കനലിലെരിഞ്ഞ് .... !!!
.
ചോരമണമുള്ള ആ ചെമ്പട്ടിന്റെ തുമ്പുകൊണ്ടുള്ള പരുപരുപ്പ് വല്ലാതെ അലോസരമുണ്ടാക്കിയപ്പോൾ അയാൾ വായിലെ അമ്മിഞ്ഞഞ്ഞെട്ട് പുറത്തുപോകാതെ മെല്ലെ കടിച്ചു പിടിച്ചുവച്ച് ഒരു കൈകൊണ്ട് അത് ആ മാറിലെ കട്ടി കവചത്തിനുള്ളിലേക്കു തിരുകി വെച്ച് വീണ്ടും അമ്മിഞ്ഞ കുടിക്കാൻ തുടങ്ങി . ഇടക്ക് കാലുകൾ ആട്ടിക്കൊണ്ടും , മറ്റുചിലപ്പോൾ മറ്റേ അമ്മിഞ്ഞ മുഴുവനായും തടവിത്തലോടിക്കൊണ്ടും ഇനിയും ചിലപ്പോൾ കൈകൾകൊണ്ട് വായുവിന്റെ വിശാലതയിൽ ഓർമ്മചിത്രങ്ങൾ കോറി വരച്ചുകൊണ്ടും താളത്തിലൊരു മൂളിപ്പാട്ടോടുകൂടിയും ....!
..
അവരുടെ അരികത്തു വെച്ചിരുന്ന വാൾ തുമ്പിൽ നിന്നും അപ്പോഴും ചോരയിറ്റു വീഴുന്നുണ്ടായിരുന്നു . അരമണികൾക്കിടയിൽ തലയോട്ടിക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തീക്കുണ്ഡത്തിൽനിന്നും അപ്പോൾ പുറത്തുവന്നിരുന്നതുകൊണ്ടാകാം കാൽ ചിലമ്പുകൾ അപ്പോഴും ചുട്ടുപഴുത്തുതന്നെയാണ് ഇരുന്നിരുന്നതും എന്നിട്ടും, അവരുടെ നെഞ്ചകം മാത്രം തളിർത്തു പൂത്ത് കുളിരണിഞ്ഞിരുന്നു , ഇളം മഞ്ഞിന്റെ കുളിരുപോലെ , അത് അയാൾക്കുവേണ്ടി എന്നോണം ....!
.
കൂർത്ത ദംഷ്ട്രകൾ നീണ്ട വരയിട്ട ചുണ്ടുകൾക്കും കത്തുന്ന കണ്ണുകൾക്കും ഉള്ളിൽ അവളിലെ മാതൃത്വം അയാൾ തിരഞ്ഞെടുത്തത് ഒട്ടും പണിപ്പെടാതെതന്നെയാണ് . .ഒരു കയ്യിലെ തിളങ്ങുന്ന മൂർച്ചയേറിയ വാളിനും മറു കയ്യിലെ കൂർത്തുമൂർത്ത ത്രിശൂലത്തിനും നടുവിൽ ഒരു പനിനീര്പൂ വിരിഞ്ഞു നിൽക്കുന്നത് അയാൾ എത്ര പെട്ടെന്നാണ് കണ്ടുപിടിച്ചിരുന്നത് . ആദിയും അന്തവും, നന്മയും തിന്മയും ജയവും തോൽവിയും ഉദയവും അസ്തമയവും ശക്തിയും ദൗർബല്യവും അവൾ തന്നെയാകവേ അയാൾക്കതു എളുപ്പവുമായിരുന്നു . ....!
.
തന്നെ തിരിച്ചറിയാൻ തനിക്കു തിരിച്ചറിയാൻ കളങ്കമേതുമില്ലാതെ പ്രതീക്ഷയും പരിദേവനങ്ങളുമില്ലാതെ ഒരു ഹൃദയമെന്നത് അയാളുടെ സ്വപ്നത്തേക്കാൾ ആവശ്യവുമായിരുന്നു , എല്ലായ്‌പോഴും . കണക്കു പറച്ചിലുകളില്ലാതെ , കുറ്റപ്പെടുത്തലുകളില്ലാതെ നിസ്വാർത്ഥസ്നേഹത്തിന്റെ നിറഞ്ഞ മാതൃത്വം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, October 7, 2019
Saturday, September 28, 2019
ഒന്ന് ചാരിയിരിക്കാൻ ....!!!
ഒന്ന് ചാരിയിരിക്കാൻ ....!!!
.
എപ്പോഴെങ്കിലും അങ്ങിനെയൊരവസരമുണ്ടാവുകയാണെങ്കിൽ പോലും തിരിച്ചു ചെല്ലുമ്പോൾ ആ ചാരുകസേര അവിടെ അങ്ങിനെയുണ്ടാവില്ലെന്ന് എനിക്ക് നന്നായറിയാം . യൂണിഫോം തുണിയിൽ ബാക്കി വരുന്ന കാക്കി കൊണ്ടടിപ്പിച്ച ആ തുണികൊണ്ടുള്ള ചാരുകസേരക്ക് എത്ര കഴുകിയാലും പോകാത്ത പൊള്ളുന്ന വിയർപ്പുമണമുണ്ടായിരുന്നു എപ്പോഴും . നല്ല നാടൻ വാറ്റുചാരായതിന്റെയും ബീഡിയുടെയും കത്തിത്തീർന്ന മണങ്ങൾക്കൊപ്പം ഒട്ടും വാസനമങ്ങാതെ ആ വിയര്പ്പുമണവും ...!
.
ആശങ്കകളും ആകുലതകളും ആവോളമുണ്ടായിട്ടും ആവേശത്തിനൊട്ടും കുറവില്ലാത്ത , കരുത്തിന്റെ പ്രതീക്ഷയുടെ , ഒപ്പം ആശ്വാസത്തിന്റെയും പ്രതീകമായി അങ്ങിനെയൊരു ചാരുകസേര ആ ഉമ്മറത്തിന് എന്നുമൊരലങ്കാരം തന്നെയായിരുന്നു . ..!
.
ഒരു തൂക്കുപാത്രം നിറയെ ചായയും ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും പിന്നെ അന്നത്തെ ദിന പത്രവുമായി മുകളിൽ മുഷിഞ്ഞുതുടങ്ങിയൊരു തോർത്തുമുണ്ടുമിട്ട് ആ ചാരുകസേര അവിടെ കാത്തിരുന്നിരുന്നത് എന്നുമൊരു കാവലാളായിട്ടുമായിരുന്നു എന്ന് , ഇന്ന് ഒരു കാലചക്രത്തിനിപ്പുറം അങ്ങിനെയൊരു ചാരുകസേരയിലല്ലെങ്കിലുമുള്ള ഒരിരിപ്പിടത്തിലിരിക്കുമ്പോൾ ഞാനുമോർക്കുന്നു ...!
.
ഉമ്മറത്തിണ്ണയിൽ ഒപ്പമിരുത്തുന്നവരിൽ വേർതിരിവില്ലാതിരുന്നിരുന്നതിന്റെ അർത്ഥം ഇന്നത്തെ അസമത്വ - അസിഹിഷ്ണുതാ വാദങ്ങൾക്കും മേലെയായിരുന്നു എന്നത് ആ ചെറിയൊരു ചാരുകസേര പഠിപ്പിച്ച വലിയ പാടങ്ങളിലൊന്ന് . ഒപ്പം ഇലയിട്ടുണ്ടെഴുന്നേൽക്കുമ്പോൾ എന്നും വിളമ്പിയതിന്റെയൊക്കെയും നേർപകുതി ഭക്ഷണം ബാക്കിവെച്ചെഴുന്നേൽക്കുന്നത് വിശപ്പിന് അകത്തളത്തിലും അവകാശികളുണ്ടാകാമെന്ന തിരിച്ചറിവും ഓർമ്മപ്പെടുത്തലുമാണെന്ന പാഠവും വളരെ വലുതുതന്നെ ...!
.
\മുറ്റത്തെ പേരക്കമ്പിനും ഈർക്കിൽ തുമ്പിനുമൊക്കെ അതേ തിരിച്ചറിവുകളുടെ നൊമ്പരപ്പെടുത്തുന്ന ചൂടായിരുന്നെന്ന് കാലങ്ങൾക്കിപ്പുറം ഇന്ന് ഓർമ്മിച്ചെടുക്കുമ്പോൾ നഷ്ടബോധത്തെക്കാൾ സംതൃപ്തിതന്നെയാണ് ബാക്കിനൽകുന്നത് . ആ വലിയ പാഠങ്ങൾക്ക് , മഹത്തരമായ ആ അനുഭവങ്ങൾക്ക് , എല്ലാറ്റിനും മീതെ, പവിത്രമായ ആ ബന്ധത്തിന് പൊടിയും അഴുക്കും പൊട്ടലുകളുമൊക്കെ ഏറെയുള്ളതാണെങ്കിലും അങ്ങിനെയൊരു ചാരുകസേര എന്റെ ഉമ്മറത്തും ഉണ്ടായിരുന്നെങ്കിലെന്ന പ്രാർത്ഥനയോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എപ്പോഴെങ്കിലും അങ്ങിനെയൊരവസരമുണ്ടാവുകയാണെങ്കിൽ പോലും തിരിച്ചു ചെല്ലുമ്പോൾ ആ ചാരുകസേര അവിടെ അങ്ങിനെയുണ്ടാവില്ലെന്ന് എനിക്ക് നന്നായറിയാം . യൂണിഫോം തുണിയിൽ ബാക്കി വരുന്ന കാക്കി കൊണ്ടടിപ്പിച്ച ആ തുണികൊണ്ടുള്ള ചാരുകസേരക്ക് എത്ര കഴുകിയാലും പോകാത്ത പൊള്ളുന്ന വിയർപ്പുമണമുണ്ടായിരുന്നു എപ്പോഴും . നല്ല നാടൻ വാറ്റുചാരായതിന്റെയും ബീഡിയുടെയും കത്തിത്തീർന്ന മണങ്ങൾക്കൊപ്പം ഒട്ടും വാസനമങ്ങാതെ ആ വിയര്പ്പുമണവും ...!
.
ആശങ്കകളും ആകുലതകളും ആവോളമുണ്ടായിട്ടും ആവേശത്തിനൊട്ടും കുറവില്ലാത്ത , കരുത്തിന്റെ പ്രതീക്ഷയുടെ , ഒപ്പം ആശ്വാസത്തിന്റെയും പ്രതീകമായി അങ്ങിനെയൊരു ചാരുകസേര ആ ഉമ്മറത്തിന് എന്നുമൊരലങ്കാരം തന്നെയായിരുന്നു . ..!
.
ഒരു തൂക്കുപാത്രം നിറയെ ചായയും ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും പിന്നെ അന്നത്തെ ദിന പത്രവുമായി മുകളിൽ മുഷിഞ്ഞുതുടങ്ങിയൊരു തോർത്തുമുണ്ടുമിട്ട് ആ ചാരുകസേര അവിടെ കാത്തിരുന്നിരുന്നത് എന്നുമൊരു കാവലാളായിട്ടുമായിരുന്നു എന്ന് , ഇന്ന് ഒരു കാലചക്രത്തിനിപ്പുറം അങ്ങിനെയൊരു ചാരുകസേരയിലല്ലെങ്കിലുമുള്ള ഒരിരിപ്പിടത്തിലിരിക്കുമ്പോൾ ഞാനുമോർക്കുന്നു ...!
.
ഉമ്മറത്തിണ്ണയിൽ ഒപ്പമിരുത്തുന്നവരിൽ വേർതിരിവില്ലാതിരുന്നിരുന്നതിന്റെ അർത്ഥം ഇന്നത്തെ അസമത്വ - അസിഹിഷ്ണുതാ വാദങ്ങൾക്കും മേലെയായിരുന്നു എന്നത് ആ ചെറിയൊരു ചാരുകസേര പഠിപ്പിച്ച വലിയ പാടങ്ങളിലൊന്ന് . ഒപ്പം ഇലയിട്ടുണ്ടെഴുന്നേൽക്കുമ്പോൾ എന്നും വിളമ്പിയതിന്റെയൊക്കെയും നേർപകുതി ഭക്ഷണം ബാക്കിവെച്ചെഴുന്നേൽക്കുന്നത് വിശപ്പിന് അകത്തളത്തിലും അവകാശികളുണ്ടാകാമെന്ന തിരിച്ചറിവും ഓർമ്മപ്പെടുത്തലുമാണെന്ന പാഠവും വളരെ വലുതുതന്നെ ...!
.
\മുറ്റത്തെ പേരക്കമ്പിനും ഈർക്കിൽ തുമ്പിനുമൊക്കെ അതേ തിരിച്ചറിവുകളുടെ നൊമ്പരപ്പെടുത്തുന്ന ചൂടായിരുന്നെന്ന് കാലങ്ങൾക്കിപ്പുറം ഇന്ന് ഓർമ്മിച്ചെടുക്കുമ്പോൾ നഷ്ടബോധത്തെക്കാൾ സംതൃപ്തിതന്നെയാണ് ബാക്കിനൽകുന്നത് . ആ വലിയ പാഠങ്ങൾക്ക് , മഹത്തരമായ ആ അനുഭവങ്ങൾക്ക് , എല്ലാറ്റിനും മീതെ, പവിത്രമായ ആ ബന്ധത്തിന് പൊടിയും അഴുക്കും പൊട്ടലുകളുമൊക്കെ ഏറെയുള്ളതാണെങ്കിലും അങ്ങിനെയൊരു ചാരുകസേര എന്റെ ഉമ്മറത്തും ഉണ്ടായിരുന്നെങ്കിലെന്ന പ്രാർത്ഥനയോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, September 25, 2019
പ്രണയമേ, നിന്നെ .... !!!
പ്രണയമേ, നിന്നെ .... !!!
.
തന്റെ പ്രണയം തനിക്ക് തിരിച്ചു തരണമെന്ന വിലയേറിയ ആവശ്യവുമായി അവൾ ചേർന്ന് നിന്നത് അവന്റെ ചുണ്ടുകൾക്ക് തൊട്ടു താഴെയാണ് . ചുണ്ടുകൾക്ക് തൊട്ടു താഴെ എന്നത് ചിലപ്പോൾ ചുണ്ടുകള്ക്കിടയിലെന്ന് തിരുത്തി വായിക്കേണ്ടിയും വന്നേക്കാം ....!
.
നഷ്ടപ്പെടലിന്റെ അങ്ങേത്തലക്കൽ നിന്നും തിരിച്ചുപിടിച്ചുകൊണ്ടുവരുന്ന ജീവന്റെ ആദ്യ കണികപോലെ അത്രയും പവിത്രമായി തന്നെയാണ് അവളുടെ പ്രണയവും . ഓരോ നിശ്വാസത്തിലും ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന മഹത്തരമായ പ്രണയം എന്നൊക്കെ പറഞ്ഞാൽ അതൊക്കെയും വെറും അതിശയോക്തി മാത്രമാകാത്ത അത്രയും ബൃഹത്തായ അനശ്വര പ്രണയം ...!
.
ഒരിക്കലും അറ്റം കാണാത്ത മനസ്സിന്റെ മുഴുവൻ ആഴങ്ങളിൽ നിന്നും ഒരിക്കൽ മാത്രം ഒരു മിന്നായം പോലെ കണ്ടുനിറഞ്ഞ അവന്റെ കണ്ണുകളിലേക്കുള്ള ദൂരമത്രയും ഒറ്റയ്ക്ക് നടന്നു കയറി , വടക്കൻപാട്ട് സിനിമകളിലെ ഉണ്ണിയാർച്ചയെ വെല്ലും വിധം അവിടെയൊരു സിംഹാസനവും വലിച്ചിട്ട് അതിൽ കയറി കാലിന്മേൽ കാലും കയറ്റിവെച്ചിരുന്ന് ആരവിടെ എന്ന് ഉറച്ച ഉച്ചത്തിൽ ആജ്ഞാപിക്കാവുന്നത്രയും ആധികാരികമായ പ്രണയം ...!
.
അവൾ, അവൾ മാത്രമാകുന്നതും അവൾതന്നെ അവനാകുന്നതും അവളിൽ മറ്റുള്ളവർ അവരവരിലേക്ക് കൊതിയോടെ തിരിഞ്ഞുനോക്കാൻ വെമ്പുന്നതും , എപ്പോഴും എല്ലാവരെയും അസൂയപ്പെടുത്തുന്ന അവളിലെ അവളുടെ ആ പ്രണയം തന്നെ . ഒളിയമ്പുകൾക്കും , കുറ്റപ്പെടുത്തലുകലുകൾക്കും , മുന്നറിയിപ്പുകൾക്കും വഴിമരുന്നിട്ടുകൊണ്ട് , സ്വന്തമെന്ന അഭിനയവുമായി സ്വയംസഹായികളായി പലരെയും കൂടെ കൂട്ടാൻമാത്രവും ശക്തമായ പ്രണയം ..!
.
അവന്റെ ചുണ്ടുകളുടെ വിശാലതയിൽ അവൾ തന്റെ ആവശ്യവുമായി നിൽക്കുകയും ഇരിക്കുകയും കിടക്കുകയും പിന്നെയും നിൽക്കുകയും ഒക്കെ ചെയ്യുമ്പോൾ അവന്റെ മൂക്കുകൾ ഇടയ്ക്കിടെ ചുവക്കുന്നുണ്ടായിരുന്നു . മറ്റുചിലപ്പോൾ അവളുടെ അടിവയറ്റിൽ വിരിയുന്ന താമരയിതളുകളുടെ വാസനയേറ്റാകാം അവന്റെ ചെവികൾ കൂർത്തുപോവുകയും ചെയ്തിരുന്നു . പക്ഷെ അപ്പോഴൊക്കെയും അവളുടെ കാൽ വിരലുകളിലൂടെ ആവേശപൂർവ്വം ഊർന്നിറങ്ങിയിരുന്ന ഓരോ വിയർപ്പുതുള്ളിയും അവൻ തന്റെ മുഴുവൻ സ്നേഹത്തോടെയും മുത്തിയെടുക്കാൻ ഒട്ടും മറന്നിരുന്നില്ല ...!
.
ഓരോ പകലിന്റെ കുളിരിലും ഓരോ രാത്രിയുടെ തളിർമ്മയിലും അവനിലേക്കുള്ള യാത്രയിൽ നിന്നുള്ള യാത്രകളിലൊക്കെയും അവളെ അവളാക്കുന്ന അല്ലെങ്കിൽ അവളെ അവൻ തന്നെയാക്കുന്ന അവളുടെ സ്വന്തം പ്രണയമാണ് അവളിപ്പോൾ പിന്നെയും തിരിച്ചു ചോദിക്കുന്നത് .അവൾ അവൻതന്നെയാകവേ , അവളുടെ പ്രണയം അവന്റേതുമാകവേ അതെങ്ങനെയാണ് അവനവൾക്കു കൊടുക്കാനോ എടുക്കാനോ ആവുക .. അല്ലെങ്കിൽ അവൾ ജീവിച്ചിരിക്കുന്നിടത്തുനിന്നും പിന്നെയും ജീവിക്കുന്നിടം വരെയും തന്റെ പ്രണയവും ഉണ്ടാകുമെന്ന അവന്റെ വാക്കുകൾക്കും മേലെയായി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
തന്റെ പ്രണയം തനിക്ക് തിരിച്ചു തരണമെന്ന വിലയേറിയ ആവശ്യവുമായി അവൾ ചേർന്ന് നിന്നത് അവന്റെ ചുണ്ടുകൾക്ക് തൊട്ടു താഴെയാണ് . ചുണ്ടുകൾക്ക് തൊട്ടു താഴെ എന്നത് ചിലപ്പോൾ ചുണ്ടുകള്ക്കിടയിലെന്ന് തിരുത്തി വായിക്കേണ്ടിയും വന്നേക്കാം ....!
.
നഷ്ടപ്പെടലിന്റെ അങ്ങേത്തലക്കൽ നിന്നും തിരിച്ചുപിടിച്ചുകൊണ്ടുവരുന്ന ജീവന്റെ ആദ്യ കണികപോലെ അത്രയും പവിത്രമായി തന്നെയാണ് അവളുടെ പ്രണയവും . ഓരോ നിശ്വാസത്തിലും ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന മഹത്തരമായ പ്രണയം എന്നൊക്കെ പറഞ്ഞാൽ അതൊക്കെയും വെറും അതിശയോക്തി മാത്രമാകാത്ത അത്രയും ബൃഹത്തായ അനശ്വര പ്രണയം ...!
.
ഒരിക്കലും അറ്റം കാണാത്ത മനസ്സിന്റെ മുഴുവൻ ആഴങ്ങളിൽ നിന്നും ഒരിക്കൽ മാത്രം ഒരു മിന്നായം പോലെ കണ്ടുനിറഞ്ഞ അവന്റെ കണ്ണുകളിലേക്കുള്ള ദൂരമത്രയും ഒറ്റയ്ക്ക് നടന്നു കയറി , വടക്കൻപാട്ട് സിനിമകളിലെ ഉണ്ണിയാർച്ചയെ വെല്ലും വിധം അവിടെയൊരു സിംഹാസനവും വലിച്ചിട്ട് അതിൽ കയറി കാലിന്മേൽ കാലും കയറ്റിവെച്ചിരുന്ന് ആരവിടെ എന്ന് ഉറച്ച ഉച്ചത്തിൽ ആജ്ഞാപിക്കാവുന്നത്രയും ആധികാരികമായ പ്രണയം ...!
.
അവൾ, അവൾ മാത്രമാകുന്നതും അവൾതന്നെ അവനാകുന്നതും അവളിൽ മറ്റുള്ളവർ അവരവരിലേക്ക് കൊതിയോടെ തിരിഞ്ഞുനോക്കാൻ വെമ്പുന്നതും , എപ്പോഴും എല്ലാവരെയും അസൂയപ്പെടുത്തുന്ന അവളിലെ അവളുടെ ആ പ്രണയം തന്നെ . ഒളിയമ്പുകൾക്കും , കുറ്റപ്പെടുത്തലുകലുകൾക്കും , മുന്നറിയിപ്പുകൾക്കും വഴിമരുന്നിട്ടുകൊണ്ട് , സ്വന്തമെന്ന അഭിനയവുമായി സ്വയംസഹായികളായി പലരെയും കൂടെ കൂട്ടാൻമാത്രവും ശക്തമായ പ്രണയം ..!
.
അവന്റെ ചുണ്ടുകളുടെ വിശാലതയിൽ അവൾ തന്റെ ആവശ്യവുമായി നിൽക്കുകയും ഇരിക്കുകയും കിടക്കുകയും പിന്നെയും നിൽക്കുകയും ഒക്കെ ചെയ്യുമ്പോൾ അവന്റെ മൂക്കുകൾ ഇടയ്ക്കിടെ ചുവക്കുന്നുണ്ടായിരുന്നു . മറ്റുചിലപ്പോൾ അവളുടെ അടിവയറ്റിൽ വിരിയുന്ന താമരയിതളുകളുടെ വാസനയേറ്റാകാം അവന്റെ ചെവികൾ കൂർത്തുപോവുകയും ചെയ്തിരുന്നു . പക്ഷെ അപ്പോഴൊക്കെയും അവളുടെ കാൽ വിരലുകളിലൂടെ ആവേശപൂർവ്വം ഊർന്നിറങ്ങിയിരുന്ന ഓരോ വിയർപ്പുതുള്ളിയും അവൻ തന്റെ മുഴുവൻ സ്നേഹത്തോടെയും മുത്തിയെടുക്കാൻ ഒട്ടും മറന്നിരുന്നില്ല ...!
.
ഓരോ പകലിന്റെ കുളിരിലും ഓരോ രാത്രിയുടെ തളിർമ്മയിലും അവനിലേക്കുള്ള യാത്രയിൽ നിന്നുള്ള യാത്രകളിലൊക്കെയും അവളെ അവളാക്കുന്ന അല്ലെങ്കിൽ അവളെ അവൻ തന്നെയാക്കുന്ന അവളുടെ സ്വന്തം പ്രണയമാണ് അവളിപ്പോൾ പിന്നെയും തിരിച്ചു ചോദിക്കുന്നത് .അവൾ അവൻതന്നെയാകവേ , അവളുടെ പ്രണയം അവന്റേതുമാകവേ അതെങ്ങനെയാണ് അവനവൾക്കു കൊടുക്കാനോ എടുക്കാനോ ആവുക .. അല്ലെങ്കിൽ അവൾ ജീവിച്ചിരിക്കുന്നിടത്തുനിന്നും പിന്നെയും ജീവിക്കുന്നിടം വരെയും തന്റെ പ്രണയവും ഉണ്ടാകുമെന്ന അവന്റെ വാക്കുകൾക്കും മേലെയായി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, September 4, 2019
വിശപ്പ് ...!!!
വിശപ്പ് ...!!!
.
വിശപ്പാണ് സത്യം
ഏറ്റവും ശക്തമായ
വികാരവും ...!
.
ദാരിദ്ര്യമാണ്
യാഥാർഥ്യം
ഏറ്റവും വലിയ
ദുഖവും ...!
.
എന്നിട്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വിശപ്പാണ് സത്യം
ഏറ്റവും ശക്തമായ
വികാരവും ...!
.
ദാരിദ്ര്യമാണ്
യാഥാർഥ്യം
ഏറ്റവും വലിയ
ദുഖവും ...!
.
എന്നിട്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, June 26, 2019
ചില ദൂരങ്ങൾ ....!!!
ചില ദൂരങ്ങൾ ....!!!
.
ചില ദൂരങ്ങളിലേക്കുള്ള യാത്രകൾ
ഏറെ ദുർഗ്ഗടവും ദുഷ്കരവുമാകും .
കാടും കടലും കടന്ന്
ഏറെ സമയമെടുത്ത് ,
എങ്കിലും പക്ഷെ, ലക്ഷ്യത്തിലെത്തുന്നത്
തികച്ചും സന്തോഷത്തോടെയാകും
ആയാസരഹിതമായി , ആഘോഷത്തോടെ ...!
.
എന്നാൽ
മറ്റു ചില ദൂരങ്ങൾ
നമ്മെ ഏറെ കൊതിപ്പിക്കുകയും
മോഹിപ്പിക്കുകയും ചെയ്തുകൊണ്ട്
തൊട്ടടുത്താകും .
നമുക്ക് കാണാവുന്ന
കയ്യെത്തും ദൂരത്ത് .
പക്ഷെ എത്ര യാത്രചെയ്താലും
ഒരിക്കലും എത്തിപ്പെടാതെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ചില ദൂരങ്ങളിലേക്കുള്ള യാത്രകൾ
ഏറെ ദുർഗ്ഗടവും ദുഷ്കരവുമാകും .
കാടും കടലും കടന്ന്
ഏറെ സമയമെടുത്ത് ,
എങ്കിലും പക്ഷെ, ലക്ഷ്യത്തിലെത്തുന്നത്
തികച്ചും സന്തോഷത്തോടെയാകും
ആയാസരഹിതമായി , ആഘോഷത്തോടെ ...!
.
എന്നാൽ
മറ്റു ചില ദൂരങ്ങൾ
നമ്മെ ഏറെ കൊതിപ്പിക്കുകയും
മോഹിപ്പിക്കുകയും ചെയ്തുകൊണ്ട്
തൊട്ടടുത്താകും .
നമുക്ക് കാണാവുന്ന
കയ്യെത്തും ദൂരത്ത് .
പക്ഷെ എത്ര യാത്രചെയ്താലും
ഒരിക്കലും എത്തിപ്പെടാതെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, June 16, 2019
അച്ഛനാകണം, ...എനിക്കും... !!!
അച്ഛനാകണം, ...എനിക്കും... !!!
.
എനിക്കുമൊരച്ഛനാകണം
എന്റെ മകളുടെ...!
അവൾക്ക് മറ്റു പുരുഷൻമാരെ
നോക്കിക്കാണാനുള്ള
മാതൃകയായി ...!
.
എനിക്കുമൊരച്ഛനാകണം
എന്റെ മകന്റെ ...!
ഒരച്ഛൻ എങ്ങിനെയാകണമെന്ന്
കണ്ടു പഠിക്കാനുള്ള
അനുഭവമായി ...!
.
പിന്നെ
എനിക്കൊരു മകനുമാകണം
എന്റെ മകൻ
എങ്ങിനെയുള്ള അച്ഛനാകണമെന്ന്
അവന് തിരിച്ചറിയാൻ വേണ്ടിയും ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എനിക്കുമൊരച്ഛനാകണം
എന്റെ മകളുടെ...!
അവൾക്ക് മറ്റു പുരുഷൻമാരെ
നോക്കിക്കാണാനുള്ള
മാതൃകയായി ...!
.
എനിക്കുമൊരച്ഛനാകണം
എന്റെ മകന്റെ ...!
ഒരച്ഛൻ എങ്ങിനെയാകണമെന്ന്
കണ്ടു പഠിക്കാനുള്ള
അനുഭവമായി ...!
.
പിന്നെ
എനിക്കൊരു മകനുമാകണം
എന്റെ മകൻ
എങ്ങിനെയുള്ള അച്ഛനാകണമെന്ന്
അവന് തിരിച്ചറിയാൻ വേണ്ടിയും ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, April 21, 2019
ഓരോ വോട്ടും ...!!!
ഓരോ വോട്ടും ...!!!
.
അഴിമതിനടത്താൻ മാത്രമെന്നോണം അധികാരത്തിലേക്ക് നടന്നടുക്കുന്ന ഒരുകുടുംബം മാത്രം നയിക്കുന്ന രാഷ്ട്രീയം ഒരുവശത്ത് . മതമില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടുതന്നെ മത ദ്രുവീകരണവും അക്രമവും ഏകാധിപത്യ പ്രവണതയും കൊണ്ടുനടക്കുന്ന മറ്റൊരു രാഷ്ട്രീയം അപ്പുറത്ത് . കയ്യിട്ടുവാരാൻ വേണ്ടിമാത്രം രാഷ്ട്രീയം ഉപയോഗിക്കുന്ന ഒരുകൂട്ടം ആളുകൾ വേറെയൊരിടത്ത് . ഇതിനെല്ലാം പുറമെ ദേശീയതയെന്നാൽ തങ്ങൾ മാത്രമാണെന്ന് പറഞ്ഞ് ദേശത്തിൽ വർഗ്ഗീയത വളർത്തുന്നവർ മറ്റൊരിടത്തും .....!
.
അപ്പോൾ നമ്മൾ തീർച്ചയായും രാഷ്ട്രീയമായി ചിന്തിക്കുകതന്നെ വേണം . താന്താങ്ങളുടെ സമ്മതിദാനാവകാശം എന്തിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് . നമ്മെ ഭരിക്കാനുള്ള നമ്മുടെ വിലയേറിയ ഓരോ വോട്ടും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അഴിമതിനടത്താൻ മാത്രമെന്നോണം അധികാരത്തിലേക്ക് നടന്നടുക്കുന്ന ഒരുകുടുംബം മാത്രം നയിക്കുന്ന രാഷ്ട്രീയം ഒരുവശത്ത് . മതമില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടുതന്നെ മത ദ്രുവീകരണവും അക്രമവും ഏകാധിപത്യ പ്രവണതയും കൊണ്ടുനടക്കുന്ന മറ്റൊരു രാഷ്ട്രീയം അപ്പുറത്ത് . കയ്യിട്ടുവാരാൻ വേണ്ടിമാത്രം രാഷ്ട്രീയം ഉപയോഗിക്കുന്ന ഒരുകൂട്ടം ആളുകൾ വേറെയൊരിടത്ത് . ഇതിനെല്ലാം പുറമെ ദേശീയതയെന്നാൽ തങ്ങൾ മാത്രമാണെന്ന് പറഞ്ഞ് ദേശത്തിൽ വർഗ്ഗീയത വളർത്തുന്നവർ മറ്റൊരിടത്തും .....!
.
അപ്പോൾ നമ്മൾ തീർച്ചയായും രാഷ്ട്രീയമായി ചിന്തിക്കുകതന്നെ വേണം . താന്താങ്ങളുടെ സമ്മതിദാനാവകാശം എന്തിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് . നമ്മെ ഭരിക്കാനുള്ള നമ്മുടെ വിലയേറിയ ഓരോ വോട്ടും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, April 7, 2019
കാടുകൾ , കാടുകൾ ...!!!
കാടുകൾ , കാടുകൾ ...!!!
.
തീർത്തും മനുഷ്യനിർമ്മിതമായ പ്രളയത്തിന് ശേഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടുംവരൾച്ചയും കഴിഞ്ഞാൽ വീണ്ടുമൊരു മഴക്കാലമാണ് വരാൻ പോകുന്നത് . ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ പ്രവചനാതീതമായിരിക്കെ നമ്മൾ തീർച്ചയായും എന്തിനെയും നേരിടാൻ തയ്യാറായിരിക്കുക തന്നെ വേണം ഇനിയങ്ങോട്ട് എല്ലായ്‌പോഴും ....!!!
.
മഴയായി പെയ്യുന്ന ജലം സംഭരിക്കപ്പെടാൻ സാധ്യമായത് ഡാമുകളും പുഴകളും തോടുകളും മഴക്കുഴികളും
മാത്രമാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നുതുടങ്ങുന്ന നമ്മുടെ അജ്ഞതയും ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നു . സത്യത്തിൽ മഴയായി പെയ്യുന്ന മുഴുവൻ ജലവും ഭൂമിക്ക് പുനരുപയോഗത്തിനായി സംഭരിച്ചുവെക്കുനന്തിൽ പ്രധാനപങ്ക് വഹിച്ചിരുന്നത് കാടുകൾ ആയിരുന്നു എന്നതാണ് സത്യം ...!
.
ഇടതൂർന്ന കാടുകളുടെ അടിവശങ്ങൾ ഒരു സ്പോഞ്ചുപോലെ പ്രവർത്തിച്ചാണ് പ്രധാനമായും ജലം സംഭരിച്ചു വെച്ചിരുന്നത് . പിന്നെ കാടുകളിലെ മരങ്ങളുടെ വേരുകൾ മഴവെള്ളം തടഞ്ഞുനിർത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും ഇടയാക്കിയിരുന്നു . ഇതൊക്കെയും നമ്മൾ വളരെ ചെറിയ ക്ലാസ്സുകളിൽ പോലും പഠിച്ചിരുന്നതുമാണ് .....!
.
ഇന്നാകട്ടെ കേരളത്തിലെ കാടുകളിൽ 90 % വും നാം നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു . അതുകൊണ്ടു തന്നെ അവയുടെ പ്രവർത്തനങ്ങളും പാടേ താളം തെറ്റിയിരിക്കുകയും ചെയ്തിരിക്കുന്നു . വനം കയ്യേറ്റങ്ങൾക്ക് സർക്കാരുകളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂട്ടുനിൽക്കുന്നതോടെ അവശേഷിക്കുന്ന ശരിയായ പരിസ്ഥിതി പ്രവർത്തകർ പലപ്പോഴും വനസംരക്ഷണത്തിൽനിന്നുപോലും പുറത്താവുകയും ചെയ്യുന്നു . ...!
.
കാടുകൾ തന്നെയാണ് പ്രകൃതിയുടെ , ആവാസവ്യവസ്ഥയുടെ നെടുംതൂണെന്ന് ഇനിയെങ്കിലും നാം തിരിച്ചറിഞ്ഞില്ലെങ്കിൽ ഫലം ഗുരുതരമായിരിക്കുകതന്നെ ചെയ്യും . മഹാ പ്രളയങ്ങളും കൊടും വരൾച്ചകളും ഇനിയും ആവർത്തിക്കുകയും ചെയ്യും .
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
.
തീർത്തും മനുഷ്യനിർമ്മിതമായ പ്രളയത്തിന് ശേഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടുംവരൾച്ചയും കഴിഞ്ഞാൽ വീണ്ടുമൊരു മഴക്കാലമാണ് വരാൻ പോകുന്നത് . ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ പ്രവചനാതീതമായിരിക്കെ നമ്മൾ തീർച്ചയായും എന്തിനെയും നേരിടാൻ തയ്യാറായിരിക്കുക തന്നെ വേണം ഇനിയങ്ങോട്ട് എല്ലായ്‌പോഴും ....!!!
.
മഴയായി പെയ്യുന്ന ജലം സംഭരിക്കപ്പെടാൻ സാധ്യമായത് ഡാമുകളും പുഴകളും തോടുകളും മഴക്കുഴികളും
മാത്രമാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നുതുടങ്ങുന്ന നമ്മുടെ അജ്ഞതയും ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നു . സത്യത്തിൽ മഴയായി പെയ്യുന്ന മുഴുവൻ ജലവും ഭൂമിക്ക് പുനരുപയോഗത്തിനായി സംഭരിച്ചുവെക്കുനന്തിൽ പ്രധാനപങ്ക് വഹിച്ചിരുന്നത് കാടുകൾ ആയിരുന്നു എന്നതാണ് സത്യം ...!
.
ഇടതൂർന്ന കാടുകളുടെ അടിവശങ്ങൾ ഒരു സ്പോഞ്ചുപോലെ പ്രവർത്തിച്ചാണ് പ്രധാനമായും ജലം സംഭരിച്ചു വെച്ചിരുന്നത് . പിന്നെ കാടുകളിലെ മരങ്ങളുടെ വേരുകൾ മഴവെള്ളം തടഞ്ഞുനിർത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും ഇടയാക്കിയിരുന്നു . ഇതൊക്കെയും നമ്മൾ വളരെ ചെറിയ ക്ലാസ്സുകളിൽ പോലും പഠിച്ചിരുന്നതുമാണ് .....!
.
ഇന്നാകട്ടെ കേരളത്തിലെ കാടുകളിൽ 90 % വും നാം നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു . അതുകൊണ്ടു തന്നെ അവയുടെ പ്രവർത്തനങ്ങളും പാടേ താളം തെറ്റിയിരിക്കുകയും ചെയ്തിരിക്കുന്നു . വനം കയ്യേറ്റങ്ങൾക്ക് സർക്കാരുകളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂട്ടുനിൽക്കുന്നതോടെ അവശേഷിക്കുന്ന ശരിയായ പരിസ്ഥിതി പ്രവർത്തകർ പലപ്പോഴും വനസംരക്ഷണത്തിൽനിന്നുപോലും പുറത്താവുകയും ചെയ്യുന്നു . ...!
.
കാടുകൾ തന്നെയാണ് പ്രകൃതിയുടെ , ആവാസവ്യവസ്ഥയുടെ നെടുംതൂണെന്ന് ഇനിയെങ്കിലും നാം തിരിച്ചറിഞ്ഞില്ലെങ്കിൽ ഫലം ഗുരുതരമായിരിക്കുകതന്നെ ചെയ്യും . മഹാ പ്രളയങ്ങളും കൊടും വരൾച്ചകളും ഇനിയും ആവർത്തിക്കുകയും ചെയ്യും .
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Wednesday, April 3, 2019
കർണ്ണം , കാരുണം .....!!!
കർണ്ണം , കാരുണം .....!!!
.
ഇനി അവശേഷിക്കുന്നത് ഈ ദേഹം മാത്രം . തന്റേതെന്ന് അധികാരത്തോടെ പറയാമായിരുന്ന തന്റെ കവചകുണ്ഡലങ്ങൾ പോലും ദാനം നൽകപ്പെട്ടിരിക്കുന്നു . അല്ലെങ്കിൽ തന്നെ താനൊരു ചിരംജീവിയല്ലെന്ന് തനിക്കുതന്നെ അറിയാമായിരിക്കെ മരണത്തെ പ്രതിരോധിക്കാൻ തനിക്കെന്തിനാണാ കവചകുണ്ഡലങ്ങൾ ബാക്കിവെക്കുന്നത് ....!
.
യുദ്ധത്തിൽ മുന്നിൽ വരുന്നവനെ ശത്രുവെന്ന് എങ്ങിനെയാണ് പറയാൻ കഴിയുക . അയാൾ വെറുമൊരു എതിരാളി മാത്രമാണ് . തന്നെ എതിരിടാൻ നിയോഗിക്കപ്പെട്ട ഒരു വ്യക്തി . എതിരാളിയിൽ നിന്നും ശത്രുവിലേക്കുള്ള ദൂരം എത്രയോ ഏറെയാണ് . അതാകട്ടെ ദുർഘടം പിടിച്ചതും . തനിക്കെന്തായാലും ഇപ്പോൾ ശത്രുക്കളില്ല എന്നതും ഏറെ സമാധാനകരം തന്നെ ...!
.
എന്തിനാണ് തന്റെ തേരാളി ഈ ചതുപ്പിലൂടെ തന്നെ, തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് തനിക്കറിയാതെയല്ലല്ലോ , എന്നിട്ടും എതിർക്കാതിരിക്കുന്നത് . തന്റെ രഥചക്രങ്ങൾ ഈ ചതുപ്പിൽ പൂണ്ടുപോകാനുള്ളതെന്ന് താൻ എന്നേ അറിഞ്ഞിരിക്കുന്നു . അവിടെ തന്റെ മുന്നിൽ തന്റെ എതിരാളി അമ്പുകുലച്ച വില്ലുമായി തന്നെ കാത്തിരിക്കുന്നുണ്ടെന്നും . പക്ഷെ ആ അമ്പു പിടിച്ച കൈകൾക്കു പുറകിൽ വിടർന്നു നിൽക്കുന്ന ഒരു പുഞ്ചിരിയുണ്ടെന്നും , ആ പുഞ്ചിരിക്ക് സ്നേഹത്തിന്റെ ഗന്ധമുണ്ടെന്നും തിരിച്ചറിയുന്നതും താൻ തന്നെയല്ലേ ...!
.
ഇനി അധികനേരമില്ലെന്നു തോന്നുന്നു അങ്ങോട്ടേക്ക് . തന്നിലേക്ക് മാത്രം ലക്‌ഷ്യം വെച്ച് പാഞ്ഞുവരുന്ന ആ രഥത്തിന്റെ കൊടിയടയാളം മെല്ലെ തെളിയുന്നുണ്ട് കണ്ണിൽ . ചുറ്റിലെയും ശബ്ദങ്ങളെല്ലാം മെല്ലെ ഒന്നൊന്നായി അവ്യക്തമാകുന്നു .പതിയെ ഒരോടക്കുഴൽ നാദം കടന്നുവരും പോലെ . ഒരു മയിപ്പീലിയുടെ താഴുകലിന്റെ സുഖവും . മുന്നിൽ , മെല്ലെ തെളിഞ്ഞു വരുന്നത് , തന്റെ മാറുപിളർക്കാൻ വരുന്ന ആ അസ്ത്രത്തിന്റെ മുന മാത്രം . അതിനു പുറകിൽ തന്നെ സ്നേഹത്തോടെ ആകർഷിക്കുന്ന ആ പുഞ്ചിരിയും ...!
.
മരണമെന്നാൽ തോൽവി എന്നല്ല അർത്ഥം . പിന്നെയത് , ജയിക്കാൻ കഴിയാത്തതുമല്ല . ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഇനി അവശേഷിക്കുന്നത് ഈ ദേഹം മാത്രം . തന്റേതെന്ന് അധികാരത്തോടെ പറയാമായിരുന്ന തന്റെ കവചകുണ്ഡലങ്ങൾ പോലും ദാനം നൽകപ്പെട്ടിരിക്കുന്നു . അല്ലെങ്കിൽ തന്നെ താനൊരു ചിരംജീവിയല്ലെന്ന് തനിക്കുതന്നെ അറിയാമായിരിക്കെ മരണത്തെ പ്രതിരോധിക്കാൻ തനിക്കെന്തിനാണാ കവചകുണ്ഡലങ്ങൾ ബാക്കിവെക്കുന്നത് ....!
.
യുദ്ധത്തിൽ മുന്നിൽ വരുന്നവനെ ശത്രുവെന്ന് എങ്ങിനെയാണ് പറയാൻ കഴിയുക . അയാൾ വെറുമൊരു എതിരാളി മാത്രമാണ് . തന്നെ എതിരിടാൻ നിയോഗിക്കപ്പെട്ട ഒരു വ്യക്തി . എതിരാളിയിൽ നിന്നും ശത്രുവിലേക്കുള്ള ദൂരം എത്രയോ ഏറെയാണ് . അതാകട്ടെ ദുർഘടം പിടിച്ചതും . തനിക്കെന്തായാലും ഇപ്പോൾ ശത്രുക്കളില്ല എന്നതും ഏറെ സമാധാനകരം തന്നെ ...!
.
എന്തിനാണ് തന്റെ തേരാളി ഈ ചതുപ്പിലൂടെ തന്നെ, തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് തനിക്കറിയാതെയല്ലല്ലോ , എന്നിട്ടും എതിർക്കാതിരിക്കുന്നത് . തന്റെ രഥചക്രങ്ങൾ ഈ ചതുപ്പിൽ പൂണ്ടുപോകാനുള്ളതെന്ന് താൻ എന്നേ അറിഞ്ഞിരിക്കുന്നു . അവിടെ തന്റെ മുന്നിൽ തന്റെ എതിരാളി അമ്പുകുലച്ച വില്ലുമായി തന്നെ കാത്തിരിക്കുന്നുണ്ടെന്നും . പക്ഷെ ആ അമ്പു പിടിച്ച കൈകൾക്കു പുറകിൽ വിടർന്നു നിൽക്കുന്ന ഒരു പുഞ്ചിരിയുണ്ടെന്നും , ആ പുഞ്ചിരിക്ക് സ്നേഹത്തിന്റെ ഗന്ധമുണ്ടെന്നും തിരിച്ചറിയുന്നതും താൻ തന്നെയല്ലേ ...!
.
ഇനി അധികനേരമില്ലെന്നു തോന്നുന്നു അങ്ങോട്ടേക്ക് . തന്നിലേക്ക് മാത്രം ലക്‌ഷ്യം വെച്ച് പാഞ്ഞുവരുന്ന ആ രഥത്തിന്റെ കൊടിയടയാളം മെല്ലെ തെളിയുന്നുണ്ട് കണ്ണിൽ . ചുറ്റിലെയും ശബ്ദങ്ങളെല്ലാം മെല്ലെ ഒന്നൊന്നായി അവ്യക്തമാകുന്നു .പതിയെ ഒരോടക്കുഴൽ നാദം കടന്നുവരും പോലെ . ഒരു മയിപ്പീലിയുടെ താഴുകലിന്റെ സുഖവും . മുന്നിൽ , മെല്ലെ തെളിഞ്ഞു വരുന്നത് , തന്റെ മാറുപിളർക്കാൻ വരുന്ന ആ അസ്ത്രത്തിന്റെ മുന മാത്രം . അതിനു പുറകിൽ തന്നെ സ്നേഹത്തോടെ ആകർഷിക്കുന്ന ആ പുഞ്ചിരിയും ...!
.
മരണമെന്നാൽ തോൽവി എന്നല്ല അർത്ഥം . പിന്നെയത് , ജയിക്കാൻ കഴിയാത്തതുമല്ല . ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, March 2, 2019
കാഴ്ചകൾ ...!!!
കാഴ്ചകൾ ...!!!
.
ഓരോ കാഴ്ചകളും
ഓരോ വിധമാണ്
കാണുന്നവരുടെയും
കാണിക്കുന്നവരുടെയും
മനോധർമ്മമനുസരിച്ച്
പക്ഷെ ,
കാണുന്ന രൂപങ്ങൾ
മാറിമറിയുമെന്ന് മാത്രം ...!
.
ഇടതുകണ്ണുകൊണ്ടു
കാണുന്നതും
വലതുകണ്ണുകൊണ്ടു
കാണുന്നതും
തമ്മിൽ പോലും
വ്യത്യാസമുണ്ടെന്നിരിക്കെ
രൂപങ്ങൾ എങ്ങിനെ
വ്യത്യസ്തമാകാതിരിക്കും ...!
.
കാണുന്നതിനപ്പുറവും
കണ്ടത്തിനിപ്പുറവും
കാഴ്ചകൾക്ക്
രൂപങ്ങളുണ്ടെന്നതും
സത്യം ....!
.
എന്നിട്ടും , കാഴ്ച,
കണ്ണുകൊണ്ടും മനസ്സുകൊണ്ടും
കൂടി , കൂടിയാകാൻ
ആരും കണ്ണുതുറക്കുന്നുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഓരോ കാഴ്ചകളും
ഓരോ വിധമാണ്
കാണുന്നവരുടെയും
കാണിക്കുന്നവരുടെയും
മനോധർമ്മമനുസരിച്ച്
പക്ഷെ ,
കാണുന്ന രൂപങ്ങൾ
മാറിമറിയുമെന്ന് മാത്രം ...!
.
ഇടതുകണ്ണുകൊണ്ടു
കാണുന്നതും
വലതുകണ്ണുകൊണ്ടു
കാണുന്നതും
തമ്മിൽ പോലും
വ്യത്യാസമുണ്ടെന്നിരിക്കെ
രൂപങ്ങൾ എങ്ങിനെ
വ്യത്യസ്തമാകാതിരിക്കും ...!
.
കാണുന്നതിനപ്പുറവും
കണ്ടത്തിനിപ്പുറവും
കാഴ്ചകൾക്ക്
രൂപങ്ങളുണ്ടെന്നതും
സത്യം ....!
.
എന്നിട്ടും , കാഴ്ച,
കണ്ണുകൊണ്ടും മനസ്സുകൊണ്ടും
കൂടി , കൂടിയാകാൻ
ആരും കണ്ണുതുറക്കുന്നുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, February 18, 2019
രണ്ടു തരം മനുഷ്യർ ...!!!
രണ്ടു തരം മനുഷ്യർ ...!!!
..
ഇപ്പോഴുള്ളത്
രണ്ടു തരം മനുഷ്യരാണത്രെ
ഒന്ന് ഓൺലൈനിൽ ജീവിക്കുന്നവരും
മറ്റേത് ഭൂമിയിൽ ജീവിക്കുന്നവരും ....!
...
ഭൂമിയിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കാലുകളിലേക്കും
ഓൺലൈനിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കണ്ണുകളിലേക്കും
നോക്കിയാൽ മതിയത്രെ ...!
...
കാരണം
ഭൂമിയിൽ ജീവിക്കുന്നവർ
മനുഷ്യരേപോലെ സാധാരണക്കാരും
ഓൺലൈനിൽ ജീവിക്കുന്നവർ
ദൈവങ്ങളെപോലെ
സർവ്വം തികഞ്ഞവരും ആയിരിക്കുമത്രേ ...!!!
...
സുരേഷ്‌കുമാർ പുഞ്ചയിൽ
..
ഇപ്പോഴുള്ളത്
രണ്ടു തരം മനുഷ്യരാണത്രെ
ഒന്ന് ഓൺലൈനിൽ ജീവിക്കുന്നവരും
മറ്റേത് ഭൂമിയിൽ ജീവിക്കുന്നവരും ....!
...
ഭൂമിയിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കാലുകളിലേക്കും
ഓൺലൈനിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കണ്ണുകളിലേക്കും
നോക്കിയാൽ മതിയത്രെ ...!
...
കാരണം
ഭൂമിയിൽ ജീവിക്കുന്നവർ
മനുഷ്യരേപോലെ സാധാരണക്കാരും
ഓൺലൈനിൽ ജീവിക്കുന്നവർ
ദൈവങ്ങളെപോലെ
സർവ്വം തികഞ്ഞവരും ആയിരിക്കുമത്രേ ...!!!
...
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, February 5, 2019
ദൈവം വികൃതികാട്ടുമ്പോൾ ...!!!
ദൈവം വികൃതികാട്ടുമ്പോൾ ...!!!
.
സുഖസുന്ദരമായ ഒരു ഉറക്കത്തിനിടയിൽ പെട്ടെന്ന് ദൈവം വന്ന് നമ്മളെയങ്ങ് വിളിച്ചുണർത്തും . എന്നിട്ട് പ്രഭാത കൃത്യങ്ങൾ ചെയ്യിച്ച ശേഷം , ലേപനങ്ങൾ തേച്ച് ഇളം ചൂടുള്ള വെള്ളത്തിൽ കുളിപ്പിച്ച് സുഗന്ധ തൈലം പൂശി പട്ടുവസ്ത്രങ്ങൾ ഉടുപ്പിച്ച് ആടയാഭരണങ്ങൾ അണിയിച്ച് നമ്മളെ അണിയിച്ചൊരുക്കും . എന്നിട്ട് സപ്രമഞ്ചത്തിൽ വിശാലമായ തൂശനിലയ്ക്കുമുന്നിൽ വിരുന്നിനിരുത്തും . നെയ്യും മധുരവുമടക്കം വിഭവങ്ങൾ ഓരോന്നായി ദൈവം സ്വർണ്ണതാലത്തിലെടുത്ത് നേരിട്ട് വിളമ്പാൻ തുടങ്ങും . അവസാനം ചോറുമായി വന്ന് മുന്നിൽ നിന്നിട്ട് അത് വിളമ്പാൻ പാകത്തിൽ നമ്മൾ ഇല പിടിച്ചിരിക്കുമ്പോൾ അദ്ദേഹം ഒരു മുങ്ങലങ്ങു മുങ്ങും ആ ചോറിൻ പാത്രവും കൊണ്ട് എങ്ങോട്ടെന്നില്ലാതെ നമ്മളെ അവിടെയുപേക്ഷിച്ച് ...... !
.
എന്ത് ചെയ്യണമെന്നറിയാതെ അപ്പോൾ നമ്മളൊന്ന് വികാര വിവശരാകും . ചിലപ്പോൾ നമ്മൾക്കൊന്ന് ഉറക്കെ കരയാൻ തോന്നും . ഒന്നും ചെയ്യാനാകാതെ നിരാശയോടെ നിസ്സഹായതയോടെ അപമാനിതനായി പോകും അവിടെ . ആരുമില്ലാതെ , ഒന്നുമില്ലാതെ ഒന്നും ചെയ്യാനാകാതെ ....... അതൊരു പരീക്ഷണ ഘട്ടമെന്ന് നമ്മൾ തിരിച്ചറിയാൻ പാടുപെടും പക്ഷെ അപ്പോൾ ശരിക്കും .....!
അവിടെയാണ് നമ്മൾ നമ്മളാകേണ്ടത് . നമ്മെ തിരിച്ചറിയേണ്ടതും . വിഭവങ്ങളൊക്കെ വിളമ്പിവെച്ച ആ ഇല മറ്റൊരിലകൊണ്ടു മൂടിവെച്ച് അവിടുന്നെഴുന്നേറ്റ് മുണ്ടും മടക്കിക്കുത്തി നേരെ അടുക്കളയിൽ ചെന്ന് അരി തപ്പിയെടുത്ത് കഴുകി അടുപ്പത്തിട്ട് വേവിച്ച് , ആ ചോറുമായി വന്ന് , മറ്റൊരു നാക്കിലയെടുത്ത് അടുത്ത് തന്നെയിട്ട് അതിലേക്ക് തന്റെ എല്ലാ വിഭവങ്ങളിൽ നിന്നും കുറേശ്ശേയെടുത്ത് വിളമ്പി , പിന്നെ ചോറും വിളമ്പി മറഞ്ഞുപോയ ദൈവത്തെയും അടുത്ത് വിളിച്ചിരുത്തി ആ ഉള്ള കറികൾ എല്ലാം വേണ്ട വിധം കൂട്ടി വയറുനിറയെ ചോറുണ്ണണം . അഭിമാനത്തോടെ ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
സുഖസുന്ദരമായ ഒരു ഉറക്കത്തിനിടയിൽ പെട്ടെന്ന് ദൈവം വന്ന് നമ്മളെയങ്ങ് വിളിച്ചുണർത്തും . എന്നിട്ട് പ്രഭാത കൃത്യങ്ങൾ ചെയ്യിച്ച ശേഷം , ലേപനങ്ങൾ തേച്ച് ഇളം ചൂടുള്ള വെള്ളത്തിൽ കുളിപ്പിച്ച് സുഗന്ധ തൈലം പൂശി പട്ടുവസ്ത്രങ്ങൾ ഉടുപ്പിച്ച് ആടയാഭരണങ്ങൾ അണിയിച്ച് നമ്മളെ അണിയിച്ചൊരുക്കും . എന്നിട്ട് സപ്രമഞ്ചത്തിൽ വിശാലമായ തൂശനിലയ്ക്കുമുന്നിൽ വിരുന്നിനിരുത്തും . നെയ്യും മധുരവുമടക്കം വിഭവങ്ങൾ ഓരോന്നായി ദൈവം സ്വർണ്ണതാലത്തിലെടുത്ത് നേരിട്ട് വിളമ്പാൻ തുടങ്ങും . അവസാനം ചോറുമായി വന്ന് മുന്നിൽ നിന്നിട്ട് അത് വിളമ്പാൻ പാകത്തിൽ നമ്മൾ ഇല പിടിച്ചിരിക്കുമ്പോൾ അദ്ദേഹം ഒരു മുങ്ങലങ്ങു മുങ്ങും ആ ചോറിൻ പാത്രവും കൊണ്ട് എങ്ങോട്ടെന്നില്ലാതെ നമ്മളെ അവിടെയുപേക്ഷിച്ച് ...... !
.
എന്ത് ചെയ്യണമെന്നറിയാതെ അപ്പോൾ നമ്മളൊന്ന് വികാര വിവശരാകും . ചിലപ്പോൾ നമ്മൾക്കൊന്ന് ഉറക്കെ കരയാൻ തോന്നും . ഒന്നും ചെയ്യാനാകാതെ നിരാശയോടെ നിസ്സഹായതയോടെ അപമാനിതനായി പോകും അവിടെ . ആരുമില്ലാതെ , ഒന്നുമില്ലാതെ ഒന്നും ചെയ്യാനാകാതെ ....... അതൊരു പരീക്ഷണ ഘട്ടമെന്ന് നമ്മൾ തിരിച്ചറിയാൻ പാടുപെടും പക്ഷെ അപ്പോൾ ശരിക്കും .....!
അവിടെയാണ് നമ്മൾ നമ്മളാകേണ്ടത് . നമ്മെ തിരിച്ചറിയേണ്ടതും . വിഭവങ്ങളൊക്കെ വിളമ്പിവെച്ച ആ ഇല മറ്റൊരിലകൊണ്ടു മൂടിവെച്ച് അവിടുന്നെഴുന്നേറ്റ് മുണ്ടും മടക്കിക്കുത്തി നേരെ അടുക്കളയിൽ ചെന്ന് അരി തപ്പിയെടുത്ത് കഴുകി അടുപ്പത്തിട്ട് വേവിച്ച് , ആ ചോറുമായി വന്ന് , മറ്റൊരു നാക്കിലയെടുത്ത് അടുത്ത് തന്നെയിട്ട് അതിലേക്ക് തന്റെ എല്ലാ വിഭവങ്ങളിൽ നിന്നും കുറേശ്ശേയെടുത്ത് വിളമ്പി , പിന്നെ ചോറും വിളമ്പി മറഞ്ഞുപോയ ദൈവത്തെയും അടുത്ത് വിളിച്ചിരുത്തി ആ ഉള്ള കറികൾ എല്ലാം വേണ്ട വിധം കൂട്ടി വയറുനിറയെ ചോറുണ്ണണം . അഭിമാനത്തോടെ ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, January 16, 2019
കച്ചവടം ...!!!
കച്ചവടം ...!!!
.
മനുഷ്യൻ
മനുഷ്യനെ തന്നെ
കച്ചവടം നടത്തുന്നതാണ്
ലോകത്തിലെ
ഏറ്റവും വലിയ
കച്ചവടങ്ങളിലൊന്ന്
എന്നതിനേക്കാൾ
നിരാശാജനകമായ
മറ്റെന്താണുള്ളത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
മനുഷ്യൻ
മനുഷ്യനെ തന്നെ
കച്ചവടം നടത്തുന്നതാണ്
ലോകത്തിലെ
ഏറ്റവും വലിയ
കച്ചവടങ്ങളിലൊന്ന്
എന്നതിനേക്കാൾ
നിരാശാജനകമായ
മറ്റെന്താണുള്ളത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, January 13, 2019
അതിരുകളുടെ അരുതുകൾ ...!!!
അതിരുകളുടെ അരുതുകൾ ...!!!
..
അരുതുകളുണ്ടെങ്കിലും
അതിരുകളില്ലാത്ത
ഒരു ലോകത്തുനിന്നും
അരുതുകളില്ലാതെ
അതിരുകളുള്ളൊരു
ലോകത്തിലെത്തിയപ്പോൾ
അതിരുകളും
അരുതുകളും
ഒന്നാകുന്നു ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ
..
അരുതുകളുണ്ടെങ്കിലും
അതിരുകളില്ലാത്ത
ഒരു ലോകത്തുനിന്നും
അരുതുകളില്ലാതെ
അതിരുകളുള്ളൊരു
ലോകത്തിലെത്തിയപ്പോൾ
അതിരുകളും
അരുതുകളും
ഒന്നാകുന്നു ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, January 3, 2019
ഒരുപെണ്ണും അഞ്ചാണും ....!!!
ഒരുപെണ്ണും അഞ്ചാണും ....!!!
.
അഞ്ചാണുങ്ങളുടെ കൂടെ ഒരേ സമയം ഒരുമിച്ച് ഒരു സംഭോഗത്തിലേർപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിലൊരാളാവാൻ താത്‌പര്യമുണ്ടോ എന്നുമുള്ള അവളുടെ ചോദ്യത്തിന് രണ്ടാമതൊന്നും ആലോചിക്കാതെയാണ് ഇല്ലെന്ന് അയാൾ ഉത്തരം പറഞ്ഞത് . അതവളെ തെല്ലൊന്നമ്പരപ്പിച്ചെങ്കിലും മറുപടി ഒരു പരിഹാസചിരിയിലൊതുക്കി അവൾ അയാളെ നോക്കിയപ്പോൾ അയാൾ തികച്ചും സഹതാപത്തോടെ മാത്രം തിരിച്ചു നോക്കിയത് അവളിൽ അലോസരമുണ്ടാക്കി ...!
.
കടലിൽ , ആകാശത്തിൽ , അടുക്കളയിലും കിടപ്പറയിലും പിന്നെ സ്വപ്നത്തിലും ... അഭിമാനത്തോടെയാണ് അവൾ അതെല്ലാം ഓർത്തിരുന്നത് . മോഹിച്ചിരുന്നത് . ഉടലാഴങ്ങളിലേക്കൂളിയിടാൻ കൊതിക്കുന്ന ഓരോ അണുവിന്റെയും അകത്തിലൂടെയുള്ള ഒരു സ്വപ്ന യാത്ര അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു അപ്പോൾ . നനുത്ത മഞ്ഞു നനഞ്ഞ് . കുളിരുള്ള മഴ നനഞ്ഞ് , തുടുത്ത വെയിൽ കാഞ്ഞ് ...!
.
അകത്തളങ്ങളിൽ ആരവങ്ങളൊന്നുമുണ്ടായിരുന്നില്ല . കോട്ടും കുരവയുമില്ലായിരുന്നു . അലങ്കാരങ്ങളും ഉണ്ടായിരുന്നില്ല . എന്നിട്ടും ആകെ ഒരുതസവാന്തരീക്ഷമായിരുന്നു അവളിൽ നിറഞ്ഞു നിന്നിരുന്നത് എപ്പോഴും . ഓരോ ദേഹങ്ങളും തന്നോട് ചേർന്ന് നിൽക്കുന്നതിന്റെ ആലസ്യം . ഓരോ പുരുഷ ബീജങ്ങളും തന്നിലെത്താനാകാതെ, തന്നെ തൊടാനാകാതെ തനിക്കുമുന്നിൽ തളർന്ന് തലതല്ലി ചാവുന്നത് അവൾ ഉന്മാദത്തോടെ നോക്കിക്കണ്ട് ചിരിച്ചിരുന്നു അപ്പോഴെല്ലാം .....!
.
ഒന്നിൽ നിന്നും മറ്റൊന്നിലേക്കും, മറ്റൊന്നിൽ നിന്നും വേറെയൊന്നിലേക്കും അനുസരണയുള്ളൊരു കുട്ടിയെ പോലെ നടന്നു കയറുമ്പോൾ ഓരോരുത്തരെയും അവരവരുടെ ഇടങ്ങൾ നൽകി കൂടെ ചേർത്തുനിർത്തുന്നു എന്ന് ഓരോരുത്തരോടും അഭിമാനത്തോടെ പറയുന്നത് അയാളും കാണുന്നുണ്ടായിരുന്നു . പരകായ പ്രവേശം നടത്തി പരമാണു പ്രവേശം നടത്തി ഒടുവിൽ കന്യകയാണ് താനെന്ന് ഉറക്കെ പറയുന്നിടം വരെയും ...!
.
എന്നിട്ടും അവൾ ആഗ്രഹിച്ചുകൊണ്ടേയിരുന്നു . അങ്ങിനെതന്നെ. ഓരോ ആണും തന്റേതു മാത്രമെന്നും, തന്നിലേക്കുണരാനും ഉറങ്ങിയെണീക്കാനും അവർക്കോരോരുത്തർക്കും തന്നിൽ തന്നെ യഥേഷ്ടം ഇടങ്ങൾ ഒരുക്കിവെച്ചിട്ടുണ്ടെന്നും ഉറക്കെ പറഞ്ഞുകൊണ്ട് തന്നെ . പക്ഷെ അപ്പോഴും അയാൾ ചിന്തിച്ചുകൊണ്ടിരുന്നത് , എങ്ങിനെയാണ് അവൾ അഞ്ചാണുങ്ങളെ ഒരേ സമയം ഭോഗിക്കുക എന്ന് തന്നെയായിരുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അഞ്ചാണുങ്ങളുടെ കൂടെ ഒരേ സമയം ഒരുമിച്ച് ഒരു സംഭോഗത്തിലേർപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിലൊരാളാവാൻ താത്‌പര്യമുണ്ടോ എന്നുമുള്ള അവളുടെ ചോദ്യത്തിന് രണ്ടാമതൊന്നും ആലോചിക്കാതെയാണ് ഇല്ലെന്ന് അയാൾ ഉത്തരം പറഞ്ഞത് . അതവളെ തെല്ലൊന്നമ്പരപ്പിച്ചെങ്കിലും മറുപടി ഒരു പരിഹാസചിരിയിലൊതുക്കി അവൾ അയാളെ നോക്കിയപ്പോൾ അയാൾ തികച്ചും സഹതാപത്തോടെ മാത്രം തിരിച്ചു നോക്കിയത് അവളിൽ അലോസരമുണ്ടാക്കി ...!
.
കടലിൽ , ആകാശത്തിൽ , അടുക്കളയിലും കിടപ്പറയിലും പിന്നെ സ്വപ്നത്തിലും ... അഭിമാനത്തോടെയാണ് അവൾ അതെല്ലാം ഓർത്തിരുന്നത് . മോഹിച്ചിരുന്നത് . ഉടലാഴങ്ങളിലേക്കൂളിയിടാൻ കൊതിക്കുന്ന ഓരോ അണുവിന്റെയും അകത്തിലൂടെയുള്ള ഒരു സ്വപ്ന യാത്ര അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു അപ്പോൾ . നനുത്ത മഞ്ഞു നനഞ്ഞ് . കുളിരുള്ള മഴ നനഞ്ഞ് , തുടുത്ത വെയിൽ കാഞ്ഞ് ...!
.
അകത്തളങ്ങളിൽ ആരവങ്ങളൊന്നുമുണ്ടായിരുന്നില്ല . കോട്ടും കുരവയുമില്ലായിരുന്നു . അലങ്കാരങ്ങളും ഉണ്ടായിരുന്നില്ല . എന്നിട്ടും ആകെ ഒരുതസവാന്തരീക്ഷമായിരുന്നു അവളിൽ നിറഞ്ഞു നിന്നിരുന്നത് എപ്പോഴും . ഓരോ ദേഹങ്ങളും തന്നോട് ചേർന്ന് നിൽക്കുന്നതിന്റെ ആലസ്യം . ഓരോ പുരുഷ ബീജങ്ങളും തന്നിലെത്താനാകാതെ, തന്നെ തൊടാനാകാതെ തനിക്കുമുന്നിൽ തളർന്ന് തലതല്ലി ചാവുന്നത് അവൾ ഉന്മാദത്തോടെ നോക്കിക്കണ്ട് ചിരിച്ചിരുന്നു അപ്പോഴെല്ലാം .....!
.
ഒന്നിൽ നിന്നും മറ്റൊന്നിലേക്കും, മറ്റൊന്നിൽ നിന്നും വേറെയൊന്നിലേക്കും അനുസരണയുള്ളൊരു കുട്ടിയെ പോലെ നടന്നു കയറുമ്പോൾ ഓരോരുത്തരെയും അവരവരുടെ ഇടങ്ങൾ നൽകി കൂടെ ചേർത്തുനിർത്തുന്നു എന്ന് ഓരോരുത്തരോടും അഭിമാനത്തോടെ പറയുന്നത് അയാളും കാണുന്നുണ്ടായിരുന്നു . പരകായ പ്രവേശം നടത്തി പരമാണു പ്രവേശം നടത്തി ഒടുവിൽ കന്യകയാണ് താനെന്ന് ഉറക്കെ പറയുന്നിടം വരെയും ...!
.
എന്നിട്ടും അവൾ ആഗ്രഹിച്ചുകൊണ്ടേയിരുന്നു . അങ്ങിനെതന്നെ. ഓരോ ആണും തന്റേതു മാത്രമെന്നും, തന്നിലേക്കുണരാനും ഉറങ്ങിയെണീക്കാനും അവർക്കോരോരുത്തർക്കും തന്നിൽ തന്നെ യഥേഷ്ടം ഇടങ്ങൾ ഒരുക്കിവെച്ചിട്ടുണ്ടെന്നും ഉറക്കെ പറഞ്ഞുകൊണ്ട് തന്നെ . പക്ഷെ അപ്പോഴും അയാൾ ചിന്തിച്ചുകൊണ്ടിരുന്നത് , എങ്ങിനെയാണ് അവൾ അഞ്ചാണുങ്ങളെ ഒരേ സമയം ഭോഗിക്കുക എന്ന് തന്നെയായിരുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, December 24, 2018
അപലപനീയം, ഈ നാടകങ്ങൾ ...!!!
അപലപനീയം, ഈ നാടകങ്ങൾ ...!!!
.
ഈ നവോത്ഥാന കാലഘട്ടത്തിലും ആദിവാസികൾ അവഗണനമൂലം മരിച്ചു വീഴുന്ന ഒരു നാട്ടിൽ , അതി അത്യാവശ്യമായ അവകാശങ്ങൾക്കു വേണ്ടി പോലും മഹാദുരിതമനുഭവിക്കുന്നവർ പോലും സമരം ചെയ്യേണ്ടി വരുന്ന ഒരു നാട്ടിൽ , പ്രൈമറി തലത്തിലെ കുട്ടികൾ പോലും സെക്സിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ , എന്തിനേറെ, മനസ്സമാധാനത്തോടെ സ്ത്രീകൾക്കൊന്ന് മൂത്രമൊഴിക്കാൻ പോലും ഒരു പൊതു സ്ഥലമില്ലാത്ത നാട്ടിൽ , മനപ്പൂർവ്വം വർഗ്ഗീയ സംഘടനകൾക്കും ജാതിക്കോമരങ്ങൾക്കും അവസരവാദ രാഷ്ട്രീയക്കാർക്കും അഴിഞ്ഞാടാൻ അവസരം ഒരുക്കിക്കൊടുത്തുകൊണ്ട് സർക്കാർ കളിക്കുന്ന ശബരിമല നാടകത്തെ ഞാൻ വ്യക്തിപരമായി അപലപിക്കുന്നു . തികച്ചും മനുഷ്യനിർമ്മിതമായ ഒരു മഹാ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട ഒരു ജനതയ്ക്ക് മുന്നിലാണ് ഈ അപഹാസ്യമായ നാടകങ്ങൾ നടത്തുന്നതെന്ന് സർക്കാർ തീർച്ചയായും ഓർക്കുകതന്നെ വേണം .
.
സുരേഷ്‌കുമാർ പുഞ്ചയിൽ .
.
ഈ നവോത്ഥാന കാലഘട്ടത്തിലും ആദിവാസികൾ അവഗണനമൂലം മരിച്ചു വീഴുന്ന ഒരു നാട്ടിൽ , അതി അത്യാവശ്യമായ അവകാശങ്ങൾക്കു വേണ്ടി പോലും മഹാദുരിതമനുഭവിക്കുന്നവർ പോലും സമരം ചെയ്യേണ്ടി വരുന്ന ഒരു നാട്ടിൽ , പ്രൈമറി തലത്തിലെ കുട്ടികൾ പോലും സെക്സിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ , എന്തിനേറെ, മനസ്സമാധാനത്തോടെ സ്ത്രീകൾക്കൊന്ന് മൂത്രമൊഴിക്കാൻ പോലും ഒരു പൊതു സ്ഥലമില്ലാത്ത നാട്ടിൽ , മനപ്പൂർവ്വം വർഗ്ഗീയ സംഘടനകൾക്കും ജാതിക്കോമരങ്ങൾക്കും അവസരവാദ രാഷ്ട്രീയക്കാർക്കും അഴിഞ്ഞാടാൻ അവസരം ഒരുക്കിക്കൊടുത്തുകൊണ്ട് സർക്കാർ കളിക്കുന്ന ശബരിമല നാടകത്തെ ഞാൻ വ്യക്തിപരമായി അപലപിക്കുന്നു . തികച്ചും മനുഷ്യനിർമ്മിതമായ ഒരു മഹാ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട ഒരു ജനതയ്ക്ക് മുന്നിലാണ് ഈ അപഹാസ്യമായ നാടകങ്ങൾ നടത്തുന്നതെന്ന് സർക്കാർ തീർച്ചയായും ഓർക്കുകതന്നെ വേണം .
.
സുരേഷ്‌കുമാർ പുഞ്ചയിൽ .
Thursday, December 20, 2018
സ്ഥാനമാനങ്ങൾ ...!!!
സ്ഥാനമാനങ്ങൾ ...!!!
.
സ്ഥാനമാനങ്ങൾ എന്നത്
ഒരു പകരക്കാരൻ
വരും വരെയുള്ള
താത്കാലിക
ഇരിപ്പിടം മാത്രമെന്ന്
തിരിച്ചറിയുന്നിടത്ത്
സ്ഥാനങ്ങൾക്കും
മാനമുണ്ടാകുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
സ്ഥാനമാനങ്ങൾ എന്നത്
ഒരു പകരക്കാരൻ
വരും വരെയുള്ള
താത്കാലിക
ഇരിപ്പിടം മാത്രമെന്ന്
തിരിച്ചറിയുന്നിടത്ത്
സ്ഥാനങ്ങൾക്കും
മാനമുണ്ടാകുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, December 17, 2018
എനിക്കും ഒരലമാര വേണം ...!!!
എനിക്കും ഒരലമാര വേണം ...!!!
.
ഓർമ്മകളില്ലെങ്കിലും
ഓർമ്മിക്കാനില്ലെങ്കിലും
സൂക്ഷിക്കാൻ
എനിക്കും വേണം
ഒരലമാര ....!
.
ചിത്രപ്പണികൾ ചെയ്ത -
അറകളിൽ കൈതപ്പൂവിട്ടു
മണം വരുത്തിയ -
പട്ടുതൂവാലകൾ വിരിച്ച
നല്ലൊരലമാര ...!
.
ആദ്യത്തേതോ അവസാനത്തേതോ
അവസരങ്ങളിലെയോ
അനവസരങ്ങളിലെയോ
സമ്മാനങ്ങൾ കാത്തു സൂക്ഷിക്കാൻ
പഴയൊരു അലമാര ...!
.
ഒഴിഞ്ഞ കയ്യുമായി പോലും
വരുവാനാരുമില്ലെങ്കിലും
മോഹങ്ങൾക്കെങ്കിലും
ഒരുങ്ങിയിരിക്കാൻ
ഉറപ്പുള്ളൊരലമാര ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഓർമ്മകളില്ലെങ്കിലും
ഓർമ്മിക്കാനില്ലെങ്കിലും
സൂക്ഷിക്കാൻ
എനിക്കും വേണം
ഒരലമാര ....!
.
ചിത്രപ്പണികൾ ചെയ്ത -
അറകളിൽ കൈതപ്പൂവിട്ടു
മണം വരുത്തിയ -
പട്ടുതൂവാലകൾ വിരിച്ച
നല്ലൊരലമാര ...!
.
ആദ്യത്തേതോ അവസാനത്തേതോ
അവസരങ്ങളിലെയോ
അനവസരങ്ങളിലെയോ
സമ്മാനങ്ങൾ കാത്തു സൂക്ഷിക്കാൻ
പഴയൊരു അലമാര ...!
.
ഒഴിഞ്ഞ കയ്യുമായി പോലും
വരുവാനാരുമില്ലെങ്കിലും
മോഹങ്ങൾക്കെങ്കിലും
ഒരുങ്ങിയിരിക്കാൻ
ഉറപ്പുള്ളൊരലമാര ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, December 13, 2018
കുപ്പായം ...!!!
കുപ്പായം ...!!!
.
കുപ്പായം
അങ്ങിനെത്തന്നെയായിരിക്കണം .
ദേഹത്തിനിണങ്ങി
മനസ്സിനിണങ്ങി
തന്നോട് താൻ ചേർന്ന് ......!
.
ഞാൻ നനയുമ്പോൾ
നനയുകയും
ഞാനുണങ്ങുപോൾ
ഉണങ്ങുകയും ചെയ്യുന്ന
നല്ല കുപ്പായം ...!
.
ഞാൻ വിയർക്കുമ്പോൾ
വിയർക്കുകയും
ഞാൻ വറ്റുമ്പോൾ
വറ്റുകയും ചെയ്യുന്ന
സ്വന്തം മണങ്ങൾ
നിലനിർത്തുന്ന
നിറമുള്ള കുപ്പായം ...!
.
ഒരിക്കലും മാറാതെ
ഒറ്റയായി ,ഒന്നായി,
ഒറ്റക്കുപ്പായം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കുപ്പായം
അങ്ങിനെത്തന്നെയായിരിക്കണം .
ദേഹത്തിനിണങ്ങി
മനസ്സിനിണങ്ങി
തന്നോട് താൻ ചേർന്ന് ......!
.
ഞാൻ നനയുമ്പോൾ
നനയുകയും
ഞാനുണങ്ങുപോൾ
ഉണങ്ങുകയും ചെയ്യുന്ന
നല്ല കുപ്പായം ...!
.
ഞാൻ വിയർക്കുമ്പോൾ
വിയർക്കുകയും
ഞാൻ വറ്റുമ്പോൾ
വറ്റുകയും ചെയ്യുന്ന
സ്വന്തം മണങ്ങൾ
നിലനിർത്തുന്ന
നിറമുള്ള കുപ്പായം ...!
.
ഒരിക്കലും മാറാതെ
ഒറ്റയായി ,ഒന്നായി,
ഒറ്റക്കുപ്പായം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, December 9, 2018
ഉപദേശകർ ....!!!
ഉപദേശകർ ....!!!
.
വാഴ്ത്തുന്നതും
വീഴ്ത്തുന്നതും
ഉപദേശകർ തന്നെയെന്ന്
തിരിച്ചറിയുന്നിടത്ത്
ഉപദേശങ്ങൾക്കും
വിലയേറുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വാഴ്ത്തുന്നതും
വീഴ്ത്തുന്നതും
ഉപദേശകർ തന്നെയെന്ന്
തിരിച്ചറിയുന്നിടത്ത്
ഉപദേശങ്ങൾക്കും
വിലയേറുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
Thanking my Gurus ...!!!.
Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...