കൊല്ലണം, എനിക്കെന്റെ പെണ്മക്കളെ ...!!!
.
പൂട്ടിയിടാൻ
അവർ അടിമകളല്ല
തുറന്നു വിടാൻ
അവർ പറക്കമുറ്റിയ പക്ഷികളും ....!
.
എന്റെ മാറാപ്പിനേക്കാൾ
വലുതായതിനാൽ
എപ്പോഴും
തോളിലേറ്റി നടക്കാൻ വയ്യെനിക്ക്
അന്നന്നത്തെ
അന്നതിനായലയേണ്ടതിനാൽ
അവരുടെ കൂടെയിരുന്ന്
നോക്കാനും സമയമില്ല ...!
.
വന്ദ്യരെ വന്ധ്യംകരിക്കാൻ
പ്രാപ്തിയില്ലെനിക്ക്
മാദ്ധ്യമങ്ങളെ വിലയ്‌ക്കെടുക്കാൻ
ശക്തനുമല്ല ഞാൻ
അധികാരികളെ സ്വാധീനിക്കാൻ
പണവുമില്ലെന്റെ കയ്യിൽ ...!
.
വിശ്വസിച്ചേൽപ്പിക്കാൻ
ആരുമില്ലാത്ത എനിക്കിപ്പോൾ
പേടിയാണ്
ഈ എന്നെത്തന്നേയും ...!
.
അതുകൊണ്ട്
മറ്റുള്ളവരാൽ നിർദ്ദാക്ഷിണ്യം
പിച്ചിച്ചീന്തപ്പെടും മുൻപേ
കൊന്നൊടുക്കാം
ഞാനെന്റെ പെണ്മക്കളെ ...!
.
ഈ മനോഹര ഭൂമിയിൽ
പിറക്കും മുന്പെയോ
പിറന്നയുടനെയോ
സ്നേഹത്തോടെ
വേദനിപ്പിക്കാതെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, March 9, 2017
Sunday, March 5, 2017
അക്ഷരമാലകൊണ്ടൊരു തൂക്കുകയർ ...!!!
അക്ഷരമാലകൊണ്ടൊരു തൂക്കുകയർ ...!!!
.
അക്ഷരങ്ങൾ ഒന്നൊന്നായി
കൂട്ടിവെച്ചൊരു കയറുണ്ടാക്കി
അതിന്റെ മറ്റേതലയ്ക്കൽ
എനിക്കെന്റെ കഴുത്തു മുറുക്കണം ....!
.
വില്പനയ്ക്കുണ്ട് അക്ഷരങ്ങൾ
പല തരത്തിൽ പല വിധത്തിൽ
ഗ്രാമത്തിലെ ചന്തയിലും
നഗരത്തിലെ ഷോപ്പിംഗ് മാളിലും ...!
.
കഴുത്തിൽ മുറുക്കിയ അക്ഷരക്കയറിന്റെ
മറ്റേതലകൊണ്ടൊരു കുരുക്കുണ്ടാക്കണം
മുറ്റത്തെ തൈമാവിൻകൊമ്പിൽ കുരുക്കി
ആത്മഹത്യ ചെയ്യുവാൻ ...!
.
കരുതി വെച്ചതും
സ്വരുക്കൂട്ടിയതും
അക്ഷരങ്ങൾ മാത്രം
സ്വന്തമായും സ്വത്തായും ...!
.
കൈയിലുണ്ടായിട്ടും ,
ഉപയോഗിക്കാനറിഞ്ഞിട്ടും
എനിക്കെന്റെ ഇഷ്ട്ടാനുസരണം
ഉപയോഗിക്കാൻ അനുവദിക്കപ്പെടാത്തതും
ഈ അക്ഷരങ്ങൾ ...!
.
ആത്മഹത്യ ചെയ്യുക എന്നത്
മറ്റുള്ളവരെപ്പോലെ
എനിക്കും വേദനാജനകം തന്നെയെങ്കിലും
ഉപയോഗശൂന്യമായൊരീയക്ഷരമാലയാൽ
പിന്നെഞാനെന്തു ചെയ്‍വാൻ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അക്ഷരങ്ങൾ ഒന്നൊന്നായി
കൂട്ടിവെച്ചൊരു കയറുണ്ടാക്കി
അതിന്റെ മറ്റേതലയ്ക്കൽ
എനിക്കെന്റെ കഴുത്തു മുറുക്കണം ....!
.
വില്പനയ്ക്കുണ്ട് അക്ഷരങ്ങൾ
പല തരത്തിൽ പല വിധത്തിൽ
ഗ്രാമത്തിലെ ചന്തയിലും
നഗരത്തിലെ ഷോപ്പിംഗ് മാളിലും ...!
.
കഴുത്തിൽ മുറുക്കിയ അക്ഷരക്കയറിന്റെ
മറ്റേതലകൊണ്ടൊരു കുരുക്കുണ്ടാക്കണം
മുറ്റത്തെ തൈമാവിൻകൊമ്പിൽ കുരുക്കി
ആത്മഹത്യ ചെയ്യുവാൻ ...!
.
കരുതി വെച്ചതും
സ്വരുക്കൂട്ടിയതും
അക്ഷരങ്ങൾ മാത്രം
സ്വന്തമായും സ്വത്തായും ...!
.
കൈയിലുണ്ടായിട്ടും ,
ഉപയോഗിക്കാനറിഞ്ഞിട്ടും
എനിക്കെന്റെ ഇഷ്ട്ടാനുസരണം
ഉപയോഗിക്കാൻ അനുവദിക്കപ്പെടാത്തതും
ഈ അക്ഷരങ്ങൾ ...!
.
ആത്മഹത്യ ചെയ്യുക എന്നത്
മറ്റുള്ളവരെപ്പോലെ
എനിക്കും വേദനാജനകം തന്നെയെങ്കിലും
ഉപയോഗശൂന്യമായൊരീയക്ഷരമാലയാൽ
പിന്നെഞാനെന്തു ചെയ്‍വാൻ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, February 9, 2017
എന്റെ സ്ത്രീത്വത്തിന് ...!!!
എന്റെ സ്ത്രീത്വത്തിന് ...!!!
.
എനിക്ക് വലിയ മുലകളില്ല ,
നാലാള് കാൺകെ വെയിലുകൊള്ളിക്കാൻ ...!
എന്റെ കാലിന്നിടയിലൂടെ ചോരവരില്ല
കാരണം എനിക്കാർത്തവമുണ്ടാകാറില്ല ...!
ജനമധ്യത്തിൽ നഗ്നമാകാനും വയ്യെനിക്ക്
കാരണം എനിക്ക് സൗന്ദര്യവുമില്ല ...!
ഞാൻ എന്റെ കുഞ്ഞിന്
പരസ്യമായി മുലയൂട്ടാറില്ല
കാരണം എനിക്ക് പ്രസവിക്കാനും പറ്റില്ല ...!
.
എന്നാൽ
എന്റെ പെണ്ണ് ഇതൊന്നും ചെയ്യുന്നത്
എനിക്കിഷ്ട്ടവുമല്ല ,
കാരണം
ഞാനൊരു പുരുഷനാണ്
എന്റെ പെണ്ണിനെ സ്നേഹിക്കുകയും
സംരക്ഷിക്കുയും ബഹുമാനിക്കുകയും ചെയ്യുന്ന
വെറുമൊരു പുരുഷൻ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എനിക്ക് വലിയ മുലകളില്ല ,
നാലാള് കാൺകെ വെയിലുകൊള്ളിക്കാൻ ...!
എന്റെ കാലിന്നിടയിലൂടെ ചോരവരില്ല
കാരണം എനിക്കാർത്തവമുണ്ടാകാറില്ല ...!
ജനമധ്യത്തിൽ നഗ്നമാകാനും വയ്യെനിക്ക്
കാരണം എനിക്ക് സൗന്ദര്യവുമില്ല ...!
ഞാൻ എന്റെ കുഞ്ഞിന്
പരസ്യമായി മുലയൂട്ടാറില്ല
കാരണം എനിക്ക് പ്രസവിക്കാനും പറ്റില്ല ...!
.
എന്നാൽ
എന്റെ പെണ്ണ് ഇതൊന്നും ചെയ്യുന്നത്
എനിക്കിഷ്ട്ടവുമല്ല ,
കാരണം
ഞാനൊരു പുരുഷനാണ്
എന്റെ പെണ്ണിനെ സ്നേഹിക്കുകയും
സംരക്ഷിക്കുയും ബഹുമാനിക്കുകയും ചെയ്യുന്ന
വെറുമൊരു പുരുഷൻ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, January 31, 2017
കുട്ടികളെ ഭയപ്പെടുത്താൻ ...!!!
കുട്ടികളെ ഭയപ്പെടുത്താൻ ...!!!
.
ഇതുവരെയ്ക്കും
എന്റെ കുട്ടികൾ
വികൃതി കാട്ടുമ്പോഴെല്ലാം
ഞാനവരെ പേടിപ്പിച്ചിരുന്നത്
ഗോവിന്ദച്ചാമിമാരുടെ
പേരുപറഞ്ഞാണ് ....!
.
എന്താണ് പീഡനം
എന്നൊന്നുമറിയില്ലെങ്കിലും
ഇപ്പോഴും സർക്കാർ ചിലവിൽ
സുരക്ഷിതരായിരിക്കുന്ന
ഗോവിന്ദച്ചാമിമാരെ
കുട്ടികൾക്ക് പേടിതന്നെയാണ് ...!
.
എന്നാൽ
ഇപ്പോൾ ഞാനവരെ
പേടിപ്പിക്കുന്നത്
സ്വാശ്രയ കോളേജുകളിൽ
ചേർക്കുമെന്ന് പറഞ്ഞാണ് ...!
.
ഇതും സർക്കാർ ചിലവിൽ
കുട്ടികളെ പീഡിപ്പിക്കുന്നതാകയാൽ
അവർ ഭയചകിതരുമാണ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഇതുവരെയ്ക്കും
എന്റെ കുട്ടികൾ
വികൃതി കാട്ടുമ്പോഴെല്ലാം
ഞാനവരെ പേടിപ്പിച്ചിരുന്നത്
ഗോവിന്ദച്ചാമിമാരുടെ
പേരുപറഞ്ഞാണ് ....!
.
എന്താണ് പീഡനം
എന്നൊന്നുമറിയില്ലെങ്കിലും
ഇപ്പോഴും സർക്കാർ ചിലവിൽ
സുരക്ഷിതരായിരിക്കുന്ന
ഗോവിന്ദച്ചാമിമാരെ
കുട്ടികൾക്ക് പേടിതന്നെയാണ് ...!
.
എന്നാൽ
ഇപ്പോൾ ഞാനവരെ
പേടിപ്പിക്കുന്നത്
സ്വാശ്രയ കോളേജുകളിൽ
ചേർക്കുമെന്ന് പറഞ്ഞാണ് ...!
.
ഇതും സർക്കാർ ചിലവിൽ
കുട്ടികളെ പീഡിപ്പിക്കുന്നതാകയാൽ
അവർ ഭയചകിതരുമാണ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, January 29, 2017
പൂജ്യൻ ...!!!
പൂജ്യൻ ...!!!
.
അക്കങ്ങളിൽ
ഒരു
പൂജ്യമാകുന്നത് തന്നെയാണ്
എനിക്കേറെയിഷ്ടം എപ്പോഴും ...!
.
തനിച്ചു നിൽക്കുമ്പോൾ
വിലയില്ലാത്തതെന്ന്
മറ്റുള്ളവർക്ക് തോന്നുമെങ്കിലും
എല്ലാം തുടങ്ങുന്നതും
ഒടുങ്ങുന്നതും
എന്നിൽതന്നെയെന്നത്
എനിക്കഭിമാനം പകരുന്നു ....!
.
പിന്നെ, എന്നെ
വിലയില്ലാതെ കാണുന്നവർക്ക്
വിലയുണ്ടാകണമെങ്കിൽ
ഞാൻ അവരുടെ കൂടെ കൂടിയേതീരൂ
എന്നതിനേക്കാൾ മഹത്വം
വേറെന്തു വേണം എനിക്ക് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
.
അക്കങ്ങളിൽ
ഒരു
പൂജ്യമാകുന്നത് തന്നെയാണ്
എനിക്കേറെയിഷ്ടം എപ്പോഴും ...!
.
തനിച്ചു നിൽക്കുമ്പോൾ
വിലയില്ലാത്തതെന്ന്
മറ്റുള്ളവർക്ക് തോന്നുമെങ്കിലും
എല്ലാം തുടങ്ങുന്നതും
ഒടുങ്ങുന്നതും
എന്നിൽതന്നെയെന്നത്
എനിക്കഭിമാനം പകരുന്നു ....!
.
പിന്നെ, എന്നെ
വിലയില്ലാതെ കാണുന്നവർക്ക്
വിലയുണ്ടാകണമെങ്കിൽ
ഞാൻ അവരുടെ കൂടെ കൂടിയേതീരൂ
എന്നതിനേക്കാൾ മഹത്വം
വേറെന്തു വേണം എനിക്ക് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Tuesday, January 24, 2017
പോരാളിയായൊരു കാളയാകുവാൻ ...!!!
പോരാളിയായൊരു കാളയാകുവാൻ ...!!!
.
മോഹിക്കുന്നു ഞാനും
ആരാലും പിടിച്ചു കെട്ടാനാകാത്ത
പോരാളിയായൊരു കാളയാകുവാൻ ...!
.
മൂക്കുകയറില്ലാതെ ,
കാൽ ചങ്ങലകളില്ലാതെ ,
പാഞ്ഞു കയറണം
മുന്നിൽ
എനിക്ക് നേരെ നിൽക്കുന്ന
ഈ സമൂഹത്തിലേക്ക്
എന്റെ കൂർത്ത കൊമ്പുകളും
ഉറച്ച കുളമ്പുകളും കൊണ്ട്
തകർത്തു കയറണം , എന്നെ
പിടിച്ചു കെട്ടാൻ വെമ്പൽ പൂണ്ട
മുന്നിലെ പുരുഷാരത്തിലേക്ക് ,
ഇരുളിന്റെ നഗ്നതതയിൽ വ്യഭിചരിച്
പകലിൽ സദാചാരം വിളമ്പുന്നവരിലേക്ക് ,
സ്വ സ്വതം മറന്ന് , മറ്റുള്ളവരിൽ
പരകായ പ്രവേശം നടത്തുന്നവരിലേക്ക് ,
സ്വ പിതൃത്വം തന്നെയും
അന്യനു പണയം വെക്കുന്നവരിലേക്ക് ,
മുഖം മറച് , അന്യന്റെ ചിലവിൽ
മഹാ തത്വങ്ങൾ വിളമ്പുന്നവരിലേക്ക് ,
അവനവനിൽ കൂടിനിന്ന്
കൂടെനിൽക്കുന്നവരെ ഒറ്റിക്കൊടുക്കുന്നവരിലേക്ക് ,
നിഷ്കളങ്കതയെ , നിസ്വാർത്ഥതയെ
ചൂഷണം ചെയ്യുന്നവരിലേക്ക് ,
പിന്നെ, ഇനിയും
എന്നെ അറിയാൻ ശ്രമിക്കാത്ത നിങ്ങളിലേക്ക് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
മോഹിക്കുന്നു ഞാനും
ആരാലും പിടിച്ചു കെട്ടാനാകാത്ത
പോരാളിയായൊരു കാളയാകുവാൻ ...!
.
മൂക്കുകയറില്ലാതെ ,
കാൽ ചങ്ങലകളില്ലാതെ ,
പാഞ്ഞു കയറണം
മുന്നിൽ
എനിക്ക് നേരെ നിൽക്കുന്ന
ഈ സമൂഹത്തിലേക്ക്
എന്റെ കൂർത്ത കൊമ്പുകളും
ഉറച്ച കുളമ്പുകളും കൊണ്ട്
തകർത്തു കയറണം , എന്നെ
പിടിച്ചു കെട്ടാൻ വെമ്പൽ പൂണ്ട
മുന്നിലെ പുരുഷാരത്തിലേക്ക് ,
ഇരുളിന്റെ നഗ്നതതയിൽ വ്യഭിചരിച്
പകലിൽ സദാചാരം വിളമ്പുന്നവരിലേക്ക് ,
സ്വ സ്വതം മറന്ന് , മറ്റുള്ളവരിൽ
പരകായ പ്രവേശം നടത്തുന്നവരിലേക്ക് ,
സ്വ പിതൃത്വം തന്നെയും
അന്യനു പണയം വെക്കുന്നവരിലേക്ക് ,
മുഖം മറച് , അന്യന്റെ ചിലവിൽ
മഹാ തത്വങ്ങൾ വിളമ്പുന്നവരിലേക്ക് ,
അവനവനിൽ കൂടിനിന്ന്
കൂടെനിൽക്കുന്നവരെ ഒറ്റിക്കൊടുക്കുന്നവരിലേക്ക് ,
നിഷ്കളങ്കതയെ , നിസ്വാർത്ഥതയെ
ചൂഷണം ചെയ്യുന്നവരിലേക്ക് ,
പിന്നെ, ഇനിയും
എന്നെ അറിയാൻ ശ്രമിക്കാത്ത നിങ്ങളിലേക്ക് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, January 15, 2017
യക്ഷി ...!!!
യക്ഷി ...!!!
.
ശുക്ലത്തിന്റെ മണമാണ് യക്ഷികൾക്കെന്ന് അയാൾ എപ്പോഴും അവനെ പറഞ്ഞു പേടിപ്പിക്കുമ്പോഴെല്ലാം അവൻ മുഴുവനായും ഭയചകിതനാകുമായിരുന്നു . ഒരു കൊച്ചു കുട്ടിയെപ്പോലെ . അടുത്തുള്ള ആളുടെ ധൈര്യത്തിലേക്കവൻ ഒരു നാണവുമില്ലാതെ കൈപിടിച്ച് കയറുമായിരുന്നു അപ്പോഴൊക്കെയും . എന്നിട്ടും, അവൻ എപ്പോഴും ശരീരത്തിന്റെ ചൂടുള്ള ആ മണം ആസ്വദിച്ചു , അനുഭവിച്ചു , ആവോളം . തന്റെ രക്തത്തിനും മാംസത്തിനും വേണ്ടി കൊതിച്ചെത്തുന്ന യക്ഷിയെ പേടിച്ചാണെങ്കിലും ...!
.
തങ്ങളുടെ സൗന്ദര്യത്തിൽ മറ്റുള്ളവരെ ആവാഹിച്ചു കെണിയിൽപെടുത്തി കൊണ്ടുപോകുമെന്ന് അയാൾ അവന് യക്ഷികളെക്കുറിച്ചു മുന്നറിയിപ്പുനൽകി . അവരുടെ ചൂടും ചൂരും മാറിടത്തിന്റെ നനവിൽ മനസ്സുപോലും നിശ്ചലമാക്കാനുള്ള കഴിവും അയാൾ അവന് ഉപേദശിച്ചുകൊടുത്തു . അതൊക്കെയുമോർത്ത് വെളുത്ത വസ്ത്രവും അഴിച്ചിട്ടമുടിയും കൂർത്ത ദ്രംഷ്ടകളുമായി രക്തം കൊതിച്ചെത്തുന്ന യക്ഷികളെപ്പേടിച്ച അവൻ രാത്രികളിൽ ഉറങ്ങാതിരുന്നു . ഉച്ചകളിൽ വിജനതകളിൽ വഴിനടക്കാതിരുന്നു ....!
.
ആഗ്രഹം സഫലമാകാതെ കൊലചെയ്യപെടുന്ന ശുദ്ധാത്മാക്കളാണ് യക്ഷികളായി പുനരവതരിക്കുക എന്നയാൾ പറഞ്ഞതിൽ അവന് അതിശയം തോന്നി . മരണം ഒരു നിശ്ചലതയാണെന്നിരിക്കെ , മരണം ഒരു ശാശ്വതികതയാണെന്നിരിക്കെ പിന്നെന്തിനവർ പുനരവതരിക്കണം എന്നത് അവനിൽ ചോദ്യമായി അവശേഷിച്ചു . ആത്മാക്കൾ എന്തിനാണ് പ്രതികാരത്തിന്റെ ഭാണ്ഡം പേറുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായുമില്ല ....!
.
പിന്നെപ്പിന്നെ അവനാമണം അന്യമല്ലാതായി തീരുന്നത് ഒരു വേദനയോടെ അവൻ തിരിച്ചറിഞ്ഞു . നടവഴികൾ കയറി ഇടവഴികൾ താണ്ടി ഉമ്മറപ്പടിയും കടന്ന് അകത്തളത്തിലേക്കും വ്യാപിക്കുന്ന ആ മണം ബാന്ധവങ്ങളുടെ ബന്ധങ്ങൾക്കപ്പുറം സ്വരക്തത്തിൽ തന്നയും രുചി യാകുന്നത് അവനെ പേടിപ്പിക്കുകതന്നെചെയ്തു . അമ്മിഞ്ഞപ്പാലിന്റെ അമൃതത്വത്തിൽ പോലും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
.
ശുക്ലത്തിന്റെ മണമാണ് യക്ഷികൾക്കെന്ന് അയാൾ എപ്പോഴും അവനെ പറഞ്ഞു പേടിപ്പിക്കുമ്പോഴെല്ലാം അവൻ മുഴുവനായും ഭയചകിതനാകുമായിരുന്നു . ഒരു കൊച്ചു കുട്ടിയെപ്പോലെ . അടുത്തുള്ള ആളുടെ ധൈര്യത്തിലേക്കവൻ ഒരു നാണവുമില്ലാതെ കൈപിടിച്ച് കയറുമായിരുന്നു അപ്പോഴൊക്കെയും . എന്നിട്ടും, അവൻ എപ്പോഴും ശരീരത്തിന്റെ ചൂടുള്ള ആ മണം ആസ്വദിച്ചു , അനുഭവിച്ചു , ആവോളം . തന്റെ രക്തത്തിനും മാംസത്തിനും വേണ്ടി കൊതിച്ചെത്തുന്ന യക്ഷിയെ പേടിച്ചാണെങ്കിലും ...!
.
തങ്ങളുടെ സൗന്ദര്യത്തിൽ മറ്റുള്ളവരെ ആവാഹിച്ചു കെണിയിൽപെടുത്തി കൊണ്ടുപോകുമെന്ന് അയാൾ അവന് യക്ഷികളെക്കുറിച്ചു മുന്നറിയിപ്പുനൽകി . അവരുടെ ചൂടും ചൂരും മാറിടത്തിന്റെ നനവിൽ മനസ്സുപോലും നിശ്ചലമാക്കാനുള്ള കഴിവും അയാൾ അവന് ഉപേദശിച്ചുകൊടുത്തു . അതൊക്കെയുമോർത്ത് വെളുത്ത വസ്ത്രവും അഴിച്ചിട്ടമുടിയും കൂർത്ത ദ്രംഷ്ടകളുമായി രക്തം കൊതിച്ചെത്തുന്ന യക്ഷികളെപ്പേടിച്ച അവൻ രാത്രികളിൽ ഉറങ്ങാതിരുന്നു . ഉച്ചകളിൽ വിജനതകളിൽ വഴിനടക്കാതിരുന്നു ....!
.
ആഗ്രഹം സഫലമാകാതെ കൊലചെയ്യപെടുന്ന ശുദ്ധാത്മാക്കളാണ് യക്ഷികളായി പുനരവതരിക്കുക എന്നയാൾ പറഞ്ഞതിൽ അവന് അതിശയം തോന്നി . മരണം ഒരു നിശ്ചലതയാണെന്നിരിക്കെ , മരണം ഒരു ശാശ്വതികതയാണെന്നിരിക്കെ പിന്നെന്തിനവർ പുനരവതരിക്കണം എന്നത് അവനിൽ ചോദ്യമായി അവശേഷിച്ചു . ആത്മാക്കൾ എന്തിനാണ് പ്രതികാരത്തിന്റെ ഭാണ്ഡം പേറുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായുമില്ല ....!
.
പിന്നെപ്പിന്നെ അവനാമണം അന്യമല്ലാതായി തീരുന്നത് ഒരു വേദനയോടെ അവൻ തിരിച്ചറിഞ്ഞു . നടവഴികൾ കയറി ഇടവഴികൾ താണ്ടി ഉമ്മറപ്പടിയും കടന്ന് അകത്തളത്തിലേക്കും വ്യാപിക്കുന്ന ആ മണം ബാന്ധവങ്ങളുടെ ബന്ധങ്ങൾക്കപ്പുറം സ്വരക്തത്തിൽ തന്നയും രുചി യാകുന്നത് അവനെ പേടിപ്പിക്കുകതന്നെചെയ്തു . അമ്മിഞ്ഞപ്പാലിന്റെ അമൃതത്വത്തിൽ പോലും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Wednesday, January 4, 2017
ഉൽപ്രേക്ഷം ...!!!
ഉൽപ്രേക്ഷം ...!!!
.
എന്റെ ഇരയെ നീ മോചിപ്പിക്കുമ്പോൾ നീയൊരു കൊലപാതകികൂടിയാവുകയാണ് ചെയ്യുന്നതെന്ന് അവൾ പറഞ്ഞപ്പോൾ അയാൾ അവളെ പുച്ഛിച്ചു തള്ളി . ഒഴുക്കു നിലച്ച ഒരു നദിയുടെ ദീനരോദനമെന്നയാൾ കളിയാക്കി . പിന്നെ പതിവ് പുഛച്ചിരിയോടെ , അഴിച്ചെടുത്ത അവളുടെ പാവടച്ചരടിൽ തന്റെ കത്തുന്ന ചുരുട്ട് കുത്തിക്കെടുത്തി . അയാൾ എഴുന്നേൽക്കുകയായിരുന്നു . സ്വയം പരിഹാസത്തിന്റെ , ദുരഭിമാനത്തിന്റെ , അഹങ്കാരത്തിന്റെ മുഖംമൂടിയുമണിഞ്ഞുകൊണ്ട് .
.
അന്നം വിഷമാകുന്നത് അത് വിളമ്പുന്നവരുടെ മനസ്സിലെ വിഷം അതിലേക്ക് കലരുമ്പോഴാണെന്ന് അവളാണ് അയാളെ പഠിപ്പിച്ചത് . ആങ്ങളയും അച്ഛനും പുരുഷനാകുന്നത് പെണ്ണ് സ്വയം മകളോ പെങ്ങളോ ആകാതാകുമ്പോഴാണെന്നും അവൾതന്നെയാണ് അയാളോട് പറഞ്ഞിരുന്നത് . എന്നിട്ടും അവൾക്കയാൾ മാത്രം ആരുമായില്ല എന്നതും അയാൾക്കവൾ എല്ലാമായി എന്നതും ആശ്ചര്യം തന്നെ .
.
വഴിവക്കിൽ എപ്പോഴും കാണാറുള്ള എട്ടുവയസ്സോളം പ്രായമുള്ള ആ പെൺകുട്ടി അയാൾക്കപ്പോഴേക്കും പരിചിതയായിരുന്നു . ഒരിക്കലും ഒരു പുഞ്ചിരിയുടെ അടുപ്പം പോലുമുണ്ടായിട്ടില്ലെങ്കിലും അയാൾക്കവൾ മുജ്ജന്മ പുണ്ണ്യം പോലെയായിരുന്നു . കവി ഭാവനയിലെയെന്നപോലെ പിറക്കാതെപോയ മകൾ . അന്നും പതിവുപോലെ അവളെക്കണ്ടതും അയാൾ മടിക്കാതെ അന്നാദ്യമായി അവൾക്കടുത്തേക്ക് നടന്നു . കടം വാങ്ങിയ ഒരു പുഞ്ചിരിയും മുഖത്തെടുത്തുവെച്ചുകൊണ്ട് . എന്നാൽ അയാൾ അവളുടെ അടുത്തെത്തിയതും അവൾ അവളുടെ മാറ് അയാൾക്കുമുന്നിൽ പക്ഷെ മറച്ചുപിടിച്ചത് അയാളെ മുറിവേൽപ്പിച്ചു . ഹൃദയത്തിലേക്കുള്ള ആഴത്തിലുള്ള വലിയ മുറിവ് .
..
പിന്നെയും ബാക്കിയാകുന്ന ചിന്തകൾ വിശപ്പിന്റേതു തന്നെ . ചിതറിത്തെറിച്ചും വിഹ്വലപ്പെട്ടും പരിതപിച്ചും ഒക്കെയായി ..... ഹൃദയത്തിന്റെ , മനസ്സിന്റെ ശരീരത്തിന്റെ പിന്നെ ഏറ്റവും ഒടുവിലായി വയറിന്റെയും . അല്ലെങ്കിൽ അതും അവൾ പറയുംപോലെ വയറിന്റേതിൽ നിന്നും തുടങ്ങുകയുമാകാം . ഇഷ്ടംപോലെയുള്ളതും ഒട്ടുമില്ലാത്തതുമായ നിസ്വാർത്ഥമായ വിശപ്പ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എന്റെ ഇരയെ നീ മോചിപ്പിക്കുമ്പോൾ നീയൊരു കൊലപാതകികൂടിയാവുകയാണ് ചെയ്യുന്നതെന്ന് അവൾ പറഞ്ഞപ്പോൾ അയാൾ അവളെ പുച്ഛിച്ചു തള്ളി . ഒഴുക്കു നിലച്ച ഒരു നദിയുടെ ദീനരോദനമെന്നയാൾ കളിയാക്കി . പിന്നെ പതിവ് പുഛച്ചിരിയോടെ , അഴിച്ചെടുത്ത അവളുടെ പാവടച്ചരടിൽ തന്റെ കത്തുന്ന ചുരുട്ട് കുത്തിക്കെടുത്തി . അയാൾ എഴുന്നേൽക്കുകയായിരുന്നു . സ്വയം പരിഹാസത്തിന്റെ , ദുരഭിമാനത്തിന്റെ , അഹങ്കാരത്തിന്റെ മുഖംമൂടിയുമണിഞ്ഞുകൊണ്ട് .
.
അന്നം വിഷമാകുന്നത് അത് വിളമ്പുന്നവരുടെ മനസ്സിലെ വിഷം അതിലേക്ക് കലരുമ്പോഴാണെന്ന് അവളാണ് അയാളെ പഠിപ്പിച്ചത് . ആങ്ങളയും അച്ഛനും പുരുഷനാകുന്നത് പെണ്ണ് സ്വയം മകളോ പെങ്ങളോ ആകാതാകുമ്പോഴാണെന്നും അവൾതന്നെയാണ് അയാളോട് പറഞ്ഞിരുന്നത് . എന്നിട്ടും അവൾക്കയാൾ മാത്രം ആരുമായില്ല എന്നതും അയാൾക്കവൾ എല്ലാമായി എന്നതും ആശ്ചര്യം തന്നെ .
.
വഴിവക്കിൽ എപ്പോഴും കാണാറുള്ള എട്ടുവയസ്സോളം പ്രായമുള്ള ആ പെൺകുട്ടി അയാൾക്കപ്പോഴേക്കും പരിചിതയായിരുന്നു . ഒരിക്കലും ഒരു പുഞ്ചിരിയുടെ അടുപ്പം പോലുമുണ്ടായിട്ടില്ലെങ്കിലും അയാൾക്കവൾ മുജ്ജന്മ പുണ്ണ്യം പോലെയായിരുന്നു . കവി ഭാവനയിലെയെന്നപോലെ പിറക്കാതെപോയ മകൾ . അന്നും പതിവുപോലെ അവളെക്കണ്ടതും അയാൾ മടിക്കാതെ അന്നാദ്യമായി അവൾക്കടുത്തേക്ക് നടന്നു . കടം വാങ്ങിയ ഒരു പുഞ്ചിരിയും മുഖത്തെടുത്തുവെച്ചുകൊണ്ട് . എന്നാൽ അയാൾ അവളുടെ അടുത്തെത്തിയതും അവൾ അവളുടെ മാറ് അയാൾക്കുമുന്നിൽ പക്ഷെ മറച്ചുപിടിച്ചത് അയാളെ മുറിവേൽപ്പിച്ചു . ഹൃദയത്തിലേക്കുള്ള ആഴത്തിലുള്ള വലിയ മുറിവ് .
..
പിന്നെയും ബാക്കിയാകുന്ന ചിന്തകൾ വിശപ്പിന്റേതു തന്നെ . ചിതറിത്തെറിച്ചും വിഹ്വലപ്പെട്ടും പരിതപിച്ചും ഒക്കെയായി ..... ഹൃദയത്തിന്റെ , മനസ്സിന്റെ ശരീരത്തിന്റെ പിന്നെ ഏറ്റവും ഒടുവിലായി വയറിന്റെയും . അല്ലെങ്കിൽ അതും അവൾ പറയുംപോലെ വയറിന്റേതിൽ നിന്നും തുടങ്ങുകയുമാകാം . ഇഷ്ടംപോലെയുള്ളതും ഒട്ടുമില്ലാത്തതുമായ നിസ്വാർത്ഥമായ വിശപ്പ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, December 17, 2016
രാജാവ് നഗ്നനാണ് ...!!!
രാജാവ് നഗ്നനാണ് ...!!!
.
അയ്യേ ... ഈ രാജാവ് വസ്ത്രം ധരിച്ചിട്ടില്ലാ ....! രാജാവ് നഗ്നനാണ് ...... ! പട്ടുകോണകത്തിനിടയിലൂടെ തന്റെ കുഞ്ഞുമണിയും തിരുപ്പിടിപ്പിച്ചുകൊണ്ടു ആ കൊച്ചുകുട്ടി ആളുകൾക്കിടയിൽനിന്നും അങ്ങിനെ ഉറക്കെ വിളിച്ചുപറഞ്ഞതുകേട്ട് എല്ലാവരും സ്തബ്ധരായി . ഘോഷയാത്രകൾ നിശ്ചലമായി . കാവലാളുകൾ പരിഭാന്തരായി . ഉദ്യോഗസ്ഥ വൃന്ദം ഞെട്ടിയിരുന്നു , പരിചാരകർ പരക്കം പാഞ്ഞു ....!
.
ഒരുകയ്യിലെ കോലുമുട്ടായിയും നൊട്ടിനുണഞ് മറുകൈകൊണ്ട് തന്റെ പട്ടുകോണകത്തിനിടയിലൂടെ പുറത്തെടുത്ത കുഞ്ഞുമണിയിലെ തിരുപ്പിടുത്തം വിടുവിക്കാതെ ആൾക്കൂട്ടത്തിനിടയിൽ ഒതുങ്ങിനിന്നിരുന്ന തന്റെ അമ്മയുടെ പുറകിലേക്ക് ഓടിമാറുന്നതിനിടയിലും അവൻ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത് രാജാവ് വസ്ത്രം ധരിച്ചിട്ടില്ല എന്നതുതന്നെയായിരുന്നു ....!
.
ഉഗ്രപ്രതാപിയാണ് രാജാവ് . വീരശൂര പരാക്രമി . ധീരോദാത്തൻ , ദയാലു , പ്രജാതത്പരൻ , ആദർശധീരൻ ,ലോക ജേതാവ് , മഹാരാജാവ് ....! അയൽരാജ്യങ്ങൾക്കിടയിൽ മാത്രമല്ല വിദൂര ദേശങ്ങളിൽ പോലും മഹാരാജാവിന് ബഹുമാനവും സ്വീകാര്യതയും ഏറെയാണുതാനും . പ്രജാ ക്ഷേമ താത്പര്യാർത്ഥം വേഷപ്രഛന്നനായി പോലും നാടുനീളെ സഞ്ചരിച്ചുകൊണ്ട് ജനഹിതം നടപ്പിലാക്കുന്ന ജനാതിപത്യ വാദി .... !
.
രാജാവിന്റെ ഓരോ കാര്യങ്ങളും നോക്കി കൃത്യതയോടെ നടപ്പിലാക്കാൻ അനുചരരും പരിചാരകരും അനവധി . വലുതും ചെറുതുമാണെങ്കിലും പദ്ധതികൾ തയ്യാറാക്കി കൃത്യതയോടെ നടപ്പിലാക്കാനുള്ള കഴിവുള്ള ഉദ്യോഗസ്ഥരും ഏറെ . രാജാവിനെക്കുറിച് ആർക്കും എതിരഭിപ്രായമില്ല , സുന്ദരനും സുമുഖനും മാത്രമല്ല രാജാവ്, പരമ കാരുണ്യവാനുമാണെന്ന് ഏവർക്കും അറിയുകയും ചെയ്യാം . ഇനിയും ഒരു നൂറുവര്ഷംകൂടി ഇതേ രീതിയിൽ ഭരണം നടത്താൻ രാജാവിന് കഴിയട്ടെ എന്ന് പ്രജകൾ പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എപ്പോഴും ...!
.
എന്നിട്ടും രാജാവ് ഇപ്പോൾ നഗ്നനാണ് , ഞാനും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അയ്യേ ... ഈ രാജാവ് വസ്ത്രം ധരിച്ചിട്ടില്ലാ ....! രാജാവ് നഗ്നനാണ് ...... ! പട്ടുകോണകത്തിനിടയിലൂടെ തന്റെ കുഞ്ഞുമണിയും തിരുപ്പിടിപ്പിച്ചുകൊണ്ടു ആ കൊച്ചുകുട്ടി ആളുകൾക്കിടയിൽനിന്നും അങ്ങിനെ ഉറക്കെ വിളിച്ചുപറഞ്ഞതുകേട്ട് എല്ലാവരും സ്തബ്ധരായി . ഘോഷയാത്രകൾ നിശ്ചലമായി . കാവലാളുകൾ പരിഭാന്തരായി . ഉദ്യോഗസ്ഥ വൃന്ദം ഞെട്ടിയിരുന്നു , പരിചാരകർ പരക്കം പാഞ്ഞു ....!
.
ഒരുകയ്യിലെ കോലുമുട്ടായിയും നൊട്ടിനുണഞ് മറുകൈകൊണ്ട് തന്റെ പട്ടുകോണകത്തിനിടയിലൂടെ പുറത്തെടുത്ത കുഞ്ഞുമണിയിലെ തിരുപ്പിടുത്തം വിടുവിക്കാതെ ആൾക്കൂട്ടത്തിനിടയിൽ ഒതുങ്ങിനിന്നിരുന്ന തന്റെ അമ്മയുടെ പുറകിലേക്ക് ഓടിമാറുന്നതിനിടയിലും അവൻ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത് രാജാവ് വസ്ത്രം ധരിച്ചിട്ടില്ല എന്നതുതന്നെയായിരുന്നു ....!
.
ഉഗ്രപ്രതാപിയാണ് രാജാവ് . വീരശൂര പരാക്രമി . ധീരോദാത്തൻ , ദയാലു , പ്രജാതത്പരൻ , ആദർശധീരൻ ,ലോക ജേതാവ് , മഹാരാജാവ് ....! അയൽരാജ്യങ്ങൾക്കിടയിൽ മാത്രമല്ല വിദൂര ദേശങ്ങളിൽ പോലും മഹാരാജാവിന് ബഹുമാനവും സ്വീകാര്യതയും ഏറെയാണുതാനും . പ്രജാ ക്ഷേമ താത്പര്യാർത്ഥം വേഷപ്രഛന്നനായി പോലും നാടുനീളെ സഞ്ചരിച്ചുകൊണ്ട് ജനഹിതം നടപ്പിലാക്കുന്ന ജനാതിപത്യ വാദി .... !
.
രാജാവിന്റെ ഓരോ കാര്യങ്ങളും നോക്കി കൃത്യതയോടെ നടപ്പിലാക്കാൻ അനുചരരും പരിചാരകരും അനവധി . വലുതും ചെറുതുമാണെങ്കിലും പദ്ധതികൾ തയ്യാറാക്കി കൃത്യതയോടെ നടപ്പിലാക്കാനുള്ള കഴിവുള്ള ഉദ്യോഗസ്ഥരും ഏറെ . രാജാവിനെക്കുറിച് ആർക്കും എതിരഭിപ്രായമില്ല , സുന്ദരനും സുമുഖനും മാത്രമല്ല രാജാവ്, പരമ കാരുണ്യവാനുമാണെന്ന് ഏവർക്കും അറിയുകയും ചെയ്യാം . ഇനിയും ഒരു നൂറുവര്ഷംകൂടി ഇതേ രീതിയിൽ ഭരണം നടത്താൻ രാജാവിന് കഴിയട്ടെ എന്ന് പ്രജകൾ പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എപ്പോഴും ...!
.
എന്നിട്ടും രാജാവ് ഇപ്പോൾ നഗ്നനാണ് , ഞാനും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, November 13, 2016
കാഴ്ചക്കുമേലെ ...!!!
കാഴ്ചക്കുമേലെ ...!!!
.
നനഞ്ഞ മുടിയിലെ വെള്ളത്തുള്ളികൾ കണ്ണിലേക്ക് കുടഞ്ഞിട്ട് അവൾ വിളിച്ചപ്പോഴാണ് അയാൾ ഉണർന്നെണീറ്റത് . അവളുടെ ചൂടുള്ള പുതപ്പിനുള്ളിൽ അയാളിലേക്കുതന്നെ ഉൾവലിഞ്ഞുള്ള അതി തീക്ഷ്ണമായ അയാളുടെ ഉറക്കത്തിൽനിന്നും . അവളിലേക്കുതന്നെ നോക്കിയിരിക്കവെ അവൾ ഇന്നലത്തെതിനേക്കാൾ അപ്പോൾ സുന്ദരിയായിരിക്കുന്നു എന്നയാൾക്ക് തോന്നി . കാലത്തെ കുളിരിൽ അവളുടെ ചൂടിലേക്കൂളിയിടാൻ അയാൾ പിന്നെയും കൊതിച്ചെങ്കിലും അയാൾക്കുനേരെ കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ പെട്ടെന്ന് അവളിലേയ്ക്കുതന്നെ ചിതറിയൊളിച്ചു ....!
.
എപ്പോഴാണ് അവളെ പരിചയപ്പെട്ടതെന്ന് അയാൾക്കോർമ്മയില്ല . അവളെ എന്ന് മാത്രമല്ല അതുപോലുള്ള പലരെയും . പരിചയപ്പെടുന്നവരിൽ ചിലർ അയാളുടെ ഹൃദയത്തിലേക്കെത്തിനോക്കുമ്പോൾ അയാൾ അവരെ ചുവപ്പു പരവതാനികൾ വിരിച്ച, പൂക്കൾകൊണ്ടലങ്കരിച്ച വഴികൾ ഒരുക്കി സ്വീകരിച്ചു . ഓരോരുത്തരും പക്ഷെ പലരും ചിലരുമായി അയാളിലേക്ക് ആഴ്ന്നിറങ്ങുന്നത് അയാൾ അറിഞ്ഞുകൊണ്ടുതന്നെ ആസ്വദിച്ചിരുന്നു . നിർലോഭമായ ഒരുന്മാദത്തോടെ . ആർക്കും വേദനയില്ലാതെ . ആർക്കും നീരസമില്ലാതെ ...!
.
പതിവുകൾ പലകുറി തെറ്റുമ്പോഴൊക്കെ അയാൾ വിർവ്വികാരതയോടെ അയാളെയും അവരെയും നോക്കി നിന്നു . തെറ്റിക്കാൻ മാത്രമായി അയാൾ ഉണ്ടാക്കുന്ന പതിവുകൾ പോലെ . പിന്നെ അയാളിലേക്കുള്ള വഴികൾ ഓരോരുത്തർക്കായി അയാൾ സ്വയം തുറന്നു കൊടുക്കുമ്പോഴും അവർക്കൊക്കെ വ്യത്യസ്ത വാതിലുകളും ജനലുകളും അയാൾ ഉണ്ടാക്കിവെച്ചു . ഓരോ വാതിലിനും ഓരോ ജനലുകൾക്കും പ്രത്യേകം പ്രത്യേകം അലങ്കാരങ്ങളോടെ . പ്രത്യേകം പ്രത്യേകം വിരിപ്പുകളും തിരശീലകളോടും കൂടി ....!
.
അവൾ മാത്രമെന്ന് അവൾക്കു തോന്നുന്നിടത്തുനിന്നും അയാൾ, അയാൾ മാത്രമെന്ന് അവൾക്കും തോന്നിപ്പിച്ചു . രൂപങ്ങൾ മാറുമ്പോഴും ഭാവങ്ങൾ മാറുമ്പോഴും കാലങ്ങൾ മാറുമ്പോഴും അയാൾ അയാൾ തന്നെയായിരിക്കാൻ അയാൾക്ക് കഴിയുന്നിടത്തു അയാൾ അവരെയും കൊണ്ടെത്തിച്ചു . ഓരോരുത്തരിലേക്കും ആഴ്ന്നിറങ്ങുമ്പോൾ അവരെ അവരുടെ ലഹരിയുടെ മൂർദ്ധന്യതയിലെത്തിക്കാൻ അയാൾ ശ്രദ്ധിച്ചു . പരിചരണത്തിൽ അയാളുടെ വാത്സല്യം നിറച്ചുവെക്കാനും ....!
.
പിന്നെയും അയാളിലേക്കാഴ്ന്നിറങ്ങാൻ അവൾ തിടുക്കപ്പെട്ടപ്പോൾ അയാൾ തന്റെ പുതപ്പുകൾ മാറ്റി . വിരിപ്പുകളും . അവളിലേക്കുള്ള യാത്രയിൽ അയാളെ മാത്രം കാത്തിരിക്കുന്ന ഒരു ഒറ്റരൂപം അപ്പോൾ തെളിയുന്നത് അയാൾ വേദനയോടെ കണ്ടു . വഴിക്കണ്ണുമായി കാത്തിരിക്കുന്ന ആ നിറരൂപത്തിന് പ്രതീക്ഷയുടെ , സ്നേഹത്തിന്റെ മുഖവുമുണ്ടായിരുന്നു . നീയൊരു പൂവാണെങ്കിൽ അതൊരു വസന്തമാണെന്നും നന്മയുടെ പൂങ്കാവനമാണെന്നും അയാൾ സ്വയം ഏറ്റു പറഞ്ഞു . എന്നിട്ടും .....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
നനഞ്ഞ മുടിയിലെ വെള്ളത്തുള്ളികൾ കണ്ണിലേക്ക് കുടഞ്ഞിട്ട് അവൾ വിളിച്ചപ്പോഴാണ് അയാൾ ഉണർന്നെണീറ്റത് . അവളുടെ ചൂടുള്ള പുതപ്പിനുള്ളിൽ അയാളിലേക്കുതന്നെ ഉൾവലിഞ്ഞുള്ള അതി തീക്ഷ്ണമായ അയാളുടെ ഉറക്കത്തിൽനിന്നും . അവളിലേക്കുതന്നെ നോക്കിയിരിക്കവെ അവൾ ഇന്നലത്തെതിനേക്കാൾ അപ്പോൾ സുന്ദരിയായിരിക്കുന്നു എന്നയാൾക്ക് തോന്നി . കാലത്തെ കുളിരിൽ അവളുടെ ചൂടിലേക്കൂളിയിടാൻ അയാൾ പിന്നെയും കൊതിച്ചെങ്കിലും അയാൾക്കുനേരെ കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ പെട്ടെന്ന് അവളിലേയ്ക്കുതന്നെ ചിതറിയൊളിച്ചു ....!
.
എപ്പോഴാണ് അവളെ പരിചയപ്പെട്ടതെന്ന് അയാൾക്കോർമ്മയില്ല . അവളെ എന്ന് മാത്രമല്ല അതുപോലുള്ള പലരെയും . പരിചയപ്പെടുന്നവരിൽ ചിലർ അയാളുടെ ഹൃദയത്തിലേക്കെത്തിനോക്കുമ്പോൾ അയാൾ അവരെ ചുവപ്പു പരവതാനികൾ വിരിച്ച, പൂക്കൾകൊണ്ടലങ്കരിച്ച വഴികൾ ഒരുക്കി സ്വീകരിച്ചു . ഓരോരുത്തരും പക്ഷെ പലരും ചിലരുമായി അയാളിലേക്ക് ആഴ്ന്നിറങ്ങുന്നത് അയാൾ അറിഞ്ഞുകൊണ്ടുതന്നെ ആസ്വദിച്ചിരുന്നു . നിർലോഭമായ ഒരുന്മാദത്തോടെ . ആർക്കും വേദനയില്ലാതെ . ആർക്കും നീരസമില്ലാതെ ...!
.
പതിവുകൾ പലകുറി തെറ്റുമ്പോഴൊക്കെ അയാൾ വിർവ്വികാരതയോടെ അയാളെയും അവരെയും നോക്കി നിന്നു . തെറ്റിക്കാൻ മാത്രമായി അയാൾ ഉണ്ടാക്കുന്ന പതിവുകൾ പോലെ . പിന്നെ അയാളിലേക്കുള്ള വഴികൾ ഓരോരുത്തർക്കായി അയാൾ സ്വയം തുറന്നു കൊടുക്കുമ്പോഴും അവർക്കൊക്കെ വ്യത്യസ്ത വാതിലുകളും ജനലുകളും അയാൾ ഉണ്ടാക്കിവെച്ചു . ഓരോ വാതിലിനും ഓരോ ജനലുകൾക്കും പ്രത്യേകം പ്രത്യേകം അലങ്കാരങ്ങളോടെ . പ്രത്യേകം പ്രത്യേകം വിരിപ്പുകളും തിരശീലകളോടും കൂടി ....!
.
അവൾ മാത്രമെന്ന് അവൾക്കു തോന്നുന്നിടത്തുനിന്നും അയാൾ, അയാൾ മാത്രമെന്ന് അവൾക്കും തോന്നിപ്പിച്ചു . രൂപങ്ങൾ മാറുമ്പോഴും ഭാവങ്ങൾ മാറുമ്പോഴും കാലങ്ങൾ മാറുമ്പോഴും അയാൾ അയാൾ തന്നെയായിരിക്കാൻ അയാൾക്ക് കഴിയുന്നിടത്തു അയാൾ അവരെയും കൊണ്ടെത്തിച്ചു . ഓരോരുത്തരിലേക്കും ആഴ്ന്നിറങ്ങുമ്പോൾ അവരെ അവരുടെ ലഹരിയുടെ മൂർദ്ധന്യതയിലെത്തിക്കാൻ അയാൾ ശ്രദ്ധിച്ചു . പരിചരണത്തിൽ അയാളുടെ വാത്സല്യം നിറച്ചുവെക്കാനും ....!
.
പിന്നെയും അയാളിലേക്കാഴ്ന്നിറങ്ങാൻ അവൾ തിടുക്കപ്പെട്ടപ്പോൾ അയാൾ തന്റെ പുതപ്പുകൾ മാറ്റി . വിരിപ്പുകളും . അവളിലേക്കുള്ള യാത്രയിൽ അയാളെ മാത്രം കാത്തിരിക്കുന്ന ഒരു ഒറ്റരൂപം അപ്പോൾ തെളിയുന്നത് അയാൾ വേദനയോടെ കണ്ടു . വഴിക്കണ്ണുമായി കാത്തിരിക്കുന്ന ആ നിറരൂപത്തിന് പ്രതീക്ഷയുടെ , സ്നേഹത്തിന്റെ മുഖവുമുണ്ടായിരുന്നു . നീയൊരു പൂവാണെങ്കിൽ അതൊരു വസന്തമാണെന്നും നന്മയുടെ പൂങ്കാവനമാണെന്നും അയാൾ സ്വയം ഏറ്റു പറഞ്ഞു . എന്നിട്ടും .....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, November 8, 2016
മാ ... തത്വം ...!!!
മാ ... തത്വം ...!!!
.
ചുടു ചോര ഇറ്റു വീഴുന്ന ചുണ്ടുകൾ കൊണ്ടൊരു വാത്സല്യ ചുംബനം മൂർദ്ധാവിൽ . മാറിൽ മാലയായി കോർത്ത തലയോട്ടികളിലെ പച്ച മാംസം തുടച്ചുമാറ്റി വായിൽ തിരുകി വച്ച് തരുന്ന മുല ഞെട്ടുകളിലൂടെ ചുരത്തുന്ന സ്നേഹാമൃതം ആവോളം . വാളും ചിലമ്പും പിടിച്ചു തഴമ്പിച്ച കൈകളിൽ സൂക്ഷിച്ചു വെച്ച ചൂണ്ടു വിരലിലൂടെ പകരുന്ന സുരക്ഷിതത്വം . പകലുകളിലും രാത്രികളിലും കെടാതെ കത്തുന്ന നക്ഷത്രക്കണ്ണുകളിലെ കനലിന്റെ വെട്ടം കൂട്ടിനും വഴികാട്ടിയും ... മാതൃത്വത്തിന് മാത്രം എന്തെ, പിന്നെയും മുഖങ്ങൾ ഇല്ലാതെ പോകുന്നു ...!
.
കാവേരി എന്റെ മോളുടെ പൂച്ചക്കുട്ടിയാണ് . വഴിയരുകിൽ ചത്തുകിടക്കുന്ന അമ്മക്കരുകിൽ കരഞ്ഞു തളർന്നു കിടന്നിരുന്ന ആ പൂച്ചക്കുട്ടിയെ ഒരു യാത്രക്കിടയിലാണ് അവൾക്ക് കിട്ടിയത്. യമുനയാകട്ടെ അവളുടെ പട്ടിക്കുട്ടിയും . അതുപോലെ , കാലൊടിഞ്ഞുതൂങ്ങിയ നിലയിൽ മറ്റൊരു യാത്രക്കിടയിലാണ് അവൾക്കതിനെയും കിട്ടിയത് . എന്റെ ഭാര്യക്ക് പൂച്ചയേയും പട്ടിയെയുമൊക്കെ ഭയങ്കര പേടിയാണെങ്കിലും ഞങ്ങളവയെ സ്നേഹത്തോടെ വളർത്തുകതന്നെ ചെയ്തിരുന്നു . പ്രത്യേക പരിഗണനയൊന്നും കൊടുക്കാറില്ലെങ്കിലും അവ ഞങ്ങളോടൊപ്പം ഞങ്ങളുടെ കൊച്ചുവീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെ കഴിഞ്ഞു പൊന്നു ....!
.
രൗദ്രമായ ഭാവങ്ങളൊക്കെയും സ്നേഹത്തെ മറച്ചുപിടിക്കാനുള്ള ഒരു മുഖപടം മാത്രമാക്കുകയാണെന്ന് ആരും പറഞ്ഞില്ല. പറയാതെയും ആരും അറിഞ്ഞുമില്ല . എന്നിട്ടും കത്തുന്ന കണ്ണിൽ , . എരിയുന്ന നെഞ്ചിൽ , വേവുന്ന മനസ്സിൽ എല്ലായിടത്തും തിരയുകതന്നെയായിരുന്നു . തന്നെ തന്നിലേക്കടുപ്പിക്കുന്ന തന്നെ തേടി രാക്ഷസീയമെന്നത് ഒരു ഭാവനമാത്രമാണ് കാടത്ത മെന്നത് ഒരു പ്രയോഗ പദവും . കത്തുന്ന ചൂടിൽ മഴയല്ല , കുളിരും തണുപ്പുമാണ് വേണ്ടതെന്ന് ആര് ആരെ അനുഭവിപ്പിക്കാൻ ...!
.
സ്‌കൂളിൽ നിന്നും വരുമ്പോഴാണ് എന്റെ മകൾ രണ്ട് ആൽമരത്തൈകൾ കൊണ്ടുവന്നത് . വന്നപാടെ അവളത് മുറ്റത്തെ മൂലകളിൽ കുഴിച്ചിട്ട് വെള്ളമൊഴിച്ചു . ആരുമത് നശിപ്പിക്കാതെ നോക്കണമെന്ന് ഏട്ടനെ നിഷ്കർഷിച്ചു . അടുക്കളയിലെ അവശിഷ്ട്ടങ്ങൾ അതിന്റെ കടയ്ക്കലേക്ക് ഇടണമെന്ന് അമ്മയോട് ശട്ടവും കെട്ടി . കൃത്യമായൊന്നുമില്ലെങ്കിലും അവളത്തിന് വെള്ളമൊഴിച്ചു, വളവുമിട്ടു . പിന്നെ, സാവധാനത്തിൽ ആ തൈകൾക്ക് ഇലകളും ശാഖകളും വളരുന്നത് സംതൃപ്തിയോടെ നോക്കിനിന്നു ...!
.
പാലാഴികൾ കടഞ്ഞിട്ടും പലരുവികൾ തുഴഞ്ഞിട്ടും പാൽക്കടൽ നീന്തിയിട്ടും ദേവതകൾക്കു മാത്രം പിന്നെയും അമൃത് കിട്ടിയില്ല . അമൃതായ അമൃതെല്ലാം അമ്മയുടെ ഗർഭപാത്രത്തിലാണെന്ന് പാവം അവർ അറിഞ്ഞിരുന്നില്ലല്ലോ അപ്പോഴും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ചുടു ചോര ഇറ്റു വീഴുന്ന ചുണ്ടുകൾ കൊണ്ടൊരു വാത്സല്യ ചുംബനം മൂർദ്ധാവിൽ . മാറിൽ മാലയായി കോർത്ത തലയോട്ടികളിലെ പച്ച മാംസം തുടച്ചുമാറ്റി വായിൽ തിരുകി വച്ച് തരുന്ന മുല ഞെട്ടുകളിലൂടെ ചുരത്തുന്ന സ്നേഹാമൃതം ആവോളം . വാളും ചിലമ്പും പിടിച്ചു തഴമ്പിച്ച കൈകളിൽ സൂക്ഷിച്ചു വെച്ച ചൂണ്ടു വിരലിലൂടെ പകരുന്ന സുരക്ഷിതത്വം . പകലുകളിലും രാത്രികളിലും കെടാതെ കത്തുന്ന നക്ഷത്രക്കണ്ണുകളിലെ കനലിന്റെ വെട്ടം കൂട്ടിനും വഴികാട്ടിയും ... മാതൃത്വത്തിന് മാത്രം എന്തെ, പിന്നെയും മുഖങ്ങൾ ഇല്ലാതെ പോകുന്നു ...!
.
കാവേരി എന്റെ മോളുടെ പൂച്ചക്കുട്ടിയാണ് . വഴിയരുകിൽ ചത്തുകിടക്കുന്ന അമ്മക്കരുകിൽ കരഞ്ഞു തളർന്നു കിടന്നിരുന്ന ആ പൂച്ചക്കുട്ടിയെ ഒരു യാത്രക്കിടയിലാണ് അവൾക്ക് കിട്ടിയത്. യമുനയാകട്ടെ അവളുടെ പട്ടിക്കുട്ടിയും . അതുപോലെ , കാലൊടിഞ്ഞുതൂങ്ങിയ നിലയിൽ മറ്റൊരു യാത്രക്കിടയിലാണ് അവൾക്കതിനെയും കിട്ടിയത് . എന്റെ ഭാര്യക്ക് പൂച്ചയേയും പട്ടിയെയുമൊക്കെ ഭയങ്കര പേടിയാണെങ്കിലും ഞങ്ങളവയെ സ്നേഹത്തോടെ വളർത്തുകതന്നെ ചെയ്തിരുന്നു . പ്രത്യേക പരിഗണനയൊന്നും കൊടുക്കാറില്ലെങ്കിലും അവ ഞങ്ങളോടൊപ്പം ഞങ്ങളുടെ കൊച്ചുവീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെ കഴിഞ്ഞു പൊന്നു ....!
.
രൗദ്രമായ ഭാവങ്ങളൊക്കെയും സ്നേഹത്തെ മറച്ചുപിടിക്കാനുള്ള ഒരു മുഖപടം മാത്രമാക്കുകയാണെന്ന് ആരും പറഞ്ഞില്ല. പറയാതെയും ആരും അറിഞ്ഞുമില്ല . എന്നിട്ടും കത്തുന്ന കണ്ണിൽ , . എരിയുന്ന നെഞ്ചിൽ , വേവുന്ന മനസ്സിൽ എല്ലായിടത്തും തിരയുകതന്നെയായിരുന്നു . തന്നെ തന്നിലേക്കടുപ്പിക്കുന്ന തന്നെ തേടി രാക്ഷസീയമെന്നത് ഒരു ഭാവനമാത്രമാണ് കാടത്ത മെന്നത് ഒരു പ്രയോഗ പദവും . കത്തുന്ന ചൂടിൽ മഴയല്ല , കുളിരും തണുപ്പുമാണ് വേണ്ടതെന്ന് ആര് ആരെ അനുഭവിപ്പിക്കാൻ ...!
.
സ്‌കൂളിൽ നിന്നും വരുമ്പോഴാണ് എന്റെ മകൾ രണ്ട് ആൽമരത്തൈകൾ കൊണ്ടുവന്നത് . വന്നപാടെ അവളത് മുറ്റത്തെ മൂലകളിൽ കുഴിച്ചിട്ട് വെള്ളമൊഴിച്ചു . ആരുമത് നശിപ്പിക്കാതെ നോക്കണമെന്ന് ഏട്ടനെ നിഷ്കർഷിച്ചു . അടുക്കളയിലെ അവശിഷ്ട്ടങ്ങൾ അതിന്റെ കടയ്ക്കലേക്ക് ഇടണമെന്ന് അമ്മയോട് ശട്ടവും കെട്ടി . കൃത്യമായൊന്നുമില്ലെങ്കിലും അവളത്തിന് വെള്ളമൊഴിച്ചു, വളവുമിട്ടു . പിന്നെ, സാവധാനത്തിൽ ആ തൈകൾക്ക് ഇലകളും ശാഖകളും വളരുന്നത് സംതൃപ്തിയോടെ നോക്കിനിന്നു ...!
.
പാലാഴികൾ കടഞ്ഞിട്ടും പലരുവികൾ തുഴഞ്ഞിട്ടും പാൽക്കടൽ നീന്തിയിട്ടും ദേവതകൾക്കു മാത്രം പിന്നെയും അമൃത് കിട്ടിയില്ല . അമൃതായ അമൃതെല്ലാം അമ്മയുടെ ഗർഭപാത്രത്തിലാണെന്ന് പാവം അവർ അറിഞ്ഞിരുന്നില്ലല്ലോ അപ്പോഴും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, November 1, 2016
ബന്ദ് ( ക്ഷമിക്കണം - ഹർത്താൽ )
ബന്ദ് ( ക്ഷമിക്കണം - ഹർത്താൽ )
.
കാട് എന്ന് പേരുണ്ടായിരുന്ന ചില സ്ഥലങ്ങളിലെ കുറച്ചു മരങ്ങൾ കൂടി. പിന്നെ അവിടവിനെയുള്ള കുന്നും മലകളും എന്ന് വിളിക്കാറുണ്ടായിരുന്ന ചില മൺകൂനകൾ . പുഴകൾ എന്ന് പേരുണ്ടായിരുന്ന അപൂർവ്വം നീർച്ചാലുകൾ , പിന്നെ നെൽപ്പാടങ്ങൾ എന്ന് പേരുണ്ടായിരുന്ന കുറച്ചു തരിശു ഭൂമിയും . നശിപ്പിക്കാൻ ഇനി വളരെ കുറച്ചു മാത്രം . ഏറിയാൽ ഒരൊന്നൊന്നര കൊല്ലം കൊണ്ട് ഇതുകൂടി എനിക്ക് ശരിയാക്കാവുന്നതേയുള്ളൂ . എന്നിട്ടും ഏറെ മനോഹരിയാണ് കേരളം എന്ന എന്റെ ഈ മാതൃഭൂമിയിന്ന് എന്നതിൽ എനിക്കഭിമാനം തോന്നുന്നു. എന്നെക്കൊണ്ട് ഇത്രയൊക്കെ ആക്കി തീർക്കാൻ പറ്റിയല്ലോ ....!
.
ഇനി ഒരു ബന്ദുകൂടി അല്ല ഹർത്താൽ കൂടി പ്രഖ്യാപിച്ചാലോ എന്നാണ് ഇന്നത്തെ ചിന്ത . പണ്ട് ... പണ്ടെന്നു പറഞ്ഞാൽ AB ( ആഫ്റ്റർ മൈ ബർത് ) ഒരു ഇരുപതു വർഷങ്ങൾക്കു മുൻപുവരെ നിറഞ്ഞു പെയ്തിരുന്ന മഴയിൽ നിറഞ്ഞുറങ്ങിയ പകലോർമ്മകളുണ്ട് എനിക്കും . തോരാത്ത മഴ രാത്രികളുടെ കുളിരോർമ്മകളും . പക്ഷെ ഇപ്രാവശ്യം മഴയുടെ ദേവനായ ഇന്ദ്രൻ ആവശ്യത്തിന് മഴ തരാതെ നമ്മളെയങ്ങു ചതിച്ചു കളഞ്ഞു . ചോദിക്കാൻ ചെന്നപ്പോൾ വജ്രായുധം കാട്ടി ഭീഷണിപ്പെടുത്തി ഒരു പറച്ചിലും . നീ നിന്റെ പ്രകൃതിയെ നശിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് . ......!
.
അല്ലെങ്കിൽ തന്നെ ഇതൊക്കെ നോക്കാൻ എനിക്കെവിടാ നേരം . എന്റെ തിരക്കുകൾ വല്ലതും മൂപ്പരുണ്ടോ അറിയുന്നു . അഴിമതി പണം ഒളിപ്പിക്കാനും പള്ളികളിലും അമ്പലങ്ങളിലും മത സൗഹാർദ്ദ പ്രാർത്ഥന നടത്താനും രാജ്യസ്നേഹവും പ്രകൃതി സ്നേഹവും പ്രസംഗിക്കാനും കടിച്ചുകൊല്ലാൻ വരുന്ന തെരുവുനായ്ക്കളെ സ്നേഹത്തോടെ സംരക്ഷിക്കാനും മറ്റുള്ളവരുടെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കാനും കുഞ്ഞു കുട്ടികളെയും വീട്ടമ്മമാരെയും ലഹരി പിടിപ്പിക്കാനും ഒക്കെതന്നെ എനിക്കിവിടെ നേരം തികയുന്നില്ലെന്ന് മൂപ്പരുണ്ടോ അറിയുന്നു ....!
.
പിന്നെ, കാടും മലയും ഉണ്ടായിട്ടാണോ മരുഭൂമിയിലും കടലിലും മഴപെയ്യുന്നത് . അപ്പോൾ പിന്നെ എന്റെ ഈ കൊച്ചു കേരളത്തിൽ എന്തുകൊണ്ട് മഴപെയ്യുന്നില്ല എന്ന എന്റെ ചോദ്യത്തിന് മൂപ്പർ ധിക്കാരം പൂർവ്വം മൗനം ദീക്ഷിച്ചു. ആദർശ ധീരനും രാജ്യസ്നേഹിയും മത സ്നേഹിയും വിപ്ലവ നായകനും പരിസ്ഥിതി പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും ഒക്കെ ആയ എന്നോടാണോ മൂപ്പരുടെ കളി . എന്റെ കാട് , എന്റെ പുഴ , എന്റെ കുളം എന്റെ വയൽ ... ഞാൻ എനിക്കിഷ്ടമുള്ളതുപോലെ ഉപയോഗിക്കും , എനിക്കിഷ്ടമുള്ളതുപോലെ നശിപ്പിക്കും... മൂപ്പരാരാ ചോദിക്കാൻ . അതുകൊണ്ട് മൂപ്പർക്കെതിരെ ഞാൻ ഉടനെയൊരു ബന്ദ് ( ഹർത്താൽ ) അങ്ങ് പ്രഖ്യാപിക്കാൻ തീരുമാനിച്ചു. വിജയിക്കട്ടെ വിജയിക്കട്ടെ . ഞാൻ മാത്രം വിജയിക്കട്ടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കാട് എന്ന് പേരുണ്ടായിരുന്ന ചില സ്ഥലങ്ങളിലെ കുറച്ചു മരങ്ങൾ കൂടി. പിന്നെ അവിടവിനെയുള്ള കുന്നും മലകളും എന്ന് വിളിക്കാറുണ്ടായിരുന്ന ചില മൺകൂനകൾ . പുഴകൾ എന്ന് പേരുണ്ടായിരുന്ന അപൂർവ്വം നീർച്ചാലുകൾ , പിന്നെ നെൽപ്പാടങ്ങൾ എന്ന് പേരുണ്ടായിരുന്ന കുറച്ചു തരിശു ഭൂമിയും . നശിപ്പിക്കാൻ ഇനി വളരെ കുറച്ചു മാത്രം . ഏറിയാൽ ഒരൊന്നൊന്നര കൊല്ലം കൊണ്ട് ഇതുകൂടി എനിക്ക് ശരിയാക്കാവുന്നതേയുള്ളൂ . എന്നിട്ടും ഏറെ മനോഹരിയാണ് കേരളം എന്ന എന്റെ ഈ മാതൃഭൂമിയിന്ന് എന്നതിൽ എനിക്കഭിമാനം തോന്നുന്നു. എന്നെക്കൊണ്ട് ഇത്രയൊക്കെ ആക്കി തീർക്കാൻ പറ്റിയല്ലോ ....!
.
ഇനി ഒരു ബന്ദുകൂടി അല്ല ഹർത്താൽ കൂടി പ്രഖ്യാപിച്ചാലോ എന്നാണ് ഇന്നത്തെ ചിന്ത . പണ്ട് ... പണ്ടെന്നു പറഞ്ഞാൽ AB ( ആഫ്റ്റർ മൈ ബർത് ) ഒരു ഇരുപതു വർഷങ്ങൾക്കു മുൻപുവരെ നിറഞ്ഞു പെയ്തിരുന്ന മഴയിൽ നിറഞ്ഞുറങ്ങിയ പകലോർമ്മകളുണ്ട് എനിക്കും . തോരാത്ത മഴ രാത്രികളുടെ കുളിരോർമ്മകളും . പക്ഷെ ഇപ്രാവശ്യം മഴയുടെ ദേവനായ ഇന്ദ്രൻ ആവശ്യത്തിന് മഴ തരാതെ നമ്മളെയങ്ങു ചതിച്ചു കളഞ്ഞു . ചോദിക്കാൻ ചെന്നപ്പോൾ വജ്രായുധം കാട്ടി ഭീഷണിപ്പെടുത്തി ഒരു പറച്ചിലും . നീ നിന്റെ പ്രകൃതിയെ നശിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് . ......!
.
അല്ലെങ്കിൽ തന്നെ ഇതൊക്കെ നോക്കാൻ എനിക്കെവിടാ നേരം . എന്റെ തിരക്കുകൾ വല്ലതും മൂപ്പരുണ്ടോ അറിയുന്നു . അഴിമതി പണം ഒളിപ്പിക്കാനും പള്ളികളിലും അമ്പലങ്ങളിലും മത സൗഹാർദ്ദ പ്രാർത്ഥന നടത്താനും രാജ്യസ്നേഹവും പ്രകൃതി സ്നേഹവും പ്രസംഗിക്കാനും കടിച്ചുകൊല്ലാൻ വരുന്ന തെരുവുനായ്ക്കളെ സ്നേഹത്തോടെ സംരക്ഷിക്കാനും മറ്റുള്ളവരുടെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കാനും കുഞ്ഞു കുട്ടികളെയും വീട്ടമ്മമാരെയും ലഹരി പിടിപ്പിക്കാനും ഒക്കെതന്നെ എനിക്കിവിടെ നേരം തികയുന്നില്ലെന്ന് മൂപ്പരുണ്ടോ അറിയുന്നു ....!
.
പിന്നെ, കാടും മലയും ഉണ്ടായിട്ടാണോ മരുഭൂമിയിലും കടലിലും മഴപെയ്യുന്നത് . അപ്പോൾ പിന്നെ എന്റെ ഈ കൊച്ചു കേരളത്തിൽ എന്തുകൊണ്ട് മഴപെയ്യുന്നില്ല എന്ന എന്റെ ചോദ്യത്തിന് മൂപ്പർ ധിക്കാരം പൂർവ്വം മൗനം ദീക്ഷിച്ചു. ആദർശ ധീരനും രാജ്യസ്നേഹിയും മത സ്നേഹിയും വിപ്ലവ നായകനും പരിസ്ഥിതി പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും ഒക്കെ ആയ എന്നോടാണോ മൂപ്പരുടെ കളി . എന്റെ കാട് , എന്റെ പുഴ , എന്റെ കുളം എന്റെ വയൽ ... ഞാൻ എനിക്കിഷ്ടമുള്ളതുപോലെ ഉപയോഗിക്കും , എനിക്കിഷ്ടമുള്ളതുപോലെ നശിപ്പിക്കും... മൂപ്പരാരാ ചോദിക്കാൻ . അതുകൊണ്ട് മൂപ്പർക്കെതിരെ ഞാൻ ഉടനെയൊരു ബന്ദ് ( ഹർത്താൽ ) അങ്ങ് പ്രഖ്യാപിക്കാൻ തീരുമാനിച്ചു. വിജയിക്കട്ടെ വിജയിക്കട്ടെ . ഞാൻ മാത്രം വിജയിക്കട്ടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, October 17, 2016
എനിക്ക് വേണ്ടത് ഒരു ശവക്കുഴി മാത്രം ....!!!
എനിക്ക് വേണ്ടത് ഒരു ശവക്കുഴി മാത്രം ....!!!
.
വെട്ടിനുറുക്കി പൊതിഞ്ഞുകെട്ടിയ
മകന്റെ ശവവും നോക്കി
മനസ്സ് മരിച്ച ഒരമ്മയുണ്ട് കുടുംബത്തിൽ ...!
.
ഹൃദയരക്തത്തിൽ മുങ്ങിപ്പോയ
കെട്ടുതാലിയും മാറത്തടക്കി
ഭർത്താവിന്റെ ചിതക്കുമുന്നിൽ
ആത്മാഹുതിക്കൊരുങ്ങുന്ന
ഒരു ഭാര്യയുണ്ട് അകത്തളത്തിൽ ....!
.
വെട്ടി തുണ്ടമാക്കി മാറ്റിയെടുത്ത
അച്ഛന്റെ ചൂണ്ടുവിരലും കയ്യിലെടുത്ത്
കരഞ്ഞുകൊണ്ട് കാത്തിരിക്കുന്ന
ഒരു കുഞ്ഞു മകളുണ്ട് ഉമ്മറത്ത് ...!
.
താങ്ങും തണലുമാകേണ്ട
ഏട്ടന്റെ വേർപാടിൽ
ജീവിതം നഷ്ടപ്പെട്ട ഒരു പെങ്ങളുണ്ട്
അടുക്കളയുടെ ഇരുട്ടിൽ ...!
.
വർത്തമാനവും ഭാവിയും നഷ്ടപ്പെട്ട
ഇവർക്കുമേലെ
പുതിയ റോഡും പാലവും
വ്യവസായവും കെട്ടിപ്പൊക്കാതെ
എനിക്കുവേണ്ടത് ആറടിമണ്ണിലെ
ഒരു ശവക്കുഴിമാത്രം ...!
.
ആർഷ ഭാരത സംസ്കാരത്തിൽ
ഊറ്റംകൊള്ളുന്ന ,
വാക്കിൽ മുഴുവനും
സ്വാതന്ത്ര്യവും സമാധാനവും സമത്വവും
മതേതരത്വവും വിളമ്പുന്ന
വിപ്ലവത്തിന്റെ , സമരങ്ങളുടെ
വീരേതിഹാസങ്ങൾ രചിക്കുന്ന
ആധുനിക കേരളമേ ,
എനിക്കിനി വേണ്ടത് ആ ശവക്കുഴിമാത്രം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വെട്ടിനുറുക്കി പൊതിഞ്ഞുകെട്ടിയ
മകന്റെ ശവവും നോക്കി
മനസ്സ് മരിച്ച ഒരമ്മയുണ്ട് കുടുംബത്തിൽ ...!
.
ഹൃദയരക്തത്തിൽ മുങ്ങിപ്പോയ
കെട്ടുതാലിയും മാറത്തടക്കി
ഭർത്താവിന്റെ ചിതക്കുമുന്നിൽ
ആത്മാഹുതിക്കൊരുങ്ങുന്ന
ഒരു ഭാര്യയുണ്ട് അകത്തളത്തിൽ ....!
.
വെട്ടി തുണ്ടമാക്കി മാറ്റിയെടുത്ത
അച്ഛന്റെ ചൂണ്ടുവിരലും കയ്യിലെടുത്ത്
കരഞ്ഞുകൊണ്ട് കാത്തിരിക്കുന്ന
ഒരു കുഞ്ഞു മകളുണ്ട് ഉമ്മറത്ത് ...!
.
താങ്ങും തണലുമാകേണ്ട
ഏട്ടന്റെ വേർപാടിൽ
ജീവിതം നഷ്ടപ്പെട്ട ഒരു പെങ്ങളുണ്ട്
അടുക്കളയുടെ ഇരുട്ടിൽ ...!
.
വർത്തമാനവും ഭാവിയും നഷ്ടപ്പെട്ട
ഇവർക്കുമേലെ
പുതിയ റോഡും പാലവും
വ്യവസായവും കെട്ടിപ്പൊക്കാതെ
എനിക്കുവേണ്ടത് ആറടിമണ്ണിലെ
ഒരു ശവക്കുഴിമാത്രം ...!
.
ആർഷ ഭാരത സംസ്കാരത്തിൽ
ഊറ്റംകൊള്ളുന്ന ,
വാക്കിൽ മുഴുവനും
സ്വാതന്ത്ര്യവും സമാധാനവും സമത്വവും
മതേതരത്വവും വിളമ്പുന്ന
വിപ്ലവത്തിന്റെ , സമരങ്ങളുടെ
വീരേതിഹാസങ്ങൾ രചിക്കുന്ന
ആധുനിക കേരളമേ ,
എനിക്കിനി വേണ്ടത് ആ ശവക്കുഴിമാത്രം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, October 3, 2016
യുദ്ധത്തിന് മുൻപ് ......!!!
യുദ്ധത്തിന് മുൻപ് ......!!!
.
യുദ്ധം
എനിക്കെന്റെ ധർമ്മമാണ്
പക്ഷെ
യുദ്ധത്തിനിറങ്ങും മുൻപെ
എനിക്കൊന്ന് പ്രാർത്ഥിക്കണം ...!
.
ഒരു നേരത്തെ
അന്നത്തിനുപോലും വകയില്ലാത്ത
എന്റെ സഹോദരരുടെ പിച്ചച്ചട്ടിയിൽ
കയ്യിട്ടു വാരുന്നവർക്കുവേണ്ടി ....!
.
വൃദ്ധരും രോഗികളുമായ
സ്വന്തം മാതാപിതാക്കളെ
തെരുവിലുപേക്ഷിക്കുന്ന
മക്കൾക്ക് വേണ്ടി ...!
.
എതിർക്കാൻ പോലും അറിവില്ലാത്ത
സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ
ക്രരൂരമായി പീഡിപ്പിക്കുന്ന
മാതാപിതാക്കൾക്ക് വേണ്ടി ...!
.
ഒരു യുവതയെ മുഴുവൻ
ലഹരിക്കടിമപ്പെടുത്തുന്ന
ഉദ്യോഗസ്ഥ - കച്ചവടക്കാർക്കുവേണ്ടി ...!
.
അഴിമതിയും കളവും
സ്വജന പക്ഷപാതവും
മാത്രം കൈമുതലായ
നേതാക്കൾക്കുവേണ്ടി ...!
.
നിരപരാധികളെ
നിഷ്കരുണം കൊന്നൊടുക്കുന്ന
മത ഭ്രാന്തന്മാർക്കു വേണ്ടി ....!
.
സ്വന്തം മാതൃരാജ്യത്തെ
ഒറ്റുകൊടുക്കുന്ന
രാജ്യദ്രോഹികൾക്കുവേണ്ടി ...!
.
എനിക്കാത്മാർത്ഥമായി
പ്രാർത്ഥിക്കണം ....!
.
എന്നിട്ടുവേണം എനിക്കായുധമെടുക്കാൻ
പിന്നെ
ശാശ്വത സമാധാനത്തിനുവേണ്ടിയുള്ള
യുദ്ധം ചെയ്യാൻ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
യുദ്ധം
എനിക്കെന്റെ ധർമ്മമാണ്
പക്ഷെ
യുദ്ധത്തിനിറങ്ങും മുൻപെ
എനിക്കൊന്ന് പ്രാർത്ഥിക്കണം ...!
.
ഒരു നേരത്തെ
അന്നത്തിനുപോലും വകയില്ലാത്ത
എന്റെ സഹോദരരുടെ പിച്ചച്ചട്ടിയിൽ
കയ്യിട്ടു വാരുന്നവർക്കുവേണ്ടി ....!
.
വൃദ്ധരും രോഗികളുമായ
സ്വന്തം മാതാപിതാക്കളെ
തെരുവിലുപേക്ഷിക്കുന്ന
മക്കൾക്ക് വേണ്ടി ...!
.
എതിർക്കാൻ പോലും അറിവില്ലാത്ത
സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ
ക്രരൂരമായി പീഡിപ്പിക്കുന്ന
മാതാപിതാക്കൾക്ക് വേണ്ടി ...!
.
ഒരു യുവതയെ മുഴുവൻ
ലഹരിക്കടിമപ്പെടുത്തുന്ന
ഉദ്യോഗസ്ഥ - കച്ചവടക്കാർക്കുവേണ്ടി ...!
.
അഴിമതിയും കളവും
സ്വജന പക്ഷപാതവും
മാത്രം കൈമുതലായ
നേതാക്കൾക്കുവേണ്ടി ...!
.
നിരപരാധികളെ
നിഷ്കരുണം കൊന്നൊടുക്കുന്ന
മത ഭ്രാന്തന്മാർക്കു വേണ്ടി ....!
.
സ്വന്തം മാതൃരാജ്യത്തെ
ഒറ്റുകൊടുക്കുന്ന
രാജ്യദ്രോഹികൾക്കുവേണ്ടി ...!
.
എനിക്കാത്മാർത്ഥമായി
പ്രാർത്ഥിക്കണം ....!
.
എന്നിട്ടുവേണം എനിക്കായുധമെടുക്കാൻ
പിന്നെ
ശാശ്വത സമാധാനത്തിനുവേണ്ടിയുള്ള
യുദ്ധം ചെയ്യാൻ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, September 22, 2016
എന്റെ പേരോ മനുഷ്യൻ ...???
എന്റെ പേരോ മനുഷ്യൻ ...???
.
കൈ നിറയെ പണവും
നല്ലൊരു വക്കീലുമുണ്ടെങ്കിൽ
എനിക്കിവിടെ എന്തക്രമവും ചെയ്യാം ...!
.
ഒരു സ്മാർട് ഫോണും
അതിൽ ഇന്റർനെറ്റും ഉണ്ടെങ്കിൽ
എനിക്കാരെക്കുറിച്ചും എന്തുമെഴുതാം ...!
.
കുറച്ചധികം ലഹരിയുണ്ടെങ്കിൽ
എനിക്കെന്റെ അമ്മയെയും, പെങ്ങളെയും ,
മകളെയും വരെ
ക്രൂരമായി ബലാത്സംഗം ചെയ്യാം ...!
.
ഒരു സംഘടനയുടെ കൊടി
കയ്യിലുണ്ടെങ്കിൽ
എനിക്കീ നഗരം കത്തിച്ചുകളയാം ...!
.
ഒരു മതം കൂടെയുണ്ടെങ്കിൽ
വിശക്കുന്നവനെയും ഉറങ്ങിക്കിടക്കുന്നവനേയും
പിഞ്ചു കുഞ്ഞുങ്ങളെയും പച്ചക്കു കൊല്ലാം ...!
.
ഒരു രാഷ്ട്രീയസംഹിതയുണ്ടെങ്കിൽ
എന്റെ മാതൃരാജ്യത്തെ ഒറ്റുന്ന
രാജ്യദ്രോഹിക്കുവരെ കൂട്ടുനിൽക്കാം ....!
.
ഇങ്ങിനെയൊക്കെയാകാം എനിക്കെങ്കിൽ
എന്റെ പേരോ മനുഷ്യൻ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കൈ നിറയെ പണവും
നല്ലൊരു വക്കീലുമുണ്ടെങ്കിൽ
എനിക്കിവിടെ എന്തക്രമവും ചെയ്യാം ...!
.
ഒരു സ്മാർട് ഫോണും
അതിൽ ഇന്റർനെറ്റും ഉണ്ടെങ്കിൽ
എനിക്കാരെക്കുറിച്ചും എന്തുമെഴുതാം ...!
.
കുറച്ചധികം ലഹരിയുണ്ടെങ്കിൽ
എനിക്കെന്റെ അമ്മയെയും, പെങ്ങളെയും ,
മകളെയും വരെ
ക്രൂരമായി ബലാത്സംഗം ചെയ്യാം ...!
.
ഒരു സംഘടനയുടെ കൊടി
കയ്യിലുണ്ടെങ്കിൽ
എനിക്കീ നഗരം കത്തിച്ചുകളയാം ...!
.
ഒരു മതം കൂടെയുണ്ടെങ്കിൽ
വിശക്കുന്നവനെയും ഉറങ്ങിക്കിടക്കുന്നവനേയും
പിഞ്ചു കുഞ്ഞുങ്ങളെയും പച്ചക്കു കൊല്ലാം ...!
.
ഒരു രാഷ്ട്രീയസംഹിതയുണ്ടെങ്കിൽ
എന്റെ മാതൃരാജ്യത്തെ ഒറ്റുന്ന
രാജ്യദ്രോഹിക്കുവരെ കൂട്ടുനിൽക്കാം ....!
.
ഇങ്ങിനെയൊക്കെയാകാം എനിക്കെങ്കിൽ
എന്റെ പേരോ മനുഷ്യൻ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, August 24, 2016
ജനിക്കണം, ഒരു പട്ടിയായെങ്കിലും ...!!!
ജനിക്കണം, ഒരു പട്ടിയായെങ്കിലും ...!!!
.
ആരെയും കൊല്ലാൻ എനിക്കാവില്ല
ആർക്കുവേണ്ടിയും മരിക്കാനും ...!
ജീവിതം എന്റെയും അവകാശമാകവേ
ഞാനും പ്രാർത്ഥിക്കുന്നു
ജനിക്കണം അടുത്ത ജന്മത്തിലെങ്കിലും
ഒരു പട്ടിയായെങ്കിലും ഈ കേരളത്തിൽ ...!
.
പട്ടിയായി ജനിച്ചാൽ ഗുണങ്ങളേറെ
തിന്നാം ബിരിയാണി വയറുനിറയെ
പിന്നെ പശുവിറച്ചിയും പന്നി മാസവും
കയറിച്ചെല്ലാം അമ്പലനടയിലും പള്ളി വാതിൽക്കലും
കിടക്കാം തെരുവോരത്തും കൊട്ടാരക്കെട്ടിലും ...!
.
കുരക്കാം ആർക്കു നേരെയും
കടിക്കാം ആരെ വേണമെങ്കിലും
സഞ്ചരിക്കാം രാത്രിയും പകലും
സംരക്ഷിക്കാൻ ആളും തരം പോലെ
പിന്നെയെന്തിന് അമാന്തിക്കണം ഞാനിനി
ജനിക്കണം പട്ടിയായിത്തന്നെ, അടുത്തജന്മമെങ്കിലും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ആരെയും കൊല്ലാൻ എനിക്കാവില്ല
ആർക്കുവേണ്ടിയും മരിക്കാനും ...!
ജീവിതം എന്റെയും അവകാശമാകവേ
ഞാനും പ്രാർത്ഥിക്കുന്നു
ജനിക്കണം അടുത്ത ജന്മത്തിലെങ്കിലും
ഒരു പട്ടിയായെങ്കിലും ഈ കേരളത്തിൽ ...!
.
പട്ടിയായി ജനിച്ചാൽ ഗുണങ്ങളേറെ
തിന്നാം ബിരിയാണി വയറുനിറയെ
പിന്നെ പശുവിറച്ചിയും പന്നി മാസവും
കയറിച്ചെല്ലാം അമ്പലനടയിലും പള്ളി വാതിൽക്കലും
കിടക്കാം തെരുവോരത്തും കൊട്ടാരക്കെട്ടിലും ...!
.
കുരക്കാം ആർക്കു നേരെയും
കടിക്കാം ആരെ വേണമെങ്കിലും
സഞ്ചരിക്കാം രാത്രിയും പകലും
സംരക്ഷിക്കാൻ ആളും തരം പോലെ
പിന്നെയെന്തിന് അമാന്തിക്കണം ഞാനിനി
ജനിക്കണം പട്ടിയായിത്തന്നെ, അടുത്തജന്മമെങ്കിലും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, August 20, 2016
സിംഹങ്ങൾ ചിരിക്കാറില്ല ...!!!
സിംഹങ്ങൾ ചിരിക്കാറില്ല ...!!!
.
ഒരു സ്മാർട് ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ നിനക്കും ലോക സാഹിത്യകാരനോ വേദാന്തിയോ വിമർശകനോ തത്വജ്ഞാനിയോ ആയിയൊക്കെ നിഷ്പ്രയാസം പ്രശസ്തനാകാം എന്ന് അവളെന്റെ മുഖത്തുനോക്കി പറഞ്ഞപ്പോൾ ഞാനും ഒന്ന് ചൂളിപ്പോയി . ഇനി ഇവളെങ്ങാനും എന്റെ തലതിരിഞ്ഞ എഴുത്തുകളെന്തെങ്കിലും വായിച്ചിട്ടാണോ എന്നെ പരിഹസിക്കുന്നതെന്ന് സ്വാഭാവികമായും ചിന്തിച്ചും പോയി ഞാനപ്പോൾ ....!
.
എന്നാൽ അവളുടെ ഭാഗ്യത്തിന് അതൊന്നും വായിക്കാനുള്ള ഗതികേട് അവൾക്കില്ലാതിരുന്നതിനാൽ ഞാൻ തത്കാലം രക്ഷപ്പെട്ടു എന്നാശ്വസിച്ചുകൊണ്ട് അവളെയും കൂട്ടി അടുത്തുള്ള കോഫി ഷോപ്പിലേക്ക് കയറുമ്പോൾ അവൾ ചോദിച്ചു നീ എപ്പോഴെങ്കിലും ഒരു സിംഹം കരയുന്നത് കണ്ടിട്ടുണ്ടോ എന്ന്. ഒരു സിംഹത്തെ പോയിട്ട് നേരെ ചൊവ്വേ ഒരു കഴുതയെ പോലും കണ്ടിട്ടില്ലാത്ത ഞാൻ എങ്ങിനെയാണ് അതിനുള്ള ഉത്തരം പറയുക . മിണ്ടാതെ കാപ്പിക്കും കൂടെ കഴിക്കാനുള്ളതിനും ഓർഡർ കൊടുത്തിട്ട് അവളെയും കൂട്ടി തുറന്ന ടെറസ്സിലെ മറച്ചുപിടിച്ച ഇരിപ്പിടങ്ങളിലേക്ക് നടന്നു നീങ്ങവേ ഇവളുടെ അടുത്ത ചോദ്യത്തിൽ നിന്നും എങ്ങിനെ രക്ഷപ്പെടും എന്ന് മാത്രമായിരുന്നു എന്റെ ചിന്ത .....!
.
കാപ്പിക്കായി കാത്തിരിക്കുന്നതിനിടയിൽ അവൾ തന്റെ ലാപ്ടോപ്പ് ഓപ്പൺ ചെയ്‌തുകൊണ്ട് എന്നോടാവശ്യപ്പെട്ടത് നാളെ അവൾക്ക് സെനറ്റിൽ പ്രെസന്റ് ചെയ്യാൻ ഒരു ലേഖനം തയ്യാറാക്കി കൊടുക്കാനായിരുന്നു . അതും പൊതുസമൂഹത്തിൽ അതിന്റെ കാഴ്ചപ്പാടുകളിൽ വരുത്തേണ്ട ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടാണ് വിഷയം . കേട്ടത് സത്യം തന്നെയെന്ന് ഒന്നുകൂടി ചോദിച്ചുറപ്പുവരുത്തിയപ്പോൾ കാപ്പിയും കടിയും കിട്ടിയില്ലെങ്കിലും വേണ്ടില്ല ആ ടെറസ്സിൽ നിന്നും എടുത്തു ചാടിയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി എനിക്കപ്പോൾ . ...!
.
എല്ലാം കെട്ടുകാഴ്ചകൾ മാത്രമാണെന്നും നമ്മൾ ജീവിക്കുന്നു എന്നത് തന്നെ ഒരു വിശ്വാസം മാത്രമാണെന്നും തുടങ്ങി അവൾ വാചാലമായി മഹത്തായ തത്വങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അറിയാതെ വായ്തുറന്നുപോയ എന്റെ മൂക്കിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞത് ഞാൻ ഒരു വിഡ്ഢിയാണെന്നാണ് . അതുവരെ അവൾ പറഞ്ഞതെല്ലാം സത്യമോ മിഥ്യയോ എന്ന് എനിക്കുതന്നെ ഉറപ്പില്ലായിരുന്നെങ്കിലും അപ്പോൾ അവൾ പറഞ്ഞ ആ സത്യത്തിനുമുന്നിൽ ഞാൻ അടിയറവുപറഞ്ഞുപോയി ...!
.
നേരിൽ കാണുന്നതല്ലാതെ അനുഭവിക്കുന്നതല്ലാതെ ഒന്നും വിശ്വസിക്കരുതെന്ന് നമ്മെ പഠിപ്പിക്കുന്ന ശാസ്ത്രംപോലും നമ്മെ പറ്റിക്കുകയാണെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ എന്നെയൊന്ന് ഉറക്കെ നുള്ളിനോക്കി . ഉദാഹരണമായി അവൾ പറഞ്ഞത് ഒരു പമ്പരം കറങ്ങുന്നത് നമുക്ക് നമ്മുടെ കണ്ണുകൊണ്ട് കാണാം , പക്ഷെ ഭൂമി കറങ്ങുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ഇതുവരെ എന്നാണ് . എന്നിട്ടും ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത് ഭൂമി സ്വയമുള്ള അച്ചുതണ്ടിൽ കറങ്ങുന്നു എന്നാണ് . അങ്ങിനെ ഒരു അച്ചുതണ്ട് ഉണ്ടെങ്കിൽ ആ തണ്ടിന്റെ വേര് എവിടെയെന്ന അവളുടെ ചോദ്യം കൂടിയായപ്പോൾ ഞാൻ ഉറക്കെ പറഞ്ഞുപോയി, നാളെ അവൾക്ക് പ്രസന്റ് ചെയ്യാനുള്ള ലേഖനം ഞാൻ തന്നെ എഴുതിത്തരാമെന്ന് . എന്നിട്ട് അപ്പോഴേക്കും കൊണ്ടുവന്ന ചൂട് കാപ്പിയും കുടിച്ചുകൊണ്ട് ഞാൻ ടൈപ് ചെയ്യാൻ തുടങ്ങി , സിംഹങ്ങൾ ചിരിക്കാറില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരു സ്മാർട് ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ നിനക്കും ലോക സാഹിത്യകാരനോ വേദാന്തിയോ വിമർശകനോ തത്വജ്ഞാനിയോ ആയിയൊക്കെ നിഷ്പ്രയാസം പ്രശസ്തനാകാം എന്ന് അവളെന്റെ മുഖത്തുനോക്കി പറഞ്ഞപ്പോൾ ഞാനും ഒന്ന് ചൂളിപ്പോയി . ഇനി ഇവളെങ്ങാനും എന്റെ തലതിരിഞ്ഞ എഴുത്തുകളെന്തെങ്കിലും വായിച്ചിട്ടാണോ എന്നെ പരിഹസിക്കുന്നതെന്ന് സ്വാഭാവികമായും ചിന്തിച്ചും പോയി ഞാനപ്പോൾ ....!
.
എന്നാൽ അവളുടെ ഭാഗ്യത്തിന് അതൊന്നും വായിക്കാനുള്ള ഗതികേട് അവൾക്കില്ലാതിരുന്നതിനാൽ ഞാൻ തത്കാലം രക്ഷപ്പെട്ടു എന്നാശ്വസിച്ചുകൊണ്ട് അവളെയും കൂട്ടി അടുത്തുള്ള കോഫി ഷോപ്പിലേക്ക് കയറുമ്പോൾ അവൾ ചോദിച്ചു നീ എപ്പോഴെങ്കിലും ഒരു സിംഹം കരയുന്നത് കണ്ടിട്ടുണ്ടോ എന്ന്. ഒരു സിംഹത്തെ പോയിട്ട് നേരെ ചൊവ്വേ ഒരു കഴുതയെ പോലും കണ്ടിട്ടില്ലാത്ത ഞാൻ എങ്ങിനെയാണ് അതിനുള്ള ഉത്തരം പറയുക . മിണ്ടാതെ കാപ്പിക്കും കൂടെ കഴിക്കാനുള്ളതിനും ഓർഡർ കൊടുത്തിട്ട് അവളെയും കൂട്ടി തുറന്ന ടെറസ്സിലെ മറച്ചുപിടിച്ച ഇരിപ്പിടങ്ങളിലേക്ക് നടന്നു നീങ്ങവേ ഇവളുടെ അടുത്ത ചോദ്യത്തിൽ നിന്നും എങ്ങിനെ രക്ഷപ്പെടും എന്ന് മാത്രമായിരുന്നു എന്റെ ചിന്ത .....!
.
കാപ്പിക്കായി കാത്തിരിക്കുന്നതിനിടയിൽ അവൾ തന്റെ ലാപ്ടോപ്പ് ഓപ്പൺ ചെയ്‌തുകൊണ്ട് എന്നോടാവശ്യപ്പെട്ടത് നാളെ അവൾക്ക് സെനറ്റിൽ പ്രെസന്റ് ചെയ്യാൻ ഒരു ലേഖനം തയ്യാറാക്കി കൊടുക്കാനായിരുന്നു . അതും പൊതുസമൂഹത്തിൽ അതിന്റെ കാഴ്ചപ്പാടുകളിൽ വരുത്തേണ്ട ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടാണ് വിഷയം . കേട്ടത് സത്യം തന്നെയെന്ന് ഒന്നുകൂടി ചോദിച്ചുറപ്പുവരുത്തിയപ്പോൾ കാപ്പിയും കടിയും കിട്ടിയില്ലെങ്കിലും വേണ്ടില്ല ആ ടെറസ്സിൽ നിന്നും എടുത്തു ചാടിയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി എനിക്കപ്പോൾ . ...!
.
എല്ലാം കെട്ടുകാഴ്ചകൾ മാത്രമാണെന്നും നമ്മൾ ജീവിക്കുന്നു എന്നത് തന്നെ ഒരു വിശ്വാസം മാത്രമാണെന്നും തുടങ്ങി അവൾ വാചാലമായി മഹത്തായ തത്വങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അറിയാതെ വായ്തുറന്നുപോയ എന്റെ മൂക്കിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞത് ഞാൻ ഒരു വിഡ്ഢിയാണെന്നാണ് . അതുവരെ അവൾ പറഞ്ഞതെല്ലാം സത്യമോ മിഥ്യയോ എന്ന് എനിക്കുതന്നെ ഉറപ്പില്ലായിരുന്നെങ്കിലും അപ്പോൾ അവൾ പറഞ്ഞ ആ സത്യത്തിനുമുന്നിൽ ഞാൻ അടിയറവുപറഞ്ഞുപോയി ...!
.
നേരിൽ കാണുന്നതല്ലാതെ അനുഭവിക്കുന്നതല്ലാതെ ഒന്നും വിശ്വസിക്കരുതെന്ന് നമ്മെ പഠിപ്പിക്കുന്ന ശാസ്ത്രംപോലും നമ്മെ പറ്റിക്കുകയാണെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ എന്നെയൊന്ന് ഉറക്കെ നുള്ളിനോക്കി . ഉദാഹരണമായി അവൾ പറഞ്ഞത് ഒരു പമ്പരം കറങ്ങുന്നത് നമുക്ക് നമ്മുടെ കണ്ണുകൊണ്ട് കാണാം , പക്ഷെ ഭൂമി കറങ്ങുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ഇതുവരെ എന്നാണ് . എന്നിട്ടും ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത് ഭൂമി സ്വയമുള്ള അച്ചുതണ്ടിൽ കറങ്ങുന്നു എന്നാണ് . അങ്ങിനെ ഒരു അച്ചുതണ്ട് ഉണ്ടെങ്കിൽ ആ തണ്ടിന്റെ വേര് എവിടെയെന്ന അവളുടെ ചോദ്യം കൂടിയായപ്പോൾ ഞാൻ ഉറക്കെ പറഞ്ഞുപോയി, നാളെ അവൾക്ക് പ്രസന്റ് ചെയ്യാനുള്ള ലേഖനം ഞാൻ തന്നെ എഴുതിത്തരാമെന്ന് . എന്നിട്ട് അപ്പോഴേക്കും കൊണ്ടുവന്ന ചൂട് കാപ്പിയും കുടിച്ചുകൊണ്ട് ഞാൻ ടൈപ് ചെയ്യാൻ തുടങ്ങി , സിംഹങ്ങൾ ചിരിക്കാറില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, August 11, 2016
മതിലുകൾ കൊണ്ടൊരു വീട് ...!!!
മതിലുകൾ കൊണ്ടൊരു വീട് ...!!!
.
പന്ത്രണ്ടാമത്തെ വരിയും കെട്ടി കഴിഞ്ഞപ്പോൾ അയാൾ ഒന്നിരുന്നു , ഒരു ദീർഘ നിശ്വാസത്തോടെ . തന്റെ വീടിന് ചുറ്റും താൻ തീർക്കുന്ന ഈ ചുറ്റുമതിലിനുള്ളിൽ നിന്നാൽ ഇനി തന്റെയും തനിക്കൊപ്പമുള്ളവരുടെയും തലയ്ക്കുമുകളിൽവരെ ഒന്നും പുറത്തുകാണില്ലല്ലോ എന്നത് അയാളെ തെല്ലൊന്നുമല്ല അപ്പോൾ ആശ്വസിപ്പിച്ചത് . ഇനിയുള്ളത് അല്പം സാവധാനത്തിലായാലും കുഴപ്പമില്ലെന്നും അയാൾക്കറിയാമായിരുന്നു .
.
തന്റെ വീട് തന്റെ സ്വപ്നമായിരുന്നു എന്നത് അയാൾ ഓർത്തെടുത്തു . എന്നാൽ ഇപ്പോഴും അടച്ചുറപ്പോടെ വൃത്തിയോടെ ഒരു മുറിപോലും ശരിയാക്കിയെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്നതിൽ അയാൾക്ക് കുണ്ഠിതവുമുണ്ടായിരുന്നു . മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന വലിയ കുടുംബം പരിമിതികളോടെ അവിടെ കഴിയുന്നതിൽ അയാൾക്ക് വിഷമവും ഉണ്ടായിരുന്നു . എന്നാൽ അതിനേക്കാളൊക്കെ അയാൾക്ക് പ്രധാനമായിരുന്നത് ആ വീടിനുചുറ്റും വലിയൊരു മതിൽ കെട്ടുക എന്നതുതന്നെയായിരുന്നു . നഗരമദ്ധ്യത്തിൽ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ആ വീട് ഉള്ളതെന്നതുപോലും അയാളെ അതിൽനിന്നും പിന്തിരിപ്പിച്ചിരുന്നുമില്ല.
.
അല്പസമയത്തെ ആ ആശ്വാസം പോലും അയാളെ അസ്വസ്ഥനാക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അയാൾ തന്റെ ജോലിതുടർന്നു . കല്ലുകൾ പെറുക്കിയടുക്കി ചുമരുകൾ പടുത്ത് ആ ചുമരുകൾക്കും മേലെ മറയുണ്ടാക്കുമ്പോൾ അയാളുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ . തന്നെ ഇനിയൊരിക്കലും മറ്റൊരാളും കാണരുത് . തന്നെ മുഴുവനായും തന്നെ എല്ലാറ്റിൽനിന്നും മറച്ചു പിടിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് അയാൾ അപ്പോഴുമുറച്ചുതന്നെ വിശ്വസിച്ചു .
.
ചില പരിധികൾ എപ്പോഴും പരിമിതികൾക്കും അപ്പുറത്താണെന്നത് അയാൾ ഓർക്കാൻ കൂട്ടാക്കിയിരുന്നില്ല . എന്നിട്ടും തന്നിൽ നിന്നും തന്നിലേക്കുള്ള ദൂരം കൃത്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു എപ്പോഴും അയാൾ . തന്റെ ദൂര പരിധിക്കുള്ളിൽ , തന്റെ സംരക്ഷിത സംവിധാനത്തിനുള്ളിൽ തന്നെയും തന്നോട് ചേർന്നുള്ളവയെയും ചേർത്ത് നിർത്താനും അയാൾ വ്യഗ്രതപ്പെട്ടു .
.
കമ്പിയും കല്ലും , മണ്ണും കട്ടയും , എന്തിന് ... ചുള്ളിക്കമ്പുകൾ പോലും അയാൾ തന്റെ ചുമരുകൾക്കായി ഉപയോഗിച്ചു . പരമാവധി ഉറപ്പും ബലവുമായിരുന്നില്ല അപ്പൊഴും അയാൾ ലക്ഷ്യമാക്കിയിരുന്നതെന്ന് അയാളെപ്പോലും അമ്പരപ്പിച്ചില്ല . അയാൾക്കപ്പോഴെല്ലാം ആവശ്യമായിരുന്നത് തന്റെ നേർക്കുള്ള മറ്റുള്ളവരുടെ കാഴ്ച്ചയെ മറക്കുക എന്നത് മാത്രമായിരുന്നു .
.
തറയുടെ ബലമോ നിലത്തിന്റെ വിസ്തൃതിയോ അകത്തളത്തിന്റെ സൗകര്യമോ അയാൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല . ശുചിയായി ഭക്ഷണം കഴിക്കാനുള്ള സൗകര്യം പോലും ഒരുക്കുന്നതിനേക്കാൾ അയാൾ തിടുക്കപ്പെട്ടത് ആ ഭാഗത്തേക്കുള്ള വഴികൾ കൂടി അടച്ചുകെട്ടുന്നതിലായിരുന്നു .അഴുക്കുചാലുകൾ പുറത്തേക്ക് തുറക്കാതിരിക്കാൻ പോലും അയാൾ ശ്രദ്ധിച്ചത് അതിലൂടെ ആരെങ്കിലും തന്നെ കണ്ടാലോ എന്ന ഭയം കൊണ്ടുതന്നെ .
.
ഇടയിൽ വരുന്ന വിടവുകൾ നികത്തി അതിലൂടെ വരുന്ന സൂര്യവെളിച്ചം പോലും തടയുന്നതിൽ അയാൾ വ്യാപൃതനായി . തന്റെയും തന്റെ കൂടെയുള്ളവരുടെയും വസ്ത്രങ്ങൾ പോലും അതിനായി ഉപയോഗിക്കാൻ അയാൾക്ക് മടിയുമില്ലായിരുന്നു . പകലുകളും രാത്രികളും നോക്കാതെ വെയിലും മഞ്ഞും മഴയും വകവെക്കാതെയുള്ള അയാളുടെ പരിശ്രമത്തിന് ഫലം കാണുക തന്നെ ചെയ്തു . ഒരു വെയിൽനാളം പോലും എത്തിനോക്കാത്ത വിധം മറച്ചുകെട്ടിയ ഒരു വീടൊരുക്കാൻ അയാൾക്ക് അപ്പോഴേക്കും കഴിഞ്ഞിരുന്നു .
.
മേൽക്കൂരപോലുമില്ലാത്ത ആ വീടിന്റെ അയാളേക്കാൾ പൊക്കമുള്ള മതിലിനുള്ളിൽ നിന്ന് ചാരിതാർഥ്യത്തോടെ കൃതാർത്ഥതയോടെ അയാൾ അയാളിലേക്ക് നോക്കുമ്പോൾ അയാളും അയാൾക്കൊപ്പമുള്ളവരും അപ്പോൾ നഗ്നരും ദരിദ്രരുമാണെന്ന് മാത്രം അയാൾ തിരിച്ചറിഞ്ഞുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
പന്ത്രണ്ടാമത്തെ വരിയും കെട്ടി കഴിഞ്ഞപ്പോൾ അയാൾ ഒന്നിരുന്നു , ഒരു ദീർഘ നിശ്വാസത്തോടെ . തന്റെ വീടിന് ചുറ്റും താൻ തീർക്കുന്ന ഈ ചുറ്റുമതിലിനുള്ളിൽ നിന്നാൽ ഇനി തന്റെയും തനിക്കൊപ്പമുള്ളവരുടെയും തലയ്ക്കുമുകളിൽവരെ ഒന്നും പുറത്തുകാണില്ലല്ലോ എന്നത് അയാളെ തെല്ലൊന്നുമല്ല അപ്പോൾ ആശ്വസിപ്പിച്ചത് . ഇനിയുള്ളത് അല്പം സാവധാനത്തിലായാലും കുഴപ്പമില്ലെന്നും അയാൾക്കറിയാമായിരുന്നു .
.
തന്റെ വീട് തന്റെ സ്വപ്നമായിരുന്നു എന്നത് അയാൾ ഓർത്തെടുത്തു . എന്നാൽ ഇപ്പോഴും അടച്ചുറപ്പോടെ വൃത്തിയോടെ ഒരു മുറിപോലും ശരിയാക്കിയെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്നതിൽ അയാൾക്ക് കുണ്ഠിതവുമുണ്ടായിരുന്നു . മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന വലിയ കുടുംബം പരിമിതികളോടെ അവിടെ കഴിയുന്നതിൽ അയാൾക്ക് വിഷമവും ഉണ്ടായിരുന്നു . എന്നാൽ അതിനേക്കാളൊക്കെ അയാൾക്ക് പ്രധാനമായിരുന്നത് ആ വീടിനുചുറ്റും വലിയൊരു മതിൽ കെട്ടുക എന്നതുതന്നെയായിരുന്നു . നഗരമദ്ധ്യത്തിൽ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ആ വീട് ഉള്ളതെന്നതുപോലും അയാളെ അതിൽനിന്നും പിന്തിരിപ്പിച്ചിരുന്നുമില്ല.
.
അല്പസമയത്തെ ആ ആശ്വാസം പോലും അയാളെ അസ്വസ്ഥനാക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അയാൾ തന്റെ ജോലിതുടർന്നു . കല്ലുകൾ പെറുക്കിയടുക്കി ചുമരുകൾ പടുത്ത് ആ ചുമരുകൾക്കും മേലെ മറയുണ്ടാക്കുമ്പോൾ അയാളുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ . തന്നെ ഇനിയൊരിക്കലും മറ്റൊരാളും കാണരുത് . തന്നെ മുഴുവനായും തന്നെ എല്ലാറ്റിൽനിന്നും മറച്ചു പിടിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് അയാൾ അപ്പോഴുമുറച്ചുതന്നെ വിശ്വസിച്ചു .
.
ചില പരിധികൾ എപ്പോഴും പരിമിതികൾക്കും അപ്പുറത്താണെന്നത് അയാൾ ഓർക്കാൻ കൂട്ടാക്കിയിരുന്നില്ല . എന്നിട്ടും തന്നിൽ നിന്നും തന്നിലേക്കുള്ള ദൂരം കൃത്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു എപ്പോഴും അയാൾ . തന്റെ ദൂര പരിധിക്കുള്ളിൽ , തന്റെ സംരക്ഷിത സംവിധാനത്തിനുള്ളിൽ തന്നെയും തന്നോട് ചേർന്നുള്ളവയെയും ചേർത്ത് നിർത്താനും അയാൾ വ്യഗ്രതപ്പെട്ടു .
.
കമ്പിയും കല്ലും , മണ്ണും കട്ടയും , എന്തിന് ... ചുള്ളിക്കമ്പുകൾ പോലും അയാൾ തന്റെ ചുമരുകൾക്കായി ഉപയോഗിച്ചു . പരമാവധി ഉറപ്പും ബലവുമായിരുന്നില്ല അപ്പൊഴും അയാൾ ലക്ഷ്യമാക്കിയിരുന്നതെന്ന് അയാളെപ്പോലും അമ്പരപ്പിച്ചില്ല . അയാൾക്കപ്പോഴെല്ലാം ആവശ്യമായിരുന്നത് തന്റെ നേർക്കുള്ള മറ്റുള്ളവരുടെ കാഴ്ച്ചയെ മറക്കുക എന്നത് മാത്രമായിരുന്നു .
.
തറയുടെ ബലമോ നിലത്തിന്റെ വിസ്തൃതിയോ അകത്തളത്തിന്റെ സൗകര്യമോ അയാൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല . ശുചിയായി ഭക്ഷണം കഴിക്കാനുള്ള സൗകര്യം പോലും ഒരുക്കുന്നതിനേക്കാൾ അയാൾ തിടുക്കപ്പെട്ടത് ആ ഭാഗത്തേക്കുള്ള വഴികൾ കൂടി അടച്ചുകെട്ടുന്നതിലായിരുന്നു .അഴുക്കുചാലുകൾ പുറത്തേക്ക് തുറക്കാതിരിക്കാൻ പോലും അയാൾ ശ്രദ്ധിച്ചത് അതിലൂടെ ആരെങ്കിലും തന്നെ കണ്ടാലോ എന്ന ഭയം കൊണ്ടുതന്നെ .
.
ഇടയിൽ വരുന്ന വിടവുകൾ നികത്തി അതിലൂടെ വരുന്ന സൂര്യവെളിച്ചം പോലും തടയുന്നതിൽ അയാൾ വ്യാപൃതനായി . തന്റെയും തന്റെ കൂടെയുള്ളവരുടെയും വസ്ത്രങ്ങൾ പോലും അതിനായി ഉപയോഗിക്കാൻ അയാൾക്ക് മടിയുമില്ലായിരുന്നു . പകലുകളും രാത്രികളും നോക്കാതെ വെയിലും മഞ്ഞും മഴയും വകവെക്കാതെയുള്ള അയാളുടെ പരിശ്രമത്തിന് ഫലം കാണുക തന്നെ ചെയ്തു . ഒരു വെയിൽനാളം പോലും എത്തിനോക്കാത്ത വിധം മറച്ചുകെട്ടിയ ഒരു വീടൊരുക്കാൻ അയാൾക്ക് അപ്പോഴേക്കും കഴിഞ്ഞിരുന്നു .
.
മേൽക്കൂരപോലുമില്ലാത്ത ആ വീടിന്റെ അയാളേക്കാൾ പൊക്കമുള്ള മതിലിനുള്ളിൽ നിന്ന് ചാരിതാർഥ്യത്തോടെ കൃതാർത്ഥതയോടെ അയാൾ അയാളിലേക്ക് നോക്കുമ്പോൾ അയാളും അയാൾക്കൊപ്പമുള്ളവരും അപ്പോൾ നഗ്നരും ദരിദ്രരുമാണെന്ന് മാത്രം അയാൾ തിരിച്ചറിഞ്ഞുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, July 30, 2016
എനിക്ക് ജയ്‌വിളിക്കാൻ ...!!!
എനിക്ക് ജയ്‌വിളിക്കാൻ ...!!!
.
വഴിയേ പോകുന്ന പെണ്ണുങ്ങളെ
മാനഭംഗം ചെയ്താലും
ശത്രു രാജ്യത്തിന് വേണ്ടി
സിന്ദാബാദ് വിളിച്ചാലും
തീവ്രവാദികളെ
വീരന്മാരാക്കിയാലും
പൊതുമുതൽ
കട്ടുമുടിച്ചാലും
അഴിമതിയുടെ
സംരക്ഷകരായാലും
എനിക്കുവേണ്ടി ജയ്‌വിളിക്കാൻ
എന്നെ സംരക്ഷിക്കാൻ
ഇവിടെ ആളുള്ളപ്പോൾ
ഞാൻ എന്തിന് നന്നാവണം ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വഴിയേ പോകുന്ന പെണ്ണുങ്ങളെ
മാനഭംഗം ചെയ്താലും
ശത്രു രാജ്യത്തിന് വേണ്ടി
സിന്ദാബാദ് വിളിച്ചാലും
തീവ്രവാദികളെ
വീരന്മാരാക്കിയാലും
പൊതുമുതൽ
കട്ടുമുടിച്ചാലും
അഴിമതിയുടെ
സംരക്ഷകരായാലും
എനിക്കുവേണ്ടി ജയ്‌വിളിക്കാൻ
എന്നെ സംരക്ഷിക്കാൻ
ഇവിടെ ആളുള്ളപ്പോൾ
ഞാൻ എന്തിന് നന്നാവണം ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, July 18, 2016
എന്നിലേക്കെത്തുവാൻ ... !!!
എന്നിലേക്കെത്തുവാൻ ... !!!
.
സ്വാതന്ത്ര്യം എന്നത്
എനിക്കു തോന്നുന്നതെല്ലാം ചെയ്യാനുള്ള
ലൈസൻസ് ആണെങ്കിൽ
ആ സ്വാതന്ത്ര്യത്തെ ഞാനുപേക്ഷിക്കുന്നു ... !
.
മതം എന്നത്
നിരാലംബരും നിരാശ്രയരുമായ
നിരപരാധികളെ ഉപദ്രവിച്ചുകിട്ടുന്ന
പുണ്ണ്യമാണെങ്കിൽ
ആ പുണ്ണ്യവും ഞാൻ ഉപേക്ഷിക്കുന്നു ... !
.
മറ്റുള്ളവരെ ദ്രോഹിക്കാനും
ദുർവിനിയോഗം ചെയ്യാനുമുള്ളതാണ്
അധികാരമെങ്കിൽ
ആ അധികാരങ്ങളും ഞാനുപേക്ഷിക്കുന്നു ... !
.
ഒന്നുമില്ലെങ്കിലും
എനിക്കു മാത്രമായെങ്കിലും
എന്നെയെങ്കിലും നിലനിർത്താനായെങ്കിൽ ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
സ്വാതന്ത്ര്യം എന്നത്
എനിക്കു തോന്നുന്നതെല്ലാം ചെയ്യാനുള്ള
ലൈസൻസ് ആണെങ്കിൽ
ആ സ്വാതന്ത്ര്യത്തെ ഞാനുപേക്ഷിക്കുന്നു ... !
.
മതം എന്നത്
നിരാലംബരും നിരാശ്രയരുമായ
നിരപരാധികളെ ഉപദ്രവിച്ചുകിട്ടുന്ന
പുണ്ണ്യമാണെങ്കിൽ
ആ പുണ്ണ്യവും ഞാൻ ഉപേക്ഷിക്കുന്നു ... !
.
മറ്റുള്ളവരെ ദ്രോഹിക്കാനും
ദുർവിനിയോഗം ചെയ്യാനുമുള്ളതാണ്
അധികാരമെങ്കിൽ
ആ അധികാരങ്ങളും ഞാനുപേക്ഷിക്കുന്നു ... !
.
ഒന്നുമില്ലെങ്കിലും
എനിക്കു മാത്രമായെങ്കിലും
എന്നെയെങ്കിലും നിലനിർത്താനായെങ്കിൽ ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
Thanking my Gurus ...!!!.
Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...