പ്രതിപക്ഷം വിജയിക്കുമ്പോൾ ....!!!
.
ഏതൊരു യുദ്ധത്തിലും, ഏതൊരു പരീക്ഷണത്തിലും , ഏതൊരു തിരഞ്ഞെടുപ്പിലും പങ്കെടുക്കുന്നവന്റെ അല്ലെങ്കിൽ നേതാവിന്റെ വിജയത്തിന്റെ തീവ്രത അളക്കുന്നത് മിക്കപ്പോഴും ശത്രുവിന്റെ വലിപ്പം കൂടി നോക്കിയാണ് , ശത്രുവിന്റെ ശക്തിയും നോക്കിയാണ് . വിജയിക്കുന്നവന്റെ കഴിവിനേക്കാൾ എല്ലാവരും പുകഴ്ത്തുക ശത്രുവിന്റെ കഴിവിനെയാണ് ചിലപ്പോഴെങ്കിലും . വ്യക്തിപരമായും സാമൂഹികമായും , രാഷ്ട്രീയപരമായും രാജ്യാന്തരതലത്തിലും ഇത് വളരെയധികം നിർണ്ണായകവുമാണ് ....!
.
ഏതൊരാളും ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും അത് അയാളുടെ ശരി എന്നതിനേക്കാൾ മറുപുറത്തെ മറ്റു ചിലർക്കെങ്കിലും തെറ്റുമാകാം . തെറ്റായാലും ശരിയായാലും ചിലർ ഏവരുടെയും ഏതൊരു പ്രവർത്തിയേയും നിശിതമായി വിമർശിച്ചുകൊണ്ടേയിരിക്കും നിരന്തരം എങ്കിലും ഭൂരിപക്ഷവും ക്രിയാത്മകവും സത്യസന്തവുമായ വിമർശനങ്ങൾ നടത്തുന്നവർ തന്നെയാണ് താനും . എന്നാൽ , നല്ലൊരു നേതാവ് എല്ലായ്പോഴും വിമർശനങ്ങളെ സ്വാഗതം ചെയ്യുകയും , വിമർശകരെ പ്രോത്സാഹിപ്പിക്കുകയും ആ വിമർശനങ്ങളെ തന്റെ മുന്നോട്ടുള്ള യാത്രയിലേക്കുള്ള ഊർജ്ജമാക്കി മാറ്റുകയുമാണ് ചെയ്യുക ....!
.
എന്നാൽ താൻ പോരിമയിൽ നിൽക്കുന്ന ചില നേതാക്കളെങ്കിലും അങ്ങിനെ വിമർശിക്കാൻ ഒരാളില്ലാത്തതിനെ സന്തോഷമായി എടുക്കുകയും മുൻപിൻ നോക്കാതെ തന്റെയോ തന്റെ കൂടെ നിൽക്കുന്നവരുടെയോ മാത്രം താത്പര്യം നോക്കി മുന്നോട്ടു പോകാനുള്ള ഉപായമായി സ്വീകരിക്കുകയും ചെയ്യും . അങ്ങിനെ സംഭവിക്കുമ്പോൾ ആത്യന്തികമായി അത് എത്തിച്ചേരുക ആ നേതാവിന്റെ തന്നെയും ആ നേതാവിന്റെ സംരംഭത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ തന്നെ നാശത്തിലേക്കും ആയിരിക്കുകയും ചെയ്യും ...!.
.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏതൊരു നേതാവിനെയും അല്ലെങ്കിൽ സംരംഭത്തെയും മുന്നോട്ട് നയിക്കുന്നതിൽ പ്രതിപക്ഷത്തിന് നിർണ്ണായക സ്വാധീനമുണ്ട് , ശക്തിയുണ്ട് . രാഷ്ട്രീയമായി അല്ലെങ്കിൽ ഭരണപരമായി പറഞ്ഞാൽ ഇത് കുറേക്കൂടി പ്രാധാന്ന്യമുള്ളതുമാകുന്നു എല്ലായ്പോഴും . ചോദ്യം ചെയ്യാൻ ശക്തമായ ഒരു പ്രതിപക്ഷമില്ലെങ്കിൽ മൃഗീയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന ഒരു നേതാവ് അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടി എല്ലായ്പോഴും ജനഹിതമായ , രാജ്യ താത്പര്യപ്രദമായ കാര്യങ്ങൾ മാത്രം ചെയ്യുന്നതിനേക്കാൾ അവരവരുടെ സ്വാർത്ഥ താത്പര്യം കൂടി നടപ്പിലാക്കാനും ശ്രമിക്കും ....!
.
ഭാരതത്തെ പോലെയുള്ള ശക്തമായ ജനാതിപത്യ രാജ്യത്ത് പ്രത്യേകിച്ചും ഭരണകക്ഷിയെക്കാൾ നിർണ്ണായകം പലപ്പോഴും ശക്തമായ പ്രതിപക്ഷതിനാണ് എന്ന് പറയാതെ വയ്യ . പലപ്പോഴും ജനദ്രോഹപരമായ പല തീരുമാനങ്ങളിൽ നിന്നും ഭരണകർത്താക്കളെ പിന്തിരിപ്പിക്കാരുള്ളത് പ്രതിപക്ഷത്തിന്റെ ശക്തമായ സ്വാധീനം തന്നെയെന്ന് എല്ലായ്പോഴും ബോധ്യപ്പെട്ടിട്ടുള്ളതുമാണ് . എപ്പോഴൊക്കെ പ്രതിപക്ഷം നിഷ്ക്രിയമാകുന്നുവോ അപ്പോഴൊക്കെ അഴിമതിയും ദൂർത്തും കെടുകാര്യസ്ഥതയും നടമാടിയിട്ടുമുണ്ട് ഇവിടെ ....!
.
അതുകൊണ്ട് തന്നെ തീർച്ചയായും നമ്മുടെ ഭരണത്തിൽ പ്രതിപക്ഷത്തിന്റെ വിജയം ശക്തവും സുതാര്യവും നീതിപൂർവ്വവും ആയ ഒരു നല്ല ഭരണത്തിന് ഭരണ കർത്താക്കളെ പ്രേരിപ്പിക്കുകയും നിർബന്ധിതരാക്കുകയും ചെയ്യും എന്നത് രാജ്യനന്മയ്ക്കും ജനാധിപത്യത്തിന്റെ വളർച്ചക്കും ശക്തിപ്പെടലിനും കാരണമാവുകയും ചെയ്യുകതന്നെ ചെയ്യും . വ്യക്തമായ ഭൂരിപക്ഷമുള്ള ഭരണം പോലെ തന്നെ ശക്തമായ പ്രതിപക്ഷത്തെയും ഉണ്ടാക്കാൻ നാം എല്ലായ്പോഴും ശ്രദ്ധിക്കേണ്ടത് രാജ്യ നന്മയ്ക്ക് തീർച്ചയായും അത്യാവശ്യം തന്നെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, February 10, 2015
Thursday, February 5, 2015
മക്കൾക്ക് വേണ്ടി ജീവിക്കുന്നവർ ...!!!
മക്കൾക്ക് വേണ്ടി ജീവിക്കുന്നവർ ...!!!
.
പൊതുവിൽ ലോകത്തിലെ മിക്കവാറും എല്ലാ അച്ഛനമ്മമാരും മക്കൾക്ക് വേണ്ടിയാണ് പണിയെടുക്കുന്നത് . മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നതും . തങ്ങളുടെ മക്കളെ പൊന്നുപോലെ നോക്കാനും അവരുടെ ഏതൊരാവശ്യവും നിറവേറ്റി കൊടുക്കാനും എല്ലാ അച്ഛനമ്മ മാരും എല്ലായ്പോഴും ശുഷ്കാന്തി കാണിക്കുകയും തങ്ങൾക്കു പറ്റാവുന്ന വിധത്തിലൊക്കെ അതിനു ശ്രമിക്കുകയും ചെയ്യും ....!
.
മക്കൾക്ക് വേണ്ടി സമ്പാതിക്കാൻ വേണ്ടി പലപ്പോഴും പലരും തങ്ങളുടെ ജീവിതം പോലും മറന്നു പോകാറുമുണ്ട് . ഒരാളുടെ മാത്രം വരുമാനം കൊണ്ട് എല്ലാം നടത്താൻ പാടുപെടുമ്പോൾ രണ്ടു പേരും പണിയെടുക്കാൻ തുടങ്ങുകയും ചെയ്യും . അവർക്കുവേണ്ടി ചെയ്യുന്നത് പോര എന്ന തോന്നൽ. അവരെ മറ്റുള്ളവരിൽ നിന്നും മുന്നിലെത്തിക്കാനുള്ള തത്രപ്പാട് . ഇതൊക്കെയും ഈ കഷ്ടപ്പാടിനു പുറകിലുണ്ട് ...!
.
ഇന്നത്തെ ആധുനിക സാമൂഹിക സാഹചര്യത്തിൽ അച്ഛനും അമ്മയും മക്കളും മാത്രമടങ്ങുന്ന ഒരു ചെറിയ കുടുംബത്തിൽ അച്ഛനും അമ്മയും ജോലിക്കുപോകുമ്പോൾ മക്കളുടെ കാര്യം ശരിയായ രീതിയിൽ എങ്ങിനെ മുന്നോട്ടു പോകുന്നു എന്നത് പലരും വേണ്ടവിധം ചിന്തിക്കുന്നുണ്ട് എന്ന് തോന്നാറില്ല പലപ്പോഴും . കാലത്ത് നേരത്തെ എഴുന്നേറ്റ് ഓടിപ്പിടഞ്ഞ് വീട്ടുപണിയൊക്കെ ദൃതിയിൽ ചെയ്ത് കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി കൊടുത്ത് അവരെ സ്കൂളിൽ പറഞ്ഞയച്ച് തങ്ങളും ജോലിക്ക് പോകുന്നതോടെ തുടങ്ങുന്ന ദിവസത്തിൽ ഓടിപാച്ചിലിനല്ലാതെ മറ്റൊന്നിനും ഇവർക്ക് സമയമില്ല ...!
.
ചെറിയ കുട്ടികളെ ഉറക്കിക്കിടത്തി ബേബി സിറ്ററുടെ അടുത്തേയ്ക്ക് പറഞ്ഞയക്കുമ്പോൾ അവിടെ തീരുന്നു ഇവരുടെ ഉത്തരവാദിത്വം . അവിടെ മരുന്ന് കൊടുത്ത് മയക്കിയും പീഡനങ്ങൾ ഏറ്റു വാങ്ങിയും കുട്ടി കഴിയുമ്പോൾ മാതാപിതാക്കൾ സമാധാനിക്കുക ഇതൊക്കെ അവരുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ എന്നാണ് . ഇതിനിടയിൽ ഏറ്റവും പ്രാഥമിക കാര്യങ്ങളിൽ ഒന്നായ ,സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക് വയ്യായ്ക വന്നാൽ ഉണ്ടാകുന്ന പ്രശ്നം തന്നെ ഇവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് . കുട്ടിയെ മരുന്നും കൊടുത്ത് സ്കൂളിലേയ്ക്ക് തന്നെ തള്ളിവിടേണ്ടി വരുന്നു അവർക്ക് . ...!
.
പഠിക്കാൻ പോയി വരുന്ന കുട്ടികൾ അല്ലെങ്കിൽ പുറത്തുപോയി വരുന്ന കുട്ടികൾ എന്ത് ചെയ്യുന്നു വീട്ടിൽ തനിച്ച് എന്നതുപോലും ചിന്തിക്കാൻ തന്നെ ഇവർക്ക് സമയമില്ല . അല്ലെങ്കിൽ ധൈര്യമില്ല എന്നതാണ് സത്യം .അവർ എവിടെപോകുന്നു എന്നോ ആരോടൊക്കെ കൂട്ടുകൂടുന്നു എന്നോ എന്തൊക്കെ ചെയ്യുന്നു എന്നോ ആര് നോക്കാൻ മിനക്കെടുന്നു . വൈകീട്ട് വീട്ടിൽ എത്തുമ്പോഴാകട്ടെ സ്വന്തം കാര്യം തന്നെ നോക്കാനും മാതാപിതാക്കൾക്ക് സൌകര്യവുമുണ്ടാകില്ല . കുട്ടികളെയും ഭർത്താവിനെയും / ഭാര്യയേയും നോക്കി വീട്ടിലിരുന്നാൽ നല്ല രീതിയിൽ ജീവിക്കാനുള്ള പൈസ ആരുകൊണ്ടുവന്നു തരും എന്ന് സ്വയവും മറ്റുള്ളവരോടും ഉറക്കെ ചോദിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവും സ്വയം കണ്ടെത്തുന്നു ഇവർ ...!
.
ആവശ്യമുള്ള സമയത്ത് ലഭിക്കേണ്ട സ്നേഹവും കരുണയും വാത്സല്യവും ലഭിക്കാതെ വരുന്ന ഇണയും കുട്ടികളും അതിനു വേണ്ടി മറ്റു വഴികൾ തേടാൻ തുടങ്ങുന്നതും ഇവിടെ തന്നെ . പരസ്പരം മനസ്സിലാക്കാനോ മനസ്സിലാക്കിക്കാനോ കഴിയാത്ത നിസ്സഹായാവസ്തയിലുമാണ് ഇവരെല്ലാം എല്ലായ്പ്പോഴും എന്നതാണ് ഏറ്റവും ദൗർഭാഗ്ഗ്യകരമായ വസ്തുത . ഭാഗ്യ നിർഭാഗ്യങ്ങൾ , സാമൂഹിക അവസ്ഥകൾ സംസർഗ്ഗ സാഹചര്യങ്ങൾ തുടങ്ങി പല കാര്യങ്ങളും ഇവിടെ ഇവരെ സ്വാധീനിക്കുന്നു . നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാതെ ഇവർ കുഴങ്ങുകയും , ചൂഷകർക്കുമുന്നിൽ ഇതിൽ ഭൂരിഭാഗത്തിനും വഴങ്ങേണ്ടിയും വരുന്നു അതുകൊണ്ട് തന്നെ പലപ്പോഴും . ...!
.
ഇനി അങ്ങിനെയല്ലെങ്കിൽ തന്നെയും ഇവരിൽ പലർക്കും ഒറ്റപ്പെടലിന്റെ, അവഗണനയുടെ , അപഹർഷതാബോധത്തിന്റെ ഒക്കെ തീവ്രമായ അവസ്ഥ സംജാതമാകുന്നു . ഇത് ഇവരെ ബന്ധങ്ങളിൽ നിന്നും സാമൂഹിക / ജീവിത മൂല്യങ്ങളിൽ നിന്നും അകറ്റുകയും തങ്ങളിൽ തന്നെ ജീവിതം തളച്ചിടാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു . അതോടെ ഇവർ കുടുംബത്തിൽ നിന്നും മാത്രമല്ല സമൂഹത്തിൽ നിന്നുതന്നെയും ഒറ്റപ്പെടുകയും കുടുംബത്തിനോ സമൂഹത്തിനോ ചിലപ്പോഴെങ്കിലും ബാധ്യതയാവുകയും ചെയ്യുന്നു . ഒടുവിൽ മക്കൾക്ക് മാതാപിതാക്കളും മാതാപിതാക്കൾക്ക് മക്കളും അന്ന്യരാവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും ചെയ്യുന്നു . മക്കൾക്ക് വേണ്ടി ജീവിക്കുന്ന മാതാപിതാക്കളും ആ മാതാപിതാക്കളുടെ മക്കളും ഇത് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു എല്ലായ്പോഴും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പൊതുവിൽ ലോകത്തിലെ മിക്കവാറും എല്ലാ അച്ഛനമ്മമാരും മക്കൾക്ക് വേണ്ടിയാണ് പണിയെടുക്കുന്നത് . മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നതും . തങ്ങളുടെ മക്കളെ പൊന്നുപോലെ നോക്കാനും അവരുടെ ഏതൊരാവശ്യവും നിറവേറ്റി കൊടുക്കാനും എല്ലാ അച്ഛനമ്മ മാരും എല്ലായ്പോഴും ശുഷ്കാന്തി കാണിക്കുകയും തങ്ങൾക്കു പറ്റാവുന്ന വിധത്തിലൊക്കെ അതിനു ശ്രമിക്കുകയും ചെയ്യും ....!
.
മക്കൾക്ക് വേണ്ടി സമ്പാതിക്കാൻ വേണ്ടി പലപ്പോഴും പലരും തങ്ങളുടെ ജീവിതം പോലും മറന്നു പോകാറുമുണ്ട് . ഒരാളുടെ മാത്രം വരുമാനം കൊണ്ട് എല്ലാം നടത്താൻ പാടുപെടുമ്പോൾ രണ്ടു പേരും പണിയെടുക്കാൻ തുടങ്ങുകയും ചെയ്യും . അവർക്കുവേണ്ടി ചെയ്യുന്നത് പോര എന്ന തോന്നൽ. അവരെ മറ്റുള്ളവരിൽ നിന്നും മുന്നിലെത്തിക്കാനുള്ള തത്രപ്പാട് . ഇതൊക്കെയും ഈ കഷ്ടപ്പാടിനു പുറകിലുണ്ട് ...!
.
ഇന്നത്തെ ആധുനിക സാമൂഹിക സാഹചര്യത്തിൽ അച്ഛനും അമ്മയും മക്കളും മാത്രമടങ്ങുന്ന ഒരു ചെറിയ കുടുംബത്തിൽ അച്ഛനും അമ്മയും ജോലിക്കുപോകുമ്പോൾ മക്കളുടെ കാര്യം ശരിയായ രീതിയിൽ എങ്ങിനെ മുന്നോട്ടു പോകുന്നു എന്നത് പലരും വേണ്ടവിധം ചിന്തിക്കുന്നുണ്ട് എന്ന് തോന്നാറില്ല പലപ്പോഴും . കാലത്ത് നേരത്തെ എഴുന്നേറ്റ് ഓടിപ്പിടഞ്ഞ് വീട്ടുപണിയൊക്കെ ദൃതിയിൽ ചെയ്ത് കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി കൊടുത്ത് അവരെ സ്കൂളിൽ പറഞ്ഞയച്ച് തങ്ങളും ജോലിക്ക് പോകുന്നതോടെ തുടങ്ങുന്ന ദിവസത്തിൽ ഓടിപാച്ചിലിനല്ലാതെ മറ്റൊന്നിനും ഇവർക്ക് സമയമില്ല ...!
.
ചെറിയ കുട്ടികളെ ഉറക്കിക്കിടത്തി ബേബി സിറ്ററുടെ അടുത്തേയ്ക്ക് പറഞ്ഞയക്കുമ്പോൾ അവിടെ തീരുന്നു ഇവരുടെ ഉത്തരവാദിത്വം . അവിടെ മരുന്ന് കൊടുത്ത് മയക്കിയും പീഡനങ്ങൾ ഏറ്റു വാങ്ങിയും കുട്ടി കഴിയുമ്പോൾ മാതാപിതാക്കൾ സമാധാനിക്കുക ഇതൊക്കെ അവരുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ എന്നാണ് . ഇതിനിടയിൽ ഏറ്റവും പ്രാഥമിക കാര്യങ്ങളിൽ ഒന്നായ ,സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക് വയ്യായ്ക വന്നാൽ ഉണ്ടാകുന്ന പ്രശ്നം തന്നെ ഇവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് . കുട്ടിയെ മരുന്നും കൊടുത്ത് സ്കൂളിലേയ്ക്ക് തന്നെ തള്ളിവിടേണ്ടി വരുന്നു അവർക്ക് . ...!
.
പഠിക്കാൻ പോയി വരുന്ന കുട്ടികൾ അല്ലെങ്കിൽ പുറത്തുപോയി വരുന്ന കുട്ടികൾ എന്ത് ചെയ്യുന്നു വീട്ടിൽ തനിച്ച് എന്നതുപോലും ചിന്തിക്കാൻ തന്നെ ഇവർക്ക് സമയമില്ല . അല്ലെങ്കിൽ ധൈര്യമില്ല എന്നതാണ് സത്യം .അവർ എവിടെപോകുന്നു എന്നോ ആരോടൊക്കെ കൂട്ടുകൂടുന്നു എന്നോ എന്തൊക്കെ ചെയ്യുന്നു എന്നോ ആര് നോക്കാൻ മിനക്കെടുന്നു . വൈകീട്ട് വീട്ടിൽ എത്തുമ്പോഴാകട്ടെ സ്വന്തം കാര്യം തന്നെ നോക്കാനും മാതാപിതാക്കൾക്ക് സൌകര്യവുമുണ്ടാകില്ല . കുട്ടികളെയും ഭർത്താവിനെയും / ഭാര്യയേയും നോക്കി വീട്ടിലിരുന്നാൽ നല്ല രീതിയിൽ ജീവിക്കാനുള്ള പൈസ ആരുകൊണ്ടുവന്നു തരും എന്ന് സ്വയവും മറ്റുള്ളവരോടും ഉറക്കെ ചോദിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവും സ്വയം കണ്ടെത്തുന്നു ഇവർ ...!
.
ആവശ്യമുള്ള സമയത്ത് ലഭിക്കേണ്ട സ്നേഹവും കരുണയും വാത്സല്യവും ലഭിക്കാതെ വരുന്ന ഇണയും കുട്ടികളും അതിനു വേണ്ടി മറ്റു വഴികൾ തേടാൻ തുടങ്ങുന്നതും ഇവിടെ തന്നെ . പരസ്പരം മനസ്സിലാക്കാനോ മനസ്സിലാക്കിക്കാനോ കഴിയാത്ത നിസ്സഹായാവസ്തയിലുമാണ് ഇവരെല്ലാം എല്ലായ്പ്പോഴും എന്നതാണ് ഏറ്റവും ദൗർഭാഗ്ഗ്യകരമായ വസ്തുത . ഭാഗ്യ നിർഭാഗ്യങ്ങൾ , സാമൂഹിക അവസ്ഥകൾ സംസർഗ്ഗ സാഹചര്യങ്ങൾ തുടങ്ങി പല കാര്യങ്ങളും ഇവിടെ ഇവരെ സ്വാധീനിക്കുന്നു . നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാതെ ഇവർ കുഴങ്ങുകയും , ചൂഷകർക്കുമുന്നിൽ ഇതിൽ ഭൂരിഭാഗത്തിനും വഴങ്ങേണ്ടിയും വരുന്നു അതുകൊണ്ട് തന്നെ പലപ്പോഴും . ...!
.
ഇനി അങ്ങിനെയല്ലെങ്കിൽ തന്നെയും ഇവരിൽ പലർക്കും ഒറ്റപ്പെടലിന്റെ, അവഗണനയുടെ , അപഹർഷതാബോധത്തിന്റെ ഒക്കെ തീവ്രമായ അവസ്ഥ സംജാതമാകുന്നു . ഇത് ഇവരെ ബന്ധങ്ങളിൽ നിന്നും സാമൂഹിക / ജീവിത മൂല്യങ്ങളിൽ നിന്നും അകറ്റുകയും തങ്ങളിൽ തന്നെ ജീവിതം തളച്ചിടാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു . അതോടെ ഇവർ കുടുംബത്തിൽ നിന്നും മാത്രമല്ല സമൂഹത്തിൽ നിന്നുതന്നെയും ഒറ്റപ്പെടുകയും കുടുംബത്തിനോ സമൂഹത്തിനോ ചിലപ്പോഴെങ്കിലും ബാധ്യതയാവുകയും ചെയ്യുന്നു . ഒടുവിൽ മക്കൾക്ക് മാതാപിതാക്കളും മാതാപിതാക്കൾക്ക് മക്കളും അന്ന്യരാവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും ചെയ്യുന്നു . മക്കൾക്ക് വേണ്ടി ജീവിക്കുന്ന മാതാപിതാക്കളും ആ മാതാപിതാക്കളുടെ മക്കളും ഇത് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു എല്ലായ്പോഴും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, February 2, 2015
എനിക്കിഷ്ടം ...!!!
എനിക്കിഷ്ടം ...!!!
.
നിങ്ങളുടെ
വാക്കുകളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ അക്ഷരങ്ങളാകുന്നതാണ് ...!
.
നിങ്ങളുടെ
ശക്തിയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ശക്തിയെ ബന്ധിക്കുന്ന
ചങ്ങലയാകുന്നതാണ് ...!
.
നിങ്ങളുടെ
ശബ്ദമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ മൌനമാകുന്നതാണ് ...!
.
നിങ്ങളുടെ
സന്തോഷമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ ദുഃഖമാകുന്നതാണ്...!
.
നിങ്ങളുടെ
പ്രതീക്ഷയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ നിരാശയാകുന്നതാണ് ...!
.
നിങ്ങളുടെ
നന്മയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ തിന്മയാകുന്നതാണ് ...!
.
നല്ലവരായ
നിങ്ങളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ചീത്തയായ ഞാനാകുന്നതാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
നിങ്ങളുടെ
വാക്കുകളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ അക്ഷരങ്ങളാകുന്നതാണ് ...!
.
നിങ്ങളുടെ
ശക്തിയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ശക്തിയെ ബന്ധിക്കുന്ന
ചങ്ങലയാകുന്നതാണ് ...!
.
നിങ്ങളുടെ
ശബ്ദമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ മൌനമാകുന്നതാണ് ...!
.
നിങ്ങളുടെ
സന്തോഷമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ ദുഃഖമാകുന്നതാണ്...!
.
നിങ്ങളുടെ
പ്രതീക്ഷയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ നിരാശയാകുന്നതാണ് ...!
.
നിങ്ങളുടെ
നന്മയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ തിന്മയാകുന്നതാണ് ...!
.
നല്ലവരായ
നിങ്ങളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ചീത്തയായ ഞാനാകുന്നതാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, January 29, 2015
എനിക്കായോരിടം ...!!!
എനിക്കായോരിടം ...!!!
.
പ്രതിഷേധിക്കാൻ
ഉറക്കെ പ്രതികരിക്കാൻ
എനിക്കൊരു ഇടമൊരുക്കണം...!
.
വായുവും വെളിച്ചവും
ഇരുട്ടും ഗന്ധവും
കടന്നുകൂടാത്ത ഒരിടം ...!
.
കേൾവിയും കാഴ്ചയും
സ്പർശനവുമില്ലാത്ത
ശക്തമായോരിടം ...!
.
ജീവനും മരണവും
വികാരങ്ങളും
ബന്ധങ്ങളുമില്ലാത്ത
എന്റെ സ്വന്തം ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പ്രതിഷേധിക്കാൻ
ഉറക്കെ പ്രതികരിക്കാൻ
എനിക്കൊരു ഇടമൊരുക്കണം...!
.
വായുവും വെളിച്ചവും
ഇരുട്ടും ഗന്ധവും
കടന്നുകൂടാത്ത ഒരിടം ...!
.
കേൾവിയും കാഴ്ചയും
സ്പർശനവുമില്ലാത്ത
ശക്തമായോരിടം ...!
.
ജീവനും മരണവും
വികാരങ്ങളും
ബന്ധങ്ങളുമില്ലാത്ത
എന്റെ സ്വന്തം ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, January 25, 2015
പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!
പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!
.
പഴമയെ പുഛിക്കുക എന്നതും പൈതൃകങ്ങളെ തള്ളി പറയുക എന്നതും കാലാകാലങ്ങളായുള്ള പല പുതു തലമുറക്കാരുടെയും ഒരു രീതിയാണ് . പുരാതനമായതെല്ലാം വിഡ്ഢിത്തരങ്ങൾ ആണെന്നും അവരൊക്കെ അന്തവിശ്വാസികളോ അപരിഷ്കൃതരോ ആണെന്നും അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു പലപ്പോഴും . പൌരാണികമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും , കൂടാതെ ചരിത്ര സ്മാരകങ്ങളെയും എന്തിന് മഹത് വ്യക്തികളുടെ പ്രതിമകളെ പോലും പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് പഴയ തലമുറയിലെ മഹാന്മാരായ വ്യക്തിത്വങ്ങളെ പോലും അംഗീകരിക്കാനും ആദരിക്കാനും പലപ്പോഴും ബുദ്ധിമുട്ടാണ് എന്നതാണ് സത്യം ...!
.
താൻ ഒരു പരിഷ്കാരിയാണെന്ന് വരുത്തി തീർക്കാനും ആധുനികതയുടെ വക്താക്കളെന്ന് അവതരിപ്പിക്കാനും കൂടി വേണ്ടിയാണ് ചിലരെങ്കിലും അങ്ങിനെ ചെയ്യുന്നതും. പൌരാണികമായതിനെ , പൈതൃകങ്ങളെ തിരസ്കരിക്കുന്നതിലൂടെ തന്റെ വ്യക്തിത്വം വികസിപ്പിക്കാനും അവതരിപ്പിക്കാനും കഴിയും എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു . ദൈവങ്ങളെ, മഹത്വ്യതിത്വങ്ങളെ , മതവിശ്വാസങ്ങളെ , മഹത്ഗ്രന്ഥങ്ങളെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഒക്കെ എന്തിനും ഏതിനും കണ്ണടച്ച് ഇക്കൂട്ടർ വിമർശിച്ചുകൊണ്ടേയിരിക്കും എപ്പോഴും . ചിലപ്പോഴെല്ലാം പുഛിക്കുകയും പരിഹസിക്കുകയും കൂടിയും . മതപരമായോ സാമൂഹികമായോ നിലനിൽക്കുന്ന അന്തവിസ്വാസങ്ങളെയും അനാചാരങ്ങളെയും തിന്മകളെയും എതിർക്കപ്പെടെണ്ടതും നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ടതും അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ മഹത്തായവയെ നിരാകരിക്കുകയും പുഛിക്കുകയും ചെയ്യുന്നത് അപലപനീയം തന്നെ ....!
.
പുതുമയെ അവതരിപ്പിക്കുമ്പോൾ പലപ്പോഴും ഇത്തരക്കാർ കൂട്ടുപിടിക്കുന്നത് ശാസ്ത്രത്തെയാണ് . ശാസ്ത്രീയ മായിതെളിയിക്കപ്പെട്ടത് എന്ന ലേബലിൽ ആണ് ഇത്തരക്കാർ പലപ്പോഴും തങ്ങളുടെ ആശയങ്ങളെ അവതരിപ്പിക്കാരും ഉള്ളത് . ആധുനികതയുടെ വക്താക്കളായ ഇവർ തങ്ങൾ മാത്രമാണ് ശരിയെന്ന് കഠിനമായി വാദിക്കുകയും അതിനുവേണ്ടി മാത്രം നിലനിൽക്കുകയും ചെയ്യുന്നു . പൌരാണികമായ എല്ലാം അങ്ങിനെ അടച്ചാക്ഷേപിക്കപ്പെടേണ്ട വസ്തുതകളാണോ എന്ന് ഒരിക്കലും ഇവർ ചിന്തിക്കുന്നേയില്ല . ശരിയായാലും തെറ്റായാലും അന്നത്തെ സാഹചര്യങ്ങളിൽ നന്മയെ മാത്രം ലക്ഷ്യമാക്കി ഏറെ യാതനകളും ത്യാഗങ്ങളും സഹിച്ച് സംഭവിപ്പിച്ച അത്തരം വസ്തുതകളുടെ / വ്യക്തികളുടെ പ്രയത്നവും മനസ്സും കണ്ടില്ലെന്നു നടിക്കുന്നത് ഏറെ വേദനാജനകമാണ് . നീണ്ട കാലങ്ങളുടെ കാത്തിരിപ്പിന്റെയും കഠിന പ്രയത്നങ്ങളുടെയും ഫലമായി രൂപപ്പെട്ട പലതും നിഷ്കരുണം ചവിട്ടിമെതിക്കുമ്പോൾ അതിന്റെ പുറകിലെ നന്മയുടെ അംശം അവഗണിക്കപ്പെടുന്നത് നീതീകരിക്കാൻ കഴിയാത്തത് തന്നെ ....!
.
ചരിത്രം നന്മ മാത്രമാണ് ചെയ്യുക എന്നല്ല ഇതിനർത്ഥം . ചരിത്രം തിരുതപ്പെടെണ്ടതല്ല എന്നോ , പൌരാണികമായതെല്ലാം നല്ലതുമാത്രമെന്നുമല്ല . പക്ഷെ എന്തും നശിപ്പിക്കും മുൻപ് , എന്തിനെയും എതിർക്കുകയും പുഛിച്ച് പരിഹസിച്ച് തള്ളും മുൻപ് ഒരു പുനർവിചിന്തനം അത്യാവശ്യമേന്നെ പറയുന്നുള്ളൂ . നശിപ്പിക്കാൻ എന്തും എളുപ്പമാണ്. പക്ഷെ നിർമ്മാണം ഒരു തപസ്യയാണ് . മനസ്സിന്റെയും ശരീരത്തിന്റെയും അർപ്പണതോടെയുള്ള തപസ്യ . മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയാത്തവർക്ക് എങ്ങിനെയാണ് അവനവനെ തന്നെ ബഹുമാനിക്കാൻ കഴിയുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പഴമയെ പുഛിക്കുക എന്നതും പൈതൃകങ്ങളെ തള്ളി പറയുക എന്നതും കാലാകാലങ്ങളായുള്ള പല പുതു തലമുറക്കാരുടെയും ഒരു രീതിയാണ് . പുരാതനമായതെല്ലാം വിഡ്ഢിത്തരങ്ങൾ ആണെന്നും അവരൊക്കെ അന്തവിശ്വാസികളോ അപരിഷ്കൃതരോ ആണെന്നും അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു പലപ്പോഴും . പൌരാണികമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും , കൂടാതെ ചരിത്ര സ്മാരകങ്ങളെയും എന്തിന് മഹത് വ്യക്തികളുടെ പ്രതിമകളെ പോലും പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് പഴയ തലമുറയിലെ മഹാന്മാരായ വ്യക്തിത്വങ്ങളെ പോലും അംഗീകരിക്കാനും ആദരിക്കാനും പലപ്പോഴും ബുദ്ധിമുട്ടാണ് എന്നതാണ് സത്യം ...!
.
താൻ ഒരു പരിഷ്കാരിയാണെന്ന് വരുത്തി തീർക്കാനും ആധുനികതയുടെ വക്താക്കളെന്ന് അവതരിപ്പിക്കാനും കൂടി വേണ്ടിയാണ് ചിലരെങ്കിലും അങ്ങിനെ ചെയ്യുന്നതും. പൌരാണികമായതിനെ , പൈതൃകങ്ങളെ തിരസ്കരിക്കുന്നതിലൂടെ തന്റെ വ്യക്തിത്വം വികസിപ്പിക്കാനും അവതരിപ്പിക്കാനും കഴിയും എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു . ദൈവങ്ങളെ, മഹത്വ്യതിത്വങ്ങളെ , മതവിശ്വാസങ്ങളെ , മഹത്ഗ്രന്ഥങ്ങളെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഒക്കെ എന്തിനും ഏതിനും കണ്ണടച്ച് ഇക്കൂട്ടർ വിമർശിച്ചുകൊണ്ടേയിരിക്കും എപ്പോഴും . ചിലപ്പോഴെല്ലാം പുഛിക്കുകയും പരിഹസിക്കുകയും കൂടിയും . മതപരമായോ സാമൂഹികമായോ നിലനിൽക്കുന്ന അന്തവിസ്വാസങ്ങളെയും അനാചാരങ്ങളെയും തിന്മകളെയും എതിർക്കപ്പെടെണ്ടതും നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ടതും അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ മഹത്തായവയെ നിരാകരിക്കുകയും പുഛിക്കുകയും ചെയ്യുന്നത് അപലപനീയം തന്നെ ....!
.
പുതുമയെ അവതരിപ്പിക്കുമ്പോൾ പലപ്പോഴും ഇത്തരക്കാർ കൂട്ടുപിടിക്കുന്നത് ശാസ്ത്രത്തെയാണ് . ശാസ്ത്രീയ മായിതെളിയിക്കപ്പെട്ടത് എന്ന ലേബലിൽ ആണ് ഇത്തരക്കാർ പലപ്പോഴും തങ്ങളുടെ ആശയങ്ങളെ അവതരിപ്പിക്കാരും ഉള്ളത് . ആധുനികതയുടെ വക്താക്കളായ ഇവർ തങ്ങൾ മാത്രമാണ് ശരിയെന്ന് കഠിനമായി വാദിക്കുകയും അതിനുവേണ്ടി മാത്രം നിലനിൽക്കുകയും ചെയ്യുന്നു . പൌരാണികമായ എല്ലാം അങ്ങിനെ അടച്ചാക്ഷേപിക്കപ്പെടേണ്ട വസ്തുതകളാണോ എന്ന് ഒരിക്കലും ഇവർ ചിന്തിക്കുന്നേയില്ല . ശരിയായാലും തെറ്റായാലും അന്നത്തെ സാഹചര്യങ്ങളിൽ നന്മയെ മാത്രം ലക്ഷ്യമാക്കി ഏറെ യാതനകളും ത്യാഗങ്ങളും സഹിച്ച് സംഭവിപ്പിച്ച അത്തരം വസ്തുതകളുടെ / വ്യക്തികളുടെ പ്രയത്നവും മനസ്സും കണ്ടില്ലെന്നു നടിക്കുന്നത് ഏറെ വേദനാജനകമാണ് . നീണ്ട കാലങ്ങളുടെ കാത്തിരിപ്പിന്റെയും കഠിന പ്രയത്നങ്ങളുടെയും ഫലമായി രൂപപ്പെട്ട പലതും നിഷ്കരുണം ചവിട്ടിമെതിക്കുമ്പോൾ അതിന്റെ പുറകിലെ നന്മയുടെ അംശം അവഗണിക്കപ്പെടുന്നത് നീതീകരിക്കാൻ കഴിയാത്തത് തന്നെ ....!
.
ചരിത്രം നന്മ മാത്രമാണ് ചെയ്യുക എന്നല്ല ഇതിനർത്ഥം . ചരിത്രം തിരുതപ്പെടെണ്ടതല്ല എന്നോ , പൌരാണികമായതെല്ലാം നല്ലതുമാത്രമെന്നുമല്ല . പക്ഷെ എന്തും നശിപ്പിക്കും മുൻപ് , എന്തിനെയും എതിർക്കുകയും പുഛിച്ച് പരിഹസിച്ച് തള്ളും മുൻപ് ഒരു പുനർവിചിന്തനം അത്യാവശ്യമേന്നെ പറയുന്നുള്ളൂ . നശിപ്പിക്കാൻ എന്തും എളുപ്പമാണ്. പക്ഷെ നിർമ്മാണം ഒരു തപസ്യയാണ് . മനസ്സിന്റെയും ശരീരത്തിന്റെയും അർപ്പണതോടെയുള്ള തപസ്യ . മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയാത്തവർക്ക് എങ്ങിനെയാണ് അവനവനെ തന്നെ ബഹുമാനിക്കാൻ കഴിയുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, January 22, 2015
സ്വത്വം തേടുന്നവർ ...!!!
സ്വത്വം തേടുന്നവർ ...!!!
.
നരച്ച രോമങ്ങൾ കനം തൂങ്ങുന്ന അയാളുടെ നെഞ്ചിൽ തലചായ്ച്ച്, പ്രാരാബ്ധങ്ങളുടെ ചുളിവുകൾ വീണ് കുഴിഞ്ഞു തുടങ്ങിയ അയാളുടെ ഹൃദയത്തിൽ തടവിക്കൊണ്ട് കിടക്കുകയായിരുന്ന അവളോട് അയാൾ അപ്പോഴും ചോദിച്ചത് നീ എന്തിനെന്നെ വിട്ടു പോകുന്നു എന്നാണ് . പതിവ് പോലെ നിസ്സംഗതയിൽ പൊതിഞ്ഞ മൌനത്തിൽ ഒളിപ്പിച്ച് അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് കയറിക്കിടന്നുകൊണ്ട് അപ്പോഴും ആറാത്ത അയാളുടെ നെഞ്ചിന്റെ കിതപ്പിൽ തന്റെ ശ്വാസം കുതിർത്ത് അവൾ അയാളുടെ കാതിൽ മെല്ലെയൊന്ന് കടിക്കുക മാത്രം ചെയ്തു അപ്പോൾ . അയാളെ വേദനിപ്പിക്കുന്ന കനമുള്ള ഒരു കടി .....!
.
പൊള്ളുന്ന തീയിൽ ഉരുകിയൊലിച്ച് , അടച്ചിട്ട അഴികൾക്കുള്ളിൽ തളർന്നവശയായ അവളുടെ നേരെ നീട്ടിയ അയാളുടെ കൈകൾ മാത്രമായിരുന്നു അന്നവൾ ആദ്യമായി കണ്ടത് . ആ കൈകൾ ചേർത്തുപിടിച്ച് കരയാൻ പോലും കെൽപ്പില്ലാതെ തളർന്നു തൂങ്ങിയ അവളുടെ കാൽപാദങ്ങൾ തഴുകിയുണർത്തി, വിജനമായ തരിശു ഭൂമിയിലൂടെ അവളെ അയാൾ നടക്കാൻ പഠിപ്പിക്കുമ്പോൾ അയാളുടെ ആ മെലിഞ്ഞ കൈകൾ അവൾ ഇറുകെ പിടിച്ചിരുന്നു , ചുവടുകൾ ഇടറാതിരിക്കാൻ, പിന്നെ ആത്മ ധൈര്യത്തിന്റെ കടും കരുത്തുള്ള ആ കൈപ്പിടി വിട്ടുപോകാതിരിക്കാനും ...!
.
സ്വപ്നങ്ങളിൽ നിന്നും ഒരു നല്ല ഫ്രെയിം നോക്കി തിരഞ്ഞെടുത്ത് അവളത് ചില്ലിട്ടു വെക്കാൻ തുടങ്ങിയപ്പോൾ അയാൾ വിലക്കിയതായിരുന്നു പണ്ടേ . പക്ഷെ അവൾ പറഞ്ഞത് തന്റേതു കൂടി കൂട്ടി ചേർത്തു ചേർത്ത് താനതിനു ജീവൻ കൊടുത്തുകൊള്ളാമെന്നാണ് . ഏറ്റവും സുന്ദരമെന്ന് , ഒരിക്കലും മറക്കാൻ പറ്റാത്തതെന്ന് അവൾ കരുതുന്ന രൂപം പക്ഷെ എന്റെ ആകൃതിയിലും പ്രകൃതിയിലും ആയത് വിരോധാഭാസം മാത്രം . എങ്കിലും ചിത്രത്തിലെ രൂപത്തിന് ജീവൻ കൊടുക്കാൻ മാത്രം വിഡ്ഢിയായിരുന്നോ അവൾ ...!
.
ഇരുട്ടായിരുന്നു അവൾക്കു ചുറ്റും എപ്പോഴും . കാഴ്ച്ചയുടെ അവസാനം തീർക്കുന്ന ഇരുട്ട് . എന്നിട്ടും വിവസ്ത്രയായ അവൾക്കയാൾ തന്റെ മേൽവസ്ത്രം അഴിച്ചു നൽകി നാണംമറപ്പിച്ചു . അവളുടെ ശരീരത്തിന് നനവിന്റെ ഈറൻ മണമായിരുന്നു . കണ്ണീരുണങ്ങിയ പാടുകളോടെ . അവളിൽ നീര് നിറച്ച് പുതു മണം നിറച്ച് പട്ടുടുപ്പിച്ച് ചമയ്ച്ചൊരുക്കിയെടുക്കുമ്പോൾ അവളുടെ നിറഞ്ഞു നിന്നിരുന്ന മുലക്കണ്ണുകൾ മാത്രം തൊടാതെ വിട്ടു . വലം തുടയും ....!
.
അക്ഷരങ്ങളിൽ ഓരോ ശ്വാസവും ഒളിപ്പിച്ചു വെക്കാൻ അവളെ പഠിപ്പിക്കാൻ ഒരുപാട് മിനക്കെടേണ്ടി വന്നിരുന്നു തനിക്കെന്ന് അവൾ ഓർമ്മിപ്പിക്കാറുണ്ട് എപ്പോഴും . അക്ഷരങ്ങൾ കൂട്ടി വാക്കുകളാക്കുമ്പോൾ അവയുടെ വക്കുകൾ പൊട്ടിപ്പോകാതെയും വളവുകൾ ചുളിയാതെയും നോക്കാൻ പ്രത്യേകം മനനം ചെയ്യിച്ചിരുന്നു . വാക്കുകളുടെ നീളം കൂടുമ്പോൾ ഇടയിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള അക്ഷരങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്തു എപ്പോഴും ...!
.
ഒടുവിൽ ഇപ്പോൾ അവൾ പറയുന്നു അവൾക്ക് എന്നെ വിട്ടുപോകണമെന്ന് . അതിനു ഞാനവളെ ഒരിക്കലും തടവിലാക്കിയിരുന്നില്ലല്ലോ എന്നവൾ ചിന്തിച്ചതേയില്ല . ഓർക്കുകയും .. ബാക്കിവെക്കാൻ ഒന്നും കരുതിയിട്ടുണ്ടായിരുന്നില്ല എന്നതിനാൽ ഒരുക്കങ്ങൾ പോലും വേണ്ടെന്നിരിക്കെ പിന്നെ എന്തിനൊരു ഔപചാരികത . ഹൃദയത്തിന്റെ മിടിപ്പിനപ്പുറം വസ്ത്രങ്ങൾ പൊതിഞ്ഞ അവളുടെ ശരീരം ഒരിക്കലും എന്റെ കാഴ്ചയിൽ ഉണ്ടായിരുന്നില്ല എന്നിരിക്കെ ഇനിയെന്താണ് ശേഷം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
നരച്ച രോമങ്ങൾ കനം തൂങ്ങുന്ന അയാളുടെ നെഞ്ചിൽ തലചായ്ച്ച്, പ്രാരാബ്ധങ്ങളുടെ ചുളിവുകൾ വീണ് കുഴിഞ്ഞു തുടങ്ങിയ അയാളുടെ ഹൃദയത്തിൽ തടവിക്കൊണ്ട് കിടക്കുകയായിരുന്ന അവളോട് അയാൾ അപ്പോഴും ചോദിച്ചത് നീ എന്തിനെന്നെ വിട്ടു പോകുന്നു എന്നാണ് . പതിവ് പോലെ നിസ്സംഗതയിൽ പൊതിഞ്ഞ മൌനത്തിൽ ഒളിപ്പിച്ച് അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് കയറിക്കിടന്നുകൊണ്ട് അപ്പോഴും ആറാത്ത അയാളുടെ നെഞ്ചിന്റെ കിതപ്പിൽ തന്റെ ശ്വാസം കുതിർത്ത് അവൾ അയാളുടെ കാതിൽ മെല്ലെയൊന്ന് കടിക്കുക മാത്രം ചെയ്തു അപ്പോൾ . അയാളെ വേദനിപ്പിക്കുന്ന കനമുള്ള ഒരു കടി .....!
.
പൊള്ളുന്ന തീയിൽ ഉരുകിയൊലിച്ച് , അടച്ചിട്ട അഴികൾക്കുള്ളിൽ തളർന്നവശയായ അവളുടെ നേരെ നീട്ടിയ അയാളുടെ കൈകൾ മാത്രമായിരുന്നു അന്നവൾ ആദ്യമായി കണ്ടത് . ആ കൈകൾ ചേർത്തുപിടിച്ച് കരയാൻ പോലും കെൽപ്പില്ലാതെ തളർന്നു തൂങ്ങിയ അവളുടെ കാൽപാദങ്ങൾ തഴുകിയുണർത്തി, വിജനമായ തരിശു ഭൂമിയിലൂടെ അവളെ അയാൾ നടക്കാൻ പഠിപ്പിക്കുമ്പോൾ അയാളുടെ ആ മെലിഞ്ഞ കൈകൾ അവൾ ഇറുകെ പിടിച്ചിരുന്നു , ചുവടുകൾ ഇടറാതിരിക്കാൻ, പിന്നെ ആത്മ ധൈര്യത്തിന്റെ കടും കരുത്തുള്ള ആ കൈപ്പിടി വിട്ടുപോകാതിരിക്കാനും ...!
.
സ്വപ്നങ്ങളിൽ നിന്നും ഒരു നല്ല ഫ്രെയിം നോക്കി തിരഞ്ഞെടുത്ത് അവളത് ചില്ലിട്ടു വെക്കാൻ തുടങ്ങിയപ്പോൾ അയാൾ വിലക്കിയതായിരുന്നു പണ്ടേ . പക്ഷെ അവൾ പറഞ്ഞത് തന്റേതു കൂടി കൂട്ടി ചേർത്തു ചേർത്ത് താനതിനു ജീവൻ കൊടുത്തുകൊള്ളാമെന്നാണ് . ഏറ്റവും സുന്ദരമെന്ന് , ഒരിക്കലും മറക്കാൻ പറ്റാത്തതെന്ന് അവൾ കരുതുന്ന രൂപം പക്ഷെ എന്റെ ആകൃതിയിലും പ്രകൃതിയിലും ആയത് വിരോധാഭാസം മാത്രം . എങ്കിലും ചിത്രത്തിലെ രൂപത്തിന് ജീവൻ കൊടുക്കാൻ മാത്രം വിഡ്ഢിയായിരുന്നോ അവൾ ...!
.
ഇരുട്ടായിരുന്നു അവൾക്കു ചുറ്റും എപ്പോഴും . കാഴ്ച്ചയുടെ അവസാനം തീർക്കുന്ന ഇരുട്ട് . എന്നിട്ടും വിവസ്ത്രയായ അവൾക്കയാൾ തന്റെ മേൽവസ്ത്രം അഴിച്ചു നൽകി നാണംമറപ്പിച്ചു . അവളുടെ ശരീരത്തിന് നനവിന്റെ ഈറൻ മണമായിരുന്നു . കണ്ണീരുണങ്ങിയ പാടുകളോടെ . അവളിൽ നീര് നിറച്ച് പുതു മണം നിറച്ച് പട്ടുടുപ്പിച്ച് ചമയ്ച്ചൊരുക്കിയെടുക്കുമ്പോൾ അവളുടെ നിറഞ്ഞു നിന്നിരുന്ന മുലക്കണ്ണുകൾ മാത്രം തൊടാതെ വിട്ടു . വലം തുടയും ....!
.
അക്ഷരങ്ങളിൽ ഓരോ ശ്വാസവും ഒളിപ്പിച്ചു വെക്കാൻ അവളെ പഠിപ്പിക്കാൻ ഒരുപാട് മിനക്കെടേണ്ടി വന്നിരുന്നു തനിക്കെന്ന് അവൾ ഓർമ്മിപ്പിക്കാറുണ്ട് എപ്പോഴും . അക്ഷരങ്ങൾ കൂട്ടി വാക്കുകളാക്കുമ്പോൾ അവയുടെ വക്കുകൾ പൊട്ടിപ്പോകാതെയും വളവുകൾ ചുളിയാതെയും നോക്കാൻ പ്രത്യേകം മനനം ചെയ്യിച്ചിരുന്നു . വാക്കുകളുടെ നീളം കൂടുമ്പോൾ ഇടയിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള അക്ഷരങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്തു എപ്പോഴും ...!
.
ഒടുവിൽ ഇപ്പോൾ അവൾ പറയുന്നു അവൾക്ക് എന്നെ വിട്ടുപോകണമെന്ന് . അതിനു ഞാനവളെ ഒരിക്കലും തടവിലാക്കിയിരുന്നില്ലല്ലോ എന്നവൾ ചിന്തിച്ചതേയില്ല . ഓർക്കുകയും .. ബാക്കിവെക്കാൻ ഒന്നും കരുതിയിട്ടുണ്ടായിരുന്നില്ല എന്നതിനാൽ ഒരുക്കങ്ങൾ പോലും വേണ്ടെന്നിരിക്കെ പിന്നെ എന്തിനൊരു ഔപചാരികത . ഹൃദയത്തിന്റെ മിടിപ്പിനപ്പുറം വസ്ത്രങ്ങൾ പൊതിഞ്ഞ അവളുടെ ശരീരം ഒരിക്കലും എന്റെ കാഴ്ചയിൽ ഉണ്ടായിരുന്നില്ല എന്നിരിക്കെ ഇനിയെന്താണ് ശേഷം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, January 19, 2015
പൂരിപ്പിക്കപ്പെടാൻ ...!!!
പൂരിപ്പിക്കപ്പെടാൻ ...!!!
.
വിട്ടുപോയത് പൂരിപ്പിക്കുക
ശ്രമകരമായ ജോലിതന്നെ ...!
.
പൂരിപ്പിക്കപ്പെടാൻ
വിട്ടു കൊടുക്കുന്നവന്റെയും
പൂരിപ്പിക്കുന്നവന്റെയും
പൂരിപ്പിക്കപ്പെടുന്നവന്റെയും
പൂരിപ്പിക്കുന്നത് കാത്തിരിക്കുന്നവന്റെയും
മനസ്സെങ്ങിനെയാണ്
ഒന്നാവുക ...???
.
എങ്കിലും പൂരിപ്പിക്കപ്പെടേണ്ടത്
എപ്പോഴും വിട്ടുപോകുന്നവമാത്രവും ..???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
വിട്ടുപോയത് പൂരിപ്പിക്കുക
ശ്രമകരമായ ജോലിതന്നെ ...!
.
പൂരിപ്പിക്കപ്പെടാൻ
വിട്ടു കൊടുക്കുന്നവന്റെയും
പൂരിപ്പിക്കുന്നവന്റെയും
പൂരിപ്പിക്കപ്പെടുന്നവന്റെയും
പൂരിപ്പിക്കുന്നത് കാത്തിരിക്കുന്നവന്റെയും
മനസ്സെങ്ങിനെയാണ്
ഒന്നാവുക ...???
.
എങ്കിലും പൂരിപ്പിക്കപ്പെടേണ്ടത്
എപ്പോഴും വിട്ടുപോകുന്നവമാത്രവും ..???
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, January 17, 2015
വണ്ടിയും കാത്ത് ....!!!
വണ്ടിയും കാത്ത് ....!!!
.
തേഞ്ഞുണങ്ങിയ ലാടം
പൊഴിഞ്ഞ കണ്‍പീലികൾ
കൂനിയ മുതുകും
രോമങ്ങളില്ലാത്ത വാലും ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
വലിച്ചിരുന്ന വലിയ വണ്ടി
അലങ്കാരങ്ങളില്ലാതെ
നുകവും ചക്രങ്ങളുമില്ലാതെ
വഴിയോരത്ത് അനാഥം,
കാളയ്ക്കും വണ്ടിക്കാരനും വേണ്ടാതെ ...!
.
വഴിവിളക്കുകൾ പോയ വഴിയും
തെളിയ്ച്ചിരുന്ന വണ്ടിക്കാരനും
നിറഞ്ഞ ഭാരവും വിസ്മൃതിയിൽ ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
തേഞ്ഞുണങ്ങിയ ലാടം
പൊഴിഞ്ഞ കണ്‍പീലികൾ
കൂനിയ മുതുകും
രോമങ്ങളില്ലാത്ത വാലും ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
വലിച്ചിരുന്ന വലിയ വണ്ടി
അലങ്കാരങ്ങളില്ലാതെ
നുകവും ചക്രങ്ങളുമില്ലാതെ
വഴിയോരത്ത് അനാഥം,
കാളയ്ക്കും വണ്ടിക്കാരനും വേണ്ടാതെ ...!
.
വഴിവിളക്കുകൾ പോയ വഴിയും
തെളിയ്ച്ചിരുന്ന വണ്ടിക്കാരനും
നിറഞ്ഞ ഭാരവും വിസ്മൃതിയിൽ ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, January 13, 2015
യോഗ്യതയുടെ മാനദണ്ഡങ്ങൾ ....!!!
യോഗ്യതയുടെ മാനദണ്ഡങ്ങൾ ....!!!
.
യോഗ്യയ്ക്ക് ഒരു മാനദണ്ഡം വെക്കുക എന്നത് സാർവത്രികമാണ് . ഒരു ജോലിയ്ക്ക് ഇന്നയിന്ന യോഗ്യതകൾ . ഒരു പരീക്ഷയ്ക്ക് ഇന്നത് , ഒരു യാത്രയ്ക്ക് ഇന്നത് , ഒരു പ്രവർത്തിക്ക് ഇന്നത് ..... അങ്ങിനെ പോകുന്നു അത് . എന്തിനേറെ പറയുന്നു , ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാനും കിടക്കാനും ഇരിക്കാനും നടക്കാനും ഉറങ്ങാനും , എന്നുവേണ്ട എല്ലാറ്റിനുമുണ്ട് മാനദണ്ഡങ്ങൾ . ചിലതൊന്നും ആരും നിർബന്ധിക്കാൻ ഇല്ലെങ്കിലും അവ അടിസ്ഥാനമാക്കുന്നത് നല്ലതുതന്നെ . അങ്ങിനെ നിത്യ ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്ക് പോലും ഒരു മാനദണ്ഡം വെക്കുന്നതിൽ തെറ്റുണ്ടെന്ന് പറയാനും കഴിയില്ല . മാനദണ്ഡങ്ങൾ ഇല്ലാതെയും യോഗ്യതകൾ അകാമെങ്കിലും യോഗ്യതയ്ക്ക് ഒരു മാനദണ്ഡമുണ്ടാകുന്നത് പലപ്പോഴും നല്ലതുമാണ് ....!
.
യോഗ്യതയുടെ മാനദണ്ഡങ്ങൾ പലപ്പോഴും ശ്രദ്ധിക്കപെടുന്നത് പൊതു പരീക്ഷകൾക്കും ഉന്നത പദവികൾക്കുമാണ് . സ്വാഭാവികമായും, അത്തരം ഉത്തരവാദപ്പെട്ട സ്ഥലങ്ങളിൽ അത് അത്യന്താപേക്ഷിതവുമാണ്താനും . സാധാരണയായി അത്തരം സാഹചര്യങ്ങളുടെ സാധ്യതകൾ മനസ്സിലാക്കി അതിനനുസരിച്ചാണ് ഓരോ പദവികൾക്കും അല്ലെങ്കിൽ സംഭവങ്ങൾക്കും , സ്ഥാപനങ്ങൾക്കും ഒക്കെ അതിന് ഉത്തരവാദപ്പെട്ടവർ വേണ്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാറുള്ളത് . ശരിയായ പഠനത്തിന്റെയും പരിചയതിന്റെയും ഒക്കെ അടിസ്ഥാനത്തിലുമാണ് അതൊക്കെയും ചെയ്യുന്നതും ആ മാനദണ്ഡങ്ങൾ അതാത് സ്ഥാനങ്ങൾക്ക് നിശ്ചയമായും പ്രാധാന്യമുള്ളതും പാലിക്കപ്പെടേണ്ടതും ആണുതാനും ...!
.
യോഗ്യതകളും അതിന്റെ മാനദണ്ഡങ്ങളും എല്ലാറ്റിനും ഒരുപോലെയും ഏറെയും പ്രാധാന്ന്യമുള്ളതെങ്കിലും ഞാൻ ഇപ്പോൾ ഇവിടെ പരാമർശിക്കുന്നത് വിദ്യാഭ്യാസത്തെകുറിച്ചാണ്. ലോകത്തിൽ ആകമാനവും പ്രത്യേകിച്ച് ഭാരതത്തിലും പ്രൊഫഷണൽ വിധ്യാഭ്യാസത്തിന് അർഹത നേടുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. അതനുസരിച്ചുള്ള യോഗ്യതാ പരീക്ഷകൾ ഉണ്ട് . അതിനനുസരിച്ച് യോഗ്യത നേടുന്നവരെ മാത്രമേ അത്തരം കോഴ്സുകളിലേയ്ക്ക് തിരഞ്ഞെടുക്കാറുള്ളൂ . അതിലും കുറ്റങ്ങളും കുറവുകളും ഉണ്ടാകുമെങ്കിലും അങ്ങിനെയൊരു മാനദണ്ഡത്തിന്റെ ആവശ്യകത വളരെ പ്രാധാന്യ മുള്ളതുമാണ് ....!
.
വളരെ തന്ത്രപ്രധാന മേഖലകളിലേയ്ക്കും ജോലികൾക്കും വേണ്ടിയായാതുകൊണ്ടാണ് അവിടെയ്ക്കൊക്കെ പൊതു പരീക്ഷകൾ നടത്താറുള്ളതും , അതിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താറുള്ളതും . അത് ആ സ്ഥാനങ്ങളുടെ പ്രാധാന്യത്തെയും അതിൽ പങ്കെടുക്കുന്നവരുടെ പ്രാധാന്യത്തെയും ഒരുപോലെ വെളിപ്പെടുത്തുകയും ചെയ്യുന്നു . ആ മാനദണ്ഡങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ അതിൽ പങ്കെടുക്കുന്നവർക്ക് ആ ജോലികൾ കൃത്യതയോടെ ചെയ്യാൻ സാധിക്കുകയില്ല എന്നത് തന്നെയാണ് മിക്കവാറുമുള്ള യാഥാർത്ഥ്യം . ഈ കടമ്പകൾ ഒന്നുമില്ലാതെയും കിട്ടുന്ന ജോലി ഭംഗിയായി ചെയ്യുന്നവരില്ല എന്നല്ല. അതുപക്ഷെ പ്രതീക്ഷയ്ക്കും അപ്പുറവും ...!
.
കാലാ കാലങ്ങളിൽ ഭരണകൂടവും അധികാരികളും തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയും മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തി ജനങ്ങളുടെയും ഇഷ്ടക്കാരുടെയും പ്രീതി സമ്പാതിക്കാൻ ശ്രമിക്കാറുണ്ട് . മതപരവും സാമ്പത്തിക പരവും രാഷ്ട്രീയപരവും ആയ ഒരുപാട് ഘടകങ്ങൾ ഇതിന് സ്വാധീനം ചെലുതാറുമുണ്ട് . അത് അവരുടെയൊക്കെ താത്കാലിക നിലനില്പ്പിനു വേണ്ടി മാത്രമുള്ള അടവുകൾ തന്നെയും ആകുകയും ചെയ്യുന്നു എപ്പോഴും. ഇങ്ങിനെ നിലവാരത്തിൽ വരുത്തുന്ന കുറവുകൊണ്ട് കടന്നുകൂടുന്ന വ്യക്തികൾ മൂലം ഉണ്ടാകുന്ന സാമൂഹിക വിപത്തിനെ പറ്റി, താത്കാലിക ലാഭം മാത്രം നോക്കുന്ന ഇത്തരക്കാർ ഒരിക്കലും ചിന്തിക്കുക കൂടി ചെയ്യുന്നില്ല എന്നതാണ് സത്യം ....!
.
സാമൂഹികമായി താഴെ നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ തീർച്ചയായും ഭരണകൂടത്തിനും അധികാരികൾക്കും ബാധ്യതയുണ്ട് . അതിനു പക്ഷെ ദീർഘ കാല പദ്ധതികൾ ആവിഷ്കരിച്ച് അത്തരക്കാരെ കണ്ടെത്തി അവർക്കുവേണ്ട പ്രോത്സാഹനം നൽകി പഠിപ്പിചെടുത്ത് ഉന്നതിയിൽ എത്തിക്കുകയാണ് വേണ്ടത് . എന്നാൽ അതിനു മിനക്കെടാതെ പെട്ടെന്ന് കാര്യം സാധിക്കാൻ വേണ്ടി അതിന്റെ പേരിൽ മാനദണ്ഡങ്ങളിൽ ഇളവുവരുതുകയും എന്നിട്ട് അവരുടെ പേരിൽ ഇഷ്ടക്കാരെ കൂടി തിരുകികയറ്റുകയും ആണ് പലപ്പോഴും നടക്കുന്നത് . അങ്ങിനെ വരുമ്പോൾ ആവശ്യമുള്ളവരും അർഹിക്കുന്നവരും പുറം തള്ളപ്പെടുകയും ചെയ്യുന്നു . ....!
.
ചിലർക്കൊക്കെ അതുകൊണ്ട് നേട്ടമുണ്ടാകുമെങ്കിലും പലർക്കും അത്തരം പൊസിഷനുകൾ സ്റ്റാറ്റസ് സിംബലും കുടുംബ മഹിമ ഉയർത്താനുള്ള മാർഘവും മാത്രവുമാണ് . ഇങ്ങിനെയുള്ള ആളുകൾ യഥാർത്ഥത്തിൽ അർഹരായവർക്ക് പകരം കയറി പറ്റുമ്പോൾ നഷ്ടപ്പെടുന്നത് സാമൂഹിക പ്രതിബദ്ധതയും അർപ്പണവുമാണ് . അത് അതാതു തസ്തികകളുടെ മാന്യതയും ഗുണവും നശിപ്പിക്കുകതന്നെ ചെയ്യും. അർഹതയില്ലാത്ത ഒരാൾ ഒരു സ്ഥലത്ത് കയറുന്നത് രണ്ടുപേരുടെ നഷ്ടമാണ് യഥാർത്ഥത്തിൽ ഉണ്ടാക്കുന്നത് . യഥാർത്ഥത്തിൽ കയറേണ്ട ആളുടെയും, അതേ വ്യക്തിയുടെ തന്നെയും . കൂടാതെ സമൂഹത്തിന്റെ അവകാശവും . ഇത്തരക്കാർ സമൂഹത്തിനു സാമ്പത്തികവും സാമൂഹികവുമായ ബാധ്യതയും ആയിത്തീരുന്നു പിന്നീട് .. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തുന്ന ഭരണാ ധികാരികൾ തീർച്ചയായും ഇവകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
യോഗ്യയ്ക്ക് ഒരു മാനദണ്ഡം വെക്കുക എന്നത് സാർവത്രികമാണ് . ഒരു ജോലിയ്ക്ക് ഇന്നയിന്ന യോഗ്യതകൾ . ഒരു പരീക്ഷയ്ക്ക് ഇന്നത് , ഒരു യാത്രയ്ക്ക് ഇന്നത് , ഒരു പ്രവർത്തിക്ക് ഇന്നത് ..... അങ്ങിനെ പോകുന്നു അത് . എന്തിനേറെ പറയുന്നു , ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാനും കിടക്കാനും ഇരിക്കാനും നടക്കാനും ഉറങ്ങാനും , എന്നുവേണ്ട എല്ലാറ്റിനുമുണ്ട് മാനദണ്ഡങ്ങൾ . ചിലതൊന്നും ആരും നിർബന്ധിക്കാൻ ഇല്ലെങ്കിലും അവ അടിസ്ഥാനമാക്കുന്നത് നല്ലതുതന്നെ . അങ്ങിനെ നിത്യ ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്ക് പോലും ഒരു മാനദണ്ഡം വെക്കുന്നതിൽ തെറ്റുണ്ടെന്ന് പറയാനും കഴിയില്ല . മാനദണ്ഡങ്ങൾ ഇല്ലാതെയും യോഗ്യതകൾ അകാമെങ്കിലും യോഗ്യതയ്ക്ക് ഒരു മാനദണ്ഡമുണ്ടാകുന്നത് പലപ്പോഴും നല്ലതുമാണ് ....!
.
യോഗ്യതയുടെ മാനദണ്ഡങ്ങൾ പലപ്പോഴും ശ്രദ്ധിക്കപെടുന്നത് പൊതു പരീക്ഷകൾക്കും ഉന്നത പദവികൾക്കുമാണ് . സ്വാഭാവികമായും, അത്തരം ഉത്തരവാദപ്പെട്ട സ്ഥലങ്ങളിൽ അത് അത്യന്താപേക്ഷിതവുമാണ്താനും . സാധാരണയായി അത്തരം സാഹചര്യങ്ങളുടെ സാധ്യതകൾ മനസ്സിലാക്കി അതിനനുസരിച്ചാണ് ഓരോ പദവികൾക്കും അല്ലെങ്കിൽ സംഭവങ്ങൾക്കും , സ്ഥാപനങ്ങൾക്കും ഒക്കെ അതിന് ഉത്തരവാദപ്പെട്ടവർ വേണ്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാറുള്ളത് . ശരിയായ പഠനത്തിന്റെയും പരിചയതിന്റെയും ഒക്കെ അടിസ്ഥാനത്തിലുമാണ് അതൊക്കെയും ചെയ്യുന്നതും ആ മാനദണ്ഡങ്ങൾ അതാത് സ്ഥാനങ്ങൾക്ക് നിശ്ചയമായും പ്രാധാന്യമുള്ളതും പാലിക്കപ്പെടേണ്ടതും ആണുതാനും ...!
.
യോഗ്യതകളും അതിന്റെ മാനദണ്ഡങ്ങളും എല്ലാറ്റിനും ഒരുപോലെയും ഏറെയും പ്രാധാന്ന്യമുള്ളതെങ്കിലും ഞാൻ ഇപ്പോൾ ഇവിടെ പരാമർശിക്കുന്നത് വിദ്യാഭ്യാസത്തെകുറിച്ചാണ്. ലോകത്തിൽ ആകമാനവും പ്രത്യേകിച്ച് ഭാരതത്തിലും പ്രൊഫഷണൽ വിധ്യാഭ്യാസത്തിന് അർഹത നേടുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. അതനുസരിച്ചുള്ള യോഗ്യതാ പരീക്ഷകൾ ഉണ്ട് . അതിനനുസരിച്ച് യോഗ്യത നേടുന്നവരെ മാത്രമേ അത്തരം കോഴ്സുകളിലേയ്ക്ക് തിരഞ്ഞെടുക്കാറുള്ളൂ . അതിലും കുറ്റങ്ങളും കുറവുകളും ഉണ്ടാകുമെങ്കിലും അങ്ങിനെയൊരു മാനദണ്ഡത്തിന്റെ ആവശ്യകത വളരെ പ്രാധാന്യ മുള്ളതുമാണ് ....!
.
വളരെ തന്ത്രപ്രധാന മേഖലകളിലേയ്ക്കും ജോലികൾക്കും വേണ്ടിയായാതുകൊണ്ടാണ് അവിടെയ്ക്കൊക്കെ പൊതു പരീക്ഷകൾ നടത്താറുള്ളതും , അതിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താറുള്ളതും . അത് ആ സ്ഥാനങ്ങളുടെ പ്രാധാന്യത്തെയും അതിൽ പങ്കെടുക്കുന്നവരുടെ പ്രാധാന്യത്തെയും ഒരുപോലെ വെളിപ്പെടുത്തുകയും ചെയ്യുന്നു . ആ മാനദണ്ഡങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ അതിൽ പങ്കെടുക്കുന്നവർക്ക് ആ ജോലികൾ കൃത്യതയോടെ ചെയ്യാൻ സാധിക്കുകയില്ല എന്നത് തന്നെയാണ് മിക്കവാറുമുള്ള യാഥാർത്ഥ്യം . ഈ കടമ്പകൾ ഒന്നുമില്ലാതെയും കിട്ടുന്ന ജോലി ഭംഗിയായി ചെയ്യുന്നവരില്ല എന്നല്ല. അതുപക്ഷെ പ്രതീക്ഷയ്ക്കും അപ്പുറവും ...!
.
കാലാ കാലങ്ങളിൽ ഭരണകൂടവും അധികാരികളും തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയും മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തി ജനങ്ങളുടെയും ഇഷ്ടക്കാരുടെയും പ്രീതി സമ്പാതിക്കാൻ ശ്രമിക്കാറുണ്ട് . മതപരവും സാമ്പത്തിക പരവും രാഷ്ട്രീയപരവും ആയ ഒരുപാട് ഘടകങ്ങൾ ഇതിന് സ്വാധീനം ചെലുതാറുമുണ്ട് . അത് അവരുടെയൊക്കെ താത്കാലിക നിലനില്പ്പിനു വേണ്ടി മാത്രമുള്ള അടവുകൾ തന്നെയും ആകുകയും ചെയ്യുന്നു എപ്പോഴും. ഇങ്ങിനെ നിലവാരത്തിൽ വരുത്തുന്ന കുറവുകൊണ്ട് കടന്നുകൂടുന്ന വ്യക്തികൾ മൂലം ഉണ്ടാകുന്ന സാമൂഹിക വിപത്തിനെ പറ്റി, താത്കാലിക ലാഭം മാത്രം നോക്കുന്ന ഇത്തരക്കാർ ഒരിക്കലും ചിന്തിക്കുക കൂടി ചെയ്യുന്നില്ല എന്നതാണ് സത്യം ....!
.
സാമൂഹികമായി താഴെ നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ തീർച്ചയായും ഭരണകൂടത്തിനും അധികാരികൾക്കും ബാധ്യതയുണ്ട് . അതിനു പക്ഷെ ദീർഘ കാല പദ്ധതികൾ ആവിഷ്കരിച്ച് അത്തരക്കാരെ കണ്ടെത്തി അവർക്കുവേണ്ട പ്രോത്സാഹനം നൽകി പഠിപ്പിചെടുത്ത് ഉന്നതിയിൽ എത്തിക്കുകയാണ് വേണ്ടത് . എന്നാൽ അതിനു മിനക്കെടാതെ പെട്ടെന്ന് കാര്യം സാധിക്കാൻ വേണ്ടി അതിന്റെ പേരിൽ മാനദണ്ഡങ്ങളിൽ ഇളവുവരുതുകയും എന്നിട്ട് അവരുടെ പേരിൽ ഇഷ്ടക്കാരെ കൂടി തിരുകികയറ്റുകയും ആണ് പലപ്പോഴും നടക്കുന്നത് . അങ്ങിനെ വരുമ്പോൾ ആവശ്യമുള്ളവരും അർഹിക്കുന്നവരും പുറം തള്ളപ്പെടുകയും ചെയ്യുന്നു . ....!
.
ചിലർക്കൊക്കെ അതുകൊണ്ട് നേട്ടമുണ്ടാകുമെങ്കിലും പലർക്കും അത്തരം പൊസിഷനുകൾ സ്റ്റാറ്റസ് സിംബലും കുടുംബ മഹിമ ഉയർത്താനുള്ള മാർഘവും മാത്രവുമാണ് . ഇങ്ങിനെയുള്ള ആളുകൾ യഥാർത്ഥത്തിൽ അർഹരായവർക്ക് പകരം കയറി പറ്റുമ്പോൾ നഷ്ടപ്പെടുന്നത് സാമൂഹിക പ്രതിബദ്ധതയും അർപ്പണവുമാണ് . അത് അതാതു തസ്തികകളുടെ മാന്യതയും ഗുണവും നശിപ്പിക്കുകതന്നെ ചെയ്യും. അർഹതയില്ലാത്ത ഒരാൾ ഒരു സ്ഥലത്ത് കയറുന്നത് രണ്ടുപേരുടെ നഷ്ടമാണ് യഥാർത്ഥത്തിൽ ഉണ്ടാക്കുന്നത് . യഥാർത്ഥത്തിൽ കയറേണ്ട ആളുടെയും, അതേ വ്യക്തിയുടെ തന്നെയും . കൂടാതെ സമൂഹത്തിന്റെ അവകാശവും . ഇത്തരക്കാർ സമൂഹത്തിനു സാമ്പത്തികവും സാമൂഹികവുമായ ബാധ്യതയും ആയിത്തീരുന്നു പിന്നീട് .. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തുന്ന ഭരണാ ധികാരികൾ തീർച്ചയായും ഇവകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, January 7, 2015
പുറകിലേയ്ക്കുള്ള കേൾവികൾ ...!!!
പുറകിലേയ്ക്കുള്ള കേൾവികൾ ...!!!
.
ബോധം വന്നപ്പോൾ ഞാൻ ആദ്യം ചെയ്തത് എന്റെ പുറകിലെയ്ക്കുള്ള കാതുകൾ രണ്ടും കൊട്ടിയടയ്ക്കുകയായിരുന്നു . ബോധം വന്നപ്പോൾ എന്ന് പറയുമ്പോൾ അതുവരെ ഞാൻ ബോധം കെട്ടു കിടക്കുകയായിരുന്നു എന്നല്ല, എനിക്ക് എന്നെക്കുറിച്ചും മറ്റുള്ളവരെകുറിച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള പ്രായമായപ്പോൾ എന്നർത്ഥം . ചിന്തിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ എന്നൊന്നും പക്ഷെ ഇടക്കുകയറി ആരും ചോദിച്ചു കളയരുത്. എങ്കിലും ....!
.
പുറകിലെ കാതുകൾ ആയിരുന്നു അവയെങ്കിലും കേൾവി കുറഞ്ഞത് മുന്നിലെ കാതുകളിൽ ആയിരുന്നോ എന്നൊരു സംശയം . അതുവരെയും ഞാൻ കേട്ടുകൊണ്ടിരുന്നത് മുന്നിലെയും പുറകിലെയും കാതുകൾ കൊണ്ടായതിനാലാകാം . പക്ഷെ , അതൊരു സംശയം മാത്രമായതിനാൽ ഞാൻ ആരോടും ഒന്നും മിണ്ടാൻ പോയില്ല കുറെ സമയത്തേക്ക് .മിണ്ടിയാലല്ലേ പിന്നെ എന്തെങ്കിലും കേൾക്കേണ്ടി വരൂ എന്നതായിരുന്നു എന്റെ ചിന്ത . അങ്ങിനെയല്ല എന്ന് തിരിച്ചറിയും വരെ . ...!
.
സാധാരണ പുറകിലായിരുന്നു എന്ന് തോന്നുന്നു , പലപ്പോഴും വാക്കുകൾ കുറച്ചുകൂടി കൃത്യതയോടെ ഉരുണ്ടു കൂടിയിരുന്നത് . തന്നെ കുറിച്ചും തനിക്കു വേണ്ടപ്പെട്ടവരെ കുറിച്ചും . പറയുന്നതും പറയിക്കുന്നതും . മുന്നിൽ നിന്ന് പറയുന്നതാണ് കേൾക്കുന്നതിൽ അഭികാമ്യം എങ്കിലും പുറകിലെ വാക്കുകളും ചിന്തനീയം എന്നുതന്നെയായിരുന്നു എന്റെയും അറിവ് അതുവരെ . അതുകൊണ്ട് മുൻ കാതുകളേക്കാൾ ശ്രദ്ധയോടെ പുറകിലെ കാതുകൾ ഞാൻ കൂർപ്പിച്ചു വെച്ച് കാത്തിരുന്നു ...!
.
പതുക്കെയെങ്കിലും, തിരിച്ചറിയുന്ന ചില ശബ്ദങ്ങൾക്ക് പരിഹാസത്തിന്റെ ചുവയാണെങ്കിൽ ചിലതിന് ചതിയുടെ ചവർപ്പായിരുന്നു എന്നാണ് കാതുകൾ പറഞ്ഞിരുന്നത് . ചിലത് പുഞ്ചിരിയോടെയും ചിലത് പൊട്ടിച്ചിരിയോടെയും മറ്റു ചിലതാകട്ടെ സഹതാപത്തോടെയും . ചില ശബ്ദങ്ങൾക്കെങ്കിലും പ്രതികാരത്തിന്റെ ലാഞ്ചന ഉണ്ടായത് ഭയപ്പെടുത്തുകയും ചെയ്തു കാതുകളെ . എന്നിട്ടും അറിയാത്ത മുഖങ്ങളെ കാതുകൾ തിരിച്ചറിഞ്ഞ് രൂപങ്ങൾ നൽകിയത് വേദനയുടെ കാഴ്ചയിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് അറിയാനും വൈകി ...!
.
പുറകിൽ കേൾക്കുന്ന ശബ്ദങ്ങൾക്ക് അക്ഷരങ്ങളും ഭാഷയും ഇല്ലായിരുന്നു എന്നത് എന്നെ നിരാശപ്പെടുത്തിയില്ല . ചലനങ്ങളിൽ നിന്നും അല്ലെങ്കിൽ ഭാവങ്ങളിൽ നിന്നും അതിന്റെ അർത്ഥം ഉൾക്കൊള്ളാൻ എന്റെ മനസ്സിന് കഴിയുമായിരുന്നു അപ്പോൾ. ചിലപ്പോൾ മനസ്സറിയാത്ത കാര്യങ്ങൾ ചിലപ്പോൾ മറ്റൊരർത്ഥത്തിൽ, മറ്റുചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ... .. ആ ശബ്ദങ്ങൾ എപ്പോഴും പിന്തുടരുക തന്നെയായിരുന്നു . വെവലാതിയിലൂടെ, വേദനയിലൂടെ നിരാശയിലൂടെ ആ ശബ്ദങ്ങളെ പിന്തുടർന്ന് ഒടുവിൽ എത്തിനിൽക്കാൻ സ്വന്തം ഇടമുണ്ടാക്കുമ്പോൾ ആ ശബ്ദങ്ങൾ നേർക്കുന്നു ....!
.
കാലുകൾ ഇല്ലാത്തവർ , കൈകൾ ഇല്ലാത്തവർ , മനസ്സും ഹൃദയവുമില്ലാത്തവർ ... പുറകിലെ ശബ്ദങ്ങൾക്കൊക്കെ അത്തരം രൂപങ്ങളായിരുന്നു എന്നും എന്നതും ആശ്വാസം തന്നെ . അല്ലെങ്കിൽതന്നെ പുറകിലുള്ള വാക്കുകൾക്ക് രൂപമുണ്ടാവുക എന്നതും ഒരു സ്വപ്നമല്ലെ . എന്നിട്ടും ചിലപ്പോഴെങ്കിലും അല്ലങ്കിൽ പലപ്പോഴും ആ അരൂപികളുടെ ശബ്ദം മുൻകാതുകളിലും അലയടിക്കുന്നത് അരോചകം തന്നെ. അതുകൊണ്ട് തന്നെ ഞാൻ എന്റെ പിൻകാതുകൾ വലിച്ചടച്ചു . ഇനിയൊരിക്കലും തുറക്കാത്ത വിധം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
.
ബോധം വന്നപ്പോൾ ഞാൻ ആദ്യം ചെയ്തത് എന്റെ പുറകിലെയ്ക്കുള്ള കാതുകൾ രണ്ടും കൊട്ടിയടയ്ക്കുകയായിരുന്നു . ബോധം വന്നപ്പോൾ എന്ന് പറയുമ്പോൾ അതുവരെ ഞാൻ ബോധം കെട്ടു കിടക്കുകയായിരുന്നു എന്നല്ല, എനിക്ക് എന്നെക്കുറിച്ചും മറ്റുള്ളവരെകുറിച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള പ്രായമായപ്പോൾ എന്നർത്ഥം . ചിന്തിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ എന്നൊന്നും പക്ഷെ ഇടക്കുകയറി ആരും ചോദിച്ചു കളയരുത്. എങ്കിലും ....!
.
പുറകിലെ കാതുകൾ ആയിരുന്നു അവയെങ്കിലും കേൾവി കുറഞ്ഞത് മുന്നിലെ കാതുകളിൽ ആയിരുന്നോ എന്നൊരു സംശയം . അതുവരെയും ഞാൻ കേട്ടുകൊണ്ടിരുന്നത് മുന്നിലെയും പുറകിലെയും കാതുകൾ കൊണ്ടായതിനാലാകാം . പക്ഷെ , അതൊരു സംശയം മാത്രമായതിനാൽ ഞാൻ ആരോടും ഒന്നും മിണ്ടാൻ പോയില്ല കുറെ സമയത്തേക്ക് .മിണ്ടിയാലല്ലേ പിന്നെ എന്തെങ്കിലും കേൾക്കേണ്ടി വരൂ എന്നതായിരുന്നു എന്റെ ചിന്ത . അങ്ങിനെയല്ല എന്ന് തിരിച്ചറിയും വരെ . ...!
.
സാധാരണ പുറകിലായിരുന്നു എന്ന് തോന്നുന്നു , പലപ്പോഴും വാക്കുകൾ കുറച്ചുകൂടി കൃത്യതയോടെ ഉരുണ്ടു കൂടിയിരുന്നത് . തന്നെ കുറിച്ചും തനിക്കു വേണ്ടപ്പെട്ടവരെ കുറിച്ചും . പറയുന്നതും പറയിക്കുന്നതും . മുന്നിൽ നിന്ന് പറയുന്നതാണ് കേൾക്കുന്നതിൽ അഭികാമ്യം എങ്കിലും പുറകിലെ വാക്കുകളും ചിന്തനീയം എന്നുതന്നെയായിരുന്നു എന്റെയും അറിവ് അതുവരെ . അതുകൊണ്ട് മുൻ കാതുകളേക്കാൾ ശ്രദ്ധയോടെ പുറകിലെ കാതുകൾ ഞാൻ കൂർപ്പിച്ചു വെച്ച് കാത്തിരുന്നു ...!
.
പതുക്കെയെങ്കിലും, തിരിച്ചറിയുന്ന ചില ശബ്ദങ്ങൾക്ക് പരിഹാസത്തിന്റെ ചുവയാണെങ്കിൽ ചിലതിന് ചതിയുടെ ചവർപ്പായിരുന്നു എന്നാണ് കാതുകൾ പറഞ്ഞിരുന്നത് . ചിലത് പുഞ്ചിരിയോടെയും ചിലത് പൊട്ടിച്ചിരിയോടെയും മറ്റു ചിലതാകട്ടെ സഹതാപത്തോടെയും . ചില ശബ്ദങ്ങൾക്കെങ്കിലും പ്രതികാരത്തിന്റെ ലാഞ്ചന ഉണ്ടായത് ഭയപ്പെടുത്തുകയും ചെയ്തു കാതുകളെ . എന്നിട്ടും അറിയാത്ത മുഖങ്ങളെ കാതുകൾ തിരിച്ചറിഞ്ഞ് രൂപങ്ങൾ നൽകിയത് വേദനയുടെ കാഴ്ചയിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് അറിയാനും വൈകി ...!
.
പുറകിൽ കേൾക്കുന്ന ശബ്ദങ്ങൾക്ക് അക്ഷരങ്ങളും ഭാഷയും ഇല്ലായിരുന്നു എന്നത് എന്നെ നിരാശപ്പെടുത്തിയില്ല . ചലനങ്ങളിൽ നിന്നും അല്ലെങ്കിൽ ഭാവങ്ങളിൽ നിന്നും അതിന്റെ അർത്ഥം ഉൾക്കൊള്ളാൻ എന്റെ മനസ്സിന് കഴിയുമായിരുന്നു അപ്പോൾ. ചിലപ്പോൾ മനസ്സറിയാത്ത കാര്യങ്ങൾ ചിലപ്പോൾ മറ്റൊരർത്ഥത്തിൽ, മറ്റുചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ... .. ആ ശബ്ദങ്ങൾ എപ്പോഴും പിന്തുടരുക തന്നെയായിരുന്നു . വെവലാതിയിലൂടെ, വേദനയിലൂടെ നിരാശയിലൂടെ ആ ശബ്ദങ്ങളെ പിന്തുടർന്ന് ഒടുവിൽ എത്തിനിൽക്കാൻ സ്വന്തം ഇടമുണ്ടാക്കുമ്പോൾ ആ ശബ്ദങ്ങൾ നേർക്കുന്നു ....!
.
കാലുകൾ ഇല്ലാത്തവർ , കൈകൾ ഇല്ലാത്തവർ , മനസ്സും ഹൃദയവുമില്ലാത്തവർ ... പുറകിലെ ശബ്ദങ്ങൾക്കൊക്കെ അത്തരം രൂപങ്ങളായിരുന്നു എന്നും എന്നതും ആശ്വാസം തന്നെ . അല്ലെങ്കിൽതന്നെ പുറകിലുള്ള വാക്കുകൾക്ക് രൂപമുണ്ടാവുക എന്നതും ഒരു സ്വപ്നമല്ലെ . എന്നിട്ടും ചിലപ്പോഴെങ്കിലും അല്ലങ്കിൽ പലപ്പോഴും ആ അരൂപികളുടെ ശബ്ദം മുൻകാതുകളിലും അലയടിക്കുന്നത് അരോചകം തന്നെ. അതുകൊണ്ട് തന്നെ ഞാൻ എന്റെ പിൻകാതുകൾ വലിച്ചടച്ചു . ഇനിയൊരിക്കലും തുറക്കാത്ത വിധം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
Sunday, January 4, 2015
ജീവന്റെ കണ്ണീർ ....!!!
ജീവന്റെ കണ്ണീർ ....!!!
തിരക്കുള്ളപ്പോഴെല്ലാം അങ്ങിനെയാണ് പതിവ് . വിശ്രമമില്ലാതെ ജോലി സ്ഥലത്ത് തന്നെ ഭക്ഷണവും ലഘു വിശ്രമവും വീണ്ടും ജോലിയും . കാലത്ത് അഞ്ചുമണിക്ക് തുടങ്ങി ജോലി തീരും വരെ അങ്ങിനെ തുടരും . ചിലപ്പോൾ ഇരുപതു മണിക്കൂർ വരെ തുടർച്ചയായി . അൻപതുഡിഗ്രിക്കുമേൽ ഉള്ള പൊള്ളുന്ന ചൂടിൽ ഒരു പുൽക്കൊടിയുടെ പോലും തണൽ പോലുമില്ലാത്ത ജീവനില്ലാത്ത മരുഭൂമിയിൽ . അങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഓഫീസ് മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങി അവർക്കൊപ്പം ഞാനടക്കമുള്ള സിനിയർ സ്റ്റാഫും ഉണ്ടാകും സഹായത്തിന് ...!
.
അന്നും അതുപോലൊരു തിരക്കുപിടിച്ച ദിവസമായിരുന്നു . തലേന്ന് നടന്ന ഒരു അപകടത്തെ തുടർന്ന് ഉണ്ടായ നാശ നഷ്ടങ്ങൾ നികത്താനുള്ള തിരക്കുപിടിച്ച ജോലികൾ . ഏകദേശം ഒരു പത്തുമണിയായിക്കാണും അപ്പോൾ . എല്ലാവർക്കും വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ഭക്ഷണം വരുത്തി , അത് അവിടെയിരുന്ന് കഴിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു. അവിടെ, കൂറ്റൻ പൈപ്പുകളുടെയും യന്ത്രങ്ങളുടെയും മറവിൽ പൊള്ളിക്കുന്ന സൂര്യനു താഴെ , അതിനേക്കാൾ പൊള്ളുന്ന മണലിൽ , ഉള്ള സൌകര്യത്തിൽ ആഘോഷത്തോടെ ....!
.
ഏകദേശം അൻപതോളം പേരുണ്ട് എന്റെ ആ ഗ്രൂപ്പിൽ . കൂടുതലും ഭാരതീയരും പിന്നെ ഫിലിപ്പീൻസുകാരും നേപ്പാളുകാരും ബാക്കി സിറിയക്കാരും യെമനികളുമാണ് കൂട്ടത്തിൽ . തരാതരം പോലെ രുചിക്കനുസരിച്ചുള്ള ഭക്ഷണം കിട്ടാനുള്ള സൌകര്യമൊന്നും ഇല്ലാത്ത അവിടെ കുടിക്കാൻ കിട്ടുന്നതുപോലും പൊള്ളുന്ന വെള്ളമാണ് . കിട്ടിയ ഭക്ഷണം എല്ലാവരും കൂടി പങ്കിട്ടെടുത്ത് സന്തോഷത്തോടെ കഴിക്കാൻ ഇരിക്കവേ , ഞങ്ങളും അവർക്കൊപ്പം ചേർന്നു . കാലത്തുമുതലേ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്കുവേണ്ടി അവർ മാറ്റി വെച്ചിരുന്നത് ഞാനും ആർത്തിയോടെ കഴിക്കാൻ തുടങ്ങി ...!
.
കഴി ച്ചുകൊണ്ടിരിക്കെ നാട്ടിൽ നിന്നും വന്ന ഒരു ഫോണ്‍ എടുത്ത് സംസാരിച്ചുകൊണ്ട് ഞാൻ അപ്പുറത്തേക്ക് മാറിനിന്നു . സംസാരിക്കുന്നതിനിടയിൽ ചുറ്റും നോക്കവെയാണ് അപ്പുറം ദൂരെ മാറിയിരിക്കുന്ന അയാളെ കണ്ടത് . ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന ആ സിറിയക്കാരനെ എവിടെ വെച്ചും തിരിച്ചറിയാമായിരുന്നു ഞങ്ങൾക്ക് . നീണ്ടു വെളുത്ത താടിയും കുഴിഞ്ഞ കണ്ണുകളും എല്ലുകൾ പുറത്തുകാണുന്ന ശരീരവുമുള്ള നീണ്ടുമെലിഞ്ഞ അയാൾ എല്ലായ്പോഴും എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും കൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ ...!
.
ഭരണകൂട ഭീകരതയ്ക്കെതിരെ സംസാരിച്ച അയാളെ അയാളുടെ നാട്ടിൽനിന്നും നാടുകടത്തിയതായിരുന്നു . അതുകൊണ്ടുതന്നെ അയാൾക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ പറ്റില്ല. ചെന്നാലും പോലീസ് പിടിച്ച് ജയിലിലാക്കും . അയാൾക്ക് നാട്ടിൽ എട്ട് മക്കളും ഭാര്യയും അമ്മയും അച്ഛനും സഹോദരിമാരും ഒക്കെ അടങ്ങുന്ന വലിയൊരു കുടുംബമുണ്ട്. ദാരിദ്ര്യം നിറഞ്ഞ അയാളുടെ കുടുംബം ജീവിക്കുന്നത് അയാളുടെ വരുമാനം കൊണ്ടും . ...!
.
അയാളെ പൊന്നുപോലെ സ്നേഹിക്കുന്ന അയാളുടെ മക്കളോട് അയാൾക്കൊന്നു സംസാരിക്കാൻ പോലും പറ്റാറില്ല ഇപ്പോൾ. ജനിച്ചപ്പോൾ മുതൽ ഇളയകുട്ടി അയാളുടെ നെഞ്ചിൽകിടന്നെ ഉറങ്ങാറുള്ളൂ . അവൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അയാളെ പോലിസ് കൊണ്ടുപോയത് . കച്ചവടം നടത്തി നല്ല നിലയിൽ കുടുംബം നടത്തിയിരുന്ന അയാൾക്കിനി ആ കുടുംബത്തെ കാണാൻ കൂടി കഴിയുമോ എന്നറിയില്ല . വല്ലപ്പോഴും അയാളുടെ ഭാര്യയോ മക്കളോ ഇങ്ങോട്ട് വിളിക്കുംപോഴാണ് അയാൾ അവരുടെ വിവരം അറിയുന്നത് . മടികൂടാതെ വിശ്രമമില്ലാതെ ഏതു പണിയും ചെയ്യുന്ന അയാൾ ആ ഫോണ്‍ വരുമ്പോൾ എല്ലാം നിർത്തി ആ വാക്കുകൾക്ക് കാതോർക്കും ...!
.
അങ്ങകലെ പൈപ്പ് ഇടാനെടുത്ത വലിയ കുഴിക്കരുകിൽ അതിലേക്ക് കാലും നീട്ടി ഇരിക്കുകയായിരുന്നു അയാൾ അപ്പോൾ . കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുട്ടുപഴുത്ത ആ മരുഭൂമിയുടെ കണ്ണെത്താത്ത അങ്ങേ അറ്റത്തേയ്ക്ക് നോക്കിക്കൊണ്ട് . അങ്ങിനെയുള്ള അയാളുടെ ആ ഇരിപ്പിലെ പന്തികേട് എനിക്ക് പെട്ടെന്ന് മനസ്സിലായി . അയാൾക്കരികിൽ ചേർന്നിരുന്ന് ഞാൻ അയാളെ ചേർത്തുപിടിച്ചു . ഒന്നും പറയാതെ അയാൾ എന്നെ ഒന്ന് നോക്കി . പിന്നെ പറഞ്ഞു ഇന്നലത്തെ കലാപത്തിൽ അയാളുടെ കുടുംബം ഇല്ലാതായെന്ന് . എന്നിട്ട് ആ വലിയ കുഴിയ്ക്കുള്ളിലേക്ക് ചാടിയിറങ്ങി മലർന്നു കിടന്നു. കണ്ണടച്ചുകൊണ്ട് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
തിരക്കുള്ളപ്പോഴെല്ലാം അങ്ങിനെയാണ് പതിവ് . വിശ്രമമില്ലാതെ ജോലി സ്ഥലത്ത് തന്നെ ഭക്ഷണവും ലഘു വിശ്രമവും വീണ്ടും ജോലിയും . കാലത്ത് അഞ്ചുമണിക്ക് തുടങ്ങി ജോലി തീരും വരെ അങ്ങിനെ തുടരും . ചിലപ്പോൾ ഇരുപതു മണിക്കൂർ വരെ തുടർച്ചയായി . അൻപതുഡിഗ്രിക്കുമേൽ ഉള്ള പൊള്ളുന്ന ചൂടിൽ ഒരു പുൽക്കൊടിയുടെ പോലും തണൽ പോലുമില്ലാത്ത ജീവനില്ലാത്ത മരുഭൂമിയിൽ . അങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഓഫീസ് മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങി അവർക്കൊപ്പം ഞാനടക്കമുള്ള സിനിയർ സ്റ്റാഫും ഉണ്ടാകും സഹായത്തിന് ...!
.
അന്നും അതുപോലൊരു തിരക്കുപിടിച്ച ദിവസമായിരുന്നു . തലേന്ന് നടന്ന ഒരു അപകടത്തെ തുടർന്ന് ഉണ്ടായ നാശ നഷ്ടങ്ങൾ നികത്താനുള്ള തിരക്കുപിടിച്ച ജോലികൾ . ഏകദേശം ഒരു പത്തുമണിയായിക്കാണും അപ്പോൾ . എല്ലാവർക്കും വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ഭക്ഷണം വരുത്തി , അത് അവിടെയിരുന്ന് കഴിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു. അവിടെ, കൂറ്റൻ പൈപ്പുകളുടെയും യന്ത്രങ്ങളുടെയും മറവിൽ പൊള്ളിക്കുന്ന സൂര്യനു താഴെ , അതിനേക്കാൾ പൊള്ളുന്ന മണലിൽ , ഉള്ള സൌകര്യത്തിൽ ആഘോഷത്തോടെ ....!
.
ഏകദേശം അൻപതോളം പേരുണ്ട് എന്റെ ആ ഗ്രൂപ്പിൽ . കൂടുതലും ഭാരതീയരും പിന്നെ ഫിലിപ്പീൻസുകാരും നേപ്പാളുകാരും ബാക്കി സിറിയക്കാരും യെമനികളുമാണ് കൂട്ടത്തിൽ . തരാതരം പോലെ രുചിക്കനുസരിച്ചുള്ള ഭക്ഷണം കിട്ടാനുള്ള സൌകര്യമൊന്നും ഇല്ലാത്ത അവിടെ കുടിക്കാൻ കിട്ടുന്നതുപോലും പൊള്ളുന്ന വെള്ളമാണ് . കിട്ടിയ ഭക്ഷണം എല്ലാവരും കൂടി പങ്കിട്ടെടുത്ത് സന്തോഷത്തോടെ കഴിക്കാൻ ഇരിക്കവേ , ഞങ്ങളും അവർക്കൊപ്പം ചേർന്നു . കാലത്തുമുതലേ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്കുവേണ്ടി അവർ മാറ്റി വെച്ചിരുന്നത് ഞാനും ആർത്തിയോടെ കഴിക്കാൻ തുടങ്ങി ...!
.
കഴി ച്ചുകൊണ്ടിരിക്കെ നാട്ടിൽ നിന്നും വന്ന ഒരു ഫോണ്‍ എടുത്ത് സംസാരിച്ചുകൊണ്ട് ഞാൻ അപ്പുറത്തേക്ക് മാറിനിന്നു . സംസാരിക്കുന്നതിനിടയിൽ ചുറ്റും നോക്കവെയാണ് അപ്പുറം ദൂരെ മാറിയിരിക്കുന്ന അയാളെ കണ്ടത് . ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന ആ സിറിയക്കാരനെ എവിടെ വെച്ചും തിരിച്ചറിയാമായിരുന്നു ഞങ്ങൾക്ക് . നീണ്ടു വെളുത്ത താടിയും കുഴിഞ്ഞ കണ്ണുകളും എല്ലുകൾ പുറത്തുകാണുന്ന ശരീരവുമുള്ള നീണ്ടുമെലിഞ്ഞ അയാൾ എല്ലായ്പോഴും എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും കൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ ...!
.
ഭരണകൂട ഭീകരതയ്ക്കെതിരെ സംസാരിച്ച അയാളെ അയാളുടെ നാട്ടിൽനിന്നും നാടുകടത്തിയതായിരുന്നു . അതുകൊണ്ടുതന്നെ അയാൾക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ പറ്റില്ല. ചെന്നാലും പോലീസ് പിടിച്ച് ജയിലിലാക്കും . അയാൾക്ക് നാട്ടിൽ എട്ട് മക്കളും ഭാര്യയും അമ്മയും അച്ഛനും സഹോദരിമാരും ഒക്കെ അടങ്ങുന്ന വലിയൊരു കുടുംബമുണ്ട്. ദാരിദ്ര്യം നിറഞ്ഞ അയാളുടെ കുടുംബം ജീവിക്കുന്നത് അയാളുടെ വരുമാനം കൊണ്ടും . ...!
.
അയാളെ പൊന്നുപോലെ സ്നേഹിക്കുന്ന അയാളുടെ മക്കളോട് അയാൾക്കൊന്നു സംസാരിക്കാൻ പോലും പറ്റാറില്ല ഇപ്പോൾ. ജനിച്ചപ്പോൾ മുതൽ ഇളയകുട്ടി അയാളുടെ നെഞ്ചിൽകിടന്നെ ഉറങ്ങാറുള്ളൂ . അവൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അയാളെ പോലിസ് കൊണ്ടുപോയത് . കച്ചവടം നടത്തി നല്ല നിലയിൽ കുടുംബം നടത്തിയിരുന്ന അയാൾക്കിനി ആ കുടുംബത്തെ കാണാൻ കൂടി കഴിയുമോ എന്നറിയില്ല . വല്ലപ്പോഴും അയാളുടെ ഭാര്യയോ മക്കളോ ഇങ്ങോട്ട് വിളിക്കുംപോഴാണ് അയാൾ അവരുടെ വിവരം അറിയുന്നത് . മടികൂടാതെ വിശ്രമമില്ലാതെ ഏതു പണിയും ചെയ്യുന്ന അയാൾ ആ ഫോണ്‍ വരുമ്പോൾ എല്ലാം നിർത്തി ആ വാക്കുകൾക്ക് കാതോർക്കും ...!
.
അങ്ങകലെ പൈപ്പ് ഇടാനെടുത്ത വലിയ കുഴിക്കരുകിൽ അതിലേക്ക് കാലും നീട്ടി ഇരിക്കുകയായിരുന്നു അയാൾ അപ്പോൾ . കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുട്ടുപഴുത്ത ആ മരുഭൂമിയുടെ കണ്ണെത്താത്ത അങ്ങേ അറ്റത്തേയ്ക്ക് നോക്കിക്കൊണ്ട് . അങ്ങിനെയുള്ള അയാളുടെ ആ ഇരിപ്പിലെ പന്തികേട് എനിക്ക് പെട്ടെന്ന് മനസ്സിലായി . അയാൾക്കരികിൽ ചേർന്നിരുന്ന് ഞാൻ അയാളെ ചേർത്തുപിടിച്ചു . ഒന്നും പറയാതെ അയാൾ എന്നെ ഒന്ന് നോക്കി . പിന്നെ പറഞ്ഞു ഇന്നലത്തെ കലാപത്തിൽ അയാളുടെ കുടുംബം ഇല്ലാതായെന്ന് . എന്നിട്ട് ആ വലിയ കുഴിയ്ക്കുള്ളിലേക്ക് ചാടിയിറങ്ങി മലർന്നു കിടന്നു. കണ്ണടച്ചുകൊണ്ട് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, December 29, 2014
പ്രതികരണത്തിന്റെ പ്രത്യയശാസ്ത്രം ...!!!
പ്രതികരണത്തിന്റെ പ്രത്യയശാസ്ത്രം ...!!!
.
ജീവിക്കാൻ ഏതൊരു ജീവിക്കും അവകാശമുണ്ട് എന്നത് പോലെ തന്നെ തനിക്ക് പ്രിയമോ അപ്രിയമോ ആയ എന്തിനോടും പ്രതികരിക്കാൻ ഏതൊരു പൗരനും അവകാശമുണ്ട് . ഭാരതത്തിന്റെ ഭരണഘടന അതിന് സംരക്ഷണവും നല്കുന്നുണ്ട് . പ്രതികരിക്കാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട് എന്നതുപോലെ തന്നെ പരമ പ്രധാനമാണ് തന്റെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ജീവിക്കാൻ എല്ലാ വ്യക്തികൾക്കും ഉള്ള അവകാശവും . ഇതും ഭരണഘടനയും നിയമവും ഒക്കെ അനുശാസിക്കുന്നത് തന്നെ . പ്രതികരണ ശേഷിയില്ലാതവരെ ആരും അംഗീകരിക്കില്ല എന്നതും സത്യം തന്നെ ..!
.
പ്രതികരണങ്ങൾ വ്യക്തി പരമോ സാമൂഹികമോ ഒക്കെയാകാം . അത് വ്യക്തിപരമായി ഒരാൾ മാത്രം നടത്തുന്നതും കൂട്ടായി സംഘടനകളോ സംവിധാനങ്ങളോ നടത്തുന്നതും ആകാം . ഓരോ പ്രതികരണങ്ങൾക്കും കാലത്തിനും ദേശത്തിനും സാമൂഹിക വ്യവസ്ഥിതികൾക്കും അനുസരിച്ച് വ്യത്യസ്ഥതയും മാറ്റവും ഉണ്ടാകാം . ചിലത് സമാധാന പരവും ചിലത് അക്രമാസക്തവും ആകാം . ചില ഏകാധിപതികളായ ഭരണാധികാരികൾ അല്ലെങ്കിൽ ചില പ്രത്യേക തത്വസംഹിതകളിൽ അല്ലെങ്കിൽ സംവിധാനങ്ങളിൽ നിലനിൽക്കുന്ന രാജ്യങ്ങൾ പ്രതികരണങ്ങളെ അവഗണിക്കുകയോ നിരോധിക്കുകയോ ഒക്കെ ചെയ്യാറുണ്ടെങ്കിലും അവിടെയും ഏതെങ്കിലും മാർഗ്ഗങ്ങളിൽ പ്രതികരികരണങ്ങൾ ഉണ്ടാവുക തന്നെ ചെയ്യാറുണ്ട് ..!
.
ശ്രദ്ധിക്കപെടാൻ വേണ്ടി പ്രതികരണങ്ങൾക്ക് പലപ്പോഴും പല പ്രത്യേക മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരും കുറവല്ല . പുതിയ ആശയങ്ങൾ പലതും കാലാകാലങ്ങളിൽ പ്രയോജനപ്പെടുതാറുണ്ട് പലരും . പ്രതികരണങ്ങൾ പലപ്പോഴും ഫലം കാണുമെങ്കിലും ചിലപ്പോഴെല്ലാം പരാജയങ്ങളും ആകാം . പ്രതികരിച്ചു എന്നതുകൊണ്ട് മാത്രം ചിലപ്പോൾ അക്രമങ്ങൾ ഉണ്ടാവുകയും , അതുപോലെ തന്നെ പ്രതികരണങ്ങൾ കൊണ്ട് അക്രമങ്ങൾ ഒഴിവാവുകയും ഉണ്ടാകാം . പ്രതികരണങ്ങൾ കൊണ്ട് സ്വയം നേട്ടമുണ്ടാക്കുന്നവരും മറ്റുള്ളവരെ പ്രതികരിക്കാൻ വിട്ട് മാറിനിന്ന് നേട്ടം കൊയ്യുന്നവരും വിരളമല്ല ...!
.
പ്രതികരണം മൌനമായും വാചാലമായും ആകാം . നോട്ടം കൊണ്ടും ഭാവം കൊണ്ടും പ്രവർത്തികൊണ്ടും ഒക്കെ പ്രതികരണങ്ങൾ പലവിധമാകാം . പ്രതികരിക്കാതിരിക്കുന്നതും ചിലപ്പോൾ പ്രതികരണത്തിന്റെ മാർഗ്ഗമാകാം . പ്രതികരണം അനുകൂലവും പ്രതികൂലവും ആവുകയും ചെയ്യാം . എങ്ങിനെയായാലും പ്രതികരിക്കുക എന്നത് മാനുഷിക ധർമ്മം തന്നെയാണ് . നിസ്സാര കാര്യങ്ങൾക്ക് വരെ ആവശ്യമില്ലാത്ത കോലാഹലങ്ങൾ ഉണ്ടാക്കി അതൊരു വലിയ സംഭവമാക്കി മാറ്റുന്നതുപോലെ വലിയ സംഭവങ്ങൾ ആകേണ്ട വസ്തുതകൾ വേണ്ടവിധം പ്രതികരിക്കാതതിനാൽ ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിനു തന്നെ തീരാ നഷ്ടങ്ങൾ ഉണ്ടാകുന്നവയും ഉണ്ട് . ....!
.
ഇന്നത്തെ സാഹചര്യത്തിൽ പലരും ആത്മ രോഷം പ്രകടിപ്പിക്കാനും ധീരരെന്നും പ്രതികരിക്കാൻ തയ്യാരുള്ളവരെന്നും മറ്റുള്ളവരെ ബോധിപ്പിക്കാനും മാത്രവും ശ്രമിക്കാറുണ്ട് . ചിലപ്പോഴെല്ലാം മറ്റുള്ളവരെ കരിവാരിത്തേക്കാനും അവഹേളിക്കാനും വേണ്ടിയും ചിലർ ശ്രമിക്കാറുണ്ട് . ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ അല്ലെങ്കിൽ അതുപോലെയുള്ള മറവുകളിലൂടെ മാത്രം വീര ശൂര പരാക്രമികൾ ആകുന്ന ഇക്കൂട്ടരിൽ ചിലരെങ്കിലും പക്ഷെ നേരിട്ട് ഒരിക്കലും പ്രതികരിക്കാറില്ല എന്നതാണ് സത്യം . എന്തിനും ഏതിനും ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രതികരിക്കുന്നവരും ചിലപ്പോഴെല്ലാം വിപരീത ഫലം തന്നെയാണ് ഉണ്ടാക്കുന്നത് ...!
.
പ്രതികരണം ജീവികുലതിന്റെയും മാനവികതയുടെയും ഒക്കെ അവശ്യ ഘടകം തന്നെയെങ്കിലും ചിലപ്പോഴെല്ലാം അത് വഴിമാറി തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു . അനാവശ്യ കാര്യങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ ആവശ്യമുള്ള കാര്യത്തിനു തന്നെയെങ്കിലും പ്രതികരിക്കുന്ന രീതി നീതീകരിക്കാൻ പറ്റാത്തതോ അയാൽ അവിടെ ആ പ്രതികരണത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുകയും അതുപിന്നെ വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നു . അങ്ങിനെ വരുമ്പോൾ അത്തരം പ്രതികരണങ്ങൾ പിന്നീടുള്ള തലമുറയുടെ പ്രതികരണ ശേഷിയെതന്നെയാണ് ചോദ്യം ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കിയേ തീരു . പ്രതികരണത്തോടൊപ്പം നമുക്ക് വേണ്ടത് ആത്മാർഥമായ പ്രവർത്തി കൂടിയാണ് എന്ന് നാം ഒരിക്കലും മറന്നു കൂടാ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ജീവിക്കാൻ ഏതൊരു ജീവിക്കും അവകാശമുണ്ട് എന്നത് പോലെ തന്നെ തനിക്ക് പ്രിയമോ അപ്രിയമോ ആയ എന്തിനോടും പ്രതികരിക്കാൻ ഏതൊരു പൗരനും അവകാശമുണ്ട് . ഭാരതത്തിന്റെ ഭരണഘടന അതിന് സംരക്ഷണവും നല്കുന്നുണ്ട് . പ്രതികരിക്കാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട് എന്നതുപോലെ തന്നെ പരമ പ്രധാനമാണ് തന്റെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ജീവിക്കാൻ എല്ലാ വ്യക്തികൾക്കും ഉള്ള അവകാശവും . ഇതും ഭരണഘടനയും നിയമവും ഒക്കെ അനുശാസിക്കുന്നത് തന്നെ . പ്രതികരണ ശേഷിയില്ലാതവരെ ആരും അംഗീകരിക്കില്ല എന്നതും സത്യം തന്നെ ..!
.
പ്രതികരണങ്ങൾ വ്യക്തി പരമോ സാമൂഹികമോ ഒക്കെയാകാം . അത് വ്യക്തിപരമായി ഒരാൾ മാത്രം നടത്തുന്നതും കൂട്ടായി സംഘടനകളോ സംവിധാനങ്ങളോ നടത്തുന്നതും ആകാം . ഓരോ പ്രതികരണങ്ങൾക്കും കാലത്തിനും ദേശത്തിനും സാമൂഹിക വ്യവസ്ഥിതികൾക്കും അനുസരിച്ച് വ്യത്യസ്ഥതയും മാറ്റവും ഉണ്ടാകാം . ചിലത് സമാധാന പരവും ചിലത് അക്രമാസക്തവും ആകാം . ചില ഏകാധിപതികളായ ഭരണാധികാരികൾ അല്ലെങ്കിൽ ചില പ്രത്യേക തത്വസംഹിതകളിൽ അല്ലെങ്കിൽ സംവിധാനങ്ങളിൽ നിലനിൽക്കുന്ന രാജ്യങ്ങൾ പ്രതികരണങ്ങളെ അവഗണിക്കുകയോ നിരോധിക്കുകയോ ഒക്കെ ചെയ്യാറുണ്ടെങ്കിലും അവിടെയും ഏതെങ്കിലും മാർഗ്ഗങ്ങളിൽ പ്രതികരികരണങ്ങൾ ഉണ്ടാവുക തന്നെ ചെയ്യാറുണ്ട് ..!
.
ശ്രദ്ധിക്കപെടാൻ വേണ്ടി പ്രതികരണങ്ങൾക്ക് പലപ്പോഴും പല പ്രത്യേക മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരും കുറവല്ല . പുതിയ ആശയങ്ങൾ പലതും കാലാകാലങ്ങളിൽ പ്രയോജനപ്പെടുതാറുണ്ട് പലരും . പ്രതികരണങ്ങൾ പലപ്പോഴും ഫലം കാണുമെങ്കിലും ചിലപ്പോഴെല്ലാം പരാജയങ്ങളും ആകാം . പ്രതികരിച്ചു എന്നതുകൊണ്ട് മാത്രം ചിലപ്പോൾ അക്രമങ്ങൾ ഉണ്ടാവുകയും , അതുപോലെ തന്നെ പ്രതികരണങ്ങൾ കൊണ്ട് അക്രമങ്ങൾ ഒഴിവാവുകയും ഉണ്ടാകാം . പ്രതികരണങ്ങൾ കൊണ്ട് സ്വയം നേട്ടമുണ്ടാക്കുന്നവരും മറ്റുള്ളവരെ പ്രതികരിക്കാൻ വിട്ട് മാറിനിന്ന് നേട്ടം കൊയ്യുന്നവരും വിരളമല്ല ...!
.
പ്രതികരണം മൌനമായും വാചാലമായും ആകാം . നോട്ടം കൊണ്ടും ഭാവം കൊണ്ടും പ്രവർത്തികൊണ്ടും ഒക്കെ പ്രതികരണങ്ങൾ പലവിധമാകാം . പ്രതികരിക്കാതിരിക്കുന്നതും ചിലപ്പോൾ പ്രതികരണത്തിന്റെ മാർഗ്ഗമാകാം . പ്രതികരണം അനുകൂലവും പ്രതികൂലവും ആവുകയും ചെയ്യാം . എങ്ങിനെയായാലും പ്രതികരിക്കുക എന്നത് മാനുഷിക ധർമ്മം തന്നെയാണ് . നിസ്സാര കാര്യങ്ങൾക്ക് വരെ ആവശ്യമില്ലാത്ത കോലാഹലങ്ങൾ ഉണ്ടാക്കി അതൊരു വലിയ സംഭവമാക്കി മാറ്റുന്നതുപോലെ വലിയ സംഭവങ്ങൾ ആകേണ്ട വസ്തുതകൾ വേണ്ടവിധം പ്രതികരിക്കാതതിനാൽ ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിനു തന്നെ തീരാ നഷ്ടങ്ങൾ ഉണ്ടാകുന്നവയും ഉണ്ട് . ....!
.
ഇന്നത്തെ സാഹചര്യത്തിൽ പലരും ആത്മ രോഷം പ്രകടിപ്പിക്കാനും ധീരരെന്നും പ്രതികരിക്കാൻ തയ്യാരുള്ളവരെന്നും മറ്റുള്ളവരെ ബോധിപ്പിക്കാനും മാത്രവും ശ്രമിക്കാറുണ്ട് . ചിലപ്പോഴെല്ലാം മറ്റുള്ളവരെ കരിവാരിത്തേക്കാനും അവഹേളിക്കാനും വേണ്ടിയും ചിലർ ശ്രമിക്കാറുണ്ട് . ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ അല്ലെങ്കിൽ അതുപോലെയുള്ള മറവുകളിലൂടെ മാത്രം വീര ശൂര പരാക്രമികൾ ആകുന്ന ഇക്കൂട്ടരിൽ ചിലരെങ്കിലും പക്ഷെ നേരിട്ട് ഒരിക്കലും പ്രതികരിക്കാറില്ല എന്നതാണ് സത്യം . എന്തിനും ഏതിനും ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രതികരിക്കുന്നവരും ചിലപ്പോഴെല്ലാം വിപരീത ഫലം തന്നെയാണ് ഉണ്ടാക്കുന്നത് ...!
.
പ്രതികരണം ജീവികുലതിന്റെയും മാനവികതയുടെയും ഒക്കെ അവശ്യ ഘടകം തന്നെയെങ്കിലും ചിലപ്പോഴെല്ലാം അത് വഴിമാറി തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു . അനാവശ്യ കാര്യങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ ആവശ്യമുള്ള കാര്യത്തിനു തന്നെയെങ്കിലും പ്രതികരിക്കുന്ന രീതി നീതീകരിക്കാൻ പറ്റാത്തതോ അയാൽ അവിടെ ആ പ്രതികരണത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുകയും അതുപിന്നെ വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നു . അങ്ങിനെ വരുമ്പോൾ അത്തരം പ്രതികരണങ്ങൾ പിന്നീടുള്ള തലമുറയുടെ പ്രതികരണ ശേഷിയെതന്നെയാണ് ചോദ്യം ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കിയേ തീരു . പ്രതികരണത്തോടൊപ്പം നമുക്ക് വേണ്ടത് ആത്മാർഥമായ പ്രവർത്തി കൂടിയാണ് എന്ന് നാം ഒരിക്കലും മറന്നു കൂടാ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, December 22, 2014
തീ ...!!!
തീ ...!!!
.
തീ
ഒരു ഉപകരണമാണ്
ചുട്ടു കരിക്കാനും
വ്രണപ്പെടുത്താനും
നശിപ്പിക്കാനും ...!
.
തീ
ഒരു ഉപകരണമാണ്
ചിന്തയ്ക്കും
ബുദ്ധിക്കും
വികാരങ്ങൾക്കും ...!
.
തീ
ഒരു ഉപകരണമാണ്
പ്രതികാരത്തിനും
സമാധാനത്തിനും ...!
.
തീ
ഒരു ഉപകരണമാണ്
ജീവനും
മരണത്തിനും
ശരീരത്തിനും
ആത്മാവിനും ...!
.
തീ
ഒരു ഉപകരണമാണ്
ശുദ്ധീക്കും
പുനർജ്ജനിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
തീ
ഒരു ഉപകരണമാണ്
ചുട്ടു കരിക്കാനും
വ്രണപ്പെടുത്താനും
നശിപ്പിക്കാനും ...!
.
തീ
ഒരു ഉപകരണമാണ്
ചിന്തയ്ക്കും
ബുദ്ധിക്കും
വികാരങ്ങൾക്കും ...!
.
തീ
ഒരു ഉപകരണമാണ്
പ്രതികാരത്തിനും
സമാധാനത്തിനും ...!
.
തീ
ഒരു ഉപകരണമാണ്
ജീവനും
മരണത്തിനും
ശരീരത്തിനും
ആത്മാവിനും ...!
.
തീ
ഒരു ഉപകരണമാണ്
ശുദ്ധീക്കും
പുനർജ്ജനിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, December 20, 2014
ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി ...!!!
ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി ...!!!
.
ഒരു തികഞ്ഞ ഭാരതീയനെങ്കിലും , ഒരു രാഷ്ട്രീയക്കാരൻ ആകണമെന്ന് ആഗ്രഹിക്കുകയും പിന്നീട് എനിക്കതിനുള്ള കഴിവില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ഒരു ജനസേവകൻ എങ്കിലും ആയിത്തീരാൻ ശ്രമിക്കുകയും , ഒടുവിൽ ആരുമായിതീരാതെ എനിക്ക് ഞാൻ തന്നെ ആരെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരനാണ് ഞാൻ . വേദ പുസ്തകത്തിന്റെ പരിശുദ്ധിയേക്കാൾ, പവിത്രതയോടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല ഗ്രന്ഥങ്ങൾ പലകുറി വായിച്ചുതീർത്തിട്ടും ചോദ്യങ്ങളിൽ സ്വയം കുരുങ്ങുമ്പോൾ ഇങ്ങിനെയൊരു വിലയിരുത്തലിന് എനിക്കുള്ള കഴിവിനെ ഞാൻ സംശയിക്കുന്നുമുണ്ട് . എങ്കിലും ഒരു ഭാരതീയൻ എന്ന നിലയിൽ എന്റെ അഭിപ്രായം മാത്രം ഇവിടെ പങ്കുവെക്കുന്നു ...!
.
ജനാധിപത്യത്തിന്റെ ശക്തി തിരിച്ചറിയുകയും അതിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിൽ കൂടി എത്തുകയും അത് അങ്ങിനെ തന്നെ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്തതാണ് ഭാരതീയ സാമൂഹിക ശാസ്ത്രത്തിന്റെ യഥാർത്ഥ പ്രസക്തി . സാമൂഹിക ആചാര്യന്മാരും ആദ്യകാല രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒക്കെ അതിൽ നിർണായകമായ സ്ഥാനം വഹിച്ചിട്ടുമുണ്ട് . അങ്ങിനെ ഒരു വ്യവസ്ഥ നിലനിൽക്കുന്നത് തന്നെയാണ് ഭാരതത്തിന്റെ സമാധാന അന്തരീക്ഷത്തിന്റെ നട്ടെല്ലും ...!
.
രാഷ്ട്രീയപരമായി , ഭാരതത്തിലെ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവയുടേതായ താത്വാദിഷ്ടിത നിലപാടുകളുണ്ട് . അവരെ അങ്ങിനെ ആയതിൽ നിന്നോ അങ്ങിനെ തുടരുന്നതിനെയോ ആർക്കും കുറ്റപ്പെടുത്താനും കഴിയില്ല . അവരുടെ ഉത്പതിയും നിലനിൽപ്പും ആശയവും അങ്ങിനെതന്നെയാണ് താനും . ഒരു പ്രത്യേക മത വിഭാഗതിനുവേണ്ടി അല്ലെങ്കിൽ ഒരു പ്രത്യേക ആശയത്തിന്റെ പേരിൽ ഒക്കെ പിറവിയെടുത്ത ഒരു രാഷ്ട്രീയ പാർട്ടി അവർക്കുവേണ്ടി മാത്രം അല്ലെങ്കിൽ അതിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്നത് അവരുടെ ശരിതന്നെയും ആകുന്നല്ലോ ...!
.
ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും മുതലാളിത്തമായാലും തൊഴിലാളിത്തമായാലും ഓരോ പാർട്ടികൾക്കും അവരവരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ആശയങ്ങളും നടപ്പിലാക്കുകയും അതിനനുസരിച്ച് മുന്നോട്ടു നീങ്ങുകയും വേണ്ടത് തന്നെ. അത് രാഷ്ട്രത്തേക്കാൾ സമൂഹത്തേക്കാൾ വ്യക്തികളേക്കാൾ അവരവരുടെ ധർമ്മവും കടമയും മറന്ന് , ഓരോ പാർട്ടികളുടെയും വ്യക്തിപരമായ കാര്യം മാത്രമാകുന്നതാണ് ഇതിൽ ഏറെ വേദനാജനകം എങ്കിലും ...!
.
രാഷ്ട്രീയ പാർടികൾ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടിയാണ് എന്നാണ് വെപ്പ് എങ്കിലും പല പ്രഫല പാര്ടികളെയും നിയന്ത്രിക്കുന്നത് തീർച്ചയായും ചില നിർണ്ണായക ശക്തികളാണ് എന്നത് പരസ്യമായ രഹസ്യമാണ് . അത് മത ജാതീയ സാമൂഹിക സംഘടനകൾ മുതൽ കച്ചവടക്കാരും കോർപറേറ്റുകൾ വരെ വിവിധ ഘടകങ്ങളാകാം . പ്രത്യയ ശാസ്ത്രങ്ങളും പ്രകടന പത്രികകളും പലതുണ്ടെങ്കിലും അവയിലെല്ലാം പലപ്പോഴും സ്വാർത്ഥ താത്പര്യങ്ങളും ഒളിച്ചു വെക്കപ്പെടുന്നു എന്നത് നിരാശാജനകം തന്നെയെങ്കിലും ...!
.
ഒരു വശത്ത് മുതലാളിത്തവും മറുവശത്ത് മറ്റു സ്വാർത്ഥ താത്പര്യക്കാരും അണിനിരക്കുമ്പോൾ തനിച്ച് ഒന്നിനും ത്രാണിയില്ലാത്ത സാധാരണക്കാർ തീർച്ചയായും ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന ഒരിടം ഇവിടെ എപ്പോഴും ശക്തമായി അവശേഷിക്കുന്നു എന്നതാണ് സത്യം. ആരോടും വിവേചനമില്ലാതെ ജാതിയുടെയും മതത്തിന്റെയും കുത്തകകളുടെയും അധികാരികളുടെയും സ്വാധീനമില്ലാതെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ ഇപ്പോഴും പല പാർടികൾക്കും സാധിക്കും എന്നും അവർ അങ്ങിനെ ചെയ്യും എന്നും സാധാരണ ജനങ്ങൾ പ്രതീക്ഷ വെച്ച് പുലർത്തുന്നുമുണ്ട് ....!
.
എന്നാൽ അധികാരത്തിന്റെ ഗർവ്വ് പല പാർട്ടികളെയും ബാധിക്കുകയും അവർ സാധാരണ ജനങ്ങളിൽ നിന്നും അകന്നു പോവുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ . തൊഴിലാളി വർഗ്ഗത്തിന് വേണ്ടി അല്ലെങ്കിൽ സാധാരണക്കാർക്ക് വേണ്ടി എന്ന ലേബലിൽ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം നിലകൊള്ളുകയും അവരുടെ കൊള്ളരുതായ്മകൾക്കും അഹങ്കാരത്തിനും കൂട്ടുനിൽക്കുകയും ചെയ്യുക വഴി സാധാരണക്കാരന്റെ മനസ്സിലെ സ്ഥാനം തന്നെയാണ് ഇവരിൽ ചിലരെങ്കിലും എന്നന്നേയ്ക്കുമായി നഷ്ടപ്പെടുത്തുന്നത് ...!
.
പ്രവർത്തകർക്കും അതിന്റെ അനുഭാവികൾക്കും മാത്രമുള്ള സംവിധാനം എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടതാണ് പല മുഖ്യധാരാ പാർടികളും ജനമനസ്സുകളിൽ നിന്നും സാധാരണക്കാരിൽ നിന്നും അകന്നു പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് . സ്വന്തം സ്വത്വം നഷ്ടപ്പെടുത്തി സ്വയം ആരെന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് ചില പ്രധാന രാഷ്ട്രീയ കക്ഷികളെങ്കിലും അധപതിച്ചിരിക്കുന്നു എന്നത് തീർത്തും സങ്കടകരവുമാണ് . അത് ശരിയായാലും തെറ്റായാലും അങ്ങിനെ എണ്ണം പറഞ്ഞുള്ള വിശകലനത്തിനും അവതരണത്തിനും ഒരു രാഷ്ട്രീയ പാർടിക്കാരനല്ലാത്ത ഞാൻ തുനിയുന്നത് ശരിയല്ല എന്നതിനാൽ അതിനു മുതിരുന്നുമില്ല ...!
.
വിശദീകരണത്തിനും വിശകലനത്തിനും മുതിരുന്നതിനു പകരം ഭാരതത്തിലെ മാറുന്ന ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ ഇപ്പോഴും അവശേഷിക്കുന്ന സാധാരണക്കാരന്റെ ആ ഇടം തീർച്ചയായും ആരെങ്കിലും പൂരിപ്പിക്കുക തന്നെ വേണം . അധിക്കാരത്തിൽ എത്താനോ ഭരിക്കാനോ സാധിച്ചില്ലെങ്കിലും ഭാരതത്തിന്റെ ഭരണ രാഷ്ട്രീയ തീരുമാനങ്ങളിൽ സാധാരണക്കാരന്റെ ശബ്ദം കേൾപ്പിക്കേണ്ടത് ഭാരതത്തിന്റെ ഭാവിക്ക് തന്നെ അത്യന്താപേക്ഷിതമായിരിക്കെ അതിനുള്ള ശ്രമം തീർച്ചയായും ഉണ്ടാകേണ്ടതാണ് ...!
.
ഭാരതത്തിലെ പൊതു സമൂഹം തീർച്ചയായും രാഷ്ട്രീയത്തിൽ താത്പര്യമുള്ളവർ തന്നെയാണ് . സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഒരു പരിധിവരെ തങ്ങളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അവർ എപ്പോഴും തയ്യാറാവുകയും ചെയ്യാറുണ്ട് . എന്നാൽ അധികാര ദുർവിനിയോഗവും അഴിമതിയും അക്രമവും നിറഞ്ഞ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ തീർച്ചയായും ഇതിനൊരു വിലങ്ങുതടിയാണ് . ഈ അവസ്ഥ തുടരുന്നത് ഭാരതത്തിന്റെ ഭാവിയെ തന്നെ ദോഷമായി ബാധിക്കുകയും ചെയ്യും. ...!
.
ലോകത്തിലെ പല രാജ്യങ്ങളും അവിടുത്തെ അക്രമവും അഴിമതിയും നിറഞ്ഞ പൊതു ഭരണ സംവിധാനത്തിൽ നിന്നും മാറിയത് അതിനേക്കാൾ മോശമായ അവസ്ഥകളിലെയ്ക്കാണ് എന്നത് നാം തീർച്ചയായും ശ്രദ്ധിക്കേണ്ട വസ്തുതയാണ് . അഴിമതിയും അക്രമവും സ്വജനപക്ഷപാതവും കച്ചവടവും പണവും ജാതിയും മതവും തകർത്ത് ഭരിക്കുന്ന ഇന്നത്തെ ഈ രാഷ്ട്രീയ അവസ്ഥ ഭാരതത്തിലെ ജനങ്ങളെയും രാഷ്ട്രീയത്തിൽ നിന്നും മാറി ചിന്തിക്കാൻ ഇടവരുത്തിയാൽ അതിന്റെ ഫലം പ്രവചനാതീതമായിരിക്കും . അതിനുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ അഴിമതിയുടെ മൂർതരൂപങ്ങളായ നമ്മുടെ രാഷ്ട്രീയ പാർടികൾ തീർച്ചയായും ശ്രദ്ധിച്ചേ പറ്റൂ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഒരു തികഞ്ഞ ഭാരതീയനെങ്കിലും , ഒരു രാഷ്ട്രീയക്കാരൻ ആകണമെന്ന് ആഗ്രഹിക്കുകയും പിന്നീട് എനിക്കതിനുള്ള കഴിവില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ഒരു ജനസേവകൻ എങ്കിലും ആയിത്തീരാൻ ശ്രമിക്കുകയും , ഒടുവിൽ ആരുമായിതീരാതെ എനിക്ക് ഞാൻ തന്നെ ആരെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരനാണ് ഞാൻ . വേദ പുസ്തകത്തിന്റെ പരിശുദ്ധിയേക്കാൾ, പവിത്രതയോടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല ഗ്രന്ഥങ്ങൾ പലകുറി വായിച്ചുതീർത്തിട്ടും ചോദ്യങ്ങളിൽ സ്വയം കുരുങ്ങുമ്പോൾ ഇങ്ങിനെയൊരു വിലയിരുത്തലിന് എനിക്കുള്ള കഴിവിനെ ഞാൻ സംശയിക്കുന്നുമുണ്ട് . എങ്കിലും ഒരു ഭാരതീയൻ എന്ന നിലയിൽ എന്റെ അഭിപ്രായം മാത്രം ഇവിടെ പങ്കുവെക്കുന്നു ...!
.
ജനാധിപത്യത്തിന്റെ ശക്തി തിരിച്ചറിയുകയും അതിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിൽ കൂടി എത്തുകയും അത് അങ്ങിനെ തന്നെ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്തതാണ് ഭാരതീയ സാമൂഹിക ശാസ്ത്രത്തിന്റെ യഥാർത്ഥ പ്രസക്തി . സാമൂഹിക ആചാര്യന്മാരും ആദ്യകാല രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒക്കെ അതിൽ നിർണായകമായ സ്ഥാനം വഹിച്ചിട്ടുമുണ്ട് . അങ്ങിനെ ഒരു വ്യവസ്ഥ നിലനിൽക്കുന്നത് തന്നെയാണ് ഭാരതത്തിന്റെ സമാധാന അന്തരീക്ഷത്തിന്റെ നട്ടെല്ലും ...!
.
രാഷ്ട്രീയപരമായി , ഭാരതത്തിലെ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവയുടേതായ താത്വാദിഷ്ടിത നിലപാടുകളുണ്ട് . അവരെ അങ്ങിനെ ആയതിൽ നിന്നോ അങ്ങിനെ തുടരുന്നതിനെയോ ആർക്കും കുറ്റപ്പെടുത്താനും കഴിയില്ല . അവരുടെ ഉത്പതിയും നിലനിൽപ്പും ആശയവും അങ്ങിനെതന്നെയാണ് താനും . ഒരു പ്രത്യേക മത വിഭാഗതിനുവേണ്ടി അല്ലെങ്കിൽ ഒരു പ്രത്യേക ആശയത്തിന്റെ പേരിൽ ഒക്കെ പിറവിയെടുത്ത ഒരു രാഷ്ട്രീയ പാർട്ടി അവർക്കുവേണ്ടി മാത്രം അല്ലെങ്കിൽ അതിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്നത് അവരുടെ ശരിതന്നെയും ആകുന്നല്ലോ ...!
.
ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും മുതലാളിത്തമായാലും തൊഴിലാളിത്തമായാലും ഓരോ പാർട്ടികൾക്കും അവരവരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ആശയങ്ങളും നടപ്പിലാക്കുകയും അതിനനുസരിച്ച് മുന്നോട്ടു നീങ്ങുകയും വേണ്ടത് തന്നെ. അത് രാഷ്ട്രത്തേക്കാൾ സമൂഹത്തേക്കാൾ വ്യക്തികളേക്കാൾ അവരവരുടെ ധർമ്മവും കടമയും മറന്ന് , ഓരോ പാർട്ടികളുടെയും വ്യക്തിപരമായ കാര്യം മാത്രമാകുന്നതാണ് ഇതിൽ ഏറെ വേദനാജനകം എങ്കിലും ...!
.
രാഷ്ട്രീയ പാർടികൾ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടിയാണ് എന്നാണ് വെപ്പ് എങ്കിലും പല പ്രഫല പാര്ടികളെയും നിയന്ത്രിക്കുന്നത് തീർച്ചയായും ചില നിർണ്ണായക ശക്തികളാണ് എന്നത് പരസ്യമായ രഹസ്യമാണ് . അത് മത ജാതീയ സാമൂഹിക സംഘടനകൾ മുതൽ കച്ചവടക്കാരും കോർപറേറ്റുകൾ വരെ വിവിധ ഘടകങ്ങളാകാം . പ്രത്യയ ശാസ്ത്രങ്ങളും പ്രകടന പത്രികകളും പലതുണ്ടെങ്കിലും അവയിലെല്ലാം പലപ്പോഴും സ്വാർത്ഥ താത്പര്യങ്ങളും ഒളിച്ചു വെക്കപ്പെടുന്നു എന്നത് നിരാശാജനകം തന്നെയെങ്കിലും ...!
.
ഒരു വശത്ത് മുതലാളിത്തവും മറുവശത്ത് മറ്റു സ്വാർത്ഥ താത്പര്യക്കാരും അണിനിരക്കുമ്പോൾ തനിച്ച് ഒന്നിനും ത്രാണിയില്ലാത്ത സാധാരണക്കാർ തീർച്ചയായും ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന ഒരിടം ഇവിടെ എപ്പോഴും ശക്തമായി അവശേഷിക്കുന്നു എന്നതാണ് സത്യം. ആരോടും വിവേചനമില്ലാതെ ജാതിയുടെയും മതത്തിന്റെയും കുത്തകകളുടെയും അധികാരികളുടെയും സ്വാധീനമില്ലാതെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ ഇപ്പോഴും പല പാർടികൾക്കും സാധിക്കും എന്നും അവർ അങ്ങിനെ ചെയ്യും എന്നും സാധാരണ ജനങ്ങൾ പ്രതീക്ഷ വെച്ച് പുലർത്തുന്നുമുണ്ട് ....!
.
എന്നാൽ അധികാരത്തിന്റെ ഗർവ്വ് പല പാർട്ടികളെയും ബാധിക്കുകയും അവർ സാധാരണ ജനങ്ങളിൽ നിന്നും അകന്നു പോവുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ . തൊഴിലാളി വർഗ്ഗത്തിന് വേണ്ടി അല്ലെങ്കിൽ സാധാരണക്കാർക്ക് വേണ്ടി എന്ന ലേബലിൽ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം നിലകൊള്ളുകയും അവരുടെ കൊള്ളരുതായ്മകൾക്കും അഹങ്കാരത്തിനും കൂട്ടുനിൽക്കുകയും ചെയ്യുക വഴി സാധാരണക്കാരന്റെ മനസ്സിലെ സ്ഥാനം തന്നെയാണ് ഇവരിൽ ചിലരെങ്കിലും എന്നന്നേയ്ക്കുമായി നഷ്ടപ്പെടുത്തുന്നത് ...!
.
പ്രവർത്തകർക്കും അതിന്റെ അനുഭാവികൾക്കും മാത്രമുള്ള സംവിധാനം എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടതാണ് പല മുഖ്യധാരാ പാർടികളും ജനമനസ്സുകളിൽ നിന്നും സാധാരണക്കാരിൽ നിന്നും അകന്നു പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് . സ്വന്തം സ്വത്വം നഷ്ടപ്പെടുത്തി സ്വയം ആരെന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് ചില പ്രധാന രാഷ്ട്രീയ കക്ഷികളെങ്കിലും അധപതിച്ചിരിക്കുന്നു എന്നത് തീർത്തും സങ്കടകരവുമാണ് . അത് ശരിയായാലും തെറ്റായാലും അങ്ങിനെ എണ്ണം പറഞ്ഞുള്ള വിശകലനത്തിനും അവതരണത്തിനും ഒരു രാഷ്ട്രീയ പാർടിക്കാരനല്ലാത്ത ഞാൻ തുനിയുന്നത് ശരിയല്ല എന്നതിനാൽ അതിനു മുതിരുന്നുമില്ല ...!
.
വിശദീകരണത്തിനും വിശകലനത്തിനും മുതിരുന്നതിനു പകരം ഭാരതത്തിലെ മാറുന്ന ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ ഇപ്പോഴും അവശേഷിക്കുന്ന സാധാരണക്കാരന്റെ ആ ഇടം തീർച്ചയായും ആരെങ്കിലും പൂരിപ്പിക്കുക തന്നെ വേണം . അധിക്കാരത്തിൽ എത്താനോ ഭരിക്കാനോ സാധിച്ചില്ലെങ്കിലും ഭാരതത്തിന്റെ ഭരണ രാഷ്ട്രീയ തീരുമാനങ്ങളിൽ സാധാരണക്കാരന്റെ ശബ്ദം കേൾപ്പിക്കേണ്ടത് ഭാരതത്തിന്റെ ഭാവിക്ക് തന്നെ അത്യന്താപേക്ഷിതമായിരിക്കെ അതിനുള്ള ശ്രമം തീർച്ചയായും ഉണ്ടാകേണ്ടതാണ് ...!
.
ഭാരതത്തിലെ പൊതു സമൂഹം തീർച്ചയായും രാഷ്ട്രീയത്തിൽ താത്പര്യമുള്ളവർ തന്നെയാണ് . സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഒരു പരിധിവരെ തങ്ങളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അവർ എപ്പോഴും തയ്യാറാവുകയും ചെയ്യാറുണ്ട് . എന്നാൽ അധികാര ദുർവിനിയോഗവും അഴിമതിയും അക്രമവും നിറഞ്ഞ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ തീർച്ചയായും ഇതിനൊരു വിലങ്ങുതടിയാണ് . ഈ അവസ്ഥ തുടരുന്നത് ഭാരതത്തിന്റെ ഭാവിയെ തന്നെ ദോഷമായി ബാധിക്കുകയും ചെയ്യും. ...!
.
ലോകത്തിലെ പല രാജ്യങ്ങളും അവിടുത്തെ അക്രമവും അഴിമതിയും നിറഞ്ഞ പൊതു ഭരണ സംവിധാനത്തിൽ നിന്നും മാറിയത് അതിനേക്കാൾ മോശമായ അവസ്ഥകളിലെയ്ക്കാണ് എന്നത് നാം തീർച്ചയായും ശ്രദ്ധിക്കേണ്ട വസ്തുതയാണ് . അഴിമതിയും അക്രമവും സ്വജനപക്ഷപാതവും കച്ചവടവും പണവും ജാതിയും മതവും തകർത്ത് ഭരിക്കുന്ന ഇന്നത്തെ ഈ രാഷ്ട്രീയ അവസ്ഥ ഭാരതത്തിലെ ജനങ്ങളെയും രാഷ്ട്രീയത്തിൽ നിന്നും മാറി ചിന്തിക്കാൻ ഇടവരുത്തിയാൽ അതിന്റെ ഫലം പ്രവചനാതീതമായിരിക്കും . അതിനുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ അഴിമതിയുടെ മൂർതരൂപങ്ങളായ നമ്മുടെ രാഷ്ട്രീയ പാർടികൾ തീർച്ചയായും ശ്രദ്ധിച്ചേ പറ്റൂ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, December 17, 2014
വിതച്ചത് കൊയ്യുന്നവർ ....!!!
വിതച്ചത് കൊയ്യുന്നവർ ....!!!
.
ഭാരതീയ പുരാണത്തിൽ ഒരു കഥയുണ്ട് . അതി കഠിനമായ തപസ്സിലൂടെ തന്റെ ഇഷ്ട ദൈവമായ ശിവനെ പ്രസാദിപ്പിച്ച് ഭസ്മാസുരൻ എന്ന അസുരൻ താൻ ആഗ്രഹിച്ച വരം നേടുന്ന കഥ . പ്രീണനത്തിലും ഭക്തിയിലും സംതൃപ്തനായ ലോകനാഥൻ ആ അസുരന് ആവശ്യത്തിനുള്ള വരവും നൽകി . വരം കിട്ടിയപ്പോൾ അസുരന്റെ ആസുരഭാവം പുറത്തു വരികയും അയാൾ തന്റെ വരം അത് നൽകിയ ആളിൽ തന്നെ പരീക്ഷിച്ച് അതിന്റെ ശക്തി ഉറപ്പു വരുത്താൻ ശ്രമിക്കുകയും ചെയ്തു . ഇതൊരു കഥയാണ് . പക്ഷെ , പുരാണങ്ങളിലെ ഓരോ കഥകളും മാനവ കുലത്തിനുള്ള പാഠങ്ങൾ കൂടിയാണ് എപ്പോഴും ...!
.
അധിനിവേശത്തിന് ലോകശക്തികൾ പലപ്പോഴും പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട് . കച്ചവട തന്ത്രങ്ങൾ , യുദ്ധം തുടങ്ങി അതിലെ ഏറ്റവും നിഷ്ടൂരവും ക്രൂരവുമായ ഒരു മാർഗ്ഗമാണ് ഭീകരപ്രവർത്തനം അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനം . അതിനായി തീവ്രവാദി നേതാക്കളെയും ഗ്രൂപ്പുകളെയും ഒക്കെ ചെല്ലും ചിലവും കൊടുത്ത് വളർത്തിയെടുക്കുകയും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഒരു ആയുധമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട് ഇവർ പലപ്പോഴും . അധിനിവേശത്തിനു മാത്രമല്ലാതെ ശത്രു രാജ്യങ്ങളെ ആക്രമിക്കാനും അയൽ രാജ്യങ്ങളിൽ കലാപം സൃഷ്ടിക്കാനും ഒക്കെയും പലപ്പോഴും പലരും ഇവരെ പോറ്റി വളർത്താറുണ്ട് ....!
.
എപ്പോഴും സമൂഹത്തിലും , സമൂഹത്തിലെ തീർത്തും സാധാരണക്കാർക്കിടയിലും ഭീതി വളർത്തി അതുവഴി സർക്കാരിലും അധികാരികളിലും സമ്മർദ്ധം സൃഷ്ടിക്കുകയും അങ്ങിനെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിപ്പിചെടുക്കുകയും ചെയ്യുകയാണ് ഓരോ ഭീകര - തീവ്രവാദ പ്രസ്ഥാനങ്ങളുടെയും എളുപ്പവഴികൾ . അതിലവർ മിക്കപ്പോഴും വിജയിക്കുകയും ചെയ്യുന്നു . എന്നാൽ പതിയെ പതിയെ അവരും പരാചയം രുചിക്കുമ്പോൾ അവർ പക്ഷെ കൂടുതൽ കൂടുതൽ ക്രൂരരാവുകയും സമൂഹത്തിന് കൂടുതൽ ദ്രോഹങ്ങൾ വരുത്താൻ തുനിയുകയുമാണ് ചെയ്യുന്നത് ...!
.
മതത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ ലേബൽ ഒട്ടിക്കുമെങ്കിലും ഇക്കൂട്ടർക്കൊന്നും അത്തരത്തിലുള്ള ഒരു സാമൂഹിക നീതിയും അവകാശപ്പെടാനില്ല എന്നതാണ് സത്യം . അളവില്ലാത്ത ധനവും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയും ഇക്കൂട്ടരെ പിന്നീട് ഒരുതരം ബ്രാന്തിൽ തന്നെ എത്തിക്കുന്നു . ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഇവരൊക്കെയും തങ്ങളുടെ സൃഷ്ടാക്കളിൽ നിന്നും വഴി മാറുകയും പിന്നെ ലോകത്തിൽ തങ്ങളുടെ സ്വന്തമായ സ്ഥാനം ഉറപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്യുന്നു ....!
.
അങ്ങിനെ സ്വന്തം സൃഷ്ടാക്കളിൽ നിന്നും മാറി സ്വയം അധികാരം സ്ഥാപിക്കാനും പ്രവർത്തിക്കാനും ശ്രമിക്കുമ്പോഴാണ് ഇക്കൂട്ടർ സ്വന്തം സൃഷ്ടാക്കൾക്കും എതിരാകുന്നത് . അവർക്കും നിയന്ത്രണം നഷ്ടമാകുന്നതോടെ ഇവർ സർവ്വനാശകാരികളാകുന്നു . മറ്റ് തീവ്രാദി ഗ്രൂപ്പുകളുടെ ഇടയിൽ മേൽക്കൈ നേടാനും ലോകത്തിൽ ആധിപത്യം ഉറപ്പിക്കാനും വേണ്ടി ഇക്കൂട്ടർ പിന്നെ മനുഷ്യത്വം തന്നെ മറക്കുകയും ക്രൂരതയുടെ പര്യായങ്ങളുമാകുന്നു ...!
.
ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് മുൻപുതന്നെ നശിപ്പിക്കേണ്ടവയാണ് ഇത്തരം ആയുധങ്ങൾ . അല്ലെങ്കിൽ അത് എല്ലാവർക്കും ഉപദ്രവമാവുകയും സർവ്വനാശം വരുത്തുകയും ചെയ്യും . ഇപ്പോൾ ലോകത്തിനു മുന്നിലുള്ള പാഠങ്ങളിൽ നിന്നുതന്നെ തിരിച്ചറിവുണ്ടായി അതിന് ഈ ലോകം തയ്യാറായില്ലെങ്കിൽ ലോക സമാധാനത്തിനും മാനവികതയുടെ സ്വൈര്യ ജീവിതത്തിനും ഇത് വിലങ്ങുതടിയാവുകതന്നെ ചെയ്യും....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
.
ഭാരതീയ പുരാണത്തിൽ ഒരു കഥയുണ്ട് . അതി കഠിനമായ തപസ്സിലൂടെ തന്റെ ഇഷ്ട ദൈവമായ ശിവനെ പ്രസാദിപ്പിച്ച് ഭസ്മാസുരൻ എന്ന അസുരൻ താൻ ആഗ്രഹിച്ച വരം നേടുന്ന കഥ . പ്രീണനത്തിലും ഭക്തിയിലും സംതൃപ്തനായ ലോകനാഥൻ ആ അസുരന് ആവശ്യത്തിനുള്ള വരവും നൽകി . വരം കിട്ടിയപ്പോൾ അസുരന്റെ ആസുരഭാവം പുറത്തു വരികയും അയാൾ തന്റെ വരം അത് നൽകിയ ആളിൽ തന്നെ പരീക്ഷിച്ച് അതിന്റെ ശക്തി ഉറപ്പു വരുത്താൻ ശ്രമിക്കുകയും ചെയ്തു . ഇതൊരു കഥയാണ് . പക്ഷെ , പുരാണങ്ങളിലെ ഓരോ കഥകളും മാനവ കുലത്തിനുള്ള പാഠങ്ങൾ കൂടിയാണ് എപ്പോഴും ...!
.
അധിനിവേശത്തിന് ലോകശക്തികൾ പലപ്പോഴും പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട് . കച്ചവട തന്ത്രങ്ങൾ , യുദ്ധം തുടങ്ങി അതിലെ ഏറ്റവും നിഷ്ടൂരവും ക്രൂരവുമായ ഒരു മാർഗ്ഗമാണ് ഭീകരപ്രവർത്തനം അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനം . അതിനായി തീവ്രവാദി നേതാക്കളെയും ഗ്രൂപ്പുകളെയും ഒക്കെ ചെല്ലും ചിലവും കൊടുത്ത് വളർത്തിയെടുക്കുകയും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഒരു ആയുധമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട് ഇവർ പലപ്പോഴും . അധിനിവേശത്തിനു മാത്രമല്ലാതെ ശത്രു രാജ്യങ്ങളെ ആക്രമിക്കാനും അയൽ രാജ്യങ്ങളിൽ കലാപം സൃഷ്ടിക്കാനും ഒക്കെയും പലപ്പോഴും പലരും ഇവരെ പോറ്റി വളർത്താറുണ്ട് ....!
.
എപ്പോഴും സമൂഹത്തിലും , സമൂഹത്തിലെ തീർത്തും സാധാരണക്കാർക്കിടയിലും ഭീതി വളർത്തി അതുവഴി സർക്കാരിലും അധികാരികളിലും സമ്മർദ്ധം സൃഷ്ടിക്കുകയും അങ്ങിനെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിപ്പിചെടുക്കുകയും ചെയ്യുകയാണ് ഓരോ ഭീകര - തീവ്രവാദ പ്രസ്ഥാനങ്ങളുടെയും എളുപ്പവഴികൾ . അതിലവർ മിക്കപ്പോഴും വിജയിക്കുകയും ചെയ്യുന്നു . എന്നാൽ പതിയെ പതിയെ അവരും പരാചയം രുചിക്കുമ്പോൾ അവർ പക്ഷെ കൂടുതൽ കൂടുതൽ ക്രൂരരാവുകയും സമൂഹത്തിന് കൂടുതൽ ദ്രോഹങ്ങൾ വരുത്താൻ തുനിയുകയുമാണ് ചെയ്യുന്നത് ...!
.
മതത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ ലേബൽ ഒട്ടിക്കുമെങ്കിലും ഇക്കൂട്ടർക്കൊന്നും അത്തരത്തിലുള്ള ഒരു സാമൂഹിക നീതിയും അവകാശപ്പെടാനില്ല എന്നതാണ് സത്യം . അളവില്ലാത്ത ധനവും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയും ഇക്കൂട്ടരെ പിന്നീട് ഒരുതരം ബ്രാന്തിൽ തന്നെ എത്തിക്കുന്നു . ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഇവരൊക്കെയും തങ്ങളുടെ സൃഷ്ടാക്കളിൽ നിന്നും വഴി മാറുകയും പിന്നെ ലോകത്തിൽ തങ്ങളുടെ സ്വന്തമായ സ്ഥാനം ഉറപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്യുന്നു ....!
.
അങ്ങിനെ സ്വന്തം സൃഷ്ടാക്കളിൽ നിന്നും മാറി സ്വയം അധികാരം സ്ഥാപിക്കാനും പ്രവർത്തിക്കാനും ശ്രമിക്കുമ്പോഴാണ് ഇക്കൂട്ടർ സ്വന്തം സൃഷ്ടാക്കൾക്കും എതിരാകുന്നത് . അവർക്കും നിയന്ത്രണം നഷ്ടമാകുന്നതോടെ ഇവർ സർവ്വനാശകാരികളാകുന്നു . മറ്റ് തീവ്രാദി ഗ്രൂപ്പുകളുടെ ഇടയിൽ മേൽക്കൈ നേടാനും ലോകത്തിൽ ആധിപത്യം ഉറപ്പിക്കാനും വേണ്ടി ഇക്കൂട്ടർ പിന്നെ മനുഷ്യത്വം തന്നെ മറക്കുകയും ക്രൂരതയുടെ പര്യായങ്ങളുമാകുന്നു ...!
.
ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് മുൻപുതന്നെ നശിപ്പിക്കേണ്ടവയാണ് ഇത്തരം ആയുധങ്ങൾ . അല്ലെങ്കിൽ അത് എല്ലാവർക്കും ഉപദ്രവമാവുകയും സർവ്വനാശം വരുത്തുകയും ചെയ്യും . ഇപ്പോൾ ലോകത്തിനു മുന്നിലുള്ള പാഠങ്ങളിൽ നിന്നുതന്നെ തിരിച്ചറിവുണ്ടായി അതിന് ഈ ലോകം തയ്യാറായില്ലെങ്കിൽ ലോക സമാധാനത്തിനും മാനവികതയുടെ സ്വൈര്യ ജീവിതത്തിനും ഇത് വിലങ്ങുതടിയാവുകതന്നെ ചെയ്യും....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
Wednesday, December 10, 2014
ഭീകരാക്രമണങ്ങളുടെ ബാക്കിപത്രം ....!!!
ഭീകരാക്രമണങ്ങളുടെ ബാക്കിപത്രം ....!!!
.
ഭീകരാക്രമണങ്ങൾ എപ്പോഴും എവിടെയും സംഭവിക്കാവുന്നവയാണ് . ശക്തമായ സംവിധാനങ്ങളിലൂടെ എവിടെ എങ്ങിനെ എന്നൊക്കെ ഒരു പരിധിവരെ മുൻകൂട്ടി കണ്ടെത്തി തടയാമെങ്കിലും ചിലതെങ്കിലും കൈവിട്ടു പോവുക തന്നെ ചെയ്യും . ഒരു സംഘടനതന്നെ വേണമെന്നില്ല , മറിച്ച് അങ്ങിനെ ചിന്തിക്കാൻ കഴിയുന്ന ക്രിമിനൽ ചിന്താഗതിയുള്ള ഒരു വ്യക്തി വിചാരിച്ചാൽ പോലും ആക്രമണങ്ങൾ നടത്താവുന്നതേയുള്ളൂ എവിടെയും എപ്പോഴും .... !
.
സ്വാതന്ത്ര്യം ഏതൊരു ജീവിയുടെയും ജന്മാവകാശമാണ് . അതിനു വേണ്ടി നിലകൊള്ളാനും പോരാടാനും നേടിയെടുക്കാനും ഏതൊരു ജീവിക്കും ജന്മസിദ്ധമായ ഒരു വാസനയും ഉണ്ടാകും . ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതുതന്നെയാണ് ഓരോ പ്രസ്ഥാനങ്ങളും തീവ്രവാദികളും ഭീകരവാദികളും പ്രാദേശിക വാദികളും ഒക്കെ അവരവരുടെ സ്വാർത്തതയ്ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതും . അത്തരതിലുള്ള അടിച്ചമർത്തപ്പെട്ടവരെ സമൂഹത്തിൽ നിന്നും കണ്ടെത്തി അവർക്കിടയിൽ വേരുറപ്പിക്കാൻ ഇക്കൂട്ടർക്ക് സാധിക്കുന്നിടത്തുനിന്നാണ് ഇതിന്റെ തുടക്കവും ...!
.
രാജ്യങ്ങൾ തമ്മിലുള്ള ശത്രുത , സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾ , സാമുദായികവും മതപരവുമായ സംഭവങ്ങൾ , സാംസ്കാരിക അപചയങ്ങൾ, സാമ്പത്തിക മുതലെടുപ്പുകൾ , സമൂഹത്തോടുള്ള പ്രതിഷേധം, അവകാശങ്ങൾ നേടിയെടുക്കാനുള്ള അവസാനത്തെ ശ്രമം , അടിച്ചമർത്തപ്പെടുന്നതിലെ അമർഷം, രാഷ്ട്രീയ ലക്ഷ്യങ്ങൾ , അധിനിവേശത്തിനുള്ള അവസരമൊരുക്കൽ, ദാരിദ്ര്യം ... തുടങ്ങി ഇതിനുള്ള കാരണങ്ങൾ പലതുമാണ് ....!
.
പക്ഷേ , നിരാശ്രയരും നിരാലംബരുമായ പാവങ്ങളായിരിക്കും എപ്പോഴത്തെയും പോലെ ഇവിടെയും ഇരകൾ എന്നതാണ് വേദനാജനകം . മിക്കവാറും സംഘടനകൾക്കൊന്നും അവർ ഉത്ഭവിക്കുന്ന സമയത്തെ അല്ലെങ്കിൽ പ്രചരിപ്പിക്കുന്ന തരത്തിലുള്ള തത്വങ്ങളോ ആശയങ്ങളോ ആയിരിക്കില്ല പ്രാവർത്തികമാക്കാൻ ഉണ്ടാവുക എന്ന സത്യം പക്ഷെ അതിലേയ്ക്ക് ആകർഷിക്കപ്പെടുന്നവർ മനസ്സിലാക്കില്ല പലപ്പോഴും . ചില സംഘടകൾ അങ്ങിനെയല്ലെങ്കിലും , മിക്കവാറും എല്ലായിടത്തും പക്ഷെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർ ഭൂരിഭാഗവും ഇതേ കുറിച്ച് ഒരു ബന്ധവുമില്ലാത്ത ഒന്നുമറിയാത്ത സാധാരണക്കാർതന്നെ ആയിരിക്കുകയും ചെയ്യും ....!
.
ഓരോ ആക്രമണങ്ങൾക്ക് മുൻപോ ആക്രമണം നടക്കുമ്പോഴോ എന്നതിനേക്കാൾ സത്യത്തിൽ ഭീകരമായ അവസ്ഥയുണ്ടാകുന്നത് അതിനു ശേഷമാണ് എന്നതാണ് സത്യം. ആ നടുക്കം സൃഷ്ടിക്കുന്ന വേദനയെക്കാൾ , അതിൽ നഷ്ട്ടപെടുന്ന ജീവനുകളുടെ ആശ്രിതരുടെ ദുഃഖവും നഷ്ടവും ഒരിക്കലും മായ്ക്കാൻ കഴിയുന്നതല്ല . ദുഷ്കരമായ സാഹചര്യങ്ങളിൽ ജോലിചെയ്യേണ്ടി വരുന്ന സൈനികരും പോലീസുകാരും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും എന്നപോലെ കാത്തിരിക്കുന്ന കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ വെളിയിൽ വരുന്ന മാതാപിതാക്കൾ വരെ ഇത്തരം ആക്രമണങ്ങളുടെ ഇരകളാകുന്നു പലപ്പോഴും . യാതൊരു വിധത്തിലും അതു മായി പുലബന്ധം പോലുമില്ലാത്തവർ അതിന്റെ ഇരകളാകുന്നത് അപലപനീയം തന്നെ ...!
.
ചിലപ്പോഴൊക്കെ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി ഭരണകൂടങ്ങളും കൃത്രിമമായി ഇത്തരം ആക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട് എന്നതും സത്യം . അതിലും പക്ഷെ ഇരകളാകുന്നത് സാധാരണക്കാർ തന്നെ . ആക്രമണം നടന്ന സ്ഥലത്തെ ആളുകൾ , അത് നടത്തിയവർ ഏതെങ്കിലും ഒരു പ്രത്യേക മതത്തെയോ ജാതിയേയോ സംഘടനയേയോ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ പിന്നെ സംശയത്തിന്റെ നിഴലിൽ ആ വിഭാഗത്തെ മുഴുവൻ നിർത്തുന്നിടത്തുനിന്നും തുടങ്ങുന്നു മറ്റു പ്രശ്നങ്ങൾ . ....!
.
ആക്രമണവുമായി ബന്ധപ്പെട്ട പ്രദേശത്തെ മുഴുവൻ ജനങ്ങളും പിന്നെ അതിന്റെ പ്രയാസങ്ങൾക്ക് നിരന്തരം പാത്രമായിക്കൊണ്ടേയിരിക്കും . അന്വേഷണ ഏജെൻസികളുടെ നിരന്തര ചോദ്യം ചെയ്യലുകൾ , അന്വേഷണത്തിന്റെ പേരിൽ ചിലപ്പോഴെങ്കിലും ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമങ്ങളും ക്രൂരതകളും , ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അറെസ്റ്റുകൾ , സംശയത്തിന്റെ പേരിൽ ജയിലിലടക്കപ്പെടുന്ന നിരപരാധികൾ തുടങ്ങി മാനസികവും ശാരീരികവും സാമൂഹികവുമായ ഒറ്റപ്പെടലുകളും പിരിമുറുക്കങ്ങളും ഇവർ അനുഭവിക്കേണ്ടി വരുന്നു തുടർച്ചയായി ...!
.
തീവ്രവാദം അല്ലെങ്കിൽ ഭീകരവാദം തീർച്ചയായും ഒരു ജനവിഭാഗത്തെ അല്ലെങ്കിൽ ഒരു സമൂഹത്തെ പുറകിലേക്ക് നയിക്കുക മാത്രമല്ല ചെയ്യുന്നത് ആ സമൂഹത്തെയൊന്നാകെ നിത്യ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു . എങ്ങിനെയായാലും ആ വിഭാഗം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടുക തന്നെയാണ് ചെയ്യപ്പെടുന്നത് എന്നതൊരു സത്യമാണ് . അതുകൊണ്ട് തന്നെ ഇത് നിശ്ചയമായും തടയേണ്ടത് തന്നെയാണ് . അതിൽ ഭരണകൂടത്തിനു മാത്രമല്ല ഈ സമൂഹത്തിനും അതിന്റേതായ ഉത്തരവാദിത്വമുണ്ട് ...!
.
അന്താരാഷ്ട്ര തലത്തിൽ വലിയ വലിയ ഭീകര പ്രസ്ഥാനങ്ങളെയും ഭീകര നേതാക്കളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതും വൻ ശക്തി രാഷ്ട്രങ്ങൾ തന്നെ , ഒരു പരിധിവരെ പിന്നീട് അതിന്റെ ഫലം അനുഭവിക്കുന്നതും അവർ തന്നെ . എങ്കിലും അതും സമൂഹത്തിനും സാധാരണ ക്കാരായ ജനങ്ങൾക്ക് തന്നെയാണ് ബാധ്യതയായും ദുരിതമായും എപ്പോഴും മാറുന്നത് ...!
.
ന്യായമായ അവകാശങ്ങൾ സാധിച്ചുകൊടുക്കുകയും തെറ്റായ ദിശയിൽനിന്നും അവരെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ് . തെറ്റായ ദിശയിലേക്കു സഞ്ചരിക്കുന്നവരെ കണ്ടെത്താനും അവരെ നേർ വഴിയിലേക്ക് നയിക്കാനും ഒരുപരിധിവരെ ശ്രമിച്ചാൽ നമുക്ക് സാധിക്കുക തന്നെ ചെയ്യും . അതുവഴി ശാന്തിയും സമാധാനവും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും . അതിനാകട്ടെ നമ്മുടെ ശ്രമവും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഭീകരാക്രമണങ്ങൾ എപ്പോഴും എവിടെയും സംഭവിക്കാവുന്നവയാണ് . ശക്തമായ സംവിധാനങ്ങളിലൂടെ എവിടെ എങ്ങിനെ എന്നൊക്കെ ഒരു പരിധിവരെ മുൻകൂട്ടി കണ്ടെത്തി തടയാമെങ്കിലും ചിലതെങ്കിലും കൈവിട്ടു പോവുക തന്നെ ചെയ്യും . ഒരു സംഘടനതന്നെ വേണമെന്നില്ല , മറിച്ച് അങ്ങിനെ ചിന്തിക്കാൻ കഴിയുന്ന ക്രിമിനൽ ചിന്താഗതിയുള്ള ഒരു വ്യക്തി വിചാരിച്ചാൽ പോലും ആക്രമണങ്ങൾ നടത്താവുന്നതേയുള്ളൂ എവിടെയും എപ്പോഴും .... !
.
സ്വാതന്ത്ര്യം ഏതൊരു ജീവിയുടെയും ജന്മാവകാശമാണ് . അതിനു വേണ്ടി നിലകൊള്ളാനും പോരാടാനും നേടിയെടുക്കാനും ഏതൊരു ജീവിക്കും ജന്മസിദ്ധമായ ഒരു വാസനയും ഉണ്ടാകും . ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതുതന്നെയാണ് ഓരോ പ്രസ്ഥാനങ്ങളും തീവ്രവാദികളും ഭീകരവാദികളും പ്രാദേശിക വാദികളും ഒക്കെ അവരവരുടെ സ്വാർത്തതയ്ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതും . അത്തരതിലുള്ള അടിച്ചമർത്തപ്പെട്ടവരെ സമൂഹത്തിൽ നിന്നും കണ്ടെത്തി അവർക്കിടയിൽ വേരുറപ്പിക്കാൻ ഇക്കൂട്ടർക്ക് സാധിക്കുന്നിടത്തുനിന്നാണ് ഇതിന്റെ തുടക്കവും ...!
.
രാജ്യങ്ങൾ തമ്മിലുള്ള ശത്രുത , സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾ , സാമുദായികവും മതപരവുമായ സംഭവങ്ങൾ , സാംസ്കാരിക അപചയങ്ങൾ, സാമ്പത്തിക മുതലെടുപ്പുകൾ , സമൂഹത്തോടുള്ള പ്രതിഷേധം, അവകാശങ്ങൾ നേടിയെടുക്കാനുള്ള അവസാനത്തെ ശ്രമം , അടിച്ചമർത്തപ്പെടുന്നതിലെ അമർഷം, രാഷ്ട്രീയ ലക്ഷ്യങ്ങൾ , അധിനിവേശത്തിനുള്ള അവസരമൊരുക്കൽ, ദാരിദ്ര്യം ... തുടങ്ങി ഇതിനുള്ള കാരണങ്ങൾ പലതുമാണ് ....!
.
പക്ഷേ , നിരാശ്രയരും നിരാലംബരുമായ പാവങ്ങളായിരിക്കും എപ്പോഴത്തെയും പോലെ ഇവിടെയും ഇരകൾ എന്നതാണ് വേദനാജനകം . മിക്കവാറും സംഘടനകൾക്കൊന്നും അവർ ഉത്ഭവിക്കുന്ന സമയത്തെ അല്ലെങ്കിൽ പ്രചരിപ്പിക്കുന്ന തരത്തിലുള്ള തത്വങ്ങളോ ആശയങ്ങളോ ആയിരിക്കില്ല പ്രാവർത്തികമാക്കാൻ ഉണ്ടാവുക എന്ന സത്യം പക്ഷെ അതിലേയ്ക്ക് ആകർഷിക്കപ്പെടുന്നവർ മനസ്സിലാക്കില്ല പലപ്പോഴും . ചില സംഘടകൾ അങ്ങിനെയല്ലെങ്കിലും , മിക്കവാറും എല്ലായിടത്തും പക്ഷെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർ ഭൂരിഭാഗവും ഇതേ കുറിച്ച് ഒരു ബന്ധവുമില്ലാത്ത ഒന്നുമറിയാത്ത സാധാരണക്കാർതന്നെ ആയിരിക്കുകയും ചെയ്യും ....!
.
ഓരോ ആക്രമണങ്ങൾക്ക് മുൻപോ ആക്രമണം നടക്കുമ്പോഴോ എന്നതിനേക്കാൾ സത്യത്തിൽ ഭീകരമായ അവസ്ഥയുണ്ടാകുന്നത് അതിനു ശേഷമാണ് എന്നതാണ് സത്യം. ആ നടുക്കം സൃഷ്ടിക്കുന്ന വേദനയെക്കാൾ , അതിൽ നഷ്ട്ടപെടുന്ന ജീവനുകളുടെ ആശ്രിതരുടെ ദുഃഖവും നഷ്ടവും ഒരിക്കലും മായ്ക്കാൻ കഴിയുന്നതല്ല . ദുഷ്കരമായ സാഹചര്യങ്ങളിൽ ജോലിചെയ്യേണ്ടി വരുന്ന സൈനികരും പോലീസുകാരും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും എന്നപോലെ കാത്തിരിക്കുന്ന കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ വെളിയിൽ വരുന്ന മാതാപിതാക്കൾ വരെ ഇത്തരം ആക്രമണങ്ങളുടെ ഇരകളാകുന്നു പലപ്പോഴും . യാതൊരു വിധത്തിലും അതു മായി പുലബന്ധം പോലുമില്ലാത്തവർ അതിന്റെ ഇരകളാകുന്നത് അപലപനീയം തന്നെ ...!
.
ചിലപ്പോഴൊക്കെ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി ഭരണകൂടങ്ങളും കൃത്രിമമായി ഇത്തരം ആക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട് എന്നതും സത്യം . അതിലും പക്ഷെ ഇരകളാകുന്നത് സാധാരണക്കാർ തന്നെ . ആക്രമണം നടന്ന സ്ഥലത്തെ ആളുകൾ , അത് നടത്തിയവർ ഏതെങ്കിലും ഒരു പ്രത്യേക മതത്തെയോ ജാതിയേയോ സംഘടനയേയോ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ പിന്നെ സംശയത്തിന്റെ നിഴലിൽ ആ വിഭാഗത്തെ മുഴുവൻ നിർത്തുന്നിടത്തുനിന്നും തുടങ്ങുന്നു മറ്റു പ്രശ്നങ്ങൾ . ....!
.
ആക്രമണവുമായി ബന്ധപ്പെട്ട പ്രദേശത്തെ മുഴുവൻ ജനങ്ങളും പിന്നെ അതിന്റെ പ്രയാസങ്ങൾക്ക് നിരന്തരം പാത്രമായിക്കൊണ്ടേയിരിക്കും . അന്വേഷണ ഏജെൻസികളുടെ നിരന്തര ചോദ്യം ചെയ്യലുകൾ , അന്വേഷണത്തിന്റെ പേരിൽ ചിലപ്പോഴെങ്കിലും ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമങ്ങളും ക്രൂരതകളും , ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അറെസ്റ്റുകൾ , സംശയത്തിന്റെ പേരിൽ ജയിലിലടക്കപ്പെടുന്ന നിരപരാധികൾ തുടങ്ങി മാനസികവും ശാരീരികവും സാമൂഹികവുമായ ഒറ്റപ്പെടലുകളും പിരിമുറുക്കങ്ങളും ഇവർ അനുഭവിക്കേണ്ടി വരുന്നു തുടർച്ചയായി ...!
.
തീവ്രവാദം അല്ലെങ്കിൽ ഭീകരവാദം തീർച്ചയായും ഒരു ജനവിഭാഗത്തെ അല്ലെങ്കിൽ ഒരു സമൂഹത്തെ പുറകിലേക്ക് നയിക്കുക മാത്രമല്ല ചെയ്യുന്നത് ആ സമൂഹത്തെയൊന്നാകെ നിത്യ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു . എങ്ങിനെയായാലും ആ വിഭാഗം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടുക തന്നെയാണ് ചെയ്യപ്പെടുന്നത് എന്നതൊരു സത്യമാണ് . അതുകൊണ്ട് തന്നെ ഇത് നിശ്ചയമായും തടയേണ്ടത് തന്നെയാണ് . അതിൽ ഭരണകൂടത്തിനു മാത്രമല്ല ഈ സമൂഹത്തിനും അതിന്റേതായ ഉത്തരവാദിത്വമുണ്ട് ...!
.
അന്താരാഷ്ട്ര തലത്തിൽ വലിയ വലിയ ഭീകര പ്രസ്ഥാനങ്ങളെയും ഭീകര നേതാക്കളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതും വൻ ശക്തി രാഷ്ട്രങ്ങൾ തന്നെ , ഒരു പരിധിവരെ പിന്നീട് അതിന്റെ ഫലം അനുഭവിക്കുന്നതും അവർ തന്നെ . എങ്കിലും അതും സമൂഹത്തിനും സാധാരണ ക്കാരായ ജനങ്ങൾക്ക് തന്നെയാണ് ബാധ്യതയായും ദുരിതമായും എപ്പോഴും മാറുന്നത് ...!
.
ന്യായമായ അവകാശങ്ങൾ സാധിച്ചുകൊടുക്കുകയും തെറ്റായ ദിശയിൽനിന്നും അവരെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ് . തെറ്റായ ദിശയിലേക്കു സഞ്ചരിക്കുന്നവരെ കണ്ടെത്താനും അവരെ നേർ വഴിയിലേക്ക് നയിക്കാനും ഒരുപരിധിവരെ ശ്രമിച്ചാൽ നമുക്ക് സാധിക്കുക തന്നെ ചെയ്യും . അതുവഴി ശാന്തിയും സമാധാനവും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും . അതിനാകട്ടെ നമ്മുടെ ശ്രമവും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, December 9, 2014
തിരിച്ച് പോകണം ...!!!
തിരിച്ച് പോകണം ...!!!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
എനിക്കെന്റെ
ഉടയാടകൾ
ഉരിഞ്ഞെരിയണം
ഉച്ചത്തിൽ കൂവണം
ഉച്ചയ്ക്കുറങ്ങണം ...!
.
മരം കയറണം
വേട്ടയാടണം
കാടുപിടിക്കണം
മലമുകളിലെ
കൂരിരുട്ടിൽ
കണ്ണുപൊത്തണം .....!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
എനിക്കെന്റെ
ഉടയാടകൾ
ഉരിഞ്ഞെരിയണം
ഉച്ചത്തിൽ കൂവണം
ഉച്ചയ്ക്കുറങ്ങണം ...!
.
മരം കയറണം
വേട്ടയാടണം
കാടുപിടിക്കണം
മലമുകളിലെ
കൂരിരുട്ടിൽ
കണ്ണുപൊത്തണം .....!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, December 7, 2014
നാണമാകുന്നുണ്ടെനിക്കിന്ന് ...!!!
നാണമാകുന്നുണ്ടെനിക്കിന്ന് ...!!!
.
നാണമാകുന്നുണ്ടെനിക്കിന്ന് ,
കാരണം ഞാനിന്ന് വസ്ത്ര ധാരിയാണ് ....!
.
മുണ്ടുടുത്ത് അതിനടിയിൽ കൌപീനവും ,
മേലെ മേൽമുണ്ടും
അതിനുള്ളിൽ കുപ്പായവും
പോരാത്തതിനൊരു തലപ്പാവും ....!
.
എന്നിട്ടും
പുറത്തു കാണുന്ന
എന്റെ ചുണ്ടുകളാണ്
എന്നിൽ നാണം വരുത്തുന്നതെന്നാണ്
എന്റെ നിഴലും,
പിന്നെ, എന്നെ നോക്കുന്ന
എന്റെ കണ്ണാടിയും
എന്നോട് പറയുന്നത് ...!
.
ചുണ്ടുകൾക്കുള്ളിൽ
എനിക്കെന്റെ നാവുണ്ടെന്നും
നാവിനു ചുറ്റും പല്ലുകളുണ്ടെന്നും
ഇവയെല്ലാമെന്റെ വായിലാണെന്നും
പക്ഷെ
അവരെന്തേ പറയുന്നില്ല ...!
.
ഇനി
നാണം മറയ്ക്കാൻ
ഞാനെന്റെ ചുണ്ടുകൾ അറുത്തെറിഞ്ഞ്
പിന്നെയെന്റെ നാവും ,
ജനനേന്ദ്രിയവും പിഴുതുമാറ്റി
ഉടയാടകൾ ഉരിഞ്ഞെരിഞ്ഞ്
നിറഞ്ഞഴിഞ്ഞ
ഈ തെരുവിലലിഞ്ഞു ചെർന്നാലൊ ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
നാണമാകുന്നുണ്ടെനിക്കിന്ന് ,
കാരണം ഞാനിന്ന് വസ്ത്ര ധാരിയാണ് ....!
.
മുണ്ടുടുത്ത് അതിനടിയിൽ കൌപീനവും ,
മേലെ മേൽമുണ്ടും
അതിനുള്ളിൽ കുപ്പായവും
പോരാത്തതിനൊരു തലപ്പാവും ....!
.
എന്നിട്ടും
പുറത്തു കാണുന്ന
എന്റെ ചുണ്ടുകളാണ്
എന്നിൽ നാണം വരുത്തുന്നതെന്നാണ്
എന്റെ നിഴലും,
പിന്നെ, എന്നെ നോക്കുന്ന
എന്റെ കണ്ണാടിയും
എന്നോട് പറയുന്നത് ...!
.
ചുണ്ടുകൾക്കുള്ളിൽ
എനിക്കെന്റെ നാവുണ്ടെന്നും
നാവിനു ചുറ്റും പല്ലുകളുണ്ടെന്നും
ഇവയെല്ലാമെന്റെ വായിലാണെന്നും
പക്ഷെ
അവരെന്തേ പറയുന്നില്ല ...!
.
ഇനി
നാണം മറയ്ക്കാൻ
ഞാനെന്റെ ചുണ്ടുകൾ അറുത്തെറിഞ്ഞ്
പിന്നെയെന്റെ നാവും ,
ജനനേന്ദ്രിയവും പിഴുതുമാറ്റി
ഉടയാടകൾ ഉരിഞ്ഞെരിഞ്ഞ്
നിറഞ്ഞഴിഞ്ഞ
ഈ തെരുവിലലിഞ്ഞു ചെർന്നാലൊ ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, December 4, 2014
പുണ്ണ്യം തേടുന്ന വിശ്വാസികൾ ...!!!
പുണ്ണ്യം തേടുന്ന വിശ്വാസികൾ ...!!!
.
ദൈവം എന്നത് സത്യത്തെക്കാൾ വിശ്വാസമാണ് എനിക്ക് . ഇത് എന്റെ മാത്രം അഭിപ്രായവുമാണ് . ദൈവ വിശ്വാസം പൊതുവെ ഈ ഭൂമിയിലെ ഒട്ടുമിക്ക മനുഷ്യ ജാതിക്കും ഉള്ളതുമാണ് . മത - ജാതി - ദേശ വ്യത്യാസമനുസരിച്ച് വിശ്വാസത്തിന്റെ, ആചാരാനുഷ്ഠാനങ്ങളുടെ ജീവിതരീതികളുടെ അല്ലെങ്കിൽ ഭക്തിയുടെ ഒക്കെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടെങ്കിലും . ....!
.
ദൈവത്തെ ആരാധിക്കാൻ വിശ്വാസികൾക്ക് പലപ്പോഴും പല വഴികളാണ് . ഇതും വർഗ്ഗ , മത ജാതി ദേശ വ്യത്യാസമനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്നു . ദൈവത്തെ ജീവൻ പോലെ വിശ്വസിക്കുന്നവരും ജീവിതം പോലെ സ്നേഹിക്കുന്നവരും ഉണ്ട്. ദൈവമാണ് എല്ലാമെന്നും, എന്നാൽ ദൈവം എന്നൊന്നില്ല എന്ന് പറയുന്നവരും ഉണ്ട് ...!
.
വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് . അത് മറ്റുള്ളവർക്ക് അല്ലെങ്കിൽ സമൂഹത്തിന് ദോഷമുണ്ടാക്കുന്നില്ല എങ്കിൽ അതിൽ ആരും ഇടപെടേണ്ട കാര്യവുമില്ല . എങ്കിലും വിശ്വാസവും ദൈവഭയവും മനുഷ്യനെ ചിട്ടയായ ഒരു ജീവിതരീതിയും അച്ചടക്കമുള്ള ഒരു സമൂഹത്തെയും ഉണ്ടാക്കാൻ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് എന്നതിനാൽ അതെ കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു ....!
.
ദൈവത്തെ ശരണം പ്രാപിക്കാൻ മനുഷ്യൻ എപ്പോഴും ദൈവത്തിന്റെ സ്വന്തം വാസസ്ഥാനത്തേയ്ക്ക് യാത്രയാവുക പതിവാണ് . എല്ലാ മതങ്ങളും ദൈവം വസിക്കുന്നത് മനുഷ്യന്റെ മനസ്സിലാണ് എന്ന് ഊന്നി പറയുന്നുണ്ട് എങ്കിലും അത് ശ്രദ്ധിക്കാതെ മനുഷ്യൻ എപ്പോഴും ദൈവത്തെ തേടിയുള്ള യാത്രയിലുമാണ് . ചിട്ടയായ ജീവിത രീതികളോടെ വ്രതാനുഷ്ഠാനങ്ങളും ആചാര ഉപചാരങ്ങളും ഒക്കെയായി തന്നെയാണ് അത്തരം ദൈവസന്നിധിയിലേക്ക് പലപ്പോഴും മനുഷ്യൻ യാത്രയാകുന്നതും .....!
.
ഓരോ മത വിശ്വാസികൾക്കും അവരവരുടെ മതത്തിനനുസരിച്ചുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളുമുണ്ട് ഇത്തരം യാത്രകൾക്ക് .വ്യക്തമായ ചടങ്ങുകളും ജീവിതചര്യകളും ഉണ്ട് ഇവയ്ക്കോരോന്നിനും . ആരുടേയും നിർബന്ധത്താലല്ല പലപ്പോഴും മനുഷ്യൻ ഇങ്ങിനെയുള്ള തീർത്തയാത്രകൾ തുടങ്ങുന്നത് . അതുകൊണ്ട് തന്നെ അവർ വ്യക്തമായും അതിന്റെ ഉദ്ധേശശുദ്ധി മനസ്സിലാക്കി അവയെല്ലാം പാലിക്കാൻ തയ്യാറായി തന്നെയാണ് അല്ലെങ്കിൽ ആകണം ഇത്തരം യാത്രകൾക്ക് മുതിരേണ്ടതും . ഇത് അങ്ങിനെ വിശ്വസിക്കുന്നവരുടെ ജീവിതത്തെ തന്നെ നേരിട്ട് ബാധിക്കുന്നതിനാൽ സാമൂഹികമായും ഇതിന് പ്രാധാന്യവുമുണ്ട് ...!
.
ഏതു മതത്തിലായാലും , ഇത്തരം തീർത്തയാത്രകൾ ചെയ്യുന്നവർ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരോടും ദയയും കരുണയും ഉണ്ടാകണമെന്നും പിന്നെ ലഹരിവസ്തുക്കൾ വർജ്ജിക്കൽ , അക്രമങ്ങളും അനീതിയും ഒഴിവാക്കൽ , കള്ളവും ചതിയും ചെയ്യാതിരിക്കൽ എന്നിങ്ങനെ ഏറ്റവും നല്ല പല ഗുണങ്ങളും അനുഷ്ടിക്കണമെന്നും വളരെ ശക്തമായും നിർബന്ധിക്കുന്നതുകൊണ്ട് സാമൂഹികമായി മനുഷ്യൻ ഇത്തരം യാത്രകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട് എല്ലായ്പ്പോഴും ....!
.
എന്നാൽ ലോകം മാറുന്നതിനനുസരിച്ച് ഇത്തരം യാത്രകളും പ്രഹസനമാകുന്നു ചിലർക്കെങ്കിലും ഇപ്പോൾ . ദൈവം എന്നത് പോലെ വിശ്വാസവും സ്വകാര്യമാണ് . ആരും ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല പൊതുവിൽ ഇവിടെ. പക്ഷെ ഇപ്പോൾ പലരും മറ്റുള്ളവരെ ബോധിപ്പിക്കാൻ എന്നപോലെയാണ് ഇതൊക്കെ ചെയ്യുന്നത് . ഒരുകാര്യം ചെയ്യുമ്പോൾ അത് അതിന്റെ ഉചിതമായ തരം പോലെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ചെയ്യണമെന്നില്ല . എന്നിട്ടും അങ്ങിനെ ചെയ്യുന്നത് വിശ്വസിക്കുന്നവർക്ക് ഗുണത്തേക്കാൾ ഏറെ ദോഷവുമാണ് വരുത്തി വെക്കുക എന്നും ഓർക്കുന്നത് നന്ന് ...!
.
ലഹരി വസ്തുക്കളുടെ ഉപയോഗം , മതസ്പർദ്ധയും അതിനോടനുബന്ധിച്ച അക്രമങ്ങളും വളർത്തൽ തുടങ്ങി പല ദുർഗ്ഗുണങ്ങളും വർദ്ധിച്ചു വരുന്നു ഇവിടെ ഇത്തരം ആത്മീയ യാത്രകളിൽ . ചിലരെങ്കിലും ഇതിനെ സാമൂഹികമായി അല്ലെങ്കിൽ മാനുഷികമായി കാണുന്നതിനു പകരം മതപരം മാത്രവുമാക്കുന്നു . ചിലർ ചെയ്യുന്നത് പിന്നീട് പലരും ഏറ്റെടുക്കുന്നതിനു മുൻപ് അതിനെ നിരുത്സാഹപ്പെടുതുന്നത് സമൂഹത്തിനു തന്നെ നല്ലതാകും എന്നതിനാൽ സാമൂഹിക - മത ആചാര്യന്മാർ ഇതും അടിയന്തിരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ദൈവം എന്നത് സത്യത്തെക്കാൾ വിശ്വാസമാണ് എനിക്ക് . ഇത് എന്റെ മാത്രം അഭിപ്രായവുമാണ് . ദൈവ വിശ്വാസം പൊതുവെ ഈ ഭൂമിയിലെ ഒട്ടുമിക്ക മനുഷ്യ ജാതിക്കും ഉള്ളതുമാണ് . മത - ജാതി - ദേശ വ്യത്യാസമനുസരിച്ച് വിശ്വാസത്തിന്റെ, ആചാരാനുഷ്ഠാനങ്ങളുടെ ജീവിതരീതികളുടെ അല്ലെങ്കിൽ ഭക്തിയുടെ ഒക്കെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടെങ്കിലും . ....!
.
ദൈവത്തെ ആരാധിക്കാൻ വിശ്വാസികൾക്ക് പലപ്പോഴും പല വഴികളാണ് . ഇതും വർഗ്ഗ , മത ജാതി ദേശ വ്യത്യാസമനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്നു . ദൈവത്തെ ജീവൻ പോലെ വിശ്വസിക്കുന്നവരും ജീവിതം പോലെ സ്നേഹിക്കുന്നവരും ഉണ്ട്. ദൈവമാണ് എല്ലാമെന്നും, എന്നാൽ ദൈവം എന്നൊന്നില്ല എന്ന് പറയുന്നവരും ഉണ്ട് ...!
.
വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് . അത് മറ്റുള്ളവർക്ക് അല്ലെങ്കിൽ സമൂഹത്തിന് ദോഷമുണ്ടാക്കുന്നില്ല എങ്കിൽ അതിൽ ആരും ഇടപെടേണ്ട കാര്യവുമില്ല . എങ്കിലും വിശ്വാസവും ദൈവഭയവും മനുഷ്യനെ ചിട്ടയായ ഒരു ജീവിതരീതിയും അച്ചടക്കമുള്ള ഒരു സമൂഹത്തെയും ഉണ്ടാക്കാൻ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് എന്നതിനാൽ അതെ കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു ....!
.
ദൈവത്തെ ശരണം പ്രാപിക്കാൻ മനുഷ്യൻ എപ്പോഴും ദൈവത്തിന്റെ സ്വന്തം വാസസ്ഥാനത്തേയ്ക്ക് യാത്രയാവുക പതിവാണ് . എല്ലാ മതങ്ങളും ദൈവം വസിക്കുന്നത് മനുഷ്യന്റെ മനസ്സിലാണ് എന്ന് ഊന്നി പറയുന്നുണ്ട് എങ്കിലും അത് ശ്രദ്ധിക്കാതെ മനുഷ്യൻ എപ്പോഴും ദൈവത്തെ തേടിയുള്ള യാത്രയിലുമാണ് . ചിട്ടയായ ജീവിത രീതികളോടെ വ്രതാനുഷ്ഠാനങ്ങളും ആചാര ഉപചാരങ്ങളും ഒക്കെയായി തന്നെയാണ് അത്തരം ദൈവസന്നിധിയിലേക്ക് പലപ്പോഴും മനുഷ്യൻ യാത്രയാകുന്നതും .....!
.
ഓരോ മത വിശ്വാസികൾക്കും അവരവരുടെ മതത്തിനനുസരിച്ചുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളുമുണ്ട് ഇത്തരം യാത്രകൾക്ക് .വ്യക്തമായ ചടങ്ങുകളും ജീവിതചര്യകളും ഉണ്ട് ഇവയ്ക്കോരോന്നിനും . ആരുടേയും നിർബന്ധത്താലല്ല പലപ്പോഴും മനുഷ്യൻ ഇങ്ങിനെയുള്ള തീർത്തയാത്രകൾ തുടങ്ങുന്നത് . അതുകൊണ്ട് തന്നെ അവർ വ്യക്തമായും അതിന്റെ ഉദ്ധേശശുദ്ധി മനസ്സിലാക്കി അവയെല്ലാം പാലിക്കാൻ തയ്യാറായി തന്നെയാണ് അല്ലെങ്കിൽ ആകണം ഇത്തരം യാത്രകൾക്ക് മുതിരേണ്ടതും . ഇത് അങ്ങിനെ വിശ്വസിക്കുന്നവരുടെ ജീവിതത്തെ തന്നെ നേരിട്ട് ബാധിക്കുന്നതിനാൽ സാമൂഹികമായും ഇതിന് പ്രാധാന്യവുമുണ്ട് ...!
.
ഏതു മതത്തിലായാലും , ഇത്തരം തീർത്തയാത്രകൾ ചെയ്യുന്നവർ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരോടും ദയയും കരുണയും ഉണ്ടാകണമെന്നും പിന്നെ ലഹരിവസ്തുക്കൾ വർജ്ജിക്കൽ , അക്രമങ്ങളും അനീതിയും ഒഴിവാക്കൽ , കള്ളവും ചതിയും ചെയ്യാതിരിക്കൽ എന്നിങ്ങനെ ഏറ്റവും നല്ല പല ഗുണങ്ങളും അനുഷ്ടിക്കണമെന്നും വളരെ ശക്തമായും നിർബന്ധിക്കുന്നതുകൊണ്ട് സാമൂഹികമായി മനുഷ്യൻ ഇത്തരം യാത്രകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട് എല്ലായ്പ്പോഴും ....!
.
എന്നാൽ ലോകം മാറുന്നതിനനുസരിച്ച് ഇത്തരം യാത്രകളും പ്രഹസനമാകുന്നു ചിലർക്കെങ്കിലും ഇപ്പോൾ . ദൈവം എന്നത് പോലെ വിശ്വാസവും സ്വകാര്യമാണ് . ആരും ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല പൊതുവിൽ ഇവിടെ. പക്ഷെ ഇപ്പോൾ പലരും മറ്റുള്ളവരെ ബോധിപ്പിക്കാൻ എന്നപോലെയാണ് ഇതൊക്കെ ചെയ്യുന്നത് . ഒരുകാര്യം ചെയ്യുമ്പോൾ അത് അതിന്റെ ഉചിതമായ തരം പോലെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ചെയ്യണമെന്നില്ല . എന്നിട്ടും അങ്ങിനെ ചെയ്യുന്നത് വിശ്വസിക്കുന്നവർക്ക് ഗുണത്തേക്കാൾ ഏറെ ദോഷവുമാണ് വരുത്തി വെക്കുക എന്നും ഓർക്കുന്നത് നന്ന് ...!
.
ലഹരി വസ്തുക്കളുടെ ഉപയോഗം , മതസ്പർദ്ധയും അതിനോടനുബന്ധിച്ച അക്രമങ്ങളും വളർത്തൽ തുടങ്ങി പല ദുർഗ്ഗുണങ്ങളും വർദ്ധിച്ചു വരുന്നു ഇവിടെ ഇത്തരം ആത്മീയ യാത്രകളിൽ . ചിലരെങ്കിലും ഇതിനെ സാമൂഹികമായി അല്ലെങ്കിൽ മാനുഷികമായി കാണുന്നതിനു പകരം മതപരം മാത്രവുമാക്കുന്നു . ചിലർ ചെയ്യുന്നത് പിന്നീട് പലരും ഏറ്റെടുക്കുന്നതിനു മുൻപ് അതിനെ നിരുത്സാഹപ്പെടുതുന്നത് സമൂഹത്തിനു തന്നെ നല്ലതാകും എന്നതിനാൽ സാമൂഹിക - മത ആചാര്യന്മാർ ഇതും അടിയന്തിരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, November 27, 2014
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! ( part 2 )
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! ( part 2 )
.
സമൂഹത്തിലും കുടുംബത്തിലും പുരുഷനേക്കാൾ മേധാവിത്ത്വവും ഉത്തരവാദിത്വവും പുരുഷനേക്കാൾ സ്ത്രീക്ക് തന്നെയാണെന്നും സ്ത്രീകൾ അതിനനുസരിച്ച് ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ . സ്ത്രീയെ എന്നല്ല പുരുഷനെയും ഞാൻ ബഹുമാനിക്കുന്നു ആദരിക്കുന്നു . സ്ത്രീ പുരുഷ സമത്വമല്ല സ്ത്രീക്ക് മുന്ഗണന തന്നെയാണ് സമൂഹത്തിൽ വേണ്ടത് . ശക്തവും ദൃഡവും കേട്ടുറപ്പുമുള്ള ഒരു സ്ത്രീ സമൂഹം ഉണ്ടെങ്കിൽ മാത്രമേ ഈ ലോകം നന്നാകൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . അല്ലെങ്കിൽ തന്നെ സമത്വം എന്നത് ഒരു മിഥ്യ അല്ലെങ്കിൽ സ്വപ്നം മാത്രമാണ് താനും ....!
.
വാക്കുകളിലൂടെ മാത്രം ലോകത്തെ നോക്കി കാണാതെ, നേർക്കാഴ്ചയിലേക്ക് മനസ്സെറിയുമ്പോൾ കണ്ടെത്തുന്ന പല സത്യങ്ങളുമുണ്ട് . ഉന്നതശ്രേണിയിൽ നിൽക്കുന്ന രാജ്യങ്ങളിലെ തെരുവുകളിൽ സ്ത്രീയെ എങ്ങിനെയാണ് ഉപയോഗിക്കുന്നതെന്നും മൂന്നാം ലോക രാജ്യങ്ങളിൽ സ്ത്രീകൾ എങ്ങിനെ പരിചരിക്കപ്പെടുന്നു എന്നും അറിയണമെങ്കിൽ തീർച്ചയായും അവിടങ്ങളിൽ സഞ്ചരിക്കുക തന്നെ വേണം . അവിടുത്തെ സ്ത്രീ സമൂഹത്തെ തൊട്ടറിയുക തന്നെ വേണം ..!
.
നടന്നു പോകുന്ന പെണ്ണിനെ അടുത്തുള്ള ചുമരിന്റെ മറവിലേക്ക് പിടിച്ചു കൊണ്ടുപോയി അവളുടെ പ്രതികരണം പോലും ശ്രദ്ധിക്കാതെ രണ്ടുമിനുട്ടിൽ ലൈംഗിക വേഴ്ച നടത്തി എങ്ങോട്ടോ മറഞ്ഞുപോകുന്ന പുരുഷനെ നോക്കി അവൾ ഒന്നും സംഭവി ചിട്ടില്ലാതതുപോലെ ഇട്ട വസ്ത്രത്തിൽ തന്നെ അവന്റെ രേതസ്സും തുടച്ച് യാത്ര തുടരുന്ന പെണ്ണിനേയും , ഒരു നേരത്തെ ആഹാരത്തിനുവേണ്ടി പതുവയസ്സിൽ താഴെ പ്രായമുള്ള പെണ്മകളെ വേശ്യാവൃത്തിക്ക് പറഞ്ഞയക്കുന്ന അമ്മയെയും ഈ ഭാരതത്തിനു പുറത്തും നമുക്ക് കണ്ണു നിറയെ കാണാനാകും ...!
.
ലോക ശരാശരിയിൽ ഭാരതം എല്ലാറ്റിലും മുന്നിൽ തന്നെയാണ് . കാരണം ജന സംഖ്യ കൂടുതലുള്ള രാജ്യമാണ് ഭാരതം . അതും വ്യത്യസ്തമായ സംസ്കാരവും സാമൂഹിക രീതികളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന , സാമ്പത്തികമായി ഇപ്പോഴും പുറകിൽ നിൽക്കുന്ന ഒരു രാജ്യം . അതുകൊണ്ടുതന്നെ ഇവിടെ കുറ്റകൃത്യങ്ങളുടെ തോതും ഉയർന്നു തന്നെ നിൽക്കും . അത് മാറ്റിയെടുക്കാൻ ഒത്തൊരുമിച്ചുള്ള സാമൂഹിക പ്രയത്നമാണ് വേണ്ടത് ....!
.
പ്രതിജ്ഞകളും പ്രബന്ധങ്ങളും ഉണ്ടായിട്ട് കാര്യമില്ല എന്നത് ശരിതന്നെ . അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്നിടത്താണ് കാര്യം . പക്ഷെ അങ്ങിനെയൊന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് നമുക്ക് ഉപയോഗിക്കനുള്ളതാനെന്നും ഓർമ്മിപ്പിക്കേണ്ടതും അത്യാവശ്യം തന്നെ. നിയമങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം അവ നടപ്പിലാക്കുകയും അതേകുറിച്ച് ബോധാവാന്മാരാക്കുകയും വേണ്ടതു പോലെ ...!
.
ബന്ധങ്ങളിലെ സത്യസന്തത ഓരോരുത്തരുടെയും വ്യക്തി പരമായ കാര്യമാണ് . അത് കുടുംബ ബന്ധങ്ങളായാലും സൗഹൃ ദങ്ങളായാലും സത്യസന്തത ഒരാളുടെ മാത്രം അവകാശവുമല്ല . സ്ത്രീ മറ്റൊരു പുരുഷന്റെ കൂടെപോകാൻ പാടില്ലെന്ന് ശഠിക്കുന്ന പുരുഷൻ അങ്ങിനെ ചെയ്യുന്നില്ല എന്ന് സ്ത്രീയെയും വിസ്വസിപ്പിക്കേണ്ടത് അവന്റെ കടമ തന്നെയാണ് . പക്ഷെ ഒരു കാര്യം തീർച്ചയായും പറയാൻ കഴിയുന്നതുണ്ട് . ഒരു സ്ത്രീ തെറ്റ് ചെയ്യുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അവളുടെ പുരുഷന് ഒരിക്കലും ഒഴിഞ്ഞു മാറാൻ കഴിയില്ല എന്നത്തന്നെ. ...!
.
ബന്ധങ്ങൾ ഉണ്ടാകുന്നത് മനസ്സിലാണ് . ഒരാൾ ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും അവനവനുതന്നെയാണ് . പക്ഷെ ആ ബന്ധങ്ങൾ ആത്മാർത്തതയോടെയായിരിക്കണം എന്ന് മാത്രം . ഒരു സുഹൃത്തിനെ ഉണ്ടാക്കുക എന്നതാണ് ബന്ധങ്ങളിൽ ഏറ്റവും ദുഷ്കരം . തന്നെ അറിയുന്ന ഒരു നല്ല സുഹൃത്തിനെ കണ്ടെത്തുക എന്നത് എങ്ങിനെയാണ് എളുപ്പമാവുക . എന്നാൽ ഏതൊരു പുരുഷനെയും സഹോദരനായി കാണുക എന്നത് ഏറ്റവും എളുപ്പവും . അതിനർത്ഥം ഒരിക്കലും എല്ലാവരെയും സഹോദരന്മാരായി കാണാണം എന്നല്ല തന്നെ . അത് എഴുത്തിലെ അല്ലെങ്കിൽ സംസാരത്തിലെ ഒരു ഗ്രാമീണ ശൈലി മാത്രമാണ് . ...!
.
കാലത്ത് ഒരു ഒരാളുടെ കൂടെയും ഉച്ചക്ക് മറ്റൊരാളുടെ കൂടെയും രാത്രി വേരെയോരാളുടെ കൂടയും കഴിയുക എന്നത് മനുഷ്യന് തീർച്ചയായും അഭിലഷണീയമല്ല . അത് തീർച്ചയായും മൃഗീയം തന്നെയാണ് . എന്നാൽ മൃഗങ്ങൾ പോലും ആ കുറച്ചു സമയത്തേയ്‌ക്കെങ്കിലും തന്റെ ഇണയോട് സത്യസന്തത പുലർത്തും എന്നതും സത്യം . എന്നാൽ ചില മനുഷ്യർ മനസ്സിൽ മറ്റൊരാളെ സങ്കൽപ്പിച്ചുകൊണ്ട് വേറെ ഒരാളുമായി ഇണചേരുന്നത് എങ്ങിനെയാണ് ന്യായീകരിക്കാനാവുക ...!
.
പെങ്ങളെ എന്ന് വിളിച്ചുകൊണ്ട് പുറകിലൂടെ അവളുടെ പുറകിൽ തലോടി രസിക്കുകയും മാറിൽ പിടിച്ചുല്ലസിക്കുകയും ചെയ്യുന്ന ആഭാസന്മാർ മാത്രമല്ല ആണുങ്ങൾ . എന്റെ ഏട്ടാ ( എന്റെ സഹോദരാ ) എന്ന് ഒരു സ്ത്രീ വിളിച്ചാൽ അവളെ പൊന്നുപോലെ നോക്കുന്നവർ കൂടിയാണ് . അതുകൊണ്ട് ഒരു പെണ്‍കുട്ടി അവളെ കാണുന്ന മാത്രയിൽ നോക്കുന്നവന്റെ കണ്ണിൽ തന്നെ നോക്കാനുള്ള ആർജ്ജവം കാണിക്കുകയും നോക്കുന്നവർ എത്ര പ്രായ വ്യത്യാസമുള്ള ആളായാലും അയാളെക്കൊണ്ട് എന്റെ സഹോദരീ എന്ന് അഭി സംബോധന ചെയ്യിക്കാൻ പ്രാപ്തയാകുകയും ചെയ്യുന്നിടത്ത് സ്ത്രീ അതിന്റെ പൂർണ്ണതയിൽ എത്തുകയും ഒപ്പം തന്നെ ഏതൊരു സ്ത്രീയും പൂജിതയുമാവുകയും ചെയ്യുന്നു എന്നതാണ് സത്യം .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
.
സമൂഹത്തിലും കുടുംബത്തിലും പുരുഷനേക്കാൾ മേധാവിത്ത്വവും ഉത്തരവാദിത്വവും പുരുഷനേക്കാൾ സ്ത്രീക്ക് തന്നെയാണെന്നും സ്ത്രീകൾ അതിനനുസരിച്ച് ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ . സ്ത്രീയെ എന്നല്ല പുരുഷനെയും ഞാൻ ബഹുമാനിക്കുന്നു ആദരിക്കുന്നു . സ്ത്രീ പുരുഷ സമത്വമല്ല സ്ത്രീക്ക് മുന്ഗണന തന്നെയാണ് സമൂഹത്തിൽ വേണ്ടത് . ശക്തവും ദൃഡവും കേട്ടുറപ്പുമുള്ള ഒരു സ്ത്രീ സമൂഹം ഉണ്ടെങ്കിൽ മാത്രമേ ഈ ലോകം നന്നാകൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . അല്ലെങ്കിൽ തന്നെ സമത്വം എന്നത് ഒരു മിഥ്യ അല്ലെങ്കിൽ സ്വപ്നം മാത്രമാണ് താനും ....!
.
വാക്കുകളിലൂടെ മാത്രം ലോകത്തെ നോക്കി കാണാതെ, നേർക്കാഴ്ചയിലേക്ക് മനസ്സെറിയുമ്പോൾ കണ്ടെത്തുന്ന പല സത്യങ്ങളുമുണ്ട് . ഉന്നതശ്രേണിയിൽ നിൽക്കുന്ന രാജ്യങ്ങളിലെ തെരുവുകളിൽ സ്ത്രീയെ എങ്ങിനെയാണ് ഉപയോഗിക്കുന്നതെന്നും മൂന്നാം ലോക രാജ്യങ്ങളിൽ സ്ത്രീകൾ എങ്ങിനെ പരിചരിക്കപ്പെടുന്നു എന്നും അറിയണമെങ്കിൽ തീർച്ചയായും അവിടങ്ങളിൽ സഞ്ചരിക്കുക തന്നെ വേണം . അവിടുത്തെ സ്ത്രീ സമൂഹത്തെ തൊട്ടറിയുക തന്നെ വേണം ..!
.
നടന്നു പോകുന്ന പെണ്ണിനെ അടുത്തുള്ള ചുമരിന്റെ മറവിലേക്ക് പിടിച്ചു കൊണ്ടുപോയി അവളുടെ പ്രതികരണം പോലും ശ്രദ്ധിക്കാതെ രണ്ടുമിനുട്ടിൽ ലൈംഗിക വേഴ്ച നടത്തി എങ്ങോട്ടോ മറഞ്ഞുപോകുന്ന പുരുഷനെ നോക്കി അവൾ ഒന്നും സംഭവി ചിട്ടില്ലാതതുപോലെ ഇട്ട വസ്ത്രത്തിൽ തന്നെ അവന്റെ രേതസ്സും തുടച്ച് യാത്ര തുടരുന്ന പെണ്ണിനേയും , ഒരു നേരത്തെ ആഹാരത്തിനുവേണ്ടി പതുവയസ്സിൽ താഴെ പ്രായമുള്ള പെണ്മകളെ വേശ്യാവൃത്തിക്ക് പറഞ്ഞയക്കുന്ന അമ്മയെയും ഈ ഭാരതത്തിനു പുറത്തും നമുക്ക് കണ്ണു നിറയെ കാണാനാകും ...!
.
ലോക ശരാശരിയിൽ ഭാരതം എല്ലാറ്റിലും മുന്നിൽ തന്നെയാണ് . കാരണം ജന സംഖ്യ കൂടുതലുള്ള രാജ്യമാണ് ഭാരതം . അതും വ്യത്യസ്തമായ സംസ്കാരവും സാമൂഹിക രീതികളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന , സാമ്പത്തികമായി ഇപ്പോഴും പുറകിൽ നിൽക്കുന്ന ഒരു രാജ്യം . അതുകൊണ്ടുതന്നെ ഇവിടെ കുറ്റകൃത്യങ്ങളുടെ തോതും ഉയർന്നു തന്നെ നിൽക്കും . അത് മാറ്റിയെടുക്കാൻ ഒത്തൊരുമിച്ചുള്ള സാമൂഹിക പ്രയത്നമാണ് വേണ്ടത് ....!
.
പ്രതിജ്ഞകളും പ്രബന്ധങ്ങളും ഉണ്ടായിട്ട് കാര്യമില്ല എന്നത് ശരിതന്നെ . അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്നിടത്താണ് കാര്യം . പക്ഷെ അങ്ങിനെയൊന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് നമുക്ക് ഉപയോഗിക്കനുള്ളതാനെന്നും ഓർമ്മിപ്പിക്കേണ്ടതും അത്യാവശ്യം തന്നെ. നിയമങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം അവ നടപ്പിലാക്കുകയും അതേകുറിച്ച് ബോധാവാന്മാരാക്കുകയും വേണ്ടതു പോലെ ...!
.
ബന്ധങ്ങളിലെ സത്യസന്തത ഓരോരുത്തരുടെയും വ്യക്തി പരമായ കാര്യമാണ് . അത് കുടുംബ ബന്ധങ്ങളായാലും സൗഹൃ ദങ്ങളായാലും സത്യസന്തത ഒരാളുടെ മാത്രം അവകാശവുമല്ല . സ്ത്രീ മറ്റൊരു പുരുഷന്റെ കൂടെപോകാൻ പാടില്ലെന്ന് ശഠിക്കുന്ന പുരുഷൻ അങ്ങിനെ ചെയ്യുന്നില്ല എന്ന് സ്ത്രീയെയും വിസ്വസിപ്പിക്കേണ്ടത് അവന്റെ കടമ തന്നെയാണ് . പക്ഷെ ഒരു കാര്യം തീർച്ചയായും പറയാൻ കഴിയുന്നതുണ്ട് . ഒരു സ്ത്രീ തെറ്റ് ചെയ്യുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അവളുടെ പുരുഷന് ഒരിക്കലും ഒഴിഞ്ഞു മാറാൻ കഴിയില്ല എന്നത്തന്നെ. ...!
.
ബന്ധങ്ങൾ ഉണ്ടാകുന്നത് മനസ്സിലാണ് . ഒരാൾ ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും അവനവനുതന്നെയാണ് . പക്ഷെ ആ ബന്ധങ്ങൾ ആത്മാർത്തതയോടെയായിരിക്കണം എന്ന് മാത്രം . ഒരു സുഹൃത്തിനെ ഉണ്ടാക്കുക എന്നതാണ് ബന്ധങ്ങളിൽ ഏറ്റവും ദുഷ്കരം . തന്നെ അറിയുന്ന ഒരു നല്ല സുഹൃത്തിനെ കണ്ടെത്തുക എന്നത് എങ്ങിനെയാണ് എളുപ്പമാവുക . എന്നാൽ ഏതൊരു പുരുഷനെയും സഹോദരനായി കാണുക എന്നത് ഏറ്റവും എളുപ്പവും . അതിനർത്ഥം ഒരിക്കലും എല്ലാവരെയും സഹോദരന്മാരായി കാണാണം എന്നല്ല തന്നെ . അത് എഴുത്തിലെ അല്ലെങ്കിൽ സംസാരത്തിലെ ഒരു ഗ്രാമീണ ശൈലി മാത്രമാണ് . ...!
.
കാലത്ത് ഒരു ഒരാളുടെ കൂടെയും ഉച്ചക്ക് മറ്റൊരാളുടെ കൂടെയും രാത്രി വേരെയോരാളുടെ കൂടയും കഴിയുക എന്നത് മനുഷ്യന് തീർച്ചയായും അഭിലഷണീയമല്ല . അത് തീർച്ചയായും മൃഗീയം തന്നെയാണ് . എന്നാൽ മൃഗങ്ങൾ പോലും ആ കുറച്ചു സമയത്തേയ്‌ക്കെങ്കിലും തന്റെ ഇണയോട് സത്യസന്തത പുലർത്തും എന്നതും സത്യം . എന്നാൽ ചില മനുഷ്യർ മനസ്സിൽ മറ്റൊരാളെ സങ്കൽപ്പിച്ചുകൊണ്ട് വേറെ ഒരാളുമായി ഇണചേരുന്നത് എങ്ങിനെയാണ് ന്യായീകരിക്കാനാവുക ...!
.
പെങ്ങളെ എന്ന് വിളിച്ചുകൊണ്ട് പുറകിലൂടെ അവളുടെ പുറകിൽ തലോടി രസിക്കുകയും മാറിൽ പിടിച്ചുല്ലസിക്കുകയും ചെയ്യുന്ന ആഭാസന്മാർ മാത്രമല്ല ആണുങ്ങൾ . എന്റെ ഏട്ടാ ( എന്റെ സഹോദരാ ) എന്ന് ഒരു സ്ത്രീ വിളിച്ചാൽ അവളെ പൊന്നുപോലെ നോക്കുന്നവർ കൂടിയാണ് . അതുകൊണ്ട് ഒരു പെണ്‍കുട്ടി അവളെ കാണുന്ന മാത്രയിൽ നോക്കുന്നവന്റെ കണ്ണിൽ തന്നെ നോക്കാനുള്ള ആർജ്ജവം കാണിക്കുകയും നോക്കുന്നവർ എത്ര പ്രായ വ്യത്യാസമുള്ള ആളായാലും അയാളെക്കൊണ്ട് എന്റെ സഹോദരീ എന്ന് അഭി സംബോധന ചെയ്യിക്കാൻ പ്രാപ്തയാകുകയും ചെയ്യുന്നിടത്ത് സ്ത്രീ അതിന്റെ പൂർണ്ണതയിൽ എത്തുകയും ഒപ്പം തന്നെ ഏതൊരു സ്ത്രീയും പൂജിതയുമാവുകയും ചെയ്യുന്നു എന്നതാണ് സത്യം .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
Subscribe to:
Posts (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
-
ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!! . എല്ലാവരും തിരക്കിലാണ് താന്താങ്ങളുടെ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അല്ലെങ്കിൽ മറ്റുള്ളവ...