പോസ്റ്റ്‌മോർട്ടം ... !!!
...
അവിചാരിതമായാണ് അയാളെ ഞാൻ അപ്പോൾ അവിടെ കണ്ടത്. എന്റെ അടുത്ത സുഹൃത്തിന്റെ അച്ഛനായ അടുത്ത വീട്ടിലെ കാരണവരുടെ ശവസംസ്കാര ചടങ്ങുകൾക്കായി ഞാൻ അവിടെ ആ ശ്മശാനത്തിൽ അവരോടൊപ്പം ചെല്ലുന്നത് നന്നേ പുലർച്ചെയായിരുന്നു . സംസ്കാര ചടങ്ങുകളുടെ ഒരുക്കങ്ങൾ നോക്കി ഞാൻ അടുത്ത് മാറി നില്ക്കവേയാണ് ഞാൻ അയാളെ കാണുന്നത്. മെല്ലെ ആരോടൊക്കെയോ ഉള്ള പരിഭവം ഇനിയും തുറന്നു പറയാതെ എന്ന പോലെ അവ്യക്തമായി പെയ്യുന്ന ചാറ്റൽ മഴയിൽ അയാള് അലസമായി അവിടെ കറങ്ങി നടക്കുകയായിരുന്നു അപ്പോൾ.
...
ഞാൻ അയാളെ ശ്രദ്ധിച്ചത് തന്നെ അയാളുടെ മുഖത്തെ പരിഹാസ ചുവയുള്ള പുഞ്ചിരി കണ്ടുകൊണ്ടാണ്. മഴയോടാണോ അതോ ചുറ്റും കൂടി നില്ക്കുന്നവരോടാണോ ഇനി ആ ശ്മശാനതിനോട് തന്നെയാണോ പിന്നെ അതൊന്നുമല്ലാതെ തന്നോട് തന്നെയാണോ എന്നറിയാത്ത പോലെയുള്ള ആ പരിഹാസം പക്ഷെ അയാളെ തികച്ചും വ്യത്യസ്ഥനാക്കിയിരുന്നു അപ്പോൾ .
...
പൊള്ളുന്ന ചൂളക്ക് മുന്നില് തണുത്ത മനസ്സുമായി നില്ക്കുന്ന എന്റെ സുഹൃത്തിനെ അവന്റെ അച്ഛന്റെ ആത്മാവിനു മുന്നില് നമിപ്പിച്ചു ഞാൻ പിടിചെഴുന്നെൽപ്പിക്കുപോൾ എന്റെ മനസ്സും ഒന്ന് പിടചിരുന്നു. കാരണം നാളുകൾക്കു മുൻപ് ഞാൻ എന്റെ അച്ചന് മുന്നില് ശിരസ്സ് നമിച്ചത് അങ്ങിനെ തന്നെയായിരുന്നു .
...
ചടങ്ങുകൾക്ക് ശേഷം അവരെ യാത്രയാക്കി പുറത്തിറങ്ങി ഞാൻ ആദ്യം തിരഞ്ഞത് ആ പരിഹാസ ചിരിയുളള മുഖമായിരുന്നു. പക്ഷെ എന്നെ നിരാശനാക്കി അതപ്പോഴെക്കും അപ്രത്യക്ഷമായിരുന്നു . . ഇനിയും തിരഞ്ഞിട്ടു ഫലമില്ലെന്ന് എനിക്ക് തോന്നിയത് കൊണ്ടാകാം ഞാൻ പിന്നെ അവിടെ നിന്നില്ല. എനിക്ക് അത്യാവശ്യമായി കാണേണ്ടിയിരുന്ന എന്റെ സുഹൃത്തിനെ കാണാൻ ഞാൻ അവളുടെ ആശുപത്രിയിലേയ്ക്കു തിരിച്ചു.
...
കണ്ണീരിന്റെ മണമുള്ള വേദനകളുടെ ചില്ലുകൊട്ടരമായ ആ കെട്ടിട സമുച്ചയത്തിന്റെ അകത്തെ ഇരുളടഞ്ഞ കോണിലാണ് ആ മുറി. മരണത്തിന്റെ സമസ്യകൾ പൂരിപ്പിക്കാൻ ജീവനുള്ളവർ നടത്തുന്ന സമരമുഖം. ഞാൻ അവിടെ ചെല്ലുമ്പോൾ അവളും അങ്ങിനെയുള്ള ഒരു ശ്രമതിലായതിനാൽ ഞാൻ കാത്തുനിന്നു. സമസ്യകൾ പൂരിപ്പിച്ചു കഴിഞ്ഞ് കയ്യിൽ കിട്ടാവുന്ന ഉത്തരത്തിനു വേണ്ടി കാത്തിരിക്കുന്ന അനേകർക്കൊപ്പം ഞാനും.
...
അവിടെയും എനിക്കനുഭവപ്പെട്ടത് അതെ തണുപ്പ് തന്നെ. പുറത്തെ ചൂടിനും അകത്തെ മഴയ്ക്കും അനുഭവിപ്പിക്കാനാകാത്ത തണുപ്പിൽ അപ്പോൾ ചുറ്റും കൂടിനില്ക്കുന്നവരുടെ മൂകതക്കൊപ്പം വെറുതെ ഇരിക്കാനാണ് എനിക്കും തോന്നിയത്. കാത്തിരിക്കവേ എന്നെ തികച്ചും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പരിഹാസചിരിയുള്ള മുഖം വീണ്ടും അവിടെ . പഴയത് പോലെ തന്നെ അപ്പോഴും പെയ്തു തീരാത്ത ആ കുഞ്ഞു മഴയിൽ അലസമായി തിരഞ്ഞുകൊണ്ട് .
...
ഇക്കുറി പക്ഷേ അയാളെ വിടാൻ എനിക്ക് കഴിയുമായിരുന്നില്ല എന്നപോലെയായി ഞാൻ. പെട്ടെന്നെഴുന്നേറ്റു അയാള്ക്കടുതേക്ക് നീങ്ങവേ, എന്റെ സുഹൃത്തും അവളുടെ സമസ്യ പൂരണതിനുള്ള ശ്രമം കഴിഞ്ഞു പുറത്തിറങ്ങിയിരുന്നു എന്നെ കണ്ടു എന്റെ അടുത്തേക്ക് വന്ന അവളെ തിരിഞ്ഞു ഞാൻ കൂടി നിന്ന് അവളെയും കൂട്ടി പുറത്തേക്കു കടക്കവേ അയാൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വരികയായിരുന്നു.
...
തീർത്തും ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് നീങ്ങി നിന്ന് അയാള് അവളുടെ കൈകള അധികാരത്തോടെ എന്നപോലെ കടന്നു പിടിച്ചു. പിന്നെ അയാളുടെ മുഖത്ത് അപ്പോഴും നിലനിന്നിരുന്ന അതെ പരിഹാസ പുഞ്ചിരിയോടെ ആഞ്ഞാപിക്കും പോലെ അവളോട് പറഞ്ഞു, തന്റെ മനസ്സിലുള്ളതൊക്കെ ഒരിക്കലും മറ്റാരും അറിയാതിരിക്കാൻ ജീവനോടെ തന്നെ അയാളെയും ഒന്ന് പോസ്ടുമോര്ട്ടം ചെയ്യണമെന്നു...!!!
...
സുരേഷ്കുമാർ പുഞ്ചയിൽ
3 comments:
ജീവനോടെയുള്ള പോസ്റ്റ്‌മോർട്ടം,, നല്ലതുതന്നെ,,, പിന്നെ അക്ഷരത്തെറ്റുകൾ തിരുത്തുമെന്ന് വിശ്വസിക്കുന്നു.
സമസ്യ പൂരണം
ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യും.
ആശംസകള്‍
Post a Comment