ഇനിയും വറ്റാത്ത പുഴ...!!!
.
യാത്രയുടെ തുടക്കത്തിൽ , അതെ തുടക്കത്തിൽ തന്നെയാണെന്ന് തോന്നുന്നു , ഒരിക്കൽ മാത്രമാണ് അയാൾ തന്നെയൊന്നു തിരിഞ്ഞു നോക്കാൻ തന്നെ കൂട്ടാക്കിയതെന്ന് അവൾ ഭീതിയോടെ ഓർത്തെടുത്തു ...! ഇനി ...?? ചോദ്യങ്ങൾ അവസാനിക്കാതെ തുടരുന്നതിനാൽ ഉത്തരങ്ങൾക്കുവേണ്ടി അവൾക്കൊരിക്കലും കാത്തിരിക്കേണ്ടി വരുന്നേയില്ലതാനും ...!
.
ഓർമ്മകൾക്ക് മാത്രം ഇപ്പോഴും ഒരു ചെമ്പക പൂവിന്റെ മണം ഉണ്ടെന്ന് പറയാതെ വയ്യ .. അല്ലെങ്കിൽ അലക്കാത്ത കോടിക്കിടയിൽ തിരുകിവെക്കുന്ന കൈതയുടെ മണം. മണങ്ങൾ എല്ലാം വേറെ വേറെ ആണെങ്കിലും അവയുടെ സുഗന്ധം മാത്രം കരുതിവെച്ചാൽ മതിയല്ലോ ...!
.
ഇനി ...! അതു തന്നെയാണ് തന്റേയും അവാലാതി ... ഇനി എത്ര നേരം...! അല്ലെങ്കിൽ എത്ര ദൂരം ..! ആര്ക്കും ഒരു ഉത്തരവുമില്ല ഇതിനൊന്നും. അല്ലെങ്കിൽ ആരും അതെക്കുറിച്ച് വ്യകുലപ്പെടുന്നുമില്ല എന്ന് തോന്നി. എല്ലാവരിലും ഒരു നിർജ്ജീവാവസ്ഥയാണോ അതോ നിസ്സഹായാവസ്ഥയാണോ എന്ന് തിരിച്ചറിയാൻ അവൾ വൃഥാ ശ്രമിച്ചു നോക്കി അപ്പോൾ ...!
.
അയാളുടെ മുഖത്തിന് ഒരു കുഞ്ഞിന്റെ ഭാവമായിരുന്നു അപ്പോൾ എന്നാണ് അവൾക്കു തോന്നിയത് . കാത്തുകാത്തിരുന്ന ഒരു കളിപ്പാട്ടം കയ്യിൽ കിട്ടിയ കുഞ്ഞിന്റെ മുഖം . അതൊരുപക്ഷെ അവളുടെ തോന്നൽ മാത്രവുമാകാം . അല്ലെങ്കിൽ ഒരുപക്ഷെ അയാൾക്ക് അങ്ങിനെയൊരു മുഖഭാവം തന്നെയായിരുന്നല്ലോ പാകമാവുക അപ്പോൾ. ...!
.
ഒരു അടയ്ക്കാ കിളി തന്റെ കുഞ്ഞിനുള്ള തീറ്റയും കൊത്തി അവളുടെ മുന്നിലൂടെ അപ്പോൾ കടന്നു പോയത് ഒരു ഞെട്ടലോടെയാണ് അവൾ നോക്കിയത് .. അതിന്റെ കണ്ണുകളിൽ എന്തിനായിരുന്നു ഒരു പകയുടെ കനൽ അത് അപ്പോൾ ഒളിപ്പിച്ചു വെച്ചിരുന്നത് .. അതും തന്നെത്തന്നെ നോക്കിക്കൊണ്ട് പറന്നകലുമ്പോൾ ആ കനൽ തന്റെ തന്നെ നെഞ്ചിലേയ്ക്കല്ലേ അത് കൊളുത്തിയിട്ടത് ...!
.
ഒരു കുഞ്ഞു മഴ പെയ്തുപോയത് അവൾ അന്നാദ്യമായി പേടിയോടെ നോക്കി നിന്നു. ആഗ്രഹമുണ്ടായിട്ടും ആ മഴ നനയാൻ അവൾ കൂട്ടാക്കിയില്ല അപ്പോൾ. എങ്കിലും അവൾ ശ്രദ്ധിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ആ മഴയിലും ഈയാം പാറ്റകൾ പറന്നു പൊങ്ങിയിരുന്നു എന്ന് ...! അഗ്നിയിൽ സ്വയം ചിറകുകൾ ഹോമിച്ച് ജീവിതം സമർപ്പിക്കാൻ ജനിക്കുന്ന ഈയാം പാറ്റകളോട് അവൾക്കെന്നും പ്രണയം തന്നെയായിരുന്നല്ലോ ...!
.
നിശബ്ദതയായിരുന്നു അപ്പോൾ അവിടെയെല്ലാം . കടന്നു പോകുന്ന വഴിയിലെ മണൽതരികൾ പോലും ശബ്ദമുണ്ടാക്കാതെ ... ചുറ്റിനുമുള്ള ചെടികളിലെയും മരങ്ങളിലെയും ഇലകൾ പോലും ചലിയ്ക്കാതെ .. കാറ്റ് അപ്പോൾ തന്നെ കാണിക്കാതെ ഒളിച്ചു നിൽക്കുകയായിരുന്നോ എന്ന് തോന്നി . പക്ഷെ എന്തിന് ...! അതായിരുന്നു അവളെ അപ്പോൾ ആശ്ചര്യപ്പെടുത്തിയിരുന്നതും . ...!
.
ഒരുപക്ഷെ മൌനമായി പ്രകൃതി തന്നോടെന്തോക്കെയോ വിളിച്ചു പറയുകയുമായിരുന്നില്ലേ അങ്ങിനെ ..? അതുമല്ലെങ്കിൽ പ്രകൃതി തന്നോടുള്ള പ്രതികാരം തീർക്കുകയൊ ... ? അറിയില്ല,.... അല്ലെങ്കിൽ അതിന് മിനക്കെട്ടില്ല . പിൻതുടരുക എന്നത് മാത്രമായിരുന്നു അപ്പോൾ തന്റെ നിയോഗം ...!
.
വഴിയിൽ നിന്നും തനിക്കു സമാനമായവരെ അയാൾ അപ്പോഴും തിരഞ്ഞ് തിരഞ്ഞ് തന്റെ കൂടെ കൂട്ടാൻ മറന്നിരുന്നില്ല എന്നത് അവൾ അത്ഭുതത്തോടെയാണ് നോക്കി നിന്നത്. കൈക്കുമ്പിളിൽ നിന്നും ഊർന്നു പോകുന്ന വെള്ളം തടയാതെ നോക്കി നിൽക്കുമ്പോഴും ആ കൈക്കുമ്പിളിലേയ്ക്ക് പിന്നെയും വെള്ളം നിറയ്ക്കാൻ അയാൾ മറന്നിരുന്നില്ല ...!
.
ഇത്ര നേരമായിട്ടും എവിടെയെത്തി എന്ന് ഒരു നിശ്ചയവുമില്ല എന്നത് അവളെ തെല്ലും അലട്ടിയിരുന്നില്ല. ഇനിയെത്ര ദൂരം താണ്ടാനുണ്ടെന്നു അവൾ ആശങ്കപ്പെട്ടുമില്ല .. അല്ലെങ്കിൽ തന്നെ എവിടെയും അവസാനിക്കാവുന്ന ഒരു യാത്രയിൽ എന്ത് പ്രതീക്ഷിക്കാൻ ...! ഇനിയുമല്ലെങ്കിൽ എങ്ങും അവസാനിക്കാത്ത യാത്രയും ആകാമല്ലോ ഇത് ...!
.
നിശബ്ദയായി അയാൾക്ക് പുറകിൽ കരുതലോടെ അവൾ ഓരോ ചുവടും വെച്ചു. അല്ലെങ്കിൽ തന്നെയും അത് മാത്രം തന്നെയല്ലേ അവൾക്കു ചെയ്യാനും ഉണ്ടായിരുന്നത് അപ്പോൾ. നിശബ്ദയായി നിരാലംബയായി നിശ്ചലയായി ...!
.
പകരം വെക്കാവുന്ന ഒന്നും കൂട്ടിനെടുത്തില്ലെങ്കിലും കൈപ്പിടിയിൽ തന്റെ ജീവനെടുത്തു പിടിക്കാൻ തോന്നിയത് ഭാഗ്യം. അല്ലെങ്കിൽ അത് വഴിയിൽ എവിടെയെങ്കിലും നഷ്ടപ്പെട്ടു പോയിരുന്നെങ്കിലോ. ഒടുവിൽ എത്തേണ്ടിടത് എത്തുമ്പോൾ ജീവനില്ലെങ്കിൽ പിന്നെന്തു കാര്യം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, May 21, 2014
ചോദ്യവും ഉത്തരവും ...!!!
ചോദ്യവും ഉത്തരവും ...!!!
.
ഒരു ചോദ്യത്തിന്
പല ഉത്തരങ്ങൾ ആയാൽ
ഒരു ഉത്തരത്തിന്
എത്ര ചോദ്യങ്ങൾ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഒരു ചോദ്യത്തിന്
പല ഉത്തരങ്ങൾ ആയാൽ
ഒരു ഉത്തരത്തിന്
എത്ര ചോദ്യങ്ങൾ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, May 20, 2014
ഇരുട്ടിലെ വിളക്ക് ...!!!
ഇരുട്ടിലെ വിളക്ക് ...!!!
.
വിളക്കിനടിയിലെ ഇരുട്ട്
ആ വിളക്ക് കത്തിച്ചാലും
എങ്ങിനെ മാറും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
വിളക്കിനടിയിലെ ഇരുട്ട്
ആ വിളക്ക് കത്തിച്ചാലും
എങ്ങിനെ മാറും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, May 19, 2014
കാണുവാൻ ...!!!
കാണുവാൻ ...!!!
.
കാണുവാൻ
എനിക്ക്
കണ്ണട വേണം,
കാഴ്ചയ്ക്ക് മാത്രമല്ലാതെ ...!
.
കണ്ണടയില്ലാത്ത
കാഴ്ച
മങ്ങിയതാകുംപോൾ
കണ്ണും
കാഴ്ചയില്ലാത്തതാകുന്നു ...!
.
കണ്ണില്ലെങ്കിലും
കണ്ണടയുണ്ടായാൽ
കാഴ്ച
പൂർണ്ണമാകുമോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കാണുവാൻ
എനിക്ക്
കണ്ണട വേണം,
കാഴ്ചയ്ക്ക് മാത്രമല്ലാതെ ...!
.
കണ്ണടയില്ലാത്ത
കാഴ്ച
മങ്ങിയതാകുംപോൾ
കണ്ണും
കാഴ്ചയില്ലാത്തതാകുന്നു ...!
.
കണ്ണില്ലെങ്കിലും
കണ്ണടയുണ്ടായാൽ
കാഴ്ച
പൂർണ്ണമാകുമോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, May 17, 2014
പരാജയം ...!
പരാജയം ...!
.
പരാജയം
വിജയത്തിലേയ്ക്കുള്ള
ചവിട്ടുപടിയല്ല
മറിച്ച്
സ്വന്തം
പ്രവർത്തികളുടെ
ഫലം തന്നെയാണ് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പരാജയം
വിജയത്തിലേയ്ക്കുള്ള
ചവിട്ടുപടിയല്ല
മറിച്ച്
സ്വന്തം
പ്രവർത്തികളുടെ
ഫലം തന്നെയാണ് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, May 15, 2014
അമ്മ ....!!!
അമ്മ ....!!!
.
അവന്റെ കയ്യും പിടിച്ചു കൊണ്ട് അവൾ നടന്നു തുടങ്ങിയപ്പോൾ അവൾക്കു പുറകിൽ ചരിത്രം വഴിമാറുക തന്നെയായിരുന്നു. അവളുടെ അഭിമാനമായിരുന്ന അച്ഛനെ സ്നേഹമായിരുന്ന അമ്മയെ കൂടെപ്പിറന്ന സഹോദരങ്ങളെ തന്റെ എല്ലാമായിരുന്ന ഭർത്താവിനെ പ്രതീക്ഷയായിരുന്ന മക്കളെ ... എല്ലാം ഉപേക്ഷിച്ച് പുറത്തിറങ്ങുമ്പോൾ അവൾക്കു മുൻപിൽ പ്രപഞ്ചം തന്നെ സർവ്വസ്വവും അല്ലെങ്കിൽ അതുപോലെ തന്നെ ശൂന്ന്യവുമായി ...!
.
ആരായിരുന്നു അവൾക്കു അവൻ ...! എപ്പോഴായിരുന്നു അവൾ അവനെ കണ്ടുമുട്ടിയത് ...! വസന്ത കാലത്തിന്റെ ആ അവസാന നാളുകളിൽ മാന്തളിരുകൾ പെയ്തൊഴിഞ്ഞ, ജീവിക്കാൻ അവകാശമില്ലാതെ കൊഴിഞ്ഞു വീണ മാമ്പൂക്കളുടെ ഗദ്ഗതം നിറഞ്ഞ ആ നാട്ടു വഴിയിലൂടെ അവനൊപ്പം നടന്നു നീങ്ങവേ തന്റെ കുഞ്ഞിനുള്ള തീറ്റയും കൊണ്ട് പറന്നിറങ്ങിയപ്പോൾ അതിനെ തന്റെ കൂട്ടിൽ കാണാതെ എങ്ങോ ഒരു പൂങ്കുയിൽ കരയുന്നത് അവൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു . പക്ഷെ മുന്നോട്ടു ചുവടുകൾ വെക്കുമ്പോഴും അവളുടെ മനസ്സ് പുറകിലെക്കായിരുന്നു അപ്പോൾ സഞ്ചരിച്ചിരുന്നത് ...!
.
തെറ്റെന്ത് ശരിയെന്ത് എന്നത് യാധാർത്ഥ്യവുമായി എപ്പോഴെങ്കിലും പൊരുത്തപ്പെട്ടു പോകാറുണ്ടോ എന്ന് അപ്പോൾ ആദ്യമായി അവൾ സംശയിക്കാൻ തുടങ്ങിയിരുന്നു . അല്ലെങ്കിൽ തന്റെ പ്രതികരണങ്ങൾക്ക് എങ്ങിനെയാണ് താൻ ഇത്രമേൽ സ്നേഹിച്ചിരുന്ന തന്റെ ഭർത്താവ് തന്നെ നിരർത്ഥകങ്ങളായ വ്യാഖ്യാനങ്ങൾ കണ്ടെത്തുക . കൂടെ ഒരു കട്ടിലിൽ ഒന്നിച്ചു കിടക്കുന്ന അദ്ദേഹത്തിന് തന്നിൽ നിന്നുള്ള ദൂരം കൂടുന്നത് തൊട്ടറിഞ്ഞതല്ലേ സത്യത്തിൽ താൻ ചെയ്ത ആദ്യത്തെയും അവസാനത്തെയും തെറ്റ് . മക്കളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിലെ അദ്ധേഹത്തിന്റെ മുഖം മൂടിക്കു തന്റെ രക്തം കൊണ്ട് തന്നെ ചായം തേക്കാൻ ഒരുങ്ങിയത് എന്തായാലും നന്നായി....!
.
ആദ്യം സ്വയവും പിന്നെ സ്വന്തങ്ങളും അതിനു ശേഷം ബന്ധങ്ങളും പിന്നെയും കഴിഞ്ഞപ്പോൾ സമൂഹം തന്നെയും തനിക്കു പതിയെ അന്ന്യമാകാൻ തുടങ്ങുന്നത് അദ്ധേഹത്തിൽ വരുത്തുന്ന സന്തോഷത്തിനു പിന്നെ തന്റെ മൌനാനുവാദവും . എങ്കിലും അദ്ധേഹം എപ്പോഴും സന്തോഷവാനായിരിക്കാൻ തന്നെയല്ലേ താൻ എപ്പോഴും ശ്രദ്ധിചിരുന്നതും . അച്ഛൻ അമ്മ, മക്കൾ .... എല്ലാം അദ്ധേഹത്തിലേക്ക് മാത്രം ഒതുങ്ങുന്നത് താൻ ഒരുപക്ഷെ ആത്മ നിർവൃതിയോടെ തന്നെയാണ് നോക്കിയിരുന്നത് ....!
.
മനസ്സും പിന്നെ ശരീരവും തന്നിൽ നിന്നും മെല്ലെ അന്ന്യമാകുന്നത് ഒടുവിലാകുമ്പോഴെക്കും താൻ ആസ്വദിക്കുക തന്നെയായിരുന്നു എന്നുവേണം പറയാൻ. അല്ലെങ്കിൽ തന്നെ, തനിക്കു പ്രിയപ്പെട്ടവർക്ക് വേണ്ടാത്തത് തനിക്കെന്തിന് ...!
.
അന്ന് ആദ്യമായി താൻ നൊന്തു പ്രസവിച്ച തന്റെ മകൻ തന്നെ തന്റെ നേരെ നേരെ കയ്യോങ്ങിയത് അവന്റെ അച്ഛനും അച്ഛച്ചനും കണ്ടു നില്ക്കെ ആയിരുന്നിട്ടും അവർ ഒന്നും പറയാതിരുന്നതാണ് ഏറെ പ്രയാസപ്പെടുതിയത് . തെറ്റുകാരിയാണെങ്കിലും അമ്മയെ അടിക്കാൻ ഒരു മകൻ കയ്യോങ്ങുന്നത് അവനു തന്നെ എത്രമാത്രം ദോഷമാണെന്ന് മാത്രമായിരുന്നു അപ്പോൾ ചിന്തിച്ചതും. അകത്തെ വേദനയ്ക്ക് പുറമേ തണുത്ത കാറ്റ് കൊണ്ട് തണുപ്പിക്കുവാൻ ഒരു വൃഥാ ശ്രമം നടത്തി മുറ്റത്ത് താൻ തന്നെ നട്ടു വളർത്തിയ മൂവാണ്ടാൻ മാവിൻ ചോട്ടിൽ തളർന്നിരിക്കുമ്പോൾ ആണ് അവൻ ആദ്യമായി അങ്ങോട്ട് കയറി വന്നത് ...!
.
ഒട്ടിയ വയറുമായി അന്നത്തെ വിശപ്പിനുള്ള അന്നത്തിനു വേണ്ടി കടന്നു വന്ന അവൻ തന്നെ തന്നെ നോക്കി നില്ക്കവേ തന്റെ മാറിൽ എന്തിനാണ് ഒരു വിങ്ങലുണ്ടായത് എന്ന് അവൾക്കറിയില്ലായിരുന്നു. നെഞ്ചിൽ ഊറിവരുന്നത് മുലപ്പാൽ തന്നെയെന്ന് അവൾ ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞതും . പിന്നെ അവൾ അവളെത്തന്നെ നോക്കി കുറെ സമയം ഒന്നും മിണ്ടാതെയിരുന്നു. ആ സമയമത്രയും അവൻ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എന്ന് അവൾ വളരെ പെട്ടെന്നാണ്തിരിച്ചറിഞ്ഞത്. അവന്റെ നോട്ടം ഒരുപാട് ചോദ്യങ്ങളുമായി അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി തുടങ്ങിയിരുന്നു അപ്പോൾ ...!
.
പിന്നെ അവൻ എപ്പോഴാണ് അവിടെനിന്നും പോയതെന്ന് അവൾക്കൊർമ്മയില്ല. അവന്റെ ഒട്ടിയ വയറ നിറയ്ക്കാൻ എന്തെങ്കിലും അവൾ കൊടുത്തുവോ എന്നും അവൾക്കു ഓര്മ്മയില്ല. ഒരുകാര്യം മാത്രം അവൾ പക്ഷെ മറന്നില്ല . അവന്റെ മുഖം. അവളുടെതിനു സമാനമായിരുന്നു അപ്പോൾ അതെന്നും അവൾ ഒര്തെടുത്തു.
.
ജീവന്റെ അംശങ്ങൾ എപ്പോഴും കൂടിയിരിക്കും പോലെ, അവരുടെ ബന്ധവും . എപ്പോഴെല്ലാമാണ് അവർ പിന്നെ കണ്ടു മുട്ടിയതെന്നോ എന്തൊക്കെയാണ് അവർ സംസാരിച്ചതെന്നോ എന്തൊക്കെയാണ് അവർ ചിന്തിചിരുന്നതെന്നോ അവൾക്കു തന്നെ അറിയില്ല . എന്നിട്ടും ആത്ത്മാവിൽ അവൾക്കു അവൻ മാത്രമായി . ചിന്തകളിൽ അവൻ മാത്രം നിറഞ്ഞു നിന്ന് ...!
.
ആദ്യം പതിവുപോലെ ഭർത്താവ് തന്നെയാണ് ആ ബന്ധത്തിലും തെറ്റുകള കണ്ടെത്താൻ തുടങ്ങിയത് . അരുതുകളുടെ ലോകം അവൾക്ക് അന്ന്യമായത് കൊണ്ടാകാം പതിവുപോലെ അയാൾ അവളെ മാതാ പിതാക്കളുടെ മുന്നിലെത്തിച്ചത്. അവിടെയും അവൾ തോല്ക്കാൻ തയ്യാറാകാതെ വന്നപ്പോൾ ജയിക്കാൻ വേണ്ടി മാത്രം അയാൾ അവളെ മക്കളുടെയും മുന്നിലേയ്ക്ക് വലിചിഴച്ചു . രക്ഷിക്കാൻ അവതാരങ്ങളൊന്നും വരില്ലെന്നറിയാവുന്നത് കൊണ്ടാകാം, അവളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി അവർ ഊരിയെറിയാൻ തുടങ്ങിയപ്പൊൾ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട അവൻ അവൾക്കു വസ്ത്രമായി . പിന്നെയും അവൻ തന്നെ അവൾക്കു നാണവും മാനവുമായി....!
.
അത് മാത്രമായിരുന്നു അവൾക്കു വേണ്ടിയിരുന്നതും. അവന്റെ കൈ പിടിച്ചു അവന്റെ കൂടെ പടിയിറങ്ങുമ്പോൾ അവളുടെ പാദങ്ങൾ ഭൂമിയിൽ സ്പർശിക്കാതിരിക്കാൻ അവൻ അവളെ താങ്ങി നടന്നു. ജീവിതത്തിൽ നിന്നും ജീവനിലെയ്ക്ക് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
അവന്റെ കയ്യും പിടിച്ചു കൊണ്ട് അവൾ നടന്നു തുടങ്ങിയപ്പോൾ അവൾക്കു പുറകിൽ ചരിത്രം വഴിമാറുക തന്നെയായിരുന്നു. അവളുടെ അഭിമാനമായിരുന്ന അച്ഛനെ സ്നേഹമായിരുന്ന അമ്മയെ കൂടെപ്പിറന്ന സഹോദരങ്ങളെ തന്റെ എല്ലാമായിരുന്ന ഭർത്താവിനെ പ്രതീക്ഷയായിരുന്ന മക്കളെ ... എല്ലാം ഉപേക്ഷിച്ച് പുറത്തിറങ്ങുമ്പോൾ അവൾക്കു മുൻപിൽ പ്രപഞ്ചം തന്നെ സർവ്വസ്വവും അല്ലെങ്കിൽ അതുപോലെ തന്നെ ശൂന്ന്യവുമായി ...!
.
ആരായിരുന്നു അവൾക്കു അവൻ ...! എപ്പോഴായിരുന്നു അവൾ അവനെ കണ്ടുമുട്ടിയത് ...! വസന്ത കാലത്തിന്റെ ആ അവസാന നാളുകളിൽ മാന്തളിരുകൾ പെയ്തൊഴിഞ്ഞ, ജീവിക്കാൻ അവകാശമില്ലാതെ കൊഴിഞ്ഞു വീണ മാമ്പൂക്കളുടെ ഗദ്ഗതം നിറഞ്ഞ ആ നാട്ടു വഴിയിലൂടെ അവനൊപ്പം നടന്നു നീങ്ങവേ തന്റെ കുഞ്ഞിനുള്ള തീറ്റയും കൊണ്ട് പറന്നിറങ്ങിയപ്പോൾ അതിനെ തന്റെ കൂട്ടിൽ കാണാതെ എങ്ങോ ഒരു പൂങ്കുയിൽ കരയുന്നത് അവൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു . പക്ഷെ മുന്നോട്ടു ചുവടുകൾ വെക്കുമ്പോഴും അവളുടെ മനസ്സ് പുറകിലെക്കായിരുന്നു അപ്പോൾ സഞ്ചരിച്ചിരുന്നത് ...!
.
തെറ്റെന്ത് ശരിയെന്ത് എന്നത് യാധാർത്ഥ്യവുമായി എപ്പോഴെങ്കിലും പൊരുത്തപ്പെട്ടു പോകാറുണ്ടോ എന്ന് അപ്പോൾ ആദ്യമായി അവൾ സംശയിക്കാൻ തുടങ്ങിയിരുന്നു . അല്ലെങ്കിൽ തന്റെ പ്രതികരണങ്ങൾക്ക് എങ്ങിനെയാണ് താൻ ഇത്രമേൽ സ്നേഹിച്ചിരുന്ന തന്റെ ഭർത്താവ് തന്നെ നിരർത്ഥകങ്ങളായ വ്യാഖ്യാനങ്ങൾ കണ്ടെത്തുക . കൂടെ ഒരു കട്ടിലിൽ ഒന്നിച്ചു കിടക്കുന്ന അദ്ദേഹത്തിന് തന്നിൽ നിന്നുള്ള ദൂരം കൂടുന്നത് തൊട്ടറിഞ്ഞതല്ലേ സത്യത്തിൽ താൻ ചെയ്ത ആദ്യത്തെയും അവസാനത്തെയും തെറ്റ് . മക്കളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിലെ അദ്ധേഹത്തിന്റെ മുഖം മൂടിക്കു തന്റെ രക്തം കൊണ്ട് തന്നെ ചായം തേക്കാൻ ഒരുങ്ങിയത് എന്തായാലും നന്നായി....!
.
ആദ്യം സ്വയവും പിന്നെ സ്വന്തങ്ങളും അതിനു ശേഷം ബന്ധങ്ങളും പിന്നെയും കഴിഞ്ഞപ്പോൾ സമൂഹം തന്നെയും തനിക്കു പതിയെ അന്ന്യമാകാൻ തുടങ്ങുന്നത് അദ്ധേഹത്തിൽ വരുത്തുന്ന സന്തോഷത്തിനു പിന്നെ തന്റെ മൌനാനുവാദവും . എങ്കിലും അദ്ധേഹം എപ്പോഴും സന്തോഷവാനായിരിക്കാൻ തന്നെയല്ലേ താൻ എപ്പോഴും ശ്രദ്ധിചിരുന്നതും . അച്ഛൻ അമ്മ, മക്കൾ .... എല്ലാം അദ്ധേഹത്തിലേക്ക് മാത്രം ഒതുങ്ങുന്നത് താൻ ഒരുപക്ഷെ ആത്മ നിർവൃതിയോടെ തന്നെയാണ് നോക്കിയിരുന്നത് ....!
.
മനസ്സും പിന്നെ ശരീരവും തന്നിൽ നിന്നും മെല്ലെ അന്ന്യമാകുന്നത് ഒടുവിലാകുമ്പോഴെക്കും താൻ ആസ്വദിക്കുക തന്നെയായിരുന്നു എന്നുവേണം പറയാൻ. അല്ലെങ്കിൽ തന്നെ, തനിക്കു പ്രിയപ്പെട്ടവർക്ക് വേണ്ടാത്തത് തനിക്കെന്തിന് ...!
.
അന്ന് ആദ്യമായി താൻ നൊന്തു പ്രസവിച്ച തന്റെ മകൻ തന്നെ തന്റെ നേരെ നേരെ കയ്യോങ്ങിയത് അവന്റെ അച്ഛനും അച്ഛച്ചനും കണ്ടു നില്ക്കെ ആയിരുന്നിട്ടും അവർ ഒന്നും പറയാതിരുന്നതാണ് ഏറെ പ്രയാസപ്പെടുതിയത് . തെറ്റുകാരിയാണെങ്കിലും അമ്മയെ അടിക്കാൻ ഒരു മകൻ കയ്യോങ്ങുന്നത് അവനു തന്നെ എത്രമാത്രം ദോഷമാണെന്ന് മാത്രമായിരുന്നു അപ്പോൾ ചിന്തിച്ചതും. അകത്തെ വേദനയ്ക്ക് പുറമേ തണുത്ത കാറ്റ് കൊണ്ട് തണുപ്പിക്കുവാൻ ഒരു വൃഥാ ശ്രമം നടത്തി മുറ്റത്ത് താൻ തന്നെ നട്ടു വളർത്തിയ മൂവാണ്ടാൻ മാവിൻ ചോട്ടിൽ തളർന്നിരിക്കുമ്പോൾ ആണ് അവൻ ആദ്യമായി അങ്ങോട്ട് കയറി വന്നത് ...!
.
ഒട്ടിയ വയറുമായി അന്നത്തെ വിശപ്പിനുള്ള അന്നത്തിനു വേണ്ടി കടന്നു വന്ന അവൻ തന്നെ തന്നെ നോക്കി നില്ക്കവേ തന്റെ മാറിൽ എന്തിനാണ് ഒരു വിങ്ങലുണ്ടായത് എന്ന് അവൾക്കറിയില്ലായിരുന്നു. നെഞ്ചിൽ ഊറിവരുന്നത് മുലപ്പാൽ തന്നെയെന്ന് അവൾ ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞതും . പിന്നെ അവൾ അവളെത്തന്നെ നോക്കി കുറെ സമയം ഒന്നും മിണ്ടാതെയിരുന്നു. ആ സമയമത്രയും അവൻ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എന്ന് അവൾ വളരെ പെട്ടെന്നാണ്തിരിച്ചറിഞ്ഞത്. അവന്റെ നോട്ടം ഒരുപാട് ചോദ്യങ്ങളുമായി അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി തുടങ്ങിയിരുന്നു അപ്പോൾ ...!
.
പിന്നെ അവൻ എപ്പോഴാണ് അവിടെനിന്നും പോയതെന്ന് അവൾക്കൊർമ്മയില്ല. അവന്റെ ഒട്ടിയ വയറ നിറയ്ക്കാൻ എന്തെങ്കിലും അവൾ കൊടുത്തുവോ എന്നും അവൾക്കു ഓര്മ്മയില്ല. ഒരുകാര്യം മാത്രം അവൾ പക്ഷെ മറന്നില്ല . അവന്റെ മുഖം. അവളുടെതിനു സമാനമായിരുന്നു അപ്പോൾ അതെന്നും അവൾ ഒര്തെടുത്തു.
.
ജീവന്റെ അംശങ്ങൾ എപ്പോഴും കൂടിയിരിക്കും പോലെ, അവരുടെ ബന്ധവും . എപ്പോഴെല്ലാമാണ് അവർ പിന്നെ കണ്ടു മുട്ടിയതെന്നോ എന്തൊക്കെയാണ് അവർ സംസാരിച്ചതെന്നോ എന്തൊക്കെയാണ് അവർ ചിന്തിചിരുന്നതെന്നോ അവൾക്കു തന്നെ അറിയില്ല . എന്നിട്ടും ആത്ത്മാവിൽ അവൾക്കു അവൻ മാത്രമായി . ചിന്തകളിൽ അവൻ മാത്രം നിറഞ്ഞു നിന്ന് ...!
.
ആദ്യം പതിവുപോലെ ഭർത്താവ് തന്നെയാണ് ആ ബന്ധത്തിലും തെറ്റുകള കണ്ടെത്താൻ തുടങ്ങിയത് . അരുതുകളുടെ ലോകം അവൾക്ക് അന്ന്യമായത് കൊണ്ടാകാം പതിവുപോലെ അയാൾ അവളെ മാതാ പിതാക്കളുടെ മുന്നിലെത്തിച്ചത്. അവിടെയും അവൾ തോല്ക്കാൻ തയ്യാറാകാതെ വന്നപ്പോൾ ജയിക്കാൻ വേണ്ടി മാത്രം അയാൾ അവളെ മക്കളുടെയും മുന്നിലേയ്ക്ക് വലിചിഴച്ചു . രക്ഷിക്കാൻ അവതാരങ്ങളൊന്നും വരില്ലെന്നറിയാവുന്നത് കൊണ്ടാകാം, അവളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി അവർ ഊരിയെറിയാൻ തുടങ്ങിയപ്പൊൾ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട അവൻ അവൾക്കു വസ്ത്രമായി . പിന്നെയും അവൻ തന്നെ അവൾക്കു നാണവും മാനവുമായി....!
.
അത് മാത്രമായിരുന്നു അവൾക്കു വേണ്ടിയിരുന്നതും. അവന്റെ കൈ പിടിച്ചു അവന്റെ കൂടെ പടിയിറങ്ങുമ്പോൾ അവളുടെ പാദങ്ങൾ ഭൂമിയിൽ സ്പർശിക്കാതിരിക്കാൻ അവൻ അവളെ താങ്ങി നടന്നു. ജീവിതത്തിൽ നിന്നും ജീവനിലെയ്ക്ക് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
മീശ ...!!!
മീശ ...!!!
.
മേൽചുണ്ടിനും
മൂക്കിനുമിടയിൽ
വളരുന്ന
രോമങ്ങളുടെ
വെറും കൂട്ടമല്ല
മറിച്ച്
ആണത്വത്തിന്റെ
പ്രതീകം തന്നെ ...!
.
എനിക്കുള്ളത്
ഞാൻ
വളർത്തും
വടിക്കും
നിരത്തും
നീട്ടും ...!
.
ഇല്ലാത്തവരോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മേൽചുണ്ടിനും
മൂക്കിനുമിടയിൽ
വളരുന്ന
രോമങ്ങളുടെ
വെറും കൂട്ടമല്ല
മറിച്ച്
ആണത്വത്തിന്റെ
പ്രതീകം തന്നെ ...!
.
എനിക്കുള്ളത്
ഞാൻ
വളർത്തും
വടിക്കും
നിരത്തും
നീട്ടും ...!
.
ഇല്ലാത്തവരോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, May 13, 2014
പ്രശ്നങ്ങൾ ...!!!
പ്രശ്നങ്ങൾ ...!!!
.
പൊരുതാനും
പരക്കംപായാനും
പരിഭ്രമിക്കാനും
അടിയറവുപറയാനും
പ്രശ്നങ്ങൾ ...!
.
ഇല്ലെങ്കിൽ
ജീവിതമില്ലാതെയും
ഉണ്ടെങ്കിൽ
ജീവിതം മടുത്തും
പ്രശ്നങ്ങൾ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പൊരുതാനും
പരക്കംപായാനും
പരിഭ്രമിക്കാനും
അടിയറവുപറയാനും
പ്രശ്നങ്ങൾ ...!
.
ഇല്ലെങ്കിൽ
ജീവിതമില്ലാതെയും
ഉണ്ടെങ്കിൽ
ജീവിതം മടുത്തും
പ്രശ്നങ്ങൾ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, May 10, 2014
മൌനം ...!!!
മൌനം ...!!!
.
സമ്മതവും
വാചാലവും ...!
മറ്റുചിലപ്പോൾ
വ്യർത്ഥവും
നിസ്സഹായതയും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
സമ്മതവും
വാചാലവും ...!
മറ്റുചിലപ്പോൾ
വ്യർത്ഥവും
നിസ്സഹായതയും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, May 8, 2014
പൌരുഷത്തിന്റെ പ്രതീകങ്ങൾ ...!!!
പൌരുഷത്തിന്റെ പ്രതീകങ്ങൾ ...!!!
.
ആരാണ് പുരുഷൻ ..! പൌരുഷമുള്ളവൻ എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാമെങ്കിൽ അടുത്ത ചോദ്യം എന്താണ് പൌരുഷം എന്നാകും. ആറടി ഉയരവും വിരിഞ്ഞ മാറും കടഞ്ഞെടുത്ത ശരീരവും കപ്പടാ മീശയും സ്ഥിരം പുരുഷ സങ്കൽപ്പങ്ങൾക്ക് മാറ്റുകൂട്ടുമ്പോൾ ശൌര്യവും വീര്യവും അവന്റെ ലക്ഷണങ്ങളിൽ പെടുത്തിയിരുന്നു പലപ്പോഴും ...! ഓരോ സ്ത്രീയുടെയും അല്ലെങ്കിൽ പുരുഷന്റെ തന്നെയും സങ്കൽപ്പങ്ങളിൽ വ്യത്യാസം ഉണ്ടാകാമെങ്കിലും ഇത് മാത്രമാണോ യഥാർത്ഥത്തിൽ പൌരുഷം ...? അല്ലെങ്കിൽ ഇങ്ങിനെയുള്ളവർ മാത്രമോ പുരുഷൻ ...?
.
സാമൂഹികാന്തരീക്ഷത്തിൽ കുടുംബങ്ങൾക്ക് പ്രാധാന്യം ഏറിയതോടെ സ്ത്രീകൾക്ക് കുടുംബത്തിൽ ഉത്തരവാദിത്വങ്ങൾ കൂടുകയും സാമൂഹിക ബാദ്ധ്യതകൾ ഏറ്റെടുക്കേണ്ടി വരികയും ചെയ്തപ്പോൾ വീട്ടിലേക്ക് - കുടുംബത്തിലേക്ക് വേണ്ട വസ്തുക്കൾ കൊണ്ട് വരേണ്ട ചുമതല പുരുഷനിൽ നിക്ഷിപ്തമാവുകയും പുറത്തുനിന്നും കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല പുരുഷന് ഏറ്റെടുക്കേണ്ടി വരികയും ചെയ്തതാണ്, സമൂഹം പുരുഷ കേന്ദ്രീകൃതമാകാനുള്ള ഒരു കാരണം. അതിനു പിന്നെ, വ്യത്യസ്ത സാമൂഹികാന്തരീക്ഷങ്ങളിൽ പലവിധ മാനങ്ങളും വരികയും തരാ തരം പോലെ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപെടുകയും ചെയ്യപ്പെട്ടു.
.
പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വസ്തു പുരുഷനാണെന്ന് അവൻ അഹങ്കരിക്കുംപോഴും, സ്ത്രീക്കുമേൽ അവകാശം ഉന്നയിക്കാൻ, ആധിപത്യം സ്ഥാപിക്കാൻ അവൻ എപ്പോഴും താത്പര്യപ്പെട്ടുകൊണ്ടെയിരുന്നു . സ്ത്രീകളെക്കാൾ യഥാർത്ഥത്തിൽ സൗന്ദര്യമുള്ളത് പുരുഷനാണെന്ന് മനുഷ്യനെമാത്രമല്ല, മറ്റു നാനാ ജാതി ജീവജാലങ്ങളെയും ഉദാഹരിച്ചുകൊണ്ട് അവൻ സമർഥിക്കുന്നു . അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ വ്യവസ്ഥകളിലൂടെ, നിയമങ്ങളിലൂടെ, എന്തിനു യുദ്ധങ്ങളിലൂടെ പോലും സ്ത്രീക്കുവേണ്ടി പുരുഷൻ എപ്പോഴും നിലനിന്നു.
.
വാക്കുകളിലെ ആത്മാർത്തത , പ്രവർത്തികളിൽ സത്യസന്തത, നേരിന് വേണ്ടിയുള്ള നിലനില്പ്പ് സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള താത്പര്യം കാര്യങ്ങളെ സമചിത്തതയോടെ നോക്കിക്കാണാനുള്ള പക്വത, ധീരതയോടെയും ഗൌരവത്തോടെയും സംഭവങ്ങളെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പ് ഒരു സ്ത്രീക്ക് മനസ്സുകൊണ്ടും ശരീരം കൊണ്ടും ആവശ്യമുള്ളത് എന്തെന്ന് അറിഞ്ഞ് അവളുടെ താത്പര്യത്തിനും ആവശ്യത്തിനും അനുസരിച്ച് നിവൃതിച്ചു കൊടുക്കാനുള്ള കഴിവ് ..... !
.
പുരുഷ ലക്ഷണങ്ങൾ അങ്ങിനെ ആയിരിക്കണമെന്ന് ആരും പറഞ്ഞില്ലെങ്കിലും അതാണ് യഥാർത്ഥത്തിൽ പുരുഷനെന്ന് അവൻ മാത്രം അറിഞ്ഞിട്ടും അറിയാതെ നടിച്ചു. ഏതൊരു സ്ത്രീയും ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് ആത്മാർഥമായ സ്നേഹവും സംരക്ഷണവും ആണെന്ന് ആര്ക്കാണ് അറിഞ്ഞുകൂടാത്തത്
.
കാലം പിന്നെയും മാറുമ്പോൾ പൌരുഷവും പുരുഷനും മാറുക തന്നെ ചെയ്തു. സ്ത്രീയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന പുരുഷൻ , പിന്നെ അവളെ ഒരു ഉപഭോഗ വസ്തു മാത്രമാക്കി മാറ്റി. അവനവന്റെ താത്പര്യങ്ങൾക്ക് , അവന്റെ ആഗ്രഹങ്ങൾക്ക് അവളെ അവൻ മറയാക്കി. തന്റെ ഭാര്യയുടെ, അമ്മയുടെ സഹോദരിയുടെ മനസ്സറിയാൻ ശ്രമിക്കാതെ മറ്റു സ്ത്രീകളെ സന്തോഷിപ്പിക്കാമെന്നും സ്നേഹിക്കാമെന്നും സംരക്ഷിക്കാമെന്നും കപട മുഖങ്ങളുണ്ടാക്കി നവ മാധ്യമങ്ങളുടെ മറയ്ക്കകതിരുന്ന് അവൻ ഗീർവ്വാണം വിട്ടു.
.
മറകൾക്കുള്ളിൽ ഒളിച്ചിരുന്ന്, മുഖം കൊടുക്കാതെ ശരീരം കൊടുക്കാതെ സ്ത്രീയെ വശീകരിച്ച് അവളുടെ കാമനകളെയും അവളുടെ വികാരങ്ങളെയും തഴുകിയുണർത്തി പിന്നെ അതിനപ്പുറം ഒന്നും ചെയ്യാനാകാതെ അവളുടെ മനസ്സിനെ മുറിവേൽപ്പിച്ചുകൊണ്ട് ഓടിയൊളിക്കുന്ന വിഡ്ഢികൾ മാത്രമായി അധപതിക്കുന്നു ഇപ്പോൾ പുരുഷൻ . അതോടെ പ്രകടിപ്പിക്കാൻ മാത്രമായി അവന്റെ പൌരുഷമാണ് മാറുന്നതെന്ന്, പാവം പുരുഷൻ അറിയുന്നില്ലെന്ന് മാത്രം....!!!
സുരേഷ്കുമാർ പുഞ്ചയിൽ
.
ആരാണ് പുരുഷൻ ..! പൌരുഷമുള്ളവൻ എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാമെങ്കിൽ അടുത്ത ചോദ്യം എന്താണ് പൌരുഷം എന്നാകും. ആറടി ഉയരവും വിരിഞ്ഞ മാറും കടഞ്ഞെടുത്ത ശരീരവും കപ്പടാ മീശയും സ്ഥിരം പുരുഷ സങ്കൽപ്പങ്ങൾക്ക് മാറ്റുകൂട്ടുമ്പോൾ ശൌര്യവും വീര്യവും അവന്റെ ലക്ഷണങ്ങളിൽ പെടുത്തിയിരുന്നു പലപ്പോഴും ...! ഓരോ സ്ത്രീയുടെയും അല്ലെങ്കിൽ പുരുഷന്റെ തന്നെയും സങ്കൽപ്പങ്ങളിൽ വ്യത്യാസം ഉണ്ടാകാമെങ്കിലും ഇത് മാത്രമാണോ യഥാർത്ഥത്തിൽ പൌരുഷം ...? അല്ലെങ്കിൽ ഇങ്ങിനെയുള്ളവർ മാത്രമോ പുരുഷൻ ...?
.
സാമൂഹികാന്തരീക്ഷത്തിൽ കുടുംബങ്ങൾക്ക് പ്രാധാന്യം ഏറിയതോടെ സ്ത്രീകൾക്ക് കുടുംബത്തിൽ ഉത്തരവാദിത്വങ്ങൾ കൂടുകയും സാമൂഹിക ബാദ്ധ്യതകൾ ഏറ്റെടുക്കേണ്ടി വരികയും ചെയ്തപ്പോൾ വീട്ടിലേക്ക് - കുടുംബത്തിലേക്ക് വേണ്ട വസ്തുക്കൾ കൊണ്ട് വരേണ്ട ചുമതല പുരുഷനിൽ നിക്ഷിപ്തമാവുകയും പുറത്തുനിന്നും കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല പുരുഷന് ഏറ്റെടുക്കേണ്ടി വരികയും ചെയ്തതാണ്, സമൂഹം പുരുഷ കേന്ദ്രീകൃതമാകാനുള്ള ഒരു കാരണം. അതിനു പിന്നെ, വ്യത്യസ്ത സാമൂഹികാന്തരീക്ഷങ്ങളിൽ പലവിധ മാനങ്ങളും വരികയും തരാ തരം പോലെ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപെടുകയും ചെയ്യപ്പെട്ടു.
.
പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വസ്തു പുരുഷനാണെന്ന് അവൻ അഹങ്കരിക്കുംപോഴും, സ്ത്രീക്കുമേൽ അവകാശം ഉന്നയിക്കാൻ, ആധിപത്യം സ്ഥാപിക്കാൻ അവൻ എപ്പോഴും താത്പര്യപ്പെട്ടുകൊണ്ടെയിരുന്നു . സ്ത്രീകളെക്കാൾ യഥാർത്ഥത്തിൽ സൗന്ദര്യമുള്ളത് പുരുഷനാണെന്ന് മനുഷ്യനെമാത്രമല്ല, മറ്റു നാനാ ജാതി ജീവജാലങ്ങളെയും ഉദാഹരിച്ചുകൊണ്ട് അവൻ സമർഥിക്കുന്നു . അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ വ്യവസ്ഥകളിലൂടെ, നിയമങ്ങളിലൂടെ, എന്തിനു യുദ്ധങ്ങളിലൂടെ പോലും സ്ത്രീക്കുവേണ്ടി പുരുഷൻ എപ്പോഴും നിലനിന്നു.
.
വാക്കുകളിലെ ആത്മാർത്തത , പ്രവർത്തികളിൽ സത്യസന്തത, നേരിന് വേണ്ടിയുള്ള നിലനില്പ്പ് സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള താത്പര്യം കാര്യങ്ങളെ സമചിത്തതയോടെ നോക്കിക്കാണാനുള്ള പക്വത, ധീരതയോടെയും ഗൌരവത്തോടെയും സംഭവങ്ങളെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പ് ഒരു സ്ത്രീക്ക് മനസ്സുകൊണ്ടും ശരീരം കൊണ്ടും ആവശ്യമുള്ളത് എന്തെന്ന് അറിഞ്ഞ് അവളുടെ താത്പര്യത്തിനും ആവശ്യത്തിനും അനുസരിച്ച് നിവൃതിച്ചു കൊടുക്കാനുള്ള കഴിവ് ..... !
.
പുരുഷ ലക്ഷണങ്ങൾ അങ്ങിനെ ആയിരിക്കണമെന്ന് ആരും പറഞ്ഞില്ലെങ്കിലും അതാണ് യഥാർത്ഥത്തിൽ പുരുഷനെന്ന് അവൻ മാത്രം അറിഞ്ഞിട്ടും അറിയാതെ നടിച്ചു. ഏതൊരു സ്ത്രീയും ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് ആത്മാർഥമായ സ്നേഹവും സംരക്ഷണവും ആണെന്ന് ആര്ക്കാണ് അറിഞ്ഞുകൂടാത്തത്
.
കാലം പിന്നെയും മാറുമ്പോൾ പൌരുഷവും പുരുഷനും മാറുക തന്നെ ചെയ്തു. സ്ത്രീയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന പുരുഷൻ , പിന്നെ അവളെ ഒരു ഉപഭോഗ വസ്തു മാത്രമാക്കി മാറ്റി. അവനവന്റെ താത്പര്യങ്ങൾക്ക് , അവന്റെ ആഗ്രഹങ്ങൾക്ക് അവളെ അവൻ മറയാക്കി. തന്റെ ഭാര്യയുടെ, അമ്മയുടെ സഹോദരിയുടെ മനസ്സറിയാൻ ശ്രമിക്കാതെ മറ്റു സ്ത്രീകളെ സന്തോഷിപ്പിക്കാമെന്നും സ്നേഹിക്കാമെന്നും സംരക്ഷിക്കാമെന്നും കപട മുഖങ്ങളുണ്ടാക്കി നവ മാധ്യമങ്ങളുടെ മറയ്ക്കകതിരുന്ന് അവൻ ഗീർവ്വാണം വിട്ടു.
.
മറകൾക്കുള്ളിൽ ഒളിച്ചിരുന്ന്, മുഖം കൊടുക്കാതെ ശരീരം കൊടുക്കാതെ സ്ത്രീയെ വശീകരിച്ച് അവളുടെ കാമനകളെയും അവളുടെ വികാരങ്ങളെയും തഴുകിയുണർത്തി പിന്നെ അതിനപ്പുറം ഒന്നും ചെയ്യാനാകാതെ അവളുടെ മനസ്സിനെ മുറിവേൽപ്പിച്ചുകൊണ്ട് ഓടിയൊളിക്കുന്ന വിഡ്ഢികൾ മാത്രമായി അധപതിക്കുന്നു ഇപ്പോൾ പുരുഷൻ . അതോടെ പ്രകടിപ്പിക്കാൻ മാത്രമായി അവന്റെ പൌരുഷമാണ് മാറുന്നതെന്ന്, പാവം പുരുഷൻ അറിയുന്നില്ലെന്ന് മാത്രം....!!!
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, May 4, 2014
മദ്യം, മരുന്ന്, മന്ത്രവാദം = മലയാളി ...!!!
മദ്യം, മരുന്ന്, മന്ത്രവാദം = മലയാളി ...!!!
.
മനുഷ്യൻ ഭൂമിയും വിട്ട് ചന്ദ്രനിലൂടെ ചോവ്വയിലെയ്ക്ക് യാത്രയാകുമ്പോൾ, നമ്മൾ കേരളീയർ മാത്രം യാത്ര പുറകിലേയ്ക്കാണ് . ഒരുപക്ഷെ, തുടങ്ങുന്നിടത്ത് തന്നെ ചെന്നെത്തണം എന്ന നിർബന്ധമുളളതിനാലായിരിക്കാം, നമ്മൾ അങ്ങിനെയാകുന്നത്,. അതുമല്ലെങ്കിൽ മറ്റുള്ളവരിലേയ്ക്ക്മാത്രം തിരിച്ചു വെച്ചിരിക്കുന്ന നമ്മുടെ കണ്ണുകൾക്ക് നമ്മളെ കാണാൻ കഴിയാതെ പോകുന്നതോ....!
.
മനുഷ്യന് എങ്ങിനെ മരുന്നും രാസവസ്തുക്കളും ഇല്ലാതെ ജീവിക്കാം എന്ന് ഇന്നത്തെ ആധുനിക ലോകം ആലോചിക്കുമ്പോൾ, അതിനുവ്ണ്ടി ശാസ്ത്രജ്ഞർ അഹോരാത്രം പാടുപെടുമ്പോൾ നമ്മൾ കേരളീയർ ഒരു വർഷം ഉപയോഗിച്ച് തള്ളുന്നത് അയ്യായിരം കോടിയിൽ പരം രൂപയുടെ മരുന്നുകൾ . അതിൽത്തന്നെ മുക്കാൽ പങ്കും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവ അല്ലെങ്കിൽ അനാവശ്യമായി ഉപയോഗിക്കുന്നവ ..!
.
അമ്മയെയും പെങ്ങളെയും പോയിട്ട്, മുലകുടി മാറാത്ത കുഞ്ഞിനേയും എഴുന്നേറ്റു നടക്കാൻ കഴിയാത്ത അമ്മൂമ്മയെയും വരെ പ്രാപിക്കാൻ വ്യഗ്രത പൂണ്ടു നടക്കുന്ന ഇന്നത്തെ മലയാളി പുരുഷ സമൂഹം തന്റെ മനസ്സാക്ഷി അടിയറവു വെച്ചിരിക്കുന്നത് മദ്യത്തിനു മുൻപിൽ. ഒരു നേരത്തെ അന്നത്തിനും തല ചായ്ക്കാൻ ഒരിടതിനും രോഗം മാറ്റാനുള്ള മരുന്നിനും മനുഷ്യൻ പരക്കം പായുമ്പോൾ മലയാളി ധീര ധീരം വാദിക്കുന്നത് ബാറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ..!
.
നിഷ്കാമ കര്മ്മം ചെയ്യാൻ മനുഷ്യനെ പഠിപ്പിച്ച മതങ്ങളുടെ ഈ നാട്ടിൽ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക മാത്രം ചെയ്യണമെന്നു ഉപദേശിക്കുന്ന അചാരങ്ങളുളള ഈ നാട്ടിൽ മലയാളി നട്ടുവളർത്തുന്നത് സമുദായങ്ങളും ദുരാചാരങ്ങളും . മനസ്സിലെ അഴുക്കുകൾ നീക്കി ചിന്തകളെയും പ്രവർത്തികളെയും പരിശുദ്ധമാക്കാൻ ലോകം ദൈവത്തെ വിളിക്കുമ്പോൾ നമ്മൾ മലയാളികൾ മാത്രം പെടാപാടുപെടുന്നത് ദുരാചാരങ്ങളും കപട ആത്മീയതയും പ്രോത്സാഹിപ്പിക്കാൻ ...!
.
മലയാളി മുന്നേറുക തന്നെയാണ് , മദ്യവും മരുന്നും മന്ത്രവാദവുമായി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മനുഷ്യൻ ഭൂമിയും വിട്ട് ചന്ദ്രനിലൂടെ ചോവ്വയിലെയ്ക്ക് യാത്രയാകുമ്പോൾ, നമ്മൾ കേരളീയർ മാത്രം യാത്ര പുറകിലേയ്ക്കാണ് . ഒരുപക്ഷെ, തുടങ്ങുന്നിടത്ത് തന്നെ ചെന്നെത്തണം എന്ന നിർബന്ധമുളളതിനാലായിരിക്കാം, നമ്മൾ അങ്ങിനെയാകുന്നത്,. അതുമല്ലെങ്കിൽ മറ്റുള്ളവരിലേയ്ക്ക്മാത്രം തിരിച്ചു വെച്ചിരിക്കുന്ന നമ്മുടെ കണ്ണുകൾക്ക് നമ്മളെ കാണാൻ കഴിയാതെ പോകുന്നതോ....!
.
മനുഷ്യന് എങ്ങിനെ മരുന്നും രാസവസ്തുക്കളും ഇല്ലാതെ ജീവിക്കാം എന്ന് ഇന്നത്തെ ആധുനിക ലോകം ആലോചിക്കുമ്പോൾ, അതിനുവ്ണ്ടി ശാസ്ത്രജ്ഞർ അഹോരാത്രം പാടുപെടുമ്പോൾ നമ്മൾ കേരളീയർ ഒരു വർഷം ഉപയോഗിച്ച് തള്ളുന്നത് അയ്യായിരം കോടിയിൽ പരം രൂപയുടെ മരുന്നുകൾ . അതിൽത്തന്നെ മുക്കാൽ പങ്കും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവ അല്ലെങ്കിൽ അനാവശ്യമായി ഉപയോഗിക്കുന്നവ ..!
.
അമ്മയെയും പെങ്ങളെയും പോയിട്ട്, മുലകുടി മാറാത്ത കുഞ്ഞിനേയും എഴുന്നേറ്റു നടക്കാൻ കഴിയാത്ത അമ്മൂമ്മയെയും വരെ പ്രാപിക്കാൻ വ്യഗ്രത പൂണ്ടു നടക്കുന്ന ഇന്നത്തെ മലയാളി പുരുഷ സമൂഹം തന്റെ മനസ്സാക്ഷി അടിയറവു വെച്ചിരിക്കുന്നത് മദ്യത്തിനു മുൻപിൽ. ഒരു നേരത്തെ അന്നത്തിനും തല ചായ്ക്കാൻ ഒരിടതിനും രോഗം മാറ്റാനുള്ള മരുന്നിനും മനുഷ്യൻ പരക്കം പായുമ്പോൾ മലയാളി ധീര ധീരം വാദിക്കുന്നത് ബാറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ..!
.
നിഷ്കാമ കര്മ്മം ചെയ്യാൻ മനുഷ്യനെ പഠിപ്പിച്ച മതങ്ങളുടെ ഈ നാട്ടിൽ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക മാത്രം ചെയ്യണമെന്നു ഉപദേശിക്കുന്ന അചാരങ്ങളുളള ഈ നാട്ടിൽ മലയാളി നട്ടുവളർത്തുന്നത് സമുദായങ്ങളും ദുരാചാരങ്ങളും . മനസ്സിലെ അഴുക്കുകൾ നീക്കി ചിന്തകളെയും പ്രവർത്തികളെയും പരിശുദ്ധമാക്കാൻ ലോകം ദൈവത്തെ വിളിക്കുമ്പോൾ നമ്മൾ മലയാളികൾ മാത്രം പെടാപാടുപെടുന്നത് ദുരാചാരങ്ങളും കപട ആത്മീയതയും പ്രോത്സാഹിപ്പിക്കാൻ ...!
.
മലയാളി മുന്നേറുക തന്നെയാണ് , മദ്യവും മരുന്നും മന്ത്രവാദവുമായി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, May 3, 2014
ചിരി ...!!!
ചിരി ...!!!
.
ഹൃദയത്ത്ൽ നിന്നും
ആത്മാവിലൂടെ
ചുണ്ടിലേയ്ക്ക്
ഒരു ചിരി ...!
.
അത്
ചുണ്ടുകളിലൂടെ പടർന്ന്
ഹൃദയത്തിലെയ്ക്കിറങ്ങി
ആത്മാവിലെതുമ്പോഴും
ചിരി ...!
.
നോവും
നൊമ്പരവും
വ്യഥകളും
ഉന്മാദങ്ങലും
പരിഹാസങ്ങളും
പരിഭവങ്ങളും
ഒളിപ്പിക്കുന്ന
വിസ്തൃതമായ
ചിരി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഹൃദയത്ത്ൽ നിന്നും
ആത്മാവിലൂടെ
ചുണ്ടിലേയ്ക്ക്
ഒരു ചിരി ...!
.
അത്
ചുണ്ടുകളിലൂടെ പടർന്ന്
ഹൃദയത്തിലെയ്ക്കിറങ്ങി
ആത്മാവിലെതുമ്പോഴും
ചിരി ...!
.
നോവും
നൊമ്പരവും
വ്യഥകളും
ഉന്മാദങ്ങലും
പരിഹാസങ്ങളും
പരിഭവങ്ങളും
ഒളിപ്പിക്കുന്ന
വിസ്തൃതമായ
ചിരി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, May 1, 2014
ഒളിക്കാൻ എനിക്കൊരിടം ...!
ഒളിക്കാൻ എനിക്കൊരിടം ...!
.
തിരിച്ചുചെല്ലാൻ
ബാക്കിയില്ലാത്ത
ഗർഭപാത്രത്തിന്റെ
പുറത്തെവിടെയെങ്കിലും
ഒരുനുള്ളുസ്ഥലം
എനിക്കൊന്നൊളിയ്ക്കാൻ
എന്നിൽനിന്നെങ്കിലും ....???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
തിരിച്ചുചെല്ലാൻ
ബാക്കിയില്ലാത്ത
ഗർഭപാത്രത്തിന്റെ
പുറത്തെവിടെയെങ്കിലും
ഒരുനുള്ളുസ്ഥലം
എനിക്കൊന്നൊളിയ്ക്കാൻ
എന്നിൽനിന്നെങ്കിലും ....???
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, April 30, 2014
വേശ്യ ...!!!
വേശ്യ ...!!!
.
ചുടുപാൽ ചുരത്തുന്ന
തുടുത്ത മുലക്കണ്ണുകൾ
വരിഞ്ഞു കെട്ടി
അമ്മിഞ്ഞമണംമാറാത്ത
പിഞ്ചു കുഞ്ഞുങ്ങളുടെ
നാവിൽ കറുപ്പ്തേച്ചുറക്കി
പൊട്ടിയ കണ്ണാടിചില്ലിൽനോക്കി
ചുണ്ടിൽ ചായംതേച്ച്
മുടിയിൽ വാടിയ
മുല്ലപ്പൂവും ചൂടി
അന്നത്തെ അന്നത്തിന്
സ്വശരീരം വിൽക്കാൻ
പുരുഷനെതേടുന്നു
സ്ത്രീ ...!
.
ചാറ്റ്റൂമുകളിൽ
ചുടുനിശ്വാസം നിറച്ച്
ബന്ധങ്ങളിൽ
കാമംമാത്രം ജ്വലിപ്പിച്ച്
സുഘശീതളിമയുടെ
മാസ്മരികതയിൽ
തന്നെമാത്രം സ്നേഹിക്കുന്ന
ഭർത്താവിനെയും മക്കളെയും
ഉറക്കികിടത്തി
പുരുഷനിൽനിന്നും
പുരുഷനിലേയ്ക്ക്
പടർന്നുകയറുന്നു
സ്ത്രീ ...!
.
ഇതിൽ ആരാണ് വേശ്യ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ചുടുപാൽ ചുരത്തുന്ന
തുടുത്ത മുലക്കണ്ണുകൾ
വരിഞ്ഞു കെട്ടി
അമ്മിഞ്ഞമണംമാറാത്ത
പിഞ്ചു കുഞ്ഞുങ്ങളുടെ
നാവിൽ കറുപ്പ്തേച്ചുറക്കി
പൊട്ടിയ കണ്ണാടിചില്ലിൽനോക്കി
ചുണ്ടിൽ ചായംതേച്ച്
മുടിയിൽ വാടിയ
മുല്ലപ്പൂവും ചൂടി
അന്നത്തെ അന്നത്തിന്
സ്വശരീരം വിൽക്കാൻ
പുരുഷനെതേടുന്നു
സ്ത്രീ ...!
.
ചാറ്റ്റൂമുകളിൽ
ചുടുനിശ്വാസം നിറച്ച്
ബന്ധങ്ങളിൽ
കാമംമാത്രം ജ്വലിപ്പിച്ച്
സുഘശീതളിമയുടെ
മാസ്മരികതയിൽ
തന്നെമാത്രം സ്നേഹിക്കുന്ന
ഭർത്താവിനെയും മക്കളെയും
ഉറക്കികിടത്തി
പുരുഷനിൽനിന്നും
പുരുഷനിലേയ്ക്ക്
പടർന്നുകയറുന്നു
സ്ത്രീ ...!
.
ഇതിൽ ആരാണ് വേശ്യ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, April 28, 2014
വൃത്തി ...!!!
വൃത്തി ...!!!
.
വായുവും ജലവും
സൂര്യനും ഭൂമിയും
ചേർന്ന് ശരീരം ...!
.
ആ ശരീരത്തിൽ
വിഷം കലക്കി
പിന്നെ
വിലകൂടിയ
വാസന സോപ്പുകൊണ്ട്
മാംസതിനുമേൽ മാത്രം
വൃത്തിയാക്കിയിട്ട്
എന്ത് കാര്യം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
വായുവും ജലവും
സൂര്യനും ഭൂമിയും
ചേർന്ന് ശരീരം ...!
.
ആ ശരീരത്തിൽ
വിഷം കലക്കി
പിന്നെ
വിലകൂടിയ
വാസന സോപ്പുകൊണ്ട്
മാംസതിനുമേൽ മാത്രം
വൃത്തിയാക്കിയിട്ട്
എന്ത് കാര്യം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, April 27, 2014
ഇരുട്ട് ...!!!
ഇരുട്ട് ...!!!
.
കണ്ണടച്ചാൽ
ഇരുട്ട്
രാത്രിയായാലും
ഇരുട്ട് ....!
.
രാത്രിയിൽ കണ്ണടച്ചാൽ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കണ്ണടച്ചാൽ
ഇരുട്ട്
രാത്രിയായാലും
ഇരുട്ട് ....!
.
രാത്രിയിൽ കണ്ണടച്ചാൽ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, April 24, 2014
ഒരു ചോദ്യം, മൂന്ന് ഉത്തരം ...!!!
ഒരു ചോദ്യം, മൂന്ന് ഉത്തരം ...!!!
.
കാലത്ത് ഓണ്‍ലൈൻ വന്നപ്പോൾ കണ്ട ആദ്യത്തെ സുഹൃത്തിനോട് ചോദിച്ചു, ഹൌ ആർ യു മൈ ഡിയർ ..! അതൊരു പഠിക്കുന്ന പെണ്‍കുട്ടിയും എനിക്ക് അറിയാവുന്ന എന്റെ നാട്ടുകാരിയും ആയിരുന്നു.. അവളുടെ മറുപടി ഇങ്ങിനെ. നന്ദി ഫ്രണ്ട് ... ഞാൻ തിരക്കിലാ ...!
.
അതിന്റെ മറുപടിക്ക് മുൻപേ മറ്റൊരു സുഹൃത്തിനോടും അതെ ചോദ്യം ചോദിച്ചിരുന്നു. അതൊരു വീട്ടമ്മയും നേരിട്ട് അറിയാത്ത സുഹൃതുമായിരുന്നിട്ടും,അവരുടെ മറുപടി ഇങ്ങിനെയായിരുന്നു. നന്ദി ബ്രദർ . ഹൌ ആർ യു മൈ ഡിയർ ...!
.
അതോടൊപ്പം മൂന്നാമതൊരു സുഹൃത്തിനു കൂടി അതെ സന്ദേശം അയച്ചിരുന്നതിനും അപ്പോൾ മറുപടി വന്നു.
അതൊരു വലിയ വ്യക്തിത്വ മായിരുന്നതിനാൽ പെട്ടെന്ന് കണ്ട സന്തോഷത്തിൽ ചോദിച്ചതാണ്. അവർ എന്റെ സുഹൃത്തും, പ്രശസ്തയായ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമാണ് . ഉടനെ മറുപടി വന്നു, എന്നെ ഡിയർ എന്ന് വിളിക്കുന്നത് എനിക്കിഷ്ട്ടമല്ല....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കാലത്ത് ഓണ്‍ലൈൻ വന്നപ്പോൾ കണ്ട ആദ്യത്തെ സുഹൃത്തിനോട് ചോദിച്ചു, ഹൌ ആർ യു മൈ ഡിയർ ..! അതൊരു പഠിക്കുന്ന പെണ്‍കുട്ടിയും എനിക്ക് അറിയാവുന്ന എന്റെ നാട്ടുകാരിയും ആയിരുന്നു.. അവളുടെ മറുപടി ഇങ്ങിനെ. നന്ദി ഫ്രണ്ട് ... ഞാൻ തിരക്കിലാ ...!
.
അതിന്റെ മറുപടിക്ക് മുൻപേ മറ്റൊരു സുഹൃത്തിനോടും അതെ ചോദ്യം ചോദിച്ചിരുന്നു. അതൊരു വീട്ടമ്മയും നേരിട്ട് അറിയാത്ത സുഹൃതുമായിരുന്നിട്ടും,അവരുടെ മറുപടി ഇങ്ങിനെയായിരുന്നു. നന്ദി ബ്രദർ . ഹൌ ആർ യു മൈ ഡിയർ ...!
.
അതോടൊപ്പം മൂന്നാമതൊരു സുഹൃത്തിനു കൂടി അതെ സന്ദേശം അയച്ചിരുന്നതിനും അപ്പോൾ മറുപടി വന്നു.
അതൊരു വലിയ വ്യക്തിത്വ മായിരുന്നതിനാൽ പെട്ടെന്ന് കണ്ട സന്തോഷത്തിൽ ചോദിച്ചതാണ്. അവർ എന്റെ സുഹൃത്തും, പ്രശസ്തയായ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമാണ് . ഉടനെ മറുപടി വന്നു, എന്നെ ഡിയർ എന്ന് വിളിക്കുന്നത് എനിക്കിഷ്ട്ടമല്ല....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, April 22, 2014
എന്റെ കാലുകൾ ...!!!
എന്റെ കാലുകൾ ...!!!
.
മുന്നോട്ടു നടക്കാവുന്ന
അതെ കാലുകൾ കൊണ്ട്
എനിക്ക്
പുറകിലേക്കും നടക്കാം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മുന്നോട്ടു നടക്കാവുന്ന
അതെ കാലുകൾ കൊണ്ട്
എനിക്ക്
പുറകിലേക്കും നടക്കാം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, April 21, 2014
ജീവിക്കാൻ അവകാശമില്ലാത്തവർ ...!!!
ജീവിക്കാൻ അവകാശമില്ലാത്തവർ ...!
.
ജീവിതം ആരുടെയെല്ലാം അവകാശമാണ് എന്ന ചോദ്യം ഞാൻ ഉന്നയിക്കുന്നത് ശരിയാണോ എന്നെനിക്കറിയില്ല . ജീവിതം ഓരോ ജീവികളുടെയും അവകാശമാണ്. ജീവികൾ എന്നാൽ ഭൂമുഖത്ത് മാത്രമല്ലാതെ നമ്മൾ അറിഞ്ഞും അറിയാതെയും ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന ഓരോ ജീവികൾക്കും അതാതു ജീവ ആവാസ വ്യവസ്ഥകൾ അവരുടെ ജീവിതത്തിന്റെ അവകാശം തന്നെ ആകുന്നു....!
.
അപ്പോൾ ആർക്കാണ് ജീവിക്കാൻ അവകാശമില്ലാത്തത് . കള്ളന്മാർ, കൊലപാതകികൾ, ഭീകരർ, അനാഥർ ..... നീണ്ട നിരകൾ ഓരോരുത്തരുടെയും ഭാവനയനുസരിച്ച് തുടർന്നേക്കാം. പക്ഷെ അവരാണോ യഥാർത്ഥത്തിൽ ജീവിക്കാൻ അവകാശമില്ലാത്തവർ. ...!
.
ഒരാൾ അനാഥനായി മാറുന്നത് തീർച്ചയായും അയാളുടെ വിധിയായിരിക്കാം . ഒരാൾ കള്ളനോ കൊലപാതകിയോ വഴിപിഴച്ചവാണോ ആകുന്നതിൽ അയാളോടൊപ്പം മറ്റ് ആരെങ്കിലും കൂടി കുറ്റക്കാർ ആയിരുന്നെക്കാം . അയാളെ അങ്ങിനെ ആക്കുന്നതിൽ അയാൾക്കൊപ്പം മറ്റുള്ളവർക്കോ സമൂഹത്തിനോ കൂടി പങ്കും ഉണ്ടായേക്കാം . അപ്പോൾ എങ്ങിനെയാണ് അയാളെ മാത്രം നമ്മൾ കുറ്റക്കാരനാക്കുക . അയാൾക്ക് എങ്ങിനെയാണ് ജീവിക്കാൻ അവകാശമില്ലെന്ന് പറയാനാവുക ...!
.
പിന്നെയും ചോദ്യം ബാക്കിയാകുന്നു . ആരാണ് അപ്പോൾ ജീവിക്കാൻ അവകാശമില്ലാത്തവർ .. അതെ, ആർക്കും വേണ്ടാത്തവർ .... ആർക്കും വേണ്ടാത്തവർ തന്നെയാണ് ജീവിക്കാൻ അവകാശമില്ലാതവരും ..!
.
അച്ഛനും അമ്മയ്ക്കും വേണ്ടാത്ത മക്കൾ. അച്ഛനും അമ്മയ്ക്കും വേണ്ടാതെ ആരും നോക്കാനില്ലാതെ ദുരന്തങ്ങൾ മാത്രം നേരിടാൻ വിധിക്കപെടുന്ന അവർ എന്തിനു ജീവിക്കണം. സാഹചര്യങ്ങൾ എന്ത് തന്നെ അയാലും സ്വന്തം സൗകര്യങ്ങൽക്കു വേണ്ടി എട്ടും പൊട്ടും തിരിയാത്ത പിഞ്ചു മക്കളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന അച്ഛനോ അമ്മയോ എന്തിന് അവരെ ഈ ദുരിത ഭൂമിയിൽ ജീവിക്കാൻ അനുവദിക്കണം ..?
.
മക്കൾക്ക് വേണ്ടാത്ത അച്ഛനമ്മമാർ . വാർദ്ധക്യത്തിൽ സ്വന്തമായി എഴുന്നേറ്റു നടക്കാൻ പോലും കഴിയാതെ ദുരിതക്കയത്തിൽ ആറാടാൻ വിധിക്കപ്പെടുന്ന അവർ എന്തിനു ജീവിക്കണം..? ക്ഷേത്ര നടയിലും വഴിവക്കിലും നായക്കൂട്ടിലും സ്റ്റോർ റൂമിലും ബന്ധിക്കപെടുന്ന അവരുടെ ജീവൻ എന്തിനാണ് ആ മക്കൾ ബാക്കി വെക്കുന്നത് ...?
.
തീർച്ചയായും ആലോചിക്കണം . ഓരോ മാതാപിതാക്കളും . ജനിപ്പിക്കും മുൻപ് തന്റെ കുഞ്ഞ് തനിക്കു ആവശ്യമുള്ളതാണോ എന്ന്. തനിക്ക് അതിനെ നോക്കാൻ പറ്റുമോ എന്ന്. ഇടയ്ക്കുവെച്ച് ഒരാൾ നഷ്ടമായാലും മറ്റെയാൾ കൂടെ ഉണ്ടാകും എന്ന്. അതിനൊരു ഉറപ്പില്ലെങ്കിൽ എന്തിന് അങ്ങിനെ ഒരു ജന്മം....!
.
ജന്മം നല്കിയ മാതാപിതാക്കളെ വഴിയിലുപേക്ഷിക്കും മുൻപ് ഓരോ മക്കളും ഓർക്കണം തങ്ങളും വൃദ്ധരാകുമെന്ന് . തങ്ങൾക്കും വയസ്സാകുമ്പോൾ മറ്റുള്ളവരുടെ സഹായം ആവശ്യമാകുമെന്ന് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ജീവിതം ആരുടെയെല്ലാം അവകാശമാണ് എന്ന ചോദ്യം ഞാൻ ഉന്നയിക്കുന്നത് ശരിയാണോ എന്നെനിക്കറിയില്ല . ജീവിതം ഓരോ ജീവികളുടെയും അവകാശമാണ്. ജീവികൾ എന്നാൽ ഭൂമുഖത്ത് മാത്രമല്ലാതെ നമ്മൾ അറിഞ്ഞും അറിയാതെയും ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന ഓരോ ജീവികൾക്കും അതാതു ജീവ ആവാസ വ്യവസ്ഥകൾ അവരുടെ ജീവിതത്തിന്റെ അവകാശം തന്നെ ആകുന്നു....!
.
അപ്പോൾ ആർക്കാണ് ജീവിക്കാൻ അവകാശമില്ലാത്തത് . കള്ളന്മാർ, കൊലപാതകികൾ, ഭീകരർ, അനാഥർ ..... നീണ്ട നിരകൾ ഓരോരുത്തരുടെയും ഭാവനയനുസരിച്ച് തുടർന്നേക്കാം. പക്ഷെ അവരാണോ യഥാർത്ഥത്തിൽ ജീവിക്കാൻ അവകാശമില്ലാത്തവർ. ...!
.
ഒരാൾ അനാഥനായി മാറുന്നത് തീർച്ചയായും അയാളുടെ വിധിയായിരിക്കാം . ഒരാൾ കള്ളനോ കൊലപാതകിയോ വഴിപിഴച്ചവാണോ ആകുന്നതിൽ അയാളോടൊപ്പം മറ്റ് ആരെങ്കിലും കൂടി കുറ്റക്കാർ ആയിരുന്നെക്കാം . അയാളെ അങ്ങിനെ ആക്കുന്നതിൽ അയാൾക്കൊപ്പം മറ്റുള്ളവർക്കോ സമൂഹത്തിനോ കൂടി പങ്കും ഉണ്ടായേക്കാം . അപ്പോൾ എങ്ങിനെയാണ് അയാളെ മാത്രം നമ്മൾ കുറ്റക്കാരനാക്കുക . അയാൾക്ക് എങ്ങിനെയാണ് ജീവിക്കാൻ അവകാശമില്ലെന്ന് പറയാനാവുക ...!
.
പിന്നെയും ചോദ്യം ബാക്കിയാകുന്നു . ആരാണ് അപ്പോൾ ജീവിക്കാൻ അവകാശമില്ലാത്തവർ .. അതെ, ആർക്കും വേണ്ടാത്തവർ .... ആർക്കും വേണ്ടാത്തവർ തന്നെയാണ് ജീവിക്കാൻ അവകാശമില്ലാതവരും ..!
.
അച്ഛനും അമ്മയ്ക്കും വേണ്ടാത്ത മക്കൾ. അച്ഛനും അമ്മയ്ക്കും വേണ്ടാതെ ആരും നോക്കാനില്ലാതെ ദുരന്തങ്ങൾ മാത്രം നേരിടാൻ വിധിക്കപെടുന്ന അവർ എന്തിനു ജീവിക്കണം. സാഹചര്യങ്ങൾ എന്ത് തന്നെ അയാലും സ്വന്തം സൗകര്യങ്ങൽക്കു വേണ്ടി എട്ടും പൊട്ടും തിരിയാത്ത പിഞ്ചു മക്കളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന അച്ഛനോ അമ്മയോ എന്തിന് അവരെ ഈ ദുരിത ഭൂമിയിൽ ജീവിക്കാൻ അനുവദിക്കണം ..?
.
മക്കൾക്ക് വേണ്ടാത്ത അച്ഛനമ്മമാർ . വാർദ്ധക്യത്തിൽ സ്വന്തമായി എഴുന്നേറ്റു നടക്കാൻ പോലും കഴിയാതെ ദുരിതക്കയത്തിൽ ആറാടാൻ വിധിക്കപ്പെടുന്ന അവർ എന്തിനു ജീവിക്കണം..? ക്ഷേത്ര നടയിലും വഴിവക്കിലും നായക്കൂട്ടിലും സ്റ്റോർ റൂമിലും ബന്ധിക്കപെടുന്ന അവരുടെ ജീവൻ എന്തിനാണ് ആ മക്കൾ ബാക്കി വെക്കുന്നത് ...?
.
തീർച്ചയായും ആലോചിക്കണം . ഓരോ മാതാപിതാക്കളും . ജനിപ്പിക്കും മുൻപ് തന്റെ കുഞ്ഞ് തനിക്കു ആവശ്യമുള്ളതാണോ എന്ന്. തനിക്ക് അതിനെ നോക്കാൻ പറ്റുമോ എന്ന്. ഇടയ്ക്കുവെച്ച് ഒരാൾ നഷ്ടമായാലും മറ്റെയാൾ കൂടെ ഉണ്ടാകും എന്ന്. അതിനൊരു ഉറപ്പില്ലെങ്കിൽ എന്തിന് അങ്ങിനെ ഒരു ജന്മം....!
.
ജന്മം നല്കിയ മാതാപിതാക്കളെ വഴിയിലുപേക്ഷിക്കും മുൻപ് ഓരോ മക്കളും ഓർക്കണം തങ്ങളും വൃദ്ധരാകുമെന്ന് . തങ്ങൾക്കും വയസ്സാകുമ്പോൾ മറ്റുള്ളവരുടെ സഹായം ആവശ്യമാകുമെന്ന് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, April 20, 2014
രണ്ടുകൈകൾ ...!
രണ്ടുകൈകൾ ...!
.
സ്വന്തമായി
രണ്ടു കൈകൾ ...!
.
ഒന്ന് പുറത്തേക്കും
മറ്റേത് അകത്തേയ്ക്കും ...!
.
അകത്തെ കൈവെള്ളയിൽ
സ്വന്തം ജീവനും
പുറത്തെ കൈക്കുമ്പിളിൽ
അന്യന്റെ ജീവനും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
സ്വന്തമായി
രണ്ടു കൈകൾ ...!
.
ഒന്ന് പുറത്തേക്കും
മറ്റേത് അകത്തേയ്ക്കും ...!
.
അകത്തെ കൈവെള്ളയിൽ
സ്വന്തം ജീവനും
പുറത്തെ കൈക്കുമ്പിളിൽ
അന്യന്റെ ജീവനും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...