Thursday, July 23, 2015

മകളേ , നിനക്ക് ...!!!

മകളേ , നിനക്ക് ...!!!
.
ഔദ്യോഗിക ആവശ്യത്തിനു വേണ്ടിയാണ് ഞാൻ അന്നവിടെ ചെന്നത് . സംസ്ഥാന തലസ്ഥാനത്തെ പ്രൌഡമായ ആ ഹോട്ടലിൽ അന്നത്തെ തിരക്കെല്ലാം കഴിഞ്ഞ് റൂമിലേക്ക്‌ ചെല്ലുമ്പോൾ നീണ്ട മനോഹരമായ വരാന്തയുടെ അറ്റത്ത്‌ അവർ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല . സീസനൊന്നുമല്ലാത്തതിനാലാകാം അപ്പോൾ അവിടെ തിരക്കും ഉണ്ടായിരുന്നില്ല .
.
വരാന്തയുടെ നടുവിലായിട്ടായിരുന്നു എന്റെ മുറി . വാതിൽ തുറന്ന് അകതുകടക്കുമ്പോഴാണ് അവർ എന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചത് . അധികം പ്രായമില്ലാത്ത ഒരു അമ്മയും അവരുടെ പത്തോ പന്ത്രണ്ടോ വയസ്സ് മാത്രമുള്ള ഒരു മകളും . ചുറ്റും നോക്കി , പരിഭ്രമത്തോടെ അൽപ്പം തിടുക്കപ്പെട്ട് അത്ര പരിചയമില്ലാത്ത സാഹചര്യത്തിലും അവസ്ഥയിലുമായിരുന്നു അവർ അപ്പോൾ വന്നിരുന്നത് .
.
ഞാൻ അകത്തു കടന്നതും അവരും എന്റെ കൂടെ അകത്തേക്ക് അതിക്രമിച്ച് എന്നപോലെ ഓടിക്കയറിയത് എന്നെ തെല്ലോന്നമ്പരപ്പിച്ചു . എന്നിട്ട് എനിക്കുമുൻപേ അവർ വാതിൽ അടക്കുകയും ചെയ്തു . എന്നിലേക്ക്‌ ആരും അതിക്രമിച്ചു കടക്കുന്നത്‌ ഒട്ടും അനുവദിക്കാൻ ഇഷ്ടമില്ലാത്ത ഞാൻ പക്ഷെ അപ്പോൾ പ്രതിക്കാതിരിക്കാനാണ് ശ്രദ്ധിച്ചത് .
.
ചോദ്യഭാവത്തിൽ നിൽക്കുന്ന എന്റെ നേരെ വന്ന് ആ അമ്മ അവരുടെ സാരി അഴിക്കാൻ തുടങ്ങിയത് എന്നെ ഭയപ്പെടുത്തി ശരിക്കും . പക്ഷെ സാരി മാറ്റി അവരുടെ വയറിന്റെ വശങ്ങൾ കാണിച്ചപ്പോൾ എനിക്കുപോലും വല്ലാതെ വേദനയുടെ നീറ്റലെടുതത്തുപോയി . കാൻസർ ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ വൃണമായിരിക്കുന്നു അവിടെ . ഒരിക്കലെ എനിക്കങ്ങോട്ട് നോക്കാൻ പോലും പറ്റിയുള്ളൂ എന്നതാണ് സത്യം .
.
ചെറിയ കുട്ടിയാ സാറേ, അധികം വേദനിപ്പിക്കരുതെന്ന് പിന്നെ ആ അമ്മ എന്റെ കൈപിടിച്ചിട്ടു പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ ശരീരം തളർന്നു പോയി . ബാല്യം കൈവിടാത്ത ആ കുരുന്നു പെണ്‍കുട്ടിയെ എന്റെ മുന്നിലേക്ക്‌ നീക്കി നിർത്തി ആ അമ്മ എന്റെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്നപ്പോൾ എനിക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടമായി . തന്റെയും വയ്യാതെ കിടക്കുന്ന ഭർത്താവിന്റെയും ചികിത്സയ്ക്കും താഴെയുള്ള കുട്ടികളുടെ ജീവിതത്തിനും മറ്റു വഴിയില്ല എന്ന് ആ അമ്മ കരഞ്ഞു പറഞ്ഞത് എനിക്കെന്തോ അപ്പോൾ അംഗീകരിക്കാനും കഴിഞ്ഞില്ല .
.
വലിയ കമ്പനിയുടെ പ്രധിനിധികൾ വരുമ്പോൾ അവര്ക്ക് പെണ്‍കുട്ടികളെ വേണമെന്നും ചെറിയ കുട്ടികളാകുമ്പോൾ നല്ല പൈസ കിട്ടുമെന്നും ആരോ പറഞ്ഞ് കേട്ട് അത് അന്വേഷിച്ചു വന്നതായിരുന്നു അവർ . അവരെ അവിടെ ഇരുത്തി പുറത്തിറങ്ങിയ ഞാൻ എന്റെ പോലീസ് സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ , അവിടെയൊക്കെ അതൊക്കെ സർവ്വ സാധാരണമാണെന്ന അവളുടെ ഒഴുക്കൻ മറുപടി കേട്ട് ഞാൻ പിന്നെയും ഞെട്ടി .
.
എന്റെ ആ പോലീസ് സുഹൃത്തിനെ വിളിച്ചു വരുത്തി ആ അമ്മയെ കാൻസർ സെന്ടരിലെക്കും കുട്ടിയെ ചൈൽഡ് ലൈനിലെയ്ക്കും അയക്കുമ്പോൾ ആ കുട്ടി എന്നെ ആദ്യമായി ഒന്ന് തിരിഞ്ഞു നോക്കി . പ്രതീക്ഷ തിളങ്ങുന്ന ആ കണ്ണുകളിൽ അപ്പോൾ ഞാൻ എന്റെ മകളുടെ / സഹോദരിയുടെ മുഖമായിരുന്നു നിറഞ്ഞു കണ്ടിരുന്നത്‌ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

ajith said...

കഥയാണെങ്കിലും നോവിക്കുന്ന കഥ

ramanika said...

Ithaano naam kai varicha nettam. ...swantham makale vittu jeevikenda kathikedil ethiya kudumbham. ...katha vedanippikkum.. aasamsakal

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...