കറുത്ത കണ്ണട ...!!!
.
അയാൾ സ്വർണ്ണം കൊണ്ടാണ് ആ കണ്ണട ഉണ്ടാക്കിയിരുന്നത് തന്നെ. ഇടത്തേക്ക് ഒന്നും, വലത്തേക്ക് ഒന്നുമായി രണ്ടു കാലുകളാണ് അതിനുണ്ടായിരുന്നത് . അതിന്റെ രണ്ടു കാലുകൾക്കും മേലെ മുത്തുകളും രത്നങ്ങളും കൊണ്ട് ചിത്രപ്പണികൾ ചെയ്ത് അലങ്കരിക്കുകയും ചെയ്തിരുന്നു അതി മനോഹരമായി . അതിന്റെ മുൻവശങ്ങളിലും അതുപോലെതന്നെ അലങ്കാരങ്ങൾ ചെയ്തിരുന്നു പ്രത്യേകമായി ...!
.
കറുത്ത ഗ്ലാസ്സുകളാണ് അയാൾ ആ കണ്ണടക്ക് വെച്ചിരുന്നത് . വെയിലേറ്റ് തന്റെ കണ്ണുകൾക്ക് വാട്ടമേൽക്കാതിരിക്കാൻ മാത്രമല്ല അങ്ങിനെ ചെയ്തിരുന്നതെന്ന് വ്യക്തം . കാരണം ആ കണ്ണട പലപ്പോഴും വെയിലിൽ മാത്രമല്ല ഉപയോഗിച്ചിരുന്നതും . കറുത്ത കണ്ണട തന്റെ കണ്ണുകളെ മറ്റുള്ളവർ കാണില്ലെന്നും , മറ്റുള്ളവരെ താൻ നോക്കുന്നത് അവർ കാണില്ലെന്നും അയാൾക്കറിയാമായിരുന്നു ...!
.
തന്റെ കണ്ണുകൾക്ക് ഒട്ടും കാഴ്ചക്കുറവുണ്ടായിരുന്നില്ലെങ്കിലും , തന്റെ കണ്ണുകൾക്ക് ഒട്ടും ഭംഗിക്കുറവുണ്ടായിരുന്നില്ലെങ്കിലും അയാൾ തന്റെ കണ്ണടയും വെച്ചാണ് എപ്പോഴും എങ്ങോട്ടും സഞ്ചരിച്ചിരുന്നത് . രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ , വീടെന്നോ തൊടിയെന്നോ വ്യത്യാസമില്ലാതെ .അകമെന്നോ പുറമെന്നോ വ്യത്യാസമില്ലാതെ ...!
.
ദൂരക്കാഴ്ചക്കും അടുത്തുള്ള കാഴ്ചക്കും അയാൾ അതെ കണ്ണടത്തന്നെ ഉപയോഗിച്ച് പോന്നു . ചിലർ കണ്ണടകൾ താഴ്ത്തി കണ്ണുകൾ മേലേയ്ക്കാക്കി ദൂരേക്ക് നോക്കും പോലെയും മറ്റുള്ളചിലർ കണ്ണടകൾ മേലേക്ക് കയറ്റി അടുത്തേക്ക് നോക്കുന്നത് പോലെയും ഒന്നുമില്ലാതെ അയാൾ എല്ലായിടത്തേക്കും ഒരുപോലെയാണ് ആ കണ്ണടക്കുള്ളിലൂടെ - അല്ല - കണ്ണടയിലൂടെ എല്ലാം നോക്കികണ്ടുകൊണ്ടിരുന്നതും ...!
.
അയാളുടെ കാഴ്ചയും , പിന്നെ അയാളുടെ മുഖത്തിന് അലങ്കാരവും ഒക്കെയായി അയാളുടെ പ്രത്യേകതയിലൊന്നുമായി ആ കണ്ണട അയാളിൽ പരിലസിക്കുമ്പോഴും പക്ഷെ അയാൾക്ക് ചെവി കേൾക്കില്ലായിരുന്നു എന്നതാണ് സത്യവും. എന്നിട്ടും അയാൾ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, May 21, 2020
താടിക്ക് മാസ്ക്കിടുന്നവർ ....!!!
താടിക്ക് മാസ്ക്കിടുന്നവർ ....!!!
.
തന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിലും ജീവിതത്തിലും ഏറെ ശ്രദ്ധാലുക്കളാണ് ഓരോ ഭാരതീയരും, അതിൽ മലയാളിയും പ്രത്യേകിച്ചും . അതുകൊണ്ടു തന്നെ, സാമൂഹികാകലം കൃത്യമായി പാലിച്ചും ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും തനിക്കില്ലെങ്കിലും മറ്റുള്ളവർക്ക് വെപ്പിച്ചും ഒക്കെ ഏറെ മുന്നോട്ടാണ് എല്ലാവരും യാത്ര. അസുഖങ്ങൾ ഏറെയും വായുവിലൂടെയും ഏറ്റവും അടുപ്പത്തിലുള്ള ശാരീരിക സ്പർശനത്തിലൂടെയും തന്നെയാണ് പകരുകയെന്നതിനാൽ കയ്യുറകളും വേണമെങ്കിൽ കാലുറകളും പിന്നെ പ്രത്യേകം പ്രത്യേകം ഡിസൈൻ ചെയ്തു പോലും മാസ്കുകളും ഒക്കെ ധാരാളമായാണ് ഉപയോഗിക്കുന്നത് . അതുപക്ഷേ മിക്കവാറും പേരും വെക്കുന്നത് മൂക്കും വായും മൂടുന്നതിനു പകരം സ്വന്തം താടിക്കാനെന്നു മാത്രം . താടിയിലൂടെയാണോ ആവോ ഇവരെല്ലാം ശ്വസിക്കുന്നത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
തന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിലും ജീവിതത്തിലും ഏറെ ശ്രദ്ധാലുക്കളാണ് ഓരോ ഭാരതീയരും, അതിൽ മലയാളിയും പ്രത്യേകിച്ചും . അതുകൊണ്ടു തന്നെ, സാമൂഹികാകലം കൃത്യമായി പാലിച്ചും ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും തനിക്കില്ലെങ്കിലും മറ്റുള്ളവർക്ക് വെപ്പിച്ചും ഒക്കെ ഏറെ മുന്നോട്ടാണ് എല്ലാവരും യാത്ര. അസുഖങ്ങൾ ഏറെയും വായുവിലൂടെയും ഏറ്റവും അടുപ്പത്തിലുള്ള ശാരീരിക സ്പർശനത്തിലൂടെയും തന്നെയാണ് പകരുകയെന്നതിനാൽ കയ്യുറകളും വേണമെങ്കിൽ കാലുറകളും പിന്നെ പ്രത്യേകം പ്രത്യേകം ഡിസൈൻ ചെയ്തു പോലും മാസ്കുകളും ഒക്കെ ധാരാളമായാണ് ഉപയോഗിക്കുന്നത് . അതുപക്ഷേ മിക്കവാറും പേരും വെക്കുന്നത് മൂക്കും വായും മൂടുന്നതിനു പകരം സ്വന്തം താടിക്കാനെന്നു മാത്രം . താടിയിലൂടെയാണോ ആവോ ഇവരെല്ലാം ശ്വസിക്കുന്നത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, May 16, 2020
പിന്നിൽ നിന്നും ....!!!
പിന്നിൽ നിന്നും ....!!!
.
കുളിച്ചു കഴിഞ്ഞ് വസ്ത്രം മാറി വന്ന് കാപ്പികുടിക്കാനിരുന്നപ്പോഴാണോർമ്മ വന്നത് കുളിക്കുമ്പോൾ കാലു നനച്ചില്ലെന്ന് . കാലു നനയ്ക്കാത്ത കുളി കുളിയല്ല എന്നതിനാൽ പ്രഭാത ഭക്ഷണം കഴിക്കാതെ ഉച്ചഭക്ഷണത്തിനിരുന്നു . കൈകഴുകിയില്ലെങ്കിലും അപ്പോൾ കാലുകൾ കഴുകാൻ പ്രത്യേകം ഓർമ്മിക്കുകയും ചെയ്തു . എന്നിട്ടും പക്ഷെ ഉച്ച ഭക്ഷണത്തിന് മധുരം വിളമ്പാതിരുന്നത് മാത്രം ഭക്ഷണം അപൂർണ്ണമാക്കുകയും ചെയ്തു ...!
.
മിനിഞ്ഞാന്ന് കണ്ട സ്വപ്നത്തിന്റെ ബാക്കി കാണാൻ വേണ്ടി ഇന്നലെയും ഇന്നും പകലുറങ്ങിയിട്ടും സ്വപ്നം പോയിട്ട് ഒരു കൂർക്കം വലിപോലും വരാതിരുന്നതുകൊണ്ട് ഉറക്കം മതിയാക്കി രാത്രിമുഴുവൻ എഴുന്നേറ്റു നടന്നു . എന്നിട്ടും സ്വപ്നം വരാത്തതിനാൽ നടത്തം നിർത്തി ഇരിക്കാമെന്നു തീരുമാനിച്ചപ്പോൾ കസേരകളെല്ലാം തലകുത്തി നിൽക്കുന്നത് കണ്ട് വീണ്ടും കിടക്കുകതന്നെ ചെയ്തു അപ്പോൾ ...!
.
മേൽക്കുപ്പായമിട്ടത് തലതിരിച്ചാണെന്നത് പുറത്തിറങ്ങിയപ്പോൾ പോലും ആരും പറയാതിരുന്നത് എന്തുകൊണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞില്ല. വീട്ടിലെത്തി കുപ്പായമൂരി നനക്കാനിട്ടപ്പോൾ തലതിരിച്ചാണ് അതുവരെയും ഇട്ടിരുന്നതെന്നു തിരിച്ചറിഞ്ഞ് , വീണ്ടും ആ കുപ്പായമിട്ട് അന്നുപോയിടത്തെല്ലാം കുപ്പായം നേരെയിട്ട് ഒന്നുകൂടി പോയിവന്നിട്ടാണ് വീണ്ടും കുപ്പായമൂരിയത് . പക്ഷെ, അപ്പോഴാണ് ശരിക്കും തിരിച്ചറിഞ്ഞത്, കുപ്പായം ഇട്ടിരുന്നത് വീണ്ടും തലതിരിച്ചുതന്നെയായിരുന്നെന്ന് ...!
.
അകത്തേക്ക് കയറി പുറത്തിറങ്ങി വീണ്ടും അകത്തേക്ക് കയറുമ്പോൾ വീട് പുറത്തു നിന്നും പൂട്ടിയിരുന്നു എന്ന് മനസ്സിലായതേ ഇല്ലായിരുന്നു . അകത്തു നിന്നും പൂട്ടി അകത്തിരുന്ന് , വീണ്ടും പുറത്തു നിന്നും പൂട്ടികഴിഞ്ഞപ്പോൾ മാത്രമാണ് സമാധാനമായതും. ഇനിയാർക്കും പുറത്തേക്കു പോകാൻ കഴിയില്ലല്ലോ എന്നത് . പക്ഷെ അകത്തേക്ക് ആർക്കും കയറാമെന്നത് മാത്രം അപ്പോഴും ആശ്വാസവുമായി ...!
.
പിന്നിൽ നിന്നും തിരിഞ്ഞ് മുന്നിലേക്കെത്തി വീണ്ടും പിന്നിലേക്ക് തിരിയുമ്പോൾ മുന്നിലേക്കെത്താതെ പിന്നിലേക്ക് തന്നെ തിരിച്ചെത്തുന്ന വഴി അപ്പോഴും കണ്ടുപിടിക്കാനാകാതെ മുന്നിൽ നിന്നും പിന്നിലേക്ക് തിരിഞ്ഞു തിരിഞ്ഞ് അയാൾ അപ്പോഴും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കുളിച്ചു കഴിഞ്ഞ് വസ്ത്രം മാറി വന്ന് കാപ്പികുടിക്കാനിരുന്നപ്പോഴാണോർമ്മ വന്നത് കുളിക്കുമ്പോൾ കാലു നനച്ചില്ലെന്ന് . കാലു നനയ്ക്കാത്ത കുളി കുളിയല്ല എന്നതിനാൽ പ്രഭാത ഭക്ഷണം കഴിക്കാതെ ഉച്ചഭക്ഷണത്തിനിരുന്നു . കൈകഴുകിയില്ലെങ്കിലും അപ്പോൾ കാലുകൾ കഴുകാൻ പ്രത്യേകം ഓർമ്മിക്കുകയും ചെയ്തു . എന്നിട്ടും പക്ഷെ ഉച്ച ഭക്ഷണത്തിന് മധുരം വിളമ്പാതിരുന്നത് മാത്രം ഭക്ഷണം അപൂർണ്ണമാക്കുകയും ചെയ്തു ...!
.
മിനിഞ്ഞാന്ന് കണ്ട സ്വപ്നത്തിന്റെ ബാക്കി കാണാൻ വേണ്ടി ഇന്നലെയും ഇന്നും പകലുറങ്ങിയിട്ടും സ്വപ്നം പോയിട്ട് ഒരു കൂർക്കം വലിപോലും വരാതിരുന്നതുകൊണ്ട് ഉറക്കം മതിയാക്കി രാത്രിമുഴുവൻ എഴുന്നേറ്റു നടന്നു . എന്നിട്ടും സ്വപ്നം വരാത്തതിനാൽ നടത്തം നിർത്തി ഇരിക്കാമെന്നു തീരുമാനിച്ചപ്പോൾ കസേരകളെല്ലാം തലകുത്തി നിൽക്കുന്നത് കണ്ട് വീണ്ടും കിടക്കുകതന്നെ ചെയ്തു അപ്പോൾ ...!
.
മേൽക്കുപ്പായമിട്ടത് തലതിരിച്ചാണെന്നത് പുറത്തിറങ്ങിയപ്പോൾ പോലും ആരും പറയാതിരുന്നത് എന്തുകൊണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞില്ല. വീട്ടിലെത്തി കുപ്പായമൂരി നനക്കാനിട്ടപ്പോൾ തലതിരിച്ചാണ് അതുവരെയും ഇട്ടിരുന്നതെന്നു തിരിച്ചറിഞ്ഞ് , വീണ്ടും ആ കുപ്പായമിട്ട് അന്നുപോയിടത്തെല്ലാം കുപ്പായം നേരെയിട്ട് ഒന്നുകൂടി പോയിവന്നിട്ടാണ് വീണ്ടും കുപ്പായമൂരിയത് . പക്ഷെ, അപ്പോഴാണ് ശരിക്കും തിരിച്ചറിഞ്ഞത്, കുപ്പായം ഇട്ടിരുന്നത് വീണ്ടും തലതിരിച്ചുതന്നെയായിരുന്നെന്ന് ...!
.
അകത്തേക്ക് കയറി പുറത്തിറങ്ങി വീണ്ടും അകത്തേക്ക് കയറുമ്പോൾ വീട് പുറത്തു നിന്നും പൂട്ടിയിരുന്നു എന്ന് മനസ്സിലായതേ ഇല്ലായിരുന്നു . അകത്തു നിന്നും പൂട്ടി അകത്തിരുന്ന് , വീണ്ടും പുറത്തു നിന്നും പൂട്ടികഴിഞ്ഞപ്പോൾ മാത്രമാണ് സമാധാനമായതും. ഇനിയാർക്കും പുറത്തേക്കു പോകാൻ കഴിയില്ലല്ലോ എന്നത് . പക്ഷെ അകത്തേക്ക് ആർക്കും കയറാമെന്നത് മാത്രം അപ്പോഴും ആശ്വാസവുമായി ...!
.
പിന്നിൽ നിന്നും തിരിഞ്ഞ് മുന്നിലേക്കെത്തി വീണ്ടും പിന്നിലേക്ക് തിരിയുമ്പോൾ മുന്നിലേക്കെത്താതെ പിന്നിലേക്ക് തന്നെ തിരിച്ചെത്തുന്ന വഴി അപ്പോഴും കണ്ടുപിടിക്കാനാകാതെ മുന്നിൽ നിന്നും പിന്നിലേക്ക് തിരിഞ്ഞു തിരിഞ്ഞ് അയാൾ അപ്പോഴും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Friday, May 15, 2020
സമ്മാനിതൻ ....!!!
സമ്മാനിതൻ ....!!!
.
ആ സമ്മാനപ്പൊതി അയാൾ ഒന്നുകൂടി തുറന്നു നോക്കിയത് പകൽ വെളിച്ചത്തിലാണ് . രാത്രിയുടെ കാഴ്ചയിൽ തന്റെ തന്നെ കണ്ണ് തന്നെത്തന്നെ തെറ്റിദ്ധരിപ്പിച്ചാലോ എന്ന് അയാൾ സ്വയം ഭയന്ന് തന്നെയാകണം അങ്ങിനെ വീണ്ടും ചെയ്തതും . മുറ്റത്തെ മരങ്ങളും ചില്ലകളും നിഴൽവിരിക്കാത്ത വെളിയിടം നോക്കി ചെന്ന് , സൂര്യപ്രകാശത്തിന്റെ നേർ രേഖയിൽത്തന്നെ നിന്ന് അയാളത് നോക്കിക്കണ്ടു . എന്നിട്ടും അത് തനിക്കുള്ളതെന്നും താനത്തിനു അർഹനെന്നും അയാൾക്ക് ലേശം പോലും തോന്നിയുമില്ല അപ്പോഴും . .....!
.
മുകളിലേക്ക് ഓരോ പടികളും കയറും തോറും താഴേക്ക് മറ്റൊരു പടികളായി ഇറങ്ങി പോകുന്ന പ്രതീതിയിലായിരുന്നു ആ ചവിട്ടുപടികളുടെ രൂപകല്പനയെന്നു അവരെപ്പോഴും പറയുമായിരുന്നു . പന്തിരുകുലത്തിലെ പാരമ്പര്യമില്ലാതെയും അങ്ങിനെ വിചിത്രമായ രൂപകല്പനകൾ ഒരുക്കാൻ ഇനിയും അവതാരങ്ങൾ ഭൂമിയിലുണ്ടെന്ന് ഉറപ്പുവരുത്തും പോലെ, കാലത്തിന്റെ വികൃതികൾ പിന്നെയും ....!
.
പകൽ വെളിച്ചത്തിന്റെ ചൂടിന് രാത്രിയേക്കാൾ തണുപ്പുണ്ടായത് ചിലപ്പോൾ അപ്പോഴും ചന്ദ്രൻ ആകാശത്തിന്റെ മറവിൽ ഒളിച്ചു നിൽക്കുന്നതിലാകാമെന്ന് അവൾ ആശ്വസിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതുമല്ലെങ്കിൽ തന്റെ കണ്ണുകളിലെ നനവ് ആകാശത്തേക്കും പടർന്നുകയറിയതിനാലാകാമെന്നും അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു, സ്വയം സമാധാനിപ്പിക്കാനെന്ന വണ്ണം പിന്നെയും പിന്നെയും ...!
.
എന്നിട്ടും പകലുകളുടെ നിറം പിന്നെയും മാറാതെ നിന്നു . മാറാതെയും പിന്നെ മായാതെയും എന്നപോലെ . രാത്രിയേക്കാൾ കറുപ്പുമാകാതെ എന്നാൽ പകലിനേക്കാൾ സ്വയം വെളുപ്പുമാകാതെ . അല്ലെങ്കിൽ തന്നെ പകലിനെങ്ങിനെയാണ് വെളുപ്പുനിറമെന്ന് അവർ ഇപ്പോഴും പറയുന്നതെന്നും മനസ്സിലാകാതെ . പിന്നെയും പിന്നെയും അവശേഷിക്കുന്ന ആദ്യത്തെ ചോദ്യം പോലെ, പകലാണോ രാത്രിയാണോ ആദ്യം ഉണ്ടായതെന്ന് ...???
.
സുരേഷ്‌കുമാർ
.
ആ സമ്മാനപ്പൊതി അയാൾ ഒന്നുകൂടി തുറന്നു നോക്കിയത് പകൽ വെളിച്ചത്തിലാണ് . രാത്രിയുടെ കാഴ്ചയിൽ തന്റെ തന്നെ കണ്ണ് തന്നെത്തന്നെ തെറ്റിദ്ധരിപ്പിച്ചാലോ എന്ന് അയാൾ സ്വയം ഭയന്ന് തന്നെയാകണം അങ്ങിനെ വീണ്ടും ചെയ്തതും . മുറ്റത്തെ മരങ്ങളും ചില്ലകളും നിഴൽവിരിക്കാത്ത വെളിയിടം നോക്കി ചെന്ന് , സൂര്യപ്രകാശത്തിന്റെ നേർ രേഖയിൽത്തന്നെ നിന്ന് അയാളത് നോക്കിക്കണ്ടു . എന്നിട്ടും അത് തനിക്കുള്ളതെന്നും താനത്തിനു അർഹനെന്നും അയാൾക്ക് ലേശം പോലും തോന്നിയുമില്ല അപ്പോഴും . .....!
.
മുകളിലേക്ക് ഓരോ പടികളും കയറും തോറും താഴേക്ക് മറ്റൊരു പടികളായി ഇറങ്ങി പോകുന്ന പ്രതീതിയിലായിരുന്നു ആ ചവിട്ടുപടികളുടെ രൂപകല്പനയെന്നു അവരെപ്പോഴും പറയുമായിരുന്നു . പന്തിരുകുലത്തിലെ പാരമ്പര്യമില്ലാതെയും അങ്ങിനെ വിചിത്രമായ രൂപകല്പനകൾ ഒരുക്കാൻ ഇനിയും അവതാരങ്ങൾ ഭൂമിയിലുണ്ടെന്ന് ഉറപ്പുവരുത്തും പോലെ, കാലത്തിന്റെ വികൃതികൾ പിന്നെയും ....!
.
പകൽ വെളിച്ചത്തിന്റെ ചൂടിന് രാത്രിയേക്കാൾ തണുപ്പുണ്ടായത് ചിലപ്പോൾ അപ്പോഴും ചന്ദ്രൻ ആകാശത്തിന്റെ മറവിൽ ഒളിച്ചു നിൽക്കുന്നതിലാകാമെന്ന് അവൾ ആശ്വസിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതുമല്ലെങ്കിൽ തന്റെ കണ്ണുകളിലെ നനവ് ആകാശത്തേക്കും പടർന്നുകയറിയതിനാലാകാമെന്നും അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു, സ്വയം സമാധാനിപ്പിക്കാനെന്ന വണ്ണം പിന്നെയും പിന്നെയും ...!
.
എന്നിട്ടും പകലുകളുടെ നിറം പിന്നെയും മാറാതെ നിന്നു . മാറാതെയും പിന്നെ മായാതെയും എന്നപോലെ . രാത്രിയേക്കാൾ കറുപ്പുമാകാതെ എന്നാൽ പകലിനേക്കാൾ സ്വയം വെളുപ്പുമാകാതെ . അല്ലെങ്കിൽ തന്നെ പകലിനെങ്ങിനെയാണ് വെളുപ്പുനിറമെന്ന് അവർ ഇപ്പോഴും പറയുന്നതെന്നും മനസ്സിലാകാതെ . പിന്നെയും പിന്നെയും അവശേഷിക്കുന്ന ആദ്യത്തെ ചോദ്യം പോലെ, പകലാണോ രാത്രിയാണോ ആദ്യം ഉണ്ടായതെന്ന് ...???
.
സുരേഷ്‌കുമാർ
Wednesday, May 13, 2020
യാത്രികൻ ...!!!
യാത്രികൻ ...!!!
.
യാത്രക്കാർക്കും ബസ്സുകൾക്കും ഒരുപോലെ നിർദ്ദേശങ്ങളുമായി ശബ്ദായമാനമായ ആ ബസ് സ്റ്റേഷനിൽ കയ്യിൽ ഒരു കുടയും ചെറിയൊരു യാത്രാബാഗുമായി അയാൾ ഓട്ടോറിക്ഷയിൽ വന്നിറങ്ങി നേരെ ചെന്നത് നിരന്തരം കൃത്യതയോടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്ന അന്വേഷണങ്ങളുടെ കൗണ്ടറിൽ തന്നെയാണ് . ആളുകൾക്ക് നിർദ്ദേശങ്ങൾ പാലിക്കാൻ സാധിക്കുമെങ്കിലും ബസ്സുകൾ എങ്ങിനെ സ്വയം നിർദ്ദേശങ്ങൾ നിവ്വഹിക്കുമെന്ന് ആലോചിക്കാൻ അയാൾ നിന്നില്ലെന്നു വേണം അപ്പോൾ അനുമാനിക്കാനും ...!
.
അവിടെ നിന്നും അനൗൺസറോട് ചോദിച്ചു മനസ്സിലാക്കി തനിക്കു കയറേണ്ട ബസ്സ് കിടക്കുന്ന ഇടത്തേക്ക് നീങ്ങുന്നതിനിടയിൽ അയാൾ വഴിയിൽ തന്റെ വാഹനത്തിലേക്ക് നടന്നു കയറുന്ന മറ്റൊരു ഡ്രൈവറോടും തനിക്കു പോകേണ്ട ബസ്സിനെക്കുറിച്ച ചോതിച്ചുറപ്പുവരുത്തുന്നുണ്ടായിരുന്നു. തന്റെ ബസ്സിനടുത്തെത്തി അതിന്റെ ബോര്ഡിലേക്കും വണ്ടിയുടെ നമ്പറിലേക്കും രണ്ടു വട്ടം നോക്കി ഉറപ്പു വരുത്തി ഉള്ളിൽ കയറിയ ശേഷം, മുന്നിൽ തന്റെ സമയം നോക്കിയിരിക്കുകയായിരുന്നു ഡ്രൈവറോടും അയാൾ അതുതന്നെയാണ് തനിക്കുള്ള വാഹനമെന്ന് ചോദിച്ചുറപ്പുവരുത്തിയിരുന്നു ഒരവസാനവട്ടമെന്ന നിലയിൽ ...!
.
യാത്രക്കാർ കയറാൻ തുടങ്ങുകമാത്രമുണ്ടായിരുന്ന ആ ബസ്സിൽ തന്റെ സൗകര്യപൂർവ്വം മുൻ കാഴ്ചകളും വശങ്ങളിലെ കാഴ്ചകളും ഒരുപോലെ കാണാൻ സൗകര്യത്തിൽ ഒരു സീറ്റ് തിരഞ്ഞെടുത്ത് കയ്യിലെ ചെറിയ ബാഗ് മടിയിൽ തന്നെ വെച്ച് , കുട വശത്തെ കമ്പിയിൽ കുളത്തിയിട്ട് അയാൾ നീണ്ടു നിവർന്ന് സൗകര്യപൂർവ്വം അവിടെ ഇരിപ്പുറപ്പിച്ചു . ഇരുന്ന ശേഷം ചുറ്റുപാടുകളും ബസ്സിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നവരെയും ഒരു ജിജ്ഞാസിയുടെ കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്തു പോന്നു ...!
.
തന്റെ തൊട്ടടുത്ത് ഇരിക്കാനായി വന്നു നിന്ന ഒരു വൃദ്ധയായ അമ്മയെയും അവരുടെ ചെറുപ്പക്കാരനായ മകനെയും അയാൾ ഗൗനിക്കാതെയിരിക്കെ, എളുപ്പത്തിൽ തന്നെ ബസ്സ് നിറയുകയും അത് അതിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് തയ്യാറാവുകയും ചെയ്തപ്പോൾ കണ്ടക്ടർ ടിക്കറ്റിനായി വന്നു നിന്നു . താനും ടിക്കറ്റ് എടുക്കേണ്ടയാൾ തന്നെയോ എന്ന് കണ്ടക്ടറോടുകൂടി ഒന്ന് ചോദിച്ചുറപ്പുവരുത്തും വണ്ണം ഒന്ന് തറപ്പിച്ചു നോക്കിയിട്ട് കയ്യിലെ ബാഗ് തുറന്ന് അതിലെ വലിയൊരു കെട്ട് നോട്ടിൽ നിന്നും ഏറ്റവും മുഷിഞ്ഞത് തിരഞ്ഞു പിടിച്ച് ഒന്നൊന്നായി കണ്ടക്ടറെ ഏൽപ്പിക്കുന്നത് തൊട്ടടുത്തുള്ളവരും അയാളെ പോലെ തന്നെ തെല്ലു നീരസത്തോടെ നോക്കിയിരിപ്പുണ്ടായിരുന്നു അപ്പോൾ. ...!
.
കയറിയപ്പോൾ മുതൽ ഉറങ്ങുന്ന ആ അമ്മയെയും അമ്മയെയോ മറ്റാരെയെങ്കിലുമോ ഗൗനിക്കാതെ കയറിയപ്പോൾ മുതൽ തന്റെ മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആ മകനെയോ തെല്ലും ശ്രദ്ധിക്കാതെ അയാൾ തന്റെ യാത്ര തുടർന്നു . ഇടയ്ക്ക് വശങ്ങളിലേക്കും പിന്നെ ചിലപ്പോൾ മുന്നിലേക്കും മാറി മാറി നോക്കി താൻ യാത്ര ചെയ്യുന്നത് ശരിയായ വഴിയിലൂടെയാണെന്നുന്ന് ഉറപ്പു വരുത്തുകയും അതാസ്വദിക്കുകയും ചെയ്യുന്നുമുണ്ടായിരുന്നു അയാളപ്പോൾ .. അതും കൂടാതെ കണ്ടക്ടറെ കാണുമ്പോഴൊക്കെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് ഇനിയെത്ര സമയമുണ്ടെന്ന് ചോദിച്ചു കൊണ്ടേയിരിക്കാനും അയാൾ മറന്നില്ല ...!
.
യാത്രയിലുടനീളം ഉണർന്നിരുന്ന് കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടേയിരുന്ന അയാൾ ഇടക്കെപ്പോഴാണ് ഒന്ന് മയങ്ങിപ്പോയതെന്ന് അയാൾക്ക് തന്നെ നിശ്ചയമില്ലായിരുന്നു . സ്റ്റാൻഡിൽ ബസ്സ് നിർത്തി എല്ലാവരും ഇറങ്ങിയിട്ടും ഇറങ്ങാതെയിരുന്നുറങ്ങുന്ന അയാളെ കണ്ടക്ടർ വന്ന് വിളിച്ചുണർത്തി, ഇറങ്ങാനുള്ള സ്ഥലമെത്തിയെന്ന് പറഞ്ഞപ്പോഴാണ് അയാൾ പക്ഷെ തിരിച്ചറിയുന്നത് അയാൾ വന്നത് അയാൾക്ക് സ്വയം യാത്ര ചെയ്യാനല്ലെന്നും അയാളെയും കൊണ്ട് യാത്രയാകേണ്ട , ആ ബസ്സിന്റെ തന്നെ യാത്രയയപ്പിനായിരുന്നെന്ന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
യാത്രക്കാർക്കും ബസ്സുകൾക്കും ഒരുപോലെ നിർദ്ദേശങ്ങളുമായി ശബ്ദായമാനമായ ആ ബസ് സ്റ്റേഷനിൽ കയ്യിൽ ഒരു കുടയും ചെറിയൊരു യാത്രാബാഗുമായി അയാൾ ഓട്ടോറിക്ഷയിൽ വന്നിറങ്ങി നേരെ ചെന്നത് നിരന്തരം കൃത്യതയോടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്ന അന്വേഷണങ്ങളുടെ കൗണ്ടറിൽ തന്നെയാണ് . ആളുകൾക്ക് നിർദ്ദേശങ്ങൾ പാലിക്കാൻ സാധിക്കുമെങ്കിലും ബസ്സുകൾ എങ്ങിനെ സ്വയം നിർദ്ദേശങ്ങൾ നിവ്വഹിക്കുമെന്ന് ആലോചിക്കാൻ അയാൾ നിന്നില്ലെന്നു വേണം അപ്പോൾ അനുമാനിക്കാനും ...!
.
അവിടെ നിന്നും അനൗൺസറോട് ചോദിച്ചു മനസ്സിലാക്കി തനിക്കു കയറേണ്ട ബസ്സ് കിടക്കുന്ന ഇടത്തേക്ക് നീങ്ങുന്നതിനിടയിൽ അയാൾ വഴിയിൽ തന്റെ വാഹനത്തിലേക്ക് നടന്നു കയറുന്ന മറ്റൊരു ഡ്രൈവറോടും തനിക്കു പോകേണ്ട ബസ്സിനെക്കുറിച്ച ചോതിച്ചുറപ്പുവരുത്തുന്നുണ്ടായിരുന്നു. തന്റെ ബസ്സിനടുത്തെത്തി അതിന്റെ ബോര്ഡിലേക്കും വണ്ടിയുടെ നമ്പറിലേക്കും രണ്ടു വട്ടം നോക്കി ഉറപ്പു വരുത്തി ഉള്ളിൽ കയറിയ ശേഷം, മുന്നിൽ തന്റെ സമയം നോക്കിയിരിക്കുകയായിരുന്നു ഡ്രൈവറോടും അയാൾ അതുതന്നെയാണ് തനിക്കുള്ള വാഹനമെന്ന് ചോദിച്ചുറപ്പുവരുത്തിയിരുന്നു ഒരവസാനവട്ടമെന്ന നിലയിൽ ...!
.
യാത്രക്കാർ കയറാൻ തുടങ്ങുകമാത്രമുണ്ടായിരുന്ന ആ ബസ്സിൽ തന്റെ സൗകര്യപൂർവ്വം മുൻ കാഴ്ചകളും വശങ്ങളിലെ കാഴ്ചകളും ഒരുപോലെ കാണാൻ സൗകര്യത്തിൽ ഒരു സീറ്റ് തിരഞ്ഞെടുത്ത് കയ്യിലെ ചെറിയ ബാഗ് മടിയിൽ തന്നെ വെച്ച് , കുട വശത്തെ കമ്പിയിൽ കുളത്തിയിട്ട് അയാൾ നീണ്ടു നിവർന്ന് സൗകര്യപൂർവ്വം അവിടെ ഇരിപ്പുറപ്പിച്ചു . ഇരുന്ന ശേഷം ചുറ്റുപാടുകളും ബസ്സിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നവരെയും ഒരു ജിജ്ഞാസിയുടെ കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്തു പോന്നു ...!
.
തന്റെ തൊട്ടടുത്ത് ഇരിക്കാനായി വന്നു നിന്ന ഒരു വൃദ്ധയായ അമ്മയെയും അവരുടെ ചെറുപ്പക്കാരനായ മകനെയും അയാൾ ഗൗനിക്കാതെയിരിക്കെ, എളുപ്പത്തിൽ തന്നെ ബസ്സ് നിറയുകയും അത് അതിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് തയ്യാറാവുകയും ചെയ്തപ്പോൾ കണ്ടക്ടർ ടിക്കറ്റിനായി വന്നു നിന്നു . താനും ടിക്കറ്റ് എടുക്കേണ്ടയാൾ തന്നെയോ എന്ന് കണ്ടക്ടറോടുകൂടി ഒന്ന് ചോദിച്ചുറപ്പുവരുത്തും വണ്ണം ഒന്ന് തറപ്പിച്ചു നോക്കിയിട്ട് കയ്യിലെ ബാഗ് തുറന്ന് അതിലെ വലിയൊരു കെട്ട് നോട്ടിൽ നിന്നും ഏറ്റവും മുഷിഞ്ഞത് തിരഞ്ഞു പിടിച്ച് ഒന്നൊന്നായി കണ്ടക്ടറെ ഏൽപ്പിക്കുന്നത് തൊട്ടടുത്തുള്ളവരും അയാളെ പോലെ തന്നെ തെല്ലു നീരസത്തോടെ നോക്കിയിരിപ്പുണ്ടായിരുന്നു അപ്പോൾ. ...!
.
കയറിയപ്പോൾ മുതൽ ഉറങ്ങുന്ന ആ അമ്മയെയും അമ്മയെയോ മറ്റാരെയെങ്കിലുമോ ഗൗനിക്കാതെ കയറിയപ്പോൾ മുതൽ തന്റെ മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആ മകനെയോ തെല്ലും ശ്രദ്ധിക്കാതെ അയാൾ തന്റെ യാത്ര തുടർന്നു . ഇടയ്ക്ക് വശങ്ങളിലേക്കും പിന്നെ ചിലപ്പോൾ മുന്നിലേക്കും മാറി മാറി നോക്കി താൻ യാത്ര ചെയ്യുന്നത് ശരിയായ വഴിയിലൂടെയാണെന്നുന്ന് ഉറപ്പു വരുത്തുകയും അതാസ്വദിക്കുകയും ചെയ്യുന്നുമുണ്ടായിരുന്നു അയാളപ്പോൾ .. അതും കൂടാതെ കണ്ടക്ടറെ കാണുമ്പോഴൊക്കെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് ഇനിയെത്ര സമയമുണ്ടെന്ന് ചോദിച്ചു കൊണ്ടേയിരിക്കാനും അയാൾ മറന്നില്ല ...!
.
യാത്രയിലുടനീളം ഉണർന്നിരുന്ന് കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടേയിരുന്ന അയാൾ ഇടക്കെപ്പോഴാണ് ഒന്ന് മയങ്ങിപ്പോയതെന്ന് അയാൾക്ക് തന്നെ നിശ്ചയമില്ലായിരുന്നു . സ്റ്റാൻഡിൽ ബസ്സ് നിർത്തി എല്ലാവരും ഇറങ്ങിയിട്ടും ഇറങ്ങാതെയിരുന്നുറങ്ങുന്ന അയാളെ കണ്ടക്ടർ വന്ന് വിളിച്ചുണർത്തി, ഇറങ്ങാനുള്ള സ്ഥലമെത്തിയെന്ന് പറഞ്ഞപ്പോഴാണ് അയാൾ പക്ഷെ തിരിച്ചറിയുന്നത് അയാൾ വന്നത് അയാൾക്ക് സ്വയം യാത്ര ചെയ്യാനല്ലെന്നും അയാളെയും കൊണ്ട് യാത്രയാകേണ്ട , ആ ബസ്സിന്റെ തന്നെ യാത്രയയപ്പിനായിരുന്നെന്ന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, May 11, 2020
അമ്മയെപോലെയാകാനൊരു കാമുകിയെ വേണം ...!!!
അമ്മയെപോലെയാകാനൊരു കാമുകിയെ വേണം ...!!!
.
ആ പത്രമാപ്പീസിന്റെ നീണ്ട വരാന്തയിലേക്ക് നടന്നു കയറുമ്പോൾ അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസമുണ്ടായിരുന്നു . ഇന്നിത് മൂന്നാമത്തെ പത്രമാപ്പീസായതുകൊണ്ടല്ല അതെന്ന് നിശ്ചയം . അതുംകൂട്ടി മൂന്നാമത്തെ പത്രത്തിലെയും എല്ലാ എഡിഷനുകളിലും ആ പരസ്യം കൊടുക്കാൻ സാധിച്ചതിലെ ചാരിതാർഥ്യം തന്നെയായിരുന്നു അതിനു കാരണമെന്നും തീർച്ച ...!
.
തന്റെ അച്ഛൻ നട്ടുവളർത്തി വലുതാക്കി, അവശേഷിക്കുന്ന ആ രണ്ടു തേക്കു മരങ്ങൾ കൂടി മുറിച്ചുവിറ്റ് ആവശ്യത്തിനുള്ള പണമുണ്ടാക്കുമ്പോഴും അയാളിൽ നിശ്ചയദാർഢ്യം തന്നെയായിരുന്നു ഉണ്ടായിരുന്നത് . ഇപ്പോഴെങ്കിലും അത് സാധിച്ചെടുക്കണമെന്ന ആവേശവും . പരിചയക്കാരിലും അപരിചിതരിലും തിരഞ്ഞു തളർന്ന ഒരുവന്റെ വിഷാദമായിരുന്നില്ല അപ്പോഴും അയാളിൽ അവശേഷിച്ചിരുന്നതും ...!
.
അകത്തു കയറി, എഴുതി തയ്യാറാക്കി കൊണ്ടുവന്ന മാറ്റർ ആരെയാണ് ഏല്പിക്കേണ്ടതെന്നു ചോദിച്ചപ്പോൾ റിസപ്ഷനിലെ പെൺകുട്ടി കാണിച്ചുകൊടുത്ത മേശക്കരുകിൽ എത്തിയ അയാൾ കുറച്ചു നേരം ഒന്നും പറയാതെ നിന്നു . മുന്നിലെ മാറാല പിടിച്ച ആ രൂപത്തിന് ഒരു പെണ്ണെന്നു പേരുനൽകാമോ എന്നുപോലും അയാൾ ചിന്തിച്ചിരുന്നോ എന്നറിയില്ലെങ്കിലും ആ ചടഞ്ഞ രൂപത്തിൽ അയാൾ സ്വയം വല്ലാതായിരുന്നു എന്നതാണ് സത്യം ...!
.
മുന്നിൽ നിൽക്കുന്ന അയാളെ കണ്ട അവർ ഇരിക്കാൻ ആവശ്യപ്പെട്ടു കാര്യം അന്വേഷിച്ചത് അയാൾ സത്യമായും കേട്ടിരുന്നില്ല . ആ ശബ്ദം അത്രയും ശുഷ്കമായിരുന്നു എന്നതുതന്നെ കാരണം . എന്നിട്ടും അയാൾ അവിടെയിരുന്നത് അവരോടുള്ള ആദരവുകൊണ്ടോ കരുണകൊണ്ടോ അല്ലായിരുന്നു. തന്റെ ആവശ്യം അത്രയും പ്രാധാന്യമേറിയതുകൊണ്ടുതന്നെ ...!
.
എഴുതിക്കൊണ്ടുവന്ന കടലാസ് അയാൾ അവരെ ഏൽപ്പിച്ച് മടിയിൽ നിന്നും പൈസയെടുക്കാൻ തുടങ്ങുന്നതിനിടയിൽ ആ രൂപം അയാളെ തീർത്തും അതിശയിപ്പിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു അപ്പോൾ. ചിലമ്പിച്ചതെങ്കിലും ആ ചിരി അയാളെ അയാളുടെ തന്നെ സ്വപനത്തിലേക്കാണുണർത്തിയതെന്നതും സത്യം . അവർ ആ കടലാസുമായി അടുത്ത ഡെസ്കിലെ അവരുടെ മാനേജരുടെ അടുത്തുചെന്ന് കാണിച്ചുകൊടുക്കുന്നത് അയാൾ കുറച്ച് ദേഷ്യത്തിൽ തന്നെയാണ് പക്ഷെ അപ്പോൾ നോക്കി നിന്നത് ...!
.
അതുമായി അവർ രണ്ടു പേരും അയാളുടെ അടുത്തെത്തി , ഇത് തന്നെയാണോ താങ്കൾക്ക് പത്രത്തിൽ കൊടുക്കേണ്ട പരസ്യം എന്ന് ചോദിച്ചത് അയാളെ ശരിക്കും കോപാകുലനാക്കി . മറ്റു രണ്ടു പ്രധാനപത്രങ്ങളിലും കൊടുത്തു കഴിഞ്ഞ ആ പരസ്യത്തിന് നിങ്ങള്ക്ക് മാത്രമായി എന്താണ് വിരോധമെന്ന മറുചോദ്യത്തിൽ മാനേജർ ഒന്നും പറയാതെ ആ കടലാസിൽ ഒപ്പിട്ടു കൊടുത്ത് അവരോട് നടപടികൾ തുടർന്നോളാൻ പറഞ്ഞ് വേഗം സ്ഥലം വിട്ടു .. എന്നിട്ടും ആ രൂപം ആ കടലാസിലേക്ക് നോക്കി വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു , മറ്റാരെയും വകവെക്കാതെ ...!
.
അതെ ചിരിയോടെ അവരാ പരസ്യം ഏറ്റെടുക്കാൻ വേണ്ട നടപടികൾ തുടരുകയും അയാളോട് പൈസ അടച്ചു വരൻ പറഞ്ഞു പറഞ്ഞയക്കുകയും ചെയ്തതൊക്കെയും അയാൾ അൽപ്പം നീരസത്തോടെയാണ് നോക്കിയിരുന്നത് . പണവുമടച്ച് രസീതുമായി അയാൾ തിരിച്ചെത്തുമ്പോഴും ആ രൂപം അയാൾ തന്റെ സ്വന്തം കൈപ്പടയിൽ എഴുതിക്കൊണ്ടു വന്ന ആ കടലാസിലേക്കും നോക്കി ഉറക്കെ ചിരിക്കുക തന്നെയായിരുന്നു . അയാളെയും നോക്കി. ...!
.
നടപടികൾ പൂർത്തിയാക്കി അയാൽ പോകാൻ തയ്യാറാകുമ്പോൾ ഒന്ന് കൂടി ആ മാറാലപിടിച്ചു ചടഞ്ഞ രൂപത്തെ അയാൾ നോക്കി നിന്നു . കടലാസുകൾ ഫയൽ ചെയ്യുന്നതിരക്കിൽ അയാളെ ശ്രദ്ധിക്കാതിരുന്ന അവർ പക്ഷെ അയാൾ നോക്കി നിൽക്കുന്നത് നോക്കാതെ തന്റെ പണികൾ തീർക്കാനുള്ള വെപ്രാളത്തിലായിരുന്നു അപ്പോൾ. എന്നിട്ട് യാത്രയാകാൻ തുടങ്ങുന്ന അയാളെ തിരിച്ചു വിളിച്ചുകൊണ്ട് ചോദിച്ചു , എനിക്ക് സമ്മതമെങ്കിൽ ....?
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ആ പത്രമാപ്പീസിന്റെ നീണ്ട വരാന്തയിലേക്ക് നടന്നു കയറുമ്പോൾ അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസമുണ്ടായിരുന്നു . ഇന്നിത് മൂന്നാമത്തെ പത്രമാപ്പീസായതുകൊണ്ടല്ല അതെന്ന് നിശ്ചയം . അതുംകൂട്ടി മൂന്നാമത്തെ പത്രത്തിലെയും എല്ലാ എഡിഷനുകളിലും ആ പരസ്യം കൊടുക്കാൻ സാധിച്ചതിലെ ചാരിതാർഥ്യം തന്നെയായിരുന്നു അതിനു കാരണമെന്നും തീർച്ച ...!
.
തന്റെ അച്ഛൻ നട്ടുവളർത്തി വലുതാക്കി, അവശേഷിക്കുന്ന ആ രണ്ടു തേക്കു മരങ്ങൾ കൂടി മുറിച്ചുവിറ്റ് ആവശ്യത്തിനുള്ള പണമുണ്ടാക്കുമ്പോഴും അയാളിൽ നിശ്ചയദാർഢ്യം തന്നെയായിരുന്നു ഉണ്ടായിരുന്നത് . ഇപ്പോഴെങ്കിലും അത് സാധിച്ചെടുക്കണമെന്ന ആവേശവും . പരിചയക്കാരിലും അപരിചിതരിലും തിരഞ്ഞു തളർന്ന ഒരുവന്റെ വിഷാദമായിരുന്നില്ല അപ്പോഴും അയാളിൽ അവശേഷിച്ചിരുന്നതും ...!
.
അകത്തു കയറി, എഴുതി തയ്യാറാക്കി കൊണ്ടുവന്ന മാറ്റർ ആരെയാണ് ഏല്പിക്കേണ്ടതെന്നു ചോദിച്ചപ്പോൾ റിസപ്ഷനിലെ പെൺകുട്ടി കാണിച്ചുകൊടുത്ത മേശക്കരുകിൽ എത്തിയ അയാൾ കുറച്ചു നേരം ഒന്നും പറയാതെ നിന്നു . മുന്നിലെ മാറാല പിടിച്ച ആ രൂപത്തിന് ഒരു പെണ്ണെന്നു പേരുനൽകാമോ എന്നുപോലും അയാൾ ചിന്തിച്ചിരുന്നോ എന്നറിയില്ലെങ്കിലും ആ ചടഞ്ഞ രൂപത്തിൽ അയാൾ സ്വയം വല്ലാതായിരുന്നു എന്നതാണ് സത്യം ...!
.
മുന്നിൽ നിൽക്കുന്ന അയാളെ കണ്ട അവർ ഇരിക്കാൻ ആവശ്യപ്പെട്ടു കാര്യം അന്വേഷിച്ചത് അയാൾ സത്യമായും കേട്ടിരുന്നില്ല . ആ ശബ്ദം അത്രയും ശുഷ്കമായിരുന്നു എന്നതുതന്നെ കാരണം . എന്നിട്ടും അയാൾ അവിടെയിരുന്നത് അവരോടുള്ള ആദരവുകൊണ്ടോ കരുണകൊണ്ടോ അല്ലായിരുന്നു. തന്റെ ആവശ്യം അത്രയും പ്രാധാന്യമേറിയതുകൊണ്ടുതന്നെ ...!
.
എഴുതിക്കൊണ്ടുവന്ന കടലാസ് അയാൾ അവരെ ഏൽപ്പിച്ച് മടിയിൽ നിന്നും പൈസയെടുക്കാൻ തുടങ്ങുന്നതിനിടയിൽ ആ രൂപം അയാളെ തീർത്തും അതിശയിപ്പിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു അപ്പോൾ. ചിലമ്പിച്ചതെങ്കിലും ആ ചിരി അയാളെ അയാളുടെ തന്നെ സ്വപനത്തിലേക്കാണുണർത്തിയതെന്നതും സത്യം . അവർ ആ കടലാസുമായി അടുത്ത ഡെസ്കിലെ അവരുടെ മാനേജരുടെ അടുത്തുചെന്ന് കാണിച്ചുകൊടുക്കുന്നത് അയാൾ കുറച്ച് ദേഷ്യത്തിൽ തന്നെയാണ് പക്ഷെ അപ്പോൾ നോക്കി നിന്നത് ...!
.
അതുമായി അവർ രണ്ടു പേരും അയാളുടെ അടുത്തെത്തി , ഇത് തന്നെയാണോ താങ്കൾക്ക് പത്രത്തിൽ കൊടുക്കേണ്ട പരസ്യം എന്ന് ചോദിച്ചത് അയാളെ ശരിക്കും കോപാകുലനാക്കി . മറ്റു രണ്ടു പ്രധാനപത്രങ്ങളിലും കൊടുത്തു കഴിഞ്ഞ ആ പരസ്യത്തിന് നിങ്ങള്ക്ക് മാത്രമായി എന്താണ് വിരോധമെന്ന മറുചോദ്യത്തിൽ മാനേജർ ഒന്നും പറയാതെ ആ കടലാസിൽ ഒപ്പിട്ടു കൊടുത്ത് അവരോട് നടപടികൾ തുടർന്നോളാൻ പറഞ്ഞ് വേഗം സ്ഥലം വിട്ടു .. എന്നിട്ടും ആ രൂപം ആ കടലാസിലേക്ക് നോക്കി വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു , മറ്റാരെയും വകവെക്കാതെ ...!
.
അതെ ചിരിയോടെ അവരാ പരസ്യം ഏറ്റെടുക്കാൻ വേണ്ട നടപടികൾ തുടരുകയും അയാളോട് പൈസ അടച്ചു വരൻ പറഞ്ഞു പറഞ്ഞയക്കുകയും ചെയ്തതൊക്കെയും അയാൾ അൽപ്പം നീരസത്തോടെയാണ് നോക്കിയിരുന്നത് . പണവുമടച്ച് രസീതുമായി അയാൾ തിരിച്ചെത്തുമ്പോഴും ആ രൂപം അയാൾ തന്റെ സ്വന്തം കൈപ്പടയിൽ എഴുതിക്കൊണ്ടു വന്ന ആ കടലാസിലേക്കും നോക്കി ഉറക്കെ ചിരിക്കുക തന്നെയായിരുന്നു . അയാളെയും നോക്കി. ...!
.
നടപടികൾ പൂർത്തിയാക്കി അയാൽ പോകാൻ തയ്യാറാകുമ്പോൾ ഒന്ന് കൂടി ആ മാറാലപിടിച്ചു ചടഞ്ഞ രൂപത്തെ അയാൾ നോക്കി നിന്നു . കടലാസുകൾ ഫയൽ ചെയ്യുന്നതിരക്കിൽ അയാളെ ശ്രദ്ധിക്കാതിരുന്ന അവർ പക്ഷെ അയാൾ നോക്കി നിൽക്കുന്നത് നോക്കാതെ തന്റെ പണികൾ തീർക്കാനുള്ള വെപ്രാളത്തിലായിരുന്നു അപ്പോൾ. എന്നിട്ട് യാത്രയാകാൻ തുടങ്ങുന്ന അയാളെ തിരിച്ചു വിളിച്ചുകൊണ്ട് ചോദിച്ചു , എനിക്ക് സമ്മതമെങ്കിൽ ....?
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, May 10, 2020
അച്ഛന്റെ ഒറ്റമുണ്ട് ...!!!
അച്ഛന്റെ ഒറ്റമുണ്ട് ...!!!
.
എപ്പോഴും ഒരൊറ്റമുണ്ടും തോളിലൊരു തോർത്തുമായാണ് അച്ഛൻ എങ്ങോട്ടും നടക്കാറുള്ളത് . പാടത്തും പറമ്പിലും തൊടിയിലും വീട്ടിലും ഒക്കെ, എന്തെങ്കിലും പണിയെടുക്കുമ്പോഴും അതല്ലെങ്കിൽ വെറുതെയിരിക്കുമ്പോഴും അച്ഛനെപ്പോഴും ആ ഒറ്റമുണ്ടായിരിക്കും ഉടുക്കുക . പിന്നെ തോളിലെ ആ ഒരു ഓരിഴ തോർത്തും . പൊടിയും മണ്ണും ചളിയുമൊക്കെയായി പലപ്പോഴും തൂവെള്ളയല്ലാതിരുന്നിട്ടും ആ തോർത്തിനൊരു മടുപ്പുണ്ടായിരുന്നില്ലെന്നതും സത്യം ...!
.
യന്ത്രശകട സാരഥിയായിരുന്ന അച്ഛന്റെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഏതെങ്കിലുമൊരു തോർത്ത് അച്ഛന്റെ കയ്യിലുണ്ടാകുമായിരുന്നു. വിശേഷാവസരങ്ങളിൽ പുറത്തേക്ക് മറ്റു ആവാശ്യങ്ങൾക്ക് പോകുമ്പോളൊഴികെ അച്ഛന്റെ ഒറ്റമുണ്ടിനൊപ്പം വെള്ള മാത്രമായ് ആ ഒരു ഒരിഴ തോർത്തും ആ തോളിലങ്ങിനെ കിടന്നു....!
.
ലുങ്കിയോ കാവിയോ ഏതെങ്കിലുമൊക്കെയാകും മിക്കവാറും ഉടുക്കുന്ന ഒറ്റമുണ്ട് . അതുമാത്രം ഒരിക്കലും വെള്ളമുണ്ടായിരുന്നില്ല, പ്രത്യേക ആവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോളൊഴികെ . പുറത്തിറങ്ങുക എന്നാൽ ദൂരെ എവിടെയെങ്കിലും പോകുമ്പോൾ എന്നത് തന്നെ വിവക്ഷ . അല്ലാതെ കവലയിലേക്കോ മറ്റോ എന്നല്ല . നാട്ടിലെ സ്വന്തമായ ഏതു സ്ഥലത്തേക്കും അച്ഛൻ പോവുക ആ ഒറ്റമുണ്ടുടുത്തുതന്നെയായിരുന്നു ...!
.
ഞങ്ങൾ എപ്പോഴും കളിയാക്കുംപോലെ , മുണ്ടിന്റെ കോന്തലകൊണ്ട് മുഖം തുടക്കാനും കൈതുടക്കാനും ജലദോഷം വരുമ്പോൾ മൂക്ക് തുടക്കാനും പെട്ടെന്ന് കിട്ടുന്ന ഭക്ഷണമെന്തെങ്കിലും കഴിക്കാൻ വൃത്തിയാക്കാൻ കൈതുടക്കാനും, ആ ഭക്ഷണം കഴിഞ്ഞു കൈകഴുകി വീണ്ടുമാ കൈതുടക്കാനും തോളിൽ ഒരു തോർത്തുണ്ടെങ്കിലും, ആ ഒറ്റമുണ്ടിന്റെ കോന്തലക്ക് തന്നെയായിരുന്നു എപ്പോഴും ഭാഗ്യം !!
.
പാലരും പറഞ്ഞുകേട്ടിട്ടുള്ള പോലെ വസ്ത്രം വെള്ളയാക്കിയത് തന്റെ ഉള്ളതും ഇല്ലായ്മയും മറ്റാരും അറിയാതിരിക്കാനാണ് എന്നപോലെയാണോ എന്നെനിക്കറിയില്ലെങ്കിലും ഉണ്ടാകുമ്പോഴും ഇല്ലാത്തപ്പോഴും അച്ഛനും എന്നുമാ ഒറ്റമുണ്ടിനെത്തന്നെയാണ് കൂടെകൂട്ടാറുള്ളത് . ഞങ്ങൾ തമാശപറയുംപോലെയല്ലാതെ ആ ശരീരത്തിലെ വിയർപ്പുതുടക്കാനും , ചിലപ്പോഴെങ്കിലും ആ കണ്ണുകളിലെ നനവുതുടക്കാനും കൂടിയായി എന്നും കൂട്ടായ ആ ,ഒറ്റമുണ്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എപ്പോഴും ഒരൊറ്റമുണ്ടും തോളിലൊരു തോർത്തുമായാണ് അച്ഛൻ എങ്ങോട്ടും നടക്കാറുള്ളത് . പാടത്തും പറമ്പിലും തൊടിയിലും വീട്ടിലും ഒക്കെ, എന്തെങ്കിലും പണിയെടുക്കുമ്പോഴും അതല്ലെങ്കിൽ വെറുതെയിരിക്കുമ്പോഴും അച്ഛനെപ്പോഴും ആ ഒറ്റമുണ്ടായിരിക്കും ഉടുക്കുക . പിന്നെ തോളിലെ ആ ഒരു ഓരിഴ തോർത്തും . പൊടിയും മണ്ണും ചളിയുമൊക്കെയായി പലപ്പോഴും തൂവെള്ളയല്ലാതിരുന്നിട്ടും ആ തോർത്തിനൊരു മടുപ്പുണ്ടായിരുന്നില്ലെന്നതും സത്യം ...!
.
യന്ത്രശകട സാരഥിയായിരുന്ന അച്ഛന്റെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഏതെങ്കിലുമൊരു തോർത്ത് അച്ഛന്റെ കയ്യിലുണ്ടാകുമായിരുന്നു. വിശേഷാവസരങ്ങളിൽ പുറത്തേക്ക് മറ്റു ആവാശ്യങ്ങൾക്ക് പോകുമ്പോളൊഴികെ അച്ഛന്റെ ഒറ്റമുണ്ടിനൊപ്പം വെള്ള മാത്രമായ് ആ ഒരു ഒരിഴ തോർത്തും ആ തോളിലങ്ങിനെ കിടന്നു....!
.
ലുങ്കിയോ കാവിയോ ഏതെങ്കിലുമൊക്കെയാകും മിക്കവാറും ഉടുക്കുന്ന ഒറ്റമുണ്ട് . അതുമാത്രം ഒരിക്കലും വെള്ളമുണ്ടായിരുന്നില്ല, പ്രത്യേക ആവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോളൊഴികെ . പുറത്തിറങ്ങുക എന്നാൽ ദൂരെ എവിടെയെങ്കിലും പോകുമ്പോൾ എന്നത് തന്നെ വിവക്ഷ . അല്ലാതെ കവലയിലേക്കോ മറ്റോ എന്നല്ല . നാട്ടിലെ സ്വന്തമായ ഏതു സ്ഥലത്തേക്കും അച്ഛൻ പോവുക ആ ഒറ്റമുണ്ടുടുത്തുതന്നെയായിരുന്നു ...!
.
ഞങ്ങൾ എപ്പോഴും കളിയാക്കുംപോലെ , മുണ്ടിന്റെ കോന്തലകൊണ്ട് മുഖം തുടക്കാനും കൈതുടക്കാനും ജലദോഷം വരുമ്പോൾ മൂക്ക് തുടക്കാനും പെട്ടെന്ന് കിട്ടുന്ന ഭക്ഷണമെന്തെങ്കിലും കഴിക്കാൻ വൃത്തിയാക്കാൻ കൈതുടക്കാനും, ആ ഭക്ഷണം കഴിഞ്ഞു കൈകഴുകി വീണ്ടുമാ കൈതുടക്കാനും തോളിൽ ഒരു തോർത്തുണ്ടെങ്കിലും, ആ ഒറ്റമുണ്ടിന്റെ കോന്തലക്ക് തന്നെയായിരുന്നു എപ്പോഴും ഭാഗ്യം !!
.
പാലരും പറഞ്ഞുകേട്ടിട്ടുള്ള പോലെ വസ്ത്രം വെള്ളയാക്കിയത് തന്റെ ഉള്ളതും ഇല്ലായ്മയും മറ്റാരും അറിയാതിരിക്കാനാണ് എന്നപോലെയാണോ എന്നെനിക്കറിയില്ലെങ്കിലും ഉണ്ടാകുമ്പോഴും ഇല്ലാത്തപ്പോഴും അച്ഛനും എന്നുമാ ഒറ്റമുണ്ടിനെത്തന്നെയാണ് കൂടെകൂട്ടാറുള്ളത് . ഞങ്ങൾ തമാശപറയുംപോലെയല്ലാതെ ആ ശരീരത്തിലെ വിയർപ്പുതുടക്കാനും , ചിലപ്പോഴെങ്കിലും ആ കണ്ണുകളിലെ നനവുതുടക്കാനും കൂടിയായി എന്നും കൂട്ടായ ആ ,ഒറ്റമുണ്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, May 9, 2020
ശരിയുടെ ശരികൾ ...!!!
ശരിയുടെ ശരികൾ ...!!!
.
എന്റെ ശരി
നിന്റെയും
നിന്റെ ശരി
എന്റെയും
ശരികളല്ലാതാകുമ്പോൾ
എങ്ങിനെയാണ്
അവർക്ക്
നമ്മുടെ ശരിയും
നമുക്ക്
അവരുടെ ശരിയും
ശരിയാവുക ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എന്റെ ശരി
നിന്റെയും
നിന്റെ ശരി
എന്റെയും
ശരികളല്ലാതാകുമ്പോൾ
എങ്ങിനെയാണ്
അവർക്ക്
നമ്മുടെ ശരിയും
നമുക്ക്
അവരുടെ ശരിയും
ശരിയാവുക ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, May 7, 2020
യാത്രയയപ്പ് ...!!!
യാത്രയയപ്പ് ...!!!
.
ജീവിതം മടുത്ത് ,
വനവാസിയാകാൻ
മൂത്തോർ ...!
.
കരഞ്ഞു
കണ്ണീർവാർത്ത്,
കാലുപിടിച്ച് ,
വരം ചോദിച്ച് ,
ഭക്തർ ...!
.
രാത്രിയിൽ
ആശ്രമമടച്ച് ,
യാത്രപറഞ്ഞ് ,
മൂത്തോർ ...!
.
കാലത്ത് വീണ്ടും
ദർശനം നൽകാൻ ,
ആശ്രമം തുറന്ന്
മൂത്തോർ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ജീവിതം മടുത്ത് ,
വനവാസിയാകാൻ
മൂത്തോർ ...!
.
കരഞ്ഞു
കണ്ണീർവാർത്ത്,
കാലുപിടിച്ച് ,
വരം ചോദിച്ച് ,
ഭക്തർ ...!
.
രാത്രിയിൽ
ആശ്രമമടച്ച് ,
യാത്രപറഞ്ഞ് ,
മൂത്തോർ ...!
.
കാലത്ത് വീണ്ടും
ദർശനം നൽകാൻ ,
ആശ്രമം തുറന്ന്
മൂത്തോർ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, May 4, 2020
മോഹപ്പശു ....!!!
മോഹപ്പശു ....!!!
.
വിഷുവിന് അച്ഛനും അമ്മയും പിന്നെ മുത്തശ്ശിയും തരുന്ന കൈനീട്ടം കൂടാതെ അപ്പുറത്തെ മാമൻമാരും അമ്മായിമാരും ഒക്കെ തരുന്ന പൈസയൊക്കെയും അമ്മുക്കുട്ടി തന്റെ കുഞ്ചിയിലിട്ടുവെക്കും . അച്ഛന്റെ കൂടെ സാധനങ്ങൾ വാങ്ങാൻ കടയിൽ പോയി വരുമ്പോൾ കിട്ടുന്ന ചില്ലറയൊക്കെ അപ്പോഴേ കൈക്കലാക്കി അതും അവൾ ആ കുഞ്ചിയിലാണ് ഇട്ടുവെക്കുക എപ്പോഴും. എന്നിട്ടവളാ കുഞ്ചി മുത്തശ്ശിടെ കട്ടിലിനുകീഴെ ആരുംകാണാതെയാണ് എടുത്തുവെക്കുക. . അതും മുത്തശ്ശിടെ പഴയ പുതപ്പുകൾക്കിടയിൽ ഒളി[പ്പിച്ചുകൊണ്ട് ...!
.
കെട്ടുകാരനുകൊടുക്കാൻ 'അമ്മ ചോദിച്ചാലോ കരണ്ടുകാരനുകൊടുക്കാൻ അച്ഛൻ ചോദിച്ചാലോ കൊടുക്കാതെ അവൾ ആ കുഞ്ചി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുവെച്ചു എന്നിട്ടവൾ എന്നും രാത്രി കിടക്കുമ്പോൾ മുത്തശ്ശിയോടവളുടെ ആഗ്രഹം പറയും. ആ കാശൊക്കെ നിറഞ്ഞാൽ അവൾക്കൊരു പശുക്കിടാവിനെ വാങ്ങണമെന്ന് . വെള്ള പുള്ളികളുള്ള ഒരു കുറുമ്പി ഉണ്ണിക്കിടാവിനെ . അതിന്റെ കഴുത്തിലൊരു മണികെട്ടണമെന്നും കാലിൽ കൊലുസിടീക്കണമെന്നും കണ്ണെഴുതി പൊട്ടുതൊടീക്കണമെന്നും അവൾ അമ്മൂമ്മയോട് ശട്ടംകെട്ടും ...!
.
. ഇടുന്ന കാശൊക്കെ എണ്ണിയെണ്ണി ആ കുഞ്ചി നിറഞ്ഞപ്പോൾ അതവൾ അച്ഛന് കൊടുത്ത് അച്ഛനെക്കൊണ്ട് അവളുടെ സ്വപ്നം പോലൊരു പശുക്കിടാവിനെത്തന്നെ വാങ്ങിപ്പിച്ചു . ഏതിനെ കാണിച്ചാലും ഇഷ്ട്ടമാകാതെ അവളുടെ ആഗ്രഹത്തിലുള്ളതിനെ തന്നെ കിട്ടാൻ . അച്ഛൻ കുറെ പാടുപെട്ടെന്ന് അമ്മയോട് പരാതിപറയുന്നത് കേട്ടിട്ടും അതൊന്നും ശ്രദ്ധിക്കാതെ അവൾ മുത്തശ്ശിയേയും കൂട്ടി പൂവാലി പശുക്കിടാവിന് മണികെട്ടാനും കൊലുസിടാനും പശുത്തൊഴുത്തിൽ പുതിയ പുല്ലുവെട്ടിയിടാനും 'അമ്മ കാണാതെ കഞ്ഞിവെള്ളത്തിൽ ചോറും കോരിയിട്ട് കൊടുക്കാനും ഓടി നടക്കുകയായിരുന്നു അവളപ്പോൾ ...!
.
അച്ഛന്റെ കയ്യിൽനിന്നും അടികിട്ടുമെന്നു പേടിപ്പിച്ചതിനാൽ കൂടെകിടത്തുന്നില്ലെന്നു സമ്മതിച്ചതൊഴിച്ചാൽ ആ പശുക്കിടാവ് എന്നും എപ്പോഴും അവരുടെ അരുമയായി ആ വീടിന്റെ അകത്തും പുറത്തുമായി ഓടിക്കളിച്ചങ്ങിനെ വളർന്നു വലുതായി . പോത്തുപോലെ എന്ന നാട്ടുവർത്തമാനം പോലെ അത് വളർന്നപ്പോൾ പിന്നെ അവളെക്കൊണ്ട് കൊണ്ടുനടക്കാൻ വയ്യാതായതിനാൽ നോട്ടമൊക്കെ അമ്മയെയും അച്ഛനെയും ഏൽപ്പിച്ചെങ്കിലും പശു തന്റേതു മാത്രമാണെന്ന് അവളവരെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടുമിരിക്കും ...!
.
പശുക്കുട്ടിയുടെ വളർച്ചക്കൊപ്പം അമ്മുക്കുട്ടിയുടെയും മുത്തശ്ശിയുടെയും സ്വപ്നങ്ങളും മെല്ലെ വളരാൻ തുടങ്ങിയിരുന്നു അപ്പോൾ . ആ പശു വലുതായി നിറയെ പശുക്കുട്ടികളെ പ്രസവിക്കുന്നതും അവയ്ക്കു കുട്ടികളുണ്ടാകുന്നതും ആ കുട്ടികളെല്ലാം വളർന്നു വലുതായി അവയ്‌ക്കൊക്കെയും കുട്ടികളുണ്ടാകുന്നതും അതിന്റെയാ കുഞ്ഞുതൊഴുത്ത് വളർന്നു വലുതായി വലിയൊരു ഗോകുലംതന്നെയാകുന്നതും ... അങ്ങിനെയങ്ങിനെ .. ഒടുവിൽ ഏറ്റവും മികച്ച കുട്ടിയുണ്ടാകാൻ മൃഗാശുപത്രീന്ന് ഡോക്ടറെ കൊണ്ടുവന്ന് കുത്തിവെപ്പെടുപ്പിക്കാമെന്ന് തീരുമാനിച്ച് അതിനു മുതിർന്നപ്പോഴാണറിയുന്നത് അതൊരു മച്ചിപ്പശുവാണെന്ന് ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
--
.
വിഷുവിന് അച്ഛനും അമ്മയും പിന്നെ മുത്തശ്ശിയും തരുന്ന കൈനീട്ടം കൂടാതെ അപ്പുറത്തെ മാമൻമാരും അമ്മായിമാരും ഒക്കെ തരുന്ന പൈസയൊക്കെയും അമ്മുക്കുട്ടി തന്റെ കുഞ്ചിയിലിട്ടുവെക്കും . അച്ഛന്റെ കൂടെ സാധനങ്ങൾ വാങ്ങാൻ കടയിൽ പോയി വരുമ്പോൾ കിട്ടുന്ന ചില്ലറയൊക്കെ അപ്പോഴേ കൈക്കലാക്കി അതും അവൾ ആ കുഞ്ചിയിലാണ് ഇട്ടുവെക്കുക എപ്പോഴും. എന്നിട്ടവളാ കുഞ്ചി മുത്തശ്ശിടെ കട്ടിലിനുകീഴെ ആരുംകാണാതെയാണ് എടുത്തുവെക്കുക. . അതും മുത്തശ്ശിടെ പഴയ പുതപ്പുകൾക്കിടയിൽ ഒളി[പ്പിച്ചുകൊണ്ട് ...!
.
കെട്ടുകാരനുകൊടുക്കാൻ 'അമ്മ ചോദിച്ചാലോ കരണ്ടുകാരനുകൊടുക്കാൻ അച്ഛൻ ചോദിച്ചാലോ കൊടുക്കാതെ അവൾ ആ കുഞ്ചി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുവെച്ചു എന്നിട്ടവൾ എന്നും രാത്രി കിടക്കുമ്പോൾ മുത്തശ്ശിയോടവളുടെ ആഗ്രഹം പറയും. ആ കാശൊക്കെ നിറഞ്ഞാൽ അവൾക്കൊരു പശുക്കിടാവിനെ വാങ്ങണമെന്ന് . വെള്ള പുള്ളികളുള്ള ഒരു കുറുമ്പി ഉണ്ണിക്കിടാവിനെ . അതിന്റെ കഴുത്തിലൊരു മണികെട്ടണമെന്നും കാലിൽ കൊലുസിടീക്കണമെന്നും കണ്ണെഴുതി പൊട്ടുതൊടീക്കണമെന്നും അവൾ അമ്മൂമ്മയോട് ശട്ടംകെട്ടും ...!
.
. ഇടുന്ന കാശൊക്കെ എണ്ണിയെണ്ണി ആ കുഞ്ചി നിറഞ്ഞപ്പോൾ അതവൾ അച്ഛന് കൊടുത്ത് അച്ഛനെക്കൊണ്ട് അവളുടെ സ്വപ്നം പോലൊരു പശുക്കിടാവിനെത്തന്നെ വാങ്ങിപ്പിച്ചു . ഏതിനെ കാണിച്ചാലും ഇഷ്ട്ടമാകാതെ അവളുടെ ആഗ്രഹത്തിലുള്ളതിനെ തന്നെ കിട്ടാൻ . അച്ഛൻ കുറെ പാടുപെട്ടെന്ന് അമ്മയോട് പരാതിപറയുന്നത് കേട്ടിട്ടും അതൊന്നും ശ്രദ്ധിക്കാതെ അവൾ മുത്തശ്ശിയേയും കൂട്ടി പൂവാലി പശുക്കിടാവിന് മണികെട്ടാനും കൊലുസിടാനും പശുത്തൊഴുത്തിൽ പുതിയ പുല്ലുവെട്ടിയിടാനും 'അമ്മ കാണാതെ കഞ്ഞിവെള്ളത്തിൽ ചോറും കോരിയിട്ട് കൊടുക്കാനും ഓടി നടക്കുകയായിരുന്നു അവളപ്പോൾ ...!
.
അച്ഛന്റെ കയ്യിൽനിന്നും അടികിട്ടുമെന്നു പേടിപ്പിച്ചതിനാൽ കൂടെകിടത്തുന്നില്ലെന്നു സമ്മതിച്ചതൊഴിച്ചാൽ ആ പശുക്കിടാവ് എന്നും എപ്പോഴും അവരുടെ അരുമയായി ആ വീടിന്റെ അകത്തും പുറത്തുമായി ഓടിക്കളിച്ചങ്ങിനെ വളർന്നു വലുതായി . പോത്തുപോലെ എന്ന നാട്ടുവർത്തമാനം പോലെ അത് വളർന്നപ്പോൾ പിന്നെ അവളെക്കൊണ്ട് കൊണ്ടുനടക്കാൻ വയ്യാതായതിനാൽ നോട്ടമൊക്കെ അമ്മയെയും അച്ഛനെയും ഏൽപ്പിച്ചെങ്കിലും പശു തന്റേതു മാത്രമാണെന്ന് അവളവരെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടുമിരിക്കും ...!
.
പശുക്കുട്ടിയുടെ വളർച്ചക്കൊപ്പം അമ്മുക്കുട്ടിയുടെയും മുത്തശ്ശിയുടെയും സ്വപ്നങ്ങളും മെല്ലെ വളരാൻ തുടങ്ങിയിരുന്നു അപ്പോൾ . ആ പശു വലുതായി നിറയെ പശുക്കുട്ടികളെ പ്രസവിക്കുന്നതും അവയ്ക്കു കുട്ടികളുണ്ടാകുന്നതും ആ കുട്ടികളെല്ലാം വളർന്നു വലുതായി അവയ്‌ക്കൊക്കെയും കുട്ടികളുണ്ടാകുന്നതും അതിന്റെയാ കുഞ്ഞുതൊഴുത്ത് വളർന്നു വലുതായി വലിയൊരു ഗോകുലംതന്നെയാകുന്നതും ... അങ്ങിനെയങ്ങിനെ .. ഒടുവിൽ ഏറ്റവും മികച്ച കുട്ടിയുണ്ടാകാൻ മൃഗാശുപത്രീന്ന് ഡോക്ടറെ കൊണ്ടുവന്ന് കുത്തിവെപ്പെടുപ്പിക്കാമെന്ന് തീരുമാനിച്ച് അതിനു മുതിർന്നപ്പോഴാണറിയുന്നത് അതൊരു മച്ചിപ്പശുവാണെന്ന് ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
--
Thursday, April 30, 2020
ആത്മാർഥത എന്നത് ...!!!
ആത്മാർഥത എന്നത് ...!!!
.
ആത്മാർഥത എന്നത്
മുറ്റത്ത്
നാട്ടുനനച്ച് വളമിട്ടുവളർത്തി
വലുതാക്കിയ
തേൻവരിക്ക പ്ലാവിൽ വിരിയുന്ന
കണിവെക്കാൻ പാകത്തിലുള്ള
മനോഹരമായ
ഒരു ചക്കപോലെയുമാണ് ...!
.
പ്ലാവ് ഒരു കല്പവൃക്ഷവും
ചക്കയുടെ
മുള്ളുതൊട്ട് മടലുവരെ
എല്ലാം
ഉപയോഗിക്കാവുന്നതുമാണെങ്കിലും
ഉള്ളിൽ ചുളയുണ്ടോ എന്നറിയാൻ
മുറിച്ചുനോക്കുക തന്നെവേണം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ആത്മാർഥത എന്നത്
മുറ്റത്ത്
നാട്ടുനനച്ച് വളമിട്ടുവളർത്തി
വലുതാക്കിയ
തേൻവരിക്ക പ്ലാവിൽ വിരിയുന്ന
കണിവെക്കാൻ പാകത്തിലുള്ള
മനോഹരമായ
ഒരു ചക്കപോലെയുമാണ് ...!
.
പ്ലാവ് ഒരു കല്പവൃക്ഷവും
ചക്കയുടെ
മുള്ളുതൊട്ട് മടലുവരെ
എല്ലാം
ഉപയോഗിക്കാവുന്നതുമാണെങ്കിലും
ഉള്ളിൽ ചുളയുണ്ടോ എന്നറിയാൻ
മുറിച്ചുനോക്കുക തന്നെവേണം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, April 27, 2020
മണികെട്ടാനുള്ള എലികൾ ...!!!
മണികെട്ടാനുള്ള എലികൾ ...!!!
.
എന്റെവീട്ടിലെ തട്ടിന്പുറത്തെ മുറിയാണ് എന്റേത് . ആ മുറിയിലാണ് ഞാൻ എപ്പോഴും കിടക്കാറുള്ളതും . . വീടുണ്ടാക്കിയ കാലം തൊട്ടേ ഞാൻ അവിടെത്തന്നെയാണ് എന്നും താമസിക്കുന്നത് . ഞാൻ നാട്ടിലുള്ളപ്പോഴും നാട്ടിലില്ലാത്തപ്പോഴും ആ മുറി എന്റേതുമാത്രമായി തുടരുകയും ചെയ്തുപോന്നിരുന്നു, വ്യത്യാസമില്ലാതെ . പക്ഷെ അക്കുറിയത്തെ ദീർഘയാത്ര കഴിഞ്ഞ് ഞാൻ എത്തിയപ്പോൾ കഥയാകെ മാറിയിരുന്നു തികച്ചും ...!
.
വീട്ടിൽ ആരുമില്ലെങ്കിൽ മുന്നിലെ വീട്ടിലാണ് താക്കോൽ കൊടുത്തേൽപ്പിക്കാറുള്ളത് എപ്പോഴും . അക്കുറിയും അവിടുന്ന് താക്കോൽവാങ്ങി വീടുതുറന്ന് അകത്തുകയറി എന്റെ മുറിയിൽ കയറിയ ഉടനെ തന്നെ എനിക്കാ മണമടിച്ചു തുടങ്ങിയിരുന്നു എന്റെ മുറിയിൽ മറ്റാരോ കൂടി കയറിയിരിക്കുന്നു എന്ന് . ആരുമില്ലാത്ത വീട്ടിൽ എങ്ങിനെ ഒരാൾ എന്റെ മുറിയിൽ കയറിയെന്നത് എനിക്കത്ഭുതമായെങ്കിലും അതാരെന്നു കണ്ടെത്താൻ തന്നെ ഞാൻ തീരുമാനിച്ചുറച്ച് ഉടനെത്തന്നെ തിരച്ചിൽ തുടങ്ങി ....!
.
സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തിയപ്പോൾ കയറിയത് ആളല്ല മറ്റെന്തോ ആണെന്ന് ഉറപ്പിച്ചു . തിരച്ചിൽ പക്ഷെ തുടരുക തന്നെ ചെയ്തു . പകലും രാത്രിയും മുക്കിലും മൂലയിലും താഴെയും മേലെയും മാറി മാറി തിരഞ്ഞിട്ടും ഒന്നും കാണാതെ തത്ക്കാലം തിരച്ചിൽ നിർത്തി കിടന്നുറങ്ങാൻ തീരുമാനിച്ച് കിടക്കുമ്പോഴാണ് മെല്ലെ ആ ശബ്ദം കേട്ടത് . വേഗം ലൈറ്റ് ഇട്ട് തിരഞ്ഞപ്പോഴാണ് ഇരുട്ടിൽ തിളങ്ങുന്ന ആ നാളുകണ്ണുകൾ എന്നെ തന്നെ തുറിച്ചുനോക്കിക്കൊണ്ട് അലമാരയുടെ മുകളിലെ മൂലയിൽ പതുങ്ങിയിരിക്കുന്നത് കണ്ടത് ...!
.
എലികളെ അല്ലെങ്കിലേ എനിക്ക് പേടിയായതിനാൽ അവയെ എങ്ങിനെയും പുറത്തുചാടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. വടിയും കമ്പും കോലുമെല്ലാം എടുത്ത് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും എലികൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എന്നെയും പിന്നാലെ കൂട്ടി പാഞ്ഞു നടന്നതല്ലാതെ ഫലമൊന്നുമുണ്ടായില്ല എന്നതായിരുന്നു ഫലം . . ഒടുവിൽ ക്ഷീണിച്ച ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ ആ നാലു കണ്ണുകൾ അപ്പോഴും അതെ മൂലയിൽ തന്നെ എന്നെയും നോക്കിയിരിപ്പുണ്ടായിരുന്നു. !
.
എലിയെ കൊല്ലാൻ ഇല്ലം ചുടാനൊന്നും മിനക്കെടാതെ അവയെ എങ്ങിനെ തുരത്താം എന്ന് കൂട്ടുകാരിൽ വമ്പുകാരുമായൊക്കെ ഗൂഡാലോചന നടത്തിയെങ്കിലും വിഷം വെക്കലും കെണി വെക്കലും തൊട്ട് പൂച്ചയെ വളർത്തൽ വരെയെത്തി നിർദ്ദേശങ്ങൾ എന്നല്ലാതെ അവയെ പിടിക്കാനുള്ള നൂതന മാർഗങ്ങളൊന്നും ആരിൽ നിന്നും ഉരുത്തിരിഞ്ഞു വരാത്തതിനാൽ ഞാൻ വിഷണ്ണ വദനനായി വീണ്ടും ഉറങ്ങാൻ കിടന്നു ...!
.
ആ ഉറക്കത്തിലാണ് എലിക്കൊരു മണി കെട്ടാമെന്ന പഴുപഴഞ്ചൻ ആശയം തന്നെ മനസ്സിലാരോ പൊടിതട്ടി എടുത്തുവെച്ചത് . യുറേക്കാ എന്ന് അലറിവിളിച്ച് ഓടി നാട്ടുകാരുടെ മുന്നിൽ തുണിയില്ലാതെ നിൽക്കാൻ വയ്യാത്തതുകൊണ്ട് ആശയം ഉള്ളിൽത്തന്നെ ഉറപ്പിച്ച് അതിനുള്ള പണികൾ തുടങ്ങി വേഗം . സാധാരണയിൽ പൂച്ചക്കാര് മണികെട്ടും എന്ന് എലികളൊക്കെ തലപുകക്കുമ്പോൾ ആ എലികൾക്കെങ്ങിനെ മണികെട്ടുമെന്ന എന്റെ ചിന്തക്ക് തന്നെയാണ് അതീവ പ്രാധാന്യമെന്ന് എനിക്കുതന്നെ തെല്ലൊരഭിമാനത്തോടെ തോന്നുകയും ചെയ്തു അപ്പോൾ . ...!
.
എങ്ങിനെയാണ് തന്റെ ആശയം വിജയകരമായി നടപ്പിലാക്കുക എന്നത് പിന്നാലെക്കുള്ള ചിന്തക്ക് വിട്ട് മണിയും കെട്ടി തന്നെ മുന്നിലൂടെ ഓടി നടക്കാൻ വയ്യാതെ എങ്ങോട്ടെങ്കിലും ഒളിച്ചോടുന്ന എലികളുടെ രൂപം മനസ്സിൽ കണ്ട് ചിരിച്ചുപോയതും, ഉടനെത്തന്നെ കവലയിലെ കടയിൽ പോയി ആ നാളുകണ്ണുകളുടെ ഉടമസ്ഥരായ എലികളുടെ രൂപം മനസ്സിൽ വരച്ചുകൂട്ടി അവക്ക് പാകമായ നാല് മാണിയും കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ സമയം ഉച്ചയായിരുന്നത് എന്റെ കുറ്റമായിരുന്നില്ല സത്യത്തിൽ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എന്റെവീട്ടിലെ തട്ടിന്പുറത്തെ മുറിയാണ് എന്റേത് . ആ മുറിയിലാണ് ഞാൻ എപ്പോഴും കിടക്കാറുള്ളതും . . വീടുണ്ടാക്കിയ കാലം തൊട്ടേ ഞാൻ അവിടെത്തന്നെയാണ് എന്നും താമസിക്കുന്നത് . ഞാൻ നാട്ടിലുള്ളപ്പോഴും നാട്ടിലില്ലാത്തപ്പോഴും ആ മുറി എന്റേതുമാത്രമായി തുടരുകയും ചെയ്തുപോന്നിരുന്നു, വ്യത്യാസമില്ലാതെ . പക്ഷെ അക്കുറിയത്തെ ദീർഘയാത്ര കഴിഞ്ഞ് ഞാൻ എത്തിയപ്പോൾ കഥയാകെ മാറിയിരുന്നു തികച്ചും ...!
.
വീട്ടിൽ ആരുമില്ലെങ്കിൽ മുന്നിലെ വീട്ടിലാണ് താക്കോൽ കൊടുത്തേൽപ്പിക്കാറുള്ളത് എപ്പോഴും . അക്കുറിയും അവിടുന്ന് താക്കോൽവാങ്ങി വീടുതുറന്ന് അകത്തുകയറി എന്റെ മുറിയിൽ കയറിയ ഉടനെ തന്നെ എനിക്കാ മണമടിച്ചു തുടങ്ങിയിരുന്നു എന്റെ മുറിയിൽ മറ്റാരോ കൂടി കയറിയിരിക്കുന്നു എന്ന് . ആരുമില്ലാത്ത വീട്ടിൽ എങ്ങിനെ ഒരാൾ എന്റെ മുറിയിൽ കയറിയെന്നത് എനിക്കത്ഭുതമായെങ്കിലും അതാരെന്നു കണ്ടെത്താൻ തന്നെ ഞാൻ തീരുമാനിച്ചുറച്ച് ഉടനെത്തന്നെ തിരച്ചിൽ തുടങ്ങി ....!
.
സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തിയപ്പോൾ കയറിയത് ആളല്ല മറ്റെന്തോ ആണെന്ന് ഉറപ്പിച്ചു . തിരച്ചിൽ പക്ഷെ തുടരുക തന്നെ ചെയ്തു . പകലും രാത്രിയും മുക്കിലും മൂലയിലും താഴെയും മേലെയും മാറി മാറി തിരഞ്ഞിട്ടും ഒന്നും കാണാതെ തത്ക്കാലം തിരച്ചിൽ നിർത്തി കിടന്നുറങ്ങാൻ തീരുമാനിച്ച് കിടക്കുമ്പോഴാണ് മെല്ലെ ആ ശബ്ദം കേട്ടത് . വേഗം ലൈറ്റ് ഇട്ട് തിരഞ്ഞപ്പോഴാണ് ഇരുട്ടിൽ തിളങ്ങുന്ന ആ നാളുകണ്ണുകൾ എന്നെ തന്നെ തുറിച്ചുനോക്കിക്കൊണ്ട് അലമാരയുടെ മുകളിലെ മൂലയിൽ പതുങ്ങിയിരിക്കുന്നത് കണ്ടത് ...!
.
എലികളെ അല്ലെങ്കിലേ എനിക്ക് പേടിയായതിനാൽ അവയെ എങ്ങിനെയും പുറത്തുചാടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. വടിയും കമ്പും കോലുമെല്ലാം എടുത്ത് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും എലികൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എന്നെയും പിന്നാലെ കൂട്ടി പാഞ്ഞു നടന്നതല്ലാതെ ഫലമൊന്നുമുണ്ടായില്ല എന്നതായിരുന്നു ഫലം . . ഒടുവിൽ ക്ഷീണിച്ച ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ ആ നാലു കണ്ണുകൾ അപ്പോഴും അതെ മൂലയിൽ തന്നെ എന്നെയും നോക്കിയിരിപ്പുണ്ടായിരുന്നു. !
.
എലിയെ കൊല്ലാൻ ഇല്ലം ചുടാനൊന്നും മിനക്കെടാതെ അവയെ എങ്ങിനെ തുരത്താം എന്ന് കൂട്ടുകാരിൽ വമ്പുകാരുമായൊക്കെ ഗൂഡാലോചന നടത്തിയെങ്കിലും വിഷം വെക്കലും കെണി വെക്കലും തൊട്ട് പൂച്ചയെ വളർത്തൽ വരെയെത്തി നിർദ്ദേശങ്ങൾ എന്നല്ലാതെ അവയെ പിടിക്കാനുള്ള നൂതന മാർഗങ്ങളൊന്നും ആരിൽ നിന്നും ഉരുത്തിരിഞ്ഞു വരാത്തതിനാൽ ഞാൻ വിഷണ്ണ വദനനായി വീണ്ടും ഉറങ്ങാൻ കിടന്നു ...!
.
ആ ഉറക്കത്തിലാണ് എലിക്കൊരു മണി കെട്ടാമെന്ന പഴുപഴഞ്ചൻ ആശയം തന്നെ മനസ്സിലാരോ പൊടിതട്ടി എടുത്തുവെച്ചത് . യുറേക്കാ എന്ന് അലറിവിളിച്ച് ഓടി നാട്ടുകാരുടെ മുന്നിൽ തുണിയില്ലാതെ നിൽക്കാൻ വയ്യാത്തതുകൊണ്ട് ആശയം ഉള്ളിൽത്തന്നെ ഉറപ്പിച്ച് അതിനുള്ള പണികൾ തുടങ്ങി വേഗം . സാധാരണയിൽ പൂച്ചക്കാര് മണികെട്ടും എന്ന് എലികളൊക്കെ തലപുകക്കുമ്പോൾ ആ എലികൾക്കെങ്ങിനെ മണികെട്ടുമെന്ന എന്റെ ചിന്തക്ക് തന്നെയാണ് അതീവ പ്രാധാന്യമെന്ന് എനിക്കുതന്നെ തെല്ലൊരഭിമാനത്തോടെ തോന്നുകയും ചെയ്തു അപ്പോൾ . ...!
.
എങ്ങിനെയാണ് തന്റെ ആശയം വിജയകരമായി നടപ്പിലാക്കുക എന്നത് പിന്നാലെക്കുള്ള ചിന്തക്ക് വിട്ട് മണിയും കെട്ടി തന്നെ മുന്നിലൂടെ ഓടി നടക്കാൻ വയ്യാതെ എങ്ങോട്ടെങ്കിലും ഒളിച്ചോടുന്ന എലികളുടെ രൂപം മനസ്സിൽ കണ്ട് ചിരിച്ചുപോയതും, ഉടനെത്തന്നെ കവലയിലെ കടയിൽ പോയി ആ നാളുകണ്ണുകളുടെ ഉടമസ്ഥരായ എലികളുടെ രൂപം മനസ്സിൽ വരച്ചുകൂട്ടി അവക്ക് പാകമായ നാല് മാണിയും കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ സമയം ഉച്ചയായിരുന്നത് എന്റെ കുറ്റമായിരുന്നില്ല സത്യത്തിൽ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, April 25, 2020
ഞാൻ , എന്നെ തേടുമ്പോൾ ...!!!
ഞാൻ , എന്നെ തേടുമ്പോൾ ...!!!
.
ഒന്നിനും ഏതിനും സമയമില്ലാതിരുന്ന എനിക്കിപ്പോൾ എല്ലാറ്റിനും ആവശ്യത്തിലധികം സമയമുണ്ടായിട്ടും പിന്നെയും സമയത്ത് കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരുന്നത് അത്ഭുതമായാണ് അപ്പോൾ തോന്നിയത് . അതല്ലെങ്കിൽ എന്തും എപ്പോൾ വേണമെങ്കിലും ചെയ്യാമെന്ന ഒരു പ്രത്യേക അവസ്ഥ എല്ലാറ്റിനെയും സമയവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു മറ്റൊരു വിധത്തിൽ ...!
.
എണീക്കുന്നതും ഉറങ്ങുന്നതും കുളിക്കുന്നതും കഴിക്കുന്നതും ഒക്കെ എപ്പോഴും ആകാമെന്നിരിക്കെ അത് എല്ലാം വല്ലപ്പോഴും കൂടിയാകുന്നു എന്നത് വല്ലാതെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. എപ്പോൾ വേണമെങ്കിലും എന്തുമാകാമെന്ന ആശ്ചര്യകരമായ അവസ്ഥ . അങ്ങിനെയൊരു ഉച്ചസമയത്ത് , കാലത്തെ ഉറക്കമുണർന്നെണീറ്റപ്പോൾ പതിവുപോലുള്ള ആ പുഞ്ചിരിയുമായതാ മൂപ്പർ എന്നെയും നോക്കി എന്റെ മുന്നിലിരുന്ന് TV കാണുന്നു ....!
.
മൂപ്പർ എന്തെ വന്നിട്ടും എന്നെ വിളിക്കാഞ്ഞത് എന്ന ചിന്തയോടെ കണ്ണും തിരുമ്മി എണീറ്റപ്പോൾ എന്റെ കയ്യുംപിടിച്ച് നേരെ അടുക്കളയിലേക്കാണ് മൂപ്പർ കൊണ്ടുപോയതെന്നെ . എന്നിട്ട് ഒരു കാപ്പിയുണ്ടാക്കിക്കൊടുക്കാൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണ് ഒന്നുകൂടി തള്ളിത്തുറന്നു പോയി .. ഞങ്ങളൊന്നിച്ച് എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ കഴിക്കാറുണ്ടെങ്കിലും എന്റെകൈകൊണ്ട് ഇന്നുവരെ ഞാൻ ഒന്നും ഉണ്ടാക്കിക്കൊടുക്കാത്തതുകൊണ്ട് ഒരു വിഷമത്തോടെയും ...!
.
തള്ളിയ കണ്ണ് അകത്തേക്കടപ്പിച്ച് എന്നെ മൂപ്പർ തള്ളിനീക്കിയപ്പോൾ ഞാൻ ചായക്കുള്ള പാത്രം വെച്ച് പാലൊഴിച്ചു തിളപ്പിച്ച തുടങ്ങി . ആ സമയം ഞാൻ വായിച്ചു മടക്കിവെച്ചിരുന്ന ഒരു പുസ്തകം മറിച്ചുനോക്കി എന്റെ കൂടെ നിന്നിരുന്ന മൂപ്പർക്ക് ആ പുസ്തകം ഇഷ്ട്ടമായെന്ന് തോന്നി . " The Perfect Mother". ഒരു നവജാത ശിശുവിനെ കാണാതാകുന്ന, ഒരമ്മയുടെയും അവരുടെ കുറച്ചു കൂട്ടുകാരുടെയും ജീവിതകഥ പറയുന്ന ആ പുസ്തകം ജീവിതത്തിന്റെ മറ്റൊരു നേർചിത്രമാണ് പോലും ...!
.
മറ്റൊരു സാധനവും ഉണ്ടാക്കാൻ അറിയാത്ത എനിക്ക് ചായ മോശമില്ലാതെ ഉണ്ടാക്കാൻ കഴിയുന്നതുകൊണ്ട് അതുണ്ടാക്കി മൂപ്പർക്ക് കൊടുക്കാൻ ഒട്ടും മടിയുണ്ടായിരുന്നില്ല. പക്ഷെ ഇക്കണക്കിന് മൂപ്പർ ഭക്ഷണവും കൂടി കഴിക്കാമെന്നു പറഞ്ഞാൽ പെട്ടുപോകുമല്ലോ എന്ന വേവലാതിയോടെ ഞങ്ങൾക്കുള്ള ചായയുമായി പുറത്തേക്ക് നടക്കുമ്പോൾ മൂപ്പർ അതിനിടക്ക് അടുക്കളയിലുണ്ടായിരുന്ന പഴയ കുറച്ചു ബിസ്കറ്റും തപ്പിയെടുത്തിരുന്നു കൂടെ കഴിക്കാൻ ....!
.
TV യും കണ്ട് ചായയും കുടിച്ചിരിക്കുമ്പോൾ ഈ പ്രത്യേക വരവിന്റെ ഉദ്ദേശ്യം ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരിറക്ക് ചായ ആസ്വദിച്ചിറക്കിക്കൊണ്ട് മൂപ്പരൊന്ന് പൊട്ടിച്ചിരിച്ചു അപ്പോൾ . എന്നിട്ടു പറഞ്ഞു , ആളും ആരവവും നിറഞ്ഞ തന്റെ ശ്രീലകങ്ങളിപ്പോൾ ശൂന്യമല്ലേ . അപ്പൊ ഇഷ്ട്ടം പോലെ സമയമുണ്ടല്ലോ . അതുകൊണ്ടാണ് കുറച്ചു സമയം നിന്റെ കൂടെയിരിക്കാൻ വരാമെന്നു തോന്നിയതെന്ന് ....!
.
അപ്പോഴാണ് ഞാനും അതാലോചിച്ചത് . അവനവനിൽ തന്നെയുള്ള സത്യത്തെ തേടി, അവനവനിൽ തന്നെയുള്ള ദൈവത്തെ തേടി , അത് തിരിച്ചറിയാതെ അന്തം വിട്ട് തമ്മിൽ തല്ലും കൊലവിളിയുമായി അവനവന്റെ കർമ്മം ചെയ്യാതെ അവനവന്റെ ധർമ്മം കാക്കാതെ ആരാധനാലയങ്ങൾ തോറും കയറിയിറങ്ങിയിരുന്ന ഭക്തലക്ഷങ്ങൾ ഇപ്പോൾ എവിടെ പോയെന്ന് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒന്നിനും ഏതിനും സമയമില്ലാതിരുന്ന എനിക്കിപ്പോൾ എല്ലാറ്റിനും ആവശ്യത്തിലധികം സമയമുണ്ടായിട്ടും പിന്നെയും സമയത്ത് കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരുന്നത് അത്ഭുതമായാണ് അപ്പോൾ തോന്നിയത് . അതല്ലെങ്കിൽ എന്തും എപ്പോൾ വേണമെങ്കിലും ചെയ്യാമെന്ന ഒരു പ്രത്യേക അവസ്ഥ എല്ലാറ്റിനെയും സമയവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു മറ്റൊരു വിധത്തിൽ ...!
.
എണീക്കുന്നതും ഉറങ്ങുന്നതും കുളിക്കുന്നതും കഴിക്കുന്നതും ഒക്കെ എപ്പോഴും ആകാമെന്നിരിക്കെ അത് എല്ലാം വല്ലപ്പോഴും കൂടിയാകുന്നു എന്നത് വല്ലാതെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. എപ്പോൾ വേണമെങ്കിലും എന്തുമാകാമെന്ന ആശ്ചര്യകരമായ അവസ്ഥ . അങ്ങിനെയൊരു ഉച്ചസമയത്ത് , കാലത്തെ ഉറക്കമുണർന്നെണീറ്റപ്പോൾ പതിവുപോലുള്ള ആ പുഞ്ചിരിയുമായതാ മൂപ്പർ എന്നെയും നോക്കി എന്റെ മുന്നിലിരുന്ന് TV കാണുന്നു ....!
.
മൂപ്പർ എന്തെ വന്നിട്ടും എന്നെ വിളിക്കാഞ്ഞത് എന്ന ചിന്തയോടെ കണ്ണും തിരുമ്മി എണീറ്റപ്പോൾ എന്റെ കയ്യുംപിടിച്ച് നേരെ അടുക്കളയിലേക്കാണ് മൂപ്പർ കൊണ്ടുപോയതെന്നെ . എന്നിട്ട് ഒരു കാപ്പിയുണ്ടാക്കിക്കൊടുക്കാൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണ് ഒന്നുകൂടി തള്ളിത്തുറന്നു പോയി .. ഞങ്ങളൊന്നിച്ച് എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ കഴിക്കാറുണ്ടെങ്കിലും എന്റെകൈകൊണ്ട് ഇന്നുവരെ ഞാൻ ഒന്നും ഉണ്ടാക്കിക്കൊടുക്കാത്തതുകൊണ്ട് ഒരു വിഷമത്തോടെയും ...!
.
തള്ളിയ കണ്ണ് അകത്തേക്കടപ്പിച്ച് എന്നെ മൂപ്പർ തള്ളിനീക്കിയപ്പോൾ ഞാൻ ചായക്കുള്ള പാത്രം വെച്ച് പാലൊഴിച്ചു തിളപ്പിച്ച തുടങ്ങി . ആ സമയം ഞാൻ വായിച്ചു മടക്കിവെച്ചിരുന്ന ഒരു പുസ്തകം മറിച്ചുനോക്കി എന്റെ കൂടെ നിന്നിരുന്ന മൂപ്പർക്ക് ആ പുസ്തകം ഇഷ്ട്ടമായെന്ന് തോന്നി . " The Perfect Mother". ഒരു നവജാത ശിശുവിനെ കാണാതാകുന്ന, ഒരമ്മയുടെയും അവരുടെ കുറച്ചു കൂട്ടുകാരുടെയും ജീവിതകഥ പറയുന്ന ആ പുസ്തകം ജീവിതത്തിന്റെ മറ്റൊരു നേർചിത്രമാണ് പോലും ...!
.
മറ്റൊരു സാധനവും ഉണ്ടാക്കാൻ അറിയാത്ത എനിക്ക് ചായ മോശമില്ലാതെ ഉണ്ടാക്കാൻ കഴിയുന്നതുകൊണ്ട് അതുണ്ടാക്കി മൂപ്പർക്ക് കൊടുക്കാൻ ഒട്ടും മടിയുണ്ടായിരുന്നില്ല. പക്ഷെ ഇക്കണക്കിന് മൂപ്പർ ഭക്ഷണവും കൂടി കഴിക്കാമെന്നു പറഞ്ഞാൽ പെട്ടുപോകുമല്ലോ എന്ന വേവലാതിയോടെ ഞങ്ങൾക്കുള്ള ചായയുമായി പുറത്തേക്ക് നടക്കുമ്പോൾ മൂപ്പർ അതിനിടക്ക് അടുക്കളയിലുണ്ടായിരുന്ന പഴയ കുറച്ചു ബിസ്കറ്റും തപ്പിയെടുത്തിരുന്നു കൂടെ കഴിക്കാൻ ....!
.
TV യും കണ്ട് ചായയും കുടിച്ചിരിക്കുമ്പോൾ ഈ പ്രത്യേക വരവിന്റെ ഉദ്ദേശ്യം ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരിറക്ക് ചായ ആസ്വദിച്ചിറക്കിക്കൊണ്ട് മൂപ്പരൊന്ന് പൊട്ടിച്ചിരിച്ചു അപ്പോൾ . എന്നിട്ടു പറഞ്ഞു , ആളും ആരവവും നിറഞ്ഞ തന്റെ ശ്രീലകങ്ങളിപ്പോൾ ശൂന്യമല്ലേ . അപ്പൊ ഇഷ്ട്ടം പോലെ സമയമുണ്ടല്ലോ . അതുകൊണ്ടാണ് കുറച്ചു സമയം നിന്റെ കൂടെയിരിക്കാൻ വരാമെന്നു തോന്നിയതെന്ന് ....!
.
അപ്പോഴാണ് ഞാനും അതാലോചിച്ചത് . അവനവനിൽ തന്നെയുള്ള സത്യത്തെ തേടി, അവനവനിൽ തന്നെയുള്ള ദൈവത്തെ തേടി , അത് തിരിച്ചറിയാതെ അന്തം വിട്ട് തമ്മിൽ തല്ലും കൊലവിളിയുമായി അവനവന്റെ കർമ്മം ചെയ്യാതെ അവനവന്റെ ധർമ്മം കാക്കാതെ ആരാധനാലയങ്ങൾ തോറും കയറിയിറങ്ങിയിരുന്ന ഭക്തലക്ഷങ്ങൾ ഇപ്പോൾ എവിടെ പോയെന്ന് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, April 22, 2020
ബന്ധങ്ങളിലെ ബന്ധങ്ങൾ ...!!!
ബന്ധങ്ങളിലെ ബന്ധങ്ങൾ ...!!!
.
എന്റെ ഭാര്യയുടെ
ഇളയ മകളുടെ
മൂത്ത ജേഷ്ഠന്റെ
നേരേതാഴെയുള്ള
അനിയത്തിയുടെ
സ്വന്തം അമ്മയുടെ
നേർ സഹോദരന്റെ
ഒരേയൊരു അളിയന്റെ
അമ്മായിയച്ഛന്റെ
മൂത്ത മകളുടെ
സ്വന്തം ഭർത്താവിന്റെ
ആരായിവരും
ഈ ഞാൻ ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എന്റെ ഭാര്യയുടെ
ഇളയ മകളുടെ
മൂത്ത ജേഷ്ഠന്റെ
നേരേതാഴെയുള്ള
അനിയത്തിയുടെ
സ്വന്തം അമ്മയുടെ
നേർ സഹോദരന്റെ
ഒരേയൊരു അളിയന്റെ
അമ്മായിയച്ഛന്റെ
മൂത്ത മകളുടെ
സ്വന്തം ഭർത്താവിന്റെ
ആരായിവരും
ഈ ഞാൻ ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, April 21, 2020
ഒന്നാം - ദിവസത്തെ കണക്ക് ...!!!
ഒന്നാം - ദിവസത്തെ കണക്ക് ...!!!
.
ഒന്നാം ദിവസത്തെയും രണ്ടാം ദിവസത്തെയും കണക്കുകൾ ഒന്നിച്ചുകൂട്ടി മൂന്നാം ദിവസത്തേക്ക് മാറ്റിവെച്ച് അതെടുത്ത് നാലാം ദിവസം ഗുണിച്ചുനോക്കുമ്പോൾ കിട്ടുന്ന ഉത്തരത്തിൽനിന്നും അഞ്ചാം ദിവസത്തെ കണക്ക് കുറച്ചാൽ ആറാം ദിവസത്തെയും എട്ടാം ദിവസത്തെയും കണക്കുകൾ കിട്ടുമെന്നാണ് അദ്ദേഹം പൊതുവിൽ ചുരുക്കി പറഞ്ഞതിന്റെ സാരം എന്നുമാത്രം എനിക്ക് മനസ്സിലായതേയില്ല അപ്പോഴൊന്നും ...!
.
എടുത്തുവെക്കാനും കൂട്ടി വെക്കാനും കയ്യിലൊന്നുമില്ലാത്തവന്റെ ത്വരയാകാം കണക്കിൽ ഇപ്പോഴും മോശമാകാൻ കാരണമെന്ന് താൻ അവിടെ പറഞ്ഞത് മാത്രം അവരാരും അപ്പോൾ അംഗീകരിച്ചില്ലെങ്കിലും അവരുടെ മുഖത്തെ ആ ഭാവമാറ്റം തന്നോട് അതിൽ എതിർപ്പില്ല എന്നുതന്നെയായിരുന്നു എന്നും താൻ മനസ്സിലാക്കിയിരുന്നു ...!
.
കൂട്ടാനും കുറക്കാനും അറിയാതെയാണെങ്കിലും ഗുണിക്കാൻ നന്നായി അറിയുന്നതുകൊണ്ട് കണക്കിൽ താൻ അത്ര മോശമൊന്നുമല്ലെന്ന ശരിയായ ഒരു ധാരണയും തനിക്കുണ്ടായത് അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം . അല്ലെങ്കിൽ തന്നെ കൂട്ടിയും കുറച്ചും ഹരിച്ചും കഴിഞ്ഞാൽ അതൊക്കെയും പരസ്പരം ഗുണിക്കാതെ ശരിയായ ഒരു ഉത്തരം കിട്ടില്ലെന്ന് ആർക്കാണ് ഇപ്പോൾ അറിഞ്ഞുകൂടാത്തതും ...!
.
കൂട്ടിയ കണക്കും കൂട്ടാത്ത കണക്കും തട്ടിച്ചും മുട്ടിച്ചും തിരിച്ചും മറിച്ചും ചാഞ്ഞും ചരിഞ്ഞും നോക്കാൻ, നോക്കിയതും നോക്കാത്തതും ശരിയാണോന്നുനോക്കാനും നോക്കിയവരെ നോക്കാനും നോക്കാത്തവരെ നോക്കാനും അങ്ങുന്നും ഇങ്ങുന്നും എങ്ങുന്നും ആളുകൾ കൂട്ടത്തോടെയും ഒറ്റക്കും രാത്രിയും പകലും അനുമതിയോടെയും അനുമതിയില്ലാതെയും വന്നുപോകുന്നതും സ്വാഭാവികം ...!
.
പുസ്തകത്തിലെഴുതിയും കാൽക്കുലേറ്ററിൽ കൂട്ടിയും മനക്കണക്ക് ചെയ്തും കൈവിരലുകളും കാൽ വിരലുകളും കൂട്ടിച്ചേർത്തും അവരോടു ചോദിച്ചും ഇവരോട് ചോദിച്ചും പിന്നെ ചോദിക്കാതെയും ആരോടും പറയാതെയും , പറഞ്ഞും ഒടിവിലെത്തുമ്പോൾ ഏഴാം ദിവസത്തെയും ഒമ്പതാം ദിവസത്തെയും കണക്കുകൾ കാണാനുമില്ല ... ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒന്നാം ദിവസത്തെയും രണ്ടാം ദിവസത്തെയും കണക്കുകൾ ഒന്നിച്ചുകൂട്ടി മൂന്നാം ദിവസത്തേക്ക് മാറ്റിവെച്ച് അതെടുത്ത് നാലാം ദിവസം ഗുണിച്ചുനോക്കുമ്പോൾ കിട്ടുന്ന ഉത്തരത്തിൽനിന്നും അഞ്ചാം ദിവസത്തെ കണക്ക് കുറച്ചാൽ ആറാം ദിവസത്തെയും എട്ടാം ദിവസത്തെയും കണക്കുകൾ കിട്ടുമെന്നാണ് അദ്ദേഹം പൊതുവിൽ ചുരുക്കി പറഞ്ഞതിന്റെ സാരം എന്നുമാത്രം എനിക്ക് മനസ്സിലായതേയില്ല അപ്പോഴൊന്നും ...!
.
എടുത്തുവെക്കാനും കൂട്ടി വെക്കാനും കയ്യിലൊന്നുമില്ലാത്തവന്റെ ത്വരയാകാം കണക്കിൽ ഇപ്പോഴും മോശമാകാൻ കാരണമെന്ന് താൻ അവിടെ പറഞ്ഞത് മാത്രം അവരാരും അപ്പോൾ അംഗീകരിച്ചില്ലെങ്കിലും അവരുടെ മുഖത്തെ ആ ഭാവമാറ്റം തന്നോട് അതിൽ എതിർപ്പില്ല എന്നുതന്നെയായിരുന്നു എന്നും താൻ മനസ്സിലാക്കിയിരുന്നു ...!
.
കൂട്ടാനും കുറക്കാനും അറിയാതെയാണെങ്കിലും ഗുണിക്കാൻ നന്നായി അറിയുന്നതുകൊണ്ട് കണക്കിൽ താൻ അത്ര മോശമൊന്നുമല്ലെന്ന ശരിയായ ഒരു ധാരണയും തനിക്കുണ്ടായത് അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം . അല്ലെങ്കിൽ തന്നെ കൂട്ടിയും കുറച്ചും ഹരിച്ചും കഴിഞ്ഞാൽ അതൊക്കെയും പരസ്പരം ഗുണിക്കാതെ ശരിയായ ഒരു ഉത്തരം കിട്ടില്ലെന്ന് ആർക്കാണ് ഇപ്പോൾ അറിഞ്ഞുകൂടാത്തതും ...!
.
കൂട്ടിയ കണക്കും കൂട്ടാത്ത കണക്കും തട്ടിച്ചും മുട്ടിച്ചും തിരിച്ചും മറിച്ചും ചാഞ്ഞും ചരിഞ്ഞും നോക്കാൻ, നോക്കിയതും നോക്കാത്തതും ശരിയാണോന്നുനോക്കാനും നോക്കിയവരെ നോക്കാനും നോക്കാത്തവരെ നോക്കാനും അങ്ങുന്നും ഇങ്ങുന്നും എങ്ങുന്നും ആളുകൾ കൂട്ടത്തോടെയും ഒറ്റക്കും രാത്രിയും പകലും അനുമതിയോടെയും അനുമതിയില്ലാതെയും വന്നുപോകുന്നതും സ്വാഭാവികം ...!
.
പുസ്തകത്തിലെഴുതിയും കാൽക്കുലേറ്ററിൽ കൂട്ടിയും മനക്കണക്ക് ചെയ്തും കൈവിരലുകളും കാൽ വിരലുകളും കൂട്ടിച്ചേർത്തും അവരോടു ചോദിച്ചും ഇവരോട് ചോദിച്ചും പിന്നെ ചോദിക്കാതെയും ആരോടും പറയാതെയും , പറഞ്ഞും ഒടിവിലെത്തുമ്പോൾ ഏഴാം ദിവസത്തെയും ഒമ്പതാം ദിവസത്തെയും കണക്കുകൾ കാണാനുമില്ല ... ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, April 18, 2020
മുത്തശ്ശിയും കൊച്ചുമോളും ... !!!
മുത്തശ്ശിയും കൊച്ചുമോളും ... !!!
.
നിറയെ മന്ദാരപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കുന്നിന്മുകളിലെ ആ പഴകി ദ്രവിച്ച ഒറ്റമുറി ഓലപ്പുരയിലാണ് ആ മുതുമുത്തശ്ശിയും അവരുടെ ഒരു കൊച്ചു മാലാഖയെപ്പോലുള്ള നാലുവയസ്സുകാരി കൊച്ചുമോളും ഏറെ പ്രയാസത്തോടെ ജീവിച്ചിരുന്നത് . അമ്മയും അച്ഛനും നേരത്തെ മരിച്ചുപോയ ആ പെൺകുട്ടിയെ മുത്തശ്ശി എടുത്തുവളർത്തുന്നതായിരുന്നു ഏറെ സ്നേഹത്തോടെ ...!
.
മുറ്റം നിറയെ നട്ടുവളർത്തുന്ന വെളുത്ത മന്ദാരപ്പൂക്കൾ കൊണ്ട് മാലകോർത്ത് താഴെ ചന്തയിൽകൊണ്ടുപോയി വിൽക്കുകയായിരുന്നു അവരുടെ ഒരു പ്രധാന വരുമാനമാർഗം . എന്നും വസന്തമുണ്ടാകണേയെന്ന പ്രാർത്ഥനയോടെ ആ കൊച്ചുമോളും മുത്തശ്ശിയും മന്ദാരച്ചെടികളെയെല്ലാം ഏറെ അരുമയോടെയാണ് നട്ടുനനച്ച് വളമിട്ട് ആടുമാടുകൾ തിന്നുനശിപ്പിക്കാതെ നോക്കി വളർത്തിയിരുന്നത് ...!
.
ഏറെ സ്വാദുള്ള മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ അറിയാവുന്ന മുത്തശ്ശി പറ്റുമ്പോഴെല്ലാം അവയും ഉണ്ടാക്കി ചന്തയിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു . നാവിൽ കൊതിയൂറുന്ന രുചിയോടെ വിവിധങ്ങളായ പലഹാരങ്ങൾ ഏറെ ശ്രദ്ധയോടെ മുത്തശ്ശി ഉണ്ടാക്കുമായിരുന്നു സാധിക്കുമ്പോഴെല്ലാം . അരിപൊടിക്കാനും ശർക്കര കുറുക്കാനും ഒക്കെ കൊച്ചുമോളാണ് മുത്തശ്ശിയെ സഹായിക്കാറുള്ളത് . ചന്ത ദിവസങ്ങളിൽ നല്ല കച്ചവടം കിട്ടുമെങ്കിലും എല്ലായ്‌പ്പോഴുമൊന്നും അവയുണ്ടാക്കാൻ മുത്തശ്ശിക്ക് സാധിക്കുമായിരുന്നില്ല ...!
.
നിറമുള്ള നൂലുകൾകൊണ്ട് മനോഹരമായ കുഞ്ഞുടുപ്പുകളുണ്ടാക്കാനും മുത്തശ്ശിക്ക് പ്രത്യേക മിടുക്കായിരുന്നു . വിവിധങ്ങളായ നിറങ്ങളുള്ള നൂലുകൾകോർത്ത് പ്രത്യേകതകളുള്ള ബട്ടണുകളും അലുക്കുകളും തൊങ്ങലുകളും ഒക്കെ തുന്നിപ്പിടിപ്പിച്ച് മുത്തശ്ശിയുണ്ടാക്കുന്ന കുഞ്ഞുടുപ്പുകൾക്ക് വലിയ ഖ്യാതിയുമായിരുന്നു ആ ഗ്രാമത്തിൽ എല്ലായിടത്തും . ...!
.
അന്നന്നത്തെ വിൽപ്പനക്കുള്ള വസ്തുക്കളുമായി മുത്തശ്ശിയും കൊച്ചുമോളും ഒന്നിച്ചാണ് ഗ്രാമച്ചന്തയിലേക്ക് പോവുക . അവർക്കായി ഉണ്ടാക്കുന്ന ഭക്ഷണവും പൊതിഞ്ഞെടുത്ത് രണ്ടുപേരുംകൂടി ചന്തയുടെ ഓരോരത്തിരുന്ന് വില്പനനടത്തി കിട്ടുന്ന കാശുകൊണ്ട് പിറ്റേന്നത്തേക്കുള്ള സാധങ്ങളും വാങ്ങി തിരിച്ചുപോരുകയാണ് എപ്പോഴും പതിവ് . ...!
.
ഉണ്ടാക്കാൻ സഹായിക്കുന്നതും എടുത്തുവെക്കുന്നതും വിൽക്കുന്നതും ഒക്കെയും അവൾതന്നെയായിട്ടും ഒരിക്കൽപോലും പൊടിഞ്ഞുപോകുന്ന മധുരപലഹാര പൊടിപോലും സ്വയം തിന്നാതെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളായിട്ടും ഏറെ ആഗ്രഹമുണ്ടായിട്ടും ആ കുഞ്ഞുടുപ്പുകളിലൊന്നുപോലും സ്വയമിടാൻ കൊതിക്കാതെ , നീളമുള്ള മനോഹരമായ മുടിയുണ്ടായിട്ടും കൊഴിഞ്ഞു വീഴുന്ന ഒരു മന്ദാരപ്പൂപോലും സ്വയം തലയിൽ ചൂടാൻ ശ്രമിക്കാതെ ,മുത്തശ്ശിക്കൊപ്പം ആ കൊച്ചുമോളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
നിറയെ മന്ദാരപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കുന്നിന്മുകളിലെ ആ പഴകി ദ്രവിച്ച ഒറ്റമുറി ഓലപ്പുരയിലാണ് ആ മുതുമുത്തശ്ശിയും അവരുടെ ഒരു കൊച്ചു മാലാഖയെപ്പോലുള്ള നാലുവയസ്സുകാരി കൊച്ചുമോളും ഏറെ പ്രയാസത്തോടെ ജീവിച്ചിരുന്നത് . അമ്മയും അച്ഛനും നേരത്തെ മരിച്ചുപോയ ആ പെൺകുട്ടിയെ മുത്തശ്ശി എടുത്തുവളർത്തുന്നതായിരുന്നു ഏറെ സ്നേഹത്തോടെ ...!
.
മുറ്റം നിറയെ നട്ടുവളർത്തുന്ന വെളുത്ത മന്ദാരപ്പൂക്കൾ കൊണ്ട് മാലകോർത്ത് താഴെ ചന്തയിൽകൊണ്ടുപോയി വിൽക്കുകയായിരുന്നു അവരുടെ ഒരു പ്രധാന വരുമാനമാർഗം . എന്നും വസന്തമുണ്ടാകണേയെന്ന പ്രാർത്ഥനയോടെ ആ കൊച്ചുമോളും മുത്തശ്ശിയും മന്ദാരച്ചെടികളെയെല്ലാം ഏറെ അരുമയോടെയാണ് നട്ടുനനച്ച് വളമിട്ട് ആടുമാടുകൾ തിന്നുനശിപ്പിക്കാതെ നോക്കി വളർത്തിയിരുന്നത് ...!
.
ഏറെ സ്വാദുള്ള മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ അറിയാവുന്ന മുത്തശ്ശി പറ്റുമ്പോഴെല്ലാം അവയും ഉണ്ടാക്കി ചന്തയിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു . നാവിൽ കൊതിയൂറുന്ന രുചിയോടെ വിവിധങ്ങളായ പലഹാരങ്ങൾ ഏറെ ശ്രദ്ധയോടെ മുത്തശ്ശി ഉണ്ടാക്കുമായിരുന്നു സാധിക്കുമ്പോഴെല്ലാം . അരിപൊടിക്കാനും ശർക്കര കുറുക്കാനും ഒക്കെ കൊച്ചുമോളാണ് മുത്തശ്ശിയെ സഹായിക്കാറുള്ളത് . ചന്ത ദിവസങ്ങളിൽ നല്ല കച്ചവടം കിട്ടുമെങ്കിലും എല്ലായ്‌പ്പോഴുമൊന്നും അവയുണ്ടാക്കാൻ മുത്തശ്ശിക്ക് സാധിക്കുമായിരുന്നില്ല ...!
.
നിറമുള്ള നൂലുകൾകൊണ്ട് മനോഹരമായ കുഞ്ഞുടുപ്പുകളുണ്ടാക്കാനും മുത്തശ്ശിക്ക് പ്രത്യേക മിടുക്കായിരുന്നു . വിവിധങ്ങളായ നിറങ്ങളുള്ള നൂലുകൾകോർത്ത് പ്രത്യേകതകളുള്ള ബട്ടണുകളും അലുക്കുകളും തൊങ്ങലുകളും ഒക്കെ തുന്നിപ്പിടിപ്പിച്ച് മുത്തശ്ശിയുണ്ടാക്കുന്ന കുഞ്ഞുടുപ്പുകൾക്ക് വലിയ ഖ്യാതിയുമായിരുന്നു ആ ഗ്രാമത്തിൽ എല്ലായിടത്തും . ...!
.
അന്നന്നത്തെ വിൽപ്പനക്കുള്ള വസ്തുക്കളുമായി മുത്തശ്ശിയും കൊച്ചുമോളും ഒന്നിച്ചാണ് ഗ്രാമച്ചന്തയിലേക്ക് പോവുക . അവർക്കായി ഉണ്ടാക്കുന്ന ഭക്ഷണവും പൊതിഞ്ഞെടുത്ത് രണ്ടുപേരുംകൂടി ചന്തയുടെ ഓരോരത്തിരുന്ന് വില്പനനടത്തി കിട്ടുന്ന കാശുകൊണ്ട് പിറ്റേന്നത്തേക്കുള്ള സാധങ്ങളും വാങ്ങി തിരിച്ചുപോരുകയാണ് എപ്പോഴും പതിവ് . ...!
.
ഉണ്ടാക്കാൻ സഹായിക്കുന്നതും എടുത്തുവെക്കുന്നതും വിൽക്കുന്നതും ഒക്കെയും അവൾതന്നെയായിട്ടും ഒരിക്കൽപോലും പൊടിഞ്ഞുപോകുന്ന മധുരപലഹാര പൊടിപോലും സ്വയം തിന്നാതെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളായിട്ടും ഏറെ ആഗ്രഹമുണ്ടായിട്ടും ആ കുഞ്ഞുടുപ്പുകളിലൊന്നുപോലും സ്വയമിടാൻ കൊതിക്കാതെ , നീളമുള്ള മനോഹരമായ മുടിയുണ്ടായിട്ടും കൊഴിഞ്ഞു വീഴുന്ന ഒരു മന്ദാരപ്പൂപോലും സ്വയം തലയിൽ ചൂടാൻ ശ്രമിക്കാതെ ,മുത്തശ്ശിക്കൊപ്പം ആ കൊച്ചുമോളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, April 11, 2020
ശുചിമുറികളിലെ ശുചിത്വം ...!!!
ശുചിമുറികളിലെ ശുചിത്വം ...!!!
.
ഏറ്റവും മികച്ച മുഖാവരണവും അതിനേക്കാൾ മികച്ച മറ്റു സ്വയരക്ഷാ കവചങ്ങളും സാമൂഹികസുരക്ഷയും സ്വയസുരക്ഷയും ആശുപത്രി സംവിധാനങ്ങളും അണുനശീകരണ ഉപകരണങ്ങളുമൊക്കെയായി നാം ഓരോ മഹാമാരികളെയും തുരത്തിയോടിക്കാൻ പെടാപാടുപെട്ട് ചെന്നുകയറുന്നത് ഉണ്ടാക്കിയശേഷം ഒരിക്കൽ പോലും വൃത്തിയാക്കാത്ത പൊതു ശൗച്യാലയങ്ങളിലെക്കാണ് എന്നത് എന്തൊരു വിരോധാഭാസമാണ് ...!
.
പൈസകൊടുത്തു പോകുന്ന പൊതു ശൗച്യാലയങ്ങൾതൊട്ട് ട്രെയിനുകൾ ബസ് സ്റ്റാൻഡുകൾ ഹോട്ടലുകൾ ഓഫീസുകൾ തുടങ്ങി ആശുപത്രിയിലെയും മറ്റുപൊതു ഇടങ്ങളിലെയും ഏതൊരു ശൗച്യാലയങ്ങളുടെയും പൊതുവായ അവസ്ഥ ഏറ്റവും ശോചനീയം തന്നെയാണ് . പൊതുവെ ഭാരതീയരുടെ മനോഭാവത്തിൽ വീട്ടിലെഉപയോഗം കഴിഞ്ഞാൽ അത് വൃത്തിയാക്കേണ്ട ചുമതല വീട്ടുകാരിയുടെയും പൊതു ഇടങ്ങളിലാണെങ്കിൽ അത് ദൈവത്തിന്റെയും എന്ന മട്ടിലാണ് ഓരോരുത്തരും ശൗച്യാലയങ്ങൾ ഉപയോഗിക്കാറുള്ളത് .. അവനവന്റെ വൃത്തിയാക്കൽ കഴിഞ്ഞാൽ ഒരു കപ്പുവെള്ളം ഒഴിക്കാൻ പോലും പൊതുവിലാരും മെനക്കെടാറില്ലെന്നത് പരമമായ സത്യവും ...!
.
ഒരു രോഗി ഉപയോഗിച്ച ശൗച്യാലയം എന്തൊക്കെ സുരക്ഷാ മുന്കരുതലുകളെടുത്തുകൊണ്ട് മറ്റൊരാൾ ഉപയോചിച്ചാലും അയാൾക്ക് രോഗം പകരാനുള്ള സാധ്യത 50 % ത്തേക്കാൾ കൂടുതലാണെന്നിരിക്കെ മറ്റെന്തൊക്കെ കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എങ്കിലും അതോടൊപ്പം ഇക്കാര്യത്തിലും കരുതലെടുക്കേണ്ടത് അനിവാര്യം തന്നെ. അവനവന്റെ ഉപയോഗം കഴിഞ്ഞാൽ അത് തനിക്കു പുറകിൽ വരുന്നവർക്കുവേണ്ടി വൃത്തിയാക്കിവെക്കാനുള്ള സാമാന്യ മര്യാദ നമ്മുടെ ശീലമാക്കുക തന്നെ വേണം ഇനിയെങ്കിലും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഏറ്റവും മികച്ച മുഖാവരണവും അതിനേക്കാൾ മികച്ച മറ്റു സ്വയരക്ഷാ കവചങ്ങളും സാമൂഹികസുരക്ഷയും സ്വയസുരക്ഷയും ആശുപത്രി സംവിധാനങ്ങളും അണുനശീകരണ ഉപകരണങ്ങളുമൊക്കെയായി നാം ഓരോ മഹാമാരികളെയും തുരത്തിയോടിക്കാൻ പെടാപാടുപെട്ട് ചെന്നുകയറുന്നത് ഉണ്ടാക്കിയശേഷം ഒരിക്കൽ പോലും വൃത്തിയാക്കാത്ത പൊതു ശൗച്യാലയങ്ങളിലെക്കാണ് എന്നത് എന്തൊരു വിരോധാഭാസമാണ് ...!
.
പൈസകൊടുത്തു പോകുന്ന പൊതു ശൗച്യാലയങ്ങൾതൊട്ട് ട്രെയിനുകൾ ബസ് സ്റ്റാൻഡുകൾ ഹോട്ടലുകൾ ഓഫീസുകൾ തുടങ്ങി ആശുപത്രിയിലെയും മറ്റുപൊതു ഇടങ്ങളിലെയും ഏതൊരു ശൗച്യാലയങ്ങളുടെയും പൊതുവായ അവസ്ഥ ഏറ്റവും ശോചനീയം തന്നെയാണ് . പൊതുവെ ഭാരതീയരുടെ മനോഭാവത്തിൽ വീട്ടിലെഉപയോഗം കഴിഞ്ഞാൽ അത് വൃത്തിയാക്കേണ്ട ചുമതല വീട്ടുകാരിയുടെയും പൊതു ഇടങ്ങളിലാണെങ്കിൽ അത് ദൈവത്തിന്റെയും എന്ന മട്ടിലാണ് ഓരോരുത്തരും ശൗച്യാലയങ്ങൾ ഉപയോഗിക്കാറുള്ളത് .. അവനവന്റെ വൃത്തിയാക്കൽ കഴിഞ്ഞാൽ ഒരു കപ്പുവെള്ളം ഒഴിക്കാൻ പോലും പൊതുവിലാരും മെനക്കെടാറില്ലെന്നത് പരമമായ സത്യവും ...!
.
ഒരു രോഗി ഉപയോഗിച്ച ശൗച്യാലയം എന്തൊക്കെ സുരക്ഷാ മുന്കരുതലുകളെടുത്തുകൊണ്ട് മറ്റൊരാൾ ഉപയോചിച്ചാലും അയാൾക്ക് രോഗം പകരാനുള്ള സാധ്യത 50 % ത്തേക്കാൾ കൂടുതലാണെന്നിരിക്കെ മറ്റെന്തൊക്കെ കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എങ്കിലും അതോടൊപ്പം ഇക്കാര്യത്തിലും കരുതലെടുക്കേണ്ടത് അനിവാര്യം തന്നെ. അവനവന്റെ ഉപയോഗം കഴിഞ്ഞാൽ അത് തനിക്കു പുറകിൽ വരുന്നവർക്കുവേണ്ടി വൃത്തിയാക്കിവെക്കാനുള്ള സാമാന്യ മര്യാദ നമ്മുടെ ശീലമാക്കുക തന്നെ വേണം ഇനിയെങ്കിലും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Friday, April 10, 2020
ആറു ചുമരുകളും , നാല് വാതിലുകളും ....!!!
ആറു ചുമരുകളും , നാല് വാതിലുകളും ....!!!
.
അവനോടൊപ്പം ഞാൻ അവന്റെയാ പുരാതനമായ തറവാട്ടിൽ അവസരം കിട്ടുമ്പോഴെല്ലാം പോകാറുണ്ടായിരുന്നത് രണ്ടു കാരണം കൊണ്ടായിരുന്നു . ഒന്ന് , അവിടെ പണ്ടുപണ്ടെങ്ങൊ കാരണവന്മാർ ശേഖരിച്ചുവെച്ചിരിക്കുന്ന വലിയൊരു നിധി മറഞ്ഞിരിപ്പുണ്ടെന്ന അവന്റെ അച്ഛമ്മയുടെ കഥ. കണക്കില്ലാത്ത അത്രയും സ്വർണ്ണവും രത്നങ്ങളും ഒക്കെ നിറഞ്ഞ വലിയൊരു നിധിശേഖരം തന്നെയാണ് അതെന്നാണ് അച്ഛമ്മ പറഞ്ഞുകേട്ടിട്ടുള്ളത് , അത് അവനെപ്പോലെ എന്നെയും ഏറെ മോഹിപ്പിക്കുന്നതായിരുന്നു . പിന്നെ ആ തറവാട്ടിലെ ഏറെ പ്രത്യേകതകളുള്ള ആ ഒരു ഒരു മുറിയും ...!
.
ഉമ്മറംകടന്നങ്ങ് അകത്തേക്ക് കടന്ന് നേരെ പോയാൽ കാണുന്ന നീളൻ വരാന്തക്കപ്പുറം ഒരു കുഞ്ഞു നടുമുറ്റമുണ്ട് . അതിനുശേഷം മുകളിലേക്ക് കയറുന്ന വലിയൊരു ഗോവണിയും . ഒന്നാം നിലയും രണ്ടാം നിളയും കടന്നെത്തുന്ന കുഞ്ഞുവരാന്തക്കു മുന്നിൽ കാണുന്നതാണ് ആ മുറി . പന്ത്രണ്ട് ജനാലകളും നാലുവാതിലുകളും ആറ് ചുമരുകളുമുള്ള ഒരു വലിയ മുറി . അതിൽ കസേരയോ മേശയോ അലമാരകളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നതാണ് ഏറെ പ്രത്യേകത . നിശ്ശബ്ദതപോലും അവിടേക്ക് എത്തിനോക്കാറുപോലുമില്ലെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് ....!
.
ആ മുറിയിൽ നിന്ന് നോക്കിയാൽ വിശാലമായ ആ വലിയവീടിന്റെ ചുറ്റുമുള്ള മുഴുവൻ പറമ്പും കാണാമെന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത . കാവും കുളവും തെങ്ങും മാവും പ്ലാവും വാഴയും ഒക്കെ തിങ്ങിനിറഞ്ഞ ആ വലിയ പറമ്പിന്റെ അപ്പുറത്തെ ഇപ്പോഴും അവശേഷിക്കുന്ന വിശാലമായ പാടവും , അതിനുമപ്പുറത്തെ വലിയ മലകളും , ഇപ്പുറത്തുകൂടി ഒഴുകുന്ന വലിയൊരു കൈത്തോടും ഒരു ശരാശരി മലയാളിയുടെ സാധാരണ സ്വപ്‌നങ്ങൾ പോലെ മനോഹരം തന്നെയാണ് ഇപ്പോഴും ...!
.
ഏറ്റവും ഉയരത്തിലായിരുന്നിട്ടും നേരിട്ട് കാറ്റുകയറാത്ത , എന്നാൽ എപ്പോഴും ഏറെ സുഖമുള്ളൊരു തണുപ്പുനിറഞ്ഞ ആ മുറിയിൽ നാളിതുവരെ ഒരിക്കൽ പോലും ഞാനൊരു പല്ലിയെയോ പാറ്റയെയോ എന്തിനൊരു ഉറുമ്പിനെ പോലുമോ കണ്ടിട്ടില്ലെന്നത് ഏറെ ആശ്ചര്യപ്പെടുത്തുന്നതുതന്നെയായിരുന്നു . അകത്തും പുറത്തുമായി പണിക്ക് ആളുകളുണ്ടായിട്ടും പൊടിപടലങ്ങളോ അഴുക്കോ മാറാലയോ ഒന്നും ഒട്ടുമില്ലാത്ത ആ മുറിയിലേക്ക് എന്തുകൊണ്ടോ അവർ ആരും അങ്ങിനെ പോകാറില്ലെന്നതും ഞാൻ മാത്രം ശ്രദ്ധിച്ച മറ്റൊരു കാര്യമായിരുന്നു ...!
.
ഇതിനെപ്പറ്റിയൊക്കെ സംസാരിക്കാൻ തുടങ്ങിയാൽ , മറ്റാരും ഒരിക്കലും ശ്രദ്ധിക്കാത്ത , ഒരാളും ഒരിക്കൽപോലും പറയാത്ത ഇങ്ങിനെയൊരുകാര്യം ഞാനൊരു വട്ടുകേസായതുകൊണ്ടാകാം ഇങ്ങിനെ നുള്ളിപ്പെറുക്കുന്നതെന്ന് അവൻ എപ്പോഴും കളിയാക്കുമ്പോഴും , ആ മുറിയുടെ നിർമ്മിതിയും അതിന്റെ പ്രത്യേകതയും എനിക്കുമാത്രം ഏറെ ശ്രദ്ധേയം തന്നെ . . അവന്റെ അച്ഛനോ അമ്മക്കോ പോയിട്ട് അച്ഛമ്മക്കുപോലും ആ മുറിയുടെ മറ്റൊരു പ്രത്യേകതയും ശ്രദ്ധയിൽപോലും പെട്ടിട്ടില്ലെന്നതും എനിക്കത്ഭുതമായിരുന്നു ...!
..
ഒന്നിൽനിന്നും മറ്റൊന്ന് വ്യത്യസ്തമാകുന്നെന്നപോലെയല്ലെങ്കിലും, ആ മുറി എനിക്കുമാത്രം ഏറെ പ്രത്യേകതകൾ സമ്മാനിച്ച് ഇപ്പോഴും ഒരു ചോദ്യചിഹ്ന മാകവേ അവൻ പറയുന്നതുപോലെ എന്തിനെയും ഞാൻ എന്റെ കണ്ണുകൾ കൊണ്ടുമാത്രം കണ്ടുകൊണ്ടേയിരിക്കുന്ന എന്റെ വിഡ്ഢിത്തവുമൊ, അതോ എന്റേതുമാത്രം സ്വന്തമായ മരീചികയോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അവനോടൊപ്പം ഞാൻ അവന്റെയാ പുരാതനമായ തറവാട്ടിൽ അവസരം കിട്ടുമ്പോഴെല്ലാം പോകാറുണ്ടായിരുന്നത് രണ്ടു കാരണം കൊണ്ടായിരുന്നു . ഒന്ന് , അവിടെ പണ്ടുപണ്ടെങ്ങൊ കാരണവന്മാർ ശേഖരിച്ചുവെച്ചിരിക്കുന്ന വലിയൊരു നിധി മറഞ്ഞിരിപ്പുണ്ടെന്ന അവന്റെ അച്ഛമ്മയുടെ കഥ. കണക്കില്ലാത്ത അത്രയും സ്വർണ്ണവും രത്നങ്ങളും ഒക്കെ നിറഞ്ഞ വലിയൊരു നിധിശേഖരം തന്നെയാണ് അതെന്നാണ് അച്ഛമ്മ പറഞ്ഞുകേട്ടിട്ടുള്ളത് , അത് അവനെപ്പോലെ എന്നെയും ഏറെ മോഹിപ്പിക്കുന്നതായിരുന്നു . പിന്നെ ആ തറവാട്ടിലെ ഏറെ പ്രത്യേകതകളുള്ള ആ ഒരു ഒരു മുറിയും ...!
.
ഉമ്മറംകടന്നങ്ങ് അകത്തേക്ക് കടന്ന് നേരെ പോയാൽ കാണുന്ന നീളൻ വരാന്തക്കപ്പുറം ഒരു കുഞ്ഞു നടുമുറ്റമുണ്ട് . അതിനുശേഷം മുകളിലേക്ക് കയറുന്ന വലിയൊരു ഗോവണിയും . ഒന്നാം നിലയും രണ്ടാം നിളയും കടന്നെത്തുന്ന കുഞ്ഞുവരാന്തക്കു മുന്നിൽ കാണുന്നതാണ് ആ മുറി . പന്ത്രണ്ട് ജനാലകളും നാലുവാതിലുകളും ആറ് ചുമരുകളുമുള്ള ഒരു വലിയ മുറി . അതിൽ കസേരയോ മേശയോ അലമാരകളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നതാണ് ഏറെ പ്രത്യേകത . നിശ്ശബ്ദതപോലും അവിടേക്ക് എത്തിനോക്കാറുപോലുമില്ലെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് ....!
.
ആ മുറിയിൽ നിന്ന് നോക്കിയാൽ വിശാലമായ ആ വലിയവീടിന്റെ ചുറ്റുമുള്ള മുഴുവൻ പറമ്പും കാണാമെന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത . കാവും കുളവും തെങ്ങും മാവും പ്ലാവും വാഴയും ഒക്കെ തിങ്ങിനിറഞ്ഞ ആ വലിയ പറമ്പിന്റെ അപ്പുറത്തെ ഇപ്പോഴും അവശേഷിക്കുന്ന വിശാലമായ പാടവും , അതിനുമപ്പുറത്തെ വലിയ മലകളും , ഇപ്പുറത്തുകൂടി ഒഴുകുന്ന വലിയൊരു കൈത്തോടും ഒരു ശരാശരി മലയാളിയുടെ സാധാരണ സ്വപ്‌നങ്ങൾ പോലെ മനോഹരം തന്നെയാണ് ഇപ്പോഴും ...!
.
ഏറ്റവും ഉയരത്തിലായിരുന്നിട്ടും നേരിട്ട് കാറ്റുകയറാത്ത , എന്നാൽ എപ്പോഴും ഏറെ സുഖമുള്ളൊരു തണുപ്പുനിറഞ്ഞ ആ മുറിയിൽ നാളിതുവരെ ഒരിക്കൽ പോലും ഞാനൊരു പല്ലിയെയോ പാറ്റയെയോ എന്തിനൊരു ഉറുമ്പിനെ പോലുമോ കണ്ടിട്ടില്ലെന്നത് ഏറെ ആശ്ചര്യപ്പെടുത്തുന്നതുതന്നെയായിരുന്നു . അകത്തും പുറത്തുമായി പണിക്ക് ആളുകളുണ്ടായിട്ടും പൊടിപടലങ്ങളോ അഴുക്കോ മാറാലയോ ഒന്നും ഒട്ടുമില്ലാത്ത ആ മുറിയിലേക്ക് എന്തുകൊണ്ടോ അവർ ആരും അങ്ങിനെ പോകാറില്ലെന്നതും ഞാൻ മാത്രം ശ്രദ്ധിച്ച മറ്റൊരു കാര്യമായിരുന്നു ...!
.
ഇതിനെപ്പറ്റിയൊക്കെ സംസാരിക്കാൻ തുടങ്ങിയാൽ , മറ്റാരും ഒരിക്കലും ശ്രദ്ധിക്കാത്ത , ഒരാളും ഒരിക്കൽപോലും പറയാത്ത ഇങ്ങിനെയൊരുകാര്യം ഞാനൊരു വട്ടുകേസായതുകൊണ്ടാകാം ഇങ്ങിനെ നുള്ളിപ്പെറുക്കുന്നതെന്ന് അവൻ എപ്പോഴും കളിയാക്കുമ്പോഴും , ആ മുറിയുടെ നിർമ്മിതിയും അതിന്റെ പ്രത്യേകതയും എനിക്കുമാത്രം ഏറെ ശ്രദ്ധേയം തന്നെ . . അവന്റെ അച്ഛനോ അമ്മക്കോ പോയിട്ട് അച്ഛമ്മക്കുപോലും ആ മുറിയുടെ മറ്റൊരു പ്രത്യേകതയും ശ്രദ്ധയിൽപോലും പെട്ടിട്ടില്ലെന്നതും എനിക്കത്ഭുതമായിരുന്നു ...!
..
ഒന്നിൽനിന്നും മറ്റൊന്ന് വ്യത്യസ്തമാകുന്നെന്നപോലെയല്ലെങ്കിലും, ആ മുറി എനിക്കുമാത്രം ഏറെ പ്രത്യേകതകൾ സമ്മാനിച്ച് ഇപ്പോഴും ഒരു ചോദ്യചിഹ്ന മാകവേ അവൻ പറയുന്നതുപോലെ എന്തിനെയും ഞാൻ എന്റെ കണ്ണുകൾ കൊണ്ടുമാത്രം കണ്ടുകൊണ്ടേയിരിക്കുന്ന എന്റെ വിഡ്ഢിത്തവുമൊ, അതോ എന്റേതുമാത്രം സ്വന്തമായ മരീചികയോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, April 9, 2020
ആ പാലമരച്ചുവട്ടിൽ ...!!!
ആ പാലമരച്ചുവട്ടിൽ ...!!!
.
വര്ഷങ്ങൾക്കിപ്പുറത്തെ ഒരു അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് ഒരു സുഹൃത്തിനെ കാത്തുകൊണ്ട് വീണ്ടും അവിടെയെത്തിയത് . നഗരത്തിന്റെ തിരക്കിനിടയിൽ ഒരൊളിച്ചുകളിക്കുള്ള ഇടംപോലെ സുരക്ഷിതമായിരുന്ന ആ പാലമരച്ചുവട്ടിൽ . നഗരത്തിരക്കിന് ഇങ്ങേ മൂലയിൽ ആരും കാണാതെ , എന്നാൽ എല്ലാവരും കൺകുളിർക്കെ കണ്ടുകൊണ്ട് ആ പാലമരം എനിക്കോർമ്മയുള്ള കാലംതൊട്ടേ അതേ വലിപ്പത്തിൽ , അതെ അകലത്തിൽ എന്നും അവിടെയുണ്ടായിരുന്നു . പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ മർമ്മരങ്ങളേറ്റു വാങ്ങിക്കൊണ്ടെന്ന പോലെ നിശബ്ദമായും അപ്പോളത് പൂത്തുലഞ്ഞും ...!
.
തീർത്തും തിരക്കുപിടിച്ച് നായയുടെ വാലിനു തീപിടിച്ചപോലെ ഓടിനടക്കുന്നു എന്ന് ഇപ്പോഴും എന്റെ ഭാര്യ കളിയാക്കി ഓർമ്മിപ്പിക്കുംപോലെ ഓടിക്കിതയ്ക്കുമ്പോഴെല്ലാം തീർത്തും യാദൃശ്ചികമായാവാം ഞാൻ എത്തിനിൽക്കാറുള്ളതും ആ പാലമരചുവട്ടിലായിരുന്നു എന്ന് അപരിചിതത്വത്തോടെയാണ് പക്ഷെ അപ്പോൾ ഓർത്തെടുത്തത് . ഓരോ മുഹൂർത്തങ്ങളിലും ഓരോ നിറങ്ങൾ പോലെ . ജീവിതം ഒരു വസന്തമായി ...!
.
അന്നുപക്ഷേ കുറച്ചു സമയം അവിടെ കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടോ ആദ്യത്തെ അനുഭവമായിരുന്നു . അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞതും , അക്കാലത്തിനിടയിൽ അങ്ങിനെ കുറച്ചു സമയം അവിടെയിരിക്കുന്നത് ആദ്യമായാണെന്ന് . . കാത്തിരിപ്പിന് ദൈർഘ്യമേറെയാകുമെന്ന് കണ്ടപ്പോൾ അപ്പുറത്തെ തട്ടുകടയിൽനിന്നൊരു ചായയും വാങ്ങി വീണ്ടും അവിടെ വന്നിരുന്നത് ഓർമ്മകളിലേക്കുള്ള വാതിലും തുറന്നു കൊണ്ടുതന്നെയായിരുന്നു ....!
.
ചായയും കൊണ്ട് അങ്ങോട്ട് വരുമ്പോൾതൊട്ട് ഞാൻ ശ്രദ്ധിക്കുന്നതായിരുന്നു ആ പെൺകുട്ടിയെ . വെള്ളയിൽ ചുവപ്പു പൂക്കൾ തുന്നിപിടിപ്പിച്ച ഒരു മുഴുവൻ ഉടുപ്പിട്ട് കുളിച്ച് കുറിയൊക്കെയിട്ട് കയ്യിലൊരു പൂക്കൂടയുമായി ഏകദേശം പത്തു പന്ത്രണ്ടു വയസ്സുള്ള ആ കുഞ്ഞു മോൾ ഏകദേശം ഏഴും നാലും വയസ്സുള്ള തന്റെ കുഞ്ഞനുജന്മാരുടെയും കയ്യുംപിടിച്ച് അവിടെ തെല്ലൊരസ്വസ്ഥതയോടെയാണ് ചുറ്റിപ്പറ്റി നിന്നിരുന്നത് . അനുജന്മാരെ തെല്ലൊരാധികാരത്തോടെ ഒതുക്കി നിർത്തുന്ന അവളുടെ മുഖത്തുപക്ഷെ ഗൗരവം നിറഞ്ഞ ഒരു പ്രതികാര ഭാവമായിരുന്നില്ലേ അപ്പോൾ ഉണ്ടായിരുന്നതെന്ന് ഞാൻ സംശയിക്കുകയും ചെയ്തു ....!
.
അധികമാരും അപ്പോൾ അവിടെയില്ലെങ്കിലും ഉണ്ടായിരുന്ന രണ്ടുമൂന്നുപേരുടെ സാന്നിധ്യം തന്നെ അവളെ അസ്വസ്ഥയാക്കുന്നത് എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചതും . ആ രണ്ട് ആൺകുട്ടികളുമാകട്ടെ ഒന്നനങ്ങുകപോലും ചെയ്യാതെ അവളെ അനുസരിച്ച് അവളുടെ നിർദ്ദേശങ്ങൾക്ക് വേണ്ടി മാത്രം കാത്തുനിൽക്കുകയും ചെയ്യുകയായിരുന്നു . ആ കുട്ടിയുടെ അസ്വസ്ഥത കണ്ടുകൊണ്ടുതന്നെ ഞാനവിടുന്നു മാറിനിൽക്കാൻ തീരുമാനിച്ച് വീണ്ടും ആ തട്ടുകടയുടെ അടുത്തേക്ക് ചെന്നു . എന്നിട്ട് ആ കടക്കാരനോട് തന്നെ ആ കുട്ടിയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി ...!
.
അപ്പോഴാണ് ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു തുടങ്ങിയത് . മൂന്നുവർഷം മുൻപ് ഇതുപോലൊരു പകലിലാണ് ആ മൂന്നുകുട്ടികളുമായി അവിടെവന്ന ഒരച്ഛനും അമ്മയും ആ കുട്ടികളെ അവിടെ ആ മരച്ചുവട്ടിലിരുത്തി പിന്നെയാ മരത്തിൽ കയറി അവരുടെമുന്നിൽവെച്ച് കഴുത്തിൽകയറിട്ട് താഴേക്കുചാടി ആത്മഹത്യചെയ്തതെന്ന് . ആളുകളോടിക്കൂടി അവരെ രക്ഷിക്കാൻ ശ്രമിക്കും മുന്നേ ആ പിഞ്ചുകുട്ടികളുടെ മുന്നിൽ പിടഞ്ഞുതീർന്ന അവരുടെ ജീവിതത്തിന് ഓർമ്മപ്പൂക്കളർപ്പിക്കാൻ വരുന്നതാണ് ആകുട്ടികളെന്ന് പറഞ്ഞപ്പോൾ ഉള്ളൊന്ന് പിടഞ്ഞുനീറിപ്പോയി വല്ലാതെ . ...!
.
പിന്നെ തെല്ലൊരു നൊമ്പരത്തോടെ ആ മോളെ നോക്കുമ്പോൾ അവർ മൂവരും കയ്യിലെ പൂക്കൾ അവിടെ വിതറുകയായിരുന്നു . അവർക്കു ധൈര്യവും ഐക്യവും നൽകിക്കൊണ്ടെന്നപോലെ കാറ്റുവീശാത്ത ആ നേരത്തും പാലമരത്തിൽനിന്നും നിറയെ പൂക്കളും കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു അപ്പോൾ ..!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വര്ഷങ്ങൾക്കിപ്പുറത്തെ ഒരു അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് ഒരു സുഹൃത്തിനെ കാത്തുകൊണ്ട് വീണ്ടും അവിടെയെത്തിയത് . നഗരത്തിന്റെ തിരക്കിനിടയിൽ ഒരൊളിച്ചുകളിക്കുള്ള ഇടംപോലെ സുരക്ഷിതമായിരുന്ന ആ പാലമരച്ചുവട്ടിൽ . നഗരത്തിരക്കിന് ഇങ്ങേ മൂലയിൽ ആരും കാണാതെ , എന്നാൽ എല്ലാവരും കൺകുളിർക്കെ കണ്ടുകൊണ്ട് ആ പാലമരം എനിക്കോർമ്മയുള്ള കാലംതൊട്ടേ അതേ വലിപ്പത്തിൽ , അതെ അകലത്തിൽ എന്നും അവിടെയുണ്ടായിരുന്നു . പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ മർമ്മരങ്ങളേറ്റു വാങ്ങിക്കൊണ്ടെന്ന പോലെ നിശബ്ദമായും അപ്പോളത് പൂത്തുലഞ്ഞും ...!
.
തീർത്തും തിരക്കുപിടിച്ച് നായയുടെ വാലിനു തീപിടിച്ചപോലെ ഓടിനടക്കുന്നു എന്ന് ഇപ്പോഴും എന്റെ ഭാര്യ കളിയാക്കി ഓർമ്മിപ്പിക്കുംപോലെ ഓടിക്കിതയ്ക്കുമ്പോഴെല്ലാം തീർത്തും യാദൃശ്ചികമായാവാം ഞാൻ എത്തിനിൽക്കാറുള്ളതും ആ പാലമരചുവട്ടിലായിരുന്നു എന്ന് അപരിചിതത്വത്തോടെയാണ് പക്ഷെ അപ്പോൾ ഓർത്തെടുത്തത് . ഓരോ മുഹൂർത്തങ്ങളിലും ഓരോ നിറങ്ങൾ പോലെ . ജീവിതം ഒരു വസന്തമായി ...!
.
അന്നുപക്ഷേ കുറച്ചു സമയം അവിടെ കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടോ ആദ്യത്തെ അനുഭവമായിരുന്നു . അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞതും , അക്കാലത്തിനിടയിൽ അങ്ങിനെ കുറച്ചു സമയം അവിടെയിരിക്കുന്നത് ആദ്യമായാണെന്ന് . . കാത്തിരിപ്പിന് ദൈർഘ്യമേറെയാകുമെന്ന് കണ്ടപ്പോൾ അപ്പുറത്തെ തട്ടുകടയിൽനിന്നൊരു ചായയും വാങ്ങി വീണ്ടും അവിടെ വന്നിരുന്നത് ഓർമ്മകളിലേക്കുള്ള വാതിലും തുറന്നു കൊണ്ടുതന്നെയായിരുന്നു ....!
.
ചായയും കൊണ്ട് അങ്ങോട്ട് വരുമ്പോൾതൊട്ട് ഞാൻ ശ്രദ്ധിക്കുന്നതായിരുന്നു ആ പെൺകുട്ടിയെ . വെള്ളയിൽ ചുവപ്പു പൂക്കൾ തുന്നിപിടിപ്പിച്ച ഒരു മുഴുവൻ ഉടുപ്പിട്ട് കുളിച്ച് കുറിയൊക്കെയിട്ട് കയ്യിലൊരു പൂക്കൂടയുമായി ഏകദേശം പത്തു പന്ത്രണ്ടു വയസ്സുള്ള ആ കുഞ്ഞു മോൾ ഏകദേശം ഏഴും നാലും വയസ്സുള്ള തന്റെ കുഞ്ഞനുജന്മാരുടെയും കയ്യുംപിടിച്ച് അവിടെ തെല്ലൊരസ്വസ്ഥതയോടെയാണ് ചുറ്റിപ്പറ്റി നിന്നിരുന്നത് . അനുജന്മാരെ തെല്ലൊരാധികാരത്തോടെ ഒതുക്കി നിർത്തുന്ന അവളുടെ മുഖത്തുപക്ഷെ ഗൗരവം നിറഞ്ഞ ഒരു പ്രതികാര ഭാവമായിരുന്നില്ലേ അപ്പോൾ ഉണ്ടായിരുന്നതെന്ന് ഞാൻ സംശയിക്കുകയും ചെയ്തു ....!
.
അധികമാരും അപ്പോൾ അവിടെയില്ലെങ്കിലും ഉണ്ടായിരുന്ന രണ്ടുമൂന്നുപേരുടെ സാന്നിധ്യം തന്നെ അവളെ അസ്വസ്ഥയാക്കുന്നത് എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചതും . ആ രണ്ട് ആൺകുട്ടികളുമാകട്ടെ ഒന്നനങ്ങുകപോലും ചെയ്യാതെ അവളെ അനുസരിച്ച് അവളുടെ നിർദ്ദേശങ്ങൾക്ക് വേണ്ടി മാത്രം കാത്തുനിൽക്കുകയും ചെയ്യുകയായിരുന്നു . ആ കുട്ടിയുടെ അസ്വസ്ഥത കണ്ടുകൊണ്ടുതന്നെ ഞാനവിടുന്നു മാറിനിൽക്കാൻ തീരുമാനിച്ച് വീണ്ടും ആ തട്ടുകടയുടെ അടുത്തേക്ക് ചെന്നു . എന്നിട്ട് ആ കടക്കാരനോട് തന്നെ ആ കുട്ടിയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി ...!
.
അപ്പോഴാണ് ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു തുടങ്ങിയത് . മൂന്നുവർഷം മുൻപ് ഇതുപോലൊരു പകലിലാണ് ആ മൂന്നുകുട്ടികളുമായി അവിടെവന്ന ഒരച്ഛനും അമ്മയും ആ കുട്ടികളെ അവിടെ ആ മരച്ചുവട്ടിലിരുത്തി പിന്നെയാ മരത്തിൽ കയറി അവരുടെമുന്നിൽവെച്ച് കഴുത്തിൽകയറിട്ട് താഴേക്കുചാടി ആത്മഹത്യചെയ്തതെന്ന് . ആളുകളോടിക്കൂടി അവരെ രക്ഷിക്കാൻ ശ്രമിക്കും മുന്നേ ആ പിഞ്ചുകുട്ടികളുടെ മുന്നിൽ പിടഞ്ഞുതീർന്ന അവരുടെ ജീവിതത്തിന് ഓർമ്മപ്പൂക്കളർപ്പിക്കാൻ വരുന്നതാണ് ആകുട്ടികളെന്ന് പറഞ്ഞപ്പോൾ ഉള്ളൊന്ന് പിടഞ്ഞുനീറിപ്പോയി വല്ലാതെ . ...!
.
പിന്നെ തെല്ലൊരു നൊമ്പരത്തോടെ ആ മോളെ നോക്കുമ്പോൾ അവർ മൂവരും കയ്യിലെ പൂക്കൾ അവിടെ വിതറുകയായിരുന്നു . അവർക്കു ധൈര്യവും ഐക്യവും നൽകിക്കൊണ്ടെന്നപോലെ കാറ്റുവീശാത്ത ആ നേരത്തും പാലമരത്തിൽനിന്നും നിറയെ പൂക്കളും കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു അപ്പോൾ ..!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, April 7, 2020
പാതിരാജ്യവും .......!!!
പാതിരാജ്യവും .......!!!
.
നൂറ്റൊന്നു ഗ്രാമങ്ങളും
നൂറാനകളും
ആയിരം കുതിരകളും
പതിനായിരം കാലാളുകളുമുള്ള
ഒരു രാജ്യം
എനിക്കുമുണ്ടായിരുന്നെങ്കിൽ
ഞാനും പ്രഖ്യാപിച്ചേനെ
ഒരു ഇനാം ...!
പാതിരാജ്യവും .......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
നൂറ്റൊന്നു ഗ്രാമങ്ങളും
നൂറാനകളും
ആയിരം കുതിരകളും
പതിനായിരം കാലാളുകളുമുള്ള
ഒരു രാജ്യം
എനിക്കുമുണ്ടായിരുന്നെങ്കിൽ
ഞാനും പ്രഖ്യാപിച്ചേനെ
ഒരു ഇനാം ...!
പാതിരാജ്യവും .......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Friday, April 3, 2020
അനാരോഗ്യ പ്രവർത്തനങ്ങൾ ...!!!
അനാരോഗ്യ പ്രവർത്തനങ്ങൾ ...!!!
.
നമ്മുടെ ആരോഗ്യമേഖല കൊട്ടിഘോഷിക്കുന്നപോലെ ഏറെക്കുറെ ശക്തം തന്നെയെങ്കിലും അതിലെ അപര്യാപ്തതകൾ ശരിക്കും അപലപനീയം തന്നെയാണ് . അമേരിക്കയെയോ ചൈനയേയോ പോലെ ശക്തമായ ഒരു രാജ്യത്തിന് ആഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിക്കുന്ന പോലെ ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കെ അങ്ങിനെയൊരു സ്വാപ്ന സമാനമായ സൗകര്യങ്ങളൊന്നുമില്ലാത്ത ഭാരതം അവരെക്കാൾ ഏറെയേറെ മെച്ചമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു എന്നത് ഏറെ പ്രശംസനീയവും അഭിമാനപൂരിതവും തന്നെയാണ്. പ്രത്യേകിച്ചും കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു . എന്തൊക്കെ വിമർശനങ്ങൾ ഉണ്ടെങ്കിലും അതിനു ഇവിടുത്തെ സർക്കാരുകളെ പ്രകീർത്തിക്കുക തന്നെ വേണം ....!
.
ആരോഗ്യമേഖല എടുത്തുപറയുമ്പോൾ അതിൽ സർക്കാർ - പൊതു - സ്വകാര്യമേഖലകൾ മൊത്തമായും ഉൾപ്പെടുന്നതാണ് . സർക്കാർ - പൊതുമേഖലകൾ ഏറെക്കുറെ സ്തുത്യർഹമായ സേവനം നൽകുമ്പോൾ ചില സ്വകാര്യ ആശുപത്രികളിലെ അവസ്ഥ നമ്മുടെ ആരോഗ്യമേഖലയുടെ പോരായ്മകൾ വ്യക്തമായും ചൂണ്ടിക്കാണിക്കുന്നതാണ് . കച്ചവട താത്പ്പര്യം മാത്രം മുന്നിൽ കണ്ട് ആശുപത്രി മുതലാളിമാർ നടത്തുന്ന ചൂഷണങ്ങളിൽ ചിലതു കൊണ്ടെത്തിക്കുക ഇത്തരം അവസരങ്ങൾ വലിയ ദുരന്തങ്ങളിലേക്കു തന്നെയാണ്. സ്വകാര്യ ആശുപത്രികളിൽ പലതിലും ഇപ്പോൾ മാസ്കുകളോ കയ്യുറകളോ ഇഅടക്കം വ്യക്തി സംരക്ഷണത്തിന് വേണ്ട സാധനസാമഗ്രികൾ ഇല്ല തന്നെ . കൊറോണ രോഗികൾക്കായി പ്രത്യേക സ്ഥലമൊക്കെ ഉണ്ടെങ്കിലും ആ രോഗികൾക്ക് എന്തെങ്കിലും മറ്റു അസുഖങ്ങൾ വന്നാൽ അവരെയും നേരെ കൊണ്ട് വരുന്നത് ജനറൽ അത്യാഹിത വിഭാഗത്തിലേക്കും ജനറൽ ഐസിയുവിലേക്കും ഒക്കെ തന്നെയാണ് . അവിടെ ശുശ്രൂഷിക്കുന്നതാകട്ടെ അവിടുത്തെ ഒരു പ്രത്യേക സംരക്ഷണവും ഇല്ലാത്ത ആരോഗ്യ പ്രവർത്തകരും ഡോക്ടർ മാറും. ...!
.
അതുപോലെതന്നെ ഗുരുതരമായ മറ്റൊരു പ്രശ്നമാണ് കയ്യുറകളുടെയും മുഖം മൂടികളുടെയും ഉപയോഗം. ചില ആരോഗ്യപ്രവർത്തകർ പോലും പറയുന്നത് കേട്ടു തുണികൊണ്ടുള്ള അല്ലെങ്കിൽ തൂവാലകൊണ്ട് മുഖം മറക്കണം എന്ന്. സാധാരണ തുണികൊണ്ടുള്ള ഒരു തൂവാലക്കുക്ക് എന്ത് രോഗത്തെയാണ് തടുക്കാനുള്ള ശേഷിയുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നേയില്ല. ഇത്തരം വിഡ്ഢിത്തരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നത് തീർത്തും തെറ്റാണ് . തീർച്ചയായും ഒരു ആരോഗ്യപ്രവർത്തകർ ധരിക്കേണ്ടത് ആരോഗ്യരംഗം നിഷ്‌കർഷിക്കുന്ന ആവശ്യമായ മുഖം മൂടികൾ തന്നെയാണ്. അല്ലാതെ തുണികൊണ്ടോ മറ്റോ വീട്ടിൽ തയ്ച്ചുണ്ടാക്കുന്ന മുഖം മൂടികൾ കൊണ്ടല്ല. ...!.
.
ഇതേപോലെതന്നെയാണ് പോലീസ് / രക്ഷാ സേനകളും മറ്റു സന്നദ്ധപ്രവർത്തകരും കാണിക്കുന്നതും. മുഖംമൂടിയൊക്കെ വെക്കുകയും സംസാരിക്കുമ്പോൾ ആ മുഖംമൂടി താഴ്ത്തിവെക്കുകയും ചെയ്യുന്ന ഗുരുതരമായ പിഴവുകൾ. കൂടാതെ കയ്യുറകൾ ധരിക്കാതെ മറ്റുള്ളവരെ തൊടുകയും പിടിക്കുകയും ചെയ്യുന്നത്. ഇത്തരം മഹാവ്യാധികളുടെ സമയം ജനങ്ങളെ അതിനെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാക്കാനുള്ള സമയംകൂടിയാണ്. അത് ഭാവിയിൽ ഇത്തരം മഹാവ്യാധികൾ വരാതിരിക്കാൻ നമ്മെ ശരിയായി പഠിപ്പിക്കും. ഒരു നിപ്പ വന്ന് നാമെല്ലാം ഇതിനേക്കാൾ വലിയ മുൻകരുതലുകൾ എടുത്തിട്ടും നമ്മൾ അതിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടില്ലെന്നത് ചിന്തിക്കേണ്ട വസ്തുതതന്നെയാണ്. ഇനിയൊരു മഹാവ്യാധിയുണ്ടാകുമ്പോൾ ഇതൊക്കെ വീണ്ടും വീണ്ടും ജനങ്ങളെ പഠിപ്പിക്കേണ്ടി വരികയെന്നത് തീർത്തും വേദനാജനകം തന്നെ... !
.
അതുപോലെതന്നെ, ചിലയിടങ്ങളിൽ കാണുകയുണ്ടായി കൈവിരലുകൾക്കൊണ്ടു തൊടാതെ വിരലിന്റെ പുറം ഭാഗം കൊണ്ട് അല്ലെങ്കിൽ കൈത്തണ്ടകൊണ്ട് തൊടാൻ പറയുന്നത്. ഇതിൽ എന്തുവ്യത്യാസമാണ് ഉള്ളതെന്നും എനിക്ക് മനസ്സിലാകുന്നില്ല. രോഗാണുവിനെ കൈവെള്ളകൊണ്ടു തൊട്ടാലും പുറം കൊണ്ടുതൊട്ടാലും അതുനമ്മുടെ ശരീരത്തിൽ പ്രവേശിക്കുമല്ലോ. ഇങ്ങനെയൊക്കെയുള്ള തെറ്റായ വിവരങ്ങൾ നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമായ അനാസ്ഥയും തെറ്റുമാണ് . അധികാരികൾ ഇക്കാര്യങ്ങളിൽ തീർച്ചയായതും ശ്രദ്ധ പതിപ്പിക്കുകതന്നെ വേണം. ...!
.
ഒരു മഹാ പ്രളയമുണ്ടായി എല്ലാം കുത്തിയൊലിച്ചു പോയപ്പോൾ ആധുനിക രീതിയിൽ ശാസ്ത്രീയമായി കേരളത്തെ തന്നെ പുനർനിർമിക്കാൻ അതൊരു ശക്തവും വ്യക്തവുമായ അവസരമായിരുന്നു. പക്ഷെ അതാരും ഉപയോഗിച്ചില്ല. ഇപ്പോൾ ആരോഗ്യമേഖലയെ ഉടച്ചുവാർക്കാനും പൊതുജനങ്ങളെ ആരോഗ്യ സാക്ഷരരാക്കാനും ഉള്ള മറ്റൊരു മഹത്തായ അവസരം കൂടിയാണ് ഈ കോറോണക്കാലം നമുക്ക് തന്നിരിക്കുന്നത്. ഇതെങ്കിലും ശരിയായി വിനിയോഗിക്കാൻ നമ്മുടെ അധികാരികളും പൊതു സേവന ദാതാക്കളും ശരിയായി ശ്രദ്ധിക്കുക തന്നെ വേണം. ...!
.
സർക്കാരും നല്ലൊരു ശതമാനം പൊതുപ്രവർത്തകരും ഊണും ഉറക്കവും കളഞ്ഞ് ജനങ്ങൾക്കുവേണ്ടി അഹോരാത്രം പണിയെടുക്കുമ്പോൾ അതിൽ കുത്തിത്തിരിപ്പുണ്ടാക്കാനും പ്രശ്നങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ചെറിയൊരു ശതമാനം വേറെയുമുണ്ട് . ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന നിലയിൽ പെരുമാറുന്ന മറ്റൊരു വിഭാഗവും ഉണ്ട് . അത്തരക്കാരെ കർശനമായി നിലക്ക് നിർത്താനും അധികാരികൾ ശ്രദ്ധിക്കുകതന്നെ വേണം ...!
.
പ്രകൃതിക്ക് നാശം സംഭവിക്കുമ്പോൾ പ്രകൃതിതന്നെ സ്വയം ഒരു തിരുത്തലിനു സ്വയമേവ തയ്യാറാവുക എല്ലാ കാലങ്ങളിലും സാധാരണമാണ്. അതിനു അവസരം കൊടുക്കാതെ പ്രകൃതിയെ അറിഞ്ഞു ജീവിക്കേണ്ടത് മനുഷ്യന്റെ മാത്രം ഉത്തരവാദിത്വവുമാണ് . .... സ്വയം സംരക്ഷിക്കുക, മറ്റുള്ളവരെയും സംരക്ഷിക്കുക ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
നമ്മുടെ ആരോഗ്യമേഖല കൊട്ടിഘോഷിക്കുന്നപോലെ ഏറെക്കുറെ ശക്തം തന്നെയെങ്കിലും അതിലെ അപര്യാപ്തതകൾ ശരിക്കും അപലപനീയം തന്നെയാണ് . അമേരിക്കയെയോ ചൈനയേയോ പോലെ ശക്തമായ ഒരു രാജ്യത്തിന് ആഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിക്കുന്ന പോലെ ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കെ അങ്ങിനെയൊരു സ്വാപ്ന സമാനമായ സൗകര്യങ്ങളൊന്നുമില്ലാത്ത ഭാരതം അവരെക്കാൾ ഏറെയേറെ മെച്ചമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു എന്നത് ഏറെ പ്രശംസനീയവും അഭിമാനപൂരിതവും തന്നെയാണ്. പ്രത്യേകിച്ചും കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു . എന്തൊക്കെ വിമർശനങ്ങൾ ഉണ്ടെങ്കിലും അതിനു ഇവിടുത്തെ സർക്കാരുകളെ പ്രകീർത്തിക്കുക തന്നെ വേണം ....!
.
ആരോഗ്യമേഖല എടുത്തുപറയുമ്പോൾ അതിൽ സർക്കാർ - പൊതു - സ്വകാര്യമേഖലകൾ മൊത്തമായും ഉൾപ്പെടുന്നതാണ് . സർക്കാർ - പൊതുമേഖലകൾ ഏറെക്കുറെ സ്തുത്യർഹമായ സേവനം നൽകുമ്പോൾ ചില സ്വകാര്യ ആശുപത്രികളിലെ അവസ്ഥ നമ്മുടെ ആരോഗ്യമേഖലയുടെ പോരായ്മകൾ വ്യക്തമായും ചൂണ്ടിക്കാണിക്കുന്നതാണ് . കച്ചവട താത്പ്പര്യം മാത്രം മുന്നിൽ കണ്ട് ആശുപത്രി മുതലാളിമാർ നടത്തുന്ന ചൂഷണങ്ങളിൽ ചിലതു കൊണ്ടെത്തിക്കുക ഇത്തരം അവസരങ്ങൾ വലിയ ദുരന്തങ്ങളിലേക്കു തന്നെയാണ്. സ്വകാര്യ ആശുപത്രികളിൽ പലതിലും ഇപ്പോൾ മാസ്കുകളോ കയ്യുറകളോ ഇഅടക്കം വ്യക്തി സംരക്ഷണത്തിന് വേണ്ട സാധനസാമഗ്രികൾ ഇല്ല തന്നെ . കൊറോണ രോഗികൾക്കായി പ്രത്യേക സ്ഥലമൊക്കെ ഉണ്ടെങ്കിലും ആ രോഗികൾക്ക് എന്തെങ്കിലും മറ്റു അസുഖങ്ങൾ വന്നാൽ അവരെയും നേരെ കൊണ്ട് വരുന്നത് ജനറൽ അത്യാഹിത വിഭാഗത്തിലേക്കും ജനറൽ ഐസിയുവിലേക്കും ഒക്കെ തന്നെയാണ് . അവിടെ ശുശ്രൂഷിക്കുന്നതാകട്ടെ അവിടുത്തെ ഒരു പ്രത്യേക സംരക്ഷണവും ഇല്ലാത്ത ആരോഗ്യ പ്രവർത്തകരും ഡോക്ടർ മാറും. ...!
.
അതുപോലെതന്നെ ഗുരുതരമായ മറ്റൊരു പ്രശ്നമാണ് കയ്യുറകളുടെയും മുഖം മൂടികളുടെയും ഉപയോഗം. ചില ആരോഗ്യപ്രവർത്തകർ പോലും പറയുന്നത് കേട്ടു തുണികൊണ്ടുള്ള അല്ലെങ്കിൽ തൂവാലകൊണ്ട് മുഖം മറക്കണം എന്ന്. സാധാരണ തുണികൊണ്ടുള്ള ഒരു തൂവാലക്കുക്ക് എന്ത് രോഗത്തെയാണ് തടുക്കാനുള്ള ശേഷിയുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നേയില്ല. ഇത്തരം വിഡ്ഢിത്തരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നത് തീർത്തും തെറ്റാണ് . തീർച്ചയായും ഒരു ആരോഗ്യപ്രവർത്തകർ ധരിക്കേണ്ടത് ആരോഗ്യരംഗം നിഷ്‌കർഷിക്കുന്ന ആവശ്യമായ മുഖം മൂടികൾ തന്നെയാണ്. അല്ലാതെ തുണികൊണ്ടോ മറ്റോ വീട്ടിൽ തയ്ച്ചുണ്ടാക്കുന്ന മുഖം മൂടികൾ കൊണ്ടല്ല. ...!.
.
ഇതേപോലെതന്നെയാണ് പോലീസ് / രക്ഷാ സേനകളും മറ്റു സന്നദ്ധപ്രവർത്തകരും കാണിക്കുന്നതും. മുഖംമൂടിയൊക്കെ വെക്കുകയും സംസാരിക്കുമ്പോൾ ആ മുഖംമൂടി താഴ്ത്തിവെക്കുകയും ചെയ്യുന്ന ഗുരുതരമായ പിഴവുകൾ. കൂടാതെ കയ്യുറകൾ ധരിക്കാതെ മറ്റുള്ളവരെ തൊടുകയും പിടിക്കുകയും ചെയ്യുന്നത്. ഇത്തരം മഹാവ്യാധികളുടെ സമയം ജനങ്ങളെ അതിനെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാക്കാനുള്ള സമയംകൂടിയാണ്. അത് ഭാവിയിൽ ഇത്തരം മഹാവ്യാധികൾ വരാതിരിക്കാൻ നമ്മെ ശരിയായി പഠിപ്പിക്കും. ഒരു നിപ്പ വന്ന് നാമെല്ലാം ഇതിനേക്കാൾ വലിയ മുൻകരുതലുകൾ എടുത്തിട്ടും നമ്മൾ അതിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടില്ലെന്നത് ചിന്തിക്കേണ്ട വസ്തുതതന്നെയാണ്. ഇനിയൊരു മഹാവ്യാധിയുണ്ടാകുമ്പോൾ ഇതൊക്കെ വീണ്ടും വീണ്ടും ജനങ്ങളെ പഠിപ്പിക്കേണ്ടി വരികയെന്നത് തീർത്തും വേദനാജനകം തന്നെ... !
.
അതുപോലെതന്നെ, ചിലയിടങ്ങളിൽ കാണുകയുണ്ടായി കൈവിരലുകൾക്കൊണ്ടു തൊടാതെ വിരലിന്റെ പുറം ഭാഗം കൊണ്ട് അല്ലെങ്കിൽ കൈത്തണ്ടകൊണ്ട് തൊടാൻ പറയുന്നത്. ഇതിൽ എന്തുവ്യത്യാസമാണ് ഉള്ളതെന്നും എനിക്ക് മനസ്സിലാകുന്നില്ല. രോഗാണുവിനെ കൈവെള്ളകൊണ്ടു തൊട്ടാലും പുറം കൊണ്ടുതൊട്ടാലും അതുനമ്മുടെ ശരീരത്തിൽ പ്രവേശിക്കുമല്ലോ. ഇങ്ങനെയൊക്കെയുള്ള തെറ്റായ വിവരങ്ങൾ നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമായ അനാസ്ഥയും തെറ്റുമാണ് . അധികാരികൾ ഇക്കാര്യങ്ങളിൽ തീർച്ചയായതും ശ്രദ്ധ പതിപ്പിക്കുകതന്നെ വേണം. ...!
.
ഒരു മഹാ പ്രളയമുണ്ടായി എല്ലാം കുത്തിയൊലിച്ചു പോയപ്പോൾ ആധുനിക രീതിയിൽ ശാസ്ത്രീയമായി കേരളത്തെ തന്നെ പുനർനിർമിക്കാൻ അതൊരു ശക്തവും വ്യക്തവുമായ അവസരമായിരുന്നു. പക്ഷെ അതാരും ഉപയോഗിച്ചില്ല. ഇപ്പോൾ ആരോഗ്യമേഖലയെ ഉടച്ചുവാർക്കാനും പൊതുജനങ്ങളെ ആരോഗ്യ സാക്ഷരരാക്കാനും ഉള്ള മറ്റൊരു മഹത്തായ അവസരം കൂടിയാണ് ഈ കോറോണക്കാലം നമുക്ക് തന്നിരിക്കുന്നത്. ഇതെങ്കിലും ശരിയായി വിനിയോഗിക്കാൻ നമ്മുടെ അധികാരികളും പൊതു സേവന ദാതാക്കളും ശരിയായി ശ്രദ്ധിക്കുക തന്നെ വേണം. ...!
.
സർക്കാരും നല്ലൊരു ശതമാനം പൊതുപ്രവർത്തകരും ഊണും ഉറക്കവും കളഞ്ഞ് ജനങ്ങൾക്കുവേണ്ടി അഹോരാത്രം പണിയെടുക്കുമ്പോൾ അതിൽ കുത്തിത്തിരിപ്പുണ്ടാക്കാനും പ്രശ്നങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ചെറിയൊരു ശതമാനം വേറെയുമുണ്ട് . ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന നിലയിൽ പെരുമാറുന്ന മറ്റൊരു വിഭാഗവും ഉണ്ട് . അത്തരക്കാരെ കർശനമായി നിലക്ക് നിർത്താനും അധികാരികൾ ശ്രദ്ധിക്കുകതന്നെ വേണം ...!
.
പ്രകൃതിക്ക് നാശം സംഭവിക്കുമ്പോൾ പ്രകൃതിതന്നെ സ്വയം ഒരു തിരുത്തലിനു സ്വയമേവ തയ്യാറാവുക എല്ലാ കാലങ്ങളിലും സാധാരണമാണ്. അതിനു അവസരം കൊടുക്കാതെ പ്രകൃതിയെ അറിഞ്ഞു ജീവിക്കേണ്ടത് മനുഷ്യന്റെ മാത്രം ഉത്തരവാദിത്വവുമാണ് . .... സ്വയം സംരക്ഷിക്കുക, മറ്റുള്ളവരെയും സംരക്ഷിക്കുക ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, April 2, 2020
പെരുവിരലിൽ കുത്തിയുയർന്ന് ... !!!
പെരുവിരലിൽ കുത്തിയുയർന്ന് ... !!!
.
പെരുവിരലിൽ കുത്തിയുയർന്ന് കഴുത്തിൽ കൈകൾ കോർത്ത് ചേർത്തടുപ്പിച്ച് ചുണ്ടുകളിൽ ചുണ്ടുകൾ കോർത്ത് അവനിലെ ജീവശ്വാസം മുഴുവനായും തന്നിലേക്കാവാഹിച്ച് തന്നെ മുഴുവനായും അവനിലേക്ക് ലയിപ്പിച്ച് ഒരു ചൂടൻ ചുംബനത്തോടെത്തന്നെ അവനെ സ്വീകരിക്കണമെന്നത് തന്റെ ആവശ്യമായിരുന്നു ...!
.
ഒരു ചുംബനത്തിന്റെ ചൂടിന് ഒരു വർഷത്തിന്റെ ദൈർഘ്യത്തിനപ്പുറവും പുതുമയുടെ തുടിപ്പവശേഷിപ്പിക്കാൻ അവനല്ലാതെ മറ്റാർക്കാണാവുക . കണ്ണുകളിൽ പ്രണയം നിറച്ചുചേർത്ത് ഹൃദയത്തിൽ സ്നേഹം അലിയിച്ചുചേർത്ത് ജീവാത്മാവിൽനിന്നും ജീവിതാത്മാവിലേക്ക് അവനവനെത്തന്നെ ചേർത്തുനിർത്തുന്ന അവന്റെ മാസ്മരികതപോലെ ...!
.
എവിടെയെല്ലാമാണ് അവൻ തന്നിലവശേഷിക്കാത്തതെന്ന് താൻ എപ്പോഴും അത്ഭുതം കൂറാറുണ്ട് പലപ്പോഴും . അവന്റെ നീണ്ടുമെലിഞ്ഞ കൈവിരലുകൾക്കുപോലും പ്രണയത്തിന്റെ മാസ്മരികതയാണ് . അവന്റെ സ്വരത്തിനുതന്നെ പ്രണയത്തിന്റെ വശ്യതയാണെന്ന് എപ്പോഴാണ് പറയാതിരിക്കാനാവുക . അവന്റെ സ്പർശംതന്നെ ഒരു മാലാഖയുടെ സ്നേഹസ്പർശംപോലെ ഹൃദയത്തിലേക്കയല്ലേ നേരിട്ട് കയറിയിരിക്കുന്നത് എപ്പോഴും ....!
.
കൈവിരലുകളിലൂടെ അരിച്ചുകയറി ഹൃദയത്തിലേക്കെത്തുന്ന അവന്റെ ചുടുശ്വാസത്തിന് ജീവന്റെ ഗന്ധമാണ് ഇപ്പോഴും.. തന്റെ കൈവിരൽ തുമ്പു പിടിച്ച് അവൻ കൂടെ നടക്കുമ്പോൾ തന്റെ കുഞ്ഞനുജന്റെ കുറുമ്പുകളായിരുന്നില്ലേ അവനിൽ . തന്റെ തോളിൽ മുഴുവൻ ഭാരവും ഇറക്കിവെച്ച് ആത്മസുഹൃത്തിനെ പോലെ അവനിരിക്കുമ്പോൾ തനിക്കല്ലേ ഭാരമില്ലായ്മ അനുഭവ്യമാകുന്നത് . തന്റെ നെഞ്ചിന്റെ ചൂടിൽ അവനൊരു കൊച്ചു കുഞ്ഞിനെപ്പോലെ ചാഞ്ഞിരിക്കുമ്പോൾ തന്റെ മാതൃത്വമല്ലേ ബഹുമാനിതയാകുന്നത് എല്ലായ്‌പ്പോഴും ....!
.
തന്റെ മുന്നിൽ മുട്ടുകുത്തിയിരുന്ന് കാലുകൾ മടിയിലെടുത്തുവെച്ച് ആ കാൽവിരലുകളിലെ അവന്റെ ചുംബനത്തിൽ തുടങ്ങി പൂമ്പാറ്റകൾ പാറിനടക്കുന്ന അടിവയറിന്റെ അഗാധതകളിലൂളിയിട്ടുണർന്ന് ജീവശാസത്തിൽ ലയിച്ചുചേരുന്ന അവന് ഇങ്ങിനെയുള്ളൊരു ചുംബനത്തോടെയുള്ള വരവേൽപ്പല്ലാതെ താൻ മറ്റെന്തു നൽകാൻ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
പെരുവിരലിൽ കുത്തിയുയർന്ന് കഴുത്തിൽ കൈകൾ കോർത്ത് ചേർത്തടുപ്പിച്ച് ചുണ്ടുകളിൽ ചുണ്ടുകൾ കോർത്ത് അവനിലെ ജീവശ്വാസം മുഴുവനായും തന്നിലേക്കാവാഹിച്ച് തന്നെ മുഴുവനായും അവനിലേക്ക് ലയിപ്പിച്ച് ഒരു ചൂടൻ ചുംബനത്തോടെത്തന്നെ അവനെ സ്വീകരിക്കണമെന്നത് തന്റെ ആവശ്യമായിരുന്നു ...!
.
ഒരു ചുംബനത്തിന്റെ ചൂടിന് ഒരു വർഷത്തിന്റെ ദൈർഘ്യത്തിനപ്പുറവും പുതുമയുടെ തുടിപ്പവശേഷിപ്പിക്കാൻ അവനല്ലാതെ മറ്റാർക്കാണാവുക . കണ്ണുകളിൽ പ്രണയം നിറച്ചുചേർത്ത് ഹൃദയത്തിൽ സ്നേഹം അലിയിച്ചുചേർത്ത് ജീവാത്മാവിൽനിന്നും ജീവിതാത്മാവിലേക്ക് അവനവനെത്തന്നെ ചേർത്തുനിർത്തുന്ന അവന്റെ മാസ്മരികതപോലെ ...!
.
എവിടെയെല്ലാമാണ് അവൻ തന്നിലവശേഷിക്കാത്തതെന്ന് താൻ എപ്പോഴും അത്ഭുതം കൂറാറുണ്ട് പലപ്പോഴും . അവന്റെ നീണ്ടുമെലിഞ്ഞ കൈവിരലുകൾക്കുപോലും പ്രണയത്തിന്റെ മാസ്മരികതയാണ് . അവന്റെ സ്വരത്തിനുതന്നെ പ്രണയത്തിന്റെ വശ്യതയാണെന്ന് എപ്പോഴാണ് പറയാതിരിക്കാനാവുക . അവന്റെ സ്പർശംതന്നെ ഒരു മാലാഖയുടെ സ്നേഹസ്പർശംപോലെ ഹൃദയത്തിലേക്കയല്ലേ നേരിട്ട് കയറിയിരിക്കുന്നത് എപ്പോഴും ....!
.
കൈവിരലുകളിലൂടെ അരിച്ചുകയറി ഹൃദയത്തിലേക്കെത്തുന്ന അവന്റെ ചുടുശ്വാസത്തിന് ജീവന്റെ ഗന്ധമാണ് ഇപ്പോഴും.. തന്റെ കൈവിരൽ തുമ്പു പിടിച്ച് അവൻ കൂടെ നടക്കുമ്പോൾ തന്റെ കുഞ്ഞനുജന്റെ കുറുമ്പുകളായിരുന്നില്ലേ അവനിൽ . തന്റെ തോളിൽ മുഴുവൻ ഭാരവും ഇറക്കിവെച്ച് ആത്മസുഹൃത്തിനെ പോലെ അവനിരിക്കുമ്പോൾ തനിക്കല്ലേ ഭാരമില്ലായ്മ അനുഭവ്യമാകുന്നത് . തന്റെ നെഞ്ചിന്റെ ചൂടിൽ അവനൊരു കൊച്ചു കുഞ്ഞിനെപ്പോലെ ചാഞ്ഞിരിക്കുമ്പോൾ തന്റെ മാതൃത്വമല്ലേ ബഹുമാനിതയാകുന്നത് എല്ലായ്‌പ്പോഴും ....!
.
തന്റെ മുന്നിൽ മുട്ടുകുത്തിയിരുന്ന് കാലുകൾ മടിയിലെടുത്തുവെച്ച് ആ കാൽവിരലുകളിലെ അവന്റെ ചുംബനത്തിൽ തുടങ്ങി പൂമ്പാറ്റകൾ പാറിനടക്കുന്ന അടിവയറിന്റെ അഗാധതകളിലൂളിയിട്ടുണർന്ന് ജീവശാസത്തിൽ ലയിച്ചുചേരുന്ന അവന് ഇങ്ങിനെയുള്ളൊരു ചുംബനത്തോടെയുള്ള വരവേൽപ്പല്ലാതെ താൻ മറ്റെന്തു നൽകാൻ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, March 31, 2020
ചില കൊറോണക്കാല കാഴ്ചകൾ ...!!!
ചില കൊറോണക്കാല കാഴ്ചകൾ ...!!!
.
തൊട്ടടുത്ത റൂമിൽ വയ്യാതെ കിടക്കുന്ന അച്ഛനെയും അമ്മയെയും ഒന്നാശുപത്രിയിൽ ഒരോട്ടോ വിളിച്ചുപോലും പറഞ്ഞയക്കാത്തവർക്ക് , ഇപ്പോൾ അമ്മായീടെ ഭർത്താവിന്റെ അച്ഛന്റെ പെങ്ങളുടെ മകന്റെ ഭാര്യയുടെ അമ്മയുടെ അനിയത്തിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ യാത്രാ പെർമിഷൻ വേണം ...!
.
മകനെ സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്ത ശേഷം അങ്ങോട്ട് തിരിഞ്ഞു പോലും നോക്കാതെ , മക്കളിപ്പോ ഏതു ക്ലാസ്സിലാണ് പഠിക്കുന്നതെന്നു പോലും അറിയാത്ത അച്ഛനും അമ്മയ്ക്കും മക്കൾക്ക് ക്ലാസ്സ് നഷ്ടപ്പെടുന്നതോർത്ത് ഉറക്കമേയില്ല ...!
.
ബന്ധുകൂടിയായ അയൽക്കാരൻ പട്ടിണികിടന്നു മരിച്ചിട്ടും തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്ത സാമൂഹ്യ പ്രവര്ത്തകന് തെരുവുപട്ടികൾ പട്ടിണി കിടക്കുന്നതോർത്ത് അവർക്ക് ഭക്ഷണം കൊടുക്കാൻ അങ്ങോട്ടൊന്നു പോകാൻ കഴിയാത്തതിനാൽ ചോറിറങ്ങുന്നില്ല ...!
.
മാടിനെപ്പോലെ പണിയെടുപ്പിച്ചിട്ടും സ്വന്തം തൊഴിലാളികൾക്ക് അവർക്കർഹതപ്പെട്ട ശമ്പളമോ മറ്റാനുകൂല്യങ്ങളോ കൊടുക്കാൻ തയ്യാറല്ലാത്ത കമ്പനി മുതലാളിക്ക് , സർക്കാർ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്ന അഥിതി തൊഴിലാളികളുടെ തൊഴിലില്ലായ്മയോർത്ത് ഉറക്കം വരുന്നില്ല . ...!
..
സ്വന്തം വീട്ടിൽ പോലും ഒരു മരം നട്ടുവളർത്തി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്താത്ത സോഷ്യൽമീഡിയാജീവിയായ പരിസ്ഥിതി പ്രവര്ത്തകന് രണ്ടുമാസം കഴിഞ്ഞാൽ അയൽസംസ്ഥാനത്തെ കാടുകളിൽ കാട്ടുതീയുണ്ടാകുമെന്നോർത്ത് മനസ്സുപിടക്കുന്നു ...!
.
ജന്മദിനത്തിലോ പെരുന്നാളിനോ പോലും പള്ളിയിലോ അമ്പലത്തിലോ പോകാത്ത , വീഴാൻ പോകുമ്പോൾ പോലും ദൈവമേ എന്നൊന്ന് വിളിക്കാൻ തോന്നാത്ത ഭക്തന് ആരാധനാലയത്തിൽ ഭജനമിരിക്കാൻ കഴിയാത്തതിൽ മനഃപ്രയാസത്താൽ ഇരിക്കപ്പൊറുതിയില്ല ...!
.
ആഴ്ചയിൽ നാലുദിവസവും ലീവെടുത്തോ മുങ്ങിയോ കറങ്ങിനടക്കുന്ന സർക്കാരുദ്യേഗസ്ഥന് ദിവസേന ആപ്പീസിൽപോയി ജോലിചെയ്യാൻ കഴിയാത്തതിനാൽ ആത്മസംഘർഷത്താൽ ഉണ്ണാനും ഉറങ്ങാനും വയ്യ ...!
.
ഈ കൊറോണക്കാലത്ത് ഇനിയെന്തൊക്കെ ...?
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
തൊട്ടടുത്ത റൂമിൽ വയ്യാതെ കിടക്കുന്ന അച്ഛനെയും അമ്മയെയും ഒന്നാശുപത്രിയിൽ ഒരോട്ടോ വിളിച്ചുപോലും പറഞ്ഞയക്കാത്തവർക്ക് , ഇപ്പോൾ അമ്മായീടെ ഭർത്താവിന്റെ അച്ഛന്റെ പെങ്ങളുടെ മകന്റെ ഭാര്യയുടെ അമ്മയുടെ അനിയത്തിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ യാത്രാ പെർമിഷൻ വേണം ...!
.
മകനെ സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്ത ശേഷം അങ്ങോട്ട് തിരിഞ്ഞു പോലും നോക്കാതെ , മക്കളിപ്പോ ഏതു ക്ലാസ്സിലാണ് പഠിക്കുന്നതെന്നു പോലും അറിയാത്ത അച്ഛനും അമ്മയ്ക്കും മക്കൾക്ക് ക്ലാസ്സ് നഷ്ടപ്പെടുന്നതോർത്ത് ഉറക്കമേയില്ല ...!
.
ബന്ധുകൂടിയായ അയൽക്കാരൻ പട്ടിണികിടന്നു മരിച്ചിട്ടും തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്ത സാമൂഹ്യ പ്രവര്ത്തകന് തെരുവുപട്ടികൾ പട്ടിണി കിടക്കുന്നതോർത്ത് അവർക്ക് ഭക്ഷണം കൊടുക്കാൻ അങ്ങോട്ടൊന്നു പോകാൻ കഴിയാത്തതിനാൽ ചോറിറങ്ങുന്നില്ല ...!
.
മാടിനെപ്പോലെ പണിയെടുപ്പിച്ചിട്ടും സ്വന്തം തൊഴിലാളികൾക്ക് അവർക്കർഹതപ്പെട്ട ശമ്പളമോ മറ്റാനുകൂല്യങ്ങളോ കൊടുക്കാൻ തയ്യാറല്ലാത്ത കമ്പനി മുതലാളിക്ക് , സർക്കാർ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്ന അഥിതി തൊഴിലാളികളുടെ തൊഴിലില്ലായ്മയോർത്ത് ഉറക്കം വരുന്നില്ല . ...!
..
സ്വന്തം വീട്ടിൽ പോലും ഒരു മരം നട്ടുവളർത്തി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്താത്ത സോഷ്യൽമീഡിയാജീവിയായ പരിസ്ഥിതി പ്രവര്ത്തകന് രണ്ടുമാസം കഴിഞ്ഞാൽ അയൽസംസ്ഥാനത്തെ കാടുകളിൽ കാട്ടുതീയുണ്ടാകുമെന്നോർത്ത് മനസ്സുപിടക്കുന്നു ...!
.
ജന്മദിനത്തിലോ പെരുന്നാളിനോ പോലും പള്ളിയിലോ അമ്പലത്തിലോ പോകാത്ത , വീഴാൻ പോകുമ്പോൾ പോലും ദൈവമേ എന്നൊന്ന് വിളിക്കാൻ തോന്നാത്ത ഭക്തന് ആരാധനാലയത്തിൽ ഭജനമിരിക്കാൻ കഴിയാത്തതിൽ മനഃപ്രയാസത്താൽ ഇരിക്കപ്പൊറുതിയില്ല ...!
.
ആഴ്ചയിൽ നാലുദിവസവും ലീവെടുത്തോ മുങ്ങിയോ കറങ്ങിനടക്കുന്ന സർക്കാരുദ്യേഗസ്ഥന് ദിവസേന ആപ്പീസിൽപോയി ജോലിചെയ്യാൻ കഴിയാത്തതിനാൽ ആത്മസംഘർഷത്താൽ ഉണ്ണാനും ഉറങ്ങാനും വയ്യ ...!
.
ഈ കൊറോണക്കാലത്ത് ഇനിയെന്തൊക്കെ ...?
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, March 29, 2020
ഭീകരവാദികൾ ...!!!
ഭീകരവാദികൾ ...!!!
.
ഒരു മഹാമവ്യാധിയെ ശക്തമായിത്തന്നെ നേരിടാൻ ലോകം മുഴുവൻ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയും മുൻപിൻ നോക്കാതെ കർശനമായി തന്നെ നടപ്പിലാക്കുകയും ചെയ്യുകയും ഓരോരുത്തരും എവിടെയാണോ ഇപ്പോഴുള്ളത് അവിടെത്തന്നെ സുരക്ഷിതരായിരിക്കണമെന്ന് ലോകത്തിലെ എല്ലാ ആരോഗ്യപ്രവർത്തകരും ഒരുപോലെ അപേക്ഷിച്ചാവശ്യപ്പെടുകയും , ഓരോ സർക്കാരുകളും അവരവർക്കു കഴിയുന്നതിലും ഏറെ കാര്യങ്ങൾ ജനനന്മക്കുവേണ്ടി ആത്മാർത്ഥമായി തന്നെ ചെയ്തുകൊട്നിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് അഷ്ടിക്ക് വകയില്ലാത്ത പാവങ്ങളെ പറഞ്ഞിളക്കി ഒരു സമൂഹ പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുന്നത് ആരായാലും അവരെ ഭീകരരായി കണക്കാക്കുകയും മുഖംനോക്കാതെ നടപടിയെടുത്ത് അമർച്ചചെയ്യുകയും ചെയ്തില്ലെങ്കിൽ രാജ്യം വലിയ വിലത്തന്നെ നൽകേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല. ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരു മഹാമവ്യാധിയെ ശക്തമായിത്തന്നെ നേരിടാൻ ലോകം മുഴുവൻ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയും മുൻപിൻ നോക്കാതെ കർശനമായി തന്നെ നടപ്പിലാക്കുകയും ചെയ്യുകയും ഓരോരുത്തരും എവിടെയാണോ ഇപ്പോഴുള്ളത് അവിടെത്തന്നെ സുരക്ഷിതരായിരിക്കണമെന്ന് ലോകത്തിലെ എല്ലാ ആരോഗ്യപ്രവർത്തകരും ഒരുപോലെ അപേക്ഷിച്ചാവശ്യപ്പെടുകയും , ഓരോ സർക്കാരുകളും അവരവർക്കു കഴിയുന്നതിലും ഏറെ കാര്യങ്ങൾ ജനനന്മക്കുവേണ്ടി ആത്മാർത്ഥമായി തന്നെ ചെയ്തുകൊട്നിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് അഷ്ടിക്ക് വകയില്ലാത്ത പാവങ്ങളെ പറഞ്ഞിളക്കി ഒരു സമൂഹ പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുന്നത് ആരായാലും അവരെ ഭീകരരായി കണക്കാക്കുകയും മുഖംനോക്കാതെ നടപടിയെടുത്ത് അമർച്ചചെയ്യുകയും ചെയ്തില്ലെങ്കിൽ രാജ്യം വലിയ വിലത്തന്നെ നൽകേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല. ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, March 28, 2020
മോഹക്കടൽ ....!!!
മോഹക്കടൽ ....!!!
.
തീരത്തുനിന്നും കടലിലേക്കുള്ള ദൂരവും കടലിൽനിന്ന് തീരത്തിലേക്കുള്ള ദൂരവും ഒന്നാണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ് അയാളുടെ തുടക്കം . അതയാളുടെ ആഗ്രഹങ്ങളുടെ ആകെത്തുകയായിരുന്നു എന്ന് തിരിച്ചറിയാനുള്ള വിവേകമില്ലായ്മ , അല്ലെങ്കിൽ അതങ്ങിനെയായിരിക്കണമെന്ന ആഗ്രഹത്തിന്റെ പ്രതിഫലനം ....!
.
എന്നിട്ടും അയാൾ അതങ്ങിനെത്തന്നെയായിരിക്കട്ടെ എന്നുമാത്രം ആഗ്രഹിച്ചുകൊണ്ടേയിരുന്നു എപ്പോഴും . അതങ്ങിനെയല്ലെന്നുറപ്പിക്കാൻ വേണ്ടിമാത്രം ഒരു മുഴക്കോലുകൊണ്ട് അളക്കാൻ പോലും ചിലപ്പോഴെല്ലാം അയാൾ തയ്യാറായിരുന്നതും അതുകൊണ്ടുതന്നെയായിരുന്നു . അവിശ്വാസത്തിൽ നിന്നും, വിശ്വാസത്തിലേക്കുള്ള ദൂരം പോലെ ...!
.
ആശ്വാസമോ ആവശ്യമോ അതുമല്ലെങ്കിൽ പ്രതീക്ഷയോ കരുത്തോ ... അങ്ങിനെ എന്തൊക്കെയായിരുന്നു ഓരോ കടലും അതിന്റെ കരകൾക്കെന്ന് അയാൾ ആശ്ചര്യപ്പെടാറുണ്ട് എപ്പോഴും . സ്വന്തമാക്കി കരുതിവെക്കാനുള്ള വെമ്പലോടെ ഓരോ കരയും ഓരോ നിമിഷവും തന്റെ കടലിലേക്ക് സ്വയമിറങ്ങിച്ചെന്ന് സ്വതന്ത്രമാകും പോലെ ...!
.
അല്ലെങ്കിൽ തന്നെ ഒരു കടലിനെങ്ങിനെയാണ് അതിന്റെ തീരത്തിന്റേതുമാത്രമായിരിക്കാൻ സ്വയമേവ സാധ്യമാവുക . കടൽ അതിന്റെ ഓരോ തീരത്തിന്റേതുമെന്ന് അവയെ ഓരോന്നിനെയും മോഹിപ്പിക്കുമാറ് ഓരോ തീരത്തോടും അടുത്തുകൊണ്ടേയിരിക്കുന്നത് അയാൾക്കുമാത്രം അറിയാതെപോകുന്നതോ അതോ കണ്ടില്ലെന്നു നടിക്കുന്നതോ ...!
.
കടൽ എപ്പോഴും അങ്ങിനെയാണ് . അലങ്കാരമായി . ആലസ്യമായി . മോഹമായി , കുളിരായി ആശ്വാസമായി പ്രതീക്ഷയായി ... അങ്ങിനെ, അങ്ങിനെ അതിനോടടുക്കുന്ന , അവരോരോരുത്തരോടും ചേർത്തുവെക്കുന്ന ഓരോ കരകളുടെയും പ്രത്യേകം പ്രത്യേകം സ്വന്തവുമായി ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
തീരത്തുനിന്നും കടലിലേക്കുള്ള ദൂരവും കടലിൽനിന്ന് തീരത്തിലേക്കുള്ള ദൂരവും ഒന്നാണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ് അയാളുടെ തുടക്കം . അതയാളുടെ ആഗ്രഹങ്ങളുടെ ആകെത്തുകയായിരുന്നു എന്ന് തിരിച്ചറിയാനുള്ള വിവേകമില്ലായ്മ , അല്ലെങ്കിൽ അതങ്ങിനെയായിരിക്കണമെന്ന ആഗ്രഹത്തിന്റെ പ്രതിഫലനം ....!
.
എന്നിട്ടും അയാൾ അതങ്ങിനെത്തന്നെയായിരിക്കട്ടെ എന്നുമാത്രം ആഗ്രഹിച്ചുകൊണ്ടേയിരുന്നു എപ്പോഴും . അതങ്ങിനെയല്ലെന്നുറപ്പിക്കാൻ വേണ്ടിമാത്രം ഒരു മുഴക്കോലുകൊണ്ട് അളക്കാൻ പോലും ചിലപ്പോഴെല്ലാം അയാൾ തയ്യാറായിരുന്നതും അതുകൊണ്ടുതന്നെയായിരുന്നു . അവിശ്വാസത്തിൽ നിന്നും, വിശ്വാസത്തിലേക്കുള്ള ദൂരം പോലെ ...!
.
ആശ്വാസമോ ആവശ്യമോ അതുമല്ലെങ്കിൽ പ്രതീക്ഷയോ കരുത്തോ ... അങ്ങിനെ എന്തൊക്കെയായിരുന്നു ഓരോ കടലും അതിന്റെ കരകൾക്കെന്ന് അയാൾ ആശ്ചര്യപ്പെടാറുണ്ട് എപ്പോഴും . സ്വന്തമാക്കി കരുതിവെക്കാനുള്ള വെമ്പലോടെ ഓരോ കരയും ഓരോ നിമിഷവും തന്റെ കടലിലേക്ക് സ്വയമിറങ്ങിച്ചെന്ന് സ്വതന്ത്രമാകും പോലെ ...!
.
അല്ലെങ്കിൽ തന്നെ ഒരു കടലിനെങ്ങിനെയാണ് അതിന്റെ തീരത്തിന്റേതുമാത്രമായിരിക്കാൻ സ്വയമേവ സാധ്യമാവുക . കടൽ അതിന്റെ ഓരോ തീരത്തിന്റേതുമെന്ന് അവയെ ഓരോന്നിനെയും മോഹിപ്പിക്കുമാറ് ഓരോ തീരത്തോടും അടുത്തുകൊണ്ടേയിരിക്കുന്നത് അയാൾക്കുമാത്രം അറിയാതെപോകുന്നതോ അതോ കണ്ടില്ലെന്നു നടിക്കുന്നതോ ...!
.
കടൽ എപ്പോഴും അങ്ങിനെയാണ് . അലങ്കാരമായി . ആലസ്യമായി . മോഹമായി , കുളിരായി ആശ്വാസമായി പ്രതീക്ഷയായി ... അങ്ങിനെ, അങ്ങിനെ അതിനോടടുക്കുന്ന , അവരോരോരുത്തരോടും ചേർത്തുവെക്കുന്ന ഓരോ കരകളുടെയും പ്രത്യേകം പ്രത്യേകം സ്വന്തവുമായി ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, March 23, 2020
പ്രകൃതിയുടെ പാഠങ്ങൾ ...!!!
പ്രകൃതിയുടെ പാഠങ്ങൾ ...!!!
..
പുലർകാല കുളിരിൽ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ഊളിയിടാൻ ശ്രമിക്കുന്നതിനിടയിൽ ഗോമാതാവിൻറെ കരച്ചിൽ കേട്ടാണ് , കാലത്തെത്തന്നെ കണ്ണുതുറന്നത് . ഇതെന്തുപറ്റിയെന്ന് അത്ഭുതം കൂറവേ മുന്നിലതാ പതിവ് കള്ളച്ചിരിയുമായി മൂപ്പരിങ്ങനെ ചാഞ്ഞിരിക്കുന്നു . അപ്പോൾ ഗോമാതാവെവിടെയെന്ന് അത്ഭുതം കുറവേ മൂപ്പരാ ഓടക്കുഴൽകൊണ്ടൊരു അടിത്തന്നു തലയ്ക്കു തന്നെ.. ഒന്നുകൂടി നേരം വെളുത്തോട്ടെ എന്നുകരുതിയാണോ അതോ ....!
..
തന്റെ നാറ്റംകൊണ്ട് മൂപർക്കിനി ബുദ്ധിമുട്ടാകേണ്ട എന്നുവെച്ച് വേഗം പോയി പല്ലൊക്കെ തേച്ച് പ്രഭാതകൃത്യങ്ങളും കുളിയും കഴിച്ച് വന്ന് അടുത്തിരുന്നപ്പോൾ മൂപ്പരും എന്റടുത്തേക്ക് നീങ്ങിയിരുന്നു . എന്നിട്ടൊരു വലിയ ലിസ്റ്റെടുത്തുതന്നു കയ്യിൽ . അതിശയത്തോടെ ഞാനാ ലിസ്റ്റുനോക്കിയതും എന്റെ കണ്ണുതള്ളിപ്പോയി ....!
..
പശു, പന്നി, പോത്ത് , കുരിശ് , കൊന്ത , ചന്ദനക്കുറി , തൊപ്പി ആചാരങ്ങൾ , അക്രമങ്ങൾ , കൊലവിളികൾ ആർപ്പുവിളികൾ ....... ഇനി ഇല്ലാത്തതൊന്നും അതിലില്ലായിരുന്നു, പക്ഷെ എവിടെയൊക്കെ നോക്കിയിട്ടും ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഒക്കെയല്ലാതെ ആ ലിസ്റ്റിലെവിടെയും ഒറ്റമനുഷ്യനെയും മനുഷ്യത്വത്തെയും എനിക്ക് കാണാത്തതിൽ കണ്ണുംതള്ളി അന്തംവിട്ട് കുന്തംവിഴുങ്ങിയിരിക്കെ മൂപ്പർ എന്നെ മെല്ലെ തട്ടിവിളിച്ചു ...!
..
അടുത്തേക്ക് നീക്കിയിരുത്തി കണ്ണടച്ച് ചെവിയോർക്കാൻ പറഞ്ഞപ്പോൾ ഞാനും അറിയാതെ കണ്ണടച്ചു . മൂപ്പരെതൊട്ട് കാതുകൂർപ്പിക്കവേ ഒരു നനുത്ത തേങ്ങലാണ് കാത്തിലേക്കോടിയെത്തിയത് . കടലിന്റെ ഇരമ്പലിനൊപ്പം ചങ്കിൽ ജീവൻ പിടക്കുന്ന ഒരു കുഞ്ഞു തേങ്ങൽ . ഞെട്ടി മാറി ഒന്നുകൂടെ മൂപ്പരോട് ചേർന്നിരിക്കവേ അകത്ത് , അസഹ്യമായ വേദനയിൽ നിന്നുള്ള മോചനമാഗ്രഹിച്ച് മരണമേ, നീയെങ്ങിനെയെങ്കിലുമെന്നെയൊന്ന് പുൽകിയാലുമെന്ന ഒരു പെൺകുഞ്ഞിന്റെ നീറ്റുന്ന പിടച്ചിൽ ....!
..
ആശ്രയമറ്റവരെ ചൂഷണം ചെയ്യുന്ന മതപരിവർത്തകരുടെ മാടിവിളികൾ , ദൈവത്തിനെന്ന് കള്ളം പറഞ്ഞ് നിഷ്കളങ്കരെ ചുട്ടുകൊല്ലുന്ന തീവ്രവാദികളുടെ ആർപ്പുവിളികൾ , വിവേചനത്തിന്റെ , വേർതിരിവിന്റെ വേർപെടുത്തലുകളുടെ ഹൃദയവേദനകൾ . ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ദൈവത്തെപോലും വേദനിപ്പിക്കുന്നത് ..... ഹൃദയം നിന്നുപോകുമോ എന്ന ഭയത്താൽ ഞാൻ പേടിച്ച് കണ്ണുതുറന്ന് മൂപ്പരെ കെട്ടിപ്പിടിച്ചുപോയി ....!
..
അവസരങ്ങളും പാഠങ്ങളും ഏറെത്തന്നെങ്കിലും പാഠം പഠിക്കാത്ത എനിക്കുവേണ്ടി , തന്റേതു പോലെ അവരുടേതുമാണ് ഈ ലോകമെന്ന് ചിന്തിക്കുകപോലും ചെയ്യാത്ത സ്വാർത്ഥരുടെ അത്യാർഥിക്കുമുന്നിൽ ജീവനുപോലും വേണ്ടി പിടക്കേണ്ടിവരുന്ന ഓരോ ജീവജാലങ്ങൾക്കും മരങ്ങൾക്കും പുഴകൾക്കും വേണ്ടി എല്ലാറ്റിനും അതീതമായ ഈ പ്രകൃതിതന്നെ ആവശ്യസമയത്ത് ഒരു സ്വയം സന്തുലനം നടത്തുമെന്ന് എന്നിട്ടുമെന്തേ നീ ഇനിയും തിരിച്ചറിയാത്തതെന്ന് മൂപ്പർ എന്നെ മെല്ലെ തഴുകിയാശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചപ്പോൾ എനിക്കുത്തരമില്ലായിരുന്നു ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ
..
പുലർകാല കുളിരിൽ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ഊളിയിടാൻ ശ്രമിക്കുന്നതിനിടയിൽ ഗോമാതാവിൻറെ കരച്ചിൽ കേട്ടാണ് , കാലത്തെത്തന്നെ കണ്ണുതുറന്നത് . ഇതെന്തുപറ്റിയെന്ന് അത്ഭുതം കൂറവേ മുന്നിലതാ പതിവ് കള്ളച്ചിരിയുമായി മൂപ്പരിങ്ങനെ ചാഞ്ഞിരിക്കുന്നു . അപ്പോൾ ഗോമാതാവെവിടെയെന്ന് അത്ഭുതം കുറവേ മൂപ്പരാ ഓടക്കുഴൽകൊണ്ടൊരു അടിത്തന്നു തലയ്ക്കു തന്നെ.. ഒന്നുകൂടി നേരം വെളുത്തോട്ടെ എന്നുകരുതിയാണോ അതോ ....!
..
തന്റെ നാറ്റംകൊണ്ട് മൂപർക്കിനി ബുദ്ധിമുട്ടാകേണ്ട എന്നുവെച്ച് വേഗം പോയി പല്ലൊക്കെ തേച്ച് പ്രഭാതകൃത്യങ്ങളും കുളിയും കഴിച്ച് വന്ന് അടുത്തിരുന്നപ്പോൾ മൂപ്പരും എന്റടുത്തേക്ക് നീങ്ങിയിരുന്നു . എന്നിട്ടൊരു വലിയ ലിസ്റ്റെടുത്തുതന്നു കയ്യിൽ . അതിശയത്തോടെ ഞാനാ ലിസ്റ്റുനോക്കിയതും എന്റെ കണ്ണുതള്ളിപ്പോയി ....!
..
പശു, പന്നി, പോത്ത് , കുരിശ് , കൊന്ത , ചന്ദനക്കുറി , തൊപ്പി ആചാരങ്ങൾ , അക്രമങ്ങൾ , കൊലവിളികൾ ആർപ്പുവിളികൾ ....... ഇനി ഇല്ലാത്തതൊന്നും അതിലില്ലായിരുന്നു, പക്ഷെ എവിടെയൊക്കെ നോക്കിയിട്ടും ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഒക്കെയല്ലാതെ ആ ലിസ്റ്റിലെവിടെയും ഒറ്റമനുഷ്യനെയും മനുഷ്യത്വത്തെയും എനിക്ക് കാണാത്തതിൽ കണ്ണുംതള്ളി അന്തംവിട്ട് കുന്തംവിഴുങ്ങിയിരിക്കെ മൂപ്പർ എന്നെ മെല്ലെ തട്ടിവിളിച്ചു ...!
..
അടുത്തേക്ക് നീക്കിയിരുത്തി കണ്ണടച്ച് ചെവിയോർക്കാൻ പറഞ്ഞപ്പോൾ ഞാനും അറിയാതെ കണ്ണടച്ചു . മൂപ്പരെതൊട്ട് കാതുകൂർപ്പിക്കവേ ഒരു നനുത്ത തേങ്ങലാണ് കാത്തിലേക്കോടിയെത്തിയത് . കടലിന്റെ ഇരമ്പലിനൊപ്പം ചങ്കിൽ ജീവൻ പിടക്കുന്ന ഒരു കുഞ്ഞു തേങ്ങൽ . ഞെട്ടി മാറി ഒന്നുകൂടെ മൂപ്പരോട് ചേർന്നിരിക്കവേ അകത്ത് , അസഹ്യമായ വേദനയിൽ നിന്നുള്ള മോചനമാഗ്രഹിച്ച് മരണമേ, നീയെങ്ങിനെയെങ്കിലുമെന്നെയൊന്ന് പുൽകിയാലുമെന്ന ഒരു പെൺകുഞ്ഞിന്റെ നീറ്റുന്ന പിടച്ചിൽ ....!
..
ആശ്രയമറ്റവരെ ചൂഷണം ചെയ്യുന്ന മതപരിവർത്തകരുടെ മാടിവിളികൾ , ദൈവത്തിനെന്ന് കള്ളം പറഞ്ഞ് നിഷ്കളങ്കരെ ചുട്ടുകൊല്ലുന്ന തീവ്രവാദികളുടെ ആർപ്പുവിളികൾ , വിവേചനത്തിന്റെ , വേർതിരിവിന്റെ വേർപെടുത്തലുകളുടെ ഹൃദയവേദനകൾ . ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ദൈവത്തെപോലും വേദനിപ്പിക്കുന്നത് ..... ഹൃദയം നിന്നുപോകുമോ എന്ന ഭയത്താൽ ഞാൻ പേടിച്ച് കണ്ണുതുറന്ന് മൂപ്പരെ കെട്ടിപ്പിടിച്ചുപോയി ....!
..
അവസരങ്ങളും പാഠങ്ങളും ഏറെത്തന്നെങ്കിലും പാഠം പഠിക്കാത്ത എനിക്കുവേണ്ടി , തന്റേതു പോലെ അവരുടേതുമാണ് ഈ ലോകമെന്ന് ചിന്തിക്കുകപോലും ചെയ്യാത്ത സ്വാർത്ഥരുടെ അത്യാർഥിക്കുമുന്നിൽ ജീവനുപോലും വേണ്ടി പിടക്കേണ്ടിവരുന്ന ഓരോ ജീവജാലങ്ങൾക്കും മരങ്ങൾക്കും പുഴകൾക്കും വേണ്ടി എല്ലാറ്റിനും അതീതമായ ഈ പ്രകൃതിതന്നെ ആവശ്യസമയത്ത് ഒരു സ്വയം സന്തുലനം നടത്തുമെന്ന് എന്നിട്ടുമെന്തേ നീ ഇനിയും തിരിച്ചറിയാത്തതെന്ന് മൂപ്പർ എന്നെ മെല്ലെ തഴുകിയാശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചപ്പോൾ എനിക്കുത്തരമില്ലായിരുന്നു ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, March 22, 2020
പ്രാണൻ പകുത്ത് ....!!!
പ്രാണൻ പകുത്ത് ....!!!
..
പേടിപ്പിക്കും വിധം ശക്തമായ മിന്നലോടെ , കാതടപ്പിക്കുന്ന ഘോരമായ ഇടിനാദത്തോടെ പകലോ രാത്രിയോ എന്നില്ലാതെ അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന ഒരു തുലാമഴപോലെയാണ് അവനെന്നാണ് അവൾ എപ്പോഴും പറയാറുള്ളത് . അവൾപോലുമറിയാതെ അവളിൽ പെയ്തിറങ്ങി പിന്നെ അവളൊന്നറിഞ്ഞുണർന്ന് ആ മഴയുടെ കുളിരിലൊന്ന് നനയാൻ തുടങ്ങുപോഴേക്കും ആകാശത്തൊരു മേഘതുണ്ടുപോലും അവശേഷിക്കാതെ അവൻ മറഞ്ഞുപോകുന്നത് അവൾക്കെപ്പോഴും അതിശയവുമായിരുന്നു ...!
...
ചിലപ്പോൾ അതിപ്രണയത്തിന്റെ , മറ്റുചിലപ്പോൾ ഒരുകുഞ്ഞിനെ പോലെ സ്നേഹത്തോടെ പിന്നെ ചിലപ്പോൾ ഒരു കാരണവരുടെ കരുതലോടെ .. വേറെ ചിലപ്പോൾ കുട്ടിക്കുറുമ്പുകളും കുസൃതികളുമായി ഒരു റൊമാന്റിക് ഹീറോ .... ഇനിയും ചിലപ്പോൾ തല്ലിക്കൊല്ലാൻ തോന്നുന്ന സംശയാലുവായ ഒരു കുശുമ്പൻ തറ കാമുകൻ .... അവൻ എങ്ങിനെ എപ്പോൾ എന്താകുമെന്ന് അവൾക്കുപോലും അത്ഭുതമാകാറാണ് പതിവ് . ....!
..
തന്നെ അത്രയും അഗാധമായി പ്രണയിക്കുന്നു എന്ന് എപ്പോഴും വാതോരാതെ പറയാറൊന്നുമില്ലെങ്കിലും അഹങ്കാരിയായ അവന്റെ ഭാവം പക്ഷെ എപ്പോഴും അങ്ങനെത്തന്നെയാണ് താനും . അവൻ അതിപ്രണയത്തിന്റെ , നിസ്വാർത്ഥസ്നേഹത്തിന്റെ ആകെത്തുകയായിട്ടും പക്ഷെ അകാരണമായി തന്നെ എന്തിനായിരിക്കും അവൻ പലപ്പോഴും ഇല്ലാത്ത കാരണങ്ങളുണ്ടാക്കി ഇങ്ങിനെ കുത്തിനോവിച്ച് കൊല്ലാതെ കൊല്ലുന്നതെന്നതും അതിശയം തന്നെ ...!
..
തന്നോട് സത്യം ചെയ്തിട്ടുണ്ടെങ്കിലും , പലപ്പോഴും തന്നെത്തന്നെ ഒളിച്ചുചാടി അവന്റെ ചില ചുറ്റിക്കളികൾ താൻ കണ്ടില്ലെന്നു നടിക്കുന്നത് അവനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടല്ലാതെ മറ്റൊന്നുമല്ലെന്ന് എന്നിട്ടും അവനെന്തേ മനസ്സിലാക്കിയിട്ടും പ്രകടിപ്പിക്കാതെ പോകുന്നു ...! താൻ അറിഞ്ഞുകൊള്ളട്ടെ എന്ന പോലെയുള്ള അവന്റെ കള്ളം പറച്ചിലുകളിൽ അവന്റെ സത്യസന്ധത താൻ തിരിച്ചറിയുന്നതുകൊണ്ടുകൂടിയാകാം താൻ അവനെ അത്രമേൽ വിശ്വസിക്കുന്നതും ...!
..
ഹൃദയത്തിൽ അമൃതൊഴിച്ച് , മനസ്സിൽ നിറയെ തന്നെ മാത്രം നിറച്ചുവെച്ച് തന്നെ തന്റെ ജീവന്റെ ജീവനായി സ്നേഹിക്കുന്ന അവൻ പക്ഷെ തൻ കൊതിക്കുന്ന പോലെ സ്ന്ഹക്കുളിരിന്റെ ഒരു നിലാമഴയായി , ആശ്വാസത്തിന്റെയും ആശ്രയത്തിന്റെയും ഒരു രാത്രിമഴയായി മാത്രം പെയ്തിറങ്ങാതെ അതിന്റെ കൂടെ എന്തിനാണ് തന്നിൽ പൊള്ളുന്ന മിന്നലായും ഭയപ്പെടുത്തുന്ന ഇടിയായും കൂടി പെയ്തിറങ്ങുന്നതെന്ന് അവൾ പലപ്പോഴും അതിശയപ്പെടുകയായിരുന്നു . ഒരുപക്ഷെ ഇതുമായിരിക്കുമോ പ്രണയമെന്നും , ഇനിയതല്ല പ്രണയമെന്നാൽ ഇതുംകൂടിയാണെന്നുമാണോ ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ
..
പേടിപ്പിക്കും വിധം ശക്തമായ മിന്നലോടെ , കാതടപ്പിക്കുന്ന ഘോരമായ ഇടിനാദത്തോടെ പകലോ രാത്രിയോ എന്നില്ലാതെ അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന ഒരു തുലാമഴപോലെയാണ് അവനെന്നാണ് അവൾ എപ്പോഴും പറയാറുള്ളത് . അവൾപോലുമറിയാതെ അവളിൽ പെയ്തിറങ്ങി പിന്നെ അവളൊന്നറിഞ്ഞുണർന്ന് ആ മഴയുടെ കുളിരിലൊന്ന് നനയാൻ തുടങ്ങുപോഴേക്കും ആകാശത്തൊരു മേഘതുണ്ടുപോലും അവശേഷിക്കാതെ അവൻ മറഞ്ഞുപോകുന്നത് അവൾക്കെപ്പോഴും അതിശയവുമായിരുന്നു ...!
...
ചിലപ്പോൾ അതിപ്രണയത്തിന്റെ , മറ്റുചിലപ്പോൾ ഒരുകുഞ്ഞിനെ പോലെ സ്നേഹത്തോടെ പിന്നെ ചിലപ്പോൾ ഒരു കാരണവരുടെ കരുതലോടെ .. വേറെ ചിലപ്പോൾ കുട്ടിക്കുറുമ്പുകളും കുസൃതികളുമായി ഒരു റൊമാന്റിക് ഹീറോ .... ഇനിയും ചിലപ്പോൾ തല്ലിക്കൊല്ലാൻ തോന്നുന്ന സംശയാലുവായ ഒരു കുശുമ്പൻ തറ കാമുകൻ .... അവൻ എങ്ങിനെ എപ്പോൾ എന്താകുമെന്ന് അവൾക്കുപോലും അത്ഭുതമാകാറാണ് പതിവ് . ....!
..
തന്നെ അത്രയും അഗാധമായി പ്രണയിക്കുന്നു എന്ന് എപ്പോഴും വാതോരാതെ പറയാറൊന്നുമില്ലെങ്കിലും അഹങ്കാരിയായ അവന്റെ ഭാവം പക്ഷെ എപ്പോഴും അങ്ങനെത്തന്നെയാണ് താനും . അവൻ അതിപ്രണയത്തിന്റെ , നിസ്വാർത്ഥസ്നേഹത്തിന്റെ ആകെത്തുകയായിട്ടും പക്ഷെ അകാരണമായി തന്നെ എന്തിനായിരിക്കും അവൻ പലപ്പോഴും ഇല്ലാത്ത കാരണങ്ങളുണ്ടാക്കി ഇങ്ങിനെ കുത്തിനോവിച്ച് കൊല്ലാതെ കൊല്ലുന്നതെന്നതും അതിശയം തന്നെ ...!
..
തന്നോട് സത്യം ചെയ്തിട്ടുണ്ടെങ്കിലും , പലപ്പോഴും തന്നെത്തന്നെ ഒളിച്ചുചാടി അവന്റെ ചില ചുറ്റിക്കളികൾ താൻ കണ്ടില്ലെന്നു നടിക്കുന്നത് അവനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടല്ലാതെ മറ്റൊന്നുമല്ലെന്ന് എന്നിട്ടും അവനെന്തേ മനസ്സിലാക്കിയിട്ടും പ്രകടിപ്പിക്കാതെ പോകുന്നു ...! താൻ അറിഞ്ഞുകൊള്ളട്ടെ എന്ന പോലെയുള്ള അവന്റെ കള്ളം പറച്ചിലുകളിൽ അവന്റെ സത്യസന്ധത താൻ തിരിച്ചറിയുന്നതുകൊണ്ടുകൂടിയാകാം താൻ അവനെ അത്രമേൽ വിശ്വസിക്കുന്നതും ...!
..
ഹൃദയത്തിൽ അമൃതൊഴിച്ച് , മനസ്സിൽ നിറയെ തന്നെ മാത്രം നിറച്ചുവെച്ച് തന്നെ തന്റെ ജീവന്റെ ജീവനായി സ്നേഹിക്കുന്ന അവൻ പക്ഷെ തൻ കൊതിക്കുന്ന പോലെ സ്ന്ഹക്കുളിരിന്റെ ഒരു നിലാമഴയായി , ആശ്വാസത്തിന്റെയും ആശ്രയത്തിന്റെയും ഒരു രാത്രിമഴയായി മാത്രം പെയ്തിറങ്ങാതെ അതിന്റെ കൂടെ എന്തിനാണ് തന്നിൽ പൊള്ളുന്ന മിന്നലായും ഭയപ്പെടുത്തുന്ന ഇടിയായും കൂടി പെയ്തിറങ്ങുന്നതെന്ന് അവൾ പലപ്പോഴും അതിശയപ്പെടുകയായിരുന്നു . ഒരുപക്ഷെ ഇതുമായിരിക്കുമോ പ്രണയമെന്നും , ഇനിയതല്ല പ്രണയമെന്നാൽ ഇതുംകൂടിയാണെന്നുമാണോ ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, March 21, 2020
ലോകം ...!!!
ലോകം ...!!!
.
ആരവങ്ങളില്ല , ആർപ്പുവിളികളില്ല ,
ആഘോഷങ്ങളും , ആചാരങ്ങളുമില്ല ,
മതങ്ങളില്ല , ജാതികളില്ല ,
കൊലവിളികളില്ല, യുദ്ധകാഹളങ്ങളും ...!
.
പ്രതീക്ഷകളില്ല , പരിഭവങ്ങളും
നിയമങ്ങളില്ല , ഉത്തരവുകളും
സമരങ്ങളില്ല, പ്രതിഷേധങ്ങളും
ജനങ്ങളില്ല ജീവിതവും ...!
.
ജീവൻ പോലും ഉണ്ടെന്നുറപ്പില്ലാത്ത
ഒരു സൂക്ഷ്മാണുജീവി
അഹങ്കാരിയായ മനുഷ്യനെ
എത്രമാത്രം ഇങ്ങിനെ നിസ്സാരനാക്കുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ആരവങ്ങളില്ല , ആർപ്പുവിളികളില്ല ,
ആഘോഷങ്ങളും , ആചാരങ്ങളുമില്ല ,
മതങ്ങളില്ല , ജാതികളില്ല ,
കൊലവിളികളില്ല, യുദ്ധകാഹളങ്ങളും ...!
.
പ്രതീക്ഷകളില്ല , പരിഭവങ്ങളും
നിയമങ്ങളില്ല , ഉത്തരവുകളും
സമരങ്ങളില്ല, പ്രതിഷേധങ്ങളും
ജനങ്ങളില്ല ജീവിതവും ...!
.
ജീവൻ പോലും ഉണ്ടെന്നുറപ്പില്ലാത്ത
ഒരു സൂക്ഷ്മാണുജീവി
അഹങ്കാരിയായ മനുഷ്യനെ
എത്രമാത്രം ഇങ്ങിനെ നിസ്സാരനാക്കുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Friday, March 20, 2020
നക്ഷത്രപെണ്ണിന് .....!!!
നക്ഷത്രപെണ്ണിന് .....!!!
.
അതൊരു നിയോഗമായിരുന്നു . അല്ലെങ്കിലൊരു വരദാനം . പണ്ടൊക്കെ ഈ മഹാമുനിമാരോക്കെ ശപിച്ചശേഷം ശാപമോക്ഷം കൊടുക്കുംപോലെ , മുജ്ജന്മങ്ങളിലെ പാപപരിഹാരാർത്ഥം എന്നപോലെ തന്റെ മൂപ്പർ തനിക്കായി കരുതിവെച്ച നക്ഷത്രക്കണ്ണുകളുള്ള ആ മാലാഖ പെണ്ണിനെ ...! ഒരു നിമിഷാർദ്ധത്തിൽ തന്നിലേക്ക് വന്നെത്തിയതാണെന്ന തോന്നലൊഴിച്ച് തനിക്കായി കാത്തിരുന്ന് കാത്തിരുന്ന് വന്നെത്തിയ നിധിപോലെ ....!
.
അവൾ തനിക്ക് ആരാണെന്നതിനേക്കാൾ അവൾ തനിക്കാരെല്ലാമല്ലെന്നതിലെ പുണ്യം തന്നെയായിരുന്നു അവളിലെ സത്യവുമെന്ന് തന്നെക്കാൾ നന്നായി ആർക്കാണ് അറിയാവുന്നത് . ജീവനേക്കാൾ ജീവിതത്തേക്കാൾ അവൾ തനിക്ക് നിർവൃതിയാകുന്നതും അതുകൊണ്ടുതന്നെ ...!
.
ഒരു പനിനീർ പൂപോലെ, ഒരു താമരയിതൾ പോലെ, ഒരു പൂമ്പാറ്റ കുഞ്ഞുപോലെ, പാതി കണ്ണുതുറന്നൊരു പൂച്ചക്കുഞ്ഞിനെപോലെ അവൾതന്നെയാ ഹൃദയത്തിന്റെ അഞ്ചാമത്തെ പൊന്നറയിലൊതുക്കി കരുതിവെക്കുന്നതിലെ സ്നേഹത്തേക്കാൾ വലുതായി എന്താണ് തനിക്കീ ലോകത്തിലുള്ളത് ....!
.
ഒന്ന് കിന്നരിക്കാൻ , കുറച്ച് പരിതപിക്കാൻ , കുറെ സങ്കടപ്പെടാൻ , ലേശം ചൊടിപ്പിക്കാൻ , കുറേ കുറുമ്പുകാട്ടാൻ , ചൂടുള്ള വികൃതികൾ കാട്ടാൻ, കാരണമില്ലാതെ തല്ലുകൂടാൻ , തുറന്നു പറയാതെ ദേഷ്യപ്പെടാൻ പിന്നെയൊന്ന് ഉള്ളുതുറന്ന് പ്രണയിക്കാൻ എപ്പോഴും തന്റെതും തന്റെ മൂപ്പരുടേതുമായ ആ മാലാഖപ്പെണ്ണിന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അതൊരു നിയോഗമായിരുന്നു . അല്ലെങ്കിലൊരു വരദാനം . പണ്ടൊക്കെ ഈ മഹാമുനിമാരോക്കെ ശപിച്ചശേഷം ശാപമോക്ഷം കൊടുക്കുംപോലെ , മുജ്ജന്മങ്ങളിലെ പാപപരിഹാരാർത്ഥം എന്നപോലെ തന്റെ മൂപ്പർ തനിക്കായി കരുതിവെച്ച നക്ഷത്രക്കണ്ണുകളുള്ള ആ മാലാഖ പെണ്ണിനെ ...! ഒരു നിമിഷാർദ്ധത്തിൽ തന്നിലേക്ക് വന്നെത്തിയതാണെന്ന തോന്നലൊഴിച്ച് തനിക്കായി കാത്തിരുന്ന് കാത്തിരുന്ന് വന്നെത്തിയ നിധിപോലെ ....!
.
അവൾ തനിക്ക് ആരാണെന്നതിനേക്കാൾ അവൾ തനിക്കാരെല്ലാമല്ലെന്നതിലെ പുണ്യം തന്നെയായിരുന്നു അവളിലെ സത്യവുമെന്ന് തന്നെക്കാൾ നന്നായി ആർക്കാണ് അറിയാവുന്നത് . ജീവനേക്കാൾ ജീവിതത്തേക്കാൾ അവൾ തനിക്ക് നിർവൃതിയാകുന്നതും അതുകൊണ്ടുതന്നെ ...!
.
ഒരു പനിനീർ പൂപോലെ, ഒരു താമരയിതൾ പോലെ, ഒരു പൂമ്പാറ്റ കുഞ്ഞുപോലെ, പാതി കണ്ണുതുറന്നൊരു പൂച്ചക്കുഞ്ഞിനെപോലെ അവൾതന്നെയാ ഹൃദയത്തിന്റെ അഞ്ചാമത്തെ പൊന്നറയിലൊതുക്കി കരുതിവെക്കുന്നതിലെ സ്നേഹത്തേക്കാൾ വലുതായി എന്താണ് തനിക്കീ ലോകത്തിലുള്ളത് ....!
.
ഒന്ന് കിന്നരിക്കാൻ , കുറച്ച് പരിതപിക്കാൻ , കുറെ സങ്കടപ്പെടാൻ , ലേശം ചൊടിപ്പിക്കാൻ , കുറേ കുറുമ്പുകാട്ടാൻ , ചൂടുള്ള വികൃതികൾ കാട്ടാൻ, കാരണമില്ലാതെ തല്ലുകൂടാൻ , തുറന്നു പറയാതെ ദേഷ്യപ്പെടാൻ പിന്നെയൊന്ന് ഉള്ളുതുറന്ന് പ്രണയിക്കാൻ എപ്പോഴും തന്റെതും തന്റെ മൂപ്പരുടേതുമായ ആ മാലാഖപ്പെണ്ണിന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, March 19, 2020
ചന്തത്തിലൊരു പുതപ്പ് ....!!!
ചന്തത്തിലൊരു പുതപ്പ് ....!!!
.
വലുതും ചെറുതുമായുള്ളവ
വേർതിരിച്ചെടുത്ത്
ഒറ്റക്കും കൂട്ടായും
നിറങ്ങളും തരങ്ങളും
കോർത്തൊരുക്കിവെച്ച്
കയ്യിലുള്ളതും കിട്ടാനുള്ളതും
ഇനി വരാനുള്ളതും കണക്കുകൂട്ടി
സ്വന്തമായി മാത്രം
വലിയൊരു പുതപ്പുതുന്നണം ....!
.
സൂചിയും നൂലും കയ്യിലെടുത്ത്
കാഴ്ചക്കും, പിന്നെ കാര്യത്തിനും ,
ഉൽക്കുളിരിനാൽ പുറം വിറയ്ക്കുന്ന
ഒരു കുഞ്ഞുപനിയെയും കൂട്ടുപിടിച്ച്
ചന്തത്തിൽ പുതക്കാൻ
പാകത്തിലൊരു പുതപ്പ് ...!
.
തൊങ്ങലുകളും അലങ്കാരങ്ങളും
അലുക്കുകളും തുന്നിച്ചേർത്ത്
അകത്തുള്ളതൊന്നും
പുറത്തേക്കു കാണാത്ത ,
ഒന്നും പുറത്തേക്കു കേൾക്കാത്ത
സ്വകാര്യമായൊരു പുതപ്പ് ....!
.
ആർക്കും പങ്കുവേണ്ടാത്ത
സ്വന്തം സങ്കടങ്ങളുടെ
ഏകാന്ത പുതപ്പ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വലുതും ചെറുതുമായുള്ളവ
വേർതിരിച്ചെടുത്ത്
ഒറ്റക്കും കൂട്ടായും
നിറങ്ങളും തരങ്ങളും
കോർത്തൊരുക്കിവെച്ച്
കയ്യിലുള്ളതും കിട്ടാനുള്ളതും
ഇനി വരാനുള്ളതും കണക്കുകൂട്ടി
സ്വന്തമായി മാത്രം
വലിയൊരു പുതപ്പുതുന്നണം ....!
.
സൂചിയും നൂലും കയ്യിലെടുത്ത്
കാഴ്ചക്കും, പിന്നെ കാര്യത്തിനും ,
ഉൽക്കുളിരിനാൽ പുറം വിറയ്ക്കുന്ന
ഒരു കുഞ്ഞുപനിയെയും കൂട്ടുപിടിച്ച്
ചന്തത്തിൽ പുതക്കാൻ
പാകത്തിലൊരു പുതപ്പ് ...!
.
തൊങ്ങലുകളും അലങ്കാരങ്ങളും
അലുക്കുകളും തുന്നിച്ചേർത്ത്
അകത്തുള്ളതൊന്നും
പുറത്തേക്കു കാണാത്ത ,
ഒന്നും പുറത്തേക്കു കേൾക്കാത്ത
സ്വകാര്യമായൊരു പുതപ്പ് ....!
.
ആർക്കും പങ്കുവേണ്ടാത്ത
സ്വന്തം സങ്കടങ്ങളുടെ
ഏകാന്ത പുതപ്പ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, March 18, 2020
ചിലയിടങ്ങൾ .....!!!
ചിലയിടങ്ങൾ .....!!!
.
ഒരു തണൽ . പിന്നെയൊരു മരം . അതിനു ശേഷമൊരു കാട് ....! ഒളിച്ചിരിക്കാൻ ഇടങ്ങൾ ഒത്തിരി . വേണമെങ്കിൽ സ്വന്തം നിഴലിലും . അതിനു ശേഷം ..?
.
കാത്തിരിപ്പാണ് വിരഹം. കാത്തിരിപ്പാണ് പ്രതീക്ഷയും . കാത്തിരിപ്പ് തന്നെയാണ് നാളെയും .കാറ്റ് പടികടന്നെത്തിയത് ആരുമറിയാതെയാണ് . ചുറ്റിത്തിരിഞ്ഞതും കറങ്ങി തിരിഞ്ഞതും ആരുമറിയാതെ തന്നെ . അവിടെയും, ഇവിടെയും എല്ലായിടത്തും ഒരുപോലെയായി , പതുങ്ങി, ഒതുങ്ങി, മറഞ്ഞ് , തിരിഞ്ഞ് ... പക്ഷെ കാറ്റല്ലേ ......!
.
കലപിലക്ക് ശേഷം നിശബ്ദതയാണ് പതിവ് . പക്ഷെ ശബ്ദം മുഴുവൻ തൊണ്ടയിൽ കുടുങ്ങുമ്പോൾ പുറം , വാചാലതതന്നെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ആശ്ചര്യകരവും. . വാക്കുകളിലും നിഴൽ നാടകങ്ങൾ . വാചകങ്ങളിലും ....!
.
നിഴൽ താൻ തന്നെയാകുന്നതും താൻ തന്നെ സ്വയം നിഴലാകുന്നതും എങ്ങിനെയാണ് വ്യത്യസ്തമല്ലാതാകുന്നത് . നിഴലിൽ നിന്നും തന്നിലേക്കുള്ള ദൂരം തന്നിൽ നിന്നും നിഴലിലേക്കുള്ള ദൂരത്തോളമെത്താത്തിടത്തോളം അത് രണ്ടും രണ്ടായും അല്ലെങ്കിൽ ഒന്നായും തന്നെയിരിക്കാം ....!
.
ഒന്ന് ഒന്നാകുന്നതും , ഒന്ന് ഒന്നിൽനിന്നും ഒന്നാകുന്നതും ഒന്ന് ഒന്നിനോടൊന്നാകുന്നതും ഒന്ന് പിന്നെ വലിയൊരു ഒന്നാകുന്നതും ഏറ്റവും ഒടുവിലായി ഒന്നുമല്ലാതാകുന്നതും പോലെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരു തണൽ . പിന്നെയൊരു മരം . അതിനു ശേഷമൊരു കാട് ....! ഒളിച്ചിരിക്കാൻ ഇടങ്ങൾ ഒത്തിരി . വേണമെങ്കിൽ സ്വന്തം നിഴലിലും . അതിനു ശേഷം ..?
.
കാത്തിരിപ്പാണ് വിരഹം. കാത്തിരിപ്പാണ് പ്രതീക്ഷയും . കാത്തിരിപ്പ് തന്നെയാണ് നാളെയും .കാറ്റ് പടികടന്നെത്തിയത് ആരുമറിയാതെയാണ് . ചുറ്റിത്തിരിഞ്ഞതും കറങ്ങി തിരിഞ്ഞതും ആരുമറിയാതെ തന്നെ . അവിടെയും, ഇവിടെയും എല്ലായിടത്തും ഒരുപോലെയായി , പതുങ്ങി, ഒതുങ്ങി, മറഞ്ഞ് , തിരിഞ്ഞ് ... പക്ഷെ കാറ്റല്ലേ ......!
.
കലപിലക്ക് ശേഷം നിശബ്ദതയാണ് പതിവ് . പക്ഷെ ശബ്ദം മുഴുവൻ തൊണ്ടയിൽ കുടുങ്ങുമ്പോൾ പുറം , വാചാലതതന്നെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ആശ്ചര്യകരവും. . വാക്കുകളിലും നിഴൽ നാടകങ്ങൾ . വാചകങ്ങളിലും ....!
.
നിഴൽ താൻ തന്നെയാകുന്നതും താൻ തന്നെ സ്വയം നിഴലാകുന്നതും എങ്ങിനെയാണ് വ്യത്യസ്തമല്ലാതാകുന്നത് . നിഴലിൽ നിന്നും തന്നിലേക്കുള്ള ദൂരം തന്നിൽ നിന്നും നിഴലിലേക്കുള്ള ദൂരത്തോളമെത്താത്തിടത്തോളം അത് രണ്ടും രണ്ടായും അല്ലെങ്കിൽ ഒന്നായും തന്നെയിരിക്കാം ....!
.
ഒന്ന് ഒന്നാകുന്നതും , ഒന്ന് ഒന്നിൽനിന്നും ഒന്നാകുന്നതും ഒന്ന് ഒന്നിനോടൊന്നാകുന്നതും ഒന്ന് പിന്നെ വലിയൊരു ഒന്നാകുന്നതും ഏറ്റവും ഒടുവിലായി ഒന്നുമല്ലാതാകുന്നതും പോലെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
ഭ്രാന്തുകൾ ...???
ഭ്രാന്തുകൾ ...???
.
അതൊരു വണ്ടായിരുന്നു . കറുത്ത് , വലിയ കൊമ്പുകളും ഉണ്ടക്കണ്ണുകളുമുള്ള കറുകറുത്ത ഒരു വലിയ വണ്ട് . ഒരു മരമൊക്കെ കുത്തിമറിച്ചിടാൻ പാകത്തിൽ അത്രയും ശക്തനായ ഒരു വണ്ട് . ചെറിയ ശബ്ദത്തിൽ തുടങ്ങി വലിയ ശബ്ദമായി ഉറക്കെ അഹങ്കാരത്തോടെ മൂളിക്കൊണ്ട് അതിങ്ങനെ നേർക്കുനേർ വരുന്നതുതന്നെ ഭയമായിരുന്നു . ഉള്ളിൽനിന്നും നിറഞ്ഞുയരുന്ന ഉറച്ച ഭയം ....!
.
നട്ടതും നനച്ചതും വളർത്തിവലുതാക്കിയതും ഒരു വലിയ പനിനീർത്തോട്ടം സ്വന്തമാക്കാനായിരുന്നില്ല . ഒരു കുഞ്ഞു പനിനീർ പൂ ആ പനിനീർ ചെടിയിൽ വിരിഞ്ഞു നിൽക്കുന്നത് മാറിനിന്ന് കണ്ട് സന്തോഷിക്കാനായിരുന്നു . എന്റെ സ്വന്തമെന്ന അഹങ്കാരത്തോടെ . എന്റെ സ്വന്തമെന്ന ആവേശത്തോടെ . വേലിക്കു പുറത്ത് ആരും കാണാതെ മാറി നിന്നെങ്കിലും തന്റെ സ്വന്തമായ ആ പൂ അവിടെയങ്ങിനെ പൂത്തു വിടർന്നു നിൽക്കുന്നത് കണ്ടു മനസ്സുനിറയാൻ . നിറഞ്ഞ സ്നേഹത്തോടെ . നിറഞ്ഞ ഹൃദയത്തോടെ ....!
.
പിന്നെയും കാറ്റ് വീശുകയാണ് . ഇക്കുറി പക്ഷെ നിശബ്ധതയാണ് എങ്ങും . മരങ്ങൾ കടപുഴകി വീഴുന്നതും വീടുകളുടെ മേൽക്കൂരകൾ പറന്നുപോകുന്നതും , ഒക്കെ മാത്രമാണ് കാഴ്ചയിൽ . അതൊരു കാറ്റുമൂലമാണെന്ന് അപ്പോഴൊന്നും അറിയുന്നേയില്ല . കാറ്റ് കാലിൽ നിന്നും നെഞ്ചിലേക്ക് തറച്ചുകയറുന്നത് നെഞ്ചിൻകൂട് തകർത്തെറിഞ്ഞുകൊണ്ടാണ് . അതുമാത്രം പക്ഷെ വലിയ ശബ്ദത്തിൽ . വളരെ വളരെ വലിയ ശബ്ദത്തിൽ ...!
.
ആ പൂ ഇപ്പോഴും എപ്പോഴും അവിടെയുണ്ടാകണമെന്ന് പ്രാർത്ഥിക്കുമ്പോഴൊക്കെ അതിനെ പറിച്ചെടുക്കാൻ വരുന്ന കുഞ്ഞു കൈകളെപോലും ഇവിടെ ഈ മരമറവിലിരുന്ന് ആട്ടിയോടിക്കുമ്പോൾ അവിടേക്ക് നീളുന്ന വലിയ കൈകളെ കൊത്തിയെരിയാൻ മൂർച്ചയുള്ള ആയുധങ്ങളും കരുതിവെച്ചിരുന്നു താൻ എപ്പോഴുമെന്ന് വേദനയോടെ ഓർക്കുന്നു . പക്ഷെ അതെന്തിന് ... ചോദ്യം, ഉത്തരങ്ങൾ .. എല്ലാം വ്യർത്ഥവും ....!
.
തിരമാലകൾ നിശ്ചലമാകുന്നതും മാമലകൾ നിശബ്ദമാകുന്നതും എന്തോ , ഇതേ കാറ്റുമൂലം തന്നെയെന്ന് എന്തുകൊണ്ടോ ഓർക്കാൻ പോലും ഭയമാകുന്നു . താനും ആ കാറ്റിൽ നഷ്ട്ടപ്പെട്ടുപോയാലോ എന്നഭയം പോലെ . താനും ആ കാറ്റിൽ ഇല്ലാതായാലോ എന്ന ഭയം പോലെ . പക്ഷെ ......!
.
കൈകൾ മരവിക്കുന്നു . കാലുകൾ നിശ്ചലമാകുന്നു . മനസ്സും ശരീരവും വ്യർത്ഥവുമാകുന്നു . ആരുമില്ലാതെ, ആർക്കും വേണ്ടാതെ .....! പക്ഷെ അപ്പോഴും ആ വണ്ട് അവിടെയുണ്ട് . മൂളിക്കൊണ്ട് . ആ പനിനീർച്ചെടിയും അതിലെ പൂവും പോലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അതൊരു വണ്ടായിരുന്നു . കറുത്ത് , വലിയ കൊമ്പുകളും ഉണ്ടക്കണ്ണുകളുമുള്ള കറുകറുത്ത ഒരു വലിയ വണ്ട് . ഒരു മരമൊക്കെ കുത്തിമറിച്ചിടാൻ പാകത്തിൽ അത്രയും ശക്തനായ ഒരു വണ്ട് . ചെറിയ ശബ്ദത്തിൽ തുടങ്ങി വലിയ ശബ്ദമായി ഉറക്കെ അഹങ്കാരത്തോടെ മൂളിക്കൊണ്ട് അതിങ്ങനെ നേർക്കുനേർ വരുന്നതുതന്നെ ഭയമായിരുന്നു . ഉള്ളിൽനിന്നും നിറഞ്ഞുയരുന്ന ഉറച്ച ഭയം ....!
.
നട്ടതും നനച്ചതും വളർത്തിവലുതാക്കിയതും ഒരു വലിയ പനിനീർത്തോട്ടം സ്വന്തമാക്കാനായിരുന്നില്ല . ഒരു കുഞ്ഞു പനിനീർ പൂ ആ പനിനീർ ചെടിയിൽ വിരിഞ്ഞു നിൽക്കുന്നത് മാറിനിന്ന് കണ്ട് സന്തോഷിക്കാനായിരുന്നു . എന്റെ സ്വന്തമെന്ന അഹങ്കാരത്തോടെ . എന്റെ സ്വന്തമെന്ന ആവേശത്തോടെ . വേലിക്കു പുറത്ത് ആരും കാണാതെ മാറി നിന്നെങ്കിലും തന്റെ സ്വന്തമായ ആ പൂ അവിടെയങ്ങിനെ പൂത്തു വിടർന്നു നിൽക്കുന്നത് കണ്ടു മനസ്സുനിറയാൻ . നിറഞ്ഞ സ്നേഹത്തോടെ . നിറഞ്ഞ ഹൃദയത്തോടെ ....!
.
പിന്നെയും കാറ്റ് വീശുകയാണ് . ഇക്കുറി പക്ഷെ നിശബ്ധതയാണ് എങ്ങും . മരങ്ങൾ കടപുഴകി വീഴുന്നതും വീടുകളുടെ മേൽക്കൂരകൾ പറന്നുപോകുന്നതും , ഒക്കെ മാത്രമാണ് കാഴ്ചയിൽ . അതൊരു കാറ്റുമൂലമാണെന്ന് അപ്പോഴൊന്നും അറിയുന്നേയില്ല . കാറ്റ് കാലിൽ നിന്നും നെഞ്ചിലേക്ക് തറച്ചുകയറുന്നത് നെഞ്ചിൻകൂട് തകർത്തെറിഞ്ഞുകൊണ്ടാണ് . അതുമാത്രം പക്ഷെ വലിയ ശബ്ദത്തിൽ . വളരെ വളരെ വലിയ ശബ്ദത്തിൽ ...!
.
ആ പൂ ഇപ്പോഴും എപ്പോഴും അവിടെയുണ്ടാകണമെന്ന് പ്രാർത്ഥിക്കുമ്പോഴൊക്കെ അതിനെ പറിച്ചെടുക്കാൻ വരുന്ന കുഞ്ഞു കൈകളെപോലും ഇവിടെ ഈ മരമറവിലിരുന്ന് ആട്ടിയോടിക്കുമ്പോൾ അവിടേക്ക് നീളുന്ന വലിയ കൈകളെ കൊത്തിയെരിയാൻ മൂർച്ചയുള്ള ആയുധങ്ങളും കരുതിവെച്ചിരുന്നു താൻ എപ്പോഴുമെന്ന് വേദനയോടെ ഓർക്കുന്നു . പക്ഷെ അതെന്തിന് ... ചോദ്യം, ഉത്തരങ്ങൾ .. എല്ലാം വ്യർത്ഥവും ....!
.
തിരമാലകൾ നിശ്ചലമാകുന്നതും മാമലകൾ നിശബ്ദമാകുന്നതും എന്തോ , ഇതേ കാറ്റുമൂലം തന്നെയെന്ന് എന്തുകൊണ്ടോ ഓർക്കാൻ പോലും ഭയമാകുന്നു . താനും ആ കാറ്റിൽ നഷ്ട്ടപ്പെട്ടുപോയാലോ എന്നഭയം പോലെ . താനും ആ കാറ്റിൽ ഇല്ലാതായാലോ എന്ന ഭയം പോലെ . പക്ഷെ ......!
.
കൈകൾ മരവിക്കുന്നു . കാലുകൾ നിശ്ചലമാകുന്നു . മനസ്സും ശരീരവും വ്യർത്ഥവുമാകുന്നു . ആരുമില്ലാതെ, ആർക്കും വേണ്ടാതെ .....! പക്ഷെ അപ്പോഴും ആ വണ്ട് അവിടെയുണ്ട് . മൂളിക്കൊണ്ട് . ആ പനിനീർച്ചെടിയും അതിലെ പൂവും പോലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, March 17, 2020
ചിതറി ....!!!
ചിതറി ....!!!
.
ചില ശൂന്ന്യതകൾ
ചിന്തയുടേതാണ്
മറ്റു ചിലതാകട്ടെ
മിഥ്യയുടേതും ...!
.
അതൊരു കാറ്റായിരുന്നു
ചുട്ടുപഴുത്ത സന്ധ്യയുടെ
അഗാധതയിലേക്ക്
കൈപിടിച്ച് ആനയിക്കുന്ന
ഒരു ഇളം കുളിർ തെന്നൽ ....!
.
ഓരോ നദിയും
ഒരോ ഗ്രാമത്തിന്റേതാണ്
അവരവരുടേതെന്ന്
ഓരോ ഗ്രാമീണനും
സ്വയം അവകാശപ്പെടാനെന്ന പോലെ ....!
.
പക്ഷേ .....?
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ചില ശൂന്ന്യതകൾ
ചിന്തയുടേതാണ്
മറ്റു ചിലതാകട്ടെ
മിഥ്യയുടേതും ...!
.
അതൊരു കാറ്റായിരുന്നു
ചുട്ടുപഴുത്ത സന്ധ്യയുടെ
അഗാധതയിലേക്ക്
കൈപിടിച്ച് ആനയിക്കുന്ന
ഒരു ഇളം കുളിർ തെന്നൽ ....!
.
ഓരോ നദിയും
ഒരോ ഗ്രാമത്തിന്റേതാണ്
അവരവരുടേതെന്ന്
ഓരോ ഗ്രാമീണനും
സ്വയം അവകാശപ്പെടാനെന്ന പോലെ ....!
.
പക്ഷേ .....?
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, December 17, 2019
ഈ ലോകം ...!!!
ഈ ലോകം ...!!!
.
ഈ ലോകം
എന്റെയും നിങ്ങളുടേയുമല്ല
മറിച്ച്
ഇവിടുത്തെ വിശക്കുന്നവന്റേതാണെന്ന്
നമ്മൾ എന്താണ് ഇനിയും, മനസ്സിലാക്കാത്തത് ...?
.
വിശപ്പാണ് ഏറ്റവും വലിയ ആയുധമെന്നും
വിശപ്പാണ് ഏറ്റവും വലിയ ശക്തിയെന്നും
ലോകം തിരിച്ചറിയുകതന്നെ വേണം ...!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഈ ലോകം
എന്റെയും നിങ്ങളുടേയുമല്ല
മറിച്ച്
ഇവിടുത്തെ വിശക്കുന്നവന്റേതാണെന്ന്
നമ്മൾ എന്താണ് ഇനിയും, മനസ്സിലാക്കാത്തത് ...?
.
വിശപ്പാണ് ഏറ്റവും വലിയ ആയുധമെന്നും
വിശപ്പാണ് ഏറ്റവും വലിയ ശക്തിയെന്നും
ലോകം തിരിച്ചറിയുകതന്നെ വേണം ...!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, December 16, 2019
അമ്മയെ തല്ലിയാലും ....!!!
അമ്മയെ തല്ലിയാലും ....!!!
.
തള്ളേ തല്ലിയാലും
ഉണ്ടാകും രണ്ടുകൂട്ടം ...!
.
പക്ഷെ
കൂട്ടങ്ങൾ രണ്ടുമിപ്പോൾ
തല്ലിയവർക്കൊപ്പമാകുമ്പോൾ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
തള്ളേ തല്ലിയാലും
ഉണ്ടാകും രണ്ടുകൂട്ടം ...!
.
പക്ഷെ
കൂട്ടങ്ങൾ രണ്ടുമിപ്പോൾ
തല്ലിയവർക്കൊപ്പമാകുമ്പോൾ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, December 9, 2019
സ്ഥാനം ...!!!
സ്ഥാനം ...!!!
.
നമുക്കൊരാൾ ആരാണെന്ന്
നമ്മൾ തീരുമാനിച്ചുറപ്പിക്കുന്നിടത്താണ്
അയാൾക്ക് നമ്മിലുള്ള സ്ഥാനം
അത്
നമ്മൾ കല്പിച്ചുനൽകവെ
പിന്നെയതിനയാളുടെ
പ്രതികരണത്തിന്
പ്രസക്തിയുമില്ലാതാകുന്നു ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
നമുക്കൊരാൾ ആരാണെന്ന്
നമ്മൾ തീരുമാനിച്ചുറപ്പിക്കുന്നിടത്താണ്
അയാൾക്ക് നമ്മിലുള്ള സ്ഥാനം
അത്
നമ്മൾ കല്പിച്ചുനൽകവെ
പിന്നെയതിനയാളുടെ
പ്രതികരണത്തിന്
പ്രസക്തിയുമില്ലാതാകുന്നു ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, December 8, 2019
ഓർമ്മകളുടെ നാടകക്കാലം ...!!!
ഓർമ്മകളുടെ നാടകക്കാലം ...!!!
.
നാടകം സിരകളിൽ വിപ്ലവത്തിനൊപ്പം ഒരു ലഹരിയായി നുരഞ്ഞുപൊങ്ങി പതഞ്ഞു പുതഞ്ഞ് പുറത്തേക്കിങ്ങനെ കരകവിഞ്ഞ് നിറഞ്ഞു കവിഞ്ഞൊഴുകുന്ന കാലം . രചന , സംവിധാനം , അവതരണം , നിർമ്മാണം , രംഗപടം, സംഗീതം , ആലാപനം , ചമയം, വസ്ത്രാലങ്കാരം , കാർട്ടൻപോക്കൽ , പകരക്കാരനായി അഭിനയിക്കൽ .... ഒക്കെ കഴിഞ്ഞ് കാണാൻ ആരുമില്ലെങ്കിൽ മുന്നിലെ കസേരയിൽ കയറിയിരുന്ന് കാണിയായും വിളഞ്ഞു വിലസിയിരുന്ന നാടകക്കാലം ....!
.
കല കലയ്ക്കു വേണ്ടിയാണോ ജീവിതത്തിനു വേണ്ടിയാണോ എന്നൊക്കെ ലോകം ചിന്തിക്കുന്നതിനുമുന്നേ , ഈ കലയെല്ലാം എനിക്കുവേണ്ടി മാത്രമാണെന്ന് മാത്രം ചിന്തിച്ച് ചിന്തിച്ച് ഞാനും എന്റെ നാടകങ്ങളും മാത്രമുള്ള ലോകവുമായി നടക്കുന്ന സമയമായിരുന്നു അത് . അതിരാവിലെ അഞ്ചരക്കെഴുന്നേറ്റ് നാട്ടിലെ ജോലിയും കഴിഞ്ഞ് , നഗരത്തിലെ മറ്റൊരു ജോലിക്കു പോയി വൈകീട്ടോടെ അതും തീർത്ത് രാത്രിവണ്ടിക്ക് നാടക ക്യാമ്പുകളിലേക്കുള്ള യാത്രകളിലാണ് പലപ്പോഴും കളിക്കാനുള്ള നാടകം മനസ്സിൽനിന്നും കടലാസുകാണാറുള്ളത് . ബസ്സിന്റെ ചാഞ്ചാട്ടത്തിനൊപ്പം കടലാസിലും അക്ഷരങ്ങൾ നാടകം കളിക്കാറുണ്ട് അതുകൊണ്ടുതന്നെ പലപ്പോഴും ...!
.
സ്കൂളുകളിലും ക്ലബ്ബ്കളിലും ചിലപ്പോഴൊക്കെ ഉത്സവപ്പറമ്പുകളിലും പോരാതെ മഹാരഥന്മാർ മഹത്വത്തോടെ വിരാജിച്ചിരുന്ന വമ്പൻ നാടക സദസ്സുകളിൽ വരെ സധൈര്യം കടന്നുചെന്ന് നാടകങ്ങൾ അവതരിപ്പിച്ചിരുന്നതിന് ആവേശമെന്നോ ചങ്കൂറ്റമെന്നോ അല്ല മറിച്ച് എന്റെ വിവരമില്ലായ്മയെന്നുതന്നെയാണ് പറയേണ്ടത് എന്ന് തിരിച്ചറിയാനും മാത്രം അന്ന് വകതിരിവും ഇല്ലായിരുന്നു . സ്കൂൾ യുവജനോത്സവങ്ങളിലും മറ്റും ഞാൻ വതരിപ്പിക്കാറുള്ള നാടകങ്ങൾക്ക് അന്നൊക്കെ ഒരു പൂച്ചഭാഗ്യത്തിന് ചില സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നത് എന്നെ എത്രമാത്രം ആനന്ദ പുളകിതനാക്കിയിരുന്നു എന്ന് എനിക്കുതന്നെ ഓർമ്മയില്ല .... !
.
രണ്ടോ മൂന്നോ ദിവസത്തെ രാത്രിയും പകലുമില്ലാതെയുള്ള പഠിപ്പിക്കലിന് ശേഷം കയ്യിൽ അവസരത്തിന് കിട്ടുന്ന തക്കിട തരികിട സാധനങ്ങൾകൊണ്ട് രംഗമൊരുക്കി, കുങ്കുമവും കണ്മഷിയും സിങ്ക് വൈറ്റും കൊണ്ട് മേക്കപ്പും കഴിച്ച് കുട്ടികളെ സ്റ്റേജിലേക്ക് കയറ്റുമ്പോൾ ഒരിക്കലും ഒരു ആശങ്കകളോ വേവലാതികളോ ഉണ്ടായിരുന്നുമില്ല . നാടകാവതരണത്തിലെ അബദ്ധങ്ങളും ജാഡകളും അഹങ്കാരങ്ങളും കുത്തിത്തിരുപ്പുകളും അടിപിടികളും ഒക്കെ ഓർക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നതിലൊന്ന് ആ മലയോരഗ്രാമത്തിലെ പള്ളിവക സ്കൂളും അവിടുത്തെ നാടകാവതരണവുമാണ് ....!
.
പള്ളിയും സ്‌കൂളും പള്ളിക്കുപുറകിലെ വിശാലമായ പറമ്പും അതിനടുത്തുതന്നെയുള്ള ശ്മാശാനവും ഒക്കെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളായും മുന്നിൽ .. യുവത്വത്തിന്റെ ആവേശത്തിൽ ചോരയിങ്ങനെ തിളക്കുമ്പോൾ വിപ്ലവവും യുക്തിവാദവുമൊക്കെ സാമാന്യബുദ്ധിക്കും മേലെ നിൽക്കുന്ന സമയം . നഗരത്തിലെ ജോലിയും കഴിഞ്ഞ് രാത്രിവണ്ടിക്ക് സ്‌കൂളിലെത്തുമ്പോൾ കുട്ടികൾ കാത്തിരിക്കുന്നുണ്ടാവും . അവരെയും കൂട്ടി സ്‌കൂളിലെത്തി വേഗത്തിൽ നാടകപഠനവും തുടങ്ങും . പിറ്റേന്ന് സ്‌കൂളില്ലെങ്കിൽ രാത്രിയൊരു രണ്ടുമണി വരെയും അവധിയാണെങ്കിൽ പുലർച്ചെവരെയും അത് തുടരും . ...!
.
പിറ്റേന്ന് അവധിവരുന്ന ദിവസങ്ങളിൽ രാത്രിയിൽ പഠനത്തിനിടയിലൊരു ഇടവേളയെടുക്കും. എന്നിട്ട് നേരെ പുറകിലെ തോട്ടത്തിലേക്കിറങ്ങും. അവിടെ നല്ല കപ്പയോക്കെ ഉണ്ടാകും. അതും പറിച്ചെടുത്ത് അവിടെത്തന്നെ തീകൂട്ടി അതങ്ങു ചുട്ടെടുക്കും. എന്നിട്ട് അതുമായി പുറകിലെ ശ്മാശാനത്തിലേക്കാണ് ചെല്ലുക. അവിടെയിങ്ങനെ നല്ല മാർബിൾ തറകളിൽ വിശാലമായി സുഖനിദ്രയിലാണ്ട ആത്മാക്കളുടെ കൂടെയിരുന്ന് കപ്പകഴിക്കുമ്പോഴുള്ള സുഖം പക്ഷെ കൂടെയുള്ള കുട്ടികളിൽ ചിലപ്പോഴെങ്കിലും കാണാറില്ലെന്നതും സത്യമാണ് . അതിന്റെ ഉദാഹരണമാണ്,ഒരിക്കൽ നാടകത്തിന്റെ അന്ന് കൂട്ടത്തിലൊരുത്തന് പേടിപ്പനി വന്ന് കിടപ്പിലായത് ...!
.
ഓരോ നാടകക്കാലവും ഓരോ ഓർമ്മക്കാലവുമാണ് , സുന്ദരസുരഭില സുഗന്ധപൂരിതമായ നന്മക്കാലവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
.
നാടകം സിരകളിൽ വിപ്ലവത്തിനൊപ്പം ഒരു ലഹരിയായി നുരഞ്ഞുപൊങ്ങി പതഞ്ഞു പുതഞ്ഞ് പുറത്തേക്കിങ്ങനെ കരകവിഞ്ഞ് നിറഞ്ഞു കവിഞ്ഞൊഴുകുന്ന കാലം . രചന , സംവിധാനം , അവതരണം , നിർമ്മാണം , രംഗപടം, സംഗീതം , ആലാപനം , ചമയം, വസ്ത്രാലങ്കാരം , കാർട്ടൻപോക്കൽ , പകരക്കാരനായി അഭിനയിക്കൽ .... ഒക്കെ കഴിഞ്ഞ് കാണാൻ ആരുമില്ലെങ്കിൽ മുന്നിലെ കസേരയിൽ കയറിയിരുന്ന് കാണിയായും വിളഞ്ഞു വിലസിയിരുന്ന നാടകക്കാലം ....!
.
കല കലയ്ക്കു വേണ്ടിയാണോ ജീവിതത്തിനു വേണ്ടിയാണോ എന്നൊക്കെ ലോകം ചിന്തിക്കുന്നതിനുമുന്നേ , ഈ കലയെല്ലാം എനിക്കുവേണ്ടി മാത്രമാണെന്ന് മാത്രം ചിന്തിച്ച് ചിന്തിച്ച് ഞാനും എന്റെ നാടകങ്ങളും മാത്രമുള്ള ലോകവുമായി നടക്കുന്ന സമയമായിരുന്നു അത് . അതിരാവിലെ അഞ്ചരക്കെഴുന്നേറ്റ് നാട്ടിലെ ജോലിയും കഴിഞ്ഞ് , നഗരത്തിലെ മറ്റൊരു ജോലിക്കു പോയി വൈകീട്ടോടെ അതും തീർത്ത് രാത്രിവണ്ടിക്ക് നാടക ക്യാമ്പുകളിലേക്കുള്ള യാത്രകളിലാണ് പലപ്പോഴും കളിക്കാനുള്ള നാടകം മനസ്സിൽനിന്നും കടലാസുകാണാറുള്ളത് . ബസ്സിന്റെ ചാഞ്ചാട്ടത്തിനൊപ്പം കടലാസിലും അക്ഷരങ്ങൾ നാടകം കളിക്കാറുണ്ട് അതുകൊണ്ടുതന്നെ പലപ്പോഴും ...!
.
സ്കൂളുകളിലും ക്ലബ്ബ്കളിലും ചിലപ്പോഴൊക്കെ ഉത്സവപ്പറമ്പുകളിലും പോരാതെ മഹാരഥന്മാർ മഹത്വത്തോടെ വിരാജിച്ചിരുന്ന വമ്പൻ നാടക സദസ്സുകളിൽ വരെ സധൈര്യം കടന്നുചെന്ന് നാടകങ്ങൾ അവതരിപ്പിച്ചിരുന്നതിന് ആവേശമെന്നോ ചങ്കൂറ്റമെന്നോ അല്ല മറിച്ച് എന്റെ വിവരമില്ലായ്മയെന്നുതന്നെയാണ് പറയേണ്ടത് എന്ന് തിരിച്ചറിയാനും മാത്രം അന്ന് വകതിരിവും ഇല്ലായിരുന്നു . സ്കൂൾ യുവജനോത്സവങ്ങളിലും മറ്റും ഞാൻ വതരിപ്പിക്കാറുള്ള നാടകങ്ങൾക്ക് അന്നൊക്കെ ഒരു പൂച്ചഭാഗ്യത്തിന് ചില സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നത് എന്നെ എത്രമാത്രം ആനന്ദ പുളകിതനാക്കിയിരുന്നു എന്ന് എനിക്കുതന്നെ ഓർമ്മയില്ല .... !
.
രണ്ടോ മൂന്നോ ദിവസത്തെ രാത്രിയും പകലുമില്ലാതെയുള്ള പഠിപ്പിക്കലിന് ശേഷം കയ്യിൽ അവസരത്തിന് കിട്ടുന്ന തക്കിട തരികിട സാധനങ്ങൾകൊണ്ട് രംഗമൊരുക്കി, കുങ്കുമവും കണ്മഷിയും സിങ്ക് വൈറ്റും കൊണ്ട് മേക്കപ്പും കഴിച്ച് കുട്ടികളെ സ്റ്റേജിലേക്ക് കയറ്റുമ്പോൾ ഒരിക്കലും ഒരു ആശങ്കകളോ വേവലാതികളോ ഉണ്ടായിരുന്നുമില്ല . നാടകാവതരണത്തിലെ അബദ്ധങ്ങളും ജാഡകളും അഹങ്കാരങ്ങളും കുത്തിത്തിരുപ്പുകളും അടിപിടികളും ഒക്കെ ഓർക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നതിലൊന്ന് ആ മലയോരഗ്രാമത്തിലെ പള്ളിവക സ്കൂളും അവിടുത്തെ നാടകാവതരണവുമാണ് ....!
.
പള്ളിയും സ്‌കൂളും പള്ളിക്കുപുറകിലെ വിശാലമായ പറമ്പും അതിനടുത്തുതന്നെയുള്ള ശ്മാശാനവും ഒക്കെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളായും മുന്നിൽ .. യുവത്വത്തിന്റെ ആവേശത്തിൽ ചോരയിങ്ങനെ തിളക്കുമ്പോൾ വിപ്ലവവും യുക്തിവാദവുമൊക്കെ സാമാന്യബുദ്ധിക്കും മേലെ നിൽക്കുന്ന സമയം . നഗരത്തിലെ ജോലിയും കഴിഞ്ഞ് രാത്രിവണ്ടിക്ക് സ്‌കൂളിലെത്തുമ്പോൾ കുട്ടികൾ കാത്തിരിക്കുന്നുണ്ടാവും . അവരെയും കൂട്ടി സ്‌കൂളിലെത്തി വേഗത്തിൽ നാടകപഠനവും തുടങ്ങും . പിറ്റേന്ന് സ്‌കൂളില്ലെങ്കിൽ രാത്രിയൊരു രണ്ടുമണി വരെയും അവധിയാണെങ്കിൽ പുലർച്ചെവരെയും അത് തുടരും . ...!
.
പിറ്റേന്ന് അവധിവരുന്ന ദിവസങ്ങളിൽ രാത്രിയിൽ പഠനത്തിനിടയിലൊരു ഇടവേളയെടുക്കും. എന്നിട്ട് നേരെ പുറകിലെ തോട്ടത്തിലേക്കിറങ്ങും. അവിടെ നല്ല കപ്പയോക്കെ ഉണ്ടാകും. അതും പറിച്ചെടുത്ത് അവിടെത്തന്നെ തീകൂട്ടി അതങ്ങു ചുട്ടെടുക്കും. എന്നിട്ട് അതുമായി പുറകിലെ ശ്മാശാനത്തിലേക്കാണ് ചെല്ലുക. അവിടെയിങ്ങനെ നല്ല മാർബിൾ തറകളിൽ വിശാലമായി സുഖനിദ്രയിലാണ്ട ആത്മാക്കളുടെ കൂടെയിരുന്ന് കപ്പകഴിക്കുമ്പോഴുള്ള സുഖം പക്ഷെ കൂടെയുള്ള കുട്ടികളിൽ ചിലപ്പോഴെങ്കിലും കാണാറില്ലെന്നതും സത്യമാണ് . അതിന്റെ ഉദാഹരണമാണ്,ഒരിക്കൽ നാടകത്തിന്റെ അന്ന് കൂട്ടത്തിലൊരുത്തന് പേടിപ്പനി വന്ന് കിടപ്പിലായത് ...!
.
ഓരോ നാടകക്കാലവും ഓരോ ഓർമ്മക്കാലവുമാണ് , സുന്ദരസുരഭില സുഗന്ധപൂരിതമായ നന്മക്കാലവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Wednesday, November 6, 2019
അവന് വേണ്ടി ...!!!
അവന് വേണ്ടി ...!!!
.
കാത്തിരിക്കണം . അവനുവേണ്ടി മാത്രം . ഏറെ പ്രതീക്ഷയോടെ , ഏറെ മോഹത്തോടെ ഏറെ പാരവശ്യത്തോടെ .... എന്നിട്ട് ആരും കാണാതെ ആ പടിപ്പുര വാതിലിൽ ഇടയ്ക്കിടെ പോയി നോക്കണം . അവന്റെ കാലൊച്ചയെങ്ങാനും കടന്നു വരുന്നുണ്ടോ എന്ന്. പിന്നെ തിരിച്ചു പോരണം പ്രതീക്ഷയോടെ തന്നെ . അകത്തു പണികളിൽ ഏർപ്പെടുമ്പോഴും ഒരു ചെവി അവന്റെ കാലൊച്ചക്കു വേണ്ടി കൂർപ്പിച്ചു വെക്കണം .. ഒരു നിഴൽ വെട്ടം കണ്ടാൽ, ഒരു കാലൊച്ച കേട്ടാൽ പടിപ്പുര വാതിലിൽ ഓടിപ്പോയി നോക്കണം .....!
.
കാത്തു കാത്തിരുന്ന് ഒടുവിൽ അവനെത്തുമ്പോൾ, അവൻ കാണാതെ , ഓടി ഉമ്മറവാതിൽ മറവിൽ ഒളിച്ചു നിൽക്കണം . മുറ്റത്തുകൂടി അവൻ നടന്നെത്തുന്ന കാൽപാടുകൾ നോക്കി വെക്കണം . പിന്നീട് ആ കാലടിപ്പാടുകൾക്കു മേലെ തന്റെ കാൽപാദങ്ങൾ ചേർത്തുവെച്ചുനടക്കാൻ വേണ്ടി . അനിയത്തിയോ നാത്തൂനോ കാണാതെ തന്റെ കവിളിൽ വിരിയുന്ന നാണത്തിന്റെ ചുവപ്പ് ഒളിച്ചുവെച്ച് ഉമ്മറത്തെ ചവിട്ടു പടിയിൽ അവൻ കാല്കഴുകുന്ന വെള്ളം ഒലിച്ചു പോകാതെ തടഞ്ഞുവെക്കണം . ആ വെള്ളത്തിൽ തന്റെ കാൽപാദങ്ങൾ മുഴുവനായും ഒന്ന് നനച്ചെടുക്കാൻ ....!
.
ഉമ്മറത്തിണ്ണയിൽ അവനിരുന്നയിടം ഓർത്തുവെക്കണം . അവനെഴുന്നേൽക്കുമ്പോൾ അവിടുത്തെ ആ ചൂട് മാറുംമുന്നേ അവിടെയിരുന്നൊന്നു കുളിരുമാറ്റണം . ഇടക്കൊരു നാണം കലർന്ന ചിരിയോടെ അളന്നുമുറിക്കാതെ മനസ്സിൽ നിന്നും വരുന്ന അവന്റെ വാക്കുകൾ അക്ഷരങ്ങളായി അന്തരീക്ഷത്തിൽനിന്നും പിടിച്ചെടുക്കണം . കണ്ണും കാതും പിന്നെ ഹൃദയവും നിറച്ച് എന്നേക്കുമായി സൂക്ഷിച്ചുവെക്കാൻ . പിന്നെ, അവൻകുടിച്ചു വെക്കുന്ന ചായ ഗ്ലാസും മറ്റാരും എടുക്കാതെ മാറ്റിവെക്കണം . അവന്റെ ചുണ്ടുകൾ മുട്ടിയയിടം തിരഞ്ഞെടുത്ത് അവിടെത്തന്നെ തന്റെ ചുണ്ടുകൾ ചേർത്ത് ആ ഗ്ളാസ്സിലെ അവൻ ബാക്കിവെച്ച ചായ കുടിച്ചുതീർക്കാൻ ....!
.
അവൻ അകത്തേക്ക് നടക്കുമ്പോൾ അവൻ കാണാതെ അവന്റെ നിഴലൊട്ടി നടക്കണം . ഇടനാഴിയിലെ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് രണ്ടു നിഴലുകളും വലുതാവുകയും ചെറുതാവുകയും ചെയ്യുന്നതിന്റെ സാരങ്ങളിൽ തലയിടാതെ ആ നിഴലിൽ നിന്നും മാറാതെ അവനൊപ്പം നടന്നു പോകണം . . തെക്കിനിയിൽ അച്ഛനും ആങ്ങളമാർക്കുമൊപ്പം ഇലയിട്ട് അവനുണ്ണാനിരിക്കുമ്പോൾ ആരും കാണാതെ നോക്കി നിൽക്കണം . അവന്റെ ഇലയിൽ അവനിഷ്ടമുള്ളതെല്ലാം 'അമ്മ ആവശ്യത്തിന് വിളമ്പുന്നതും അവനതെല്ലാം ഇഷ്ടത്തോടെ കഴിക്കുന്നതും . അതുകഴിഞ്ഞ് ഇളലമടക്കി അവൻ മറ്റുള്ളവർക്കൊപ്പം എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആരും കാണാതെ ഓടിപ്പോയി ആ ഇലയെടുത്തോണ്ടുപോരണം . ഓടിവന്ന് വടക്കിനിക്കോലായിലിരുന്ന് അവന്റെ ബാക്കി കഴിക്കണം. അവനിലേതെന്ന അവകാശത്തോടെ .....!
.
കൈതുടക്കാൻ അവനെടുക്കുന്ന തോർത്ത് മറ്റാരും ഉപയോഗിക്കാതെ മാറ്റിയെടുത്തുവെച്ച് അതിങ്ങനെ മാറിലിട്ടു നടക്കണം പിന്നെ . എന്നിട്ട് അവനു കിടക്കാൻ വിരിച്ചിട്ട കോസറിയിൽ അവൻ തന്റെ കുപ്പായം അഴിച്ചുവെച്ച് നീണ്ടു നിവർന്ന് ഒരു ഉച്ചമയക്കത്തിന് കിടക്കുന്നത് ഇങ്ങിനെ കൊതിയോടെ നോക്കി നിൽക്കണം . എന്നിട്ട് അവനുറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പു വരുത്തി ഓടിച്ചെന്നാ കുപ്പായമൊന്നെടുത്തിടണം . അവന്റെ ചൂടും ചൂരും നിറഞ്ഞുനിൽക്കുന്ന അവന്റെ സ്നേഹവും അവന്റെ സുരക്ഷിതത്വവും ആവോളം നിറഞ്ഞ , അവന്റെ ദേഹത്തോടും അവന്റെ ഹൃദയത്തോടും ഒട്ടിനിൽക്കുന്ന നിൽക്കുന്ന അവന്റെ കുപ്പായം ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
.
കാത്തിരിക്കണം . അവനുവേണ്ടി മാത്രം . ഏറെ പ്രതീക്ഷയോടെ , ഏറെ മോഹത്തോടെ ഏറെ പാരവശ്യത്തോടെ .... എന്നിട്ട് ആരും കാണാതെ ആ പടിപ്പുര വാതിലിൽ ഇടയ്ക്കിടെ പോയി നോക്കണം . അവന്റെ കാലൊച്ചയെങ്ങാനും കടന്നു വരുന്നുണ്ടോ എന്ന്. പിന്നെ തിരിച്ചു പോരണം പ്രതീക്ഷയോടെ തന്നെ . അകത്തു പണികളിൽ ഏർപ്പെടുമ്പോഴും ഒരു ചെവി അവന്റെ കാലൊച്ചക്കു വേണ്ടി കൂർപ്പിച്ചു വെക്കണം .. ഒരു നിഴൽ വെട്ടം കണ്ടാൽ, ഒരു കാലൊച്ച കേട്ടാൽ പടിപ്പുര വാതിലിൽ ഓടിപ്പോയി നോക്കണം .....!
.
കാത്തു കാത്തിരുന്ന് ഒടുവിൽ അവനെത്തുമ്പോൾ, അവൻ കാണാതെ , ഓടി ഉമ്മറവാതിൽ മറവിൽ ഒളിച്ചു നിൽക്കണം . മുറ്റത്തുകൂടി അവൻ നടന്നെത്തുന്ന കാൽപാടുകൾ നോക്കി വെക്കണം . പിന്നീട് ആ കാലടിപ്പാടുകൾക്കു മേലെ തന്റെ കാൽപാദങ്ങൾ ചേർത്തുവെച്ചുനടക്കാൻ വേണ്ടി . അനിയത്തിയോ നാത്തൂനോ കാണാതെ തന്റെ കവിളിൽ വിരിയുന്ന നാണത്തിന്റെ ചുവപ്പ് ഒളിച്ചുവെച്ച് ഉമ്മറത്തെ ചവിട്ടു പടിയിൽ അവൻ കാല്കഴുകുന്ന വെള്ളം ഒലിച്ചു പോകാതെ തടഞ്ഞുവെക്കണം . ആ വെള്ളത്തിൽ തന്റെ കാൽപാദങ്ങൾ മുഴുവനായും ഒന്ന് നനച്ചെടുക്കാൻ ....!
.
ഉമ്മറത്തിണ്ണയിൽ അവനിരുന്നയിടം ഓർത്തുവെക്കണം . അവനെഴുന്നേൽക്കുമ്പോൾ അവിടുത്തെ ആ ചൂട് മാറുംമുന്നേ അവിടെയിരുന്നൊന്നു കുളിരുമാറ്റണം . ഇടക്കൊരു നാണം കലർന്ന ചിരിയോടെ അളന്നുമുറിക്കാതെ മനസ്സിൽ നിന്നും വരുന്ന അവന്റെ വാക്കുകൾ അക്ഷരങ്ങളായി അന്തരീക്ഷത്തിൽനിന്നും പിടിച്ചെടുക്കണം . കണ്ണും കാതും പിന്നെ ഹൃദയവും നിറച്ച് എന്നേക്കുമായി സൂക്ഷിച്ചുവെക്കാൻ . പിന്നെ, അവൻകുടിച്ചു വെക്കുന്ന ചായ ഗ്ലാസും മറ്റാരും എടുക്കാതെ മാറ്റിവെക്കണം . അവന്റെ ചുണ്ടുകൾ മുട്ടിയയിടം തിരഞ്ഞെടുത്ത് അവിടെത്തന്നെ തന്റെ ചുണ്ടുകൾ ചേർത്ത് ആ ഗ്ളാസ്സിലെ അവൻ ബാക്കിവെച്ച ചായ കുടിച്ചുതീർക്കാൻ ....!
.
അവൻ അകത്തേക്ക് നടക്കുമ്പോൾ അവൻ കാണാതെ അവന്റെ നിഴലൊട്ടി നടക്കണം . ഇടനാഴിയിലെ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് രണ്ടു നിഴലുകളും വലുതാവുകയും ചെറുതാവുകയും ചെയ്യുന്നതിന്റെ സാരങ്ങളിൽ തലയിടാതെ ആ നിഴലിൽ നിന്നും മാറാതെ അവനൊപ്പം നടന്നു പോകണം . . തെക്കിനിയിൽ അച്ഛനും ആങ്ങളമാർക്കുമൊപ്പം ഇലയിട്ട് അവനുണ്ണാനിരിക്കുമ്പോൾ ആരും കാണാതെ നോക്കി നിൽക്കണം . അവന്റെ ഇലയിൽ അവനിഷ്ടമുള്ളതെല്ലാം 'അമ്മ ആവശ്യത്തിന് വിളമ്പുന്നതും അവനതെല്ലാം ഇഷ്ടത്തോടെ കഴിക്കുന്നതും . അതുകഴിഞ്ഞ് ഇളലമടക്കി അവൻ മറ്റുള്ളവർക്കൊപ്പം എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആരും കാണാതെ ഓടിപ്പോയി ആ ഇലയെടുത്തോണ്ടുപോരണം . ഓടിവന്ന് വടക്കിനിക്കോലായിലിരുന്ന് അവന്റെ ബാക്കി കഴിക്കണം. അവനിലേതെന്ന അവകാശത്തോടെ .....!
.
കൈതുടക്കാൻ അവനെടുക്കുന്ന തോർത്ത് മറ്റാരും ഉപയോഗിക്കാതെ മാറ്റിയെടുത്തുവെച്ച് അതിങ്ങനെ മാറിലിട്ടു നടക്കണം പിന്നെ . എന്നിട്ട് അവനു കിടക്കാൻ വിരിച്ചിട്ട കോസറിയിൽ അവൻ തന്റെ കുപ്പായം അഴിച്ചുവെച്ച് നീണ്ടു നിവർന്ന് ഒരു ഉച്ചമയക്കത്തിന് കിടക്കുന്നത് ഇങ്ങിനെ കൊതിയോടെ നോക്കി നിൽക്കണം . എന്നിട്ട് അവനുറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പു വരുത്തി ഓടിച്ചെന്നാ കുപ്പായമൊന്നെടുത്തിടണം . അവന്റെ ചൂടും ചൂരും നിറഞ്ഞുനിൽക്കുന്ന അവന്റെ സ്നേഹവും അവന്റെ സുരക്ഷിതത്വവും ആവോളം നിറഞ്ഞ , അവന്റെ ദേഹത്തോടും അവന്റെ ഹൃദയത്തോടും ഒട്ടിനിൽക്കുന്ന നിൽക്കുന്ന അവന്റെ കുപ്പായം ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Wednesday, October 30, 2019
കരച്ചിലുകൾ ....!!!
കരച്ചിലുകൾ ....!!!
.
ചിലർക്ക് കത്തിവേണം
മറ്റുചിലർക്ക്
മൂർച്ചയുള്ള വാളുവേണം
ഇനിയും ചിലർക്ക്
തോക്കുവേണം
ഇതൊന്നും പോരാതെ
വേറെ ചിലർക്ക്
ബോംബുതന്നെയും വേണം ....!
.
പോലീസുപോരാതെ
സൈന്യവും പോരാതെ
കളരിയും കരാട്ടെയും
സ്വയം പഠിക്കുന്നവർ
സ്വന്തം സൈന്യത്തെത്തന്നെ
ഉണ്ടാക്കുന്നവരും ....!
.
പീഡിപ്പിക്കപ്പെടുന്ന
കുട്ടികൾക്കുവേണ്ടി
നീതിനിഷേധിക്കപ്പെടുന്ന
അമ്മമാർക്കും സ്ത്രീകൾക്കും
മറ്റെല്ലാവർക്കും വേണ്ടി
എല്ലാവരും ഒറ്റക്കെട്ടാണ് ....!
.
ആവേശവും ആത്മരോഷവും
പ്രതിഷേധവും പ്രകടനങ്ങളും
ചർച്ചകളും പൊതുയോഗങ്ങളും
ഒക്കെയും പൊടിപൊടിക്കുന്നു ....!
.
വടക്കോട്ടു നോക്കി അലറുന്നവർ
തെക്കോട്ടു നോക്കി ചീറുന്നവർ
പാർട്ടിയും കൊടിയും വർഗ്ഗവും ജാതിയും
പിന്നെ
പണവും പദവിയും തിരയുന്നവർ ...!
.
സമരം ചെയ്യുന്നവർ ,
പാട്ടെഴുതുന്നവർ ,
പണിമുടക്കുന്നവർ
വഴിതടയുന്നവർ
കത്തെഴുതുന്നവർ
അംഗീകാരങ്ങൾ
തിരികെ കൊടുക്കുന്നവർ ....!
.
എല്ലാവര്ക്കും
ഇതൊക്കെയും വേണ്ടത്
പ്രതിഷേധിക്കാനും
പ്രതികരിക്കാനും
വേണ്ടിത്തന്നെയാണ് .
പിന്നെ, കിട്ടാത്ത നീതി
നടപ്പിലാക്കാനുമാണ് ....!
.
എന്നിട്ടും പക്ഷെ
ഈ തിരക്കുകളൊക്കെ കഴിയുമ്പോഴും
തൊട്ടപ്പുറത്തെ വീട്ടിലെ
കുഞ്ഞിന്റെ പിടച്ചിൽ കാണാനും
തൊട്ടിപ്പുറത്തെ വീട്ടിലെ
അമ്മയുടെ കരച്ചിൽ കേൾക്കാനും
ഇപ്പോഴും ഇവിടെ ആരുമില്ലെന്നുമാത്രം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ചിലർക്ക് കത്തിവേണം
മറ്റുചിലർക്ക്
മൂർച്ചയുള്ള വാളുവേണം
ഇനിയും ചിലർക്ക്
തോക്കുവേണം
ഇതൊന്നും പോരാതെ
വേറെ ചിലർക്ക്
ബോംബുതന്നെയും വേണം ....!
.
പോലീസുപോരാതെ
സൈന്യവും പോരാതെ
കളരിയും കരാട്ടെയും
സ്വയം പഠിക്കുന്നവർ
സ്വന്തം സൈന്യത്തെത്തന്നെ
ഉണ്ടാക്കുന്നവരും ....!
.
പീഡിപ്പിക്കപ്പെടുന്ന
കുട്ടികൾക്കുവേണ്ടി
നീതിനിഷേധിക്കപ്പെടുന്ന
അമ്മമാർക്കും സ്ത്രീകൾക്കും
മറ്റെല്ലാവർക്കും വേണ്ടി
എല്ലാവരും ഒറ്റക്കെട്ടാണ് ....!
.
ആവേശവും ആത്മരോഷവും
പ്രതിഷേധവും പ്രകടനങ്ങളും
ചർച്ചകളും പൊതുയോഗങ്ങളും
ഒക്കെയും പൊടിപൊടിക്കുന്നു ....!
.
വടക്കോട്ടു നോക്കി അലറുന്നവർ
തെക്കോട്ടു നോക്കി ചീറുന്നവർ
പാർട്ടിയും കൊടിയും വർഗ്ഗവും ജാതിയും
പിന്നെ
പണവും പദവിയും തിരയുന്നവർ ...!
.
സമരം ചെയ്യുന്നവർ ,
പാട്ടെഴുതുന്നവർ ,
പണിമുടക്കുന്നവർ
വഴിതടയുന്നവർ
കത്തെഴുതുന്നവർ
അംഗീകാരങ്ങൾ
തിരികെ കൊടുക്കുന്നവർ ....!
.
എല്ലാവര്ക്കും
ഇതൊക്കെയും വേണ്ടത്
പ്രതിഷേധിക്കാനും
പ്രതികരിക്കാനും
വേണ്ടിത്തന്നെയാണ് .
പിന്നെ, കിട്ടാത്ത നീതി
നടപ്പിലാക്കാനുമാണ് ....!
.
എന്നിട്ടും പക്ഷെ
ഈ തിരക്കുകളൊക്കെ കഴിയുമ്പോഴും
തൊട്ടപ്പുറത്തെ വീട്ടിലെ
കുഞ്ഞിന്റെ പിടച്ചിൽ കാണാനും
തൊട്ടിപ്പുറത്തെ വീട്ടിലെ
അമ്മയുടെ കരച്ചിൽ കേൾക്കാനും
ഇപ്പോഴും ഇവിടെ ആരുമില്ലെന്നുമാത്രം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, October 24, 2019
സ്നേഹത്തിന്റെ സഹജീവിത്വം ...!!!
സ്നേഹത്തിന്റെ സഹജീവിത്വം ...!!!
.
കഴുത്തിൽ നുകം വെച്ച് രണ്ടു കാളകളെ അല്ലെങ്കിൽ രണ്ടു പോത്തുകളെ കൂട്ടിക്കെട്ടി നുകത്തിൽ നിന്നും നീട്ടി എടുക്കുന്ന രണ്ടു കയറുകളിൽ വലിയതായ കമ്പക്കയറിൽ കുട്ടയും ചെറുതായ തുമ്പിക്കയറിൽ തുമ്പിയും കെട്ടി തലക്കുമേലെ വട്ടിലൂടെ കമ്പക്കയറും താഴെ ഉരുളിലൂടെ തുമ്പിക്കയറും കിണറ്റിലേക്കിറക്കി കമ്പക്കയറിൽ കയറിയിരുന്ന് തുമ്പിക്കയർ പിടിച്ച് തേക്കു ചാലിലൂടെ കാളകളെ നീട്ടി നടത്തിയായിരുന്നു അന്നൊക്കെ പറമ്പിലേക്കുള്ള വെള്ളം തേവൽ ...!
.
ഒരിക്കലും വറ്റാത്ത ഒരു അടുക്കളക്കിണറും പിന്നെ പറമ്പിന്റെ അങ്ങേ അറ്റത്തു ഒരു കുട്ടിക്കുളവുമാണ് തറവാട്ടിൽ ഉണ്ടായിരുന്നത് . അറ്റ വേനലിൽ പോലും വറ്റാത്ത അവ രണ്ടിലും നിന്നും വീട്ടിലേക്കും അയൽ വീടുകളിലേക്കും ഉള്ള ആവശ്യം കഴിഞ്ഞ് പിന്നെ പറമ്പിൽ തേവാനും ആവശ്യമായ മുഴുവൻ വെള്ളവും ഒരു മഴക്കുഴിയോ മഴവെള്ള സംഭരണിയോ കിണർ റീചാർജ് ചെയ്യലോ ഒന്നുമില്ലാതെ തന്നെ എപ്പോഴും ഉണ്ടായിരുന്നു എന്നത് ഇന്നും വലിയ അത്ഭുതം തന്നെ ...!
.
കാലത്ത് അഞ്ചു മണിയോടടുത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ തേക്കുകാരനെത്തും തന്റെ മക്കളെപ്പോലെ കരുതി സ്നേഹിക്കുന്ന ആ കാളകളെയും കൊണ്ട് . വന്നപാടെ അച്ഛമ്മ കരുതിവച്ചിരിക്കുന്ന തലേന്നത്തെ ഭക്ഷണബാക്കിയും ഒക്കെ കൂട്ടിയുള്ള വെള്ളം കുടിപ്പിക്കും . എന്നിട്ടാണ് തേക്കു തുടങ്ങുക . അപ്പോഴേക്കും വല്യമ്മയും ചെറിയമ്മയുമൊക്കെ ഉണർന്നെണീറ്റെത്തും . കൂടെ ഓരോരുത്തരായി മറ്റുള്ളവരും പിന്നാലെ കുട്ടികളും . വല്യമ്മയാണ് വെള്ളം തിരിക്കാൻ പോവുക . നോക്കിയാൽ കാണാത്ത പറമ്പിലെ കഴുങ്ങിനും തെങ്ങിനും വാഴക്കും പച്ചക്കറികൾക്കും ഒക്കെ ആവശ്യംപോലെ വെള്ളം എത്തിക്കാൻ ...!
.
വെള്ളം ഒഴുകുന്ന വലിയ ചാലുകൾക്കു ചുറ്റും ചെറു ചെടികളാണ് നിറയെ വെക്കാറ് . ചീര, ചേന , ചേമ്പ് തുടങ്ങി കാവുത്തും കിഴങ്ങും മഞ്ഞളും ഇഞ്ചിയും ഒക്കെയും ഉണ്ടാകും ഇടയ്ക്കിടെ . കൂടാതെ നാട്ടുമരുന്നുകളും ധാരാളമായി . വെള്ളം ഒഴുകുന്ന വലിയ ചാലിലൂടെ , ഒരു കുഞ്ഞു കൈക്കോട്ടുമായി ചാലുപോട്ടാതെ ശ്രദ്ധിച്ചു നടന്ന് ഈ ചെറുവക ചെടികൾക്കൊക്കെ കാലുകൊണ്ട് വെള്ളം തെക്കി തേവലാണ് ഞങ്ങൾ കുട്ടികളുടെ പണി ...!
.
വെള്ളം തേവുന്ന വലിയ ഇരുമ്പുകൊട്ടയിലൂടെ ചിലപ്പോഴൊക്കെ ചെറുമീനുകളും കയറിവരും . അവയെ നോക്കിപ്പിടിച്ച് തിരികെ കുളത്തിലോ കിണറ്റിലോ കൊണ്ടുപോയിടലും ഞങ്ങൾ കുട്ടികളുടെ പണിതന്നെ . അതുമാത്രം പക്ഷെ ഏറെ ശുഷ്കാന്തിയോടെയാണ് ഞങ്ങൾ കൈകാര്യം ചെയ്തിരുന്നത് അപ്പോഴൊക്കെ . തിരിക്കാൻ പോകുന്നതിനു കൂലിയായി അടക്ക പറിക്കുമ്പോൾ ഞങ്ങൾക്കും മിഠായിവാങ്ങാനുള്ള പൈസ അച്ഛമ്മ തരാറുള്ളത് ഈ പണികൾക്കുള്ള പ്രചോദനവുമായിരുന്നു അന്നൊക്കെ ...!
.
വീട്ടുകാരുടെ ഒരുവിധമുള്ള തുണികഴുകലും പാത്രം കഴുകലും മറ്റു തുടക്കലും നനക്കലും ഒക്കെയും നടന്നിരുന്നതും ഈ തേക്കിന്റെ സമയത്തുതന്നെയായിരുന്നു . കുട്ടികളുടെ കുളിയും കളികളും കൂടിയും അക്കൂട്ടത്തിൽ നടക്കും . വെള്ളം ചാലിലൂടെ ഒഴുകി പോകുന്നതിനു മുൻപ് കിണറ്റിൽ നിന്നും വന്നു വീഴുന്ന ഒരു കുഞ്ഞു കൊട്ടത്തളമുണ്ട് . അവിടെയാണ് ഈ കലാപരിപാടികളൊക്കെ നടക്കാറുള്ളത് . കൂട്ടുകുടുംബമായതിനാൽ വീട്ടുകാർക്കിടയിലെ കുഞ്ഞു അലോസരങ്ങൾക്കും കുട്ടികളുടെ ചെറിയ അടിപിടികൾക്കും വേദിയാകാറുള്ളതും ഇവിടം തന്നെ ...!
.
തേക്കിനിടയിൽ തേക്കുകാരന് ചായയും കൊണ്ട് ചെറിയമ്മയോ മറ്റോ വരുമ്പോൾ കിട്ടുന്ന ഇടവേള ഞങ്ങൾ തേക്ക് പ്രാക്റ്റീസ് നടത്താൻ ഉപയോഗിക്കാറുണ്ടെങ്കിലും സ്നേഹമുള്ള ആ പോത്തുകൾ ഞങ്ങളുടെ പരീക്ഷണങ്ങൾക്കും നിന്ന് തരാറുള്ളത് ഏറെ ക്ഷമയോടെത്തന്നെ . തേക്ക് കഴിഞ്ഞ് തേക്കുകാരൻ കാളകളെയും കുളിപ്പിച്ച് വെള്ളം കുടിപ്പിച്ച് തിരികെ കൊടുപോകുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കും എന്നും ....!
.
ചിലദിവസങ്ങളിൽ കാളകൾക്കോ പോത്തുകൾക്കോ ഒന്നിന് വയ്യാതായാൽ അവയിലൊന്നിന് പകരമായി ആ തേക്കുകാരൻ തന്നെ നുകത്തിൽ മറ്റേ കാളക്കൊപ്പം നുകം വലിക്കാൻ നിൽക്കാറുള്ളത് അവയെ തന്റെ മക്കളെ പോലെ സ്നേഹിക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെയെന്ന് ഞങ്ങൾക്കും നന്നായറിയാം . . പശുവും പോത്തുമൊക്കെയും ഒരു രാഷ്ട്രീയ ആയുധമാകുന്നതിനും എത്രയോമുന്നേ സഹജീവികളെ സ്നേഹിക്കുന്നത് എങ്ങിനെയെന്ന് നമ്മളെ പഠിപ്പിക്കുന്ന അത്തരം ആളുകളുടെ കൂടി ഓർമ്മകളുടെ മുന്നിൽ പ്രണാമത്തോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കഴുത്തിൽ നുകം വെച്ച് രണ്ടു കാളകളെ അല്ലെങ്കിൽ രണ്ടു പോത്തുകളെ കൂട്ടിക്കെട്ടി നുകത്തിൽ നിന്നും നീട്ടി എടുക്കുന്ന രണ്ടു കയറുകളിൽ വലിയതായ കമ്പക്കയറിൽ കുട്ടയും ചെറുതായ തുമ്പിക്കയറിൽ തുമ്പിയും കെട്ടി തലക്കുമേലെ വട്ടിലൂടെ കമ്പക്കയറും താഴെ ഉരുളിലൂടെ തുമ്പിക്കയറും കിണറ്റിലേക്കിറക്കി കമ്പക്കയറിൽ കയറിയിരുന്ന് തുമ്പിക്കയർ പിടിച്ച് തേക്കു ചാലിലൂടെ കാളകളെ നീട്ടി നടത്തിയായിരുന്നു അന്നൊക്കെ പറമ്പിലേക്കുള്ള വെള്ളം തേവൽ ...!
.
ഒരിക്കലും വറ്റാത്ത ഒരു അടുക്കളക്കിണറും പിന്നെ പറമ്പിന്റെ അങ്ങേ അറ്റത്തു ഒരു കുട്ടിക്കുളവുമാണ് തറവാട്ടിൽ ഉണ്ടായിരുന്നത് . അറ്റ വേനലിൽ പോലും വറ്റാത്ത അവ രണ്ടിലും നിന്നും വീട്ടിലേക്കും അയൽ വീടുകളിലേക്കും ഉള്ള ആവശ്യം കഴിഞ്ഞ് പിന്നെ പറമ്പിൽ തേവാനും ആവശ്യമായ മുഴുവൻ വെള്ളവും ഒരു മഴക്കുഴിയോ മഴവെള്ള സംഭരണിയോ കിണർ റീചാർജ് ചെയ്യലോ ഒന്നുമില്ലാതെ തന്നെ എപ്പോഴും ഉണ്ടായിരുന്നു എന്നത് ഇന്നും വലിയ അത്ഭുതം തന്നെ ...!
.
കാലത്ത് അഞ്ചു മണിയോടടുത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ തേക്കുകാരനെത്തും തന്റെ മക്കളെപ്പോലെ കരുതി സ്നേഹിക്കുന്ന ആ കാളകളെയും കൊണ്ട് . വന്നപാടെ അച്ഛമ്മ കരുതിവച്ചിരിക്കുന്ന തലേന്നത്തെ ഭക്ഷണബാക്കിയും ഒക്കെ കൂട്ടിയുള്ള വെള്ളം കുടിപ്പിക്കും . എന്നിട്ടാണ് തേക്കു തുടങ്ങുക . അപ്പോഴേക്കും വല്യമ്മയും ചെറിയമ്മയുമൊക്കെ ഉണർന്നെണീറ്റെത്തും . കൂടെ ഓരോരുത്തരായി മറ്റുള്ളവരും പിന്നാലെ കുട്ടികളും . വല്യമ്മയാണ് വെള്ളം തിരിക്കാൻ പോവുക . നോക്കിയാൽ കാണാത്ത പറമ്പിലെ കഴുങ്ങിനും തെങ്ങിനും വാഴക്കും പച്ചക്കറികൾക്കും ഒക്കെ ആവശ്യംപോലെ വെള്ളം എത്തിക്കാൻ ...!
.
വെള്ളം ഒഴുകുന്ന വലിയ ചാലുകൾക്കു ചുറ്റും ചെറു ചെടികളാണ് നിറയെ വെക്കാറ് . ചീര, ചേന , ചേമ്പ് തുടങ്ങി കാവുത്തും കിഴങ്ങും മഞ്ഞളും ഇഞ്ചിയും ഒക്കെയും ഉണ്ടാകും ഇടയ്ക്കിടെ . കൂടാതെ നാട്ടുമരുന്നുകളും ധാരാളമായി . വെള്ളം ഒഴുകുന്ന വലിയ ചാലിലൂടെ , ഒരു കുഞ്ഞു കൈക്കോട്ടുമായി ചാലുപോട്ടാതെ ശ്രദ്ധിച്ചു നടന്ന് ഈ ചെറുവക ചെടികൾക്കൊക്കെ കാലുകൊണ്ട് വെള്ളം തെക്കി തേവലാണ് ഞങ്ങൾ കുട്ടികളുടെ പണി ...!
.
വെള്ളം തേവുന്ന വലിയ ഇരുമ്പുകൊട്ടയിലൂടെ ചിലപ്പോഴൊക്കെ ചെറുമീനുകളും കയറിവരും . അവയെ നോക്കിപ്പിടിച്ച് തിരികെ കുളത്തിലോ കിണറ്റിലോ കൊണ്ടുപോയിടലും ഞങ്ങൾ കുട്ടികളുടെ പണിതന്നെ . അതുമാത്രം പക്ഷെ ഏറെ ശുഷ്കാന്തിയോടെയാണ് ഞങ്ങൾ കൈകാര്യം ചെയ്തിരുന്നത് അപ്പോഴൊക്കെ . തിരിക്കാൻ പോകുന്നതിനു കൂലിയായി അടക്ക പറിക്കുമ്പോൾ ഞങ്ങൾക്കും മിഠായിവാങ്ങാനുള്ള പൈസ അച്ഛമ്മ തരാറുള്ളത് ഈ പണികൾക്കുള്ള പ്രചോദനവുമായിരുന്നു അന്നൊക്കെ ...!
.
വീട്ടുകാരുടെ ഒരുവിധമുള്ള തുണികഴുകലും പാത്രം കഴുകലും മറ്റു തുടക്കലും നനക്കലും ഒക്കെയും നടന്നിരുന്നതും ഈ തേക്കിന്റെ സമയത്തുതന്നെയായിരുന്നു . കുട്ടികളുടെ കുളിയും കളികളും കൂടിയും അക്കൂട്ടത്തിൽ നടക്കും . വെള്ളം ചാലിലൂടെ ഒഴുകി പോകുന്നതിനു മുൻപ് കിണറ്റിൽ നിന്നും വന്നു വീഴുന്ന ഒരു കുഞ്ഞു കൊട്ടത്തളമുണ്ട് . അവിടെയാണ് ഈ കലാപരിപാടികളൊക്കെ നടക്കാറുള്ളത് . കൂട്ടുകുടുംബമായതിനാൽ വീട്ടുകാർക്കിടയിലെ കുഞ്ഞു അലോസരങ്ങൾക്കും കുട്ടികളുടെ ചെറിയ അടിപിടികൾക്കും വേദിയാകാറുള്ളതും ഇവിടം തന്നെ ...!
.
തേക്കിനിടയിൽ തേക്കുകാരന് ചായയും കൊണ്ട് ചെറിയമ്മയോ മറ്റോ വരുമ്പോൾ കിട്ടുന്ന ഇടവേള ഞങ്ങൾ തേക്ക് പ്രാക്റ്റീസ് നടത്താൻ ഉപയോഗിക്കാറുണ്ടെങ്കിലും സ്നേഹമുള്ള ആ പോത്തുകൾ ഞങ്ങളുടെ പരീക്ഷണങ്ങൾക്കും നിന്ന് തരാറുള്ളത് ഏറെ ക്ഷമയോടെത്തന്നെ . തേക്ക് കഴിഞ്ഞ് തേക്കുകാരൻ കാളകളെയും കുളിപ്പിച്ച് വെള്ളം കുടിപ്പിച്ച് തിരികെ കൊടുപോകുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കും എന്നും ....!
.
ചിലദിവസങ്ങളിൽ കാളകൾക്കോ പോത്തുകൾക്കോ ഒന്നിന് വയ്യാതായാൽ അവയിലൊന്നിന് പകരമായി ആ തേക്കുകാരൻ തന്നെ നുകത്തിൽ മറ്റേ കാളക്കൊപ്പം നുകം വലിക്കാൻ നിൽക്കാറുള്ളത് അവയെ തന്റെ മക്കളെ പോലെ സ്നേഹിക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെയെന്ന് ഞങ്ങൾക്കും നന്നായറിയാം . . പശുവും പോത്തുമൊക്കെയും ഒരു രാഷ്ട്രീയ ആയുധമാകുന്നതിനും എത്രയോമുന്നേ സഹജീവികളെ സ്നേഹിക്കുന്നത് എങ്ങിനെയെന്ന് നമ്മളെ പഠിപ്പിക്കുന്ന അത്തരം ആളുകളുടെ കൂടി ഓർമ്മകളുടെ മുന്നിൽ പ്രണാമത്തോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, October 17, 2019
ഹൃദയത്തിലൂടെ ........!!!
ഹൃദയത്തിലൂടെ ........!!!
.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് ഒരിക്കലും ചിന്തിക്കാത്ത ഒരു സാഹചര്യത്തിൽ , മുഖത്തിൽ ഗൗരവം നിറച്ച് ചുണ്ടിൽ ഒരു കുസൃതിചിരിമാത്രം ബാക്കിവെച്ച് ഏറെ ധൃതിയിൽ ഓടി കയറിച്ചെന്ന് അവളുടെ ആളുകളുടെ മുന്നിൽ നിന്നും ആ കൈകളിൽ ബലമായി കയറി പിടിച്ച് പുറത്തേക്കിങ്ങ് നടത്തിക്കൊണ്ടുവരണം ....!
.
എന്നിട്ട് ആരെയും കൂസാതെ ഒരൽപം പോലും ഒന്ന് ചിന്തിക്കാൻ പോലും അവസരം നൽകാതെ അമ്പരന്നുനിൽക്കുന്ന അവളെയും കൊണ്ട് ആ കൈകൾ വിടുവിക്കാതെ പിടിച്ച് ധൈര്യത്തിൽ നടക്കണം . തലയുയർത്തി, അവളുടെ ആളുകൾക്ക് മുന്നിലൂടെ ഏറെ അഭിമാനത്തോടെ അതിലേറെ പ്രണയത്തോടെ ...!
.
നടക്കുന്നതിനിടക്ക് അവളെയൊന്ന് തിരിഞ്ഞു നോക്കണം. അതെ ഗൗരവത്തിൽ, അതെ ബലത്തിൽ , ഒട്ടും പരിചിതമല്ലാത്ത ഭാവത്തിൽ അവളുടെ കണ്ണുകളിലേക്കു മാത്രം . പിന്നെ അവളുടെ കൈയ്യിലെ പിടിവിട്ട്
ആ കൈ അവളുടെ അരക്കെട്ടിലൂടെ വയറ്റിലേക്ക് നീട്ടി , നടത്തം നിർത്താതെ മുറുകെ അവളെയൊന്ന് ചേർത്ത് പിടിക്കണം , അവൾ പോലും പ്രതീക്ഷിക്കാതെ ....!
.
പിന്നെ അവളെയും കാറിന്റെ മുൻസീറ്റിൽ കയറ്റി ഒപ്പമിരുത്തി ആ തിരക്കിലേക്ക് എങ്ങോട്ടെന്നില്ലാതെ ഊളിയിടണം . മരങ്ങൾ ഇലപൊഴിക്കുകയും പൂക്കൾ വിടർന്നുനിൽക്കുകയും ചെയ്യുന്ന ഗ്രാമീണ വഴിയോരങ്ങളിലൂടെയോ പുഴയുടെ കാറ്റേറ്റ് മയങ്ങുന്ന തണലോരങ്ങളിലൂടെയോ ഒന്നും വേണമെന്നില്ലാതെയും ...!
.
തിരക്കിന് നടുവിൽ ആൾക്കൂട്ടത്തിനുള്ളിൽ തനിയെ ഉണ്ടാകുന്ന നിശബ്ദതയുടെ കൂട്ടിൽ ഒന്നും മിണ്ടാതെ ഒന്നും ചെയ്യാതെ എങ്ങും ശ്രദ്ധിക്കാതെ മുന്നിലേക്ക് മാത്രം നോക്കി വണ്ടിയോടിച്ചുകൊണ്ട് അവളെയും കൊണ്ടങ്ങ് ഒരു യാത്ര പോകണം , നിറഞ്ഞ പ്രണയത്തോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് ഒരിക്കലും ചിന്തിക്കാത്ത ഒരു സാഹചര്യത്തിൽ , മുഖത്തിൽ ഗൗരവം നിറച്ച് ചുണ്ടിൽ ഒരു കുസൃതിചിരിമാത്രം ബാക്കിവെച്ച് ഏറെ ധൃതിയിൽ ഓടി കയറിച്ചെന്ന് അവളുടെ ആളുകളുടെ മുന്നിൽ നിന്നും ആ കൈകളിൽ ബലമായി കയറി പിടിച്ച് പുറത്തേക്കിങ്ങ് നടത്തിക്കൊണ്ടുവരണം ....!
.
എന്നിട്ട് ആരെയും കൂസാതെ ഒരൽപം പോലും ഒന്ന് ചിന്തിക്കാൻ പോലും അവസരം നൽകാതെ അമ്പരന്നുനിൽക്കുന്ന അവളെയും കൊണ്ട് ആ കൈകൾ വിടുവിക്കാതെ പിടിച്ച് ധൈര്യത്തിൽ നടക്കണം . തലയുയർത്തി, അവളുടെ ആളുകൾക്ക് മുന്നിലൂടെ ഏറെ അഭിമാനത്തോടെ അതിലേറെ പ്രണയത്തോടെ ...!
.
നടക്കുന്നതിനിടക്ക് അവളെയൊന്ന് തിരിഞ്ഞു നോക്കണം. അതെ ഗൗരവത്തിൽ, അതെ ബലത്തിൽ , ഒട്ടും പരിചിതമല്ലാത്ത ഭാവത്തിൽ അവളുടെ കണ്ണുകളിലേക്കു മാത്രം . പിന്നെ അവളുടെ കൈയ്യിലെ പിടിവിട്ട്
ആ കൈ അവളുടെ അരക്കെട്ടിലൂടെ വയറ്റിലേക്ക് നീട്ടി , നടത്തം നിർത്താതെ മുറുകെ അവളെയൊന്ന് ചേർത്ത് പിടിക്കണം , അവൾ പോലും പ്രതീക്ഷിക്കാതെ ....!
.
പിന്നെ അവളെയും കാറിന്റെ മുൻസീറ്റിൽ കയറ്റി ഒപ്പമിരുത്തി ആ തിരക്കിലേക്ക് എങ്ങോട്ടെന്നില്ലാതെ ഊളിയിടണം . മരങ്ങൾ ഇലപൊഴിക്കുകയും പൂക്കൾ വിടർന്നുനിൽക്കുകയും ചെയ്യുന്ന ഗ്രാമീണ വഴിയോരങ്ങളിലൂടെയോ പുഴയുടെ കാറ്റേറ്റ് മയങ്ങുന്ന തണലോരങ്ങളിലൂടെയോ ഒന്നും വേണമെന്നില്ലാതെയും ...!
.
തിരക്കിന് നടുവിൽ ആൾക്കൂട്ടത്തിനുള്ളിൽ തനിയെ ഉണ്ടാകുന്ന നിശബ്ദതയുടെ കൂട്ടിൽ ഒന്നും മിണ്ടാതെ ഒന്നും ചെയ്യാതെ എങ്ങും ശ്രദ്ധിക്കാതെ മുന്നിലേക്ക് മാത്രം നോക്കി വണ്ടിയോടിച്ചുകൊണ്ട് അവളെയും കൊണ്ടങ്ങ് ഒരു യാത്ര പോകണം , നിറഞ്ഞ പ്രണയത്തോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Monday, October 14, 2019
കരുതലിന്റെ കണക്കു പുസ്തകം ...!!!
കരുതലിന്റെ കണക്കു പുസ്തകം ...!!!
.
വലിയ മൺകലത്തിൽ ചോറ് , കലച്ചട്ടിയിൽ കറികൾ , മൺചട്ടിയിൽ മീനും ഇറച്ചിയും . വിശേഷ അവസരങ്ങളിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ വിഭവങ്ങൾ തയ്യാറാക്കാൻ വലിയ ഉരുളികൾ .. സാധാരണ ദിവസങ്ങളിൽ ഇതൊക്കെയും കഴിക്കാൻ കവടി പിഞ്ഞാണങ്ങളോ ചെമ്പു പിഞ്ഞാണങ്ങളോ . വിശേഷാവസരങ്ങളിൽ വലിയ വാഴയില . ഉപ്പിലിട്ടതും അച്ചാറും പുളിയിഞ്ചിയും വലിയ ചീനഭരണികളിൽ . പപ്പടം കാച്ചി വെക്കാൻ കാറ്റു കയറാത്ത സ്റ്റീൽ അടുക്കുപാത്രം പുറത്തെ ചവറുകൂട്ടിയിട്ടു കത്തിക്കുന്ന വലിയ അടുപ്പിൽ നെല്ല് പുഴുങ്ങാൻ വലിയ ചെമ്പു പാത്രം ... ഇതൊക്കെയും എന്നും അച്ഛമ്മയുടെ പതിവുകളായിരുന്നു ...!
.
കുളിയും മച്ചിൽ വിളക്കുവെപ്പും പ്രാർത്ഥനയും കഴിഞ്ഞ് ചായയും കുടിച്ച് കാലത്തേ തന്നെ ചോറിനുള്ള അരി അളന്നു കൊടുക്കും മുന്നേ അച്ചമ്മ പുറത്തേക്കൊന്നിറങ്ങിനോക്കും . എന്നിട്ട് അരി അളന്ന് ചെറിയമ്മക്ക് കൊടുക്കുമ്പോൾ പറയും ഇന്ന് വിരുന്നുകാരുണ്ടാകും അതുകൊണ്ടു കുറച്ചു കൂടുതൽ ചോറ് ആയിക്കോട്ടേ എന്ന് . പുറം പണിക്കാർക്കും അകം പണിക്കാർക്കുമുള്ളത് കൂട്ടത്തിൽ കൂടി എന്നും . കൂടാതെ വിശന്നു വരുന്ന ഒന്നോ രണ്ടോ പേർക്കുള്ളത് വേറെ കരുതിവെക്കാനും ...!
.
കാലും മുഖവും കഴുകി കഴിക്കാനിരിക്കുമ്പോൾ നിലത്തു പോകുന്ന വറ്റുകൾ പാത്രത്തിലേക്ക് പെറുക്കിയിട്ടു കഴിക്കണമെന്നാണ് .. അന്നം ദൈവമാണെന്നും, കഴിക്കുമ്പോൾ കളയരുതെന്നും, ആവശ്യത്തിനുള്ളത് മാത്രമേ വാങ്ങാൻ പാടുള്ളു എന്നും , വാങ്ങിയത് മുഴുവൻ കളയാതെ കഴിക്കണമെന്നും, കഴിക്കുമ്പോൾ മിണ്ടരുതെന്നും, തമ്പുരാൻ തന്നെ വന്നു വിളിച്ചാലും ഉണ്ണുമ്പോൾ എഴുന്നേൽക്കരുതെന്നും അച്ഛമ്മയുടെ മാത്രമല്ലാത്ത അലിഖിത നിയമങ്ങളും ..!
.
എഴുതിവെക്കാത്ത കണക്കു പുസ്തകവുമായി അച്ചമ്മ കൂട്ടുന്ന കണക്കുകളിൽ ഒരിക്കലും ആർക്കും ഒന്നും തികയാതെ വന്നിട്ടില്ലാത്തത് വലിയ അത്ഭുതം തന്നെ . ഒരു ഗ്ലാസ് ചായ അല്ലെങ്കിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന വൈകുന്നേരത്തെ പഴംപൊരി പോലുള്ള ചെറു പലഹാര കടികൾ , പ്രത്യേകമായുണ്ടാക്കുന്ന പായസമോ മറ്റെന്തെങ്കിലുമോ , എന്തുതന്നെയായാലും അപ്രതീക്ഷിതമായി കയറിവരുന്നവരടക്കം ആർക്കും കിട്ടാതെ പോകാതെ കൃത്യമായി വിളമ്പാൻ അച്ചമ്മക്കാവുന്നത് ഏതു മാന്ത്രിക കണക്കുകൊണ്ടാണെന്ന് വിചിത്രം തന്നെ ...!
.
പ്രഭാത ഭക്ഷണത്തിന് ദോശയോ ഇഡ്ഡലിയോ പുട്ടോ കൊഴുക്കട്ടയോ ഒക്കെ കൂടാതെ , വേണ്ടവർക്ക് കഴിക്കാൻ പഴംചോറും . കൂട്ടിക്കഴിക്കാൻ തലേന്നത്തെ മീന്കറിയോ കട്ടത്തൈരോ . ചേമ്പും ചേനയും താളും തകരയും ഒക്കെ ഉച്ചക്കത്തെ കറികളാകുമ്പോൾ പിന്നാമ്പുറത്തെ പറമ്പിൽ വിളയുന്ന കായയോ പയറോ കൂർക്കയോ ഒക്കെ ഉപ്പേരിയും മെഴുക്കുപുരട്ടിയുമാകുന്നു . കാലാനുസൃതമായി പറമ്പുകളിൽ സ്വന്തമായി തന്നെ ഉണ്ടാകുന്ന മാങ്ങയും ചക്കയും മുരിങ്ങയും ഇരുമ്പാമ്പുളിയും ഒക്കെയും കറികൾക്ക് പാത്രമാകുന്നത് ഒരിക്കലും മടുക്കാതിരുന്നിരുന്നത് അവയോരോന്നും ഓരോ ദിവസവും ഉണ്ടാക്കുന്ന രീതിയിലെ വൈവിധ്യവുമായിരുന്നു ...!
.
പശുക്കളും ആടുകളും ആവശ്യത്തിന് മാത്രമല്ലാതെയും കൂടെയുണ്ടാകുമ്പോൾ കോഴികളും എന്തിന് , പറമ്പിലെ കുളത്തിൽ നിറയെ വളരുന്ന മീനുകളും വിഭവങ്ങളുമാകാറുണ്ട് പലപ്പോഴുമുള്ള വിശേഷാവസരങ്ങളിൽ . വീട്ടിലെ അവശേഷിപ്പുകൾ മാത്രമല്ലാതെ അച്ഛമ്മയുടെ കരുതലുകളും ഇവക്കു തികയാത്ത ഭക്ഷണമാകാറുള്ളത് അതിശയത്തോടെ തന്നെയാണ് നോക്കി കാണാറുള്ളത് എപ്പോഴും ... !
.
വെക്കുന്നതിനും വിളമ്പുന്നതിനും പോരാതെ കഴിക്കുമ്പോൾ എപ്പോഴും തൃപ്തിയും ഇഷ്ടവും മാത്രം കിട്ടാൻ മാത്രം ആ കൈകളുടെ പുണ്യം മനസ്സിന്റെ നന്മയും കൂടിയാണെന്ന് ഇപ്പോൾ ഓർക്കുന്നു . അറിയാത്ത ഭക്ഷണം ഉണ്ടാക്കുമ്പോൾ പോലും അത് രുചികരമാകുന്നത് അതിൽ അൽപ്പം സ്നേഹം കൂടി ചേർക്കുന്നതുകൊണ്ടാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു എപ്പോൾ വിശക്കുമ്പോഴും ഏതു പാതിരാത്രിയിൽ ഓടിച്ചെന്നാലും എന്തെങ്കിലും തിന്നാൻ കരുതിയിട്ടുണ്ടാകുന്ന ആ അക്ഷയപാത്രം തീരാനഷ്ട്ടങ്ങളുടെ കണക്കുപുസ്തകത്തിൽ എന്നും മായാതെ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വലിയ മൺകലത്തിൽ ചോറ് , കലച്ചട്ടിയിൽ കറികൾ , മൺചട്ടിയിൽ മീനും ഇറച്ചിയും . വിശേഷ അവസരങ്ങളിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ വിഭവങ്ങൾ തയ്യാറാക്കാൻ വലിയ ഉരുളികൾ .. സാധാരണ ദിവസങ്ങളിൽ ഇതൊക്കെയും കഴിക്കാൻ കവടി പിഞ്ഞാണങ്ങളോ ചെമ്പു പിഞ്ഞാണങ്ങളോ . വിശേഷാവസരങ്ങളിൽ വലിയ വാഴയില . ഉപ്പിലിട്ടതും അച്ചാറും പുളിയിഞ്ചിയും വലിയ ചീനഭരണികളിൽ . പപ്പടം കാച്ചി വെക്കാൻ കാറ്റു കയറാത്ത സ്റ്റീൽ അടുക്കുപാത്രം പുറത്തെ ചവറുകൂട്ടിയിട്ടു കത്തിക്കുന്ന വലിയ അടുപ്പിൽ നെല്ല് പുഴുങ്ങാൻ വലിയ ചെമ്പു പാത്രം ... ഇതൊക്കെയും എന്നും അച്ഛമ്മയുടെ പതിവുകളായിരുന്നു ...!
.
കുളിയും മച്ചിൽ വിളക്കുവെപ്പും പ്രാർത്ഥനയും കഴിഞ്ഞ് ചായയും കുടിച്ച് കാലത്തേ തന്നെ ചോറിനുള്ള അരി അളന്നു കൊടുക്കും മുന്നേ അച്ചമ്മ പുറത്തേക്കൊന്നിറങ്ങിനോക്കും . എന്നിട്ട് അരി അളന്ന് ചെറിയമ്മക്ക് കൊടുക്കുമ്പോൾ പറയും ഇന്ന് വിരുന്നുകാരുണ്ടാകും അതുകൊണ്ടു കുറച്ചു കൂടുതൽ ചോറ് ആയിക്കോട്ടേ എന്ന് . പുറം പണിക്കാർക്കും അകം പണിക്കാർക്കുമുള്ളത് കൂട്ടത്തിൽ കൂടി എന്നും . കൂടാതെ വിശന്നു വരുന്ന ഒന്നോ രണ്ടോ പേർക്കുള്ളത് വേറെ കരുതിവെക്കാനും ...!
.
കാലും മുഖവും കഴുകി കഴിക്കാനിരിക്കുമ്പോൾ നിലത്തു പോകുന്ന വറ്റുകൾ പാത്രത്തിലേക്ക് പെറുക്കിയിട്ടു കഴിക്കണമെന്നാണ് .. അന്നം ദൈവമാണെന്നും, കഴിക്കുമ്പോൾ കളയരുതെന്നും, ആവശ്യത്തിനുള്ളത് മാത്രമേ വാങ്ങാൻ പാടുള്ളു എന്നും , വാങ്ങിയത് മുഴുവൻ കളയാതെ കഴിക്കണമെന്നും, കഴിക്കുമ്പോൾ മിണ്ടരുതെന്നും, തമ്പുരാൻ തന്നെ വന്നു വിളിച്ചാലും ഉണ്ണുമ്പോൾ എഴുന്നേൽക്കരുതെന്നും അച്ഛമ്മയുടെ മാത്രമല്ലാത്ത അലിഖിത നിയമങ്ങളും ..!
.
എഴുതിവെക്കാത്ത കണക്കു പുസ്തകവുമായി അച്ചമ്മ കൂട്ടുന്ന കണക്കുകളിൽ ഒരിക്കലും ആർക്കും ഒന്നും തികയാതെ വന്നിട്ടില്ലാത്തത് വലിയ അത്ഭുതം തന്നെ . ഒരു ഗ്ലാസ് ചായ അല്ലെങ്കിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന വൈകുന്നേരത്തെ പഴംപൊരി പോലുള്ള ചെറു പലഹാര കടികൾ , പ്രത്യേകമായുണ്ടാക്കുന്ന പായസമോ മറ്റെന്തെങ്കിലുമോ , എന്തുതന്നെയായാലും അപ്രതീക്ഷിതമായി കയറിവരുന്നവരടക്കം ആർക്കും കിട്ടാതെ പോകാതെ കൃത്യമായി വിളമ്പാൻ അച്ചമ്മക്കാവുന്നത് ഏതു മാന്ത്രിക കണക്കുകൊണ്ടാണെന്ന് വിചിത്രം തന്നെ ...!
.
പ്രഭാത ഭക്ഷണത്തിന് ദോശയോ ഇഡ്ഡലിയോ പുട്ടോ കൊഴുക്കട്ടയോ ഒക്കെ കൂടാതെ , വേണ്ടവർക്ക് കഴിക്കാൻ പഴംചോറും . കൂട്ടിക്കഴിക്കാൻ തലേന്നത്തെ മീന്കറിയോ കട്ടത്തൈരോ . ചേമ്പും ചേനയും താളും തകരയും ഒക്കെ ഉച്ചക്കത്തെ കറികളാകുമ്പോൾ പിന്നാമ്പുറത്തെ പറമ്പിൽ വിളയുന്ന കായയോ പയറോ കൂർക്കയോ ഒക്കെ ഉപ്പേരിയും മെഴുക്കുപുരട്ടിയുമാകുന്നു . കാലാനുസൃതമായി പറമ്പുകളിൽ സ്വന്തമായി തന്നെ ഉണ്ടാകുന്ന മാങ്ങയും ചക്കയും മുരിങ്ങയും ഇരുമ്പാമ്പുളിയും ഒക്കെയും കറികൾക്ക് പാത്രമാകുന്നത് ഒരിക്കലും മടുക്കാതിരുന്നിരുന്നത് അവയോരോന്നും ഓരോ ദിവസവും ഉണ്ടാക്കുന്ന രീതിയിലെ വൈവിധ്യവുമായിരുന്നു ...!
.
പശുക്കളും ആടുകളും ആവശ്യത്തിന് മാത്രമല്ലാതെയും കൂടെയുണ്ടാകുമ്പോൾ കോഴികളും എന്തിന് , പറമ്പിലെ കുളത്തിൽ നിറയെ വളരുന്ന മീനുകളും വിഭവങ്ങളുമാകാറുണ്ട് പലപ്പോഴുമുള്ള വിശേഷാവസരങ്ങളിൽ . വീട്ടിലെ അവശേഷിപ്പുകൾ മാത്രമല്ലാതെ അച്ഛമ്മയുടെ കരുതലുകളും ഇവക്കു തികയാത്ത ഭക്ഷണമാകാറുള്ളത് അതിശയത്തോടെ തന്നെയാണ് നോക്കി കാണാറുള്ളത് എപ്പോഴും ... !
.
വെക്കുന്നതിനും വിളമ്പുന്നതിനും പോരാതെ കഴിക്കുമ്പോൾ എപ്പോഴും തൃപ്തിയും ഇഷ്ടവും മാത്രം കിട്ടാൻ മാത്രം ആ കൈകളുടെ പുണ്യം മനസ്സിന്റെ നന്മയും കൂടിയാണെന്ന് ഇപ്പോൾ ഓർക്കുന്നു . അറിയാത്ത ഭക്ഷണം ഉണ്ടാക്കുമ്പോൾ പോലും അത് രുചികരമാകുന്നത് അതിൽ അൽപ്പം സ്നേഹം കൂടി ചേർക്കുന്നതുകൊണ്ടാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു എപ്പോൾ വിശക്കുമ്പോഴും ഏതു പാതിരാത്രിയിൽ ഓടിച്ചെന്നാലും എന്തെങ്കിലും തിന്നാൻ കരുതിയിട്ടുണ്ടാകുന്ന ആ അക്ഷയപാത്രം തീരാനഷ്ട്ടങ്ങളുടെ കണക്കുപുസ്തകത്തിൽ എന്നും മായാതെ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, October 7, 2019
കനലിലെരിഞ്ഞ് .... !!!
കനലിലെരിഞ്ഞ് .... !!!
.
ചോരമണമുള്ള ആ ചെമ്പട്ടിന്റെ തുമ്പുകൊണ്ടുള്ള പരുപരുപ്പ് വല്ലാതെ അലോസരമുണ്ടാക്കിയപ്പോൾ അയാൾ വായിലെ അമ്മിഞ്ഞഞ്ഞെട്ട് പുറത്തുപോകാതെ മെല്ലെ കടിച്ചു പിടിച്ചുവച്ച് ഒരു കൈകൊണ്ട് അത് ആ മാറിലെ കട്ടി കവചത്തിനുള്ളിലേക്കു തിരുകി വെച്ച് വീണ്ടും അമ്മിഞ്ഞ കുടിക്കാൻ തുടങ്ങി . ഇടക്ക് കാലുകൾ ആട്ടിക്കൊണ്ടും , മറ്റുചിലപ്പോൾ മറ്റേ അമ്മിഞ്ഞ മുഴുവനായും തടവിത്തലോടിക്കൊണ്ടും ഇനിയും ചിലപ്പോൾ കൈകൾകൊണ്ട് വായുവിന്റെ വിശാലതയിൽ ഓർമ്മചിത്രങ്ങൾ കോറി വരച്ചുകൊണ്ടും താളത്തിലൊരു മൂളിപ്പാട്ടോടുകൂടിയും ....!
..
അവരുടെ അരികത്തു വെച്ചിരുന്ന വാൾ തുമ്പിൽ നിന്നും അപ്പോഴും ചോരയിറ്റു വീഴുന്നുണ്ടായിരുന്നു . അരമണികൾക്കിടയിൽ തലയോട്ടിക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തീക്കുണ്ഡത്തിൽനിന്നും അപ്പോൾ പുറത്തുവന്നിരുന്നതുകൊണ്ടാകാം കാൽ ചിലമ്പുകൾ അപ്പോഴും ചുട്ടുപഴുത്തുതന്നെയാണ് ഇരുന്നിരുന്നതും എന്നിട്ടും, അവരുടെ നെഞ്ചകം മാത്രം തളിർത്തു പൂത്ത് കുളിരണിഞ്ഞിരുന്നു , ഇളം മഞ്ഞിന്റെ കുളിരുപോലെ , അത് അയാൾക്കുവേണ്ടി എന്നോണം ....!
.
കൂർത്ത ദംഷ്ട്രകൾ നീണ്ട വരയിട്ട ചുണ്ടുകൾക്കും കത്തുന്ന കണ്ണുകൾക്കും ഉള്ളിൽ അവളിലെ മാതൃത്വം അയാൾ തിരഞ്ഞെടുത്തത് ഒട്ടും പണിപ്പെടാതെതന്നെയാണ് . .ഒരു കയ്യിലെ തിളങ്ങുന്ന മൂർച്ചയേറിയ വാളിനും മറു കയ്യിലെ കൂർത്തുമൂർത്ത ത്രിശൂലത്തിനും നടുവിൽ ഒരു പനിനീര്പൂ വിരിഞ്ഞു നിൽക്കുന്നത് അയാൾ എത്ര പെട്ടെന്നാണ് കണ്ടുപിടിച്ചിരുന്നത് . ആദിയും അന്തവും, നന്മയും തിന്മയും ജയവും തോൽവിയും ഉദയവും അസ്തമയവും ശക്തിയും ദൗർബല്യവും അവൾ തന്നെയാകവേ അയാൾക്കതു എളുപ്പവുമായിരുന്നു . ....!
.
തന്നെ തിരിച്ചറിയാൻ തനിക്കു തിരിച്ചറിയാൻ കളങ്കമേതുമില്ലാതെ പ്രതീക്ഷയും പരിദേവനങ്ങളുമില്ലാതെ ഒരു ഹൃദയമെന്നത് അയാളുടെ സ്വപ്നത്തേക്കാൾ ആവശ്യവുമായിരുന്നു , എല്ലായ്‌പോഴും . കണക്കു പറച്ചിലുകളില്ലാതെ , കുറ്റപ്പെടുത്തലുകളില്ലാതെ നിസ്വാർത്ഥസ്നേഹത്തിന്റെ നിറഞ്ഞ മാതൃത്വം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ചോരമണമുള്ള ആ ചെമ്പട്ടിന്റെ തുമ്പുകൊണ്ടുള്ള പരുപരുപ്പ് വല്ലാതെ അലോസരമുണ്ടാക്കിയപ്പോൾ അയാൾ വായിലെ അമ്മിഞ്ഞഞ്ഞെട്ട് പുറത്തുപോകാതെ മെല്ലെ കടിച്ചു പിടിച്ചുവച്ച് ഒരു കൈകൊണ്ട് അത് ആ മാറിലെ കട്ടി കവചത്തിനുള്ളിലേക്കു തിരുകി വെച്ച് വീണ്ടും അമ്മിഞ്ഞ കുടിക്കാൻ തുടങ്ങി . ഇടക്ക് കാലുകൾ ആട്ടിക്കൊണ്ടും , മറ്റുചിലപ്പോൾ മറ്റേ അമ്മിഞ്ഞ മുഴുവനായും തടവിത്തലോടിക്കൊണ്ടും ഇനിയും ചിലപ്പോൾ കൈകൾകൊണ്ട് വായുവിന്റെ വിശാലതയിൽ ഓർമ്മചിത്രങ്ങൾ കോറി വരച്ചുകൊണ്ടും താളത്തിലൊരു മൂളിപ്പാട്ടോടുകൂടിയും ....!
..
അവരുടെ അരികത്തു വെച്ചിരുന്ന വാൾ തുമ്പിൽ നിന്നും അപ്പോഴും ചോരയിറ്റു വീഴുന്നുണ്ടായിരുന്നു . അരമണികൾക്കിടയിൽ തലയോട്ടിക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തീക്കുണ്ഡത്തിൽനിന്നും അപ്പോൾ പുറത്തുവന്നിരുന്നതുകൊണ്ടാകാം കാൽ ചിലമ്പുകൾ അപ്പോഴും ചുട്ടുപഴുത്തുതന്നെയാണ് ഇരുന്നിരുന്നതും എന്നിട്ടും, അവരുടെ നെഞ്ചകം മാത്രം തളിർത്തു പൂത്ത് കുളിരണിഞ്ഞിരുന്നു , ഇളം മഞ്ഞിന്റെ കുളിരുപോലെ , അത് അയാൾക്കുവേണ്ടി എന്നോണം ....!
.
കൂർത്ത ദംഷ്ട്രകൾ നീണ്ട വരയിട്ട ചുണ്ടുകൾക്കും കത്തുന്ന കണ്ണുകൾക്കും ഉള്ളിൽ അവളിലെ മാതൃത്വം അയാൾ തിരഞ്ഞെടുത്തത് ഒട്ടും പണിപ്പെടാതെതന്നെയാണ് . .ഒരു കയ്യിലെ തിളങ്ങുന്ന മൂർച്ചയേറിയ വാളിനും മറു കയ്യിലെ കൂർത്തുമൂർത്ത ത്രിശൂലത്തിനും നടുവിൽ ഒരു പനിനീര്പൂ വിരിഞ്ഞു നിൽക്കുന്നത് അയാൾ എത്ര പെട്ടെന്നാണ് കണ്ടുപിടിച്ചിരുന്നത് . ആദിയും അന്തവും, നന്മയും തിന്മയും ജയവും തോൽവിയും ഉദയവും അസ്തമയവും ശക്തിയും ദൗർബല്യവും അവൾ തന്നെയാകവേ അയാൾക്കതു എളുപ്പവുമായിരുന്നു . ....!
.
തന്നെ തിരിച്ചറിയാൻ തനിക്കു തിരിച്ചറിയാൻ കളങ്കമേതുമില്ലാതെ പ്രതീക്ഷയും പരിദേവനങ്ങളുമില്ലാതെ ഒരു ഹൃദയമെന്നത് അയാളുടെ സ്വപ്നത്തേക്കാൾ ആവശ്യവുമായിരുന്നു , എല്ലായ്‌പോഴും . കണക്കു പറച്ചിലുകളില്ലാതെ , കുറ്റപ്പെടുത്തലുകളില്ലാതെ നിസ്വാർത്ഥസ്നേഹത്തിന്റെ നിറഞ്ഞ മാതൃത്വം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, September 28, 2019
ഒന്ന് ചാരിയിരിക്കാൻ ....!!!
ഒന്ന് ചാരിയിരിക്കാൻ ....!!!
.
എപ്പോഴെങ്കിലും അങ്ങിനെയൊരവസരമുണ്ടാവുകയാണെങ്കിൽ പോലും തിരിച്ചു ചെല്ലുമ്പോൾ ആ ചാരുകസേര അവിടെ അങ്ങിനെയുണ്ടാവില്ലെന്ന് എനിക്ക് നന്നായറിയാം . യൂണിഫോം തുണിയിൽ ബാക്കി വരുന്ന കാക്കി കൊണ്ടടിപ്പിച്ച ആ തുണികൊണ്ടുള്ള ചാരുകസേരക്ക് എത്ര കഴുകിയാലും പോകാത്ത പൊള്ളുന്ന വിയർപ്പുമണമുണ്ടായിരുന്നു എപ്പോഴും . നല്ല നാടൻ വാറ്റുചാരായതിന്റെയും ബീഡിയുടെയും കത്തിത്തീർന്ന മണങ്ങൾക്കൊപ്പം ഒട്ടും വാസനമങ്ങാതെ ആ വിയര്പ്പുമണവും ...!
.
ആശങ്കകളും ആകുലതകളും ആവോളമുണ്ടായിട്ടും ആവേശത്തിനൊട്ടും കുറവില്ലാത്ത , കരുത്തിന്റെ പ്രതീക്ഷയുടെ , ഒപ്പം ആശ്വാസത്തിന്റെയും പ്രതീകമായി അങ്ങിനെയൊരു ചാരുകസേര ആ ഉമ്മറത്തിന് എന്നുമൊരലങ്കാരം തന്നെയായിരുന്നു . ..!
.
ഒരു തൂക്കുപാത്രം നിറയെ ചായയും ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും പിന്നെ അന്നത്തെ ദിന പത്രവുമായി മുകളിൽ മുഷിഞ്ഞുതുടങ്ങിയൊരു തോർത്തുമുണ്ടുമിട്ട് ആ ചാരുകസേര അവിടെ കാത്തിരുന്നിരുന്നത് എന്നുമൊരു കാവലാളായിട്ടുമായിരുന്നു എന്ന് , ഇന്ന് ഒരു കാലചക്രത്തിനിപ്പുറം അങ്ങിനെയൊരു ചാരുകസേരയിലല്ലെങ്കിലുമുള്ള ഒരിരിപ്പിടത്തിലിരിക്കുമ്പോൾ ഞാനുമോർക്കുന്നു ...!
.
ഉമ്മറത്തിണ്ണയിൽ ഒപ്പമിരുത്തുന്നവരിൽ വേർതിരിവില്ലാതിരുന്നിരുന്നതിന്റെ അർത്ഥം ഇന്നത്തെ അസമത്വ - അസിഹിഷ്ണുതാ വാദങ്ങൾക്കും മേലെയായിരുന്നു എന്നത് ആ ചെറിയൊരു ചാരുകസേര പഠിപ്പിച്ച വലിയ പാടങ്ങളിലൊന്ന് . ഒപ്പം ഇലയിട്ടുണ്ടെഴുന്നേൽക്കുമ്പോൾ എന്നും വിളമ്പിയതിന്റെയൊക്കെയും നേർപകുതി ഭക്ഷണം ബാക്കിവെച്ചെഴുന്നേൽക്കുന്നത് വിശപ്പിന് അകത്തളത്തിലും അവകാശികളുണ്ടാകാമെന്ന തിരിച്ചറിവും ഓർമ്മപ്പെടുത്തലുമാണെന്ന പാഠവും വളരെ വലുതുതന്നെ ...!
.
\മുറ്റത്തെ പേരക്കമ്പിനും ഈർക്കിൽ തുമ്പിനുമൊക്കെ അതേ തിരിച്ചറിവുകളുടെ നൊമ്പരപ്പെടുത്തുന്ന ചൂടായിരുന്നെന്ന് കാലങ്ങൾക്കിപ്പുറം ഇന്ന് ഓർമ്മിച്ചെടുക്കുമ്പോൾ നഷ്ടബോധത്തെക്കാൾ സംതൃപ്തിതന്നെയാണ് ബാക്കിനൽകുന്നത് . ആ വലിയ പാഠങ്ങൾക്ക് , മഹത്തരമായ ആ അനുഭവങ്ങൾക്ക് , എല്ലാറ്റിനും മീതെ, പവിത്രമായ ആ ബന്ധത്തിന് പൊടിയും അഴുക്കും പൊട്ടലുകളുമൊക്കെ ഏറെയുള്ളതാണെങ്കിലും അങ്ങിനെയൊരു ചാരുകസേര എന്റെ ഉമ്മറത്തും ഉണ്ടായിരുന്നെങ്കിലെന്ന പ്രാർത്ഥനയോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എപ്പോഴെങ്കിലും അങ്ങിനെയൊരവസരമുണ്ടാവുകയാണെങ്കിൽ പോലും തിരിച്ചു ചെല്ലുമ്പോൾ ആ ചാരുകസേര അവിടെ അങ്ങിനെയുണ്ടാവില്ലെന്ന് എനിക്ക് നന്നായറിയാം . യൂണിഫോം തുണിയിൽ ബാക്കി വരുന്ന കാക്കി കൊണ്ടടിപ്പിച്ച ആ തുണികൊണ്ടുള്ള ചാരുകസേരക്ക് എത്ര കഴുകിയാലും പോകാത്ത പൊള്ളുന്ന വിയർപ്പുമണമുണ്ടായിരുന്നു എപ്പോഴും . നല്ല നാടൻ വാറ്റുചാരായതിന്റെയും ബീഡിയുടെയും കത്തിത്തീർന്ന മണങ്ങൾക്കൊപ്പം ഒട്ടും വാസനമങ്ങാതെ ആ വിയര്പ്പുമണവും ...!
.
ആശങ്കകളും ആകുലതകളും ആവോളമുണ്ടായിട്ടും ആവേശത്തിനൊട്ടും കുറവില്ലാത്ത , കരുത്തിന്റെ പ്രതീക്ഷയുടെ , ഒപ്പം ആശ്വാസത്തിന്റെയും പ്രതീകമായി അങ്ങിനെയൊരു ചാരുകസേര ആ ഉമ്മറത്തിന് എന്നുമൊരലങ്കാരം തന്നെയായിരുന്നു . ..!
.
ഒരു തൂക്കുപാത്രം നിറയെ ചായയും ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും പിന്നെ അന്നത്തെ ദിന പത്രവുമായി മുകളിൽ മുഷിഞ്ഞുതുടങ്ങിയൊരു തോർത്തുമുണ്ടുമിട്ട് ആ ചാരുകസേര അവിടെ കാത്തിരുന്നിരുന്നത് എന്നുമൊരു കാവലാളായിട്ടുമായിരുന്നു എന്ന് , ഇന്ന് ഒരു കാലചക്രത്തിനിപ്പുറം അങ്ങിനെയൊരു ചാരുകസേരയിലല്ലെങ്കിലുമുള്ള ഒരിരിപ്പിടത്തിലിരിക്കുമ്പോൾ ഞാനുമോർക്കുന്നു ...!
.
ഉമ്മറത്തിണ്ണയിൽ ഒപ്പമിരുത്തുന്നവരിൽ വേർതിരിവില്ലാതിരുന്നിരുന്നതിന്റെ അർത്ഥം ഇന്നത്തെ അസമത്വ - അസിഹിഷ്ണുതാ വാദങ്ങൾക്കും മേലെയായിരുന്നു എന്നത് ആ ചെറിയൊരു ചാരുകസേര പഠിപ്പിച്ച വലിയ പാടങ്ങളിലൊന്ന് . ഒപ്പം ഇലയിട്ടുണ്ടെഴുന്നേൽക്കുമ്പോൾ എന്നും വിളമ്പിയതിന്റെയൊക്കെയും നേർപകുതി ഭക്ഷണം ബാക്കിവെച്ചെഴുന്നേൽക്കുന്നത് വിശപ്പിന് അകത്തളത്തിലും അവകാശികളുണ്ടാകാമെന്ന തിരിച്ചറിവും ഓർമ്മപ്പെടുത്തലുമാണെന്ന പാഠവും വളരെ വലുതുതന്നെ ...!
.
\മുറ്റത്തെ പേരക്കമ്പിനും ഈർക്കിൽ തുമ്പിനുമൊക്കെ അതേ തിരിച്ചറിവുകളുടെ നൊമ്പരപ്പെടുത്തുന്ന ചൂടായിരുന്നെന്ന് കാലങ്ങൾക്കിപ്പുറം ഇന്ന് ഓർമ്മിച്ചെടുക്കുമ്പോൾ നഷ്ടബോധത്തെക്കാൾ സംതൃപ്തിതന്നെയാണ് ബാക്കിനൽകുന്നത് . ആ വലിയ പാഠങ്ങൾക്ക് , മഹത്തരമായ ആ അനുഭവങ്ങൾക്ക് , എല്ലാറ്റിനും മീതെ, പവിത്രമായ ആ ബന്ധത്തിന് പൊടിയും അഴുക്കും പൊട്ടലുകളുമൊക്കെ ഏറെയുള്ളതാണെങ്കിലും അങ്ങിനെയൊരു ചാരുകസേര എന്റെ ഉമ്മറത്തും ഉണ്ടായിരുന്നെങ്കിലെന്ന പ്രാർത്ഥനയോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, September 25, 2019
പ്രണയമേ, നിന്നെ .... !!!
പ്രണയമേ, നിന്നെ .... !!!
.
തന്റെ പ്രണയം തനിക്ക് തിരിച്ചു തരണമെന്ന വിലയേറിയ ആവശ്യവുമായി അവൾ ചേർന്ന് നിന്നത് അവന്റെ ചുണ്ടുകൾക്ക് തൊട്ടു താഴെയാണ് . ചുണ്ടുകൾക്ക് തൊട്ടു താഴെ എന്നത് ചിലപ്പോൾ ചുണ്ടുകള്ക്കിടയിലെന്ന് തിരുത്തി വായിക്കേണ്ടിയും വന്നേക്കാം ....!
.
നഷ്ടപ്പെടലിന്റെ അങ്ങേത്തലക്കൽ നിന്നും തിരിച്ചുപിടിച്ചുകൊണ്ടുവരുന്ന ജീവന്റെ ആദ്യ കണികപോലെ അത്രയും പവിത്രമായി തന്നെയാണ് അവളുടെ പ്രണയവും . ഓരോ നിശ്വാസത്തിലും ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന മഹത്തരമായ പ്രണയം എന്നൊക്കെ പറഞ്ഞാൽ അതൊക്കെയും വെറും അതിശയോക്തി മാത്രമാകാത്ത അത്രയും ബൃഹത്തായ അനശ്വര പ്രണയം ...!
.
ഒരിക്കലും അറ്റം കാണാത്ത മനസ്സിന്റെ മുഴുവൻ ആഴങ്ങളിൽ നിന്നും ഒരിക്കൽ മാത്രം ഒരു മിന്നായം പോലെ കണ്ടുനിറഞ്ഞ അവന്റെ കണ്ണുകളിലേക്കുള്ള ദൂരമത്രയും ഒറ്റയ്ക്ക് നടന്നു കയറി , വടക്കൻപാട്ട് സിനിമകളിലെ ഉണ്ണിയാർച്ചയെ വെല്ലും വിധം അവിടെയൊരു സിംഹാസനവും വലിച്ചിട്ട് അതിൽ കയറി കാലിന്മേൽ കാലും കയറ്റിവെച്ചിരുന്ന് ആരവിടെ എന്ന് ഉറച്ച ഉച്ചത്തിൽ ആജ്ഞാപിക്കാവുന്നത്രയും ആധികാരികമായ പ്രണയം ...!
.
അവൾ, അവൾ മാത്രമാകുന്നതും അവൾതന്നെ അവനാകുന്നതും അവളിൽ മറ്റുള്ളവർ അവരവരിലേക്ക് കൊതിയോടെ തിരിഞ്ഞുനോക്കാൻ വെമ്പുന്നതും , എപ്പോഴും എല്ലാവരെയും അസൂയപ്പെടുത്തുന്ന അവളിലെ അവളുടെ ആ പ്രണയം തന്നെ . ഒളിയമ്പുകൾക്കും , കുറ്റപ്പെടുത്തലുകലുകൾക്കും , മുന്നറിയിപ്പുകൾക്കും വഴിമരുന്നിട്ടുകൊണ്ട് , സ്വന്തമെന്ന അഭിനയവുമായി സ്വയംസഹായികളായി പലരെയും കൂടെ കൂട്ടാൻമാത്രവും ശക്തമായ പ്രണയം ..!
.
അവന്റെ ചുണ്ടുകളുടെ വിശാലതയിൽ അവൾ തന്റെ ആവശ്യവുമായി നിൽക്കുകയും ഇരിക്കുകയും കിടക്കുകയും പിന്നെയും നിൽക്കുകയും ഒക്കെ ചെയ്യുമ്പോൾ അവന്റെ മൂക്കുകൾ ഇടയ്ക്കിടെ ചുവക്കുന്നുണ്ടായിരുന്നു . മറ്റുചിലപ്പോൾ അവളുടെ അടിവയറ്റിൽ വിരിയുന്ന താമരയിതളുകളുടെ വാസനയേറ്റാകാം അവന്റെ ചെവികൾ കൂർത്തുപോവുകയും ചെയ്തിരുന്നു . പക്ഷെ അപ്പോഴൊക്കെയും അവളുടെ കാൽ വിരലുകളിലൂടെ ആവേശപൂർവ്വം ഊർന്നിറങ്ങിയിരുന്ന ഓരോ വിയർപ്പുതുള്ളിയും അവൻ തന്റെ മുഴുവൻ സ്നേഹത്തോടെയും മുത്തിയെടുക്കാൻ ഒട്ടും മറന്നിരുന്നില്ല ...!
.
ഓരോ പകലിന്റെ കുളിരിലും ഓരോ രാത്രിയുടെ തളിർമ്മയിലും അവനിലേക്കുള്ള യാത്രയിൽ നിന്നുള്ള യാത്രകളിലൊക്കെയും അവളെ അവളാക്കുന്ന അല്ലെങ്കിൽ അവളെ അവൻ തന്നെയാക്കുന്ന അവളുടെ സ്വന്തം പ്രണയമാണ് അവളിപ്പോൾ പിന്നെയും തിരിച്ചു ചോദിക്കുന്നത് .അവൾ അവൻതന്നെയാകവേ , അവളുടെ പ്രണയം അവന്റേതുമാകവേ അതെങ്ങനെയാണ് അവനവൾക്കു കൊടുക്കാനോ എടുക്കാനോ ആവുക .. അല്ലെങ്കിൽ അവൾ ജീവിച്ചിരിക്കുന്നിടത്തുനിന്നും പിന്നെയും ജീവിക്കുന്നിടം വരെയും തന്റെ പ്രണയവും ഉണ്ടാകുമെന്ന അവന്റെ വാക്കുകൾക്കും മേലെയായി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
തന്റെ പ്രണയം തനിക്ക് തിരിച്ചു തരണമെന്ന വിലയേറിയ ആവശ്യവുമായി അവൾ ചേർന്ന് നിന്നത് അവന്റെ ചുണ്ടുകൾക്ക് തൊട്ടു താഴെയാണ് . ചുണ്ടുകൾക്ക് തൊട്ടു താഴെ എന്നത് ചിലപ്പോൾ ചുണ്ടുകള്ക്കിടയിലെന്ന് തിരുത്തി വായിക്കേണ്ടിയും വന്നേക്കാം ....!
.
നഷ്ടപ്പെടലിന്റെ അങ്ങേത്തലക്കൽ നിന്നും തിരിച്ചുപിടിച്ചുകൊണ്ടുവരുന്ന ജീവന്റെ ആദ്യ കണികപോലെ അത്രയും പവിത്രമായി തന്നെയാണ് അവളുടെ പ്രണയവും . ഓരോ നിശ്വാസത്തിലും ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന മഹത്തരമായ പ്രണയം എന്നൊക്കെ പറഞ്ഞാൽ അതൊക്കെയും വെറും അതിശയോക്തി മാത്രമാകാത്ത അത്രയും ബൃഹത്തായ അനശ്വര പ്രണയം ...!
.
ഒരിക്കലും അറ്റം കാണാത്ത മനസ്സിന്റെ മുഴുവൻ ആഴങ്ങളിൽ നിന്നും ഒരിക്കൽ മാത്രം ഒരു മിന്നായം പോലെ കണ്ടുനിറഞ്ഞ അവന്റെ കണ്ണുകളിലേക്കുള്ള ദൂരമത്രയും ഒറ്റയ്ക്ക് നടന്നു കയറി , വടക്കൻപാട്ട് സിനിമകളിലെ ഉണ്ണിയാർച്ചയെ വെല്ലും വിധം അവിടെയൊരു സിംഹാസനവും വലിച്ചിട്ട് അതിൽ കയറി കാലിന്മേൽ കാലും കയറ്റിവെച്ചിരുന്ന് ആരവിടെ എന്ന് ഉറച്ച ഉച്ചത്തിൽ ആജ്ഞാപിക്കാവുന്നത്രയും ആധികാരികമായ പ്രണയം ...!
.
അവൾ, അവൾ മാത്രമാകുന്നതും അവൾതന്നെ അവനാകുന്നതും അവളിൽ മറ്റുള്ളവർ അവരവരിലേക്ക് കൊതിയോടെ തിരിഞ്ഞുനോക്കാൻ വെമ്പുന്നതും , എപ്പോഴും എല്ലാവരെയും അസൂയപ്പെടുത്തുന്ന അവളിലെ അവളുടെ ആ പ്രണയം തന്നെ . ഒളിയമ്പുകൾക്കും , കുറ്റപ്പെടുത്തലുകലുകൾക്കും , മുന്നറിയിപ്പുകൾക്കും വഴിമരുന്നിട്ടുകൊണ്ട് , സ്വന്തമെന്ന അഭിനയവുമായി സ്വയംസഹായികളായി പലരെയും കൂടെ കൂട്ടാൻമാത്രവും ശക്തമായ പ്രണയം ..!
.
അവന്റെ ചുണ്ടുകളുടെ വിശാലതയിൽ അവൾ തന്റെ ആവശ്യവുമായി നിൽക്കുകയും ഇരിക്കുകയും കിടക്കുകയും പിന്നെയും നിൽക്കുകയും ഒക്കെ ചെയ്യുമ്പോൾ അവന്റെ മൂക്കുകൾ ഇടയ്ക്കിടെ ചുവക്കുന്നുണ്ടായിരുന്നു . മറ്റുചിലപ്പോൾ അവളുടെ അടിവയറ്റിൽ വിരിയുന്ന താമരയിതളുകളുടെ വാസനയേറ്റാകാം അവന്റെ ചെവികൾ കൂർത്തുപോവുകയും ചെയ്തിരുന്നു . പക്ഷെ അപ്പോഴൊക്കെയും അവളുടെ കാൽ വിരലുകളിലൂടെ ആവേശപൂർവ്വം ഊർന്നിറങ്ങിയിരുന്ന ഓരോ വിയർപ്പുതുള്ളിയും അവൻ തന്റെ മുഴുവൻ സ്നേഹത്തോടെയും മുത്തിയെടുക്കാൻ ഒട്ടും മറന്നിരുന്നില്ല ...!
.
ഓരോ പകലിന്റെ കുളിരിലും ഓരോ രാത്രിയുടെ തളിർമ്മയിലും അവനിലേക്കുള്ള യാത്രയിൽ നിന്നുള്ള യാത്രകളിലൊക്കെയും അവളെ അവളാക്കുന്ന അല്ലെങ്കിൽ അവളെ അവൻ തന്നെയാക്കുന്ന അവളുടെ സ്വന്തം പ്രണയമാണ് അവളിപ്പോൾ പിന്നെയും തിരിച്ചു ചോദിക്കുന്നത് .അവൾ അവൻതന്നെയാകവേ , അവളുടെ പ്രണയം അവന്റേതുമാകവേ അതെങ്ങനെയാണ് അവനവൾക്കു കൊടുക്കാനോ എടുക്കാനോ ആവുക .. അല്ലെങ്കിൽ അവൾ ജീവിച്ചിരിക്കുന്നിടത്തുനിന്നും പിന്നെയും ജീവിക്കുന്നിടം വരെയും തന്റെ പ്രണയവും ഉണ്ടാകുമെന്ന അവന്റെ വാക്കുകൾക്കും മേലെയായി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, September 4, 2019
വിശപ്പ് ...!!!
വിശപ്പ് ...!!!
.
വിശപ്പാണ് സത്യം
ഏറ്റവും ശക്തമായ
വികാരവും ...!
.
ദാരിദ്ര്യമാണ്
യാഥാർഥ്യം
ഏറ്റവും വലിയ
ദുഖവും ...!
.
എന്നിട്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വിശപ്പാണ് സത്യം
ഏറ്റവും ശക്തമായ
വികാരവും ...!
.
ദാരിദ്ര്യമാണ്
യാഥാർഥ്യം
ഏറ്റവും വലിയ
ദുഖവും ...!
.
എന്നിട്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, June 26, 2019
ചില ദൂരങ്ങൾ ....!!!
ചില ദൂരങ്ങൾ ....!!!
.
ചില ദൂരങ്ങളിലേക്കുള്ള യാത്രകൾ
ഏറെ ദുർഗ്ഗടവും ദുഷ്കരവുമാകും .
കാടും കടലും കടന്ന്
ഏറെ സമയമെടുത്ത് ,
എങ്കിലും പക്ഷെ, ലക്ഷ്യത്തിലെത്തുന്നത്
തികച്ചും സന്തോഷത്തോടെയാകും
ആയാസരഹിതമായി , ആഘോഷത്തോടെ ...!
.
എന്നാൽ
മറ്റു ചില ദൂരങ്ങൾ
നമ്മെ ഏറെ കൊതിപ്പിക്കുകയും
മോഹിപ്പിക്കുകയും ചെയ്തുകൊണ്ട്
തൊട്ടടുത്താകും .
നമുക്ക് കാണാവുന്ന
കയ്യെത്തും ദൂരത്ത് .
പക്ഷെ എത്ര യാത്രചെയ്താലും
ഒരിക്കലും എത്തിപ്പെടാതെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ചില ദൂരങ്ങളിലേക്കുള്ള യാത്രകൾ
ഏറെ ദുർഗ്ഗടവും ദുഷ്കരവുമാകും .
കാടും കടലും കടന്ന്
ഏറെ സമയമെടുത്ത് ,
എങ്കിലും പക്ഷെ, ലക്ഷ്യത്തിലെത്തുന്നത്
തികച്ചും സന്തോഷത്തോടെയാകും
ആയാസരഹിതമായി , ആഘോഷത്തോടെ ...!
.
എന്നാൽ
മറ്റു ചില ദൂരങ്ങൾ
നമ്മെ ഏറെ കൊതിപ്പിക്കുകയും
മോഹിപ്പിക്കുകയും ചെയ്തുകൊണ്ട്
തൊട്ടടുത്താകും .
നമുക്ക് കാണാവുന്ന
കയ്യെത്തും ദൂരത്ത് .
പക്ഷെ എത്ര യാത്രചെയ്താലും
ഒരിക്കലും എത്തിപ്പെടാതെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, June 16, 2019
അച്ഛനാകണം, ...എനിക്കും... !!!
അച്ഛനാകണം, ...എനിക്കും... !!!
.
എനിക്കുമൊരച്ഛനാകണം
എന്റെ മകളുടെ...!
അവൾക്ക് മറ്റു പുരുഷൻമാരെ
നോക്കിക്കാണാനുള്ള
മാതൃകയായി ...!
.
എനിക്കുമൊരച്ഛനാകണം
എന്റെ മകന്റെ ...!
ഒരച്ഛൻ എങ്ങിനെയാകണമെന്ന്
കണ്ടു പഠിക്കാനുള്ള
അനുഭവമായി ...!
.
പിന്നെ
എനിക്കൊരു മകനുമാകണം
എന്റെ മകൻ
എങ്ങിനെയുള്ള അച്ഛനാകണമെന്ന്
അവന് തിരിച്ചറിയാൻ വേണ്ടിയും ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
എനിക്കുമൊരച്ഛനാകണം
എന്റെ മകളുടെ...!
അവൾക്ക് മറ്റു പുരുഷൻമാരെ
നോക്കിക്കാണാനുള്ള
മാതൃകയായി ...!
.
എനിക്കുമൊരച്ഛനാകണം
എന്റെ മകന്റെ ...!
ഒരച്ഛൻ എങ്ങിനെയാകണമെന്ന്
കണ്ടു പഠിക്കാനുള്ള
അനുഭവമായി ...!
.
പിന്നെ
എനിക്കൊരു മകനുമാകണം
എന്റെ മകൻ
എങ്ങിനെയുള്ള അച്ഛനാകണമെന്ന്
അവന് തിരിച്ചറിയാൻ വേണ്ടിയും ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, April 21, 2019
ഓരോ വോട്ടും ...!!!
ഓരോ വോട്ടും ...!!!
.
അഴിമതിനടത്താൻ മാത്രമെന്നോണം അധികാരത്തിലേക്ക് നടന്നടുക്കുന്ന ഒരുകുടുംബം മാത്രം നയിക്കുന്ന രാഷ്ട്രീയം ഒരുവശത്ത് . മതമില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടുതന്നെ മത ദ്രുവീകരണവും അക്രമവും ഏകാധിപത്യ പ്രവണതയും കൊണ്ടുനടക്കുന്ന മറ്റൊരു രാഷ്ട്രീയം അപ്പുറത്ത് . കയ്യിട്ടുവാരാൻ വേണ്ടിമാത്രം രാഷ്ട്രീയം ഉപയോഗിക്കുന്ന ഒരുകൂട്ടം ആളുകൾ വേറെയൊരിടത്ത് . ഇതിനെല്ലാം പുറമെ ദേശീയതയെന്നാൽ തങ്ങൾ മാത്രമാണെന്ന് പറഞ്ഞ് ദേശത്തിൽ വർഗ്ഗീയത വളർത്തുന്നവർ മറ്റൊരിടത്തും .....!
.
അപ്പോൾ നമ്മൾ തീർച്ചയായും രാഷ്ട്രീയമായി ചിന്തിക്കുകതന്നെ വേണം . താന്താങ്ങളുടെ സമ്മതിദാനാവകാശം എന്തിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് . നമ്മെ ഭരിക്കാനുള്ള നമ്മുടെ വിലയേറിയ ഓരോ വോട്ടും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അഴിമതിനടത്താൻ മാത്രമെന്നോണം അധികാരത്തിലേക്ക് നടന്നടുക്കുന്ന ഒരുകുടുംബം മാത്രം നയിക്കുന്ന രാഷ്ട്രീയം ഒരുവശത്ത് . മതമില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടുതന്നെ മത ദ്രുവീകരണവും അക്രമവും ഏകാധിപത്യ പ്രവണതയും കൊണ്ടുനടക്കുന്ന മറ്റൊരു രാഷ്ട്രീയം അപ്പുറത്ത് . കയ്യിട്ടുവാരാൻ വേണ്ടിമാത്രം രാഷ്ട്രീയം ഉപയോഗിക്കുന്ന ഒരുകൂട്ടം ആളുകൾ വേറെയൊരിടത്ത് . ഇതിനെല്ലാം പുറമെ ദേശീയതയെന്നാൽ തങ്ങൾ മാത്രമാണെന്ന് പറഞ്ഞ് ദേശത്തിൽ വർഗ്ഗീയത വളർത്തുന്നവർ മറ്റൊരിടത്തും .....!
.
അപ്പോൾ നമ്മൾ തീർച്ചയായും രാഷ്ട്രീയമായി ചിന്തിക്കുകതന്നെ വേണം . താന്താങ്ങളുടെ സമ്മതിദാനാവകാശം എന്തിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് . നമ്മെ ഭരിക്കാനുള്ള നമ്മുടെ വിലയേറിയ ഓരോ വോട്ടും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, April 7, 2019
കാടുകൾ , കാടുകൾ ...!!!
കാടുകൾ , കാടുകൾ ...!!!
.
തീർത്തും മനുഷ്യനിർമ്മിതമായ പ്രളയത്തിന് ശേഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടുംവരൾച്ചയും കഴിഞ്ഞാൽ വീണ്ടുമൊരു മഴക്കാലമാണ് വരാൻ പോകുന്നത് . ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ പ്രവചനാതീതമായിരിക്കെ നമ്മൾ തീർച്ചയായും എന്തിനെയും നേരിടാൻ തയ്യാറായിരിക്കുക തന്നെ വേണം ഇനിയങ്ങോട്ട് എല്ലായ്‌പോഴും ....!!!
.
മഴയായി പെയ്യുന്ന ജലം സംഭരിക്കപ്പെടാൻ സാധ്യമായത് ഡാമുകളും പുഴകളും തോടുകളും മഴക്കുഴികളും
മാത്രമാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നുതുടങ്ങുന്ന നമ്മുടെ അജ്ഞതയും ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നു . സത്യത്തിൽ മഴയായി പെയ്യുന്ന മുഴുവൻ ജലവും ഭൂമിക്ക് പുനരുപയോഗത്തിനായി സംഭരിച്ചുവെക്കുനന്തിൽ പ്രധാനപങ്ക് വഹിച്ചിരുന്നത് കാടുകൾ ആയിരുന്നു എന്നതാണ് സത്യം ...!
.
ഇടതൂർന്ന കാടുകളുടെ അടിവശങ്ങൾ ഒരു സ്പോഞ്ചുപോലെ പ്രവർത്തിച്ചാണ് പ്രധാനമായും ജലം സംഭരിച്ചു വെച്ചിരുന്നത് . പിന്നെ കാടുകളിലെ മരങ്ങളുടെ വേരുകൾ മഴവെള്ളം തടഞ്ഞുനിർത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും ഇടയാക്കിയിരുന്നു . ഇതൊക്കെയും നമ്മൾ വളരെ ചെറിയ ക്ലാസ്സുകളിൽ പോലും പഠിച്ചിരുന്നതുമാണ് .....!
.
ഇന്നാകട്ടെ കേരളത്തിലെ കാടുകളിൽ 90 % വും നാം നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു . അതുകൊണ്ടു തന്നെ അവയുടെ പ്രവർത്തനങ്ങളും പാടേ താളം തെറ്റിയിരിക്കുകയും ചെയ്തിരിക്കുന്നു . വനം കയ്യേറ്റങ്ങൾക്ക് സർക്കാരുകളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂട്ടുനിൽക്കുന്നതോടെ അവശേഷിക്കുന്ന ശരിയായ പരിസ്ഥിതി പ്രവർത്തകർ പലപ്പോഴും വനസംരക്ഷണത്തിൽനിന്നുപോലും പുറത്താവുകയും ചെയ്യുന്നു . ...!
.
കാടുകൾ തന്നെയാണ് പ്രകൃതിയുടെ , ആവാസവ്യവസ്ഥയുടെ നെടുംതൂണെന്ന് ഇനിയെങ്കിലും നാം തിരിച്ചറിഞ്ഞില്ലെങ്കിൽ ഫലം ഗുരുതരമായിരിക്കുകതന്നെ ചെയ്യും . മഹാ പ്രളയങ്ങളും കൊടും വരൾച്ചകളും ഇനിയും ആവർത്തിക്കുകയും ചെയ്യും .
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
.
തീർത്തും മനുഷ്യനിർമ്മിതമായ പ്രളയത്തിന് ശേഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടുംവരൾച്ചയും കഴിഞ്ഞാൽ വീണ്ടുമൊരു മഴക്കാലമാണ് വരാൻ പോകുന്നത് . ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ പ്രവചനാതീതമായിരിക്കെ നമ്മൾ തീർച്ചയായും എന്തിനെയും നേരിടാൻ തയ്യാറായിരിക്കുക തന്നെ വേണം ഇനിയങ്ങോട്ട് എല്ലായ്‌പോഴും ....!!!
.
മഴയായി പെയ്യുന്ന ജലം സംഭരിക്കപ്പെടാൻ സാധ്യമായത് ഡാമുകളും പുഴകളും തോടുകളും മഴക്കുഴികളും
മാത്രമാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നുതുടങ്ങുന്ന നമ്മുടെ അജ്ഞതയും ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നു . സത്യത്തിൽ മഴയായി പെയ്യുന്ന മുഴുവൻ ജലവും ഭൂമിക്ക് പുനരുപയോഗത്തിനായി സംഭരിച്ചുവെക്കുനന്തിൽ പ്രധാനപങ്ക് വഹിച്ചിരുന്നത് കാടുകൾ ആയിരുന്നു എന്നതാണ് സത്യം ...!
.
ഇടതൂർന്ന കാടുകളുടെ അടിവശങ്ങൾ ഒരു സ്പോഞ്ചുപോലെ പ്രവർത്തിച്ചാണ് പ്രധാനമായും ജലം സംഭരിച്ചു വെച്ചിരുന്നത് . പിന്നെ കാടുകളിലെ മരങ്ങളുടെ വേരുകൾ മഴവെള്ളം തടഞ്ഞുനിർത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും ഇടയാക്കിയിരുന്നു . ഇതൊക്കെയും നമ്മൾ വളരെ ചെറിയ ക്ലാസ്സുകളിൽ പോലും പഠിച്ചിരുന്നതുമാണ് .....!
.
ഇന്നാകട്ടെ കേരളത്തിലെ കാടുകളിൽ 90 % വും നാം നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു . അതുകൊണ്ടു തന്നെ അവയുടെ പ്രവർത്തനങ്ങളും പാടേ താളം തെറ്റിയിരിക്കുകയും ചെയ്തിരിക്കുന്നു . വനം കയ്യേറ്റങ്ങൾക്ക് സർക്കാരുകളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂട്ടുനിൽക്കുന്നതോടെ അവശേഷിക്കുന്ന ശരിയായ പരിസ്ഥിതി പ്രവർത്തകർ പലപ്പോഴും വനസംരക്ഷണത്തിൽനിന്നുപോലും പുറത്താവുകയും ചെയ്യുന്നു . ...!
.
കാടുകൾ തന്നെയാണ് പ്രകൃതിയുടെ , ആവാസവ്യവസ്ഥയുടെ നെടുംതൂണെന്ന് ഇനിയെങ്കിലും നാം തിരിച്ചറിഞ്ഞില്ലെങ്കിൽ ഫലം ഗുരുതരമായിരിക്കുകതന്നെ ചെയ്യും . മഹാ പ്രളയങ്ങളും കൊടും വരൾച്ചകളും ഇനിയും ആവർത്തിക്കുകയും ചെയ്യും .
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Wednesday, April 3, 2019
കർണ്ണം , കാരുണം .....!!!
കർണ്ണം , കാരുണം .....!!!
.
ഇനി അവശേഷിക്കുന്നത് ഈ ദേഹം മാത്രം . തന്റേതെന്ന് അധികാരത്തോടെ പറയാമായിരുന്ന തന്റെ കവചകുണ്ഡലങ്ങൾ പോലും ദാനം നൽകപ്പെട്ടിരിക്കുന്നു . അല്ലെങ്കിൽ തന്നെ താനൊരു ചിരംജീവിയല്ലെന്ന് തനിക്കുതന്നെ അറിയാമായിരിക്കെ മരണത്തെ പ്രതിരോധിക്കാൻ തനിക്കെന്തിനാണാ കവചകുണ്ഡലങ്ങൾ ബാക്കിവെക്കുന്നത് ....!
.
യുദ്ധത്തിൽ മുന്നിൽ വരുന്നവനെ ശത്രുവെന്ന് എങ്ങിനെയാണ് പറയാൻ കഴിയുക . അയാൾ വെറുമൊരു എതിരാളി മാത്രമാണ് . തന്നെ എതിരിടാൻ നിയോഗിക്കപ്പെട്ട ഒരു വ്യക്തി . എതിരാളിയിൽ നിന്നും ശത്രുവിലേക്കുള്ള ദൂരം എത്രയോ ഏറെയാണ് . അതാകട്ടെ ദുർഘടം പിടിച്ചതും . തനിക്കെന്തായാലും ഇപ്പോൾ ശത്രുക്കളില്ല എന്നതും ഏറെ സമാധാനകരം തന്നെ ...!
.
എന്തിനാണ് തന്റെ തേരാളി ഈ ചതുപ്പിലൂടെ തന്നെ, തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് തനിക്കറിയാതെയല്ലല്ലോ , എന്നിട്ടും എതിർക്കാതിരിക്കുന്നത് . തന്റെ രഥചക്രങ്ങൾ ഈ ചതുപ്പിൽ പൂണ്ടുപോകാനുള്ളതെന്ന് താൻ എന്നേ അറിഞ്ഞിരിക്കുന്നു . അവിടെ തന്റെ മുന്നിൽ തന്റെ എതിരാളി അമ്പുകുലച്ച വില്ലുമായി തന്നെ കാത്തിരിക്കുന്നുണ്ടെന്നും . പക്ഷെ ആ അമ്പു പിടിച്ച കൈകൾക്കു പുറകിൽ വിടർന്നു നിൽക്കുന്ന ഒരു പുഞ്ചിരിയുണ്ടെന്നും , ആ പുഞ്ചിരിക്ക് സ്നേഹത്തിന്റെ ഗന്ധമുണ്ടെന്നും തിരിച്ചറിയുന്നതും താൻ തന്നെയല്ലേ ...!
.
ഇനി അധികനേരമില്ലെന്നു തോന്നുന്നു അങ്ങോട്ടേക്ക് . തന്നിലേക്ക് മാത്രം ലക്‌ഷ്യം വെച്ച് പാഞ്ഞുവരുന്ന ആ രഥത്തിന്റെ കൊടിയടയാളം മെല്ലെ തെളിയുന്നുണ്ട് കണ്ണിൽ . ചുറ്റിലെയും ശബ്ദങ്ങളെല്ലാം മെല്ലെ ഒന്നൊന്നായി അവ്യക്തമാകുന്നു .പതിയെ ഒരോടക്കുഴൽ നാദം കടന്നുവരും പോലെ . ഒരു മയിപ്പീലിയുടെ താഴുകലിന്റെ സുഖവും . മുന്നിൽ , മെല്ലെ തെളിഞ്ഞു വരുന്നത് , തന്റെ മാറുപിളർക്കാൻ വരുന്ന ആ അസ്ത്രത്തിന്റെ മുന മാത്രം . അതിനു പുറകിൽ തന്നെ സ്നേഹത്തോടെ ആകർഷിക്കുന്ന ആ പുഞ്ചിരിയും ...!
.
മരണമെന്നാൽ തോൽവി എന്നല്ല അർത്ഥം . പിന്നെയത് , ജയിക്കാൻ കഴിയാത്തതുമല്ല . ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഇനി അവശേഷിക്കുന്നത് ഈ ദേഹം മാത്രം . തന്റേതെന്ന് അധികാരത്തോടെ പറയാമായിരുന്ന തന്റെ കവചകുണ്ഡലങ്ങൾ പോലും ദാനം നൽകപ്പെട്ടിരിക്കുന്നു . അല്ലെങ്കിൽ തന്നെ താനൊരു ചിരംജീവിയല്ലെന്ന് തനിക്കുതന്നെ അറിയാമായിരിക്കെ മരണത്തെ പ്രതിരോധിക്കാൻ തനിക്കെന്തിനാണാ കവചകുണ്ഡലങ്ങൾ ബാക്കിവെക്കുന്നത് ....!
.
യുദ്ധത്തിൽ മുന്നിൽ വരുന്നവനെ ശത്രുവെന്ന് എങ്ങിനെയാണ് പറയാൻ കഴിയുക . അയാൾ വെറുമൊരു എതിരാളി മാത്രമാണ് . തന്നെ എതിരിടാൻ നിയോഗിക്കപ്പെട്ട ഒരു വ്യക്തി . എതിരാളിയിൽ നിന്നും ശത്രുവിലേക്കുള്ള ദൂരം എത്രയോ ഏറെയാണ് . അതാകട്ടെ ദുർഘടം പിടിച്ചതും . തനിക്കെന്തായാലും ഇപ്പോൾ ശത്രുക്കളില്ല എന്നതും ഏറെ സമാധാനകരം തന്നെ ...!
.
എന്തിനാണ് തന്റെ തേരാളി ഈ ചതുപ്പിലൂടെ തന്നെ, തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് തനിക്കറിയാതെയല്ലല്ലോ , എന്നിട്ടും എതിർക്കാതിരിക്കുന്നത് . തന്റെ രഥചക്രങ്ങൾ ഈ ചതുപ്പിൽ പൂണ്ടുപോകാനുള്ളതെന്ന് താൻ എന്നേ അറിഞ്ഞിരിക്കുന്നു . അവിടെ തന്റെ മുന്നിൽ തന്റെ എതിരാളി അമ്പുകുലച്ച വില്ലുമായി തന്നെ കാത്തിരിക്കുന്നുണ്ടെന്നും . പക്ഷെ ആ അമ്പു പിടിച്ച കൈകൾക്കു പുറകിൽ വിടർന്നു നിൽക്കുന്ന ഒരു പുഞ്ചിരിയുണ്ടെന്നും , ആ പുഞ്ചിരിക്ക് സ്നേഹത്തിന്റെ ഗന്ധമുണ്ടെന്നും തിരിച്ചറിയുന്നതും താൻ തന്നെയല്ലേ ...!
.
ഇനി അധികനേരമില്ലെന്നു തോന്നുന്നു അങ്ങോട്ടേക്ക് . തന്നിലേക്ക് മാത്രം ലക്‌ഷ്യം വെച്ച് പാഞ്ഞുവരുന്ന ആ രഥത്തിന്റെ കൊടിയടയാളം മെല്ലെ തെളിയുന്നുണ്ട് കണ്ണിൽ . ചുറ്റിലെയും ശബ്ദങ്ങളെല്ലാം മെല്ലെ ഒന്നൊന്നായി അവ്യക്തമാകുന്നു .പതിയെ ഒരോടക്കുഴൽ നാദം കടന്നുവരും പോലെ . ഒരു മയിപ്പീലിയുടെ താഴുകലിന്റെ സുഖവും . മുന്നിൽ , മെല്ലെ തെളിഞ്ഞു വരുന്നത് , തന്റെ മാറുപിളർക്കാൻ വരുന്ന ആ അസ്ത്രത്തിന്റെ മുന മാത്രം . അതിനു പുറകിൽ തന്നെ സ്നേഹത്തോടെ ആകർഷിക്കുന്ന ആ പുഞ്ചിരിയും ...!
.
മരണമെന്നാൽ തോൽവി എന്നല്ല അർത്ഥം . പിന്നെയത് , ജയിക്കാൻ കഴിയാത്തതുമല്ല . ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, March 2, 2019
കാഴ്ചകൾ ...!!!
കാഴ്ചകൾ ...!!!
.
ഓരോ കാഴ്ചകളും
ഓരോ വിധമാണ്
കാണുന്നവരുടെയും
കാണിക്കുന്നവരുടെയും
മനോധർമ്മമനുസരിച്ച്
പക്ഷെ ,
കാണുന്ന രൂപങ്ങൾ
മാറിമറിയുമെന്ന് മാത്രം ...!
.
ഇടതുകണ്ണുകൊണ്ടു
കാണുന്നതും
വലതുകണ്ണുകൊണ്ടു
കാണുന്നതും
തമ്മിൽ പോലും
വ്യത്യാസമുണ്ടെന്നിരിക്കെ
രൂപങ്ങൾ എങ്ങിനെ
വ്യത്യസ്തമാകാതിരിക്കും ...!
.
കാണുന്നതിനപ്പുറവും
കണ്ടത്തിനിപ്പുറവും
കാഴ്ചകൾക്ക്
രൂപങ്ങളുണ്ടെന്നതും
സത്യം ....!
.
എന്നിട്ടും , കാഴ്ച,
കണ്ണുകൊണ്ടും മനസ്സുകൊണ്ടും
കൂടി , കൂടിയാകാൻ
ആരും കണ്ണുതുറക്കുന്നുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഓരോ കാഴ്ചകളും
ഓരോ വിധമാണ്
കാണുന്നവരുടെയും
കാണിക്കുന്നവരുടെയും
മനോധർമ്മമനുസരിച്ച്
പക്ഷെ ,
കാണുന്ന രൂപങ്ങൾ
മാറിമറിയുമെന്ന് മാത്രം ...!
.
ഇടതുകണ്ണുകൊണ്ടു
കാണുന്നതും
വലതുകണ്ണുകൊണ്ടു
കാണുന്നതും
തമ്മിൽ പോലും
വ്യത്യാസമുണ്ടെന്നിരിക്കെ
രൂപങ്ങൾ എങ്ങിനെ
വ്യത്യസ്തമാകാതിരിക്കും ...!
.
കാണുന്നതിനപ്പുറവും
കണ്ടത്തിനിപ്പുറവും
കാഴ്ചകൾക്ക്
രൂപങ്ങളുണ്ടെന്നതും
സത്യം ....!
.
എന്നിട്ടും , കാഴ്ച,
കണ്ണുകൊണ്ടും മനസ്സുകൊണ്ടും
കൂടി , കൂടിയാകാൻ
ആരും കണ്ണുതുറക്കുന്നുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, February 18, 2019
രണ്ടു തരം മനുഷ്യർ ...!!!
രണ്ടു തരം മനുഷ്യർ ...!!!
..
ഇപ്പോഴുള്ളത്
രണ്ടു തരം മനുഷ്യരാണത്രെ
ഒന്ന് ഓൺലൈനിൽ ജീവിക്കുന്നവരും
മറ്റേത് ഭൂമിയിൽ ജീവിക്കുന്നവരും ....!
...
ഭൂമിയിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കാലുകളിലേക്കും
ഓൺലൈനിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കണ്ണുകളിലേക്കും
നോക്കിയാൽ മതിയത്രെ ...!
...
കാരണം
ഭൂമിയിൽ ജീവിക്കുന്നവർ
മനുഷ്യരേപോലെ സാധാരണക്കാരും
ഓൺലൈനിൽ ജീവിക്കുന്നവർ
ദൈവങ്ങളെപോലെ
സർവ്വം തികഞ്ഞവരും ആയിരിക്കുമത്രേ ...!!!
...
സുരേഷ്‌കുമാർ പുഞ്ചയിൽ
..
ഇപ്പോഴുള്ളത്
രണ്ടു തരം മനുഷ്യരാണത്രെ
ഒന്ന് ഓൺലൈനിൽ ജീവിക്കുന്നവരും
മറ്റേത് ഭൂമിയിൽ ജീവിക്കുന്നവരും ....!
...
ഭൂമിയിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കാലുകളിലേക്കും
ഓൺലൈനിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കണ്ണുകളിലേക്കും
നോക്കിയാൽ മതിയത്രെ ...!
...
കാരണം
ഭൂമിയിൽ ജീവിക്കുന്നവർ
മനുഷ്യരേപോലെ സാധാരണക്കാരും
ഓൺലൈനിൽ ജീവിക്കുന്നവർ
ദൈവങ്ങളെപോലെ
സർവ്വം തികഞ്ഞവരും ആയിരിക്കുമത്രേ ...!!!
...
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, February 5, 2019
ദൈവം വികൃതികാട്ടുമ്പോൾ ...!!!
ദൈവം വികൃതികാട്ടുമ്പോൾ ...!!!
.
സുഖസുന്ദരമായ ഒരു ഉറക്കത്തിനിടയിൽ പെട്ടെന്ന് ദൈവം വന്ന് നമ്മളെയങ്ങ് വിളിച്ചുണർത്തും . എന്നിട്ട് പ്രഭാത കൃത്യങ്ങൾ ചെയ്യിച്ച ശേഷം , ലേപനങ്ങൾ തേച്ച് ഇളം ചൂടുള്ള വെള്ളത്തിൽ കുളിപ്പിച്ച് സുഗന്ധ തൈലം പൂശി പട്ടുവസ്ത്രങ്ങൾ ഉടുപ്പിച്ച് ആടയാഭരണങ്ങൾ അണിയിച്ച് നമ്മളെ അണിയിച്ചൊരുക്കും . എന്നിട്ട് സപ്രമഞ്ചത്തിൽ വിശാലമായ തൂശനിലയ്ക്കുമുന്നിൽ വിരുന്നിനിരുത്തും . നെയ്യും മധുരവുമടക്കം വിഭവങ്ങൾ ഓരോന്നായി ദൈവം സ്വർണ്ണതാലത്തിലെടുത്ത് നേരിട്ട് വിളമ്പാൻ തുടങ്ങും . അവസാനം ചോറുമായി വന്ന് മുന്നിൽ നിന്നിട്ട് അത് വിളമ്പാൻ പാകത്തിൽ നമ്മൾ ഇല പിടിച്ചിരിക്കുമ്പോൾ അദ്ദേഹം ഒരു മുങ്ങലങ്ങു മുങ്ങും ആ ചോറിൻ പാത്രവും കൊണ്ട് എങ്ങോട്ടെന്നില്ലാതെ നമ്മളെ അവിടെയുപേക്ഷിച്ച് ...... !
.
എന്ത് ചെയ്യണമെന്നറിയാതെ അപ്പോൾ നമ്മളൊന്ന് വികാര വിവശരാകും . ചിലപ്പോൾ നമ്മൾക്കൊന്ന് ഉറക്കെ കരയാൻ തോന്നും . ഒന്നും ചെയ്യാനാകാതെ നിരാശയോടെ നിസ്സഹായതയോടെ അപമാനിതനായി പോകും അവിടെ . ആരുമില്ലാതെ , ഒന്നുമില്ലാതെ ഒന്നും ചെയ്യാനാകാതെ ....... അതൊരു പരീക്ഷണ ഘട്ടമെന്ന് നമ്മൾ തിരിച്ചറിയാൻ പാടുപെടും പക്ഷെ അപ്പോൾ ശരിക്കും .....!
അവിടെയാണ് നമ്മൾ നമ്മളാകേണ്ടത് . നമ്മെ തിരിച്ചറിയേണ്ടതും . വിഭവങ്ങളൊക്കെ വിളമ്പിവെച്ച ആ ഇല മറ്റൊരിലകൊണ്ടു മൂടിവെച്ച് അവിടുന്നെഴുന്നേറ്റ് മുണ്ടും മടക്കിക്കുത്തി നേരെ അടുക്കളയിൽ ചെന്ന് അരി തപ്പിയെടുത്ത് കഴുകി അടുപ്പത്തിട്ട് വേവിച്ച് , ആ ചോറുമായി വന്ന് , മറ്റൊരു നാക്കിലയെടുത്ത് അടുത്ത് തന്നെയിട്ട് അതിലേക്ക് തന്റെ എല്ലാ വിഭവങ്ങളിൽ നിന്നും കുറേശ്ശേയെടുത്ത് വിളമ്പി , പിന്നെ ചോറും വിളമ്പി മറഞ്ഞുപോയ ദൈവത്തെയും അടുത്ത് വിളിച്ചിരുത്തി ആ ഉള്ള കറികൾ എല്ലാം വേണ്ട വിധം കൂട്ടി വയറുനിറയെ ചോറുണ്ണണം . അഭിമാനത്തോടെ ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
സുഖസുന്ദരമായ ഒരു ഉറക്കത്തിനിടയിൽ പെട്ടെന്ന് ദൈവം വന്ന് നമ്മളെയങ്ങ് വിളിച്ചുണർത്തും . എന്നിട്ട് പ്രഭാത കൃത്യങ്ങൾ ചെയ്യിച്ച ശേഷം , ലേപനങ്ങൾ തേച്ച് ഇളം ചൂടുള്ള വെള്ളത്തിൽ കുളിപ്പിച്ച് സുഗന്ധ തൈലം പൂശി പട്ടുവസ്ത്രങ്ങൾ ഉടുപ്പിച്ച് ആടയാഭരണങ്ങൾ അണിയിച്ച് നമ്മളെ അണിയിച്ചൊരുക്കും . എന്നിട്ട് സപ്രമഞ്ചത്തിൽ വിശാലമായ തൂശനിലയ്ക്കുമുന്നിൽ വിരുന്നിനിരുത്തും . നെയ്യും മധുരവുമടക്കം വിഭവങ്ങൾ ഓരോന്നായി ദൈവം സ്വർണ്ണതാലത്തിലെടുത്ത് നേരിട്ട് വിളമ്പാൻ തുടങ്ങും . അവസാനം ചോറുമായി വന്ന് മുന്നിൽ നിന്നിട്ട് അത് വിളമ്പാൻ പാകത്തിൽ നമ്മൾ ഇല പിടിച്ചിരിക്കുമ്പോൾ അദ്ദേഹം ഒരു മുങ്ങലങ്ങു മുങ്ങും ആ ചോറിൻ പാത്രവും കൊണ്ട് എങ്ങോട്ടെന്നില്ലാതെ നമ്മളെ അവിടെയുപേക്ഷിച്ച് ...... !
.
എന്ത് ചെയ്യണമെന്നറിയാതെ അപ്പോൾ നമ്മളൊന്ന് വികാര വിവശരാകും . ചിലപ്പോൾ നമ്മൾക്കൊന്ന് ഉറക്കെ കരയാൻ തോന്നും . ഒന്നും ചെയ്യാനാകാതെ നിരാശയോടെ നിസ്സഹായതയോടെ അപമാനിതനായി പോകും അവിടെ . ആരുമില്ലാതെ , ഒന്നുമില്ലാതെ ഒന്നും ചെയ്യാനാകാതെ ....... അതൊരു പരീക്ഷണ ഘട്ടമെന്ന് നമ്മൾ തിരിച്ചറിയാൻ പാടുപെടും പക്ഷെ അപ്പോൾ ശരിക്കും .....!
അവിടെയാണ് നമ്മൾ നമ്മളാകേണ്ടത് . നമ്മെ തിരിച്ചറിയേണ്ടതും . വിഭവങ്ങളൊക്കെ വിളമ്പിവെച്ച ആ ഇല മറ്റൊരിലകൊണ്ടു മൂടിവെച്ച് അവിടുന്നെഴുന്നേറ്റ് മുണ്ടും മടക്കിക്കുത്തി നേരെ അടുക്കളയിൽ ചെന്ന് അരി തപ്പിയെടുത്ത് കഴുകി അടുപ്പത്തിട്ട് വേവിച്ച് , ആ ചോറുമായി വന്ന് , മറ്റൊരു നാക്കിലയെടുത്ത് അടുത്ത് തന്നെയിട്ട് അതിലേക്ക് തന്റെ എല്ലാ വിഭവങ്ങളിൽ നിന്നും കുറേശ്ശേയെടുത്ത് വിളമ്പി , പിന്നെ ചോറും വിളമ്പി മറഞ്ഞുപോയ ദൈവത്തെയും അടുത്ത് വിളിച്ചിരുത്തി ആ ഉള്ള കറികൾ എല്ലാം വേണ്ട വിധം കൂട്ടി വയറുനിറയെ ചോറുണ്ണണം . അഭിമാനത്തോടെ ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, January 16, 2019
കച്ചവടം ...!!!
കച്ചവടം ...!!!
.
മനുഷ്യൻ
മനുഷ്യനെ തന്നെ
കച്ചവടം നടത്തുന്നതാണ്
ലോകത്തിലെ
ഏറ്റവും വലിയ
കച്ചവടങ്ങളിലൊന്ന്
എന്നതിനേക്കാൾ
നിരാശാജനകമായ
മറ്റെന്താണുള്ളത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
മനുഷ്യൻ
മനുഷ്യനെ തന്നെ
കച്ചവടം നടത്തുന്നതാണ്
ലോകത്തിലെ
ഏറ്റവും വലിയ
കച്ചവടങ്ങളിലൊന്ന്
എന്നതിനേക്കാൾ
നിരാശാജനകമായ
മറ്റെന്താണുള്ളത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, January 13, 2019
അതിരുകളുടെ അരുതുകൾ ...!!!
അതിരുകളുടെ അരുതുകൾ ...!!!
..
അരുതുകളുണ്ടെങ്കിലും
അതിരുകളില്ലാത്ത
ഒരു ലോകത്തുനിന്നും
അരുതുകളില്ലാതെ
അതിരുകളുള്ളൊരു
ലോകത്തിലെത്തിയപ്പോൾ
അതിരുകളും
അരുതുകളും
ഒന്നാകുന്നു ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ
..
അരുതുകളുണ്ടെങ്കിലും
അതിരുകളില്ലാത്ത
ഒരു ലോകത്തുനിന്നും
അരുതുകളില്ലാതെ
അതിരുകളുള്ളൊരു
ലോകത്തിലെത്തിയപ്പോൾ
അതിരുകളും
അരുതുകളും
ഒന്നാകുന്നു ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, January 3, 2019
ഒരുപെണ്ണും അഞ്ചാണും ....!!!
ഒരുപെണ്ണും അഞ്ചാണും ....!!!
.
അഞ്ചാണുങ്ങളുടെ കൂടെ ഒരേ സമയം ഒരുമിച്ച് ഒരു സംഭോഗത്തിലേർപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിലൊരാളാവാൻ താത്‌പര്യമുണ്ടോ എന്നുമുള്ള അവളുടെ ചോദ്യത്തിന് രണ്ടാമതൊന്നും ആലോചിക്കാതെയാണ് ഇല്ലെന്ന് അയാൾ ഉത്തരം പറഞ്ഞത് . അതവളെ തെല്ലൊന്നമ്പരപ്പിച്ചെങ്കിലും മറുപടി ഒരു പരിഹാസചിരിയിലൊതുക്കി അവൾ അയാളെ നോക്കിയപ്പോൾ അയാൾ തികച്ചും സഹതാപത്തോടെ മാത്രം തിരിച്ചു നോക്കിയത് അവളിൽ അലോസരമുണ്ടാക്കി ...!
.
കടലിൽ , ആകാശത്തിൽ , അടുക്കളയിലും കിടപ്പറയിലും പിന്നെ സ്വപ്നത്തിലും ... അഭിമാനത്തോടെയാണ് അവൾ അതെല്ലാം ഓർത്തിരുന്നത് . മോഹിച്ചിരുന്നത് . ഉടലാഴങ്ങളിലേക്കൂളിയിടാൻ കൊതിക്കുന്ന ഓരോ അണുവിന്റെയും അകത്തിലൂടെയുള്ള ഒരു സ്വപ്ന യാത്ര അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു അപ്പോൾ . നനുത്ത മഞ്ഞു നനഞ്ഞ് . കുളിരുള്ള മഴ നനഞ്ഞ് , തുടുത്ത വെയിൽ കാഞ്ഞ് ...!
.
അകത്തളങ്ങളിൽ ആരവങ്ങളൊന്നുമുണ്ടായിരുന്നില്ല . കോട്ടും കുരവയുമില്ലായിരുന്നു . അലങ്കാരങ്ങളും ഉണ്ടായിരുന്നില്ല . എന്നിട്ടും ആകെ ഒരുതസവാന്തരീക്ഷമായിരുന്നു അവളിൽ നിറഞ്ഞു നിന്നിരുന്നത് എപ്പോഴും . ഓരോ ദേഹങ്ങളും തന്നോട് ചേർന്ന് നിൽക്കുന്നതിന്റെ ആലസ്യം . ഓരോ പുരുഷ ബീജങ്ങളും തന്നിലെത്താനാകാതെ, തന്നെ തൊടാനാകാതെ തനിക്കുമുന്നിൽ തളർന്ന് തലതല്ലി ചാവുന്നത് അവൾ ഉന്മാദത്തോടെ നോക്കിക്കണ്ട് ചിരിച്ചിരുന്നു അപ്പോഴെല്ലാം .....!
.
ഒന്നിൽ നിന്നും മറ്റൊന്നിലേക്കും, മറ്റൊന്നിൽ നിന്നും വേറെയൊന്നിലേക്കും അനുസരണയുള്ളൊരു കുട്ടിയെ പോലെ നടന്നു കയറുമ്പോൾ ഓരോരുത്തരെയും അവരവരുടെ ഇടങ്ങൾ നൽകി കൂടെ ചേർത്തുനിർത്തുന്നു എന്ന് ഓരോരുത്തരോടും അഭിമാനത്തോടെ പറയുന്നത് അയാളും കാണുന്നുണ്ടായിരുന്നു . പരകായ പ്രവേശം നടത്തി പരമാണു പ്രവേശം നടത്തി ഒടുവിൽ കന്യകയാണ് താനെന്ന് ഉറക്കെ പറയുന്നിടം വരെയും ...!
.
എന്നിട്ടും അവൾ ആഗ്രഹിച്ചുകൊണ്ടേയിരുന്നു . അങ്ങിനെതന്നെ. ഓരോ ആണും തന്റേതു മാത്രമെന്നും, തന്നിലേക്കുണരാനും ഉറങ്ങിയെണീക്കാനും അവർക്കോരോരുത്തർക്കും തന്നിൽ തന്നെ യഥേഷ്ടം ഇടങ്ങൾ ഒരുക്കിവെച്ചിട്ടുണ്ടെന്നും ഉറക്കെ പറഞ്ഞുകൊണ്ട് തന്നെ . പക്ഷെ അപ്പോഴും അയാൾ ചിന്തിച്ചുകൊണ്ടിരുന്നത് , എങ്ങിനെയാണ് അവൾ അഞ്ചാണുങ്ങളെ ഒരേ സമയം ഭോഗിക്കുക എന്ന് തന്നെയായിരുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
അഞ്ചാണുങ്ങളുടെ കൂടെ ഒരേ സമയം ഒരുമിച്ച് ഒരു സംഭോഗത്തിലേർപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിലൊരാളാവാൻ താത്‌പര്യമുണ്ടോ എന്നുമുള്ള അവളുടെ ചോദ്യത്തിന് രണ്ടാമതൊന്നും ആലോചിക്കാതെയാണ് ഇല്ലെന്ന് അയാൾ ഉത്തരം പറഞ്ഞത് . അതവളെ തെല്ലൊന്നമ്പരപ്പിച്ചെങ്കിലും മറുപടി ഒരു പരിഹാസചിരിയിലൊതുക്കി അവൾ അയാളെ നോക്കിയപ്പോൾ അയാൾ തികച്ചും സഹതാപത്തോടെ മാത്രം തിരിച്ചു നോക്കിയത് അവളിൽ അലോസരമുണ്ടാക്കി ...!
.
കടലിൽ , ആകാശത്തിൽ , അടുക്കളയിലും കിടപ്പറയിലും പിന്നെ സ്വപ്നത്തിലും ... അഭിമാനത്തോടെയാണ് അവൾ അതെല്ലാം ഓർത്തിരുന്നത് . മോഹിച്ചിരുന്നത് . ഉടലാഴങ്ങളിലേക്കൂളിയിടാൻ കൊതിക്കുന്ന ഓരോ അണുവിന്റെയും അകത്തിലൂടെയുള്ള ഒരു സ്വപ്ന യാത്ര അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു അപ്പോൾ . നനുത്ത മഞ്ഞു നനഞ്ഞ് . കുളിരുള്ള മഴ നനഞ്ഞ് , തുടുത്ത വെയിൽ കാഞ്ഞ് ...!
.
അകത്തളങ്ങളിൽ ആരവങ്ങളൊന്നുമുണ്ടായിരുന്നില്ല . കോട്ടും കുരവയുമില്ലായിരുന്നു . അലങ്കാരങ്ങളും ഉണ്ടായിരുന്നില്ല . എന്നിട്ടും ആകെ ഒരുതസവാന്തരീക്ഷമായിരുന്നു അവളിൽ നിറഞ്ഞു നിന്നിരുന്നത് എപ്പോഴും . ഓരോ ദേഹങ്ങളും തന്നോട് ചേർന്ന് നിൽക്കുന്നതിന്റെ ആലസ്യം . ഓരോ പുരുഷ ബീജങ്ങളും തന്നിലെത്താനാകാതെ, തന്നെ തൊടാനാകാതെ തനിക്കുമുന്നിൽ തളർന്ന് തലതല്ലി ചാവുന്നത് അവൾ ഉന്മാദത്തോടെ നോക്കിക്കണ്ട് ചിരിച്ചിരുന്നു അപ്പോഴെല്ലാം .....!
.
ഒന്നിൽ നിന്നും മറ്റൊന്നിലേക്കും, മറ്റൊന്നിൽ നിന്നും വേറെയൊന്നിലേക്കും അനുസരണയുള്ളൊരു കുട്ടിയെ പോലെ നടന്നു കയറുമ്പോൾ ഓരോരുത്തരെയും അവരവരുടെ ഇടങ്ങൾ നൽകി കൂടെ ചേർത്തുനിർത്തുന്നു എന്ന് ഓരോരുത്തരോടും അഭിമാനത്തോടെ പറയുന്നത് അയാളും കാണുന്നുണ്ടായിരുന്നു . പരകായ പ്രവേശം നടത്തി പരമാണു പ്രവേശം നടത്തി ഒടുവിൽ കന്യകയാണ് താനെന്ന് ഉറക്കെ പറയുന്നിടം വരെയും ...!
.
എന്നിട്ടും അവൾ ആഗ്രഹിച്ചുകൊണ്ടേയിരുന്നു . അങ്ങിനെതന്നെ. ഓരോ ആണും തന്റേതു മാത്രമെന്നും, തന്നിലേക്കുണരാനും ഉറങ്ങിയെണീക്കാനും അവർക്കോരോരുത്തർക്കും തന്നിൽ തന്നെ യഥേഷ്ടം ഇടങ്ങൾ ഒരുക്കിവെച്ചിട്ടുണ്ടെന്നും ഉറക്കെ പറഞ്ഞുകൊണ്ട് തന്നെ . പക്ഷെ അപ്പോഴും അയാൾ ചിന്തിച്ചുകൊണ്ടിരുന്നത് , എങ്ങിനെയാണ് അവൾ അഞ്ചാണുങ്ങളെ ഒരേ സമയം ഭോഗിക്കുക എന്ന് തന്നെയായിരുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, December 24, 2018
അപലപനീയം, ഈ നാടകങ്ങൾ ...!!!
അപലപനീയം, ഈ നാടകങ്ങൾ ...!!!
.
ഈ നവോത്ഥാന കാലഘട്ടത്തിലും ആദിവാസികൾ അവഗണനമൂലം മരിച്ചു വീഴുന്ന ഒരു നാട്ടിൽ , അതി അത്യാവശ്യമായ അവകാശങ്ങൾക്കു വേണ്ടി പോലും മഹാദുരിതമനുഭവിക്കുന്നവർ പോലും സമരം ചെയ്യേണ്ടി വരുന്ന ഒരു നാട്ടിൽ , പ്രൈമറി തലത്തിലെ കുട്ടികൾ പോലും സെക്സിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ , എന്തിനേറെ, മനസ്സമാധാനത്തോടെ സ്ത്രീകൾക്കൊന്ന് മൂത്രമൊഴിക്കാൻ പോലും ഒരു പൊതു സ്ഥലമില്ലാത്ത നാട്ടിൽ , മനപ്പൂർവ്വം വർഗ്ഗീയ സംഘടനകൾക്കും ജാതിക്കോമരങ്ങൾക്കും അവസരവാദ രാഷ്ട്രീയക്കാർക്കും അഴിഞ്ഞാടാൻ അവസരം ഒരുക്കിക്കൊടുത്തുകൊണ്ട് സർക്കാർ കളിക്കുന്ന ശബരിമല നാടകത്തെ ഞാൻ വ്യക്തിപരമായി അപലപിക്കുന്നു . തികച്ചും മനുഷ്യനിർമ്മിതമായ ഒരു മഹാ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട ഒരു ജനതയ്ക്ക് മുന്നിലാണ് ഈ അപഹാസ്യമായ നാടകങ്ങൾ നടത്തുന്നതെന്ന് സർക്കാർ തീർച്ചയായും ഓർക്കുകതന്നെ വേണം .
.
സുരേഷ്‌കുമാർ പുഞ്ചയിൽ .
.
ഈ നവോത്ഥാന കാലഘട്ടത്തിലും ആദിവാസികൾ അവഗണനമൂലം മരിച്ചു വീഴുന്ന ഒരു നാട്ടിൽ , അതി അത്യാവശ്യമായ അവകാശങ്ങൾക്കു വേണ്ടി പോലും മഹാദുരിതമനുഭവിക്കുന്നവർ പോലും സമരം ചെയ്യേണ്ടി വരുന്ന ഒരു നാട്ടിൽ , പ്രൈമറി തലത്തിലെ കുട്ടികൾ പോലും സെക്സിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ , എന്തിനേറെ, മനസ്സമാധാനത്തോടെ സ്ത്രീകൾക്കൊന്ന് മൂത്രമൊഴിക്കാൻ പോലും ഒരു പൊതു സ്ഥലമില്ലാത്ത നാട്ടിൽ , മനപ്പൂർവ്വം വർഗ്ഗീയ സംഘടനകൾക്കും ജാതിക്കോമരങ്ങൾക്കും അവസരവാദ രാഷ്ട്രീയക്കാർക്കും അഴിഞ്ഞാടാൻ അവസരം ഒരുക്കിക്കൊടുത്തുകൊണ്ട് സർക്കാർ കളിക്കുന്ന ശബരിമല നാടകത്തെ ഞാൻ വ്യക്തിപരമായി അപലപിക്കുന്നു . തികച്ചും മനുഷ്യനിർമ്മിതമായ ഒരു മഹാ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട ഒരു ജനതയ്ക്ക് മുന്നിലാണ് ഈ അപഹാസ്യമായ നാടകങ്ങൾ നടത്തുന്നതെന്ന് സർക്കാർ തീർച്ചയായും ഓർക്കുകതന്നെ വേണം .
.
സുരേഷ്‌കുമാർ പുഞ്ചയിൽ .
Thursday, December 20, 2018
സ്ഥാനമാനങ്ങൾ ...!!!
സ്ഥാനമാനങ്ങൾ ...!!!
.
സ്ഥാനമാനങ്ങൾ എന്നത്
ഒരു പകരക്കാരൻ
വരും വരെയുള്ള
താത്കാലിക
ഇരിപ്പിടം മാത്രമെന്ന്
തിരിച്ചറിയുന്നിടത്ത്
സ്ഥാനങ്ങൾക്കും
മാനമുണ്ടാകുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
സ്ഥാനമാനങ്ങൾ എന്നത്
ഒരു പകരക്കാരൻ
വരും വരെയുള്ള
താത്കാലിക
ഇരിപ്പിടം മാത്രമെന്ന്
തിരിച്ചറിയുന്നിടത്ത്
സ്ഥാനങ്ങൾക്കും
മാനമുണ്ടാകുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, December 17, 2018
എനിക്കും ഒരലമാര വേണം ...!!!
എനിക്കും ഒരലമാര വേണം ...!!!
.
ഓർമ്മകളില്ലെങ്കിലും
ഓർമ്മിക്കാനില്ലെങ്കിലും
സൂക്ഷിക്കാൻ
എനിക്കും വേണം
ഒരലമാര ....!
.
ചിത്രപ്പണികൾ ചെയ്ത -
അറകളിൽ കൈതപ്പൂവിട്ടു
മണം വരുത്തിയ -
പട്ടുതൂവാലകൾ വിരിച്ച
നല്ലൊരലമാര ...!
.
ആദ്യത്തേതോ അവസാനത്തേതോ
അവസരങ്ങളിലെയോ
അനവസരങ്ങളിലെയോ
സമ്മാനങ്ങൾ കാത്തു സൂക്ഷിക്കാൻ
പഴയൊരു അലമാര ...!
.
ഒഴിഞ്ഞ കയ്യുമായി പോലും
വരുവാനാരുമില്ലെങ്കിലും
മോഹങ്ങൾക്കെങ്കിലും
ഒരുങ്ങിയിരിക്കാൻ
ഉറപ്പുള്ളൊരലമാര ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഓർമ്മകളില്ലെങ്കിലും
ഓർമ്മിക്കാനില്ലെങ്കിലും
സൂക്ഷിക്കാൻ
എനിക്കും വേണം
ഒരലമാര ....!
.
ചിത്രപ്പണികൾ ചെയ്ത -
അറകളിൽ കൈതപ്പൂവിട്ടു
മണം വരുത്തിയ -
പട്ടുതൂവാലകൾ വിരിച്ച
നല്ലൊരലമാര ...!
.
ആദ്യത്തേതോ അവസാനത്തേതോ
അവസരങ്ങളിലെയോ
അനവസരങ്ങളിലെയോ
സമ്മാനങ്ങൾ കാത്തു സൂക്ഷിക്കാൻ
പഴയൊരു അലമാര ...!
.
ഒഴിഞ്ഞ കയ്യുമായി പോലും
വരുവാനാരുമില്ലെങ്കിലും
മോഹങ്ങൾക്കെങ്കിലും
ഒരുങ്ങിയിരിക്കാൻ
ഉറപ്പുള്ളൊരലമാര ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, December 13, 2018
കുപ്പായം ...!!!
കുപ്പായം ...!!!
.
കുപ്പായം
അങ്ങിനെത്തന്നെയായിരിക്കണം .
ദേഹത്തിനിണങ്ങി
മനസ്സിനിണങ്ങി
തന്നോട് താൻ ചേർന്ന് ......!
.
ഞാൻ നനയുമ്പോൾ
നനയുകയും
ഞാനുണങ്ങുപോൾ
ഉണങ്ങുകയും ചെയ്യുന്ന
നല്ല കുപ്പായം ...!
.
ഞാൻ വിയർക്കുമ്പോൾ
വിയർക്കുകയും
ഞാൻ വറ്റുമ്പോൾ
വറ്റുകയും ചെയ്യുന്ന
സ്വന്തം മണങ്ങൾ
നിലനിർത്തുന്ന
നിറമുള്ള കുപ്പായം ...!
.
ഒരിക്കലും മാറാതെ
ഒറ്റയായി ,ഒന്നായി,
ഒറ്റക്കുപ്പായം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കുപ്പായം
അങ്ങിനെത്തന്നെയായിരിക്കണം .
ദേഹത്തിനിണങ്ങി
മനസ്സിനിണങ്ങി
തന്നോട് താൻ ചേർന്ന് ......!
.
ഞാൻ നനയുമ്പോൾ
നനയുകയും
ഞാനുണങ്ങുപോൾ
ഉണങ്ങുകയും ചെയ്യുന്ന
നല്ല കുപ്പായം ...!
.
ഞാൻ വിയർക്കുമ്പോൾ
വിയർക്കുകയും
ഞാൻ വറ്റുമ്പോൾ
വറ്റുകയും ചെയ്യുന്ന
സ്വന്തം മണങ്ങൾ
നിലനിർത്തുന്ന
നിറമുള്ള കുപ്പായം ...!
.
ഒരിക്കലും മാറാതെ
ഒറ്റയായി ,ഒന്നായി,
ഒറ്റക്കുപ്പായം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, December 9, 2018
ഉപദേശകർ ....!!!
ഉപദേശകർ ....!!!
.
വാഴ്ത്തുന്നതും
വീഴ്ത്തുന്നതും
ഉപദേശകർ തന്നെയെന്ന്
തിരിച്ചറിയുന്നിടത്ത്
ഉപദേശങ്ങൾക്കും
വിലയേറുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വാഴ്ത്തുന്നതും
വീഴ്ത്തുന്നതും
ഉപദേശകർ തന്നെയെന്ന്
തിരിച്ചറിയുന്നിടത്ത്
ഉപദേശങ്ങൾക്കും
വിലയേറുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, December 6, 2018
കണ്ണാടികൾ കാണുന്നത് ....!!!
കണ്ണാടികൾ കാണുന്നത് ....!!!
.
കണ്ണാടികൾ
കാണിക്കുന്നത്
പ്രതിബിംബങ്ങൾ
മാത്രമല്ല
തന്നെ തന്നെയെന്ന്
തിരിച്ചറിയുന്നിടത്ത്
കണ്ണാടികൾ
കണ്ണുകളുമാകുന്നു
തന്നിലേക്ക് തന്നെയുള്ള
നിറഞ്ഞ കണ്ണുകൾ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കണ്ണാടികൾ
കാണിക്കുന്നത്
പ്രതിബിംബങ്ങൾ
മാത്രമല്ല
തന്നെ തന്നെയെന്ന്
തിരിച്ചറിയുന്നിടത്ത്
കണ്ണാടികൾ
കണ്ണുകളുമാകുന്നു
തന്നിലേക്ക് തന്നെയുള്ള
നിറഞ്ഞ കണ്ണുകൾ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, November 18, 2018
വിശ്വാസത്തിന്റെ ജനാധിപത്യം ...!!!
വിശ്വാസത്തിന്റെ ജനാധിപത്യം ...!!!
.
വിശ്വസിക്കുന്നവനും
വിശ്വസിക്കാത്തവനും
വിശ്വാസത്തിനുവേണ്ടി
വിലപേശുന്ന
വിശ്വാസത്തിന്റെ ജനാധിപത്യം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
വിശ്വസിക്കുന്നവനും
വിശ്വസിക്കാത്തവനും
വിശ്വാസത്തിനുവേണ്ടി
വിലപേശുന്ന
വിശ്വാസത്തിന്റെ ജനാധിപത്യം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
നിഴൽ രൂപങ്ങൾ ...!!!
നിഴൽ രൂപങ്ങൾ ...!!!
.
ഓരോ രൂപവും
തന്നിൽ നിന്നും
താനായി
തന്റെ തന്നെ
നിഴലായി
മാറുമ്പോൾ
നിഴലുകളില്ലാതെ
രൂപങ്ങളും
രൂപങ്ങളില്ലാതെ
നിഴലുകളും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഓരോ രൂപവും
തന്നിൽ നിന്നും
താനായി
തന്റെ തന്നെ
നിഴലായി
മാറുമ്പോൾ
നിഴലുകളില്ലാതെ
രൂപങ്ങളും
രൂപങ്ങളില്ലാതെ
നിഴലുകളും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, November 13, 2018
ദൈവീകം ...!!!
ദൈവീകം ...!!!
.
നീ ഞാനും
ഞാൻ നീയും
ആകുന്നതിനേക്കാൾ
മഹത്തരമാണ്
നീ നീയും
ഞാൻ ഞാനും
ആയിത്തീരുന്നതെന്ന്
തിരിച്ചറിയുന്നിടത്ത്
നമ്മളും
ദൈവീകവുമാകുന്നു ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
നീ ഞാനും
ഞാൻ നീയും
ആകുന്നതിനേക്കാൾ
മഹത്തരമാണ്
നീ നീയും
ഞാൻ ഞാനും
ആയിത്തീരുന്നതെന്ന്
തിരിച്ചറിയുന്നിടത്ത്
നമ്മളും
ദൈവീകവുമാകുന്നു ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, November 12, 2018
വരികളിലെ അവസാനക്കാരൻ ...!!!
വരികളിലെ അവസാനക്കാരൻ ...!!!
.
പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോഴായിരുന്നു പലപ്പോഴും അവൻ ഒന്നാശ്വസിച്ചിരുന്നത് . തനിക്കു പുറകിൽ ഇനിയും ഏറെ പേരുണ്ടല്ലോ എന്നത് അവനെ വീണ്ടും ആ വരിയിൽ നില്ക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു . അല്ലെങ്കിൽ തന്നെയും അവിടെ അങ്ങിനെ കാത്തു നിൽക്കുകയല്ലാതെ മറ്റെന്താണ് അവന്റെ മുന്നിൽ ഒരു വഴിയുണ്ടായിരുന്നത് അപ്പോൾ ...!
.
നനുത്തതെങ്കിലും കീറി തുടങ്ങിയ ആ പഴഞ്ചൻ കുപ്പായത്തിനുള്ളിലൂടെ കടന്നെത്താൻ പാകത്തിൽ അപ്പോഴും തണുപ്പ് പടർന്നു നിൽക്കുന്ന ആ പകൽ ചൂടിൽ അവൻ വിയർക്കാതിരുന്നത് ക്ഷീണം കൊണ്ടല്ലെന്നും തോന്നി . വിയർക്കാനുള്ള വെള്ളം പോലും അപ്പോൾ സത്യത്തിൽ അവന്റെ ശരീരത്തിൽ ഇല്ലാതിരുനന്ത് കൊണ്ട് തന്നെയായിരിക്കണം . എന്നിട്ടും അകത്ത് , കത്തുന്ന വയറുകളുടെ പൊള്ളുന്ന ചൂട് അവനെ ശരിക്കും ഉഷ്ണിപ്പിച്ചിരുന്നു വല്ലാതെ ....!
.
വരി അപ്പോഴും മുന്നിലേക്ക് തന്നെ നീങ്ങിക്കൊണ്ടിരുന്നു മെല്ലെയെങ്കിലും . പ്രതീക്ഷയോടെ അവനും . അവനു പുറകിൽ നിന്നും അവന്റെ മുന്നിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നവരെ തടയാൻ അവൻ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു . വേദനകളും കണ്ണീരും, പ്രാക്കുകളും ശാപങ്ങളും ആക്രോശങ്ങളും നിരാശകളുടെ നെടുവീർപ്പുകളും അവൻ അപ്പോഴെല്ലാം ചുറ്റിലും നിന്നും അനുഭവിച്ചറിയുന്നുമുണ്ടായിരുന്നു, അതിനിടയിൽ ....!
.
തണുപ്പിൽ നിന്നും ചൂടിലേക്കെന്ന പോലെ തിരിച്ചും ചൂടിൽ നിന്നും തണുപ്പിലേക്ക് പകൽ മായുന്നത് തിരിച്ചറിയാൻ തുടങ്ങിയ, അപ്പോഴാണ് അവനെ സമയം ഭീതിതപെടുത്താൻ തുടങ്ങിയതും . ഇനി ഏതാനും വാരകൾ മാത്രം. മുന്നിൽ എണ്ണിയാൽ തീരുന്നതെങ്കിലും ഇനിയും കുറച്ചു പേരും . തനിക്കു മുന്നിലുള്ളവരുടെ വെപ്രാളവും അവരുടെ പ്രതീക്ഷയും തന്നിലേക്കും ആവേശിക്കുനന്തു അവൻ അനുഭവിച്ചു നിന്നു ...!
.
ഇനി രണ്ടു പേരുകൂടി കഴിഞ്ഞാൽ തന്റെ ഊഴം . തനിക്കു കിട്ടാനുള്ള ഈ വീതവുമായി വേണം വേഗം വീട്ടിലെത്താൻ. ഇന്നേക്ക് മാത്രമല്ല, നാളേയ്ക്കും മറ്റെന്നാലേയ്ക്കും വേണ്ടി ഇത് കൂടിയേ തീരു . അവിടെ കാത്തിരിക്കുന്നവരുടെ ജീവനും ജീവിതവും തന്റെ ഈ ഊഴത്തിൽ എണ്ണപ്പെട്ടിരിക്കുന്നത് അവനെ അസ്വസ്ഥനാക്കിയിരുന്നു വല്ലാതെ .....!
.
അപ്പോൾ തന്നെയാണ് അവനുമുന്നിൽ ഘടികാരം അതിന്റെ അധികാരദണ്ഡുമായി നിറഞ്ഞു നിന്നത് . വഴിതടഞ്ഞുകൊണ്ട് അത് തന്റെ ഊഴത്തിന് തൊട്ടു മുന്നിൽ തന്റെ അവസരം തടഞ്ഞു നിന്നപ്പോൾ അവൻ നെറ്റിയിൽ ആദ്യമായി പൊടിഞ്ഞ വിയർപ്പുതുള്ളി മെല്ലെ കൈകൊണ്ട് തൊട്ടെടുത്തു നാക്കിൽ വെച്ചു . എന്നിട്ട്
തിരിഞ്ഞു നടക്കാൻ തുടങ്ങി , തനിക്കുള്ള അടുത്ത വരികൾ തേടിക്കൊണ്ട് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോഴായിരുന്നു പലപ്പോഴും അവൻ ഒന്നാശ്വസിച്ചിരുന്നത് . തനിക്കു പുറകിൽ ഇനിയും ഏറെ പേരുണ്ടല്ലോ എന്നത് അവനെ വീണ്ടും ആ വരിയിൽ നില്ക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു . അല്ലെങ്കിൽ തന്നെയും അവിടെ അങ്ങിനെ കാത്തു നിൽക്കുകയല്ലാതെ മറ്റെന്താണ് അവന്റെ മുന്നിൽ ഒരു വഴിയുണ്ടായിരുന്നത് അപ്പോൾ ...!
.
നനുത്തതെങ്കിലും കീറി തുടങ്ങിയ ആ പഴഞ്ചൻ കുപ്പായത്തിനുള്ളിലൂടെ കടന്നെത്താൻ പാകത്തിൽ അപ്പോഴും തണുപ്പ് പടർന്നു നിൽക്കുന്ന ആ പകൽ ചൂടിൽ അവൻ വിയർക്കാതിരുന്നത് ക്ഷീണം കൊണ്ടല്ലെന്നും തോന്നി . വിയർക്കാനുള്ള വെള്ളം പോലും അപ്പോൾ സത്യത്തിൽ അവന്റെ ശരീരത്തിൽ ഇല്ലാതിരുനന്ത് കൊണ്ട് തന്നെയായിരിക്കണം . എന്നിട്ടും അകത്ത് , കത്തുന്ന വയറുകളുടെ പൊള്ളുന്ന ചൂട് അവനെ ശരിക്കും ഉഷ്ണിപ്പിച്ചിരുന്നു വല്ലാതെ ....!
.
വരി അപ്പോഴും മുന്നിലേക്ക് തന്നെ നീങ്ങിക്കൊണ്ടിരുന്നു മെല്ലെയെങ്കിലും . പ്രതീക്ഷയോടെ അവനും . അവനു പുറകിൽ നിന്നും അവന്റെ മുന്നിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നവരെ തടയാൻ അവൻ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു . വേദനകളും കണ്ണീരും, പ്രാക്കുകളും ശാപങ്ങളും ആക്രോശങ്ങളും നിരാശകളുടെ നെടുവീർപ്പുകളും അവൻ അപ്പോഴെല്ലാം ചുറ്റിലും നിന്നും അനുഭവിച്ചറിയുന്നുമുണ്ടായിരുന്നു, അതിനിടയിൽ ....!
.
തണുപ്പിൽ നിന്നും ചൂടിലേക്കെന്ന പോലെ തിരിച്ചും ചൂടിൽ നിന്നും തണുപ്പിലേക്ക് പകൽ മായുന്നത് തിരിച്ചറിയാൻ തുടങ്ങിയ, അപ്പോഴാണ് അവനെ സമയം ഭീതിതപെടുത്താൻ തുടങ്ങിയതും . ഇനി ഏതാനും വാരകൾ മാത്രം. മുന്നിൽ എണ്ണിയാൽ തീരുന്നതെങ്കിലും ഇനിയും കുറച്ചു പേരും . തനിക്കു മുന്നിലുള്ളവരുടെ വെപ്രാളവും അവരുടെ പ്രതീക്ഷയും തന്നിലേക്കും ആവേശിക്കുനന്തു അവൻ അനുഭവിച്ചു നിന്നു ...!
.
ഇനി രണ്ടു പേരുകൂടി കഴിഞ്ഞാൽ തന്റെ ഊഴം . തനിക്കു കിട്ടാനുള്ള ഈ വീതവുമായി വേണം വേഗം വീട്ടിലെത്താൻ. ഇന്നേക്ക് മാത്രമല്ല, നാളേയ്ക്കും മറ്റെന്നാലേയ്ക്കും വേണ്ടി ഇത് കൂടിയേ തീരു . അവിടെ കാത്തിരിക്കുന്നവരുടെ ജീവനും ജീവിതവും തന്റെ ഈ ഊഴത്തിൽ എണ്ണപ്പെട്ടിരിക്കുന്നത് അവനെ അസ്വസ്ഥനാക്കിയിരുന്നു വല്ലാതെ .....!
.
അപ്പോൾ തന്നെയാണ് അവനുമുന്നിൽ ഘടികാരം അതിന്റെ അധികാരദണ്ഡുമായി നിറഞ്ഞു നിന്നത് . വഴിതടഞ്ഞുകൊണ്ട് അത് തന്റെ ഊഴത്തിന് തൊട്ടു മുന്നിൽ തന്റെ അവസരം തടഞ്ഞു നിന്നപ്പോൾ അവൻ നെറ്റിയിൽ ആദ്യമായി പൊടിഞ്ഞ വിയർപ്പുതുള്ളി മെല്ലെ കൈകൊണ്ട് തൊട്ടെടുത്തു നാക്കിൽ വെച്ചു . എന്നിട്ട്
തിരിഞ്ഞു നടക്കാൻ തുടങ്ങി , തനിക്കുള്ള അടുത്ത വരികൾ തേടിക്കൊണ്ട് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, October 31, 2018
ഒരു പുഴയും , പിന്നൊരു മലയും ....!!!
ഒരു പുഴയും , പിന്നൊരു മലയും ....!!!
.
ഒരു പുഴയാണ് നമ്മളെ ഒന്നിപ്പിച്ചത്
അതിനെ വേറിട്ടൊഴുകാൻ നിർബന്ധിച്ചത്
അതിനെ കയറഴിച്ചു വിട്ടത്
നമ്മൾ തന്നെയാണെങ്കിലും
നമ്മുടേതെല്ലാം കൊണ്ടുപോയാണെങ്കിലും
അതൊഴുകി കയറിയത്
നമ്മുടെ ഹൃദയത്തിലേക്കായിരുന്നു ...!
.
ഒരു മലയാണ് നമുക്കിപ്പോൾ
മുന്നിൽ നിറഞ്ഞു നിൽക്കുന്നത് ,
മുന്നും അതവിടെ ഉണ്ടായിരുന്നെകിലും
അന്നതൊരു തുരുപ്പുചീട്ടായിരുന്നില്ല ,
നമ്മളെ ഭരിക്കുന്നവർക്കും
നമുക്ക് ഭരിക്കേണ്ടവർക്കും ...!
.
പുഴ, കൊണ്ട്പോയതൊന്നും
നമുക്കിനിയും തിരികെ കിട്ടിയിട്ടില്ല
മലയാണെങ്കിൽ , അത് അതിലേക്ക്
കയറുന്നവരെ മാത്രം
കാത്തിരിക്കുകയും ചെയ്യുന്നു ... !
.
മലയും നമുക്ക് വേണ്ടത് തന്നെ
പുഴയും നമുക്ക് വേണ്ടത് തന്നെ
പക്ഷെ ,
ആ മലയും പുഴയും
അതാതിന്റെ ഇടങ്ങൾക്കൊപ്പം
നമ്മൾ വേർതിരിച്ചില്ലെങ്കിൽ
അതിനിയും നമ്മളെ വേർതിരിക്കും ,
അതുണ്ടാകാതിരിക്കട്ടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരു പുഴയാണ് നമ്മളെ ഒന്നിപ്പിച്ചത്
അതിനെ വേറിട്ടൊഴുകാൻ നിർബന്ധിച്ചത്
അതിനെ കയറഴിച്ചു വിട്ടത്
നമ്മൾ തന്നെയാണെങ്കിലും
നമ്മുടേതെല്ലാം കൊണ്ടുപോയാണെങ്കിലും
അതൊഴുകി കയറിയത്
നമ്മുടെ ഹൃദയത്തിലേക്കായിരുന്നു ...!
.
ഒരു മലയാണ് നമുക്കിപ്പോൾ
മുന്നിൽ നിറഞ്ഞു നിൽക്കുന്നത് ,
മുന്നും അതവിടെ ഉണ്ടായിരുന്നെകിലും
അന്നതൊരു തുരുപ്പുചീട്ടായിരുന്നില്ല ,
നമ്മളെ ഭരിക്കുന്നവർക്കും
നമുക്ക് ഭരിക്കേണ്ടവർക്കും ...!
.
പുഴ, കൊണ്ട്പോയതൊന്നും
നമുക്കിനിയും തിരികെ കിട്ടിയിട്ടില്ല
മലയാണെങ്കിൽ , അത് അതിലേക്ക്
കയറുന്നവരെ മാത്രം
കാത്തിരിക്കുകയും ചെയ്യുന്നു ... !
.
മലയും നമുക്ക് വേണ്ടത് തന്നെ
പുഴയും നമുക്ക് വേണ്ടത് തന്നെ
പക്ഷെ ,
ആ മലയും പുഴയും
അതാതിന്റെ ഇടങ്ങൾക്കൊപ്പം
നമ്മൾ വേർതിരിച്ചില്ലെങ്കിൽ
അതിനിയും നമ്മളെ വേർതിരിക്കും ,
അതുണ്ടാകാതിരിക്കട്ടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, October 17, 2018
ചരിത്രത്തിൽ ഇടംപിടിക്കുന്ന നേതാക്കൾ ...!!!
ചരിത്രത്തിൽ ഇടംപിടിക്കുന്ന നേതാക്കൾ ...!!!
.
ഒരു നേതാവ് ചരിത്രത്തിൽ ഇടം പിടിക്കുന്നത് തീർച്ചയായും അയാളുടെ പ്രവൃത്തികൾ മൂലം തന്നെയാണ് . നല്ലതോ ചീത്തയോ ആകാം എങ്കിലും അത് സമൂഹത്തിൽ വരുത്തുന്ന അടിസ്ഥാനപരമായ പരിവർത്തനത്തെ ആധാരമാക്കിയാണ് അതിന്റെ മൂല്യം നിർണ്ണയിക്കപ്പെടുന്നതും നിലനിർത്തുന്നതും . ...!
.
ഓരോ തീരുമാനങ്ങൾ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും ധീരതയെക്കാൾ മഹത്വത്തേക്കാൾ അധികാരത്തിന്റെ അഹങ്കാരം മാത്രവും മതിയാകും ഒരു നേതാവിന് . അധികാര സ്ഥാനങ്ങളുടെ പിന്തുണയുടെ അഹങ്കാരം ഏതു തീരുമാനവും എടുപ്പിക്കാൻ ഒരു നേതാവിനെ പ്രാപ്തനാക്കുക തന്നെ ചെയ്യും വെറുതെയെങ്കിലും ...!
.
പാർശ്വവത്ക്കരിക്കപ്പെടുകയും പക്ഷപാതപരമാവുകയും ചെയ്തേക്കാവുന്ന വലിയ തീരുമാനങ്ങൾ എടുക്കുന്നവരും ചരിത്രത്തിൽ ഇടം പിടിക്കുമെന്നതും സത്യം തന്നെ . പരാജയപ്പെടുന്ന സിദ്ധാന്തങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ത്വരയും ആശയപരമായ പാപ്പരത്വവും ചില നേതാക്കളെ തെറ്റായ തീരുമാനങ്ങളെടുപ്പിക്കാനും തങ്ങളുടെ സ്തുതിപാഠകരെക്കൊണ്ട് അത് ചരിത്രപരമെന്നു പറയിക്കാനും സാധിക്കുമെന്നതും സത്യം തന്നെ.
പക്ഷെ ചരിത്രം എന്നത് ആരും എഴുതിച്ചേർക്കുന്നതല്ല മറിച്ച് സ്വയമേവ ഉണ്ടാകുന്നത് തന്നെയാണ് എന്ന് നേതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു ഇനിയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഒരു നേതാവ് ചരിത്രത്തിൽ ഇടം പിടിക്കുന്നത് തീർച്ചയായും അയാളുടെ പ്രവൃത്തികൾ മൂലം തന്നെയാണ് . നല്ലതോ ചീത്തയോ ആകാം എങ്കിലും അത് സമൂഹത്തിൽ വരുത്തുന്ന അടിസ്ഥാനപരമായ പരിവർത്തനത്തെ ആധാരമാക്കിയാണ് അതിന്റെ മൂല്യം നിർണ്ണയിക്കപ്പെടുന്നതും നിലനിർത്തുന്നതും . ...!
.
ഓരോ തീരുമാനങ്ങൾ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും ധീരതയെക്കാൾ മഹത്വത്തേക്കാൾ അധികാരത്തിന്റെ അഹങ്കാരം മാത്രവും മതിയാകും ഒരു നേതാവിന് . അധികാര സ്ഥാനങ്ങളുടെ പിന്തുണയുടെ അഹങ്കാരം ഏതു തീരുമാനവും എടുപ്പിക്കാൻ ഒരു നേതാവിനെ പ്രാപ്തനാക്കുക തന്നെ ചെയ്യും വെറുതെയെങ്കിലും ...!
.
പാർശ്വവത്ക്കരിക്കപ്പെടുകയും പക്ഷപാതപരമാവുകയും ചെയ്തേക്കാവുന്ന വലിയ തീരുമാനങ്ങൾ എടുക്കുന്നവരും ചരിത്രത്തിൽ ഇടം പിടിക്കുമെന്നതും സത്യം തന്നെ . പരാജയപ്പെടുന്ന സിദ്ധാന്തങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ത്വരയും ആശയപരമായ പാപ്പരത്വവും ചില നേതാക്കളെ തെറ്റായ തീരുമാനങ്ങളെടുപ്പിക്കാനും തങ്ങളുടെ സ്തുതിപാഠകരെക്കൊണ്ട് അത് ചരിത്രപരമെന്നു പറയിക്കാനും സാധിക്കുമെന്നതും സത്യം തന്നെ.
പക്ഷെ ചരിത്രം എന്നത് ആരും എഴുതിച്ചേർക്കുന്നതല്ല മറിച്ച് സ്വയമേവ ഉണ്ടാകുന്നത് തന്നെയാണ് എന്ന് നേതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു ഇനിയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, October 14, 2018
വിശ്വാസികളും അവിശ്വാസികളും ...!!!
വിശ്വാസികളും അവിശ്വാസികളും ...!!!
.
ഔദ്യോഗിക യാത്രകളുടെ തിരക്കിലായതിനാൽ പരസ്പരം മനസ്സ് തുറന്നൊന്നു സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിലുള്ളതിനാലാകും മൂപ്പർ ഒരൽപം പരിഭവത്തിൽ തന്നെ ആയിരുന്നു അന്നും . എന്നിട്ടും കാലത്തേ ഔദ്യാഗിക വർക്ക് സൈറ്റ് മീറ്റിങ് കഴിഞ്ഞയുടനെ മൂപ്പരെന്റെ കൈപിടിച്ച് വലിച്ചുകൊണ്ടു പോയപ്പോൾ ഞാൻ ഫോണും ഓഫ് ചെയ്തു കൂടെ പോയി. ചെന്നെത്തിയത് ആലും ആര്യവേപ്പും തളിർത്തു നിൽക്കുന്ന ഞങ്ങളുടെ താമസ സ്ഥലത്തിനടുത്തെ ആ പതിവ് ഒഴിഞ്ഞയിടത്തേക്കും ...!
.
അവിടയെത്തിയിട്ടും മൗനമായി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അദ്ദേഹത്തിന്റെ ആ ഭാവം എന്നെ വേദനിപ്പിക്കാൻ തന്നെ തുടങ്ങിയപ്പോൾ ഞാൻ ഒന്ന് വിളിച്ചുണർത്താൻ തീരുമാനിച്ചു. എന്റെ ഭാവം കണ്ടറിഞ്ഞാകണം മൂപ്പർ പെട്ടെന്നെന്നോട് പറഞ്ഞത് രണ്ടു കഥ പറയാനുണ്ട് തനിക്കെന്നാണ് . തന്റെ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ചിരുന്നിരുന്ന മഹാനായ ഒരു ചക്രവർത്തിയെക്കുറിച്ചൊക്കെ കേട്ടിട്ടുള്ളതുകൊണ്ട് അതിലെനിക്കപ്പോൾ അത്ഭുതം തോന്നിയതുമില്ല ...!
.
തന്റെ വായിൽ നിറച്ച വെള്ളം കൊണ്ട് ബിംബം കഴുകുകയും, തൻ കഴിച്ചതിന്റെ ബാക്കി പൂജിക്കുകയും ചെയ്തിരുന്ന ഒരു കാട്ടാളന്റെ ഭക്തിക്കുമുന്നിൽ തോറ്റുപോയ മഹാനായൊരു മുനിശ്രേഷ്ട്ടന്റെ കഥയാണ് മൂപ്പാരാദ്യം പറഞ്ഞത് . ഞാനതു കേട്ടിട്ടുള്ളതായതിനാൽ അതിലെനിക്കതിശയോക്തി തോന്നിയില്ല. പിന്നെ പറഞ്ഞതും അതുപോലെ മറ്റൊരു കഥാതന്നെ. പോത്തിന്റെ രൂപമാണ് ദൈവത്തിനെന്നു പരിഹസിച്ചു പറഞ്ഞത് കേട്ട പാമരനായ ഭൃത്യൻ ആ രൂപത്തിൽ ദൈവത്തെ ആരാധിക്കുകയും പ്രത്യക്ഷമാക്കുകയും എന്തിനേറെ , തന്റെ സഹവർത്തിയായി കൂടെ കൊണ്ട് നടക്കുകയും ചെയ്യുന്നത് കണ്ട് നാണിച്ചു തല താഴ്ത്തേണ്ടി വന്ന ഒരു ബ്രാഹ്മണ ശ്രേഷ്ട്ന്റെ കഥയായിരുന്നു രണ്ടാമത്തേത് ....!
.
രണ്ടു കഥകളും പറഞ്ഞ് , മറ്റൊന്നും പറയാതെ പെട്ടെന്നെന്റെ കയ്യും പിടിച്ച് എഴുന്നേറ്റു നടക്കവേ അങ്ങു ദൂരെ ദൂരെ , വിശ്വാസികളും അവിശ്വാസികളായ പുരോഗമനവാദികളും ഒരുപോലെ ദൈവത്തിനു വേണ്ടി മുറവിളികൂട്ടുന്നത് ഉറക്കെ കേൾക്കാമായിരുന്നത് ശ്രദ്ധിച്ച മൂപ്പരും മെല്ലെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
ഔദ്യോഗിക യാത്രകളുടെ തിരക്കിലായതിനാൽ പരസ്പരം മനസ്സ് തുറന്നൊന്നു സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിലുള്ളതിനാലാകും മൂപ്പർ ഒരൽപം പരിഭവത്തിൽ തന്നെ ആയിരുന്നു അന്നും . എന്നിട്ടും കാലത്തേ ഔദ്യാഗിക വർക്ക് സൈറ്റ് മീറ്റിങ് കഴിഞ്ഞയുടനെ മൂപ്പരെന്റെ കൈപിടിച്ച് വലിച്ചുകൊണ്ടു പോയപ്പോൾ ഞാൻ ഫോണും ഓഫ് ചെയ്തു കൂടെ പോയി. ചെന്നെത്തിയത് ആലും ആര്യവേപ്പും തളിർത്തു നിൽക്കുന്ന ഞങ്ങളുടെ താമസ സ്ഥലത്തിനടുത്തെ ആ പതിവ് ഒഴിഞ്ഞയിടത്തേക്കും ...!
.
അവിടയെത്തിയിട്ടും മൗനമായി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അദ്ദേഹത്തിന്റെ ആ ഭാവം എന്നെ വേദനിപ്പിക്കാൻ തന്നെ തുടങ്ങിയപ്പോൾ ഞാൻ ഒന്ന് വിളിച്ചുണർത്താൻ തീരുമാനിച്ചു. എന്റെ ഭാവം കണ്ടറിഞ്ഞാകണം മൂപ്പർ പെട്ടെന്നെന്നോട് പറഞ്ഞത് രണ്ടു കഥ പറയാനുണ്ട് തനിക്കെന്നാണ് . തന്റെ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ചിരുന്നിരുന്ന മഹാനായ ഒരു ചക്രവർത്തിയെക്കുറിച്ചൊക്കെ കേട്ടിട്ടുള്ളതുകൊണ്ട് അതിലെനിക്കപ്പോൾ അത്ഭുതം തോന്നിയതുമില്ല ...!
.
തന്റെ വായിൽ നിറച്ച വെള്ളം കൊണ്ട് ബിംബം കഴുകുകയും, തൻ കഴിച്ചതിന്റെ ബാക്കി പൂജിക്കുകയും ചെയ്തിരുന്ന ഒരു കാട്ടാളന്റെ ഭക്തിക്കുമുന്നിൽ തോറ്റുപോയ മഹാനായൊരു മുനിശ്രേഷ്ട്ടന്റെ കഥയാണ് മൂപ്പാരാദ്യം പറഞ്ഞത് . ഞാനതു കേട്ടിട്ടുള്ളതായതിനാൽ അതിലെനിക്കതിശയോക്തി തോന്നിയില്ല. പിന്നെ പറഞ്ഞതും അതുപോലെ മറ്റൊരു കഥാതന്നെ. പോത്തിന്റെ രൂപമാണ് ദൈവത്തിനെന്നു പരിഹസിച്ചു പറഞ്ഞത് കേട്ട പാമരനായ ഭൃത്യൻ ആ രൂപത്തിൽ ദൈവത്തെ ആരാധിക്കുകയും പ്രത്യക്ഷമാക്കുകയും എന്തിനേറെ , തന്റെ സഹവർത്തിയായി കൂടെ കൊണ്ട് നടക്കുകയും ചെയ്യുന്നത് കണ്ട് നാണിച്ചു തല താഴ്ത്തേണ്ടി വന്ന ഒരു ബ്രാഹ്മണ ശ്രേഷ്ട്ന്റെ കഥയായിരുന്നു രണ്ടാമത്തേത് ....!
.
രണ്ടു കഥകളും പറഞ്ഞ് , മറ്റൊന്നും പറയാതെ പെട്ടെന്നെന്റെ കയ്യും പിടിച്ച് എഴുന്നേറ്റു നടക്കവേ അങ്ങു ദൂരെ ദൂരെ , വിശ്വാസികളും അവിശ്വാസികളായ പുരോഗമനവാദികളും ഒരുപോലെ ദൈവത്തിനു വേണ്ടി മുറവിളികൂട്ടുന്നത് ഉറക്കെ കേൾക്കാമായിരുന്നത് ശ്രദ്ധിച്ച മൂപ്പരും മെല്ലെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
-
ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!! . എല്ലാവരും തിരക്കിലാണ് താന്താങ്ങളുടെ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അല്ലെങ്കിൽ മറ്റുള്ളവ...