവസാനത്തേതാണ് . ആ അമ്മയ്ക്കുവേണ്ടി മാത്രമല്ല, ഒരു "അമ്മ" കൂടിയായ തനിക്കു വേണ്ടിയുമെന്നപോലെ . പാതിപോലും പ്രവർത്തിക്കുന്നതായി ആ ശരീരത്തിൽ ഇനിയുമൊന്നും അവശേഷിച്ചിട്ടില്ലെങ്കിലും ദൈവത്തിന്റെ കരവിരുത് തങ്ങളിലൂടെയാണ് കടന്നെത്താറുള്ളതെന്ന് ആരോപറഞ്ഞതായി അവളപ്പോൾ ഓർത്തുപോയി . ഇടവേളകൾ ക്രമീകരിച്ച് കൃത്യമായെത്തുന്ന ഡോക്ടർ പോലും ഇനി ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് തിരിഞ്ഞു നടന്നിട്ടും അവൾ കൈവിടാൻ തയ്യാറായിരുന്നില്ല ആ ജീവനെ ....!
.
തന്റെ കുഞ്ഞിനെ ഇതുപോലെ തന്നെ തിരിച്ചുതന്നേക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആ ജീവൻ അവന്റെ 'അമ്മ തന്റെ കയ്യിൽ ഇന്നലെ രാത്രി വെച്ചുതന്നത് അവളെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു അപ്പോൾ . ആശുപത്രി മാനേജ്മെന്റിന് വേണ്ടിമാത്രം ഇനി എങ്ങിനെയാണ് ഈ ശരീരം കാത്തുവെക്കുക . വയ്യ . അവൾ അങ്ങിനെതന്നെ ആ നിശ്വാസം മാത്രമെങ്കിലും ബാക്കിവെച്ച് ആ കുഞ്ഞിനെ അതിന്റെ അമ്മയെ തിരിച്ചേൽപ്പിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടതും അതുകൊണ്ടുതന്നെ ....!
.
നിശ്ചലതയിൽ ഒരു വായുകണികയുടെ താളം മാത്രം ബാക്കിവെച്ച് ആ അമ്മയുടെ അടുത്തുനിന്നും തിരിച്ചിറങ്ങുമ്പോൾ ആ കുഞ്ഞൊഴിഞ്ഞ കിടക്കയിൽ ഒരു വൃദ്ധനും സ്ഥാനം പിടിച്ചിരുന്നു . കയ്യിലെടുത്തു പിടിച്ച ഊർദ്ധ ശ്വാസവുമായി , തന്റെ കരസ്പർശമേൽക്കാനായി .....!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Thursday, July 20, 2017
പിൻവിളികൾ ...!!!
പിൻവിളികൾ ...!!!
.
അവർ മൂന്നുപേർ
ഒന്നിനുമേലെ ഒന്നായി
ഒന്നിന് പുറകെ ഒന്നായി ...!
.
ഒന്നാമന് പിന്നിൽ രണ്ടുപേർ
മൂന്നാമന് മുന്നിൽ രണ്ടുപേർ
രണ്ടാമനാകട്ടെ
മുന്നിലും പിന്നിലും ഓരോരുത്തരും ...!
.
ഒന്നാമൻ വലത്തോട്ടും
രണ്ടാമൻ ഇടത്തോട്ടും
മൂന്നാമൻ നേരെയും നടന്നാൽ
പുറകിലേക്ക് നടക്കാൻ
ആരുണ്ട് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അവർ മൂന്നുപേർ
ഒന്നിനുമേലെ ഒന്നായി
ഒന്നിന് പുറകെ ഒന്നായി ...!
.
ഒന്നാമന് പിന്നിൽ രണ്ടുപേർ
മൂന്നാമന് മുന്നിൽ രണ്ടുപേർ
രണ്ടാമനാകട്ടെ
മുന്നിലും പിന്നിലും ഓരോരുത്തരും ...!
.
ഒന്നാമൻ വലത്തോട്ടും
രണ്ടാമൻ ഇടത്തോട്ടും
മൂന്നാമൻ നേരെയും നടന്നാൽ
പുറകിലേക്ക് നടക്കാൻ
ആരുണ്ട് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, July 16, 2017
വലിയവരുടെ വലിയ ഭാഷ ...!!!
വലിയവരുടെ വലിയ ഭാഷ ...!!!
.
രണ്ടുവാക്കെഴുതി
നാലുപേരറിഞ്ഞ്
ആദരവുനേടുമ്പോൾ
ഞാൻ എന്നിലേക്കൊന്ന്
തിരിഞ്ഞുനോക്കും ....!
.
അപ്പോഴെനിക്കവിടെ
എന്നേക്കാൾ
എനിക്കുമേലെയുള്ള
വലിയവരെ കാണാം ....!
.
പിന്നെ ഞാൻ എന്നെ
അവർക്കൊപ്പമോ
അതിനുമേലെയോ
സ്വയം പ്രതിഷ്ഠിക്കും
എന്നെ തന്നെ മറന്ന് .....!
.
അതിനു ശേഷം
എനിക്ക് പുച്ഛമാണ്
എല്ലാറ്റിനെയും എല്ലാവരെയും
പരിഹാസവും അവജ്ഞയുമാണ്
പ്രകൃതിയോട് പോലും ....!
.
കാരണം,
ഞാൻ വലിയവനെന്ന്
മറ്റുള്ളവർക്ക്
ബോധ്യം വരണമെങ്കിൽ
എന്റെ അസ്തിത്വത്തെ,
എന്റെ ആത്മീയതയെ
മറ്റുള്ളവർക്ക് പരിഹസിക്കാൻ
ഇട്ടുകൊടുത്തേപറ്റൂ ....!
.
പക്ഷെ
അപ്പോഴും ഞാൻ ഓർക്കുന്നില്ല
വെളിച്ചമുണ്ടെങ്കിലേ
നിഴലുമുള്ളൂവെന്ന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
രണ്ടുവാക്കെഴുതി
നാലുപേരറിഞ്ഞ്
ആദരവുനേടുമ്പോൾ
ഞാൻ എന്നിലേക്കൊന്ന്
തിരിഞ്ഞുനോക്കും ....!
.
അപ്പോഴെനിക്കവിടെ
എന്നേക്കാൾ
എനിക്കുമേലെയുള്ള
വലിയവരെ കാണാം ....!
.
പിന്നെ ഞാൻ എന്നെ
അവർക്കൊപ്പമോ
അതിനുമേലെയോ
സ്വയം പ്രതിഷ്ഠിക്കും
എന്നെ തന്നെ മറന്ന് .....!
.
അതിനു ശേഷം
എനിക്ക് പുച്ഛമാണ്
എല്ലാറ്റിനെയും എല്ലാവരെയും
പരിഹാസവും അവജ്ഞയുമാണ്
പ്രകൃതിയോട് പോലും ....!
.
കാരണം,
ഞാൻ വലിയവനെന്ന്
മറ്റുള്ളവർക്ക്
ബോധ്യം വരണമെങ്കിൽ
എന്റെ അസ്തിത്വത്തെ,
എന്റെ ആത്മീയതയെ
മറ്റുള്ളവർക്ക് പരിഹസിക്കാൻ
ഇട്ടുകൊടുത്തേപറ്റൂ ....!
.
പക്ഷെ
അപ്പോഴും ഞാൻ ഓർക്കുന്നില്ല
വെളിച്ചമുണ്ടെങ്കിലേ
നിഴലുമുള്ളൂവെന്ന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, July 8, 2017
ഇനിയും വിരിയാത്ത മുട്ടകൾ ...!!!
ഇനിയും വിരിയാത്ത മുട്ടകൾ ...!!!
.
ഈ ഭൂമിയിൽ നമ്മളെ പോലെതന്നെയോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലോ അവകാശമുള്ളവരാണ് പക്ഷിമൃഗാതികളും സസ്യജാലങ്ങളും . എങ്കിലും എല്ലാവരെയുമൊന്നും ഉൾക്കൊള്ളാൻ ഉള്ള കഴിവൊന്നും ഇല്ലെങ്കിലും പറ്റുന്നത് ചെയ്യാതിരിക്കാറുമില്ല . അതുകൊണ്ടാണ് ജനലിനു പുറകിൽ ആ ഇണപ്രാവുകൾ കൂടുകൂട്ടാനെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സാധനങ്ങളൊക്കെ എടുത്തുമാറ്റി അവർക്കവിടെ സൗകര്യം ചെയ്തുകൊടുത്തത് ....!
.
പക്ഷി മൃഗാതികൾ വീടിനകത്തുകയറുന്നത് വീട് വൃത്തികേടാക്കുംഎന്നും ചിലപ്പോൾ രോഗങ്ങൾ വരും എന്നും പറഞ്ഞ് എന്റെ സഹധർമിണി അവരെ അത്ര പ്രോത്സാഹിപ്പിക്കാൻ നിന്നില്ലെങ്കിലും എന്റെ മോളും മോനും അവയ്ക്ക് വേണ്ട വെള്ളവും ചിലപ്പോഴൊക്കെ ഭക്ഷണവും കൊടുക്കാനും തുടങ്ങി . ചില സമയങ്ങളിൽ അതവരുടെ സ്വൈര്യ വിഹാരത്തിനും സ്വകാര്യതയ്ക്കും ഭംഗം വരുത്തുന്നു എന്നുതോന്നിയപ്പോൾ ഞാനവരെ അതിൽനിന്നും വിലക്കുകയും ചെയ്തു ...!
.
കൂടൊരുക്കി അതിൽമുട്ടയുമിട്ട് ഇണപ്രാവുകൾ മാറിമാറി അതിനു അടയിരിക്കാൻ തുടങ്ങിയപ്പോഴേ കുട്ടികൾ ചോദിക്കാൻ തുടങ്ങിയിരുന്നു എന്നാണു കുഞ്ഞു പ്രാവ് വരികയെന്ന് . കുറെ ദിവസം ശല്യപ്പെടുത്താതെ കാത്തിരിക്കണമെന്ന് പറഞ്ഞപ്പോൾ കുട്ടികൾ പിന്നെ ആ വഴിക്ക് പോകാതെയുമായി . ഏസിയുടെ വെള്ളം വീഴാതെയും പുറത്തെ കാറ്റിൽനിന്നും സാധങ്ങൾ വന്നുവീഴാതെയും ഞാനും അവയെ കരുതലോടെ കാത്തുവെച്ചു .....!
.
ദിവസങ്ങൾ കഴിഞ്ഞിട്ടും മുട്ട വിരിയാതെവന്നപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി . കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിരിയാത്ത ആ മുട്ടയുപേക്ഷിച്ച് ആ പ്രാവുകൾ വേദനയോടെ എങ്ങോട്ടോ ആ കൂടുപേക്ഷിച്ച് പറന്നുപോയി . വിഷമത്തോടെയും അതിലേറെ അത്ഭുതത്തോടെയുമാണ് ഞാനതു നോക്കിനിന്നത് . എന്തുകൊണ്ടാണ് ആ മുട്ട വിരിയാതിരുന്നതെന്നത് കുട്ടികളെയും എന്നെയും വല്ലാതെ അതിശയിപ്പിച്ചു ....!
.
കുറച്ചു ദിവസങ്ങൾക്കുശേഷം ആ കൂട്ടിലേക്ക് വേറെ രണ്ടു ഇണപ്രാവുകൾ പറന്നെത്തി . മുട്ടയിട്ട് അവയും അടയിരിക്കാൻ തുടങ്ങി . ഇക്കുറി ഞങ്ങളുടെ ഭാഗത്തുനിന്നും യാതൊരു ശല്യവും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു . സ്വന്തം ജീവിതത്തിൽ ഇത്രയും ശ്രദ്ധായുണ്ടായിരുന്നെങ്കിൽ എന്നേ ഞാനൊക്കെ നന്നായി പോയേനെ എന്ന് ഭാര്യ എന്നെ കളിയാക്കുകയും ചെയ്തു . എന്നിട്ടും ആകാംക്ഷയോടെ ഞങ്ങൾ കാത്തിരുന്നു ....!
.
ഇക്കുറിയും പക്ഷെ ഭാഗ്യം തുണച്ചില്ല . ആ മുട്ടയും വിരിയാതെ പ്രാവുകൾ പറന്നുപോയത് ഞങ്ങളെ ശരിക്കും അമ്പരപ്പിച്ചു . ഞങ്ങൾ ജാഗ്രതയോടെ പുറത്തുകടന്ന് കൂടും പരിസരവും നിരീക്ഷിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാത്തത് കൊണ്ട് വേദനയോടെ തിരിച്ചെത്തി . മക്കളും ഞാനും ചിന്തിച്ചുകൊണ്ടിരിക്കെ , ഈ ചിന്തകൾ പരീക്ഷയെകുറിച്ചായാൽ കുറച്ചു മാർക്കെങ്കിലും കൂടുതൽ വാങ്ങാമല്ലോ പിള്ളേരെ എന്ന എന്റെ ഭാര്യയുടെ കളിയാക്കൽ ഞങ്ങൾ കണ്ടില്ലെന്നു വെച്ചു .....!
.
അങ്ങിനെ വീണ്ടും മൂന്നാമതും അവിടെ മറ്റൊരു പ്രാവിൻ കുടുംബം താമസത്തിനെത്തി . പ്രതീക്ഷയോടെ അതിലേറെ അത്ഭുതത്തോടെ കാത്തിരുന്ന ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ആസ്ഥാനത്താക്കിക്കൊണ്ട് അവയും മുട്ടയിട്ട് അടയിരിക്കാനും പതിവുപോലെ മുട്ടവിരിയാതെ പറന്നുപോവുകയും ചെയ്തിരിക്കുന്നു .ഇനിയും ഇതിന്റെ കാരണമറിയാതെ ഞങ്ങളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
